<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jayalalita &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jayalalita/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 11 Jun 2017 15:02:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jayalalita &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പോയസ് ഗാര്‍ഡനില്‍ സംഘര്‍ഷം, അകത്തു കയറാനാകാതെ ദീപയും സംഘവും, ദീപക് ചതിച്ചെന്നും ആരോപണം</title>
		<link>https://www.chandrikadaily.com/clash-in-poyes-garden.html</link>
					<comments>https://www.chandrikadaily.com/clash-in-poyes-garden.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Jun 2017 09:30:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[jayalalita]]></category>
		<category><![CDATA[poyes garden]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31936</guid>

					<description><![CDATA[മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിനെ പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. വാഹനത്തിലെത്തിയ ദീപ പോയസ് ഗാര്‍ഡനിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. ശശികലയുടെ മരുമകന്‍ ടിടിവി ദിനകരനും സംഘവും ദീപയെ വിലക്കി രംഗത്തെത്തിയിരുന്നു. ദീപ ആദ്യമായാണ് പോയസ് ഗാര്‍ഡനിലെത്തുന്നത്. സഹോദരന്‍ ദീപക് വിളിച്ചാണു വന്നതെന്നു ദീപ പറഞ്ഞു. എന്നാല്‍ ദീപക് ഇതു നിഷേദിച്ചു. ശശികലയുടെ സംഘത്തോടൊപ്പം ചേര്‍ന്നു സഹോദരന്‍ ചതിച്ചെന്നും ദീപക് പിന്നീട് ആരോപിച്ചു. വേദനിലയത്തിനു പുറത്ത് സംഘര്‍ഷം ഉടലെടുത്തതോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>മുന്&#x200d;മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിനെ പോയസ് ഗാര്&#x200d;ഡനില്&#x200d; പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്&#x200d;ന്നായിരുന്നു സംഘര്&#x200d;ഷം. വാഹനത്തിലെത്തിയ ദീപ പോയസ് ഗാര്&#x200d;ഡനിലേക്ക് കടക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; പോലീസ് തടഞ്ഞു. ശശികലയുടെ മരുമകന്&#x200d; ടിടിവി ദിനകരനും സംഘവും ദീപയെ വിലക്കി രംഗത്തെത്തിയിരുന്നു.</p>
<p>ദീപ ആദ്യമായാണ് പോയസ് ഗാര്&#x200d;ഡനിലെത്തുന്നത്. സഹോദരന്&#x200d; ദീപക് വിളിച്ചാണു വന്നതെന്നു ദീപ പറഞ്ഞു. എന്നാല്&#x200d; ദീപക് ഇതു നിഷേദിച്ചു. ശശികലയുടെ സംഘത്തോടൊപ്പം ചേര്&#x200d;ന്നു സഹോദരന്&#x200d; ചതിച്ചെന്നും ദീപക് പിന്നീട് ആരോപിച്ചു.</p>
<p>വേദനിലയത്തിനു പുറത്ത് സംഘര്&#x200d;ഷം ഉടലെടുത്തതോടെ തടിച്ചു കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്&#x200d; പോലീസിന് പാടുപെടേണ്ടി വന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clash-in-poyes-garden.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഴിഞ്ഞ മൂന്നുമണിക്കൂറിനുള്ളില്‍ ജയലളിതയെക്കുറിച്ച് ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു;&#8217;മരിച്ചോയെന്ന്&#8217;</title>
		<link>https://www.chandrikadaily.com/jayalaitha-death.html</link>
					<comments>https://www.chandrikadaily.com/jayalaitha-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Dec 2016 10:22:13 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[jayalalita]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=11880</guid>

					<description><![CDATA[ജയലളിത ആസ്പത്രിയില്‍ അതീവഗുരുതരമായ അവസ്ഥയില്‍ കഴിയുമ്പോള്‍ ആഗോളതലത്തില്‍ ഗൂഗിളില്‍ കഴിഞ്ഞ കുറച്ചുമണിക്കൂറുകളായി ഏറ്റവും കൂടുതല്‍ സെര്‍ച്ച് നടന്നത് അവര്‍ മരിച്ചോയെന്നാണ്. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും വാര്‍ത്തകള്‍ക്ക് യാതൊരു സ്ഥിതീകരണവും ഉണ്ടായിരുന്നില്ല. ജയലളിത് ഡെഡ് എന്നപേരില്‍ അമേരിക്കയില്‍ നിന്നുപോലും സെര്‍ച്ച് നടന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ജയലളിത മരിച്ചുവെന്ന രീതിയില്‍ ചില തമിഴ് പ്രാദേശികമാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് സംഭവം. ജയലളിത, തമിഴ്‌നാട്, കാര്‍ഡിയാക് അറസ്റ്റ്, ജയലളിത, ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ [&#8230;]]]></description>
										<content:encoded><![CDATA[<p>ജയലളിത ആസ്പത്രിയില്&#x200d; അതീവഗുരുതരമായ അവസ്ഥയില്&#x200d; കഴിയുമ്പോള്&#x200d; ആഗോളതലത്തില്&#x200d; ഗൂഗിളില്&#x200d; കഴിഞ്ഞ കുറച്ചുമണിക്കൂറുകളായി ഏറ്റവും കൂടുതല്&#x200d; സെര്&#x200d;ച്ച് നടന്നത് അവര്&#x200d; മരിച്ചോയെന്നാണ്. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയുള്ള വാര്&#x200d;ത്തകള്&#x200d; കേള്&#x200d;ക്കുമ്പോഴും വാര്&#x200d;ത്തകള്&#x200d;ക്ക് യാതൊരു സ്ഥിതീകരണവും ഉണ്ടായിരുന്നില്ല. ജയലളിത് ഡെഡ് എന്നപേരില്&#x200d; അമേരിക്കയില്&#x200d; നിന്നുപോലും സെര്&#x200d;ച്ച് നടന്നത് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നു. ജയലളിത മരിച്ചുവെന്ന രീതിയില്&#x200d; ചില തമിഴ് പ്രാദേശികമാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും വാര്&#x200d;ത്ത നല്&#x200d;കിയിരുന്നു. അതിന് പിന്നാലെയാണ് സംഭവം.</p>
<p>ജയലളിത, തമിഴ്‌നാട്, കാര്&#x200d;ഡിയാക് അറസ്റ്റ്, ജയലളിത, ഓള്&#x200d; ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം, ജയലളിത മിയോകാര്&#x200d;ഡിയല്&#x200d; ഇന്&#x200d;ഫ്രാക്ഷന്&#x200d;, ജയലളിത തുടങ്ങിയവയാണ് ജയലളിതയെക്കുറിച്ച് നടന്ന മറ്റു പ്രധാനപ്പെട്ട സേര്&#x200d;ച്ചുകള്&#x200d;.</p>
<p>സോഷ്യല്&#x200d;മീഡിയയിലുള്&#x200d;പ്പെടെ മരിച്ചുവെന്ന വാര്&#x200d;ത്ത പരന്നിരുന്നു.ട്വിറ്ററില്&#x200d; ജയലളിത ഇന്ന് ട്രെന്&#x200d;ഡിംഗ് വിഭാഗത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalaitha-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൈസൂരില്‍ നിന്നെത്തി, തൊട്ടതെല്ലാം കീഴടക്കി</title>
		<link>https://www.chandrikadaily.com/%e0%b4%ae%e0%b5%88%e0%b4%b8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%8a.html</link>
					<comments>https://www.chandrikadaily.com/%e0%b4%ae%e0%b5%88%e0%b4%b8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%8a.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Dec 2016 20:43:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[jayalalita]]></category>
		<category><![CDATA[jayalalitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=11766</guid>

					<description><![CDATA[ചെന്നൈ: മൈസൂര്‍ രാജകൊട്ടാരവുമായ ബന്ധമുണ്ടായിരുന്ന തലമുറയായിരുന്നു ജയലളിതയുടെ കുടുംബം. ബ്രാഹ്മണകുടുംബാംഗമായ ജയലളിത പ്രിയ തോഴന്‍ എം.ജി.ആറിനെപോലെതന്നെ തമിഴ്‌നാട്ടുകാരിയായിരുന്നില്ല. എം.ജി.ആര്‍ പാലക്കാട് വടവന്നൂര്‍കാരനായ മേനോനായിരുന്നെങ്കില്‍ ജയലളിത കര്‍ണാടക സ്വദേശിയായിരുന്നു. പഴയ മൈസൂര്‍ സംസ്ഥാനത്തിലെ മാണ്ഡ്യയിലെ മേലുക്കോട്ട് 1948 ഫെബ്രുവരി 24നായിരുന്നു ജയയുടെ ജനനം. ബ്രാഹ്മണാചാരപ്രകാരം രണ്ടുപേരുകള്‍ ഉണ്ടായിരുന്നു കുട്ടിക്കാലത്ത് ജയലളിതക്ക്. കോമളവല്ലിയായിരുന്നു ആദ്യത്തെ പേര്. കുടുംബം താമസിച്ച ജയവിലാസ്, ലളിത വിലാസ് എന്നീ വീടുകളുടെ പേരുകളില്‍ നിന്നാണ് ജയലളിത എന്ന പേര് പിന്നീട് ഒന്നാം വയസ്സില്‍ സ്വീകരിക്കുന്നത്. പത്മവല്ലി [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മൈസൂര്&#x200d; രാജകൊട്ടാരവുമായ ബന്ധമുണ്ടായിരുന്ന തലമുറയായിരുന്നു ജയലളിതയുടെ കുടുംബം. ബ്രാഹ്മണകുടുംബാംഗമായ ജയലളിത പ്രിയ തോഴന്&#x200d; എം.ജി.ആറിനെപോലെതന്നെ തമിഴ്‌നാട്ടുകാരിയായിരുന്നില്ല. എം.ജി.ആര്&#x200d; പാലക്കാട് വടവന്നൂര്&#x200d;കാരനായ മേനോനായിരുന്നെങ്കില്&#x200d; ജയലളിത കര്&#x200d;ണാടക സ്വദേശിയായിരുന്നു. പഴയ മൈസൂര്&#x200d; സംസ്ഥാനത്തിലെ മാണ്ഡ്യയിലെ മേലുക്കോട്ട് 1948 ഫെബ്രുവരി 24നായിരുന്നു ജയയുടെ ജനനം. ബ്രാഹ്മണാചാരപ്രകാരം രണ്ടുപേരുകള്&#x200d; ഉണ്ടായിരുന്നു കുട്ടിക്കാലത്ത് ജയലളിതക്ക്. കോമളവല്ലിയായിരുന്നു ആദ്യത്തെ പേര്. കുടുംബം താമസിച്ച ജയവിലാസ്, ലളിത വിലാസ് എന്നീ വീടുകളുടെ പേരുകളില്&#x200d; നിന്നാണ് ജയലളിത എന്ന പേര് പിന്നീട് ഒന്നാം വയസ്സില്&#x200d; സ്വീകരിക്കുന്നത്. പത്മവല്ലി എന്നൊരു ചെറിയമ്മയും . ഇവരോടൊപ്പമായിരുന്നു എട്ടുവര്&#x200d;ഷത്തോളം ജയ താമസിച്ചത്. ജയകുമാര്&#x200d; എന്നൊരു സഹോദരനുണ്ടായിരുന്നു ജയക്ക്.</p>
<p>രണ്ടുവയസ്സുള്ളപ്പോഴാണ് പിതാവ് ജയറാം മരണമടയുന്നത്. ഇതോടെ അമ്മ വേദവല്ലി ബാംഗ്ലൂരിലെ സ്വന്തം പിതാവിന്റെ നാടായ ബാംഗ്ലൂരിലേക്ക് താമസം മാറ്റി. എന്നാല്&#x200d; പിതാവിന്റെ വീടായ മാണ്ഡ്യയില്&#x200d; തന്നെയായിരുന്നു ജയയുടെ വാസം. 1958 വരെ ജയ അവിടെ തുടര്&#x200d;ന്നു. ജയയുടെ തമിഴ്‌നാട്ടിലേക്കുള്ള കുടിയേറ്റത്തിന് കാരണം ചെറിയമ്മ അംബുജവല്ലിയായിരുന്നു. അമ്മ വേദവല്ലിയുടെ അനുജത്തി മദ്രാസിലേക്ക് താമസം മാറ്റിയ കാലമായിരുന്നു 1950കള്&#x200d;.1948ല്&#x200d; അംബുജവല്ലി മദ്രാസില്&#x200d; എയര്&#x200d; ഹോസ്റ്റസായി ജോലിക്ക് ചേര്&#x200d;ന്നു. കൂടെ നാടകാഭിനയവും . വിദ്യാവതി എന്ന പേരിലായിരുന്നു ഇത്. അടുത്ത വര്&#x200d;ഷം ജയയുടെ അമ്മയും ജയയുമായി മദ്രാസിലേക്ക് താമസം മാറ്റി. അംബുജവല്ലിയുടെ നിര്&#x200d;ബന്ധപ്രകാരമായിരുന്നു ഇത്. വേദവല്ലിയും തമിഴ് സിനിമയില്&#x200d; അഭിനയിച്ചുതുടങ്ങി. സന്ധ്യ എന്ന അപരനാമത്തിലായിരുന്നു ഇത്. പത്മവല്ലിയുടെ വിവാഹത്തോടെയായിരുന്നു 1958ല്&#x200d; ജയ അമ്മയോടൊപ്പം ചെന്നൈയില്&#x200d; താമസമാരംഭിച്ചത്.</p>
<p>അതേസമയം പതിനഞ്ചാം വയസ്സില്&#x200d; തന്നെ കന്നഡ നാടകങ്ങളില്&#x200d; ജയ അഭിനയം തുടങ്ങിയിരുന്നു. 1961ല്&#x200d; ശ്രീശൈലമഹാത്മാ എന്ന പേരിലുള്ള കന്നഡ സിനിമയില്&#x200d; ബാലതാരമായി അഭിനയിച്ചാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. എം.ജി.ആറിനോടൊപ്പം 28 സൂപ്പര്&#x200d;ഹിറ്റ് ചിത്രങ്ങളിലാണ് ജയ അഭിനയിച്ചത്. 1965ലാണ് ആദ്യമായി തമിഴ് സിനിമയില്&#x200d; തലകാണിച്ചത്. സി.വി ശ്രീധറിന്റെ വെണ്ണിറ ആടൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. എന്നാല്&#x200d; തൊട്ടടുത്ത വര്&#x200d;ഷം മാത്രം ഒറ്റയടിക്ക് 11 ചിത്രങ്ങളിലാണ് ഈ താരോദയം അഭിനയം കാഴ്ച വെച്ചത്.</p>
<p>ജയലളിതയുടെ തകര്&#x200d;പ്പന്&#x200d; പ്രകടനം കൊണ്ടുതന്നെ വര്&#x200d;ഷങ്ങള്&#x200d;ക്കുള്ളില്&#x200d; തമിഴ് സിനിമകളുടെ ടൈറ്റില്&#x200d; പേരുകളില്&#x200d; ജയയുടെ സാന്നിധ്യം നിറഞ്ഞു. അടിമൈപ്പെണ്&#x200d;, കണ്ണാ എന്&#x200d; കാതലന്&#x200d; തുടങ്ങിയ നായികാപ്രധാന്യമുള്ള ചിത്രങ്ങള്&#x200d; ഉദാഹരണം. 125 സിനിമകളിലാണ് നായികാ റോളില്&#x200d; അവര്&#x200d; അഭിനയിച്ചത്. നിരവധി പുരാണകഥാസിനിമകളിലും ജയ അഭിനയിച്ചു. ആദിപരാശക്തി , കണ്ടന്&#x200d; കരുണാള്&#x200d;, കന്നിതായ് തുടങ്ങിയവ ഉദാഹരണം. എം.ജി.ആര്&#x200d; നായകനായ സിനിമയായിരുന്നു ഇതെന്നത് ജയയുടെ ജനപ്രിയത വിളിച്ചോതു്ന്നതായിരുന്നു. 1971ലാണ് ആദ്യമായി ജയക്ക് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന സര്&#x200d;ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്. തങ്കഗോപുരം എന്ന ചിത്രത്തിനായിരുന്നു ഇത്.</p>
<p>തെന്നിന്ത്യന്&#x200d; സിനിമാസിംഹം ശിവാജിയുടെ കൂടെയും അവര്&#x200d; പല സിനിമകളിലും അഭിനയിച്ചു. ഏറ്റവും കൂടുതല്&#x200d; കാലം ഓടിയ സിനിമകളിലെ പ്രധാനതാരവും ജയയായിരുന്നു. ഇവരുടെ 85 സിനിമകളാണ് 25 വര്&#x200d;ഷത്തിലധികം ഓടിയത്. തെലുങ്കിലും 25 ഓളം സിനിമകളില്&#x200d; അവര്&#x200d; നായികയായി അഭിനയിച്ചു.1965 മുതല്&#x200d; 85 വരെ ജയയായിരുന്നു ഇന്ത്യയിലെ ഏറ്റവും കൂടുതല്&#x200d; പ്രതിഫലമുള്ള നടി .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%ae%e0%b5%88%e0%b4%b8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%8a.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എന്തും സംഭവിക്കാം&#8217;; അപ്രതീക്ഷിത ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്ന് ഡോ റിച്ചാര്‍ഡ് ബെയ്ല്‍</title>
		<link>https://www.chandrikadaily.com/jayalalitha-4.html</link>
					<comments>https://www.chandrikadaily.com/jayalalitha-4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Dec 2016 10:55:04 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalalita]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=11669</guid>

					<description><![CDATA[ചെന്നൈ: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ജയലളിതയുടെ അവസ്ഥയില്‍ എന്തും സംഭവിക്കാമെന്ന് ഡോ റിച്ചാര്‍ഡ് ബെയ്ല്‍. ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഡോക്ടറാണ് ഇദ്ദേഹം. അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്ക് 12ന് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലും നില അതീവഗുരുതരമായി തുടരുന്നുവെന്നാണ് വ്യക്തമാക്കിയത്. എയിംസില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും ചെന്നൈയിലെത്തിയിട്ടുണ്ട്. മികച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സ്ഥിതിയില്‍ മാറ്റമില്ലെന്നും അതീവ ഗുരുതരം തന്നെയെന്നും ഡോക്ടര്‍മാര്‍ പറയുന്നു . അതേസമയം, ഹൃദയം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഹൃദയസ്തംഭനത്തെ തുടര്&#x200d;ന്ന് ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ജയലളിതയുടെ അവസ്ഥയില്&#x200d; എന്തും സംഭവിക്കാമെന്ന് ഡോ റിച്ചാര്&#x200d;ഡ് ബെയ്ല്&#x200d;. ജയലളിതയെ ചികിത്സിക്കാന്&#x200d; ലണ്ടനില്&#x200d; നിന്നെത്തിയ ഡോക്ടറാണ് ഇദ്ദേഹം. അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്&#x200d; തെറ്റിച്ചുവെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഉച്ചക്ക് 12ന് ഇറക്കിയ മെഡിക്കല്&#x200d; ബുള്ളറ്റിനിലും നില അതീവഗുരുതരമായി തുടരുന്നുവെന്നാണ് വ്യക്തമാക്കിയത്. എയിംസില്&#x200d; നിന്നുള്ള വിദഗ്ധ ഡോക്ടര്&#x200d;മാരുടെ സംഘവും ചെന്നൈയിലെത്തിയിട്ടുണ്ട്. മികച്ച ശ്രമങ്ങള്&#x200d; നടക്കുന്നുണ്ടെങ്കിലും സ്ഥിതിയില്&#x200d; മാറ്റമില്ലെന്നും അതീവ ഗുരുതരം തന്നെയെന്നും ഡോക്ടര്&#x200d;മാര്&#x200d; പറയുന്നു<br />
.<br />
അതേസമയം, ഹൃദയം നുറുങ്ങി തമിഴ്‌നാട് ജനത ആശങ്കയോടെ കഴിയുകയാണ്. അപ്പോളോ ആസ്പത്രി പരിസരം ആയിരങ്ങളാല്&#x200d; തടിച്ചുകൂടിയിരിക്കുന്നു. തമിഴ്‌നാട്ടില്&#x200d; സുരക്ഷയും വര്&#x200d;ദ്ധിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalitha-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളിയായ ഷീല ബാലകൃഷ്ണനടക്കം ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതി മൂന്നുപേര്‍ക്ക് മാത്രം</title>
		<link>https://www.chandrikadaily.com/sheela-balakrishnan-jayalalitha.html</link>
					<comments>https://www.chandrikadaily.com/sheela-balakrishnan-jayalalitha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Dec 2016 08:54:16 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalalita]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=11639</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ മൂന്നുപേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. മലയാളിയായ ഷീല ബാലകൃഷ്ണനടക്കം മൂന്നുപേര്‍ക്കാണ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളത്. അതകൊണ്ടുതന്നെ ആശങ്കയോടെ ലോകം ഉറ്റുനോക്കുന്നത് ഷീലയിലേക്കാണ്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ് ഷീല ബാലകൃഷ്ണന്‍. ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അടുത്തമുറിയില്‍ താമസിച്ചിരുന്നത് ഷീലയാണ്. ഐഎഎസ് പദവിയില്‍ നിന്നും വിരമിച്ച ഷീല തിരുവനന്തപുരം സ്വദേശിയാണ്. അസുഖബാധിതയായി ആസ്പത്രിയില്‍ കഴിയുമ്പോഴും ഭരണം ഏല്‍പ്പിച്ചത് ഷീലയെയായിരുന്നു. ഭരണകാര്യങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ മന്ത്രിമാര്‍ക്ക് നല്‍കിയിരുന്നത് അവരായിരുന്നു. കാലങ്ങളായുള്ള വിശ്വസ്തയായ ഷീലക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്&#x200d;ശിക്കാന്&#x200d; മൂന്നുപേര്&#x200d;ക്ക് മാത്രമാണ് അനുമതിയുള്ളത്. മലയാളിയായ ഷീല ബാലകൃഷ്ണനടക്കം മൂന്നുപേര്&#x200d;ക്കാണ് അതീവ ഗുരുതരാവസ്ഥയില്&#x200d; കഴിയുന്ന ജയലളിതയെ സന്ദര്&#x200d;ശിക്കാന്&#x200d; അനുമതിയുള്ളത്. അതകൊണ്ടുതന്നെ ആശങ്കയോടെ ലോകം ഉറ്റുനോക്കുന്നത് ഷീലയിലേക്കാണ്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ് ഷീല ബാലകൃഷ്ണന്&#x200d;.</p>
<p>ജയലളിതയെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചപ്പോള്&#x200d; അടുത്തമുറിയില്&#x200d; താമസിച്ചിരുന്നത് ഷീലയാണ്. ഐഎഎസ് പദവിയില്&#x200d; നിന്നും വിരമിച്ച ഷീല തിരുവനന്തപുരം സ്വദേശിയാണ്. അസുഖബാധിതയായി ആസ്പത്രിയില്&#x200d; കഴിയുമ്പോഴും ഭരണം ഏല്&#x200d;പ്പിച്ചത് ഷീലയെയായിരുന്നു. ഭരണകാര്യങ്ങളില്&#x200d; വേണ്ട നിര്&#x200d;ദ്ദേശങ്ങള്&#x200d; മന്ത്രിമാര്&#x200d;ക്ക് നല്&#x200d;കിയിരുന്നത് അവരായിരുന്നു. കാലങ്ങളായുള്ള വിശ്വസ്തയായ ഷീലക്ക് മാത്രമായിരുന്നു ജയിലിലായിരുന്ന സമയത്ത് സന്ദര്&#x200d;ശനാനുമതിപോലും നല്&#x200d;കിയത്. അന്ന് പനീര്&#x200d;ശെല്&#x200d;വത്തിന് പോലും അനുമതി നല്&#x200d;കിയിരുന്നില്ല. ഷീലയിലാണ് ജയലളിതക്ക് വിശ്വാസം. ഷീലയറിയാതെ ഒരിനക്കവും നടക്കില്ലെന്നും മന്ത്രിമാര്&#x200d;ക്കറിയാം. അതുകൊണ്ടൊക്കെ തന്നെയാണ് ആശങ്കയോടെ തമിഴ്‌ലോകമൊന്നാകെ ഷീലയുടെ വാക്കുകളിലേക്കും കണ്ണുംനട്ടിരിക്കുന്നത്.</p>
<p>2014-ലാണ് ചീഫ് സെക്രട്ടറിയായി ഷീല വിരമിക്കുന്നത്. പിറ്റേ ദിവസം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ഷീലയെ നിയമിക്കുകയും ചെയ്തു. ഇംഗ്ലീഷില്&#x200d; ബിരുദാനന്തര ബിരുദം നേടിയുള്ള ഷീല തഞ്ചാവൂര്&#x200d; മേഖലയില്&#x200d; അസിസ്റ്റന്റ് കളക്ടറായാണ് ആദ്യം നിയമിക്കപ്പെടുന്നത്. 2002-ലാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഷീലക്ക് ബന്ധമുണ്ടാകുന്നതും പിന്നീട് ആ ബന്ധം വിശ്വസ്തയാകുന്ന നിലയിലേക്ക് വളരുന്നതും. എന്നാല്&#x200d; ജയയുടെ പിന്&#x200d;ഗാമിയായി പലരും ഷീലയെ കണ്ടെങ്കിലും വേണ്ടത്ര രാഷ്ട്രീയ പാരമ്പര്യമില്ലാത്തത് അതിനുള്ള സാധ്യത മങ്ങിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sheela-balakrishnan-jayalalitha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതക്ക് ഹൃദയാഘാതം: തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത</title>
		<link>https://www.chandrikadaily.com/jayalalithaas-health-worsens.html</link>
					<comments>https://www.chandrikadaily.com/jayalalithaas-health-worsens.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Dec 2016 16:44:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalalita]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=11551</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് കടുത്ത ഹൃദയാഘാതം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ജയലളിതയുടെ ആരോഗ്യനില മോശമായത്. ഉടന്‍ തന്നെ ആസ്പത്രി വിടുമെന്ന് കരുതിയിരുന്ന ജയലളിതക്കായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ജനത്തിന് മുന്നിലേക്കാണ് അപ്പോളോ ആസ്പത്രിയില്‍ നിന്നും ഇന്നലെ ഞെട്ടിക്കുന്ന വാര്‍ത്തയെത്തിയത്. വാര്‍ത്തയറിഞ്ഞയുടന്‍ നൂറ് കണക്കിന് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ആസ്പത്രിയിലേക്ക് പ്രവഹിക്കുകയാണ്. പൊലീസും സുരക്ഷ സേനയും അതീവ ജാഗ്രത പാലിക്കുന്നുണ്ട്. അക്രമ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലായിരുന്ന സംസ്ഥാന ഗവര്‍ണര്‍ വിദ്യാ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് കടുത്ത ഹൃദയാഘാതം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ജയലളിതയുടെ ആരോഗ്യനില മോശമായത്. ഉടന്&#x200d; തന്നെ ആസ്പത്രി വിടുമെന്ന് കരുതിയിരുന്ന ജയലളിതക്കായി പ്രാര്&#x200d;ത്ഥനയോടെ കാത്തിരുന്ന ജനത്തിന് മുന്നിലേക്കാണ് അപ്പോളോ ആസ്പത്രിയില്&#x200d; നിന്നും ഇന്നലെ ഞെട്ടിക്കുന്ന വാര്&#x200d;ത്തയെത്തിയത്. വാര്&#x200d;ത്തയറിഞ്ഞയുടന്&#x200d; നൂറ് കണക്കിന് അണ്ണാ ഡി.എം.കെ പ്രവര്&#x200d;ത്തകര്&#x200d; ആസ്പത്രിയിലേക്ക് പ്രവഹിക്കുകയാണ്. പൊലീസും സുരക്ഷ സേനയും അതീവ ജാഗ്രത പാലിക്കുന്നുണ്ട്.</p>
<p>അക്രമ സംഭവങ്ങള്&#x200d; ഉണ്ടാവാതിരിക്കാന്&#x200d; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലായിരുന്ന സംസ്ഥാന ഗവര്&#x200d;ണര്&#x200d; വിദ്യാ സാഗര്&#x200d; റാവു യാത്ര റദ്ദാക്കി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്&#x200d;ക്കാരിന്റെ അടിയന്തിര യോഗം അപ്പോളോ ആസ്പത്രിയില്&#x200d; ചേര്&#x200d;ന്നു. സ്ഥിതിഗതികള്&#x200d; ഗുരുതചരമാണെന്നാണ് ചെന്നൈയില്&#x200d; നിന്നുള്ള റിപ്പോര്&#x200d;ട്ടുകല്&#x200d;.</p>
<p>മാസങ്ങളായി ചികില്&#x200d;സയിലാണ് ജയലളിത. തുടക്കത്തില്&#x200d; അവരുടെ ആരോഗ്യനില തീര്&#x200d;ത്തും മോശമായിരുന്നുവെങ്കിലും മെച്ചപ്പെട്ട ചികില്&#x200d;സയില്&#x200d; ആരോഗ്യം വീണ്ടെുത്ത് വരുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്&#x200d; നിന്നും അവരെ മാറ്റുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഇന്നലെ വൈകീട്ടോടെയാണ് കാര്യങ്ങള്&#x200d; പെട്ടെന്ന് മാറിയത്. അമ്മയുടെ തിരിച്ചുവരവിനായി കാത്തിരുന്ന ജനം പ്രത്യേക പ്രാര്&#x200d;ത്ഥനകള്&#x200d; നടത്തിയാണ് തിരിച്ചുവരവിനായി കാത്തിരുന്നത്. പക്ഷേ ഇന്നലെ രാത്രിയോടെ സാഹചര്യങ്ങള്&#x200d; ആകെ മാറി.</p>
<p>അപ്പോളോ ആസ്പത്രിക്ക് മുന്നില്&#x200d; നിലവിളിക്കുന്ന പ്രവര്&#x200d;ത്തകരെയാണ് രാത്രിയില്&#x200d; കാണാനാവുന്നത്. ഇവരില്&#x200d; പലരും സ്ത്രീകളാണ്. അമ്മക്കായി അലമുറയിടുന്നവരോട് ശാന്തരാവാന്&#x200d; അണ്ണാ ഡി.എം.കെയുടെ പല സീനിയര്&#x200d; നേതാക്കളും അഭ്യര്&#x200d;ത്ഥിച്ചെങ്കിലും ആരും ശാന്തരാവുന്നില്ല. മോശമായ എന്തെങ്കിലും വാര്&#x200d;ത്ത വന്നാല്&#x200d; ജനങ്ങള്&#x200d; എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് പൊലീസ്. ഡല്&#x200d;ഹിയില്&#x200d; നിന്നും വിദഗ്ധ സംഘം ചെന്നൈയിലേക്ക് പുറപ്പെടുമെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അപ്പോളോ ആസ്പത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടുത്തുന്ന വാര്&#x200d;ത്ത വന്നാല്&#x200d; ജനങ്ങള്&#x200d; എങ്ങനെ പ്രതികരിക്കുമെന്നതാണ് കേന്ദ്രത്തെയും സംസ്ഥാന സര്&#x200d;ക്കാരിനെയും അലട്ടുന്ന പ്രധാന പ്രശ്‌നം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalithaas-health-worsens.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രജനീകാന്ത് ജയലളിതയെ സന്ദര്‍ശിച്ചു</title>
		<link>https://www.chandrikadaily.com/rajinikanth-daughter-visit-jayalalita-apollo-hospital-malayalam.html</link>
					<comments>https://www.chandrikadaily.com/rajinikanth-daughter-visit-jayalalita-apollo-hospital-malayalam.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Sun, 16 Oct 2016 16:50:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[apollo]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[jayalalita]]></category>
		<category><![CDATA[rajanikanth]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=3068</guid>

					<description><![CDATA[ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ചെന്നൈ അപ്പോളോ അസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയയെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് രജനി മകള്‍ ഐശ്വര്യ.ആര്‍ ധനുഷിനോടൊപ്പം സന്ദര്‍ശിച്ചത്.  ഡോക്ടര്‍മാരുമൊത്ത് ആസ്പത്രിയില്‍ ഇരുപതു മിനുറ്റോളം ചെലവഴിച്ച രജനി, ജയയുടെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എ.ഐ.ഡ.എം.കെ നേതാവ് കൂടിയായ 68കാരിയായ ജയ കഴിഞ്ഞ സെപ്തംബര്‍ 22 നാണ് ശരീരത്തിലെ ജലാംശ കുറവിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്‌. മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയെ കുറിച്ച് ആഭ്യൂഹങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് തമിഴ് താര രാജാവിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: സൂപ്പര്&#x200d; സ്റ്റാര്&#x200d; രജനീകാന്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്&#x200d;ശിച്ചു. ചെന്നൈ അപ്പോളോ അസ്പത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്ന ജയയെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് രജനി മകള്&#x200d; ഐശ്വര്യ.ആര്&#x200d; ധനുഷിനോടൊപ്പം സന്ദര്&#x200d;ശിച്ചത്.  ഡോക്ടര്&#x200d;മാരുമൊത്ത് ആസ്പത്രിയില്&#x200d; ഇരുപതു മിനുറ്റോളം ചെലവഴിച്ച രജനി, ജയയുടെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു.</p>
<p>എ.ഐ.ഡ.എം.കെ നേതാവ് കൂടിയായ 68കാരിയായ ജയ കഴിഞ്ഞ സെപ്തംബര്&#x200d; 22 നാണ് ശരീരത്തിലെ ജലാംശ കുറവിനെ തുടര്&#x200d;ന്ന് ആസ്പത്രിയില്&#x200d; ചികിത്സയില്&#x200d; പ്രവേശിപ്പിച്ചത്‌. മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയെ കുറിച്ച് ആഭ്യൂഹങ്ങള്&#x200d; നടന്നുകൊണ്ടിരിക്കെയാണ് തമിഴ് താര രാജാവിന്റെ സന്ദര്&#x200d;ശനം. സന്ദര്&#x200d;ശനത്തെ തുടര്&#x200d;ന്ന് രജനീകാന്ത്  ഫാന്&#x200d;സ്‌ എകൗണ്ട വഴി ട്വീറ്റ് വന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">BREAKING | Superstar Rajinikanth visits Apollo Hospital to enquire about CM JJ health.</p>
<p>— RBSI Rajini Fan Page (@RBSIRAJINI) <a href="https://twitter.com/RBSIRAJINI/status/787644900485402624">October 16, 2016</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajinikanth-daughter-visit-jayalalita-apollo-hospital-malayalam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
