<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>iv shashi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/iv-shashi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 24 Oct 2017 18:27:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>iv shashi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഐ.വി ശശി: മലയാളത്തിന്റെ നഷ്ടം</title>
		<link>https://www.chandrikadaily.com/editorial-60.html</link>
					<comments>https://www.chandrikadaily.com/editorial-60.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Oct 2017 18:27:25 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[iv shashi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49719</guid>

					<description><![CDATA[മലയാള ചലച്ചിത്ര രംഗത്തിന് വേറിട്ട ദിശാബോധം നല്‍കിയ അതുല്യ സര്‍ഗപ്രതിഭയെയാണ് ഐ.വി ശശിയുടെ വിയോഗത്തിലൂടെ അന്യമായിരിക്കുന്നത്. ജനപ്രിയ രീതിയില്‍ സാമൂഹിക വിഷയങ്ങളെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന ഇരുപ്പംവീട് ശശി എന്ന കോഴിക്കോട്ടുകാരനെ മലയാള സിനിമാസ്വാദകര്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമല്ല സാഹിത്യകലാ ലോകത്തിനാകെത്തന്നെയും മറക്കാനാവില്ല. ശരാശരിക്ക് മുകളിലുള്ള കലയും സാഹിത്യവും മാത്രമായി ഒതുങ്ങിക്കൂടിയ മലയാള സിനിമയെ വാണിജ്യരംഗത്തേക്കു പിടിച്ചുകെട്ടുമ്പോള്‍ തന്നെ സിനിമ എന്ന ജനപ്രിയ മാധ്യമത്തെ സാധാരണക്കാരിലേക്കും അവരുടെ നീറുന്ന പ്രശ്‌നങ്ങളിലേക്കും ആവാഹിക്കാന്‍കൂടി ശശിയുടെ വരവോടെ സാധ്യമായി. എഴുപതുകളില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>മലയാള ചലച്ചിത്ര രംഗത്തിന് വേറിട്ട ദിശാബോധം നല്&#x200d;കിയ അതുല്യ സര്&#x200d;ഗപ്രതിഭയെയാണ് ഐ.വി ശശിയുടെ വിയോഗത്തിലൂടെ അന്യമായിരിക്കുന്നത്. ജനപ്രിയ രീതിയില്&#x200d; സാമൂഹിക വിഷയങ്ങളെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന ഇരുപ്പംവീട് ശശി എന്ന കോഴിക്കോട്ടുകാരനെ മലയാള സിനിമാസ്വാദകര്&#x200d;ക്കും പ്രവര്&#x200d;ത്തകര്&#x200d;ക്കും മാത്രമല്ല സാഹിത്യകലാ ലോകത്തിനാകെത്തന്നെയും മറക്കാനാവില്ല. ശരാശരിക്ക് മുകളിലുള്ള കലയും സാഹിത്യവും മാത്രമായി ഒതുങ്ങിക്കൂടിയ മലയാള സിനിമയെ വാണിജ്യരംഗത്തേക്കു പിടിച്ചുകെട്ടുമ്പോള്&#x200d; തന്നെ സിനിമ എന്ന ജനപ്രിയ മാധ്യമത്തെ സാധാരണക്കാരിലേക്കും അവരുടെ നീറുന്ന പ്രശ്‌നങ്ങളിലേക്കും ആവാഹിക്കാന്&#x200d;കൂടി ശശിയുടെ വരവോടെ സാധ്യമായി. എഴുപതുകളില്&#x200d; കോഴിക്കോട് കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയുടെ ഉല്&#x200d;പന്നമായിരുന്നു ഐ.വി ശശി. ചില നടന്മാരില്&#x200d; മാത്രം ഒതുങ്ങിനിന്നിരുന്ന മലയാള സിനിമയെ സംവിധായകനിലേക്ക് ഇളക്കി പ്രതിഷ്ഠിച്ച കലാകാരനായിരുന്നു ഇദ്ദേഹം. സൂപ്പര്&#x200d; താരങ്ങളുടേതിനേക്കാള്&#x200d; ഐ.വി ശശിയുടെ സിനിമ എന്ന നിലക്കാണ് മലയാളസിനിമ എഴുപതുകള്&#x200d; മുതലുള്ള മൂന്നു പതിറ്റാണ്ടോളം അറിയപ്പെട്ടത്. ചലച്ചിത്ര നിര്&#x200d;മാണ രംഗത്തും അദ്ദേഹം തന്റെ കയ്യൊപ്പ് ചാര്&#x200d;ത്തി.<br />
പഠനകാലത്തുതന്നെ സാഹിത്യ കലാരംഗത്തോടുള്ള അഭിനിവേശം മൂത്താണ് ചെന്നൈയിലേക്ക് വണ്ടികയറി മദ്രാസ് സ്‌കൂള്&#x200d; ഓഫ് ആര്&#x200d;ട്‌സില്&#x200d; നിന്ന് ചിത്രകലയില്&#x200d; ഡിപ്ലോമ നേടിയത്. ചന്ദ്രിക പത്രാധിപരായിരുന്ന സി.എച്ചുമായും പ്രഥമപത്രാധിപര്&#x200d; പി.എ മുഹമ്മദ്‌കോയയുമായും അടുത്തബന്ധം പുലര്&#x200d;ത്തിയ ശശിയുടെ കഥ, കവിതാരചനകളധികവും വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയായിരുന്നു. ആലപ്പി ശരീഫുമായുള്ള അടുപ്പം ചന്ദ്രിക ആഴ്ചപ്പതിപ്പില്&#x200d; അദ്ദേഹത്തിന്റെ കഥകള്&#x200d;ക്ക് ചിത്രം വരക്കുന്നതിലേക്കും പിന്നീട് സിനിമാമേഖലയിലേക്കും ചേക്കേറുന്നതിന് കാരണഭൂതമായി. വൈക്കം മുഹമ്മദ്ബഷീര്&#x200d;, എം.ടി മുതലായ സാഹിത്യപുംഗവന്മാരോട് അടുത്തുനിന്ന് വെള്ളിത്തിരയുടെ മായിക ലോകത്തേക്ക് പിച്ചവെച്ച ശശി തന്റേതായ ഇടം മലയാള സിനിമയില്&#x200d; നേടിയെടുത്തത് കഠിനപ്രയത്‌നവും ഉടവുതട്ടാത്ത അറിവും ആത്മാര്&#x200d;ത്ഥമായ കലാസപര്യയും കൊണ്ടായിരുന്നു. പരന്ന വായനയായിരുന്നു അദ്ദേഹത്തിന്റെ കലാലോകത്തെ കൈമുതല്&#x200d;. കഥാകൃത്ത് ടി. ദാമോദരനുമൊത്താണ് അദ്ദേഹം അധികം സിനിമകളും ചെയ്തത്. 1968ല്&#x200d; കളിയല്ല കല്യാണം എന്ന സിനിമയില്&#x200d; കലാസംവിധായകനായി തുടങ്ങിയ ആ കലായാനം പിന്നീട് മലയാളിയുടെ മനോമുകുരങ്ങളെ കോരിത്തരിപ്പിച്ച നൂറ്റമ്പതോളം സിനിമകളിലേക്ക് വര്&#x200d;ണതിരശ്ശീല കണക്കെ ഉയര്&#x200d;ന്നുപൊങ്ങി. ആര്&#x200d;ട്, വാണിജ്യം എന്നീ സിനിമാവേര്&#x200d;തിരിവുകളെ തൃണവല്&#x200d;ഗണിക്കുന്നതായിരുന്നു ആരൂഢം, ദേവാസുരം പോലുള്ള ശശിയുടെ കലാകയ്യൊപ്പ് പതിഞ്ഞ സിനിമകള്&#x200d;. നിരവധി ദേശീയസംസ്ഥാന ബഹുമതികള്&#x200d; തേടിയെത്തി. എന്നിട്ടും മലയാളി ഈ കലാകാരന് അര്&#x200d;ഹമായ അംഗീകാരം നല്&#x200d;കിയില്ല എന്ന പരാതി നിലനില്&#x200d;ക്കുന്നു. ജീവിതസായാഹ്നത്തില്&#x200d; ഒരു സിനിമ കൂടി എടുക്കണമെന്ന മോഹം സാക്ഷാല്&#x200d;കരിക്കപ്പെടാതെയാണ് വിടവാങ്ങേണ്ടിവന്നിരിക്കുന്നത് എന്നത് ഒരിക്കലും അടങ്ങാത്ത അര്&#x200d;പ്പിതമനസ്സിനെയാണ് പ്രതിഫലിപ്പിക്കുന്നത്. മലയാള സിനിമയുടെ അപചയത്തെക്കുറിച്ച് വേവലാതിപ്പെടുന്ന ഇക്കാലത്ത് ഐ.വി ശശി എന്ന സകലകലാവല്ലഭന്റെ അനുപമമായ രീതിയും സംഭാവനകളും വെള്ളിത്തിരയിലെന്ന പോലെ തേജസ്സുറ്റതാകുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-60.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആള്‍ക്കൂട്ടത്തിന്റെ ആരൂഢം കാണാമറയത്ത്</title>
		<link>https://www.chandrikadaily.com/iv-shashi.html</link>
					<comments>https://www.chandrikadaily.com/iv-shashi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Oct 2017 18:01:09 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[iv shashi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49697</guid>

					<description><![CDATA[&#160; ചെന്നൈ/ കോഴിക്കോട്: ഹിറ്റ് സിനിമകളുടെ ഉത്സവം തീര്‍ത്ത് ആള്‍കൂട്ടത്തിലെ ആരുഢമായി മാറിയ ഐ.വി ശശി ഇനി കാണാമറയത്ത്. ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയം വാടകക്കെടുത്ത് അക്ഷരത്തെറ്റില്ലാത്ത അനുഭവത്തിലൂടെ ആസ്വാദനത്തിന്റെ ഏഴാം കടലിനക്കരെയെത്തിച്ച സംവിധായകന്റെ അന്ത്യം ഇന്നലെ കാലത്ത് 10 മണിയോടെ ചെന്നൈ സാലിനഗറിലായിരുന്നു. 69 വയസ്സായിരുന്നു. കോഴിക്കോട് വെസ്റ്റ് ഹില്‍ ഇരുപ്പം വീട് ശശിധരന്‍ ഐ.വി ശശി ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചാണ് തിരശ്ശീലക്ക് പിന്നിലേക്ക് വിടവാങ്ങിയത്. അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ഇന്നലെ ശ്വാസം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ചെന്നൈ/ കോഴിക്കോട്: ഹിറ്റ് സിനിമകളുടെ ഉത്സവം തീര്&#x200d;ത്ത് ആള്&#x200d;കൂട്ടത്തിലെ ആരുഢമായി മാറിയ ഐ.വി ശശി ഇനി കാണാമറയത്ത്. ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയം വാടകക്കെടുത്ത് അക്ഷരത്തെറ്റില്ലാത്ത അനുഭവത്തിലൂടെ ആസ്വാദനത്തിന്റെ ഏഴാം കടലിനക്കരെയെത്തിച്ച സംവിധായകന്റെ അന്ത്യം ഇന്നലെ കാലത്ത് 10 മണിയോടെ ചെന്നൈ സാലിനഗറിലായിരുന്നു. 69 വയസ്സായിരുന്നു. കോഴിക്കോട് വെസ്റ്റ് ഹില്&#x200d; ഇരുപ്പം വീട് ശശിധരന്&#x200d; ഐ.വി ശശി ഒരുപിടി നല്ല ചിത്രങ്ങള്&#x200d; മലയാളത്തിന് സമ്മാനിച്ചാണ് തിരശ്ശീലക്ക് പിന്നിലേക്ക് വിടവാങ്ങിയത്.<br />
അസുഖത്തെ തുടര്&#x200d;ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ഇന്നലെ ശ്വാസം മുട്ടലിനെ തുടര്&#x200d;ന്ന് സാലിനഗറിലെ വീട്ടില്&#x200d;നിന്ന് ആസ്പത്രിയിലേക്ക് കൊണ്ടു പോവുമ്പോഴായിരുന്നു അന്ത്യം. രാവിലെ 10.30ന് ഭാര്യയും നടിയുമായ സീമയാണ് മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ചെന്നൈ വടപളനിയിലെ വീട്ടിലെത്തി വിവിധ തുറകളിലെ നിരവധി പേര്&#x200d; അന്തിമോപചാരം അര്&#x200d;പ്പിക്കുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് ചെന്നൈയില്&#x200d; നടക്കും. മലയാളം ഉള്&#x200d;പ്പെടെ നാലു ഭാഷകളിലായി നൂറ്റമ്പതോളം ചലച്ചിത്രങ്ങള്&#x200d; സംവിധാനം ചെയ്ത ആള്&#x200d;ക്കൂട്ടത്തിന്റെ പ്രിയ സംവിധായകന്&#x200d; കുറച്ചു നാളുകളായി സിനിമാ രംഗത്തുനിന്നും മാറി നില്&#x200d;ക്കുകയായിരുന്നെങ്കിലും കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്&#x200d; ഒരു ബഹുഭാഷാ ചിത്രത്തിന്റെ ഒരുക്കങ്ങള്&#x200d;ക്കിടെയാണ് യാത്രാമൊഴി ചൊല്ലിയത്.<br />
1968ല്&#x200d; എ.ബി.രാജിന്റെ കളിയല്ല കല്ല്യാണത്തില്&#x200d; കലാസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഛായാഗ്രഹണ സഹായിയായി. ഇരുപത്തിയേഴാം വയസ്സില്&#x200d; സംധായകനായെങ്കിലും 1975ല്&#x200d; പുറത്തിറങ്ങിയ ഉത്സവത്തിലാണ് സംവിധായകന്റെ പേര് വെള്ളിത്തിരയില്&#x200d; പ്രത്യക്ഷപ്പെട്ടത്. എഴുപതുകളുടെ അവസാനം ഐ.വി. ശശി-ഷെരീഫ് കൂട്ടുകെട്ട് വലിയ തരംഗം സൃഷ്ടിച്ചു. ഒരു കാലത്ത് ഹിറ്റുകളുടെ പര്യായമായിരുന്നു ഐ.വി.ശശി. 1977ല്&#x200d; മാത്രം ഐ.വി.ശശി പന്ത്രണ്ട് സിനിമകള്&#x200d; പുറത്തിറക്കി. ഇതില്&#x200d; എട്ടെണ്ണവും ഹിറ്റുകളായി. സൂപ്പര്&#x200d; നായകര്&#x200d;ക്ക് പകരം സംവിധായകന്റെ പേരു നോക്കി ജനം കൊട്ടകകളിലേക്ക് ഒഴുകിയതും ഐ.വി ശശി എന്ന പേര് സ്‌ക്രീനില്&#x200d; തെളിയുമ്പോള്&#x200d; കയ്യടിച്ചതും ഇനി ചരിത്രം.<br />
2014ലെ ജെ.സി. ഡാനിയേല്&#x200d; പുരസ്‌കാരം, 1982ല്&#x200d; ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്&#x200d;ഡ്, രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്&#x200d;ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്&#x200d;ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്&#x200d;ഡ്, ആറു തവണ ഫിലിംഫെയര്&#x200d; അവാര്&#x200d;ഡ്, 2015ല്&#x200d; ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവ അദ്ദേഹത്തെ തേടിയെത്തി. 2013 ഏപ്രില്&#x200d; 19ന് കോഴിക്കോട് വെച്ച് നടന്ന ഉത്സവ് 2013 പരിപാടിയില്&#x200d; ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്&#x200d;ഡ് കമലഹാസനും മോഹന്&#x200d;ലാലും മമ്മൂട്ടിയും ചേര്&#x200d;ന്നാണ് ഐ.വി ശശിക്ക് സമ്മാനിച്ചത്.<br />
ആലപ്പി ഷെരീഫിന് പുറമെ പത്മരാജന്&#x200d;, എം.ടി വാസുദേവന്&#x200d; നായര്&#x200d;, ടി ദാമോദരന്&#x200d; എന്നിവരുടെ തിരക്കഥകളാണ് ഐ.വി ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്&#x200d; രണ്ടും സിനിമകള്&#x200d; സംവിധാനം ചെയ്തു. തന്റേതായ ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്&#x200d; മലയാള സിനിമ ചരിത്രത്തില്&#x200d; വേറിട്ടു നില്&#x200d;ക്കുന്നു. ഉമ്മറിനെ നായകനാക്കി 1975 ല്&#x200d; ഒരുക്കിയ ഉത്സവമാണ് (രേഖപ്രകാരം) ആദ്യചിത്രം.<br />
അഭിനന്ദനം, അനുഭവം, ഇതാ ഇവിടെവരെ, വാടകക്കൊരു ഹൃദയം, അവളുടെ രാവുകള്&#x200d;, മനസാ വാചാ കര്&#x200d;മണ, ഏഴാം കടലിനക്കരെ, അങ്ങാടി, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്&#x200d; നാളെ, കാണാമറയത്ത്, അതിരാത്രം, ആള്&#x200d;ക്കൂട്ടത്തില്&#x200d; തനിയെ, അടിയൊഴുക്കുകള്&#x200d;, കരിമ്പിന്&#x200d;പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്&#x200d;, അടിമകള്&#x200d; ഉടമകള്&#x200d;, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്&#x200d;സ്‌പെക്ടര്&#x200d; ബല്&#x200d;റാം, ദേവാസുരം തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകള്&#x200d; സംവിധാനം ചെയ്തു. 2009ല്&#x200d; പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനചിത്രം. 1948 മാര്&#x200d;ച്ച് 28ന് ജനിച്ച ഐ.വി ശശി തന്റെ മുപ്പതോളം സിനിമകളില്&#x200d; നായികയായ നടി സീമയെയാണ് 37 വര്&#x200d;ഷം മുമ്പ് ജീവിത സഖിയാക്കിയത്. അനു, അനി എന്നിവരാണ് മക്കള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iv-shashi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>31 വര്‍ഷങ്ങള്‍ക്കിപ്പുറവും കോഴിക്കോട് മായാതെ &#8216;വാര്‍ത്ത&#8217;യുടെ ചുമരെഴുത്ത്</title>
		<link>https://www.chandrikadaily.com/iv-shashi-vartha-calicut-malyalam-clt-cinima-poster.html</link>
					<comments>https://www.chandrikadaily.com/iv-shashi-vartha-calicut-malyalam-clt-cinima-poster.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Oct 2017 14:24:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[iv shashi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49599</guid>

					<description><![CDATA[കോഴിക്കോട്: മലയാള സിനിമയില്‍ ഒത്തിരി സൂപ്പര്‍താരങ്ങളെ നിര്‍മിച്ചെടുത്ത ഐ വി ശശിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ &#8216;വാര്‍ത്ത&#8217;യുടെ ചുമരെഴുത്ത് 31 വര്‍ഷങ്ങള്‍ക്കിപ്പുറവും  കോഴിക്കോട് നഗരത്തില്‍ ചന്ദ്രികയ്ക്ക് സമീപത്തെ സി.എച്ച് ഓവര്‍ ബ്രിഡ്ജിലുണ്ട്. 1986ല്‍ ആണ് ടി ദാമോദരന്‍ രചിച്ച് പി വി ഗംഗാധരന്‍ നിര്‍മിച്ച് എ വി ശശി സംവിധാനം ചെയ്ത &#8216;വാര്‍ത്ത&#8217; റിലീസ് ആവുന്നത്. അതിന് ശേഷം ഒത്തിരി ചിത്രങ്ങള്‍ വന്നു പോയെങ്കിലും വ്യത്യസ്തമായ പ്രമേയത്തിലൂടെ, വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ വളര്‍ച്ചാ വഴികള്‍ താണ്ടിയ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കോഴിക്കോട്:</strong> മലയാള സിനിമയില്&#x200d; ഒത്തിരി സൂപ്പര്&#x200d;താരങ്ങളെ നിര്&#x200d;മിച്ചെടുത്ത ഐ വി ശശിയുടെ സൂപ്പര്&#x200d; ഹിറ്റ് ചിത്രമായ &#8216;വാര്&#x200d;ത്ത&#8217;യുടെ ചുമരെഴുത്ത് 31 വര്&#x200d;ഷങ്ങള്&#x200d;ക്കിപ്പുറവും  കോഴിക്കോട് നഗരത്തില്&#x200d; ചന്ദ്രികയ്ക്ക് സമീപത്തെ സി.എച്ച് ഓവര്&#x200d; ബ്രിഡ്ജിലുണ്ട്.</p>
<p>1986ല്&#x200d; ആണ് ടി ദാമോദരന്&#x200d; രചിച്ച് പി വി ഗംഗാധരന്&#x200d; നിര്&#x200d;മിച്ച് എ വി ശശി സംവിധാനം ചെയ്ത &#8216;വാര്&#x200d;ത്ത&#8217; റിലീസ് ആവുന്നത്. അതിന് ശേഷം ഒത്തിരി ചിത്രങ്ങള്&#x200d; വന്നു പോയെങ്കിലും വ്യത്യസ്തമായ പ്രമേയത്തിലൂടെ, വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ വളര്&#x200d;ച്ചാ വഴികള്&#x200d; താണ്ടിയ എന്നെത്തെയും മാസ്റ്റര്&#x200d; ഡയറക്ടര്&#x200d; ഐ.വി. ശശിയുടെ വാര്&#x200d;ത്തയുടെ ചുമരെഴുത്ത് മായാതെ കിടന്നു.</p>
<p>സാംസ്‌ക്കാരിക പൈതൃകങ്ങളെ കേട് വരാതെ സൂക്ഷിക്കുന്ന കോഴിക്കോട്ടുകാര്&#x200d;ക്ക് ഈ സിനിമ പരസ്യം എന്നും ഐ.വിയെ ഓര്&#x200d;ക്കാനുള്ള ചുമരെഴുത്തായി മായാതെ കിടക്കും.</p>
<p>മമ്മൂട്ടി മോഹന്&#x200d;ലാല്&#x200d;,പത്മരാജന്&#x200d;, വേണു നാഗവല്ലി എന്നിവര്&#x200d; പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വാര്&#x200d;ത്ത. ഈ ചിത്രത്തെ തമിഴിലും ഹിന്ദിയിലും മൊഴിമാറ്റിയിട്ടുണ്ട്. ബിച്ചു തിരുമല രചിച്ച് എ ടി ഉമ്മര്&#x200d; സംവിധാനം നല്&#x200d;കിയ മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.</p>
<p>ഇന്നലകള്&#x200d; ഇരുവഴിയെ പോയി എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചത് കെ. ജെ യേശുദാസായിരുന്നു. സലിലം ശ്രുതി സാഗരം എന്ന് തുടങ്ങുന്ന മറ്റൊരു മനോഹരഗാനം കൂടി കെ ജെ യേശുദാസും ആശാ ലതയും ചിത്രത്തിന് വേണ്ടി ആലപിച്ചിട്ടുണ്ട്. ബോക്‌സഓഫീസിലെ വന്&#x200d; വിജയമായിരുന്നു വാര്&#x200d;ത്ത.</p>
<p>മമ്മൂട്ടിയെ നായകനാക്കി കോഴിക്കോടന്&#x200d; പശ്ചാത്തലത്തില്&#x200d; ട്രേഡ് യൂണിയന്&#x200d; രാഷ്ട്രീയം പ്രമേയമാക്കി സിനിമ ചെയ്യണമെന്ന മോഹം ബാക്കിയാക്കിയാണ്, അഭ്രപാളികളില്&#x200d; പരീക്ഷണങ്ങള്&#x200d; കൊണ്ട് വിസ്മയിപ്പിച്ച ഐ വി ശശിയെന്ന മാസ്റ്റര്&#x200d; സംവിധായകന്&#x200d; വിടവാങ്ങുന്നത്. എങ്കിലും അദ്ദേഹം സൃഷ്ടിച്ച ആ 150 സിനിമകളുണ്ട്. അവ ഓരോന്നോരോന്നോരോന്നായി മലയാളികളുടെ മനസിന്റെ തിരശ്ശീലയില്&#x200d; എന്നെന്നും ഓടിക്കൊണ്ടേയിരിക്കും. അവിടെ ഒരിക്കലും മങ്ങാത്ത മഞ്ഞനിറമുള്ള അക്ഷരങ്ങളില്&#x200d; &#8216;സംവിധാനം ഐ വി ശശി&#8217; എന്ന ടൈറ്റില്&#x200d; കാര്&#x200d;ഡും</p>
<p>കോഴിക്കോട് വെസ്റ്റ്ഹില്&#x200d; സ്വദേശിയായ ഇദ്ദേഹം മദ്രാസ് സ്‌കൂള്&#x200d; ഓഫ് ആര്&#x200d;ട്‌സില്&#x200d; നിന്ന് ചിത്രകലയില്&#x200d; ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968ല്&#x200d; എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്&#x200d; കലാസംവിധായകനായാണ് ഐ.വി യുടെ തുടക്കം മലയാളം,തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റന്&#x200d;പതിലേറെ ചിത്രങ്ങള്&#x200d; സംവിധാനം ചെയ്തു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്&#x200d;ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്&#x200d;ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്&#x200d;ഡ് എന്നിവ സ്വന്തമാക്കി. ആറു തവണ ഫിലിംഫെയര്&#x200d; അവാര്&#x200d;ഡ് ലഭിച്ചു. ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഐ.വി.ശശിക്ക് ലഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iv-shashi-vartha-calicut-malyalam-clt-cinima-poster.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
