<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>job &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/job/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 21 Sep 2025 16:14:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>job &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്ലിം സെയില്‍സ്മാന്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം;  വിദ്വേഷ കാമ്പയിനുമായി മുതിര്‍ന്ന ബിജെപി നേതാവിന്റെ മകന്‍</title>
		<link>https://www.chandrikadaily.com/muslim-salesmen-should-be-fired-senior-bjp-leaders-son-with-hate-campaign.html</link>
					<comments>https://www.chandrikadaily.com/muslim-salesmen-should-be-fired-senior-bjp-leaders-son-with-hate-campaign.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 21 Sep 2025 16:14:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[job]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[salesman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355130</guid>

					<description><![CDATA[മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുതിര്‍ന്ന ബിജെപി നേതാവ് മാലിനി ഗൗറിന്റെ മകനായ ഏകലവ്യ ഗൗര്‍ ആണ് കാമ്പയിന്‍ നടത്തുന്നത്.]]></description>
										<content:encoded><![CDATA[<p>മുസ്ലിം സെയില്&#x200d;സ്മാന്&#x200d;മാരെ ജോലിയില്&#x200d; നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷ കാമ്പയിനുമായി മുതിര്&#x200d;ന്ന ബിജെപി നേതാവിന്റെ മകന്&#x200d;. മധ്യപ്രദേശിലെ ഇന്&#x200d;ഡോറില്&#x200d; മുതിര്&#x200d;ന്ന ബിജെപി നേതാവ് മാലിനി ഗൗറിന്റെ മകനായ ഏകലവ്യ ഗൗര്&#x200d; ആണ് കാമ്പയിന്&#x200d; നടത്തുന്നത്. വിദ്വേഷ ആവശ്യം ഉന്നയിച്ച് ഇയാള്&#x200d; കടകള്&#x200d;തോറും കയറിയിറങ്ങുകയാണ്.</p>
<p>കടകളില്&#x200d; ജോലി ചെയ്യുന്ന മുസ്ലിം പുരുഷന്മാര്&#x200d; ലൗ ജിഹാദില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി നേതാവിന്റെ മകനായ ഗൗര്&#x200d; അവകാശപ്പെടുന്നത്. മാര്&#x200d;ക്കറ്റുകളിലെത്തി ഇക്കാര്യങ്ങളാണ് ഗൗര്&#x200d; ആരോപിക്കുന്നത്. ഉടനെ മുസ്‌ലിംസിനെ ജോലിയില്&#x200d; നിന്നും നീക്കം ചെയ്യണമെന്നാണ് ആവശ്യം. കൂടാതെ സെയില്&#x200d;സ്മാന്&#x200d;മാരുടെ ഒഴിവിലേക്ക് ഭാവിയില്&#x200d; പോലും മുസ്ലിം യുവാക്കളെ നിയമിക്കരുതെന്നും ഇയാള്&#x200d; ആവശ്യപ്പെട്ടു. ജോലിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഇവരുടെ രേഖകള്&#x200d; പരിശോധിച്ച് മുസ്ലിം അല്ലെന്ന് ഉറപ്പാക്കണമെന്നും ഗൗര്&#x200d; ആവശ്യപ്പെട്ടു.</p>
<p>വര്&#x200d;ഷങ്ങളായി തന്റെ കടയില്&#x200d; മുസ്ലിം സ്റ്റാഫുകളും ഹിന്ദു സ്റ്റാഫുകളും ജോലി ചെയ്യുന്നുണ്ട്. ഒരു കുഴപ്പവും ഇല്ലാതെ സമാധാനപരമായിട്ടാണ് അവര്&#x200d; ജോലി ചെയ്യുന്നതെന്ന് തുണിക്കട ഉടമയായ അബ്ദുല്&#x200d; റഹ്‌മാന്&#x200d; പറഞ്ഞു. മുസ്ലിം യുവാക്കളെ ജിഹാദികള്&#x200d; എന്ന് വിളിക്കുന്നത് വിഷലിപ്തമായ മനസിന് ഉടമയായതുകൊണ്ടാണ്. വെറും രാഷ്ട്രീയത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് അദ്ദേഹം പറഞ്ഞു.</p>
<p>&#8221;ഹിന്ദുക്കളെ ധ്രുവീകരിക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും അടിസ്ഥാനരഹിതമായ കാര്യങ്ങള്&#x200d; പ്രചരിപ്പിക്കുകയാണ്. ഇത് ആളുകളില്&#x200d; ഭയം നിറയ്ക്കുകയാണ്. ഒരു സമുദായത്തെ മുഴുവന്&#x200d; ക്രിമിനലുകളായി ചിത്രീകരിക്കാനാണ് ഇത്തരക്കാര്&#x200d; ശ്രമിക്കുന്നത്. ആദ്യം അവര്&#x200d; ലൗജിഹാദിനെക്കുറിച്ച് സംസാരിച്ചു. പിന്നീട് ലാന്&#x200d;ഡ് ജിഹാദിലേക്ക് എത്തി. പിന്നെ യുപിഎസ് സി ജിഹാദായി. ആളുകളില്&#x200d; ഭയം നിറച്ച് വിഭജിക്കാനാണ് ഇവരുടെ ശ്രമം&#8221; ആക്ടിവിസ്റ്റ് ഷബ്ന അന്&#x200d;സാരി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-salesmen-should-be-fired-senior-bjp-leaders-son-with-hate-campaign.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ 2025: വന്‍തോതിലുള്ള ജോലി വെട്ടിക്കുറയ്ക്കലിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കമ്പനികള്‍</title>
		<link>https://www.chandrikadaily.com/online-gaming-bill-2025-comppanies-warn-of-massive-job-cuts.html</link>
					<comments>https://www.chandrikadaily.com/online-gaming-bill-2025-comppanies-warn-of-massive-job-cuts.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 21 Aug 2025 10:31:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bill]]></category>
		<category><![CDATA[job]]></category>
		<category><![CDATA[onlinegames]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351169</guid>

					<description><![CDATA[ 20,000-ത്തിലധികം ജോലി വെട്ടിക്കുറയ്ക്കുന്നതിനും 300-ലധികം കമ്പനികളെ അവരുടെ വാതിലുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതരാക്കുന്നതിനും ഇടയാക്കുമെന്ന് വ്യവസായ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നു.]]></description>
										<content:encoded><![CDATA[<p>നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകള്&#x200d; ഉള്&#x200d;പ്പെടെ എല്ലാ യഥാര്&#x200d;ത്ഥ പണ ഗെയിമുകളും നിരോധിക്കാന്&#x200d; ലക്ഷ്യമിടുന്ന ഓണ്&#x200d;ലൈന്&#x200d; ഗെയിമിംഗ് ബില്ലിന്റെ പ്രൊമോഷനും റെഗുലേഷനും 2025-ന്റെ പേരില്&#x200d; ഓണ്&#x200d;ലൈന്&#x200d; ഗെയിമിംഗ് വ്യവസായം ശക്തമായി രംഗത്തുണ്ട്. ഈ വ്യാപകമായ നിരോധനം ഈ മേഖലയെ തളര്&#x200d;ത്തുമെന്നും ഇത് 20,000-ത്തിലധികം ജോലി വെട്ടിക്കുറയ്ക്കുന്നതിനും 300-ലധികം കമ്പനികളെ അവരുടെ വാതിലുകള്&#x200d; അടയ്ക്കാന്&#x200d; നിര്&#x200d;ബന്ധിതരാക്കുന്നതിനും ഇടയാക്കുമെന്ന് വ്യവസായ രംഗത്തെ പ്രമുഖര്&#x200d; മുന്നറിയിപ്പ് നല്&#x200d;കുന്നു.</p>
<p>ഈ നീക്കം, രാജ്യത്തെ ഏറ്റവും ചലനാത്മക ഡിജിറ്റല്&#x200d; വ്യവസായങ്ങളിലൊന്നിന്റെ ഭാവിയെ ഗുരുതരമായ അപകടത്തിലാക്കുന്നു. കേന്ദ്ര ഇലക്ട്രോണിക്സ് ആന്&#x200d;ഡ് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ടെക്നോളജി മന്ത്രാലയം (MeitY) തയ്യാറാക്കിയ 14 പേജുള്ള ബില്&#x200d; ഓഗസ്റ്റ് 20 ബുധനാഴ്ച ഇലക്ട്രോണിക്സ് ആന്&#x200d;ഡ് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്&#x200d; അവതരിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/online-gaming-bill-2025-comppanies-warn-of-massive-job-cuts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടെക്നോപാര്&#x200d;ക്കില്&#x200d; ജോലി വാഗ്ദാനം നല്&#x200d;കി; ലക്ഷങ്ങള്&#x200d; തട്ടിയ യുവതികള്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/offered-job-at-technopark-young-women-who-stole-lakhs-arrested1.html</link>
					<comments>https://www.chandrikadaily.com/offered-job-at-technopark-young-women-who-stole-lakhs-arrested1.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 31 Oct 2024 06:26:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[job]]></category>
		<category><![CDATA[techno park]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315599</guid>

					<description><![CDATA[വ്യാജമായി തയ്യാറാക്കിയ അപ്പോയിന്&#x200d;മെന്റെ് ലെറ്റര്&#x200d; കൈമാറിയായിരുന്നു ഇരുവരും തട്ടിപ്പ് നടത്തിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം ടെക്നോപാര്&#x200d;ക്കില്&#x200d; ജോലി വാഗ്ദാനം നല്&#x200d;കി ലക്ഷങ്ങള്&#x200d; തട്ടിയ യുവതികള്&#x200d; പിടിയില്&#x200d;. കുണ്ടറ ഇളംമ്പള്ളൂര്&#x200d; സ്വദേശി വിഷ്ണുപ്രിയ, മരുത്തടി സ്വദേശി മിദ്യദത്ത് എന്നിവരാണ് ഓച്ചിറയില്&#x200d; പിടിയിലായത്. വ്യാജമായി തയ്യാറാക്കിയ അപ്പോയിന്&#x200d;മെന്റെ് ലെറ്റര്&#x200d; കൈമാറിയായിരുന്നു ഇരുവരും തട്ടിപ്പ് നടത്തിയത്.</p>
<p>ക്ലാപ്പന സ്വദേശിയായ യുവതിക്ക് തിരുവനന്തപുരം ടെക്നോപാര്&#x200d;ക്കില്&#x200d; ജോലി വാഗ്ദാനം നല്&#x200d;കി ഇരുവരും എഴുപതിനായിരം രൂപ കൈക്കലാക്കുകയായിരുന്നു. എന്നാല്&#x200d; ദിവസങ്ങള്&#x200d;ക്ക് ശേഷം ജോലി ശരിയായെന്ന് അറിയിച്ച് വ്യാജമായി തയ്യാറാക്കിയ വ്യാജ നിയമന ഉത്തരവ് കൈമാറി മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിലെ അക്ഷരതെറ്റ് കണ്ട് സംശയം തോന്നിയതോടെ വിവരം ഓച്ചിറ പോലീസിനെ അറിയിക്കുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്&#x200d; ഇത് തട്ടിപ്പാണെന്ന് മനത്തിലായത്. പിന്നാലെ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.</p>
<p>ഒന്നാം പ്രതിയായ വിഷ്ണുപ്രിയയെ കെ.എം.എം.എല്ലില്&#x200d; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതിന് നേരത്തെ ചവറ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസില്&#x200d; ജാമ്യത്തിലിറങ്ങിയാണ് ഇവര്&#x200d; വീണ്ടും തട്ടിപ്പ് നടത്തിയത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/offered-job-at-technopark-young-women-who-stole-lakhs-arrested1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോലി സംരക്ഷണം ആവശ്യപ്പെട്ട് 30000 ത്തോളം എയ്ഡഡ് സ്കൂൾ ജീവനക്കാർ</title>
		<link>https://www.chandrikadaily.com/about-30000-aided-school-employees-seeking-job-protection.html</link>
					<comments>https://www.chandrikadaily.com/about-30000-aided-school-employees-seeking-job-protection.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Jul 2024 17:48:34 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aided school]]></category>
		<category><![CDATA[job]]></category>
		<category><![CDATA[school employees]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303388</guid>

					<description><![CDATA[കുട്ടികളുടെ കുറവ് മൂലം പുറത്തു പോകുന്ന അവസ്ഥയുണ്ടായാൽ ഒരുപാട് അധ്യാപകൻ സർവീസിൽ നിന്നും പുറത്തു പോകേണ്ടിവരും.]]></description>
										<content:encoded><![CDATA[<p>2015 മുതൽ എയ്ഡഡ് സ്കൂളിൽ ജോലി ചെയ്യ്ത് വരുന്ന മുപ്പതിനായിരത്തോളം അധ്യാപക &#8211; അനധ്യാപക ജീവനക്കാർക്ക് ഇതുവരെ ജോലി സംരക്ഷണം സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. അവസാനമായി 2014 -15 വർഷം വരെയാണ് ജോലി സംരക്ഷണം ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ കുറവ് മൂലം പുറത്തു പോകുന്ന അവസ്ഥയുണ്ടായാൽ ഒരുപാട് അധ്യാപകൻ സർവീസിൽ നിന്നും പുറത്തു പോകേണ്ടിവരും.</p>
<p>നിലവിൽ 1:1 സംവിധാനം നിലവിലുള്ളതിനാലും ന്യൂലി സ്കൂളിൽ ഒരു സംരക്ഷിത അധ്യാപകൻ നിർബന്ധമായും ജോലി ചെയ്യേണ്ടതിനാലും HTV തസ്തികയിൽ നിർബന്ധമായും സംരക്ഷിത അധ്യാപകനെ നിയമിക്കേണ്ടതിനാലും നിലവിൽ സ്കൂളിൽ ലഭ്യമാക്കാൻ പല വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിന് കീഴിലും അധ്യാപക- അനധ്യാപകർ അധ്യാപക ബാങ്കിൽ ഇല്ലാത്തതിനാൽ ദിവസവേതന ജീവനക്കാരെ നിയമിക്കാനാണ് പല ഡിഡിഇ ഓഫീസുകളിൽ നിന്നും നിർദ്ദേശിച്ചിരിക്കുന്നത്. ആയതിനാൽ സർക്കാരിന് സാമ്പത്തിക നഷ്ടം ഇല്ലാതെ തന്നെ ഈ വിഷയം പരിഹരിക്കാൻ സർക്കാരിന് കഴിയും.</p>
<p>എട്ടോളം വർഷം ജോലി ചെയ്ത് പുറത്തു പോകേണ്ടിവരുന്ന 2015 മുതൽ 2024 വരെ ജോലിയിൽ പ്രവേശിച്ച എല്ലാ അധ്യാപക- അനധ്യാപകർക്കും കൂടി സംരക്ഷണം നൽകുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി,വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി എന്നിവർക്ക് ടീച്ചേഴ്സ് മൂവ്മെൻറ് ഓഫ് കേരള നിവേദനം നൽകി കഴിഞ്ഞു ഈ വിഷയത്തിൽ ശക്തമായി ഇടപെട്ട് പരിഹാരം കാണുന്നതിന് എല്ലാ എംഎൽഎമാർക്കും വിദ്യാഭ്യാസ മേഖലയിലെ എല്ലാ സംഘടന നേതാക്കൾക്കും ജീവനക്കാരുടെ കൂട്ടായ്മ നിവേദനം നൽകിവരുന്നു.</p>
<p>അധ്യാപക ബാങ്കിൽ നിലവിൽ കൂടുതൽ പേർ ഇല്ലാത്തതിനാൽ സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ നിയമന അംഗീകാരം ലഭിച്ച എല്ലാവർക്കും സംരക്ഷണം നൽകുവാൻ സർക്കാരിന് കഴിയും ഈ വിഷയത്തിൽ വളരെ പെട്ടെന്ന് സർക്കാർ തീരുമാനമെടുക്കമെന്ന് ടീച്ചേഴ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് ഓഫ് കേരള സംസ്ഥാന ഭാരവാഹികളായ ബിൻസി എറണാകുളം, ആസിഫ്.ടി കോഴിക്കോട്, പ്രതാപൻ തൃശൂർ തുടങ്ങിയവർ പത്രക്കുറിപ്പിൽ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/about-30000-aided-school-employees-seeking-job-protection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; വാഗ്ദാനം ചെയ്ത ജോലി അഞ്ചു വര്&#x200d;ഷമായിട്ടും ലഭിച്ചില്ല; ആരോപണവുമായി പി.യു ചിത്രയും വി.കെ വിസ്മയയും</title>
		<link>https://www.chandrikadaily.com/the-job-promised-by-the-government-was-not-received-even-after-five-years-pu-chitra-and-vk-vismaya-with-the-allegation.html</link>
					<comments>https://www.chandrikadaily.com/the-job-promised-by-the-government-was-not-received-even-after-five-years-pu-chitra-and-vk-vismaya-with-the-allegation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Oct 2023 05:45:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[job]]></category>
		<category><![CDATA[kerala government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279467</guid>

					<description><![CDATA[ഒപ്പം മത്സരിച്ച ഇതര സംസ്ഥാനത്തെ മത്സരരാര്&#x200d;ഥികള്&#x200d;ക്ക് നല്ല ജോലി ലഭിച്ചപ്പോള്&#x200d; തങ്ങള്&#x200d;ക്ക് മാത്രം എന്തുകൊണ്ട് ഇല്ല എന്ന ചോദ്യമാണ് താരങ്ങളുടേത്.]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാര്&#x200d; വാഗ്ദാനങ്ങള്&#x200d; പാലിക്കപ്പെട്ടില്ലെന്ന ആരോപണവുമായി 2018 ഏഷ്യന്&#x200d; ഗെയിംസ് മെഡല്&#x200d; ജേതാക്കള്&#x200d;. പി.യു ചിത്ര, വി കെ വിസ്മയ എന്നിവരാണ് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.</p>
<p>സംസ്ഥാന സര്&#x200d;ക്കാരില്&#x200d; നിന്നും വേണ്ട പ്രോത്സാഹനം ലഭിക്കാത്തത് കൊണ്ട് കൂടുതല്&#x200d; താരങ്ങള്&#x200d; കേരളം വിട്ടു പോവുകയാണെന്ന് ഇവര്&#x200d; പറയുന്നു. 5 വര്&#x200d;ഷം പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല. ഒപ്പം മത്സരിച്ച ഇതര സംസ്ഥാനത്തെ മത്സരരാര്&#x200d;ഥികള്&#x200d;ക്ക് നല്ല ജോലി ലഭിച്ചപ്പോള്&#x200d; തങ്ങള്&#x200d;ക്ക് മാത്രം എന്തുകൊണ്ട് ഇല്ല എന്ന ചോദ്യമാണ് താരങ്ങളുടേത്.</p>
<p>സര്&#x200d;ക്കാരിന്റെ അവഗണന മൂലം പല താരങ്ങളും കേരളം വിടാന്&#x200d; ഒരുങ്ങുകയാണ്. ഈ അവസ്ഥ തുറന്നാല്&#x200d; ഇത് കേരളത്തിന്റെ കായിക മേഖലയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് പിയു ചിത്ര പറയുന്നു.</p>
<p>നിലവില്&#x200d; സ്വന്തം നിലയ്ക്ക് റെയില്&#x200d;വേയിലും ബാങ്കിലും എല്ലാം ജോലി നേടിയിരിക്കുകയാണ് താരങ്ങള്&#x200d;. അപ്പോഴും ഉയര്&#x200d;ന്ന പോസ്റ്റുകളില്&#x200d; ജോലി നല്&#x200d;കാം എന്ന സര്&#x200d;ക്കാര്&#x200d; വാഗ്ദാനം. വാഗ്ദാനം മാത്രമായി നില്&#x200d;ക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-job-promised-by-the-government-was-not-received-even-after-five-years-pu-chitra-and-vk-vismaya-with-the-allegation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഖില്&#x200d; സജീവിനെതിരെ കൊല്ലത്തും കേസ്; കെല്&#x200d;ട്രോണില്&#x200d; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി</title>
		<link>https://www.chandrikadaily.com/case-against-akhil-sajeev-in-kollam-he-was-offered-a-job-at-keltron-and-extorted-money.html</link>
					<comments>https://www.chandrikadaily.com/case-against-akhil-sajeev-in-kollam-he-was-offered-a-job-at-keltron-and-extorted-money.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Sep 2023 03:50:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[akhil sajeev]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[job]]></category>
		<category><![CDATA[KELTRON]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[offered]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276969</guid>

					<description><![CDATA[ആരോഗ്യമന്ത്രി വീണ ജോര്&#x200d;ജിന്റെ പേഴ്‌സണല്&#x200d; സ്റ്റാഫ് അഖില്&#x200d; മാത്യുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് അഖില്&#x200d; സജീവ് തട്ടിപ്പ് നടത്തിയത് പരാതിക്ക് പിന്നാലെയാണ് മറ്റു സാമ്പത്തിക തട്ടിപ്പുകളും പുറത്തുവരുന്നത്]]></description>
										<content:encoded><![CDATA[<p>നിയമനക്കോഴ ഇടപാടില്&#x200d; ഇടനിലക്കാരന്&#x200d; എന്ന് ആരോപിക്കുന്ന അഖില്&#x200d; സജീവിനെതിരെ കൊല്ലത്തും തട്ടിപ്പ് കേസ്. കെല്&#x200d;ട്രോണില്&#x200d; ജോലി വാഗ്ദാനം ചെയ്ത് 40 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.</p>
<p>ആരോഗ്യമന്ത്രി വീണ ജോര്&#x200d;ജിന്റെ പേഴ്‌സണല്&#x200d; സ്റ്റാഫ് അഖില്&#x200d; മാത്യുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് അഖില്&#x200d; സജീവ് തട്ടിപ്പ് നടത്തിയത് പരാതിക്ക് പിന്നാലെയാണ് മറ്റു സാമ്പത്തിക തട്ടിപ്പുകളും പുറത്തുവരുന്നത്. കൊല്ലത്തും അഖിലിന് എതിരെ വെസ്റ്റ് സ്‌റ്റേഷനില്&#x200d; സാമ്പത്തിക തട്ടിപ്പ് കേസുണ്ട്. കേസില്&#x200d; അഖിലിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം.</p>
<p>2021ല്&#x200d; സി.ഐ.ടി.യു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്&#x200d; സജീവ് കെല്&#x200d;ട്രോണിലെ എച്ച് ആര്&#x200d; വിഭാഗം ഉദ്യോഗസ്ഥന്&#x200d; എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരനെ സമീപിച്ചത്. കൊല്ലം തേവള്ളി സ്വദേശി വേണുഗോപാലപിള്ളയുടെ പരാതിയില്&#x200d; വെഞ്ഞാറമൂട് സ്വദേശി ശിവന്&#x200d;, നെടുമങ്ങാട് സ്വദേശി ശരത് എന്നിവരും പ്രതികളാണ്.</p>
<p>അഖില്&#x200d; സജീവ് ആണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്&#x200d; എന്നാണ് പൊലീസ് കണ്ടെത്തല്&#x200d;. മകന് കെല്&#x200d;ട്രോണില്&#x200d; സിഐടിയുവിന്റെ കോട്ടയില്&#x200d; സെയില്&#x200d;സ് മാനേജരായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.</p>
<p>20 ലക്ഷം രൂപ ജോലിക്ക് നല്&#x200d;കണമെന്ന് ആവശ്യപ്പെട്ടു. 2021 മാര്&#x200d;ച്ച് മുതല്&#x200d; നവംബര്&#x200d; വരെ 34 തവണകളായി പ്രതികളുടെ അക്കൗണ്ടിലേക്ക് 32 ലക്ഷത്തി 92000 രൂപ നിക്ഷേപിച്ചു. തുടര്&#x200d;ന്ന് അഖില്&#x200d; പരാതിക്കാരനെ വീണ്ടും ബന്ധപ്പെട്ട് കൂടുതല്&#x200d; തുക വേണമെന്നും, സീനിയര്&#x200d; പോസ്റ്റ് ആയതുകൊണ്ട് മറ്റ് യൂണിയനുകള്&#x200d;ക്കും പണം നല്&#x200d;കണമെന്ന് ആവശ്യപ്പെട്ടു.</p>
<p>വീണ്ടും 36 തവണകളായി അഖിലിന്റെ പത്തനംതിട്ടയിലുള്ള സൗത്ത് ഇന്ത്യന്&#x200d; ബാങ്ക് അക്കൗണ്ടിലേക്ക് 15,80,500 രൂപ നിക്ഷേപിച്ചു. മാസങ്ങള്&#x200d; കഴിഞ്ഞിട്ടും ജോലിയും പണവും ലഭിച്ചില്ല. പ്രതികളെ ബന്ധപ്പെട്ടിട്ട് മറുപടിയും നല്&#x200d;കിയില്ല. ഇതോടെ ആണ് പറ്റിക്കപ്പെട്ടു എന്ന് വിവരം പരാതിക്കാരന്&#x200d; മനസ്സിലാക്കുന്നത്.</p>
<p>കൊല്ലം വെസ്റ്റ് പൊലീസില്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; വിശ്വാസവഞ്ചന, കബളിപ്പിക്കല്&#x200d;, ക്രിമിനല്&#x200d; ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്&#x200d; പ്രകാരം കേസെടുത്തു. പ്രതികളെ ഇതുവരെയും പിടികൂടാത്തതിന് പിന്നില്&#x200d; അഖിലിന്റെ ഉന്നത ബന്ധം ആണെന്ന് പരാതിക്കാരന്&#x200d; സംശയിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-against-akhil-sajeev-in-kollam-he-was-offered-a-job-at-keltron-and-extorted-money.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം #CAREERCHANDRIKA</title>
		<link>https://www.chandrikadaily.com/offset-career.html</link>
					<comments>https://www.chandrikadaily.com/offset-career.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 21 Jun 2023 09:56:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[job]]></category>
		<category><![CDATA[VACNCY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260578</guid>

					<description><![CDATA[അവസാന തീയതി ജൂൺ 30.]]></description>
										<content:encoded><![CDATA[<p>സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിങും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി-പ്ലസ് ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ/ മറ്റ് അർഹരായ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കോഴ്‌സ് വിജയിച്ചവർക്ക് ഡി.ടിപി ഓപ്പറേറ്റർ ഗ്രേഡ് 2, ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് -2, പ്ലേറ്റ് മേക്കർ ഗ്രേഡ് -2 തസ്തികകളിലേക്ക് പി.എസ്.സി അംഗീകാരമുണ്ട്.<br />
സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററിലാണ് കോഴ്‌സുകൾ നടത്തുന്നത്. അപേക്ഷാഫോറം 100 രൂപയക്ക് നേരിട്ടും 135 രൂപയ്ക്ക് തപാലിലും ഓഫീസർ ഇൻ ചാർജ്, സി-ആപ്റ്റ്, റാം മോഹൻ റോഡ്, മലബാർ ഗോൾഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിലും ലഭിക്കും. ഫോൺ: 0495 2723666, 0495 2356591, 9400453069. വെബ്‌സൈറ്റ്: www.captkerala.com. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട</p>
<p>അവസാന തീയതി ജൂൺ 30.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/offset-career.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഇരയായത് മലപ്പുറം സ്വദേശികൾ; ഒരാൾ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/extorted-money-by-offering-jobs-in-malaysia-the-victims-were-natives-of-malappuram-one-person-was-arrested.html</link>
					<comments>https://www.chandrikadaily.com/extorted-money-by-offering-jobs-in-malaysia-the-victims-were-natives-of-malappuram-one-person-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 May 2023 16:07:38 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[job]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253679</guid>

					<description><![CDATA[മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിെയടുത്ത് യുവാക്കളെ പറ്റിച്ച സംഭവത്തിൽ ഏജന്റിനെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ തിരികെ എത്തിയ ഇവരെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തെപ്പറ്റി അറിയുന്നത്. സന്ദർശക വിസയിൽ മലേഷ്യയിലെ ലങ്കാവി വിമാനത്താവളത്തിലെത്തിച്ച ഏഴുപേരെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചശേഷം സന്ദർശക വിസയിൽ മലേഷ്യയിലെത്തിക്കുകയായിരുന്നു എന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാക്കളോടൊപ്പം [&#8230;]]]></description>
										<content:encoded><![CDATA[<p>മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിെയടുത്ത് യുവാക്കളെ പറ്റിച്ച സംഭവത്തിൽ ഏജന്റിനെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ തിരികെ എത്തിയ ഇവരെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തെപ്പറ്റി അറിയുന്നത്.</p>
<p>സന്ദർശക വിസയിൽ മലേഷ്യയിലെ ലങ്കാവി വിമാനത്താവളത്തിലെത്തിച്ച ഏഴുപേരെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചശേഷം സന്ദർശക വിസയിൽ മലേഷ്യയിലെത്തിക്കുകയായിരുന്നു എന്ന് കണ്ടെത്തി.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് യുവാക്കളോടൊപ്പം ഉണ്ടായിരുന്ന ഏജന്റുമാരില്&#x200d; ഒരാളായ പാലക്കാട് പട്ടാമ്ബി പ്ലാവോട് കുളമ്ബ് സ്വദേശി അംജി മോഹിത്തിനെ (54) വലിയതുറ പോലീസ് അറസ്റ്റുചെയ്തു.</p>
<p>യുവാക്കളില്&#x200d; നിന്ന് പണം തട്ടിയെടുത്ത രണ്ടാമത്തെ ഏജന്റായ മലപ്പുറം സ്വദേശി അബ്ദുള്&#x200d; ലത്തീഫിനായി പോലീസ് അന്വേഷണം തുടങ്ങി. ഓരോരുത്തരില്&#x200d; നിന്നായി 80,000 രൂപയും ഗൂഗിള്&#x200d; പേ വഴി പണവും കൈപ്പറ്റിയിരുന്നു.</p>
<p>മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹന്&#x200d;സില്&#x200d;, മുഹമ്മദ് ഉനൈസ്, ഷിനോജ്, താജുദീന്&#x200d;, സിറാജുദീന്&#x200d;, അഫ്സല്&#x200d; എന്നിവരെയാണ് സന്ദര്&#x200d;ശക വിസ നല്&#x200d;കി മലേഷ്യയിലെത്തിച്ചത്.</p>
<p>കഴിഞ്ഞ ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് സിങ്കപ്പുരിലേക്ക് പോയ സ്കൂട്ട് എയര്&#x200d;ലൈന്&#x200d;സിന്റെ വിമാനത്തിലാണ് അറസ്റ്റിലായ ഏജന്റും യുവാക്കളുമുള്&#x200d;പ്പെട്ട ഏഴംഗ സംഘം യാത്ര തിരിച്ചത്. തുടര്&#x200d;ന്ന് മലേഷ്യയിലെ ലങ്കാവി വിമാനത്താവളത്തില്&#x200d; ഇറങ്ങിയപ്പോള്&#x200d; അവിടത്തെ ഇമിഗ്രേഷന്&#x200d; വിഭാഗം നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. സന്ദര്&#x200d;ശക വിസയിലെത്തിയവര്&#x200d; മലേഷ്യയിലെ സ്വകാര്യ കമ്ബനിയില്&#x200d; ജോലിക്ക് പോകുവാനാണ് എത്തിയതെന്ന് ഇമിഗ്രേഷന്&#x200d; അധികൃതരോട് പറഞ്ഞു. പിന്നീട് ഇമിഗ്രേഷന്&#x200d; അധികൃതര്&#x200d; വിസയടക്കമുള്ള കാര്യങ്ങള്&#x200d; പരിശോധിച്ചപ്പോള്&#x200d; കാര്യങ്ങള്&#x200d; വ്യക്തമായി. തുടര്&#x200d;ന്ന് ഇവരെ വിമാനത്താവളത്തില്&#x200d; നിന്ന് തിരിച്ചയക്കുകയായിരുന്നു.</p>
<p>തിരുവനന്തപുരത്ത് ഇറങ്ങിയ ഇവരെ വിമാനത്താവളത്തിലെ ഇമിഗ്രേഷന്&#x200d; വിഭാഗം ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പിന്നീട് യുവാക്കള്&#x200d;ക്ക് ഒപ്പമുണ്ടായിരുന്ന ഏജന്റ് അംജി മോഹിത്തിനെ തടഞ്ഞുവെയ്ക്കുകയും വലിയതുറ പോലീസിന് കൈമാറുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/extorted-money-by-offering-jobs-in-malaysia-the-victims-were-natives-of-malappuram-one-person-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചിന്ത സ്ഥാനം ഒഴിയുന്നു: എം. ഷാജര്&#x200d; യുവജന കമ്മിഷന്&#x200d; അധ്യക്ഷനാകും</title>
		<link>https://www.chandrikadaily.com/11chintha-jerome-job-resigned.html</link>
					<comments>https://www.chandrikadaily.com/11chintha-jerome-job-resigned.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Apr 2023 05:06:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[chintha jerom]]></category>
		<category><![CDATA[job]]></category>
		<category><![CDATA[yuvajana commission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248560</guid>

					<description><![CDATA[യുവജന കമ്മീഷന്&#x200d; അധ്യക്ഷ സ്ഥാനത്തുനിന്ന് ചിന്ത ജെറോം ഒഴിയുന്നു. 2 ടേം പൂര്&#x200d;ത്തിയാക്കിയതിനാലാണ് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ചിന്ത ജെറോം അധ്യക്ഷസ്ഥാനം ഒഴിയുന്നത്. പകരമായി മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം ഷാജര്&#x200d; യുവജന കമ്മിഷന്&#x200d; അധ്യക്ഷനാകും. ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. ഒന്നാം പിണറായി സര്&#x200d;ക്കാരിന്റെ കാലത്ത് 2016ല്&#x200d; നിയമിതമായ ചിന്തയ്ക്ക് സര്&#x200d;ക്കാരിന്റെ അവസാനക്കാലത്ത് വീണ്ടും നിയമനം നല്&#x200d;കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറിന് രണ്ടാം ടേം പൂര്&#x200d;ത്തിയായി. പുതിയ അധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>യുവജന കമ്മീഷന്&#x200d; അധ്യക്ഷ സ്ഥാനത്തുനിന്ന് ചിന്ത ജെറോം ഒഴിയുന്നു. 2 ടേം പൂര്&#x200d;ത്തിയാക്കിയതിനാലാണ് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ചിന്ത ജെറോം അധ്യക്ഷസ്ഥാനം ഒഴിയുന്നത്. പകരമായി മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം ഷാജര്&#x200d; യുവജന കമ്മിഷന്&#x200d; അധ്യക്ഷനാകും. ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും.</p>
<p>ഒന്നാം പിണറായി സര്&#x200d;ക്കാരിന്റെ കാലത്ത് 2016ല്&#x200d; നിയമിതമായ ചിന്തയ്ക്ക് സര്&#x200d;ക്കാരിന്റെ അവസാനക്കാലത്ത് വീണ്ടും നിയമനം നല്&#x200d;കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറിന് രണ്ടാം ടേം പൂര്&#x200d;ത്തിയായി. പുതിയ അധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണ് ചിന്ത ഫെബ്രുവരിക്ക് ശേഷം ചുമതല വഹിച്ചു പോന്നത്. പിഎച്ച്ഡി പ്രബന്ധത്തിലെ പിശകും 17 മാസത്തെ ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിലെ വിശദീകരണം പാളിയതുമൊക്കെയായി ചിന്തയുമായി ബന്ധപ്പെട്ട് വിവാദങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു. ലഹരിവിരുദ്ധ പ്രചാരണം, ജില്ലാതല അദാലത്തുകള്&#x200d;, തൊഴില്&#x200d;മേളകള്&#x200d;, ജോബ് പോര്&#x200d;ട്ടല്&#x200d; തുടങ്ങിയവ നേട്ടമായി കാണുന്നുവെന്നാണ് ചിന്ത പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11chintha-jerome-job-resigned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആമസോണിലും കൂട്ട പിരിച്ചുവിടല്&#x200d;; ജോലി പോവുന്നത് 9,000പേര്&#x200d;ക്ക്</title>
		<link>https://www.chandrikadaily.com/another-mass-layoff-at-amazon-9000-people-will-lose-their-jobs.html</link>
					<comments>https://www.chandrikadaily.com/another-mass-layoff-at-amazon-9000-people-will-lose-their-jobs.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 20 Mar 2023 16:21:18 +0000</pubDate>
				<category><![CDATA[Business]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Amazon]]></category>
		<category><![CDATA[job]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243498</guid>

					<description><![CDATA[സാമ്പത്തിക മാന്ദ്യം മുന്നില്&#x200d; കണ്ടാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്]]></description>
										<content:encoded><![CDATA[<p>കൂട്ട പിരിച്ചുവിടലിനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണും. സാമ്പത്തിക മാന്ദ്യം മുന്നില്&#x200d; കണ്ടാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. വരും ദിവസങ്ങളില്&#x200d; 9000ത്തില്&#x200d; അധികം പേരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു.</p>
<p>കഴിഞ്ഞ കുറച്ചു ദിവസങ്ങള്&#x200d;ക്കു മുന്&#x200d;പ് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയിലും ഇതേ രീതിയില്&#x200d; കൂട്ട പിരിച്ചുവിടല്&#x200d; പ്രഖ്യാപിച്ചിരുന്നു. മെറ്റ 10,000 പേരെയാണ് പിരിച്ചുവിടുമെന്ന് അറിയിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-mass-layoff-at-amazon-9000-people-will-lose-their-jobs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
