<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Jaishream &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jaishream/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 27 Nov 2024 05:15:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Jaishream &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കശ്മീരികളോട് ജയ്ശ്രീറാം വിളിക്കാന്&#x200d; ആവശ്യപ്പെട്ട സര്&#x200d;പഞ്ചിന്റെ ഭാര്യ മാപ്പ് പറഞ്ഞു</title>
		<link>https://www.chandrikadaily.com/sarpanchs-wife-apologized-for-asking-kashmiris-to-call-jaishream.html</link>
					<comments>https://www.chandrikadaily.com/sarpanchs-wife-apologized-for-asking-kashmiris-to-call-jaishream.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 27 Nov 2024 05:15:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[apologized]]></category>
		<category><![CDATA[Jaishream]]></category>
		<category><![CDATA[Kashmiris]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319186</guid>

					<description><![CDATA[കശ്മീരി വ്യാപാരികളോട് സ്ത്രീ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്&#x200d; പുറത്ത് വന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>ഷാള്&#x200d; വില്&#x200d;ക്കാന്&#x200d; ഷിംലയില്&#x200d; എത്തിയ മുസ്ലിം കാശ്മീരി വ്യാപാരികളോട് മോശമായി പെരുമാറുകയും ജയ്ശ്രീറാം വിളിക്കാന്&#x200d; ആവശ്യപ്പെടുകയും ചെയ്ത സര്&#x200d;പഞ്ചിന്റെ (പഞ്ചായത്ത് പ്രസിഡന്റ്) ഭാര്യ മാപ്പ് പറഞ്ഞു. കശ്മീരി വ്യാപാരികളോട് സ്ത്രീ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്&#x200d; പുറത്ത് വന്നിരുന്നു.</p>
<p>ആരും അവരുടെ ഉത്പന്നങ്ങള്&#x200d; വാങ്ങില്ലെന്നും ഹിന്ദുക്കളില്&#x200d; നിന്നാണ് ഉത്പന്നങ്ങള്&#x200d; വാങ്ങുക എന്നും അവര്&#x200d; പറയുന്നത് വീഡിയോയില്&#x200d; കാണാം. &#8216;ഞങ്ങള്&#x200d; നിങ്ങളുടെ പക്കല്&#x200d; നിന്ന് ഒന്നും വാങ്ങില്ല. ഞങ്ങള്&#x200d; ഹിന്ദു ജനങ്ങളില്&#x200d; നിന്നാണ് വാങ്ങുക. എന്റെ പ്രദേശത്തേക്ക് വരരുത്,&#8217;അവര്&#x200d; പറഞ്ഞു.</p>
<p>രണ്ട് മിനിറ്റും 45 സെക്കന്റുമുള്ള വീഡിയോ വൈറല്&#x200d; ആയതിന് പിന്നാലെയാണ് സ്ത്രീ മാപ്പപേക്ഷയുമായെത്തിയത്. വീഡിയോയില്&#x200d; അവര്&#x200d; കശ്മീരി വ്യാപാരികളോട് തന്റെ ഗ്രാമത്തില്&#x200d; കയറരുതെന്നും ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്&#x200d; ജയ്ശ്രീറാം വിളിക്കാന്&#x200d; ആവശ്യപ്പെടുന്നതും കാണാം. വീഡിയോ വൈറല്&#x200d; ആയി ഒരു ദിവസത്തിന് ശേഷമാണ് ക്ഷമാപണം വന്നത്.</p>
<p>ഒരു മിനുറ്റ് ദൈര്&#x200d;ഘ്യമുള്ള ഒരു വീഡിയോയിലാണ് മാപ്പപേക്ഷയുമായി അവര്&#x200d; എത്തിയത്. &#8216;ഞാന്&#x200d; എന്റെ തെറ്റ് അംഗീകരിക്കുകയും മനഃപൂര്&#x200d;വമോ അല്ലാതെയോ എന്തെങ്കിലും തെറ്റ് പറഞ്ഞിട്ടുണ്ടെങ്കില്&#x200d; ക്ഷമ ചോദിക്കുകയും ചെയ്യുന്നു. സ്ത്രീകള്&#x200d; ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നതിനാലും ഞങ്ങള്&#x200d; അപരിചിതരെ ഭയക്കുന്നതിനാലും എന്റെ വീട്ടിലേക്ക് വരരുതെന്ന് ഞാന്&#x200d; അവരോട് പറഞ്ഞു,&#8217; അവര്&#x200d; പറഞ്ഞു. മുസ്ലിം വ്യാപാരികളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ജമ്മു കശ്മീര്&#x200d; സ്റ്റുഡന്റ്‌സ് അസോസിയേഷന്&#x200d; ദേശീയ കണ്&#x200d;വീനര്&#x200d; നസീര്&#x200d; ഖുഹാമി പങ്കിട്ടു. വീഡിയോ ഹിമാചലിലെ ഹാമിര്&#x200d;പൂര്&#x200d; അല്ലെങ്കില്&#x200d; കാന്&#x200d;ഗ്ര ജില്ലയിലെ ഒരു ഗ്രാമത്തില്&#x200d; നിന്നുള്ളതാണെന്നും സ്ത്രീ സര്&#x200d;പഞ്ചിന്റെ ഭാര്യയാണെന്നും ഖുഹാമി അവകാശപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sarpanchs-wife-apologized-for-asking-kashmiris-to-call-jaishream.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംകള്&#x200d;ക്കെതിരെ അക്രമം തുടര്&#x200d;ന്ന് ഹിന്ദുത്വവാദികള്&#x200d;; മഹാരാഷ്ട്രയില്&#x200d; മുസ്‌ലിം യുവാക്കളോട് ജയ്ശ്രീറാം വിളിക്കാന്&#x200d; നിര്&#x200d;ബന്ധിച്ചു; നിരസിച്ചതോടെ കൂട്ടമായി മര്&#x200d;ദിച്ചു</title>
		<link>https://www.chandrikadaily.com/violence-against-muslims-followed-by-hindutvadis-in-maharashtra-muslim-youth-were-forced-to-call-jaishream-when-he-refused-he-was-beaten-up.html</link>
					<comments>https://www.chandrikadaily.com/violence-against-muslims-followed-by-hindutvadis-in-maharashtra-muslim-youth-were-forced-to-call-jaishream-when-he-refused-he-was-beaten-up.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Feb 2024 13:29:46 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[FORCED]]></category>
		<category><![CDATA[Hindutvadis]]></category>
		<category><![CDATA[Jaishream]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290390</guid>

					<description><![CDATA[യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ ഇർഫാനരികിലേക്ക് ഓടിയെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിൽ രണ്ടിടങ്ങളിലായി ഹിന്ദുത്വവാദികളുടെ ആക്രമണത്തിൽ മുസ്ലിം യുവാക്കൾക്ക് പരിക്ക്. പ്രഭാനി ശിവജി കോളേജ് പോളിടെക്നിക് വിദ്യാർഥി ഇർഫാൻ പത്താൻ(19), പഴ വ്യാപാരിയായ സയ്യദ് മുദഷീർ (18) എന്നിവർക്കാണ് പരിക്കേറ്റത്.</p>
<p>രാജ​ഗോപാലാചാരി ​പാർക്കിൽ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഇർഫാനെ സംഘം ആക്രമിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ ഇർഫാനരികിലേക്ക് ഓടിയെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.</p>
<p>ആദ്യം സംഘം തന്റെ മുഖത്തടിച്ചെന്നും പിന്നാലെ ചവിട്ടുകയും മർദിക്കുകയുമായിരുന്നുവെന്ന് ഇർഫാൻ പറയുന്നു. മർദനത്തിനിടെ തന്നെ ജയ്ശ്രീറാം വിളിക്കാൻ സംഘം നിർബന്ധിച്ചെന്നും ഇത് നിരസിച്ചതോടെ മർദനം രൂക്ഷമായെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.</p>
<p>ഇർഫാന്റെ സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനും ഇടപെട്ടതോടെയാണ് സംഘം മടങ്ങിയത്. സംഭവത്തിന് പിന്നാലെ ഭയന്ന താൻ പരാതി നൽകാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ഇർഫാൻ പറയുന്നു. മർദിച്ചവരുടെ മുഖം ഓർമയില്ലെന്നും പാർക്കിലേക്ക് നടക്കുന്നതിനിടെ തന്റെ അയൽവാസിയായ അനികേത് എന്ന യുവാവ് തന്റെ പേരുൾപ്പെടെയുള്ള വിവരങ്ങൾ തിരക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ഇർഫാനെ ആക്രമിച്ചതിന് പിന്നാലെ സ്ഥലം വിട്ട സംഘം തന്നെയാണ് പഴക്കച്ചവടക്കാരനായ സയ്യദ് എന്ന യുവാവിനെയും മർദിച്ചത്. വഴിയരികിൽ കച്ചവടം നടത്തുകയായിരുന്ന യുവാവിനരികിലേക്ക് പാഞ്ഞെത്തിയ സംഘം യുവാവിന്റെ വണ്ടി മറിച്ചിടുകയും ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മർദിക്കുകയുമായിരുന്നു. സംഘത്തിന്റെ ആക്രമണത്തിൽ 23,000 രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. വസ്മത് റോഡ് പ്രദേശത്ത് വ്യാപാരം നടത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സയ്യദ് കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violence-against-muslims-followed-by-hindutvadis-in-maharashtra-muslim-youth-were-forced-to-call-jaishream-when-he-refused-he-was-beaten-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
