<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Japanfever &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/japanfever/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 15 Jan 2026 06:54:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Japanfever &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജപ്പാന്‍ ജ്വരം വര്‍ധിക്കുന്നു; മലപ്പുറം, കോഴിക്കോട് രോഗബാധിത ജില്ലകള്‍</title>
		<link>https://www.chandrikadaily.com/japan-fever-is-on-rise-malappuram-and-kozhikode-are-affected-districts.html</link>
					<comments>https://www.chandrikadaily.com/japan-fever-is-on-rise-malappuram-and-kozhikode-are-affected-districts.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 15 Jan 2026 06:52:41 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[calicut]]></category>
		<category><![CDATA[Japanfever]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374054</guid>

					<description><![CDATA[ജപ്പാന്‍ ജ്വരം  വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ജാപ്പനീസ് എന്&#x200d;സെഫലൈറ്റിസ് (ജപ്പാന്&#x200d; ജ്വരം) കേസുകള്&#x200d; വര്&#x200d;ധിക്കുന്ന സാഹചര്യത്തില്&#x200d; പൊതുജനങ്ങള്&#x200d; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്&#x200d;കി. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്‌കവീക്ക (AES) നിരീക്ഷണ ഡേറ്റയുടെ അടിസ്ഥാനത്തില്&#x200d; മലപ്പുറം, കോഴിക്കോട് ജില്ലകളെ ജാപ്പനീസ് എന്&#x200d;സെഫലൈറ്റിസ് ബാധിത ജില്ലകളായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.</p>
<p>രോഗവ്യാപനവും പ്രതിരോധ മാര്&#x200d;ഗങ്ങളും സംബന്ധിച്ച് ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d; ഡോ. ടി.കെ. ജയന്തി വിശദീകരിച്ചു. ക്യൂലക്‌സ് വിഭാഗത്തില്&#x200d;പ്പെടുന്ന കൊതുകുകള്&#x200d; വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ജാപ്പനീസ് എന്&#x200d;സെഫലൈറ്റിസ്. തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം തീവ്രമായ പനിക്കു ശേഷം അസ്വാഭാവിക പെരുമാറ്റം, ബോധക്ഷയം, ഛര്&#x200d;ദി, ശക്തമായ തലവേദന തുടങ്ങിയ ലക്ഷണങ്ങളിലൂടെ പ്രകടമാകുന്നു.</p>
<p>രോഗം ഗുരുതരമായാല്&#x200d; തലച്ചോറില്&#x200d; നീര്&#x200d;ക്കെട്ട്, അപസ്മാരം തുടങ്ങിയ അവസ്ഥകളിലേക്കു നീങ്ങാനും 20 മുതല്&#x200d; 30 ശതമാനം വരെ രോഗികളില്&#x200d; മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തലച്ചോറിലെ സ്രവവും രക്തവും പരിശോധിച്ച് ആന്റിബോഡി ടെസ്റ്റിലൂടെയാണ് രോഗനിര്&#x200d;ണയം നടത്തുന്നത്. അപസ്മാര ലക്ഷണങ്ങളോടെ എത്തുന്ന രോഗികളില്&#x200d; സ്രവ പരിശോധന നടത്തുന്നത് പലപ്പോഴും പ്രയാസകരമാണെന്നും വ്യക്തമാക്കി.</p>
<p>തീരപ്രദേശങ്ങളിലാണ് രോഗസാധ്യത കൂടുതലായി കണ്ടെത്തുന്നത്. വെള്ളക്കെട്ടുകളും കുളങ്ങളും ധാരാളമുള്ള പ്രദേശങ്ങളില്&#x200d; കൊതുക് വളര്&#x200d;ച്ച കൂടുതലായതിനാല്&#x200d; രോഗവ്യാപന സാധ്യതയും ഉയരുന്നു. ദേശാടനക്കിളികള്&#x200d;, കുളക്കോഴികള്&#x200d;, നീര്&#x200d;കാക്കകള്&#x200d;, കന്നുകാലികളുടെ ശരീരത്തിലിരിക്കുന്ന പക്ഷികള്&#x200d; എന്നിവയില്&#x200d; വൈറസിന്റെ സാന്നിധ്യം കാണപ്പെടുന്നുണ്ടെന്നും, ഇവയില്&#x200d;നിന്ന് കൊതുകുവഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. പക്ഷികളില്&#x200d;നിന്ന് നേരിട്ട് രോഗം പകരില്ല.</p>
<p>ഒരു വയസ്സുമുതല്&#x200d; 15 വയസ്സുവരെയുള്ള കുട്ടികളിലാണ് രോഗം കൂടുതല്&#x200d; ഗുരുതരമാകുന്നത്. പ്രത്യേകിച്ച് ഒന്നുമുതല്&#x200d; അഞ്ചുവരെ പ്രായമുള്ള കുട്ടികള്&#x200d;ക്ക് അപകടസാധ്യത കൂടുതലാണ്. രോഗത്തിന് പ്രത്യേക ആന്റിവൈറല്&#x200d; ചികിത്സ ലഭ്യമല്ല. പ്രതിരോധ കുത്തിവെപ്പാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്&#x200d;ഗം. ലക്ഷണങ്ങള്&#x200d;ക്കനുസരിച്ചാണ് ചികിത്സ നല്&#x200d;കുന്നത്.</p>
<p>രോഗം ഭേദമാകുന്നവരില്&#x200d; 30 മുതല്&#x200d; 50 ശതമാനം വരെ ആളുകള്&#x200d;ക്ക് ശാരീരികമോ നാഡീസംബന്ധമായോ തകരാറുകള്&#x200d; നിലനില്&#x200d;ക്കാന്&#x200d; സാധ്യതയുണ്ടെന്നും, ഇവര്&#x200d;ക്ക് ആവശ്യമായ ശാരീരികവും മാനസികവുമായ പരിചരണം നല്&#x200d;കുമെന്നും അധികൃതര്&#x200d; അറിയിച്ചു.</p>
<p>മലപ്പുറം ജില്ലയില്&#x200d; മഞ്ചേരി മെഡിക്കല്&#x200d; കോളേജിലും മറ്റ് സ്വകാര്യ മെഡിക്കല്&#x200d; കോളേജുകളിലും തീവ്രപരിചരണ വിഭാഗമുള്ള ആശുപത്രികളിലും ചികിത്സാസൗകര്യം ഒരുക്കിയിട്ടുണ്ട്.</p>
<p>പ്രതിരോധ നടപടികളുടെ ഭാഗമായി വാക്‌സിന്&#x200d; എടുക്കുക, കൊതുകുകടി പരമാവധി ഒഴിവാക്കുക, കൊതുക് വളരുന്ന സാഹചര്യങ്ങള്&#x200d; ഇല്ലാതാക്കുക എന്നിവ നിര്&#x200d;ദേശിച്ചു. പാടങ്ങള്&#x200d;, വെള്ളക്കെട്ടുകള്&#x200d;, കുളങ്ങള്&#x200d; തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുമ്പോള്&#x200d; ശരീരം മൂടുന്ന വസ്ത്രങ്ങള്&#x200d; ധരിക്കണം. ലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; ഉടന്&#x200d; മെഡിക്കല്&#x200d; കോളേജിലോ ചികിത്സാസൗകര്യമുള്ള ആശുപത്രികളിലോ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അഭ്യര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/japan-fever-is-on-rise-malappuram-and-kozhikode-are-affected-districts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
