<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Jdu &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jdu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 05 Apr 2025 05:22:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Jdu &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ ജെഡിയുവില്‍ പൊട്ടിത്തെറി; അഞ്ച് നേതാക്കള്‍ പാര്‍ട്ടി വിട്ടു</title>
		<link>https://www.chandrikadaily.com/jdu-erupts-over-support-for-waqf-bill-five-leaders-left-the-party.html</link>
					<comments>https://www.chandrikadaily.com/jdu-erupts-over-support-for-waqf-bill-five-leaders-left-the-party.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 05 Apr 2025 05:22:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[Waqf Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336986</guid>

					<description><![CDATA[ജെഡിയു മൈനോറിറ്റി സെൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് തബ്‌രീസ് സിദ്ദീഖി, ഭോജ്പൂർ മേഖലയിൽ നിന്നുള്ള നേതാവായ മുഹമ്മദ് ദിൽഷൻ റെയ്ൻ, മുഹമ്മദ് ഖാസിം അൻസാരി എന്നിവർ നേരത്തെ രാജിവച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ജെഡിയുവിലും ആർഎൽഡിയിലും നേതാക്കളുടെ കൂട്ടരാജി. അഞ്ച് മുതിർന്ന നേതാക്കളാണ് ബില്ലിനെ അനുകൂലിച്ച നിലപാടിൽ പ്രതിഷേധിച്ച് ജെഡിയു വിട്ടത്. പാർട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്‌രീസ് ഹസൻ ആണ് അവസാനം രാജിവച്ചത്.</p>
<p>ജെഡിയു മൈനോറിറ്റി സെൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് തബ്‌രീസ് സിദ്ദീഖി, ഭോജ്പൂർ മേഖലയിൽ നിന്നുള്ള നേതാവായ മുഹമ്മദ് ദിൽഷൻ റെയ്ൻ, മുഹമ്മദ് ഖാസിം അൻസാരി എന്നിവർ നേരത്തെ രാജിവച്ചിരുന്നു.</p>
<p>വെള്ളിയാഴ്ചയാണ് തബ്‌രീസ് അൻസാരി പാർട്ടി അധ്യക്ഷൻ നിതീഷ് കുമാറിന് രാജിക്കത്ത് കൈമാറിയത്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ പാർട്ടി മതേതര നിലപാട് ഉയർത്തിപ്പിടിക്കുമെന്ന മുസ്‌ലിംകളുടെ വിശ്വാസം ഇല്ലാതായെന്ന് രാജിക്കത്തിൽ അൻസാരി പറഞ്ഞു. താങ്കൾ സ്വന്തം മതേതര പ്രതിച്ഛായ ഉയർത്തിപ്പിടിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ തുടർച്ചയായി മുസ്‌ലിംകൾക്കെതിരെ പ്രവർത്തിക്കുന്ന ശക്തികളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇത് തന്നെ നിരാശപ്പെടുത്തിയെന്നും അൻസാരി പറഞ്ഞു.</p>
<p>വഖഫ് ഭേദഗതി ബിൽ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന്റെയും മുത്വലാഖ് നിരോധനം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ മുസ്‌ലിം വിരുദ്ധമായ നിയമങ്ങളുടെയും തുടർച്ചയാണ്. ബില്ലിനെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് ഉറുദുവിലും ഹിന്ദിയിലും പാർട്ടിക്ക് കത്ത് നൽകിയിരുന്നു. പക്ഷേ അവർ അവഗണിച്ചു. വളരെയധികം ചിന്തിച്ച ശേഷമാണ് രാജിവെക്കാൻ തീരുമാനിച്ചത്. ഇത് തന്റെ ഉത്തരവാദിത്തത്തിന്റെ അവസാനമല്ല, ഇതൊരു പുതിയ തുടക്കമാണെന്നും അൻസാരി പറഞ്ഞു.</p>
<p>ആർഎൽഡിയിൽ ഉത്തർപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി ഷഹ്‌സൈബ് റിസ്‌വിയാണ് രാജിവച്ച പ്രധാന നേതാവ്. പാർട്ടി അധ്യക്ഷൻ ജയന്ത് ചൗധരി മതേതരത്വം ഉപേക്ഷിച്ചെന്നും മുസ്‌ലിംകളെ പിന്തുണക്കുന്നതിൽ പരാജയപ്പെട്ടെന്നും രാജിക്കത്തിൽ റിസ്‌വി ആരോപിച്ചു. മുസ്‌ലിംകൾ ഒറ്റക്കെട്ടായി ചൗധരിയെ പിന്തുണച്ചിരുന്നു. പക്ഷേ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം സമുദായത്തിന് ഒപ്പം നിന്നില്ലെന്ന് റിസ്‌വി ആരോപിച്ചു.</p>
<p>ആർഎൽഡിയിലെ നിരവധി ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും രാജിവെച്ചിട്ടുണ്ട്. ഹാപൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സാക്കി ഒരു വിഭാഗം പ്രാദേശിക നേതാക്കൾക്കൊപ്പമാണ് പാർട്ടി വിട്ടത്. മുസ്‌ലിം പ്രശ്‌നങ്ങളിൽ പാർട്ടി മൗനം പുലർത്തുകയാണെന്നും അധികാരത്തിനായി പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ കൈവിട്ടെന്നും സാക്കി ആരോപിച്ചു. ജനങ്ങളുടെ താത്പര്യങ്ങളെക്കാൾ സ്വന്തം അധികാര താത്പര്യത്തിനാണ് പാർട്ടി നേതൃത്വം പ്രാധാന്യം നൽകുന്നതെന്ന് ഇപ്പോൾ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.</p>
<p>വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത 232 പ്രതിപക്ഷ എംപിമാർക്ക് സാക്കി നന്ദി പ്രകടിപ്പിച്ചു. സർക്കാരിന് ബില്ല് പാസാക്കാൻ കൂടുതൽ ആളുകളെ പിന്തുണ ലഭിച്ചെങ്കിലും ഭരണഘടനക്കൊപ്പം നിന്നവർ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jdu-erupts-over-support-for-waqf-bill-five-leaders-left-the-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ച് നിതീഷ് കുമാറിന്റെ ജെഡിയു</title>
		<link>https://www.chandrikadaily.com/nitish-kumars-jdu-withdraws-support-to-bjp-government-in-manipur.html</link>
					<comments>https://www.chandrikadaily.com/nitish-kumars-jdu-withdraws-support-to-bjp-government-in-manipur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Jan 2025 12:46:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[nitish kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326867</guid>

					<description><![CDATA[2022ലെ മണിപ്പൂര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാല്&#x200d; തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്&#x200d;ക്കകം അഞ്ച് എം.എല്&#x200d;.എമാര്&#x200d; ബി.ജെ.പിയിലേക്ക് ചേക്കേറി.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരിലെ ബി.ജെ.പി സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ച് നിതീഷ് കുമാറിന്റെ ജനാതാദള്&#x200d; (യുണൈറ്റഡ്). ഇനിമുതല്&#x200d; പാര്&#x200d;ട്ടിയുടെ ഏക എം.എല്&#x200d;.എ പ്രതിപക്ഷ നിരയില്&#x200d; ഇരിക്കും. വിഷയത്തില്&#x200d; മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷന്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് കത്തയച്ചു.</p>
<p>മേഘാലയയില്&#x200d; അധികാരത്തിലുള്ള കോണ്&#x200d;റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്&#x200d; പീപ്പിള്&#x200d;സ് പാര്&#x200d;ട്ടി, ബിരേന്&#x200d; സിംഗ് സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ചതിനു പിന്നാലെയാണ് ജനതാ ദളിന്റെ പുതിയ നീക്കം.</p>
<p>&#8216;മണിപ്പൂരിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്&#x200d;ക്കാറിന് ജനതാദള്&#x200d; (യുണൈറ്റഡ്) മണിപ്പൂര്&#x200d; യൂണിറ്റ് നല്&#x200d;കിയ പിന്തുണ പിന്&#x200d;വലിക്കുകയാണെന്നും തങ്ങളുടെ ഏക എം.എല്&#x200d;.എയായ മുഹമ്മദ് അബ്ദുള്&#x200d; നാസിറിനെ സഭയില്&#x200d; പ്രതിപക്ഷ എം.എല്&#x200d;.എയായി കണക്കാക്കണമെന്നും അറിയിക്കുന്നു&#8217; മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷന്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് അയച്ച കത്തില്&#x200d; പറയുന്നു.</p>
<p>2022ലെ മണിപ്പൂര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാല്&#x200d; തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്&#x200d;ക്കകം അഞ്ച് എം.എല്&#x200d;.എമാര്&#x200d; ബി.ജെ.പിയിലേക്ക് ചേക്കേറി.</p>
<p>60 അംഗ നിയമസഭയില്&#x200d; നിലവില്&#x200d; ബി.ജെ.പിക്ക് 37 എം.എല്&#x200d;.എമാരുണ്ട്. നാഗാ പീപ്പിള്&#x200d;സ് ഫ്രണ്ടിന്റെ അഞ്ച് എം.എല്&#x200d;.എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചത്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം നടന്ന തെരഞ്ഞെടുപ്പുകളില്&#x200d; 12 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു രാജ്യത്താകമാനം നേടിയത്. ലോക്‌സഭയിലെ ഏഴാമത്തെ വലിയ പാര്&#x200d;ട്ടിയും ബി.ജെ.പിയെ ഭൂരിപക്ഷത്തിലെത്താന്&#x200d; സഹായിച്ച പ്രധാന സഖ്യകക്ഷികളില്&#x200d; ഒന്നുമാണ് ജെ.ഡി.യു. ഈ വര്&#x200d;ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ബി.ജെ.പിയും ജെ.ഡി.യുവും സഖ്യകക്ഷികളാണ്. രാഷ്ട്രീയ കൂറുമാറ്റത്തിന് പേരുകേട്ട ജെ.ഡി.യു പ്രസിഡന്റും ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്&#x200d;, പ്രതിപക്ഷ ബ്ലോക്കില്&#x200d; നിന്നും കഴിഞ്ഞ വര്&#x200d;ഷമാണ് എന്&#x200d;.ഡി.എയിലേക്ക് എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-kumars-jdu-withdraws-support-to-bjp-government-in-manipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇസ്രാഈലിന് ആയുധങ്ങൾ നൽകരുത്&#8217;; മോദിയെ വെട്ടിലാക്കി പ്രതിപക്ഷ പ്രസ്താവനയിൽ ഒപ്പുവെച്ച് ജെഡിയു</title>
		<link>https://www.chandrikadaily.com/dont-give-weapons-to-israel-jdu-signed-the-statement-of-the-opposition-cutting-off-modi.html</link>
					<comments>https://www.chandrikadaily.com/dont-give-weapons-to-israel-jdu-signed-the-statement-of-the-opposition-cutting-off-modi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Aug 2024 15:11:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[nda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307456</guid>

					<description><![CDATA[ലീഗ് ഓഫ് പാര്&#x200d;ലമെന്റേറിയന്&#x200d;സ് ഫോര്&#x200d; അല്&#x200d; ഖുദ്സിന്റെ സെക്രട്ടറി ജനറല്&#x200d;, മുഹമ്മദ് മക്രം ബലാവിയുമായി പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; കൂടിക്കാഴ്ച നടത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നത് നിര്&#x200d;ത്തണമെന്ന് കേന്ദ്രസര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ട് ജനതാദള്&#x200d; (യുണൈറ്റഡ്) ജനറല്&#x200d; സെക്രട്ടറി കെ.സി ത്യാഗി. ഞായറാഴ്ച പ്രതിപക്ഷ നേതാക്കളോടൊപ്പം ചേര്&#x200d;ന്നാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.</p>
<p>ലീഗ് ഓഫ് പാര്&#x200d;ലമെന്റേറിയന്&#x200d;സ് ഫോര്&#x200d; അല്&#x200d; ഖുദ്സിന്റെ സെക്രട്ടറി ജനറല്&#x200d;, മുഹമ്മദ് മക്രം ബലാവിയുമായി പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്&#x200d;ഹിയില്&#x200d; വെച്ചായിരുന്നു കൂടിക്കാഴ്ച. ഇവരോടൊപ്പം ചേര്&#x200d;ന്നാണ് ത്യാഗിയും നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്&#x200d;.ഡി.എ സര്&#x200d;ക്കാറിലെ പ്രധാന ഘടക കക്ഷിയാണ് നിതീഷ് കുമാറിന്റെ ജനതാള്&#x200d; യുണൈറ്റഡ്.</p>
<p>പശ്ചിമേഷ്യയില്&#x200d; സമാധാനം നിലനിറുത്താനും ഫലസ്തീനെ പിന്തുണയ്ക്കുന്നതിനും വേണ്ടി പാര്&#x200d;ലമെന്ററി പ്രവര്&#x200d;ത്തനങ്ങളെ ആഗോള തലത്തില്&#x200d; ഏകോപിപ്പിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് &#8216;ലീഗ് ഓഫ് പാര്&#x200d;ലമെന്റേറിയന്&#x200d;സ് ഫോര്&#x200d; അല്&#x200d; ഖുദ്സ്&#8217;. അതേസമയം കെ.സി ത്യാഗിയും സമാജ്വാദി പാര്&#x200d;ട്ടി രാജ്യസഭാ എം.പി ജാവേദ് അലി ഖാനും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്. സ്വതന്ത്ര രാജ്യമെന്ന ഫലസ്തീന്റെ ആവശ്യത്തെ ആദ്യ നാളുകള്&#x200d; മുതല്&#x200d; തന്നെ പാര്&#x200d;ട്ടി പിന്തുണച്ചിരുന്നുവെന്ന് ത്യാഗി വ്യക്തമാക്കി.</p>
<p>&#8221;മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്പേയിയുടേതുള്&#x200d;പ്പെടെയുള്ള ഇന്ത്യന്&#x200d; സര്&#x200d;ക്കാരും ഫലസ്തീന്റെ ആവശ്യത്തിന് പിന്തുണ നല്&#x200d;കിയിട്ടുണ്ട്. ഗസ്സയില്&#x200d; പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ഇസ്രായേലിനെയും ഫലസ്തീനെയും സംബന്ധിച്ച യു.എന്&#x200d; പ്രമേയങ്ങള്&#x200d; മാനിക്കപ്പെടണമെന്നും ത്യാഗി വ്യക്തമാക്കി. ഇന്നലെ നടന്ന യോഗത്തിന് ശേഷം ത്യാഗിയും പ്രതിപക്ഷ നേതാക്കളും ഇസ്രാഈലിന് ആയുധം നല്&#x200d;കരുതെന്ന് കേന്ദ്ര സര്&#x200d;ക്കാരിനോട് ആവശ്യപ്പെടുന്ന പ്രസ്താവനയും പുറത്തിറക്കി.</p>
<p>ഹൈദരാബാദില്&#x200d; നിര്&#x200d;മ്മിച്ച ഹെര്&#x200d;മിസ് ഡ്രോണുകള്&#x200d; ഇന്ത്യ, ഇസ്രാഈലിന് കൈമാറുന്നുവെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; അടുത്തിടെ പുറത്തുവന്നിരുന്നു. ഇസ്രാഈലിന്റെ എല്&#x200d;ബിറ്റ് സിസ്റ്റംസും വ്യവസായി ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായിരുന്നു ഇടപാട്.</p>
<p>ചെന്നൈയില്&#x200d; നിന്ന് ആയുധങ്ങളുമായി ഇസ്രാഈലിലേക്ക് പോയ, കപ്പലിന് രാജ്യത്തിന്റെ തെക്കുകിഴക്കുള്ള കാര്&#x200d;ട്ടജീന തുറമുഖത്ത് നങ്കൂരമിടാന്&#x200d; സ്‌പെയിന്&#x200d; അനുമതി നിഷേധിച്ചതും വാര്&#x200d;ത്തയായിരുന്നു. ഗസ്സയ്ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേലിലേക്കുള്ള എല്ലാ ആയുധങ്ങളുടെയും കയറ്റുമതി നിരോധിക്കാന്&#x200d; സ്‌പെയിന്&#x200d; ഗവര്&#x200d;മെന്റ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യയില്&#x200d; നിന്നുള്ള കപ്പലുകള്&#x200d;ക്ക് സ്‌പെയിന്&#x200d; അനുമതി കൊടുക്കാതിരുന്നത്.</p>
<p>അതേസമം ഇസ്രാഈലിന് ആയുധം നല്&#x200d;കുന്ന കാര്യം ഇതുവരെ ഇന്ത്യ, സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.<br />
കഴിഞ്ഞ ഒക്ടോബറില്&#x200d; ആരംഭിച്ച ഗസ്സ- ഇസ്രാഈല്&#x200d; യുദ്ധത്തില്&#x200d;, ഇന്ത്യ സന്തുലിത നിലപാടാണ് സ്വീകരിച്ചുപോരുന്നത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്&#x200d; മാനിക്കാന്&#x200d; ഇസ്രാഈലിനെ പ്രേരിപ്പിക്കുന്നതോടൊപ്പം ഹമാസിനെ അപലപിക്കുന്ന നിലപാടായിരുന്നു ഇന്ത്യയുടേത്. കഴിഞ്ഞ ഒക്ടോബറില്&#x200d; ഇസ്രാഈല്&#x200d;-ഹമാസ് യുദ്ധത്തില്&#x200d; യു.എന്&#x200d; പൊതുസഭയില്&#x200d; നടന്ന വോട്ടെടുപ്പില്&#x200d; നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തുകയും ചെയ്തു.</p>
<p>ആം ആദ്മി പാര്&#x200d;ട്ടി നേതാവ് സഞ്ജയ് സിംഗ്, പാര്&#x200d;ട്ടി എം.എല്&#x200d;.എ പങ്കജ് പുഷ്‌കര്&#x200d;, മുന്&#x200d; ലോക്സഭാ എം.പി ഡാനിഷ് അലി, സമാജ്വാദി പാര്&#x200d;ട്ടി ലോക്സഭാ എംപി മൊഹിബുള്ള നദ്വി, കോണ്&#x200d;ഗ്രസ് വക്താവ് മീം അഫ്സല്&#x200d; തുടങ്ങിയവരും പ്രസ്താവനയില്&#x200d; ഒപ്പുവെച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-give-weapons-to-israel-jdu-signed-the-statement-of-the-opposition-cutting-off-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതി ആയോഗ് യോഗത്തിൽനിന്ന് വിട്ടുനിന്ന് നിതീഷ് കുമാർ</title>
		<link>https://www.chandrikadaily.com/nitish-kumar-abstained-from-niti-aayog-meeting.html</link>
					<comments>https://www.chandrikadaily.com/nitish-kumar-abstained-from-niti-aayog-meeting.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 27 Jul 2024 10:29:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[nitish kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303973</guid>

					<description><![CDATA[നിർണായക യോഗത്തിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിന്നതിന്&#x200d;റെ കാരണം വ്യക്തമല്ല.]]></description>
										<content:encoded><![CDATA[<p>നീതി ആയോഗ് യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തില്ലെന്ന് അധികൃതർ. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയുമാണ് യോഗത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചത്. നിർണായക യോഗത്തിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിന്നതിന്&#x200d;റെ കാരണം വ്യക്തമല്ല.</p>
<p>&#8220;ഇത് ആദ്യമായല്ല മുഖ്യമന്ത്രി നിതീഷ് ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തത്. നേരത്തെയും മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തില്ല, ബിഹാറിനെ പ്രതിനിധീകരിച്ചത് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്നു. ഇത്തവണയും രണ്ട് ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു -ജെ.ഡി.യു വക്താവ് നീരജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ബിഹാറിൽ നിന്നുള്ള 4 കേന്ദ്ര മന്ത്രിമാരും നീതി ആയോഗിൽ അംഗങ്ങളാണെന്നും അവർ യോഗത്തിൽ പങ്കെടുക്കുമെന്നും ഇതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>മോദി അധ്യക്ഷനായ നീതി ആയോഗിന്&#x200d;റെ പരമോന്നത ബോഡിയിൽ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്&#x200d;റ് ഗവർണർമാരും നിരവധി കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നു.</p>
<p>ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് നിതി ആയോ​ഗ് യോ​ഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മുഖ്യമന്ത്രിമാർ തീരുമാനിച്ചിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-kumar-abstained-from-niti-aayog-meeting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയുമായുള്ള സഖ്യം പുനഃപരിശോധിക്കണം; നിതീഷ് കുമാറിന് മുന്നില്&#x200d; ആവശ്യവുമായി ജെ.ഡി.യുവിന്റെ ജമ്മു കശ്മീര്&#x200d; യൂണിറ്റ്</title>
		<link>https://www.chandrikadaily.com/alliance-with-bjp-should-be-reconsidered-jammu-and-kashmir-unit-of-jd-u-with-demand-before-nitish-kumar.html</link>
					<comments>https://www.chandrikadaily.com/alliance-with-bjp-should-be-reconsidered-jammu-and-kashmir-unit-of-jd-u-with-demand-before-nitish-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Jul 2024 04:59:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[alliance]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[jammu and kashmir]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[nitish kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303397</guid>

					<description><![CDATA[വിഷയം ജെ.ഡി.യു അധ്യക്ഷനും ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഇവര്&#x200d; അറിയിച്ചതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>കേന്ദ്രത്തില്&#x200d; ബി.ജെ.പി സര്&#x200d;ക്കാരുമായുള്ള സഖ്യം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ജെ.ഡി.യുവിന്റെ ജമ്മു കശ്മീര്&#x200d; യൂണിറ്റ്. വിഷയം ജെ.ഡി.യു അധ്യക്ഷനും ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഇവര്&#x200d; അറിയിച്ചതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ജമ്മു കശ്മീരിലെ ബി.ജെ.പിയുടെ പ്രവര്&#x200d;ത്തനങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തങ്ങളെ എത്തിച്ചതെന്ന് ജെ.ഡി.യു സംസ്ഥാന ജനറല്&#x200d; സെക്രട്ടറി വിവേക് ബാലി പറഞ്ഞു. കശ്മീരിലെ ഇസ്ലാമിക പണ്ഡിതന്മാരെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാന്&#x200d; ജെ.ഡി.യു ശ്രമിക്കുന്നുണ്ടെന്നും എന്നാല്&#x200d; ബി.ജെ.പി ഈ ശ്രമങ്ങള്&#x200d;ക്ക് തടസം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അതിനിടെ, പാര്&#x200d;ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്&#x200d;ക്കാരുമായി നടന്ന സര്&#x200d;വകക്ഷി യോ?ഗത്തില്&#x200d; ബിഹാറിന് പ്രത്യേക പദവി നല്&#x200d;കാന്&#x200d; നിതീഷ് കുമാര്&#x200d; ആവശ്യപ്പെട്ടന്നാണ് വിവരം. കോണ്&#x200d;ഗ്രസ് നേതാവ് ജയറാം രമേശാണ് വിവരം എക്‌സില്&#x200d; പങ്കുവെച്ചത്. ബിഹാര്&#x200d;, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് യോഗത്തില്&#x200d; പ്രത്യേക പദവി ആവശ്യപ്പെട്ടത്. പ്രത്യേക പദവി നല്&#x200d;കില്ലെങ്കില്&#x200d; പ്രത്യേക സാമ്പത്തിക പാക്കേജ് നല്&#x200d;കണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alliance-with-bjp-should-be-reconsidered-jammu-and-kashmir-unit-of-jd-u-with-demand-before-nitish-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കന്&#x200d;വാര്&#x200d;യാത്ര വിവാദത്തില്&#x200d; എന്&#x200d;.ഡി.എയില്&#x200d; ഭിന്നത, ഇടഞ്ഞ് ജെ.ഡി.യു; തീരുമാനത്തില്&#x200d; ഉറച്ച് യോഗി</title>
		<link>https://www.chandrikadaily.com/kanwaryatra-controversy-split-in-nda-jdu-split-yogi-was-firm-in-his-decision.html</link>
					<comments>https://www.chandrikadaily.com/kanwaryatra-controversy-split-in-nda-jdu-split-yogi-was-firm-in-his-decision.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jul 2024 07:18:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[Kanwaryatra controversy]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[split]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303175</guid>

					<description><![CDATA[കന്&#x200d;വാര്&#x200d; യാത്ര പടിഞ്ഞാറന്&#x200d; ഉത്തര്&#x200d;പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില്&#x200d; ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കന്&#x200d;വാര്&#x200d;യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ മുസ്ലിം കച്ചവടക്കാരുടെ കടകള്&#x200d;ക്ക് മുകളില്&#x200d; അവരുടെ പേര് പ്രദര്&#x200d;ശിപ്പിക്കണമെന്ന ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരിന്റെ നിര്&#x200d;ദേശത്തില്&#x200d; എന്&#x200d;.ഡി.എയില്&#x200d; ഭിന്നത. എന്&#x200d;.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു വിഷയത്തില്&#x200d; ബി.ജെ.പിയുടെ നിലപാടിനെതിരെ വിമര്&#x200d;ശനവുമായി രംഗത്തെത്തി. കന്&#x200d;വാര്&#x200d; യാത്ര പടിഞ്ഞാറന്&#x200d; ഉത്തര്&#x200d;പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില്&#x200d; ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.</p>
<p>&#8216;കന്&#x200d;വാര്&#x200d; യാത്ര വര്&#x200d;ഷങ്ങളായി അവിടെ നടക്കുന്നതാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുകാരും സ്റ്റാളുകള്&#x200d; സ്ഥാപിച്ച് തീര്&#x200d;ഥാടകരെ സ്വാഗതം ചെയ്യാറാണ് പതിവ്. മുസ്ലിം കരകൗശല തൊഴിലാളികളും കന്&#x200d;വാര്&#x200d; യാത്രയുടെ ഭാഗമായിട്ടുണ്ട്. കന്&#x200d;വാര്&#x200d; യാത്രയില്&#x200d; ഉപയോഗിക്കുന്ന വിഗ്രഹങ്ങള്&#x200d; നിര്&#x200d;മിക്കുന്നത് മുസ്ലിം സമുദായത്തില്&#x200d;പ്പെട്ട കരകൗശല തൊഴിലാളികള്&#x200d; കൂടി ചേര്&#x200d;ന്നാണ്. ഇത്തരം ഉത്തരവുകള്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷം വര്&#x200d;ധിപ്പിക്കാന്&#x200d; മാത്രമേ ഉതകൂ. ജില്ലാ ഭരണകൂടം തീരുമാനം പുനഃപരിശോധിക്കണം. അത് പിന്&#x200d;വലിക്കണം,&#8217; ത്യാഗി പറഞ്ഞു.</p>
<p>&#8216;സാമൂഹിക വിരുദ്ധര്&#x200d; കടകള്&#x200d; നടത്തുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിക്കണം. എന്നാല്&#x200d; മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്&#x200d; ഒരു വിവേചനവും പാടില്ല. ഇത് സമൂഹത്തില്&#x200d; ഭിന്നത വര്&#x200d;ദ്ധിപ്പിക്കും. അത്തരം നിര്&#x200d;ദേശങ്ങള്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷം വര്&#x200d;ധിപ്പിക്കാനേ ഉതകൂ. അത് പാടില്ല. ഉത്തരവ് പിന്&#x200d;വലിക്കണം,&#8217; ജെ.ഡി.യു നേതാവ് പറഞ്ഞു.</p>
<p>മുസാഫര്&#x200d;നഗര്&#x200d; പൊലീസിന്റെ ഉത്തരവ് ഇന്ത്യയുടെ സംസ്‌കാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ആര് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നവര്&#x200d; ആരില്&#x200d; നിന്ന് എന്ത് വാങ്ങണമെന്ന് കൂടി തീരുമാനിക്കുകയാണെന്നും കോണ്&#x200d;ഗ്രസ് പറഞ്ഞു. മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കുകയാണ് ഈ നീക്കത്തിലൂടെ ആര്&#x200d;.എസ്.എസ് ലക്ഷ്യം വെക്കുന്നതെന്നും കോണ്&#x200d;ഗ്രസ് പറഞ്ഞു.</p>
<p>ആരാണ് ഹിന്ദു, ആരാണ് മുസ്ലിം എന്ന് കണ്ടെത്താനും മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കാനുമാണ് ഈ നീക്കം ലക്ഷ്യംവെക്കുന്നതെന്ന് കോണ്&#x200d;ഗ്രസിന്റെ മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവന്&#x200d; ഖേര പറഞ്ഞു. മാംസം കയറ്റുമതി ചെയ്യുന്ന പല കമ്പനികളുടെയും ഉടമകള്&#x200d; ഹിന്ദുക്കളല്ലേയെന്നും പവന്&#x200d; ഖേര ചോദിച്ചു. &#8216;ഒരു ഹിന്ദു മാംസം കയറ്റുമതി ചെയ്യുമ്പോള്&#x200d; അത് മാംസമായി തുടരുന്നു. എന്നാല്&#x200d; അല്&#x200d;ത്താഫോ റഷീദോ മാമ്പഴം-പേരക്ക എന്നിവ വില്&#x200d;ക്കുമ്പോള്&#x200d; അത് മാംസം ആണെന്ന് പറഞ്ഞ് ആക്രമിക്കുന്നു. ഇവര്&#x200d; ഇന്ത്യന്&#x200d; സംസ്‌കാരത്തെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അതേസമയം മുസഫര്&#x200d;നഗര്&#x200d; പൊലീസ് ഉത്തരവ് &#8216;സാമൂഹിക കുറ്റകൃത്യം&#8217; ആണെന്നും കോടതികള്&#x200d; സ്വമേധയാ ഈ വിഷയത്തില്&#x200d; ഇടപെടണമെന്നും സമാജ്വാദി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം ജെ.ഡി.യുവിന്റെ വിമര്&#x200d;ശനത്തിനിടെയും ഉത്തരവ് നടപ്പിലാക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി പൊലീസ് പിന്&#x200d;വലിച്ച ഉത്തരവ് വീണ്ടും നടപ്പില്&#x200d; വരുത്തിയിരിക്കുകയാണ് യോഗി.</p>
<p>കന്&#x200d;വാര്&#x200d; യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളും അവയുടെ ഉടമകളുടെ പേരുകള്&#x200d; പ്രദര്&#x200d;ശിപ്പിക്കണമെന്ന് ഇന്ന് രാവിലെ യോഗിയുടെ ഓഫീസ് വീണ്ടും ഉത്തരവിട്ടിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്&#x200d;ന്ന് മുസാഫര്&#x200d;നഗര്&#x200d; പൊലീസ് സമാനമായ ഉത്തരവ് പിന്&#x200d;വലിച്ചതിന് പിന്നാലെയാണ് യോഗിയുടെ ഉത്തരവ്. പുതിയ നിര്&#x200d;ദേശം അനുസരിച്ച്, ഓരോ ഭക്ഷണശാലയും അല്ലെങ്കില്&#x200d; വണ്ടി ഉടമയും ഒരു ബോര്&#x200d;ഡില്&#x200d; ഉടമയുടെ പേര് വ്യക്തമായി പ്രദര്&#x200d;ശിപ്പിക്കേണ്ടതുണ്ടെന്നാണ് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanwaryatra-controversy-split-in-nda-jdu-split-yogi-was-firm-in-his-decision.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിതീഷ് കുമാറിനെ ചതിച്ച് ബി.ജെ.പി; ആറ് എം.എൽ.എമാരെ ചാക്കിട്ടുപിടിച്ചു</title>
		<link>https://www.chandrikadaily.com/six-jdu-mlas-switch-to-bjp.html</link>
					<comments>https://www.chandrikadaily.com/six-jdu-mlas-switch-to-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Dec 2020 10:38:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arunachal Pradesh]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[nitish kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173638</guid>

					<description><![CDATA[2019 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ മത്സരിച്ചാണ് ജെ.ഡി.യു അരുണാചലിൽ ഏഴ് സീറ്റുകൾ നേടിയത്.]]></description>
										<content:encoded><![CDATA[<p>ബിഹാർ മുഖ്യമന്ത്രിയും ഐക്യജനതാദൾ തലവനുമായ നിതീഷ് കുമാറിനെ പിന്നിൽ നിന്ന് കുത്തി സഖ്യകക്ഷിയായ ബി.ജെ.പി. അരുണാചൽ പ്രദേശിൽ നിതീഷിന്റെ പാർട്ടിക്കുള്ള ഏഴ് എം.എൽ.എമാരിൽ ആറു പേരെയും ബി.ജെ.പി സ്വന്തം പാളയത്തിലെത്തിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെയാണ് എം.എൽ.എമാമരുടെ കൂടുമാറ്റം.</p>
<p>താലം തബോ, ഹയെങ് മങ്ഫി, ജിക്കെ താക്കോ, ദോർജി വാങ്ഡി ഖർമ, ദോങ്‌റു സിയോങ്ജു, കങ്കോങ് ഠാകു എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതിൽ മൂന്ന് എം.എൽ.എമാർക്കെതിരെ കഴിഞ്ഞ മാസം പാർട്ടിവിരുദ്ധ നടപടികളുടെ പേരിൽ ഐക്യജനതാദൾ കാരണംകാണിക്കൽ നോട്ടീസയച്ചിരുന്നു.</p>
<p><img loading="lazy" class="alignnone  wp-image-149556" src="https://www.chandrikadaily.com/wp-content/uploads/2020/09/1592992030_XvZTEk_bjp_flag.jpg" alt="" width="402" height="209" /></p>
<p>2019 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ മത്സരിച്ചാണ് ജെ.ഡി.യു അരുണാചലിൽ ഏഴ് സീറ്റുകൾ നേടിയത്. 41 സീറ്റുള്ള ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. ആറ് ജെ.ഡി.യു എം.എൽ.എമാരും മറ്റൊരു എം.എൽ.എയും കൂടി കൂടുമാറിയെത്തിയതോടെ അസംബ്ലിയിൽ ബി.ജെ.പിയുടെ അംഗസംഖ്യ 48 ആയി. കോൺഗ്രസിനും നാഷണൽ പീപ്പിൾസ് പാർട്ടിക്കും നാലുവീതം എം.എൽ.എമാരുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/six-jdu-mlas-switch-to-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയാകാനില്ലെന്ന് നിതീഷ്; ബിഹാര്&#x200d; എന്&#x200d;ഡിഎയില്&#x200d; പ്രതിസന്ധി</title>
		<link>https://www.chandrikadaily.com/jdu-tally-lowest-in-15-yrs-nitish-unwilling-but-bjp-persuades-him-to-stay-bihar.html</link>
					<comments>https://www.chandrikadaily.com/jdu-tally-lowest-in-15-yrs-nitish-unwilling-but-bjp-persuades-him-to-stay-bihar.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 12 Nov 2020 07:41:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR VERDICT]]></category>
		<category><![CDATA[BJP BIHAR]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[nitheesh kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=167171</guid>

					<description><![CDATA[2015ലെ 71 സീറ്റില്&#x200d; നിന്നാണ് ജെഡിയു ഇത്തവണ 43ലേക്ക് ചുരുങ്ങിയത്. 2005ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്&#x200d;ട്ടിയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്.]]></description>
										<content:encoded><![CDATA[<p>പട്ന: ബിഹാറില്&#x200d; മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്&#x200d; നിതീഷ് കുമാര്&#x200d; തയ്യാറാകുന്നില്ലെന്ന് റിപ്പോര്&#x200d;ട്ട്. എന്&#x200d;ഡിഎ സഖ്യത്തില്&#x200d; സീറ്റുകള്&#x200d; ലഭിച്ച സാഹചര്യത്തില്&#x200d; മുഖ്യമന്ത്രി പദത്തിലേക്കില്ല എന്ന നിലപാടിലാണ് നിതീഷ് എന്ന് ഇന്ത്യന്&#x200d; എക്‌സ്പ്രസ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. നേരത്തെ, നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.</p>
<p>&#8216;നേരത്തെയുള്ള എല്ലാ സ്വാതന്ത്ര്യവും&#8217; മുഖ്യമന്ത്രി പദത്തില്&#x200d; ഉണ്ടാകും എന്ന് അറിയിക്കാനായി ബിജെപി നേതാക്കള്&#x200d; നിതീഷുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 243 അംഗ സഭയില്&#x200d; 125 സീറ്റാണ് എന്&#x200d;ഡിഎ നേടിയിരുന്നത്. ഇതില്&#x200d; 74 സീറ്റും ബിജെപിയുടേതാണ്. ജെഡിയുവിന് 43 അംഗങ്ങളെ മാത്രമേ ജയിപ്പിക്കാനായുള്ളൂ. മറ്റു സഖ്യകക്ഷികളായ വിഐപിയും എച്ച്എഎമ്മും നാലു വീതം സീറ്റുകള്&#x200d; നേടി.</p>
<p>അതിനിടെ, ചിരാഗ് പാസ്വാനെ ബിജെപി കൈകാര്യം ചെയ്ത രീതിയില്&#x200d; നിതീഷിന് അതൃപ്തിയുണ്ട്. 24 മണ്ഡലങ്ങളാണ് ചിരാഗിന്റെ എല്&#x200d;ജെപി വോട്ടു പിടിച്ചതു മൂലം ജെഡിയുവിന് നഷ്ടപ്പെട്ടത്. നിതീഷിനെ തോല്&#x200d;പ്പിക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് നേരത്തെ തന്നെ ചിരാഗ് പ്രഖ്യാപിച്ചിരുന്നു. ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്&#x200d; സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്തിയ എല്&#x200d;ജെപി ബിജെപിക്കെതിരെ പോരടിച്ചിരുന്നുമില്ല.</p>
<p>2015ലെ 71 സീറ്റില്&#x200d; നിന്നാണ് ജെഡിയു ഇത്തവണ 43ലേക്ക് ചുരുങ്ങിയത്. 2005ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്&#x200d;ട്ടിയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്.</p>
<p>പുതിയ സര്&#x200d;ക്കാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ബിഹാറിന്റെ ചുമതലയുള്ള ബിജെപി സെക്രട്ടറി ഭൂപേന്ദര്&#x200d; യാദവ്, ബിജെപി പ്രസിഡണ്ട് ഡോ സഞ്ജയ് ജെയ്‌സ്വാള്&#x200d;, ഉപമുഖ്യമന്ത്രി സുശീല്&#x200d; കുമാര്&#x200d; മോദി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവര്&#x200d; നിതീഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jdu-tally-lowest-in-15-yrs-nitish-unwilling-but-bjp-persuades-him-to-stay-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്&#x200d; ചിരാഗിനെ ഉപയോഗിച്ച് ബിജെപി നിതീഷിനെ വെട്ടിയത് ഇങ്ങനെ</title>
		<link>https://www.chandrikadaily.com/bihar-poll-results-modi-s-hanuman-chirag-paswan-hurt-jd-u-the-most.html</link>
					<comments>https://www.chandrikadaily.com/bihar-poll-results-modi-s-hanuman-chirag-paswan-hurt-jd-u-the-most.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 11 Nov 2020 14:31:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Magazine]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[chirag paswan]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[LJP]]></category>
		<category><![CDATA[nitheesh kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=167087</guid>

					<description><![CDATA[ചിരാഗ് പാസ്വാന്റെ എല്&#x200d;ജെപിയുടെ സാന്നിധ്യമാണ് ജെഡിയുവിന്റെ പ്രകടനത്തെ ബാധിച്ചത് എന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്&#x200d; തന്നെ മുഖ്യമന്ത്രിക്കെതിരെ ബിജെപി ചിരാഗ് പാസ്വാനെ ഇറക്കിക്കളിക്കുന്നു എന്ന ആരോപണമുണ്ടായിരുന്നു.]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;ഡിഎ വീണ്ടും അധികാരത്തില്&#x200d; എത്തിയെങ്കിലും ഏറെ ചര്&#x200d;ച്ച ചെയ്യപ്പെടുന്നത് ജെഡിയുവിന്റെ മോശം പ്രകടനമാണ്. എന്&#x200d;ഡിഎ സഖ്യം 125 സീറ്റു നേടിയപ്പോള്&#x200d; 43 സീറ്റു മാത്രമാണ് നിതീഷിന്റെ പാര്&#x200d;ട്ടിക്ക് നേടാനായത്. മുഖ്യമന്ത്രിയായി നിതീഷ് തന്നെ വരുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും 74 സീറ്റുള്ള ബിജെപിയെ തളയ്ക്കാന്&#x200d; ഇത്തവണ അദ്ദേഹം ബുദ്ധിമുട്ടുമെന്നത് തീര്&#x200d;ച്ചയാണ്. 2015ലെ 71 സീറ്റില്&#x200d; നിന്നാണ് ജെഡിയു 43 ലേക്ക് വീണത്.</p>
<p>ചിരാഗ് പാസ്വാന്റെ എല്&#x200d;ജെപിയുടെ സാന്നിധ്യമാണ് ജെഡിയുവിന്റെ പ്രകടനത്തെ ബാധിച്ചത് എന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്&#x200d; തന്നെ മുഖ്യമന്ത്രിക്കെതിരെ ബിജെപി ചിരാഗ് പാസ്വാനെ ഇറക്കിക്കളിക്കുന്നു എന്ന ആരോപണമുണ്ടായിരുന്നു. ആ ആരോപണങ്ങളില്&#x200d; വസ്തുതയുണ്ട് എന്ന് തെളിയിക്കുന്നതാണ് ജനവിധിക്കു ശേഷം വരുന്ന പഠനങ്ങള്&#x200d;.</p>
<p><strong>ചിരാഗ് എന്ന ആയുധം</strong></p>
<p>അശോക യൂണിവേഴ്‌സിറ്റിയുടെ ത്രിവേദി സെന്റര്&#x200d; ഫോര്&#x200d; പൊളിറ്റിക്കല്&#x200d; ഡാറ്റ നടത്തിയ അപഗ്രഥന പ്രകാരം സംസ്ഥാനത്തെ 243ല്&#x200d; 120 സീറ്റുകളിലാണ് വോട്ട് കട്ടര്&#x200d;മാര്&#x200d; ഫലം മറിച്ചത്. 120ല്&#x200d; 54 ഇടത്തും ചിരാഗ് പാസ്വാന്റെ ലോക് ജന്&#x200d;ശക്തി പാര്&#x200d;ട്ടിയാണ് ജയം അട്ടിമറിച്ചത്. അമ്പത്തിനാല് സീറ്റുകളില്&#x200d; എല്&#x200d;ജെപി ഭൂരിപക്ഷത്തേക്കാള്&#x200d; കൂടുതല്&#x200d; വോട്ടു നേടി. അഥവാ, ഈ മണ്ഡലങ്ങളില്&#x200d; എല്&#x200d;ജെപി സ്ഥാനാര്&#x200d;ത്ഥി ഇല്ലായിരുന്നു എങ്കില്&#x200d; ഇവിടങ്ങളില്&#x200d; നിലവിലെ റണ്ണര്&#x200d; അപ്പുകള്&#x200d; വിജയികള്&#x200d; ആകുമായിരുന്നു.</p>
<p><strong>ജയിച്ചത് ഒന്ന്, മറിച്ചത് നിരവധി</strong></p>
<p>മതിഹാനി മണ്ഡലത്തില്&#x200d; മാത്രമാണ് എല്&#x200d;ജെപിക്ക് ഇത്തവണ ജയിക്കാനായത്. ഇവിടെ പാര്&#x200d;ട്ടിക്കായി ജയിച്ചുകയറിയത് രാജ്കുമാര്&#x200d; സിങ്. എന്നാല്&#x200d; 54 ഇടങ്ങളില്&#x200d; എല്&#x200d;ജെപി ഭൂരിപക്ഷത്തേക്കാള്&#x200d; വോട്ടുപിടിച്ചു. ഇത് ഏറ്റവും കൂടുതല്&#x200d; ബാധിച്ചത് ജെഡിയുവിനെയാണ്. 25 മണ്ഡലങ്ങളാണ് എല്&#x200d;ജെപി വോട്ടുപിടിച്ചതു മൂലം ജെഡിയുവിന് നഷ്ടപ്പെട്ടത്. ഈ മണ്ഡലങ്ങളില്&#x200d; എല്ലാം ഭൂരിപക്ഷത്തേക്കാള്&#x200d; കൂടുതല്&#x200d; വോട്ട് ചിരാഗിന്റെ പാര്&#x200d;ട്ടി സ്വന്തമാക്കിയിട്ടുണ്ട്. ചിരാഗ് ഇല്ലായിരുന്നു എങ്കില്&#x200d; ആ വോട്ടു കൂടി ജെഡിയുവിന്റെ പെട്ടിയില്&#x200d; വീഴുമായിരുന്നു എന്നു ചുരുക്കം, അതു വഴി ജയവും.</p>
<p>നേരത്തെ ചിരാഗ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. &#8216;ബിജെപിയെ ശക്തിപ്പെടുത്തുക എന്നതാണ് എന്റെ പ്രധാന ഉദ്ദേശ്യം. ഈ തെരഞ്ഞെടുപ്പില്&#x200d; ഞാനുണ്ടാക്കിയ സ്വാധീനത്തില്&#x200d; ഞാന്&#x200d; സന്തോഷവാനാണ്&#8217; &#8211; പട്‌നയില്&#x200d; മാധ്യമങ്ങളുമായി സംസാരിക്കവെ ചിരാഗ് പറഞ്ഞു.</p>
<p><img loading="lazy" class="alignnone wp-image-166865" src="https://www.chandrikadaily.com/wp-content/uploads/2020/11/modi-nitheesh.jpg" alt="" width="797" height="532" /></p>
<p>കേന്ദ്രത്തില്&#x200d; ബിജെപി സഖ്യകക്ഷിയായ എല്&#x200d;ജെപി സംസ്ഥാനത്ത് നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്&#x200d;ന്ന് ഒറ്റക്കാണ് മത്സരിച്ചിരുന്നത്. എന്നാല്&#x200d; ബിജെപിക്കുള്ള പിന്തുണ ആവര്&#x200d;ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹനുമാനാണ് താന്&#x200d; എന്നുവരെ ചിരാഗ് പറഞ്ഞിരുന്നു.</p>
<p>ചിരാഗിനെ കുറിച്ച് ജെഡിയു പ്രതികരിച്ചത് ഇങ്ങനെ; &#8216;ചിരാഗും സംഘവും ഈ തെരഞ്ഞെടുപ്പില്&#x200d; ഒരു ആത്മഹത്യാ സംഘം പോലെയാണ് പ്രവര്&#x200d;ത്തിച്ചിത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തുലാസിനാണ് എന്ന് വ്യക്തമാണ്&#8217; &#8211; പാര്&#x200d;ട്ടി വക്താവ് രാജീവ് രഞ്ജന്&#x200d; പറഞ്ഞു.</p>
<p>ജെഡിയുവിന്റെ മാത്രമല്ല, എന്&#x200d;ഡിഎയിലെ മറ്റൊരു സഖ്യകക്ഷി മുകേഷ് സഹാനിയുടെ വികാസ്ഷീല്&#x200d; ഇന്&#x200d;സാന്&#x200d; പാര്&#x200d;ട്ടിയുടെ സാധ്യതകളെയും എല്&#x200d;ജെപി തകര്&#x200d;ത്തിട്ടുണ്ട്. നാലു മണ്ഡലങ്ങളിലാണ് എല്&#x200d;ജെപി പാര്&#x200d;ട്ടിയുടെ ജയം തട്ടിപ്പറിച്ചത്. ബിജെപിയുടെ ഒരു ജയം മാത്രമാണ് എല്&#x200d;ജെപി ഇല്ലാതാക്കിയത്. ബിജെപി മത്സരിച്ച മിക്ക മണ്ഡലങ്ങളിലും ചിരാഗ് സ്വന്തം സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയിരുന്നില്ല.</p>
<p>മഹാസഖ്യത്തില്&#x200d; ആര്&#x200d;ജെഡിയുടെ 12 ഇടത്തെ വിജയസാധ്യതയെയും എല്&#x200d;ജെപി ഇല്ലാതാക്കി. കോണ്&#x200d;ഗ്രസിന് പാര്&#x200d;ട്ടി മൂലം പത്തു സീറ്റിന്റെയും സിപിഐഎംഎല്ലിന് രണ്ടു സീറ്റിന്റെയും നഷ്ടമുണ്ടായി. മൊത്തത്തില്&#x200d; എന്&#x200d;ഡിഎയുടെ 30 സീറ്റും മഹാസഖ്യത്തിന്റെ 24 സീറ്റുമാണ് എല്&#x200d;ജെപി ഇല്ലാതാക്കിയത്.</p>
<p>എല്&#x200d;ജെപി വോട്ട് കട്ടറായി വന്ന സീറ്റുകള്&#x200d; മഹാസഖ്യത്തിനാണ് കൂടുതല്&#x200d; ഉപകാരപ്പെട്ടത്. ഇങ്ങനെയുള്ള 24 സീറ്റില്&#x200d; ആര്&#x200d;ജെഡി ജയിച്ചു. ആറു സീറ്റില്&#x200d; കോണ്&#x200d;ഗ്രസും. എന്നാല്&#x200d; എല്&#x200d;ജെപി വോട്ടു പിടിച്ചിട്ടും 20 സീറ്റില്&#x200d; ജെഡിയു ജയം കണ്ടു. ഹിന്ദുസ്ഥാനി അവാമി മോര്&#x200d;ച്ചയ്ക്ക് രണ്ടു സീറ്റു കൊടുക്കാനും എല്&#x200d;ജെപിക്കായി.</p>
<p><strong>എല്&#x200d;ജെപി മാത്രമല്ല</strong></p>
<p>എല്&#x200d;ജെപിയുടെ കൂടെ ഉപേന്ദ്ര ഖുഷ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്&#x200d;ട്ടിയും (ആര്&#x200d;എല്&#x200d;എസ്പി) വോട്ട് കട്ടറായി മാറി. 14 സീറ്റുകളിലാണ് ആര്&#x200d;എല്&#x200d;എസ്പിയുടെ സാന്നിധ്യം എതിര്&#x200d;പാര്&#x200d;ട്ടിക്കു വിനയായത്. 2018ല്&#x200d; എന്&#x200d;ഡിഎ വിട്ട കക്ഷിയാണിത്. 20 സീറ്റുകളില്&#x200d; സ്വതന്ത്രര്&#x200d; നേടിയ വോട്ടുകള്&#x200d; ഭൂരിപക്ഷത്തേക്കാള്&#x200d; കൂടുതലാണ്. സ്വതന്ത്രരുടെ സാന്നിധ്യം കൂടുതല്&#x200d; സഹായിച്ചത് എന്&#x200d;ഡിഎയെ ആണ്. 15 സീറ്റുകളാണ് ഇങ്ങനെ എന്&#x200d;ഡിഎയ്ക്കു കിട്ടിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-poll-results-modi-s-hanuman-chirag-paswan-hurt-jd-u-the-most.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജെ.ഡി.യു</title>
		<link>https://www.chandrikadaily.com/cant-any-alliance-in-legislative-assembly-election-by-jdu.html</link>
					<comments>https://www.chandrikadaily.com/cant-any-alliance-in-legislative-assembly-election-by-jdu.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 09 Jun 2019 15:07:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[Nithish Kumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129659</guid>

					<description><![CDATA[നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപിയുമായി സഖ്യമില്ലെന്ന് ജെ.ഡി.യു. ജെ.ഡി.യു അധ്യക്ഷനും ബീഹാര്&#x200d; മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്&#x200d; ചേര്&#x200d;ന്ന പാര്&#x200d;ട്ടി ഉന്നതാധികാര സമിതിയുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന് പുറത്തുള്ളതുമായ ഒരു പാര്&#x200d;ട്ടിയുമായും സഖ്യത്തിലേര്&#x200d;പ്പെടാനില്ല ജെഡിയു നേതാവ് ഗുലാം റസൂല്&#x200d; ബലിയാവി പറഞ്ഞു. ഹരിയാന, ജമ്മു കാശ്മീര്&#x200d;, ജാര്&#x200d;ഖണ്ഡ്, ഡല്&#x200d;ഹി എന്നീ സംസ്ഥാനങ്ങളിലാണ് ജെഡിയു ഒറ്റയ്ക്ക് മത്സരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികള്&#x200d; രൂപീകരിച്ചതായി ബലിയാവി പറഞ്ഞു. രണ്ടാം മോദി സര്&#x200d;ക്കാരില്&#x200d; ജെഡിയുവിന് പ്രാധാന്യം ലഭിച്ചിരുന്നില്ല. ഇതേത്തുടര്&#x200d;ന്നാണ് ബിജെപിയുമായി [&#8230;]]]></description>
										<content:encoded><![CDATA[
<p>നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപിയുമായി സഖ്യമില്ലെന്ന് ജെ.ഡി.യു. ജെ.ഡി.യു അധ്യക്ഷനും ബീഹാര്&#x200d; മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്&#x200d; ചേര്&#x200d;ന്ന പാര്&#x200d;ട്ടി ഉന്നതാധികാര സമിതിയുടെ യോഗത്തിലാണ് തീരുമാനം. </p>



<p>സംസ്ഥാനത്തിന് പുറത്തുള്ളതുമായ ഒരു പാര്&#x200d;ട്ടിയുമായും സഖ്യത്തിലേര്&#x200d;പ്പെടാനില്ല ജെഡിയു നേതാവ് ഗുലാം റസൂല്&#x200d; ബലിയാവി പറഞ്ഞു. ഹരിയാന, ജമ്മു കാശ്മീര്&#x200d;, ജാര്&#x200d;ഖണ്ഡ്, ഡല്&#x200d;ഹി എന്നീ സംസ്ഥാനങ്ങളിലാണ് ജെഡിയു ഒറ്റയ്ക്ക് മത്സരിക്കുന്നത്. <br>
നാല് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികള്&#x200d; രൂപീകരിച്ചതായി ബലിയാവി പറഞ്ഞു. രണ്ടാം മോദി സര്&#x200d;ക്കാരില്&#x200d; ജെഡിയുവിന് പ്രാധാന്യം ലഭിച്ചിരുന്നില്ല. ഇതേത്തുടര്&#x200d;ന്നാണ് ബിജെപിയുമായി സഖ്യം വേണ്ടെന്ന് ജെഡിയു തീരുമാനിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cant-any-alliance-in-legislative-assembly-election-by-jdu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
