<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jo biden &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jo-biden/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 14 Mar 2023 05:59:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jo biden &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അവഗണിക്കുന്നത് പതിവാക്കി അമേരിക്കൻ പ്രസിഡണ്ട്</title>
		<link>https://www.chandrikadaily.com/pressmeetbidenprasident.html</link>
					<comments>https://www.chandrikadaily.com/pressmeetbidenprasident.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 14 Mar 2023 05:59:14 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[jo biden]]></category>
		<category><![CDATA[president]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242581</guid>

					<description><![CDATA[ഇതാദ്യമായല്ല അമേരിക്കൻ പ്രസിഡണ്ട് വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപോകുന്നത്.]]></description>
										<content:encoded><![CDATA[<p>സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയുടെ പശ്ചാത്തലത്തിൽ ബാങ്കിംഗ് പ്രതിസന്ധിയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ അവഗണിച്ച് മുറി വിട്ടിറങ്ങിപോകുന്ന അമേരിക്കൻ പ്രസിഡണ്ട് ബൈഡന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.<br />
വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലിൽ ബൈഡൻ പുറത്തേക്ക് പോകുന്ന വീഡിയോ നാല് ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.</p>
<p>തിങ്കളാഴ്ച സിലിക്കൺ വാലി ബാങ്ക് തകർച്ചയെക്കുറിച്ചുള്ള ഒരു ബ്രീഫിംഗിൽ നിന്നാണ് ബാങ്കിങ് തകർച്ചയെക്കുറിച്ചും അമേരിക്കയുടെ സാമ്പത്തിക രംഗത്തെ കുറിച്ചുമുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ അവഗണിച്ച് അദ്ദേഹം ഇറങ്ങിപ്പോയത്.</p>
<p>ഇതാദ്യമായല്ല അമേരിക്കൻ പ്രസിഡണ്ട് വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപോകുന്നതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത്. മുൻപ് ചൈനയുടെ &#8220;ചാര ബലൂൺ&#8221; സംഭവത്തെക്കുറിച്ച് പ്രസ്താവന നടത്തിയ ശേഷം മാധ്യമപ്രവർത്തകർ ബൈഡന് നേരെ ചോദ്യങ്ങളുമായി ചെന്നപ്പോഴാണ് &#8220;എനിക്കൊരു ഇടവേള തരൂ, സുഹൃത്തേ &#8221; എന്ന് പറഞ്ഞു പ്രസിഡണ്ട് നടന്നു നീങ്ങിയത്.</p>
<p>കഴിഞ്ഞ വർഷം, കൊളംബിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരെ നോക്കി പുഞ്ചിരിക്കുന്ന ഒരു ക്ലിപ്പും വൈറലായിരുന്നു.&#8221;ഉത്തരമില്ലാത്തതിനാൽ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ അദ്ദേഹം മടിക്കുന്നു എന്നാണ് പ്രസിഡണ്ട് ബൈഡന്റെ ഈ നടപടികളെ കുറിച്ചുള്ള നിരീക്ഷകരുടെ വിമർശനം .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pressmeetbidenprasident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുക്രെയ്‌നില്&#x200d; ബൈഡന്റെ അപ്രതീക്ഷിത സന്ദര്&#x200d;ശനം: സെലന്&#x200d;സ്‌കിയുമായി കൂടിക്കാഴ്ച നടത്തി</title>
		<link>https://www.chandrikadaily.com/bidens-surprise-visit-to-ukraine.html</link>
					<comments>https://www.chandrikadaily.com/bidens-surprise-visit-to-ukraine.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 Feb 2023 12:52:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[jo biden]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[Ukrain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239048</guid>

					<description><![CDATA[യുക്രെയ്‌നുള്ള അമേരിക്കയുടെ തുറന്ന പിന്തുണയാണ് തന്റെ സന്ദര്&#x200d;ശനമെന്ന് ബൈഡന്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>അമേരിക്കന്&#x200d; പ്രസിഡന്റ് ജോ ബൈഡന്&#x200d; യുക്രെയിനില്&#x200d; സന്ദര്&#x200d;ശനം നടത്തി. വൊളോഡിമിര്&#x200d; സെലന്&#x200d;സ്‌കിയുമായി കൂടിക്കാഴ്ച്ച നടത്തി. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം ഒരു വര്&#x200d;ഷം തികയുന്നതിനിടെയാണ് കൂടിക്കാഴ്ച. ബൈഡന്&#x200d; യുക്രെയ്ന്&#x200d; തലസ്ഥാന നഗരമായ കീവിലെത്തി. ആദ്യമായാണ് ബൈഡന്&#x200d; കീവിലെത്തുന്നത്.</p>
<p>ബൈഡന്റെ സന്ദര്&#x200d;ശനത്തിലൂടെ യുക്രെയ്‌ന് ഇനിയും സഹായം ലഭിക്കുമെന്നാണ് വിലയിരുത്തല്&#x200d;. കീവിലെത്തിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയില്&#x200d; ഇക്കാര്യം പറയുന്നുണ്ട്. യുക്രെയ്‌നുള്ള അമേരിക്കയുടെ തുറന്ന പിന്തുണയാണ് തന്റെ സന്ദര്&#x200d;ശനമെന്ന് ബൈഡന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bidens-surprise-visit-to-ukraine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പല്ല് കൊഴിഞ്ഞ് യു.എസ്-എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/losing-teeth-us-editorial.html</link>
					<comments>https://www.chandrikadaily.com/losing-teeth-us-editorial.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 29 Jul 2022 11:34:17 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[jo biden]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=215644</guid>

					<description><![CDATA[ചൈനയുടെ സാമ്പത്തിക ഉയര്&#x200d;ച്ചയും അമേരിക്കയുടെ തളര്&#x200d;ച്ചയും റഷ്യയുടെ മേധാവിത്വ നീക്കങ്ങളും ഉണ്ടാക്കിയ പുതിയ ലോക സാഹചര്യങ്ങള്&#x200d; ഗള്&#x200d;ഫിനെയും സ്വാധീനിക്കാന്&#x200d; ആരംഭിച്ചിട്ടുണ്ടെന്ന് അമേരിക്ക തിരിച്ചറിഞ്ഞോ എന്ന് അറിയില്ല. ഏതായാലും ഏതെങ്കിലുമൊരു രാജ്യത്തിന്റെ മേല്&#x200d;ക്കോയ്മക്ക് പിടികൊടുക്കാത്ത നവ ലോകക്രമമാണ് ഉരുത്തിരിയുന്നതെന്ന് വ്യക്തം.]]></description>
										<content:encoded><![CDATA[<p>ഒരാഴ്ച മുമ്പ് റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാഡിമിര്&#x200d; പുടിന്&#x200d; നടത്തിയ പ്രസംഗത്തില്&#x200d; മാറുന്ന ലോകക്രമത്തെക്കുറിച്ച് ചില പ്രവചനങ്ങള്&#x200d; നടത്തി. അന്താരാഷ്ട്രതലത്തില്&#x200d; പാശ്ചാത്യ ശക്തികള്&#x200d;ക്കുണ്ടായിരുന്ന ആധിപത്യത്തിന് ശക്തിക്ഷയം സംഭവിച്ചുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. യുക്രെയ്‌നുമേല്&#x200d; അന്യായമായി അടിച്ചേല്&#x200d;പ്പിച്ച യുദ്ധത്തിന്റെ പശ്ചാത്തലത്തില്&#x200d; അമേരിക്കയെയും സഖ്യകക്ഷികളെയും കൊച്ചാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ വാക്കുകളെന്ന് തോന്നുമെങ്കിലും അതില്&#x200d; അല്&#x200d;പം പൊരുളുണ്ടെന്ന് ആര്&#x200d;ക്കും മനസ്സിലാകും. സമീപ കാലം വരെയും ദുര്&#x200d;ബല രാജ്യങ്ങളെ വിറപ്പിച്ചുനിര്&#x200d;ത്തിയിരുന്ന പാശ്ചാത്യ സാമ്രാജ്യത്വത്തിന് ശൗര്യം നഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടോളം അഫ്ഗാനിസ്താനില്&#x200d; താലിബാന്&#x200d; പോരാളികളോട് സര്&#x200d;വായുധ സജ്ജരായി പോരാടിയിട്ടും അമേരിക്കക്ക് ഇളിഭ്യരായി തോറ്റോടേണ്ടിവന്നത് മേല്&#x200d;ക്കോയ്മയുടെ പഴയ സമവാക്യങ്ങള്&#x200d; മായുന്നതിന്റെ സൂചനകളാണ്.</p>
<p>ലോക പൊലീസ് പരിവേഷമുണ്ടായിരുന്ന അമേരിക്കയുടെ വാക്കുകള്&#x200d;ക്കിപ്പോള്&#x200d; ആരും ചെവി കൊടുക്കുന്നില്ല. യു.എസ് പ്രസിഡന്റ് സാധാരണ ഭരണാധികാരികളില്&#x200d; ഒരാളായി ചുരുങ്ങിയിരിക്കുന്നു. അടുത്തിടെ ജോ ബൈഡന്&#x200d; പശ്ചിമേഷ്യയില്&#x200d; നടത്തിയ പര്യടനം തന്നെ പരിശോധിക്കാം. ജൂലൈ 13 മുതല്&#x200d; 16 വരെ നീണ്ട സന്ദര്&#x200d;ശനത്തിനിടെ ഇസ്രാഈല്&#x200d; അല്ലാതെ മേഖലയിലെ ഒരു രാജ്യവും അദ്ദേഹത്തെ പരിഗണിച്ചില്ല. യു.എസ് പ്രസിഡന്റായതിനു ശേഷം നടത്തിയ ആദ്യ പശ്ചിമേഷ്യന്&#x200d; പര്യടനം കഴിഞ്ഞ് നിരാശനായാണ് ബൈഡന് മടങ്ങേണ്ടിവന്നത്. നയതന്ത്രതലത്തില്&#x200d; നേരിയ ഇളക്കം പോലും ഉണ്ടായില്ല. ഇസ്രാഈലിലും അവഗണന പേറേണ്ടിവന്നു. നേരത്തെ എല്ലാം വാരിക്കോരി തന്ന മുന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ പകരക്കാരനെ അവര്&#x200d;ക്ക് പുച്ഛമാണ്. ഫലസ്തീനികള്&#x200d;ക്ക് എത്രയോ മുമ്പ് തന്നെ അമേരിക്കയില്&#x200d; വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ട് ബൈഡനെയും അത്തരമൊരു കണ്ണോടെയാണ് കണ്ടത്. ഫലസ്തീന്&#x200d; അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി പേരിനൊരു ചര്&#x200d;ച്ച നടത്തിയെന്ന് മാത്രം. പശ്ചിമേഷ്യന്&#x200d; സമാധാന പ്രക്രിയയക്ക് ഉത്തേജനം പകരുന്ന പ്രസ്താവന പോലും ബൈഡനില്&#x200d;നിന്ന് ഉണ്ടായില്ല. പതിറ്റാണ്ടുകളായി നീറിപ്പുകയുന്ന സംഘര്&#x200d;ഷത്തിന് അയവു വരുത്താനുള്ള നീക്കങ്ങള്&#x200d;ക്ക്പകരം ഫലസ്തീനികള്&#x200d;ക്ക് 4ജി ഇന്റര്&#x200d;നെറ്റ് ഒരുക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.</p>
<p>സഊദി അറേബ്യയിലും സ്വീകരണം ഊഷ്മളമായിരുന്നില്ല. ജിദ്ദയില്&#x200d; സഈദി കിരീടാവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാനുമായി നടത്തിയ കൂടിക്കാഴ്ച പരാജയമായിരുന്നു. ഉദ്ദേശിച്ചത് പലതും നേടിയെടുക്കാന്&#x200d; സാധിക്കാതെയാണ് ബൈഡന്&#x200d; സഊദി കൊട്ടാരം വിട്ടത്. ഇസ്രാഈലി വിമാനങ്ങള്&#x200d;ക്ക് സഊദി വ്യോമാതിര്&#x200d;ത്തിയിലുള്ള നിയന്ത്രണങ്ങള്&#x200d; നീക്കുമെന്ന പ്രഖ്യാപനം മാത്രം മിച്ഛം. യുക്രെയ്ന്&#x200d; യുദ്ധ പശ്ചാത്തലത്തില്&#x200d; റഷ്യക്കെതിരെ ഉപരോധങ്ങള്&#x200d; പ്രഖ്യാപിച്ചതിനെ തുടര്&#x200d;ന്നുണ്ടായ എണ്ണ ക്ഷാമം മറികടക്കാനുള്ള മാര്&#x200d;ഗങ്ങളെക്കുറിച്ചാണ് ഗള്&#x200d;ഫ് സഹകരണ കൗണ്&#x200d;സിലിന്റെ ഉച്ചകോടിയില്&#x200d; അദ്ദേഹം സംസാരിച്ചത്. പക്ഷേ, എണ്ണ ഉത്പാദനം വര്&#x200d;ധിപ്പിച്ച് പ്രതിസന്ധിയില്&#x200d; പാശ്ചാത്യ രാജ്യങ്ങളെ സഹായിക്കാന്&#x200d; ജി.സി.സി രാജ്യങ്ങളാരും തയാറായില്ല. ഗള്&#x200d;ഫില്&#x200d;നിന്ന് എണ്ണയുടെ ഒഴുക്ക് കൂട്ടിയാല്&#x200d; അമേരിക്കയിലും യൂറോപ്പിലും അനുഭവപ്പെടുന്ന വിലക്കയറ്റം പിടിച്ചുനിര്&#x200d;ത്താന്&#x200d; സാധിക്കുമെന്നാണ് ബൈഡന്റെ കണക്കുകൂട്ടല്&#x200d;. ഗള്&#x200d;ഫ് രാജ്യങ്ങളുടെ മനസ്സില്&#x200d; അമേരിക്കക്കുണ്ടായിരുന്ന പഴയ പ്രതാപം നഷ്ടപ്പെട്ടതുകൊണ്ടായിരിക്കും എണ്ണ ഉത്പാദനത്തില്&#x200d; ഒരു തുള്ളി വര്&#x200d;ധനക്കും സമ്മതം മൂളിയില്ല.</p>
<p>റഷ്യക്കെതിരെയുള്ള പശ്ചാത്യ ഉപരോധത്തോടും അറബ് രാജ്യങ്ങള്&#x200d; മുഖം തിരിച്ചുനില്&#x200d;ക്കുകയാണ്. യുക്രെയ്ന്&#x200d; യുദ്ധത്തില്&#x200d; പക്ഷം ചേരാനില്ലെന്ന് ഒമ്പത് രാജ്യങ്ങള്&#x200d; തുറന്നടിച്ചു. യമന്&#x200d; യുദ്ധം ഉള്&#x200d;പ്പെടെ മേഖലയെ വേട്ടയാടുന്ന പ്രശ്‌നങ്ങളില്&#x200d; ബൈഡന് താല്&#x200d;പര്യമുണ്ടായിരുന്നില്ല. പകരം യുക്രെയ്‌നിലെ റഷ്യന്&#x200d; അധിനിവേശത്തില്&#x200d; കേന്ദ്രീകൃതമായിരുന്നു അദ്ദേഹത്തിന്റെ സംസാരം. അമേരിക്കയുടെ സ്വാര്&#x200d;ത്ഥത തിരിച്ചറിഞ്ഞ് അറബ് ലോകം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് പര്യടനക്കാലത്ത് ബൈഡന് നേരിടേണ്ടിവന്ന തിരിച്ചടികള്&#x200d; വ്യക്തമാക്കുന്നത്. ചൈനയുടെ സാമ്പത്തിക ഉയര്&#x200d;ച്ചയും അമേരിക്കയുടെ തളര്&#x200d;ച്ചയും റഷ്യയുടെ മേധാവിത്വ നീക്കങ്ങളും ഉണ്ടാക്കിയ പുതിയ ലോക സാഹചര്യങ്ങള്&#x200d; ഗള്&#x200d;ഫിനെയും സ്വാധീനിക്കാന്&#x200d; ആരംഭിച്ചിട്ടുണ്ടെന്ന് അമേരിക്ക തിരിച്ചറിഞ്ഞോ എന്ന് അറിയില്ല. ഏതായാലും ഏതെങ്കിലുമൊരു രാജ്യത്തിന്റെ മേല്&#x200d;ക്കോയ്മക്ക് പിടികൊടുക്കാത്ത നവ ലോകക്രമമാണ് ഉരുത്തിരിയുന്നതെന്ന് വ്യക്തം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/losing-teeth-us-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കയില്&#x200d; യാത്രാവിലക്ക്; കൊവിഡ് നിയന്ത്രണങ്ങള്&#x200d; വീണ്ടും കര്&#x200d;ശനമാക്കുന്നു</title>
		<link>https://www.chandrikadaily.com/usa-covid-restrictions.html</link>
					<comments>https://www.chandrikadaily.com/usa-covid-restrictions.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 25 Jan 2021 05:37:25 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[covid 19]]></category>
		<category><![CDATA[jo biden]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177854</guid>

					<description><![CDATA[കൊവിഡ് പുതിയ വകഭേദം അമേരിക്കയില്&#x200d; സ്ഥിരീകരിച്ചതിനെതുടര്&#x200d;ന്നാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ആലോചിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടണ്&#x200d;: അമേരിക്കയില്&#x200d; കോവിഡ് നിയന്ത്രണങ്ങള്&#x200d; ശക്തമാക്കാന്&#x200d; ജോബൈഡന്&#x200d; ഭരണകൂടം. ബ്രിട്ടന്&#x200d;, ബ്രസീല്&#x200d;, അയര്&#x200d;ലാന്റ്, യൂറോപ്പിലെ രാജ്യങ്ങള്&#x200d; എന്നിവിടങ്ങളിലുള്ള അമേരിക്കന്&#x200d; പൗരന്&#x200d;മാരല്ലാത്തവര്&#x200d;ക്ക് യാത്രാവിലക്ക് ഏര്&#x200d;പ്പെടുത്തുമെന്ന് വൈറ്റ്ഹൗസ് അധികൃതര്&#x200d; അറിയിച്ചു.</p>
<p>കൊവിഡ് പുതിയ വകഭേദം അമേരിക്കയില്&#x200d; സ്ഥിരീകരിച്ചതിനെതുടര്&#x200d;ന്നാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ആലോചിക്കുന്നത്. പ്രതിരോധപ്രവര്&#x200d;ത്തനങ്ങള്&#x200d; ലഘൂകരിക്കുന്ന ഡൊണാള്&#x200d;ഡ് ട്രംപിന്റെ നടപടിയെ പൊളിച്ചെഴുതുന്ന തീരുമാനങ്ങളാണ് അധികാരമേറ്റ് ആദ്യദിനങ്ങളില്&#x200d; ബൈഡന്&#x200d; ഭരണകൂടം സ്വീകരിക്കുന്നത്.</p>
<p>മാസ്‌ക് ധരിക്കുന്നത് നിര്&#x200d;ബന്ധമാക്കുന്നതോടൊപ്പം മറ്റുരാജ്യങ്ങളില്&#x200d; നിന്നെത്തുന്നവര്&#x200d;ക്ക് അമേരിക്കയില്&#x200d; ക്വാറന്റീനും നിര്&#x200d;ബന്ധമാക്കിയിരുന്നു. അടുത്തമാസത്തോടെ കൊവിഡ് മരണനിരക്ക് അഞ്ച് ലക്ഷത്തോളമാകുമെന്നും ശക്തമായ നിയന്ത്രണങ്ങള്&#x200d; വേണമെന്നും ബൈഡന്&#x200d; നേരത്തെ മുന്നറിയിപ്പ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/usa-covid-restrictions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോ ബൈഡന്&#x200d; ഇന്ന് അധികാരമേല്&#x200d;ക്കും; ചടങ്ങില്&#x200d; നിന്ന് ട്രംപ് വിട്ടുനില്&#x200d;ക്കും</title>
		<link>https://www.chandrikadaily.com/us-president-elect-biden-tobe-sworn-in-today.html</link>
					<comments>https://www.chandrikadaily.com/us-president-elect-biden-tobe-sworn-in-today.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 20 Jan 2021 03:29:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[jo biden]]></category>
		<category><![CDATA[us president]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177197</guid>

					<description><![CDATA[സ്ഥാനമൊഴിയുന്ന ഡൊണാള്&#x200d;ഡ് ട്രംപ് ഉദ്ഘാടനചടങ്ങില്&#x200d; നിന്ന് വിട്ട്‌നില്&#x200d;ക്കും.]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടണ്&#x200d;: അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡന്&#x200d; ഇന്ന് സ്ഥാനമേല്&#x200d;ക്കും. രാവിലെ 10മണിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. വൈസ് പ്രസിഡന്റായി ഇന്ത്യന്&#x200d; വംശജ കമല ഹരിദാസും സ്ഥാനമേല്&#x200d;ക്കും. സ്ഥാനമൊഴിയുന്ന ഡൊണാള്&#x200d;ഡ് ട്രംപ് ഉദ്ഘാടനചടങ്ങില്&#x200d; നിന്ന് വിട്ട്‌നില്&#x200d;ക്കും.</p>
<p>രണ്ട് സമയങ്ങളിലായി എട്ട് വര്&#x200d;ഷം വൈസ് പ്രസിഡന്റും 36വര്&#x200d;ഷം സെനറ്ററുമായി സേവനമനുഷ്ഠിച്ച 74കാരനായ ബൈഡന്&#x200d; അമേരിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായാണ് ചുമതലയേല്&#x200d;ക്കുന്നത്. അതേസമയം, വിടവാങ്ങല്&#x200d; പ്രസംഗത്തില്&#x200d; ട്രംപ് പുതിയ ഭരണത്തിന് ആശംസനേര്&#x200d;ന്നു. ബൈഡന്റെ പേര് പരാമര്&#x200d;ശിക്കാതെയാണ് ആശംസനേര്&#x200d;ന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-president-elect-biden-tobe-sworn-in-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് യാത്രാവിലക്ക് പിന്&#x200d;വലിക്കുമെന്ന് ട്രംപ്; പാടില്ലെന്ന് ജോബൈഡന്&#x200d;</title>
		<link>https://www.chandrikadaily.com/covid-travel-restrictions-us-trump-biden-statement.html</link>
					<comments>https://www.chandrikadaily.com/covid-travel-restrictions-us-trump-biden-statement.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 19 Jan 2021 06:52:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[jo biden]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177090</guid>

					<description><![CDATA[യൂറോപ്പിനും ബ്രസീലിനുമുള്ള യാത്രാവിലക്ക് നീക്കണമെന്നാണ് ട്രംപിന്റെ അഭിപ്രായം.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വാഷിംഗ്ടണ്&#x200d;: യൂറോപ്പില്&#x200d; നിന്നും ബ്രസീലില്&#x200d; നിന്നും വരുന്നവര്&#x200d;ക്കുള്ള യാത്രാവിലക്ക് പിന്&#x200d;വലിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ എതിര്&#x200d;ത്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്&#x200d; രംഗത്ത്. വിദഗ്ധ ആരോഗ്യസമിതിയുടെ നിര്&#x200d;ദേശപ്രകാരം നിയന്ത്രണങ്ങള്&#x200d; നീക്കാന്&#x200d; ഭരണകൂടം ഉദ്ദേശിക്കുന്നില്ലെന്ന് ബൈഡന്റെ പ്രസ് സെക്രട്ടറി അറിയിച്ചു.<br />
കോവിഡ് വ്യാപന നിയന്ത്രണ നടപടികള്&#x200d; നടക്കവെ രാജ്യാന്തര യാത്രക്കുള്ള നിയന്ത്രണം നീക്കേണ്ട സമയമായിട്ടില്ലെന്നാണ് നിലപാട്.<br />
അതേസമയം, യൂറോപ്പിനും ബ്രസീലിനുമുള്ള യാത്രാവിലക്ക് നീക്കണമെന്നാണ് ട്രംപിന്റെ അഭിപ്രായം. യു.എസിലേക്ക് പോകുന്ന എല്ലാ വിമാനയാത്രക്കാര്&#x200d;ക്കും പുറപ്പെടുന്നതിന് മൂന്നദിവസത്തിനുള്ളില്&#x200d; കോവിഡ് നെഗറ്റീവ് സ്ഥിരീകരിക്കണമെന്ന് സെന്റര്&#x200d;സ് ഫര്&#x200d; ഡിസീസ് കണ്&#x200d;ട്രോള്&#x200d; ആന്റ് പ്രിവന്&#x200d;ഷന്&#x200d; കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് ജനുവരി 26മുതല്&#x200d; പ്രാബല്യത്തില്&#x200d;വരും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/covid-travel-restrictions-us-trump-biden-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി കലാപത്തില്&#x200d; മോദി സര്&#x200d;ക്കാറിനെ വിമര്&#x200d;ശിച്ച ഇന്ത്യന്&#x200d; വംശജ നീര ടാണ്ടന്&#x200d; ജോ ബൈഡന്റെ സംഘത്തില്&#x200d;</title>
		<link>https://www.chandrikadaily.com/neera-tandon-in-bidens-team.html</link>
					<comments>https://www.chandrikadaily.com/neera-tandon-in-bidens-team.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 01 Dec 2020 11:21:31 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[jo biden]]></category>
		<category><![CDATA[neera tandon]]></category>
		<category><![CDATA[us president]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169957</guid>

					<description><![CDATA[മുസ്‌ലിംകള്&#x200d;ക്കെതിരെയുള്ള അതിക്രമങ്ങള്&#x200d; അന്താരാഷ്ട്ര തലത്തില്&#x200d; ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തി എന്നവര്&#x200d; കുറ്റപ്പെടുത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ജോ ബൈഡന്റെ സംഘത്തില്&#x200d; മറ്റൊരു ഇന്ത്യന്&#x200d; വംശജ കൂടി. ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റ് (ഒഎംബി) ഡയറക്ടറായി നീര ടാണ്ടന്&#x200d; ആണ് നിയമിതയായത്. ഒഎംബി മേധാവിയാകുന്ന ആദ്യ ഇന്ത്യന്&#x200d; അമേരിക്കന്&#x200d; വംശജയാണ് അമ്പതുകാരിയായ നീര. നിയമനത്തിന് സെനറ്റിന്റെ അംഗീകാരം വേണ്ടതുണ്ട്.</p>
<p>ഭരണത്തില്&#x200d; കാബിനറ്റ് റാങ്കുള്ള പദവിയാണിത്. നയം, ബജറ്റ്, മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളില്&#x200d; പ്രസിഡണ്ടിനെ സഹായിക്കുകയാണ് ഒഎംബിയുടെ ജോലി.</p>
<p>വടക്കുകിഴക്കന്&#x200d; ഡല്&#x200d;ഹിയില്&#x200d; ഫെബ്രുവരിയിലുണ്ടായ കലാപത്തില്&#x200d; മോദി സര്&#x200d;ക്കാറിനെതിരെ ശക്തമായി സംസാരിച്ച വ്യക്തി കൂടിയാണ് നീര. മുസ്‌ലിംകള്&#x200d;ക്കെതിരെയുള്ള അതിക്രമങ്ങള്&#x200d; അന്താരാഷ്ട്ര തലത്തില്&#x200d; ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തി എന്നവര്&#x200d; കുറ്റപ്പെടുത്തിയിരുന്നു.</p>
<p>മോദി സര്&#x200d;ക്കാറിന്റെ നയങ്ങള്&#x200d; മൂലം സാഹചര്യങ്ങള്&#x200d; മോശമായിക്കൊണ്ടിരിക്കുകയാണ്. തെറ്റു തിരുത്തേണ്ടതുണ്ട്. ഇന്ത്യയില്&#x200d; എല്ലാം കണ്&#x200d;മുമ്പില്&#x200d; വഷളായിക്കൊണ്ടിരിക്കുകയാണ്- എന്നായിരുന്നു ഡല്&#x200d;ഹി കലാപത്തില്&#x200d; അവരുടെ കുറ്റപ്പെടുത്തല്&#x200d;. പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്&#x200d;ശന വേളയിലായിരുന്നു ഡല്&#x200d;ഹി കലാപം അരങ്ങേറിയത്.</p>
<p>1970 സെപ്തംബര്&#x200d; 10ന് മസാചുസറ്റ്‌സിലെ ബെഡ്‌ഫോര്&#x200d;ഡിലാണ് നീര ടാണ്ടന്റെ ജനനം. ഇന്ത്യയ്ക്കാരായിരുന്ന മാതാപിതാക്കള്&#x200d; ഇവര്&#x200d;ക്ക് അഞ്ചു വയസ്സുള്ളപ്പോള്&#x200d; വേര്&#x200d;പിരിഞ്ഞു. കാലിഫോര്&#x200d;ണിയ സര്&#x200d;വകലാശാലയില്&#x200d; നിന്നാണ് ബിരുദമെടുത്തത്. യേല്&#x200d; ലോ സ്‌കൂളില്&#x200d; നിന്ന് നിയമബിരുദവും നേടി. 1992ല്&#x200d; ബ്ലില്&#x200d; ക്ലിന്റ്‌ന്റെയും 2008ല്&#x200d; ബറാക് ഒബാമയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്&#x200d; സജീവമായിരുന്നു.</p>
<p>അതിനിടെ, ജോ ബൈഡന്റെ മോശം തെരഞ്ഞെടുപ്പുകളില്&#x200d; ഒന്നാണ് നീര ടാണ്ടന്&#x200d; എന്ന് റിപ്പബ്ലിക്കുകള്&#x200d; കുറ്റപ്പെടുത്തി. മുന്&#x200d; ഭരണകാലത്ത് ട്രംപിന്റെ നിരന്തര വിമര്&#x200d;ശക കൂടിയായിരുന്നു ഇവര്&#x200d;. റിപ്പബ്ലിക്കന്&#x200d; അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്&#x200d; ഇവര്&#x200d; പോസ്റ്റ് ചെയ്ത ട്വീറ്റുകള്&#x200d; വിവാദങ്ങള്&#x200d;ക്ക് വഴി വച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/neera-tandon-in-bidens-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമസംഘത്തെ പ്രഖ്യാപിച്ച് ബൈഡന്&#x200d;; എല്ലാവരും വനിതകള്&#x200d;</title>
		<link>https://www.chandrikadaily.com/biden-white-house-female-communications-team.html</link>
					<comments>https://www.chandrikadaily.com/biden-white-house-female-communications-team.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 30 Nov 2020 10:05:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[jo biden]]></category>
		<category><![CDATA[us president]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169853</guid>

					<description><![CDATA[വൈറ്റ് ഹൗസിന്റെ ചരിത്രത്തില്&#x200d; ആദ്യമാണ് വനിതകളെ മാത്രം ഉള്&#x200d;പ്പെടുത്തിയുള്ള പ്രസിഡണ്ടിന്റെ മാധ്യമ സംഘം വരുന്നത്.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d; ഡിസി: വനിതകളെ മാത്രം ഉള്&#x200d;പ്പെടുത്തി, നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്&#x200d; തന്റെ മാധ്യമസംഘത്തെ പ്രഖ്യാപിച്ചു. ബൈഡന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്ന കേറ്റ് ബെഡിങ്ഫീല്&#x200d;ഡ് ആണ് കമ്യൂണിക്കേഷന്&#x200d; ഡയറക്ടര്&#x200d;. ഡെമോക്രാറ്റിക് വക്താവ് ജെന്&#x200d; സാക്കിയാണ് പ്രസ് സെക്രട്ടറി.</p>
<p>41കാരിയായ സാക്കി ബറാക് ഒബാമ പ്രസിഡണ്ടായിരുന്ന കാലത്ത് കമ്യൂണിക്കേഷന്&#x200d; ഡയറ്ക്ടറായി സേവനം ചെയ്തിട്ടുണ്ട്. വൈറ്റ് ഹൗസിന്റെ ചരിത്രത്തില്&#x200d; ആദ്യമാണ് വനിതകളെ മാത്രം ഉള്&#x200d;പ്പെടുത്തിയുള്ള പ്രസിഡണ്ടിന്റെ മാധ്യമ സംഘം വരുന്നത്.</p>
<p>പൂര്&#x200d;ണമായി വനിതകള്&#x200d; മാത്രം ഉള്&#x200d;പ്പെട്ട ഒരു മാധ്യമസംഘത്തെ പ്രഖ്യാപിക്കുന്നതില്&#x200d; അഭിമാനമുണ്ടെന്ന് ബൈഡന്&#x200d; പറഞ്ഞു. മൊത്തം ആറ് നിയമനങ്ങളാണ് ബൈഡന്&#x200d; നടത്തിയിട്ടുള്ളത്. ആഷ്‌ലി എറ്റിനെ, പിലി തോബാര്&#x200d;, എലിസബത്ത് അലക്‌സാണ്ടര്&#x200d; തുടങ്ങിയവരാണ് മറ്റു പ്രമുഖര്&#x200d;. ഇവരുടെ നിയമനങ്ങള്&#x200d;ക്ക് സെനറ്റിന്റെ അംഗീകാരം വേണ്ടതില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/biden-white-house-female-communications-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രമെഴുതി റീമ ദോദിന്&#x200d;; ജോ ബൈഡന്റെ സംഘത്തില്&#x200d; ഇടംപിടിച്ച അറബ് വംശജ</title>
		<link>https://www.chandrikadaily.com/reema-dodin-is-first-arab-american-named-in-joe-biden-s-white-house.html</link>
					<comments>https://www.chandrikadaily.com/reema-dodin-is-first-arab-american-named-in-joe-biden-s-white-house.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 25 Nov 2020 13:55:47 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[jo biden]]></category>
		<category><![CDATA[jo biden team]]></category>
		<category><![CDATA[reema dodin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169203</guid>

					<description><![CDATA[അറബ് ലോകവുമായുള്ള യുഎസിന്റെ ബന്ധം ഡൊണാള്&#x200d;ഡ് ട്രംപില്&#x200d; നിന്ന് സമ്പൂര്&#x200d;ണമായി വ്യത്യസ്തമായിരിക്കും എന്ന സൂചനയാണ് പുതിയ നിയമനങ്ങളില്&#x200d; ട്രംപ് നല്&#x200d;കുന്നത്.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: തന്റെ വിദേശകാര്യ നയത്തില്&#x200d; കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നല്&#x200d;കി നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ നിയമനങ്ങള്&#x200d;. തന്റെ സംഘത്തില്&#x200d; ഒരു അറബ്-അമേരിക്കനെ നിയമിച്ചാണ് ബൈഡന്&#x200d; ചരിത്രം സൃഷ്ടിച്ചത്. ഫലസ്തീന്&#x200d; വംശജയായ റീമ ദോദിന്&#x200d; ആണ് ബൈഡന്റെ ടീമില്&#x200d; ഇടം പിടിച്ചത്. വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് ലജിസ്ലേറ്റീവ് അഫയേഴ്‌സിലെ ഡെപ്യൂട്ടി ഡയറക്ടര്&#x200d; ആയാണ് നിയമനം.</p>
<p>ഫലസ്തീന്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത് പ്രകാരം വൈറ്റ് ഹൗസിലെത്തുന്ന ആദ്യത്തെ ഫലസ്തീന്&#x200d; അമേരിക്കന്&#x200d; വംശജയാണ് റീമ. ഇവരുടെ മാതാപിതാക്കള്&#x200d; ജോര്&#x200d;ദാനില്&#x200d; നിന്ന് യുഎസിലേക്ക് കുടിയേറുകയായിരുന്നു.</p>
<p>നേരത്തെ, ഡെമോക്രാറ്റിക് സെനറ്റര്&#x200d; റിച്ചാര്&#x200d;ഡ് ഡര്&#x200d;ബിന്റെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ഇവര്&#x200d;. മനുഷ്യാവകാശങ്ങള്&#x200d;ക്കു വേണ്ടിയുള്ള ജുഡീഷ്യറി സബ് കമ്മിറ്റിയില്&#x200d; പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. കാലിഫോര്&#x200d;ണിയ സര്&#x200d;വകലാശാലയില്&#x200d; നിന്നുള്ള ബിരുദധാരിണിയാണ്.</p>
<p><img loading="lazy" class="alignnone size-full wp-image-169204" src="https://www.chandrikadaily.com/wp-content/uploads/2020/11/reema.jpg" alt="" width="800" height="419" /></p>
<p>ഫലസ്തീന്&#x200d;-ഇസ്രയേല്&#x200d; സംഘര്&#x200d;ഷത്തില്&#x200d; സ്വന്തം നാടിനു വേണ്ടി ശക്തമായി നില കൊണ്ട നേതാവ് കൂടിയാണ് റീമ. നിരാശരായ ജനതയുടെ അവസാനത്തെ അഭയമാണ് ചാവേര്&#x200d; ബോംബറുകള്&#x200d; എന്ന് ഒരിക്കല്&#x200d; അവര്&#x200d; പറഞ്ഞിരുന്നു. ജോര്&#x200d;ദാനിലെ സാമൂഹിക നീതി മന്ത്രിയായിരുന്ന മുസ്തഫ ദോദിന്റെ കൊച്ചു മകള്&#x200d; കൂടിയാണ് ഇവര്&#x200d;.</p>
<p>അറബ് ലോകവുമായുള്ള യുഎസിന്റെ ബന്ധം ഡൊണാള്&#x200d;ഡ് ട്രംപില്&#x200d; നിന്ന് സമ്പൂര്&#x200d;ണമായി വ്യത്യസ്തമായിരിക്കും എന്ന സൂചനയാണ് പുതിയ നിയമനങ്ങളില്&#x200d; ട്രംപ് നല്&#x200d;കുന്നത്. അറബ് ലോകത്ത് ട്രംപിനേക്കാള്&#x200d; ജനപിന്തുണയും ബൈഡനുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/reema-dodin-is-first-arab-american-named-in-joe-biden-s-white-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോര്&#x200d;ജിയയില്&#x200d; വീണ്ടും വോട്ടെണ്ണി; വിജയം ബൈഡന് തന്നെ- ട്രംപിന് തിരിച്ചടി</title>
		<link>https://www.chandrikadaily.com/joe-biden-confirmed-as-georgia-winner-after-recount.html</link>
					<comments>https://www.chandrikadaily.com/joe-biden-confirmed-as-georgia-winner-after-recount.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 20 Nov 2020 04:10:02 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[jo biden]]></category>
		<category><![CDATA[us election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168410</guid>

					<description><![CDATA[മൂന്ന് ദശാബ്ദത്തിന് ശേഷമാണ് ജോര്&#x200d;ജിയയില്&#x200d; ഒരു ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥി ജയിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്&#x200d; റിപ്പബ്ലിക്കന്&#x200d; സ്ഥാനാര്&#x200d;ത്ഥി ഡൊണാള്&#x200d;ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോര്&#x200d;ജിയ സംസ്ഥാനത്ത് വീണ്ടും വോട്ടെണ്ണിയപ്പോള്&#x200d; വിജയിച്ചത് ജോ ബൈഡന്&#x200d; തന്നെ. ട്രംപിന്റെ ആവശ്യപ്രകാരമാണ് ജോര്&#x200d;ജിയയില്&#x200d; വീണ്ടും വോട്ടെണ്ണിയിരുന്നത്.</p>
<p>ജോര്&#x200d;ജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ വെബ്‌സൈറ്റിലാണ് വോട്ടെണ്ണല്&#x200d; പൂര്&#x200d;ത്തിയായ വിവരം അറിയിച്ചത്. റിപ്പബ്ലിക്കന്മാരുടെ കോട്ടയായ ജോര്&#x200d;ജിയയില്&#x200d; ബൈഡന്&#x200d; ജയിച്ചത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.</p>
<p>മൂന്ന് ദശാബ്ദത്തിന് ശേഷമാണ് ജോര്&#x200d;ജിയയില്&#x200d; ഒരു ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥി ജയിക്കുന്നത്. 1996ല്&#x200d; ബില്&#x200d; ക്ലിന്റനാണ് അവസാനമായി ഇവിടെ ജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥി. ജോര്&#x200d;ജിയയില്&#x200d; 16 ഇലക്ടോറല്&#x200d; വോട്ടുകളാണ് ഉള്ളത്. തെരഞ്ഞെടുപ്പില്&#x200d; ഇതുവരെ 306 ഇലക്ടോറല്&#x200d; വോട്ടുകളാണ് ബൈഡന്&#x200d; നേടിയത്. ട്രംപ് 232 ഉം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/joe-biden-confirmed-as-georgia-winner-after-recount.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
