<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Jamie Dimon &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jamie-dimon/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 09 Apr 2025 04:54:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Jamie Dimon &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പകരച്ചുങ്ക നടപടിയില്‍ അമേരിക്കയെ കാത്തിരിക്കുന്നത് പണപ്പെരുപ്പവും മാന്ദ്യവുമെന്ന് മുന്നറിയിപ്പ് നല്‍കി ജാമി ഡിമോണ്‍</title>
		<link>https://www.chandrikadaily.com/jamie-dimon-has-warned-that-inflation-and-recession-await-the-united-states-in-exchange-rate-action.html</link>
					<comments>https://www.chandrikadaily.com/jamie-dimon-has-warned-that-inflation-and-recession-await-the-united-states-in-exchange-rate-action.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 09 Apr 2025 04:54:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[Jamie Dimon]]></category>
		<category><![CDATA[trump tariffs]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337462</guid>

					<description><![CDATA[ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ധനകാര്യ സേവന സ്ഥാപനമാണ് ജെപി മോര്‍ഗന്‍ ചേസ്.]]></description>
										<content:encoded><![CDATA[<p>ട്രംപ് നടപ്പാക്കിയ പകരച്ചുങ്കത്തിന്റെ വരുവരായികളെക്കുറിച്ച് മുന്നറിയിപ്പ് നല്&#x200d;കി ജെപി മോര്&#x200d;ഗന്&#x200d; ചേസ് സിഇഒ ജാമി ഡിമോണ്&#x200d;. പുതിയ നടപടികള്&#x200d; പണപ്പെരുപ്പത്തിനും യുഎസ് സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും ഡിമോണ്&#x200d; മുന്നറിയിപ്പ് നല്&#x200d;കി. ഇന്ത്യ പോലുള്ള രാജ്യങ്ങളോട് യുഎസുമായി സഖ്യത്തിലേര്&#x200d;പ്പെടാന്&#x200d; ആവശ്യപ്പെടുന്നതിനുപകരം അവരുമായി കൂടുതല്&#x200d; അടുത്ത വ്യാപാര ബന്ധം വളര്&#x200d;ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ന്യൂയോര്&#x200d;ക്ക് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ധനകാര്യ സേവന സ്ഥാപനമാണ് ജെപി മോര്&#x200d;ഗന്&#x200d; ചേസ്. തിങ്കളാഴ്ച പുറത്തിറക്കിയ ഓഹരി ഉടമകള്&#x200d;ക്കുള്ള വാര്&#x200d;ഷിക കത്തില്&#x200d; പ്രത്യേകിച്ച് ഇന്ത്യ, ബ്രസീല്&#x200d; പോലുള്ള വളര്&#x200d;ന്നുവരുന്ന സമ്പദ്വ്യവസ്ഥകളുമായി കൂടുതല്&#x200d; സഹകരണപരമായ ആഗോള വ്യാപാര തന്ത്രത്തിന് ആഹ്വാനം ചെയ്തു</p>
<p>&#8216;സമീപകാല താരിഫുകള്&#x200d; പണപ്പെരുപ്പം വര്&#x200d;ധിപ്പിക്കാന്&#x200d; സാധ്യതയുണ്ട്, ഇത് മാന്ദ്യത്തിന്റെ കൂടുതല്&#x200d; സാധ്യതയെക്കുറിച്ച് പലരും ചിന്തിക്കാന്&#x200d; കാരണമാകുന്നു. താരിഫുകള്&#x200d; ലോകമെമ്പാടുമുള്ള യുഎസ് സാമ്പത്തിക സഖ്യങ്ങളെ തകര്&#x200d;ക്കും. നിര്&#x200d;ബന്ധിത നയങ്ങള്&#x200d;ക്ക് പകരം, ചേരിചേരാ രാജ്യങ്ങളുമായുള്ള ശക്തമായ വ്യാപാര, നിക്ഷേപ ബന്ധങ്ങളാണ് വേണ്ടത്. ഇന്ത്യ, ബ്രസീല്&#x200d; പോലുള്ള നിരവധി ചേരിചേരാ രാഷ്ട്രങ്ങളോട് നമ്മളോടൊപ്പം ചേരാന്&#x200d; ആവശ്യപ്പെടേണ്ടതില്ല, പക്ഷേ വ്യാപാരത്തിനും നിക്ഷേപത്തിനും സൗഹൃദപരമായ കൈ നീട്ടിക്കൊണ്ട് നമുക്ക് അവരെ നമ്മിലേക്ക് അടുപ്പിക്കാന്&#x200d; കഴിയും&#8217; -ഡിമോണ്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഇന്ത്യ ഉള്&#x200d;പ്പെടെ 60 രാജ്യങ്ങള്&#x200d;ക്കെതിരെയുള്ള അമേരിക്ക പ്രക്യാപിച്ച പകരച്ചുങ്കം ഇന്ന് മുതല്&#x200d; പ്രാബല്യത്തില്&#x200d; വരും. ഇന്ത്യയ്ക്ക് 26 ശതമാനം ആണ് തീരുവ. വിഷയത്തില്&#x200d; 70 രാജ്യങ്ങള്&#x200d; ചര്&#x200d;ച്ചയ്ക്ക് തയാറായെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.</p>
<p>യുഎസ് പ്രഖ്യാപിച്ച 34 ശതമാനം തീരുവകള്&#x200d;ക്കെതിരെ ചൈന പ്രതികാര നടപടികള്&#x200d; എടുത്തതിനെ തുടര്&#x200d;ന്ന് 104 ശതമാനം അധിക തീരുവയാണ്ഏര്&#x200d;പ്പെടുത്തിയത്. എന്നാല്&#x200d; അമേരിക്കയുടെ വ്യാപാരരംഗത്തെ ഭീഷണി ചെറുക്കാന്&#x200d; സജ്ജമാണെന്നാണ് ചൈനയുടെപ്രത പ്രതികരണം. അമേരിക്കയുടെ പുരോഗതിക്ക് തന്റെ തീരുവ പ്രഖ്യാപനം മുതല്&#x200d;ക്കൂട്ടാണെന്ന് ട്രംപ് പ്രതികരിച്ചു. ചുങ്കം ലോകരാജ്യങ്ങള്&#x200d; തമ്മിലുള്ള സമ്പൂര്&#x200d;ണ വ്യാപാരയുദ്ധമായി മാറുമെന്നാണ് വിലയിരത്തല്&#x200d;.</p>
<p>ഡിസ്‌കൗണ്ട് തീരുവ എന്നു പറഞ്ഞായിരുന്നു ഇന്ത്യക്ക് മേലുള്ള നികുതി പ്രഖ്യാപിച്ചത്. പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരികളിലും വന്&#x200d; ഇടിവാണ് രേഖപ്പെടുത്തിയത്.അമേരിക്കന്&#x200d; ഉത്പന്നങ്ങള്&#x200d;ക്ക് ശരാശരി 9.5 ശതമാനം തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. ഇന്ത്യന്&#x200d; ഉത്പന്നങ്ങള്&#x200d;ക്ക് അമേരിക്കയില്&#x200d; ശരാശരി മൂന്ന് ശതമാനമാണ് തീരുവ. കഴിഞ്ഞ ദിവസവും പകര തീരുവ പ്രഖ്യാപനം അമേരിക്കന്&#x200d; വിപണിക്ക് വന്&#x200d;തിരിച്ചടിയായിരുന്നു. ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടര്&#x200d;ന്ന് അമേരിക്കന്&#x200d; ഓഹരി വിപണിയില്&#x200d; വന്&#x200d; ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോണ്&#x200d;സ് സൂചിക 1200 പോയിന്റ് താഴേക്ക് പതിച്ചു. നാസ്ഡാക്. എസ് ആന്&#x200d;ഡ് പി 500 സൂചികകള്&#x200d;ക്ക് നാലര ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്റെ വിപണി മൂല്യത്തിലും വന്&#x200d; ഇടിവ് രേഖപ്പെടുത്തി. കോവിഡിന് ശേഷം കഴിഞ്ഞ അഞ്ചു വര്&#x200d;ഷത്തെ ഏറ്റവും വലിയ പതനമായിരുന്നു ഇത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jamie-dimon-has-warned-that-inflation-and-recession-await-the-united-states-in-exchange-rate-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
