Joshimath – Chandrika Daily https://www.chandrikadaily.com Sat, 14 Jan 2023 11:54:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Joshimath – Chandrika Daily https://www.chandrikadaily.com 32 32 ജോഷിമഠ് റിപ്പോര്‍ട്ട് പിന്‍വലിച്ച് ഐ.എസ്.ആര്‍.ഓ: വെബ്‌സൈറ്റില്‍ നിന്ന് നീക്കിയത് സര്‍ക്കാര്‍ അതൃപ്തിയെ തുടര്‍ന്ന് https://www.chandrikadaily.com/joshimath-report-retracted-from-isro-govts-displeasure.html https://www.chandrikadaily.com/joshimath-report-retracted-from-isro-govts-displeasure.html#respond Sat, 14 Jan 2023 11:54:12 +0000 https://www.chandrikadaily.com/?p=232613 ന്യൂഡല്‍ഹി: ജോഷിമഠില്‍ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴുമെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ച് ഐഎസ്ആര്‍ഒ. സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് നീക്കിയതെന്നാണ് സൂചന. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് വെബ്‌സൈറ്റില്‍നിന്നു നീക്കിയതെന്ന് വിശദീകരിച്ചു.

2022 ഡിസംബര്‍ 27 നും 2023 ജനുവരി എട്ടിനുമിടയില്‍ ജോഷിമഠ് 5.4 സെന്റീമീറ്റര്‍ താഴ്ന്നതായാണ് ഐഎസ്ആര്‍ഒ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഭൂമി ഇടിഞ്ഞു താഴുന്നതിന്റെ വേഗം വര്‍ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2022 ഏപ്രിലിനും നവംബറിനുമിടയില്‍ ഒമ്പതു സെന്റിമീറ്ററാണ് താഴ്ന്നത്. എന്നാല്‍ കഴിഞ്ഞ 12 ദിവസത്തിനിടെ ഇടിഞ്ഞു താഴലിന് വേഗത കൂടി. പത്തുമാസങ്ങള്‍ക്കിടെ ആകെ 14.4 സെന്റിമീറ്റര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നതായും സാറ്റലൈറ്റ് ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു.

]]>
https://www.chandrikadaily.com/joshimath-report-retracted-from-isro-govts-displeasure.html/feed 0
ജോഷിമഠ് നല്‍കുന്ന പാഠം- എഡിറ്റോറിയല്‍ https://www.chandrikadaily.com/lesson-by-joshimath-editorial.html https://www.chandrikadaily.com/lesson-by-joshimath-editorial.html#respond Tue, 10 Jan 2023 17:51:21 +0000 https://www.chandrikadaily.com/?p=232013 ഏതുനിമിഷവും തങ്ങളുടെമേല്‍ വന്‍ ദുരന്തം വന്ന് പതിക്കാമെന്ന ഭീതിയിലാണ് ജോഷിമഠിലെ ജനങ്ങള്‍. വീടുകളും കെട്ടിടങ്ങളും ഇടിഞ്ഞുതാഴുകയാണ്. കൂറ്റന്‍ കെട്ടിടങ്ങളില്‍ വലിയ വിള്ളലുകള്‍ രൂപപ്പെടുന്നു. കെട്ടിടങ്ങളുടെ അടിത്തറയിലും ചുമരുകളില്‍നിന്നും പുറത്തേക്ക് ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നു. മരണത്തെ മുന്നില്‍കണ്ടാണ് അവര്‍ ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഇവിടത്തെ താമസക്കാരായ പാവങ്ങളാണ് മാസങ്ങളായി കൊടിയ ദുരന്തം അനുഭവിക്കുന്നത്. തണുപ്പിന്റെ കാഠിന്യം കൂടിയതോടെ ദുരന്തങ്ങളുടെ വ്യാപ്തിയും കൂടിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും ഭൂകമ്പ സാധ്യതയേറിയ സ്ഥലങ്ങളിലൊന്നാണ് ഇവിടം. അതിതീവ്ര മേഖലയായ ‘സോണ്‍ 5’ലാണ് ജോഷിമഠിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നും ജോഷിമഠില്‍ സ്ഥിതിചെയ്യുന്നുണ്ട്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ജോഷിമഠ്. 6150 അടി (1875 മീറ്റര്‍) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവയുടെ കവാടമാണ്. ജോഷിമഠിലെ പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ തയ്യാറാക്കാന്‍ കേന്ദ്ര ഏജന്‍സികളും വിദഗ്ധരും ഉത്തരാഖണ്ഡിനെ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ആദ്യം രണ്ട് വാര്‍ഡുകളില്‍ മാത്രം കണ്ടുതുടങ്ങിയ പ്രശ്‌നങ്ങള്‍ അധികം വൈകാതെ പത്തിലേറെ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ദുരിതബാധിത മേഖലകള്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ച ശേഷമാണ് ഗുരുതര സാഹചര്യത്തില്‍ കഴിയുന്ന അറുനൂറിലേറെ കുടുംബങ്ങളെ ഉടന്‍ മാറ്റി പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍സിംഗ് ധാമി നിര്‍ദ്ദേശം നല്‍കിയത്.

വിചിത്ര പ്രതിഭാസത്തെ കുറിച്ച് പഠിക്കാന്‍ ആറംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് കൈമാറും. ജോഷിമഠ് മുങ്ങുന്നതിന്റെ ഏറ്റവും വലിയ കാരണം പട്ടണത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ജോഷിമഠിലെ മണ്ണിന് ഉയര്‍ന്ന തോതിലുള്ള നിര്‍മാണത്തെ പിന്തുണക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. വന്‍തോതിലുള്ള നിര്‍മാണം, ജലവൈദ്യുത പദ്ധതികള്‍, ദേശീയ പാതയുടെ വീതി കൂട്ടല്‍ എന്നിവ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ചരിവുകളെ വളരെ അസ്ഥിരമാക്കി. വിഷ്ണുപ്രയാഗില്‍ നിന്ന് ഒഴുകുന്ന അരുവികള്‍ മൂലമുള്ള മണ്ണൊലിപ്പും പ്രകൃതിദത്തമായ അരുവികളിലൂടെ ഒഴുകുന്നതും മറ്റ് കാരണങ്ങളാണ്.

ആസൂത്രണമില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ജോഷിമഠ് നല്‍കുന്നത്. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന തരത്തിലുള്ള വന്‍കിട പദ്ധതികള്‍ ക്കാണ് ഇവിടെ വന്‍തോതില്‍ അനുമതി നല്‍കിയത്. കാലാവസ്ഥാവ്യതിയാനവും നിരന്തരമുള്ള അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ അധികൃതര്‍ തയ്യാറല്ല. ജോഷിമഠില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള സ്ഥലത്ത് എന്‍.ടി.പി.സിയുടെ ഹൈഡല്‍ പ്രൊജക്ടിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ടണല്‍ നിര്‍മിക്കുന്നതിനായി ഇവിടെ വ്യാപകമായി പാറപൊട്ടിക്കുന്നുണ്ട്. ഇത് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നതെന്നും ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നുമാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോജക്ടിനെതിരെ പ്രദേശവാസികള്‍ സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കര്‍സിംഗ് ധാമിക്ക് മൂന്നുതവണയാണ് കത്തയച്ചത്. പക്ഷേ, ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാല്‍ പ്രോജക്ട് നിര്‍മാണവുമായി ജോഷിമഠിലെ പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് ബന്ധമില്ലെന്ന വിശദീകരണമാണ് എന്‍.ടി.പി.സി നല്‍കുന്നത്.

താമസക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും പുതിയ വേരിയബിളുകളും മാറുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളും ഉള്‍ക്കൊള്ളാനുള്ള നഗരത്തിന്റെ ആസൂത്രണം പുനര്‍വിചിന്തനം ചെയ്യുകയും ചെയ്യുക എന്നതാണ് അടിയന്തിര ആവശ്യം. പഠിക്കേണ്ടതും പുനര്‍വികസിപ്പിച്ചെടുക്കേണ്ടതുമായ ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് ഡ്രെയിനേജ് ആസൂത്രണം. കൂടുതല്‍ മാലിന്യങ്ങള്‍ മണ്ണിലേക്ക് ഒഴുകുകയും ഉള്ളില്‍നിന്ന് അയഞ്ഞുപോകുകയും ചെയ്യുന്നതിനാല്‍ മോശം ഡ്രെയിനേജും മലിനജല പരിപാലനവും നഗരത്തെ ദുരിതത്തിലാക്കുന്നു. ഇത് പരിശോധിച്ച് ഡ്രെയിനേജ് സംവിധാനത്തിന് പുതിയ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. മണ്ണിന്റെ ശേഷി നിലനിര്‍ത്താന്‍ പ്രദേശത്ത്, പ്രത്യേകിച്ച് ദുര്‍ബലമായ സ്ഥലങ്ങളില്‍ വീണ്ടും കൃഷി ചെയ്യാനും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതും മുഖവിലക്കെടുക്കേണ്ടതാണ്. പ്രദേശവാസികളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാവണം ഓരോ പ്രദേശത്തും നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെന്നാണ് ജോഷിമഠ് പറയുന്നത്. അധികാരികള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ വന്‍കിട പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചാലുള്ള അപകടം ഇതൊക്കെതന്നെയാണ്. ഈ പാഠം എല്ലാവര്‍ക്കുമുള്ളതാണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്ര കിടപ്പനുസരിച്ച് വേണം തീരുമാനങ്ങളെടുക്കേണ്ടത്. കേരളത്തിലെ കെ റെയിലിന്റെ കാര്യവും ഇതുപോലെയൊക്കെയാവും. ഭൂമിശാസ്ത്രപരമായി കേരളത്തിന് യോജിച്ച പദ്ധതിയാണോ എന്ന് ഒന്നുകൂടി ചിന്തിക്കുന്നത് നല്ലതാണ്.

]]>
https://www.chandrikadaily.com/lesson-by-joshimath-editorial.html/feed 0
ജോഷിമഠിലെ അവസ്ഥ ഗുരുതരം: നാട്ടുകാരെ ഇന്ന് ഒഴിപ്പിക്കുമെന്ന് അധികൃതര്‍ https://www.chandrikadaily.com/sdthe-situation-in-joshimath-is-critical.html https://www.chandrikadaily.com/sdthe-situation-in-joshimath-is-critical.html#respond Mon, 09 Jan 2023 12:01:50 +0000 https://www.chandrikadaily.com/?p=231796 ന്യൂഡല്‍ഹി; ഉത്തരാഖണ്ഡിലെ തീര്‍ഥാടനകേന്ദ്രമായ ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഭൂമി ഇടിഞ്ഞുതാഴ്ന്ന് വീടുകള്‍ തകരുന്ന 4 വാര്‍ഡുകളില്‍ പ്രവേശനനിരോധനം ഏര്‍പ്പെടുത്തി. നാട്ടുകാരെ ഇന്ന് ഒഴിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നിവിടങ്ങളിലാണ് അതിസങ്കീര്‍ണമായ അവസ്ഥ.

ജോഷിമഠില്‍ 4,500 കെട്ടിടങ്ങളില്‍ 610 എണ്ണം വിള്ളല്‍ വീണതിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായെന്നാണു കണക്ക്. പ്രദേശത്തേക്കു തിരിച്ചുവരവ് സാധ്യമാകില്ലെന്നും തപോവന്‍ ഹൈഡ്രോ പവര്‍ പ്രൊജക്ട് അടക്കമുള്ള നിര്‍മാണങ്ങളാണു പ്രശ്‌നത്തിനു കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജോഷിമഠിനെ തകര്‍ക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ഇനിയെങ്കിലും കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആവശ്യപ്പെട്ടു.

ജോഷിമഠിന്റെ സംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും ഒഴിപ്പിക്കലിനോടു സഹകരിക്കണമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അഭ്യര്‍ഥിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കുന്നതില്‍ സുപ്രീംകോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.

]]>
https://www.chandrikadaily.com/sdthe-situation-in-joshimath-is-critical.html/feed 0