<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jishnu prannoyi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jishnu-prannoyi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 30 Sep 2019 11:56:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jishnu prannoyi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തത്, പി കൃഷ്ണദാസിനെതിരെ തെളിവില്ല&#8217;; സിബിഐ</title>
		<link>https://www.chandrikadaily.com/jishnu-pranoi-cbi-report-suicide-news.html</link>
					<comments>https://www.chandrikadaily.com/jishnu-pranoi-cbi-report-suicide-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Sep 2019 11:55:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu prannoyi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140533</guid>

					<description><![CDATA[കൊച്ചി: പാമ്പാടിയിലെ നെഹ്രു കൊളജ് വിദ്യാര്&#x200d;ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ. കേസില്&#x200d; രണ്ട് പേര്&#x200d;ക്കെതിരെ പ്രേരണകുറ്റം ചുമത്തി. നെഹ്രു ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; പി കൃഷ്ണദാസിനെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്&#x200d;പ്പിച്ചത്. സിബിഐ കുറ്റപത്രം എറണാകുളം സിജെഎം കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. കോളജിന്റെ വൈസ് പ്രിന്&#x200d;സിപ്പാള്&#x200d; എന്&#x200d; ശക്തിവേല്&#x200d; ഇന്&#x200d;വിജിലേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ സിപി പ്രവീണ്&#x200d; എന്നിവര്&#x200d;ക്കെതിരെയാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുള്ളത്. മറ്റുള്ളവര്&#x200d; കുറ്റക്കാരാണെന്ന് കണ്ടെത്താന്&#x200d; മതിയായ തെളിവുകളില്ലെന്നും സിബിഐ കുറ്റപത്രത്തില്&#x200d; പറയുന്നു. ലോക്കല്&#x200d; പൊലീസും പിന്നാലെ െ്രെകംബ്രാഞ്ചും [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: പാമ്പാടിയിലെ നെഹ്രു കൊളജ് വിദ്യാര്&#x200d;ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ. കേസില്&#x200d; രണ്ട് പേര്&#x200d;ക്കെതിരെ പ്രേരണകുറ്റം ചുമത്തി. നെഹ്രു ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; പി കൃഷ്ണദാസിനെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്&#x200d;പ്പിച്ചത്. സിബിഐ കുറ്റപത്രം എറണാകുളം സിജെഎം കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. </p>



<p>കോളജിന്റെ വൈസ് പ്രിന്&#x200d;സിപ്പാള്&#x200d; എന്&#x200d; ശക്തിവേല്&#x200d; ഇന്&#x200d;വിജിലേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ സിപി  പ്രവീണ്&#x200d; എന്നിവര്&#x200d;ക്കെതിരെയാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുള്ളത്. മറ്റുള്ളവര്&#x200d; കുറ്റക്കാരാണെന്ന് കണ്ടെത്താന്&#x200d; മതിയായ തെളിവുകളില്ലെന്നും സിബിഐ കുറ്റപത്രത്തില്&#x200d; പറയുന്നു. ലോക്കല്&#x200d; പൊലീസും പിന്നാലെ െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. </p>



<p>കേസില്&#x200d; െ്രെകംബ്രാഞ്ച് അഞ്ച് പേരെയാണ് പ്രതികളായി കണ്ടെത്തിയത്. നെഹ്രുഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; പി കൃഷ്ണദാസ്, ഇപ്പോള്&#x200d; കുറ്റക്കാരെന്ന് കണ്ടെത്തിയ ശക്തിവേല്&#x200d;, സിപി പ്രവീണ്&#x200d;, പിആര്&#x200d;ഒ സഞ്ജീവ് വിശ്വനാഥന്&#x200d;, പരിക്ഷാ ചുമതലയുള്ള അധ്യാപകന്&#x200d; വിപിന്&#x200d; എന്നീ മുന്ന് പേരെയാണ് സിബിഐ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്. </p>



<p>ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന് തെറ്റായി പ്രചരിപ്പിച്ചതിനെ തുടര്&#x200d;ന്നാണ് ആത്മഹത്യ ചെയ്യാന്&#x200d; കാരണമെന്നാണ് സിബിഐ കണ്ടെത്തല്&#x200d;. കോപ്പിയടിച്ചെന്ന് ബലമായി ഒപ്പിട്ട് വാങ്ങിയത് സിപി പ്രവീണും ശക്തിവേലുമാണെന്ന് സിബിഐ അന്വേഷണത്തില്&#x200d; കണ്ടെത്തി. മറ്റുള്ളവര്&#x200d;ക്കെതിരെ മതിയായ തെളിവുകളില്ലെന്നും സിബിഐ പറയുന്നു. സംഭവസമയത്ത് ചെയര്&#x200d;മാന്&#x200d; പി കൃഷ്ണദാസ് കോളജില്&#x200d; ഉണ്ടായിരുന്നില്ലെന്നും സിബിഐ കുറ്റപത്രത്തില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-pranoi-cbi-report-suicide-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണു പ്രണോയിയുടെ മരണം: സി.ബി.ഐ കേസെടുത്തു</title>
		<link>https://www.chandrikadaily.com/cbi-takes-over-investigation-news.html</link>
					<comments>https://www.chandrikadaily.com/cbi-takes-over-investigation-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Jan 2018 11:36:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64668</guid>

					<description><![CDATA[കൊച്ചി എഞ്ചിനീയറിംഗ് വിദ്യാര്&#x200d;ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി. ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സി.ബി.ഐ ഇന്ന് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. അസ്വാഭാവിക മരണത്തിന് സി.ആര്&#x200d;.പി.സി സെക്ഷന്&#x200d; 174 പ്രകാരമാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. എഫ്.ഐ.ആറില്&#x200d; ആരുടെയും പേര് പരാമര്&#x200d;ശിച്ചിട്ടില്ല.]]></description>
										<content:encoded><![CDATA[<p>കൊച്ചി എഞ്ചിനീയറിംഗ് വിദ്യാര്&#x200d;ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി. ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സി.ബി.ഐ ഇന്ന് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. അസ്വാഭാവിക മരണത്തിന് സി.ആര്&#x200d;.പി.സി സെക്ഷന്&#x200d; 174 പ്രകാരമാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. എഫ്.ഐ.ആറില്&#x200d; ആരുടെയും പേര് പരാമര്&#x200d;ശിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cbi-takes-over-investigation-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണുകേസ്: സി.ബി.ഐ അന്വേഷിക്കും; സന്തോഷമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/jishnu-pranoyi-case-cbi-investigation.html</link>
					<comments>https://www.chandrikadaily.com/jishnu-pranoyi-case-cbi-investigation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Dec 2017 07:11:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57929</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: നെഹ്‌റു കോളേജ് വിദ്യാര്&#x200d;ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി. അന്വേഷണം ഏറ്റെടുക്കാന്&#x200d; സന്നദ്ധരാണെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, കോടതി സി.ബി.ഐയെ വിമര്&#x200d;ശിക്കുകയും ചെയ്തു. കേസ് ഏറ്റെടുക്കാതെ സി.ബി.ഐ അഞ്ചുമാസത്തോളം പാഴാക്കിയെന്ന് കോടതി വിമര്&#x200d;ശിക്കുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ കെ.പി മഹിജ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളായ കൃഷ്ണദാസിന്റേയും ശക്തിവേലിന്റെയും ജാമ്യം റദ്ദാക്കണമെങ്കില്&#x200d; സി.ബി.ഐക്ക് ഹൈക്കോടതിയെ സമീപിക്കാം. ഇത്തരം കേസുകള്&#x200d; സി.ബി.ഐ ഉടന്&#x200d; ഏറ്റെടുക്കേണ്ടതാണെന്നും കോടതി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നെഹ്‌റു കോളേജ് വിദ്യാര്&#x200d;ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി. അന്വേഷണം ഏറ്റെടുക്കാന്&#x200d; സന്നദ്ധരാണെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, കോടതി സി.ബി.ഐയെ വിമര്&#x200d;ശിക്കുകയും ചെയ്തു. കേസ് ഏറ്റെടുക്കാതെ സി.ബി.ഐ അഞ്ചുമാസത്തോളം പാഴാക്കിയെന്ന് കോടതി വിമര്&#x200d;ശിക്കുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ കെ.പി മഹിജ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.</p>
<p>പ്രതികളായ കൃഷ്ണദാസിന്റേയും ശക്തിവേലിന്റെയും ജാമ്യം റദ്ദാക്കണമെങ്കില്&#x200d; സി.ബി.ഐക്ക് ഹൈക്കോടതിയെ സമീപിക്കാം. ഇത്തരം കേസുകള്&#x200d; സി.ബി.ഐ ഉടന്&#x200d; ഏറ്റെടുക്കേണ്ടതാണെന്നും കോടതി പറഞ്ഞു. കോടതിയുടെ തീരുമാനത്തില്&#x200d; സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ അച്ഛന്&#x200d; പ്രതികരിച്ചു. കോടതിയില്&#x200d; വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. കോടതിയുടെ തീരുമാനത്തില്&#x200d; സന്തോഷമുണ്ടെന്ന് അമ്മ മഹിജയും പ്രതികരിച്ചു. ഒപ്പം നിന്ന മാധ്യമങ്ങള്&#x200d;ക്കും ആളുകള്&#x200d;ക്കും മഹിജ നന്ദി അറിയിച്ചു.</p>
<p>നെഹ്‌റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്&#x200d;ത്ഥിയായിരുന്ന ജിഷ്ണുവിനെ ജനുവരി ആറിനാണ് ഹോസ്റ്റലിലെ മുറിയില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തുന്നത്. ഏറെ വിവാദം സൃഷ്ടിച്ചിരുന്നു ജിഷ്ണുവിന്റെ മരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-pranoyi-case-cbi-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണ്ടിവരും?; സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/supreme-court-against-sate-government-jishnu-case-news.html</link>
					<comments>https://www.chandrikadaily.com/supreme-court-against-sate-government-jishnu-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Oct 2017 07:48:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[mahija]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49315</guid>

					<description><![CDATA[ന്യൂഡല്‍ഹി: ജിഷ്ണു പ്രയോയി കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണ്ടി വരുമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഒരാഴ്ച്ചത്തേക്ക് മാറ്റി. ജിഷ്ണുവിന്റെ അമ്മ മഹിജ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനോടുള്ള കോടതിയുടെ ചോദ്യം. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു പ്രണോയി. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും മഹിജ കോടതിയില്‍ അറിയിച്ചു. ജിഷ്ണു മരിച്ചിട്ട് പത്തുമാസമായി. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ജാമ്യത്തിലിറങ്ങിയവര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജിഷ്ണു പ്രയോയി കേസ് അന്വേഷിച്ച് പൂര്&#x200d;ത്തിയാക്കാന്&#x200d; എത്ര വര്&#x200d;ഷം വേണ്ടി വരുമെന്ന് സുപ്രീംകോടതി സംസ്ഥാന സര്&#x200d;ക്കാരിനോട് ചോദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഒരാഴ്ച്ചത്തേക്ക് മാറ്റി. ജിഷ്ണുവിന്റെ അമ്മ മഹിജ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് സര്&#x200d;ക്കാരിനോടുള്ള കോടതിയുടെ ചോദ്യം. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്&#x200d;ഥിയായിരുന്നു ജിഷ്ണു പ്രണോയി.</p>
<p>പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേരള പോലീസിന്റെ അന്വേഷണത്തില്&#x200d; വിശ്വാസം നഷ്ടപ്പെട്ടുവെന്നും മഹിജ കോടതിയില്&#x200d; അറിയിച്ചു. ജിഷ്ണു മരിച്ചിട്ട് പത്തുമാസമായി. അന്വേഷണത്തില്&#x200d; കാര്യമായ പുരോഗതിയില്ല. ജാമ്യത്തിലിറങ്ങിയവര്&#x200d; തെളിവ് നശിപ്പിക്കാന്&#x200d; ഇടയുണ്ട്. ജിഷ്ണുവിന്റെ രക്തപ്പാടുള്ള മുറി പോലീസ് സീല്&#x200d; ചെയ്തിട്ടില്ല. ജിഷ്ണു തൂങ്ങിക്കിടക്കുന്നതായി കണ്ട കൊളുത്തും തുണിയും ഫോറന്&#x200d;സിക് പരിശോധനയ്ക്ക് അയച്ചില്ലെന്നും ഡി.വൈ.എസ്.പിയും സി.ഐയും സംഭവ സ്ഥലം സന്ദര്&#x200d;ശിച്ചില്ലെന്നും മഹിജ ഹര്&#x200d;ജിയില്&#x200d; പറയുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്&#x200d;ക്കായി ശബ്ദമുയര്&#x200d;ത്തുന്ന കുട്ടികളെ നേരിടാന്&#x200d; കോളേജുകളില്&#x200d; ഇടിമുറികളുണ്ട്. ഇതൊരു അപകടകരമായ അവസ്ഥയാണെന്നും ഇനിയൊരു ജിഷ്ണു പ്രണോയി ഉണ്ടാവരുതെന്നും മഹിജ പറയുന്നു.</p>
<p>കഴിഞ്ഞ ജനുവരിയിലാണ് ജിഷ്ണു പ്രണോയി മരിക്കുന്നത്. ഹോസ്റ്ററിലെ മുറിയില്&#x200d; തൂങ്ങിമരിച്ച നിലയിലാണ് ജിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. കോപ്പിയടിയുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്&#x200d; മനംനൊന്താണ് ജിഷ്ണു മരിച്ചതെന്ന് ഉയര്&#x200d;ന്നുവന്നിരുന്നു. കേസില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് മഹിജ നടത്തിയ സമരത്തെ സര്&#x200d;ക്കാര്&#x200d; നേരിട്ട രീതി ഏറെ വിമര്&#x200d;ശനങ്ങള്&#x200d;ക്ക് വഴിവെച്ചു. തുടര്&#x200d;ന്ന് ജിഷ്ണുവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-against-sate-government-jishnu-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒത്തുതീര്‍പ്പാക്കിയതിന് ശേഷം  തള്ളിപ്പറയുന്ന നിലപാട് അപഹാസ്യം: ചെന്നിത്തല</title>
		<link>https://www.chandrikadaily.com/jishnu-issue-chennithala-vs-pinarayai.html</link>
					<comments>https://www.chandrikadaily.com/jishnu-issue-chennithala-vs-pinarayai.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Apr 2017 17:53:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25802</guid>

					<description><![CDATA[കല്‍പ്പറ്റ: ആസ്പത്രിയില്‍ ചെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മയുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പാക്കിയതിന് ശേഷം സമരത്തെ തള്ളിപ്പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യമാണെന്നും, കരാറില്‍ നിന്നും പിന്നാക്കം പോകുന്നത് വഞ്ചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ കുടുംബം എന്തിനാണ് സമരം ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. സമരം ചെയ്തതെന്തിനാണെന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ വി എസിനും, എം എ ബേബിക്കും, സി പി എം ദേശീയ [&#8230;]]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: ആസ്പത്രിയില്&#x200d; ചെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മയുമായി ചര്&#x200d;ച്ച നടത്തി ഒത്തുതീര്&#x200d;പ്പാക്കിയതിന് ശേഷം സമരത്തെ തള്ളിപ്പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യമാണെന്നും, കരാറില്&#x200d; നിന്നും പിന്നാക്കം പോകുന്നത് വഞ്ചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കല്&#x200d;പ്പറ്റയില്&#x200d; നടത്തിയ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ കുടുംബം എന്തിനാണ് സമരം ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. സമരം ചെയ്തതെന്തിനാണെന്ന് കേരളത്തിലെ മുഴുവന്&#x200d; ജനങ്ങള്&#x200d;ക്കും മുഖ്യമന്ത്രിയുടെ പാര്&#x200d;ട്ടിയിലെ വി എസിനും, എം എ ബേബിക്കും, സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കും വരെ മനസ്സിലായി. കൂടാതെ ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സി പി ഐക്കും മനസ്സിലായി. എന്നാല്&#x200d; മുഖ്യമന്ത്രിക്ക് മാത്രം മനസ്സിലാവുന്നില്ല. ഇതാണ് യഥാര്&#x200d;ത്ഥ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-issue-chennithala-vs-pinarayai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമരം തീര്‍ക്കാന്‍ കാനം പങ്ക് വഹിച്ചില്ല; സി.പി.എം  കേന്ദ്രകമ്മിറ്റി ഇടപെട്ടില്ല</title>
		<link>https://www.chandrikadaily.com/pinarayi-vijayan-jishnu-issue.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-jishnu-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Apr 2017 17:47:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25798</guid>

					<description><![CDATA[തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടപെട്ടുവെന്ന വാര്‍ത്തകളെ തള്ളിയും സി.പി.എം കേന്ദ്രകമ്മിറ്റിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വിശദമാക്കിയും മുഖ്യമന്ത്രി പിണറായി വിജയന്‍. കാനം രാജേന്ദ്രന്‍ സമരം തീരുന്നതില്‍ ഒരു പങ്കും വഹിച്ചിട്ടില്ല. കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ കാനം സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയോട് സംസാരിച്ചില്ലേ എന്നുള്ള ചോദ്യത്തിന് തന്നോട് കാനം സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. ജിഷ്ണു പ്രണോയിയുടെ വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സീതാറാം യെച്ചൂരിയെ ഒരു അഭിഭാഷകന്‍ കാണാന്‍ ചെന്നിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കാന്&#x200d; സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്&#x200d; ഇടപെട്ടുവെന്ന വാര്&#x200d;ത്തകളെ തള്ളിയും സി.പി.എം കേന്ദ്രകമ്മിറ്റിയുടെ ഇടപെടല്&#x200d; ഉണ്ടായിട്ടില്ലെന്ന് വിശദമാക്കിയും മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. കാനം രാജേന്ദ്രന്&#x200d; സമരം തീരുന്നതില്&#x200d; ഒരു പങ്കും വഹിച്ചിട്ടില്ല. കോടിയേരി ബാലകൃഷ്ണനുമായി ഫോണില്&#x200d; കാനം സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയോട് സംസാരിച്ചില്ലേ എന്നുള്ള ചോദ്യത്തിന് തന്നോട് കാനം സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.<br />
ജിഷ്ണു പ്രണോയിയുടെ വിഷയവുമായി ബന്ധപ്പെട്ട് ഡല്&#x200d;ഹിയില്&#x200d; സീതാറാം യെച്ചൂരിയെ ഒരു അഭിഭാഷകന്&#x200d; കാണാന്&#x200d; ചെന്നിരുന്നു. ഇയാള്&#x200d; കാണാന്&#x200d; അനുവാദം ചോദിച്ചപ്പോള്&#x200d; സീതാറാം തന്നെ വിളിച്ചു ചോദിച്ചിരുന്നു. തനിക്ക് അയാളെ അറിയില്ലെന്നും നിങ്ങള്&#x200d; സംസാരിക്കൂവെന്നാണ് മറുപടി നല്&#x200d;കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.<br />
സമരത്തിന്റെ സൂത്രധാരനായ ജിഷ്ണുവിന്റെ അമ്മാവന്&#x200d; ഒരാളുണ്ട്. അയാള്&#x200d; പറഞ്ഞതില്&#x200d; നിന്നും ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്നു. ഇയാളെ വിളിച്ച് സംസാരിക്കാന്&#x200d; പറയണമെന്നുള്ള നിര്&#x200d;ദേശവുമാണ് താന്&#x200d; നല്&#x200d;കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-jishnu-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;തന്നെ കൊന്നാല്‍ അഞ്ചു തെരഞ്ഞെടുപ്പ് തോല്‍ക്കും&#8217;; പിണറായിയെ വെല്ലുവിളിച്ച് ഷാജഹാന്‍</title>
		<link>https://www.chandrikadaily.com/km-shahjahan-against-pinarayi.html</link>
					<comments>https://www.chandrikadaily.com/km-shahjahan-against-pinarayi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Apr 2017 12:43:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[km shahjahan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25764</guid>

					<description><![CDATA[തിരുവനന്തപുരം: പിണറായിയെ വെല്ലുവിളിച്ച് ജയില്‍ മോചിതനായ കെ.എം ഷാജഹാന്‍. ജിഷ്ണുകേസില്‍ അമ്മ മഹിജ നടത്തിയ സമരത്തില്‍ പങ്കുചേര്‍ന്നതിനെ തുടര്‍ന്നാണ് ഷാജഹാനടക്കമുള്ള അഞ്ചു സാമൂഹ്യപ്രവര്‍ത്തകര്‍ അറസ്റ്റിലാവുന്നത്. കോടതി ജാമ്യം അനുവദിച്ച് പുറത്തുവന്ന ഇവര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ലാവ്‌ലിന്‍ കേസില്‍ താന്‍ സ്വീകരിച്ച നിലപാടാണ് തനിക്കെതിരെ പോലീസ് നടപടിക്ക് കാരണമായതെന്ന് ഷാജഹാന്‍ പറഞ്ഞു. പിണറായിക്ക് പകയാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് മുഖ്യമന്ത്രി. പക തീര്‍ക്കാമെന്നാണെങ്കില്‍ കേരളത്തില്‍ അത് നടക്കില്ലെന്നും ഷാജഹാന്‍ പറഞ്ഞു. പിണറായിയുടെ അഹങ്കാരത്തിന് മറുപടി നല്‍കും. ഇനിയുള്ള ജീവിതം അതിന് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പിണറായിയെ വെല്ലുവിളിച്ച് ജയില്&#x200d; മോചിതനായ കെ.എം ഷാജഹാന്&#x200d;. ജിഷ്ണുകേസില്&#x200d; അമ്മ മഹിജ നടത്തിയ സമരത്തില്&#x200d; പങ്കുചേര്&#x200d;ന്നതിനെ തുടര്&#x200d;ന്നാണ് ഷാജഹാനടക്കമുള്ള അഞ്ചു സാമൂഹ്യപ്രവര്&#x200d;ത്തകര്&#x200d; അറസ്റ്റിലാവുന്നത്. കോടതി ജാമ്യം അനുവദിച്ച് പുറത്തുവന്ന ഇവര്&#x200d; സര്&#x200d;ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.</p>
<p>ലാവ്‌ലിന്&#x200d; കേസില്&#x200d; താന്&#x200d; സ്വീകരിച്ച നിലപാടാണ് തനിക്കെതിരെ പോലീസ് നടപടിക്ക് കാരണമായതെന്ന് ഷാജഹാന്&#x200d; പറഞ്ഞു. പിണറായിക്ക് പകയാണ്. വ്യക്തിവൈരാഗ്യം തീര്&#x200d;ക്കുകയാണ് മുഖ്യമന്ത്രി. പക തീര്&#x200d;ക്കാമെന്നാണെങ്കില്&#x200d; കേരളത്തില്&#x200d; അത് നടക്കില്ലെന്നും ഷാജഹാന്&#x200d; പറഞ്ഞു. പിണറായിയുടെ അഹങ്കാരത്തിന് മറുപടി നല്&#x200d;കും. ഇനിയുള്ള ജീവിതം അതിന് വേണ്ടിയാണെന്നും ജയില്&#x200d; മോചിതനായ ഷാജഹാന്&#x200d; പറഞ്ഞു. ജാമ്യം കിട്ടിയതിന് ശേഷം വീട്ടിലെത്തി ഷാജഹാന്&#x200d; അമ്മയുടെ നിരാഹാരസമരം അവസാനിപ്പിച്ചു. എന്തുകൊണ്ട് തന്നെ കൊന്നില്ല? ടി.പി ചന്ദ്രശേഖരനെ വധിച്ചപ്പോള്&#x200d; രണ്ട് തെരഞ്ഞെടുപ്പ് തോറ്റെങ്കില്&#x200d; തന്നെ കൊന്നാല്&#x200d; സി.പി.എം അഞ്ച് തെരഞ്ഞെടുപ്പ് തോല്&#x200d;ക്കുമെന്നും ഷാജഹാന്&#x200d; പറഞ്ഞു. എന്തിനാണ് തന്നെ ജയിലില്&#x200d; അടച്ചതെന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>സമരത്തില്&#x200d; ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്&#x200d; ജയിലില്&#x200d; നിന്നും പുറത്തിറങ്ങിയ മിനി സര്&#x200d;ക്കാരാണ് ഗൂഢാലോചന നടത്തിയതെന്ന് ആഞ്ഞടിച്ചു. ജിഷ്ണുവിനെ കൊലപ്പെടുത്തിയതില്&#x200d; നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ഗൂഢാലോചന കാട്ടിയെന്നും അത് മറച്ചുവെക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; കൂട്ടുനിന്നുവെന്നും എസ്.യു.സി.ഐ നേതാവ് മിനി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/km-shahjahan-against-pinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കേരളത്തില്‍ ആരേയും ജയിലിലടക്കാവുന്ന സാഹചര്യം&#8217;; സര്‍ക്കാരിനെതിരെ ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/high-court-against-kerala-governmant.html</link>
					<comments>https://www.chandrikadaily.com/high-court-against-kerala-governmant.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Apr 2017 10:10:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[kerala high court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25738</guid>

					<description><![CDATA[കൊച്ചി: കേരളത്തില്‍ ആരേയും ജയിലിലടക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവേകത്തോടെ പെരുമാറണം. കയ്യടി നേടാനുള്ള നടപടികളല്ല വേണ്ടത്. വേണ്ടത് നീതിയുക്തമായ നടപടികളാണെന്നും കോടതി പറഞ്ഞു. കാറ്റാനം എഞ്ചിനിയറിംഗ് കോളേജ് ഡയറക്ടറുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ പരാമര്‍ശം. ആഭ്യന്തര വകുപ്പിന്റെ തുടര്‍ച്ചയായ വീഴ്ച്ചകള്‍ക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് കോടതിയും വിമര്‍ശിച്ചിരിക്കുന്നത്. അതേസമയം, ജയിലില്‍ കഴിഞ്ഞിരുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കേരളത്തില്&#x200d; ആരേയും ജയിലിലടക്കാവുന്ന സാഹചര്യമാണ് നിലനില്&#x200d;ക്കുന്നതെന്ന് സര്&#x200d;ക്കാരിന് ഹൈക്കോടതിയുടെ വിമര്&#x200d;ശനം. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തുടര്&#x200d;ന്ന് സാമൂഹ്യ പ്രവര്&#x200d;ത്തകരെ അറസ്റ്റു ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പരാമര്&#x200d;ശം.</p>
<p>അന്വേഷണ ഉദ്യോഗസ്ഥര്&#x200d; വിവേകത്തോടെ പെരുമാറണം. കയ്യടി നേടാനുള്ള നടപടികളല്ല വേണ്ടത്. വേണ്ടത് നീതിയുക്തമായ നടപടികളാണെന്നും കോടതി പറഞ്ഞു. കാറ്റാനം<br />
എഞ്ചിനിയറിംഗ് കോളേജ് ഡയറക്ടറുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ പരാമര്&#x200d;ശം.</p>
<p>ആഭ്യന്തര വകുപ്പിന്റെ തുടര്&#x200d;ച്ചയായ വീഴ്ച്ചകള്&#x200d;ക്കെതിരെ വ്യാപകമായി വിമര്&#x200d;ശനങ്ങള്&#x200d; ഉയരുന്നതിനിടെയാണ് കോടതിയും വിമര്&#x200d;ശിച്ചിരിക്കുന്നത്. അതേസമയം, ജയിലില്&#x200d; കഴിഞ്ഞിരുന്ന അഞ്ച് സാമൂഹ്യപ്രവര്&#x200d;ത്തകര്&#x200d;ക്കും ജാമ്യം അനുവദിച്ചു. കെ.എം ഷാജഹാന്&#x200d;, ഷാജിര്&#x200d; ഖാന്&#x200d;, മിനി, ഹിമവല്&#x200d; ഭദ്രാനന്ദ, ശ്രീകുമാര്&#x200d; എന്നിവര്&#x200d;ക്കാണ് ജാമ്യം കിട്ടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-against-kerala-governmant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണുവിന്റെ സമരത്തില്‍ ഗൂഢാലോചന നടത്തിയത് പിണറായി; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മിനി</title>
		<link>https://www.chandrikadaily.com/mini-against-pinarayi.html</link>
					<comments>https://www.chandrikadaily.com/mini-against-pinarayi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Apr 2017 09:46:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[mini]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25729</guid>

					<description><![CDATA[തിരുവനന്തപുരം: ഡി.ജി.പി ഓഫീസിന് മുന്നിലെ സമരത്തിനെതിരെ സര്‍ക്കാരാണ് ഗൂഢാലോചന നടത്തിയതെന്ന് എസ്.യു.സി.ഐ നേതാവ് അഡ്വ.മിനി. ജാമ്യം കിട്ടി പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിനി. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് പുറത്തുവന്ന മിനി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ജിഷ്ണുവിനെ കൊലപ്പെടുത്തിയ മാനേജ്‌മെന്റിന്റെ ഗൂഢാലോചന മറച്ചുവെക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹിജയോട് പോലീസ് മോശമായാണ് പെരുമാറിയത്. എടീയെന്ന് ആക്രോശിച്ചിരുന്നു. പോലീസ് ജീപ്പില്‍ രാവിലെ 11മണിയോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഡി.ജി.പി ഓഫീസിന് മുന്നിലെ സമരത്തിനെതിരെ സര്&#x200d;ക്കാരാണ് ഗൂഢാലോചന നടത്തിയതെന്ന് എസ്.യു.സി.ഐ നേതാവ് അഡ്വ.മിനി. ജാമ്യം കിട്ടി പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിനി. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് പുറത്തുവന്ന മിനി സര്&#x200d;ക്കാരിനെതിരെ തിരിഞ്ഞത്. ജിഷ്ണുവിനെ കൊലപ്പെടുത്തിയ മാനേജ്‌മെന്റിന്റെ ഗൂഢാലോചന മറച്ചുവെക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; കൂട്ടുനിന്നുവെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മഹിജയോട് പോലീസ് മോശമായാണ് പെരുമാറിയത്. എടീയെന്ന് ആക്രോശിച്ചിരുന്നു. പോലീസ് ജീപ്പില്&#x200d; രാവിലെ 11മണിയോടെ കയറ്റിയ ഞങ്ങളെ വൈകുന്നേരം ആറോടെയാണ് സ്‌റ്റേഷനിലെത്തിച്ചത്. ഭക്ഷണം പോലും കഴിക്കാതെയാണ് ഞങ്ങള്&#x200d; അത്രയും സമയം കഴിഞ്ഞതെന്നും മിനി പറഞ്ഞു. ജിഷ്ണുവിന് വേണ്ടി കുടുംബം നടത്തിയ സമരത്തില്&#x200d; യാതൊരു വിധ ഗൂഢാലോചനയും നടത്തിയിട്ടില്ല. ഗൂഢാലോചന നടത്തിയാണ് നെഹ്‌റു കോളേജ് പ്രിന്&#x200d;സിപ്പാള്&#x200d; കൃഷ്ണദാസും കൂട്ടാളികളും ജിഷ്ണുവിനെ കൊലപ്പെടുത്തിയത്. സര്&#x200d;ക്കാര്&#x200d; നടപടി അപ്രതീക്ഷിതമായിരുന്നു. സാമൂഹിക പ്രവര്&#x200d;ത്തകരെ ജയിലിലടച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ജയില്&#x200d;മോചിതനായ ഷാജിര്&#x200d;ഖാനും ആവശ്യപ്പെട്ടു.</p>
<p>ഏഴ് ദിവസമായി ജയിലില്&#x200d; കഴിഞ്ഞതിന് ശേഷം ഇന്നാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതി മിനിക്കും മറ്റ് നാല് പേര്&#x200d;ക്കും ജാമ്യം അനുവദിച്ചത്. കെ.എം ഷാജഹാന്&#x200d;, ഷാജിര്&#x200d; ഖാന്&#x200d;, മിനി, ഹിമവല്&#x200d; ഭദ്രാനന്ദ, ശ്രീകുമാര്&#x200d; എന്നിവര്&#x200d;ക്കാണ് ജാമ്യം കിട്ടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mini-against-pinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാര്‍ ഒത്തുതീര്‍പ്പില്‍; ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ നിരാഹാരസമരം അവസാനിച്ചു</title>
		<link>https://www.chandrikadaily.com/jishnu-pranoy-mahija-ldf-gov.html</link>
					<comments>https://www.chandrikadaily.com/jishnu-pranoy-mahija-ldf-gov.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Apr 2017 14:46:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25567</guid>

					<description><![CDATA[തിരുവനന്തപുരം: നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണവിന്റെ കുടുംബാംഗങ്ങള്‍ നടത്തിവന്ന നിരാഹാര സമരമാണ് അവസാനിച്ചത്. സര്‍ക്കാര്‍ പ്രതിനിധികള്‍ ജിഷ്ണുവിന്റെ കുടുംബവുമായി നടത്തിയ മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ചര്‍ച്ചനടത്തി വിഷയം ഒത്തുതീര്‍പ്പിലേക്ക് എത്തിയതെന്നാണ് നിഗമനം. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നെഹ്‌റു കോളജ് വിദ്യാര്&#x200d;ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണവിന്റെ കുടുംബാംഗങ്ങള്&#x200d; നടത്തിവന്ന നിരാഹാര സമരമാണ് അവസാനിച്ചത്.</p>
<p>സര്&#x200d;ക്കാര്&#x200d; പ്രതിനിധികള്&#x200d; ജിഷ്ണുവിന്റെ കുടുംബവുമായി നടത്തിയ മൂന്നര മണിക്കൂര്&#x200d; നീണ്ട ചര്&#x200d;ച്ചയെ തുടര്&#x200d;ന്നാണ് സമരം അവസാനിപ്പിക്കാന്&#x200d; ധാരണയായത്. കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിന്&#x200d;സിപ്പല്&#x200d; ശക്തിവേലിനെ അറസ്റ്റു ചെയ്തതിനെ തുടര്&#x200d;ന്നാണ് സര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ചനടത്തി വിഷയം ഒത്തുതീര്&#x200d;പ്പിലേക്ക് എത്തിയതെന്നാണ് നിഗമനം. കേസിലെ സ്പെഷ്യല്&#x200d; പ്രോസിക്യൂട്ടര്&#x200d; സി.പി ഉദയഭാനുവിന്റെ നേതൃത്വത്തിലായിരുന്നു ചര്&#x200d;ച്ച. ചര്&#x200d;ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്&#x200d; മഹിജയെ ഫോണില്&#x200d; വിളിക്കുകയുമുണ്ടായി. പോലീസ് നടപടിയില്&#x200d; വീഴ്ചയുണ്ടെങ്കില്&#x200d; പരിശോധിച്ച് നടപടിയെടുക്കാമെന്നും എല്ലാ പ്രതികളേയും ഉടന്&#x200d; പിടികൂടുമെന്നും മുഖ്യമന്ത്രി മഹിജയ്ക്ക് ഉറപ്പ് നല്&#x200d;കി. ഇതോടെ സമരം അവസാനിപ്പിക്കാന്&#x200d; തീരുമാനിക്കുകയായിരുന്നു.</p>
<p>കേസിലെ മൂന്നാം പ്രതിയും നെഹ്റു കോളേജിലെ വൈസ് പ്രിന്&#x200d;സിപ്പലുമായ എന്&#x200d;.കെ ശക്തിവേലിനെ ഇന്നാണ് അറസ്റ്റ് ചെയ്ത്. അഞ്ച് ദിവസങ്ങളായി സമരം നടത്തിവരുന്ന കുടുംബാംഗങ്ങളുടെ ആവശ്യം ലഘൂകരിക്കാന്&#x200d; ഇത് സഹായകരമായെന്നാണ് നിഗമനം.</p>
<p>സമരം അവസാനിപ്പിക്കാന്&#x200d; സര്&#x200d;ക്കാറിന്റെ ഭാഗത്തു നിന്ന് ശക്താമായ ശ്രമങ്ങളാണ് ഇന്ന് രാവിലെ മുതല്&#x200d; നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പ്രശ്‌നത്തില്&#x200d; ഒത്തു തീര്&#x200d;പ്പിന് മധ്യസ്ഥത വഹിച്ചത്. ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്&#x200d;ശിക്കാനായി കാനം ആസ്പത്രിയിലും എത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടന്ന ചര്&#x200d;ച്ചക്കു ശേഷമായിരുന്ന കാനത്തിന്റെ സന്ദര്&#x200d;ശനം.</p>
<p>ഒടുവില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തില്&#x200d; ഇടപെട്ടു. പിണറായി മഹിജയെ ഫോണില്&#x200d; വിളിച്ചു കുറ്റക്കാരായ പൊലീസുകാര്&#x200d;ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനല്&#x200d;കി. ഇതു കൂടാതെ സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിയും മഹിജയുമായി ഫോണില്&#x200d; സംസാരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-pranoy-mahija-ldf-gov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
