<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jaipur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jaipur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 10 Nov 2025 10:40:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jaipur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍</title>
		<link>https://www.chandrikadaily.com/11-croree-prize-for-lotttery-won-with-borrowed-money-vegetable-seller-paid-1-crore-to-his-friend.html</link>
					<comments>https://www.chandrikadaily.com/11-croree-prize-for-lotttery-won-with-borrowed-money-vegetable-seller-paid-1-crore-to-his-friend.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 10 Nov 2025 10:39:10 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[jaipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362947</guid>

					<description><![CDATA[ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: ജീവിതം മുഴുവന്&#x200d; മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്&#x200d; കോടിപതിയായി. കടം വാങ്ങിയ പണത്തില്&#x200d; വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്&#x200d;കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്&#x200d; ജില്ലയിലെ കോട്പുടി പട്ടണത്തില്&#x200d; നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്&#x200d; സമ്മാനം നേടിയത്. റോഡരികില്&#x200d; ചെറിയ വണ്ടിയില്&#x200d; പച്ചക്കറികള്&#x200d; വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്&#x200d; 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്&#x200d; ബതിന്&#x200d;ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്&#x200d; നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്&#x200d; വാങ്ങിയത്. കയ്യില്&#x200d; പണമില്ലാത്തതിനാല്&#x200d; മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്&#x200d; 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്&#x200d; കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്&#x200d; ആദ്യം ഓര്&#x200d;ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്&#x200d;മക്കള്&#x200d;ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്&#x200d;കുമെന്ന് അമിത് പറഞ്ഞു. &#8216; പഞ്ചാബിലേക്ക് വരാന്&#x200d;പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്&#x200d; തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്&#x200d; പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും &#8216; എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; ചര്&#x200d;ച്ചയായിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11-croree-prize-for-lotttery-won-with-borrowed-money-vegetable-seller-paid-1-crore-to-his-friend.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനില്‍ ഭീകര ദുരന്തം: ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടി ബസിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/terror-tragedy-in-rajasthan-three-people-died-after-a-bus-hit-a-high-tension-line-and-caught-fire.html</link>
					<comments>https://www.chandrikadaily.com/terror-tragedy-in-rajasthan-three-people-died-after-a-bus-hit-a-high-tension-line-and-caught-fire.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Tue, 28 Oct 2025 10:06:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jaipur]]></category>
		<category><![CDATA[rajasthan]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360711</guid>

					<description><![CDATA[ശക്തമായ വൈദ്യുതാഘാതം മൂലം ബസില്‍ തീപിടിച്ചുവെന്നും അതില്‍ സഞ്ചരിച്ചിരുന്ന തൊഴിലാളികള്‍ക്ക് വൈദ്യുതാഘാതമേറ്റതായും പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: രാജസ്ഥാനിലെ മനോഹര്&#x200d;പൂര്&#x200d; പൊലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d; ചൊവ്വാഴ്ച രാവിലെ സംഭവിച്ച ഭീകര ദുരന്തത്തില്&#x200d; മൂന്ന് പേര്&#x200d; കൊല്ലപ്പെട്ടു. തോഡി ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയിലേക്ക് തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് 11,000 വോള്&#x200d;ട്ട് ഹൈടെന്&#x200d;ഷന്&#x200d; വൈദ്യുതി ലൈനില്&#x200d; തട്ടിയതോടെയാണ് തീപിടിത്തമുണ്ടായത്.</p>
<p>ശക്തമായ വൈദ്യുതാഘാതം മൂലം ബസില്&#x200d; തീപിടിച്ചുവെന്നും അതില്&#x200d; സഞ്ചരിച്ചിരുന്ന തൊഴിലാളികള്&#x200d;ക്ക് വൈദ്യുതാഘാതമേറ്റതായും പൊലീസ് അറിയിച്ചു. തീപിടിത്തത്തില്&#x200d; മൂന്നു പേരാണ് മരിച്ചത്. ഇവരില്&#x200d; രണ്ട് പേര്&#x200d; അച്ഛനും മകളും ആണെന്നാണ് പ്രാഥമിക വിവരം.</p>
<p>ബസിന്റെ മുകളില്&#x200d; ഹൈടെന്&#x200d;ഷന്&#x200d; ലൈനില്&#x200d; തട്ടിയ ഉടന്&#x200d; തന്നെ ശക്തമായ സ്ഫോടനം ഉണ്ടായതായി ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു. ബസ് പൂര്&#x200d;ണമായും അഗ്‌നിക്കിരയായി. അപകടസമയത്ത് ബസില്&#x200d; 60 തൊഴിലാളികളുണ്ടായിരുന്നു. ഷാപുര്&#x200d; പ്രദേശത്തെ ഇഷ്ടിക ചൂളകളില്&#x200d; ജോലി ചെയ്യുന്നവരാണ് എല്ലാവരും.</p>
<p>ദീപാവലി ആഘോഷം കഴിഞ്ഞ് ഉത്തര്&#x200d;പ്രദേശിലെ പിലിഭിത്തില്&#x200d; നിന്ന് തൊഴിലിടങ്ങളിലേക്ക് മടങ്ങിയവരാണ് ഇവര്&#x200d;. യാത്രയ്ക്കായി ബസിന്റെ മേല്&#x200d;ക്കൂരയില്&#x200d; വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചിരുന്നതായും ഹൈടെന്&#x200d;ഷന്&#x200d; ലൈനില്&#x200d; തട്ടിയതിനെ തുടര്&#x200d;ന്ന് അതിന് തീപിടിച്ചതായും പൊലീസ് വ്യക്തമാക്കി.</p>
<p>മേല്&#x200d;ക്കൂരയില്&#x200d; സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിലൊന്ന് പൊട്ടിത്തെറിച്ചതും തീപിടിത്തം വ്യാപിക്കാന്&#x200d; കാരണമായതും റിപ്പോര്&#x200d;ട്ടുകളുണ്ട്. സമീപവാസികള്&#x200d; വേഗത്തില്&#x200d; എത്തി രക്ഷാപ്രവര്&#x200d;ത്തനം ആരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റ 12 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്&#x200d; അറിയിച്ചു.</p>
<p>പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terror-tragedy-in-rajasthan-three-people-died-after-a-bus-hit-a-high-tension-line-and-caught-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ്പൂർ-മുംബൈ ട്രെയിനിൽ യാത്രക്കാരെ വെടിവെച്ചുകൊന്ന ആർപിഎഫ് പോലീസുകാരൻ തന്നെയും ഭീഷണിപ്പെടുത്തിയതായി മുസ്‌ലിം യുവതി</title>
		<link>https://www.chandrikadaily.com/muslim-woman-says-she-was-also-threatened-by-rpf-cop-who-shot-dead-passengers-on-jaipur-mumbai-train.html</link>
					<comments>https://www.chandrikadaily.com/muslim-woman-says-she-was-also-threatened-by-rpf-cop-who-shot-dead-passengers-on-jaipur-mumbai-train.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Tue, 16 Sep 2025 06:22:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[jaipur]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[MUSLIM]]></category>
		<category><![CDATA[rpfpolice]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354370</guid>

					<description><![CDATA[“രാജ്യത്ത് ജീവിക്കണമെങ്കിൽ ജയ് മാതാ ദി എന്ന് വിളിക്കണമെന്ന്” കൊലയാളി ഉദ്യോഗസ്ഥൻ
]]></description>
										<content:encoded><![CDATA[<p>2023 ലാണ് ആർപിഎഫ് കോൺസ്റ്റബിൾ ചേതൻസിംഗ് ചൗധരി തന്റെ മേലുദ്യോഗസ്ഥനെയും മുസ്‌ലിംകളായ മൂന്ന് യാത്രക്കാരെയും ട്രെയിൻ യാത്രക്കിടയിൽ വെടിവെച്ച് കൊന്നത്. അതേ ട്രെയിനിൽ യാത്ര ചെയ്‌ത ബുർഖ ധരിച്ച മുസ്‌ലിം സ്ത്രീയാണ് ചേതൻ തന്റെ നേരെയും തോക്ക് ചൂണ്ടി രാജ്യത്ത് ജയ് മാതാദി എന്ന് വിളിക്കാൻ ആവശ്യപ്പെട്ടതായി മൊഴി നൽകിയത്. താൻ അത് ചെയ്‌തപ്പോൾ കൂടുതൽ ഉച്ചത്തിൽ വിളിക്കാൻ വീണ്ടും ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞു.</p>
<p>മഹാരാഷ്ട്രയിലെ പാൽഗറിൽ വെച്ചാണ് ചെത്താൻ തന്റെ മേലുദ്യോഗസ്ഥനായ ടിക്കാറാം മീണ, യാത്രക്കാരായ അസ്‌ഗർ അലി അബ്ബാസ്, അബ്ദുൽ ഖാദർ, സയ്യിദ് സൈഫുദ്ദീൻ എന്നിവരെ മുസ്‌ലിങ്ങളാണെന്നറിഞ്ഞ് കൊലപ്പെടുത്തിയത്. രാജ്യത്തുള്ളവർ യോഗിയെയും മോദിയെയും മാനിക്കണമെന്നും ചേതൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-woman-says-she-was-also-threatened-by-rpf-cop-who-shot-dead-passengers-on-jaipur-mumbai-train.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്‍കി യുവാവ്</title>
		<link>https://www.chandrikadaily.com/man-sacrifices-five-year-old-to-win-back-estranged-wife.html</link>
					<comments>https://www.chandrikadaily.com/man-sacrifices-five-year-old-to-win-back-estranged-wife.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 23 Jul 2025 13:40:29 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[jaipur]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348343</guid>

					<description><![CDATA[കുട്ടിയുടെ അമ്മാവനായ മനോജാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: പിണങ്ങിപ്പോയ ഭാര്യ തിരികെ വരാൻ അഞ്ച് വയസുകാരനെ ബലി നൽകി യുവാവ്. രാജസ്ഥാനിലെ ഖൈർത്താൽ ജില്ലയിലെ മുണ്ടവാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരായ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ അമ്മാവനായ മനോജാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മനോജിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഭാര്യ തിരികെയെത്താൻ നരബലി നടത്തണമെന്ന മന്ത്രവാദിയുടെ നിർദേശത്തെ തുടർന്നായിരുന്നു കൊടുംക്രൂരത. മനോജിനെയും മന്ത്രവാദിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.</p>
<p>മൂന്ന് ദിവസം മുമ്പ് ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നുവെന്ന് മുണ്ടവാർ എസ്എച്ച്ഒ മഹാവീർ സിങ് പറഞ്ഞു. ലോകേഷ് എന്ന അഞ്ചു വയസുകാരനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ മനോജും അവിടെയുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മനോജുമായുള്ള തർക്കത്തെ തുടർന്ന് ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭാര്യയെ തിരികെ വീട്ടിലെത്തിക്കാൻ മന്ത്രവാദിയെ കണ്ട മനോജിനോട് 12,000 രൂപയും ഒരു കുട്ടിയെ ബലി നൽകണമെന്നും മന്ത്രവാദത്തിനായി കുട്ടിയുടെ രക്തവുമാണ് ആവശ്യപ്പെട്ടത്.</p>
<p>ശനിയാഴ്ചയോടെ കുട്ടിയെ ലക്ഷ്യമിട്ട മനോജ് മിഠായി നൽകി ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. വീട്ടിനുള്ളിൽ വച്ച് കുട്ടിയെ കൊന്ന് വൈക്കോലിൽ ഒളിപ്പിച്ച ശേഷം കുട്ടിയുടെ ശരീരത്തിന്&#x200d;റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിറിഞ്ചിൽ രക്തം ശേഖരിക്കുകയായിരുന്നു. രക്തം എടുക്കാൻ ഉപയോഗിച്ച സിറിഞ്ച് പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തിന് സഹായിച്ചതിന് മന്ത്രവാദിയും അറസ്റ്റിലായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/man-sacrifices-five-year-old-to-win-back-estranged-wife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്&#x200d; ടാങ്കില്&#x200d; വീണു; തീപിടിത്തത്തില്&#x200d; യുവാവിന് ഗുരുതര പൊള്ളല്&#x200d;</title>
		<link>https://www.chandrikadaily.com/a-spark-fell-into-the1-petrol-tank-while-he-was-smoking-a-cigar-on-his-bike-a-young-man-suffered-serious-burns-in-the-fire.html</link>
					<comments>https://www.chandrikadaily.com/a-spark-fell-into-the1-petrol-tank-while-he-was-smoking-a-cigar-on-his-bike-a-young-man-suffered-serious-burns-in-the-fire.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Sun, 24 Nov 2024 16:24:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[jaipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318843</guid>

					<description><![CDATA[രാജസ്ഥാന്&#x200d; യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്&#x200d; ടാങ്കില്&#x200d; വീണ് തീപിടിച്ച് അപകടം. രാജസ്ഥാന്&#x200d; യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തീപിടിത്തത്തില്&#x200d; ഹൃത്വിക് മല്&#x200d;ഹോത്ര(25)കാരന് ഗുരുതര പൊള്ളലേറ്റു.</p>
<p>യുവാവിന്റെ നിലവിളി കേട്ട് അധ്യാപകരും വിദ്യാര്&#x200d;ത്ഥികളും ഓടിയെത്തി. യുവാവ് സ്വയം തീകൊളുത്തിയതാണെന്നാണ് ആദ്യം വിചാരിച്ചത്. തുടര്&#x200d;ന്ന് കോളേജ് അധികൃതര്&#x200d; ചേര്&#x200d;ന്ന് തീ അണച്ച് യുവാവിനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>യുവാവിന് 85 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്&#x200d;മാരുടെ വിലയിരുത്തല്&#x200d;. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-spark-fell-into-the1-petrol-tank-while-he-was-smoking-a-cigar-on-his-bike-a-young-man-suffered-serious-burns-in-the-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അഹിന്ദുക്കൾക്ക് സ്ഥലം വിൽക്കരുത്&#8217;; ജയ്പൂരിൽ വീണ്ടും പോസ്റ്ററുകൾ</title>
		<link>https://www.chandrikadaily.com/dont-sell-land-to-non-hindus-posters-again-in-jaipur.html</link>
					<comments>https://www.chandrikadaily.com/dont-sell-land-to-non-hindus-posters-again-in-jaipur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Jun 2024 05:28:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[dell]]></category>
		<category><![CDATA[jaipur]]></category>
		<category><![CDATA[land]]></category>
		<category><![CDATA[non-Hindus]]></category>
		<category><![CDATA[poster]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300043</guid>

					<description><![CDATA[പോസ്റ്ററുകൾ പ്രദേശവാസികൾ തന്നെ പതിപ്പിച്ചതാണെന്നാണ് പൊലീസ് നൽകുന്ന വിവരം]]></description>
										<content:encoded><![CDATA[<p>അഹിന്ദുക്കള്&#x200d;ക്ക് സ്ഥലം വില്&#x200d;ക്കുന്നത് വിലക്കി ജയ്പൂരില്&#x200d; വീണ്ടും പോസ്റ്റര്&#x200d;. ശിവജി നഗറിലെ ഭട്ടി ബസ്തിയിലാണ് പോസ്റ്ററുകള്&#x200d; പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തേ ഫെബ്രുവരിയിലും ഇവിടെ വിവിധയിടങ്ങളില്&#x200d; പോസ്റ്ററുകള്&#x200d; പതിപ്പിച്ചിരുന്നു.</p>
<p>പോസ്റ്ററുകള്&#x200d; പ്രദേശവാസികള്&#x200d; തന്നെ പതിപ്പിച്ചതാണെന്നാണ് പൊലീസ് നല്&#x200d;കുന്ന വിവരം. സംഭവത്തില്&#x200d; ഇതുവരെ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് ഭട്ടി ബസ്തി എസ്എച്ചഒ കൈലാഷ് വ്യക്തമാക്കിയിട്ടുമുണ്ട്.</p>
<p>സര്&#x200d;വ ഹിന്ദു സമാജത്തിന്റെ പേരിലാണ് പോസ്റ്ററുകളുള്ളത്. പ്രദേശത്ത് നിന്ന് ഹിന്ദുക്കള്&#x200d; ഒഴിഞ്ഞുപോകുന്നത് തടയാന്&#x200d; സനാതനധര്&#x200d;മികള്&#x200d; നടപടി സ്വീകരിക്കണമെന്നാണ് പോസ്റ്ററിലെ അഭ്യര്&#x200d;ഥന. മറ്റ് മതക്കാര്&#x200d; വന്നാല്&#x200d; പ്രദേശത്തെ സമാധാനം തകരുമെന്നാണ് പ്രദേശവാസികളിലൊരാള്&#x200d; ഒരു പ്രാദേശിക ചാനലിന് നല്&#x200d;കിയ വിശദീകരണം.</p>
<p>സമാനരീതിയില്&#x200d; ഫെബ്രുവരിയിലും ജയ്പൂരില്&#x200d; പോസ്റ്ററുകള്&#x200d; പ്രത്യക്ഷപ്പെട്ടിരുന്നു. മുസ്ലിംകള്&#x200d;ക്ക് സ്ഥലമോ വീടോ വില്&#x200d;ക്കരുതെന്നായിരുന്നു അന്ന് പോസ്റ്ററുകളില്&#x200d; പ്രത്യേകം പ്രതിപാദിച്ചിരുന്നത്. വിഷയം ശ്രദ്ധയില്&#x200d;പ്പെട്ടതോടെ പൊലീസെത്തി പോസ്റ്ററുകള്&#x200d; നീക്കം ചെയ്യുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-sell-land-to-non-hindus-posters-again-in-jaipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ജുവിന്റെ കഥക്കു പിന്നാലെ പാകിസ്താനില്&#x200d; പോകാന്&#x200d; എത്തിയ പെണ്&#x200d;കുട്ടിയെ തിരിച്ചയച്ചു</title>
		<link>https://www.chandrikadaily.com/after-anjus-story-the-girl-who-came-to-pakistan-was-sent-back.html</link>
					<comments>https://www.chandrikadaily.com/after-anjus-story-the-girl-who-came-to-pakistan-was-sent-back.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 30 Jul 2023 04:20:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jaipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267110</guid>

					<description><![CDATA[കാമുകനെ കാണാന്&#x200d; ലാഹോറിലേയ്ക്ക് പോകണമെന്ന ആവശ്യവുമായി പെണ്&#x200d;കുട്ടി വെള്ളിയാഴ്ചയാണ് ജയ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; എത്തിയത്.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: പ്രണയിതാവിനെ തേടി പാകിസ്താനില്&#x200d; നിന്ന് ഇന്ത്യയിലേക്കെത്തിയ സീമ ഹൈദറിന്റെയും ഇവിടെ നിന്ന് പാകിസ്താനിലേക്ക് പോയ അഞ്ജുവിന്റെയും കഥക്കു പിന്നാലെ പാകിസ്താനിയായ കാമുകനെ കാണാന്&#x200d; രാജ്യാതിര്&#x200d;ത്തി കടക്കണമെന്ന ആവശ്യവുമായി രാജസ്ഥാന്&#x200d; സ്വദേശിയായി പെണ്&#x200d;കുട്ടി. പാസ്‌പോര്&#x200d;ട്ടോ വിസയോ യാത്ര ചെയ്യാന്&#x200d; വേണ്ട യാതൊരു രേഖകളോയില്ലാതെയെത്തിയ പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ ജയ്പൂര്&#x200d; വിമാനത്താവള അധികൃതര്&#x200d; പൊലീസിനെ ഏല്&#x200d;പ്പിച്ചു. മാതാപിതാക്കളെ അറിയിച്ചതോടെ അങ്ങനെയൊരു കാമുകനില്ലെന്നും ശ്രദ്ധ നേടാന്&#x200d; ചെയ്തതാണെന്നും പറഞ്ഞ് പെണ്&#x200d;കുട്ടി കളം മാറ്റി.</p>
<p>കാമുകനെ കാണാന്&#x200d; ലാഹോറിലേയ്ക്ക് പോകണമെന്ന ആവശ്യവുമായി പെണ്&#x200d;കുട്ടി വെള്ളിയാഴ്ചയാണ് ജയ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; എത്തിയത്. വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിലെത്തി പാകിസ്താനിലേക്ക് ടിക്കറ്റ് ചോദിച്ചു. പ്രായപൂര്&#x200d;ത്തിയാകാത്ത ആളാണെന്ന് മനസ്സിലാക്കിയ അധികൃതര്&#x200d; പെണ്&#x200d;കുട്ടി തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയതെന്ന് ഉദ്യോഗസ്ഥര്&#x200d; പറയുന്നു. ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുന്നതിനായി, വിമാനത്താവളത്തിലെ അധികൃതരുമായി എങ്ങനെ ഇടപെടണമെന്നും അന്വേഷണ വേളയില്&#x200d; ചില കാര്യങ്ങള്&#x200d; ശ്രദ്ധിക്കണമെന്നും തന്നോട് പാകിസ്താനി സുഹൃത്ത് പറഞ്ഞിരുന്നെന്ന് പെണ്&#x200d;കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മൂന്ന് വര്&#x200d;ഷം മുന്&#x200d;പ് ഇസ്്‌ലാമാബാദില്&#x200d; നിന്ന് ഇന്ത്യയിലെത്തിയതാണെന്നായിരുന്നു അടുത്ത വാദം. ബന്ധുവിനൊപ്പമാണ് താമസിച്ചുവന്നിരുന്നതെന്നും അവരുമായി പ്രശ്‌നങ്ങളിലായതിനാല്&#x200d; തിരിച്ചു പോകാനാഗ്രഹിക്കുന്നെന്നും പെണ്&#x200d;കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തി ല്&#x200d; പെണ്&#x200d;കുട്ടി രാജസ്ഥാനിലെ സികാര്&#x200d; ജില്ലയില്&#x200d; രത്തന്&#x200d;പുര ഗ്രാമവാസിയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-anjus-story-the-girl-who-came-to-pakistan-was-sent-back.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞ് കൊലക്കേസ് പ്രതിയെ വെടിവെച്ച് കൊന്നു</title>
		<link>https://www.chandrikadaily.com/0the-murder-accused-was-shot-dead-by-throwing-chilli-powder-at-the-police.html</link>
					<comments>https://www.chandrikadaily.com/0the-murder-accused-was-shot-dead-by-throwing-chilli-powder-at-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 13 Jul 2023 06:03:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jaipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264395</guid>

					<description><![CDATA[രാജസ്ഥാനില്&#x200d; കൊലക്കേസ് പ്രതിയെ കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പൊലീസ് വാഹനം തടഞ്ഞ് നിര്&#x200d;ത്തി എട്ടംഗ സംഘം വെടിവെച്ച് കൊന്നു.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: രാജസ്ഥാനില്&#x200d; കൊലക്കേസ് പ്രതിയെ കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പൊലീസ് വാഹനം തടഞ്ഞ് നിര്&#x200d;ത്തി എട്ടംഗ സംഘം വെടിവെച്ച് കൊന്നു. കൊല്ലപ്പെട്ടയാള്&#x200d;ക്കൊപ്പമുണ്ടായിരുന്ന കൂട്ടു പ്രതിക്ക് വെടിവെപ്പില്&#x200d; പരിക്കേല്&#x200d;ക്കുകയും ചെയ്തു. ഭരത്പൂര്&#x200d; കോടതിയിലേക്ക് പ്രതികളുമായി പോവുകയായിരുന്ന പൊലീസ് ബസ് അമോലി ടോള്&#x200d; പ്ലാസക്കു സമീപം കാറിലും ബൈക്കിലുമായി എത്തിയ എട്ടംഗ സംഘം തടഞ്ഞു നിര്&#x200d;ത്തുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് പൊലീസുകാര്&#x200d;ക്ക് നേരെ മുളക് പൊടി വിതറിയ സംഘം വാഹനത്തിലേക്ക് ഇരച്ച് കയറി വെടിയുതിര്&#x200d;ക്കുകയായിരുന്നു. കുല്&#x200d;ദീപ് ജഗീന എന്നയാളാണ് കൊല്ലപ്പെട്ടത്. അക്രമികളെ സി.സി.ടിവി ദൃശ്യങ്ങള്&#x200d; വഴി തിരിച്ചറിഞ്ഞതായും ഇവര്&#x200d; സഞ്ചരിച്ച വാഹനം പിടിച്ചെടുത്തതായും ഭരത്പൂര്&#x200d; എസ്.പി അറിയിച്ചു. കഴിഞ്ഞ വര്&#x200d;ഷം സെപ്തംബറില്&#x200d; ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്&#x200d;ക്കത്തില്&#x200d; കൃപാല്&#x200d; ജഗീന എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട കുല്&#x200d;ദീപ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0the-murder-accused-was-shot-dead-by-throwing-chilli-powder-at-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാന്&#x200d; തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപിയുടെ കോട്ടകള്&#x200d; തകര്&#x200d;ത്ത് കോണ്&#x200d;ഗ്രസിന്റെ വന്&#x200d; തിരിച്ചുവരവ്</title>
		<link>https://www.chandrikadaily.com/congress-surged-ahead-of-bjp-in-elections-in-rajasthan.html</link>
					<comments>https://www.chandrikadaily.com/congress-surged-ahead-of-bjp-in-elections-in-rajasthan.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 04 Nov 2020 08:47:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jaipur]]></category>
		<category><![CDATA[rajasthan]]></category>
		<category><![CDATA[rajasthan congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165955</guid>

					<description><![CDATA[പാര്&#x200d;ട്ടിയുടെ പരമ്പരാഗത ശക്തി കേന്ദ്രമായ ജയ്പൂര്&#x200d; നഷ്ടപ്പെട്ടത് ബിജെപിക്ക് വന്&#x200d; തിരിച്ചടിയായി.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: രാജസ്ഥാനിലെ ആറ് മുനിസിപ്പല്&#x200d; കോര്&#x200d;പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; മൂന്നിടത്തും കോണ്&#x200d;ഗ്രസിന് മേല്&#x200d;ക്കൈ. രണ്ടിടത്ത് പാര്&#x200d;ട്ടി വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോള്&#x200d; ഒരിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇവിടെ ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകളുടെ കുറവുണ്ട്. ഒരിടത്ത് ഇരുകക്ഷികളും തുല്യനിലയിലായി.</p>
<p>ജോധ്പൂര്&#x200d; നോര്&#x200d;ത്ത്, കോട്ട നോര്&#x200d;ത്ത് എന്നിവിടങ്ങളിലാണ് കോണ്&#x200d;ഗ്രസ് ഭൂരിപക്ഷം നേടിയത്. ജെയ്പൂര്&#x200d; ഹെറിറ്റേജിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജയ്പൂര്&#x200d; സൗത്ത്, ജോധ്പൂര്&#x200d; സൗത്ത് കോര്&#x200d;പറേഷനുകള്&#x200d; ബിജെപി നേടി. കോട്ട സൗത്തില്&#x200d; ഇരുപാര്&#x200d;ട്ടികളും 36 സീറ്റു നേടി തുല്യത പാലിച്ചു. എണ്&#x200d;പത് അംഗങ്ങളാണ് കോര്&#x200d;പറേഷനില്&#x200d; ഉള്ളത്.</p>
<p>ജയ്പൂര്&#x200d;, ജോധ്പൂര്&#x200d;, കോട്ട നഗരങ്ങളിലെ മുനിസിപ്പല്&#x200d; സ്ഥാപനങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. ജയ്പൂരില്&#x200d; 26 വര്&#x200d;ഷത്തിന് ശേഷമാണ് കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്&#x200d; വരുന്നത്.</p>
<p>മൊത്തം 560 സീറ്റില്&#x200d; 261 സീറ്റാണ് കോണ്&#x200d;ഗ്രസ് നേടിയത്. ബിജെപിക്ക് ലഭിച്ചത് 242 സീറ്റുകളും. 560 സീറ്റുകളില്&#x200d; 2238 സ്ഥാനാര്&#x200d;ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എല്ലാ സാമൂഹ്യ മത വിഭാഗങ്ങളില്&#x200d;പ്പെട്ടവരും തങ്ങള്&#x200d;ക്ക് വോട്ടു ചെയ്തു എന്നാണ് ഫലം തെളിയിക്കുന്നത് എന്ന് കോണ്&#x200d;ഗ്രസ് പിസിസി അധ്യക്ഷന്&#x200d; ഗോവിന്ദ് സിങ് ദൊതാസ്ര പറഞ്ഞു.</p>
<p>പാര്&#x200d;ട്ടിയുടെ പരമ്പരാഗത ശക്തി കേന്ദ്രമായ ജയ്പൂര്&#x200d; നഷ്ടപ്പെട്ടത് ബിജെപിക്ക് വന്&#x200d; തിരിച്ചടിയായി. ജെയപൂര്&#x200d; ഹെറിറ്റേജിലെ 100 സീറ്റില്&#x200d; 47 ഇടത്താണ് കോണ്&#x200d;ഗ്രസ് ജയിച്ചത്. ബിജെപി 42 ഇടത്തും. 11 സീറ്റില്&#x200d; സ്വതന്ത്രര്&#x200d; ജയിച്ചു. ഇതില്&#x200d; മിക്കവരും കോണ്&#x200d;ഗ്രസ് വിമതരാണ് എന്നതാണ് ശ്രദ്ധേയം.</p>
<p>ജയ്പൂര്&#x200d; ഗ്രേറ്ററിലെ 250 സീറ്റില്&#x200d; ബിജെപി 88 സീറ്റാണ് നേടിയത്. കോണ്&#x200d;ഗ്രസ് 49 ഇടത്ത് ജയിച്ചു. 11 സീറ്റില്&#x200d; സ്വതന്ത്രരും.</p>
<p>മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ കോട്ടയായ ജോധ്പൂരില്&#x200d; 80ല്&#x200d; 53 സീറ്റും കോണ്&#x200d;ഗ്രസ് പിടിച്ചടക്കി. ബിജെപിക്ക് 19 സീറ്റേ കിട്ടിയുള്ളൂ. എന്നാല്&#x200d; ജോധ്പൂര്&#x200d; സൗത്തില്&#x200d; ബിജെപി 43 സീറ്റുകള്&#x200d; നേടി. കോണ്&#x200d;ഗ്രസിന് വിജയിക്കാനായത് 29 സീറ്റുകളില്&#x200d;.</p>
<p>കോട്ട നോര്&#x200d;ത്തില്&#x200d; ആകെയുള്ള 80 സീറ്റില്&#x200d; 47 ഇടത്തും ജയിച്ച് കോണ്&#x200d;ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി. 14 സീറ്റു മാത്രമാണ് ബിജെപിക്ക് കിട്ടിയത്. കോട്ട സൗത്തിലെ 80 സീറ്റില്&#x200d; 36 സീറ്റു വീതം ജയിച്ച് ഇരുകക്ഷികളും തുല്യത പാലിച്ചു. എട്ടു സീറ്റുകളില്&#x200d; ജയിച്ചത് വിമതരാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-surged-ahead-of-bjp-in-elections-in-rajasthan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; ജോലി തട്ടിയെടുക്കാന്&#x200d; പിതാവിനെ കൊല്ലാന്&#x200d; ശ്രമിച്ച മകന്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/jaipur-arrrest-news.html</link>
					<comments>https://www.chandrikadaily.com/jaipur-arrrest-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 17 Oct 2020 15:56:01 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jaipur]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162343</guid>

					<description><![CDATA[28കാരനായ അങ്കിത് പാലിവാല്&#x200d;, സുഹൃത്ത് നിഖില്&#x200d; എന്നിവരാണ് അങ്കിതിന്റെ പിതാവിനെ കൊല്ലാന്&#x200d; ശ്രമിച്ചതിന് പിടിയിലായത്]]></description>
										<content:encoded><![CDATA[<p>ജയ്പുര്&#x200d;: സര്&#x200d;ക്കാര്&#x200d; ജോലി തട്ടിയെടുക്കുന്നതിനായി പിതാവിനെ കൊല്ലാന്&#x200d; ശ്രമിച്ച മകന്&#x200d; അറസ്റ്റില്&#x200d;. 28കാരനായ അങ്കിത് പാലിവാല്&#x200d;, സുഹൃത്ത് നിഖില്&#x200d; എന്നിവരാണ് അങ്കിതിന്റെ പിതാവിനെ കൊല്ലാന്&#x200d; ശ്രമിച്ചതിന് പിടിയിലായത്.</p>
<p>സ്‌കൂള്&#x200d; അധ്യാപകനായ രാകേശ് പാലിവാലിനെ സ്‌കൂട്ടറില്&#x200d; സഞ്ചരിക്കവെ കല്ലെറിഞ്ഞു വീഴ്ത്തി നിഖില്&#x200d; ആണു കൊല്ലാന്&#x200d; ശ്രമിച്ചത്. ഹെല്&#x200d;മറ്റ് വച്ചിരുന്നതിനാല്&#x200d; രാകേശ് പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പ്രതി എത്തിയ സ്‌കൂട്ടറിന്റെ നമ്പര്&#x200d; ശ്രദ്ധയില്&#x200d;പ്പെട്ട രാകേശിന്റെ സുഹൃത്ത് നല്&#x200d;കിയ വിവരങ്ങളാണു പ്രതികളെ കുടുക്കിയത്.</p>
<p>പ്രതികള്&#x200d; ഇരുവരും ചേര്&#x200d;ന്നു പദ്ധതിയിട്ട റസ്റ്ററന്റ് തുടങ്ങാന്&#x200d; പണം നല്&#x200d;കാതിരുന്നതിനെ തുടര്&#x200d;ന്ന് അങ്കിതാണു പിതാവിനെ കൊല്ലുന്നതിനുള്ള പദ്ധതി തയാറാക്കിയത്. അങ്കിതിന്റെ പ്രണയബന്ധം അംഗീകരിക്കാതിരുന്നതും പിതാവിനോടുള്ള ശത്രുതയ്ക്കു കാരണമായതായി പ്രതികള്&#x200d; മൊഴി നല്&#x200d;കിയെന്നു പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jaipur-arrrest-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
