<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Judgment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/judgment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 21 Jan 2026 01:46:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Judgment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശബരിമല സ്വര്‍ണക്കൊള്ള കേസ്: പ്രതികളുടെ ജാമ്യഹരജികളില്‍ ഇന്ന് വിധി പറയും</title>
		<link>https://www.chandrikadaily.com/sabarimala-gold-theft-case-judgment-will-be-given-on-the-bail-pleas-of-the-accused-today.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-theft-case-judgment-will-be-given-on-the-bail-pleas-of-the-accused-today.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 21 Jan 2026 01:46:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Judgment]]></category>
		<category><![CDATA[shabarimalagoldtheft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374825</guid>

					<description><![CDATA[തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, സ്വര്‍ണ വ്യാപാരി നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ശബരിമല സ്വര്&#x200d;ണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയില്&#x200d; ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡ് മുന്&#x200d; പ്രസിഡന്റ് എ. പത്മകുമാര്&#x200d;, മുന്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്&#x200d; ബി. മുരാരി ബാബു, സ്വര്&#x200d;ണ വ്യാപാരി നാഗ ഗോവര്&#x200d;ദ്ധന്&#x200d; എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് എ. ബദറുദ്ദീന്&#x200d; അധ്യക്ഷനായ സിംഗിള്&#x200d; ബെഞ്ചാണ് വിധി പറയുക.</p>
<p>കേസുമായി തങ്ങള്&#x200d;ക്ക് നേരിട്ടൊരു ബന്ധവുമില്ലെന്നും ഭരണപരമായ തീരുമാനങ്ങള്&#x200d; മാത്രം എടുത്ത് നടപ്പാക്കിയതാണെന്നും പത്മകുമാറും മുരാരി ബാബുവും കോടതിയെ അറിയിച്ചു. ശബരിമലയിലേക്ക് ഒരു കോടി നാല്&#x200d;പത് ലക്ഷം രൂപ സ്‌പോണ്&#x200d;സര്&#x200d; ചെയ്ത വ്യക്തിയായതിനാല്&#x200d; സ്വര്&#x200d;ണം മോഷ്ടിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു നാഗ ഗോവര്&#x200d;ദ്ധന്റെ വാദം.</p>
<p>അതേസമയം, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്&#x200d; പോറ്റി സമര്&#x200d;പ്പിച്ച ജാമ്യഹരജിയില്&#x200d; കൊല്ലം വിജിലന്&#x200d;സ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക കേസില്&#x200d; അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്&#x200d;പ്പിച്ചിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യം അനുവദിക്കുകയാണെങ്കില്&#x200d; കര്&#x200d;ശന ഉപാധികള്&#x200d; വേണമെന്ന് പ്രോസിക്യൂഷന്&#x200d; ആവശ്യപ്പെട്ടു.</p>
<p>പത്തനംതിട്ട ജില്ലയില്&#x200d; പ്രവേശനം വിലക്കുക, കേരളത്തിന് പുറത്തേക്ക് പോകാന്&#x200d; അനുവദിക്കരുത്, ആഴ്ചയില്&#x200d; രണ്ട് പ്രാവശ്യം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്&#x200d; ഹാജരാകണം തുടങ്ങിയ ഉപാധികളാണ് പ്രോസിക്യൂഷന്&#x200d; മുന്നോട്ടുവെച്ചത്. കട്ടിളപ്പാളി കേസില്&#x200d; റിമാന്&#x200d;ഡ് തുടരുന്നതിനാല്&#x200d; ദ്വാരപാലക ശില്പ കേസില്&#x200d; ജാമ്യം ലഭിച്ചാലും പോറ്റി ജയില്&#x200d; മോചിതനാകില്ല.</p>
<p>അതേസമയം, തന്ത്രി കണ്ഠരര്&#x200d; രാജീവര്&#x200d;ക്കായുള്ള എസ്ഐടിയുടെ കസ്റ്റഡി അപേക്ഷ നാളെ വിജിലന്&#x200d;സ് കോടതി പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-theft-case-judgment-will-be-given-on-the-bail-pleas-of-the-accused-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍</title>
		<link>https://www.chandrikadaily.com/17-year-old-girl-doused-in-petrol-and-set-on-fire-in-pathanamthitta-boyfriend-guilty.html</link>
					<comments>https://www.chandrikadaily.com/17-year-old-girl-doused-in-petrol-and-set-on-fire-in-pathanamthitta-boyfriend-guilty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 23 May 2025 10:51:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[Judgment]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342216</guid>

					<description><![CDATA[നാളെയാണ് ശിക്ഷാവിധി]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്&#x200d; 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്&#x200d; പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.</p>
<p>2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്&#x200d; പെട്രോളുമായി പെണ്&#x200d;കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്&#x200d; വൈദ്യുതി കണക്ഷന്&#x200d; ഉണ്ടായിരുന്നില്ല. വീടിന്റെ മുന്&#x200d;ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്&#x200d; ഒഴിച്ച ശേഷം മെഴുകുതിരി സജിന്&#x200d; ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.</p>
<p>അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്&#x200d; ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്&#x200d; മാര്&#x200d;ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്&#x200d;കിയിരുന്നു. കോടതിയില്&#x200d; ഈ തെളിവ് നിര്&#x200d;ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്&#x200d; ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്&#x200d;കുട്ടി നിരാകരിച്ചതിനെ തുടര്&#x200d;ന്നാണ് പ്രതി പെണ്&#x200d;കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/17-year-old-girl-doused-in-petrol-and-set-on-fire-in-pathanamthitta-boyfriend-guilty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്</title>
		<link>https://www.chandrikadaily.com/periya-double-murder-case-judgment-on-28th-of-this-month.html</link>
					<comments>https://www.chandrikadaily.com/periya-double-murder-case-judgment-on-28th-of-this-month.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 23 Dec 2024 10:19:44 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[Judgment]]></category>
		<category><![CDATA[periya murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323003</guid>

					<description><![CDATA[സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി]]></description>
										<content:encoded><![CDATA[<p>എറണാകുളം: പെരിയയിലെ യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.</p>
<p>2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്&#x200d;ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്&#x200d; പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്&#x200d;ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്&#x200d;ത്ത കേസില്&#x200d; സിബിഐ പത്ത് പ്രതികളെക്കൂടി ഉള്&#x200d;പ്പെടുത്തുകയായിരുന്നു.</p>
<p>സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്&#x200d; പ്രതിചേര്&#x200d;ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്&#x200d; അഞ്ചര വര്&#x200d;ഷത്തിലേറെയായി ജുഡീഷ്യല്&#x200d; കസ്റ്റഡിയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/periya-double-murder-case-judgment-on-28th-of-this-month.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി കേസില്&#x200d; വിധിപറഞ്ഞ 5 ജഡ്ജിമാര്&#x200d;ക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം</title>
		<link>https://www.chandrikadaily.com/all-the-5-judges-who-gave-judgment-in-the-babri-case-have-been-invited-to-the-ram-temple-consecration-ceremony.html</link>
					<comments>https://www.chandrikadaily.com/all-the-5-judges-who-gave-judgment-in-the-babri-case-have-been-invited-to-the-ram-temple-consecration-ceremony.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jan 2024 09:29:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[5 judges]]></category>
		<category><![CDATA[Babri Masjid]]></category>
		<category><![CDATA[consecration]]></category>
		<category><![CDATA[invited]]></category>
		<category><![CDATA[Judgment]]></category>
		<category><![CDATA[Ram Temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288403</guid>

					<description><![CDATA[കേസില്&#x200d; വിധി പറഞ്ഞ അഞ്ച് ജഡ്ജിമാര്&#x200d;ക്കും ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അശോക് ഭൂഷണ്&#x200d;,എസ്.എ അബ്ദുല്&#x200d; നസീര്&#x200d;, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്&#x200d;ക്കാണ് ക്ഷണം ലഭിച്ചത്.]]></description>
										<content:encoded><![CDATA[<p>അയോധ്യ ഭൂമി തര്&#x200d;ക്കക്കേസില്&#x200d; വിധി പറഞ്ഞ സുപ്രിം കോടതി ജഡ്ജിമാര്&#x200d;ക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. കേസില്&#x200d; വിധി പറഞ്ഞ അഞ്ച് ജഡ്ജിമാര്&#x200d;ക്കും ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അശോക് ഭൂഷണ്&#x200d;,എസ്.എ അബ്ദുല്&#x200d; നസീര്&#x200d;, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്&#x200d;ക്കാണ് ക്ഷണം ലഭിച്ചത്.</p>
<p>വ്യത്യസ്ത മേഖലകളില്&#x200d; നിന്നുള്ള ഏഴായിരത്തോളം പേര്&#x200d;ക്കാണ് അയോധ്യയിലേക്ക് ക്ഷണം നല്&#x200d;കിയത്. ക്ഷേത്ര ട്രസ്റ്റാണ് അഞ്ചുപേരും എത്തണമെന്ന് അറിയിച്ചത്. ചടങ്ങിനോട് അനുബന്ധിച്ച് ഇന്നലെ അവധി നല്കണമെന്ന് ആവശ്യമുണ്ടായിരുന്നു. ചടങ്ങ് നടക്കുന്നതോടനുബന്ധിച്ച്, ജനുവരി 22ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d;ക്ക് അരദിവസത്തെ അവധി നല്&#x200d;കും.</p>
<p>ജീവനക്കാര്&#x200d;ക്ക് ആഘോഷങ്ങളുടെ ഭാഗമാകാന്&#x200d; കേന്ദ്രസ്ഥാപനങ്ങളും ഓഫിസുകളും ഉച്ചയ്ക്ക് 2.30 വരെ അടച്ചിടണമെന്ന് സര്&#x200d;ക്കാര്&#x200d; വിജ്ഞാപനം പുറത്തിറക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ക്ഷണിക്കപ്പെട്ട അതിഥികളുടേയും സാന്നിധ്യത്തില്&#x200d; 22ന് ഉച്ചയ്ക്ക് 12.30നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള കര്&#x200d;മങ്ങള്&#x200d; ഏഴുദിവസങ്ങള്&#x200d;ക്കു മുന്&#x200d;പുതന്നെ ആരംഭിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-the-5-judges-who-gave-judgment-in-the-babri-case-have-been-invited-to-the-ram-temple-consecration-ceremony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം സ്ത്രീകള്&#x200d;ക്ക് പള്ളിയില്&#x200d; നമസ്‌കരിക്കാന്&#x200d; വിലക്കില്ല -മുസ്‌ലിം വ്യക്തി നിയമ ബോര്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/a1personal-law-board-sc1.html</link>
					<comments>https://www.chandrikadaily.com/a1personal-law-board-sc1.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 09 Feb 2023 09:29:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Judgment]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236873</guid>

					<description><![CDATA[മുസ്‌ലിം സ്ത്രീകള്&#x200d;ക്ക് പളളികളില്&#x200d; പ്രവേശിക്കാന്&#x200d; അനുമതിയുണ്ടെന്നും അതവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്&#x200d;ഡ്.  സ്ത്രീയും പുരുഷനും തമ്മില്&#x200d; ഒരുമിച്ച് ആരാധന നടത്തുന്നതിനെ ഇസ്‌ലാം വിലക്കുന്നുവെന്നും സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച ഹര്&#x200d;ജിയില്&#x200d; സത്യവാങ് മൂലത്തില്&#x200d; ബോര്&#x200d;ഡ് വ്യക്തമാക്കി. പള്ളികളില്&#x200d; സ്ത്രീകള്&#x200d;ക്ക് നിലവില്&#x200d; ആരാധനക്ക് സൗകര്യം നല്&#x200d;കിയിട്ടുണ്ട്. ഇത് ഒരുക്കുന്നത് അതാത് മുതവല്ലിയുടെയോ പള്ളി ഭരണസമിതിയുടെയോ തീരുമാനപ്രകാരമാണ്. അതൊരു സ്വകാര്യമായ നടപടിയാണ്. കോടതിക്കോ മുസ്‌ലിം വ്യക്തിനിയമ ബോര്&#x200d;ഡിനോ അതിലിടപെടാന്&#x200d; അധികാരമില്ല. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണത്. അതേസമയം [&#8230;]]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം സ്ത്രീകള്&#x200d;ക്ക് പളളികളില്&#x200d; പ്രവേശിക്കാന്&#x200d; അനുമതിയുണ്ടെന്നും അതവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്&#x200d;ഡ്.  സ്ത്രീയും പുരുഷനും തമ്മില്&#x200d; ഒരുമിച്ച് ആരാധന നടത്തുന്നതിനെ ഇസ്‌ലാം വിലക്കുന്നുവെന്നും സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച ഹര്&#x200d;ജിയില്&#x200d; സത്യവാങ് മൂലത്തില്&#x200d; ബോര്&#x200d;ഡ് വ്യക്തമാക്കി. പള്ളികളില്&#x200d; സ്ത്രീകള്&#x200d;ക്ക് നിലവില്&#x200d; ആരാധനക്ക് സൗകര്യം നല്&#x200d;കിയിട്ടുണ്ട്. ഇത് ഒരുക്കുന്നത് അതാത് മുതവല്ലിയുടെയോ പള്ളി ഭരണസമിതിയുടെയോ തീരുമാനപ്രകാരമാണ്. അതൊരു സ്വകാര്യമായ നടപടിയാണ്. കോടതിക്കോ മുസ്‌ലിം വ്യക്തിനിയമ ബോര്&#x200d;ഡിനോ അതിലിടപെടാന്&#x200d; അധികാരമില്ല. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണത്.</p>
<p>അതേസമയം സ്ത്രീ നിര്&#x200d;ബന്ധമായും പള്ളിയില്&#x200d; പ്രവേശിക്കണമെന്ന് ഇസ്‌ലാമില്&#x200d; അനുശാസിക്കുന്നില്ലെന്ന് ബോര്&#x200d;ഡ് വ്യക്തമാക്കി. പള്ളിയിലോ വീട്ടിലോ അവള്&#x200d;ക്ക് നമസ്‌കരിക്കാം. അഞ്ചുനേരമോ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിലോ സ്ത്രീകള്&#x200d;ക്ക് പുരുഷന്മാരുമായി ഇടകലര്&#x200d;ന്ന് നിസ്‌കരിക്കുന്നതിന് വിലക്കുണ്ടെന്നും ബോര്&#x200d;ഡ് ചൂണ്ടിക്കാട്ടി. സത്യത്തില്&#x200d; പള്ളിയിലോ വീട്ടിലോ നമസ്‌കരിക്കാമെന്നത് അവളുടെ സ്വന്തമായ തീരുമാനമാണ്. &#8221; ഇസ്‌ലാമിലെവിടെയും സ്ത്രീകള്&#x200d; പുരുഷന്മാരുമായി സ്വതന്ത്രമായി കൂടിക്കലരുന്നതിനെ അനുവദിക്കുന്നില്ല. മക്കയിലും മദീനയിലും പോലും അതനുവദിക്കുന്നില്ല. മക്കയിലെ തവാഫില്&#x200d; ഇടകലര്&#x200d;ന്ന് ആരാധന നടത്തുമ്പോഴും കൂടിക്കലരുന്നതിന് തടസ്സമുണ്ട്. സ്ഥലത്തിന്റെ പവിത്രതയാണ് ഇവിടെ പ്രധാനം. നമസ്‌കാരത്തിനാകട്ടെ ഇരു സ്ഥലത്തും പ്രത്യേകം നമസ്‌കാരസ്ഥലം ഒരുക്കുകയാണ ്‌ചെയ്യുന്നതെന്നും ബോര്&#x200d;ഡ് ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 25, 26 മതസ്വാതന്ത്ര്യം വകുപ്പുകളെക്കുറിച്ച് 9 അംഗ ഭരണഘടനാ ബെഞ്ചാണ് സ്ത്രീകളുടെ അവകാശം സംബന്ധിച്ച വിഷയം പരിശോധിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a1personal-law-board-sc1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലേഡീസ് ഹോസ്റ്റലുകള്&#x200d; ജയില്&#x200d; അല്ല; കേരള ഹെക്കോടതി</title>
		<link>https://www.chandrikadaily.com/kerala-highcourt-justice.html</link>
					<comments>https://www.chandrikadaily.com/kerala-highcourt-justice.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 22 Dec 2022 11:27:15 +0000</pubDate>
				<category><![CDATA[Gender]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[Judgment]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228137</guid>

					<description><![CDATA[കൊച്ചി: ഹോസ്റ്റലുകളില്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്ക് പ്രത്യക സമയനിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്താനാവില്ലെന്ന് കേരള ഹൈക്കോടതി. ഭരണഘടനപരമായ അവകാശങ്ങള്&#x200d; സ്ത്രിക്കും പുരുഷനും തുല്യമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹോസ്റ്റലുകള്&#x200d; ജയിലുകള്&#x200d; അല്ലെന്ന് ഓര്&#x200d;മപ്പെടുത്തി. കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്ക് ഹോസ്റ്റലില്&#x200d; സമയനിയന്ത്രണം ഏര്&#x200d;പ്പെടുത്തിയതിന് എതിരായി നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്റെ പരമാര്&#x200d;ശം. ഹര്&#x200d;ജിയില്&#x200d; ഇപ്പോഴും വാദം തുടരുകയാണ്. ഇത് ഹോട്ടല്&#x200d; അല്ലെന്നും ഇവിടെ നൈറ്റ് ലൈഫ് അനുവദിക്കാന്&#x200d; കഴിയില്ലെന്നും ആരോഗ്യ സര്&#x200d;വകലാശാല അധികൃതര്&#x200d; കോടതിയെ അറിയിച്ചിരുന്നു. സ്ത്രികള്&#x200d;ക്കെല്ലാം 25 വയസ്സ് തികയുമ്പോഴാണ് പക്വത [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഹോസ്റ്റലുകളില്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്ക് പ്രത്യക സമയനിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്താനാവില്ലെന്ന് കേരള ഹൈക്കോടതി. ഭരണഘടനപരമായ അവകാശങ്ങള്&#x200d; സ്ത്രിക്കും പുരുഷനും തുല്യമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹോസ്റ്റലുകള്&#x200d; ജയിലുകള്&#x200d; അല്ലെന്ന് ഓര്&#x200d;മപ്പെടുത്തി.<br />
കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്ക് ഹോസ്റ്റലില്&#x200d; സമയനിയന്ത്രണം ഏര്&#x200d;പ്പെടുത്തിയതിന് എതിരായി നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്റെ പരമാര്&#x200d;ശം. ഹര്&#x200d;ജിയില്&#x200d; ഇപ്പോഴും വാദം തുടരുകയാണ്.<br />
ഇത് ഹോട്ടല്&#x200d; അല്ലെന്നും ഇവിടെ നൈറ്റ് ലൈഫ് അനുവദിക്കാന്&#x200d; കഴിയില്ലെന്നും ആരോഗ്യ സര്&#x200d;വകലാശാല അധികൃതര്&#x200d; കോടതിയെ അറിയിച്ചിരുന്നു.<br />
സ്ത്രികള്&#x200d;ക്കെല്ലാം 25 വയസ്സ് തികയുമ്പോഴാണ് പക്വത വരുന്നതെന്നും അതുവരെ അവര്&#x200d;ക്ക് പൂര്&#x200d;ണ സ്വതന്ത്ര്യം അനുവദിക്കരുതെന്നുമാണ് സര്&#x200d;വകലാശാല സത്യവാങ്മൂലത്തില്&#x200d; പറയുന്നത്.<br />
ഹൈക്കോടതി പുറത്തുവിട്ട പുതിയ ഉത്തരവു പ്രകാരം ആണ്&#x200d;പെണ്&#x200d; ഭേദമില്ലാതെ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് രാത്രി 9.30ന് ശേഷവും ഹോസ്റ്റലില്&#x200d; പ്രവേശിക്കാന്&#x200d; അനുമതി നല്&#x200d;കുന്നതാണ് ഉത്തരവ്.<br />
രാത്രി 9.30ന് ശേഷം ആവശ്യമുണ്ടെങ്കില്&#x200d; ഹോസ്റ്റലില്&#x200d; നിന്നും അനുമതിയോടു കൂടി പുറത്തിറങ്ങാനാകുമൊയെന്ന ചോദ്യത്തിന് അടിയന്തര ആവശ്യമുണ്ടെങ്കില്&#x200d; വാര്&#x200d;ഡന്റെ അനുമതിയോടെ പുറത്തുപോകാന്&#x200d; അനുവദിക്കുന്നുണ്ടെന്നാണ് ആരോഗ്യ സര്&#x200d;വകലാശാല അറിയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-highcourt-justice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇഷ്ടദാനവും കോടതിവിധിയും പരിഹാരവും</title>
		<link>https://www.chandrikadaily.com/wills-and-judgments-and-remedies224634.html</link>
					<comments>https://www.chandrikadaily.com/wills-and-judgments-and-remedies224634.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 01 Dec 2022 14:55:07 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Judgment]]></category>
		<category><![CDATA[Remedies]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224634</guid>

					<description><![CDATA[സി.എച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേവലം ആറ് ദിവസങ്ങള്&#x200d; മാത്രമാണ് സഭ ചേര്&#x200d;ന്നത്. ഈ ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; അദ്ദേഹം സുപ്രധാനമായ പല ബില്ലുകളും അവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിലേറ്റവും സുപ്രധാനമായത് ഇഷ്ടദാനബില്&#x200d; തന്നെയായിരുന്നു.]]></description>
										<content:encoded><![CDATA[<p><strong>സുഫ്‌യാന്&#x200d; അബ്ദുസ്സലാം</strong></p>
<p>കോടതിവിധി വന്നതോടെ കേരളത്തിലെ കുടുംബങ്ങളില്&#x200d;, വിശേഷിച്ചും മുസ്‌ലിം, ക്രിസ്ത്യന്&#x200d; കുടുംബങ്ങളില്&#x200d; അങ്കലാപ്പും അനിശ്ചിതത്വവും പ്രകടമായി. ഭൂപരിഷ്‌കരണ നിയമമനുസരിച്ച് മാതാവും പിതാവും മൂന്ന് മൈനര്&#x200d; (18 വയസ്സിന് താഴെയുള്ള) കുട്ടികളും അടങ്ങുന്ന കുടുംബത്തിന് പരമാവധി കൈവശം വെക്കാവുന്ന ഭൂമി 20 സ്റ്റാന്&#x200d;ഡേര്&#x200d;ഡ് ഏക്കറായിരുന്നു. ബാക്കി വരുന്ന ഭൂമി സര്&#x200d;ക്കാരിന് നല്&#x200d;കണം. അതോടെ 18 വയസ്സ് പൂര്&#x200d;ത്തിയായ ഒരാള്&#x200d;ക്ക് കുടുംബ സ്വത്തില്&#x200d; അവകാശം നഷ്ടപ്പെട്ടു. ഓരോ ഉള്&#x200d;ക്കുടുംബങ്ങള്&#x200d;ക്കും പ്രത്യേകം ഭൂപരിധി നിശ്ചയിക്കുന്ന രീതിയാണ് അവിഭക്ത ഹൈന്ദവ കുടുംബങ്ങളില്&#x200d; ഉണ്ടായിരുന്നത് എന്നതിനാല്&#x200d; ഇത് ഹൈന്ദവ കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നില്ല. എന്നാല്&#x200d; പ്രത്യേക പിന്തുടര്&#x200d;ച്ചാനിയമങ്ങള്&#x200d; പിന്തുടരുന്ന മുസ്‌ലിം-ക്രിസ്ത്യന്&#x200d; കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു. മുസ്‌ലിം വ്യക്തി നിയമമനുസരിച്ച് പിതാവ് ജീവിച്ചിരിക്കുമ്പോള്&#x200d; മക്കള്&#x200d;ക്ക് അവകാശം ലഭിക്കില്ല എന്ന അവസ്ഥ പരിഗണിച്ച് മുസ്‌ലിം കുടുംബനാഥന്മാര്&#x200d; നല്&#x200d;കിയ ഇഷ്ടദാനം 1974 ലെ ഹൈക്കോടതി വിധിയിലൂടെ അസാധുവായി.</p>
<p>അവിഭക്ത ഹിന്ദു കുടുംബങ്ങള്&#x200d;ക്ക് ലഭിക്കുന്ന ആനുകൂല്യം മുസ്‌ലിം, ക്രിസ്ത്യന്&#x200d; കുടുംബങ്ങള്&#x200d;ക്ക്കൂടി ലഭ്യമാകുന്ന ഭേദഗതി അതോടെ അനിവാര്യമായി. തദനുസൃതമായ ഇഷ്ടദാന ബില്&#x200d; കൊണ്ടുവരാന്&#x200d; ഐക്യമുന്നണി സര്&#x200d;ക്കാര്&#x200d; തീരുമാനമെടുത്തു. തീരുമാനമെടുത്തത് മുഖ്യമന്ത്രി പി.കെ വാസുദേവന്&#x200d; നായരും റവന്യു മന്ത്രി ബേബി ജോണിന്റെയും നേതൃത്വത്തിലായിരുന്നു.</p>
<p>പി.കെ.വി സര്&#x200d;ക്കാര്&#x200d; ഇഷ്ടദാനബില്&#x200d; കൊണ്ടുവരുന്നതിന്റെ മുന്നോടിയായി 1970 മുതല്&#x200d; 1974 വരെയുള്ള ഇഷ്ടദാനങ്ങള്&#x200d;ക്ക് നിയമ പ്രാബല്യം നല്&#x200d;കിക്കൊണ്ട് ഗവര്&#x200d;ണര്&#x200d; ജ്യോതി വെങ്കിടാചലം ഓര്&#x200d;ഡിനന്&#x200d;സ് പുറപ്പെടുവിച്ചു. ഗവര്&#x200d;ണറുടെ ഓര്&#x200d;ഡിനന്&#x200d;സ് പ്രകാരമുള്ള ബില്ലുകള്&#x200d; നിയമസഭയില്&#x200d; കൊണ്ടുവരാന്&#x200d; മുന്നില്&#x200d; നില്&#x200d;ക്കേണ്ട മുഖ്യമന്ത്രി പി.കെ.വിക്ക് അപ്പോഴാണ് ചാഞ്ചാട്ടമുണ്ടാകുന്നത്. അക്കാലമത്രയും നിയമസഭയില്&#x200d; ഇഷ്ടദാനത്തിന് വേണ്ടി ഘോരഘോരം പ്രസംഗിച്ച പി.കെ.വി പെടുന്നനെ ഇഷ്ടദാന ബില്&#x200d; &#8216;ശരിയല്ല&#8217; എന്ന വാദമുന്നയിച്ച് ഐക്യമുന്നണിയില്&#x200d; നിന്ന് ഇറങ്ങിപ്പോയി. 1979 ഒക്ടോബര്&#x200d; 8 നു ഇഷ്ടദാനബില്&#x200d; നിയമസഭയില്&#x200d; അവതരിപ്പിച്ച് പാസാക്കാന്&#x200d; തീരുമാനമായതായിരുന്നു. എന്നാല്&#x200d; അതേദിവസം തന്നെ മുഖ്യമന്ത്രിപദം രാജിവെക്കാന്&#x200d; പി.കെ.വി തിരഞ്ഞെടുത്തു. കമ്യൂണിസ്റ്റുകാരിലെ ന്യൂനപക്ഷ വിരുദ്ധമായ &#8216;വരേണ്യവീര്യം&#8217; പ്രകടമായ സംഭവമായിരുന്നു അത്. ഐക്യമുന്നണിയുടെ നേതൃത്വത്തില്&#x200d; കൊണ്ടുവന്ന ഇഷ്ടദാന ബില്ലിനെതിരെ നിലപാട് സ്വീകരിക്കുന്നത് നയ വഞ്ചനയാണെന്ന് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങള്&#x200d; പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇഷ്ടദാന ബില്ലിന്റെ കാര്യത്തില്&#x200d; വിട്ടുവീഴ്ചക്കില്ലെന്ന് മുസ്‌ലിംലീഗും പ്രഖ്യാപിച്ചു.</p>
<p>പി.കെ.വി രാജിവെച്ചതോടെ ഐക്യമുന്നണി സര്&#x200d;ക്കാര്&#x200d; തകരുമെന്നാണ് കമ്യൂണിസ്റ്റുകാര്&#x200d; സ്വപ്‌നം കണ്ടത്. അതുവഴി ഇഷ്ടദാനത്തെ ഇല്ലാതാക്കാനും കമ്യൂണിസ്റ്റ് ഐക്യം സാക്ഷാത്കരിക്കാനും കഴിയുമെന്നവര്&#x200d; കരുതി. ന്യൂനപക്ഷങ്ങള്&#x200d; കോണ്&#x200d;ഗ്രസിന്റെ പിന്തുണയോടെ കൈകോര്&#x200d;ത്തുപിടിച്ചു. സര്&#x200d;ക്കാരിനെ തള്ളിയിട്ട് ഇഷ്ടദാനത്തെ ഇല്ലാതാക്കാമെന്ന് മനക്കോട്ട കെട്ടിയവര്&#x200d;ക്ക് വലിയ തിരിച്ചടിയുണ്ടായി. ഇഷ്ടദാന നിയമത്തിന്റെ അഭാവം ഏറെ കഷ്ടപ്പെടുത്തിയിരുന്ന ക്രിസ്ത്യന്&#x200d; സമൂഹവും അതിനനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്&#x200d; യത്‌നിച്ചു. പ്രതിഭാധനനും സര്&#x200d;വസ്വീകാര്യനും തന്ത്രശാലിയുമായ സി.എച്ച് മുഖ്യമന്ത്രി സ്ഥാനത്ത് വരിക മാത്രമാണ് പരിഹാരമെന്ന് അവരും തിരിച്ചറിഞ്ഞു. സി.എച്ചിനെ മുഖ്യമന്ത്രിയാക്കാന്&#x200d; പാലാ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്&#x200d; വയലില്&#x200d; തിരുവനന്തപുരം ആര്&#x200d;ച്ച് ബിഷപ്പ് ഡോ. ജോര്&#x200d;ജ് മാത്യൂവിന് കത്ത് കൈമാറി. അതോടെ കേരള കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; പിന്തുണ പ്രഖ്യാപിച്ചു. കോണ്&#x200d;ഗ്രസ് (ഐ), കോണ്&#x200d;ഗ്രസ് (യു), എന്&#x200d;.ഡി. പി, പി.എസ്.പി, ജനതാപാര്&#x200d;ട്ടി എന്നീ രാഷ്ട്രീയകക്ഷികളും പിന്തുണ പ്രഖ്യാപിച്ചു. അതോടെ സി.എച്ച് മുഹമ്മദ്‌കോയയെ മുഖ്യമന്ത്രിയായി ഐക്യമുന്നണി പ്രഖ്യാപിച്ചു. സി.എച്ച് മന്ത്രിസഭ വരാതിരിക്കാന്&#x200d; കമ്യൂണിസ്റ്റുകാര്&#x200d; പല അടവുകളും പയറ്റിനോക്കി. പക്ഷേ സംഭവിക്കേണ്ടത് സംഭവിച്ചു. 1979 ഒക്ടോബര്&#x200d; 12 വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം സി.എച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.</p>
<p>1979 ഒക്ടോബര്&#x200d; 22 ന് നിയമസഭ ചേര്&#x200d;ന്നു. 24ാം തീയതി തന്നെ ഇഷ്ടദാനവുമായി ബന്ധപ്പെട്ട ഭൂ പരിഷ്‌കരണ നിയമ ഭേദഗതി സി.എച്ച് അവതരിപ്പിച്ചു. പി.കെ.വിയും ഇ.എം.എസും നേതൃത്വം നല്&#x200d;കുന്ന പ്രതിപക്ഷം അതിനെതിരെ ശക്തമായ വാദങ്ങളുയര്&#x200d;ത്തി. ഭേദഗതി കര്&#x200d;ഷക വിരുദ്ധമാണെന്നും 1969 ല്&#x200d; കെ.ആര്&#x200d; ഗൗരിയമ്മ കൊണ്ടുവന്ന ബില്&#x200d; അതേപടി നിലനിര്&#x200d;ത്തണമെന്നും ഇ.എം.എസ് പറഞ്ഞപ്പോള്&#x200d; ആ ബില്ലില്&#x200d; &#8216;സ്‌നേഹ വാത്സല്യങ്ങളുടെ&#8217; പേരില്&#x200d; ഇഷ്ടദാനം ചെയ്യാമെന്ന വ്യവസ്ഥയുണ്ടെന്ന കാര്യം എ.കെ ആന്റണി ഓര്&#x200d;മ്മിപ്പിച്ചു. ഗൗരിയമ്മയുടെ ബില്&#x200d; അങ്ങനെ തന്നെ നിലനിര്&#x200d;ത്തുകയാണോ വേണ്ടതെന്ന ആന്റണിയുടെ ചോദ്യത്തിന് &#8216;അതെ&#8217; എന്നായിരുന്നു ഇ.എം.എസിന്റെ മറുപടി. വാത്സല്യത്തിന്റെ പേരില്&#x200d; ഇഷ്ടദാനം നല്&#x200d;കാമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ പിന്തുണക്കുന്ന ഇ.എം.എസ് ആണോ അതോ അത് റദ്ദ് ചെയ്ത കോടതിയാണോ കര്&#x200d;ഷകരുടെ ബന്ധു എന്ന് സി.എച്ച് പരിഹസിച്ചു. കര്&#x200d;ഷക വാത്സല്യത്തിന്റെ പേരിലല്ല സ്‌നേഹവാത്സല്യം എന്ന് കമ്യൂണിസ്റ്റുകാര്&#x200d; ബില്ലില്&#x200d; ചേര്&#x200d;ത്തത് എന്ന് അദ്ദേഹം ഇ.എം.എസിനെ ഓര്&#x200d;മിപ്പിച്ചു. സ്‌നേഹവാത്സല്യത്തിന്റെ പേരില്&#x200d; ആര്&#x200d;ക്കും വാരിക്കോരി കൊടുക്കാമായിരുന്ന മാര്&#x200d;ക്‌സിസ്റ്റുകള്&#x200d; പാസാക്കിയ ഇഷ്ടദാനത്തെ 1972 ല്&#x200d; അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്&#x200d;ക്കാര്&#x200d; മക്കള്&#x200d;ക്കും പേരമക്കള്&#x200d;ക്കും മാത്രമാക്കി ചുരുക്കുകയാണ് ചെയ്തത് എന്നും അതാണ് ഇപ്പോള്&#x200d; ഹൈക്കോടതി റദ്ദ് ചെയ്തത് എന്നും അതിനുള്ള പരിഹാരമാണ് പുതിയ ബില്&#x200d; എന്നും സി.എച്ച് സഭയെ ബോധ്യപ്പെടുത്തി.</p>
<p>1957 ലെയും 1960 ലെയും കാര്&#x200d;ഷിക പരിഷ്‌കാര ബില്ലിലും 1964 ലെയും 1969 ലെയും ഭൂ പരിഷ്‌കരണ ബില്ലിലും ഇഷ്ടദാനം ഉള്&#x200d;പ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം സഭയില്&#x200d; തെളിവുകള്&#x200d; നിരത്തി സംസാരിച്ചു. മാത്രവുമല്ല, ന്യൂനപക്ഷങ്ങള്&#x200d;ക്കുണ്ടായ ആശങ്ക അകറ്റണമെന്നത് ഞങ്ങളുടെ മാത്രം ആവശ്യമല്ലെന്നും 1972 ജൂലൈ 23 നു രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്&#x200d; &#8216;വ്യത്യസ്ത വ്യക്തിനിയമങ്ങള്&#x200d; ബാധകമായിട്ടുള്ള പ്രായപൂര്&#x200d;ത്തിയായ സന്താനങ്ങള്&#x200d;ക്ക് ഇതുമൂലം വിവേചനം ഉണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്&#8217; എന്ന് മാര്&#x200d;ഗനിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ടെന്നും രേഖകള്&#x200d; ഉദ്ധരിച്ച് അദ്ദേഹം സമര്&#x200d;ത്ഥിച്ചു.</p>
<p>സി.എച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേവലം ആറ് ദിവസങ്ങള്&#x200d; മാത്രമാണ് സഭ ചേര്&#x200d;ന്നത്. ഈ ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; അദ്ദേഹം സുപ്രധാനമായ പല ബില്ലുകളും അവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിലേറ്റവും സുപ്രധാനമായത് ഇഷ്ടദാനബില്&#x200d; തന്നെയായിരുന്നു. മൂന്നുദിവസത്തെ ചൂടേറിയ ചര്&#x200d;ച്ചകള്&#x200d;ക്കൊടുവില്&#x200d; ഇ.എം.എസും പി.കെ.വിയും ടി.കെ രാമകൃഷ്ണനുമെല്ലാം ഉയര്&#x200d;ത്തിയ മറുവാദങ്ങള്&#x200d;ക്ക് വളരെ കൃത്യമായി അദ്ദേഹം മറുപടി പറഞ്ഞു. കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്&#x200d;, കേരള പഞ്ചായത്ത് ഭേദഗതി ബില്&#x200d;, കേരള അഭിഭാഷക ക്ഷേമനിധി ബില്&#x200d;, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബില്&#x200d; എന്നിവ ആറ് ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; സി.എച്ച് അവതരിപ്പിച്ച് പാസാക്കിയെടുത്ത ബില്ലുകളാണ്.</p>
<p>ഇഷ്ടദാന ബില്&#x200d; പാസായതിന് ശേഷം പ്രത്യേകിച്ചൊരു കാരണവും ഇല്ലാതെ കേരള കോണ്&#x200d;ഗ്രസ് (എം) പിന്തുണ പിന്&#x200d;വലിച്ചു. ശേഷം കോണ്&#x200d;ഗ്രസ് (യു) കൂടി പിന്തുണ പിന്&#x200d;വലിച്ചതോടെ സി.എച്ച് മുഖ്യമന്ത്രി പദം രാജിവെച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നാളുകളായിരുന്നു സി.എച്ചിന്റെ ഭരണകാലം.<br />
(അവസാനിച്ചു)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wills-and-judgments-and-remedies224634.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
