<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Jharkhand &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jharkhand/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Nov 2025 08:09:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Jharkhand &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വിജയം തുടർന്ന് കേരളം, ഝാർഖണ്ഡിനെതിരെ നാല് വിക്കറ്റ് വിജയം</title>
		<link>https://www.chandrikadaily.com/under-23-womens-twenty20-championship-followed-by-keralas-four-wicket-victory-over-jharkhand.html</link>
					<comments>https://www.chandrikadaily.com/under-23-womens-twenty20-championship-followed-by-keralas-four-wicket-victory-over-jharkhand.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Nov 2025 08:09:15 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Jharkhand]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[Twenty20 Championship]]></category>
		<category><![CDATA[Under-23 Women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365256</guid>

					<description><![CDATA[ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്തു.]]></description>
										<content:encoded><![CDATA[<p>വിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ഝാർഖണ്ഡിനെ നാല് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 17 പന്തുകൾ ബാക്കി നില്&#x200d;ക്കെ ലക്ഷ്യത്തിലെത്തി.</p>
<p>ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഝാർഖണ്ഡിന് തുടക്കം തന്നെ പിഴച്ചു. മൂന്ന് മുൻനിര ബാറ്റർമാരെയും പുറത്താക്കി സൂര്യ സുകുമാർ തുടക്കത്തിൽ തന്നെ കേരളത്തിന് മുൻതൂക്കം സമ്മാനിച്ചു. തുട&#x200d;ർന്നെത്തിയവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോൾ, രണ്ട് പേർ മാത്രമാണ് ഝാർഖണ്ഡ് നിരയിൽ രണ്ടക്കം കണ്ടത്. എട്ടാമതായി ഇറങ്ങി 28 റൺസുമായി പുറത്താകാതെ നിന്ന വൃഷ്ടി കുമാരിയുടെ ഇന്നിങ്സാണ് അവരെ വലിയൊരു നാണക്കേടിൽ നിന്ന് കരകയറ്റിയത്. കേരളത്തിന് വേണ്ടി സൂര്യ സുകുമാർ മൂന്നും ശീതൾ വി.ജെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.</p>
<p>മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കവും മികച്ചതായിരുന്നില്ല. ഓപ്പണർമാരായ ദിയ ഗിരീഷും ശ്രദ്ധ സുമേഷും ആറ് റൺസ് വീതം നേടി മടങ്ങി. അനന്യ പ്രദീപ് എട്ടും വൈഷ്ണ എം പി മൂന്നും റൺസെടുത്ത് പുറത്തായി. എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ ക്യാപ്റ്റൻ നജ്ലയുടെയും കഴിഞ്ഞ മത്സരത്തിലെ മികവ് ആവർത്തിച്ച ഇസബെല്ലിൻ്റെയും ഇന്നിങ്സുകൾ കേരളത്തിന് തുണയായി. കേരളം 17.1 ഓവറിൽ ലക്ഷ്യത്തിലെത്തി. നജ്ല 24ഉം ഇസബെൽ പുറത്താകാതെ 19 റൺസും നേടി. ഝാ&#x200d;ർഖണ്ഡിന് വേണ്ടി ആനന്ദിത കിഷോർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/under-23-womens-twenty20-championship-followed-by-keralas-four-wicket-victory-over-jharkhand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു</title>
		<link>https://www.chandrikadaily.com/in-jharkhand-five-children-who-received-blood-from-a-government-hospital-were-diagnosed-with-hiv.html</link>
					<comments>https://www.chandrikadaily.com/in-jharkhand-five-children-who-received-blood-from-a-government-hospital-were-diagnosed-with-hiv.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 26 Oct 2025 05:29:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hiv]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[Jharkhand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360310</guid>

					<description><![CDATA[ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍, ചൈബാസയിലെ സര്‍ക്കാര്‍ നടത്തുന്ന ആശുപത്രിയില്‍ രക്തം സ്വീകരിച്ച ഏഴ് വയസ്സുള്ള തലസീമിയ രോഗി ഉള്‍പ്പെടെ അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ]]></description>
										<content:encoded><![CDATA[<p>ജാര്&#x200d;ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്&#x200d;, ചൈബാസയിലെ സര്&#x200d;ക്കാര്&#x200d; നടത്തുന്ന ആശുപത്രിയില്&#x200d; രക്തം സ്വീകരിച്ച ഏഴ് വയസ്സുള്ള തലസീമിയ രോഗി ഉള്&#x200d;പ്പെടെ അഞ്ച് കുട്ടികള്&#x200d;ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോര്&#x200d;ട്ട്. സംഭവം സംസ്ഥാന ആരോഗ്യ വകുപ്പിലുടനീളം രോഷവും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്. റാഞ്ചിയില്&#x200d; നിന്നുള്ള ഉന്നതതല മെഡിക്കല്&#x200d; സംഘം അടിയന്തര അന്വേഷണത്തിന് പ്രേരിപ്പിച്ചു.</p>
<p>ചൈബാസ സദര്&#x200d; ഹോസ്പിറ്റല്&#x200d; ബ്ലഡ് ബാങ്കില്&#x200d; നിന്നും രക്തം സ്വീകരിച്ചവര്&#x200d;ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഒരു കുട്ടിയുടെ കുടുംബം വിഷയവുമായി ബന്ധപ്പെട്ട് മുന്നോട്ടു വന്നതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറം ലോകമറിയുന്നത്. പരാതിയെ തുടര്&#x200d;ന്ന് ജാര്&#x200d;ഖണ്ഡ് സര്&#x200d;ക്കാര്&#x200d; ഹെല്&#x200d;ത്ത് സര്&#x200d;വീസ് ഡയറക്ടര്&#x200d; ഡോ.ദിനേശ് കുമാറിന്റെ നേതൃത്വത്തില്&#x200d; അഞ്ചംഗ മെഡിക്കല്&#x200d; സംഘത്തെ അന്വേഷണത്തിന് അയച്ചു.</p>
<p>പ്രാരംഭ കണ്ടെത്തലുകള്&#x200d; സ്ഥിതി കൂടുതല്&#x200d; ഗുരുതരമാക്കി. ശനിയാഴ്ച സംഘം നടത്തിയ പരിശോധനയില്&#x200d;, തലസീമിയ ബാധിച്ച നാല് കുട്ടികള്&#x200d; കൂടി എച്ച്‌ഐവി ബാധിതരാണെന്ന് കണ്ടെത്തി. ഇത് ബാധിച്ച പ്രായപൂര്&#x200d;ത്തിയാകാത്തവരുടെ എണ്ണം അഞ്ചായി. </p>
<p>ഈ വെളിപ്പെടുത്തല്&#x200d; വ്യാപകമായ ആശങ്ക സൃഷ്ടിച്ചു. &#8216;തലസീമിയ രോഗിക്ക് മലിനമായ രക്തം നല്&#x200d;കിയെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്. പരിശോധനയില്&#x200d; രക്തബാങ്കില്&#x200d; ചില അപാകതകള്&#x200d; കണ്ടെത്തി. അവ പരിഹരിക്കാന്&#x200d; ബന്ധപ്പെട്ട ഉദ്യോഗസ്ഥര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്,&#8217; ഡോ. ദിനേശ് കുമാര്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു.</p>
<p>ഇപ്പോള്&#x200d;, ആശുപത്രിയുടെ രക്തബാങ്ക് എമര്&#x200d;ജന്&#x200d;സി ഓപ്പറേഷന്&#x200d;സ് മോഡില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. </p>
<p>ദുരിതബാധിതരായ കുട്ടികളുടെ കുടുംബങ്ങളുമായും സംഘം ആശയവിനിമയം നടത്തി.</p>
<p>രക്ത സാമ്പിള്&#x200d; പരിശോധനയിലെ വീഴ്ചകള്&#x200d;, റെക്കോര്&#x200d;ഡ് പരിപാലനം, സുരക്ഷാ പ്രോട്ടോക്കോളുകള്&#x200d; പാലിക്കല്&#x200d; എന്നിവ ഉള്&#x200d;പ്പെടെ പ്രാഥമിക നിരീക്ഷണങ്ങള്&#x200d; അനുസരിച്ച്, ബ്ലഡ് ബാങ്കിന്റെ പ്രവര്&#x200d;ത്തനത്തില്&#x200d; നിരവധി ക്രമക്കേടുകള്&#x200d; കണ്ടെത്തി. ഈ ക്രമക്കേടുകള്&#x200d; വിശദമാക്കുന്ന റിപ്പോര്&#x200d;ട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് സമര്&#x200d;പ്പിച്ചിട്ടുണ്ട്.</p>
<p>അണുബാധ എങ്ങനെ പടര്&#x200d;ന്നുവെന്ന് കണ്ടെത്താന്&#x200d; സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ സിവില്&#x200d; സര്&#x200d;ജന്&#x200d; ഡോ.സുശാന്ത് കുമാര്&#x200d; മജ്ഹി പറഞ്ഞു. </p>
<p>ആദ്യം രോഗം ബാധിച്ച കുട്ടിയുടെ കുടുംബം ഉത്തരവാദിത്തവും നീതിയും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്&#x200d;ക്കാരിനും പരാതി നല്&#x200d;കി. ഉന്നതതല അന്വേഷണം വേണമെന്നും പ്രാദേശിക പ്രതിനിധികള്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>നിലവില്&#x200d;, വെസ്റ്റ് സിംഗ്ഭും ജില്ലയില്&#x200d; 515 എച്ച്‌ഐവി പോസിറ്റീവ് കേസുകളും 56 തലസീമിയ രോഗികളുമുണ്ടെന്ന് ഔദ്യോഗിക രേഖകള്&#x200d; പറയുന്നു. കൂടുതല്&#x200d; പടരാതിരിക്കാന്&#x200d; രക്തപ്പകര്&#x200d;ച്ചയുമായി ബന്ധപ്പെട്ട എല്ലാ രക്തദാതാക്കളെയും കണ്ടെത്താന്&#x200d; ആരോഗ്യ ഉദ്യോഗസ്ഥര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-jharkhand-five-children-who-received-blood-from-a-government-hospital-were-diagnosed-with-hiv.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഝാര്‍ഖണ്ഡില്‍ പള്ളിയില്‍ ആക്രമണം; രണ്ട് വൈദികര്‍ക്ക് ഗുരുതര പരിക്ക്, ലക്ഷങ്ങള്‍ കവര്‍ന്നു</title>
		<link>https://www.chandrikadaily.com/attack-on-mosque-in-jharkhand-two-priests-seriously-injured-lakhs-looted.html</link>
					<comments>https://www.chandrikadaily.com/attack-on-mosque-in-jharkhand-two-priests-seriously-injured-lakhs-looted.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 02 Oct 2025 11:43:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Attack on mosque]]></category>
		<category><![CDATA[Jharkhand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356538</guid>

					<description><![CDATA[ പള്ളി അധികൃതര്‍ പറയുന്നതനുസരിച്ച്, ആക്രമണം പൊതു സുരക്ഷയെയും മതസ്ഥാപനത്തെ ലക്ഷ്യംവയ്ക്കുന്നതിനെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നതാണെന്ന് പള്ളി അധികൃതര്‍ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>റാഞ്ചി: ഝാര്&#x200d;ഖണ്ഡ് സിംഡെഗ ജില്ലയിലെ തുംഡെഗിയിലെ സെന്റ് ജോസഫ് പള്ളിയില്&#x200d; മുഖംമൂടിയെത്തിയ അജ്ഞാതര്&#x200d; 12 അംഗ സംഘം അതിക്രമിച്ച് കയറി വൈദികരെ ഉപദ്രവിക്കുകയും ലക്ഷക്കണക്കിന് രൂപയും വിലപ്പെട്ട വസ്തുക്കളും കവര്&#x200d;ന്നു. പരിക്കേറ്റവരില്&#x200d; ഫാ. ഡീന്&#x200d; തോമസ് സോറെങ്, ഫാ. ഇമ്മാനുവല്&#x200d; ബാഗ്വാര്&#x200d; എന്നിവരാണ്.</p>
<p>ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്. പള്ളി അധികൃതര്&#x200d; പറയുന്നതനുസരിച്ച്, ആക്രമണം പൊതു സുരക്ഷയെയും മതസ്ഥാപനത്തെ ലക്ഷ്യംവയ്ക്കുന്നതിനെക്കുറിച്ചും ആശങ്ക ഉയര്&#x200d;ത്തുന്നതാണെന്ന് പള്ളി അധികൃതര്&#x200d; വ്യക്തമാക്കി. പ്രാദേശിക കത്തോലിക്ക സമൂഹം ആക്രമണത്തെ ശക്തമായി അപലപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-on-mosque-in-jharkhand-two-priests-seriously-injured-lakhs-looted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാര്‍ഖണ്ഡിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ തീപിടുത്തം; രക്ഷപ്പെട്ടത് 25 വിദ്യാര്‍ത്ഥികള്‍</title>
		<link>https://www.chandrikadaily.com/fire-breaks-out-at-school-hostel-in-jharkhand-25-students-survived.html</link>
					<comments>https://www.chandrikadaily.com/fire-breaks-out-at-school-hostel-in-jharkhand-25-students-survived.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 18 Aug 2025 12:53:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[Jharkhand]]></category>
		<category><![CDATA[SCHOOLHOSTEL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350759</guid>

					<description><![CDATA[ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഹോസ്‌ററല്‍ മുറിയില്‍ തിങ്കളാഴ്ച രാവിലെ നടന്ന തീപിടിത്തത്തില്‍ 25 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. ]]></description>
										<content:encoded><![CDATA[<p>ജാര്&#x200d;ഖണ്ഡിലെ ലത്തേഹാര്&#x200d; ജില്ലയിലെ റെസിഡന്&#x200d;ഷ്യല്&#x200d; സ്‌കൂളിന്റെ ഹോസ്‌ററല്&#x200d; മുറിയില്&#x200d; തിങ്കളാഴ്ച രാവിലെ നടന്ന തീപിടിത്തത്തില്&#x200d; 25 പെണ്&#x200d;കുട്ടികള്&#x200d; രക്ഷപ്പെട്ടു. ബരിയാട്ടുവിലെ കസ്തൂര്&#x200d;ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ ഹോസ്റ്റലിലാണ് തീപിടിത്തം നടന്നത്. വിദ്യാര്&#x200d;ത്ഥികളുടെ കിടക്കകളും പഠനോപകരണവും പൂര്&#x200d;ണമായും കത്തിനശിച്ചു. </p>
<p>രാവിലെ 6 മണിയോടെയാണ് സംഭവം നടന്നതെന്ന് ഹോസ്റ്റല്&#x200d; വാര്&#x200d;ഡന്&#x200d; പൊലീസിനോട് പറഞ്ഞു. അന്ധിരക്ഷാസേനയുടെ കൃത്യമായ ഇടപെടലിനെ തുടര്&#x200d;ന്ന് ഒരു മണിക്കൂറിനകം തീ പൂര്&#x200d;ണമായി നിയന്ത്രണ വിധേയമാക്കി. നാട്ടുകാരും വിദ്യാര്&#x200d;ഥികളും അഗ്‌നിശമന സേനാംഗങ്ങളെ സഹായിച്ചു. വിദ്യാര്&#x200d;ത്ഥികള്&#x200d; ശാരീരിക പരിശീലനത്തിനായി ഗ്രൗണ്ടില്&#x200d; ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നത്. </p>
<p>ഷോര്&#x200d;ട്ട് സര്&#x200d;ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്&#x200d; ലഭിച്ചതായി ബരിയാട്ടു പൊലീസ് സ്റ്റേഷന്&#x200d; ഇന്&#x200d;-ചാര്&#x200d;ജ് രഞ്ജന്&#x200d; കുമാര്&#x200d; പാസ്വാന്&#x200d; മാധ്യമങ്ങളോട് പറഞ്ഞു. </p>
<p>തീപിടിത്തത്തിന്റെ യഥാര്&#x200d;ത്ഥ കാരണം കണ്ടെത്തണമെന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്&#x200d; ഇനി ഉണ്ടാവാതിരിക്കാന്&#x200d; കെട്ടിടത്തിലെ വൈദ്യുതി കണക്ഷനുകള്&#x200d; വിശദമായി പരിശോധിക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്&#x200d; (ഡി.ഇ.ഒ) പ്രിന്&#x200d;സ് കുമാര്&#x200d; പറഞ്ഞു.<br />
ഹോസ്റ്റലില്&#x200d; ആകെ 221 വിദ്യാര്&#x200d;ഥികളാണ് താമസിക്കുന്നതെന്ന് സ്‌കൂള്&#x200d; അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fire-breaks-out-at-school-hostel-in-jharkhand-25-students-survived.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ</title>
		<link>https://www.chandrikadaily.com/mother-gives-birth-on-railway-tracks-railway-stopped-train-service-for-two-hours.html</link>
					<comments>https://www.chandrikadaily.com/mother-gives-birth-on-railway-tracks-railway-stopped-train-service-for-two-hours.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 10 Jul 2025 10:23:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Jharkhand]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[wild elephant]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347240</guid>

					<description><![CDATA[ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>റെയിവേയും വനംവകുപ്പിന്റെയും സംരക്ഷണത്തില്&#x200d; റെയില്&#x200d;വേ ട്രാക്കില്&#x200d; അമ്മയാനയ്ക്ക് സുഖപ്രസവം. ജാര്&#x200d;ഖണ്ഡില്&#x200d; ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്&#x200d; സര്&#x200d;വീസ് നിര്&#x200d;ത്തിവെക്കുകയായിരുന്നു.</p>
<p>ബര്&#x200d;ക്കകാന ഹസാരിബാഗ് സ്‌റ്റേഷനുകള്&#x200d;ക്കിടയില്&#x200d; കല്&#x200d;ക്കരി കൊണ്ടുപോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് രണ്ട് മണിക്കൂറോളമാണ് സര്&#x200d;വീസ് പുനരാരംഭിക്കാന്&#x200d; കാത്തിരുന്നത്. പ്രസവിച്ചശേഷം ആന തന്റെ കുട്ടിയുമായി സന്തോഷത്തോടെ വനത്തിലേക്ക് നടന്നു പോകുകയും ചെയ്യുന്നുണ്ട്.</p>
<p>ഇത്തരത്തില്&#x200d; വന്യമൃഗങ്ങളോട് ദയ കാണിച്ച ജാര്&#x200d;ഖണ്ഡ് വനംവകുപ്പിനെ അഭിനന്ദിച്ച് നിരവധിപേര്&#x200d; രംഗത്തെത്തിയിരുന്നു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mother-gives-birth-on-railway-tracks-railway-stopped-train-service-for-two-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാര്‍ഖണ്ഡില്‍ തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നയാള്‍ ഉള്‍പ്പടെ എട്ട് മാവോവാദികളെ വധിച്ചു</title>
		<link>https://www.chandrikadaily.com/eight-maoists-were-killed-in-jharkhand-including-one-whose-head-was-worth-rs-1-crore.html</link>
					<comments>https://www.chandrikadaily.com/eight-maoists-were-killed-in-jharkhand-including-one-whose-head-was-worth-rs-1-crore.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 21 Apr 2025 07:02:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Death toll]]></category>
		<category><![CDATA[Jharkhand]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[maoist attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338807</guid>

					<description><![CDATA[സിആര്‍പിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേര്‍ന്നാണ് മാവോവാദികളെ കൊലപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>ജാര്&#x200d;ഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്&#x200d; തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നയാള്&#x200d; എട്ട് മാവോവാദികളെ വധിച്ചു. തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മുതിര്&#x200d;ന്ന കമാന്&#x200d;ഡര്&#x200d; പ്രയാഗ് മാഞ്ചി(വിവേക്) എന്ന മാവോവാദിയും കൊല്ലപ്പെട്ടതായി വാര്&#x200d;ത്താ ഏജന്&#x200d;സിയായ ഐഎഎന്&#x200d;എസ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>സിആര്&#x200d;പിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേര്&#x200d;ന്നാണ് മാവോവാദികളെ കൊലപ്പെടുത്തിയത്. ലാല്&#x200d;പാനിയ പ്രദേശത്തെ ലുഗു കുന്നുകളില്&#x200d; പുലര്&#x200d;ച്ചെ 5.30 ഓടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും തെരച്ചില്&#x200d; തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്&#x200d;ന്നേക്കാമെന്നാണ് അധികൃതര്&#x200d; നല്&#x200d;കുന്ന വിവരം.</p>
<p>2025 അവസാനത്തോടെ സംസ്ഥാനത്തെ പൂര്&#x200d;ണ്ണമായും മാവോയിസ്റ്റ് മുക്തമാക്കുക എന്നതാണ് സര്&#x200d;ക്കാര്&#x200d; ലക്ഷ്യമിടുന്നത്. മാവോവാദികളില്&#x200d;നിന്ന് ആയുധങ്ങള്&#x200d; കണ്ടെടുത്തതായി അധികൃതര്&#x200d; അറിയിച്ചു. ജാര്&#x200d;ഖണ്ഡ് പൊലീസിന്റെ കണക്കുകള്&#x200d; പ്രകാരം, ഈ വര്&#x200d;ഷം 244 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഈ ഓപ്പറേഷന് മുമ്പുള്ള ഏറ്റുമുട്ടലുകളില്&#x200d; ഒമ്പത് പേര്&#x200d; കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eight-maoists-were-killed-in-jharkhand-including-one-whose-head-was-worth-rs-1-crore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹോളി ആഘോഷത്തിനിടെ ആക്രമണം; ജാര്&#x200d;ഖണ്ഡില്&#x200d; കടകള്&#x200d;ക്കും വാഹനങ്ങള്&#x200d;ക്കും തീവെച്ചു</title>
		<link>https://www.chandrikadaily.com/attack-during-holi-celebrations-shops-and-vehicles-set-on-fire-in-jharkhand.html</link>
					<comments>https://www.chandrikadaily.com/attack-during-holi-celebrations-shops-and-vehicles-set-on-fire-in-jharkhand.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 15 Mar 2025 05:06:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[holi celebration]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Jharkhand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333990</guid>

					<description><![CDATA[നിരവധിപേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്&#x200d; ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.]]></description>
										<content:encoded><![CDATA[<p>ജാര്&#x200d;ഖണ്ഡില്&#x200d; ഹോളി ആഘോഷത്തിനിടെ ആക്രമണം. ഗിരിദിഹ് ജില്ലയിലെ ഘോര്&#x200d;ത്തംബയില്&#x200d; രണ്ട് സമുദായങ്ങള്&#x200d; തമ്മിലുണ്ടായ ഏറ്റുമുട്ടലില്&#x200d; കടകള്&#x200d;ക്കും വാഹനങ്ങള്&#x200d;ക്കും തീവെച്ചു. നിരവധിപേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്&#x200d; ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.</p>
<p>ഇന്നലെ ഘോഡ്താംബ ചൗക്കിന് സമീപമുള്ളൊരു തെരുവിലൂടെ ഹോളി ഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് സംഭവം. ഇരു സമുദായങ്ങള്&#x200d; തമ്മില്&#x200d; മണിക്കൂറോളം വാക്കേറ്റമുണ്ടായി. ഇതാണ് സംഘര്&#x200d;ഷത്തില്&#x200d; കലാശിച്ചത്. ഇരു വിഭാഗങ്ങളും കല്ലെറിയുകയും തുടര്&#x200d;ന്ന് കടകള്&#x200d;ക്ക് തീവെക്കുകയുമായിരുന്നു.</p>
<p>പ്രദേശത്തെ സ്ഥിതിഗതികള്&#x200d; ശാന്തമാക്കാനും കൂടുതല്&#x200d; സംഘര്&#x200d;ഷങ്ങള്&#x200d; ഉണ്ടാകാതിരിക്കാനും കൂടുതല്&#x200d; സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അക്രമികള്&#x200d;ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അക്രമികള്&#x200d;ക്കായി പൊലീസ് തെരച്ചില്&#x200d; ആരംഭിച്ചിട്ടുണ്ട്. നാശനഷ്ട കണക്കുകളും പൊലീസ് വിലയിരുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-during-holi-celebrations-shops-and-vehicles-set-on-fire-in-jharkhand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാര്&#x200d;ഖണ്ഡിലേക്ക് പോകാന്&#x200d; പണമില്ല, പാളത്തില്&#x200d; കല്ലുവെച്ച് ട്രെയില്&#x200d; നിര്&#x200d;ത്താന്&#x200d; ശ്രമം, 63-കാരന്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/no-money-to-go-to-jharkhand-63-year-old-man-arrested-for-trying-to-stop-the-trail-by-throwing-stones-on-the-tracks.html</link>
					<comments>https://www.chandrikadaily.com/no-money-to-go-to-jharkhand-63-year-old-man-arrested-for-trying-to-stop-the-trail-by-throwing-stones-on-the-tracks.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 02 Mar 2025 05:22:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Jharkhand]]></category>
		<category><![CDATA[stones]]></category>
		<category><![CDATA[tracks]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332058</guid>

					<description><![CDATA[ജാർഖണ്ഡ് സ്വദേശിയായ ശിവകുമാർ സിങ്ങിനെയാണ് പിടികൂടിയത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>റെയില്&#x200d;വേ പാളത്തില്&#x200d; കല്ലു വെച്ച് ട്രെയിന്&#x200d; നിര്&#x200d;ത്താന്&#x200d; ശ്രമം. കോട്ടയത്ത് 62-കാരനായ ജാര്&#x200d;ഖണ്ഡ് സ്വദേശി പിടിയില്&#x200d;. ഇയാളെ റെയിൽവേ സുരക്ഷാസേന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ജാർഖണ്ഡ് സ്വദേശിയായ ശിവകുമാർ സിങ്ങിനെയാണ് പിടികൂടിയത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കോട്ടയം–ഏറ്റുമാനൂർ സെക്‌‌ഷനിൽ നിരന്തരം ട്രാക്കുകളിൽ കല്ലു വയ്ക്കുന്നതു കണ്ടെത്തിയതോടെ റെയിൽവേ സുരക്ഷാസേന രഹസ്യ നിരീക്ഷണം ആരംഭിച്ചിരുന്നു. പരിശോധനയിൽ ഏറ്റുമാനൂരിനു സമീപം രണ്ടിടങ്ങളിൽ പാളത്തിൽ കല്ലെടുത്തുവച്ചതു കണ്ടെത്തി. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തില്&#x200d; ശിവകുമാർ സിങ്ങാണ് പാളത്തില്&#x200d; കല്ലുകള്&#x200d; വെക്കുന്നതെന്ന് കണ്ടെത്തി.</p>
<p>മകന്റെ മർദനം സഹിക്കാനാവാതെ ട്രെയിൻ കയറി കേരളത്തില്&#x200d; എത്തിപ്പെടുകയായിരുന്നുവെന്ന് ശിവകുമാര്&#x200d; പറഞ്ഞു. പിന്നീട് നാട്ടിലേക്കു മടങ്ങണമെന്നും മക്കളെ കാണണമെന്നും തോന്നിയതോടെ പാളത്തിൽ കല്ലെടുത്തുവച്ച് ട്രെയിൻ നിർത്താൻ ശ്രമിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ശിവകുമാർ സിങ്ങിനെ ചികിത്സയ്ക്കായി പുനരധിവാസകേന്ദ്രത്തിലാക്കി.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-money-to-go-to-jharkhand-63-year-old-man-arrested-for-trying-to-stop-the-trail-by-throwing-stones-on-the-tracks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാര്&#x200d;ഖണ്ഡ് സ്വദേശികള്&#x200d; അഭയം തേടിയ സംഭവം; സംരക്ഷണം നല്&#x200d;കാന്&#x200d; പൊലീസിന് ഹൈക്കോടതി നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/jharkhand-natives-sought-asylum-high-court-orders-police-to-provide-protection.html</link>
					<comments>https://www.chandrikadaily.com/jharkhand-natives-sought-asylum-high-court-orders-police-to-provide-protection.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Feb 2025 11:55:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[Jharkhand]]></category>
		<category><![CDATA[newlyweds]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331742</guid>

					<description><![CDATA[ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിള്&#x200d; ബെഞ്ച് നിര്&#x200d;ദേശം നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>കേരളത്തില്&#x200d; ജാര്&#x200d;ഖണ്ഡ് സ്വദേശികള്&#x200d; അഭയം തേടിയ സംഭവത്തില്&#x200d; സംരക്ഷണം നല്&#x200d;കാന്&#x200d; പൊലീസിന് ഹൈക്കോടതി നിര്&#x200d;ദേശം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിള്&#x200d; ബെഞ്ച് നിര്&#x200d;ദേശം നല്&#x200d;കിയത്. സംരക്ഷണ കാലയളവില്&#x200d; ഇരുവരെയും സ്വദേശത്തേക്ക് അയ്ക്കരുതെന്നും ഹൈക്കോടതി നിര്&#x200d;ദേശിച്ചു. ഇക്കാര്യവും കായംകുളം എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജാര്&#x200d;ഖണ്ഡ് സ്വദേശികളായ ആശാ വര്&#x200d;മയും ഗാലിബും നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് ഹൈക്കോടതിയുടെ ഇടപടെല്&#x200d;. സംരക്ഷണം തേടിയുള്ള ഹര്&#x200d;ജിയില്&#x200d; പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.</p>
<p>ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നെന്നും ഇതിനിടെ ജോലി തേടി ഗാലിബ് യുഎഇയിലേക്ക് പോയിരുന്നു. ഇതിനിടെ ആശയ്ക്ക് വീട്ടുകാര്&#x200d; വിവാഹം ആലോചിക്കുകയും ഇക്കാര്യം ആശ ഗാലിബിനെ അറിയിക്കുകയും ചെയ്തു. തുടര്&#x200d;ന്ന് ഗാലിബ് നാട്ടിലെത്തുകയും ആശയുടെ വീട്ടുകാരും ചില ബന്ധുക്കളും പ്രശ്നമുണ്ടാക്കുകയും ചെയ്തു.</p>
<p>കേരളത്തില്&#x200d; നിന്നുള്ള പ്രവാസി സുഹൃത്തുക്കളുടെ നിര്&#x200d;ദേശ പ്രകാരം ഉഇരുവരും ആലപ്പുഴയില്&#x200d; എത്തുകയായിരുന്നു. ഫെബ്രുവരി 9നാണ് ആലപ്പുഴയില്&#x200d; എത്തിയത്. ഫെബ്രുവരി 11ന് വിവാഹിതരായി. എന്നാല്&#x200d; ഇവരെ തേടി ബന്ധുക്കള്&#x200d; കായംകുളത്ത് എത്തിയിരുന്നു. ദമ്പതികള്&#x200d; പോകാന്&#x200d; തയ്യാറായില്ല. ജാര്&#x200d;ഖണ്ഡില്&#x200d; വധഭീഷണി നേരിടുന്നുണ്ടെന്നും അതിനാല്&#x200d; തിരികെ പോകുന്നില്ലെന്നും ദമ്പതികള്&#x200d; പറയുന്നു.</p>
<p>അതേസമയം നവദമ്പതികള്&#x200d;ക്ക് സംരക്ഷണമൊരുക്കുമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jharkhand-natives-sought-asylum-high-court-orders-police-to-provide-protection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാര്&#x200d;ഖണ്ഡില്&#x200d; രണ്ട് യുവാക്കളെ ആള്&#x200d;ക്കൂട്ടം അടിച്ച് കൊന്നു; ആടിനെ മോഷ്ടിച്ചെന്ന് ആരോപണം</title>
		<link>https://www.chandrikadaily.com/1two-youths-beaten-to-death-by-mob-in-jharkhand-accused-of-stealing-a-goat.html</link>
					<comments>https://www.chandrikadaily.com/1two-youths-beaten-to-death-by-mob-in-jharkhand-accused-of-stealing-a-goat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Feb 2025 05:40:15 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goat]]></category>
		<category><![CDATA[Jharkhand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331214</guid>

					<description><![CDATA[ജംഷഡ്‌പൂരിലെ ചകുലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ സോനഹതു പഞ്ചായത്തിന്റെ കീഴിലുള്ള ജോടിഷ ഗ്രാമത്തിലാണ് ശനിയാഴ്ച പുലർച്ചെ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ആടിനെ മോഷ്ട്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ കിഴക്കൻ സിംഗ്ഭും ജില്ലയിലായിരുന്നു ഈ ക്രൂരത. ജംഷഡ്‌പൂരിലെ ചകുലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ സോനഹതു പഞ്ചായത്തിന്റെ കീഴിലുള്ള ജോടിഷ ഗ്രാമത്തിലാണ് ശനിയാഴ്ച പുലർച്ചെ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.</p>
<p>കൊല്ലപ്പെട്ട കിൻശുക് ബെഹ്‌റ (35), ബോലാനാഥ് മഹതോ (26) എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കിൻശുക് ബെഹ്‌റ സംഭവസ്ഥലത്ത് നിന്നും മരണപ്പെട്ടതായും, ബോലാനാഥ് മഹതോ ജംഷഡ്‌പൂരിലെ മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജിൽ നിന്നും ചികിത്സക്കിടെയാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.</p>
<p>മോഷണത്തിനെ തുടർന്ന് ആടിന്റെ കഴുത്തിൽ കെട്ടിയ മണിയുടെ ശബ്ദം കേട്ട് ഉടമസ്ഥൻ ഹർഗോവിന്ദ് നായിക്, എണീറ്റയപ്പോൾ രണ്ടുപേർ ബൈക്കിലായി മൂന്ന് ആടുകളെ മോഷ്ടിച്ച പോകുന്നത് കണ്ടെന്നും അവരെ പിന്തുടർന്ന ഉടമസ്ഥൻ ശബ്ദം ഉണ്ടാക്കി നാട്ടുകാരെ ഉണർത്തിയാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.</p>
<p>തുടർന്ന് പ്രതികളെന്ന് സംശയിക്കുന്നവരെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ബെഹ്‌റയ്ക്ക് ബോധം നഷ്ടപ്പെട്ട സമയത്ത് ഗ്രാമവാസികൾ അവനെ അടിക്കുന്നത് നിർത്തി, പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഗ്രാമീണൻ പറഞ്ഞു.</p>
<p><img src="https://assets.telegraphindia.com/telegraph/2025/Feb/1740271192_new-project-6.jpg" alt="lynching | Two youths lynched over 'goat theft' in Jharkhand's East Singhbhum district - Telegraph India" /></p>
<p>ആടുകളെ മോഷ്ടിക്കാൻ രണ്ട് വ്യക്തികൾ ഗ്രാമത്തിൽ പ്രവേശിച്ചു, എന്നാൽ ഉടമ പിടികൂടി, തുടർന്ന് ഗ്രാമവാസികൾ മർദിച്ചു. അവരിൽ ഒരാൾ സംഭവസ്ഥലത്ത് വച്ചും, മറ്റൊരാൾ ചികിത്സയ്ക്കിടയിലും മരിച്ചെന്ന് സ്ഥിരീകരിച്ച് എസ്.പി ഋഷഭ് ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>നിലവിൽ അഞ്ച് പേർ കാസ്റ്റഡിയിൽ ഉണ്ടെന്നും ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രേമം നടത്തുന്നുണ്ടെന്നും തിരിച്ചറിഞ്ഞവരെ കൂടുതൽ ചോദ്യം ചെയ്യുമെന്നും എസ്.പി അറിയിച്ചു. പക്ഷെ ഇതുവരെയും ആരും ഒരു പരാതിയും രജിസ്റ്റർ ചെയ്തില്ലെന്നും അക്രമികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എസ്.പി കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1two-youths-beaten-to-death-by-mob-in-jharkhand-accused-of-stealing-a-goat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
