<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jifrimuthukoyathangal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jifrimuthukoyathangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 04 Feb 2026 08:50:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jifrimuthukoyathangal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്‌ലിം കേരളം കുണിയയിലേക്ക്</title>
		<link>https://www.chandrikadaily.com/muslim-kerala-kunia.html</link>
					<comments>https://www.chandrikadaily.com/muslim-kerala-kunia.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Wed, 04 Feb 2026 08:16:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jifrimuthukoyathangal]]></category>
		<category><![CDATA[samstha]]></category>
		<category><![CDATA[sayyidsadikalithangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376725</guid>

					<description><![CDATA[ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് നടത്തുന്ന 33313 പേര്‍ പങ്കെടുക്കുന്ന പഠന ക്യാമ്പിന് ആറിനു വൈകുന്നേരം നാലിന് തുടക്കമാവും.]]></description>
										<content:encoded><![CDATA[<p>കുണിയ: സമസ്തയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ച് നാളെ രാവിലെ മുതല്&#x200d; വൈകുന്നേരം വരെ 10,000 പ്രബോധകര്&#x200d; പങ്കെടുക്കുന്ന ദാഈ ക്യാമ്പ് കുണിയയിലെ വേദി ഒന്നില്&#x200d; നടക്കും. മഗ്രിബ് നിസ്‌കാര ശേഷം ആയിരങ്ങള്&#x200d; പങ്കെടുക്കുന്ന ആത്മീയ സംഗമവും നടക്കും.<br />
ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി ആദര്&#x200d;ശം, വിശുദ്ധി, നൂറ്റാണ്ടുകള്&#x200d; എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങള്&#x200d; ഉള്&#x200d;കൊള്ളിച്ച് നടത്തുന്ന 33313 പേര്&#x200d; പങ്കെടുക്കുന്ന പഠന ക്യാമ്പിന് ആറിനു വൈകുന്നേരം നാലിന് തുടക്കമാവും. ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്&#x200d; ജമലുല്ലൈലി തങ്ങള്&#x200d; അധ്യക്ഷത വഹിക്കും.</p>
<p>എട്ടിനു വൈകുന്നേരം നാലിന് ജനലക്ഷങ്ങള്&#x200d; പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്&#x200d; ഈജിപ്ത് അല്&#x200d; അസ്ഹര്&#x200d; യൂനിവേഴ്സിറ്റി റെക്ടര്&#x200d; ഡോ.സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറല്&#x200d; സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസലിയാര്&#x200d; ശതാബി സന്ദേശം നല്&#x200d;കും. സമസ്ത സെന്ററിനറി അവാര്&#x200d;ഡ് ലുലു ഇന്റര്&#x200d;നാഷണല്&#x200d; ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; എം.എ യൂസഫലിക്ക് സമ്മാനിക്കും.</p>
<p>കേരള മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്&#x200d;, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബെംഗളൂരു ഡവലപ്‌മെന്റ്‌റ് അതോറിറ്റി ചെയര്&#x200d;മാന്&#x200d; എന്&#x200d;.എ ഹാരിസ് പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്&#x200d;സ്റ്റിറ്റിയൂഷന്&#x200d;സ് ചെയര്&#x200d;മാന്&#x200d; ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമര്&#x200d;പ്പണം നടത്തും. ദേശീയ, അന്തര്&#x200d; ദേശീയ തലങ്ങളിലെ പ്രമുഖരായ പണ്ഡിതന്&#x200d;മാര്&#x200d;, ജനപ്രതിനിധികള്&#x200d;, നേതാക്കള്&#x200d;, വിദേശ പ്രതിനിധികള്&#x200d;, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്&#x200d; പങ്കെടുക്കും.</p>
<p><strong>3313 വളണ്ടിയര്&#x200d;മാര്&#x200d;</strong></p>
<p>കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളന നിയന്ത്രണത്തിന് 3313 വളണ്ടിയര്&#x200d;മാര്&#x200d;. വിഖായ, ത്വലബ, ആമില വളണ്ടിയര്&#x200d;മാര്&#x200d;ക്കു പുറമെ പ്രാദേശിക വളണ്ടിയര്&#x200d;മാരും ഉള്&#x200d;പ്പെടെയാണ് 3313 വളണ്ടിയര്&#x200d;മാരെ സജ്ജമാക്കിയത്. 101 ബറ്റാലിയനുകളായി തിരിച്ചാണ് വളണ്ടിയര്&#x200d; ഗ്രൂപ്പിന്റെ പ്രവര്&#x200d; ത്തനം. ഓരോ ബറ്റാലിയനുകളിലും 33 പേരാണ് ഉണ്ടാവുക. ഓരോ ബറ്റാലിയനും ക്യാപ്റ്റനുണ്ടാകും. ഇവരുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; വിലയിരുത്താന്&#x200d; രഹസ്യ നിരീക്ഷകരും ഉണ്ടാകും.</p>
<p>ഭക്ഷണ പായ്ക്കിങ്,വിതരണം, കുടിവെള്ള വിതരണം, വി.ഐ.പി, വി.വി.ഐ.പി അതിഥികള്&#x200d;ക്കുള്ള ഭക്ഷണ വിതരണം, ക്യമ്പ് വാഹന പാര്&#x200d;ക്കിങ്, ഗതാഗത നിയന്ത്രണം, വാഹങ്ങളുടെ പാര്&#x200d;ക്കിങ് നിയന്ത്രണം, ക്യാമ്പ് സ്റ്റേജുകളുടെ നിയന്ത്രണം, ക്ലോക്ക് റൂം, റിസപ്ഷന്&#x200d;, റെയില്&#x200d;വേ സ്റ്റേഷനുകളിലെയും ബസ് സ്റ്റാന്&#x200d;ഡുകളിലെയും ഹെല്&#x200d;പ് ഡസ്‌ക്, ഇലക്ട്രിക്കല്&#x200d; ആന്റ് സൗണ്ട് സിസ്റ്റം സുരക്ഷാ ചുമതല, മെഡിക്കല്&#x200d; സഹായം എന്നിവ വളണ്ടിയര്&#x200d;മാരുടെ ചുമതലയാണ്. വളണ്ടിയര്&#x200d; സംഗമം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സമ്മേളന പ്രതിനിധി ക്യാമ്പ് സൈറ്റില്&#x200d; ചേരും.</p>
<p>എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്&#x200d;സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവാണ് വളണ്ടിയര്&#x200d; ക്യാപ്റ്റന്&#x200d;. മുഹ്യുദ്ദീന്&#x200d; കുട്ടി യമാനി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സലാം ഫറോക്ക്, അനസ് ഒളവറ എന്നിവരാണ് വൈസ് ക്യാപ്റ്റന്&#x200d;മാര്&#x200d;. ഷാരിഖ് ആലപ്പുഴയാണ് ഡ്യൂട്ടി കണ്&#x200d;ട്രോളര്&#x200d;, റഷീദ് ഫൈസി കാളികാവ്, വാഹിദ് നിലാമുറ്റം എന്നിവര്&#x200d; അസി.ഡ്യൂട്ടി കണ്&#x200d;ട്രോളര്&#x200d;മാരുമാണ്.</p>
<p><strong>സ്‌നേഹത്തോടെ വരവേറ്റ് മാനവ സൗഹാര്&#x200d;ദ ഭൂമി</strong></p>
<p>കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനം എത്തുമ്പോള്&#x200d; കുണിയക്ക് പറയാനുള്ളത് മാനവ സൗഹാര്&#x200d;ദത്തിന്റെ ചരിത്രം. വ്യത്യസ്ത മതവിഭാഗങ്ങള്&#x200d; ഒരുമയോടെ കഴിയുന്ന കുണിയയില്&#x200d; സമസ്ത സമ്മേളനത്തെ വരവേല്&#x200d;ക്കാന്&#x200d; ജാതിമതഭേദമന്യേ നാട് ഒറ്റക്കെട്ടായി ഒരുങ്ങി കഴിഞ്ഞു. ആഴ്ചകള്&#x200d;ക്ക് മുമ്പ് കുണിയിയില്&#x200d; ചേര്&#x200d;ന്ന നാട്ടുകാരുടെ യോഗത്തില്&#x200d; ക്ഷേത്ര ഭാരവാഹികളും ക്രൈസ്തവ ദേവാലയ വികാരിയും തദ്ദേശ സ്ഥാപന അധ്യക്ഷരും ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. അവരെല്ലാം ഒറ്റക്കെട്ടായുള്ള പിന്തുണയാണ് സംഘാടകരെയും സമസ്ത നേതൃത്വത്തെയും അറിയിച്ച ത്.<br />
കുണിയ കുന്നുച്ചി ബെരിച്ചാത്തോട് മുത്തപ്പന്&#x200d; മഠപ്പുര ഭാരവാഹികള്&#x200d; ബോര്&#x200d;ഡ് സ്ഥാപിച്ചുകഴിഞ്ഞു. സമസ്ത സമ്മേളന പ്രതിനിധി ക്യാമ്പ് സൈറ്റിനോട് ചേര്&#x200d;ന്നാണ് ക്ഷേത്രം. ഇതിനു മുമ്പേ തന്നെ ക്ഷേത്രത്തിനും മസ്ജിദിനും ഒരേ തൂണില്&#x200d; പ്രവേശന കവാടം സ്ഥാപിച്ച് കു ണിയ കേരളത്തിനു മാതൃക കാണിച്ചിട്ടുണ്ട്.</p>
<p><strong>ലക്ഷ്യം സമ്മേളനം; നടന്നത് 34 ദിവസങ്ങള്&#x200d;</strong></p>
<p>കുണിയ: സമസ്തയ ശതാബ്ദി സംഗമത്തില്&#x200d; സംബന്ധിക്കാനും സമസ്തയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും തിരുവനന്തപുരത്ത് നിന്നും കാല്&#x200d; നടയായി പുറപ്പെട്ടവര്&#x200d; കുണിയയിലെത്തി. ജനുവരി ഒന്നിന് പുറപ്പെട്ട മുഹമ്മദ് സലീം അസ്ലമി, ഹാഫിള് ജുനൈദ് മന്നാനി എന്നിവരാണ് ഒമ്പത് ജില്ലകളിലുടെ 730 കിലോമീറ്റര്&#x200d; താണ്ടി സമ്മേളന നഗരിയിലെത്തിയത്. 34 ദിവസമായിരുന്നു യാത്ര. സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് ആലപ്പുഴയില്&#x200d;<br />
നല്&#x200d;കിയ സ്വീകരണ പരിപാടിയില്&#x200d; സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇവര്&#x200d;ക്ക് പതാക കൈമാറിയത്. കുണിയയില്&#x200d; എത്തിയ ഇരുവരെയും സ്വാഗത സംഘം ഭാരവാഹികള്&#x200d; സ്വീകരിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-kerala-kunia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമസ്ത ശതാബ്ദിയുടെ വെളിച്ചത്തില്‍</title>
		<link>https://www.chandrikadaily.com/in-light-of-samasta-shatabdi.html</link>
					<comments>https://www.chandrikadaily.com/in-light-of-samasta-shatabdi.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Wed, 04 Feb 2026 07:59:16 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[article]]></category>
		<category><![CDATA[jifrimuthukoyathangal]]></category>
		<category><![CDATA[samstha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376716</guid>

					<description><![CDATA[മതത്തിന്റെ പേരില്‍ സ്വയം നിര്‍മിച്ചെടുത്ത ഏതെങ്കിലും പുതിയ ആശയവാദമോ ഐഡിയോളജിയോ സമസ്തയ്ക്കില്ല.]]></description>
										<content:encoded><![CDATA[<p><strong>സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d;</strong></p>
<p>മുസ്‌ലിം ജനസാമാന്യത്തിന്റെ ആത്മീയ നേതൃത്വമായി നൂറാം വര്&#x200d;ഷത്തിലേക്ക് കടക്കുകയാണ് സമസ്ത കേരള ജംഇയ്യതുല്&#x200d; ഉലമ. 1926 ജൂണ്&#x200d; 26ന് കോഴിക്കോട് ടൗണ്&#x200d;ഹാളില്&#x200d; വെച്ച് രൂപംകൊണ്ട ഈ പണ്ഡിതസഭ, സ്‌നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഇസ്‌ലാമിക ജീവിതക്രമത്തിന്റെ കരുത്താര്&#x200d;ന്ന പ്രതീകമാണ്. മതത്തിന്റെ പേരില്&#x200d; സ്വയം നിര്&#x200d;മിച്ചെടുത്ത ഏതെങ്കിലും പുതിയ ആശയവാദമോ ഐഡിയോളജിയോ സമസ്തയ്ക്കില്ല. മറിച്ച്, ലോകത്തെ മുസ്‌ലിം മഹാഭൂരിപക്ഷം നൂറ്റാണ്ടുകളായി സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്തുവന്ന വിശുദ്ധ പാരമ്പര്യ ഇസ്‌ലാമിന്റെ നയനിലപാടുകളും സമീപനരീതികളും അതേ തനിമയോടെ സംരക്ഷിച്ചുനിര്&#x200d;ത്തുക എന്ന ദൗത്യമാണ് സമസ്ത ഏറ്റെടുത്തിരിക്കുന്നത്. ഒരു നൂറ്റാണ്ടുകാലമായി കേരളത്തില്&#x200d; സമസ്ത നിര്&#x200d;വഹിച്ചുകൊണ്ടിരിക്കുന്ന ഈ ദൗത്യം, മതകാര്യങ്ങളില്&#x200d; കൃത്യവും കണിശവുമായ നിലപാടുകള്&#x200d; സ്വീകരിക്കുമ്പോള്&#x200d; തന്നെ, ഓരോ ഇടപെടലും സാമൂഹിക സമാധാനത്തെയും സാംസ്‌കാരിക സുതാര്യതയെയും സ്പര്&#x200d;ശിക്കുന്നതാണ്.</p>
<p>കേരളത്തിലെ ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും ചരിത്രം, പ്രവാചകകാലത്തോളം പഴക്കമുള്ളതാണെന്നതാണ് ചരിത്രസൂചനകള്&#x200d; നല്&#x200d;കുന്ന ദൃഢമായ സന്ദേശം. അങ്ങനെയെത്തിയ മതബോധം, അതിന്റെ തനിമയും വിശുദ്ധിയും ചോര്&#x200d;ന്നുപോകാതെ തലമുറകളിലൂടെ കൈമാറപ്പെടുന്നതില്&#x200d;, ഓരോ കാലഘട്ടത്തിലെയും കേരളീയ പണ്ഡിതന്മാര്&#x200d; അത്യന്തം ജാഗ്രത പുലര്&#x200d;ത്തി. ഇതിനിടയില്&#x200d;, മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; കാലാനുസൃതമായി പുതിയ ചിന്താപ്രസ്ഥാനങ്ങളും വ്യാഖ്യാനധാരകളും ഉയര്&#x200d;ന്നുവന്നു. അവ പലപ്പോഴും കടുത്ത വിവാദങ്ങള്&#x200d;ക്കും സംഘര്&#x200d;ഷങ്ങള്&#x200d;ക്കും വഴിവച്ചു. അത്തരം ഭിന്നതകള്&#x200d; കേരളത്തെ ബാധിക്കാതിരിക്കാന്&#x200d;, ഇവിടുത്തെ പണ്ഡിത മഹത്തുക്കള്&#x200d; അതീവ ജാഗ്രതയോടെ കോട്ടകെട്ടി നിന്നു. എന്നാല്&#x200d;, ഈ സുദീര്&#x200d;ഘമായ സംരക്ഷണപരമ്പരയെ വെല്ലുവിളിച്ചുകൊണ്ട്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്&#x200d; വഹാബിസം പോലുള്ള ചില ചിന്താപ്രസ്ഥാനങ്ങള്&#x200d; കേരള മുസ്‌ലിം സമൂഹത്തിലേക്കും നുഴഞ്ഞുകയറാന്&#x200d; തുടങ്ങി. പാരമ്പര്യ വിശ്വാസങ്ങളെയും ആത്മീയാചാരങ്ങളെയും ചോദ്യം ചെയ്യുന്ന ഈ പ്രവണതകള്&#x200d;, സമൂഹത്തില്&#x200d; ആശയകുഴപ്പത്തിനും വിഭജനത്തിനും വഴിയൊരുക്കുമെന്ന തിരിച്ചറിവ് പണ്ഡിതന്മാര്&#x200d;ക്ക് വ്യക്തമായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ്, വിശുദ്ധ പാരമ്പര്യ ഇസ്‌ലാമിന്റെ ആദര്&#x200d;ശങ്ങളും സമീപനങ്ങളും സംരക്ഷിക്കുവാന്&#x200d; പണ്ഡിതര്&#x200d; ഒരുമിച്ചു രംഗത്തിറങ്ങുകയും അതിന്റെ ഫലമായി സമസ്ത കേരള ജംഇയ്യതുല്&#x200d; ഉലമ രൂപംകൊള്ളുകയും ചെയ്തത്.</p>
<p>ആ ദൗത്യത്തില്&#x200d; സമസ്ത പൂര്&#x200d;ണമായി വിജയിച്ചു എന്നുതന്നെ പറയാം. ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന മുസ്‌ലിംകളും മതകാര്യങ്ങളില്&#x200d; സമസ്തയുടെ ഉപദേശനിര്&#x200d;ദേശങ്ങള്&#x200d; സ്വീകരിക്കുകയും ഉള്&#x200d;ക്കൊള്ളുകയും ചെയ്തു. ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്&#x200d;, സമസ്ത കേരളത്തിന്റെ മതചരിത്രത്തിലെ ഒരു സംഘടന മാത്രമല്ല; പാരമ്പര്യവും സമാധാനവും ഉത്തരവാദിത്വവും ചേര്&#x200d;ന്ന് രൂപംകൊണ്ട ഒരു ജീവിക്കുന്ന പൈതൃകമായി നിലകൊള്ളുകയാണ്. ആദര്&#x200d;ശ സംരക്ഷണത്തെ പ്രസ്ഥാനത്തിന്റെ പ്രാഥമിക ദൗത്യമായി കാണുമ്പോഴും ഈ നാടിന്റെയും സമൂഹത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും സമഗ്ര പുരോഗതിയെ ഒരിക്കലും അവഗണിക്കാത്ത സംഘടനയാണ് സമസ്ത കേരള ജംഇയ്യതുല്&#x200d; ഉലമ. സമൂഹത്തിലെ ദുര്&#x200d;ബരെ ചേര്&#x200d;ത്തുപിടിച്ച് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങളാണ് ഇക്കാലയളവില്&#x200d; സമസ്ത ചെയ്തത്. നിരവധി സഹായ കൈമാറ്റങ്ങളിലൂടെ പലരുടെയും കണ്ണീരൊപ്പാനും ആശ്രയമാവാനും സാധിച്ചിട്ടുണ്ട്.<br />
1934ല്&#x200d; രജിസ്റ്റര്&#x200d; ചെയ്യപ്പെട്ട സമസ്തയുടെ ഭരണഘടനയില്&#x200d;, സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്&#x200d; വ്യക്തമായും കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ട്. അതിലെ അഞ്ചാമത്തെ വകുപ്പ് സമസ്തയുടെ സാമൂഹികദര്&#x200d;ശനത്തെ സമഗ്രമായി പ്രതിഫലിപ്പിക്കുന്നതാണ്.</p>
<p>അതില്&#x200d; പറയുന്നത് ഇപ്രകാരമാണ്: &#8216;മുസ്‌ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുദായ മധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധര്&#x200d;മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം മുതലായവയെ നശിപ്പിച്ച്, സമുദായത്തിന്റെയും മതത്തിന്റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക&#8217;. ഈ ഒരു വകുപ്പില്&#x200d;തന്നെ, സമുദായ പുരോഗതിയുമായി ബന്ധപ്പെട്ട എല്ലാ അംശങ്ങളും സംക്ഷിപ്തമായി അടങ്ങിയിട്ടുണ്ട്. മതപരമായ ശുദ്ധിയും സാമൂഹിക ഐക്യവും നൈതികബോധവും ബൗദ്ധിക ജാഗ്രതയും ഇവയെല്ലാം സമസ്ത അതിന്റെ ദൗത്യത്തിന്റെ ഭാഗമാക്കി. അതുകൊണ്ടുതന്നെ, കാലാകാലങ്ങളില്&#x200d; സമുദായ ഐക്യത്തെയും വിശ്വാസഘടനയെയും തകര്&#x200d;ക്കാന്&#x200d; ഇടയാക്കുന്ന വിവിധ ചിന്താപ്രസ്ഥാനങ്ങള്&#x200d;ക്കെതിരേ സമസ്ത പണ്ഡിതന്മാര്&#x200d; ശക്തമായ നിലപാട് സ്വീകരിച്ചു. വഹാബിസം, ഖാദിയാനിസം, മൗദൂദിസം, തബ്‌ലീഗിസം, ചേകന്നൂരിസം, കപട സൂഫിസം തുടങ്ങിയ പ്രവണതകള്&#x200d;ക്കെതിരേ സമസ്ത രംഗത്തിറങ്ങിയത്, വ്യക്തിപരമായ വിരോധത്തിനോ സംഘടനാതാല്&#x200d;പര്യങ്ങള്&#x200d;ക്കോ വേണ്ടിയല്ല. മറിച്ച്, അവ സമുദായത്തിന്റെ ആത്മീയാടിത്തറയെ ദുര്&#x200d;ബലപ്പെടുത്തുകയും ഐക്യവും കെട്ടുറപ്പും തകര്&#x200d;ക്കുകയും ചെയ്യുന്ന ചിന്താധാരകളാണെന്ന ഗൗരവമായ തിരിച്ചറിവില്&#x200d; നിന്നാണ് ആ പ്രതിരോധം രൂപപ്പെട്ടത്.</p>
<p>അതേസമയം, ആദര്&#x200d;ശവിഷയങ്ങളില്&#x200d; ഇങ്ങനെ കണിശമായ സമീപനം സ്വീകരിച്ചിരുന്നെങ്കിലും സമുദായത്തിന്റെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളില്&#x200d;, വിഷയാധിഷ്ഠിതമായി എല്ലാവരോടും സഹകരിക്കാന്&#x200d; സമസ്ത എപ്പോഴും തയാറായിരുന്നു. 1985 ലെ ശരീഅത്ത് വിവാദം ഇതിന് ഏറ്റവും മനോഹരവും ചരിത്രപ്രാധാന്യമുള്ളതുമായ ഉദാഹരണമാണ്. ഇന്ത്യന്&#x200d; ഭരണഘടന അനുവദിച്ച മുസ്‌ലിം വ്യക്തിനിയമത്തെ പതുക്കെ ദുര്&#x200d;ബലപ്പെടുത്താനും ഇല്ലാതാക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d;നിന്ന് ശ്രമങ്ങള്&#x200d; ശക്തമായപ്പോള്&#x200d;, അതിനെതിരേ മുസ്‌ലിം ബഹുജന പ്രക്ഷോഭങ്ങള്&#x200d; ഉയര്&#x200d;ന്നു. കേരളത്തില്&#x200d; ആ പ്രക്ഷോഭങ്ങള്&#x200d;ക്ക് ദിശയും നേതൃത്വവും നല്&#x200d;കിയതാകട്ടെ, സമസ്ത കേരള ജംഇയ്യതുല്&#x200d; ഉലമയുടെ അന്നത്തെ കാര്യദര്&#x200d;ശിയായിരുന്ന ശൈഖുനാ ശംസുല്&#x200d; ഉലമ ഇ.കെ. അബൂബക്കര്&#x200d; മുസ്‌ലിയാര്&#x200d; ആയിരുന്നു. ഇതര സമുദായങ്ങളുമായി സൗഹൃദത്തിലും സഹിഷ്ണുതയിലും സഹവര്&#x200d;ത്തിത്വത്തിലും ജീവിക്കണമെന്ന വിശുദ്ധ പാരമ്പര്യ ഇസ്‌ലാമിന്റെ നിലപാട് ജീവിതതലത്തില്&#x200d; ഉറച്ചുനിന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യതുല്&#x200d; ഉലമ. സാമുദായിക ബന്ധങ്ങളെ തകര്&#x200d;ക്കുന്ന ഏത് ചെറുനീക്കമായാലുംഅത് അകത്തുനിന്നായാലും പുറത്തുനിന്നായാലുംസമസ്ത ഒരിക്കലും അംഗീകരിച്ചില്ല.</p>
<p>സമൂഹങ്ങള്&#x200d;ക്കിടയിലെ വിശ്വാസവും സൗഹൃദവും സമാധാനവും തകര്&#x200d;ക്കാനുള്ള ശ്രമങ്ങളെ, അത്യന്തം ജാഗ്രതയോടെയും കണിശതയോടെയും തന്നെയാണ് സമസ്ത പ്രതിരോധിച്ചത്. 1992 ഡിസംബര്&#x200d; ആറിന് ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ടതിനെ തുടര്&#x200d;ന്ന് രൂപപ്പെട്ട വികാരാഭിമുഖമായ അന്തരീക്ഷത്തെ ചൂഷണം ചെയ്ത് രംഗത്തുവന്ന വിവിധ കക്ഷികളെ, സമുദായങ്ങള്&#x200d; തമ്മിലുള്ള സൗഹാര്&#x200d;ദം തകരാതിരിക്കാന്&#x200d; സമസ്ത തുടക്കത്തിലേ നിയന്ത്രിച്ചുനിര്&#x200d;ത്തി. തീവ്രവാദ ആശയങ്ങളുള്ള സംഘടനകളെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചതിനൊപ്പം രാജ്യത്തെ സൗഹൃദത്തിനും സമാധാനത്തിനും വിള്ളലുണ്ടാക്കുന്ന ഓരോ ചലനങ്ങളെയും എതിര്&#x200d;ക്കാന്&#x200d; എന്നും മുന്നണിയിലുണ്ടായിരുന്നു.</p>
<p>1921 ലെ മലബാര്&#x200d; കലാപത്തിനു ശേഷമുള്ള കാലഘട്ടം, രാഷ്ട്രീയ അസ്ഥിരതയും സാമൂഹിക അനിശ്ചിതത്വവും നിറഞ്ഞ ഒരു ഘട്ടമായിരുന്നു. അത്തരമൊരു സാഹചര്യത്തില്&#x200d;, വികാരാഭിമുഖമായ നിയമവിരുദ്ധ പോരാട്ടങ്ങളിലേക്കും അനാവശ്യ വിപ്ലവങ്ങളിലേക്കും സമൂഹം വഴുതിപ്പോകാതിരിക്കാനും മുസ്‌ലിം സമുദായത്തിന് സുരക്ഷിതത്വബോധവും ആത്മവിശ്വാസവും നല്&#x200d;കാനും സമസ്ത ധൈര്യപൂര്&#x200d;വം മുന്നിട്ടിറങ്ങി. അരാജകമാര്&#x200d;ഗത്തിലേക്ക് നീങ്ങരുതെന്നും മാന്യവും ഉത്തരവാദിത്വവുമുള്ള മാര്&#x200d;ഗങ്ങളിലൂടെയാണ് അവകാശങ്ങള്&#x200d; സംരക്ഷിക്കേണ്ടതെന്നും സമസ്ത നിരന്തരം ആഹ്വാനം ചെയ്തു. അതേസമയം, സമുദായത്തിന്റെ അവകാശങ്ങളെയും അധികാരങ്ങളെയും കവര്&#x200d;ന്നെടുക്കാന്&#x200d; ഭരണകൂടങ്ങള്&#x200d; ശ്രമിച്ചപ്പോള്&#x200d;, അതിനെതിരേ മൗനമായി നില്&#x200d;ക്കാനും സമസ്ത തയാറായില്ല. 1929 ല്&#x200d; വിവാഹപ്രായവുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന സാരദാ ആക്ട് ഇതിന് ആദ്യകാല ഉദാഹരണങ്ങളില്&#x200d; ഒന്നായിരുന്നു. മതവും ലൗകികതയും തമ്മില്&#x200d; ഏറ്റുമുട്ടാതെ, പരസ്പരം പൂരകങ്ങളായി നിലനില്&#x200d;ക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാക്കുക എന്നതാണ് സമസ്തയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. ഈ ദര്&#x200d;ശനം സമസ്തയുടെ ഭരണഘടനയില്&#x200d; തന്നെ വ്യക്തമായി പ്രതിഫലിക്കുന്നു. അതിലെ ഡി. വകുപ്പ് പറയുന്നത് ഇപ്രകാരമാണ്: &#8216;മതവിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമേ, മതവിശ്വാസങ്ങള്&#x200d;ക്കും ആചാരങ്ങള്&#x200d;ക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയങ്ങളിലും വേണ്ടത് ചെയ്യുക&#8217;.</p>
<p>ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്&#x200d;, 1928 ല്&#x200d; തന്നെ താനൂര്&#x200d; ഇസ്‌ലാഹുല്&#x200d; ഉലൂമില്&#x200d; മലയാളം, ഉറുദു, ഇംഗ്ലീഷ് ഭാഷകള്&#x200d; പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് സര്&#x200d;ക്കാര്&#x200d; അധികൃതരോട് ആവശ്യപ്പെട്ടത് സമസ്തയായിരുന്നു. 1933 മാര്&#x200d;ച്ച് അഞ്ചിന് ഫറോക്കില്&#x200d; ചേര്&#x200d;ന്ന സമസ്തയുടെ ആറാം സമ്മേളനം, മലബാറില്&#x200d; മത–വൈജ്ഞാനിക കേന്ദ്രങ്ങളെ കൂടുതല്&#x200d; സജീവമാക്കാന്&#x200d; സമൂഹത്തോട് ശക്തമായി ആഹ്വാനം ചെയ്തു. ഈ ശ്രമങ്ങളുടെ ക്രമബദ്ധമായ തുടര്&#x200d;ച്ചയായാണ് 1951 ല്&#x200d; സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്&#x200d;ഡ് രൂപംകൊണ്ടത്. ഇന്ന്, ലോകത്ത് തന്നെ അപൂര്&#x200d;വമായ ഒരു മാതൃകയായി, ഈ വിദ്യാഭ്യാസ സംവിധാനം ആയിരക്കണക്കിന് കുട്ടികള്&#x200d;ക്ക് മതബോധവും നൈതിക അടിത്തറയും നല്&#x200d;കി മുന്നേറുകയാണ്. ഇന്ന് കേരളത്തില്&#x200d; 6000 ലധികം മഹല്ലുകളും പതിനൊന്നായിരത്തിലധികം മദ്രസകളും നിരവധി അറബി കോളജുകളും പള്ളിദര്&#x200d;സുകളും സമസ്തയുടെ മേല്&#x200d;നോട്ടത്തില്&#x200d; പ്രവര്&#x200d;ത്തിക്കുന്നു. കേരളത്തിന്റെ അതിര്&#x200d;ത്തികള്&#x200d;ക്കപ്പുറത്തേക്കും, മലയാളികള്&#x200d; തിങ്ങി താമസിക്കുന്ന ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും സമസ്തയുടെ പ്രവര്&#x200d;ത്തനം വ്യാപിച്ചു. അടുത്ത കാലത്ത്, ഉത്തരേന്ത്യയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്&#x200d;ക്കുന്ന പ്രദേശങ്ങളില്&#x200d;, വിദ്യാഭ്യാസ പ്രവര്&#x200d;ത്തനങ്ങളും സാമൂഹിക നവോത്ഥാന സംരംഭങ്ങളും ആരംഭിച്ചുകൊണ്ട്, സമസ്ത തന്റെ ദൗത്യപരിധി കൂടുതല്&#x200d; വിശാലമാക്കുകയും ചെയ്യുന്നു. നൂറ്റാണ്ടിന്റെ നിറസാന്നിധ്യമായി ജ്വലിച്ചു നിന്ന് സമസ്തയുടെ ഈ വെളിച്ചം അടുത്ത നൂറ്റാണ്ടിലേക്കും അടുത്ത തലമുറകളിലേക്കും എത്തേണ്ടതുണ്ട്. നമ്മുടെ പരിസരങ്ങളിലുള്ള പ്രദേശങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും സമസ്തയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; കൂടുതല്&#x200d; വ്യാപിപ്പിക്കേണ്ടതുണ്ട്. അതിനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-light-of-samasta-shatabdi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
