<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Jerusalem &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jerusalem/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 08 Sep 2025 13:05:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Jerusalem &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജറൂസലേമില്‍ വെടിവെപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/shooting-in-jerusalem-six-people-were-killed-and-12-injured.html</link>
					<comments>https://www.chandrikadaily.com/shooting-in-jerusalem-six-people-were-killed-and-12-injured.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 08 Sep 2025 13:05:03 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gun shot]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353268</guid>

					<description><![CDATA[ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലിലെ ജറൂസലേമിലുണ്ടായ വെടിവെപ്പില്&#x200d; ആറ് പേര്&#x200d; കൊല്ലപ്പെട്ടു. സംഭവത്തില്&#x200d; 12 പേര്&#x200d;ക്ക് പരിക്കേറ്റു. ഇതില്&#x200d; ആറുപേരുടെ നില ഗുരുതരമാണ്.</p>
<p>ഇന്ന് (തിങ്കളാഴ്ച) ജറൂസലേമിലെ റാമോത്ത് ജങ്ഷനില്&#x200d; രണ്ട് അക്രമികളാണ് വെടിവെപ്പ് നടത്തിയത്. ഇവര്&#x200d; വെസ്റ്റ് ബാങ്കില്&#x200d; നിന്നാണ് എത്തിയതെന്ന് ഇസ്രാഈല്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. വെടിവെപ്പ് നടക്കുമ്പോള്&#x200d; ആളുകള്&#x200d; പരിഭ്രാന്തരായി ഓടുന്നതിന്റെ ഒരു കാറിന്റെ ഡാഷ് കാമില്&#x200d; പതിഞ്ഞ ദൃശ്യങ്ങള്&#x200d; പുറത്തുവന്നിട്ടുണ്ട്.</p>
<p>രാവിലെ പത്തോടെ കാറില്&#x200d; എത്തിയ അക്രമികള്&#x200d; ബസ് സ്‌റ്റോപ്പില്&#x200d; ഉണ്ടായിരുന്നവര്&#x200d;ക്കുനേരെയും വാഹനങ്ങള്&#x200d;ക്കും കാല്&#x200d;നടയാത്രക്കാര്&#x200d;ക്കും നേരെ വെടിയുതിര്&#x200d;ക്കുകയായിരുന്നു. വെടിവെപ്പ് നടക്കുമ്പോള്&#x200d; സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്&#x200d; തിരിച്ച് വെടിയുതിര്&#x200d;ത്ത് അക്രമികളെ വധിച്ചു. തോക്കുകളും വെടിക്കോപ്പുകളും ഒരു കത്തിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shooting-in-jerusalem-six-people-were-killed-and-12-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെറുസലേമില്&#x200d; ക്രിസ്ത്യന്&#x200d; പുരോഹിതനെ തുപ്പി ഇസ്രാഈലികള്&#x200d;; 17കാരനടക്കം പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/israelis-spit-on-christian-priest-in-jerusalem-a-17-year-old-was-also-arrested.html</link>
					<comments>https://www.chandrikadaily.com/israelis-spit-on-christian-priest-in-jerusalem-a-17-year-old-was-also-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 05 Feb 2024 06:58:58 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Christian priest]]></category>
		<category><![CDATA[Israelis]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[spit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289616</guid>

					<description><![CDATA[ക്രിസ്ത്യാനികളെ തുപ്പുന്നത് ഒരു പ്രാചീന ജൂത പാരമ്പര്യമാണെന്നും അത്തരം സംഭവങ്ങളില്&#x200d; അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും കഴിഞ്ഞ വര്&#x200d;ഷം ഇസ്രാഈല്&#x200d; ദേശീയ സുരക്ഷാ മന്ത്രിയായ ഇതാമര്&#x200d; ബെന്&#x200d; ഗ്വിര്&#x200d; പറഞ്ഞിരുന്നു.]]></description>
										<content:encoded><![CDATA[<p>ക്രിസ്ത്യന്&#x200d; പുരോഹിതനെ തുപ്പിയതിന് പതിനേഴുകാരനുള്&#x200d;പ്പെടെ 2് ഇസ്രാഈലികള്&#x200d; അറസ്റ്റില്&#x200d;. സമൂഹ മാധ്യമങ്ങളില്&#x200d; പ്രചരിക്കുന്ന വീഡിയോയില്&#x200d; ജെറുസലേമിലെ ഓള്&#x200d;ഡ് സിറ്റിയില്&#x200d; നിന്നുള്ള പുരോഹിതന്&#x200d; നിക്കോഡെമസ് ഷ്‌നാബെലിനെ രണ്ട് പേര്&#x200d; തുപ്പുന്നതും ചീത്ത വിളിക്കുന്നതും കാണാം. പ്രാഥമിക അന്വേഷണത്തിന് ശേഷം 2 പേരെയും മോചിപ്പിക്കുകയും വീട്ടുതടങ്കലില്&#x200d; വെച്ചതായും ഇസ്രഈല്&#x200d; ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്&#x200d;ട്ട് ചെയ്തു.ജെറുസലേമില്&#x200d; ക്രിസ്ത്യന്&#x200d; ആരാധകര്&#x200d;ക്ക് നേരെ തുപ്പുന്ന സംഭവം ക്രമാതീതമായി വര്&#x200d;ധിച്ചുവരികയാണെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>2022 അവസാനത്തില്&#x200d; നിലവിലെ സര്&#x200d;ക്കാര്&#x200d; അധികാരമേറ്റതിനെ തുടര്&#x200d;ന്നാണ് ഇസ്രാഈലിലും ഫലസ്തീനിലും ആക്രമണം വര്&#x200d;ധിച്ചതെന്ന് ക്രിസ്ത്യാനികള്&#x200d; ചൂണ്ടിക്കാട്ടുന്നു. സംഭവത്തെ മോശം പെരുമാറ്റമെന്ന് ഇസ്രാഈലിലെ ജര്&#x200d;മന്&#x200d; അംബാസിഡര്&#x200d; എക്സില്&#x200d; വിമര്&#x200d;ശിച്ചു. ഇസ്രാഈല്&#x200d; വിദേശകാര്യ മന്ത്രി ഇസ്രായേല്&#x200d; കാറ്റ്‌സും സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തി.</p>
<p>അതേസമയം ക്രിസ്ത്യാനികളെ തുപ്പുന്നത് ഒരു പ്രാചീന ജൂത പാരമ്പര്യമാണെന്നും അത്തരം സംഭവങ്ങളില്&#x200d; അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും കഴിഞ്ഞ വര്&#x200d;ഷം ഇസ്രാഈല്&#x200d; ദേശീയ സുരക്ഷാ മന്ത്രിയായ ഇതാമര്&#x200d; ബെന്&#x200d; ഗ്വിര്&#x200d; പറഞ്ഞിരുന്നു. അധിനിവേശ ഫലസ്തീനില്&#x200d; ലോകത്തെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്&#x200d; സമൂഹം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് നിരവധി പേര്&#x200d; ചൂണ്ടിക്കാട്ടുന്നു. 2007ല്&#x200d; ഇസ്രഈല്&#x200d; ഫലസ്തീന് മേല്&#x200d; ഉപരോധം ഏര്&#x200d;പ്പെടുത്തുന്നതിന് മുമ്പ് 3,000 ക്രിസ്ത്യാനികള്&#x200d; ഉണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്&#x200d;ഷത്തിനിടയില്&#x200d; ഇത് 1000 ആയി കൂപ്പുകുത്തിയിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israelis-spit-on-christian-priest-in-jerusalem-a-17-year-old-was-also-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെസ്റ്റ് ബാങ്ക്; യുഎസ് അംബാസിഡര്&#x200d;ക്കെതിരെ അന്തര്&#x200d;ദേശീയ കോടതിയെ സമീപിക്കുമെന്ന് ഫലസ്തീന്&#x200d;</title>
		<link>https://www.chandrikadaily.com/us-envoy-says-israel-has-right-to-annex-west-bank-land.html</link>
					<comments>https://www.chandrikadaily.com/us-envoy-says-israel-has-right-to-annex-west-bank-land.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Jun 2019 14:19:38 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[palestine-israel]]></category>
		<category><![CDATA[US Parliament]]></category>
		<category><![CDATA[west bank]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129650</guid>

					<description><![CDATA[വെസ്റ്റ്ബാങ്കിന്റ മേഖലയെ ചൊല്ലിയുള്ള അവകാശതര്&#x200d;ക്കത്തില്&#x200d; അന്തര്&#x200d;ദേശീയ ക്രിമിനല്&#x200d; കോടതിയെ സമീപിക്കാന്&#x200d; ഫലസ്തീന്&#x200d; തയാറെടുക്കുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിനെ കുറിച്ച് യു.എസ് അംബാസിഡര്&#x200d; ഡേവിഡ് ഫ്രീഡ്മാന്&#x200d; വിവാദ പരാമര്&#x200d;ശം നടത്തിയതിനെ തുടര്&#x200d;ന്നാണ് നട പടി. After US Ambassador to Israel David Friedman announces Israel has right to annex &#39;some&#39; of occupied West Bank as part of Trump&#39;s apartheid plan, one Palestinian ministry considers filing a complaint [&#8230;]]]></description>
										<content:encoded><![CDATA[
<p><br> വെസ്റ്റ്ബാങ്കിന്റ മേഖലയെ ചൊല്ലിയുള്ള അവകാശതര്&#x200d;ക്കത്തില്&#x200d;  അന്തര്&#x200d;ദേശീയ ക്രിമിനല്&#x200d; കോടതിയെ സമീപിക്കാന്&#x200d; ഫലസ്തീന്&#x200d; തയാറെടുക്കുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിനെ കുറിച്ച് യു.എസ് അംബാസിഡര്&#x200d; ഡേവിഡ് ഫ്രീഡ്മാന്&#x200d; വിവാദ പരാമര്&#x200d;ശം നടത്തിയതിനെ തുടര്&#x200d;ന്നാണ് നട<br> പടി.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">After US Ambassador to Israel David Friedman announces Israel has right to annex &#39;some&#39; of occupied West Bank as part of Trump&#39;s apartheid plan, one Palestinian ministry considers filing a complaint to the International Criminal Court. <a href="https://t.co/d4hscxasOY">https://t.co/d4hscxasOY</a> <a href="https://t.co/sU4nHBgt1n">pic.twitter.com/sU4nHBgt1n</a></p>&mdash; The IMEU (@theIMEU) <a href="https://twitter.com/theIMEU/status/1137713479782211585?ref_src=twsrc%5Etfw">June 9, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<figure class="wp-block-image"><img loading="lazy" width="600" height="314" src="https://www.chandrikadaily.com/wp-content/uploads/2019/06/jPUcxHik.jpg" alt="" class="wp-image-129654"/><figcaption> The Israeli settlement of Givat Zeev, near the West Bank city of Ramallah, in April.  </figcaption></figure>



<p>വെസ്റ്റ്ബാങ്കിന്റ ചില ഭാഗങ്ങളില്&#x200d; ഇസ്രാഈലിന് അവകാശമുണ്ടെന്നായിരുന്നു യു.എസ് അംബാസിഡര്&#x200d; ഡേവിഡ് ഫ്രീഡ്‌മെന്റെ പരാമര്&#x200d;ശം. മേഖലയില്&#x200d; സമാധാനം കൊണ്ടുവരാനായുള്ള ശ്രമങ്ങള്&#x200d;ക്കിടെയാണ് യു.എസ് അംബാസിഡറുടെ പരാമര്&#x200d;ശം. <br>
അതേസമയം ഫ്രീഡ്മാനെതിരെ കേസ് ഫയല്&#x200d; ചെയ്യുമെന്നും ഫലസ്തീന്&#x200d; വിദേശകാര്യമന്ത്രാലയം അറിയിച്ചു. &#8216;ഫ്രീഡ്മാന്റെ പ്രസ്ഥാവന ദേശത്തെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. അധിവിവേശത്തിന്റെയും കോളനിവത്കരണത്തിന്റെയും രീതിയാണിതെന്നും യുഎസ് ഭരണകൂടത്തിന്റെ നയമാണ് പ്രസ്ഥാവനയിലൂടെ വെളിവാകുന്നതെന്നും ഫലസ്തീന്&#x200d; വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇസ്രായേലിന്റെ കയ്യേറ്റ നടപടികള്&#x200d;ക്ക് ആക്കം കൂട്ടുന്നതാണ് അമേരിക്കയുടെ നിലപാടെന്ന് ഫലസ്തീന്&#x200d; പ്രതികരിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-envoy-says-israel-has-right-to-annex-west-bank-land.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന്&#x200d;-ഇസ്രാഈല്&#x200d; സംഘര്&#x200d;ഷം രൂക്ഷമാവുന്നു; സൈനത്തിന്റെ വെടിവെപ്പേ മൂന്ന് മരണം</title>
		<link>https://www.chandrikadaily.com/palestinians-killed-in-separate-events-in-gaza-and-east-jerusalem.html</link>
					<comments>https://www.chandrikadaily.com/palestinians-killed-in-separate-events-in-gaza-and-east-jerusalem.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Sep 2018 08:14:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103953</guid>

					<description><![CDATA[ജറൂസലം: ഫലസ്തീന്&#x200d;-ഇസ്രാഈല്&#x200d; സംഘര്&#x200d;ഷം രൂക്ഷമാവുന്നു.ഗസ്സയിലും അധിനിവേശ കിഴക്കന്&#x200d; ജറൂസലമിലും വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഫലസ്തീനികളെ ഇസ്രാഈല്&#x200d; സേന വെടിവെച്ചു കൊലപ്പെടുത്തി. വടക്കന്&#x200d; ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; ചെക്ക്‌പോയിന്റിന് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് ഫലസ്തീന്&#x200d; പ്രതിഷേധക്കാര്&#x200d;ക്കുനേരെ സൈന്യം വെടിവെക്കുകയായിരുന്നു. ഇതില്&#x200d; രണ്ടുപേര്&#x200d; കൊല്ലപ്പെടുകയും മുപ്പതിലേറെ പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. മുഹമ്മദ് അബു നാജി(34)യും അഹ്മദ് മുഹമ്മദ് ഉമറു(20)മാണ് കൊല്ലപ്പെട്ടത്. ഫലസ്തീന്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d;ക്കുള്ള യു.എന്&#x200d; ഏജന്&#x200d;സിക്ക് അമേരിക്ക നല്&#x200d;കിയിരുന്ന ഫണ്ട് റദ്ദാക്കിയതിനെതിരെയും 12 വര്&#x200d;ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.മാര്&#x200d;ച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>ജറൂസലം: ഫലസ്തീന്&#x200d;-ഇസ്രാഈല്&#x200d; സംഘര്&#x200d;ഷം രൂക്ഷമാവുന്നു.ഗസ്സയിലും അധിനിവേശ കിഴക്കന്&#x200d; ജറൂസലമിലും വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഫലസ്തീനികളെ ഇസ്രാഈല്&#x200d; സേന വെടിവെച്ചു കൊലപ്പെടുത്തി. വടക്കന്&#x200d; ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; ചെക്ക്‌പോയിന്റിന് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് ഫലസ്തീന്&#x200d; പ്രതിഷേധക്കാര്&#x200d;ക്കുനേരെ സൈന്യം വെടിവെക്കുകയായിരുന്നു. ഇതില്&#x200d; രണ്ടുപേര്&#x200d; കൊല്ലപ്പെടുകയും മുപ്പതിലേറെ പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. മുഹമ്മദ് അബു നാജി(34)യും അഹ്മദ് മുഹമ്മദ് ഉമറു(20)മാണ് കൊല്ലപ്പെട്ടത്.</p>
<p>ഫലസ്തീന്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d;ക്കുള്ള യു.എന്&#x200d; ഏജന്&#x200d;സിക്ക് അമേരിക്ക നല്&#x200d;കിയിരുന്ന ഫണ്ട് റദ്ദാക്കിയതിനെതിരെയും 12 വര്&#x200d;ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.മാര്&#x200d;ച്ച് 30ന് തുടങ്ങിയ ഗ്രേറ്റ് മാര്&#x200d;ച്ച് ഓഫ് റിട്ടേണ്&#x200d; റാലികളുടെ തുടര്&#x200d;ച്ചയായി ഇപ്പോഴും ഗസ്സയില്&#x200d; പ്രതിഷേധ മാര്&#x200d;ച്ചുകള്&#x200d; നടക്കുന്നുണ്ട്.<br />
കിഴക്കന്&#x200d; ജറൂസലമില്&#x200d; ഇസ്രാഈല്&#x200d; പൗരനെ കുത്താന്&#x200d; ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഒരു ഫലസ്തീന്&#x200d; യുവാവിനെ സൈനികര്&#x200d; വെടിവെച്ചു കൊലപ്പെടുത്തിയത്. ഖലന്ദിയ അഭയാര്&#x200d;ത്ഥി ക്യാമ്പില്&#x200d;നിന്നുള്ള 26കാരന്&#x200d; മുഹമ്മദ് യൂസുഫ് അലയാനാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്&#x200d; മാധ്യമങ്ങള്&#x200d; അറിയിച്ചു.</p>
<p>അലയാന്റെ കൈയില്&#x200d; ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്&#x200d; വ്യക്തമാക്കി. അലയാനും ഒരു ഇസ്രാഈല്&#x200d;കാരനും തമ്മിലുണ്ടായ വാക്കുതര്&#x200d;ക്കത്തില്&#x200d; സൈനികര്&#x200d; ഇടപെടുകയായിരുന്നു. ശേഷം പോകാന്&#x200d; ശ്രമിച്ച യുവാവിനുനേരെ ഇസ്രാഈല്&#x200d; സൈനികര്&#x200d; വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു. അലയാനെ ആസ്പത്രിയില്&#x200d; എത്തിക്കാനുള്ള ഫലസ്തീനികളുടെ ശ്രമം പൊലീസ് തടഞ്ഞു. മൃതദേഹം ഇപ്പോഴും ഇസ്രാഈല്&#x200d; സേനയുടെ കൈവശമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palestinians-killed-in-separate-events-in-gaza-and-east-jerusalem.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജൂതരാഷ്ട്ര പ്രഖ്യാപനം: ഇസ്രാഈലില്&#x200d; ജനരോഷം</title>
		<link>https://www.chandrikadaily.com/tens-of-thousands-protest-in-tel-aviv-against-nation-state-law.html</link>
					<comments>https://www.chandrikadaily.com/tens-of-thousands-protest-in-tel-aviv-against-nation-state-law.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Aug 2018 15:56:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98642</guid>

					<description><![CDATA[ടെല്&#x200d;അവീവ്: വിവാദമായ ജൂതരാഷ്ട്ര നിയമത്തിനെതിരെ ഇസ്രാഈല്&#x200d; നഗരമായ ടെല്&#x200d;അവീവില്&#x200d; വീണ്ടും പ്രതിഷേധം അലയടിച്ചു. ഇസ്രാഈലിനെ സമ്പൂര്&#x200d;ണ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചതിനെതിരെ നടന്ന റാലിയില്&#x200d; ജൂതരും അറബികളും ഉള്&#x200d;പ്പെടെ പതിനായിരങ്ങള്&#x200d; പങ്കെടുത്തു. 18 ലക്ഷം ഫലസ്തീനികളെയും മറ്റു ന്യൂനപക്ഷങ്ങളെയും ഒറ്റപ്പെടുത്തി രണ്ടാംകിട പൗരന്മാരായി കാണുന്ന നിയമം പിന്&#x200d;വലിക്കണമെന്ന് പ്രതിഷേധക്കാര്&#x200d; ആവശ്യപ്പെട്ടു. ആദ്യമായാണ് ഇസ്രാഈലില്&#x200d; ഫലസ്തീനികളും ജൂതരും ഒന്നിച്ച് ഒരുകാര്യത്തിനുവേണ്ടി പോരാടുന്നത്. ജനാധിപത്യത്തിലും സമത്വത്തിലും വിശ്വാസിക്കുന്ന എല്ലാവര്&#x200d;ക്കും ഈ നിമിഷം വളരെയേറെ പ്രധാനമാണ്. നിയമത്തിനു കീഴില്&#x200d; എല്ലാ പൗരന്മാരെയും തുല്യരായി കാണുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ടെല്&#x200d;അവീവ്: വിവാദമായ ജൂതരാഷ്ട്ര നിയമത്തിനെതിരെ ഇസ്രാഈല്&#x200d; നഗരമായ ടെല്&#x200d;അവീവില്&#x200d; വീണ്ടും പ്രതിഷേധം അലയടിച്ചു. ഇസ്രാഈലിനെ സമ്പൂര്&#x200d;ണ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചതിനെതിരെ നടന്ന റാലിയില്&#x200d; ജൂതരും അറബികളും ഉള്&#x200d;പ്പെടെ പതിനായിരങ്ങള്&#x200d; പങ്കെടുത്തു.</p>
<p>18 ലക്ഷം ഫലസ്തീനികളെയും മറ്റു ന്യൂനപക്ഷങ്ങളെയും ഒറ്റപ്പെടുത്തി രണ്ടാംകിട പൗരന്മാരായി കാണുന്ന നിയമം പിന്&#x200d;വലിക്കണമെന്ന് പ്രതിഷേധക്കാര്&#x200d; ആവശ്യപ്പെട്ടു. ആദ്യമായാണ് ഇസ്രാഈലില്&#x200d; ഫലസ്തീനികളും ജൂതരും ഒന്നിച്ച് ഒരുകാര്യത്തിനുവേണ്ടി പോരാടുന്നത്. ജനാധിപത്യത്തിലും സമത്വത്തിലും വിശ്വാസിക്കുന്ന എല്ലാവര്&#x200d;ക്കും ഈ നിമിഷം വളരെയേറെ പ്രധാനമാണ്. നിയമത്തിനു കീഴില്&#x200d; എല്ലാ പൗരന്മാരെയും തുല്യരായി കാണുന്ന അവസ്ഥ ഉണ്ടാകണമെന്നും പ്രതിഷേധക്കാര്&#x200d; പറഞ്ഞു.</p>
<p>ഇസ്രാഈലില്&#x200d; എല്ലാവര്&#x200d;ക്കുമുള്ളതുപോലെ ജൂതര്&#x200d;ക്കും ആനുകൂല്യങ്ങള്&#x200d; കിട്ടുന്നുണ്ടെന്നിരിക്കെ എന്തിനാണ് അവര്&#x200d;ക്ക് മാത്രമായി ഒരു നിയമമെന്ന് ഡാന്&#x200d; മീരി എന്ന പ്രതിഷേധക്കാരന്&#x200d; ചോദിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കഴിഞ്ഞ മാസമാണ് ഇസ്രാഈലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചത്.</p>
<p>ഹീബ്രുവിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച നിയമം അറബിയെ തരംതാഴ്ത്തിയിരുന്നു. നേരത്തെ ഹീബ്രുവും അറബിയും ഔദ്യോഗിക ഭാഷകളായിരുന്നു. പുതിയ നിയമം അറബി ഭാഷക്കും വംശജര്&#x200d;ക്കും എതിരെയുള്ളതാണെന്ന് ഉമര്&#x200d; സുല്&#x200d;ത്താന്&#x200d; എന്ന ഫലസ്തീന്&#x200d; വംശജന്&#x200d; കുറ്റപ്പെടുത്തി.</p>
<p>കഴിഞ്ഞയാഴ്ച ഡ്രൂസ് ന്യൂനപക്ഷ വിഭാഗം ടെല്&#x200d;അവീവില്&#x200d; നടത്തിയ റാലിയില്&#x200d; ആയിരങ്ങള്&#x200d; അണിനിരന്നിരുന്നു. ടെല്&#x200d;അവീവിന്റെ ഹൃദയഭാഗത്ത് ഉയര്&#x200d;ന്നിരിക്കുന്നത് പി.എല്&#x200d;.എ പതാകകളാണെന്ന് ആരോപിച്ച് നെതന്യാഹുവും പ്രക്ഷോഭത്തെ വിമര്&#x200d;ശിച്ചു. ഇസ്രാഈല്&#x200d; രാഷ്ട്രത്തിലും പതാകയിലും ദേശീയ ഗാനത്തിലും തങ്ങള്&#x200d; അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tens-of-thousands-protest-in-tel-aviv-against-nation-state-law.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെസിയുടെ തീരുമാനം ഇസ്രാഈലിനുള്ള മറുപടി</title>
		<link>https://www.chandrikadaily.com/chandrika-editorial-about-argentina-call-off-friendly-match-against-israel.html</link>
					<comments>https://www.chandrikadaily.com/chandrika-editorial-about-argentina-call-off-friendly-match-against-israel.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 06 Jun 2018 17:35:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2108 fifa word cup russia]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[Lio Messi]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88837</guid>

					<description><![CDATA[ലോകം കാല്&#x200d;പ്പന്ത് മാമാങ്കത്തിനായി കാത്തിരിക്കുകയാണ്. 21-ാമത് ലോകകപ്പ് ഫുട്‌ബോള്&#x200d; മാമാങ്കം റഷ്യയില്&#x200d; ആരംഭിക്കാന്&#x200d; കേവലം ഒരാഴ്ച്ച മാത്രമാണ് ബാക്കി. ആഗോള കായിക മാമാങ്കത്തിന്റെ ആരവങ്ങള്&#x200d;ക്കിടയിലും അര്&#x200d;ജന്റീന ജറുസലേമില്&#x200d; ഇസ്രാഈലുമായി സൗഹൃദ ഫുട്‌ബോള്&#x200d; മല്&#x200d;സരം കളിക്കുന്ന കാര്യത്തിലെ വേദനയും ആശങ്കയും ലോകത്തിനുണ്ടായിരുന്നു. ലയണല്&#x200d; മെസിയെ പോലെ ലോകം അറിയപ്പെടുന്ന ഒരു താരം ഈസ്രാഈലിനെ പോലെ നരനായാട്ട് നടത്തുന്ന രാജ്യത്തിനൊപ്പം കളിക്കുക എന്നത് ഫലസ്തീനികള്&#x200d;ക്ക് മാത്രമായിരുന്നില്ല വേദന-ലോകം ഒന്നടങ്കം അതിനെ എതിര്&#x200d;ത്തിരുന്നു. ഇപ്പോഴിതാ ലോകത്തിന്റെ പ്രതിഷേധം മനസ്സിലാക്കി അര്&#x200d;ജന്റീനിയന്&#x200d; ഫുട്‌ബോള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ലോകം കാല്&#x200d;പ്പന്ത് മാമാങ്കത്തിനായി കാത്തിരിക്കുകയാണ്. 21-ാമത് ലോകകപ്പ് ഫുട്‌ബോള്&#x200d; മാമാങ്കം റഷ്യയില്&#x200d; ആരംഭിക്കാന്&#x200d; കേവലം ഒരാഴ്ച്ച മാത്രമാണ് ബാക്കി. ആഗോള കായിക മാമാങ്കത്തിന്റെ ആരവങ്ങള്&#x200d;ക്കിടയിലും അര്&#x200d;ജന്റീന ജറുസലേമില്&#x200d; ഇസ്രാഈലുമായി സൗഹൃദ ഫുട്‌ബോള്&#x200d; മല്&#x200d;സരം കളിക്കുന്ന കാര്യത്തിലെ വേദനയും ആശങ്കയും ലോകത്തിനുണ്ടായിരുന്നു.</p>
<p>ലയണല്&#x200d; മെസിയെ പോലെ ലോകം അറിയപ്പെടുന്ന ഒരു താരം ഈസ്രാഈലിനെ പോലെ നരനായാട്ട് നടത്തുന്ന രാജ്യത്തിനൊപ്പം കളിക്കുക എന്നത് ഫലസ്തീനികള്&#x200d;ക്ക് മാത്രമായിരുന്നില്ല വേദന-ലോകം ഒന്നടങ്കം അതിനെ എതിര്&#x200d;ത്തിരുന്നു. ഇപ്പോഴിതാ ലോകത്തിന്റെ പ്രതിഷേധം മനസ്സിലാക്കി അര്&#x200d;ജന്റീനിയന്&#x200d; ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; കളിക്കാനുള്ള തീരുമാനത്തില്&#x200d; നിന്നും പിന്&#x200d;വാങ്ങിയിരിക്കുന്നു. അത്തരത്തിലൊരു തീരുമാനത്തിലേക്ക് അര്&#x200d;ജന്റീനിയന്&#x200d; ഫുട്‌ബോള്&#x200d; അധികാരികളെ നിര്&#x200d;ബന്ധിച്ചതാവട്ടെ ടീമിലെ പ്രമുഖനായ ലയണല്&#x200d; മെസിയും. മല്&#x200d;സരം ഉപേക്ഷിച്ചതിന് പിറകെ ഉയരുന്നത് ആശ്വാസ നിശ്വാസങ്ങളാണ്.</p>
<p>ഫുട്‌ബോള്&#x200d; ലോകം ഫലസ്തീനൊപ്പമാണ് എന്നുളള വ്യക്തമായ സൂചനയാണ് മെസിയുടെ തീരുമാനത്തിലുടെ വന്നിരിക്കുന്നത്. ഫലസ്തീനികള്&#x200d;ക്കും പശ്ചിമേഷ്യക്കാര്&#x200d;ക്കുമെല്ലാം പ്രിയപ്പെട്ട ഫുട്‌ബോളറാണ് മെസി. അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്‌ളെക്‌സുകളും നമ്മുടെ നാട്ടില്&#x200d; കാണുന്നത് പോലെ രാമല്ലയിലും വെസ്റ്റ് ബാങ്കിലുമെല്ലാം സുലഭമാണ്. മെസിയുടെ പത്താം നമ്പര്&#x200d; ജഴ്‌സിയിട്ട് എത്രയോ ഫലസ്തീനി ബാല്യങ്ങളെ തെരുവോരങ്ങളില്&#x200d; കാണാം. അത്രമാത്രം ഇഷ്ടപ്പെടുന്ന ഒരു താരം ഇസ്രാഈലുമായി കളിക്കാന്&#x200d; വരുന്നു എന്ന വാര്&#x200d;ത്ത തുടക്കത്തില്&#x200d; അവര്&#x200d; വിശ്വസിച്ചിരുന്നില്ല. എന്നാല്&#x200d; പിന്നീട് ഔദ്യോഗികമായി മല്&#x200d;സരം സ്ഥീരീകരിക്കപ്പെട്ടു. ജൂണ്&#x200d; ഒമ്പതിന് മല്&#x200d;സരം നടക്കുമെന്ന് ഇസ്രാഈല്&#x200d; ഭരണകൂടം തന്നെ വ്യക്തമാക്കി. ഇസ്രാഈലിന്റെ പുതിയ ആസ്ഥാനമായി ജറുസലേം പ്രഖ്യാപിക്കപ്പെട്ടതിന്റെ ആഘോഷമെന്ന നിലയിലും ജൂതന്മാര്&#x200d; മല്&#x200d;സരത്തെ വാഴ്ത്തി. ലോകകപ്പിന് റഷ്യയിലെത്തുന്നതിന് മുമ്പ് മെസിയും സംഘവും ജറുസലേമിലെത്തുമെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇതിനെതിരെ ഫലസ്തീന്&#x200d; ഫുട്‌ബോള്&#x200d; അസോസിസേഷന്&#x200d; ശക്തമായ ഇടപെടല്&#x200d; നടത്തി. യുനിസെഫിന്റെ ബ്രാന്&#x200d;ഡ് അംബാസിഡര്&#x200d; കൂടിയായ മെസി എങ്ങനെ ഇങ്ങനെ ഒരു മല്&#x200d;സരത്തില്&#x200d; കളിക്കുമെന്ന ചോദ്യവും ഉയര്&#x200d;ന്നു. മെസിയുടെ ജഴ്‌സി കത്തിക്കുമെന്ന ഭീഷണി വന്നു.</p>
<p>നിരപരാധികളായ ഫലസ്തീന്&#x200d; കുട്ടികളെ കൊല്ലുന്നവര്&#x200d;ക്കൊപ്പം എനിക്ക് കളിക്കാനാവില്ല എന്നാണ് മെസി ഇതുമായി ബന്ധപ്പെട്ട് സ്വന്തം അധികാരികളോട് പറഞ്ഞത്. പലപ്പോഴും ഫലസ്തീനികള്&#x200d;ക്കൊപ്പം നിന്ന് ഐക്യദാര്&#x200d;ഢ്യം അറിയിച്ച താരമാണ് അദ്ദേഹം. യുനിസെഫ് ഉള്&#x200d;പ്പെടെയുളളവരുടെ ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കൊപ്പം നിന്ന താരം. അദ്ദേഹത്തിന്റെ ശക്തമായ മുന്നറിയിപ്പില്&#x200d; നിന്നും മല്&#x200d;സരം പിന്&#x200d;വലിക്കപ്പെട്ടതോടെ ആ താരത്തിന്റെ ജനസമ്മതിയും വര്&#x200d;ധിച്ചിരിക്കുന്നു.</p>
<p>ഫുട്‌ബോള്&#x200d; എന്നത് കേവല വിനോദം മാത്രമല്ല-അത് ആഗോളീയമായി ജനതകളെ ഒന്നിപ്പിക്കുന്ന വലിയ വികാരം കൂടിയാണ്. എല്ലാവരും കാല്&#x200d;പ്പന്തിനെ ഇഷ്ടപ്പെടുന്നവരാണ്. പെലെയും മറഡോണയും സിദാനും മെസിയും കൃസ്റ്റിയാനോയും നെയ്മറും എല്ലാവര്&#x200d;ക്കും വേണ്ടപ്പെട്ടവരായി മാറുന്നത് അവരെല്ലാം ഫുട്‌ബോളര്&#x200d;മാരായത് കൊണ്ടാണ്. ഇപ്പോള്&#x200d; ലോകകപ്പ് ആരവത്തില്&#x200d; നാടും നഗരവും അമരുന്നതിന്റെ കാരണവും ഫുട്‌ബോളിന്റെ വിശ്വ മാനവീകതയാണ്. അവിടെയാണ് മെസിയുടെ തീരുമാനം പ്രാധാന്യമര്&#x200d;ഹിക്കുന്നത്.</p>
<p>ഇസ്രാഈല്&#x200d; നടത്തുന്ന നരനായാട്ട്് വിശുദ്ധ മാസമായ റമസാനിലും തുടരുകയാണ്. ലോകം ആവര്&#x200d;ത്തിച്ചാവശ്യപ്പെട്ടിട്ടും വെടി നിര്&#x200d;ത്തല്&#x200d; അവസാനിപ്പിക്കാന്&#x200d; അവര്&#x200d; തയ്യാറായിട്ടില്ല. എത്രയോ പിഞ്ചുകുഞ്ഞുങ്ങളും വയോധികരും തോക്കിനിരകളായി. ഇന്നലെയുമുണ്ടായി മൂന്ന് മരണം, ഇത്തരത്തില്&#x200d; ലോകത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തില്&#x200d; പെരുമാറുന്ന രാജ്യത്തിനെതിരെ ലോകം ഒന്നിക്കുന്നതിന്റെ വലിയ സൂചനയാണ് അര്&#x200d;ജന്റീനയുടെ തീരുമാനം. തീരുമാനത്തില്&#x200d; നിന്നും അവരെ പിന്മാറ്റാന്&#x200d; ശക്തമായ ഇടപെടല്&#x200d; പോലുമുണ്ടായി. അപ്പോഴും മെസിയുടെ തീരുമാനമായിരുന്നു മുഖ്യം. താന്&#x200d; കളിക്കാനുണ്ടാവില്ല എന്ന വ്യക്തമായ മുന്നറിയിപ്പാണ് അദ്ദേഹം നല്&#x200d;കിയത്. ടീമിലെ മറ്റൊരു സീനിയര്&#x200d; താരമായ ഗോണ്&#x200d;സാലോ ഹിഗ്വിനും അധികാരികള്&#x200d;ക്കെതിരായാണ് സംസാരിച്ചത്. ഇത്തരത്തില്&#x200d; അവിടെ കളിച്ചത് കൊണ്ട് അവര്&#x200d;ക്കെന്ത് കാര്യം എന്നായിരുന്നു ടീം കളിക്കില്ല എന്ന കാര്യം ഔദ്യോഗികമായി അറിയിച്ച ഹിഗ്വിന്&#x200d; പറഞ്ഞത്.</p>
<p>ഇസ്രാഈലിനെ ലോകം ഒറ്റപ്പെടുത്തണം. രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റില്&#x200d;പ്പറത്തി ഒരു ജനതയെ ഉന്മുലനം ചെയ്യാനുള്ള ജൂത ഭരണക്കൂടത്തിന്റെ താല്&#x200d;പ്പര്യങ്ങള്&#x200d;ക്കെതിരെ ലോക മന: സാക്ഷി ശക്തമായി ഉണരേണ്ടിയിരിക്കുന്നു. അതിന്റെ വലിയ തുടക്കമാവണം ഈ നീക്കം. മെസിയും അര്&#x200d;ജന്റീനയും കാല്&#x200d;പ്പന്തിലൂടെയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. കൃസ്റ്റിയാനോ റൊണാള്&#x200d;ഡോയെ പോലുളള ഫുട്‌ബോള്&#x200d; സൂപ്പര്&#x200d; താരങ്ങള്&#x200d; എത്രയോ മുമ്പ് തന്നെ ഇസ്രഈലിനെതിരായ സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കളിക്കിടെ തനിക്ക് ലഭിച്ച പല സുവര്&#x200d;ണ സമ്മാനങ്ങളും ഫലസ്തീനി കുട്ടികള്&#x200d;ക്ക് നല്&#x200d;കിയ താരമാണ് പോര്&#x200d;ച്ചുഗലുകാരനായ കൃസ്റ്റിയാനോ. നെയ്മര്&#x200d; ഉള്&#x200d;പ്പെടെയുള്ള ഫുട്‌ബോളര്&#x200d;മാര്&#x200d; ഫലസ്തീനിലേക്കുളള ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കൊപ്പം നില്&#x200d;ക്കുന്നുണ്ട്. ഈ സ്‌നേഹവും കരുതലുമാണ് ഫലസ്തീനികള്&#x200d;ക്ക് ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrika-editorial-about-argentina-call-off-friendly-match-against-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മസ്ജിദുല്&#x200d; അഖ്‌സ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യം: അമേരിക്കന്&#x200d; അംബാസഡറിനെതിരെ പ്രതിഷേധം ശക്തം</title>
		<link>https://www.chandrikadaily.com/protest-against-freedmans-acceptance-smile-to-temple-mount-instead-of-al-aqsa.html</link>
					<comments>https://www.chandrikadaily.com/protest-against-freedmans-acceptance-smile-to-temple-mount-instead-of-al-aqsa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 May 2018 17:23:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[MASJID Al Aqsa]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86790</guid>

					<description><![CDATA[ടെല്&#x200d;അവീവ്: മസ്ജിദുല്&#x200d; അഖ്‌സയെ മൂന്നാമത്തെ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ഇസ്രാഈലിലെ അമേരിക്കന്&#x200d; അംബാസഡര്&#x200d; ഡേവിഡ് ഫ്രീഡ്മാനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടെല്&#x200d;അവീവിന് സമീപം പഠനപ്രശ്‌നങ്ങളുള്ള വിദ്യാര്&#x200d;ത്ഥികളെ സഹായിക്കുന്ന ആചിയ എന്ന സന്നദ്ധ സംഘടനയുടെ പരിപാടിയിലാണ് ഫ്രീഡ്മാന്&#x200d; ഫോട്ടോക്ക് പോസ് ചെയ്തത്. ജൂത ആരാധനാലയം നിര്&#x200d;മിക്കുന്നതിന് മസ്ജിദുല്&#x200d; അഖ്‌സ തകര്&#x200d;ക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്രാഈലിലെ വലതുപക്ഷ സംഘടനകള്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് വിവാദ ഫോട്ടോയിലൂടെ ഫ്രീഡ്മാന്&#x200d; ചെയ്തിരിക്കുന്നതെന്ന് സോഷ്യല്&#x200d; മീഡിയകളില്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നിട്ടുണ്ട്. യു.എസ് പ്രസിഡന്റ് [&#8230;]]]></description>
										<content:encoded><![CDATA[<p class="name post-title entry-title">ടെല്&#x200d;അവീവ്: മസ്ജിദുല്&#x200d; അഖ്‌സയെ മൂന്നാമത്തെ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ഇസ്രാഈലിലെ അമേരിക്കന്&#x200d; അംബാസഡര്&#x200d; ഡേവിഡ് ഫ്രീഡ്മാനെതിരെ പ്രതിഷേധം ശക്തമാകുന്നു.</p>
<p>ടെല്&#x200d;അവീവിന് സമീപം പഠനപ്രശ്‌നങ്ങളുള്ള വിദ്യാര്&#x200d;ത്ഥികളെ സഹായിക്കുന്ന ആചിയ എന്ന സന്നദ്ധ സംഘടനയുടെ പരിപാടിയിലാണ് ഫ്രീഡ്മാന്&#x200d; ഫോട്ടോക്ക് പോസ് ചെയ്തത്. ജൂത ആരാധനാലയം നിര്&#x200d;മിക്കുന്നതിന് മസ്ജിദുല്&#x200d; അഖ്‌സ തകര്&#x200d;ക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്രാഈലിലെ വലതുപക്ഷ സംഘടനകള്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് വിവാദ ഫോട്ടോയിലൂടെ ഫ്രീഡ്മാന്&#x200d; ചെയ്തിരിക്കുന്നതെന്ന് സോഷ്യല്&#x200d; മീഡിയകളില്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നിട്ടുണ്ട്. യു.എസ് പ്രസിഡന്റ് റൊണാള്&#x200d;ഡ് ട്രംപിന്റെ ഉത്തരവു കിട്ടിയാല്&#x200d; മസ്ജിദുല്&#x200d; അഖ്‌സയും അവര്&#x200d; തകര്&#x200d;ക്കുമെന്ന് ഫലസ്തീനികള്&#x200d; ട്വിറ്ററില്&#x200d; കുറ്റപ്പെടുത്തി. ഫ്രീഡ്മാന്റെ ചിത്രം വിവാദമായതില്&#x200d; പരിപാടി ഒരുക്കിയ സന്നദ്ധ സംഘടന മാപ്പു പറഞ്ഞു. സംഘടനയില്&#x200d;പെട്ട ഒരാളുടെ വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് വിവാദ പോസ്റ്ററിന് കാരണമായതെന്ന് ആചിയ പറഞ്ഞു.</p>
<p>ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്&#x200d; പോസ്റ്ററിനെക്കുറിച്ച് ഫ്രീഡ്മാന്&#x200d; ബോധവാനായിരുന്നില്ലെന്ന് ഇസ്രാഈലിലെ യു.എസ് എംബസിയും പ്രസ്താവനയില്&#x200d; വ്യക്തമാക്കി. മസ്ജിദുല്&#x200d; അഖ്‌സയുടെ നിലവിലുള്ള സ്ഥിതിയില്&#x200d; മാറ്റമുണ്ടാകാന്&#x200d; പാടില്ലെന്ന് തന്നെയാണ് അമേരിക്കയുടെ നിലപാടെന്ന് എംബസി പ്രസ്താവനയില്&#x200d; പറഞ്ഞു. ഫലസ്തീനിലെ ഇസ്രാഈല്&#x200d; അധിനിവേശ പ്രവര്&#x200d;ത്തനങ്ങളെ ശക്തമായി ന്യായീകരിക്കുന്ന ട്രംപ് ഭരണകൂടത്തിലെ പ്രമുഖനാണ് ഫ്രീഡ്മാന്&#x200d;. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റിയതിനെ വിമര്&#x200d;ശിച്ച അമേരിക്കന്&#x200d; മാധ്യമങ്ങളെ ഹമാസ് പക്ഷപാതികളെന്ന് വിളിച്ച് ഫ്രീഡ്മാന്&#x200d; അധിക്ഷേപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-against-freedmans-acceptance-smile-to-temple-mount-instead-of-al-aqsa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീനൊപ്പം ഉറച്ചുനിന്ന് ദക്ഷിണാഫ്രിക്ക; ഇസ്രാഈലിലെ അംബാസഡറെ തിരിച്ചുവിളിച്ചു</title>
		<link>https://www.chandrikadaily.com/south-africa-recalls-its-ambassador-from-israel.html</link>
					<comments>https://www.chandrikadaily.com/south-africa-recalls-its-ambassador-from-israel.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 16 May 2018 06:51:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[south africa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=85288</guid>

					<description><![CDATA[ഫലസ്തീനില്&#x200d; ഇസ്രാഈല്&#x200d; നടത്തുന്ന മനുഷ്യക്കുരുതിയില്&#x200d; പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക ഇസ്രാഈലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. അമേരിക്കന്&#x200d; എംബസി കിഴക്കന്&#x200d; ജറൂസലമിലേക്ക് മാറ്റുന്നതില്&#x200d; പ്രതിഷേധിച്ച് ഗസ്സ അതിര്&#x200d;ത്തിയില്&#x200d; ഫലസ്തീനികള്&#x200d; നടത്തുന്ന പ്രക്ഷോഭത്തിനെതിരായ സൈനിക നീക്കത്തെ തുടര്&#x200d;ന്നാണ് ദക്ഷിണാഫ്രിക്കയുടെ ഉറച്ച തീരുമാനം. ഇതുവരെയായി സ്ത്രീകളും കുട്ടികളുമടക്കം അറുപതിലധികം പേരെയാണ് ഇസ്രാഈല്&#x200d; സൈന്യം വെടിവെച്ചു കൊന്നത്. Literally from an actual people who lived Apartheid: South Africa withdraws its Ambassador from Israel. “We know too well [&#8230;]]]></description>
										<content:encoded><![CDATA[<p>ഫലസ്തീനില്&#x200d; ഇസ്രാഈല്&#x200d; നടത്തുന്ന മനുഷ്യക്കുരുതിയില്&#x200d; പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക ഇസ്രാഈലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. അമേരിക്കന്&#x200d; എംബസി കിഴക്കന്&#x200d; ജറൂസലമിലേക്ക് മാറ്റുന്നതില്&#x200d; പ്രതിഷേധിച്ച് ഗസ്സ അതിര്&#x200d;ത്തിയില്&#x200d; ഫലസ്തീനികള്&#x200d; നടത്തുന്ന പ്രക്ഷോഭത്തിനെതിരായ സൈനിക നീക്കത്തെ തുടര്&#x200d;ന്നാണ് ദക്ഷിണാഫ്രിക്കയുടെ ഉറച്ച തീരുമാനം. ഇതുവരെയായി സ്ത്രീകളും കുട്ടികളുമടക്കം അറുപതിലധികം പേരെയാണ് ഇസ്രാഈല്&#x200d; സൈന്യം വെടിവെച്ചു കൊന്നത്.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Literally from an actual people who lived Apartheid: South Africa withdraws its Ambassador from Israel.  </p>
<p>“We know too well that our freedom is incomplete without the freedom of the Palestinians.” ~ Nelson Mandela</p>
<p>&mdash; Linda Sarsour (@lsarsour) <a href="https://twitter.com/lsarsour/status/996199787425824768?ref_src=twsrc%5Etfw">May 15, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഗസ്സയിലെ കൊലപാതക നിരക്ക് ഉയരുന്ന സാഹചര്യത്തില്&#x200d; അംബാസഡറെ പിന്&#x200d;വലിക്കുമെന്ന് ദക്ഷിണാഫ്രിക്ക തിങ്കളാഴ്ച മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. ഇന്നലെ ഇക്കാര്യത്തില്&#x200d; സ്ഥിരീകരണം നല്&#x200d;കുകയും ചെയ്തു.</p>
<p>&#8216;ഗസ്സ അതിര്&#x200d;ത്തിയില്&#x200d; ഇസ്രാഈലി സായുധ സൈന്യം നടത്തുന്ന ഏറ്റവും പുതിയ അക്രമാസക്ത കൈയേറ്റത്തെ ദക്ഷിണാഫ്രിക്കന്&#x200d; ഗവണ്&#x200d;മെന്റ് സാധ്യമായ ഏറ്റവും ശക്തമായ ഭാഷയില്&#x200d; അപലപിക്കുന്നു. ഇസ്രാഈലിന്റെ വകതിരിവില്ലാത്തതും ഭീഷണവുമായ ഇസ്രാഈലി ആക്രമണങ്ങള്&#x200d; പരിഗണിച്ച് അംബാസഡര്&#x200d; സിസ എന്&#x200d;ഗോംബാനെയെ എത്രയും പെട്ടെന്ന് പിന്&#x200d;വലിക്കാന്&#x200d; ഗവണ്&#x200d;മെന്റ് തീരുമാനിച്ചിരിക്കുന്നു.&#8217; &#8211; ദക്ഷിണാഫ്രിക്കയുടെ ഇന്റര്&#x200d;നാഷണല്&#x200d; റിലേഷന്&#x200d;സ് &#8211; കോര്&#x200d;പറേഷന്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്&#x200d; പറയുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു എന്&#x200d;ഗോംബാനെ ഇസ്രാഈലിലേക്ക് മടങ്ങില്ലെന്നും കുറിപ്പില്&#x200d; വ്യക്തമാക്കി.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Just in: Govt of South Africa announce withdrawal of Ambassador to Israel following attacks in Gaza.<br />Statement: <a href="https://t.co/nyxiaFS0Om">pic.twitter.com/nyxiaFS0Om</a></p>
<p>&mdash; Samira Sawlani (@samirasawlani) <a href="https://twitter.com/samirasawlani/status/996083972261195776?ref_src=twsrc%5Etfw">May 14, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ജറൂസലമില്&#x200d; അമേരിക്കന്&#x200d; എംബസി തുറക്കാനുള്ള പ്രകോപനപരമായ നീക്കത്തില്&#x200d; പ്രതിഷേധിച്ച് സമാധാനപരമായ പ്രതിഷേധ പ്രകടനമാണ് ഫലസ്തീനികള്&#x200d; നടത്തിയതെന്നും ദക്ഷിണാഫ്രിക്ക വ്യക്തമാക്കുന്നു.</p>
<p>ഇസ്രാഈലിന്റെ പുതിയ രക്തരൂഷിതമായ അക്രമങ്ങളെ തുടര്&#x200d;ന്ന് ശക്തമായ നടപടി സ്വീകരിക്കുന്ന ആദ്യ രാജ്യമാണ് ദക്ഷിണാഫ്രക്ക. സ്ഥിതിഗതികള്&#x200d; വിലയിരുത്തുന്നതിനായി തുര്&#x200d;ക്കി അമേരിക്കയിലെയും ഇസ്രാഈലിലെയും അംബാസഡര്&#x200d;മാരെ തിരിച്ചുവിളിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/south-africa-recalls-its-ambassador-from-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധങ്ങള്&#x200d;ക്കിടെ ജറുസലേമില്&#x200d; ഇന്ന് അമേരിക്കന്&#x200d; എംബസി തുറക്കും</title>
		<link>https://www.chandrikadaily.com/u-s-embassy-opens-in-jerusalem-today.html</link>
					<comments>https://www.chandrikadaily.com/u-s-embassy-opens-in-jerusalem-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 14 May 2018 08:37:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[palestine-israel]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84896</guid>

					<description><![CDATA[ജറുസലേം: പ്രതിഷേധങ്ങള്&#x200d;ക്കിടെ തര്&#x200d;ക്കഭൂമിയായ ജറുസലേമില്&#x200d; അമേരിക്കന്&#x200d; എംബസി ഇന്ന് പ്രവര്&#x200d;ത്തനം ആരംഭിക്കും. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന്യമായ ദിവസം തന്നെയാണ് അമേരിക്കയുടെ എംബസി ജറുസലേമില്&#x200d; തുറക്കുന്നത്. ഇന്ന് ഇസ്രായേല്&#x200d; രൂപീകരണത്തിന്റെ എഴുപതാം വാര്&#x200d;ഷികദിനമാണ്. ലോക രാജ്യങ്ങള്&#x200d;ക്കിടയില്&#x200d; നയതന്ത്രപരമായി അമേരിക്കക്ക് ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പുതിയനീക്കം. വര്&#x200d;ഷങ്ങളായി തുടരുന്ന അമേരിക്കയുടെ വിദേശനയത്തില്&#x200d; മാറ്റംവരുത്തി ഫലസ്തീന് വൈകാരിക ബന്ധമുള്ള ജറുസലേമിനെ ഇസ്രയേല്&#x200d; തലസ്ഥാനമായി അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപാണ് പ്രഖ്യാപിച്ചത്. ഇസ്രായേലിനോട് ട്രംപിനുള്ള പ്രതേക താത്പര്യമാണ് ഇത്തരമൊരു വിവാദ നീക്കത്തിനു [&#8230;]]]></description>
										<content:encoded><![CDATA[<p>ജറുസലേം: പ്രതിഷേധങ്ങള്&#x200d;ക്കിടെ തര്&#x200d;ക്കഭൂമിയായ ജറുസലേമില്&#x200d; അമേരിക്കന്&#x200d; എംബസി ഇന്ന് പ്രവര്&#x200d;ത്തനം ആരംഭിക്കും. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന്യമായ ദിവസം തന്നെയാണ് അമേരിക്കയുടെ എംബസി ജറുസലേമില്&#x200d; തുറക്കുന്നത്. ഇന്ന് ഇസ്രായേല്&#x200d; രൂപീകരണത്തിന്റെ എഴുപതാം വാര്&#x200d;ഷികദിനമാണ്.</p>
<p>ലോക രാജ്യങ്ങള്&#x200d;ക്കിടയില്&#x200d; നയതന്ത്രപരമായി അമേരിക്കക്ക് ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പുതിയനീക്കം. വര്&#x200d;ഷങ്ങളായി തുടരുന്ന അമേരിക്കയുടെ വിദേശനയത്തില്&#x200d; മാറ്റംവരുത്തി ഫലസ്തീന് വൈകാരിക ബന്ധമുള്ള ജറുസലേമിനെ ഇസ്രയേല്&#x200d; തലസ്ഥാനമായി അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപാണ് പ്രഖ്യാപിച്ചത്. ഇസ്രായേലിനോട് ട്രംപിനുള്ള പ്രതേക താത്പര്യമാണ് ഇത്തരമൊരു വിവാദ നീക്കത്തിനു പിന്നില്&#x200d;.</p>
<p>ചടങ്ങില്&#x200d; വീഡിയോ കോണ്&#x200d;ഫ്രന്&#x200d;സിലൂടെ ട്രംപ് സംസാരിക്കും. ട്രംപിന്റെ മകള്&#x200d; ഇവാന്&#x200d;കാ ട്രംപും ഭര്&#x200d;ത്താവ് ജാറെഡ് ക്രൂഷ്‌നറും ജറുസലേമില്&#x200d; എത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിനിധിയായി ജൂതനായ ക്രൂഷ്‌നറെ ട്രംപ് നിയോഗിച്ചതും ശ്രദ്ധേയമാണ്. ഇന്ത്യന്&#x200d; സമയം വൈകിട്ട് 6.30നാണ് ചടങ്ങുകള്&#x200d;.</p>
<p>പതിറ്റാണ്ടുകളായി തര്&#x200d;ക്കഭൂമിയായി നിലനില്&#x200d;ക്കുന്ന ജറുസലേമില്&#x200d; മറ്റൊരു രാജ്യത്തിന്റെയും എംബസി പ്രവര്&#x200d;ത്തിക്കുന്നില്ലെന്നിരിക്കെ ലോകരാഷ്ട്രങ്ങളുടെയും പലസ്തീന്റെയും എതിര്&#x200d;പ്പും പ്രതിഷേധവും വകവെക്കാതെയാണ് ട്രംപിന്റെ നീക്കം. തെക്കന്&#x200d; ജറുസലേമിലെ അര്&#x200d;നോനയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന യു.എസ്. കോണ്&#x200d;സുലേറ്റിലേക്കാണ് താത്കാലികമായി എംബസി മാറ്റുന്നത്. ഇസ്രായേലിലെ എണ്ണൂറ്റിയന്&#x200d;പതോളം വരുന്ന യു.എസ്. നയതന്ത്ര ഉദ്യോഗസ്ഥരില്&#x200d; ഭൂരിപക്ഷവും നിലവില്&#x200d; ടെല്&#x200d; അവീവില്&#x200d; തുടരും.</p>
<p>അമേരിക്കയുടെ എംബസി മാറ്റാനുള്ള നീക്കത്തിനെതിരെ വന്&#x200d; പ്രതിഷേധത്തിനാണ് ഫലസ്തീന്&#x200d; സംഘടനകള്&#x200d; ആഹ്വാനം ചെയ്തിരിക്കുന്നത്് . വിഭജനത്തിന്റെ ദിനമായ നഖ്ബ ഫലസ്തീന്&#x200d; ആചരിക്കുന്ന മേയ് 15ന് മുന്നോടിയായി ഒരു ദിവസം മുന്&#x200d;പ് എംബസി ഉദ്ഘാടനം ചെയ്യാനുള്ള നീക്കം സംഘര്&#x200d;ഷത്തിന് ഇടയാക്കിയേക്കുമെന്ന് വിലയിരുത്തലുണ്ട്. ഇതിനാല്&#x200d; ജറുസലേമിലും പരിസര പ്രദേശങ്ങളിലും വന്&#x200d; സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/u-s-embassy-opens-in-jerusalem-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജറൂസലമിലെ യു.എസ് എംബസി ഉദ്ഘാടനം: പങ്കെടുക്കുന്നവരുടെ പേരുകള്&#x200d; പുറത്തുവിട്ടു</title>
		<link>https://www.chandrikadaily.com/jerusalem-to-name-city-square-near-us-embassy-in-trumps-honor.html</link>
					<comments>https://www.chandrikadaily.com/jerusalem-to-name-city-square-near-us-embassy-in-trumps-honor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 May 2018 16:20:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[US Embassy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84003</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ അടുത്തയാഴ്ച ജറൂസലമില്&#x200d; തുറക്കുന്ന അമേരിക്കന്&#x200d; എംബസിയുടെ ഉദ്ഘാടന ചടങ്ങില്&#x200d; പങ്കെടുക്കുന്ന പ്രമുഖരുടെ പേരു വിവരങ്ങള്&#x200d; യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ചടങ്ങിനെത്തില്ല. പക്ഷെ, ട്രംപിന്റെ മകള്&#x200d; ഇവാന്&#x200d;ക, മരുമകന്&#x200d; ജാരെദ് കുഷ്‌നര്&#x200d;, യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്&#x200d; മിനുച്ചിന്&#x200d;, ഇസ്രാഈലിലെ യു.എസ് അംബാസഡര്&#x200d; ഡേവിഡ് ഫ്രീഡ്മാന്&#x200d;, ട്രംപിന്റെ പശ്ചിമേഷ്യന്&#x200d; ദൂതന്&#x200d; ജാസന്&#x200d; ഗ്രീന്&#x200d;ബാള്&#x200d;ട്ട് എന്നിവര്&#x200d; പരിപാടിയില്&#x200d; പങ്കെടുക്കും. 14നാണ് എംബസിയുടെ ഉദ്ഘാടനം. ജറൂസലമില്&#x200d; നിലവിലുള്ള യു.എസ് കോണ്&#x200d;സുലേറ്റാണ് എംബസിയാക്കി [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ അടുത്തയാഴ്ച ജറൂസലമില്&#x200d; തുറക്കുന്ന അമേരിക്കന്&#x200d; എംബസിയുടെ ഉദ്ഘാടന ചടങ്ങില്&#x200d; പങ്കെടുക്കുന്ന പ്രമുഖരുടെ പേരു വിവരങ്ങള്&#x200d; യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ചടങ്ങിനെത്തില്ല. പക്ഷെ, ട്രംപിന്റെ മകള്&#x200d; ഇവാന്&#x200d;ക, മരുമകന്&#x200d; ജാരെദ് കുഷ്‌നര്&#x200d;, യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്&#x200d; മിനുച്ചിന്&#x200d;, ഇസ്രാഈലിലെ യു.എസ് അംബാസഡര്&#x200d; ഡേവിഡ് ഫ്രീഡ്മാന്&#x200d;, ട്രംപിന്റെ പശ്ചിമേഷ്യന്&#x200d; ദൂതന്&#x200d; ജാസന്&#x200d; ഗ്രീന്&#x200d;ബാള്&#x200d;ട്ട് എന്നിവര്&#x200d; പരിപാടിയില്&#x200d; പങ്കെടുക്കും.</p>
<p>14നാണ് എംബസിയുടെ ഉദ്ഘാടനം. ജറൂസലമില്&#x200d; നിലവിലുള്ള യു.എസ് കോണ്&#x200d;സുലേറ്റാണ് എംബസിയാക്കി മാറ്റിയിരിക്കുന്നത്. ഫലസ്തീന്&#x200d; വിഷയത്തില്&#x200d; പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചിരിക്കുന്ന നിലാപാടിനെ അട്ടിമറിച്ച് 2017 ഡിസംബറിലാണ് ട്രംപ് ഇസ്രാഈല്&#x200d; തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കുകയും എംബസി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. യു.എസ് അംബാസഡറായ ഫ്രീഡ്മാനും ട്രംപിന്റെ പ്രതിനിധി ഗ്രീന്&#x200d;ബാള്&#x200d;ട്ടും ഇസ്രാഈലുമായി ഏറെ അടുപ്പമുള്ളവരാണ്. ഫലസ്തീനിലെ ഇസ്രാഈല്&#x200d; അധിനിവേശത്തെയും കുടിയേറ്റ നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങളെയും അവര്&#x200d; പരസ്യമായി ന്യായീകരിച്ചിരുന്നു.</p>
<p>ജറൂസലമിലെ യു.എസ് എംബസി കെട്ടിടത്തിലേക്കുള്ള ദിശാസൂചക ബോര്&#x200d;ഡുകള്&#x200d; സ്ഥാപിക്കുന്ന ജോലികള്&#x200d; പൂര്&#x200d;ത്തിയായ ശേഷമാണ് ഉദ്ഘാടനത്തില്&#x200d; പങ്കെടുക്കുന്നവരുടെ പേരുകള്&#x200d; വൈറ്റ്ഹൗസ് പ്രഖ്യാപിച്ചത്. ലോകത്ത് ഒരു രാജ്യത്തിനും ഇതുവരെ ജറൂസലമില്&#x200d; എംബസിയില്ല. അമേരിക്കക്കു പിന്നാലെ പരാഗ്വെയും ജറൂസലമില്&#x200d; എംബസി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1967ലെ യുദ്ധത്തില്&#x200d; ഫലസ്തീനില്&#x200d;നിന്ന് പിടിച്ചെടുത്ത ജറൂസലമിനെ ഇസ്രാഈലിന്റെ ഭാഗമായി പോലും അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jerusalem-to-name-city-square-near-us-embassy-in-trumps-honor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
