<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jamshadpur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jamshadpur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 18 Feb 2018 19:08:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jamshadpur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജാംഷഡ്പ്പൂരിന് സമനില; ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ</title>
		<link>https://www.chandrikadaily.com/isl-jamshadpur-draw-chance-to-blasters.html</link>
					<comments>https://www.chandrikadaily.com/isl-jamshadpur-draw-chance-to-blasters.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Feb 2018 18:56:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[blasters]]></category>
		<category><![CDATA[fans kerala blasters]]></category>
		<category><![CDATA[isl 2018]]></category>
		<category><![CDATA[jamshadpur]]></category>
		<category><![CDATA[kearala blasters]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70675</guid>

					<description><![CDATA[മുംബൈ: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്&#x200d;താരം മുഹമ്മദ് റാഫിയുടെ തല ജാംഷഡ്പ്പൂരിന് വില്ലനായപ്പോള്&#x200d; കേരളാ ക്യാമ്പില്&#x200d; പ്രതീക്ഷകള്&#x200d; സജീവം. സ്വന്തം മൈതാനിയില്&#x200d; നടന്ന മത്സരത്തില്&#x200d; ചെന്നൈയിന്&#x200d; എഫ്.സി ജാംഷെഡ്പൂരിനെ സമനിലയില്&#x200d; തളച്ചപ്പോള്&#x200d; ആ നേട്ടം കേരളത്തിനാണ്. ജാംഷഡ്പ്പൂര്&#x200d; അവരുടെ ശേഷിക്കുന്ന എല്ലാ മല്&#x200d;സരങ്ങളും ജയിച്ചാല്&#x200d; കേരളത്തിന്റെ വാതിലുകള്&#x200d; അടയുമെന്നിരിക്കെ ഈ സമനില ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിന് ആശ്വാസമാണ്. ഇരു ടീമുകളും ഇരു പകുതികളിലായി ഓരോ ഗോളടിച്ച് ഓരോ പോയിന്റ് പങ്കിടുകയായിരുന്നു. 32ാം മിനുട്ടില്&#x200d; വില്ലിങ്ടണ്&#x200d; പ്രിയോറിലൂടെ ജാംഷെഡ്പൂരാണ് മുന്നിലെത്തിയത്. കളിയവസാനിക്കാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്&#x200d;താരം മുഹമ്മദ് റാഫിയുടെ തല ജാംഷഡ്പ്പൂരിന് വില്ലനായപ്പോള്&#x200d; കേരളാ ക്യാമ്പില്&#x200d; പ്രതീക്ഷകള്&#x200d; സജീവം. സ്വന്തം മൈതാനിയില്&#x200d; നടന്ന മത്സരത്തില്&#x200d; ചെന്നൈയിന്&#x200d; എഫ്.സി ജാംഷെഡ്പൂരിനെ സമനിലയില്&#x200d; തളച്ചപ്പോള്&#x200d; ആ നേട്ടം കേരളത്തിനാണ്. ജാംഷഡ്പ്പൂര്&#x200d; അവരുടെ ശേഷിക്കുന്ന എല്ലാ മല്&#x200d;സരങ്ങളും ജയിച്ചാല്&#x200d; കേരളത്തിന്റെ വാതിലുകള്&#x200d; അടയുമെന്നിരിക്കെ ഈ സമനില ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിന് ആശ്വാസമാണ്.</p>
<p>ഇരു ടീമുകളും ഇരു പകുതികളിലായി ഓരോ ഗോളടിച്ച് ഓരോ പോയിന്റ് പങ്കിടുകയായിരുന്നു. 32ാം മിനുട്ടില്&#x200d; വില്ലിങ്ടണ്&#x200d; പ്രിയോറിലൂടെ ജാംഷെഡ്പൂരാണ് മുന്നിലെത്തിയത്. കളിയവസാനിക്കാന്&#x200d; രണ്ട് മിനുട്ട് ബാക്കി നില്&#x200d;ക്കെ മലയാളിയായ മുഹമ്മദ് റാഫിയിലൂടെ ചെന്നൈ ഗോള്&#x200d; മടക്കി. പ്ലേ ഓഫിലേക്ക് കടക്കാന്&#x200d; വിജയത്തില്&#x200d; കുറഞ്ഞൊന്നും ചിന്തിക്കാന്&#x200d; കഴിയാത്ത ജാംഷെഡ്പൂര്&#x200d; തണുത്ത മട്ടിലാണ് തുടങ്ങിയത്. എന്നാല്&#x200d; പിന്നീട് ചെന്നൈയുടെ പ്രതിരോധവും അവരും തമ്മിലുള്ള മത്സരമാണ് കണ്ടത്. സ്വന്തം മണ്ണില്&#x200d; ഏറെ ആരാധകരുടെ പിന്തുണയുണ്ടായിട്ടും ചെന്നൈ ടീമിന് ഉത്സാഹം കുറവായിരുന്നു.</p>
<p>32ാം മിനുട്ടിലാണ് ജാംഷെഡ്പൂരിന്റെ മിന്നുന്ന ഗോള്&#x200d; പിറന്നത്. ഫ്രീ കിക്കില്&#x200d; നിന്നും ചെന്നൈ ബോക്‌സിലെത്തിയ പന്ത് ക്ലിയര്&#x200d; ചെയ്യുന്നതില്&#x200d; വരുത്തിയ പിഴവാണ്് ഗോള്&#x200d; വഴങ്ങേണ്ടി വന്നത്. ബോക്‌സിന് പുറത്ത് വന്ന പന്ത് പിടിച്ചെടുത്ത ജാംഷെഡ്പൂരിന്റെ ബ്രസീലിയന്&#x200d; താരം വില്ലിങ്ടണ്&#x200d; പ്രിയോറിന്റെ വോളി ചെന്നൈയുടെ വല കുലുക്കി. ചെന്നൈ ഗോളി കരണ്&#x200d;ജിത് സിങ്ങിന് നോക്കി നില്&#x200d;ക്കാനേ കഴിഞ്ഞുള്ളൂ. കളിയുടെ അവസാനം വരെ ഈ ഗോളിന്റെ ബലത്തില്&#x200d; വിജയമുറപ്പിക്കാമെന്ന കോച്ച് കോപ്പലിന്റെ സ്വപ്‌നമാണ് മുഹമ്മദ് റാഫി തകര്&#x200d;ത്തത്.</p>
<p>78ാം മിനുട്ടില്&#x200d; ഫ്രാന്&#x200d;സിസ്‌കോ ഫെര്&#x200d;ണാണ്ടസിന് പകരക്കാരനായിറങ്ങിയ റാഫി തന്റെ തല അപകടമാണെന്ന് ഒരിക്കല്&#x200d; കൂടി തെളിയിച്ചു. റെനെ മിഹലിക് എടുത്ത കോര്&#x200d;ണറാണ് റാഫിയുടെ തല ഗോളിലേക്ക് വഴികാട്ടിയത്. ഗോളി സുബ്രതാ പോള്&#x200d; സ്ഥാനത്ത് നിന്ന് മാറിയ തക്കം നോക്കി പ്രതിരോധത്തിലെ രാജു യുമ്‌നാന്റെ മുകളിലൂടെ റാഫി പന്തിനെ വലയിലാക്കി. 25ാം മിനുട്ടില്&#x200d; തന്നെ ജാംഷെഡ്പൂര്&#x200d; നല്ലൊരവസരം കളഞ്ഞിരുന്നു. ജെറി മെഹ്മിതങ്ങാ നല്&#x200d;കിയ ക്രോസില്&#x200d; ഫാറൂഖ് ചൗധരി തല വെച്ചത് നേരെ പുറത്തേക്കാണ് പോയത്. ചെന്നൈയിന്&#x200d; എഫ്.സി. ചില ലോങ് റേഞ്ച് പരീക്ഷണങ്ങള്&#x200d; നടത്തിയെങ്കിലും ഒന്നും ഫലം കണ്ടുമില്ല. ഒരു ഗോള്&#x200d; കൂടി അടിച്ച് വിജയം സ്വന്തമാക്കാന്&#x200d; അവസാന മിനുട്ടുകളില്&#x200d; നല്ലപോലെ പൊരുതിയെങ്കിലും രണ്ട് ടീമുകള്&#x200d;ക്കും അതിന് കഴിഞ്ഞില്ല. 16 മത്സരങ്ങളില്&#x200d; നിന്ന് 28 പോയിന്റുള്ള ചെന്നൈയിന്&#x200d; എഫ്.സി. ഇപ്പോള്&#x200d; പട്ടികയില്&#x200d; മൂന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളില്&#x200d; നിന്ന് 26 പോയിന്റുമായി തൊട്ടു താഴെയാണ് ജാംഷെഡ്പൂരിന്റെ സ്ഥാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isl-jamshadpur-draw-chance-to-blasters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈസറ്റ് യൂണൈറ്റഡിനെ തോല്&#x200d;പ്പിച്ചു; ജാംഷഡ്പ്പൂര്&#x200d; മൂന്നാമത്</title>
		<link>https://www.chandrikadaily.com/jamshedpur-fc-vs-northeast-united-fc-hosts-look-to-continue-winning-run.html</link>
					<comments>https://www.chandrikadaily.com/jamshedpur-fc-vs-northeast-united-fc-hosts-look-to-continue-winning-run.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Feb 2018 18:58:19 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Isl]]></category>
		<category><![CDATA[isl 2018]]></category>
		<category><![CDATA[Jamshadpoor]]></category>
		<category><![CDATA[jamshadpur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69364</guid>

					<description><![CDATA[ജാംഷെഡ്പൂര്&#x200d;: തട്ടുതകര്&#x200d;പ്പന്&#x200d; പ്രകടനവുമായി കോപ്പലാശാനും കുട്ടികളും ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗില്&#x200d; മൂന്നാമത്. ടാറ്റ സ്‌പോര്&#x200d;ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്&#x200d; ഇന്നലെ നടന്ന മത്സരത്തില്&#x200d; ആതിഥേയരായ ജാംഷെഡ്പൂര്&#x200d; എക ഗോളിനു നോര്&#x200d;ത്ത് ഈസറ്റ് യൂണൈറ്റഡിനെ തോല്&#x200d;പ്പിച്ചു. ഗോള്&#x200d; രഹിതമായ ആദ്യ പകുതിക്കു ശേഷം ബ്രസീലിയന്&#x200d; താരം വെല്ലിങ്ടണ്&#x200d; പ്രയോറിയുടെ സൂപ്പര്&#x200d; ഗോള്&#x200d; ജാംഷെഡ്പൂരിന് വിജയമൊരുക്കി. പ്രയോറി തന്നെയാണ് ഹീറോ ഓഫ് ദി മാച്ച്. ജാംഷെഡ്പൂരിന്റെ ഗോള്&#x200d;കീപ്പര്&#x200d; സുബ്രതോ പോളിന്റെ ഐ.എസ്.എല്ലിലെ 20 ാമത്തെ ക്ലീന്&#x200d; ഷീറ്റും. സീസണിലെ ഏഴാം ക്ലീന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ജാംഷെഡ്പൂര്&#x200d;: തട്ടുതകര്&#x200d;പ്പന്&#x200d; പ്രകടനവുമായി കോപ്പലാശാനും കുട്ടികളും ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗില്&#x200d; മൂന്നാമത്. ടാറ്റ സ്‌പോര്&#x200d;ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്&#x200d; ഇന്നലെ നടന്ന മത്സരത്തില്&#x200d; ആതിഥേയരായ ജാംഷെഡ്പൂര്&#x200d; എക ഗോളിനു നോര്&#x200d;ത്ത് ഈസറ്റ് യൂണൈറ്റഡിനെ തോല്&#x200d;പ്പിച്ചു. ഗോള്&#x200d; രഹിതമായ ആദ്യ പകുതിക്കു ശേഷം ബ്രസീലിയന്&#x200d; താരം വെല്ലിങ്ടണ്&#x200d; പ്രയോറിയുടെ സൂപ്പര്&#x200d; ഗോള്&#x200d; ജാംഷെഡ്പൂരിന് വിജയമൊരുക്കി. പ്രയോറി തന്നെയാണ് ഹീറോ ഓഫ് ദി മാച്ച്. ജാംഷെഡ്പൂരിന്റെ ഗോള്&#x200d;കീപ്പര്&#x200d; സുബ്രതോ പോളിന്റെ ഐ.എസ്.എല്ലിലെ 20 ാമത്തെ ക്ലീന്&#x200d; ഷീറ്റും. സീസണിലെ ഏഴാം ക്ലീന്&#x200d; ഷീറ്റുമാണ് ഇന്നലെ കുറിക്കപ്പെട്ടത്. സ്റ്റീല്&#x200d; സിറ്റിയിലെ നിര്&#x200d;ണായക ജയത്തോടെ ജാംഷെഡ്പൂര്&#x200d; 25 പോയിന്റോടെ പട്ടികയില്&#x200d; മൂന്നാം സ്ഥാനത്തേക്കുയര്&#x200d;ന്നു. ഒന്&#x200d;പതാം തോല്&#x200d;വിയോടെ നോര്&#x200d;ത്ത് ഈസറ്റ് നാലാം സീസണിലും സെമിഫൈനല്&#x200d; പ്ലേ ഓഫ് കാണാതെ പുറത്തായി. ഇനി ശേഷിക്കുന്ന നോര്&#x200d;ത്ത് ഈസ്റ്റിന്റെ മത്സരങ്ങള്&#x200d; അക്കാദമിക് താല്&#x200d;പ്പര്യം മാത്രമായി ചുരുങ്ങും.<br />
രണ്ടു ടീമുകളും രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ജാംഷെഡ്പൂരിന്റെ നിരയില്&#x200d; ആഷിം ബിശ്വാസ്, ബികാഷ് ജെയ്‌റു എന്നിവരും നോര്&#x200d;ത്ത് ഈസ്റ്റിന്റെ നിരയില്&#x200d; സെമ, റോബര്&#x200d;ട്ട് എന്നിവരും വന്നു. നോര്&#x200d;ത്ത് ഈസറ്റിന്റെ ആദ്യ ഇലവില്&#x200d; ആദ്യമായി ഡാനിലോ സെസാരിയോയെ ആദ്യ ഇലവനില്&#x200d; നിന്നും ഒഴിവാക്കിയതാണ് സവിശേഷത. ജാംഷെഡ്പൂര്&#x200d; ആക്രമണ നിരയുടെ കുന്തമുനയായി ഇസു അസൂക്കയെ നിര്&#x200d;ത്തി പിന്നില്&#x200d; ബികാഷ് ജെയ്‌റു, ആഷിം ബിശ്വാസ്, ജെറി എന്നിരിലൂടെ ആക്രമണങ്ങള്&#x200d; മെനഞ്ഞു . മറുവശത്ത് നോര്&#x200d;ത്ത് ഈസ്റ്റ് സെമയെ മുന്നില്&#x200d; നിര്&#x200d;ത്തി പിന്നില്&#x200d; മാഴ്‌സിലീഞ്ഞ്യോ,ഡിഡിക്ക, ഡുങ്കല്&#x200d; എന്നിവരും ആക്രമണം കരുപ്പിടിപ്പിച്ചു.<br />
12 ാം മിനിറ്റില്&#x200d; എതിര്&#x200d; ഗോള്&#x200d; മുഖത്തുവെച്ച് പന്ത് കൈകൊണ്ടു തട്ടിയതിനു ഡിഡിക്കയ്ക്ക് ഇന്നലത്തെ ആദ്യ മഞ്ഞക്കാര്&#x200d;ഡ് കിട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jamshedpur-fc-vs-northeast-united-fc-hosts-look-to-continue-winning-run.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സംഘം ജംഷഡ്പൂര്‍ സന്ദര്‍ശിച്ചു</title>
		<link>https://www.chandrikadaily.com/muslim-youth-league-representive-group-visited-jamshsdpoor.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-representive-group-visited-jamshsdpoor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 26 May 2017 17:36:44 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[jamshadpur]]></category>
		<category><![CDATA[muslim youth league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30077</guid>

					<description><![CDATA[ജംഷഡ്പൂര്‍: കുട്ടിക്കടത്തുകാര്‍ എന്നാരോപിച്ച് അക്രമി സംഘം കൊലപ്പെടുത്തിയ ജാര്‍ഖണ്ഡിലെ നാല് യുവാക്കളുടെ വീട് മുസ്‌ലിം യൂത്ത് ലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. മുഹമ്മദ് നയീം, മുഹമ്മദ് സിറാജ്, മുഹമ്മദ് സജജാദ് എന്നിവരുടെ വീടുകളിലെത്തിയ നേതാക്കള്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് സാക്ഷിയായതെന്ന് നേതാക്കള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. കന്നുകാലി കച്ചവടക്കാരായ നാല് പേരുടെയും കുടുംബങ്ങള്‍ ഭരിദ്ര പശ്ചാത്തലത്തിലുള്ളവരാണ്. പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുന്നു. കരഞ്ഞു തളര്‍ന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ വാക്കുകളിലാതെ കുഴങ്ങി. അവന്‍ ഞങ്ങളുടെ ഏക അത്താണിയായിരുന്നു. ജീവനു [&#8230;]]]></description>
										<content:encoded><![CDATA[<p>ജംഷഡ്പൂര്&#x200d;: കുട്ടിക്കടത്തുകാര്&#x200d; എന്നാരോപിച്ച് അക്രമി സംഘം കൊലപ്പെടുത്തിയ ജാര്&#x200d;ഖണ്ഡിലെ നാല് യുവാക്കളുടെ വീട് മുസ്‌ലിം യൂത്ത് ലീഗ് പ്രതിനിധി സംഘം സന്ദര്&#x200d;ശിച്ചു. മുഹമ്മദ് നയീം, മുഹമ്മദ് സിറാജ്, മുഹമ്മദ് സജജാദ് എന്നിവരുടെ വീടുകളിലെത്തിയ നേതാക്കള്&#x200d; ബന്ധുക്കളെ ആശ്വസിപ്പിച്ചു.</p>
<p>ഹൃദയഭേദകമായ രംഗങ്ങള്&#x200d;ക്കാണ് സാക്ഷിയായതെന്ന് നേതാക്കള്&#x200d; പത്രക്കുറിപ്പില്&#x200d; പറഞ്ഞു. കന്നുകാലി കച്ചവടക്കാരായ നാല് പേരുടെയും കുടുംബങ്ങള്&#x200d; ഭരിദ്ര പശ്ചാത്തലത്തിലുള്ളവരാണ്. പറക്കമുറ്റാത്ത കുഞ്ഞുങ്ങള്&#x200d; വിറങ്ങലിച്ച് നില്&#x200d;ക്കുന്നു. കരഞ്ഞു തളര്&#x200d;ന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്&#x200d; വാക്കുകളിലാതെ കുഴങ്ങി. അവന്&#x200d; ഞങ്ങളുടെ ഏക അത്താണിയായിരുന്നു. ജീവനു വേണ്ടി എത്ര കേണപേക്ഷിച്ചിട്ടും അവര്&#x200d; കേട്ടില്ല. മുഹമ്മദ് അലീമിന്റെ മാതാവ് അത്രയും പറഞപ്പോഴേക്കും പൊട്ടിക്കരഞ്ഞ് പോയി. നാട്ടുകാര്&#x200d; പോലും ആ ഭയത്തില്&#x200d; നിന്നും മോചിതരല്ല. കഴിഞ്ഞ 18 നാണ് ഇവരെ ആള്&#x200d;ക്കൂട്ടം മര്&#x200d;ദിച്ച് കൊലപ്പെടുത്തിയത് .ജാര്&#x200d;ഖണ്ഡിലെ ജംഷഡ്പൂരില്&#x200d; സറായി വേല ഖര്&#x200d;സവ ജില്ലയിലെ രാജ്‌നഗര്&#x200d; പോലീസ് സ്‌റ്റേഷന്&#x200d; പരിധിയിലെ ശോഭാപൂര്&#x200d; ഗ്രാമത്തിലായിരുന്നു സംഭവം. മുഹമ്മദ് അലിം, മുഹമ്മദ് സിറാജ്, മുഹമ്മദ് സജജാദ് എന്നിവര്&#x200d; ഹല്&#x200d;ദി പോഖര്&#x200d; ഗ്രാമത്തില്&#x200d; നിന്നുള്ള വരും, മുഹമ്മദ് നയിം ഘഡ്ശില സ്വദേശിയും ആണ്. നാല് പേരുടെയും വീടുകളിലെത്തിയ യൂത്ത്‌ലീഗ് നേതാക്കള്&#x200d; മണിക്കുറുകളോളം ഇരകളുടെ വീട്ടില്&#x200d; ചെലവഴിച്ചു പ്രത്യേക പ്രാര്&#x200d;ത്ഥന നടത്തി. സിറ്റി പോലീസ് കമ്മീഷണറെ സന്ദര്&#x200d;ശിച്ച് പരാതി നല്&#x200d;കി. സംഭവ സമയം സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് സംഘം കൈയും കെട്ടി നോക്കി നില്&#x200d;ക്കുകയായിരുന്നുവെന്ന് നേതാക്കള്&#x200d; അദ്ദേഹത്തെ ബോധിപ്പിച്ചു. സ്ഥിതിഗതികള്&#x200d; നിയന്ത്രണ വിധേയമാക്കണമെന്നും, കുറ്റവാളികളെ ഉടന്&#x200d; പിടികൂടണമെന്നും, മേലില്&#x200d; ഇത്തരം സംഭവങ്ങള്&#x200d; അവര്&#x200d;ത്തിക്കാതിരിക്കാന്&#x200d; നടപടി ഉണ്ടാകണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്&#x200d; ഗഫാര്&#x200d;, ജാര്&#x200d;ഖണ്ഡ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അംജദ് അലി, മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി മുഫ്തി സയ്യിദ് ആലം, ലിയാഖത്ത്,മന്&#x200d;സര്&#x200d; ഖാന്&#x200d;, ഷാനുല്&#x200d; ഹഖ്, സൊഹൈല്&#x200d; ഖാന്&#x200d;, തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള സംഘമാണ് സന്ദര്&#x200d;ശനം നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-representive-group-visited-jamshsdpoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
