<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>isro &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/isro/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 24 Oct 2025 10:07:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>isro &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗഗന്‍യാന്‍ ദൗത്യം അന്തിമഘട്ടത്തില്‍; 2027 ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഐ.എസ്.ആര്‍.ഒ</title>
		<link>https://www.chandrikadaily.com/gaagganyaan-mission-in-final-phase-isro-said-that-it-will-become-a-reality-in-2027.html</link>
					<comments>https://www.chandrikadaily.com/gaagganyaan-mission-in-final-phase-isro-said-that-it-will-become-a-reality-in-2027.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 24 Oct 2025 10:05:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[gaganyan]]></category>
		<category><![CDATA[isro]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360010</guid>

					<description><![CDATA[ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമെന്ന ഗഗന്‍യാന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വി. നാരായണന്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ബംഗ്‌ളൂരു: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമെന്ന ഗഗന്&#x200d;യാന്&#x200d; പദ്ധതിയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; വേഗത്തില്&#x200d; പുരോഗമിക്കുന്നതായി ഐ.എസ്.ആര്&#x200d;.ഒ ചെയര്&#x200d;മാന്&#x200d; വി. നാരായണന്&#x200d; അറിയിച്ചു. പദ്ധതിയിലെ 90 ശതമാനം ജോലികളും പൂര്&#x200d;ത്തിയായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അയയ്ക്കുന്നതിനുമുമ്പ് മൂന്ന് ആളില്ലാ പേടകങ്ങള്&#x200d; വിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ആദ്യ ദൗത്യത്തില്&#x200d; &#8216;വ്യോംമിത്ര&#8217; എന്ന ഹ്യൂമനോയ്ഡിനെയും അയക്കും. ഇതിലൂടെ സുരക്ഷയും സാങ്കേതികതയും വിലയിരുത്തിയ ശേഷം നാല് യാത്രികരെയും ഉള്&#x200d;പ്പെടുത്തി ഗഗന്&#x200d;യാന്&#x200d; ദൗത്യം നടപ്പാക്കാനാണ് പദ്ധതി. 2027ഓടെ ഗഗന്&#x200d;യാന്&#x200d; യാഥാര്&#x200d;ത്ഥ്യമാക്കുമെന്ന് വി. നാരായണന്&#x200d; പ്രതീക്ഷ പ്രകടിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gaagganyaan-mission-in-final-phase-isro-said-that-it-will-become-a-reality-in-2027.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉപഗ്രഹങ്ങള്‍ക്ക് സുരക്ഷ: ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ നിയോഗിക്കാന്‍ ഇന്ത്യ</title>
		<link>https://www.chandrikadaily.com/security-for-satellites-india-to-deploy-bodyguard-satellites.html</link>
					<comments>https://www.chandrikadaily.com/security-for-satellites-india-to-deploy-bodyguard-satellites.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Sep 2025 11:04:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bodygurard satlight]]></category>
		<category><![CDATA[isro]]></category>
		<category><![CDATA[orbitel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355269</guid>

					<description><![CDATA[2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഭ്രമണപഥത്തിലുള്ള ഇന്ത്യന്&#x200d; ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്&#x200d; നിന്ന് സംരക്ഷിക്കാന്&#x200d; ബോഡിഗാര്&#x200d;ഡ് സാറ്റലൈറ്റുകള്&#x200d; (അംഗരക്ഷക ഉപഗ്രഹങ്ങള്&#x200d;) നിയോഗിക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; പദ്ധതിയിടുന്നു. 2024-ല്&#x200d; അയല്&#x200d; രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്&#x200d; ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്&#x200d;ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.</p>
<p>അംഗരക്ഷക ഉപഗ്രഹങ്ങള്&#x200d; ഭ്രമണപഥത്തിലെ ഭീഷണികളെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യും. 500-600 കിലോമീറ്റര്&#x200d; ഉയരത്തില്&#x200d; സൈനിക ആവശ്യങ്ങള്&#x200d;ക്കായി പ്രവര്&#x200d;ത്തിക്കുന്ന ഐഎസ്ആര്&#x200d;ഒ ഉപഗ്രഹത്തിന് ഒരു കിലോമീറ്റര്&#x200d; പരിധിക്കുള്ളില്&#x200d; ബഹിരാകാശ പേടകം എത്തിയതായും റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. സംഭവം കൂട്ടിയിടി സംഭവിച്ചില്ലെങ്കിലും, ശക്തിപ്രകടനമായി കണക്കാക്കപ്പെടാന്&#x200d; സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.</p>
<p>ഐഎസ്ആര്&#x200d;ഒയും ബഹിരാകാശ വകുപ്പും വിഷയത്തില്&#x200d; ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/security-for-satellites-india-to-deploy-bodyguard-satellites.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഎസ്ആര്‍ഒ-നാസ സംയുക്ത ഉപഗ്രഹം &#8216;നിസാര്‍&#8217; ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും</title>
		<link>https://www.chandrikadaily.com/isro-nasa-joint-satellite-nisar-will-be-launched-from-sriharikota-today.html</link>
					<comments>https://www.chandrikadaily.com/isro-nasa-joint-satellite-nisar-will-be-launched-from-sriharikota-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 30 Jul 2025 10:46:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[isro]]></category>
		<category><![CDATA[nasa]]></category>
		<category><![CDATA[Nisar]]></category>
		<category><![CDATA[sreeharikkotta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348959</guid>

					<description><![CDATA[രണ്ട് ബഹിരാകാശ ഏജന്‍സികള്‍ തമ്മിലുള്ള ഒരു പതിറ്റാണ്ട് നീണ്ട സഹകരണവും 1.5 ബില്യണ്‍ ഡോളറിന്റെ സംയുക്ത നിക്ഷേപവും അടയാളപ്പെടുത്തുന്ന ഏറ്റവും നൂതനമായ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളിലൊന്നാണ് നിസാര്‍. ]]></description>
										<content:encoded><![CDATA[<p>ഐഎസ്ആര്&#x200d;ഒ നാസയുമായി സഹകരിച്ച്, നാസ-ഐഎസ്ആര്&#x200d;ഒ സിന്തറ്റിക് അപ്പര്&#x200d;ച്ചര്&#x200d; റഡാര്&#x200d; (നിസാര്&#x200d;) ഉപഗ്രഹം ഇന്ന് വൈകിട്ട് 5:40 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്&#x200d; ബഹിരാകാശ കേന്ദ്രത്തില്&#x200d; നിന്ന് വിക്ഷേപിക്കും. രണ്ട് ബഹിരാകാശ ഏജന്&#x200d;സികള്&#x200d; തമ്മിലുള്ള ഒരു പതിറ്റാണ്ട് നീണ്ട സഹകരണവും 1.5 ബില്യണ്&#x200d; ഡോളറിന്റെ സംയുക്ത നിക്ഷേപവും അടയാളപ്പെടുത്തുന്ന ഏറ്റവും നൂതനമായ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളിലൊന്നാണ് നിസാര്&#x200d;. ഈ ഉയര്&#x200d;ന്ന റെസല്യൂഷന്&#x200d; റഡാര്&#x200d; ഇമേജിംഗ് ഉപഗ്രഹം GSLV-F16 റോക്കറ്റില്&#x200d; വിക്ഷേപിക്കും-സോണ്&#x200d;-സിന്&#x200d;ക്രണസ് പോളാര്&#x200d; ഭ്രമണപഥത്തിലേക്ക് ഒരു ഉപഗ്രഹം തിരുകാന്&#x200d; ഐഎസ്ആര്&#x200d;ഒ ആദ്യമായി ഒരു GSLV വിന്യസിക്കുന്നു, ഇത് സാധാരണയായി പിഎസ്എല്&#x200d;വി കൈകാര്യം ചെയ്യുന്നു.<br />
2,392 കിലോഗ്രാം ഭാരമുള്ള നിസാര്&#x200d; ഉപഗ്രഹം ഓരോ 97 മിനിറ്റിലും ഭൂമിയെ പരിക്രമണം ചെയ്യുകയും ഭൂമിയുടെ കര ഉപരിതലങ്ങള്&#x200d;, മഞ്ഞുപാളികള്&#x200d;, സമുദ്രത്തിന്റെ ഭാഗങ്ങള്&#x200d; എന്നിവയില്&#x200d; ഓരോ 12 ദിവസത്തിലും നിര്&#x200d;ണായക വിവരങ്ങള്&#x200d; നല്&#x200d;കുകയും ചെയ്യും. അഞ്ച് വര്&#x200d;ഷമാണ് ദൗത്യത്തിന്റെ പ്രതീക്ഷിത ആയുസ്സ്.<br />
X-ലെ ഒരു പോസ്റ്റില്&#x200d; (മുമ്പ് ട്വിറ്റര്&#x200d;), ISRO സ്ഥിരീകരിച്ചു, &#8216;GSLV-F16 &#038; NISAR വിക്ഷേപണ ദിവസം എത്തിയിരിക്കുന്നു. GSLV-F16 പാഡില്&#x200d; തലയുയര്&#x200d;ത്തി നില്&#x200d;ക്കുന്നു. NISAR തയ്യാറാണ്. ഇന്ന് ലിഫ്റ്റ് ഓഫ്.&#8217;<br />
ഇന്ത്യയുടെ ബഹിരാകാശ നയതന്ത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഈ ദൗത്യത്തെ അഭിനന്ദിച്ച കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് ഇതിനെ &#8216;ലോകവുമായുള്ള ശാസ്ത്രീയ ഹാന്&#x200d;ഡ്ഷേക്ക്&#8217; എന്ന് വിശേഷിപ്പിച്ചു. ആഗോള ഭൗമ നിരീക്ഷണത്തിലും ഇന്ത്യ-യുഎസ് ബഹിരാകാശ സഹകരണത്തിലും നിസാറിന്റെ തന്ത്രപരമായ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.</p>
<p>&#8216;ഇത് വെറുമൊരു ഉപഗ്രഹ വിക്ഷേപണം മാത്രമല്ല &#8211; ശാസ്ത്രത്തിനും ആഗോള ക്ഷേമത്തിനും വേണ്ടി പ്രതിജ്ഞാബദ്ധരായ രണ്ട് ജനാധിപത്യങ്ങള്&#x200d;ക്ക് ഒരുമിച്ച് എന്ത് നേടാനാകുമെന്ന് ഇത് പ്രതീകപ്പെടുത്തുന്നു,&#8217; സിംഗ് പറഞ്ഞു. &#8216;നിസാറിന്റെ ഡാറ്റ ദുരന്തനിവാരണം, കൃഷി, കാലാവസ്ഥാ നിരീക്ഷണം എന്നിവയിലും മറ്റും ഇന്ത്യയ്ക്കും യുഎസിനും മാത്രമല്ല, ലോകമെമ്പാടും സേവനം നല്&#x200d;കും.&#8217;<br />
SweepSAR എന്ന നോവല്&#x200d; ടെക്‌നിക് ഉപയോഗിച്ച് ഉയര്&#x200d;ന്ന റെസല്യൂഷനും വൈഡ്-സ്വാത്ത് ഇമേജറിയും പകര്&#x200d;ത്താന്&#x200d; അനുവദിക്കുന്ന ആദ്യ-ഓഫ്-ഓഫ്-ഡുവല്&#x200d;-ഫ്രീക്വന്&#x200d;സി സിന്തറ്റിക് അപ്പേര്&#x200d;ച്ചര്&#x200d; റഡാര്&#x200d; (എല്&#x200d;-ബാന്&#x200d;ഡ്, എസ്-ബാന്&#x200d;ഡ്) NISAR-ല്&#x200d; സജ്ജീകരിച്ചിരിക്കുന്നു. ഭൂകമ്പങ്ങള്&#x200d;, മണ്ണിടിച്ചില്&#x200d;, അഗ്‌നിപര്&#x200d;വ്വത സ്‌ഫോടനങ്ങള്&#x200d;, സുനാമികള്&#x200d; തുടങ്ങിയ പ്രകൃതിദത്ത അപകടങ്ങള്&#x200d; നിരീക്ഷിക്കാനും പരിസ്ഥിതി വ്യവസ്ഥയിലെ മാറ്റങ്ങളും ഭൂമിയുടെ രൂപഭേദവും വിലയിരുത്താനും ഇത് സഹായിക്കും.</p>
<p>ഭ്രമണപഥത്തിലെ പ്രാരംഭ 90 ദിവസങ്ങളില്&#x200d;, ഉപഗ്രഹം ഇന്&#x200d;-ഓര്&#x200d;ബിറ്റ് ചെക്ക്ഔട്ട് (ഐഒസി) നടപടിക്രമങ്ങള്&#x200d;ക്ക് വിധേയമായി പൂര്&#x200d;ണ്ണ തോതിലുള്ള ശാസ്ത്രീയ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് തയ്യാറെടുക്കും.</p>
<p>തുറന്ന ശാസ്ത്രത്തോടുള്ള പ്രതിബദ്ധതയാണ് നിസാറിന്റെ നിര്&#x200d;വചിക്കുന്ന സവിശേഷത. ശേഖരിച്ച എല്ലാ ഡാറ്റയും നിരീക്ഷണത്തിന്റെ 24-48 മണിക്കൂറിനുള്ളില്&#x200d; സൗജന്യമായി ലഭ്യമാക്കും, അടിയന്തര ഘട്ടങ്ങളില്&#x200d; തത്സമയ ആക്സസ് ലഭിക്കും. ഇത് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്&#x200d;, ഗവേഷകര്&#x200d;, ദുരന്ത നിവാരണ അധികാരികള്&#x200d; എന്നിവരെ ശാക്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു-പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളില്&#x200d; വിപുലമായ ഭൗമ നിരീക്ഷണ സംവിധാനങ്ങള്&#x200d; ലഭ്യമല്ല.<br />
അതിന്റെ സമാരംഭത്തോടെ, NISAR പ്രതിനിധീകരിക്കുന്നത് സാങ്കേതിക പുരോഗതി മാത്രമല്ല, സുസ്ഥിരത, പ്രതിരോധം, പങ്കിട്ട പുരോഗതി എന്നിവയ്ക്കായി ശാസ്ത്രത്തെ പ്രയോജനപ്പെടുത്തുന്നതിനുള്ള ആഗോള പ്രതിബദ്ധതയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isro-nasa-joint-satellite-nisar-will-be-launched-from-sriharikota-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യാതിര്‍ത്തിയില്‍ ഉപഗ്രഹ നിരീക്ഷണം തുടര്‍ന്ന് ഐഎസ്ആര്‍ഒ</title>
		<link>https://www.chandrikadaily.com/satellite-surveillance-on-the-countrys-border-followed-by-isro.html</link>
					<comments>https://www.chandrikadaily.com/satellite-surveillance-on-the-countrys-border-followed-by-isro.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 12 May 2025 06:57:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[isro]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341046</guid>

					<description><![CDATA[അതിര്‍ത്തിയില്‍ ഐഎസ്ആര്‍ഒയുടെ 10 ഉപഗ്രഹങ്ങള്‍ നിരീക്ഷണം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>രാജ്യാതിര്&#x200d;ത്തിയില്&#x200d; ഉപഗ്രഹ നിരീക്ഷണം തുടര്&#x200d;ന്ന് ഐഎസ്ആര്&#x200d;ഒ. അതിര്&#x200d;ത്തിയില്&#x200d; ഐഎസ്ആര്&#x200d;ഒയുടെ 10 ഉപഗ്രഹങ്ങള്&#x200d; നിരീക്ഷണം തുടങ്ങിയെന്ന് ഐഎസ്ആര്&#x200d;ഒ ചെയര്&#x200d;മാന്&#x200d; ഡോ. വി നാരായണന്&#x200d; പറഞ്ഞു. നിരീക്ഷണങ്ങള്&#x200d; തുടരുമെന്ന് ഐഎസ്ആര്&#x200d;ഒ അറിയിച്ചു.</p>
<p>നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കില്&#x200d; കൃത്രിമ ഉപഗ്രഹങ്ങളുടെ സേവനം ഉറപ്പാക്കണം ഇംഫാലില്&#x200d; കേന്ദ്ര അഗ്രികള്&#x200d;ച്ചര്&#x200d; യൂണിവേഴ്സിറ്റിയുടെ അഞ്ചാം കോണ്&#x200d;വൊക്കേഷനില്&#x200d; സംസാരിക്കുകയായിരുന്നു വി. നാരായണന്&#x200d;. പാകിസ്താന്&#x200d; തീരെ മേഖലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.</p>
<p>ഇന്നലെ ആക്രമണങ്ങള്&#x200d; ഉണ്ടായിട്ടില്ലെന്ന് സേന വ്യക്തമാക്കി. ഇന്ത്യ-പാക് ചര്&#x200d;ച്ച യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന നിര്&#x200d;ണായക ഡിജിഎംഒ തല ചര്&#x200d;ച്ചയ്ക്ക് പ്രാധാനമേറെയാണ്. ഷെല്&#x200d; ആക്രമണത്തില്&#x200d; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു വരിച്ചു. നേരത്തെ പാക് വെടിവെപ്പില്&#x200d; ഒരു എസ്‌ഐയും വീരമൃത്യു വരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/satellite-surveillance-on-the-countrys-border-followed-by-isro.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഎസ്ആര്‍ഒ മുൻ ചെയര്‍മാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/former-isro-chairman-k-kasturirangan-passes-away.html</link>
					<comments>https://www.chandrikadaily.com/former-isro-chairman-k-kasturirangan-passes-away.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 25 Apr 2025 08:39:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[isro]]></category>
		<category><![CDATA[kasthoorirangan]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339153</guid>

					<description><![CDATA[ബെംഗളൂരു: ഐഎസ്ആര്‍ഒ മുൻ ചെയര്‍മാനും പ്രമുഖ ബഹിരാകാശ ഗവേഷകനുമായ കെ. കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു. അദ്ദേഹം ഐഎസ്ആർഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 -2009 കാലത്ത് രാജ്യ സഭാംഗമായിരുന്നു. പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: ഐഎസ്ആര്&#x200d;ഒ മുൻ ചെയര്&#x200d;മാനും പ്രമുഖ ബഹിരാകാശ ഗവേഷകനുമായ കെ. കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു. അദ്ദേഹം ഐഎസ്ആർഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 -2009 കാലത്ത് രാജ്യ സഭാംഗമായിരുന്നു. പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-isro-chairman-k-kasturirangan-passes-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭിമാന സ്തംഭമായി ശ്രീഹരിക്കോട്ട</title>
		<link>https://www.chandrikadaily.com/sriharikota-as-a-pillar-of-pride.html</link>
					<comments>https://www.chandrikadaily.com/sriharikota-as-a-pillar-of-pride.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 Jan 2025 03:07:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[isro]]></category>
		<category><![CDATA[Sriharikota]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328014</guid>

					<description><![CDATA[1971 ഒക്ടോബര്&#x200d; ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്&#x200d; നിന്ന് ഐ.എ സ്.ആര്&#x200d;.ഒയുടെ വിക്ഷേപണങ്ങള്&#x200d;ക്ക് തുടക്കമിട്ടത്]]></description>
										<content:encoded><![CDATA[<p>എന്&#x200d;.വി.എസ്.02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എല്&#x200d;.വി.എഫ് 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയര്&#x200d;ന്നതോടെ ശ്രീഹരിക്കോട്ടയിലെ സധീഷ് ധവാന്&#x200d; ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്&#x200d; നിന്ന് ഐ.എസ്.ആര്&#x200d;.ഒ നടത്തിയ വിക്ഷേപണങ്ങളുടെ എണ്ണം നൂറ് പൂര്&#x200d;ത്തിയായിരിക്കുകയാണ്. 1971 ഒക്ടോബര്&#x200d; ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്&#x200d; നിന്ന് ഐ.എ സ്.ആര്&#x200d;.ഒയുടെ വിക്ഷേപണങ്ങള്&#x200d;ക്ക് തുടക്കമിട്ടത്. 1979 ഓഗസ്റ്റ് 10ന് ആദ്യ ഉപഗ്രഹ വിക്ഷേപണവും ഇവിടെനിന്ന് തന്നെയാണ് നടന്നത്. സ്വന്തമായി ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്&#x200d; ഇന്ത്യക്ക് ഇടം നേടിക്കൊടുത്ത എസ്.എല്&#x200d;.വി.ഇ രണ്ടുമുതല്&#x200d;ക്കിങ്ങോട്ട് ഐ.എസ്.ആര്&#x200d;.ഒയുടെ നിരവധി അതിപ്രധാന ദൗത്യങ്ങള്&#x200d;ക്കാണ് ശ്രീഹരിക്കോട്ട വേദിയായിത്തീര്&#x200d;ന്നത്. ചന്ദ്രയാന്&#x200d;, മംഗള്&#x200d; യാന്&#x200d; ആദിത്യ, എസ്.ആര്&#x200d;.ഇ സ്‌പേസ് ഡോക്കിങ് തുടങ്ങിയ മികവുറ്റ ദൗത്യങ്ങള്&#x200d; പൂര്&#x200d;ത്തീകരിച്ചതോടെ ശ്രീഹരിക്കോട്ട ലോകത്തിന്റെ നെറുകയിലേക്കുയരുകയായിരുന്നു.</p>
<p>60 തിലധികം പി.എസ്.എല്&#x200d;.വികളും 16 ജി.എസ്.എല്&#x200d;.വിയും ഏഴുതവണ ജി.എസ്.എല്&#x200d;.വിമാര്&#x200d;ക്ക് മൂന്നും ഇവിടെ നിന്ന് പറന്നുയര്&#x200d;ന്നു. 2024 ഡിസംബര്&#x200d; 30ന് നടന്ന സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയംകണ്ടത് ശ്രീഹരിക്കോട്ടക്ക് മറ്റൊരു നാഴികക്കല്ലായിത്തീര്&#x200d;ന്നിരിക്കുകയാണ്. വിശ്വസ്ത ഉപഗ്രഹ വിക്ഷേപണ വാഹനമായ പി.എസ്.എല്&#x200d;.വിയാണ് ശ്രീഹരിക്കോട്ടയില്&#x200d;നിന്ന് ഏറ്റവും കൂടുതല്&#x200d; വിക്ഷേപി ച്ചിട്ടുള്ളത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്&#x200d; നിര്&#x200d;മിച്ച ജി.എസ്.എല്&#x200d;.വിയും അതിലും വലിയ ജി.എസ്.എല്&#x200d;.വി മാര്&#x200d;ക്കുമെല്ലാം കിറുകൃത്യതയോടെ ശ്രീഹരിക്കോട്ടയില്&#x200d;നിന്ന് കുതിച്ചുയര്&#x200d;ന്നിട്ടുണ്ട്.</p>
<p>ഇന്ത്യന്&#x200d; ബഹിരാകാശ ഗവേഷണത്തിന്റെ ഭരണ സംവിധാനത്തിലെ വഴിത്തിരിവായിരുന്നു സതീഷ് ധവാന്റെ വരവ്. ഐ.എസ്.ആര്&#x200d;.ഒയെ മാത്രമല്ല, ശ്രീഹരിക്കോട്ടയേയും അദ്ദേഹത്തിന്റെ പുരോഗതിയുടെ ഉത്തുംഗതയിലേക്ക് നയിച്ചു. ബെംഗളുരുവിലെ ഇന്ത്യന്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് സ യന്&#x200d;സിന്റെ ഡയറക്ടറായിരുന്ന സതീഷ് ധവാന്&#x200d; 1972 ജൂലൈയില്&#x200d; ബഹിരാകാശ വകുപ്പിന്റെ തലവനായി.</p>
<p>ധവാന്&#x200d; ചുമതലയേല്&#x200d;ക്കുമ്പോള്&#x200d; ശ്രീഹരിക്കോട്ട എസ്.എല്&#x200d;.വി പോലുള്ള ചെറിയ വാഹനങ്ങള്&#x200d; വിക്ഷേപിക്കാന്&#x200d; മാത്രം സജ്ജമായിരുന്നു. അദ്ദേഹം ശ്രീഹരിക്കോട്ടയുടെ സാധ്യതകള്&#x200d; തിരിച്ചറിഞ്ഞു. ധവാന്റെ നേതൃത്വത്തില്&#x200d;, ശ്രീഹരിക്കോട്ട ലോകോത്തര ബഹിരാകാശ കേന്ദ്രമായി മാറാനുള്ള പദ്ധ തികള്&#x200d; രൂപപ്പെട്ടു. ശ്രീഹരിക്കോട്ടയുടെ വികസനത്തിന് അദ്ദേഹം നല്&#x200d;കിയ സംഭാവനകളുടെ അംഗീകാരമായി, ഇ സ്രോ ഈ കേന്ദ്രത്തിന് സതീഷ് ധവാന്&#x200d; സ്‌പേസ് സെന്റര്&#x200d; എന്ന പേര് നല്&#x200d;കി.</p>
<p>നൂറാം റോക്കറ്റ് വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്&#x200d;.ഒയും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ഇന്നലെ രാവിലെ 6.23 ഓടെയാണ് ജി.എസ്.എല്&#x200d;.വി എഫ് 15 റോക്കറ്റ്, ഗതി നിര്&#x200d;ണയ സംവിധാനങ്ങള്&#x200d;ക്കുള്ള എന്&#x200d;.വി.എസ് 02 ഉപഗ്രഹവുമായി പറന്നുയര്&#x200d;ന്നത്. സതീഷ് ധവാന്&#x200d; സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണ പാഡില്&#x200d; നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചൊവ്വാഴ്ച പുലര്&#x200d;ച്ചെ ആരംഭിച്ച 27 മണി ക്കൂര്&#x200d; കൗണ്ട്ഡൗണ്&#x200d; പൂര്&#x200d;ത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എല്&#x200d;.വി എഫ് 15 കുതിച്ചുയര്&#x200d;ന്നത്.</p>
<p>ചെയര്&#x200d;മാനായി വി. നാരായണന്&#x200d; ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിതെന്നത് മലയാളികള്&#x200d;ക്കും ഏറെ അഭിമാനമാണ്. ഗതിനിര്&#x200d;ണയ, ദിശനിര്&#x200d;ണയ (നാവിഗേഷന്&#x200d;) ആവശ്യങ്ങള്&#x200d; ക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിന് വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം. ഐ.എസ്.ആര്&#x200d;.ഒയുടെ നാവിക് ഉപഗ്രഹങ്ങളുടെ ശ്രേണിയില്&#x200d; രണ്ടാമത്തേതാണ് എന്&#x200d;.വി.എസ് 02. ഭൂസ്ഥിര ഭ്രമണ പഥത്തിലാണ് ഉപഗ്രഹത്തെ എത്തിക്കുന്നത്. എന്&#x200d;.വി.എസ് 01 കഴിഞ്ഞ വര്&#x200d;ഷം മെയ് മാസത്തില്&#x200d; വിക്ഷേപിച്ചിരുന്നു.</p>
<p>ജി.പി.എസിന് സമാനമായി സ്റ്റാന്റേര്&#x200d;ഡ് പൊസിഷന്&#x200d; സര്&#x200d;വീസ് എന്ന ദിശ നിര്&#x200d;ണയ സേവനം നല്&#x200d;കുന്നത് നാവിക് ഉപയോഗിച്ചാണ്. ഇന്ത്യയും അതിര്&#x200d;ത്തിയില്&#x200d; നിന്ന് 1500 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങളും നാവികിന്റെ പരിധിയില്&#x200d; വരും. കൃത്യമായ സ്ഥാനം, വേഗം, സമയസേവനങ്ങള്&#x200d; എന്നിവ നല്&#x200d;കാന്&#x200d; നാവികിന് കഴിയും. എല്ലാത്തരം ഗതാഗത സേവനങ്ങള്&#x200d;ക്കും ലൊക്കേഷന്&#x200d; അധിഷ്ഠിത സേവനങ്ങള്&#x200d;ക്കും സര്&#x200d;വേകള്&#x200d;ക്കും നാവിക് ഗുണം ചെയ്യും. സ്റ്റാന്&#x200d;ഡേര്&#x200d;ഡ് പൊസിഷനിങ് സേവനവും നിയന്ത്രിത സേ വനവും നല്&#x200d;കും.</p>
<p>ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ ലോകം അല്&#x200d;ഭുതത്തോടെയാണ് എന്നും നോക്കിക്കണ്ടിട്ടുള്ളത്. രാജ്യം ചന്ദ്രോപരിതലത്തിലേക്ക് പേടകമയക്കുമ്പോള്&#x200d; അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഉള്&#x200d;പ്പെടെ ആ പദ്ധതിയെ സൂക്ഷ്മമായി വിലയിരുത്തി ക്കൊണ്ടിരിക്കുകയായിരുന്നു. ലാന്റിങ്ങിന് അതിസങ്കീര്&#x200d;ണമായ പ്രതലം തിരഞ്ഞെടുത്തതും, മുമ്പ് ഈ പദ്ധതി നടപ്പാക്കിയ രാജ്യങ്ങളേക്കാളെല്ലാം ചുരുങ്ങിയ ചിലവിലായിരുന്നു ഇന്ത്യയുടെ പരീക്ഷണം എന്നതുമായിരുന്നു ഇതിന് കാരണം. എന്നാല്&#x200d; ചാന്ദ്രയാന്&#x200d; മുന്നിലൂടെ അതിമഹത്തായ ദൗത്യം പൂര്&#x200d;ത്തീകരിക്കുക വഴി ബഹിരാകാശരംഗ ത്തുനടക്കുന്ന കടുത്ത മത്സരത്തില്&#x200d; വികസിത രാജ്യ ങ്ങള്&#x200d;ക്കിടയില്&#x200d; വലിയ മുന്നേറ്റമാണ് ഇന്ത്യ സൃഷ്ടിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ നൂറാമത്തെ ഉപഗ്രഹമായി എന്&#x200d;.വി.എസ്.02 വിന്റെ വിജയകരമായ വിക്ഷേപണം ആ മുന്നോറ്റത്തിന് മാറ്റുകൂട്ടുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sriharikota-as-a-pillar-of-pride.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നൂറാം വിക്ഷേപണത്തിലൂടെ ചരിത്രം കുറിച്ച് ഐഎസ്ആര്&#x200d;ഒ</title>
		<link>https://www.chandrikadaily.com/isro-on-history-with-100th-launch.html</link>
					<comments>https://www.chandrikadaily.com/isro-on-history-with-100th-launch.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Jan 2025 01:52:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[100TH MISSION]]></category>
		<category><![CDATA[GSLV-F15 NVS]]></category>
		<category><![CDATA[India]]></category>
		<category><![CDATA[isro]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327813</guid>

					<description><![CDATA[നാവിഗേഷന്&#x200d;, സ്ഥാനനിര്&#x200d;ണയം എന്നിവയുടെ കൃത്യതയ്ക്കായി വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് ഐഎസ്ആര്&#x200d;ഒയുടെ നാവിഗേഷന്&#x200d; വിത്ത് ഇന്ത്യന്&#x200d; കോണ്&#x200d;സ്റ്റലേഷന്&#x200d;]]></description>
										<content:encoded><![CDATA[<p>നൂറാം വിക്ഷേപണത്തിലൂടെ ചരിത്രം കുറിച്ച് ഐഎസ്ആര്&#x200d;ഒ. ചെയര്&#x200d;മാനായി വി.നാരായണന്&#x200d; ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമായ ഗതിനിര്&#x200d;ണയ ഉപഗ്രഹം &#8216;എന്&#x200d;വിഎസ്-02&#8217;ന്റെ വിക്ഷേപണം നടന്നു. ശ്രീഹരിക്കോട്ട സതീഷ് ധവാന്&#x200d; സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്&#x200d; നിന്നാണ് &#8216;ജിഎസ്എല്&#x200d;വി-എഫ്15 എന്&#x200d;വിഎസ് 02&#8217; മായി ഉയര്&#x200d;ന്നപൊങ്ങിയത്. 2023 മേയ് 29-നാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എന്&#x200d;.വി.എസ്.-01 വിക്ഷേപിച്ചത്. നാവിഗേഷന്&#x200d;, സ്ഥാനനിര്&#x200d;ണയം എന്നിവയുടെ കൃത്യതയ്ക്കായി വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് ഐഎസ്ആര്&#x200d;ഒയുടെ നാവിഗേഷന്&#x200d; വിത്ത് ഇന്ത്യന്&#x200d; കോണ്&#x200d;സ്റ്റലേഷന്&#x200d;. 2,250 കിലോഗ്രാം ഭാരമുള്ളതാണ് ഈ ഉപഗ്രഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isro-on-history-with-100th-launch.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്കിത് അഭിമാന മുഹൂര്&#x200d;ത്തം</title>
		<link>https://www.chandrikadaily.com/it-is-a-proud-moment-for-india-2.html</link>
					<comments>https://www.chandrikadaily.com/it-is-a-proud-moment-for-india-2.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 17 Jan 2025 07:26:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[India]]></category>
		<category><![CDATA[isro]]></category>
		<category><![CDATA[spadex]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326054</guid>

					<description><![CDATA[ഇന്ത്യന്&#x200d; ശാസ്ത്രലോകം രാജ്യത്തിന്റെ അഭിമാനം വീണ്ടും വാനോളമുയര്&#x200d;ത്തിയിരിക്കുകയാണ്. ബഹിരാകാശ രംഗത്ത് രാജ്യം മറ്റൊരു നേട്ടംകൂടി കൈവരിച്ചിരിക്കുന്നു. ഡോക്കിങ് സാങ്കേതികവിദ്യ സായത്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് പരീക്ഷണം വിജയിച്ചു. ഇതോടെ ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്&#x200d;പ് ഡോക്കിങ് സാങ്കേതികവിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങള്&#x200d;. ബഹിരാകാശ രംഗത്ത് ഐ.എസ്.ആര്&#x200d;.ഒയുടെ മറ്റൊരു ചരിത്ര നേട്ടമാണിത്. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്‌പേസ് ഡോക്കിങ് പരീക്ഷണമാണിത്. ഇന്നലെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; ശാസ്ത്രലോകം രാജ്യത്തിന്റെ അഭിമാനം വീണ്ടും വാനോളമുയര്&#x200d;ത്തിയിരിക്കുകയാണ്. ബഹിരാകാശ രംഗത്ത് രാജ്യം മറ്റൊരു നേട്ടംകൂടി കൈവരിച്ചിരിക്കുന്നു. ഡോക്കിങ് സാങ്കേതികവിദ്യ സായത്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് പരീക്ഷണം വിജയിച്ചു. ഇതോടെ ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്&#x200d;പ് ഡോക്കിങ് സാങ്കേതികവിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങള്&#x200d;. ബഹിരാകാശ രംഗത്ത് ഐ.എസ്.ആര്&#x200d;.ഒയുടെ മറ്റൊരു ചരിത്ര നേട്ടമാണിത്. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്‌പേസ് ഡോക്കിങ് പരീക്ഷണമാണിത്. ഇന്നലെ രാവിലെയാണ് സ്‌പേഡെക്സ് ദൗത്യത്തിലെ ചേസര്&#x200d;, ടാര്&#x200d;ഗറ്റ് ഉപഗ്രഹങ്ങള്&#x200d; ബഹിരാകാശത്ത് ഒന്നായി മാറിയത്. സ്പാഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്&#x200d; ഡോക്ക് ചെയ്യാനുള്ള ഐ.എസ്.ആര്&#x200d;.ഒയുടെ നാലാമത്തെ ശ്രമമാണ് വിജയിച്ചത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്&#x200d; അടക്കമുള്ള പദ്ധതികള്&#x200d;ക്ക് ഇസ്രാക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിങ്.</p>
<p>ചന്ദ്രയാന്&#x200d; ഉള്&#x200d;പ്പടെയുള്ള ഗ്രഹാന്തര ദൗത്യങ്ങള്&#x200d;ക്കും ഇന്ത്യയുടെ ബഹിരാകാശ നിലയം രൂപകല്&#x200d;പന ചെയ്യുന്നതിലും നിര്&#x200d;ണായകമാണ് ഡോക്കിങ് സാങ്കേതികവിദ്യ. കഴിഞ്ഞ ഡിസംബര്&#x200d; 30 ന് ആയിരുന്നു സ്പാഡെക്സ് പേടകങ്ങള്&#x200d; ഐ.എസ്.ആര്&#x200d;.ഒ വിക്ഷേപിച്ചത്. രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്&#x200d; വെച്ച് കുട്ടിയോജിപ്പിക്കുന്ന ഐ.എസ്.ആര്&#x200d;.ഒയുടെ നിര്&#x200d;ണായക ദൗത്യമായിരുന്നു സ്പാഡെക്‌സ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്&#x200d; ബഹിരാകാശ കേന്ദ്രത്തില്&#x200d; നിന്ന് 2024 ഡിസംബര്&#x200d; 30-ാം തിയതിയാണ് പി.എസ്. എല്&#x200d;.വി സി60 ലോഞ്ച് വെഹിക്കിളില്&#x200d; രണ്ട് സ്‌പേഡെക്‌സ് സാറ്റലൈറ്റുകള്&#x200d; ഐ.എസ്.ആര്&#x200d;.ഒ വിക്ഷേപിച്ചത്. എസ്.ഡി. എക്‌സ് 01 ചേസര്&#x200d;, എസ്.ഡി.എക്‌സ്സ് 02 ടാര്&#x200d;ഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്&#x200d;. ജനുവരി 6ന് ഇവയുടെ ഡോക്കിങ് പരീക്ഷണം നടത്താനായിരുന്നു ഇസ്രാ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്&#x200d; സാങ്കേതിക കാരണങ്ങളാല്&#x200d; ഈ ശ്രമം 9 ാം തിയതിയിലേക്ക് നീട്ടിവെച്ചു. ഒന്&#x200d;പതാം തിയതി ചേസര്&#x200d;, ടാര്&#x200d;ഗറ്റ് ഉപഗ്രഹങ്ങള്&#x200d; തമ്മിലുള്ള അകലം 500 മീറ്ററില്&#x200d; നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്നം നേരിട്ടതിനാല്&#x200d; ഡോക്കിങ് പരീക്ഷണം രണ്ടാമതും നീട്ടുന്നതായി ഇസൊ അറിയിക്കുകയായിരുന്നു. പിന്നീട് ഐ.എസ്.ആര്&#x200d;.ഒ ഏറെ കരുതലോടെയാണ് ഡോക്കിങിനായുള്ള മൂന്നാം ശ്രമം ആരംഭിച്ചത്.</p>
<p>പതിനൊന്നാം തിയതിയിലെ മുന്നാം പരിശ്രമത്തില്&#x200d; 500 മീറ്ററില്&#x200d; നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഇസ്രാ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടുവന്നു. എന്നാല്&#x200d; ഇതൊരു ട്രയല്&#x200d; മാത്രമായിരുന്നു എന്ന അറിയിപ്പ് പിന്നാലെ ഐ.എസ്.ആര്&#x200d;.ഒ അറിയിച്ചു. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തു. വിവരങ്ങള്&#x200d; പഠിച്ച ശേഷമേ അടുത്ത നീക്കമുണ്ടാകു എന്ന അറിയിപ്പ് വന്നതോടെ ആകാംക്ഷ ഇരട്ടിച്ചു. ഒടുവില്&#x200d; കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്നലെ രാവിലെ സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിലെത്തിയതായുള്ള അഭിമാന വാര്&#x200d;ത്ത പുറത്തുവന്നു. 2035 ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുക എന്ന ചരിത്ര ദൗത്യത്തിലേക്ക് നിര്&#x200d;ണായക ചുവടുവെപ്പാണിത്. ചേസര്&#x200d; (എസ്.ഡി.എക്‌സ്. 01), ടാര്&#x200d;ഗറ്റ് (എസ്.ഡി.എക്‌സ്. 02) ഉപഗ്രഹങ്ങളെ കൂടാതെ 24 പരീണോപകരണങ്ങളും സ്‌പെയ്‌ഡെക്‌സസ് ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്&#x200d;ഭാഗത്തുള്ള ഓര്&#x200d;ബിറ്റല്&#x200d; എക്‌സ്‌പെരിമെന്റ്‌റല്&#x200d; മൊഡ്യൂളിലാണ് (ജഛഋങ) ഈ ഉപകരണങ്ങള്&#x200d; ഭൂമിയെ ചുറ്റുക. പലതവണ വിക്ഷേപിച്ച വ്യത്യസ്തത ഘടകഭാഗങ്ങള്&#x200d; കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്&#x200d;മിച്ചത് ഡോക്കിങ് സാങ്കേതിക വിദ്യയിലൂടെയാണ്. ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്ത ഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്&#x200d;യാനിനും ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്&#x200d; എന്ന പേരില്&#x200d; ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശ നിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്&#x200d; ഒരുമിച്ചു ചേര്&#x200d;ത്തു കൊണ്ടാവും നിര്&#x200d;മിക്കുക.</p>
<p>സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങള്&#x200d; കൂട്ടിയോജിപ്പിക്കുന്നതില്&#x200d; ഐ.എസ്.ആര്&#x200d;.ഒ സമ്പൂര്&#x200d;ണ വിജയം നേടിയതിന് പിന്നാലെ ഉപഗ്രഹങ്ങളുടെ വേര്&#x200d;പെടുത്തലിന് (അണ്&#x200d;ഡോക്കിങ് പ്രക്രിയ) കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം. അണ്&#x200d;ഡോക്കിങ്, പവര്&#x200d; ട്രാന്&#x200d;സ്ഫര്&#x200d; പരിശോധനകള്&#x200d; വരും ദിവസങ്ങളില്&#x200d; തുടരുമെന്നും കൂട്ടിയോജിപ്പിച്ച ഉപഗ്രഹങ്ങളെ ഒരുമിച്ച് നിയന്ത്രിക്കാന്&#x200d; സാധിക്കുന്നതായും ഐ.എസ്.ആര്&#x200d;.ഒ അറിയിച്ചിട്ടുണ്ട്. ഊര്&#x200d;ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റ പേടകം പോലെ പ്രവര്&#x200d;ത്തിച്ച ശേഷം ഉപഗ്രഹങ്ങള്&#x200d; വേര്&#x200d;പെടുത്തുന്ന പ്രക്രിയയായ അണ്&#x200d;ഡോക്കിങ് നടത്തുക. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ട് വര്&#x200d;ഷത്തോളം പ്രവര്&#x200d;ത്തിക്കും.</p>
<p>ഏതാനും ദശാബ്ദങ്ങളായി ഇന്ത്യ ശാസ്ത്ര മുന്നേറ്റങ്ങളില്&#x200d; ശ്രദ്ധേയ നേട്ടങ്ങളാണ് കൈവരിച്ചുവരുന്നത്. ബഹിരാകാശ ഗവേഷണം, മിസൈല്&#x200d; സാങ്കേതികവിദ്യ മുതല്&#x200d; കമ്പ്യൂട്ടിംഗ്, സമുദ്രശാസ്ത്രംവരെ, രാജ്യത്തിന്റെ ശാസ്ത്ര യാത്രയുടെ നാഴികക്കല്ലുകള്&#x200d; നിരവധിയാണ്. നമുക്കിനിയും ഒട്ടേറെ ദൂരം മുന്നോട്ടു കുതിക്കാനുണ്ട്. രാജ്യംമൊത്തം അതിന് കൂടെയുണ്ട്. അഭിമാനമായ ഈ നേട്ടത്തിന് പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ച ശാസ്ത്രജ്ഞന്മാര്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-a-proud-moment-for-india-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; ഐഎസ്ആര്&#x200d;ഒയുടെ &#8216;സ്‌പെയ്‌ഡെക്‌സ്&#8217; സ്പേസ് ഡോക്കിങ് ദൗത്യം വിജയം</title>
		<link>https://www.chandrikadaily.com/historic-achievement-for-india-isros-spacedex-space-docking-mission-a-success.html</link>
					<comments>https://www.chandrikadaily.com/historic-achievement-for-india-isros-spacedex-space-docking-mission-a-success.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 16 Jan 2025 04:10:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[docking]]></category>
		<category><![CDATA[India]]></category>
		<category><![CDATA[isro]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325867</guid>

					<description><![CDATA[ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.]]></description>
										<content:encoded><![CDATA[<p>ഐഎസ്ആര്&#x200d;ഒയുടെ &#8216;സ്‌പെയ്‌ഡെക്‌സ്&#8217; സ്പേസ് ഡോക്കിങ് ദൗത്യം വിജയം കണ്ടു. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്ന ദൗത്യം വിജയകരമായി പൂര്&#x200d;ത്തിയാക്കി. ഡിസംബര്&#x200d; 30നാണ് പി.എസ്.എല്&#x200d;.വി &#8211; സി60 റോക്കറ്റ് ഉപയോഗിച്ച് സ്‌പേഡെക്‌സ് പേടകങ്ങള്&#x200d; വിക്ഷേപിച്ചത്. ഇന്ത്യയുടെ ബഹിരാകാശ പ്രവര്&#x200d;ത്തനങ്ങളില്&#x200d; നിര്&#x200d;ണായകമാകും സ്‌പെയ്‌സ് ഡോക്കിങിന്റെ ചരിത്ര വിജയം.</p>
<p>ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്&#x200d;പ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങള്&#x200d;.</p>
<p>ഡോക്കിങ് വിജയകരമായി പൂര്&#x200d;ത്തിയാക്കിയതായി ഐഎസ്ആര്&#x200d;ഒ വൃത്തങ്ങള്&#x200d; അറിയിച്ചു. ഡോക്കിങ് വിജയം കണ്ടതിനു പിന്നാലെ ശാസ്ത്രജ്ഞരുടെ ടീം വിശദമായ ഡാറ്റ വിശകലനം നടത്തുകയാണ്.</p>
<p>രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്&#x200d; വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആര്&#x200d;ഒയുടെ നിര്&#x200d;ണായക ദൗത്യമായിരുന്നു സ്പാഡെക്‌സ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/historic-achievement-for-india-isros-spacedex-space-docking-mission-a-success.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്പെഡെക്സ് ദൗത്യത്തിന്റെ അവസാനഘട്ടം വൈകും; ട്രയല്&#x200d; പൂര്&#x200d;ത്തിയാക്കിയതായി ഐഎസ്ആര്&#x200d;ഒ</title>
		<link>https://www.chandrikadaily.com/final-phase-of-spedex-mission-to-be-delayed-isro-completes-trial.html</link>
					<comments>https://www.chandrikadaily.com/final-phase-of-spedex-mission-to-be-delayed-isro-completes-trial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 12 Jan 2025 04:40:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[isro]]></category>
		<category><![CDATA[Spedex mission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325313</guid>

					<description><![CDATA[ഉപഗ്രഹങ്ങള്&#x200d; തമ്മിലുള്ള അകലം മൂന്ന് മീറ്ററില്&#x200d; എത്തിച്ച ശേഷം വീണ്ടും കൂട്ടി.]]></description>
										<content:encoded><![CDATA[<p>ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്&#x200d;ക്കുന്ന സ്‌പെഡെക്‌സ് ദൗത്യത്തിന്റെ അവസാനഘട്ടം വൈകും. ട്രയല്&#x200d; പൂര്&#x200d;ത്തിയാക്കിയെന്ന് ഐഎസ്ആര്&#x200d;ഒ അറിയിച്ചു. ഉപഗ്രഹങ്ങള്&#x200d; തമ്മിലുള്ള അകലം മൂന്ന് മീറ്ററില്&#x200d; എത്തിച്ച ശേഷം വീണ്ടും കൂട്ടി. വിവരങ്ങള്&#x200d; വിലയിരുത്തിയ ശേഷം അടുത്ത ഘട്ടം പൂര്&#x200d;ത്തിയാക്കും.</p>
<p>ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്&#x200d;ക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയത്. ഇന്ന് രാവിലെ ഉപഗ്രഹങ്ങള്&#x200d; തമ്മിലുള്ള അകലം 15 മീറ്ററില്&#x200d; നിന്ന് മൂന്നു മീറ്ററിലേക്ക് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടുകയായിരുന്നു.</p>
<p>ദൗത്യം സാങ്കേതിക കാരണങ്ങളാല്&#x200d; മുന്&#x200d;പ് രണ്ട് തവണ മാറ്റിവച്ചിരുന്നു. വ്യാഴാഴ്ച രാവിലെ രണ്ട് ഉപഗ്രഹങ്ങളും അതിന്റെ വേഗത കുറച്ച് ഡോക്കിങ്ങിന് സജ്ജമാകുമെന്നായിരുന്നു ഐഎസ്ആര്&#x200d;ഒ നല്&#x200d;കിയ റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>എന്നാല്&#x200d; ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്&#x200d; ഇരുപത് കിലോമീറ്റര്&#x200d; വ്യത്യാസത്തില്&#x200d; ഭ്രമണപഥത്തില്&#x200d; എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്‌പേഡെക്സ് ദൗത്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/final-phase-of-spedex-mission-to-be-delayed-isro-completes-trial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
