<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Janam TV &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/janam-tv/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 28 Mar 2025 06:21:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Janam TV &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്നലെ വരെ എമ്പുരാന് പ്രമോഷൻ നടത്തിയ ജനം ടി.വിയിൽ ഇന്ന് മുതൽ ഡീഗ്രേഡിങ്</title>
		<link>https://www.chandrikadaily.com/1janam-tv-which-promoted-empuran-till-yesterday-is-degrading-from-today.html</link>
					<comments>https://www.chandrikadaily.com/1janam-tv-which-promoted-empuran-till-yesterday-is-degrading-from-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 28 Mar 2025 06:20:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[empuraan]]></category>
		<category><![CDATA[Janam TV]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336144</guid>

					<description><![CDATA[ഗോധ്ര കലാപത്തെക്കുറിച്ച് പരാമര്&#x200d;ശിക്കുന്ന പോസ്റ്റുമായാണ് ഇന്നലെ വരെ എമ്പുരാന്&#x200d; പ്രമോഷന്&#x200d; നടത്തിയ ജനം ടി.വി എത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സെക്കുലര്&#x200d; രാഷ്ട്രീയപ്രവര്&#x200d;ത്തകരും ജനകീയ കമ്മീഷനുകളും കണ്ടെത്തിയ ഗുജറാത്ത് കലാപത്തിന്റെ നേര്&#x200d;ക്കാഴ്ച വിവരിച്ചതിന് പിന്നാലെ മലയാളം ഇന്&#x200d;ഡസ്ട്രി കണ്ട ഏറ്റവും വലിയ സിനിമയായ എമ്പുരാനെതിരെ ഡീഗ്രേഡിങ്ങുമായി &#8216;പ്രമുഖ&#8217; സംഘപരിവാര്&#x200d; മാധ്യമം. ഗോധ്ര കലാപത്തെക്കുറിച്ച് പരാമര്&#x200d;ശിക്കുന്ന പോസ്റ്റുമായാണ് ഇന്നലെ വരെ എമ്പുരാന്&#x200d; പ്രമോഷന്&#x200d; നടത്തിയ ജനം ടി.വി എത്തിയിരിക്കുന്നത്. &#8216;ഗോധ്രയില്&#x200d; നിര്&#x200d;ത്തിയിട്ട തീവണ്ടി തനിയേ കത്തിയതാണത്രേ&#8217; എന്ന പോസ്റ്റുമായാണ് സംഘപരിവാര്&#x200d; മാധ്യമം എത്തിയിരിക്കുന്നത്.</p>
<p>ഇന്നലെയായിരുന്നു മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്&#x200d;ലാലിന്റെ എമ്പുരാന്&#x200d; തിയേറ്ററുകളിലെത്തിയത്. സിനിമ ആരംഭിക്കുന്നത് 2002ലെ ഗുജറാത്ത് കലാപം കാണിച്ചുകൊണ്ടാണ്. ഇന്ത്യയുടെ ചരിത്രത്തില്&#x200d; ഇന്നും തീരാകളങ്കമായി നില്&#x200d;ക്കുന്ന ഗുജറാത്ത് കലാപമാണ് സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്&#x200d;. ഗുജറാത്ത് കലാപത്തിന് കാരണക്കാരയവരാണ് ഇപ്പോള്&#x200d; രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയടക്കം സിനിമയില്&#x200d; ഉണ്ടായിരുന്നു. ഇത് പല മാധ്യമങ്ങളെയും ചൊടിപ്പിച്ചിരിക്കുകയാണെന്നതിനുള്ള ഉദാഹരണമാണ് ജനം ടി.വിയുടെ പോസ്റ്റ്.</p>
<p>ഇന്&#x200d;ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തിയ എമ്പുരാന് വന്&#x200d; വരവേല്&#x200d;പ്പായിരുന്നു ലഭിച്ചത്. എന്നാല്&#x200d; ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രം പ്രമോഷന്&#x200d; ചെയ്ത മീഡിയ മലക്കംമറിയുന്നതായി കാണാം. 2002 ഫെബ്രുവരി 27ന് അയോധ്യയില്&#x200d; നിന്ന് തീര്&#x200d;ത്ഥാടകരുമായി മടങ്ങുകയായിരുന്ന ട്രെയിന്&#x200d; ഗോധ്രയില്&#x200d; വെച്ച് കത്തിച്ചതാണ് ഗുജറാത്ത് കലാപത്തിന്റെ മൂലകാരണമായി പറയപ്പെടുന്നത്. ട്രെയിന്&#x200d; ആക്രമിച്ചത് മുസ്ലിം വിഭാഗമാണെന്നാണ് സംഘ് അനുകൂലികള്&#x200d; അവകാശപ്പെടുന്നത്.</p>
<p>എന്നാല്&#x200d; വര്&#x200d;ഷങ്ങളായി സംഘപരിവാര്&#x200d; അനുകൂലികള്&#x200d; പറഞ്ഞുകൊണ്ടിരിക്കുന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരേറ്റീവില്&#x200d; നിന്ന് വ്യത്യസ്തമായി സെക്കുലര്&#x200d; രാഷ്ട്രീയപ്രവര്&#x200d;ത്തകരും ജനകീയ കമ്മീഷനുകളും കണ്ടെത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള നിലപാടുകളാണ് എമ്പുരാനില്&#x200d; പറയുന്നത്. കലാപത്തിന് പിന്നില്&#x200d; അന്നത്തെ ഗുജറത്ത് മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാന മന്ത്രിയുമായ നരേന്ദ്ര മോദിക്കും മറ്റ് ബി.ജെപിക്കാര്&#x200d;ക്കും പങ്കുള്ളതായി കണക്കാക്കപ്പെടുന്നു.</p>
<p>സംഘപരിവാര്&#x200d; വര്&#x200d;ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഗുജറാത്ത് കലാപത്തിന്റെ വേര്&#x200d;ഷന്&#x200d; വീണ്ടും പറയുകയാണ് ജനം ടി.വി. ഗോധ്രയില്&#x200d; ട്രെയിന്&#x200d; കത്തിച്ചത് മുസ്ലിം വിഭാഗമാണെന്ന് പറയാതെ പറയുകയാണ് ജനം ടി.വിയുടെ പോസ്റ്റ്.</p>
<p>ജനം ടി.വിയുടെ പോസ്റ്റിനെ വിമര്&#x200d;ശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടും നിരവധിപേര്&#x200d; രംഗത്തെത്തിയിട്ടുണ്ട്. &#8216;ഇന്നലെവരെ എമ്പുരാന്&#x200d; പ്രമോഷന് വേണ്ടി കഷ്ടപ്പെട്ട ജനം ടി.വിയുടെ അവസ്ഥ ഓര്&#x200d;ക്കുമ്പോള്&#x200d; ചിരി വരുന്നു&#8217; &#8216;ഈ സങ്കികളുടെ കരച്ചില്&#x200d; കണ്ടാല്&#x200d; തോന്നുമല്ലോ ഈ സിനിമ സെന്&#x200d;സര്&#x200d; ചെയ്യാതെ ഇറക്കിയത് ആണ് എന്ന്&#8217; &#8216;ഒന്ന് കുന്തിരിക്കം പുകക്കൂ&#8230; ആകെ മരണവീട്ടില്&#x200d; ചെന്നപോലെയാണ് ഇപ്പൊ ജനം ടി.വിയുടെയും, അതിന്റെ എഫ്.ബി പേജിന്റെയും ഒരവസ്ഥ പുലര്&#x200d;ച്ചെ മുതല്&#x200d; അഹോരാത്രം എമ്പുരാന് വേണ്ടി പണിയെടുത്തതല്ലേ&#8217; തുടങ്ങിയ പരിഹാസങ്ങളുമായി നിരവധിപേരെത്തിയിട്ടുണ്ട്.</p>
<p>&#8216;ആരൊക്കെ കൂടി പ്ലാന്&#x200d; ചെയ്തു കത്തിച്ചതാണെന്ന വിവരങ്ങള്&#x200d; ആഗോളതലത്തിലുള്ള എല്ലാ ഏജന്&#x200d;സികള്&#x200d;ക്കും ഉള്ളതിനെ കൊണ്ടാണല്ലോ 2014വരെ മോദിക്ക് വിസകള്&#x200d; നിഷേധിക്കപ്പെട്ടത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച മലയാളിയായ ഡി.ജി.പിയും, അന്നത്തെ കമ്മീഷണറായിരുന്ന സഞ്ജീവ് ഭട്ടും ഇന്ന് ഇവരുടെ പീഡനത്തിന് ഇരയായി കൊണ്ടിരിക്കുന്ന ജീവിക്കുന്ന തെളിവാണ്,&#8217; പോസ്റ്റിന് താഴെ വിമര്&#x200d;ശനവുമായി ഒരാള്&#x200d; കമന്റിട്ടു.</p>
<p>അതേസമയം എമ്പുരാനെ വിമര്&#x200d;ശിച്ചും നിരവധി കമന്റുകള്&#x200d; വരുന്നുണ്ട്. &#8216;അതെ, ഗോധ്രയില്&#x200d; ഒരു പ്രത്യേക കംപാര്&#x200d;ട്ട്‌മെന്റില്&#x200d; മാത്രം തീ തനിയെ കത്തി, എല്ലാവരും വെന്ത് മരിച്ചു. കശ്മീര്&#x200d; പണ്ഡിറ്റുകള്&#x200d; നല്ല ശതമാനവും ആത്മഹത്യ ചെയ്യുകയും ഒരു ലക്ഷത്തിലധികം പണ്ഡിറ്റുകള്&#x200d;, നല്ല ജോലിയും, കൂടുതല്&#x200d; സുഖ ജിവിതത്തിനും വേണ്ടി എങ്ങോട്ടേക്കോ ഓടിപ്പോയി&#8217; എന്നാണ് പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് വന്നൊരു കമന്റ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1janam-tv-which-promoted-empuran-till-yesterday-is-degrading-from-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളമശ്ശേരി സ്‌ഫോടനം; പ്രകോപനപരമായ വാര്&#x200d;ത്തകള്&#x200d; സൃഷ്ടിച്ചു; ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു</title>
		<link>https://www.chandrikadaily.com/1kalamassery-blast-made-provocative-news-police-registered-a-case-against-janam-tv.html</link>
					<comments>https://www.chandrikadaily.com/1kalamassery-blast-made-provocative-news-police-registered-a-case-against-janam-tv.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Nov 2023 07:27:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[Janam TV]]></category>
		<category><![CDATA[kalamasseri blast]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281502</guid>

					<description><![CDATA[യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് നടപടി]]></description>
										<content:encoded><![CDATA[<p>കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ പ്രകോപനപരമായ വാർത്തകൾ സൃഷ്ടിച്ചതിന് ജനം ടിവിക്കെതിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് നടപടി.</p>
<p>പ്രത്യേക മതവിഭാഗത്തിനെതിരെ മനഃപൂർവമായി വാർത്തകൾ പ്രചരിപ്പിച്ചെന്നാണ് കേസ്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ജനം ടിവി പ്രകോപനപരമായ വാർത്തകൾ സൃഷ്ടിച്ചതായി പരാതിയിൽ സൂചിപ്പിച്ചിരുന്നു.</p>
<p>കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശം നടത്തിയതിന് മാധ്യമപ്രവർത്തകനും ജനം ടിവി എഡിറ്ററുമായ അനിൽ നമ്പ്യാർക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസാണ് കേസെടുത്തത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kalamassery-blast-made-provocative-news-police-registered-a-case-against-janam-tv.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി ജി.സുധാകരന്റെ മകന് ജനം ടിവിയില്&#x200d; ഷെയര്&#x200d;</title>
		<link>https://www.chandrikadaily.com/janam-tv-chief-statment-on-sudhakarn-son-share.html</link>
					<comments>https://www.chandrikadaily.com/janam-tv-chief-statment-on-sudhakarn-son-share.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 30 Aug 2020 03:38:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Janam TV]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148935</guid>

					<description><![CDATA[ഇതിനു പുറമെ നിരവധി സിപിഎമ്മുകാര്&#x200d;ക്കും ചാനലില്&#x200d; ഷെയറുണ്ടെന്നും ജി.കെ ബാബു വെളിപ്പെടുത്തി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ മകന് ബിജെപി ചാനലായ ജനം ടിവിയില്&#x200d; ഷെയര്&#x200d; ഉണ്ടെന്ന് ജനം ടിവി ചീഫ് എഡിറ്റര്&#x200d; ജി.കെ ബാബുവിന്റെ വെളിപ്പെടുത്തല്&#x200d;. കഴിഞ്ഞ ദിവസം ജനം ടിവിയില്&#x200d; നടന്ന ചര്&#x200d;ച്ചയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്&#x200d;. ഇതിനു പുറമെ നിരവധി സിപിഎമ്മുകാര്&#x200d;ക്കും ചാനലില്&#x200d; ഷെയറുണ്ടെന്നും ജി.കെ ബാബു വെളിപ്പെടുത്തി.</p>
<p>സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്&#x200d; പിള്ള ആര്&#x200d;എസ്എസ് ശിക്ഷകായിരുന്നുവെന്ന ബിജെപി മുഖപത്രത്തിന്റെ വെളിപ്പെടുത്തതില്&#x200d; വിവാദമായതിന് പിന്നാലെയാണ് സിപിഎമ്മിനെ വെട്ടിലാക്കുന്നമറ്റൊരു വെളിപ്പെടുത്തലുമായി ജനം ചാനല്&#x200d; തന്നെ രംഗത്തെത്തിയിരിക്കുന്നത്. സ്വര്&#x200d;ണക്കടത്ത് കേസില്&#x200d; പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ളയാളാണ് ജനം ടിവി കണ്&#x200d;സല്&#x200d;ട്ടിംഗ് എഡിറ്ററായ അനില്&#x200d; നമ്പ്യാര്&#x200d;.ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം കസ്റ്റംസ് ഉള്&#x200d;പ്പെടെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/janam-tv-chief-statment-on-sudhakarn-son-share.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനം ടിവിയുമായി ആത്മബന്ധമുണ്ട്; അതെല്ലാവര്&#x200d;ക്കും അറിയാം- കെ സുരേന്ദ്രന്&#x200d;</title>
		<link>https://www.chandrikadaily.com/k-surendran-reaction-on-janam-tv-controversy.html</link>
					<comments>https://www.chandrikadaily.com/k-surendran-reaction-on-janam-tv-controversy.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 28 Aug 2020 07:15:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Janam TV]]></category>
		<category><![CDATA[k surendran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148426</guid>

					<description><![CDATA[സ്വര്&#x200d;ണക്കടത്ത് കേസില്&#x200d; ജനം ടിവി കോ ഓര്&#x200d;ഡിനേറ്റിംഗ് എഡിറ്റര്&#x200d; അനില്&#x200d; നമ്പ്യാരെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജനം ടിവിയുമായി ആത്മബന്ധം ഉണ്ടെന്നും അതെല്ലാവര്&#x200d;ക്കും അറിയുന്നതാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്&#x200d; കെ സുരേന്ദ്രന്&#x200d;. ജനം ടിവിയുടെ ഉമസ്ഥാവകാശവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല എന്നാണ് ഇന്നലെ താന്&#x200d; പറഞ്ഞത് എന്നും അദ്ദേഹം വിശദീകരിച്ചു.</p>
<p>സ്വര്&#x200d;ണക്കടത്ത് കേസില്&#x200d; ജനം ടിവി കോ ഓര്&#x200d;ഡിനേറ്റിംഗ് എഡിറ്റര്&#x200d; അനില്&#x200d; നമ്പ്യാരെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. സ്വര്&#x200d;ണകടത്ത് കേസ് നിഷ്പക്ഷമായാണ് അന്വേഷിക്കുന്നത്. വിശദമായിട്ടുള്ള പരിശോധന പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. അനില്&#x200d; നമ്പ്യാര്&#x200d;ക്കെതിരെയുള്ളത് കസ്റ്റംസ് കണ്ടെത്തലല്ല. പ്രതിയുടെ മൊഴിയാണ്- അദ്ദേഹം അവകാശപ്പെട്ടു.</p>
<p>സെക്രട്ടേറിയറ്റ് തീപിടിത്തത്തില്&#x200d; അട്ടിമറി നടന്നു എന്നത് മറച്ചുവയ്ക്കാന്&#x200d; ആണ് മന്ത്രിമാര്&#x200d; രംഗത്തിറങ്ങി പ്രസ്താവനകള്&#x200d; നടത്തുന്നത് എന്നും സുരേന്ദ്രന്&#x200d; ആരോപിച്ചു. മന്ത്രിമാര്&#x200d; ഭരണഘടനാ ലംഘനം നടത്തുകയാണ്. അന്വേഷണം അട്ടിമറിക്കാനും കുറ്റക്കാരെ രക്ഷപെടുത്താനുമാണ് ശ്രമം. മന്ത്രിമാര്&#x200d; അന്വേഷണത്തില്&#x200d; ഏര്&#x200d;പ്പെടുന്നത് എന്തിനാണെന്ന് അറിയില്ല. ഇത് അന്വേഷണ സംഘമല്ല, കേസ് അട്ടിമറിക്കുന്ന സംഘമാണ്- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-surendran-reaction-on-janam-tv-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനം ടിവി ബിജെപി ചാനലല്ലെന്ന് കെ.സുരേന്ദ്രന്&#x200d;; ചാനല്&#x200d; തുടങ്ങിയപ്പോള്&#x200d; പറഞ്ഞത് ജനം ടിവി പ്രതീക്ഷയുടെ കിരണമാണെന്ന്</title>
		<link>https://www.chandrikadaily.com/k-surendran-old-statement-about-janam-tv.html</link>
					<comments>https://www.chandrikadaily.com/k-surendran-old-statement-about-janam-tv.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 27 Aug 2020 11:13:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Janam TV]]></category>
		<category><![CDATA[K Surendhran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148169</guid>

					<description><![CDATA[എഡിറ്റര്&#x200d; കുടുങ്ങിയതോടെ ചാനലിനെ തന്നെ തള്ളിപ്പറഞ്ഞ സുരേന്ദ്രനെതിരെ ബിജെപിക്കകത്തും പ്രതിഷേധമുണ്ട്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ജനം ടിവി ബിജെപി ചാനലല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്&#x200d;. ജനം ടിവി എഡിറ്റര്&#x200d; അനില്&#x200d; നമ്പ്യാരെ സ്വര്&#x200d;ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാന്&#x200d; വിളിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സുരേന്ദ്രന്&#x200d; ഇങ്ങനെ പ്രതികരിച്ചത്. ജനം ബിജെപി ചാനലല്ല, അനില്&#x200d; നമ്പ്യാരെ ചോദ്യം ചെയ്യാന്&#x200d; വിളിപ്പിച്ചതിനെ കുറിച്ച് അറിയുകയുമില്ല എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.</p>
<p>എന്നാല്&#x200d; ജനം ടിവി പ്രക്ഷേപണം തുടങ്ങിയ 2015 ഏപ്രില്&#x200d; 19ന് സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; പറഞ്ഞത് ഇത് സ്വപ്‌ന സാഫല്യമാണ് എന്നായിരുന്നത്. &#8216;ജനം ടിവിക്ക് ഞാന്&#x200d; ഹൃദംഗമമായ ആശംസകളറിയിക്കുന്നു. ബിജെപിയും സഘപരിവാറും ഇപ്പോള്&#x200d; ഏറ്റവും കൂടുതല്&#x200d; വെല്ലുവിളി നേരിടുന്നത് മാധ്യമങ്ങളില്&#x200d; നിന്നാണ്. ഏറെക്കാലമായി കാത്തിരിക്കുന്ന ജനം ടിവി പ്രക്ഷേപണം ആരംഭിക്കുന്നത് ഞങ്ങള്&#x200d;ക്ക് പ്രതീക്ഷ നല്കുന്നതാണ്&#8217;-ഇതായിരുന്നു സുരേന്ദ്രന്റെ എഫ്ബി പോസ്റ്റ്.</p>
<p><img loading="lazy" class="alignnone size-full wp-image-148188" src="https://www.chandrikadaily.com/wp-content/uploads/2020/08/suru.jpg" alt="" width="961" height="780" /></p>
<p>എഡിറ്റര്&#x200d; കുടുങ്ങിയതോടെ ചാനലിനെ തന്നെ തള്ളിപ്പറഞ്ഞ സുരേന്ദ്രനെതിരെ ബിജെപിക്കകത്തും പ്രതിഷേധമുണ്ട്. എന്നാല്&#x200d; സ്വര്&#x200d;ണക്കടത്തിന്റെ മൊത്തം ഉത്തരവാദിത്തവും മുസ്‌ലിം സമുദായത്തിന്റെ തലയില്&#x200d; ചാര്&#x200d;ത്താറുള്ള ബിജെപി-ആര്&#x200d;എസ്എസ് നേതൃത്വത്തിന് സ്വന്തം ചാനല്&#x200d; എഡിറ്റര്&#x200d; തന്നെ സ്വര്&#x200d;ണക്കടത്തില്&#x200d; കുടുങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ മറികടക്കാനാണ് സുരേന്ദ്രന്&#x200d; തന്നെ ചാനലിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്. അതിനിടെയാണ് സുരേന്ദ്രന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായി മാറിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-surendran-old-statement-about-janam-tv.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വര്&#x200d;ണ്ണക്കടത്തു കേസില്&#x200d; അനില്&#x200d; നമ്പ്യാരെ ചോദ്യം ചെയ്യല്&#x200d;; വെട്ടിലായി ബിജെപി</title>
		<link>https://www.chandrikadaily.com/anil-nambyar-kerala-bjp-news.html</link>
					<comments>https://www.chandrikadaily.com/anil-nambyar-kerala-bjp-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Aug 2020 09:23:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anil nambyar]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Janam TV]]></category>
		<category><![CDATA[k surendran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148148</guid>

					<description><![CDATA[തിരുവനന്തപുരം: ജനം ടിവിയിലെ മാധ്യമപ്രവര്&#x200d;ത്തകന്&#x200d; അനില്&#x200d; നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ വെട്ടിലായി സംസ്ഥാനത്തെ ബി.ജെപി. സര്&#x200d;ക്കാരിനെതിരെ സ്വര്&#x200d;ണ്ണക്കടത്തു കേസില്&#x200d; പ്രതിഷേധിക്കുന്നതിനിടയിലാണ് ബിജെപിയുടെ ചാനലായ ജനം ടിവിയിലെ മുതിര്&#x200d;ന്ന മാധ്യമപ്രവര്&#x200d;ത്തകനെ കസ്റ്റംസ് ചോദ്യം ചെയ്യാന്&#x200d; വിളിപ്പിക്കുന്നത്. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യല്&#x200d; തുടങ്ങിയത്. അതേസമയം, കേസില്&#x200d; അനില്&#x200d; നമ്പ്യാരെ അറസ്റ്റു ചെയ്യുമെന്നും സൂചനയുണ്ട്. അതിനിടെ, ജനം ടിവി ബിജെപി ചാനലല്ലെന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; കെ സുരേന്ദ്രന്&#x200d; രംഗത്തെത്തി. അനില്&#x200d; നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജനം ടിവിയിലെ മാധ്യമപ്രവര്&#x200d;ത്തകന്&#x200d; അനില്&#x200d; നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ വെട്ടിലായി സംസ്ഥാനത്തെ ബി.ജെപി. സര്&#x200d;ക്കാരിനെതിരെ സ്വര്&#x200d;ണ്ണക്കടത്തു കേസില്&#x200d; പ്രതിഷേധിക്കുന്നതിനിടയിലാണ് ബിജെപിയുടെ ചാനലായ ജനം ടിവിയിലെ മുതിര്&#x200d;ന്ന മാധ്യമപ്രവര്&#x200d;ത്തകനെ കസ്റ്റംസ് ചോദ്യം ചെയ്യാന്&#x200d; വിളിപ്പിക്കുന്നത്. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യല്&#x200d; തുടങ്ങിയത്. അതേസമയം, കേസില്&#x200d; അനില്&#x200d; നമ്പ്യാരെ അറസ്റ്റു ചെയ്യുമെന്നും സൂചനയുണ്ട്.</p>
<p>അതിനിടെ, ജനം ടിവി ബിജെപി ചാനലല്ലെന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; കെ സുരേന്ദ്രന്&#x200d; രംഗത്തെത്തി. അനില്&#x200d; നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്ന വിഷയത്തില്&#x200d; പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്&#x200d;. സ്വര്&#x200d;ണ്ണക്കടത്തു കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ജനം ടിവി ബിജെപി ചാനലുമല്ല. അനില്&#x200d; നമ്പ്യാരെ ചോദ്യം ചെയ്യാന്&#x200d; വിളിപ്പിച്ചതിനെ കുറിച്ച് അറിയുകയുമില്ലെന്നും സുരേന്ദ്രന്&#x200d; പറഞ്ഞു. മാധ്യമ പ്രവര്&#x200d;ത്തകരുടെ ആവര്&#x200d;ത്തിച്ചുള്ള ചോദ്യത്തിനും ജനം ടിവി ബിജെപി ചാനലല്ലെന്ന് പറഞ്ഞ സുരേന്ദ്രന്&#x200d; ജനം ടിവി ഒരു കൂട്ടം ദേശസ്‌നേഹികളുടെ ചാനലാണെന്നും പറഞ്ഞു. സ്വര്&#x200d;ണ്ണക്കടത്ത് കേസില്&#x200d; പ്രതിയായ സന്ദീപ് നായര്&#x200d; ബിജെപി പ്രവര്&#x200d;ത്തകനല്ലെന്നും സുരേന്ദ്രന്&#x200d; വ്യക്തമാക്കി.</p>
<p>കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് അനില്&#x200d; നമ്പ്യാരെ ചോദ്യം ചെയ്യുന്നത്. ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്&#x200d;ണ കണ്ടെടുത്ത ദിവസം സ്വപ്‌നയും അനില്&#x200d; നമ്പ്യാരുമായി രണ്ടു തവണ ഫോണില്&#x200d; സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്&#x200d; വിളി സംബന്ധിച്ച് സ്വപ്‌ന കസ്റ്റംസിന് മൊഴിയും നല്&#x200d;കിയിട്ടുണ്ട്. സ്വപ്‌നയുടെ ഈ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസമാണ് സ്വപ്‌ന ഒളിവില്&#x200d; പോയത്. സംഭാഷണത്തിലെ വിവരങ്ങള്&#x200d; സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്&#x200d;കിയിരുന്നു. ഇക്കാര്യങ്ങള്&#x200d; കസ്റ്റംസ് അനില്&#x200d; നമ്പ്യാരില്&#x200d; ചോദിച്ചറിയും. മൊഴികളില്&#x200d; പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശ്യം.</p>
<p>സന്ദീപ് നായര്&#x200d; ബിജെപി പ്രവര്&#x200d;ത്തകനാണെന്ന ആരോപണം നേരത്തെ വലിയ തോതില്&#x200d; ഉയര്&#x200d;ന്നിരുന്നു, ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗണ്&#x200d;സിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപെന്നും ഇയാളുടെ ഫെയ്‌സ്ബുക്കില്&#x200d; ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം നില്&#x200d;ക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. ഫേസ്ബുക്കിലെ പോസ്റ്റുകളില്&#x200d; സന്ദീപ് പ്രകടമാക്കിയിരിക്കുന്നത് ബിജെപി അനുഭാവമാണ്. ബിജെപി കൗണ്&#x200d;സിലറുടെ െ്രെഡവറായി ഏറെക്കാലം സന്ദീപ് ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. കുമ്മനം രാജശേഖരന്&#x200d; മത്സരിച്ച സമയത്ത് പ്രചാരണരംഗത്ത് സന്ദീപുണ്ടായിരുന്നു എന്നിവയെല്ലാം പുറത്തുവന്നിരുന്നു. എന്നാല്&#x200d;, ഇത് നിഷേധിച്ച് കുമ്മനം രാജശേഖരന്&#x200d; അടക്കമുള്ളവര്&#x200d; രംഗത്തെത്തുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anil-nambyar-kerala-bjp-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;എന്നെ സലിം കെ .ഉമ്മറാക്കി&#8221;; വ്യാജ വാര്&#x200d;ത്തയ്ക്കെതിരെ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് സലിം കുമാറിന്റെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/saleem-kumar-against-janam-tv-fake-news-on-channel-debates.html</link>
					<comments>https://www.chandrikadaily.com/saleem-kumar-against-janam-tv-fake-news-on-channel-debates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Dec 2018 18:45:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor saleem kumar]]></category>
		<category><![CDATA[Janam TV]]></category>
		<category><![CDATA[msf kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115101</guid>

					<description><![CDATA[കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്&#x200d; കോളേജിലെ വിദ്യാര്&#x200d;ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടന്&#x200d; സലിം കുമാര്&#x200d;. എന്നെ ചിലര്&#x200d; സലിം കെ.ഉമ്മറാക്കിയെന്നും ജനം ടി.വി ആ കുട്ടികളോട് മാപ്പ് പറയണമെന്നും സലിം കുമാര്&#x200d; പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ന്യൂസ് അവര്&#x200d; ചര്&#x200d;ച്ചയില്&#x200d; കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് നടന്&#x200d; സലീം കുമാര്&#x200d; പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്. &#8216;വര്&#x200d;ക്കല കോളേജിലെ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കെതിരെ നടന്നത് കള്ള പ്രചാരണമോ?&#8217; എന്ന വിഷയത്തില്&#x200d; നടത്തിയ ചര്&#x200d;ച്ചയിലാണ് കറുപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്&#x200d; കോളേജിലെ വിദ്യാര്&#x200d;ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടന്&#x200d; സലിം കുമാര്&#x200d;. എന്നെ ചിലര്&#x200d; സലിം കെ.ഉമ്മറാക്കിയെന്നും ജനം ടി.വി ആ കുട്ടികളോട് മാപ്പ് പറയണമെന്നും സലിം കുമാര്&#x200d; പറഞ്ഞു.</p>
<p>ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ന്യൂസ് അവര്&#x200d; ചര്&#x200d;ച്ചയില്&#x200d; കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് നടന്&#x200d; സലീം കുമാര്&#x200d; പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്. &#8216;വര്&#x200d;ക്കല കോളേജിലെ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കെതിരെ നടന്നത് കള്ള പ്രചാരണമോ?&#8217; എന്ന വിഷയത്തില്&#x200d; നടത്തിയ ചര്&#x200d;ച്ചയിലാണ് കറുപ്പ് വസ്ത്രം ധരിച്ച് സലീം കുമാര്&#x200d; എത്തിയത്. താന്&#x200d; കൂടി പങ്കെടുത്ത വര്&#x200d;ക്കല ഹാജി സി എച്ച് എം എം കോളേജിലെ വാര്&#x200d;ഷികാഘോഷത്തെ തീവ്രവാദ പ്രവര്&#x200d;ത്തനമെന്ന് വളച്ചൊടിച്ച വ്യാജ വാര്&#x200d;ത്തയോടുള്ള പ്രതിഷേധമായാണ് കറുപ്പ് വേഷം ധരിച്ചതെന്ന് സലിം കുമാര്&#x200d; ചര്&#x200d;ച്ചയില്&#x200d; വ്യക്തമാക്കി.</p>
<p>&#8216;ഞാന്&#x200d; എന്റെ വീട്ടിലാണ് ഇരിക്കുന്നത്. വീട്ടില്&#x200d; ധരിക്കുന്ന വസ്ത്രമല്ല ഇത്. എന്നാല്&#x200d; വ്യാജ വാര്&#x200d;ത്തയോടുള്ള പ്രതിഷേധമായാണ് ഈ വസ്ത്രധാരണം&#8217; എന്നും സലിം കുമാര്&#x200d; ഏഷ്യാനെറ്റ് ന്യൂസ് ചര്&#x200d;ച്ചയില്&#x200d; പറഞ്ഞു. &#8216;നാളെ എന്നെയും ഭീകരവാദിയാക്കുമെന്നാണ് സംശയം. ഞാന്&#x200d; രണ്ടും കല്&#x200d;പ്പിച്ചാണ്. ഈ സമൂഹത്തോട് സത്യം വിളിച്ച് പറയണം. ആ സംഭവത്തിന്റെ സത്യമറിയാവുന്ന പുറത്തുനിന്നുള്ള ഒരേ ഒരാള്&#x200d; ഞാന്&#x200d; ആണ്. എന്റെ ശബ്ദം കുറച്ച് പേര്&#x200d; മാത്രമായിരിക്കും കേള്&#x200d;ക്കുക. എന്നാലും ആ കുട്ടികള്&#x200d;ക്കൊപ്പമായിരിക്കും. നാളെ സിനിമ നഷ്ടപ്പെട്ടാലും, ഇതിന്റെ പേരില്&#x200d; കുരിശ് ചുമക്കേണ്ടി വന്നാലും എന്ത് തന്നെ സംഭവിച്ചാലും മനുഷ്യനെന്ന നിലയില്&#x200d; ആ കുട്ടികള്&#x200d;ക്കൊപ്പം നില്&#x200d;ക്കുക തന്നെ ചെയ്യും&#8217; &#8211; സലീം കുമാര്&#x200d; പറഞ്ഞു.</p>
<p>ഈ കുട്ടികള്&#x200d; നാളെ സമൂഹത്തെ നയിക്കേണ്ടവരാണെന്നും വ്യാജ വാര്&#x200d;ത്ത ചമച്ചവര്&#x200d; കുട്ടികളോട് മാപ്പ് ചോദിക്കണമെന്നും സലീം കുമാര്&#x200d; ചര്&#x200d;ച്ചയില്&#x200d; ആവശ്യപ്പെട്ടു. വര്&#x200d;ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്&#x200d; കോളേജില്&#x200d; ഭീകര സംഘടനകളുടെ പതാക ഉയര്&#x200d;ത്തി വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രകടനം നടത്തിയെന്നായിരുന്നു ജനം ടിവി നല്&#x200d;കിയ വാര്&#x200d;ത്ത.</p>
<p>വാര്&#x200d;ത്തയ്‌ക്കെതിരെ കോളേജ് മാനേജ്‌മെന്റും നടന്&#x200d; സലിംകുമാറും നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. താന്&#x200d; കൂടി പങ്കെടുത്ത പരിപാടിയെ ജനം ടി വി തീവ്രവാദ പ്രവര്&#x200d;ത്തനമായി ചിത്രീകരിച്ചതാണെന്ന് സലീം കുമാര്&#x200d; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&#x200d;ലൈനിനോട് പറഞ്ഞിരുന്നു. വിദ്യാര്&#x200d;ത്ഥികള്&#x200d; ആഘോഷമായി നടത്തിയ പരിപാടി മാത്രമാണിതെന്നും സലിംകുമാറും വ്യക്തമാക്കി.</p>
<p>വര്&#x200d;ക്കല ചവര്&#x200d;ക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാര്&#x200d;ത്ഥികള്&#x200d; അല്&#x200d; ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജില്&#x200d; എത്തിയെന്നായിരുന്നു ജനം ടി വി, ആഘോഷത്തിന്റെ വീഡിയോ സഹിതം നല്&#x200d;കിയ വാര്&#x200d;ത്ത. അല്&#x200d; ഖ്വായ്ദയുടെ പതാക ഉയര്&#x200d;ത്തുന്നുണ്ടെന്നും കേരളം ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്നുമായിരുന്നു വാര്&#x200d;ത്തയുടെ ഉള്ളടക്കം. തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐ എസ് &#8211; അല്&#x200d; ഖ്വായ്ദ ഭീഷണിയുണ്ടെന്നും വാര്&#x200d;ത്തയില്&#x200d; പറഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d; വാര്&#x200d;ത്ത തെറ്റാണെന്നും കോളേജിലെ പരിപാടിക്ക് വിദ്യാര്&#x200d;ത്ഥികള്&#x200d; നടത്തിയ ആഘോഷത്തിന്റെ തീം ആയാണ് അവര്&#x200d; ആ വസ്ത്രം ധരിച്ചതെന്നും സലീം കുമാര്&#x200d; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&#x200d;ലൈനിനോട് പറഞ്ഞു. നേരത്തേ നിശ്ചയിച്ച രീതിയില്&#x200d; കറുപ്പും വെളുപ്പും വസ്ത്രം ധരിച്ചാണ് വിദ്യാര്&#x200d;ത്ഥികളെത്തിയത്. തന്റെ ഒരു സിനിമയിലെ വേഷം അവര്&#x200d; തീമായി ഉപയോഗിക്കുകയായിരുന്നു. തന്നോടും അവര്&#x200d; അത് ആവശ്യപ്പെട്ടിരുന്നു. പാട്ടും നൃത്തവുമായി ആഘോഷിച്ചതല്ലാതേ ഒരു മുദ്രാവാക്യവും വിദ്യാര്&#x200d;ത്ഥികള്&#x200d; മുഴക്കിയിട്ടില്ലെന്നും സലീം കുമാര്&#x200d; വ്യക്തമാക്കി.</p>
<p>&#8221;കോളേജിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇത്. ആ കുട്ടികള്&#x200d; വളര്&#x200d;ന്നുവരുന്നവരാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന മാധ്യമപ്രവര്&#x200d;ത്തനം അംഗീകരിക്കാനാകില്ല&#8221; എന്നും സലീം കുമാര്&#x200d; പറഞ്ഞു. പരിപാടിയില്&#x200d; സലീം കുമാറും കറുപ്പ് വേഷം ധരിച്ചാണ് എത്തിയത്. കോളേജ് വാര്&#x200d;ഷികത്തിന്റെ ഭാഗമായായിരുന്നു ആഘോഷം. വിദ്യാര്&#x200d;ത്ഥികളുടെ അഭ്യര്&#x200d;ത്ഥന പ്രകാരമാണ് താനും കറുപ്പ് വസ്ത്രം ധരിച്ചെത്തിയതെന്നും സലിം കുമാര്&#x200d; വ്യക്തമാക്കി.</p>
<p>കുട്ടികളുടെ പരിപാടിയെ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. കോളേജില്&#x200d; അത്തരം പ്രവര്&#x200d;ത്തനങ്ങള്&#x200d; നടന്നിട്ടില്ല. കോളേജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പാണ് തീവ്രവാദ പ്രവര്&#x200d;ത്തനമെന്ന പേരിട്ട് പ്രചരിപ്പിക്കുന്നതെന്നും മാനേജ്‌മെന്റ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saleem-kumar-against-janam-tv-fake-news-on-channel-debates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അൽഖ്വയ്ദ പരാമർശം; ജനം ടിവിക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം: എം.എസ്.എഫ്</title>
		<link>https://www.chandrikadaily.com/msf-against-janam-tv-in-alquida-issue.html</link>
					<comments>https://www.chandrikadaily.com/msf-against-janam-tv-in-alquida-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Dec 2018 15:02:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Janam TV]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[msf kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115088</guid>

					<description><![CDATA[കോഴിക്കോട് :കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന തലവാചകവുമായി &#8216;ജനം&#8217; ടി.വി പുറത്തുവിട്ട വാർത്ത മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ വർഗീയത പ്രചരിപ്പിക്കാനുള്ള സംഘ് പരിവാർ ശക്തികളുടെ നീച പ്രവർത്തനമാണെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂർ ജന സെക്രട്ടറി എം പി നവാസ് എന്നിവർ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ ചാവർകേട് സി.എച്ച്.എം.എം കോളേജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ടുള്ള ഒരു വിഡിയോ ക്ലിപ്പാണ് ജനം ടി വി തീവ്രവാദ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് :കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന തലവാചകവുമായി &#8216;ജനം&#8217; ടി.വി പുറത്തുവിട്ട വാർത്ത മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ വർഗീയത പ്രചരിപ്പിക്കാനുള്ള സംഘ് പരിവാർ ശക്തികളുടെ നീച പ്രവർത്തനമാണെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂർ ജന സെക്രട്ടറി എം പി നവാസ് എന്നിവർ ആവശ്യപ്പെട്ടു.</p>
<p>തിരുവനന്തപുരം ജില്ലയിലെ ചാവർകേട് സി.എച്ച്.എം.എം കോളേജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ടുള്ള ഒരു വിഡിയോ ക്ലിപ്പാണ്<br />
ജനം ടി വി തീവ്രവാദ പ്രവർത്തനമെന്ന പേരിട്ട് പ്രചരിപ്പിക്കുന്നത്.ജനാധിപത്യത്തിന്റെ നാലാം തൂണുകളായി പ്രവർത്തിക്കേണ്ട ഒരു മാധ്യമ സ്ഥാപനം വിദ്യാർത്ഥികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ നടത്തുന്ന പ്രവർത്തനം അപലപനീയമാണ്.</p>
<p>ഇത്തരം സ്ഥാപനങ്ങൾക്കെതിരെ സർക്കാർ മൗനം പാലിക്കുന്നത് ദയനീയമാണ്. നേരത്തെ മുഖ്യമന്ത്രിയെ ജാതീയമായി കാർട്ടൂൺ ഇറക്കി അധിക്ഷേപിച്ചപ്പോഴും സർക്കാർ നടപടിയെടുക്കാതിരുന്നത് ദൗർഭാഗ്യമാണ്‌.</p>
<p>ജനം ടി.വി വാർത്ത വന്ന സാഹചര്യത്തിൽ തന്നെ എം എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കോളേജിലെത്തുകയും നിയമ പോരാട്ടങ്ങൾക്ക് ആവശ്യമായ പിന്തുണ നല്കാൻ തയാറാണെന്നു അറിയിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ നിയമ നടപടികളുമായി എം എസ് എഫ് മുന്നോട്ടു പോവുമെന്നും നേതാക്കൾ അറിയിച്ചു .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/msf-against-janam-tv-in-alquida-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ വാര്&#x200d;ത്ത: ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു</title>
		<link>https://www.chandrikadaily.com/police-case-against-janam-tv-news.html</link>
					<comments>https://www.chandrikadaily.com/police-case-against-janam-tv-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Nov 2018 12:54:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Janam TV]]></category>
		<category><![CDATA[KERALA POLICE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109842</guid>

					<description><![CDATA[കൊച്ചി: ശബരിമലയില്&#x200d; സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജ വാര്&#x200d;ത്ത നല്&#x200d;കിയതിന് സംഘപരിവാര്&#x200d; ചാനലായ ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു. മരുമകള്&#x200d; ശബരിമല ദര്&#x200d;ശനത്തിനായി യാത്ര തിരിച്ചുവെന്ന വ്യാജ വാര്&#x200d;ത്ത നല്&#x200d;കിയെന്ന് കാണിച്ച് സി.പി.എം മുന്&#x200d; ആലുവ ഏരിയ കമ്മിറ്റിയംഗവും മഹിള അസോസിയേഷന്&#x200d; ഏരിയ സെക്രട്ടറിയുമായിരുന്ന എടത്തല പാലാഞ്ചേരി മുകള്&#x200d; തേജസില്&#x200d; റഹീമിന്റെ ഭാര്യ ശശികല നല്&#x200d;കിയ പരാതിയിലാണ് ആലുവ എടത്തല പൊലീസ് കേസെടുത്തത്. ശശികല റഹീമിന്റെ ഇളയ മകന്റെ ഭാര്യ സുമേഖാ തോമസ് ഉള്&#x200d;പ്പെടെ മൂന്ന് പേര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ശബരിമലയില്&#x200d; സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജ വാര്&#x200d;ത്ത നല്&#x200d;കിയതിന് സംഘപരിവാര്&#x200d; ചാനലായ ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു. മരുമകള്&#x200d; ശബരിമല ദര്&#x200d;ശനത്തിനായി യാത്ര തിരിച്ചുവെന്ന വ്യാജ വാര്&#x200d;ത്ത നല്&#x200d;കിയെന്ന് കാണിച്ച് സി.പി.എം മുന്&#x200d; ആലുവ ഏരിയ കമ്മിറ്റിയംഗവും മഹിള അസോസിയേഷന്&#x200d; ഏരിയ സെക്രട്ടറിയുമായിരുന്ന എടത്തല പാലാഞ്ചേരി മുകള്&#x200d; തേജസില്&#x200d; റഹീമിന്റെ ഭാര്യ ശശികല നല്&#x200d;കിയ പരാതിയിലാണ് ആലുവ എടത്തല പൊലീസ് കേസെടുത്തത്.</p>
<p>ശശികല റഹീമിന്റെ ഇളയ മകന്റെ ഭാര്യ സുമേഖാ തോമസ് ഉള്&#x200d;പ്പെടെ മൂന്ന് പേര്&#x200d; ശബരിമലയില്&#x200d; ദര്&#x200d;ശനത്തിന് പോവുന്നുണ്ടെന്നും ഇവരെ സ്വീകരിക്കാന്&#x200d; ശശികലാ റഹീം പമ്പയില്&#x200d; എത്തുമെന്നുമായിരുന്നു ജനം ടിവിയുടെ വ്യാജ വാര്&#x200d;ത്ത. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് വ്യാജ വാര്&#x200d;ത്ത സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. വാര്&#x200d;ത്തക്ക് പിന്നാലെ സംഘപരിവാര്&#x200d; സോഷ്യല്&#x200d; മീഡിയ ഗ്രൂപ്പൂകളിലാകെ ഇവര്&#x200d;ക്കെതിരെ കൊലവിളിയും അസഭ്യവര്&#x200d;ഷവും നിറഞ്ഞു. സംഘപരിവാര്&#x200d; ഗ്രൂപ്പുകളില്&#x200d; ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചും മറ്റ് ഗ്രൂപ്പുകളില്&#x200d; ലോഗോ മറച്ചുവെച്ചുമായിരുന്നു പ്രചരണം.</p>
<p>സത്യാവസ്ഥ അറിയാന്&#x200d; മറ്റു മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ബന്ധപ്പെട്ടപ്പോഴാണ് ശശികല റഹീം വാര്&#x200d;ത്ത അറിയുന്നത്. നട്ടെല്ലിന് തേയ്മാനം സംഭവിച്ച് രണ്ടു വര്&#x200d;ഷമായി ചികിത്സയില്&#x200d; കഴിയുകയാണ് താനെന്നും വിശ്വാസിയല്ലാത്ത താന്&#x200d; ഒരിക്കലും ശബരിമലയില്&#x200d; പോകാന്&#x200d; ആഗ്രഹിക്കുന്നില്ലെന്നും വാര്&#x200d;ത്ത വ്യാജമാണെന്നും ഫേസ്ബുക്ക് ലൈവില്&#x200d; ഇവര്&#x200d; പറഞ്ഞതോടെയാണ് വാര്&#x200d;ത്ത വ്യാജമാണെന്ന് വ്യക്തമായത്. വ്യാജ വാര്&#x200d;ത്തയ്ക്ക് പിന്നില്&#x200d; ബന്ധുവായ ബിജെപി നേതാവാണെന്ന് ശശികലയുടെ കുടുംബം നേരത്തെ പ്രതികരിച്ചിരുന്നു. വാര്&#x200d;ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും തെറ്റായ വാര്&#x200d;ത്ത തിരുത്താനോ തെറ്റ് പറ്റിയെന്ന് സമ്മതിക്കാനോ ചാനല്&#x200d; തയ്യാറായിരുന്നില്ല.</p>
<p>മനപ്പൂര്&#x200d;വം ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാര്&#x200d;ത്ത പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് ഐ.പി.സി 153 പ്രകാരമാണ് ജനം ടിവിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എടത്തല പൊലീസ് പറഞ്ഞു. വാര്&#x200d;ത്ത പ്രചരിക്കുമ്പോള്&#x200d; ശശികല റഹീം എടത്തലയിലെ വീട്ടിലും സുരേഖ തോമസ് തൊടുപുഴയിലെ വീട്ടിലുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച്ച വൈകിട്ടാണ് ശശികല റഹീം പൊലീസില്&#x200d; പരാതി നല്&#x200d;കിയത്. പരാതിയില്&#x200d; അന്വേഷണം പുരോഗമിക്കുകയാണെന്നും തുടര്&#x200d; നടപടികള്&#x200d; ഉടനെയുണ്ടാവുമെന്നും പൊലീസ് അറിയിച്ചു. വ്യാജ വാര്&#x200d;ത്തയെ തുടര്&#x200d;ന്ന് സംഘപരിവാര്&#x200d; സംഘടനകളില്&#x200d; നിന്ന് വധഭീഷണിയുള്ളതിനാല്&#x200d; ശശികലയുടെ കുടുംബത്തിന് നേരത്തെ പൊലീസ് സംരക്ഷണം ഏര്&#x200d;പ്പെടുത്തിയിരുന്നു. വാര്&#x200d;ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ സുരക്ഷ പിന്&#x200d;വലിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-case-against-janam-tv-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടോം മൂഡിയുടെ പേജിലെ &#8216;പൊങ്കാല&#8217;; വ്യാജവാര്‍ത്ത ഉണ്ടാക്കിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/tom-moody-fake-news-toi-reported-deletes-fb-ac.html</link>
					<comments>https://www.chandrikadaily.com/tom-moody-fake-news-toi-reported-deletes-fb-ac.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 23 Nov 2017 06:10:45 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[fake news]]></category>
		<category><![CDATA[Janam TV]]></category>
		<category><![CDATA[media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55657</guid>

					<description><![CDATA[അന്തര്‍ദേശീയ നിക്ഷേപക സേവന സ്ഥാപനമായ &#8216;മൂഡീസ്&#8217; ഇന്ത്യയുടേ റേറ്റിങ് ഉയര്‍ത്തിയ വാര്‍ത്തക്കു പിന്നാലെ സി.പി.എമ്മുകാര്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡിയുടെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ടെന്ന വ്യാജ വാര്‍ത്തയെഴുതിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ ബി.എസ് അനില്‍ കുമാര്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഇന്ത്യക്ക് അനുകൂലമായ മൂഡീസ് റേറ്റിങ്ങിനെ തുടര്‍ന്ന് സി.പി.എമ്മുകാര്‍ ടോം മൂഡിയുടെ പേജില്‍ തെറിയഭിഷേകം നടത്തിയെന്ന് ബി.എസ് അനില്‍ കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ വാര്‍ത്ത ദേശീയ തലത്തില്‍ വന്‍ പ്രചാരം നേടിയിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>അന്തര്&#x200d;ദേശീയ നിക്ഷേപക സേവന സ്ഥാപനമായ &#8216;മൂഡീസ്&#8217; ഇന്ത്യയുടേ റേറ്റിങ് ഉയര്&#x200d;ത്തിയ വാര്&#x200d;ത്തക്കു പിന്നാലെ സി.പി.എമ്മുകാര്&#x200d; മുന്&#x200d; ഓസ്‌ട്രേലിയന്&#x200d; ക്രിക്കറ്റര്&#x200d; ടോം മൂഡിയുടെ ഫേസ്ബുക്കില്&#x200d; പൊങ്കാലയിട്ടെന്ന വ്യാജ വാര്&#x200d;ത്തയെഴുതിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്&#x200d;ട്ടര്&#x200d; ബി.എസ് അനില്&#x200d; കുമാര്&#x200d; ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഇന്ത്യക്ക് അനുകൂലമായ മൂഡീസ് റേറ്റിങ്ങിനെ തുടര്&#x200d;ന്ന് സി.പി.എമ്മുകാര്&#x200d; ടോം മൂഡിയുടെ പേജില്&#x200d; തെറിയഭിഷേകം നടത്തിയെന്ന് ബി.എസ് <a href="https://timesofindia.indiatimes.com/sports/off-the-field/comrades-mistook-tom-moody-for-moodys-shower-criticism-on-cricketers-fb-page/articleshow/61701586.cms">അനില്&#x200d; കുമാര്&#x200d; ടൈംസ് ഓഫ് ഇന്ത്യയില്&#x200d; എഴുതിയ വാര്&#x200d;ത്ത</a> ദേശീയ തലത്തില്&#x200d; വന്&#x200d; പ്രചാരം നേടിയിരുന്നു. എന്നാല്&#x200d;, കേരളത്തിലൈ സംഘികളും ജനം ടി.വിയും ബി.ജെ.പി ദേശീയ ഐ.ടി ഇന്&#x200d;ചാര്&#x200d;ജ് അമിത് മാല്&#x200d;വിയയും ചേര്&#x200d;ന്ന് തയ്യാറാക്കിയ തിരക്കഥയായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായി.</p>
<p>ഇടതുപക്ഷക്കാരെന്ന നാട്യത്തിലുള്ള വ്യാജ പ്രൊഫൈലുകളില്&#x200d; നിന്നാണ് ടോം മൂഡിയുടെ പേജില്&#x200d; അസഭ്യ വര്&#x200d;ഷമുണ്ടായത്. ഇത്തരത്തിലുള്ള ചില പ്രൊഫൈലുകള്&#x200d; മുസ്‌ലിം, ക്രിസ്ത്യന്&#x200d; പേരുകളില്&#x200d; ഉള്ളവയായിരുന്നു. ഇതേപ്പറ്റി ബി.ജെ.പിയുടെ ജനം ടി.വിയാണ് ആദ്യം വാര്&#x200d;ത്ത പ്രസിദ്ധീകരിച്ചത്. വിശദമായ അന്വേഷണം നടത്താതെ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്&#x200d;ത്ത അമിത് മാല്&#x200d;വിലയയും രാഹുല്&#x200d; രാജും (ഭക്‌സാല) അടക്കമുള്ള ബി.ജെ.പി ഐ.ടി തൊഴിലാളികള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; കൂട്ടത്തോടെ ഷെയര്&#x200d; ചെയ്തു. മലയാളികളെ അപമാനിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങള്&#x200d; സഹിതമായിരുന്നു ഇത്. ന്യൂസ് മിനുട്ട് അടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങളും ഇത് ഏറ്റെടുത്തു. ടൈംസ് ഓഫ് ഇന്ത്യ വാര്&#x200d;ത്ത തന്നെ ഷെയര്&#x200d; ചെയ്യുകയും ചെയ്തു.</p>
<p>എന്നാല്&#x200d;, മൂഡിയുടെ പേജില്&#x200d; കമന്റിട്ടവരുടെ പ്രൊഫൈലുകളും മുന്&#x200d; ചരിത്രവും പരിശോധിച്ചപ്പോഴാണ് &#8216;മലയാളികളുടെ മണ്ടത്തരം&#8217; സംഘികളുടെ ആസൂത്രിത നീക്കമായിരുന്നു എന്നു വ്യക്തമായത്. ഈ പ്രൊഫൈലുകളില്&#x200d; മിക്കതും ആര്&#x200d;.എസ്.എസ്സിനും മോദിക്കും അനുകൂലമായ കാര്യങ്ങള്&#x200d; ഷെയര്&#x200d; ചെയ്യാന്&#x200d; ഉപയോഗിച്ചവയായിരുന്നു. ചിലതാകട്ടെ, മണിക്കൂറുകള്&#x200d; മുമ്പു മാത്രം സൃഷ്ടിച്ചവയും. <a href="https://www.altnews.in/really-cpm-cyber-warriors-trolled-australian-cricketer-tom-moody-upgrade-moodys-india-ratings/">ആള്&#x200d;ട്ട്‌ന്യൂസ്</a>, <a href="https://www.boomlive.in/was-tom-moody-trolled-by-left-wing-supporters-from-kerala-on-facebook-a-factcheck/">ബൂംലൈവ് </a>തുടങ്ങിയ മാധ്യമങ്ങള്&#x200d; ഇക്കാര്യം തെളിവു സഹിതം വിശദീകരിച്ചതോടെ മൂഡിയുടെ പേജില്&#x200d; നിന്ന് കമന്റുകള്&#x200d; അപ്രത്യക്ഷമാവാന്&#x200d; തുടങ്ങി.</p>
<p>ഇതേത്തുടര്&#x200d;ന്ന് ചോദ്യങ്ങള്&#x200d; ഉയര്&#x200d;ന്നതോടെയാണ് ടൈംസ് ഓഫ് ഇന്ത്യ ലേഖകന്&#x200d; <a href="https://www.facebook.com/toi.AnilKU">ഫേബ്‌സുക്ക് അക്കൗണ്ട് </a>മുക്കി രക്ഷപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tom-moody-fake-news-toi-reported-deletes-fb-ac.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
