<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jail &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jail/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 07 Dec 2025 07:26:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jail &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാനസിക വെല്ലുവിളിയുള്ള 17 കാരിയെ പീഡിപ്പിച്ച കേസ്: 8 വര്‍ഷം തടവ് അനുഭവിച്ച 56കാരന് വെറുതെവിട്ടു</title>
		<link>https://www.chandrikadaily.com/mentally-challenged-17-year-old-molested-case-56-year-old-man-acquitted-after-serving-8-years-in-prison.html</link>
					<comments>https://www.chandrikadaily.com/mentally-challenged-17-year-old-molested-case-56-year-old-man-acquitted-after-serving-8-years-in-prison.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Dec 2025 07:26:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[poscocase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367277</guid>

					<description><![CDATA[പോക്സോ കോടതിയാണ് പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിക്കൊണ്ട് കുറ്റവിമുക്തനാക്കിയത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: മാനസിക വെല്ലുവിളി നേരിട്ടിരുന്ന 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് നേരിട്ട് എട്ട് വര്&#x200d;ഷമായി ജയില്&#x200d;വാസമനുഭവിച്ച 56കാരനെ തെളിവുകളുടെ അഭാവത്തില്&#x200d; കോടതി വെറുതെ വിട്ടു. പോക്സോ കോടതിയാണ് പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്&#x200d;കിക്കൊണ്ട് കുറ്റവിമുക്തനാക്കിയത്.</p>
<p>പ്രോസിക്യൂഷന്&#x200d; ഹാജരാക്കിയ തെളിവുകള്&#x200d; കുറ്റം തെളിയിക്കാന്&#x200d; പര്യാപ്തമല്ലെന്നും, പെണ്&#x200d;കുട്ടിയുടെ പ്രായവും മാനസിക ശേഷിയും മൊഴികളും മെഡിക്കല്&#x200d; വിവരങ്ങളും തമ്മില്&#x200d; വലിയ പൊരുത്തക്കേടുകള്&#x200d; ഉണ്ടെന്നും പ്രത്യേക കോടതി ജഡ്ജി എന്&#x200d;.ഡി. ഖോസൈ വിധിയില്&#x200d; പറഞ്ഞു.</p>
<p>പ്രതിക്കെതിരായ കേസ് കുടുംബങ്ങള്&#x200d; തമ്മിലുള്ള പഴയ വൈരാഗ്യത്തിന്റെ ഭാഗമാണെന്നും കള്ളക്കേസില്&#x200d; കുടുക്കുകയാണെന്നുമായിരുന്നു പ്രതിയുടെ അഭിഭാഷകരായ കാലാം ഷെയ്ഖും വൈശാലി സാവന്തും കോടതിയില്&#x200d; അവതരിപ്പിച്ച വാദം. പ്രോസിക്യൂഷന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഉറപ്പുള്ള മെഡിക്കല്&#x200d; തെളിവുകളും ഇല്ലെന്ന് അവര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>2017 ആഗസ്റ്റ് 24നാണ് കേസില്&#x200d; എഫ്ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തത്. മാര്&#x200d;ക്കറ്റില്&#x200d; പോയ അമ്മയുടെ അഭാവത്തില്&#x200d; അയല്&#x200d;ക്കാരനായ പ്രതി വീട്ടില്&#x200d; കയറി മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ചെന്നാണ് പരാതിയിലുണ്ടായിരുന്നത്.</p>
<p>പെണ്&#x200d;കുട്ടിയുടെ പ്രായം 18ന് താഴെയെന്ന് തെളിയിക്കാന്&#x200d; പ്രോസിക്യൂഷന്&#x200d; പര്യാപ്തമായ രേഖകള്&#x200d; ഹാജരാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. എഫ്ഐആറില്&#x200d; 2000യാണ് ജനനവര്&#x200d;ഷമെന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാല്&#x200d; സ്‌കൂള്&#x200d; സര്&#x200d;ട്ടിഫിക്കറ്റില്&#x200d; 2002 എന്നും രേഖപ്പെടുത്തിയിരുന്നു.</p>
<p>പെണ്&#x200d;കുട്ടിയുടെ ഐക്യു 36 ആണെന്ന പ്രോസിക്യൂഷന്റെ വാദവും തെളിവുകളുടെ അഭാവത്തില്&#x200d; കോടതി തള്ളി.</p>
<p>തെളിവുകളില്&#x200d; പരസ്പരവിരുദ്ധതകള്&#x200d; നിലനില്&#x200d;ക്കുന്നതിനാല്&#x200d; പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്&#x200d;കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mentally-challenged-17-year-old-molested-case-56-year-old-man-acquitted-after-serving-8-years-in-prison.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും&#8217;:രാഹുല്‍ ഈശ്വര്‍</title>
		<link>https://www.chandrikadaily.com/this-is-a-freedom-struggle-for-men-there-will-be-a-hunger-strike-in-jail-on-the-path-of-mahatma-gandhi-rahul-easwar.html</link>
					<comments>https://www.chandrikadaily.com/this-is-a-freedom-struggle-for-men-there-will-be-a-hunger-strike-in-jail-on-the-path-of-mahatma-gandhi-rahul-easwar.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 01 Dec 2025 14:29:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[police]]></category>
		<category><![CDATA[rahul easwar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366259</guid>

					<description><![CDATA[തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും തന്നെ കള്ളം പറഞ്ഞ് കുടുക്കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്&#x200d; ആക്രമണക്കേസില്&#x200d; റിമാന്&#x200d;ഡിലായ രാഹുല്&#x200d; ഈശ്വര്&#x200d;. മഹാത്മഗാന്ധിയുടെ പാതയില്&#x200d; ജയിലില്&#x200d; നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്&#x200d;മാര്&#x200d;ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്&#x200d; മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-inreads_1x1-954a9f74-298e-424f-bab0-3e389cdd7df8" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">തുടര്&#x200d;ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും തന്നെ കള്ളം പറഞ്ഞ് കുടുക്കിയതാണെന്ന് രാഹുല്&#x200d; ഈശ്വര്&#x200d; ആവര്&#x200d;ത്തിച്ചു. പാലക്കാട് എംഎല്&#x200d;എ രാഹുല്&#x200d; മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്&#x200d;കിയ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കാതിരുന്ന കോടതി രാഹുല്&#x200d; ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്&#x200d;ഡ് ചെയ്തു.</div>
<div data-test-id="widget"></div>
<div data-test-id="widget">&#8216;പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്&#x200d; ഞാന്&#x200d; പെണ്&#x200d;കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. ഞാനങ്ങനെയുള്ള വാക്കുകളേ പറഞ്ഞിട്ടില്ല. എങ്ങനെയാണ് ഇത്തരത്തില്&#x200d; കള്ളംപറയുക. ഒരു സര്&#x200d;ക്കാര്&#x200d; ഔദ്യോഗികമായി കള്ളം പറയുന്നതില്&#x200d; എന്ത് അര്&#x200d;ത്ഥമാണ് ഉള്ളത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എനിക്ക് നോട്ടീസ് നല്&#x200d;കിയെന്ന് പറഞ്ഞു, അത് പച്ചക്കള്ളമാണ്. ഞാന്&#x200d; നോട്ടീസ് കൈപ്പറ്റാന്&#x200d; വിസമ്മതിച്ചുവെന്ന് പറഞ്ഞു, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. കള്ളം പറഞ്ഞ് ജയിച്ചിട്ട് എന്ത് അര്&#x200d;ത്ഥമാണ് ഉള്ളത്.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-is-a-freedom-struggle-for-men-there-will-be-a-hunger-strike-in-jail-on-the-path-of-mahatma-gandhi-rahul-easwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയിലില്‍ പോക്‌സോ കേസ് പ്രതി ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/pocso-case-suspect-committed-suicide-in-jail.html</link>
					<comments>https://www.chandrikadaily.com/pocso-case-suspect-committed-suicide-in-jail.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 26 Sep 2025 07:31:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[jail]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355643</guid>

					<description><![CDATA[2024ല്‍ കുമളി സ്റ്റേഷനില്‍ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ഇടുക്കി പീരുമേട് സബ് ജയിലില്&#x200d; പോക്‌സോ കേസ് പ്രതി ജീവനൊടുക്കി. കുമളി സ്വദേശി കുമാര്&#x200d; (35) ആണ് പീരുമേട് സബ് ജയിലില്&#x200d; ആത്മഹത്യ ചെയ്തത്. 2024ല്&#x200d; കുമളി സ്റ്റേഷനില്&#x200d; ആയിരുന്നു കേസ് രജിസ്റ്റര്&#x200d; ചെയ്തത്. കേസില്&#x200d; പ്രതി റിമാന്&#x200d;ഡില്&#x200d; കഴിഞ്ഞ് വരികയായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാന്&#x200d; സഹ തടവുകാര്&#x200d; പുറത്ത് പോയ സമയം ശുചിമുറിയില്&#x200d; ജീവനൊടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം നടപടികള്&#x200d;ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pocso-case-suspect-committed-suicide-in-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രജ്വല്‍ രേവണ്ണക്ക് ജയിലില്‍ ലൈബ്രറി ക്ലര്‍ക്കായി നിയമനം; ദിവസ വേദനം 522 രൂപ</title>
		<link>https://www.chandrikadaily.com/1prajwal-revanna-appointed-as-library-clerk-in-jail-522-per-day-pain.html</link>
					<comments>https://www.chandrikadaily.com/1prajwal-revanna-appointed-as-library-clerk-in-jail-522-per-day-pain.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Sep 2025 15:12:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[Prajwal Revanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353099</guid>

					<description><![CDATA[ഭരണനിര്‍വഹണ വിഭാഗത്തില്‍ ജോലി ചെയ്യാന്‍ രേവണ്ണ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ജയില്‍ അധികൃതര്‍ അദ്ദേഹത്തെ ലൈബ്രറിയിലേക്ക് നിയമിക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>ബലാത്സംഗക്കേസില്&#x200d; ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുന്&#x200d; എംപി പ്രജ്വല്&#x200d; രേവണ്ണയെ പരപ്പന അഗ്രഹാര ജയിലില്&#x200d; ലൈബ്രറി ക്ലര്&#x200d;ക്കായി നിയമിച്ചു. മുന്&#x200d; പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനായ രേവണ്ണയ്ക്ക് ദിവസേന 522 രൂപ വേതനം ലഭിക്കും.</p>
<p>മറ്റ് തടവുകാര്&#x200d;ക്ക് പുസ്തകങ്ങള്&#x200d; വിതരണം ചെയ്യുക, കടമെടുത്ത പുസ്തകങ്ങളുടെ രേഖകള്&#x200d; സൂക്ഷിക്കുക എന്നിവയാണ് രേവണ്ണയുടെ പ്രധാന ചുമതലകള്&#x200d;. ഭരണനിര്&#x200d;വഹണ വിഭാഗത്തില്&#x200d; ജോലി ചെയ്യാന്&#x200d; രേവണ്ണ താല്&#x200d;പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ജയില്&#x200d; അധികൃതര്&#x200d; അദ്ദേഹത്തെ ലൈബ്രറിയിലേക്ക് നിയമിക്കുകയായിരുന്നു. തടവുകാര്&#x200d; മാസത്തില്&#x200d; കുറഞ്ഞത് 12 ദിവസമെങ്കിലും ജോലി ചെയ്യേണ്ടി വരും.</p>
<p>ഓഗസ്റ്റ് മാസത്തിലാണ് വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിക്കുകയും ചെയ്ത കേസില്&#x200d; രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1prajwal-revanna-appointed-as-library-clerk-in-jail-522-per-day-pain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു</title>
		<link>https://www.chandrikadaily.com/ganja-recovered-from-poojapura-jail-police-registered-a-case.html</link>
					<comments>https://www.chandrikadaily.com/ganja-recovered-from-poojapura-jail-police-registered-a-case.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 05 Aug 2025 07:05:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[poojappura]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349508</guid>

					<description><![CDATA[ ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പൂജപ്പുര ജയിലില്&#x200d; നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്&#x200d; പോലീസ് കേസെടുത്തു. ജയില്&#x200d; സൂപ്രണ്ട് നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.</p>
<p>കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്&#x200d; നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്&#x200d; നിലവില്&#x200d; ആരെയും പ്രതി ചേര്&#x200d;ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.</p>
<p>ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്&#x200d; സൂപ്രണ്ട് നല്&#x200d;കിയ പരാതിയിലാണ് സംഭവത്തില്&#x200d; കേസെടുത്തത്. ജയില്&#x200d; അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ganja-recovered-from-poojapura-jail-police-registered-a-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അറുത്തുമാറ്റിയ കമ്പിയുടെ വിടവിലൂടെ ഇഴഞ്ഞ് പുറത്തേക്ക്; ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/cctv-footage-of-govindachamy-escaping-from-prison-crawling-out-through-a-gap-in-a-cut-wire.html</link>
					<comments>https://www.chandrikadaily.com/cctv-footage-of-govindachamy-escaping-from-prison-crawling-out-through-a-gap-in-a-cut-wire.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 27 Jul 2025 12:04:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cctv footage]]></category>
		<category><![CDATA[govindachamy]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[prison break]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348705</guid>

					<description><![CDATA[ജയിൽ ചാടുന്നത് സഹതടവുകാരായ നാല് പേർക്ക് അറിയാമായിരുന്നു]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജയില്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ. ഇയാളുടെ കൈയ്യിൽ ഒരു തുണികെട്ടും കാണാം.</p>
<p>മുറിച്ചു മാറ്റിയ കമ്പികളിലൂടെ ഇഴഞ്ഞുനീങ്ങിയാണ് ഗോവിന്ദച്ചാമി പുറത്തുകടക്കുന്നത്. സെല്ലില്&#x200d; നിന്ന് മുറിച്ചുമാറ്റിയ കമ്പികള്&#x200d;ക്കിടയിലൂടെ നൂന്നിറങ്ങിയ ഗോവിന്ദച്ചാമി കമ്പികള്&#x200d; പഴയപടി ചേര്&#x200d;ത്തുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആ സമയത്തുപോലും സെല്ലിന്റെ പരിസരത്തേക്ക് ആരും എത്തിയിട്ടില്ല. നിരന്തരം പരിശോധന നടക്കുന്ന സ്ഥലമായിരുന്നെങ്കില്&#x200d; ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് ജയില്&#x200d; ഉദ്യോഗസ്ഥരുടെ കണ്ണില്&#x200d;പ്പെടേണ്ടതായിരുന്നു.</p>
<p>കുറച്ചധികം കാലമായി ജയിൽചാട്ടം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ. ശരീര ഭാരം കുറയ്ക്കലും വ്യായാമങ്ങൾ ചെയ്യലുമെല്ലാം ഇതിന്റെ ഭാഗമായുള്ളതായിരുന്നു. ഗോവിന്ദച്ചാമിക്ക് ഏതെങ്കിലും തരത്തലുള്ള സഹായം ലഭിച്ചത്തിന്റെ ഒരു സൂചനയും ദൃശ്യങ്ങളില്ല. പുലർച്ചെ 1.10ന് സെല്ലിൽ നിന്ന് ഇറങ്ങിയ ഗോവിന്ദച്ചാമി ജയിൽ ചാടുന്നത് 4 മണിക്ക് ശേഷമാണ്. മറ്റ് സഹായങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇയാൾ വേഗത്തിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ജയിൽ ചാടുന്നത് സഹതടവുകാരായ നാല് പേർക്ക് അറിയാമായിരുന്നു. മൊഴിയെടുക്കുന്നതിനായി ജയിലിൽ ഗോവിന്ദച്ചാമിയുമായി ബന്ധമുള്ള സഹതടവുകാരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ജയിൽ ചാടുന്ന ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cctv-footage-of-govindachamy-escaping-from-prison-crawling-out-through-a-gap-in-a-cut-wire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാക്കനാട് ജില്ലാ ജയിലില്‍ ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്; പിന്നാലെ റീല്‍സ് ചിത്രീകരണം; അന്വേഷണം ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/banquet-for-gang-leaders-in-kakkanad-district-jail.html</link>
					<comments>https://www.chandrikadaily.com/banquet-for-gang-leaders-in-kakkanad-district-jail.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 04 Jun 2025 08:17:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gangster]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[kakkanad]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[viral reels]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343585</guid>

					<description><![CDATA[ജില്ലാ ജയിലില്‍ വെല്‍ഫയര്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്]]></description>
										<content:encoded><![CDATA[<p>കൊച്ചി കാക്കനാട് ജില്ലാ ജയിലില്&#x200d; വെല്&#x200d;ഫയര്&#x200d; ഉദ്യോഗസ്ഥന്റെ വിരമിക്കല്&#x200d; ചടങ്ങുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാക്കള്&#x200d;ക്ക് വിരുന്ന്. മൂന്ന് ഗുണ്ടാ നേതാക്കള്&#x200d;ക്കാണ് വിരുന്ന് ഒരുക്കിയത്. വിരുന്നിനെത്തിയ ഇവര്&#x200d; ജയിലില്&#x200d; വെച്ച് റീല്&#x200d;സും ചിത്രീകരിച്ചു. മെയ് മാസം 31നായിരുന്നു വിരുന്നും റീല്&#x200d;സ് ചിത്രീകരണവും. സംഭവത്തില്&#x200d; പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/banquet-for-gang-leaders-in-kakkanad-district-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബ്ദുള്&#x200d; റഹീമിന്റെ മോചനം: റിയാദ് കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും, പ്രതീക്ഷയോടെ കുടുംബം</title>
		<link>https://www.chandrikadaily.com/abdul-rahims-release-riyadh-court-to-hear-case-again-today-family-hopeful.html</link>
					<comments>https://www.chandrikadaily.com/abdul-rahims-release-riyadh-court-to-hear-case-again-today-family-hopeful.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Mar 2025 06:17:03 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[news]]></category>
		<category><![CDATA[abdurahim]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[saudi arabaia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332245</guid>

					<description><![CDATA[ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും.]]></description>
										<content:encoded><![CDATA[<p>സഊദി ജയിലില്&#x200d; കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയില്&#x200d; മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കുന്നത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും.</p>
<p>18 വര്&#x200d;ഷമായി സഊദി ജയിലില്&#x200d; കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയാണ്. ഇന്ത്യന്&#x200d; സമയം ഉച്ചയ്ക്ക് 12:30ന് ഓണ്&#x200d;ലൈന്&#x200d; വഴിയാണ് കോടതി കേസ് പരിഗണിക്കുക. അബ്ദുറഹീമും അഭിഭാഷകനും ഓണ്&#x200d;ലൈന്&#x200d; വഴി ഹാജരാകും. കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോള്&#x200d;, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല.</p>
<p>മോചനത്തിനുള്ള തടസ്സങ്ങളെല്ലാം നീങ്ങിയോ എന്ന് വ്യക്തമല്ല. ഇന്നെങ്കിലും ജയില്&#x200d; മോചന ഉത്തരവ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും. സഊദി ബാലന്&#x200d; കൊല്ലപ്പെട്ട കേസില്&#x200d; 2006ല്&#x200d; ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വര്&#x200d;ഷം ജൂലൈ രണ്ടിനാണ്.</p>
<p>മലയാളികള്&#x200d; സ്വരൂപിച്ച് നല്കിയ 15 മില്യണ്&#x200d; റിയാല്&#x200d; മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. എട്ട് മാസത്തോളമായി ജയില് മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abdul-rahims-release-riyadh-court-to-hear-case-again-today-family-hopeful.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാരണവര്&#x200d; വധക്കേസ് പ്രതി ഷെറിന്&#x200d; മര്&#x200d;ദ്ദിച്ച നൈജീരിയ സ്വദേശിനിയെ ജയില്&#x200d; മാറ്റി</title>
		<link>https://www.chandrikadaily.com/the-nigerian-woman-who-was-beaten-up-by-sherin-in-the-caronwar-murder-case-has-been-transferred-to-prison.html</link>
					<comments>https://www.chandrikadaily.com/the-nigerian-woman-who-was-beaten-up-by-sherin-in-the-caronwar-murder-case-has-been-transferred-to-prison.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Feb 2025 12:06:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[sherin]]></category>
		<category><![CDATA[Transfer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331895</guid>

					<description><![CDATA[കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്]]></description>
										<content:encoded><![CDATA[<p>കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മർദനത്തനിരയായ തടവുകാരിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്. നൈജീരിയക്കാരിയായ സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.</p>
<p>കണ്ണൂർ വനിതാ ജയിലിലെ തടവുകാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7. 45നായിരുന്നു കേസിനാധാരമായ സംഭവം. കുടിവെള്ളം എടുക്കാൻ പോയ സഹ തടവുകാരിയായ നൈജീരിയൻ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി. മർദനമേറ്റ തടവുകാരി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.</p>
<p>നല്ലനടപ്പിന്റെ പേരിൽ ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ജയിലിൽ നല്ല പെരുമാറ്റമെന്നും ശിക്ഷ ഇളവിന് യോഗ്യതയുണ്ടന്നുമായിരുന്നു വനിതാ ജയിൽ ഉപദേശക സമിതിയുടെ കണ്ടെത്തൽ. ഇതിന്&#x200d;റെ കൂടി അടിസ്ഥാനത്തിലായിരുന്നു ശിക്ഷ ഇളവ് നൽകാനുള്ള തീരുമാനം. മന്ത്രിസഭ ശിപാർശ നിലവിൽ ഗവർണർക്ക് മുന്നിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-nigerian-woman-who-was-beaten-up-by-sherin-in-the-caronwar-murder-case-has-been-transferred-to-prison.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയിലുകളിലെ അപര്യാപ്തതകള്&#x200d; പഠിക്കാന്&#x200d; ഉന്നതതല സമിതി</title>
		<link>https://www.chandrikadaily.com/keralahigh-level-committee-to-study-inefficiencies-in-prisons.html</link>
					<comments>https://www.chandrikadaily.com/keralahigh-level-committee-to-study-inefficiencies-in-prisons.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 04 Feb 2025 15:30:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[commitee]]></category>
		<category><![CDATA[jail]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328691</guid>

					<description><![CDATA[സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളിലും സമിതികൾ രൂപീകരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളിലെ അപര്യാപ്തതകൾ പരിഹരിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളിലും സമിതികൾ രൂപീകരിക്കുന്നത്. ജയിലുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നവെന്ന പരാതികളും തടവുകാരുടെ എണ്ണത്തിലുള്ള വർദ്ധനവും കണക്കിലെടുത്താണ് തീരുമാനം.</p>
<p>ആഭ്യന്തരവകുപ്പ് അഡീഷണല്&#x200d; ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്&#x200d; ചീഫ് സെക്രട്ടറി, ജയില്&#x200d; മേധാവി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിക്കുക. സമിതി മൂന്ന് മാസത്തിനകം നിര്&#x200d;ദേശങ്ങള്&#x200d; സമര്&#x200d;പ്പിക്കണം. ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനുള്ള സുപ്രീം കോടതി നിര്&#x200d;ദേശപ്രകാരം ചേര്&#x200d;ന്ന ഓണ്&#x200d;ലൈന്&#x200d; യോഗത്തില്&#x200d; സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ നിര്&#x200d;ദേശം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralahigh-level-committee-to-study-inefficiencies-in-prisons.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
