<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>j jayalalitha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/j-jayalalitha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 31 Jan 2025 04:12:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>j jayalalitha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാറിന് കൈമാറാന്&#x200d; കോടതി ഉത്തരവ്</title>
		<link>https://www.chandrikadaily.com/court-orders-jayalalithaas-confiscated-properties-to-be-handed-over-to-tamil-nadu-government.html</link>
					<comments>https://www.chandrikadaily.com/court-orders-jayalalithaas-confiscated-properties-to-be-handed-over-to-tamil-nadu-government.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 31 Jan 2025 04:12:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[tamilnadu news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328160</guid>

					<description><![CDATA[2004ലെ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.]]></description>
										<content:encoded><![CDATA[<p>അന്തരിച്ച മുന്&#x200d; തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാറിന് കൈമാറാന്&#x200d; ബംഗളൂരുവിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിറക്കി. ഫെബ്രുവരി 15ന് മുമ്പ് കൈമാറ്റ നടപടി പൂര്&#x200d;ത്തിയാക്കണമെന്ന് ഉത്തരവില്&#x200d; പറയുന്നു. 2004ലെ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.</p>
<p>എസ്റ്റേറ്റുകള്&#x200d;, ബാങ്ക് നിക്ഷേപങ്ങള്&#x200d;, 28 കിലോ സ്വര്&#x200d;ണം, 700 കിലോ വെള്ളി ആഭരണങ്ങള്&#x200d;, വജ്രം, രത്‌നാഭരണങ്ങള്&#x200d;, 11,000 ത്തിലേറെ സാരികള്&#x200d;, 750 അലങ്കാര പാദരക്ഷകള്&#x200d;, 44 എ.സികള്&#x200d;, ചെന്നൈ പോയസ് ഗാര്&#x200d;ഡനിലെ വസതിയായ വേദനിലയം തുടങ്ങി കോടികളുടെ സ്വത്തുക്കളാണ് ജയലളിതയുടേതായി കണ്ടുകെട്ടിയത്. സ്വത്തുക്കള്&#x200d; കൈമാറാന്&#x200d; കഴിഞ്ഞവര്&#x200d;ഷം മാര്&#x200d;ച്ചില്&#x200d; സി.ബി.ഐ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്&#x200d; ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ. ദീപയും ജെ. ദീപക്കും നല്&#x200d;കിയ അപ്പീലില്&#x200d; ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. 1991 ജൂലൈ ഒന്നു മുതല്&#x200d; 1996 ഏപ്രില്&#x200d; 30 വരെയുള്ള കാലയളവില്&#x200d; ജയലളിത ശേഖരിച്ച സ്വത്തുക്കളുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരുന്നത്.</p>
<p>കണ്ടുകെട്ടിയ വസ്തുക്കള്&#x200d; ഏതെങ്കിലും പ്രസ്തുത കാലയളവിലല്ല വാങ്ങിയതെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ ഹാജരാക്കിയാല്&#x200d; ആ സ്വത്തിന്റെ ഉടമസ്ഥാവകാശം ഹരജിക്കാര്&#x200d;ക്ക് അനുവദിക്കാമെന്നും വസ്തു ലേലം ചെയ്തിട്ടുണ്ടെങ്കില്&#x200d;പോലും അവകാശം തിരിച്ചുനല്&#x200d;കാമെന്നും ദീപക്കിനോടും ദീപയോടും ഹൈകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d;, ഇരുവര്&#x200d;ക്കും മതിയായ രേഖകള്&#x200d; ഹാജരാക്കാനായില്ല. ജനുവരി 13ന് ഹരജി ഹൈകോടതി തള്ളി. തുടര്&#x200d;ന്നാണ് സി.ബി.ഐ കോടതി സ്വത്തുക്കള്&#x200d; സര്&#x200d;ക്കാറിന് കൈമാറാന്&#x200d; നിര്&#x200d;ദേശിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/court-orders-jayalalithaas-confiscated-properties-to-be-handed-over-to-tamil-nadu-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ മരണത്തില്&#x200d; വീണ്ടും വിവാദം: മരണത്തില്&#x200d; ദുരൂഹതയുണ്ടെന്ന് നിയമമന്ത്രി</title>
		<link>https://www.chandrikadaily.com/j-jayalalitha-death-thamil-nadu-minister-news.html</link>
					<comments>https://www.chandrikadaily.com/j-jayalalitha-death-thamil-nadu-minister-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Dec 2018 11:12:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115058</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിതയുടെ മരണത്തില്&#x200d; വീണ്ടും വിവാദം. ജയലളിതയുടെ മരണത്തില്&#x200d; ദുരൂഹതയുണ്ടെന്ന് ആരോപിച്ച് തമിഴ്‌നാട് നിയമമന്ത്രി സി.വി ഷണ്&#x200d;മുഖം രംഗത്തെത്തി. ആസ്പത്രിയില്&#x200d; പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കില്&#x200d; ജയലളിത ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്ന് ഷണ്&#x200d;മുഖം പറഞ്ഞു. നീണ്ട ആസ്പത്രി വാസത്തിനൊടുവില്&#x200d; 2016- ഡിസംബര്&#x200d; അഞ്ചിനാണ് ജയലളിത മരിക്കുന്നത്. ശരിയായ ചികിത്സ കിട്ടിയിരുന്നെങ്കില്&#x200d; ജയലളിത ജീവിക്കുമായിരുന്നു. വിദേശത്ത് ചികിത്സക്ക് കൊണ്ടുപോകാനുള്ള തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നു. ജയലളിതയെ ആന്&#x200d;ജിയോഗ്രാമിന് വിധേയമാക്കാനുള്ള തീരുമാനം എതിര്&#x200d;ക്കപ്പെടുകയായിരുന്നു. ഇതിന് പിന്നില്&#x200d; ആരാണെന്ന് കണ്ടെത്തണം. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിതയുടെ മരണത്തില്&#x200d; വീണ്ടും വിവാദം. ജയലളിതയുടെ മരണത്തില്&#x200d; ദുരൂഹതയുണ്ടെന്ന് ആരോപിച്ച് തമിഴ്‌നാട് നിയമമന്ത്രി സി.വി ഷണ്&#x200d;മുഖം രംഗത്തെത്തി. ആസ്പത്രിയില്&#x200d; പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കില്&#x200d; ജയലളിത ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്ന് ഷണ്&#x200d;മുഖം പറഞ്ഞു. നീണ്ട ആസ്പത്രി വാസത്തിനൊടുവില്&#x200d; 2016- ഡിസംബര്&#x200d; അഞ്ചിനാണ് ജയലളിത മരിക്കുന്നത്.</p>
<p>ശരിയായ ചികിത്സ കിട്ടിയിരുന്നെങ്കില്&#x200d; ജയലളിത ജീവിക്കുമായിരുന്നു. വിദേശത്ത് ചികിത്സക്ക് കൊണ്ടുപോകാനുള്ള തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നു. ജയലളിതയെ ആന്&#x200d;ജിയോഗ്രാമിന് വിധേയമാക്കാനുള്ള തീരുമാനം എതിര്&#x200d;ക്കപ്പെടുകയായിരുന്നു. ഇതിന് പിന്നില്&#x200d; ആരാണെന്ന് കണ്ടെത്തണം. അവരുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്തുകൊണ്ടുവരാന്&#x200d; അന്വേഷണം വേണമെന്നും ഷണ്&#x200d;മുഖം ആവശ്യപ്പെട്ടു.</p>
<p>ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷണത്തിന് ഒരു അന്വേഷണ കമ്മീഷനെ എ.ഐ.എ.ഡി.എം.കെ സര്&#x200d;ക്കാര്&#x200d; നിയോഗിച്ചിരുന്നു. ജയലളിതക്ക് നല്&#x200d;കിയ ചികിത്സയില്&#x200d; പിഴവുണ്ടായിരുന്നുവെന്ന് കമ്മീഷന്റെ അഭിഭാഷകന്&#x200d; ഒരു ഹര്&#x200d;ജിയില്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>ജയലളിത ചികിത്സയില്&#x200d; കഴിഞ്ഞിരുന്ന അപ്പോളോ ആസ്പത്രിയുമായി ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്&#x200d; ഗൂഢാലോചന നടത്തിയിരുന്നുവെന്നും &#8216;അനുചിതമായ ചികിത്സയാണ്&#8217; അവര്&#x200d;ക്ക് നല്&#x200d;കിയിരുന്നതെന്നുമാണ് കമ്മീഷന്&#x200d; അഭിഭാഷകന്റെ വെളിപ്പെടുത്തല്&#x200d;. എന്നാല്&#x200d; ആസ്പത്രിയും ആരോഗ്യസെക്രട്ടറിയും ഇക്കാര്യം നിഷേധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/j-jayalalitha-death-thamil-nadu-minister-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്റ്റാലിന്റെ കാല്&#x200d;തൊട്ട് വണങ്ങരുതെന്ന് അണികളോട് ഡി.എം.കെ</title>
		<link>https://www.chandrikadaily.com/mk-stalin-dmk-news.html</link>
					<comments>https://www.chandrikadaily.com/mk-stalin-dmk-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 02 Sep 2018 10:07:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[m karunanidhi]]></category>
		<category><![CDATA[MK Stalin]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101212</guid>

					<description><![CDATA[ചെന്നൈ: പാര്&#x200d;ട്ടിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ എം.കെ സ്റ്റാലിന്റെ കാല്&#x200d;തൊട്ട് വണങ്ങരുതെന്ന് അണികളോട് ഡി.എം.കെ നേതൃത്വം. സ്റ്റാലിന്റെ പാദങ്ങള്&#x200d; തൊട്ട് വന്ദിക്കുന്നതിന് പകരം വണക്കം പറഞ്ഞാല്&#x200d; മതിയെന്നാണ് പാര്&#x200d;ട്ടിയുടെ നിലപാട്. കാലുകള്&#x200d; തൊടുന്നതിന്റെ അടിമത്തം ഉപേക്ഷിച്ചുകൊണ്ട് നല്ലൊരു രാഷ്ട്രീയ സംസ്‌ക്കാരം വളര്&#x200d;ത്തിയെടുക്കാന്&#x200d; ശ്രദ്ധയും പരിചരണവും നല്&#x200d;കാമെമന്ന് ഡിഎംകെ പ്രസ്താവനയില്&#x200d; പറയുന്നു. ഇത്തരത്തിലുള്ള നടപടികള്&#x200d; ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്തസത്ത ചോര്&#x200d;ത്തിക്കളയും എന്നാണ് സ്റ്റാലിന്റെ നിലപാട്. സ്റ്റാലിനും മുതിര്&#x200d;ന്ന നേതാക്കള്&#x200d;ക്കും ഉപഹാരങ്ങളും ഷോളുകളും നല്&#x200d;കുന്നതിന് പകരം തമിഴ്‌നാട്ടിലെ ലൈബ്രറികളിലേക്ക് ഉപകാരപ്രദമാകുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: പാര്&#x200d;ട്ടിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ എം.കെ സ്റ്റാലിന്റെ കാല്&#x200d;തൊട്ട് വണങ്ങരുതെന്ന് അണികളോട് ഡി.എം.കെ നേതൃത്വം. സ്റ്റാലിന്റെ പാദങ്ങള്&#x200d; തൊട്ട് വന്ദിക്കുന്നതിന് പകരം വണക്കം പറഞ്ഞാല്&#x200d; മതിയെന്നാണ് പാര്&#x200d;ട്ടിയുടെ നിലപാട്.</p>
<p>കാലുകള്&#x200d; തൊടുന്നതിന്റെ അടിമത്തം ഉപേക്ഷിച്ചുകൊണ്ട് നല്ലൊരു രാഷ്ട്രീയ സംസ്‌ക്കാരം വളര്&#x200d;ത്തിയെടുക്കാന്&#x200d; ശ്രദ്ധയും പരിചരണവും നല്&#x200d;കാമെമന്ന് ഡിഎംകെ പ്രസ്താവനയില്&#x200d; പറയുന്നു. ഇത്തരത്തിലുള്ള നടപടികള്&#x200d; ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്തസത്ത ചോര്&#x200d;ത്തിക്കളയും എന്നാണ് സ്റ്റാലിന്റെ നിലപാട്. സ്റ്റാലിനും മുതിര്&#x200d;ന്ന നേതാക്കള്&#x200d;ക്കും ഉപഹാരങ്ങളും ഷോളുകളും നല്&#x200d;കുന്നതിന് പകരം തമിഴ്‌നാട്ടിലെ ലൈബ്രറികളിലേക്ക് ഉപകാരപ്രദമാകുന്ന പുസ്തകകങ്ങള്&#x200d; നല്&#x200d;കാനും പാര്&#x200d;ട്ടി നിര്&#x200d;ദേശിച്ചിട്ടുണ്ട്. അതുപോലെ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി, ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന തരത്തില്&#x200d; പാര്&#x200d;ട്ടി ഫല്&#x200d;ക്‌സ് ബോര്&#x200d;ഡുകള്&#x200d; സ്ഥാപിക്കരുതെന്നും നിര്&#x200d;ദേശമുണ്ട്.</p>
<p>ഡി.എം.കെയുടെ വര്&#x200d;ക്കിങ് പ്രസിഡന്റായി സ്ഥാനമേറ്റ മുതല്&#x200d; പാര്&#x200d;ട്ടി അണികള്&#x200d; തന്റെ പാദം തൊട്ട് നമസ്‌കരിക്കരുതെന്ന് അദ്ദേഹം നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നു. അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രി ജയലളിത ഈ പതിവ് തുടര്&#x200d;ന്നതിന് എതിരെ വ്യാപക പരിഹാസങ്ങള്&#x200d; ഉയര്&#x200d;ന്നുവന്നിരുന്നു. ജയലളിത അടിമത്തം വളര്&#x200d;ത്തുന്നുവെന്നായിരുന്നു വിമര്&#x200d;ശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mk-stalin-dmk-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രജനീകാന്തിന്റെ വീട്ടില്&#x200d; ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/rajani-kanth-home-bomb-news.html</link>
					<comments>https://www.chandrikadaily.com/rajani-kanth-home-bomb-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 May 2018 11:27:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor rajani kanth]]></category>
		<category><![CDATA[j jayalalitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83577</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും സിനിമാതാരം രജനികാന്തിന്റെയും വീട്ടില്&#x200d; ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം അയച്ച 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഭുവനേശ്വരന്&#x200d; (21) മുഖ്യമന്ത്രിയുടെയും രജനികാന്തിന്റെയും വീട്ടില്&#x200d; ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് പൊലീസ് കണ്&#x200d;ട്രോള്&#x200d; റൂമിലേക്ക് ഫോണ്&#x200d; ചെയ്തത്. ഫോണ്&#x200d; കോള്&#x200d; ട്രേസ് ചെയതതുവഴിയാണ് ഭുവനേശ്വരനെ പിടികൂടിയത്. ഗൂഡല്ലൂരില്&#x200d;വെച്ചാണ് ഇയാള്&#x200d; അറസ്റ്റിലായതെന്ന് ചെന്നൈ പൊലീസ് കമ്മീഷണര്&#x200d; എ.കെ വിശ്വനാഥന്&#x200d; പറഞ്ഞു. ഇയാള്&#x200d; മാനസികരോഗത്തിന് ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. നേരത്തേയും ഇയാള്&#x200d; അറസ്റ്റിലായിട്ടുണ്ട്. മുന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും സിനിമാതാരം രജനികാന്തിന്റെയും വീട്ടില്&#x200d; ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം അയച്ച 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഭുവനേശ്വരന്&#x200d; (21) മുഖ്യമന്ത്രിയുടെയും രജനികാന്തിന്റെയും വീട്ടില്&#x200d; ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് പൊലീസ് കണ്&#x200d;ട്രോള്&#x200d; റൂമിലേക്ക് ഫോണ്&#x200d; ചെയ്തത്.</p>
<p>ഫോണ്&#x200d; കോള്&#x200d; ട്രേസ് ചെയതതുവഴിയാണ് ഭുവനേശ്വരനെ പിടികൂടിയത്. ഗൂഡല്ലൂരില്&#x200d;വെച്ചാണ് ഇയാള്&#x200d; അറസ്റ്റിലായതെന്ന് ചെന്നൈ പൊലീസ് കമ്മീഷണര്&#x200d; എ.കെ വിശ്വനാഥന്&#x200d; പറഞ്ഞു. ഇയാള്&#x200d; മാനസികരോഗത്തിന് ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.</p>
<p>നേരത്തേയും ഇയാള്&#x200d; അറസ്റ്റിലായിട്ടുണ്ട്. മുന്&#x200d; മുഖ്യമന്ത്രി അന്തരിച്ച ജയലളിതക്കുനേരെ ബോംബ്ഭീഷണി മുഴക്കിയതിന് 2013-ല്&#x200d; ഇയാള്&#x200d; അറസ്റ്റിലായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajani-kanth-home-bomb-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി സഖ്യം തുടരുമെന്ന്  എ.ഐ.എ.ഡി.എം.കെ</title>
		<link>https://www.chandrikadaily.com/signs-visible-for-joining-hands-with-bjp-says-aiadmk.html</link>
					<comments>https://www.chandrikadaily.com/signs-visible-for-joining-hands-with-bjp-says-aiadmk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Apr 2018 18:46:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[Tamil Nadu]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81655</guid>

					<description><![CDATA[ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ആവര്&#x200d;ത്തിച്ച് അണ്ണാ ഡി.എം.കെ. കാവേരി ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളിലെ ജനവികാരം തള്ളിക്കൊണ്ടാണ് പാര്&#x200d;ട്ടി മുഖപത്രത്തിലൂടെ ബി.ജെ.പി ബന്ധം തുടരുമെന്ന എ.ഐ.എ.ഡി.എം.കെ പ്രഖ്യാപനം. &#8221;ബി.ജെ.പിയുമായി ചേര്&#x200d;ന്ന് ഇരട്ടക്കുഴല്&#x200d; തോക്കായി രാഷ്ട്രീയ പ്രവര്&#x200d;ത്തനം തുടരാനാണ് പാര്&#x200d;ട്ടി തീരുമാനം. പ്രതിഷേധങ്ങളും പ്രകടനങ്ങളും എത്രതന്നെ ഉണ്ടായാലും ഇതിന് ഭംഗം വരില്ല. ആരു വിചാരിച്ചാലും എ.ഐ.എ.ഡി.എം.കെ &#8211; ബി.ജെ.പി ബന്ധം തകര്&#x200d;ക്കാന്&#x200d; കഴിയില്ലെന്നും പാര്&#x200d;ട്ടി മുഖപത്രമായ നമ്മദു പുരട്ചി തലൈവി അമ്മയില്&#x200d; പ്രസിദ്ധീകരിച്ച മുഖപത്രത്തില്&#x200d; പറയുന്നു. ജയലളിതയുടെ കാലശേഷം അണ്ണാ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ആവര്&#x200d;ത്തിച്ച് അണ്ണാ ഡി.എം.കെ. കാവേരി ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളിലെ ജനവികാരം തള്ളിക്കൊണ്ടാണ് പാര്&#x200d;ട്ടി മുഖപത്രത്തിലൂടെ ബി.ജെ.പി ബന്ധം തുടരുമെന്ന എ.ഐ.എ.ഡി.എം.കെ പ്രഖ്യാപനം. &#8221;ബി.ജെ.പിയുമായി ചേര്&#x200d;ന്ന് ഇരട്ടക്കുഴല്&#x200d; തോക്കായി രാഷ്ട്രീയ പ്രവര്&#x200d;ത്തനം തുടരാനാണ് പാര്&#x200d;ട്ടി തീരുമാനം. പ്രതിഷേധങ്ങളും പ്രകടനങ്ങളും എത്രതന്നെ ഉണ്ടായാലും ഇതിന് ഭംഗം വരില്ല. ആരു വിചാരിച്ചാലും എ.ഐ.എ.ഡി.എം.കെ &#8211; ബി.ജെ.പി ബന്ധം തകര്&#x200d;ക്കാന്&#x200d; കഴിയില്ലെന്നും പാര്&#x200d;ട്ടി മുഖപത്രമായ നമ്മദു പുരട്ചി തലൈവി അമ്മയില്&#x200d; പ്രസിദ്ധീകരിച്ച മുഖപത്രത്തില്&#x200d; പറയുന്നു.<br />
ജയലളിതയുടെ കാലശേഷം അണ്ണാ ഡി.എം.കെ പൂര്&#x200d;ണമായി ബി.ജെ.പി പക്ഷത്തേക്ക് ചായുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുഖപ്രസംഗം. എ.ഐ.എ.ഡി.എം.കെയുടെ ബി.ജെ.പി ബാന്ധവം നേരത്തെ തന്നെ വാര്&#x200d;ത്തകളില്&#x200d; നിറഞ്ഞിരുന്നു. എന്നാല്&#x200d; ഇത്ര ശക്തമായ രീതിയിലുള്ള തുറന്നു പറച്ചില്&#x200d; ഇതാദ്യമാണ്. കാവേരി നദീജല മാനേജ്‌മെന്റ് ബോര്&#x200d;ഡ് രൂപീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിലപാടിനെതിരെ തമിഴ് ജനത വ്യാപക പ്രതിഷേധത്തിലാണ്. മുഖ്യ പ്രതിപക്ഷ പാര്&#x200d;ട്ടിയായ ഡി.എം.കെയും കമല്&#x200d;ഹാസനും രജനീകാന്തും ഉള്&#x200d;പ്പെടുന്ന ചലച്ചിത്ര മേഖലയും ഇതേ വിഷയം ഉന്നയിച്ച് തെരുവില്&#x200d; ഇറങ്ങിയിരുന്നു. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ ബി.ജെ.പി ബാന്ധവത്തിനെതിരെയും കാവേരി വിഷയവുമായി ബന്ധപ്പെട്ട് വ്യാപക വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. എന്നാല്&#x200d; ഇത് അവഗണിച്ചുകൊണ്ടാണ് സഖ്യം തുടരാനുള്ള തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/signs-visible-for-joining-hands-with-bjp-says-aiadmk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലയനത്തിനും മന്ത്രി സ്ഥാനത്തിനും പിന്നില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പനീര്&#x200d;ശെല്&#x200d;വം</title>
		<link>https://www.chandrikadaily.com/pm-modi-told-me-to-save-party-you-should-merge-both-aiadmk-factions-o-panneerselvam.html</link>
					<comments>https://www.chandrikadaily.com/pm-modi-told-me-to-save-party-you-should-merge-both-aiadmk-factions-o-panneerselvam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Feb 2018 12:30:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[O.paneerselvam]]></category>
		<category><![CDATA[OPS-EPS]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70458</guid>

					<description><![CDATA[ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള ലയനത്തിനും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പിന്നില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ഒ. പനീര്&#x200d;ശെല്&#x200d;വം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തരകാര്യങ്ങളില്&#x200d; ഇടപെടില്ലെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് പനീര്&#x200d;ശെല്&#x200d;വത്തിന്റെ വെളിപ്പെടുത്തല്&#x200d;. തമിഴ്‌നാട്ടില്&#x200d; എ.ഐ.എഡി.എം.കെ വിഭാഗങ്ങള്&#x200d; തമ്മില്&#x200d; കടുത്ത വിയോജിപ്പ് തുടരുന്നതിനിടെ ഇരുപക്ഷവും യോജിപ്പിലെത്തി സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചതിനു പിന്നില്&#x200d; മോദിയാണെന്ന അഭ്യൂഹം ശരിവയ്ക്കുന്നതാണിത്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്&#x200d;ത്തനം മാത്രമായി തുടരാനായിരുന്നു തീരുമാനം. എന്നാല്&#x200d;, താന്&#x200d; മന്ത്രിസഭയില്&#x200d; വേണമെന്ന് നിര്&#x200d;ബന്ധം പിടിച്ചത് മോദിയായിരുന്നു. പ്രധാനമന്ത്രിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള ലയനത്തിനും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പിന്നില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ഒ. പനീര്&#x200d;ശെല്&#x200d;വം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തരകാര്യങ്ങളില്&#x200d; ഇടപെടില്ലെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് പനീര്&#x200d;ശെല്&#x200d;വത്തിന്റെ വെളിപ്പെടുത്തല്&#x200d;. തമിഴ്‌നാട്ടില്&#x200d; എ.ഐ.എഡി.എം.കെ വിഭാഗങ്ങള്&#x200d; തമ്മില്&#x200d; കടുത്ത വിയോജിപ്പ് തുടരുന്നതിനിടെ ഇരുപക്ഷവും യോജിപ്പിലെത്തി സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചതിനു പിന്നില്&#x200d; മോദിയാണെന്ന അഭ്യൂഹം ശരിവയ്ക്കുന്നതാണിത്.</p>
<p>മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്&#x200d;ത്തനം മാത്രമായി തുടരാനായിരുന്നു തീരുമാനം. എന്നാല്&#x200d;, താന്&#x200d; മന്ത്രിസഭയില്&#x200d; വേണമെന്ന് നിര്&#x200d;ബന്ധം പിടിച്ചത് മോദിയായിരുന്നു. പ്രധാനമന്ത്രിയുടെ നിര്&#x200d;ദേശം മാത്രമായിരുന്നില്ല. പാര്&#x200d;ട്ടിയുടെ നന്മ കൂടി മുന്നില്&#x200d; കണ്ടാണ് ഇ.പി.എസ് പക്ഷവുമായി കൈകോര്&#x200d;ക്കാന്&#x200d; തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എഡി.എം.കെ യോഗത്തിലാണ് പനീര്&#x200d;ശെല്&#x200d;വം ഇക്കാര്യം വെളിപ്പെടുത്തിയത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">PM Modi told me &#8216;To save party you should merge both AIADMK factions.&#8217; I agreed but said that I will not become a minister and will only take party position. PM said &#8216;no no, you should be a minister&amp; continue with politics,&#8217; and that is why today I am a minister- O Panneerselvam <a href="https://t.co/mHSoI5U8Fc">pic.twitter.com/mHSoI5U8Fc</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/964793767776653312?ref_src=twsrc%5Etfw">February 17, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പാര്&#x200d;ട്ടിയില്&#x200d; ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടു. പാര്&#x200d;ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പനീര്&#x200d;ശെല്&#x200d;വം പറഞ്ഞു. ജയലളിതയുടെ മരണത്തോടെയാണ് പനീര്&#x200d;ശെല്&#x200d;വം മുഖ്യമന്ത്രി പദത്തിലെത്തിയത്. പിന്നീട് മന്ത്രിസ്ഥാനം രാജിവച്ചു. തുടര്&#x200d;ന്ന് ജയലളിതയുടെ തോഴി ശശികലയുമായുള്ള ഏറ്റുമുട്ടലിലാണ് തമിഴ്‌നാട് രാഷ്ട്രീയം കണ്ടത്. ഇതിനിടയില്&#x200d; അനധികൃത സ്വത്ത് സമ്പാദന കേസില്&#x200d; ശശികല ജയിലിലായി. പിന്നാലെ ഇ.പി.എസ് മുഖ്യമന്ത്രിയാവുകയും പനീര്&#x200d;ശെല്&#x200d;വം പാര്&#x200d;ട്ടി വിടുകയും ചെയ്തു.</p>
<p>ഒ.പി.എസ്-ഇ.പി.എസ് ലയനത്തിനു പിന്നിലെ രഹസ്യത്തെപ്പറ്റി ആദ്യമായാണ് വെളിപ്പെടുത്തലുണ്ടായത്. ഇരുപക്ഷങ്ങളും കേന്ദ്രസര്&#x200d;ക്കാരിന്റെ കളിപ്പാവകളാണെന്നുള്ള ഡി.എം.കെയുടെയും കോണ്&#x200d;ഗ്രസിന്റെയും ആരോപണം ശക്തമായിരിക്കെ അതിനെ സാധൂകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്&#x200d;. അതേസമയം ഇക്കാര്യത്തെപ്പറ്റി ബി.ജെ.പി പ്രതികരിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-modi-told-me-to-save-party-you-should-merge-both-aiadmk-factions-o-panneerselvam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.കെ നഗര്&#x200d; 73.45 ശതമാനം പോളിങ്</title>
		<link>https://www.chandrikadaily.com/rk-nagar-records-77-voter-turnout.html</link>
					<comments>https://www.chandrikadaily.com/rk-nagar-records-77-voter-turnout.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Dec 2017 15:44:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[rk nagar]]></category>
		<category><![CDATA[rk nagar bye elelction]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60617</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടിലെ ആര്&#x200d;.കെ നഗര്&#x200d; മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്&#x200d; 73.45 ശതമാനം പോളിങ്. അണ്ണാഡി.എം.കെ, ഡി.എം.കെ, ടി.ടി.വി ദിനകരന്&#x200d; ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലത്തില്&#x200d; ടുജി സ്‌പെക്ട്രം കേസിന്റെ വിധി ഫലം ഡി.എം.കെക്ക് അനുകൂലമാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജയലളിതയുടെ മരണത്തെ തുടര്&#x200d;ന്നാണ് മണ്ഡലത്തില്&#x200d; ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 2004നു ശേഷം തമിഴകത്ത് ഒരു ഉപതെരഞ്ഞെടുപ്പിലും ഭരണകക്ഷി തോറ്റിട്ടില്ല. ജയലളിതയുടെ ആസ്പത്രി ദൃശ്യങ്ങള്&#x200d; കഴിഞ്ഞ ദിവസം പുറത്തുവിട്ടത് വഴി സ്വതന്ത്രനായി മത്സരിക്കുന്ന ടിടിവി ദിനകരന്&#x200d; ഉണ്ടാക്കിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടിലെ ആര്&#x200d;.കെ നഗര്&#x200d; മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്&#x200d; 73.45 ശതമാനം പോളിങ്. അണ്ണാഡി.എം.കെ, ഡി.എം.കെ, ടി.ടി.വി ദിനകരന്&#x200d; ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലത്തില്&#x200d; ടുജി സ്‌പെക്ട്രം കേസിന്റെ വിധി ഫലം ഡി.എം.കെക്ക് അനുകൂലമാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജയലളിതയുടെ മരണത്തെ തുടര്&#x200d;ന്നാണ് മണ്ഡലത്തില്&#x200d; ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 2004നു ശേഷം തമിഴകത്ത് ഒരു ഉപതെരഞ്ഞെടുപ്പിലും ഭരണകക്ഷി തോറ്റിട്ടില്ല. ജയലളിതയുടെ ആസ്പത്രി ദൃശ്യങ്ങള്&#x200d; കഴിഞ്ഞ ദിവസം പുറത്തുവിട്ടത് വഴി സ്വതന്ത്രനായി മത്സരിക്കുന്ന ടിടിവി ദിനകരന്&#x200d; ഉണ്ടാക്കിയ മേല്&#x200d;ക്കൈ ടുജി വിധിയോടെ നഷ്ടമാകുമോ എന്നറിയാന്&#x200d; ഞായറാഴ്ച വരെ കാത്തിരിക്കണം. ഫലം എന്തായാലും തമിഴ്‌നാട് രാഷ്ട്രീയത്തില്&#x200d; അത് വലിയ അലയൊലികള്&#x200d; സൃഷ്ടിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rk-nagar-records-77-voter-turnout.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിനകരന്&#x200d; വിഭാഗത്തിന്റെ നിര്&#x200d;ണ്ണായക നീക്കം; ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/jayalalithaa-hospital-images-out.html</link>
					<comments>https://www.chandrikadaily.com/jayalalithaa-hospital-images-out.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Dec 2017 06:12:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[j jayalalitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60326</guid>

					<description><![CDATA[ചെന്നൈ: അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്&#x200d; പുറത്തുവിട്ടു. ദിനകരവിഭാഗം നേതാവ് പി.വെട്രിവേലാണ് ദൃശ്യങ്ങള്&#x200d; പുറത്ത് വിട്ടത്. ആശുപത്രിയില്&#x200d; കഴിയുന്ന ജയലളിത ജ്യൂസ് കുടിക്കുന്നതാണ് വിഡിയോ. തികഞ്ഞ ബോധത്തോടെ ആശുപത്രിമുറിയില്&#x200d; കിടന്ന് പരസഹായമില്ലാതെ ജയലളിത ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യം പകര്&#x200d;ത്തിയ കാലയളവ് ഏതെന്ന് വ്യക്തമല്ല. ജയലളിതയുടെ ആശുപത്രിവാസം സംബന്ധിച്ച് പല അഭ്യൂഹങ്ങളാണ് രാജ്യമാകെ പരന്നത്. ഇതൊക്കെ തള്ളിക്കളയുകയാണ് ദിനകരന്&#x200d; പക്ഷത്തിന്റെ ലക്ഷ്യം. ജയലളിത ആശുപത്രിയില്&#x200d; കഴിഞ്ഞത് പൂര്&#x200d;ണബോധത്തോടെയാണെന്നും കൂടുതല്&#x200d; ദൃശ്യങ്ങള്&#x200d; കയ്യിലുണ്ടെന്നും വെട്രിവേല്&#x200d; പിന്നീട് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ചെന്നൈ:</strong> അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്&#x200d; പുറത്തുവിട്ടു. ദിനകരവിഭാഗം നേതാവ് പി.വെട്രിവേലാണ് ദൃശ്യങ്ങള്&#x200d; പുറത്ത് വിട്ടത്. ആശുപത്രിയില്&#x200d; കഴിയുന്ന ജയലളിത ജ്യൂസ് കുടിക്കുന്നതാണ് വിഡിയോ. തികഞ്ഞ ബോധത്തോടെ ആശുപത്രിമുറിയില്&#x200d; കിടന്ന് പരസഹായമില്ലാതെ ജയലളിത ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യം പകര്&#x200d;ത്തിയ കാലയളവ് ഏതെന്ന് വ്യക്തമല്ല. ജയലളിതയുടെ ആശുപത്രിവാസം സംബന്ധിച്ച് പല അഭ്യൂഹങ്ങളാണ് രാജ്യമാകെ പരന്നത്. ഇതൊക്കെ തള്ളിക്കളയുകയാണ് ദിനകരന്&#x200d; പക്ഷത്തിന്റെ ലക്ഷ്യം.</p>
<p>ജയലളിത ആശുപത്രിയില്&#x200d; കഴിഞ്ഞത് പൂര്&#x200d;ണബോധത്തോടെയാണെന്നും കൂടുതല്&#x200d; ദൃശ്യങ്ങള്&#x200d; കയ്യിലുണ്ടെന്നും വെട്രിവേല്&#x200d; പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ആര്&#x200d;കെ നഗര്&#x200d; വോട്ടെടുപ്പിന് മണിക്കൂറുകള്&#x200d; മാത്രം ശേഷിക്കെ നിര്&#x200d;ണായക നീക്കവുമായി ടി.ടി.വി.ദിനകരന്&#x200d; വിഭാഗം രംഗത്തെത്തിയത് തെരഞ്ഞെടുപ്പില്&#x200d; എങ്ങനെ പ്രതിഫലിക്കും എന്നതാണ് തമിഴകം രാഷ്ട്രീയം ഉറ്റുനോക്കുന്നത്.  സര്&#x200d;ക്കാരിനടക്കം അഭിമാന പോരാട്ടമായി തിരഞ്ഞെടുപ്പിന്റെ തലേന്ന് ദൃശ്യങ്ങള്&#x200d; പുറത്തുവിട്ടതോടെ ആര്&#x200d;.കെ നഗറില്&#x200d; പുതിയ വെല്ലുവിളികള്&#x200d; ഉയരുകയാണ്.</p>
<p><iframe loading="lazy" src="https://www.youtube.com/embed/f-WU7r2DWDY" width="607" height="371" frameborder="0" allowfullscreen="allowfullscreen"></iframe></p>
<p>വീഡിയോ കടപ്പാട് മാതൃഭൂമി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalithaa-hospital-images-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ മരണത്തില്&#x200d; പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആസ്പത്രി</title>
		<link>https://www.chandrikadaily.com/new-reports-about-jayalalithas-death.html</link>
					<comments>https://www.chandrikadaily.com/new-reports-about-jayalalithas-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Dec 2017 05:29:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#palaniswamy]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[kp shashikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59721</guid>

					<description><![CDATA[ചെന്നൈ: മുന്&#x200d; തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്&#x200d; പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആസ്പത്രി അധികൃതര്&#x200d;. ആസ്പത്രിയില്&#x200d; എത്തിക്കുമ്പോള്&#x200d; ജയലളിത ശ്വാസമില്ലാത്ത അവസ്ഥയില്&#x200d; ആയിരുന്നെന്ന് ആസ്പത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡി പറഞ്ഞു. നേരത്തെ ജയലളിതയുടെ മരണവുമായി ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു. തുടര്&#x200d;ന്ന് വിവാദങ്ങള്&#x200d; കെട്ടടങ്ങിയ സമയത്താണ് പുതിയ വെളിപ്പെടുത്തലുകള്&#x200d; ഉണ്ടാവുന്നത്. ഡല്&#x200d;ഹിയില്&#x200d; ഒരു സ്വകാര്യ തമിഴ് ചാനലിനോടാണ് പ്രീതി റെഡ്ഡി മരണത്തെക്കുറിച്ചുള്ള കാര്യങ്ങള്&#x200d; വെളിപ്പെടുത്തിയത്. ശ്വാസംപോലും എടുക്കാത്ത നിലയില്&#x200d; അര്&#x200d;ധബോധാവസ്ഥയിലാണ് ജയലളിതയെ കൊണ്ടുവന്നത്. എന്നാല്&#x200d;, വിദഗ്ധ ചികില്&#x200d;സകള്&#x200d;ക്കുശേഷം ജയലളിത ആരോഗ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മുന്&#x200d; തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്&#x200d; പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആസ്പത്രി അധികൃതര്&#x200d;. ആസ്പത്രിയില്&#x200d; എത്തിക്കുമ്പോള്&#x200d; ജയലളിത ശ്വാസമില്ലാത്ത അവസ്ഥയില്&#x200d; ആയിരുന്നെന്ന് ആസ്പത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡി പറഞ്ഞു. നേരത്തെ ജയലളിതയുടെ മരണവുമായി ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു. തുടര്&#x200d;ന്ന് വിവാദങ്ങള്&#x200d; കെട്ടടങ്ങിയ സമയത്താണ് പുതിയ വെളിപ്പെടുത്തലുകള്&#x200d; ഉണ്ടാവുന്നത്. ഡല്&#x200d;ഹിയില്&#x200d; ഒരു സ്വകാര്യ തമിഴ് ചാനലിനോടാണ് പ്രീതി റെഡ്ഡി മരണത്തെക്കുറിച്ചുള്ള കാര്യങ്ങള്&#x200d; വെളിപ്പെടുത്തിയത്.</p>
<p>ശ്വാസംപോലും എടുക്കാത്ത നിലയില്&#x200d; അര്&#x200d;ധബോധാവസ്ഥയിലാണ് ജയലളിതയെ കൊണ്ടുവന്നത്. എന്നാല്&#x200d;, വിദഗ്ധ ചികില്&#x200d;സകള്&#x200d;ക്കുശേഷം ജയലളിത ആരോഗ്യം വീണ്ടെടുത്തിരുന്നു. എല്ലാതരത്തിലുള്ള ചികിത്സകളും അവര്&#x200d;ക്ക് നല്&#x200d;കിയിരുന്നു. എന്നാല്&#x200d; നിര്&#x200d;ഭാഗ്യവശാല്&#x200d; ഫലം ജനങ്ങള്&#x200d; ആഗ്രഹിച്ചതുപോലെയായില്ലെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ചെന്നൈ അപ്പോളോ ആസ്പത്രിയിലെത്തിയ ജയലളിത 75 ദിവസത്തെ ചികിത്സക്കുശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്. 2016 ഡിസംബര്&#x200d; അഞ്ചിനാണ് ജയലളിത മരിക്കുന്നത്. ആസ്പത്രിയില്&#x200d; കഴിഞ്ഞിരുന്ന ജയലളിതയുടെ ആരോഗ്യാവസ്ഥയില്&#x200d; ദുരൂഹത ഉയര്&#x200d;ന്നിരുന്നു. എന്നാല്&#x200d; പിന്നീട് ജയലളിതയുടെ മരണവാര്&#x200d;ത്തയാണ് പുറംലോകമറിയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-reports-about-jayalalithas-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോയസ് ഗാര്‍ഡനില്‍ സംഘര്‍ഷം, അകത്തു കയറാനാകാതെ ദീപയും സംഘവും, ദീപക് ചതിച്ചെന്നും ആരോപണം</title>
		<link>https://www.chandrikadaily.com/clash-in-poyes-garden.html</link>
					<comments>https://www.chandrikadaily.com/clash-in-poyes-garden.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Jun 2017 09:30:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[jayalalita]]></category>
		<category><![CDATA[poyes garden]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31936</guid>

					<description><![CDATA[മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിനെ പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. വാഹനത്തിലെത്തിയ ദീപ പോയസ് ഗാര്‍ഡനിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. ശശികലയുടെ മരുമകന്‍ ടിടിവി ദിനകരനും സംഘവും ദീപയെ വിലക്കി രംഗത്തെത്തിയിരുന്നു. ദീപ ആദ്യമായാണ് പോയസ് ഗാര്‍ഡനിലെത്തുന്നത്. സഹോദരന്‍ ദീപക് വിളിച്ചാണു വന്നതെന്നു ദീപ പറഞ്ഞു. എന്നാല്‍ ദീപക് ഇതു നിഷേദിച്ചു. ശശികലയുടെ സംഘത്തോടൊപ്പം ചേര്‍ന്നു സഹോദരന്‍ ചതിച്ചെന്നും ദീപക് പിന്നീട് ആരോപിച്ചു. വേദനിലയത്തിനു പുറത്ത് സംഘര്‍ഷം ഉടലെടുത്തതോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>മുന്&#x200d;മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിനെ പോയസ് ഗാര്&#x200d;ഡനില്&#x200d; പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്&#x200d;ന്നായിരുന്നു സംഘര്&#x200d;ഷം. വാഹനത്തിലെത്തിയ ദീപ പോയസ് ഗാര്&#x200d;ഡനിലേക്ക് കടക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; പോലീസ് തടഞ്ഞു. ശശികലയുടെ മരുമകന്&#x200d; ടിടിവി ദിനകരനും സംഘവും ദീപയെ വിലക്കി രംഗത്തെത്തിയിരുന്നു.</p>
<p>ദീപ ആദ്യമായാണ് പോയസ് ഗാര്&#x200d;ഡനിലെത്തുന്നത്. സഹോദരന്&#x200d; ദീപക് വിളിച്ചാണു വന്നതെന്നു ദീപ പറഞ്ഞു. എന്നാല്&#x200d; ദീപക് ഇതു നിഷേദിച്ചു. ശശികലയുടെ സംഘത്തോടൊപ്പം ചേര്&#x200d;ന്നു സഹോദരന്&#x200d; ചതിച്ചെന്നും ദീപക് പിന്നീട് ആരോപിച്ചു.</p>
<p>വേദനിലയത്തിനു പുറത്ത് സംഘര്&#x200d;ഷം ഉടലെടുത്തതോടെ തടിച്ചു കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്&#x200d; പോലീസിന് പാടുപെടേണ്ടി വന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clash-in-poyes-garden.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
