<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jjayalalitha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jjayalalitha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 15 Mar 2017 05:11:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jjayalalitha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്</title>
		<link>https://www.chandrikadaily.com/jayalalitha-10.html</link>
					<comments>https://www.chandrikadaily.com/jayalalitha-10.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Mar 2017 05:10:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jjayalalitha]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22746</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദം ഉന്നയിച്ച് യുവാവ് രംഗത്ത്. ഈറോഡ് സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് താന്‍ ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. നേരത്തെ ജയലൡതയുടെ മകളാണെന്ന് അവകാശപ്പെട്ട് ഒരു യുവതി വന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവാവും രംഗത്തെത്തിയിരിക്കുന്നത്. ജയലളിതയെ കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണമൂര്‍ത്തി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ജയലളിതയുടെ സുഹൃത്ത് വനിതാമണിയുടെ വീട്ടിലാണ് താന്‍ താമസിക്കുന്നതെന്നും തന്നെ എടുത്തു വളര്‍ത്തിയ മാതാപിതാക്കള്‍ ഇവിടെയുണ്ടെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. 2016 സെപ്തംബര്‍ 14ന് പോയസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദം ഉന്നയിച്ച് യുവാവ് രംഗത്ത്. ഈറോഡ് സ്വദേശി കൃഷ്ണമൂര്&#x200d;ത്തിയാണ് താന്&#x200d; ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. നേരത്തെ ജയലൡതയുടെ മകളാണെന്ന് അവകാശപ്പെട്ട് ഒരു യുവതി വന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവാവും രംഗത്തെത്തിയിരിക്കുന്നത്. ജയലളിതയെ കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണമൂര്&#x200d;ത്തി ചീഫ് സെക്രട്ടറിക്ക് പരാതി നല്&#x200d;കുകയും ചെയ്തിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-22749" src="https://www.chandrikadaily.com/wp-content/uploads/2017/03/jaya-son-mos_031417070119-1.jpg" alt="jaya-son-mos_031417070119" width="647" height="485" srcset="https://www.chandrikadaily.com/wp-content/uploads/2017/03/jaya-son-mos_031417070119-1.jpg 647w, https://www.chandrikadaily.com/wp-content/uploads/2017/03/jaya-son-mos_031417070119-1-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/jaya-son-mos_031417070119-1-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/03/jaya-son-mos_031417070119-1-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/03/jaya-son-mos_031417070119-1-560x420.jpg 560w" sizes="(max-width: 647px) 100vw, 647px" /><br />
ജയലളിതയുടെ സുഹൃത്ത് വനിതാമണിയുടെ വീട്ടിലാണ് താന്&#x200d; താമസിക്കുന്നതെന്നും തന്നെ എടുത്തു വളര്&#x200d;ത്തിയ മാതാപിതാക്കള്&#x200d; ഇവിടെയുണ്ടെന്നും കൃഷ്ണമൂര്&#x200d;ത്തി പറഞ്ഞു. 2016 സെപ്തംബര്&#x200d; 14ന് പോയസ് ഗാര്&#x200d;ഡനിലെത്തി ജയലളിതയെ സന്ദര്&#x200d;ശിച്ചിരുന്നതായി ഇയാള്&#x200d; അവകാശപ്പെടുന്നു. അമ്മക്കൊപ്പം നാലു ദിവസത്തോളം താമസിച്ചിരുന്നതായും മകനാണെന്ന കാര്യം ലോകത്തിനു മുന്നില്&#x200d; വെളിപ്പെടുത്താന്&#x200d; അമ്മ തീരുമാനിച്ചിരുന്നുവെന്നും കൃഷ്ണമൂര്&#x200d;ത്തി പറയുന്നു. എന്നാല്&#x200d; തന്നെ മകനായി അംഗീകരിക്കുന്നതില്&#x200d; അമ്മയുടെ തോഴി ശശികലക്ക് ഇഷ്ടമില്ലായിരുന്നു. ഇതിനെച്ചൊല്ലി അമ്മയും ശശികലയും തമ്മില്&#x200d; വാക്കേറ്റമുണ്ടാവുകയും ശശികല ജയലളിതയെ തള്ളി താഴെയിടുകയും ചെയ്തിരുന്നു. സ്റ്റെപ്പിനു മുകളില്&#x200d; നിന്ന് താഴെ വീണാണ് ജയലളിതക്ക് പരിക്കേറ്റതെന്നും ഇയാള്&#x200d; പറയുന്നു.<br />
അമ്മയുടെ സ്വത്തുവകകളുടെ അവകാശി താന്&#x200d; മാത്രമാണെന്ന അവകാശവാദവും കൃഷ്ണമൂര്&#x200d;ത്തി ഉന്നയിച്ചു. ഭയം കാരണമാണ് ഇതുവരെയും ഒന്നും പറയാതിരുന്നതെന്നും ശശികല ജയിലിലായ സാഹചര്യത്തില്&#x200d; തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും കൃഷ്ണമൂര്&#x200d;ത്തി പറഞ്ഞു.<br />
എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് നേരത്തെ പ്രിയാലക്ഷ്മി എന്നൊരു യുവതിയാണ് രംഗത്തുവന്നിരുന്നത്. എന്നാല്&#x200d; ഇത് വ്യാജമാണെന്ന് കണ്ടെത്തി ഇവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൃഷ്ണമൂര്&#x200d;ത്തിയുടെ വാദം അന്വേഷിച്ചു വരികയാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. മാധ്യമവാര്&#x200d;ത്തകളുടെ അടിസ്ഥാനത്തിലാണോ ഇയാള്&#x200d; വന്നതെന്ന് പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalitha-10.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരൂഹത ഏറുന്നു; ആസ്പത്രിയിലെത്തും മുമ്പ് ജയലളിത മരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/doctor-arrested-for-spreading-rumors-on-jayalalithas-death.html</link>
					<comments>https://www.chandrikadaily.com/doctor-arrested-for-spreading-rumors-on-jayalalithas-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Feb 2017 12:41:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jjayalalitha]]></category>
		<category><![CDATA[rama seetha]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21175</guid>

					<description><![CDATA[ചെന്നൈ: അപ്പോളോ ആസ്പത്രിയില്‍ എത്തിക്കും മുമ്പ് മുന്‍ മുഖ്യന്ത്രി ജയലളിത മരിച്ചിരുന്നുവെന്ന് പറഞ്ഞ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ രമാസീതയെയാണ് ചെന്നൈ പൊലീസ് അറസ്റ്റു ചെയ്തത്. ജയലളിതയെ പ്രവേശിപ്പിച്ച അപ്പോളോ ആസ്പത്രി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാര്‍ പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടെയാണ് രമാ സീത ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ ജയലളിതക്ക് ഹൃദയസ്പന്ദനമുണ്ടായിരുന്നില്ലെന്നാണ് രമ പറഞ്ഞത്. ഹൃദയത്തുടിപ്പില്ലാതിരുന്നിട്ടും ജയലളിതയെ ഐസിയുവിലാക്കുകയായിരുന്നു. ആസ്പത്രിയിലെത്തി 20 ദിവസങ്ങള്‍ക്കുള്ളില്‍ എംജിഎര്‍ സ്മാരകത്തിനു സമീപം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അപ്പോളോ ആസ്പത്രിയില്&#x200d; എത്തിക്കും മുമ്പ് മുന്&#x200d; മുഖ്യന്ത്രി ജയലളിത മരിച്ചിരുന്നുവെന്ന് പറഞ്ഞ ഡോക്ടര്&#x200d; അറസ്റ്റില്&#x200d;. ഡോക്ടര്&#x200d; രമാസീതയെയാണ് ചെന്നൈ പൊലീസ് അറസ്റ്റു ചെയ്തത്. ജയലളിതയെ പ്രവേശിപ്പിച്ച അപ്പോളോ ആസ്പത്രി അധികൃതര്&#x200d; നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാര്&#x200d; പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടെയാണ് രമാ സീത ഇത്തരമൊരു വെളിപ്പെടുത്തല്&#x200d; നടത്തിയത്. ആസ്പത്രിയില്&#x200d; എത്തിക്കുമ്പോള്&#x200d; ജയലളിതക്ക് ഹൃദയസ്പന്ദനമുണ്ടായിരുന്നില്ലെന്നാണ് രമ പറഞ്ഞത്. ഹൃദയത്തുടിപ്പില്ലാതിരുന്നിട്ടും ജയലളിതയെ ഐസിയുവിലാക്കുകയായിരുന്നു. ആസ്പത്രിയിലെത്തി 20 ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; എംജിഎര്&#x200d; സ്മാരകത്തിനു സമീപം ജയലളിതയുടെ സംസ്‌കാരത്തിനാവശ്യമായ ഒരുക്കങ്ങള്&#x200d; തുടങ്ങിയെന്നും അവര്&#x200d; ആരോപിച്ചിരുന്നു. പ്രകോപനപരമായ പ്രസ്താവന ഇറക്കിയതിനും തെറ്റിദ്ധാരണയുണ്ടാക്കിയതിനുമാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്.<br />
കടുത്ത പനിയും നിര്&#x200d;ജലീകരണവും കാരണം സ്പതംബര്&#x200d; 22നാണ് ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/doctor-arrested-for-spreading-rumors-on-jayalalithas-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പളനിസ്വാമി &#8216;പണി&#8217; തുടങ്ങി; ജനപിന്തുണ നേടാന്‍ വിവിധ പ്രഖ്യാപനങ്ങള്‍</title>
		<link>https://www.chandrikadaily.com/palaniswamy.html</link>
					<comments>https://www.chandrikadaily.com/palaniswamy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Feb 2017 11:21:09 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#palaniswamy]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[jjayalalitha]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20659</guid>

					<description><![CDATA[ചെന്നൈ: വിശ്വാസ വോട്ട് നേടിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടില്‍ ജനപിന്തുണ നേടുന്നതിന് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. ലക്ഷം സ്ത്രീകള്‍ക്ക് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ പകുതി വിലക്ക് &#8216;അമ്മ&#8217; ഇരുചക്ര വാഹനം നല്‍കുമെന്ന് എടപ്പാടി പളനിസ്വാമി അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍ പൂട്ടാനും തീരുമാനമായി. മുഖ്യമന്ത്രിയായി ചുമതലയേറ്റേതിനു ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് പളനിസ്വാമി അഞ്ചു ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇരുചക്ര വാഹാനം നല്‍കുന്നതില്‍ ജോലിയുള്ള സ്ത്രീകള്‍ക്കാണ് മുന്‍ഗണന. 20,000 രൂപ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: വിശ്വാസ വോട്ട് നേടിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടില്&#x200d; ജനപിന്തുണ നേടുന്നതിന് വിവിധ പദ്ധതികള്&#x200d; പ്രഖ്യാപിച്ചു. ലക്ഷം സ്ത്രീകള്&#x200d;ക്ക് മുന്&#x200d;മുഖ്യമന്ത്രി ജയലളിതയുടെ പേരില്&#x200d; പകുതി വിലക്ക് &#8216;അമ്മ&#8217; ഇരുചക്ര വാഹനം നല്&#x200d;കുമെന്ന് എടപ്പാടി പളനിസ്വാമി അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് സമ്പൂര്&#x200d;ണ മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്&#x200d;പനശാലകള്&#x200d; പൂട്ടാനും തീരുമാനമായി. മുഖ്യമന്ത്രിയായി ചുമതലയേറ്റേതിനു ശേഷം നടത്തിയ ആദ്യ വാര്&#x200d;ത്താസമ്മേളനത്തിലാണ് പളനിസ്വാമി അഞ്ചു ജനപ്രിയ പദ്ധതികള്&#x200d; പ്രഖ്യാപിച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-20704" src="https://www.chandrikadaily.com/wp-content/uploads/2017/02/palaniswamy_650x400_61487580445-1.jpg" alt="palaniswamy_650x400_61487580445" width="650" height="400" srcset="https://www.chandrikadaily.com/wp-content/uploads/2017/02/palaniswamy_650x400_61487580445-1.jpg 650w, https://www.chandrikadaily.com/wp-content/uploads/2017/02/palaniswamy_650x400_61487580445-1-300x185.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/palaniswamy_650x400_61487580445-1-356x220.jpg 356w" sizes="(max-width: 650px) 100vw, 650px" /></p>
<p>ഇരുചക്ര വാഹാനം നല്&#x200d;കുന്നതില്&#x200d; ജോലിയുള്ള സ്ത്രീകള്&#x200d;ക്കാണ് മുന്&#x200d;ഗണന. 20,000 രൂപ വരെയാണ് ഈ പദ്ധതി പ്രകാരം സബ്‌സിഡി നല്&#x200d;കുക. ഇതിലൂടെ പ്രതിവര്&#x200d;ഷം 200 കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കുക. 5000 മത്സ്യബന്ധ തൊഴിലാളികള്&#x200d;ക്കായി 8500 കോടി രൂപ ചെലവില്&#x200d; വീടുകള്&#x200d; നിര്&#x200d;മിക്കും. കൂടാതെ തൊഴിലില്ലായ്മ വേതനം ഇരട്ടിയായി ഉയര്&#x200d;ത്തി. നിര്&#x200d;ധന സ്ത്രീകള്&#x200d;ക്ക് പ്രസവശുശ്രൂഷക്കായി നല്&#x200d;കി വരുന്ന ധനസഹായം 18000 രൂപയാക്കി ഉയര്&#x200d;ത്തി. നേരത്തെ ഇത് 12,000 രൂപയായിരുന്നു. തലൈവി കാഴ്ച വെച്ച മികച്ച ഭരണം അതേരീതിയില്&#x200d; തുടരുമെന്നും ജനോപകാരപ്രദമായ ചില പുതിയ പദ്ധതികള്&#x200d; കൂടി നടപ്പാക്കുമെന്നും പളനിസ്വാമി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palaniswamy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പളനി സര്‍ക്കാര്‍ വീഴുമോ വാഴുമോ? ഒരു എംഎല്‍എ കൂടി കൂറുമാറി</title>
		<link>https://www.chandrikadaily.com/tamilnadu-politics.html</link>
					<comments>https://www.chandrikadaily.com/tamilnadu-politics.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Feb 2017 04:04:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#palaniswamy]]></category>
		<category><![CDATA[jjayalalitha]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20415</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി നിയമസഭയില്‍ ഇന്നു രാവിലെ 11 മണിക്ക് വിശ്വാസ വോട്ട് തേടും. 234 അംഗ സഭയില്‍ 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. സത്യപ്രതിജ്ഞ ചെയ്ത് 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടും റിസോര്‍ട്ടില്‍ പാര്‍പ്പിച്ച എംഎല്‍എമാരുടെ പിന്തുണ നഷ്ടമായേക്കുമെന്ന ഭയത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനിടെ ഇന്നലെ പളനി സ്വാമി ക്യാമ്പിലെ ഒരു എംഎല്‍എ കൂടി കൂറുമാറി. ഇയാള്‍ കൂവത്തൂരിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി നിയമസഭയില്&#x200d; ഇന്നു രാവിലെ 11 മണിക്ക് വിശ്വാസ വോട്ട് തേടും. 234 അംഗ സഭയില്&#x200d; 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. സത്യപ്രതിജ്ഞ ചെയ്ത് 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിച്ചാല്&#x200d; മതിയെന്ന് ഗവര്&#x200d;ണര്&#x200d; പറഞ്ഞിട്ടും റിസോര്&#x200d;ട്ടില്&#x200d; പാര്&#x200d;പ്പിച്ച എംഎല്&#x200d;എമാരുടെ പിന്തുണ നഷ്ടമായേക്കുമെന്ന ഭയത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നേരത്തെയാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്.<br />
അതിനിടെ ഇന്നലെ പളനി സ്വാമി ക്യാമ്പിലെ ഒരു എംഎല്&#x200d;എ കൂടി കൂറുമാറി. ഇയാള്&#x200d; കൂവത്തൂരിലെ റിസോര്&#x200d;ട്ടില്&#x200d; നിന്ന് പുറത്തെത്തി. കോയമ്പത്തൂര്&#x200d; നോര്&#x200d;ത്ത് എംഎല്&#x200d;എ അരുണ്&#x200d; കുമാറാണ് രാവിലെ റിസോര്&#x200d;ട്ടില്&#x200d; നിന്ന് പുറത്തെത്തിയത്. എന്നാല്&#x200d; ഇയാള്&#x200d; പനീര്&#x200d;ശെല്&#x200d;വത്തിന് പിന്തുണ പ്രഖ്യാപിക്കില്ലെന്നാണ് വിവരം. വോട്ടെടുപ്പില്&#x200d; നിന്ന് വിട്ടു നില്&#x200d;ക്കുമെന്ന് അ. രുണ്&#x200d;കുമാര്&#x200d; അറിയിച്ചു. പാര്&#x200d;ട്ടി നയങ്ങളില്&#x200d; പ്രതിഷേധിച്ച് എഐഎഡിഎംകെ കോയമ്പത്തൂര്&#x200d; ജില്ലാ സെക്രട്ടറി സ്ഥാനവും അരുണ്&#x200d;കുമാര്&#x200d; രാജിവെച്ചിട്ടുണ്ട്. അരുണ്&#x200d;കുമാര്&#x200d; കൂടി കൂറുമാറിയതോടെ പളനിസ്വാമിക്കു പിന്തുണ 122 ആയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamilnadu-politics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ശശികല; പകരക്കാരന്‍ പളനിസ്വാമി ഗവര്‍ണറെ കണ്ടേക്കും</title>
		<link>https://www.chandrikadaily.com/sasikala-palaniswami-2.html</link>
					<comments>https://www.chandrikadaily.com/sasikala-palaniswami-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Feb 2017 11:34:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[jayalalitha]]></category>
		<category><![CDATA[jjayalalitha]]></category>
		<category><![CDATA[OPaneerselvam]]></category>
		<category><![CDATA[OPS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20071</guid>

					<description><![CDATA[ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ എഐഎഡിഎംകെ നേതാവ് ശശികല നടരാജന്‍. എംഎല്‍എമാരെ പാര്‍പ്പിച്ച ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ വിധി പ്രഖ്യാപനത്തിനു മുമ്പ് എത്തിയ ശശികല, കുറ്റകാരിയാണെന്ന് കോടതി പ്രഖ്യാപിച്ചതോടെ അവിടെ തന്നെ തങ്ങുകയാണ്. എംഎല്‍എമാരുടെ പിന്തുണ തേടി പനീര്‍ശെല്‍വവും പ്രദേശത്ത് എത്താനിടയുള്ളതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റിസോര്‍ട്ട് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. അതിനിടെ, ശശികലയെ നാലു വര്‍ഷത്തേക്ക് ശിക്ഷിച്ചതോടെ പൊതുമരാമത്ത് മന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്&#x200d; കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ റിസോര്&#x200d;ട്ടില്&#x200d; നിന്ന് പുറത്തിറങ്ങാതെ എഐഎഡിഎംകെ നേതാവ് ശശികല നടരാജന്&#x200d;. എംഎല്&#x200d;എമാരെ പാര്&#x200d;പ്പിച്ച ഗോള്&#x200d;ഡന്&#x200d; ബേ റിസോര്&#x200d;ട്ടില്&#x200d; വിധി പ്രഖ്യാപനത്തിനു മുമ്പ് എത്തിയ ശശികല, കുറ്റകാരിയാണെന്ന് കോടതി പ്രഖ്യാപിച്ചതോടെ അവിടെ തന്നെ തങ്ങുകയാണ്.<br />
എംഎല്&#x200d;എമാരുടെ പിന്തുണ തേടി പനീര്&#x200d;ശെല്&#x200d;വവും പ്രദേശത്ത് എത്താനിടയുള്ളതിനാല്&#x200d; സംഘര്&#x200d;ഷസാധ്യത കണക്കിലെടുത്ത് റിസോര്&#x200d;ട്ട് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്&#x200d; പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-20076" src="https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_.jpeg" alt="dc-cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108-medi" width="800" height="448" srcset="https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_.jpeg 800w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-300x168.jpeg 300w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-768x430.jpeg 768w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-696x390.jpeg 696w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-750x420.jpeg 750w" sizes="(max-width: 800px) 100vw, 800px" /></p>
<p>അതിനിടെ, ശശികലയെ നാലു വര്&#x200d;ഷത്തേക്ക് ശിക്ഷിച്ചതോടെ പൊതുമരാമത്ത് മന്ത്രി എടപ്പാടി പളനിസ്വാമിയെ ചിന്നമ്മ ക്യാമ്പ് നിയമകക്ഷി നേതാവായി തെരഞ്ഞെടുത്തു. സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുന്നതിന് ഭൂരിപക്ഷം തെളിയിക്കാന്&#x200d; അവസരം തേടി പളനിസ്വാമി ഗവര്&#x200d;ണറുമായി ഇന്നു വൈകിട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും. പനീല്&#x200d;ശെല്&#x200d;വം മന്ത്രിസഭയില്&#x200d; ജലസേചനമന്ത്രിയായിരുന്നു പളനിസ്വാമി. റിസോര്&#x200d;ട്ടില്&#x200d; കഴിയുന്ന എംഎല്&#x200d;എമാരെക്കൊണ്ട് പളനിസ്വാമിയെ പിന്തുണച്ച് ഒപ്പിടുവിച്ചതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. അതേസമയം ശശികലയെ പൊലീസ് അറസ്റ്റു ചെയ്യില്ലെന്നും സ്വയം കീഴടങ്ങട്ടെയെന്നുമാണ് ബംഗളൂരു പൊലീസ് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-palaniswami-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ജയലളിതയെ ആരോ പിടിച്ചു തള്ളി&#8217;; മരണത്തില്‍ ദുരൂഹതയെന്ന് പി.എച്ച് പാണ്ഡ്യന്‍</title>
		<link>https://www.chandrikadaily.com/aiadmk-leader-ph-pandian-raises-suspicions-over-jayalalithaas-death.html</link>
					<comments>https://www.chandrikadaily.com/aiadmk-leader-ph-pandian-raises-suspicions-over-jayalalithaas-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Feb 2017 07:19:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jjayalalitha]]></category>
		<category><![CDATA[PH Pandian]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19332</guid>

					<description><![CDATA[ചെന്നൈ: വി.കെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.എ.ഡി.എം.കെയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്‍, മകനും രാജ്യസഭാംഗവുമായ മനോജ് പാണ്ഡ്യന്‍ എന്നിവരാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറോ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയോ ഇത്തരമൊരു നീക്കം ആഗ്രഹിച്ചിട്ടില്ലെന്ന് ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും പറഞ്ഞു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഇരുവരും പറഞ്ഞു. &#8221;ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തലേ ദിവസം പോയസ് ഗാര്‍ഡനില്‍ വഴക്കുണ്ടായി. ഇതിനിടെ ആരോ ജയലളിതയെ പിടിച്ചു [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: വി.കെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.എ.ഡി.എം.കെയില്&#x200d; പൊട്ടിത്തെറി. മുതിര്&#x200d;ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്&#x200d;, മകനും രാജ്യസഭാംഗവുമായ മനോജ് പാണ്ഡ്യന്&#x200d; എന്നിവരാണ് പാര്&#x200d;ട്ടി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പാര്&#x200d;ട്ടി സ്ഥാപകന്&#x200d; എം.ജി.ആറോ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയോ ഇത്തരമൊരു നീക്കം ആഗ്രഹിച്ചിട്ടില്ലെന്ന് ചെന്നൈയില്&#x200d; വിളിച്ചുചേര്&#x200d;ത്ത വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ഇരുവരും പറഞ്ഞു.</p>
<p>ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്&#x200d; നിലനില്&#x200d;ക്കുന്നുണ്ടെന്ന് ഇരുവരും പറഞ്ഞു. &#8221;ആസ്പത്രിയില്&#x200d; പ്രവേശിപ്പിക്കുന്നതിന് തലേ ദിവസം പോയസ് ഗാര്&#x200d;ഡനില്&#x200d; വഴക്കുണ്ടായി. ഇതിനിടെ ആരോ ജയലളിതയെ പിടിച്ചു തള്ളുകയും അവര്&#x200d; നിലത്ത് വീഴുകയും ചെയ്തു. അപ്പോളോ ആസ്പത്രിയില്&#x200d; ജയലളിതക്ക് നല്&#x200d;കിയ ചികിത്സ സംബന്ധിച്ചും ദുരൂഹതകളുണ്ട്. അസ്വാഭാവിക മരണമാണ് ജയലളിതയുടേത്. ഭക്ഷണത്തില്&#x200d; വിഷം കലര്&#x200d;ത്തി നല്&#x200d;കിയേക്കുമെന്ന് അവര്&#x200d; ഭയപ്പെട്ടിരുന്നു. ചോ രാമസ്വാമിയുമായുള്ള സംഭാഷണത്തിനിടയിലും ഇതേക്കുറിച്ച് തനിക്ക് സൂചന ലഭിച്ചിരുന്നു. ജയയെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ച സെപ്തംബര്&#x200d; 22 മുതല്&#x200d; താന്&#x200d; നിശബ്ദനായിരുന്നു. എന്നാല്&#x200d; കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന സംഭവങ്ങള്&#x200d; മൗനം ഭഞ്ജിക്കാന്&#x200d; തന്നെ നിര്&#x200d;ബന്ധിതനാക്കുകയാണെ&#8221;ന്ന് തമിഴ്‌നാട് മുന്&#x200d; സ്പീക്കര്&#x200d; കൂടിയായ പി.എച്ച് പാണ്ഡ്യന്&#x200d; പറഞ്ഞു.<br />
&#8221;ശശികലയെ മുഖ്യമന്ത്രിയാക്കുന്നതില്&#x200d; പല എം.എല്&#x200d;.എമാര്&#x200d;ക്കും എതിര്&#x200d;പ്പുണ്ട്. എന്നാല്&#x200d; അത് തുറന്നു പറയുന്നില്ല എന്നേയുള്ളൂ. പാര്&#x200d;ട്ടി ഭരണഘടന പ്രകാരം ജനറല്&#x200d; സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആകാനുള്ള യോഗ്യത ശശികലക്കില്ല. പാര്&#x200d;ട്ടി കേഡര്&#x200d;മാര്&#x200d; മാത്രമേ ജനറല്&#x200d; സെക്രട്ടറിയാകാവൂ എന്നാണ് വ്യവസ്ഥ. 2011ല്&#x200d; മുഖ്യമന്ത്രി കസേരയില്&#x200d;നിന്ന് അമ്മയെ പുറത്താക്കാന്&#x200d; വേണ്ടി ഗൂഢാലോചന നടത്തിയയാളാണ് ശശികല. ഇതേതുടര്&#x200d;ന്ന് ശശികലയേയും അടുത്ത ബന്ധുക്കളേയും ജയലളിത പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കിയതാണ്. പിന്നീട് തിരിച്ചെടുത്തെങ്കിലും രാഷ്ട്രീയത്തില്&#x200d; ശശികല ഇടപെടില്ലെന്ന് ജയലളിത പറഞ്ഞിരുന്നു.<br />
താല്&#x200d;ക്കാലിക ജനറല്&#x200d; സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടി വന്നാല്&#x200d; പാര്&#x200d;ട്ടിയിലെ മുതിര്&#x200d;ന്ന നേതാവിനെ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. ശശികലക്കു വേണ്ടി ഈ നിര്&#x200d;ദേശവും അട്ടിമറിച്ചു. ഇത്തരത്തില്&#x200d; കൈയടക്കുന്ന പദവി ഒരിക്കലും സ്ഥായിയാരിക്കില്ലെന്ന്&#8221; എ.ഐ.എ.ഡി.എം.കെ രാജ്യസഭാംഗമായ മനോജ് പാണ്ഡ്യന്&#x200d; പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-full wp-image-19334" src="https://www.chandrikadaily.com/wp-content/uploads/2017/02/552753-sasikala-jayalalithaa.jpg" alt="552753-sasikala-jayalalithaa" width="700" height="415" srcset="https://www.chandrikadaily.com/wp-content/uploads/2017/02/552753-sasikala-jayalalithaa.jpg 700w, https://www.chandrikadaily.com/wp-content/uploads/2017/02/552753-sasikala-jayalalithaa-300x178.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/552753-sasikala-jayalalithaa-696x413.jpg 696w" sizes="(max-width: 700px) 100vw, 700px" /></p>
<p>തന്റെ സ്വത്ത് മുഴുവന്&#x200d; ജനങ്ങള്&#x200d;ക്കുള്ളതാണെന്ന് ജയലളിത 1996ല്&#x200d; പരസ്യമായി പ്രഖ്യാപിച്ചതാണ്. അന്ന് പാര്&#x200d;ട്ടിയുടെ നിയമോപദേശകന്&#x200d; കൂടിയായിരുന്നു താന്&#x200d;. എന്നാല്&#x200d; ഇന്ന് ജയയുടെ സ്വത്ത് മുഴുവന്&#x200d; ശശികല കൈയടക്കി വെച്ചിരിക്കുകയാണ്. ശശികലയെ ജനറല്&#x200d; സെക്രട്ടറിയാക്കാനുള്ള നീക്കത്തെ തുടക്കം മുതല്&#x200d; പാര്&#x200d;ട്ടിക്കകത്ത് താന്&#x200d; എതിര്&#x200d;ത്തിരുന്നു. അവര്&#x200d; ഒരിക്കലും മുഖ്യമന്ത്രി ആകാന്&#x200d; പാടില്ലാത്തതാണ്. ഈ സത്യപ്രതിജ്ഞ നടക്കരുതെന്നും പി.എച്ച് പാണ്ഡ്യന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. ഈ മാസം 24ന് ഭാവി പരിപാടികള്&#x200d; വിശദീകരിക്കുമെന്ന് ഇരുവരും പറഞ്ഞു.<br />
ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ മുന്&#x200d; മന്ത്രിയും മുതിര്&#x200d;ന്ന നേതാവുമായ കെ.പി മുനുസ്വാമിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കപ്പെട്ട മറ്റൊരു രാജ്യസഭാംഗം ശശികല പുഷ്പ നേരത്തെതന്നെ വി.കെ ശശികലക്കെതിരെ നിയമയുദ്ധത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiadmk-leader-ph-pandian-raises-suspicions-over-jayalalithaas-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍; 40 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കും</title>
		<link>https://www.chandrikadaily.com/chief-minister-sasikala-not-yet-for-reasons-including-governors-time.html</link>
					<comments>https://www.chandrikadaily.com/chief-minister-sasikala-not-yet-for-reasons-including-governors-time.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Feb 2017 06:30:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[jjayalalitha]]></category>
		<category><![CDATA[sasikala]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19328</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. നിശ്ചയിച്ച പ്രകാരം നാളെ സത്യപ്രതിജ്ഞ നടന്നേക്കില്ലെന്നാണ് വിവരം. ശശികലക്കെതിരെ സ്വത്ത് സമ്പാദന കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമോപദേശം തേടിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. സ്വത്തു സമ്പാദന കേസില്‍ സുപ്രീംകോടതി ഒരാഴ്ചക്കകം വിധി പറയാനിരിക്കെയാണ് ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചത്. കോടതിവിധി ശശികലക്ക് എതിരാണെങ്കില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചക്കകം രാജിവെക്കേണ്ട സാഹചര്യമുണ്ടാകും. അതിനാല്‍ ഒരാഴ്ച കാത്തിരുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അണ്ണാഡിഎംകെ ജനറല്&#x200d; സെക്രട്ടറി വി.കെ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്&#x200d;. നിശ്ചയിച്ച പ്രകാരം നാളെ സത്യപ്രതിജ്ഞ നടന്നേക്കില്ലെന്നാണ് വിവരം. ശശികലക്കെതിരെ സ്വത്ത് സമ്പാദന കേസ് നിലനില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്&#x200d;ണര്&#x200d; വിദ്യാസാഗര്&#x200d; റാവു നിയമോപദേശം തേടിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. സ്വത്തു സമ്പാദന കേസില്&#x200d; സുപ്രീംകോടതി ഒരാഴ്ചക്കകം വിധി പറയാനിരിക്കെയാണ് ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്&#x200d;ട്ടി പരിഗണിച്ചത്. കോടതിവിധി ശശികലക്ക് എതിരാണെങ്കില്&#x200d; സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചക്കകം രാജിവെക്കേണ്ട സാഹചര്യമുണ്ടാകും. അതിനാല്&#x200d; ഒരാഴ്ച കാത്തിരുന്ന ശേഷം ഇതുസംബന്ധിച്ച തീരുമാനമെടുക്കാമെന്നാണ് ഗവര്&#x200d;ണര്&#x200d;ക്ക് ലഭിച്ച നിയമോപദേശം.<br />
അതിനിടെ, മുഖ്യമന്ത്രിയായി ശശികല സ്ഥാനമേല്&#x200d;ക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ജയലളിതയുടെ തോഴിയായിരുന്നവര്&#x200d; മുഖ്യമന്ത്രിയാകുന്നതിനെതിരെ പാര്&#x200d;ട്ടിയില്&#x200d; തന്നെ വിമര്&#x200d;ശനം ഉയരുന്നുണ്ട്. നടപടിയില്&#x200d; എതിര്&#x200d;പ്പുള്ള 40 എംഎല്&#x200d;എമാര്&#x200d; പാര്&#x200d;ട്ടി വിട്ടേക്കുമെന്നാണ് സൂചന. ഇവര്&#x200d; ഡിഎംകെ നേതൃത്വവുമായി അനൗദ്യോഗിക ചര്&#x200d;ച്ചകള്&#x200d; നടത്തിയതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-19330" src="https://www.chandrikadaily.com/wp-content/uploads/2017/02/Sasikala_PTI.jpg" alt="sasikala_pti" width="800" height="448" srcset="https://www.chandrikadaily.com/wp-content/uploads/2017/02/Sasikala_PTI.jpg 800w, https://www.chandrikadaily.com/wp-content/uploads/2017/02/Sasikala_PTI-300x168.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/Sasikala_PTI-768x430.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/02/Sasikala_PTI-696x390.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/02/Sasikala_PTI-750x420.jpg 750w" sizes="(max-width: 800px) 100vw, 800px" /><br />
സമൂഹമാധ്യമങ്ങളിലും ശശികലക്കെതിരെ രൂക്ഷ വിമര്&#x200d;ശനമുയരുന്നുണ്ട്. ശശികലക്കെതിരെ ക്രിക്കറ്റ് താരം ആര്&#x200d; അശ്വിന്റെയും ഗായിക സോഫിയ അഷ്‌റഫിന്റെയും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്&#x200d; ചര്&#x200d;ച്ച ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിലെ യുവാക്കള്&#x200d;ക്കായി 234 തൊഴിലവസരങ്ങള്&#x200d; ഒരുങ്ങിയിട്ടുണ്ടെന്നായിരുന്നു അശ്വിന്റെ പോസ്റ്റ്. 234 അംഗ നിയമസഭയയെയാണ് അശ്വിന്&#x200d; പരോക്ഷമായി വിമര്&#x200d;ശിച്ചത്. അതേസമയം, പോയസ് ഗാര്&#x200d;ഡന്&#x200d; റോഡിലൂടെ ശശികലക്കെതിരെ റാപ് ഗാനം പാടി നടക്കുന്ന ഫേസ്ബുക്ക് ലൈവിലൂടെയാണ് സോഫിയ അഷ്‌റഫ് തന്റെ പ്രതിഷേധം അറിയിച്ചത്. ഇത് വൈറലാവുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chief-minister-sasikala-not-yet-for-reasons-including-governors-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
