<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jishnu case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jishnu-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 12 Jan 2018 11:53:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jishnu case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജിഷ്ണു പ്രണോയിയുടെ മരണം: സി.ബി.ഐ കേസെടുത്തു</title>
		<link>https://www.chandrikadaily.com/cbi-takes-over-investigation-news.html</link>
					<comments>https://www.chandrikadaily.com/cbi-takes-over-investigation-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Jan 2018 11:36:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64668</guid>

					<description><![CDATA[കൊച്ചി എഞ്ചിനീയറിംഗ് വിദ്യാര്&#x200d;ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി. ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സി.ബി.ഐ ഇന്ന് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. അസ്വാഭാവിക മരണത്തിന് സി.ആര്&#x200d;.പി.സി സെക്ഷന്&#x200d; 174 പ്രകാരമാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. എഫ്.ഐ.ആറില്&#x200d; ആരുടെയും പേര് പരാമര്&#x200d;ശിച്ചിട്ടില്ല.]]></description>
										<content:encoded><![CDATA[<p>കൊച്ചി എഞ്ചിനീയറിംഗ് വിദ്യാര്&#x200d;ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി. ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സി.ബി.ഐ ഇന്ന് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. അസ്വാഭാവിക മരണത്തിന് സി.ആര്&#x200d;.പി.സി സെക്ഷന്&#x200d; 174 പ്രകാരമാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. എഫ്.ഐ.ആറില്&#x200d; ആരുടെയും പേര് പരാമര്&#x200d;ശിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cbi-takes-over-investigation-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കും</title>
		<link>https://www.chandrikadaily.com/jishnu-pranoy-case.html</link>
					<comments>https://www.chandrikadaily.com/jishnu-pranoy-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Dec 2017 16:44:50 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[jishnu case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58023</guid>

					<description><![CDATA[&#160; കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; സുപ്രിം കോടതിയെ അറിയിച്ചു. നേരത്തെ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇതു തിരുത്തിയാണ് കേന്ദ്ര സര്&#x200d;ക്കരിനു വേണ്ടി ഹാജരായ അഡിഷണല്&#x200d; സോളിസ്റ്റര്&#x200d; ജനറല്&#x200d; കോടതിയില്&#x200d; നിലപാടു വ്യക്തമാക്കിയത്. ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരി ആറിന് വൈകിട്ടാണ് ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലിലെ ശുചി മുറിയില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. സംസ്ഥാന സര്&#x200d;ക്കാരും ഇതിന് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; സുപ്രിം കോടതിയെ അറിയിച്ചു. നേരത്തെ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇതു തിരുത്തിയാണ് കേന്ദ്ര സര്&#x200d;ക്കരിനു വേണ്ടി ഹാജരായ അഡിഷണല്&#x200d; സോളിസ്റ്റര്&#x200d; ജനറല്&#x200d; കോടതിയില്&#x200d; നിലപാടു വ്യക്തമാക്കിയത്.<br />
ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരി ആറിന് വൈകിട്ടാണ് ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലിലെ ശുചി മുറിയില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. സംസ്ഥാന സര്&#x200d;ക്കാരും ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്&#x200d; കേസില്&#x200d; സം്സ്ഥാന പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും അതു പര്യാപ്തമാണെന്നുമുള്ള നിലപാടാണ് തുടക്കത്തില്&#x200d; സി.ബി.ഐ സ്വീകരിച്ചത്.<br />
സിബിഐ ജോയിന്റ് ഡയറക്ടറാണ് ഈ നിലപാട് വ്യക്തമാക്കിയത്. ഇതിനെതിരെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; വാദമുന്നയിച്ചിരുന്നു. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്&#x200d; സിബിഐയല്ല, കേന്ദ്ര സര്&#x200d;ക്കാരാണ് അഭിപ്രായം പറയേണ്ടത് എന്നായിരുന്നു സംസ്ഥാനം ചൂണ്ടിക്കാട്ടിയത്.<br />
തുടര്&#x200d;ന്ന് സുപ്രിം കോടതി ഇക്കാര്യത്തില്&#x200d; കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞു. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്&#x200d; നിലപാടു വൈകിപ്പിച്ചതിന് സി.ബി.ഐയെ കോടതി വിമര്&#x200d;ശിച്ചു. അന്വേഷണം വൈകുന്നത് തെളിവുകള്&#x200d; ഇല്ലാതാക്കില്ലേയെന്ന് കോടതി ചോദിച്ചു. കേസ് സിബിഐ ഏറ്റെടുക്കുന്നതില്&#x200d; സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ കുടുംബം പ്രതികരിച്ചു. സത്യം പുറത്തുവരുമെന്നാണ് കരുതുന്നതെന്ന് കുടുംബാംഗങ്ങള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-pranoy-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണുകേസ്: സി.ബി.ഐ അന്വേഷിക്കും; സന്തോഷമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/jishnu-pranoyi-case-cbi-investigation.html</link>
					<comments>https://www.chandrikadaily.com/jishnu-pranoyi-case-cbi-investigation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Dec 2017 07:11:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57929</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: നെഹ്‌റു കോളേജ് വിദ്യാര്&#x200d;ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി. അന്വേഷണം ഏറ്റെടുക്കാന്&#x200d; സന്നദ്ധരാണെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, കോടതി സി.ബി.ഐയെ വിമര്&#x200d;ശിക്കുകയും ചെയ്തു. കേസ് ഏറ്റെടുക്കാതെ സി.ബി.ഐ അഞ്ചുമാസത്തോളം പാഴാക്കിയെന്ന് കോടതി വിമര്&#x200d;ശിക്കുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ കെ.പി മഹിജ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളായ കൃഷ്ണദാസിന്റേയും ശക്തിവേലിന്റെയും ജാമ്യം റദ്ദാക്കണമെങ്കില്&#x200d; സി.ബി.ഐക്ക് ഹൈക്കോടതിയെ സമീപിക്കാം. ഇത്തരം കേസുകള്&#x200d; സി.ബി.ഐ ഉടന്&#x200d; ഏറ്റെടുക്കേണ്ടതാണെന്നും കോടതി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നെഹ്‌റു കോളേജ് വിദ്യാര്&#x200d;ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി. അന്വേഷണം ഏറ്റെടുക്കാന്&#x200d; സന്നദ്ധരാണെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, കോടതി സി.ബി.ഐയെ വിമര്&#x200d;ശിക്കുകയും ചെയ്തു. കേസ് ഏറ്റെടുക്കാതെ സി.ബി.ഐ അഞ്ചുമാസത്തോളം പാഴാക്കിയെന്ന് കോടതി വിമര്&#x200d;ശിക്കുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ കെ.പി മഹിജ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.</p>
<p>പ്രതികളായ കൃഷ്ണദാസിന്റേയും ശക്തിവേലിന്റെയും ജാമ്യം റദ്ദാക്കണമെങ്കില്&#x200d; സി.ബി.ഐക്ക് ഹൈക്കോടതിയെ സമീപിക്കാം. ഇത്തരം കേസുകള്&#x200d; സി.ബി.ഐ ഉടന്&#x200d; ഏറ്റെടുക്കേണ്ടതാണെന്നും കോടതി പറഞ്ഞു. കോടതിയുടെ തീരുമാനത്തില്&#x200d; സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ അച്ഛന്&#x200d; പ്രതികരിച്ചു. കോടതിയില്&#x200d; വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. കോടതിയുടെ തീരുമാനത്തില്&#x200d; സന്തോഷമുണ്ടെന്ന് അമ്മ മഹിജയും പ്രതികരിച്ചു. ഒപ്പം നിന്ന മാധ്യമങ്ങള്&#x200d;ക്കും ആളുകള്&#x200d;ക്കും മഹിജ നന്ദി അറിയിച്ചു.</p>
<p>നെഹ്‌റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്&#x200d;ത്ഥിയായിരുന്ന ജിഷ്ണുവിനെ ജനുവരി ആറിനാണ് ഹോസ്റ്റലിലെ മുറിയില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തുന്നത്. ഏറെ വിവാദം സൃഷ്ടിച്ചിരുന്നു ജിഷ്ണുവിന്റെ മരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-pranoyi-case-cbi-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജം; വെളിപ്പെടുത്തലുമായി ടി.പി സെന്കുമാര്‍</title>
		<link>https://www.chandrikadaily.com/jishnu-pranoyi-bafgvbjbav-ihb.html</link>
					<comments>https://www.chandrikadaily.com/jishnu-pranoyi-bafgvbjbav-ihb.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 02 Jul 2017 11:30:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[pambadi nehru college]]></category>
		<category><![CDATA[pambadi nehru collha]]></category>
		<category><![CDATA[sen kumar dgp]]></category>
		<category><![CDATA[suicaid]]></category>
		<category><![CDATA[suiceid letter fake]]></category>
		<category><![CDATA[TP Senkumara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34300</guid>

					<description><![CDATA[കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജമെന്ന് സ്ഥാനമൊഴിഞ്ഞ ഡിജിപി ടിപി സെന്‍കുമാര്‍. കത്തിലെ കയ്യക്ഷരവും ജിഷ്ണുവിന്റേതല്ല. കത്ത് അവിടെയിട്ടത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട് എന്നും സെന്‍കുമാര്‍ പറഞ്ഞു. പൊലീസ് കണ്ടെടുത്ത കത്ത് ജിഷ്ണുവിന്റെതല്ലെന്ന് നേരത്തെ ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാനുളള മാനേജ്‌മെന്റിന്റെ ശ്രമമാണിതെന്നും പൊലീസ് സീല്‍ ചെയത റൂമിനടുത്ത് നിന്ന കത്ത് കണ്ടെടുത്തതില്‍ ദുരൂഹതയുണ്ടെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ െ്രെകംബ്രാഞ്ച് സംഘം കോളേജ് ഹോസ്റ്റലില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്&#x200d;ത്ഥി ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജമെന്ന് സ്ഥാനമൊഴിഞ്ഞ ഡിജിപി ടിപി സെന്&#x200d;കുമാര്&#x200d;. കത്തിലെ കയ്യക്ഷരവും ജിഷ്ണുവിന്റേതല്ല. കത്ത് അവിടെയിട്ടത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട് എന്നും സെന്&#x200d;കുമാര്&#x200d; പറഞ്ഞു.</p>
<p>പൊലീസ് കണ്ടെടുത്ത കത്ത് ജിഷ്ണുവിന്റെതല്ലെന്ന് നേരത്തെ ജിഷ്ണുവിന്റെ ബന്ധുക്കള്&#x200d; പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാനുളള മാനേജ്‌മെന്റിന്റെ ശ്രമമാണിതെന്നും പൊലീസ് സീല്&#x200d; ചെയത റൂമിനടുത്ത് നിന്ന കത്ത് കണ്ടെടുത്തതില്&#x200d; ദുരൂഹതയുണ്ടെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്&#x200d; ആരോപിച്ചിരുന്നു.</p>
<p>ഹോസ്റ്റലില്&#x200d; നടത്തിയ പരിശോധനയില്&#x200d; െ്രെകംബ്രാഞ്ച് സംഘം കോളേജ് ഹോസ്റ്റലില്&#x200d; നടത്തിയ പരിശോധനയില്&#x200d; കുളിമുറിയുടെ ഓവുചാലില്&#x200d; നിന്നാണ് ജിഷ്ണുവിന്റെ കത്ത് കണ്ടെത്തിയത്. തന്റെ ജീവിതങ്ങളും, സ്വപ്‌നങ്ങളും തകര്&#x200d;ന്നുവെന്ന് കത്തില്&#x200d; ഉണ്ടെന്നായിരുന്നു റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-pranoyi-bafgvbjbav-ihb.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണു കേസ്: സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; പുറത്താക്കിയ അധ്യാപകനെ തിരിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/jishnu-case-2.html</link>
					<comments>https://www.chandrikadaily.com/jishnu-case-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Jun 2017 05:11:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[pambadi nehru college]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31506</guid>

					<description><![CDATA[പാമ്പാടി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പാമ്പാടി നെഹ്‌റു കോളജ് അധികൃതര്‍. ഹാജരും ഇന്റേണല്‍ മാര്‍ക്കുമില്ലെന്ന് ചൂണ്ടിക്കാട്ടി 65 വിദ്യാര്‍ത്ഥികളെയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തത്. ഫാര്‍മസി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികളോടും സമാന നടപടി സ്വീകരിക്കാനിടയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. അതേസമയം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കുകയും ചെയ്തു. ഓഫീസ് സ്റ്റാഫായാണ് അധ്യാപകനെ നെഹ്‌റു കോളജ് അധികൃതര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>പാമ്പാടി: ദുരൂഹ സാഹചര്യത്തില്&#x200d; മരിച്ച ജിഷ്ണു പ്രണോയിക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്&#x200d;ത്ഥികളെ പരീക്ഷ എഴുതാന്&#x200d; അനുവദിക്കാതെ പാമ്പാടി നെഹ്‌റു കോളജ് അധികൃതര്&#x200d;. ഹാജരും ഇന്റേണല്&#x200d; മാര്&#x200d;ക്കുമില്ലെന്ന് ചൂണ്ടിക്കാട്ടി 65 വിദ്യാര്&#x200d;ത്ഥികളെയാണ് പരീക്ഷ എഴുതാന്&#x200d; അനുവദിക്കാത്തത്. ഫാര്&#x200d;മസി കോളജിലെ ഒന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കെതിരെയാണ് നടപടി. രണ്ടും മൂന്നും വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥികളോടും സമാന നടപടി സ്വീകരിക്കാനിടയുണ്ടെന്ന് വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രതികരിച്ചു. അതേസമയം വിദ്യാര്&#x200d;ത്ഥി പ്രക്ഷോഭത്തെത്തുടര്&#x200d;ന്ന് പുറത്താക്കപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കുകയും ചെയ്തു. ഓഫീസ് സ്റ്റാഫായാണ് അധ്യാപകനെ നെഹ്‌റു കോളജ് അധികൃതര്&#x200d; വീണ്ടും നിയമിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-case-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്യാര്‍ത്ഥികളെ കിട്ടില്ലെന്ന് ആശങ്ക; അഞ്ചു കോടിയുടെ ഓഫറുമായി ജിഷ്ണു പഠിച്ച നെഹ്‌റു കോളജിന്റെ പരസ്യം</title>
		<link>https://www.chandrikadaily.com/jishnu-nehru-group.html</link>
					<comments>https://www.chandrikadaily.com/jishnu-nehru-group.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 19 May 2017 07:38:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[Nehru group]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29348</guid>

					<description><![CDATA[തൃശൂര്‍: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തോടെ കോളജിന്റെ കീര്‍ത്തി നഷ്ടമാകുമെന്ന ഭീതിയില്‍ പാമ്പാടി നെഹ്‌റു കോളജ് അധികൃതര്‍. വിദ്യാര്‍ത്ഥികളെ കിട്ടില്ലെന്ന ആശങ്കയെത്തുടര്‍ന്ന് പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി നെഹ്‌റു ഗ്രൂപ്പ് രംഗത്തുവന്നിരിക്കുകയാണ്. പ്രതിഛായ വീണ്ടെടുക്കുന്നതിന് അഞ്ചു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തിരിക്കുകയാണ് കോളജ് അധികൃതര്‍. ഇക്കാര്യമറിയിച്ച് നെഹ്‌റു ഗ്രൂപ്പ് അധികൃതര്‍ പ്രമുഖ മലയാള പത്രങ്ങളില്‍ പരസ്യം നല്‍കി. വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യത്തിലാണ് വമ്പന്‍ ഓഫറുകള്‍ മുന്നോട്ടുവെക്കുന്നത്. ഇവക്കുപുറമെ സംസ്ഥാന എന്‍ട്രന്‍സില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: എഞ്ചിനീയറിങ് വിദ്യാര്&#x200d;ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തോടെ കോളജിന്റെ കീര്&#x200d;ത്തി നഷ്ടമാകുമെന്ന ഭീതിയില്&#x200d; പാമ്പാടി നെഹ്‌റു കോളജ് അധികൃതര്&#x200d;. വിദ്യാര്&#x200d;ത്ഥികളെ കിട്ടില്ലെന്ന ആശങ്കയെത്തുടര്&#x200d;ന്ന് പുതിയ മാര്&#x200d;ക്കറ്റിങ് തന്ത്രവുമായി നെഹ്‌റു ഗ്രൂപ്പ് രംഗത്തുവന്നിരിക്കുകയാണ്. പ്രതിഛായ വീണ്ടെടുക്കുന്നതിന് അഞ്ചു കോടി രൂപയുടെ സ്‌കോളര്&#x200d;ഷിപ്പ് വാഗ്ദാനം ചെയ്തിരിക്കുകയാണ് കോളജ് അധികൃതര്&#x200d;. ഇക്കാര്യമറിയിച്ച് നെഹ്‌റു ഗ്രൂപ്പ് അധികൃതര്&#x200d; പ്രമുഖ മലയാള പത്രങ്ങളില്&#x200d; പരസ്യം നല്&#x200d;കി. വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യത്തിലാണ് വമ്പന്&#x200d; ഓഫറുകള്&#x200d; മുന്നോട്ടുവെക്കുന്നത്. ഇവക്കുപുറമെ സംസ്ഥാന എന്&#x200d;ട്രന്&#x200d;സില്&#x200d; 5000 റാങ്കുവരെ നേടിയവര്&#x200d; ട്യൂഷന്&#x200d; ഫീസായി 5000 രൂപ നല്&#x200d;കിയാല്&#x200d; മതിയെന്നും താമസവും യാത്രയും സൗജന്യമായിരിക്കുമെന്നുമുള്ള വാഗ്ദാനങ്ങളും നെഹ്‌റു ഗ്രൂപ്പ് നല്&#x200d;കുന്നുണ്ട്.<br />
അച്ചടക്കത്തിന്റെ പേരില്&#x200d; വിദ്യാര്&#x200d;ത്ഥികളെ ക്രൂരപീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന ആരോപണമാണ് കോളജ് അധികൃതരെ കുഴക്കുന്നത്. കോളജില്&#x200d; ഇടിമുറിയുണ്ടെന്നും അനുസരണക്കേട് കാണിക്കുന്നവരെ മര്&#x200d;ദിക്കാറുണ്ടെന്നും ജിഷ്ണുവിന്റെ മരണശേഷം സഹപാഠികള്&#x200d; വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിദ്യാര്&#x200d;ത്ഥികളെ ആകര്&#x200d;ഷിപ്പിക്കുന്നതിന് പുതിയ മാര്&#x200d;ക്കറ്റിങ് തന്ത്രവുമായി നെഹ്‌റു ഗ്രൂപ്പ് രംഗത്തുവന്നത്. ജിഷ്ണു ആത്മഹത്യ ചെയ്തതല്ലെന്നും കോളജ് അധികൃതര്&#x200d; കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണങ്ങള്&#x200d; സഹപാഠികളും ബന്ധുക്കളും ഉന്നയിക്കുന്നതിനു പിന്നാലെയാണ് പുതിയ പരസ്യം പ്രത്യക്ഷപ്പെട്ടത്. ജിഷ്ണുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ ഡിജിപി ഓഫീസ് സമരത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമങ്ങള്&#x200d; വന്&#x200d; വിവാദമാണ് ഉണ്ടാക്കിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-nehru-group.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണുവിന്റെ അമ്മയുടെ സമരം: സര്‍ക്കാറിനെതിരെ വിജിലന്‍സ് കോടതി; മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിന്റെ കാരണംം വ്യക്തമാക്കണം</title>
		<link>https://www.chandrikadaily.com/jishnu-mother-advertisement.html</link>
					<comments>https://www.chandrikadaily.com/jishnu-mother-advertisement.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Apr 2017 04:32:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27420</guid>

					<description><![CDATA[തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ നടത്തിയ ഡിജിപി ഓഫീസ് സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിനെതിരെ വിജിലന്‍സ് കോടതി. പരസ്യം നല്‍കാനുണ്ടായ താല്‍പര്യം വ്യക്തമാക്കണമെന്ന് പ്രത്യേക വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. പൊതുജനസമ്പര്‍ക്ക വകുപ്പിനോടാണ് കോടതി പരസ്യം നല്‍കിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്താനെത്തിയ മഹിജക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പൊലീസ് നടത്തിയ ഇടപെടലുകളില്‍ വിമര്‍ശനമുയര്‍ന്നപ്പോഴാണ് പിണറായി സര്‍ക്കാര്‍ വിശദീകരണവുമായി മാധ്യമങ്ങളില്‍ പരസ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്&#x200d; മരിച്ച പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്&#x200d;ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ നടത്തിയ ഡിജിപി ഓഫീസ് സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്&#x200d;ക്കാര്&#x200d; മാധ്യമങ്ങളില്&#x200d; നല്&#x200d;കിയ പരസ്യത്തിനെതിരെ വിജിലന്&#x200d;സ് കോടതി. പരസ്യം നല്&#x200d;കാനുണ്ടായ താല്&#x200d;പര്യം വ്യക്തമാക്കണമെന്ന് പ്രത്യേക വിജിലന്&#x200d;സ് കോടതി ആവശ്യപ്പെട്ടു. പൊതുജനസമ്പര്&#x200d;ക്ക വകുപ്പിനോടാണ് കോടതി പരസ്യം നല്&#x200d;കിയതിന്റെ വിശദാംശങ്ങള്&#x200d; ആവശ്യപ്പെട്ടത്. ഡിജിപി ഓഫീസിനു മുന്നില്&#x200d; സമരം നടത്താനെത്തിയ മഹിജക്കും കുടുംബാംഗങ്ങള്&#x200d;ക്കുമെതിരെ പൊലീസ് നടത്തിയ ഇടപെടലുകളില്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നപ്പോഴാണ് പിണറായി സര്&#x200d;ക്കാര്&#x200d; വിശദീകരണവുമായി മാധ്യമങ്ങളില്&#x200d; പരസ്യം നല്&#x200d;കിയത്. ഒരു കോടിയിലേറെ രൂപ ചെലവിട്ടാണ് പരസ്യം നല്&#x200d;കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്&#x200d;ക്കാര്&#x200d; ഈ പരസ്യം നല്&#x200d;കിയതിന്റെ കാരണം കോടതി ചോദ്യം ചെയ്തത്. സര്&#x200d;ക്കാര്&#x200d; പരസ്യങ്ങള്&#x200d; പി.ആര്&#x200d;.ഡി വഴി നല്&#x200d;കുന്നതിന്റെ അടിസ്ഥാനം, പരസ്യങ്ങളില്&#x200d; സര്&#x200d;ക്കാരിന്റെ താല്&#x200d;പര്യം എന്നീ വിവരങ്ങള്&#x200d; നല്&#x200d;കാനാണ് കോടതിയുടെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-mother-advertisement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണു കേസ്: കെ.എം ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജാമ്യം</title>
		<link>https://www.chandrikadaily.com/jishnu-case.html</link>
					<comments>https://www.chandrikadaily.com/jishnu-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Apr 2017 07:37:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[km shajahan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25709</guid>

					<description><![CDATA[തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് കെ.എം ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അമ്മ മഹിജ ഉള്‍പ്പെടെ ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തുവെന്നാരോപിച്ചാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. ഷാജഹാനു പുറമെ ഷാജിര്‍ഖാന്‍, മിനി, ഹിമവല്‍ ഭദ്രാനന്ദ, ശ്രീകുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തിരുന്നത്. 15000 രൂപയുടെ ആള്‍ജാമ്യത്തിലാണ് അഞ്ചു പേരെയും പുറത്തുവിട്ടത്. ജില്ല വിട്ട് പോകരുതെന്നും കേസുമായി ബന്ധപ്പെട്ട [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നില്&#x200d; നടത്തിയ സമരവുമായി ബന്ധപ്പെട്ട് കെ.എം ഷാജഹാന്&#x200d; ഉള്&#x200d;പ്പെടെ അഞ്ചു പേര്&#x200d;ക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്&#x200d; ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അമ്മ മഹിജ ഉള്&#x200d;പ്പെടെ ഡിജിപി ഓഫീസിനു മുന്നില്&#x200d; നടത്തിയ സമരത്തില്&#x200d; പങ്കെടുത്തുവെന്നാരോപിച്ചാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. ഷാജഹാനു പുറമെ ഷാജിര്&#x200d;ഖാന്&#x200d;, മിനി, ഹിമവല്&#x200d; ഭദ്രാനന്ദ, ശ്രീകുമാര്&#x200d; എന്നിവരെയാണ് അറസ്റ്റു ചെയ്തിരുന്നത്. 15000 രൂപയുടെ ആള്&#x200d;ജാമ്യത്തിലാണ് അഞ്ചു പേരെയും പുറത്തുവിട്ടത്. ജില്ല വിട്ട് പോകരുതെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; സംസാരിക്കരുതെന്നും ഇവരോട് കോടതി ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകള്&#x200d; ചുമത്തിയായിരുന്നു പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്. കുറ്റകരമായ ഗുഢാലോചന നടത്തിയെന്ന പുതിയ വകുപ്പു കൂടി ഇവര്&#x200d;ക്കെതിരെ ചുമത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണുവിന്റെ അമ്മയുടെ അറസ്റ്റ്: വിശദീകരണവുമായി പിണറായി വിജയന്‍</title>
		<link>https://www.chandrikadaily.com/jishnu-pinarayi.html</link>
					<comments>https://www.chandrikadaily.com/jishnu-pinarayi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Apr 2017 05:27:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25702</guid>

					<description><![CDATA[തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ അമ്മ മഹിജക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു കുറ്റവും ചെയ്യാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മാനസികാവസ്ഥ മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അവരെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ്. സമരം അവാനിപ്പിക്കാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്&#x200d; മരിച്ച പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്&#x200d;ത്ഥി ജിഷ്ണുവിന്റെ അമ്മ മഹിജക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്&#x200d; വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാല്&#x200d; നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്&#x200d; ഒരു കുറ്റവും ചെയ്യാത്തവര്&#x200d;ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മാനസികാവസ്ഥ മുതലെടുക്കാന്&#x200d; ചിലര്&#x200d; ശ്രമിക്കുകയാണ്. അവരെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ്. സമരം അവാനിപ്പിക്കാതിരിക്കാന്&#x200d; ചിലര്&#x200d; ശ്രമിക്കുന്നുണ്ട്. ഇത് കണ്ടില്ലെന്നു നടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി ഓഫീസിനു മുന്നില്&#x200d; സംഭവിക്കാന്&#x200d; പാടില്ലാത്തതാണ് നടന്നത്. താന്&#x200d; ഇടപ്പെട്ടാല്&#x200d; തീരാവുന്ന സമരമായിരുന്നില്ല അന്ന് നടന്നത്. പാര്&#x200d;ട്ടിയെ അനുകൂലിക്കുന്നവര്&#x200d;ക്കു പോലും അന്നത്തെ സംഭവത്തില്&#x200d; എതിരഭിപ്രായമുണ്ടായി. ജിഷ്ണുവിന്റെ കുടുംബത്തിനു വേണ്ടി ചെയ്യേണ്ടതെല്ലാം സര്&#x200d;ക്കാര്&#x200d; ചെയ്തിട്ടുണ്ട്. പിന്നെയും സര്&#x200d;ക്കാറിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. കെ.എം ഷാജഹാന്&#x200d; സമരത്തിനെത്തിയത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. ഷാജഹാന്റെ പങ്ക് എന്തെന്ന് പൊലീസ് അന്വേഷിക്കട്ടെ. ഡിജിപി ഓഫീസിനു മുന്നില്&#x200d; നടന്ന സമരത്തിന്റെ പേരിലാണ് ഷാജഹാനെ അറസ്റ്റു ചെയ്തത്. അല്ലാതെ വ്യക്തിവിരോധമുണ്ടായിരുന്നെങ്കില്&#x200d; നേരത്തെ നടപടിയെടുക്കാമായിരുന്നു. മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി എന്നു മുതലാണ് ഷാജഹാന്റെ രക്ഷകനായതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ഡിജിപി ഓഫീസിനു മുന്നില്&#x200d; ജിഷ്ണുവിന്റെ കുടുംബം എന്ത് ആവശ്യത്തിനുവേണ്ടിയാണ് സമരം നടത്തിയതെന്ന് വിലയിരുത്തണമെന്നും പിണറായി വിജയന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-pinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ധനസഹായം തിരിച്ചു നല്‍കും: ജിഷ്ണുവിന്റെ അച്ഛന്‍; മകനേക്കാള്‍ വലുതല്ല ഒന്നും</title>
		<link>https://www.chandrikadaily.com/jishnu-father.html</link>
					<comments>https://www.chandrikadaily.com/jishnu-father.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Apr 2017 05:38:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25504</guid>

					<description><![CDATA[നാദാപുരം: മകന്റെ മരണത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍. വേണമെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തേക്കാള്‍ പത്തു ലക്ഷം രൂപ അധികം നല്‍കാനും തയാറാണ്. ധനസഹായം മകന് പകരമാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. വിശ്വസിക്കുന്ന പാര്‍ട്ടി വേദനിപ്പിക്കുന്നതില്‍ അതിയായ ദുഃഖമുണ്ട്. സമരം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ആരോ തോക്കു സ്വാമിയെ ഡിജിപി ഓഫീസിനു മുന്നില്‍ എത്തിക്കുകയായിരുന്നുവെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>നാദാപുരം: മകന്റെ മരണത്തില്&#x200d; നീതി ലഭിച്ചില്ലെങ്കില്&#x200d; സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ ധനസഹായം തിരിച്ചു നല്&#x200d;കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്&#x200d; അശോകന്&#x200d;. വേണമെങ്കില്&#x200d; സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ ധനസഹായത്തേക്കാള്&#x200d; പത്തു ലക്ഷം രൂപ അധികം നല്&#x200d;കാനും തയാറാണ്. ധനസഹായം മകന് പകരമാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. വിശ്വസിക്കുന്ന പാര്&#x200d;ട്ടി വേദനിപ്പിക്കുന്നതില്&#x200d; അതിയായ ദുഃഖമുണ്ട്. സമരം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ആരോ തോക്കു സ്വാമിയെ ഡിജിപി ഓഫീസിനു മുന്നില്&#x200d; എത്തിക്കുകയായിരുന്നുവെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.</p>
<p><img loading="lazy" class="alignnone size-full wp-image-25510" src="https://www.chandrikadaily.com/wp-content/uploads/2017/04/jishnu-sister-avishna.jpg.image_.784.410.jpg" alt="jishnu-sister-avishna-jpg-image-784-410" width="784" height="410" srcset="https://www.chandrikadaily.com/wp-content/uploads/2017/04/jishnu-sister-avishna.jpg.image_.784.410.jpg 784w, https://www.chandrikadaily.com/wp-content/uploads/2017/04/jishnu-sister-avishna.jpg.image_.784.410-300x157.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/04/jishnu-sister-avishna.jpg.image_.784.410-768x402.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/04/jishnu-sister-avishna.jpg.image_.784.410-696x364.jpg 696w" sizes="(max-width: 784px) 100vw, 784px" /><br />
അതിനിടെ ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തേക്ക് കടന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-father.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
