<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>IUML CAMPAIGN &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/iuml-campaign/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 06 Dec 2022 07:24:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>IUML CAMPAIGN &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്വപ്‌നങ്ങളുണ്ടാവണം നല്ല നാളേക്കു വേണ്ടി</title>
		<link>https://www.chandrikadaily.com/have-dreams-for-a-better-future-arfticle-bt-panakkad-syed-sadiqali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/have-dreams-for-a-better-future-arfticle-bt-panakkad-syed-sadiqali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 06 Dec 2022 07:24:26 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[IUML CAMPAIGN]]></category>
		<category><![CDATA[Sadikali Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225442</guid>

					<description><![CDATA[മുസ്‌ലിംലീഗ് പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പകല്&#x200d; പോലെ വ്യക്തമാണ്. അതിനകത്ത് ഹിഡന്&#x200d; അജണ്ടകളില്ല. കൃത്യവും വ്യക്തവുമാണത്. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനുവേണ്ടി രാഷ്ട്രീയമായ ഇടപെടലുകള്&#x200d; വിട്ടുവീഴ്ച്ചയില്ലാതെ നടത്തുമ്പോഴും വിദ്യാഭ്യാസ പ്രവര്&#x200d;ത്തനം, കാരുണ്യ പ്രവര്&#x200d;ത്തനം, സമുദായത്തിനകത്ത് ഐക്യവും, സഹോദര സമുദായങ്ങളോട് സാഹോദര്യ ബന്ധവും നിലനിര്&#x200d;ത്തുന്നതിനുള്ള കര്&#x200d;മപദ്ധതികള്&#x200d;ക്കും നേതൃത്വം നല്&#x200d;കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p><strong>പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</strong></p>
<p>മുസ്‌ലിംലീഗ് മെമ്പര്&#x200d;ഷിപ്പ് ക്യാമ്പയിന്&#x200d; രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒന്നാം ഘട്ടം മെമ്പര്&#x200d;ഷിപ്പ് വിതരണമായിരുന്നു, അത് പൂര്&#x200d;ത്തീകരിച്ചു. ഇനി ശാഖാതലത്തില്&#x200d; കമ്മിറ്റി തിരഞ്ഞെടുപ്പാണ്. സമയനിഷ്ഠയും അച്ചടക്കവും പുലര്&#x200d;ത്തി മെമ്പര്&#x200d;ഷിപ്പ് വിതരണം പൂര്&#x200d;ത്തീകരിക്കിയതുപോലെ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പുകളും സമയ കൃത്യതയോടെ തന്നെ നടക്കേണ്ടതുണ്ട്. ഉന്നതമായ ലക്ഷ്യത്തിനു വേണ്ടിയുള്ള മാര്&#x200d;ഗമാണ് സംഘടന. നമ്മുടെ ലക്ഷ്യം വളരെ കൃത്യവുമാണ്. രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കുകയും രാജ്യത്തോടുള്ള ബാധ്യത നിര്&#x200d;വഹണത്തില്&#x200d; പങ്കാളികളാവുകയും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി പരിശ്രമിക്കുകയും മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ സമൂഹങ്ങളുടെ അഭിമാനകരമായ അസ്തിത്വത്തിനു വേണ്ടി, ഇടപെടുകയും അവരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി ജനാധിപത്യ മാര്&#x200d;ഗത്തില്&#x200d;പോരാടുകയും ചെയ്യുക എന്നതാണത്.</p>
<p>മുസ്‌ലിംലീഗ് പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പകല്&#x200d; പോലെ വ്യക്തമാണ്. അതിനകത്ത് ഹിഡന്&#x200d; അജണ്ടകളില്ല. കൃത്യവും വ്യക്തവുമാണത്. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനുവേണ്ടി രാഷ്ട്രീയമായ ഇടപെടലുകള്&#x200d; വിട്ടുവീഴ്ച്ചയില്ലാതെ നടത്തുമ്പോഴും വിദ്യാഭ്യാസ പ്രവര്&#x200d;ത്തനം, കാരുണ്യ പ്രവര്&#x200d;ത്തനം, സമുദായത്തിനകത്ത് ഐക്യവും, സഹോദര സമുദായങ്ങളോട് സാഹോദര്യ ബന്ധവും നിലനിര്&#x200d;ത്തുന്നതിനുള്ള കര്&#x200d;മപദ്ധതികള്&#x200d;ക്കും നേതൃത്വം നല്&#x200d;കിയിട്ടുണ്ട്. രാജ്യത്തിന്റെ വികസനത്തിനും മുന്നേറ്റങ്ങള്&#x200d;ക്കും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടുന്നതിനും നിയമനിര്&#x200d;മാണ സഭകള്&#x200d;ക്കുള്ളിലും പുറത്തും പോരാട്ടം നടത്തിയ സമ്പന്നമായൊരു പൈതൃകത്തിന്റെ പേരു കൂടിയാണ് ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ജനാധിപത്യ രാഷ്ട്രീയ കക്ഷികളുമായി മുസ്‌ലിംലീഗ് കഴിഞ്ഞ കാലങ്ങളില്&#x200d; സഖ്യമുണ്ടാക്കുകയും പഞ്ചായത്ത് മുതല്&#x200d; പാര്&#x200d;ലമെന്റ് വരെ ഭരണ നിര്&#x200d;വഹണത്തില്&#x200d; പങ്കാളിത്തം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രതിനിധിയായി ഐക്യരാഷ്ട്രസഭയിലടക്കം പങ്കെടുത്തവരില്&#x200d; മുസ്‌ലിംലീഗ് ജനപ്രതിനിധികളുമുണ്ടായിട്ടുണ്ട്. അവര്&#x200d; രാജ്യത്തിനുവേണ്ടി ശബ്ദിക്കുകയും സമ്പന്നമായ നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തെ ഉയര്&#x200d;ത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>ഈ മാസത്തോടെ മുസ്‌ലിംലീഗ് ശാഖാ കമ്മിറ്റികള്&#x200d; പൂര്&#x200d;ണമായും നിലവില്&#x200d; വരേണ്ടതുണ്ട്. ഏതൊരു പ്രസ്ഥാനത്തിന്റേയും അടിത്തറ സാധാരണക്കാരായ താഴെ തട്ടിലുള്ള പ്രാര്&#x200d;ത്തകരാണ്. അതുകൊണ്ടുതന്നെ ശാഖാ പഞ്ചായത്ത് കമ്മിറ്റികള്&#x200d;ക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്. അധികാരങ്ങളും സ്ഥാനങ്ങളും അലങ്കാരമല്ല, ഉത്തരവാദിത്തങ്ങളാണ്. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് വൈവിധ്യങ്ങളായ ഉത്തരവാദിത്തം നിര്&#x200d;വഹിക്കാനുണ്ട്. സാമൂഹികം, രാഷ്ട്രീയം, സാമുദായികം, വിദ്യാഭ്യാസം, സാംസ്‌കാരികം, ക്ഷേമ പ്രവര്&#x200d;ത്തനങ്ങള്&#x200d; തുടങ്ങി എല്ലാ മേഖലയിലും ഇടപെടുകയും പക്ഷപാതിത്വമില്ലാതെ ജനങ്ങളെ സേവിക്കുകയും ചെയ്യേണ്ടതുണ്ട്. എന്തെങ്കിലും കാരണത്താല്&#x200d; അരികു വത്കരിച്ചവരുണ്ടെകില്&#x200d; അവരെ ചേര്&#x200d;ത്തുപിടിക്കണം. അവകാശ നിഷേധങ്ങളോ, നീതി നിഷേധങ്ങളോ അനുഭവിക്കുന്നവരുണ്ടെകില്&#x200d; അവരോടൊപ്പം നില്&#x200d;ക്കാന്&#x200d; ആശയങ്ങളോ ആദര്&#x200d;ശങ്ങളോ തടസ്സമാകരുത്.</p>
<p>മുസ്‌ലിംലീഗ് നിര്&#x200d;ഹിച്ച ഏഴരപ്പതിറ്റാണ്ടിന്റെ രാഷ്ട്രീയ പോരാട്ടങ്ങള്&#x200d; ലോകത്തിലെ എല്ലാ ന്യൂനപക്ഷ സമൂഹങ്ങള്&#x200d;ക്കും മാതൃകയാണ്. മുസ്‌ലിംലീഗ് ഉയര്&#x200d;ത്തിപ്പിടിച്ച സ്വത്വരാഷ്ട്രീയത്തെ എതിര്&#x200d;ത്തവരും വിമര്&#x200d;ശിച്ചവരും മുസ്‌ലിംലീഗിനുനേരെ ചോദ്യശരങ്ങള്&#x200d; എയ്തുവിട്ടവരും പില്&#x200d;ക്കാലത്ത് വിവിധ വിഭാഗങ്ങള്&#x200d;ക്ക് തങ്ങളുടെ രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;ക്കകത്ത്തന്നെ പ്രത്യേക വിംഗുകള്&#x200d; രൂപീകരിക്കുകയും, വിവിധ സമ്മേളനങ്ങള്&#x200d; സംഘടിപ്പിക്കുകയും ചെയ്തതും അകലമല്ലാത്ത ചരിത്രമാണ്. അതോടെ അവര്&#x200d; മുസ്‌ലിം ലീഗിനു നേരെ ഉയര്&#x200d;ത്തിവിട്ട ആരോപണങ്ങളും അഭിപ്രായങ്ങളും റദ്ദാവുകയായിരുന്നു.</p>
<p>രാഷ്ട്രീയ പാര്&#x200d;ട്ടി എന്ന നിലയില്&#x200d; മുസ് ലീഗിനെ ആര്&#x200d;ക്കും വിമര്&#x200d;ശിക്കാം. പക്ഷേ, ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് നിര്&#x200d;വഹിച്ച ചരിത്ര ദൗത്യത്തെ വിസ്മരിക്കാന്&#x200d; കഴിയില്ല. ഏഴരപ്പതിറ്റാണ്ട് ചരിത്രത്തില്&#x200d; മുസ്‌ലിംലീഗിന്റെ ഇടപെടലുകള്&#x200d; കൊണ്ട് മാത്രം ഭരണകൂടങ്ങള്&#x200d; തിരുത്താന്&#x200d; നിര്&#x200d;ബന്ധിതരായിട്ടുള്ള ന്യൂനപക്ഷ അവകാശ നിഷേധങ്ങള്&#x200d; നിരവധി ഉണ്ടായിട്ടുണ്ട്. അതുപോലെതന്നെ ന്യൂനപക്ഷങ്ങള്&#x200d;ക്ക് പുതിയ അവകാശങ്ങള്&#x200d; ഭരണകൂടത്തിന്റെ ശ്രദ്ധയില്&#x200d; കൊണ്ടുവരാനും മുസ്‌ലിം ലീഗിനു സാധിച്ചു. ഏഴരപ്പതിറ്റാണ്ടിന്റെ കര്&#x200d;മമണ്ഡലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്&#x200d; ആത്മാഭിമാനത്തിന്റെ മുദ്രകള്&#x200d; കാണാനാവും. ഒരു പ്രസ്ഥാനം എന്ന നിലയില്&#x200d; ഏറെ മുന്നോട്ടുപോകാനും കഴിഞ്ഞു. വിവിധ വിഭാഗങ്ങളിലായി മുസ്‌ലിം ലീഗിന് പോഷക ഘടകങ്ങള്&#x200d; രൂപം കൊള്ളുകയും അതതു മേഖലയില്&#x200d; സജീവമായി ഇടപെടുകയും ചെയ്യുന്നു.</p>
<p>കേരളത്തിലെ ചെറുപ്പക്കാര്&#x200d;ക്കിടയില്&#x200d; നീതിക്കുവേണ്ടിയുള്ള പ്രതികരണത്തിന്റെ സംഘടിത രൂപമാണ് മുസ്‌ലിം യൂത്ത് ലീഗ്. രാഷ്ട്രീയമായ ഇടപെടലുകളും സംഘടനാപരമായ ചടുലതയുംകൊണ്ട് കേരളത്തിലെ യുവജന രാഷ്ട്രീയത്തില്&#x200d; അടയാളപ്പെടുത്തലുകളുണ്ടാക്കിയിട്ടുണ്ട്. വിദ്യാര്&#x200d;ത്ഥി രാഷ്ട്രീയത്തില്&#x200d; എം.എസ്.എഫ് കഴിഞ്ഞ പതിറ്റാണ്ടുകളിലൂടെ വലിയ മുന്നേറ്റങ്ങള്&#x200d; ഉണ്ടാക്കിയെടുത്തു. കലാലയങ്ങളില്&#x200d; ഇന്ന് എം.എസ്.എഫ് ഏറെ തെളിച്ചമുള്ള പ്രസ്ഥാനമാണ്. ഈ വര്&#x200d;ഷത്തെ കോളജ് യൂണിയന്&#x200d; തിരഞ്ഞെടുപ്പ് ഫലം പോളിടെക്‌നിക്കില്&#x200d; അടക്കം എം. എസ്.എഫിന്റെ ചരിത്ര വിജയമായിരുന്നു. വനിതാ ലീഗും ഹരിതയും തൊഴിലാളി യൂണിയനുകളും കേരളത്തില്&#x200d; ഏറെ ശ്രദ്ധിക്കപ്പെടിട്ടുണ്ട്. സര്&#x200d;വീസ് സംഘടനകള്&#x200d; മികവുറ്റ രീതിയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ട്. പ്രവാസ ലോകത്ത് കെ.എം. സി.സിയുടെ സേവനത്തെ വാക്കുകള്&#x200d;ക്കപ്പുറം അനുഭവിച്ചറിയുന്നവരാണ് മലയാളികള്&#x200d;.</p>
<p>പുതിയ കാലം പരീക്ഷണങ്ങളുടേതാണെങ്കിലും, പ്രതീക്ഷകളുടേതു കൂടിയാണ്. രാഷ്ട്രീയമായ പുതിയ കാല്&#x200d;വെപ്പുകളും കാലോചിതമായ പരിഷ്‌കരണങ്ങള്&#x200d;ക്കുള്ള ആലോചനകളും ചര്&#x200d;ച്ചകളും സജീവമാവേണ്ടതുമുണ്ട്. ഇന്ന് പുലര്&#x200d;ന്നതെല്ലാം ഇന്നലെ കണ്ട സ്വപ്‌നങ്ങളാണ്, അതുകൊണ്ട് നാളേക്കു വേണ്ടിയാവണം ഇന്നത്തെ സ്വപ്‌നങ്ങളും കര്&#x200d;മങ്ങളും. അത്തരം സ്വപ്‌നങ്ങളും കര്&#x200d;മങ്ങളും ശാഖാതലത്തില്&#x200d; നിന്നുയര്&#x200d;ന്നു വരട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/have-dreams-for-a-better-future-arfticle-bt-panakkad-syed-sadiqali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ : അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ  നീട്ടി</title>
		<link>https://www.chandrikadaily.com/iuml-membership-campaign-dec15.html</link>
					<comments>https://www.chandrikadaily.com/iuml-membership-campaign-dec15.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 29 Nov 2022 15:20:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML CAMPAIGN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224271</guid>

					<description><![CDATA[മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ നാളെ അവസാനിക്കും ]]></description>
										<content:encoded><![CDATA[<div dir="auto"><strong>മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ നാളെ അവസാനിക്കും .വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ സമയം .</strong></div>
<div dir="auto"></div>
<div dir="auto">കോഴിക്കോട്: നവംബർ ഒന്നിന് ആരംഭിച്ച മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ ഇന്ന് അവസാനിക്കും. നാടെങ്ങും ആവേശത്തോടെയാണ് മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ സ്വീകരിക്കപ്പെട്ടത്. ഗ്രാമങ്ങളിലും നഗരങ്ങളിലും വീടുകൾ കയറി പ്രവർത്തകർ അംഗങ്ങളെ ചേർത്തു. മുസ്‌ലിംലീഗ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ശാക്തീകരണത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് മറ്റു പാർട്ടികളിൽനിന്ന് വിടപറഞ്ഞ നിരവധി പേർ സംഘടനയിൽ അംഗങ്ങളാകാൻ മുന്നോട്ട് വന്നു. യുവാക്കളും വനിതകളും ധാരാളമായി പുതുതായി പാർട്ടി അംഗത്വം സ്വീകരിച്ചു.</div>
<div dir="auto">മുസ്‌ലിംലീഗിന്റെ വളർച്ചയിൽ നിർണായക പങ്കാളിത്തം വഹിച്ച ആദ്യകാല പ്രാദേശിക നേതാക്കളെല്ലാം ആവേശത്തോടെയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. പലയിടത്തും നേരത്തെ നൽകിയ ക്വാട്ടക്ക് പുറമെ കൂടുതൽ മെമ്പർഷിപ്പുകൾ വേണ്ടിവന്നു. ജില്ല/മണ്ഡലം/പഞ്ചായത്ത്/ വാർഡ്  തലങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നിരീക്ഷകരുടെയും കോർഡിനേറ്റർമാരുടെയും മേൽനോട്ടത്തിലാണ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടന്നത്.</div>
<div dir="auto"></div>
<div dir="auto">അംഗത്വ കാമ്പയിന്റെ അവസാന ഘട്ടത്തിൽ എൻട്രികൾ ഒന്നിച്ച് വന്നതിനാൽ സർവ്വറിന് സാങ്കേതിക തടസ്സം നേരിട്ടിരുന്നു. ഇക്കാരണം കൊണ്ട് പല കമ്മിറ്റികൾക്കും അംഗത്വ അപേക്ഷകളുടെ വിവരങ്ങൾ പൂർണമായും അപ് ലോഡ് ചെയ്യാനോ ഫീസടയ്ക്കാനോ സാധിച്ചിട്ടില്ല. ഇവർക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ അവസരം നൽകുന്നുണ്ട്. വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും ഫീസ് അടയ്ക്കുന്നതിലും വീഴ്ച വരുത്തിയാൽ ആ മെമ്പർഷിപ്പുകൾ പരിഗണിക്കുന്നതല്ല.</div>
<div dir="auto">അതേസമയം മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ വാർഡ് കമ്മിറ്റികൾക്ക് കമ്മിറ്റി രൂപീകരണം ഉൾപ്പെടെയുള്ള അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാവുന്നതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. ഡിസംബർ 31ന് മുമ്പ് ശാഖ കമ്മിറ്റികൾ നിലവിൽ വരണം. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഷെഡ്യൂളുകളിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iuml-membership-campaign-dec15.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
