<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>janayugam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/janayugam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 21 Jan 2025 03:38:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>janayugam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജീവനക്കാരുടെ അവകാശങ്ങള്&#x200d; സംരക്ഷിക്കുന്നില്ല, പങ്കാളിത്ത പെന്&#x200d;ഷന്&#x200d; പിന്&#x200d;വലിക്കുന്നതില്&#x200d; വന്&#x200d; പരാജയം; സംസ്ഥാന സര്&#x200d;ക്കാരിനെതിരെ സ.പി.ഐയുടെ മുഖപത്രം</title>
		<link>https://www.chandrikadaily.com/not-protecting-employee-rights-massive-failure-to-withdraw-contributory-pension-spis-mouthpiece-against-the-state-government.html</link>
					<comments>https://www.chandrikadaily.com/not-protecting-employee-rights-massive-failure-to-withdraw-contributory-pension-spis-mouthpiece-against-the-state-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 21 Jan 2025 03:38:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[janayugam]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326640</guid>

					<description><![CDATA[കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചതിൽ നിന്ന് ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം. പങ്കാളിത്ത പെൻഷൻ പിൻലിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും, കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചതിൽ നിന്ന് ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു.</p>
<p>ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കഴിഞ്ഞിട്ടില്ല. ഒന്നാം ഇടതുപക്ഷ സർക്കാർ ജീവനക്കാർക്ക് ഒപ്പം നിന്നു. ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടു.എന്നാൽ തുടർഭരണത്തിൽ ഈ കീഴ്‌വഴക്കങ്ങൾ അട്ടിമറിക്കപ്പെട്ടെന്നും ലേഖനത്തിൽ പറയുന്നു.</p>
<p>നാളെ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കുമായി ബന്ധപ്പെട്ടാണ് ലേഖനം. &#8216;ഇടതുപക്ഷ മൂല്യം ഉയർത്തിപ്പിടിക്കുന്ന പണിമുടക്കം&#8217; എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗലിൻ്റേതാണ് ലേഖനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/not-protecting-employee-rights-massive-failure-to-withdraw-contributory-pension-spis-mouthpiece-against-the-state-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം</title>
		<link>https://www.chandrikadaily.com/suresh-gopik-and-b-cpi-mouthpiece-against-not-filing-a-case-against-gopalakrishnan.html</link>
					<comments>https://www.chandrikadaily.com/suresh-gopik-and-b-cpi-mouthpiece-against-not-filing-a-case-against-gopalakrishnan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 11 Nov 2024 05:30:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[janayugam]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317036</guid>

					<description><![CDATA[കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.</p>
<p>ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suresh-gopik-and-b-cpi-mouthpiece-against-not-filing-a-case-against-gopalakrishnan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബരിമലയിൽ ഒരിക്കൽ കൈ പൊള്ളിയിട്ടും പാഠം പഠിക്കാത്ത സർക്കാർ; രുക്ഷ വിമർശനവുമായി ജനയുഗം</title>
		<link>https://www.chandrikadaily.com/sarkar-did-not-learn-his-lesson-even-after-burning-his-hands-once-in-barimala-jan-yuga-with-harsh-criticism.html</link>
					<comments>https://www.chandrikadaily.com/sarkar-did-not-learn-his-lesson-even-after-burning-his-hands-once-in-barimala-jan-yuga-with-harsh-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 14 Oct 2024 04:00:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[janayugam]]></category>
		<category><![CDATA[sabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313312</guid>

					<description><![CDATA[ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം ആക്കരുതെന്നും സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>ദേവസ്വം മന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ശബരിമലയിലെ ബുക്കിങ് സംവിധാനവുമായി ബന്ധപ്പെട്ടാണ് വിമർശനം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദർശനത്തിന് സ്പോട് ബുക്കിങ് അനുവദിക്കണമെന്നുമാണ് ജനയു​ഗത്തിലെ ലേഖനത്തിലുള്ളത്.</p>
<p><img src="https://www.mediaoneonline.com/h-upload/2024/10/14/1446323-untitled-1.webp" alt="Sarkar did not learn his lesson even after burning his hand once in Sabarimala; Jan Yuga with harsh criticism, latest news malayalam, ശബരിമലയിൽ ഒരിക്കൽ കൈ പൊള്ളിയിട്ടും പാഠം പഠിക്കാത്ത സർക്കാർ; രുക്ഷ വിമർശനവുമായി ജനയുഗം" /></p>
<p>ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം ആക്കരുതെന്നും സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sarkar-did-not-learn-his-lesson-even-after-burning-his-hands-once-in-barimala-jan-yuga-with-harsh-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാരിനെ വിടാതെ സിപിഐ; പൊലീസിന് രൂക്ഷവിമര്&#x200d;ശനം; സിദ്ദിഖിന്റെ കാര്യത്തില്&#x200d; പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐ മുഖപത്രം ജനയുഗം</title>
		<link>https://www.chandrikadaily.com/1cpi-without-leaving-the-government-criticism-of-the-police-cpi-mouthpiece-janayugam-says-that-the-police-lacked-vigilance-in-the-case-of-siddique.html</link>
					<comments>https://www.chandrikadaily.com/1cpi-without-leaving-the-government-criticism-of-the-police-cpi-mouthpiece-janayugam-says-that-the-police-lacked-vigilance-in-the-case-of-siddique.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Sep 2024 05:47:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[janayugam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310998</guid>

					<description><![CDATA[സിദ്ദീഖിന്റെ കാര്യത്തില്&#x200d; പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സംശയിച്ചാല്&#x200d; കുറ്റം പറയാനാകില്ല. അതിജീവിതമാര്&#x200d;ക്ക് നീതി ലഭ്യമാക്കാന്&#x200d; നിയമനടപടികള്&#x200d; ശക്തമാക്കണം. അന്വേഷണസംഘം ഉണര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കണമെന്നും ജനയുഗം മുഖപ്രസംഗത്തില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>പൊലീസിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സിപിഐ. ബലാത്സംഗ കേസില്&#x200d; സിദ്ദീഖിനെ പിടികൂടുന്നതില്&#x200d; പൊലീസിന് അമാന്തമുണ്ടായെന്ന് സംശയമുണ്ടെന്ന് സിപിഐ മുഖപത്രം ജനയുഗം. സിദ്ദീഖിന്റെ കാര്യത്തില്&#x200d; പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സംശയിച്ചാല്&#x200d; കുറ്റം പറയാനാകില്ല. അതിജീവിതമാര്&#x200d;ക്ക് നീതി ലഭ്യമാക്കാന്&#x200d; നിയമനടപടികള്&#x200d; ശക്തമാക്കണം. അന്വേഷണസംഘം ഉണര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കണമെന്നും ജനയുഗം മുഖപ്രസംഗത്തില്&#x200d; പറയുന്നു.</p>
<p>‘പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതര്&#x200d;ക്ക് നീതി ലഭിക്കണം’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് പൊലീസിനെതിരെ രൂക്ഷ വിമര്&#x200d;ശമുന്നയിച്ചിരിക്കുന്നത്. എഎംഎംഎയില്&#x200d; അംഗത്വം നല്&#x200d;കാനായി ഫ്‌ലാറ്റിലേക്ക് വിളിച്ചെന്നും, മെമ്പര്&#x200d;ഷിപ്പ് ഫോറം പൂരിപ്പിക്കുന്നതിനിടയില്&#x200d; കഴുത്തില്&#x200d; ചുംബിച്ചുവെന്നുമാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്&#x200d;, പീഡനം എന്നിവയാണ് ഇവര്&#x200d;ക്കെതിരെ വകുപ്പുകള്&#x200d;.</p>
<p><img src="https://www.mediaoneonline.com/h-upload/2024/09/26/1443761-jan.webp" alt="Siddique" /></p>
<p>സിനിമയില്&#x200d; അവസരം വാഗ്ദാനം ചെയ്ത്, തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സിദ്ദിഖിനെതിരെയുള്ള പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്&#x200d;, ഭീഷണിപ്പെടുത്തല്&#x200d; എന്നീ വകുപ്പുകളില്&#x200d; തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇത്രയും കടുത്ത കുറ്റങ്ങള്&#x200d; ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്&#x200d; അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്&#x200d;ന്നിട്ടുണ്ട്.</p>
<p>ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, ചൊവ്വാഴ്ച രാവിലെ തന്നെ സിദ്ദീഖിന്റെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്&#x200d; എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്&#x200d; ദിലീപ് മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ സമര്&#x200d;പ്പിച്ച സാഹചര്യത്തില്&#x200d; അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടുപടിക്കല്&#x200d;ത്തന്നെ പൊലീസുണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാല്&#x200d; അറസ്റ്റ് ചെയ്യാനായിരുന്നു ഈ നടപടി. ഇത്തരമൊരു ജാഗ്രത സിദ്ദീഖിന്റെ കാര്യത്തില്&#x200d; പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും.</p>
<p>പരാതിയുടെ ഗൗരവമാണ് പരാതിക്കാരിയുടെ സ്വഭാവമല്ല പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞിട്ടുണ്ട്. പരാതി നല്&#x200d;കാന്&#x200d; വൈകിയതുകൊണ്ട് അതില്&#x200d; കഴമ്പില്ല എന്നു പറയാന്&#x200d; കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിലും ഹാര്&#x200d;വി വെയ്ന്&#x200d;സ്‌റ്റൈനെതിരെയുള്ള കേസുകള്&#x200d; വീണ്ടും മാതൃകയാവുകയാണ്. 2017ല്&#x200d; അലീസ മിലാനോ നടത്തിയ സാധാരണ ട്വീറ്റിലൂടെയാണ് അദ്ദേഹത്തിനെതിരെയുള്ള ലൈംഗിക പീഡനങ്ങളുടെ പരമ്പര പുറത്തായത്. 2013ലെ ഒരു കേസിന് ശിക്ഷയുണ്ടാകുന്നത് 2023ലാണ്. ഇപ്പോള്&#x200d; ഇവടെയും പീഡകസ്ഥാനത്ത് പ്രമുഖരാണ്. അവര്&#x200d;ക്ക് കേസിനെ സ്വാധീനിക്കാന്&#x200d; പണവും പ്രാപ്തിയുമുണ്ടാകും. അതിജീവിതര്&#x200d;ക്ക് നീതി ലഭ്യമാക്കാന്&#x200d; നിയമനടപടികള്&#x200d; ശക്തമാകുകയും അന്വേഷണ സംഘം ഉണര്&#x200d;ന്നുപ്രവര്&#x200d;ത്തിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാമെന്നും മുഖപ്രസംഗത്തില്&#x200d; പറയുന്നു.</p>
<p>നേരത്തെ മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായും ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷഭാഷയിലും ജനയുഗം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്&#x200d; വീണ്ടും പൊലീസിനെ രൂക്ഷമായി വിമര്&#x200d;ശിച്ച് സിപിഐ രംഗത്തുവരുന്നത്.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1cpi-without-leaving-the-government-criticism-of-the-police-cpi-mouthpiece-janayugam-says-that-the-police-lacked-vigilance-in-the-case-of-siddique.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായി ഡ്രംപിനും മോദിക്കും തുല്യം കടന്നാക്രമിച്ച് ജനയുഗം എഡിറ്റര്&#x200d;</title>
		<link>https://www.chandrikadaily.com/janayugam-editor-against-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/janayugam-editor-against-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 Jan 2018 11:35:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[janayugam]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64042</guid>

					<description><![CDATA[&#160; മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്&#x200d;ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. പിണറായിയുടെ മാധ്യമ നിലപാടുകള്&#x200d; ട്രംപിനും മോഡിക്കും തുല്യമെന്ന് എഡിറ്റര്&#x200d; രാജാജി മാത്യു തോമസ്. കൊച്ചിയില്&#x200d; നടന്ന മാധ്യമ സെമിനാറിലാണ് വിവാദ പരാമര്&#x200d;ശം. മുഖ്യമന്ത്രിയുടെ സമീപനം മാറ്റണം. ട്രംപിന്റെയും മോഡിയുടെയും നിലപാടുകള്&#x200d; തന്നെയാണ് ചില കാര്യങ്ങള്&#x200d; പിണറായി പിന്തുടരുന്നത്. മൂവരും ഒരു പോലെയാണ് മാധ്യങ്ങളെ അകറ്റി നിര്&#x200d;ത്തുന്നത്. ഇത്തരത്തിലുള്ള നിലപാടുകളും സമീപനങ്ങളും അപകടകരമാണ്. പൊതുസമൂഹത്തിനു വേണ്ടിയാണ് താന്&#x200d; ഇതു പറയുന്നതെന്നും രാജാജി മാത്യു തോമസ് പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്&#x200d;ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. പിണറായിയുടെ മാധ്യമ നിലപാടുകള്&#x200d; ട്രംപിനും മോഡിക്കും തുല്യമെന്ന് എഡിറ്റര്&#x200d; രാജാജി മാത്യു തോമസ്. കൊച്ചിയില്&#x200d; നടന്ന മാധ്യമ സെമിനാറിലാണ് വിവാദ പരാമര്&#x200d;ശം.</p>
<p>മുഖ്യമന്ത്രിയുടെ സമീപനം മാറ്റണം. ട്രംപിന്റെയും മോഡിയുടെയും നിലപാടുകള്&#x200d; തന്നെയാണ് ചില കാര്യങ്ങള്&#x200d; പിണറായി പിന്തുടരുന്നത്. മൂവരും ഒരു പോലെയാണ് മാധ്യങ്ങളെ അകറ്റി നിര്&#x200d;ത്തുന്നത്. ഇത്തരത്തിലുള്ള നിലപാടുകളും സമീപനങ്ങളും അപകടകരമാണ്. പൊതുസമൂഹത്തിനു വേണ്ടിയാണ് താന്&#x200d; ഇതു പറയുന്നതെന്നും രാജാജി മാത്യു തോമസ് പറഞ്ഞു. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്&#x200d; ചോദിക്കുമ്പോള്&#x200d; അസഹിഷ്ണുത കാണിക്കുകയാണ്. കേരള ചരിത്രത്തില്&#x200d; ആദ്യമായാണ് ഒരു മുഖ്യമന്ത്രി പത്രക്കാരോട് കടക്കൂ പുറത്തെന്ന് പറയുന്നതെന്നും ആദേഹം പറഞ്ഞു.<br />
എന്നാല്&#x200d; ജനയുഗം എഡിറ്ററുടെ വിവാദ പരാമര്&#x200d;ശത്തില്&#x200d; നിലപാട് വ്യക്തമാക്കാന്&#x200d; സി.പി.ഐ നേതാക്കള്&#x200d; തയ്യറായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/janayugam-editor-against-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയരാജനെതിരെ സിപിഐ മുഖപത്രം രംഗത്ത്</title>
		<link>https://www.chandrikadaily.com/janayugam-editorial-against-ep-jayarajan.html</link>
					<comments>https://www.chandrikadaily.com/janayugam-editorial-against-ep-jayarajan.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Mon, 10 Oct 2016 04:01:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[appointment row]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[janayugam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=2069</guid>

					<description><![CDATA[തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. സ്വജന പക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനിക്കാനാവില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി. ഒട്ടേറെ ചെറുപ്പക്കാര്‍ തൊഴിലില്ലാതെ നട്ടം തിരിയുന്ന നാട്ടില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ബന്ധുക്കളെ തിരുകിക്കയറ്റുന്നത് അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്. പാളിച്ചകള്‍ തിരുത്തുക തന്നെ വേണം. എതിരാളികളും അഴിമതിക്കഥകള്‍ നിരത്തി സ്വന്തം തെറ്റുകളെ ന്യായീകരിക്കാനാവില്ലെന്നും എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിച്ചു. മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം: അഞ്ച്‌ വർഷക്കാലത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തില്&#x200d; വ്യവസായ മന്ത്രി ഇപി ജയരാജനെ കൂടുതല്&#x200d; പ്രതിരോധത്തിലാക്കി സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്&#x200d;. സ്വജന പക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനിക്കാനാവില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി.</p>
<p>ഒട്ടേറെ ചെറുപ്പക്കാര്&#x200d; തൊഴിലില്ലാതെ നട്ടം തിരിയുന്ന നാട്ടില്&#x200d; സര്&#x200d;ക്കാര്&#x200d; വകുപ്പുകളില്&#x200d; ബന്ധുക്കളെ തിരുകിക്കയറ്റുന്നത് അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്. പാളിച്ചകള്&#x200d; തിരുത്തുക തന്നെ വേണം. എതിരാളികളും അഴിമതിക്കഥകള്&#x200d; നിരത്തി സ്വന്തം തെറ്റുകളെ ന്യായീകരിക്കാനാവില്ലെന്നും എഡിറ്റോറിയല്&#x200d; ഓര്&#x200d;മ്മിപ്പിച്ചു.</p>
<p><strong>മുഖപ്രസംഗത്തിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p class="caps">അഞ്ച്‌ വർഷക്കാലത്തെ അഴിമതി വാഴ്ചയ്ക്ക്‌ അറുതിവരുത്തി അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മേൽ നിഴൽവീഴ്ത്തിയ വിവാദങ്ങളാണ്‌ മുഖ്യധാരാ ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്നത്‌. വിവാദങ്ങളിൽ ഉൾപ്പെട്ട മന്ത്രിയും നേതാക്കളും വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ വീഴ്ചകൾ തിരുത്താനും അവരെ അത്‌ ബോധ്യപ്പെടുത്താനും തിരുത്തിക്കാനും മുഖ്യമന്ത്രിയടക്കം ഉന്നത നേതൃത്വത്തിനും സത്വരം കഴിഞ്ഞു എന്നത്‌ ആശ്വാസകരമാണ്‌. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത്‌ നടന്ന വിവാദനിയമനം റദ്ദാക്കിയെങ്കിലും അതിന്റെയും മറ്റുചില നിയമനങ്ങളുടെയും പേരിൽ കോൺഗ്രസും ബിജെപിയുമടക്കം പ്രതിപക്ഷം വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെടുകയും നിയമനടപടികളിലേയ്ക്ക്‌ നീങ്ങുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്‌.</p>
<p class="caps">മുഖ്യമന്ത്രിയും സിപിഐ(എം) നേതൃത്വവും അതീവ ഗൗരവത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയുമാണ്‌ വിവാദപ്രശ്നങ്ങളെ സമീപിക്കുന്നതെന്ന്‌ അവരുടെ കാര്യമാത്ര പ്രസക്തങ്ങളായ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. വീഴ്ചകൾ തിരിച്ചറിയാനും തെറ്റുകൾ തിരുത്താനും ബന്ധപ്പെട്ടവർ തയാറാകുന്നതോടെ അതിന്റെ പേരിലുള്ള വിവാദം കെട്ടടങ്ങുമെന്ന്‌ കരുതാം. പ്രശ്നത്തിൽ അതിന്‌ അപ്പുറത്ത്‌ എന്തെങ്കിലുമുണ്ടെങ്കിൽ അവയ്ക്ക്‌ പ്രതിവിധിയായി നിയമത്തിന്റെ വഴികൾ ആരായാൻ വിമർശകർക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. അധികാരത്തിലേറി നാല്‌ മാസം പിന്നിടുമ്പോഴേയ്ക്കും എൽഡിഎഫ്‌ മന്ത്രിസഭയും മുന്നണിയും നേരിടേണ്ടി വന്ന ഈ വിവാദങ്ങൾ നിതാന്ത ജാഗ്രത എല്ലാ രംഗത്തും എല്ലായിപ്പോഴും കൂടിയേ തീരൂ എന്ന പാഠവും മൂന്നാര്റിയിപ്പുമാണ്‌ നൽകുന്നത്‌. പ്രതിപക്ഷം ഉയർത്തുന്ന വിവാദങ്ങളെക്കാൾ ഏറെ എൽഡിഎഫിനെ ആത്മാർഥമായി പിന്തുണയ്ക്കുകയും അതിൽ വിശ്വാസവും പ്രതീക്ഷയും അർപ്പിക്കുന്ന ജനങ്ങളോടുള്ള ആദരവും പ്രതിബദ്ധതയുമാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും മന്ത്രിസഭയുടെയും വിലപ്പെട്ട മൂലധനമെന്നത്‌ ബന്ധപ്പെട്ടവർ ഒരിക്കലും വിസ്മരിച്ചുകൂട.</p>
<p class="caps">ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും ഇന്നത്തെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും അതിന്റെ പ്രവർത്തകരും നേതാക്കളും ഇതര പാർട്ടികളിലേതിൽനിന്നും വിഭിന്നരല്ലെന്ന്‌ വരുത്തിതീർക്കാൻ ബോധപൂർവമായ ശ്രമമാണ്‌ ലോകമെങ്ങും നടന്നുവരുന്നത്‌. മൂലധനശക്തികളും അതിന്റെ യുക്തിയും ആധിപത്യം പുലർത്തുന്ന ആധുനിക സമൂഹങ്ങളിൽ ആ ധാരണ തെറ്റാണെന്ന്‌ ബോധ്യപ്പെടുത്തുക ശ്രമകരമാണ്‌. എന്നിട്ടും കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസവും പ്രതീക്ഷയും ജനങ്ങൾ പൂർണമായി കൈവിട്ടിട്ടില്ല. അതുതന്നെയാണ്‌ അഴിമതിയുടെ കുത്തൊഴുക്കിന്‌ അഞ്ച്‌ വർഷം സാക്ഷ്യം വഹിച്ച കേരള ജനത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ അനുകൂലമായി വിധിയെഴുതാൻ തയാറായതിന്റെ കാരണവും. ആർക്കും ഒന്നും സ്വകാര്യമായി രഹസ്യസ്വഭാവത്തോടെ സൂക്ഷിച്ചുവയ്ക്കാൻ കഴിയാത്തത്ര സുതാര്യമായ ലോകത്താണ്‌ നാം ജീവിക്കുന്നത്‌.</p>
<p class="caps">വിവരസാങ്കേതിക വിദ്യാ വിസ്ഫോടനം സാമൂഹിക ജീവിതത്തെ സുതാര്യമാക്കുക മാത്രമല്ല വിശ്വാസങ്ങൾക്കും പ്രതിബദ്ധതയ്ക്കും അവ ശക്തമായ അടിത്തറയായി മാറുകയും ചെയ്തിരിക്കുന്നു. വിവരസാങ്കേതിക വിദ്യ സ്വകാര്യതകളുടെയും രഹസ്യങ്ങളുടെയും ഉരുക്കുമതിലുകളെ തകർക്കുകയും തത്സമയ പ്രതികരണം സാർവത്രികമാക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ നിയമനവിവാദം ഇടതുപക്ഷ അനുഭാവികളിൽ സൃഷ്ടിച്ച വ്യാപക പ്രതിഷേധവും അവയുടെ തത്സമയ പ്രതികരണവും ആർക്കാണ്‌ അവഗണിക്കാനാവുക? അതിനെ അവഗണിക്കാനും പുച്ഛിച്ച്‌ തള്ളാനും മുതിരുന്നവരുടെ സ്ഥാനം ചരിത്രത്തിലാവില്ലെന്ന്‌ കരുതലോടെ ഓർക്കുക.</p>
<p class="caps">അഴിമതിക്കെതിരായ എൽഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ്‌ മുന്നണിയെ അധികാരത്തിലെത്തിച്ചത്‌. മുന്നണിയുടെ വിജയം അഭിമാനകരമെന്ന്‌ വിലയിരുത്തുമ്പോഴും അതിന്റെ താരതമ്യകരുത്ത്‌ വില കുറച്ചു കണ്ടുകൂട. സ്വജനപക്ഷപാതം നിസംശയം അഴിമതിയാണ്‌. ഒരു വ്യാഖ്യാനംകൊണ്ടും അതിന്റെ മുഖം മിനുക്കാനാവില്ല. ഉന്നത യോഗ്യത നേടിയവരും തൊഴിൽരഹിതരുമായ വൻപടയുടെ മുന്നിൽ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്‌. എതിരാളികളുടെ അഴിമതിക്കഥകളും അവർ നേരിടുന്ന നടപടികളും നിരത്തിവച്ച്‌ സ്വന്തം നടപടികളെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ ജനത്തിന്റെ മുമ്പിലും നിമയത്തിന്റെ മുമ്പിലും വിലപ്പോവില്ല. ബൂർഷ്വാ ജനാധിപത്യത്തിന്റെ സങ്കീർണതകളിൽ ഇടതുപക്ഷത്തെ വേറിട്ട്‌ നിർത്തുന്നത്‌ അതിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും ഉന്നതവും സുതാര്യവുമായ ധാർമികസ്ഥിരതയാണ്‌.</p>
<p class="caps">അതിന്‌ കളങ്കം വരുത്തുന്ന ഒരു നടപടിയും അംഗീകരിക്കാനോ വച്ചുപൊറുപ്പിക്കാനോ പാടില്ല. അത്‌ താങ്ങാനുള്ള കരുത്ത്‌ കേരളത്തിലെ ഇടതുപക്ഷത്തിനില്ല. അതിനുള്ള സഹിഷ്ണുത ഇടതുപക്ഷ പാർട്ടികൾക്കും അതിന്റെ പ്രവർത്തകർക്കും അണികൾക്കുമില്ല. സംഭവിച്ച പാളിച്ചകളും വീഴ്ചകളും തിരുത്തപ്പെടണം. അത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടാതിരിക്കാൻ മുന്നണി മുൻകരുതൽ നടപടി സ്വീകരിക്കണം. അത്‌ എൽഡിഎഫിനുമേൽ നിഴൽ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കുന്നതാവണം. അതാവട്ടെ മുന്നണിയിലേയും ഘടകക്ഷികളിലെയും ആഭ്യന്തര ജനാധിപത്യ പ്രക്രിയ കൂടുതൽ ആഴവും വ്യാപ്തിയുമുള്ളതും അർഥപൂർണവുമാക്കി മാറ്റുന്നതിലൂടെയേ കൈവരിക്കാനാവൂ. ഇപ്പോഴത്തെ സംഭവവികാസങ്ങൾ ആ ദിശയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും എൽഡിഎഫിന്‌ പ്രചോദനമാകണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/janayugam-editorial-against-ep-jayarajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
