<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>judges &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/judges/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 06 May 2025 02:54:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>judges &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രിംകോടതി</title>
		<link>https://www.chandrikadaily.com/the-supreme-court-released-the-property-information-of-the-judges.html</link>
					<comments>https://www.chandrikadaily.com/the-supreme-court-released-the-property-information-of-the-judges.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 06 May 2025 02:54:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[judges]]></category>
		<category><![CDATA[property information]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340281</guid>

					<description><![CDATA[ജുഡീഷ്യറില്‍ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനാണ് ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്]]></description>
										<content:encoded><![CDATA[<p>21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്&#x200d; വെബ്സൈറ്റില്&#x200d; പ്രസിദ്ധീകരിച്ച് സുപ്രിംകോടതി. ചരിത്രത്തില്&#x200d; ആദ്യമായാണ് ഇത്തരമൊരു നീക്കം. ജുഡീഷ്യറില്&#x200d; ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനാണ് ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്&#x200d; വെളിപ്പെടുത്തിയത്. ജസ്റ്റിസ് കെ.വി വിശ്വനാഥന് 120.96 കോടിയുടെ സ്വത്തുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് 3.38 കോടിയുടെ നിക്ഷേപമാണുള്ളത്.</p>
<p>ഏപ്രില്&#x200d; ഒന്നിന് ചേര്&#x200d;ന്ന ഫുള്&#x200d; കോര്&#x200d;ട്ട് യോഗത്തിലാണ് സ്വത്ത് വിവരങ്ങള്&#x200d; പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡല്&#x200d;ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്&#x200d;മയുടെ വീട്ടില്&#x200d; നിന്ന് നോട്ട് കെട്ടുകള്&#x200d; കണ്ടെടുത്തുവെന്ന ആരോപണം വലിയ വിവാദമായ സാഹചര്യത്തിലാണ് സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്&#x200d; പുറത്തുവിടാന്&#x200d; തീരുമാനിച്ചത്. നേരത്തെ സുപ്രിംകോടതി ജഡ്ജിമാര്&#x200d; അവരുടെ സ്വത്ത് വിവരങ്ങള്&#x200d; ചീഫ് ജസ്റ്റിസിനെ അറിയിക്കുമെങ്കിലും അത് പുറത്തുവിടാറില്ലായിരുന്നു.</p>
<p>ജസ്റ്റിസ് കെ.വി വിശ്വനാഥനാണ് സുപ്രിംകോടതി ജഡ്ജിമാരില്&#x200d; ഏറ്റവും സമ്പന്നന്&#x200d;. 120.96 കോടി രൂപയാണ് ജസ്റ്റിസ് കെ.വി വിശ്വനാഥന്റെ നിക്ഷേപം. 2010 മുതല്&#x200d; 2015 വരെയുള്ള സാമ്പത്തിക വര്&#x200d;ഷങ്ങളില്&#x200d; നികുതിയിനത്തില്&#x200d; 91.47 കോടി രൂപയാണ് ജസ്റ്റിസ് വിശ്വനാഥന്&#x200d; നികുതിയിനത്തില്&#x200d; സര്&#x200d;ക്കാരിലേക്ക് അടച്ചത്.</p>
<p>ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് സൗത്ത് ഡല്&#x200d;ഹിയില്&#x200d; മൂന്ന് ബെഡ്റൂമുള്ള ഫ്ളാറ്റ്, ഗുരുഗ്രാമില്&#x200d; നാല് ബെഡ്റൂം ഉള്ള ഫ്ളാറ്റില്&#x200d; 56 ശതമാനം ഷെയര്&#x200d; തുടങ്ങിയവയുണ്ട്. ബാങ്കില്&#x200d; 55,75,000 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. പിപിഎഫില്&#x200d; 1,06,86,000 രൂപയും ജിപിഎഫില്&#x200d; 1,77,89,000 രൂപയുമുണ്ടെന്നും സുപ്രിംകോടതി വെബ്സൈറ്റില്&#x200d; അപ്ലോഡ് ചെയ്ത റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>അടുത്ത ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ബി.ആര്&#x200d; ഗവായിക്ക് അമരാവതി, മുംബൈ ബാന്ദ്ര, ഡല്&#x200d;ഹി ഡിഫന്&#x200d;സ് കോളനി എന്നിവിടങ്ങളില്&#x200d; റസിഡന്&#x200d;ഷ്യല്&#x200d; അപ്പാര്&#x200d;ട്മെന്റുകളുണ്ട്. അമരാവതി, കേദാപൂര്&#x200d; എന്നിവിടങ്ങളില്&#x200d; കൃഷിഭൂമിയുമുണ്ട്. 19,63,584 രൂപയാണ് ജസ്റ്റിസ് ഗവായിയുടെ ബാങ്ക് ബാലന്&#x200d;സ്.</p>
<p>ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, ബി.വി നാഗരത്ന, ദീപാങ്കര്&#x200d; ദത്ത, അഹ്സനുദ്ദീന്&#x200d; അമാനുല്ല, മനോജ് മിശ്ര, അരവിന്ദ് കുമാര്&#x200d;, പ്രശാന്ത് കുമാര്&#x200d; മിശ്ര, സതീഷ് ചന്ദ്ര ശര്&#x200d;മ, പ്രസന്ന ബാലചന്ദ്ര വരാലെ, എന്&#x200d;. കോടീശ്വര്&#x200d; സിങ്, ആര്&#x200d;. മഹാദേവന്&#x200d;, ജോയ്മല്യ ബഗ്ചി എന്നിവര്&#x200d; സ്വത്ത് വിവരങ്ങള്&#x200d; അപ്ലോഡ് ചെയ്തിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-supreme-court-released-the-property-information-of-the-judges.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുപ്പിയെറിഞ്ഞ സംഭവം; അഭിഭാഷകര്‍ക്കെതിരെ പരാതി നല്‍കി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍</title>
		<link>https://www.chandrikadaily.com/bottle-throwing-incidennt-principal-of-maharajas-college-filed-a-complaint-against-the-lawyers.html</link>
					<comments>https://www.chandrikadaily.com/bottle-throwing-incidennt-principal-of-maharajas-college-filed-a-complaint-against-the-lawyers.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 11 Apr 2025 16:11:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[judges]]></category>
		<category><![CDATA[maharajas college]]></category>
		<category><![CDATA[stuents]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337776</guid>

					<description><![CDATA[സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.]]></description>
										<content:encoded><![CDATA[<p>മഹാരാജാസ് കോളജിലേക്ക് കുപ്പിയെറിഞ്ഞ സംഭവത്തില്&#x200d; അഭിഭാഷക്കര്&#x200d;ക്കെതിരെ പരാതി നല്&#x200d;കി പ്രിന്&#x200d;സിപ്പല്&#x200d;. സെന്&#x200d;ട്രല്&#x200d; പോലീസ് സ്റ്റേഷനിലാണ് പരാതി നല്&#x200d;കിയത്. ചില്ല് ദേഹത്ത് തട്ടി വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് പരുക്കേറ്റതായും പരാതിയില്&#x200d; പറയുന്നു.</p>
<p>ഇന്ന് ഉച്ചയോടെയാണ് വീണ്ടും അഭിഭാഷകരും വിദ്യാര്&#x200d;ത്ഥികളും തമ്മില്&#x200d; വാക്കേറ്റമുണ്ടായത്. കോടതി വളപ്പില്&#x200d; നിന്ന് അഭിഭാഷകര്&#x200d; ബിയര്&#x200d; ബോട്ടിലും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം വിദ്യാര്&#x200d;ത്ഥികളാണ് പ്രകോപിച്ചതെന്ന് അഭിഭാഷകര്&#x200d; പറയുന്നു.</p>
<p>ഇന്ന് പുലര്&#x200d;ച്ചെയാണ് ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലും വിദ്യാര്&#x200d;ത്ഥികളും അഭിഭാഷകരും തമ്മില്&#x200d; തര്&#x200d;ക്കമുണ്ടായത്. സംഭവത്തില്&#x200d; രണ്ട് കൂട്ടരുടെയും പരാതിയില്&#x200d; എറണാകുളം സെന്&#x200d;ട്രല്&#x200d; പൊലീസ് കേസെടുത്തിരുന്നു.</p>
<p>കോടതി വളപ്പില്&#x200d; ബാര്&#x200d; അസോസിയേഷന്റെ വാര്&#x200d;ഷിക ആഘോഷത്തിനിടെയാണ് സംഘര്&#x200d;ഷമുണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bottle-throwing-incidennt-principal-of-maharajas-college-filed-a-complaint-against-the-lawyers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്ന കാലയളവ് സര്‍വീസ് കാലയളവായി കണക്കാക്കണം&#8217;; നോട്ടീസ് അയച്ച് സുപ്രിംകോടതി</title>
		<link>https://www.chandrikadaily.com/the-period-practiced-as-an-advocate-shall-be-deemed-to-be-the-period-of-service-supreme-court-by-sending-notice.html</link>
					<comments>https://www.chandrikadaily.com/the-period-practiced-as-an-advocate-shall-be-deemed-to-be-the-period-of-service-supreme-court-by-sending-notice.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 09 Apr 2025 07:20:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[judges]]></category>
		<category><![CDATA[SUPREME COURT OF INDIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337494</guid>

					<description><![CDATA[ജസ്റ്റിസുമാരായ മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്.]]></description>
										<content:encoded><![CDATA[<p>അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്ന കാലയളവ് സര്&#x200d;വീസ് കാലയളവായി കണക്കാക്കണമെന്ന കേരളത്തിലെ നിയമ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആവശ്യത്തില്&#x200d; നോട്ടീസ് അയച്ച് സുപ്രിംകോടതി. ജസ്റ്റിസുമാരായ മനോജ് മിശ്ര, രാജേഷ് ബിന്ദാല്&#x200d; എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഉള്&#x200d;പ്പടെയുള്ള എതിര്&#x200d;കക്ഷികള്&#x200d;ക്ക് നോട്ടീസ് അയച്ചത്. ലീഗല്&#x200d; അസിസ്റ്റന്റ് ഗ്രേഡ്- 2 തസ്തികയില്&#x200d; നേരിട്ട് പ്രവേശനം ലഭിച്ചവരാണ് സംസ്ഥാന ധനകാര്യ വകുപ്പിന്റെ തീരുമാനം ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്.</p>
<p>ലീഗല്&#x200d; അസിസ്റ്റന്റ് ഗ്രേഡ്- 2 തസ്തികയില്&#x200d; നേരിട്ട് പ്രവേശനം ലഭിച്ചവരുടെ പെന്&#x200d;ഷന്&#x200d; കണക്കാക്കുമ്പോള്&#x200d; അഭിഭാഷകരായി അവര്&#x200d; പ്രാക്ടീസ് ചെയ്തിരുന്ന കാലയളവും സംസ്ഥാന സര്&#x200d;ക്കാര്&#x200d; കണക്കിലെടുത്തിരുന്നു. എന്നാല്&#x200d;, 2019-ല്&#x200d; ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഒരു ഉത്തരവിലൂടെ അഭിഭാഷക പ്രാക്ടീസ് കാലയളവ് കണക്കിലെടുക്കുന്നത് സംസ്ഥാന സര്&#x200d;ക്കാര്&#x200d; നിര്&#x200d;ത്തലാക്കി.</p>
<p>ഈ തീരുമാനത്തിനെതിരെയാണ് നിയമവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്&#x200d; സുപ്രിംകോടതിയെ സമീപിച്ചത്. തുടര്&#x200d;ന്ന് വിശദമായി വാദം കേള്&#x200d;ക്കേണ്ട ഗൗരവമേറിയ വിഷയമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി നോട്ടീസ് അയച്ചു. ഹര്&#x200d;ജിക്കാര്&#x200d;ക്കുവേണ്ടി സീനിയര്&#x200d; അഭിഭാഷാകന്&#x200d; വി. ഗിരി, അഭിഭാഷകരായ ജി.പ്രകാശ്, എം.എല്&#x200d;. ജിഷ്ണു, പ്രിയങ്ക പ്രകാശ് എന്നിവര്&#x200d; ഹാജരായി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-period-practiced-as-an-advocate-shall-be-deemed-to-be-the-period-of-service-supreme-court-by-sending-notice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രിംകോടതി ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം</title>
		<link>https://www.chandrikadaily.com/11judgessupreme-court-judges-must-disclose-assets-2.html</link>
					<comments>https://www.chandrikadaily.com/11judgessupreme-court-judges-must-disclose-assets-2.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 03 Apr 2025 11:04:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[judges]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336870</guid>

					<description><![CDATA[സുപ്രിംകോടതി ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രിംകോടതി. ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്. ഡല്‍ഹി ഹൈകോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം സുപ്രീംകോടതി സ്വീകരിച്ചത്. സുപ്രിം കോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും. ഈ മാസം ഒന്നിന് ചേര്‍ന്ന ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. ജുഡീഷ്യല്‍ സംവിധാനങ്ങളുടെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിന് കൂടിയാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. അതേസമയം [&#8230;]]]></description>
										<content:encoded><![CDATA[<p>സുപ്രിംകോടതി ജഡ്ജിമാര്&#x200d; സ്വത്ത് വിവരങ്ങള്&#x200d; വെളിപ്പെടുത്തണമെന്ന് സുപ്രിംകോടതി. ഫുള്&#x200d;കോര്&#x200d;ട്ട് യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്. ഡല്&#x200d;ഹി ഹൈകോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്&#x200d;മ്മയുടെ വസതിയില്&#x200d; നിന്ന് കണക്കില്&#x200d;പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് നിര്&#x200d;ണായക തീരുമാനം സുപ്രീംകോടതി സ്വീകരിച്ചത്.</p>
<p>സുപ്രിം കോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും സ്വത്ത് വിവരങ്ങള്&#x200d; വെളിപ്പെടുത്തും. ഈ മാസം ഒന്നിന് ചേര്&#x200d;ന്ന ഫുള്&#x200d; കോര്&#x200d;ട്ട് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. ജുഡീഷ്യല്&#x200d; സംവിധാനങ്ങളുടെ സുതാര്യത വര്&#x200d;ദ്ധിപ്പിക്കുന്നതിന് കൂടിയാണ് നിര്&#x200d;ണായക തീരുമാനം കൈക്കൊണ്ടത്.</p>
<p>അതേസമയം ജസ്റ്റിസ് യശ്വന്ത് വര്&#x200d;മ്മയുടെ ഔദ്യോഗിക വസതിയില്&#x200d; നിന്ന് കണക്കില്&#x200d; പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെ ജുഡീഷ്യറിക്കെതിരെ വലിയ വിമര്&#x200d;ശനങ്ങളാണ് ഉയര്&#x200d;ന്നത്. ജഡ്ജിമാര്&#x200d; അവരുടെ സ്വത്ത് വിവരങ്ങളുടെ കൃത്യമായ കണക്ക് ബോധിപ്പിക്കണം. ഡാറ്റ സുപ്രീംകോടതി വെബ്‌സൈറ്റില്&#x200d; പ്രസിദ്ധീകരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11judgessupreme-court-judges-must-disclose-assets-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്&#x200d; സന്ദര്&#x200d;ശിക്കും</title>
		<link>https://www.chandrikadaily.com/a-special-team-of-supreme-court-judges-will-visit-manipur.html</link>
					<comments>https://www.chandrikadaily.com/a-special-team-of-supreme-court-judges-will-visit-manipur.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 18 Mar 2025 13:54:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[judges]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334594</guid>

					<description><![CDATA[സംഘര്&#x200d;ഷബാധിത മേഖലകളുടെ തല്&#x200d;സ്ഥിതി പരിശോധിക്കാനാണ് സന്ദര്&#x200d;ശനം.]]></description>
										<content:encoded><![CDATA[<p>സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്&#x200d; സന്ദര്&#x200d;ശിക്കും. സംഘര്&#x200d;ഷബാധിത മേഖലകളുടെ തല്&#x200d;സ്ഥിതി പരിശോധിക്കാനാണ് സന്ദര്&#x200d;ശനം. മാര്&#x200d;ച്ച് 22ന് ജഡ്ജി ബി ആര്&#x200d; ഗവായിയുടെ നേതൃത്വത്തില്&#x200d; 6 ജഡ്ജിമാരുടെ സംഘമാണ് മണിപ്പൂര്&#x200d; സന്ദര്&#x200d;ശിക്കുക. ദുരിതാശ്വാസ ക്യാമ്പുകളും ജന ജീവിതങ്ങളിലെ പുരോഗതി ഉള്&#x200d;പ്പെടെയുള്ളവയും സംഘം വിലയിരുത്തിയേക്കും.</p>
<p>മണിപ്പൂരിലെ കലാപബാധിതര്&#x200d;ക്ക് നല്&#x200d;കേണ്ട സഹായം ഉള്&#x200d;പ്പെടെയുള്ള കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളും. മാത്രമല്ല ജനങ്ങള്&#x200d;ക്ക് നല്&#x200d;കേണ്ട മറ്റ് പരിരക്ഷയും സംഘം കൃത്യമായി പരിശോധിക്കും.</p>
<p>സുപ്രീംകോടതിയുടെ പരിഗണനയില്&#x200d; സ്വമേധയാ സ്വീകരിച്ച മണിപ്പൂരിലെ സ്ത്രീകള്&#x200d;ക്കെതിരായ അതിക്രമം ഉള്&#x200d;പ്പടെയുള്ള കേസുകളുടെ അടിസ്ഥാനത്തില്&#x200d; കൂടിയാണ് ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്&#x200d; സന്ദര്&#x200d;ശനത്തിന് ഒരുങ്ങുന്നത്. ഇതിന് ശേഷമായിരിക്കും സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുള്ള തുടര്&#x200d;നടപടികള്&#x200d; ഉണ്ടാകുക.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-special-team-of-supreme-court-judges-will-visit-manipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ജഡ്ജിമാര്&#x200d; സന്യാസിയെപ്പോലെ ജീവിക്കണം,സമൂഹമാധ്യമങ്ങള്&#x200d; ഒഴിവാക്കണം&#8217; സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/judges-should-live-like-monks-should-avoid-social-media-supreme-court.html</link>
					<comments>https://www.chandrikadaily.com/judges-should-live-like-monks-should-avoid-social-media-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 13 Dec 2024 04:58:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[judges]]></category>
		<category><![CDATA[social media]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321609</guid>

					<description><![CDATA[ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, എന്&#x200d; കോടീശ്വര്&#x200d; സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് പരാമര്&#x200d;ശം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജഡ്ജിമാര്&#x200d; സമൂഹമാധ്യമങ്ങള്&#x200d; ഉപയോഗിക്കുന്നതും വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങള്&#x200d; ഓണ്&#x200d;ലൈനിലൂടെ പങ്കുവെക്കുന്നതും ഒഴിവാക്കണമെന്ന് സുപ്രീം കോടതി.</p>
<p>ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, എന്&#x200d; കോടീശ്വര്&#x200d; സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് പരാമര്&#x200d;ശം നടത്തിയത്. മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യല്&#x200d; ഓഫീസര്&#x200d;മാരായ അദിതി കുമാര്&#x200d; ശര്&#x200d;മ്മ, സരിതാ ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസില്&#x200d; വാദം കേള്&#x200d;ക്കുന്നതിനിടെയാണ് പരാമര്&#x200d;ശം.</p>
<p>ജഡ്ജിമാര്&#x200d; സന്യാസിമാരെപോലെ ജീവിക്കണമെന്നും കുതിരയെപോലെ ജോലി ചെയ്യണമെന്നുമുള്ള സുപ്രീം കോടതി പരാമര്&#x200d;ശിച്ചു. ജുഡീഷ്യല്&#x200d; ഓഫീസര്&#x200d;മാര്&#x200d; ഫേസ്ബുക്കില്&#x200d; അഭിപ്രായങ്ങള്&#x200d; പ്രകടിപ്പിച്ചാല്&#x200d; നാളെ വരാനിരിക്കുന്ന വിധി മറ്റൊരു തരത്തില്&#x200d; പുറത്തു വരുമെന്നും കോടതി വ്യക്തമാക്കി.</p>
<p>അമിക്കസ് ക്യൂറിയും കോടതിയുടെ ഉപദേശകനുമായിരുന്ന മുതിര്&#x200d;ന്ന അഭിഭാഷകനായ ഗൗരവ് അഗര്&#x200d;വാളിന്റെ സബ്മിഷനെത്തുടര്&#x200d;ന്നാണ് വനിതാ ജഡ്ജിമാര്&#x200d;ക്കെതിരായ പരാതികള്&#x200d; ഉയര്&#x200d;ന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/judges-should-live-like-monks-should-avoid-social-media-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഎച്ച്പി യോ​ഗത്തിൽ പങ്കെടുത്ത് 30ലേറെ റിട്ട. ജഡ്ജിമാർ; മസ്ജിദ്- ക്ഷേത്ര തർക്കങ്ങളും വഖഫ് ബില്ലുമുൾപ്പെടെ ചർച്ച</title>
		<link>https://www.chandrikadaily.com/more-than-30-retired-people-participated-in-the-vhp-meeting-judges-discussion-including-mosque-temple-disputes-and-waqf-bill.html</link>
					<comments>https://www.chandrikadaily.com/more-than-30-retired-people-participated-in-the-vhp-meeting-judges-discussion-including-mosque-temple-disputes-and-waqf-bill.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 11 Sep 2024 05:42:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[judges]]></category>
		<category><![CDATA[mosque-temple]]></category>
		<category><![CDATA[vhp]]></category>
		<category><![CDATA[Waqf Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309098</guid>

					<description><![CDATA[ജോലിയില്&#x200d; നിന്ന് വിരമിച്ചാലും ജഡ്ജിമാരുടെ ഉത്തരവാദിത്തം തീരുന്നില്ല എന്നതായിരുന്നു സമ്മേളനത്തില്&#x200d; ഉയര്&#x200d;ന്നുവന്ന പ്രധാന വാദം.]]></description>
										<content:encoded><![CDATA[<p>സംഘപരിവാര്&#x200d; സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ നിയമവിഭാഗം നടത്തിയ സമ്മേളനത്തില്&#x200d; പങ്കെടുത്ത് മുന്&#x200d; സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്&#x200d; ഉള്&#x200d;പ്പെടെയുള്ള 30 ന്യായാധിപന്&#x200d;മാര്&#x200d;. വാരണാസിയിലെ ഗ്യാന്&#x200d;വ്യാപി മസ്ജിദ്, മധുര ഷാഹി ഈദ് ഗാഹി, വഖഫ് ഭേദഗതി ബില്&#x200d; എന്നിവ ചര്&#x200d;ച്ചയായ യോഗത്തില്&#x200d; കേന്ദ്ര നിയമമന്ത്രി അര്&#x200d;ജുന്&#x200d; മേഘാവാളും പങ്കെടുത്തിരുന്നു.</p>
<p>ജോലിയില്&#x200d; നിന്ന് വിരമിച്ചാലും ജഡ്ജിമാരുടെ ഉത്തരവാദിത്തം തീരുന്നില്ല എന്നതായിരുന്നു സമ്മേളനത്തില്&#x200d; ഉയര്&#x200d;ന്നുവന്ന പ്രധാന വാദം. അതിനാല്&#x200d; തന്നെ രാജ്യത്തിന്റെ നിര്&#x200d;മാണത്തിനും വികസനത്തിനും അവര്&#x200d; ഇനിയും സംഭാവനകള്&#x200d; ചെയ്യണമന്ന ആവശ്യവും യോഗത്തില്&#x200d; ചര്&#x200d;ച്ചയായി.</p>
<p>എന്നാല്&#x200d; സംഘപരിവാറുമായി ബന്ധപ്പെട്ട നിരവധി കേസുകള്&#x200d; രാജ്യത്തെ വിവിധ കോടതികളില്&#x200d; നിലനില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; വി.എച്ച്.പി അനുഭാവമുള്ള ജഡ്ജിമാര്&#x200d; ഒത്തുകൂടിയ യോഗം ആശങ്ക വര്&#x200d;ധിപ്പിക്കുന്നതായും ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോട്ട് ചെയ്തു.</p>
<p>പള്ളികള്&#x200d; പിടിച്ചെടുക്കാനുള്ള വാര്&#x200d;ത്തകള്&#x200d;ക്ക് പുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മതംമാറ്റ നിരോധന നിയമം, ഗോവധം, ക്ഷേത്രങ്ങളുടെ വിമോചനം, ഹിന്ദുക്കളെ ബാധിക്കുന്ന മറ്റ് നിയമങ്ങള്&#x200d; എന്നിവയും യോഗത്തില്&#x200d; ചര്&#x200d;ച്ച ചെയ്തതായി വി.എച്ച്.പി പ്രസിഡന്റ് അലോക് കുമാരും പാര്&#x200d;ട്ടി വക്താവ് വിനോദ് ബന്&#x200d;സാലും പ്രതികരിച്ചു.</p>
<p>അതേസമയം ഇത്തരം യോഗങ്ങള്&#x200d; ഭാവിയിലും സംഘടിപ്പിക്കാനുള്ള തീരുമാനവും യോഗത്തില്&#x200d; കൈക്കൊണ്ടതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. ഹിന്ദുത്വ അജണ്ടകള്&#x200d; ഭാവിയിലും മുന്നോട്ട് കൊണ്ടുപോകാന്&#x200d; ഇത്തരം സമ്മേളനങ്ങള്&#x200d; സഹായിക്കുമെന്നും യോഗത്തില്&#x200d; വിലയിരുത്തലുണ്ടായി.</p>
<p>മുതിര്&#x200d;ന്ന വി.എച്ച്.പി നേതാക്കളുമൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദി പങ്കിടുന്ന ചിത്രം കേന്ദ്രമന്ത്രി അര്&#x200d;ജുന്&#x200d; മേഘാവാള്&#x200d; കഴിഞ്ഞ ദിവസം എക്‌സില്&#x200d; പങ്ക് വെച്ചിരുന്നു. ‘ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാന്&#x200d; ലക്ഷ്യമിട്ടുള്ള ജുഡീഷ്യല്&#x200d; പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദമായ ചര്&#x200d;ച്ചകളാണ് യോഗത്തില്&#x200d; നടന്നത്. റിട്ടയേര്&#x200d;ഡ് ജഡ്ജിമാര്&#x200d;, നിയമജ്ഞര്&#x200d;, മുതിര്&#x200d;ന്ന അഭിഭാഷകര്&#x200d;, പണ്ഡിതന്മാര്&#x200d; എന്നിവരും യോഗത്തില്&#x200d; പങ്കാളികളായി,’ സമ്മേളത്തിന്റെ ചിത്രങ്ങള്&#x200d; പങ്ക് വെച്ചുകൊണ്ട് അര്&#x200d;ജുന്&#x200d; മേഘാവാള്&#x200d; എക്‌സില്&#x200d; കുറിച്ചു.</p>
<p>വഖഫ് നിയമഭേദഗതി ബില്ലില്&#x200d; എന്&#x200d;.ഡി.എ ഘടകകക്ഷികളില്&#x200d; പോലും അതൃപ്തി പ്രകടിപ്പുക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു യോഗം സംഘടിപ്പിച്ചതെന്ന് വി.എച്ച്.പി വക്താവ് വിനോദ് ബന്&#x200d;സാല്&#x200d; നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്&#x200d; ഗ്യാന്&#x200d;വാപി മസ്ജിദ് കോംപ്ലക്‌സ് അടിത്തറയിലെ സീല്&#x200d; ചെയ്ത ഭാഗത്ത് ഹിന്ദു വിഭാഗത്തിന് പ്രാര്&#x200d;ത്ഥന നടത്താന്&#x200d; അനുമതി കൊടുത്തതിന് പിന്നാലെ നടത്തിയ ഇത്തരം യോഗങ്ങള്&#x200d; ജുഡീഷ്യറിയെ കാവിവല്&#x200d;ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആശങ്ക സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/more-than-30-retired-people-participated-in-the-vhp-meeting-judges-discussion-including-mosque-temple-disputes-and-waqf-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജഡ്ജിയുടെ പേരില്&#x200d; കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അഭിഭാഷകന്&#x200d;: വാങ്ങിയത് ഫീസെന്ന് മൊഴി</title>
		<link>https://www.chandrikadaily.com/the-lawyer-said-that-he-did-not-take-bribe-on-behalf-of-the-judge.html</link>
					<comments>https://www.chandrikadaily.com/the-lawyer-said-that-he-did-not-take-bribe-on-behalf-of-the-judge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Jan 2023 11:58:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[advocates]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[judges]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234455</guid>

					<description><![CDATA[കൊടുക്കാനെന്ന പേരില്&#x200d; കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിതെന്നുമാണ് ഇയാള്&#x200d; നല്&#x200d;കിയ മൊഴി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ജഡ്ജിയുടെ പേരില്&#x200d; കൈക്കൂലി വാങ്ങിയ കേസില്&#x200d; ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷകന്&#x200d; സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ െ്രെകംബ്രാഞ്ച് ഓഫീസില്&#x200d; വച്ചായിരുന്നു ചോദ്യം ചെയ്യല്&#x200d;.</p>
<p>കമ്മീഷണര്&#x200d; ഓഫീസില്&#x200d; ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു സൈബി ജോസിനോട് പൊലീസ് നിര്&#x200d;ദേശിച്ചത്. അതുപ്രകാരം ഇന്ന് കമ്മീഷണ്&#x200d; ഓഫീസിലെത്തുമെന്ന് പൊലീസ് അറിയിച്ചെങ്കിലും കളമശേരിയിലെ െ്രെകംബ്രാഞ്ച് ഓഫീസില്&#x200d; വച്ച് ചോദ്യം ചെയ്‌തെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്&#x200d;.</p>
<p>ഹൈക്കോടതി വിജിലന്&#x200d;സിന് മുന്&#x200d;പാകെ നല്&#x200d;കിയ മൊഴിയില്&#x200d; സൈബി ജോസ് ഉറച്ചുനിന്നതായാണ് വിവരം. താന്&#x200d; ഒരിക്കലും ജഡ്ജിക്ക് കൊടുക്കാനെന്ന പേരില്&#x200d; കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിതെന്നുമാണ് ഇയാള്&#x200d; നല്&#x200d;കിയ മൊഴി.</p>
<p>നേരത്തെ കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. സാക്ഷികളുടെയും സൈബിയുടെയും മൊഴിയും തമ്മില്&#x200d; താരതമ്യപ്പെടുത്തിയ ശേഷം രണ്ടുദിവസത്തിനകം റിപ്പോര്&#x200d;ട്ട് ഡിജിപിക്ക് സമര്&#x200d;പ്പിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-lawyer-said-that-he-did-not-take-bribe-on-behalf-of-the-judge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈംഗിക ആഭിമുഖ്യം, സമൂഹ മാധ്യമങ്ങളിലെ പ്രതികരണം: ജഡ്ജി നിയമനം തടയാന്&#x200d; മാനദണ്ഡമല്ലെന്ന് കൊളിജീയം</title>
		<link>https://www.chandrikadaily.com/ssdaccollegiujhm-says-judge-is-not-standard-for-banning-law.html</link>
					<comments>https://www.chandrikadaily.com/ssdaccollegiujhm-says-judge-is-not-standard-for-banning-law.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Jan 2023 15:38:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[judges]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233550</guid>

					<description><![CDATA[തിരച്ചയച്ച പേരുകള്&#x200d; കൊളീജിയം വീണ്ടും ശുപാര്&#x200d;ശക്കായി അയച്ചു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി; അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ, സമൂഹ മാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമത്തിനം തടയാനുള്ള മാനദണ്ഡമല്ലെന്ന് സുപ്രീം കോടതി കൊളിജീയം. സൗരഭ് കൃപാല്&#x200d; ഉള്&#x200d;പ്പടെ നാല് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന ശുപാര്&#x200d;ശ വീണ്ടും കേന്ദ്ര സര്&#x200d;ക്കാരിന് അയച്ചുകൊണ്ടാണ് സുപ്രീം കോടതി കൊളീജിയം നിലപാട് വ്യക്തമാക്കിയത്. തിരച്ചയച്ച പേരുകള്&#x200d; കൊളീജിയം വീണ്ടും ശുപാര്&#x200d;ശക്കായി അയച്ചു. ഇത് മടക്കിയാല്&#x200d; അംഗീകരിക്കില്ലെന്നും മുന്നറിയിപ്പു നല്&#x200d;കി.</p>
<p>ഡല്&#x200d;ഹി ഹൈക്കോടതി അഭിഭാഷകന്&#x200d; സൗരഭ് കൃപാലിന്റേത് ഉള്&#x200d;പ്പെടെ നാല് പേരുകളാണ് അയച്ചിരിക്കുന്നത്. സ്വവര്&#x200d;ഗ്ഗാനുരാഗിയാണ് എന്നു പറഞ്ഞാണ് സൗരഭിനെ ഡല്&#x200d;ഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിര്&#x200d;ദ്ദേശം തള്ളിയത്. എന്നാല്&#x200d; സ്വവര്&#x200d;ഗാനുരാഗി എന്നത് നിയമനം നിഷേധിക്കാനുള്ള കാരണമല്ലെന്ന് കൊളീജിയം ചൂണ്ടിക്കാട്ടി.</p>
<p>ബോംബൈ ഹൈക്കോടതിയിലേക്ക് അഭിഭാഷകന്&#x200d; സോമശേഖര്&#x200d; സുന്ദരേശന്റെ പേരും വീണ്ടും ശുപാര്&#x200d;ശ ചെയ്തു. കൊല്&#x200d;ക്കത്ത ഹൈക്കോടതിയില്&#x200d; ജഡ്ജിമാരാക്കാനുള്ള രണ്ട് അഭിഭാഷകരുടെ പേരുകളും മൂന്നാം തവണയും കൊളിജീയം ആവര്&#x200d;ത്തിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ssdaccollegiujhm-says-judge-is-not-standard-for-banning-law.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന കലോത്സവം; വിധികര്&#x200d;ത്താവിനെ മാറ്റിയതുമൂലം മോണോആക്റ്റ് വൈകി</title>
		<link>https://www.chandrikadaily.com/state-youth-festival-monoact-judges.html</link>
					<comments>https://www.chandrikadaily.com/state-youth-festival-monoact-judges.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 03 Jan 2023 08:42:02 +0000</pubDate>
				<category><![CDATA[Art]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Youth]]></category>
		<category><![CDATA[judges]]></category>
		<category><![CDATA[monoact]]></category>
		<category><![CDATA[youth festival]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230562</guid>

					<description><![CDATA[കോഴിക്കോട് 61-മത് കേരള സ്‌കൂള്&#x200d; കലോത്സവത്തില്&#x200d; വിധികര്&#x200d;ത്താവിനെ സംബന്ധിച്ച പരാതിയെ തുടര്&#x200d;ന്ന് മോണോആക്റ്റ് ഹൈസ്‌ക്കൂള്&#x200d; ഗേള്&#x200d;സ് മത്സരം ഒരു മണിക്കൂറിലധികം വൈകി]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് 61-മത് കേരള സ്‌കൂള്&#x200d; കലോത്സവത്തില്&#x200d; വിധികര്&#x200d;ത്താവിനെ സംബന്ധിച്ച പരാതിയെ തുടര്&#x200d;ന്ന് മോണോആക്റ്റ് ഹൈസ്‌ക്കൂള്&#x200d; ഗേള്&#x200d;സ് മത്സരം ഒരു മണിക്കൂറിലധികം വൈകി. തിരുവനന്തപുരം ജില്ലയില്&#x200d; വിധികര്&#x200d;ത്താവായതിന്റെ അടിസ്ഥാനത്തില്&#x200d; പരാതി ഉയര്&#x200d;ന്നതിനെ തുടര്&#x200d;ന്നാണ് മത്സരം വൈകിപ്പിച്ചത്. കൊല്ലം സിറാജിനെതിരെയാണ് പരാതി ഉയര്&#x200d;ന്നത്. സംഭവത്തെ തുടര്&#x200d;ന്ന് കൊല്ലം സിറാജിനെ മാറ്റി കൊമേഡിയന്&#x200d; അഖില്&#x200d; കവലയൂരിനെ വിധികര്&#x200d;ത്താവായി കൊണ്ടുവന്നാണ് പ്രശ്‌നം പരിഹരിച്ചത്. ജില്ലാ മത്സരങ്ങളില്&#x200d; ജഡ്ജസായവരെ സംസ്ഥാന തലത്തില്&#x200d; ജഡ്ജസായി വെക്കരുതെന്ന് കലോത്സവം മാന്വലില്&#x200d; പറയുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-youth-festival-monoact-judges.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
