<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>JINNAH &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jinnah/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 11 Sep 2018 18:23:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>JINNAH &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുഹമ്മദലി ജിന്ന:  നിലപാടുകളുടെ ജീവിതം- 2</title>
		<link>https://www.chandrikadaily.com/article-on-life-of-muhammed-ali-jinnah.html</link>
					<comments>https://www.chandrikadaily.com/article-on-life-of-muhammed-ali-jinnah.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 11 Sep 2018 18:23:27 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[JINNAH]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102679</guid>

					<description><![CDATA[മുസ്തഫ തന്&#x200d;വീര്&#x200d; ആധുനിക ജനാധിപത്യ വ്യവസ്ഥിതിക്കുള്ളിലാണ്, അല്ലാതെ അതിന്റെ പുറത്തല്ല, ഉപഭൂഖണ്ഡത്തിലെ മുസ്ലിം പ്രശ്‌നങ്ങള്&#x200d;ക്ക് പരിഹാരമന്വേഷിക്കേണ്ടത് എന്ന ജിന്നയുടെ നിലപാട്, പടിഞ്ഞാറന്&#x200d; രാഷ്ട്രമീമാംസയെ ഒരേ സമയം പുല്&#x200d;കുകയും പ്രഹരിക്കുകയും ചെയ്യുന്നതാണ്. മുസ്ലിംകള്&#x200d; സഹകരിക്കുകയും പങ്കാളിത്തമുറപ്പിക്കുകയും ചെയ്യേണ്ട ഒന്നായി മതേതര ജനാധിപത്യത്തെ സമീപിക്കുന്ന മുസ്ലിം ലീഗ് ശൈലി മതപരമായി സാധൂകരണമുള്ളതാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് മത പണ്ഡിതനല്ലാത്ത ജിന്നയുടെ രാഷ്ട്രീയ നേതൃത്വത്തെ അംഗീകരിക്കാന്&#x200d; കൊളോണിയല്&#x200d; മലബാറില്&#x200d; സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങളെയും കെ.എം സീതി സാഹിബിനെയും കെ.എം മൗലവിയെയും എന്&#x200d;.വി അബ്ദുസ്സലാം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മുസ്തഫ തന്&#x200d;വീര്&#x200d;</strong></p>
<p>ആധുനിക ജനാധിപത്യ വ്യവസ്ഥിതിക്കുള്ളിലാണ്, അല്ലാതെ അതിന്റെ പുറത്തല്ല, ഉപഭൂഖണ്ഡത്തിലെ മുസ്ലിം പ്രശ്‌നങ്ങള്&#x200d;ക്ക് പരിഹാരമന്വേഷിക്കേണ്ടത് എന്ന ജിന്നയുടെ നിലപാട്, പടിഞ്ഞാറന്&#x200d; രാഷ്ട്രമീമാംസയെ ഒരേ സമയം പുല്&#x200d;കുകയും പ്രഹരിക്കുകയും ചെയ്യുന്നതാണ്. മുസ്ലിംകള്&#x200d; സഹകരിക്കുകയും പങ്കാളിത്തമുറപ്പിക്കുകയും ചെയ്യേണ്ട ഒന്നായി മതേതര ജനാധിപത്യത്തെ സമീപിക്കുന്ന മുസ്ലിം ലീഗ് ശൈലി മതപരമായി സാധൂകരണമുള്ളതാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് മത പണ്ഡിതനല്ലാത്ത ജിന്നയുടെ രാഷ്ട്രീയ നേതൃത്വത്തെ അംഗീകരിക്കാന്&#x200d; കൊളോണിയല്&#x200d; മലബാറില്&#x200d; സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങളെയും കെ.എം സീതി സാഹിബിനെയും കെ.എം മൗലവിയെയും എന്&#x200d;.വി അബ്ദുസ്സലാം മൗലവിയെയും പോലുള്ള ഭക്തരായ മുസ്ലിം പണ്ഡിതന്മാരും ബുദ്ധിജീവികളും നേതാക്കളും മുന്നോട്ടുവന്നത്. ഇസ്ലാമികേതര ഭരണ സംവിധാനങ്ങളുടെ ഗുണഭോക്താക്കളാകുന്നത് ശിര്&#x200d;ക്കും കുഫ്റും ആണെന്ന, പ്രസിദ്ധ പണ്ഡിതനായിരുന്ന സയ്യിദ് മൗദൂദിയുടെ വാദത്തെ അവര്&#x200d; നിരാകരിച്ചതും മതത്തെയും ജീവിക്കുന്ന സ്ഥലകാലത്തെയും ഒരുപോലെ ചൂഴ്ന്നുനിന്ന ജ്ഞാനപ്രഭ കൈമുതലായി ഉണ്ടായിരുന്നതുകൊണ്ടാണ്. എന്നാല്&#x200d;, മുസ്ലിംകള്&#x200d; ബോധപൂര്&#x200d;വം ജനാധിപത്യത്തില്&#x200d; സാമുദായിക പ്രാതിനിധ്യത്തിനുവേണ്ടി പരിശ്രമിക്കണമെന്ന ജിന്നയുടെ ഉള്&#x200d;കാഴ്ച, പടിഞ്ഞാറന്&#x200d; മാതൃകയില്&#x200d; ഉള്ള ഭരണക്രമങ്ങള്&#x200d; മുസ്ലിംകളെ സ്വാഭാവികമായി സംരക്ഷിച്ചുകൊള്ളും എന്ന മിഥ്യാധാരണ അദ്ദേഹത്തിനില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. എല്ലാ മനുഷ്യരെയും തുല്യരായി പരിഗണിക്കുക എന്ന ജനാധിപത്യ പരികല്&#x200d;പന പ്രയോഗത്തില്&#x200d; ഒരിക്കലും അങ്ങനെ ആയിരിക്കില്ലെന്ന തിരിച്ചറിവ് തന്നെയാണ് ആധുനിക ഇന്ത്യന്&#x200d; സാഹചര്യത്തില്&#x200d; മുസ്ലിംകള്&#x200d; പ്രാന്തവല്&#x200d;കരിക്കപ്പെടാനുള്ള സാധ്യതയെ പരിഗണിച്ച് സമുദായം സ്വന്തം ഇടം രാഷ്ട്രീയ പോരാട്ടങ്ങള്&#x200d; വഴി നേടിയെടുക്കണമെന്ന &#8216;ജിന്നാ തിസീസില്&#x200d;&#8217; മുഴങ്ങുന്നത്. ഇവിടെ, പൗരന്മാരെ സമുദായങ്ങളില്&#x200d; നിന്ന് സ്വതന്ത്രരായ നിരപേക്ഷ വ്യക്തികളായി ഭരണകൂടങ്ങള്&#x200d; പരിഗണിക്കുമെന്ന ആധുനികതയുടെ അത്യുക്തിക്കുനേരെയുള്ള വിമര്&#x200d;ശനമുണ്ട്. മുസ്ലിം സ്വത്വം വിവേചനങ്ങള്&#x200d;ക്ക് കാരണമാകുമെന്ന ജിന്നയുടെ മുന്നറിവാണ് ദേശീയ പ്രസ്ഥാനവുമായി അദ്ദേഹത്തിനുണ്ടായ വിയോജിപ്പുകളുടെ മര്&#x200d;മ്മം തന്നെ. ഭൂരിപക്ഷം ന്യൂനപക്ഷങ്ങളെ അടക്കിഭരിക്കുന്ന സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക ക്രമീകരണമായി ഉപഭൂഖണ്ഡത്തിലെ ജനാധിപത്യം രൂപാന്തരപ്പെടുന്നതിനെതിരിലുള്ള കണിശമായ ജാഗ്രതയാണ് ജിന്ന അടിസ്ഥാനപരമായി ബ്രിട്ടീഷ് ഗവണ്മെന്റില്&#x200d; നിന്നും കോണ്&#x200d;ഗ്രസില്&#x200d; നിന്നും ആവശ്യപ്പെട്ടത്. മുസ്ലിംകള്&#x200d;ക്ക് ന്യൂനപക്ഷം എന്ന നിലയിലുള്ള ഔദാര്യങ്ങളല്ല, മറിച്ച് രാജ്യത്ത് തുല്യ അര്&#x200d;ഹതയുള്ളവര്&#x200d; എന്ന നിലയിലുള്ള സമകര്&#x200d;തൃത്വമാണ് വേണ്ടതെന്ന് കനപ്പിച്ച് പറയാന്&#x200d; ജിന്ന ശ്രമിച്ചു. നെഹ്റു റിപ്പോര്&#x200d;ട്ടും &#8216;ജിന്നയുടെ പതിനാല് പോയിന്റുകളും&#8217; തമ്മിലുള്ള സംഘര്&#x200d;ഷം മുതല്&#x200d;ക്കങ്ങോട്ട് ഇത് കൂടുതല്&#x200d; പ്രകടമായി. ഇപ്പോള്&#x200d; അക്കാദമിക രംഗത്ത് സജീവമാകുന്ന കീഴാള/സ്വത്വപഠനങ്ങള്&#x200d; ഇന്ത്യാ ചരിത്രത്തില്&#x200d; വിശദമായി പരിഗണിക്കേണ്ടവരില്&#x200d; ഒരാള്&#x200d; തീര്&#x200d;ച്ചയായും ജിന്ന തന്നെ ആയിരിക്കും.<br />
സ്വത്വസംബന്ധിയായ ബോധ്യങ്ങള്&#x200d; മുസ്ലിം പ്രശ്നത്തിന് സമാനമായ പ്രതലത്തില്&#x200d; ദലിത് പ്രതിസന്ധിയെയും പരിശോധിക്കാന്&#x200d; ജിന്നയെ പ്രാപ്തനാക്കി എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ബി.ആര്&#x200d; അംബേദ്കര്&#x200d; മുതല്&#x200d; പെരിയോര്&#x200d; ഇ.വി രാമസ്വാമി നായ്ക്കര്&#x200d; വരെയുള്ള ദലിത് വിമോചന പോരാളികളുമായി ജിന്നയുടെ ആശയാവലിക്കുണ്ടായിരുന്ന സമാനതകള്&#x200d; അവര്&#x200d; തമ്മിലുള്ള വ്യക്തി സൗഹൃദത്തിനു മാത്രമല്ല, ദേശീയതയുടെ സവര്&#x200d;ണാഭിമുഖ്യത്തെ ഉന്നമാക്കിയുള്ള ഒരു ദലിത്-മുസ്ലിം വിമര്&#x200d;ശന പദ്ധതി കൊളോണിയല്&#x200d; കാലഘത്തില്&#x200d; തന്നെ രൂപം കൊള്ളാനും നിമിത്തമായി എന്നത് പ്രസക്തമാണ്. ബി.ആര്&#x200d; അംബേദ്കര്&#x200d; ഭരണഘടനാനിര്&#x200d;മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ബംഗാള്&#x200d; പ്രവിശ്യയില്&#x200d; മുസ്ലിംലീഗ് അധികാരത്തിലെത്തിയതിന്റെ മാത്രം ബലത്തിലാണെന്ന് ഇന്ന് ഭരണഘടനയെ സംബന്ധിച്ച് വാചാലരാകുന്ന എത്ര പേര്&#x200d; ഓര്&#x200d;ക്കാന്&#x200d; ഇഷ്ടപ്പെടുന്നുണ്ടാകും? അതിനേക്കാള്&#x200d; ശ്രദ്ധേയമാണ്, ബംഗാളില്&#x200d; നിന്നുള്ള അംബേദ്കറൈറ്റ് ജോഗേന്ദ്രനാഥ് മണ്ഡലിനെയാണ് പാക്കിസ്താന്റെ പ്രഥമ നിയമമന്ത്രിയായി ജിന്ന നിയമിച്ചതെന്ന കാര്യം. പാക്കിസ്താന്റെ ഭരണഘടനാരൂപീകരണത്തിലും നിര്&#x200d;ണായകമായ പങ്കാണ് ജോഗേന്ദ്രനാഥിന് ഉണ്ടായത്. ഹിന്ദുത്വത്തിന്റെ അധീശത്വ പ്രവണതയില്&#x200d; നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കാന്&#x200d; ദലിത്-മുസ്ലിം ഐക്യത്തിലൂന്നിയുള്ള രാഷ്ട്രീയം എന്ന ആശയത്തിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്ന് തീര്&#x200d;ച്ചയായും ജിന്ന തന്നെയാണ്. ഇന്നത്തെ ഇന്ത്യന്&#x200d; സാഹചര്യത്തില്&#x200d; ഇതിനുള്ള പ്രസക്തിയെക്കുറിച്ച് ആരും തര്&#x200d;ക്കിക്കാനിടയില്ല. കേരളത്തില്&#x200d; ദലിത്-മുസ്ലിം സഹവര്&#x200d;ത്തിത്വ രാഷ്ട്രീയ മുന്നേറ്റത്തെ സ്‌നിഗ്ധമാക്കുന്നതില്&#x200d; മുസ്ലിം ലീഗ് നല്&#x200d;കിയ സംഭാവനകള്&#x200d; പൊതുമണ്ഡലത്തില്&#x200d; ഏറെ ചര്&#x200d;ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന വസ്തുതയും ഇത്തരുണത്തില്&#x200d; ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്.<br />
ആധുനികതയോട് കോളനിവാസികള്&#x200d; പ്രതികരിക്കേണ്ട രീതികളെ സംബന്ധിച്ച ഇളക്കാനാവാത്ത നിശ്ചയങ്ങളാണ് ജിന്നയുടെ രാഷ്ട്രീയത്തിന്റെ അന്തസത്ത എന്ന വസ്തുതയുടെ വെളിച്ചത്തില്&#x200d; ദേശീയ പ്രസ്ഥാനവുമായുള്ള അദ്ദേഹത്തിന്റെ ഇടപാടുകളെ കൂടുതല്&#x200d; വ്യക്തമായി മനസ്സിലാക്കാന്&#x200d; കഴിയും. ഒരര്&#x200d;ത്ഥത്തില്&#x200d;, സര്&#x200d; സയ്യിദിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും തീര്&#x200d;ത്തും വിഭിന്നങ്ങളെന്ന് പ്രത്യക്ഷത്തില്&#x200d; തോന്നുന്ന വഴികളെ തന്റേതായ രീതിയില്&#x200d; സമന്വയിപ്പിക്കാന്&#x200d; ശ്രമിച്ച മൗലികതയുള്ള രാഷ്ട്രീയക്കാരനായിരുന്നു ജിന്ന. ബാലഗംഗാധര തിലകന്റെയും ഭഗത് സിങിന്റെയും പൗരാവകാശങ്ങള്&#x200d;ക്കുവേണ്ടി കൊളോണിയല്&#x200d; അധികാരികള്&#x200d;ക്കുമുന്നില്&#x200d; ജിന്ന ശബ്ദമുയര്&#x200d;ത്തിയ കാര്യം പോലും ഓര്&#x200d;ക്കപ്പെടാത്ത നമ്മുടെ നാടിന്റെ പൊതുബോധത്തിന് മുസ്ലിം സാമുദായികതയുടെ സങ്കീര്&#x200d;ണ്ണതകളെയൊന്നും അഭിമുഖീകരിക്കാനുള്ള ശേഷിയുണ്ടാവില്ല. പത്തൊന്&#x200d;പതാം നൂറ്റാണ്ടില്&#x200d; ബ്രിട്ടീഷ് ഗവണ്മെന്റുമായി നടന്ന സായുധ സംഘട്ടനങ്ങളുടെ വഴിയില്&#x200d; നിന്നുമാറി ജനാധിപത്യത്തിന്റെ വഴിയില്&#x200d; ഇന്ത്യന്&#x200d; അന്തസ്സിനുവേണ്ടി പൊരുതുക എന്ന ദര്&#x200d;ശനമാണല്ലോ കോണ്&#x200d;ഗ്രസിന്റെ ജന്മത്തിന് നിമിത്തമായത്. ജിന്നയെപ്പോലുള്ള ഒരു &#8216;ആധുനികതാ വാദി&#8217;ക്ക് തീര്&#x200d;ച്ചയായും താദാത്മ്യപ്പെടാവുന്ന ഒട്ടനേകം കാര്യങ്ങള്&#x200d; അതില്&#x200d; ഉണ്ടായിരുന്നു. കോണ്&#x200d;ഗ്രസിന്റെ തട്ടകമായ ബോംബെ തന്നെയായിരുന്നു ജിന്നയുടെയും ആസ്ഥാന നഗരം. ഗോപാലകൃഷ്ണ ഗോഖലെയെപ്പോലുള്ള കോണ്&#x200d;ഗ്രസ് നേതാക്കളില്&#x200d; ആകൃഷ്ടനായി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ തുടക്കം മുതല്&#x200d; തന്നെ ജിന്ന ദേശീയ പ്രസ്ഥാനത്തില്&#x200d; സജീവമാകുന്നുണ്ട്. ആനീ ബസന്റിന്റെ ഹോം റൂള്&#x200d; ലീഗ് ജിന്നയുടെ പ്രധാന കര്&#x200d;മ്മരംഗങ്ങളില്&#x200d; ഒന്നായിരുന്നു. ഇതെല്ലാം ആയിരിക്കെ തന്നെയാണ് ജിന്ന മുസ്ലിംലീഗുകാരന്&#x200d; കൂടി ആകാന്&#x200d; തീരുമാനിക്കുന്നത്. കോണ്&#x200d;ഗ്രസിന്റെ സ്വാതന്ത്ര്യസമരാവേശം ലീഗിന് പകര്&#x200d;ന്നുനല്&#x200d;കുകയും ലീഗ് ഉന്നയിക്കുന്ന മുസ്ലിം പ്രശ്‌നം കോണ്&#x200d;ഗ്രസിനെ മനസ്സിലാക്കിക്കുകയും ചെയ്താല്&#x200d; രണ്ട് പ്രസ്ഥാനങ്ങള്&#x200d;ക്കും കൈകോര്&#x200d;ത്ത് നടക്കാന്&#x200d; കഴിയും എന്ന ശുഭാപ്തി വിശ്വാസക്കാരന്&#x200d; ആയിരുന്നു ജിന്ന. ഈ ദിശയില്&#x200d; അദ്ദേഹം നടത്തിയ അധ്വാനങ്ങളാണ് കോണ്&#x200d;ഗ്രസും മുസ്‌ലിംലീഗും തമ്മില്&#x200d; 1916ലെ ചരിത്രപ്രസിദ്ധമായ ലക്‌നൗ കരാറിന് കളമൊരുക്കിയത്. എന്നാല്&#x200d; കോണ്&#x200d;ഗ്രസ് അതിന്റെ ചരിത്രത്തിന്റെ &#8216;ജനകീയ ഘട്ട&#8217;ത്തില്&#x200d; പ്രവര്&#x200d;ത്തിച്ചത് ഒരു ആധുനിക ദേശീയ പ്രസ്ഥാനത്തിന് അനുയോജ്യമായ രീതിയില്&#x200d; അല്ലെന്ന് ജിന്ന കരുതി. ജനാധിപത്യ മതനിരപേക്ഷതയുടെ ആധുനിക ഭാഷ ഉപേക്ഷിച്ച് ഹിന്ദു ആത്മീയ രൂപകങ്ങളില്&#x200d; രാഷ്ട്രീയം സംസാരിക്കാനുള്ള ശ്രമം ദേശീയ പ്രസ്ഥാനത്തിന്റെ കാലോന്മുഖതക്ക് പരിക്കേല്&#x200d;പിക്കുന്നതും ഹിന്ദു പുനരുത്ഥാനവാദികള്&#x200d;ക്ക് സാംസ്‌കാരികാന്തരീക്ഷം ഒരുക്കുന്നതും ആണെന്നായിരുന്നു ജിന്നയുടെ പക്ഷം. ഇത് മുസ്ലിം താല്&#x200d;പര്യങ്ങളെ മാത്രമല്ല, ഇന്ത്യയുടെ രാഷ്ട്രീയ ആധുനികവത്കരണത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ജിന്ന വിശ്വസിച്ചത്. തൊള്ളായിരത്തി ഇരുപതുകള്&#x200d; മുതല്&#x200d; ജിന്നക്ക് വിപ്രതിപത്തി വളര്&#x200d;ന്നത്‌കോണ്&#x200d;ഗ്രസ് എന്ന ആശയത്തോട് പൂര്&#x200d;ണമായല്ല, പ്രത്യുത അതിന്റെ ചില ആവിഷ്‌കാരങ്ങളോടാണെന്ന് പറയാവുന്നതാണ്.<br />
ജിന്ന കോണ്&#x200d;ഗ്രസില്&#x200d; നിന്നകന്നതെങ്ങനെ എന്നന്വേഷിക്കുമ്പോള്&#x200d; തന്നെ കോണ്&#x200d;ഗ്രസ് ജിന്നയില്&#x200d;നിന്ന് അകന്നതിനെക്കുറിച്ചും ചര്&#x200d;ച്ച ചെയ്യേണ്ടതാണ്. ലക്‌നൗ കരാറിന്റെ സമയത്തെ നിലപാടുകളില്&#x200d; നിന്ന് വ്യത്യസ്തമായി മുസ്ലിം രാഷ്ട്രീയത്തിന്റെ സര്&#x200d; സയ്യിദ് ധാരയെ ദൂരേക്ക് മാറ്റിനിര്&#x200d;ത്തുന്ന തരത്തിലാണ് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലം മുതല്&#x200d; ദേശീയ പ്രസ്ഥാനത്തിന്റെ മുന്&#x200d;ഗണനകള്&#x200d; നിശ്ചയിക്കപ്പെട്ടത്. ഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തെ ഏറ്റെടുത്തതായിരുന്നു ഇതിന്റെ സന്ദര്&#x200d;ഭം. തുര്&#x200d;ക്കി വിഷയത്തിലെ ബ്രിട്ടീഷ്‌വഞ്ചനയോടുള്ള സ്വാഭാവിക മുസ്ലിം പ്രതിഷേധത്തില്&#x200d; ജിന്നയും ഭാഗവാക്കായിരുന്നെങ്കിലും അഫ്ഗാനിപക്ഷ പണ്ഡിതന്മാര്&#x200d; അതിനെ അവതരിപ്പിച്ച രീതിയോട് സര്&#x200d; സയ്യിദ് ധാരക്കാരനായ ജിന്നക്ക് സ്വാഭാവികമായും യോജിപ്പുണ്ടായിരുന്നില്ല. ഖിലാഫത്തിന്റെ പതനത്തെ സംബന്ധിച്ച ആനുപാതികമല്ലാത്ത ഉത്കണഠകള്&#x200d;ക്കുപകരം ഉപഭൂഖണ്ഡത്തിലെ മുസ്ലിംകളുടെ ഭാസുരമായ ജനാധിപത്യഭാവിക്കുവേണ്ടിയുള്ള കാലോചിതമായ ആലോചനകളാണ് സമുദായ നേതൃത്വത്തെ നയിക്കേണ്ടതെന്ന് കരുതി. മുസ്ലിം സമുദായത്തില്&#x200d; സര്&#x200d; സയ്യിദിന്റെ സമചിത്തതക്കുപകരം അഫ്ഗാനിയുടെ ആവേശത്തെ വളര്&#x200d;ത്തിക്കൊണ്ടുവരാന്&#x200d; ഉള്ള ശ്രമം ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രഖ്യാതനായ വിമര്&#x200d;ശകന്&#x200d; ആക്കി ജിന്നയെ മാറ്റുന്നതില്&#x200d; വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭൂതകാല സ്ഥാപനങ്ങളില്&#x200d; മതം നിര്&#x200d;ദ്ദേശിച്ചിട്ടില്ലാത്ത വിധത്തില്&#x200d; കുരുങ്ങിക്കിടന്ന് വര്&#x200d;ത്തമാനത്തിന്റെ യാഥാര്&#x200d;ത്ഥ്യങ്ങള്&#x200d; നഷ്ടപ്പെടുന്ന ദുരവസ്ഥ മുസ്ലിം സമൂഹത്തിനില്ലാതെ നോക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മുഹമ്മദ് അലി ജിന്ന ആ നിലപാടിനാണ് ജീവിതം കൊണ്ട് അര്&#x200d;ത്ഥം നല്&#x200d;കിയതും. ജിന്നയുടെ ജീവിതം, അതുകൊണ്ടുതന്നെ, എല്ലാ ജനാധിപത്യ രാജ്യങ്ങളിലെയും മുസ്ലിം സമൂഹങ്ങള്&#x200d; ബൗദ്ധിക വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. ആധുനികതയെ പിഴക്കാതെ അഭിമുഖീകരിക്കാന്&#x200d; അത് തീര്&#x200d;ച്ചയായും രാഷ്ട്രീയ തലമുറകളെ പഠിപ്പിക്കും.<br />
(അവസാനിച്ചു)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-on-life-of-muhammed-ali-jinnah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിന്ന മഹാപുരുഷന്&#x200d;, അനുയോജ്യമായ ഇടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിക്കണം:ബിജെപി എംപി</title>
		<link>https://www.chandrikadaily.com/jinnah-was-is-and-will-always-be-a-maha-purush-bjp-mp-savitri-bai-phule.html</link>
					<comments>https://www.chandrikadaily.com/jinnah-was-is-and-will-always-be-a-maha-purush-bjp-mp-savitri-bai-phule.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 May 2018 08:22:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aligarh university]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[India]]></category>
		<category><![CDATA[JINNAH]]></category>
		<category><![CDATA[jinnah row]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84399</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: അലിഗഡ് സര്&#x200d;വകലാശാലയില്&#x200d; മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്&#x200d; നീക്കം ശക്തമാക്കുന്നതിനിടെ ജിന്നയെ പ്രകീര്&#x200d;ത്തിക്കുന്ന പ്രസ്താവനയുമായി ബിജെപി എംപി. മുഹമ്മദലി ജിന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്&#x200d; നിരവധി സംഭാവനകള്&#x200d; നല്&#x200d;കിയിട്ടുള്ള മഹാപുരുഷനാണ് ബി.ജെ.പി എം.പി സാവിത്രി ഭായി ഫുലെ പറഞ്ഞു. അദ്ദേഹത്തിന്റെ ചിത്രം ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റില്&#x200d; സ്ഥാപിച്ചിട്ടുണ്ടെന്നും അതുപോലെ അനുയോജ്യമായ ഇടങ്ങളിലെല്ലാം ചിത്രം സ്ഥാപിക്കാന്&#x200d; അനുമതി നല്&#x200d;കണമെന്നും എം.പി ആവശ്യപ്പെട്ടു. രാജ്യത്തിനു വേണ്ടി പോരാടിയ മഹാനായിരുന്നു ജിന്ന. എന്നാല്&#x200d; പുതിയ വിവാദങ്ങള്&#x200d; ദളിത് പ്രശ്‌നങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: അലിഗഡ് സര്&#x200d;വകലാശാലയില്&#x200d; മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്&#x200d; നീക്കം ശക്തമാക്കുന്നതിനിടെ ജിന്നയെ പ്രകീര്&#x200d;ത്തിക്കുന്ന പ്രസ്താവനയുമായി ബിജെപി എംപി. മുഹമ്മദലി ജിന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്&#x200d; നിരവധി സംഭാവനകള്&#x200d; നല്&#x200d;കിയിട്ടുള്ള മഹാപുരുഷനാണ് ബി.ജെ.പി എം.പി സാവിത്രി ഭായി ഫുലെ പറഞ്ഞു.</p>
<p>അദ്ദേഹത്തിന്റെ ചിത്രം ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റില്&#x200d; സ്ഥാപിച്ചിട്ടുണ്ടെന്നും അതുപോലെ അനുയോജ്യമായ ഇടങ്ങളിലെല്ലാം ചിത്രം സ്ഥാപിക്കാന്&#x200d; അനുമതി നല്&#x200d;കണമെന്നും എം.പി ആവശ്യപ്പെട്ടു. രാജ്യത്തിനു വേണ്ടി പോരാടിയ മഹാനായിരുന്നു ജിന്ന. എന്നാല്&#x200d; പുതിയ വിവാദങ്ങള്&#x200d; ദളിത് പ്രശ്‌നങ്ങളില്&#x200d; നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും തനിക്ക് ഇത് അംഗീകരിക്കാന്&#x200d; കഴിയില്ല. ജാതി-മതങ്ങള്&#x200d;ക്കതീതമായി സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുള്ളവര്&#x200d; ബഹുമാനിക്കപ്പെടണമെന്നും എംപി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അലിഗഡ് സര്&#x200d;വകലാശാലയിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ ബി.ജെ.പി എം.പി എസ്.പി. മൗര്യ രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ജിന്നയുടെ ചിത്രം സര്&#x200d;വകലാശാലയില്&#x200d; നിന്ന് മാറ്റിയില്ലെങ്കില്&#x200d; ബലമായി എടുത്തുമാറ്റുമെന്ന് ഹിന്ദു വാഹിനി നേതാവ് അമിത് ഗോസ്വാമിയും പറഞ്ഞിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ വിഭജിച്ചത് മുഹമ്മദ് അലി ജിന്നയാണ്, അതിനാല്&#x200d; അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഇന്ത്യയില്&#x200d; മുഹമ്മദ് അലി ജിന്നക്ക് സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ് ഒരു ദേശീയ ചാനലിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>തുടര്&#x200d;ന്ന് വിഷയത്തില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; ചേരിതിരിഞ്ഞ് പ്രക്ഷോഭം നടത്തിയത്തോടെ ക്യാമ്പസില്&#x200d; സംഘര്&#x200d;ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jinnah-was-is-and-will-always-be-a-maha-purush-bjp-mp-savitri-bai-phule.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിന്ന വിവാദം: അലിഗഡ് വീണ്ടും സംഘര്&#x200d;ഷത്തിലേക്ക്; ക്യാമ്പസിലെ ഇന്റര്&#x200d;നെറ്റ് ഭരണകൂടം വിച്ഛേദിച്ചു</title>
		<link>https://www.chandrikadaily.com/amu-jinnah-row-dm-suspends-internet-services-in-aligarh-till-midnight.html</link>
					<comments>https://www.chandrikadaily.com/amu-jinnah-row-dm-suspends-internet-services-in-aligarh-till-midnight.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 May 2018 10:35:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Aligarh Muslim University]]></category>
		<category><![CDATA[AMU]]></category>
		<category><![CDATA[India]]></category>
		<category><![CDATA[JINNAH]]></category>
		<category><![CDATA[jinnah row]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83223</guid>

					<description><![CDATA[മുഹമ്മദ് അലി ജിന്നയെ ചൊല്ലിയുള്ള വിവാദത്തിനിടെ അലിഗഡ് സര്&#x200d;വകലാശാലയിലെ ഇന്&#x200d;ര്&#x200d;നെറ്റ് ബന്ധം ജില്ലാ ഭരണകൂടം വിച്ഛേദിച്ചു. ജിന്ന പ്രശ്‌നത്തില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; പ്രക്ഷോഭം ആരംഭിച്ചതോടെ ഇന്നു ഉച്ചക്ക് രണ്ടു മണി മുതല്&#x200d; അര്&#x200d;ധ രാത്രിവരെ ഇന്റര്&#x200d;നെറ്റ് ബന്ധം വിച്ഛേദിക്കാന്&#x200d; ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടുകയായിരുന്നു. &#160; Students of Aligarh Muslim University protest against police and UP government on https://t.co/Pzyuw2naMQ pic.twitter.com/1UAgTmvMCz — The Indian Express (@IndianExpress) May 3, 2018 കാമ്പസിലെ മുഹമ്മദലി [&#8230;]]]></description>
										<content:encoded><![CDATA[<p>മുഹമ്മദ് അലി ജിന്നയെ ചൊല്ലിയുള്ള വിവാദത്തിനിടെ അലിഗഡ് സര്&#x200d;വകലാശാലയിലെ ഇന്&#x200d;ര്&#x200d;നെറ്റ് ബന്ധം ജില്ലാ ഭരണകൂടം വിച്ഛേദിച്ചു. ജിന്ന പ്രശ്‌നത്തില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; പ്രക്ഷോഭം ആരംഭിച്ചതോടെ ഇന്നു ഉച്ചക്ക് രണ്ടു മണി മുതല്&#x200d; അര്&#x200d;ധ രാത്രിവരെ ഇന്റര്&#x200d;നെറ്റ് ബന്ധം വിച്ഛേദിക്കാന്&#x200d; ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടുകയായിരുന്നു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Students of Aligarh Muslim University protest against police and UP government on <a href="https://t.co/Pzyuw2naMQ">https://t.co/Pzyuw2naMQ</a> <a href="https://t.co/1UAgTmvMCz">pic.twitter.com/1UAgTmvMCz</a></p>
<p>— The Indian Express (@IndianExpress) <a href="https://twitter.com/IndianExpress/status/992033176175431680?ref_src=twsrc%5Etfw">May 3, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കാമ്പസിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ ബി.ജെ.പി എം.പി എസ്.പി. മൗര്യ രംഗത്തുവന്നതിനെ തുടര്&#x200d;ന്നാണ് സംഭവം വിവാദമായത്. ജിന്നയുടെ ചിത്രം സര്&#x200d;വകലാശാലയില്&#x200d; നിന്ന് മാറ്റിയില്ലെങ്കില്&#x200d; ബലമായി എടുത്തുമാറ്റുമെന്ന് ഹിന്ദു വാഹിനി നേതാവ് അമിത് ഗോസ്വാമിയും പറഞ്ഞിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ വിഭജിച്ചത് മുഹമ്മദ് അലി ജിന്നയാണ്, അതിനാല്&#x200d; അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഇന്ത്യയില്&#x200d; മുഹമ്മദ് അലി ജിന്നക്ക് സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ് ഒരു ദേശീയ ചാനലിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Varanasi: Students of Banaras Hindu University burnt an effigy of Muhammad Ali Jinnah over the controversy surrounding his portrait in the Aligarh Muslim University campus. <a href="https://t.co/UbibEOVNGO">pic.twitter.com/UbibEOVNGO</a></p>
<p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/992325301882540032?ref_src=twsrc%5Etfw">May 4, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>80 വര്&#x200d;ഷമായി അലിഗഡ് യൂണിവേഴ്‌സിറ്റിയിലുള്ള ചിത്രം നീക്കം ചെയ്യണമെന്ന് ഹിന്ദു യുവ വാഹിനി അടക്കമുള്ള സംഘടനകള്&#x200d; ആവശ്യപ്പെടുമ്പോഴാണ് യോഗി നിലപാട് വ്യക്തമാക്കിയത്. ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് കാമ്പസില്&#x200d; നടന്ന സംഘര്&#x200d;ഷത്തില്&#x200d; നിരവധിപേര്&#x200d;ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഉത്തര്&#x200d;പ്രദേശിലെ ബിജെപി മന്ത്രി സ്വാമി പ്രസാദ് മൗര്യ ജിന്നയെ മഹത്വവത്ക്കരിച്ച് രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസമുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; 41 പേര്&#x200d;ക്കാണ് പരിക്കേറ്റത്. 28 വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും 13 പൊലീസുകാര്&#x200d;ക്കുമാണ് പരിക്കേറ്റത്.</p>
<p>ജിന്നയുടെ ചിത്രം 1938 മുതല്&#x200d; യൂണിവേഴ്‌സിറ്റിയുടെ ചുവരില്&#x200d; ഉണ്ടെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്&#x200d; പറയുന്നത്. വിദ്യാര്&#x200d;ത്ഥി സംഘടനയായ എഎംയുഎസ് യു ജിന്നക്ക് ആജീവനാന്ത മെമ്പര്&#x200d;ഷിപ്പ് നല്&#x200d;കിയിരുന്നു. ഇതിന്റെ ആദരമായാണ് ചിത്രം സ്ഥാപിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി, ഡോ. ബി ആര്&#x200d; അംബേദ്കര്&#x200d;, നെഹ്‌റു എന്നിവര്&#x200d;ക്കും എഎംഎസ് യു ആജീവനാന്ത അംഗത്വം നല്&#x200d;കുകയും ചുവരില്&#x200d; ചിത്രം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നും കോളജ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amu-jinnah-row-dm-suspends-internet-services-in-aligarh-till-midnight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലിഗഢിലെ ജിന്നയുടെ ചിത്രം നീക്കണമെന്ന് യോഗി ആദിത്യനാഥ്.; പ്രതിഷേധം പുകയുന്നു</title>
		<link>https://www.chandrikadaily.com/jinnah-cannot-be-eulogised-in-india-says-yogi-adityanath.html</link>
					<comments>https://www.chandrikadaily.com/jinnah-cannot-be-eulogised-in-india-says-yogi-adityanath.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 May 2018 06:04:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[Aligarh Muslim University]]></category>
		<category><![CDATA[AMU]]></category>
		<category><![CDATA[JINNAH]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83177</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മുഹമ്മദലി ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്&#x200d; അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്&#x200d;ഥി യൂണിയന്&#x200d; ഹാളില്&#x200d; സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ വിഭജിച്ച ജിന്നയുടെ നേട്ടങ്ങളെ എങ്ങനെയാണ് ആഘോഷിക്കാന്&#x200d; കഴിയുകയെന്നും അത്തരമൊരു ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; വ്യക്തമാക്കി. 80 വര്&#x200d;ഷമായി അലിഗഡ് യൂണിവേഴ്‌സിറ്റിയിലുള്ള ചിത്രം നീക്കം ചെയ്യണമെന്ന് ഹിന്ദു യുവ വാഹിനി അടക്കമുള്ള സംഘടനകള്&#x200d; ആവശ്യപ്പെടുമ്പോഴാണ് യോഗി നിലപാട് വ്യക്തമാക്കിയത്. ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് കാമ്പസില്&#x200d; നടന്ന സംഘര്&#x200d;ഷത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുഹമ്മദലി ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്&#x200d; അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്&#x200d;ഥി യൂണിയന്&#x200d; ഹാളില്&#x200d; സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ വിഭജിച്ച ജിന്നയുടെ നേട്ടങ്ങളെ എങ്ങനെയാണ് ആഘോഷിക്കാന്&#x200d; കഴിയുകയെന്നും അത്തരമൊരു ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; വ്യക്തമാക്കി.</p>
<p>80 വര്&#x200d;ഷമായി അലിഗഡ് യൂണിവേഴ്‌സിറ്റിയിലുള്ള ചിത്രം നീക്കം ചെയ്യണമെന്ന് ഹിന്ദു യുവ വാഹിനി അടക്കമുള്ള സംഘടനകള്&#x200d; ആവശ്യപ്പെടുമ്പോഴാണ് യോഗി നിലപാട് വ്യക്തമാക്കിയത്.<br />
ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് കാമ്പസില്&#x200d; നടന്ന സംഘര്&#x200d;ഷത്തില്&#x200d; നിരവധിപേര്&#x200d;ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഉത്തര്&#x200d;പ്രദേശിലെ ബിജെപി മന്ത്രി സ്വാമി പ്രസാദ് മൗര്യ ജിന്നയെ മഹത്വവത്ക്കരിച്ച് രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസമുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; 41 പേര്&#x200d;ക്കാണ് പരിക്കേറ്റത്. 28 വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും 13 പൊലീസുകാര്&#x200d;ക്കുമാണ് പരിക്കേറ്റത്.</p>
<p>എ.ബി.വി.പിയുടെയും ഹിന്ദു യുവവാഹിനിയുടെയും നേതൃത്വത്തില്&#x200d; നടന്ന പ്രതിഷേധ മാര്&#x200d;ച്ച് അക്രമസക്തമായിരു ന്നു. ഇവരെ എതിര്&#x200d;ത്ത് മറ്റ് വിദ്യാര്&#x200d;ഥികള്&#x200d; രംഗത്തുവന്നതോടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്&#x200d;ഷത്തെ തുടര്&#x200d;ന്ന് സര്&#x200d;വകലാശാലയില്&#x200d; ദ്രുതകര്&#x200d;മസേനയെ വിന്യസിച്ചിരിക്കുകയാണ്. ജിന്ന അലിഗഢ് സര്&#x200d;വശകലാശാലയുടെ സ്ഥാപകകരിലൊരാളാണെന്നും അദ്ദേഹത്തിന് വിദ്യാര്&#x200d;ത്ഥി യൂണിയനില്&#x200d; ആജീവനാന്ത അംഗത്വം നല്&#x200d;കിയിട്ടുണ്ടെന്നുമാണ് സര്&#x200d;വകലാശാല വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jinnah-cannot-be-eulogised-in-india-says-yogi-adityanath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹമ്മദലി ജിന്ന മഹാനായ വ്യക്തിയായിരുന്നു; ജിന്നയെ പുകഴ്ത്തി ബി.ജെ.പി മന്ത്രി</title>
		<link>https://www.chandrikadaily.com/jinnah-was-mahapurush-says-up-minister-swami-prasad-maurya.html</link>
					<comments>https://www.chandrikadaily.com/jinnah-was-mahapurush-says-up-minister-swami-prasad-maurya.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 02 May 2018 08:59:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[JINNAH]]></category>
		<category><![CDATA[keshav prasad maurya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82865</guid>

					<description><![CDATA[ലക്‌നൗ: മുഹമ്മദലി ജിന്ന മഹാനായ വ്യക്തിയായിരുന്നുവെന്ന് യു.പിയിലെ ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യ. പാക്കിസ്ഥാന്&#x200d; രൂപീകരിക്കുന്നതിന് മുമ്പ് ജിന്ന ഇന്ത്യക്ക് നിരവധി സംഭാവനകള്&#x200d; നല്&#x200d;കിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി പ്രവര്&#x200d;ത്തിച്ച മഹാന്&#x200d;മാരായ നേതാക്കള്&#x200d;ക്കെതിരെ വിരല്&#x200d; ചൂണ്ടുന്നത് അപമാനകരമാണെന്നും മൗര്യ പറഞ്ഞു. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്&#x200d; ജിന്നയുടെ ചിത്രം പ്രദര്&#x200d;ശിപ്പിച്ചതിനെ ബി.ജെ.പി എം.പി സതീഷ് ഗൗതം നേരത്തെ വിമര്&#x200d;ശിച്ചിരുന്നു. ജിന്നയുടെ ഫോട്ടോ സ്ഥാപിച്ചതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഗൗതം സര്&#x200d;വകലാശാല വി.സി താരീഖ് മന്&#x200d;സൂറിന് കത്തയച്ചിരുന്നു. ജിന്നയുടെ ഫോട്ടോ [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: മുഹമ്മദലി ജിന്ന മഹാനായ വ്യക്തിയായിരുന്നുവെന്ന് യു.പിയിലെ ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യ. പാക്കിസ്ഥാന്&#x200d; രൂപീകരിക്കുന്നതിന് മുമ്പ് ജിന്ന ഇന്ത്യക്ക് നിരവധി സംഭാവനകള്&#x200d; നല്&#x200d;കിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി പ്രവര്&#x200d;ത്തിച്ച മഹാന്&#x200d;മാരായ നേതാക്കള്&#x200d;ക്കെതിരെ വിരല്&#x200d; ചൂണ്ടുന്നത് അപമാനകരമാണെന്നും മൗര്യ പറഞ്ഞു.</p>
<p>അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്&#x200d; ജിന്നയുടെ ചിത്രം പ്രദര്&#x200d;ശിപ്പിച്ചതിനെ ബി.ജെ.പി എം.പി സതീഷ് ഗൗതം നേരത്തെ വിമര്&#x200d;ശിച്ചിരുന്നു. ജിന്നയുടെ ഫോട്ടോ സ്ഥാപിച്ചതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഗൗതം സര്&#x200d;വകലാശാല വി.സി താരീഖ് മന്&#x200d;സൂറിന് കത്തയച്ചിരുന്നു. ജിന്നയുടെ ഫോട്ടോ സ്ഥാപിച്ചതിന് യാതൊരു ന്യായീകരണവുമില്ലെന്നായിരുന്നു സതീഷ് ഗൗതം പറഞ്ഞതിന്. ഇതിനെതിരെയാണ് സ്വാമി പ്രസാദ് മൗര്യ രംഗത്ത് വന്നിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jinnah-was-mahapurush-says-up-minister-swami-prasad-maurya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മറ്റൊരു രാഷ്ട്രം രൂപീകരിക്കുന്നതില്&#x200d; ജിന്നക്ക് താല്&#x200d;പര്യമുണ്ടായിരുന്നില്ലെന്ന് ഫാറൂഖ് അബ്ദുല്ല</title>
		<link>https://www.chandrikadaily.com/jawaharlal-nehru-led-congress-not-muhammad-ali-jinnah-was-responsible-for-partition-farooq-abdullah.html</link>
					<comments>https://www.chandrikadaily.com/jawaharlal-nehru-led-congress-not-muhammad-ali-jinnah-was-responsible-for-partition-farooq-abdullah.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Mar 2018 16:58:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[JINNAH]]></category>
		<category><![CDATA[nehru]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[sardar patel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72910</guid>

					<description><![CDATA[ജമ്മു: ഇന്ത്യയില്&#x200d;നിന്ന് വേര്&#x200d;പെട്ട് മറ്റൊരു രാഷ്ട്രം രൂപീകരിക്കുന്നതില്&#x200d; മുഹമ്മദലി ജിന്നക്ക് താല്&#x200d;പര്യമുണ്ടായിരുന്നില്ലെന്ന് ജമ്മുകശ്മീരിലെ നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് ഫാറൂഖ് അബ്ദുല്ല. മുസ്്‌ലിം, സിഖ് വിഭാഗങ്ങള്&#x200d;ക്ക് ന്യൂനപക്ഷ പദവി അനുവദിച്ചു നല്&#x200d;കാന്&#x200d; ഇന്ത്യയിലെ നേതാക്കള്&#x200d; വിസമ്മതിച്ചതാണ് രാഷ്ട്ര വിഭജനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഷേറേ കശ്മീര്&#x200d; ഭവനില്&#x200d; നടന്ന പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. Jinnah Sahab Paki banane waale nahi theyy. Commission aaya, usmein faisla kiya gaya Hindustan ko divide nahi karenge. [&#8230;]]]></description>
										<content:encoded><![CDATA[<p>ജമ്മു: ഇന്ത്യയില്&#x200d;നിന്ന് വേര്&#x200d;പെട്ട് മറ്റൊരു രാഷ്ട്രം രൂപീകരിക്കുന്നതില്&#x200d; മുഹമ്മദലി ജിന്നക്ക് താല്&#x200d;പര്യമുണ്ടായിരുന്നില്ലെന്ന് ജമ്മുകശ്മീരിലെ നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് ഫാറൂഖ് അബ്ദുല്ല. മുസ്്‌ലിം, സിഖ് വിഭാഗങ്ങള്&#x200d;ക്ക് ന്യൂനപക്ഷ പദവി അനുവദിച്ചു നല്&#x200d;കാന്&#x200d; ഇന്ത്യയിലെ നേതാക്കള്&#x200d; വിസമ്മതിച്ചതാണ് രാഷ്ട്ര വിഭജനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഷേറേ കശ്മീര്&#x200d; ഭവനില്&#x200d; നടന്ന പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="hi">Jinnah Sahab Paki banane waale nahi theyy. Commission aaya, usmein faisla kiya gaya Hindustan ko divide nahi karenge. Hum special representation rakhenge Musalmanon ke liye. Minorities, Sikh ke liye special dispensation rakhenge, magar mulq ko divide nahi karenge: Farooq Abdullah <a href="https://t.co/5sM0OZLvxI">pic.twitter.com/5sM0OZLvxI</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/969951215357394944?ref_src=twsrc%5Etfw">March 3, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
മുഹമ്മദലി ജിന്ന വിഭജനത്തിന് എതിരായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്&#x200d; ന്യൂനപക്ഷങ്ങള്&#x200d; എന്ന നിലയില്&#x200d; മുസ്്‌ലിംകള്&#x200d;ക്കും സിഖുകാര്&#x200d;ക്കും പ്രത്യേക പദവി നല്&#x200d;കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്&#x200d; ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവും സര്&#x200d;ദാര്&#x200d; പട്ടേലും അബ്ദുല്&#x200d; കലാം ആസാദും ആ ആവശ്യം അംഗീകരിച്ചില്ല. പാകിസ്താനുവേണ്ടിയുള്ള ആവശ്യം ജിന്നയെക്കൊണ്ട് അവര്&#x200d; ഉന്നയിപ്പിക്കുകയായിരുന്നു. മുസ്്‌ലിംകളെ ന്യൂനപക്ഷങ്ങളായി അംഗീകരിക്കാന്&#x200d; കഴിയാതിരുന്ന കോണ്&#x200d;ഗ്രസ് നിലപാടാണ് വിഭജനത്തിലേക്ക് നയിച്ചത്. അന്ന് കോണ്&#x200d;ഗ്രസ് ആ ആവശ്യം അംഗീകരിച്ചിരുന്നെങ്കില്&#x200d; പാകിസ്താന്&#x200d; ഉണ്ടാകുമായിരുന്നില്ല. ബംഗ്ലാദേശും ഉണ്ടാകുമായിരുന്നില്ല. പകരം ഒരൊറ്റ ഇന്ത്യ മാത്രമേ ഉണ്ടാകുമായിരുന്നൂ- ഫാറൂഖ് അബ്ദുല്ല പറഞ്ഞു.<br />
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് ബി.ജെ.പി ഉയര്&#x200d;ത്തിവിടുന്ന വര്&#x200d;ഗീയ രാഷ്ട്രീയത്തെയും ഫാറൂഖ് അബ്ദുല്ല വിമര്&#x200d;ശിച്ചു. മതത്തിന്റെ പേരില്&#x200d; രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ കരുതിയിരിക്കണം. ഭിന്നിക്കപ്പെട്ട രാജ്യത്ത് വികസനം മുരടിപ്പിലായിരിക്കും. പുരോഗതിയോ ഐക്യമോ സമാധാനമോ സാധ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jawaharlal-nehru-led-congress-not-muhammad-ali-jinnah-was-responsible-for-partition-farooq-abdullah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹമ്മദലി  ജിന്നയുടെ മകള്‍ ദിന വാഡിയ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/pakistan-mourns-the-death-of-jinnahs-only-child-dina-wadiaa.html</link>
					<comments>https://www.chandrikadaily.com/pakistan-mourns-the-death-of-jinnahs-only-child-dina-wadiaa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Nov 2017 14:33:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[death]]></category>
		<category><![CDATA[JINNAH]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[president]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51711</guid>

					<description><![CDATA[ന്യൂയോര്‍ക്ക്: പാകിസ്താന്‍ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ ഏകമകള്‍ ദിന വാഡിയ അന്തരിച്ചു. 98 വയസായിരുന്നു. വ്യാഴാഴ്ച ന്യൂയോര്‍ക്കിലുള്ള വസതിയില്‍ വച്ചായിരിന്നു അന്ത്യമെന്ന് വാഡിയ ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു. മുഹമ്മദാലി ജിന്നയുടെയും പത്‌നി രത്തന്‍ബായ് പെറ്റിറ്റിന്റെയും (മറിയം ജിന്ന) മകളായി 1919 ആഗസ്ത് 15നാണ് ദിനയുടെ ജനനം. പാകിസ്താന്‍ വിഭജനത്തിന് ശേഷം അവിടേക്ക് മാറിയ ദിന പാഴ്‌സി വ്യവസായിയായ നെവില്ലേ വാഡിയയെ വിവാഹം കഴിച്ച ശേഷം തിരികെ മുംബൈയിലെത്തുകയായിരുന്നു. ജിന്നയില്‍ നിന്നും ഏറെ വ്യത്യസ്ഥമായിരുന്നു എന്നും ദിനയും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: പാകിസ്താന്&#x200d; സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ ഏകമകള്&#x200d; ദിന വാഡിയ അന്തരിച്ചു. 98 വയസായിരുന്നു. വ്യാഴാഴ്ച ന്യൂയോര്&#x200d;ക്കിലുള്ള വസതിയില്&#x200d; വച്ചായിരിന്നു അന്ത്യമെന്ന് വാഡിയ ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു.</p>
<p>മുഹമ്മദാലി ജിന്നയുടെയും പത്‌നി രത്തന്&#x200d;ബായ് പെറ്റിറ്റിന്റെയും (മറിയം ജിന്ന) മകളായി 1919 ആഗസ്ത് 15നാണ് ദിനയുടെ ജനനം. പാകിസ്താന്&#x200d; വിഭജനത്തിന് ശേഷം അവിടേക്ക് മാറിയ ദിന പാഴ്‌സി വ്യവസായിയായ നെവില്ലേ വാഡിയയെ വിവാഹം കഴിച്ച ശേഷം തിരികെ മുംബൈയിലെത്തുകയായിരുന്നു.</p>
<p>ജിന്നയില്&#x200d; നിന്നും ഏറെ വ്യത്യസ്ഥമായിരുന്നു എന്നും ദിനയും ജീവിതവും പ്രവര്&#x200d;ത്തനങ്ങളും. പലപ്പോഴും സ്വതന്ത്രമായ നിലപാടുകള്&#x200d; അവരെടുത്തിരുന്നു. ഈ നിലപാടുകള്&#x200d;ക്കൊപ്പമാണ് ചിന്തിക്കുകയും പ്രവര്&#x200d;ത്തിക്കുകയും ചെയ്തിരുന്നത്. ഇന്ത്യാ-പാക് വിഭജനത്തിനു ശേഷം ഇന്ത്യയിലാണ് ദിന കഴിഞ്ഞത്. പിന്നീട് യുഎസിലേക്ക് പോയി. രണ്ട് തവണ മാത്രമാണ് പാകിസ്താന്&#x200d; സന്ദര്&#x200d;ശിച്ചത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Memorable clicks of Quaid-e-Azam Muhammad Ali Jinnah&#8217;s daughter Dina Wadia from her visit to <a href="https://twitter.com/hashtag/Pakistan?src=hash&amp;ref_src=twsrc%5Etfw">#Pakistan</a> in 2004. <a href="https://t.co/3GEnGsXf7r">pic.twitter.com/3GEnGsXf7r</a></p>
<p>— Govt of Pakistan (@pid_gov) <a href="https://twitter.com/pid_gov/status/926382559436705794?ref_src=twsrc%5Etfw">November 3, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p><img loading="lazy" class="alignnone size-full wp-image-51719" src="https://www.chandrikadaily.com/wp-content/uploads/2017/11/DNowIdBWAAER5Ck.jpg" alt="DNowIdBWAAER5Ck" width="443" height="332" srcset="https://www.chandrikadaily.com/wp-content/uploads/2017/11/DNowIdBWAAER5Ck.jpg 443w, https://www.chandrikadaily.com/wp-content/uploads/2017/11/DNowIdBWAAER5Ck-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/11/DNowIdBWAAER5Ck-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/11/DNowIdBWAAER5Ck-265x198.jpg 265w" sizes="(max-width: 443px) 100vw, 443px" /></p>
<p>1948ല്&#x200d; ജിന്നയുടെ ഖബറടക്ക ചടങ്ങിന് വേണ്ടിയാണ് ദിന പാകിസ്താന്&#x200d; സന്ദര്&#x200d;ശിച്ചത്. പീന്നീട് താമസം യുഎസിലേക്ക് മാറ്റി. 2004ല്&#x200d; ഇന്ത്യപാകിസ്താന്&#x200d; ക്രിക്കറ്റ് മത്സരം കാണുന്നതിന് വേണ്ടി വീണ്ടും പാകിസ്താനിലെത്തുകയും ചെയ്തു. മുന്&#x200d;പ്രസിഡന്റ് പര്&#x200d;വേസ് മുഷറഫിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദര്&#x200d;ശനം. അതായിരുന്നു ദിനയുടെ അവസാനത്തെ സന്ദര്&#x200d;ശനം. &#8216;പിതാവിന്റെ സ്വപ്‌നമായ പാകിസ്താന്&#x200d; രൂപം കൊണ്ടിരിക്കുന്നു. ദുഖവും ഒപ്പം അത്ഭുതവും തോന്നുന്നു&#8217;. പാകിസ്താന്&#x200d; സന്ദര്&#x200d;ശന വേളയില്&#x200d; കറാച്ചിയിലെ ഖ്വയ്ദ് ഇ-അസം മ്യൂസിയത്തിലെ സന്ദര്&#x200d;ശക ഡയറിയില്&#x200d; ദിന കുറിച്ച വരികളാണിത്. വാഡിയ ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; നസില്&#x200d; എന്&#x200d; വാഡിയ, ഡയാന എന്&#x200d; വാഡിയ എന്നിവരാണ് മക്കള്&#x200d;. ദിനയുടെ അന്ത്യചടങ്ങ് ഇന്നലെ ന്യൂയോര്&#x200d;ക്കില്&#x200d; നടന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistan-mourns-the-death-of-jinnahs-only-child-dina-wadiaa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
