<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>janatha dal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/janatha-dal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 12 Oct 2020 13:44:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>janatha dal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജനതാദള്&#x200d; കേരള ഘടകം പിരിച്ചുവിട്ടു</title>
		<link>https://www.chandrikadaily.com/janathadal-news.html</link>
					<comments>https://www.chandrikadaily.com/janathadal-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 12 Oct 2020 13:44:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[janatha dal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161067</guid>

					<description><![CDATA[ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയാണ് ഇത് സംബന്ധിച്ച് നോട്ടീസ് പുറത്തിറക്കിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജനതാദള്&#x200d; കേരള ഘടകം പിരിച്ചുവിട്ടു. ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയാണ് ഇത് സംബന്ധിച്ച് നോട്ടീസ് പുറത്തിറക്കിയത്. സംസ്ഥാന പ്രസിഡന്റായി പ്രവര്&#x200d;ത്തിക്കുന്ന സി.കെ. നാണു ഗുരുതരമായ അച്ചടക്ക ലംഘനം കാണിച്ചുവെന്ന് നോട്ടീസില്&#x200d; പറയുന്നു.</p>
<p>ദേശീയഘടകം നിരവധി നിര്&#x200d;ദേശങ്ങള്&#x200d; സി.കെ. നാണുവിന് നല്&#x200d;കിയിരുന്നു. എന്നാല്&#x200d; ആ നിര്&#x200d;ദേശങ്ങള്&#x200d; ഒന്നും തന്നെ പാലിക്കാന്&#x200d; സി.കെ. നാണു തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന ഘടകം പിരിച്ചു വിട്ടിരിക്കുന്നത്.</p>
<p><img loading="lazy" class="alignnone size-full wp-image-161068" src="https://www.chandrikadaily.com/wp-content/uploads/2020/10/WhatsApp-Image-2020-10-12-at-5.30.28-PM.jpeg" alt="" width="970" height="1280" /></p>
<p>പുതിയ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രസിഡന്റായി മാത്യു ടി തോമസിനെ നിയമിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി ജോസ് തെറ്റയിലിനെയും ജനറല്&#x200d; സെക്രട്ടറിമാരായി ജമീല പ്രകാശം, ബെന്നി മഞ്ചൂളി, അഡ്വക്കേറ്റ് വി. മുരുകദാസ്, അഡ്വ. ബിജിലി ജോസഫ് എന്നിവരേയും നിയമിച്ചിട്ടുണ്ട്. ട്രഷററായി മുഹമ്മദ് ഷായെയാണ് നിയമിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/janathadal-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനതാ ദളില്&#x200d; ഭിന്നത</title>
		<link>https://www.chandrikadaily.com/janatha-dal-clash-udf.html</link>
					<comments>https://www.chandrikadaily.com/janatha-dal-clash-udf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 20 Jan 2018 19:20:50 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[janatha dal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66005</guid>

					<description><![CDATA[തിരുവനന്തപുരം: യു.ഡി.എഫ് വിടാനുള്ള വീരേന്ദ്രകുമാറിന്റെ പ്രഖ്യാപനം ജനതാദള്&#x200d; യു -വിലെ ബഹുഭൂരിപക്ഷം പ്രവര്&#x200d;ത്തകരുടെ നിലപാടിന് എതിരാണെന്ന ആരോപണവുമായി ഒരു വിഭാഗം നേതാക്കള്&#x200d; രംഗത്ത്. ഭൂരിപക്ഷം മണ്ഡലം പ്രസിഡന്റുമാരും കമ്മിറ്റികളും വീരേന്ദ്രകുമാറിന്റെ തീരുമാനത്തില്&#x200d; വിയോജിപ്പ് അറിയിച്ചതായും നേതാക്കള്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു. മുന്നണിമാറ്റം അജണ്ടയിലുള്&#x200d;പ്പെടുത്താതെയാണ് സ്റ്റേറ്റ് കമ്മിറ്റിയും കൗണ്&#x200d;സിലും വിളിച്ചുചേര്&#x200d;ത്തത്. സെക്രട്ടറിയേറ്റ് യോഗത്തിലും ഈ അജണ്ടയില്ലായിരുന്നു. സ്റ്റേറ്റ് കമ്മിറ്റിയിലും കൗണ്&#x200d;സിലിലും ഭിന്നാഭിപ്രായം പറയാനുള്ള അവസരം നിഷേധിച്ചുകൊണ്ടാണ് യോഗനടപടികള്&#x200d; നടത്തിയത്. 14 ജില്ലാ പ്രസിഡന്റുമാരും വീരേന്ദ്രകുമാറിന്റെ തീരുമാനത്തെ അനുകൂലിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>തിരുവനന്തപുരം:</strong> യു.ഡി.എഫ് വിടാനുള്ള വീരേന്ദ്രകുമാറിന്റെ പ്രഖ്യാപനം ജനതാദള്&#x200d; യു -വിലെ ബഹുഭൂരിപക്ഷം പ്രവര്&#x200d;ത്തകരുടെ നിലപാടിന് എതിരാണെന്ന ആരോപണവുമായി ഒരു വിഭാഗം നേതാക്കള്&#x200d; രംഗത്ത്. ഭൂരിപക്ഷം മണ്ഡലം പ്രസിഡന്റുമാരും കമ്മിറ്റികളും വീരേന്ദ്രകുമാറിന്റെ തീരുമാനത്തില്&#x200d; വിയോജിപ്പ് അറിയിച്ചതായും നേതാക്കള്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു. മുന്നണിമാറ്റം അജണ്ടയിലുള്&#x200d;പ്പെടുത്താതെയാണ് സ്റ്റേറ്റ് കമ്മിറ്റിയും കൗണ്&#x200d;സിലും വിളിച്ചുചേര്&#x200d;ത്തത്. സെക്രട്ടറിയേറ്റ് യോഗത്തിലും ഈ അജണ്ടയില്ലായിരുന്നു. സ്റ്റേറ്റ് കമ്മിറ്റിയിലും കൗണ്&#x200d;സിലിലും ഭിന്നാഭിപ്രായം പറയാനുള്ള അവസരം നിഷേധിച്ചുകൊണ്ടാണ് യോഗനടപടികള്&#x200d; നടത്തിയത്. 14 ജില്ലാ പ്രസിഡന്റുമാരും വീരേന്ദ്രകുമാറിന്റെ തീരുമാനത്തെ അനുകൂലിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും നേതാക്കള്&#x200d; തുറന്നടിച്ചു.</p>
<p>വീരേന്ദ്രകുമാറിന് രാജ്യസഭാ അംഗത്വവും ശ്രേയാംസ്‌കുമാറിന് കോഴിക്കോട് ലോക്‌സഭാ സീറ്റും നേടിയെടുക്കാന്&#x200d;വേണ്ടിയാണ് ഇടതുമുന്നണി പ്രവേശം. ഇടതുമുന്നണിയുമായി ചര്&#x200d;ച്ച നടത്തിയിട്ടില്ലെന്ന് വീരേന്ദ്രകുമാര്&#x200d; ആവര്&#x200d;ത്തിക്കുമ്പോള്&#x200d; തന്നെ മകന്&#x200d; ശ്രേയാംസ്‌കുമാറിനെ അയച്ചു കച്ചവടം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. മുന്നണി മാറ്റം പോലെ സുപ്രധാനമായ തീരുമാനമെടുക്കുന്നതിന് മുന്&#x200d;പ് ജില്ലാ കൗണ്&#x200d;സിലുകള്&#x200d; വിളിച്ചുചേര്&#x200d;ത്ത് അഭിപ്രായം തേടണമെന്ന് ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളും ആവശ്യപ്പെട്ടിട്ടും വീരേന്ദ്രകുമാര്&#x200d; തള്ളിക്കളഞ്ഞു. കോണ്&#x200d;ഗ്രസ് നേതൃത്വം നല്&#x200d;കുന്ന യു.പി.എയില്&#x200d; പങ്കാളികളാകുന്നതിന് ദേശീയ കണ്&#x200d;വീനര്&#x200d; ശരത് യാദവ് നേതൃത്വം നല്&#x200d;കുന്ന രാഷ്ട്രീയ നീക്കത്തിന് പിന്നില്&#x200d; കേരളത്തിലെ പ്രവര്&#x200d;ത്തകര്&#x200d; ഉറച്ചുനില്&#x200d;ക്കും.</p>
<p>വീരേന്ദ്രകുമാറിന്റെ ഇടതുമുന്നണി പ്രവേശന തീരുമാനത്തിന് എതിരായ പാര്&#x200d;ട്ടിനേതാക്കളും പ്രവര്&#x200d;ത്തകരും യഥാര്&#x200d;ത്ഥ ജനതാദള്&#x200d; ചേരി രൂപീകരിക്കും. എല്ലാ ജില്ലകളിലും ഒരാഴ്ചക്കുള്ളില്&#x200d; കമ്മിറ്റികള്&#x200d; രൂപീകരിക്കും. ഈ മാസം 26ന് ഉച്ചക്ക് രണ്ടിന് എറണാകുളം ടൗണ്&#x200d;ഹാളില്&#x200d; കേരളത്തിലെ ജനതാദള്&#x200d; യു നേതാക്കളുടെ യോഗം ചേരുമെന്നും നേതാക്കള്&#x200d; പറഞ്ഞു. ജനതാദള്&#x200d; യു മുന്&#x200d; സംസ്ഥാന സെക്രട്ടറി ജോണ്&#x200d; ജോണ്&#x200d;, സംസ്ഥാന നിര്&#x200d;വാഹക സമിതി അംഗങ്ങളായ അഡ്വ.വി.എസ് സന്തോഷ്, അഡ്വ. ഷഹീദ് അഹമ്മദ്, എറണാകുളം ജനറല്&#x200d; സെക്രട്ടറി പ്രൊഫ. ജോര്&#x200d;ജ് ജോസഫ് എന്നിവര്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/janatha-dal-clash-udf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെ.ഡി.യു മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്ന് രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/ramesh-chennithala-comment-in-veerenthra-kumar-and-jdu-issue.html</link>
					<comments>https://www.chandrikadaily.com/ramesh-chennithala-comment-in-veerenthra-kumar-and-jdu-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 Nov 2017 14:58:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Chennithala]]></category>
		<category><![CDATA[janatha dal]]></category>
		<category><![CDATA[mp veerendra kumar]]></category>
		<category><![CDATA[padayorukkam]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57100</guid>

					<description><![CDATA[തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്&#x200d; യുണൈറ്റഡ് മുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ചോദ്യങ്ങളോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം. ജനതാദള്&#x200d; യുണൈറ്റഡ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. പടയൊരുക്കത്തിന്റെ കോഴിക്കോട് റാലി ഉദ്ഘാടനം ചെയ്തതും വിവിധ വേദികളില്&#x200d; പ്രസംഗിച്ചതും വീരേന്ദ്രകുമാറാണ്. അവരുടെ പാര്&#x200d;ട്ടി നേതാവും മുന്&#x200d;മന്ത്രിയുമായ കെ.പി മോഹനന്&#x200d; കഴിഞ്ഞ 30 ദിവസമായി &#8216;പടയൊരുക്ക&#8217;ത്തിനൊപ്പമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വീരേന്ദ്രകുമാര്&#x200d; എം.പി സ്ഥാനം രാജിവെക്കുന്നത് മുന്നണിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും ദേശീയതലത്തില്&#x200d; എന്&#x200d;.ഡി.എയുടെ ഭാഗമായ നിതീഷ്‌കുമാറുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്&#x200d; യുണൈറ്റഡ് മുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ചോദ്യങ്ങളോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ജനതാദള്&#x200d; യുണൈറ്റഡ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. പടയൊരുക്കത്തിന്റെ കോഴിക്കോട് റാലി ഉദ്ഘാടനം ചെയ്തതും വിവിധ വേദികളില്&#x200d; പ്രസംഗിച്ചതും വീരേന്ദ്രകുമാറാണ്. അവരുടെ പാര്&#x200d;ട്ടി നേതാവും മുന്&#x200d;മന്ത്രിയുമായ കെ.പി മോഹനന്&#x200d; കഴിഞ്ഞ 30 ദിവസമായി &#8216;പടയൊരുക്ക&#8217;ത്തിനൊപ്പമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.</p>
<p>വീരേന്ദ്രകുമാര്&#x200d; എം.പി സ്ഥാനം രാജിവെക്കുന്നത് മുന്നണിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും ദേശീയതലത്തില്&#x200d; എന്&#x200d;.ഡി.എയുടെ ഭാഗമായ നിതീഷ്‌കുമാറുമായി സഹകരിക്കാനുള്ള താല്&#x200d;പ്പര്യക്കുറവാണ് അതിന് പിന്നിലുള്ളതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇക്കാര്യം വീരേന്ദ്രകുമാര്&#x200d; തന്നെ തുറന്നുപറഞ്ഞതാണ്. അതിനാല്&#x200d; തന്നെ വീരേന്ദ്രകുമാര്&#x200d; യു.ഡി.എഫ് വിടുമെന്ന് തങ്ങളാരും വിശ്വസിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramesh-chennithala-comment-in-veerenthra-kumar-and-jdu-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനതാദളില്‍ വിഭാഗീയത രൂക്ഷം; പോരടിച്ച് മാത്യു.ടി.തോമസും കൃഷ്ണന്‍കുട്ടിയും</title>
		<link>https://www.chandrikadaily.com/%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b5%80%e0%b4%af%e0%b4%a4-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d.html</link>
					<comments>https://www.chandrikadaily.com/%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b5%80%e0%b4%af%e0%b4%a4-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 01 Oct 2017 16:14:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[janatha dal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46041</guid>

					<description><![CDATA[&#160; തിരുവനന്തപുരം: ജനതാദള്‍(എസ്) സംസ്ഥാന നേതൃത്വത്തില്‍ വിഭാഗീയത രൂക്ഷം. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത കെ. കൃഷ്ണന്‍കുട്ടിയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ദേശീയ സെക്രട്ടറി ജനറല്‍ ദാനിഷ് അലിയോട് ആവശ്യപ്പെട്ടു. ഈ ആഴ്ചതന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ കടുത്ത തീരുമാനവുമായി ദേശീയനേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ദാനിഷ് അലി സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി. കൃഷ്ണന്‍കുട്ടിയും സി.കെ നാണുവും ഒരു പക്ഷത്തും മാത്യു.ടി തോമസും നീലലോഹിത ദാസും മറുഭാഗത്തും നിന്ന് പോരടിക്കുന്നതിനിടെയാണ് ദേശീയ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
തിരുവനന്തപുരം: ജനതാദള്&#x200d;(എസ്) സംസ്ഥാന നേതൃത്വത്തില്&#x200d; വിഭാഗീയത രൂക്ഷം. ദേശീയ നേതൃത്വത്തിന്റെ നിര്&#x200d;ദേശങ്ങള്&#x200d; അനുസരിക്കാത്ത കെ. കൃഷ്ണന്&#x200d;കുട്ടിയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് പാര്&#x200d;ട്ടിയിലെ ഒരു വിഭാഗം ദേശീയ സെക്രട്ടറി ജനറല്&#x200d; ദാനിഷ് അലിയോട് ആവശ്യപ്പെട്ടു. ഈ ആഴ്ചതന്നെ പ്രശ്‌നങ്ങള്&#x200d;ക്ക് പരിഹാരം കണ്ടില്ലെങ്കില്&#x200d; കടുത്ത തീരുമാനവുമായി ദേശീയനേതൃത്വത്തിന്റെ ഇടപെടല്&#x200d; ഉണ്ടാകുമെന്ന് ദാനിഷ് അലി സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്&#x200d;കി.<br />
കൃഷ്ണന്&#x200d;കുട്ടിയും സി.കെ നാണുവും ഒരു പക്ഷത്തും മാത്യു.ടി തോമസും നീലലോഹിത ദാസും മറുഭാഗത്തും നിന്ന് പോരടിക്കുന്നതിനിടെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്&#x200d;. കൃഷ്ണന്&#x200d;കുട്ടിയെ അനുകൂലിക്കുന്ന ഏതാനും നേതാക്കളെ നേരത്തെ പാര്&#x200d;ട്ടിവിരുദ്ധ പ്രവര്&#x200d;ത്തനത്തിന് പുറത്താക്കിയിരുന്നു. ഇവരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കത്തിലാണ് കൃഷ്ണന്&#x200d;കുട്ടി. ദേശീയ നേതൃത്വത്തിന്റെ നടപടി മറികടന്ന് അത്തരമൊരു തീരുമാനമെടുത്താല്&#x200d; കൃഷ്ണന്&#x200d; കുട്ടിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് മാത്യു.ടി തോമസ് വിഭാഗത്തിന്റെ ആവശ്യം.<br />
മാത്യു.ടി തോമസ് മന്ത്രിയായതിനെ തുടര്&#x200d;ന്ന് സംസ്ഥാന പ്രസിഡന്റായി നീലലോഹിത ദാസിന് ചുമതല നല്&#x200d;കിയിരുന്നു. മന്ത്രിയും സംസ്ഥാന പ്രസിഡന്റും ഒരു വിഭാഗത്തില്&#x200d; നിന്നായപ്പോള്&#x200d; കൃഷ്ണന്&#x200d;കുട്ടി പക്ഷം ദേശീയനേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. മന്ത്രിയാകാനായിരുന്നു കൃഷ്ണന്&#x200d;കുട്ടിക്ക് താല്&#x200d;പര്യം. എന്നാല്&#x200d; 2016 നവംബറില്&#x200d; സമവായത്തിലൂടെ കൃഷ്ണന്&#x200d; കുട്ടിയെ സംസ്ഥാന പ്രസിഡന്റായി തീരുമാനിക്കുകയായിരുന്നു. തുടര്&#x200d;ന്ന് കൃഷ്ണന്&#x200d;കുട്ടി തന്നെ അനുകൂലിക്കുന്ന നേതാക്കളെ ഉപയോഗിച്ച് മാത്യു.ടി തോമസിനെതിരെയും നീലനെതിരെയും ഗ്രൂപ്പുപ്രവര്&#x200d;ത്തനം ശക്തമാക്കി. പാര്&#x200d;ട്ടി നേതൃയോഗത്തില്&#x200d; മന്ത്രിയെ പരസ്യമായി തള്ളിപ്പറയുകയും അത് മാധ്യമങ്ങള്&#x200d;ക്ക് ചോര്&#x200d;ത്തിക്കൊടുക്കുകയും ചെയ്ത സംസ്ഥാന കമ്മിറ്റി അംഗവും മുന്&#x200d; തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ എസ്. ചന്ദ്രകുമാറിനെ കഴിഞ്ഞ ദിവസം ദാനിഷ് അലി പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കി. കൃഷ്ണന്&#x200d;കുട്ടി വിഭാഗത്തിന്റെ ദേശീയസമിതി അംഗം കൂടിയാണ് ചന്ദ്രകുമാര്&#x200d;. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; കോവളത്ത് ജമീലാ പ്രകാശത്തെ തോല്&#x200d;പിക്കാന്&#x200d; ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് നേരത്തെ ഇദ്ദേഹത്തെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. തുടര്&#x200d;ന്ന് കൃഷ്ണന്&#x200d;കുട്ടി പക്ഷത്തുനിന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാത്യു.ടി തോമസ് വിഭാഗം പിടിച്ചെടുക്കുകയും ചെയ്തു. ഇപ്പോള്&#x200d; മാത്യു.ടി.തോമസ് വിഭാഗം നേതാവായ അഡ്വ.എസ്. ഫിറോസ്‌ലാലാണ് തിരുവനന്തപുരത്ത് പ്രസിഡന്റ്.<br />
ജനതാദളിന് അനുവദിക്കപ്പെട്ട പല പദവികളും നേതാക്കളുടെ വിഭാഗീയത മൂലം നഷ്ടമാകുന്ന സ്ഥിതിയാണ്. പി.എസ്.സി മെമ്പര്&#x200d; സ്ഥാനത്തെ ചൊല്ലിയുള്ള തര്&#x200d;ക്കം ദേശീയനേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. നീലന്&#x200d; പ്രസിഡന്റായിരിക്കെ തീരുമാനിച്ചയാളിന്റെ പേരുവെട്ടി മറ്റൊരാളെ പി.എസ്.സി അംഗമാക്കാനുള്ള കൃഷ്ണന്&#x200d;കുട്ടിയുടെ നീക്കം പൊളിക്കാന്&#x200d; നീലന് ദേവഗൗഡയെ തന്നെ സമീപിക്കേണ്ടിവന്നു.<br />
പാര്&#x200d;ട്ടിയിലെ വിഭാഗീയത കാരണം ജനതാദളിന് എല്&#x200d;.ഡി.എഫ് അനുവദിച്ച ബോര്&#x200d;ഡ്, കോര്&#x200d;പറേഷന്&#x200d; സ്ഥാനങ്ങള്&#x200d; പോലും ഇതുവരെ നികത്തിയിട്ടില്ല. മന്ത്രിയെന്ന നിലയില്&#x200d; മാത്യു.ടി.തോമസ് മുന്നോട്ടുവെക്കുന്ന പേരുകള്&#x200d; കൃഷ്ണന്&#x200d;കുട്ടി അംഗീകരിക്കില്ല. അനുവദിക്കപ്പെട്ട സ്ഥാനങ്ങള്&#x200d; പോലും നേതാക്കള്&#x200d;ക്ക് ലഭിക്കാത്ത സ്ഥിതിയാണ്. നീലനാകട്ടെ ദേശീയനേതൃത്വത്തില്&#x200d; സ്വാധീനമുണ്ടെങ്കിലും സംസ്ഥാനത്ത് കൃഷ്ണന്&#x200d;കുട്ടിയോട് പോരടിച്ച് നില്&#x200d;ക്കാനുള്ള ശേഷിയില്ല. ഈ സാഹചര്യത്തില്&#x200d; ദേശീയ നേതൃത്വത്തിന്റെ നിര്&#x200d;ദേശം അവഗണിച്ച് മുന്നോട്ടുപോകാന്&#x200d; കൃഷ്ണന്&#x200d;കുട്ടി തീരുമാനിച്ചാല്&#x200d; ജനതാദളിലെ പ്രശ്‌നങ്ങള്&#x200d; കൂടുതല്&#x200d; സങ്കീര്&#x200d;ണമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b5%80%e0%b4%af%e0%b4%a4-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
