<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jumua &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jumua/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 07 Mar 2025 02:08:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jumua &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജുമുഅ വര്&#x200d;ഷത്തില്&#x200d; 52 തവണ നടക്കുന്നു, ഹോളി വര്&#x200d;ഷത്തിലൊരിക്കല്&#x200d;; മുസ്‌ലിംകള്&#x200d;ക്ക്‌ അസ്വസ്ഥതയുണ്ടെങ്കില്&#x200d; ഹോളിക്ക് പുറത്തിറങ്ങരുതെന്ന് യു.പി പൊലീസ്</title>
		<link>https://www.chandrikadaily.com/jumuah-is-held-52-times-a-year-holi-once-a-year-up-police-advise-muslims-not-to-go-out-on-holi-if-they-feel-uncomfortable.html</link>
					<comments>https://www.chandrikadaily.com/jumuah-is-held-52-times-a-year-holi-once-a-year-up-police-advise-muslims-not-to-go-out-on-holi-if-they-feel-uncomfortable.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Mar 2025 02:08:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[holy]]></category>
		<category><![CDATA[jumua]]></category>
		<category><![CDATA[police]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332847</guid>

					<description><![CDATA[അതേസമയം ഉദ്യോഗസ്ഥന്റെ പരാമര്&#x200d;ശങ്ങള്&#x200d; പക്ഷപാതപരമാണെന്നും ഒരു ഉദ്യോഗസ്ഥന് യോജിച്ചതല്ലെന്നും പറഞ്ഞുകൊണ്ട് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം വിരുദ്ധ പരാമര്&#x200d;ശവുമായി യു.പി സംഭല്&#x200d; ജില്ല സര്&#x200d;ക്കിള്&#x200d; ഓഫീസര്&#x200d;. ഹോളി വര്&#x200d;ഷത്തിലൊരിക്കലുള്ള ഉത്സവമായതിനാല്&#x200d; മുസ്‌ലിംകള്&#x200d; വീടിനുള്ളില്&#x200d; തന്നെ കഴിയണമെന്നാണ് സംഭല്&#x200d; സര്&#x200d;ക്കിള്&#x200d; ഓഫീസര്&#x200d; അനുജ് ചൗധരി പറഞ്ഞത്.</p>
<p>റമദാന്&#x200d; മാസത്തിലെ വെള്ളിയാഴ്ചയോടൊപ്പം വരുന്ന ഹോളിയോടനുബന്ധിച്ച് വ്യാഴാഴ്ച സംഭാല്&#x200d; കോട്വാലി പൊലീസ് സ്‌റ്റേഷനില്&#x200d; ഒരു സമാധാന സമിതി യോഗം ചേര്&#x200d;ന്നിരുന്നു. ഈ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്&#x200d;.</p>
<p>&#8216;വര്&#x200d;ഷത്തില്&#x200d; ഒരിക്കല്&#x200d; വരുന്ന ഒരു ഉത്സവമാണ് ഹോളി, അതേസമയം വെള്ളിയാഴ്ച പ്രാര്&#x200d;ത്ഥനകള്&#x200d; ഒരു വര്&#x200d;ഷത്തില്&#x200d; 52 തവണ നടക്കുന്നു. ഹോളിയുടെ നിറങ്ങളില്&#x200d; ആര്&#x200d;ക്കെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്&#x200d;, അവര്&#x200d; ആ ദിവസം വീടിനുള്ളില്&#x200d; തന്നെ കഴിയണം. ഉത്സവങ്ങള്&#x200d; ഒരുമിച്ച് ആഘോഷിക്കേണ്ടതിനാല്&#x200d; പുറത്തിറങ്ങുന്നവര്&#x200d;ക്ക് വിശാലമായ ഒരു മനോഭാവം ഉണ്ടായിരിക്കണം,&#8217; അനുജ് ചൗധരി യോഗത്തിന് ശേഷം മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു.</p>
<p>ക്രമസമാധാനം നിലനിര്&#x200d;ത്തുന്നതിന് സാമുദായിക സൗഹാര്&#x200d;ദ്ദവും കര്&#x200d;ശനമായ ജാഗ്രതയും ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ ഉദ്യോഗസ്ഥന്&#x200d; ആഘോഷങ്ങള്&#x200d; സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്&#x200d; ഒരു മാസമായി സമാധാന സമിതി യോഗങ്ങള്&#x200d; നടത്തിവരികയാണെന്നും പറഞ്ഞു.</p>
<p>അതേസമയം ഉദ്യോഗസ്ഥന്റെ പരാമര്&#x200d;ശങ്ങള്&#x200d; പക്ഷപാതപരമാണെന്നും ഒരു ഉദ്യോഗസ്ഥന് യോജിച്ചതല്ലെന്നും പറഞ്ഞുകൊണ്ട് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമാജ്‌വാദി പാര്&#x200d;ട്ടി വക്താവ് ശര്&#x200d;വേന്ദ്ര ബിക്രം സിങും പരാമര്&#x200d;ശത്തെ അപലപിച്ചു. ഉദ്യോഗസ്ഥര്&#x200d; ബി.ജെ.പി ഏജന്റുമാരായി പ്രവര്&#x200d;ത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>&#8216;മുഖ്യമന്ത്രിയുടെ നല്ല പേര് നിലനില്&#x200d;ക്കാന്&#x200d; വേണ്ടി ഉദ്യോഗസ്ഥര്&#x200d; അദ്ദേഹത്തില്&#x200d; നിന്ന് കേള്&#x200d;ക്കുന്നത് അനുകരിക്കുകയാണ്. അത്തരം പ്രസ്താവനകള്&#x200d; നടത്തുകയും പരസ്യമായി പക്ഷപാതം കാണിക്കുകയും ചെയ്യുന്നവര്&#x200d;ക്കെതിരെ നടപടിയെടുക്കണം. ഇത് അപലപനീയമാണ്, ഉദ്യോഗസ്ഥര്&#x200d; ബി.ജെ.പി ഏജന്റുമാരായി പ്രവര്&#x200d;ത്തിക്കരുത്,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>ഒരു ഉദ്യോഗസ്ഥന്&#x200d; ആരായാലും മതേതരനായിരിക്കണമെന്നും എങ്കില്&#x200d; മാത്രമേ രാജ്യത്ത് ഭരണം ശരിയായി പ്രവര്&#x200d;ത്തിക്കാന്&#x200d; കഴിയൂവെന്നും അല്ലാത്തപക്ഷം അത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് യു.പി കോണ്&#x200d;ഗ്രസ് മീഡിയ കമ്മിറ്റി വൈസ് ചെയര്&#x200d;മാന്&#x200d; മനീഷ് ഹിന്ദ്വിയും വിഷയത്തില്&#x200d; പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jumuah-is-held-52-times-a-year-holi-once-a-year-up-police-advise-muslims-not-to-go-out-on-holi-if-they-feel-uncomfortable.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജുമുഅ നിസ്‌കാരത്തിനായി നിയമസഭയില്&#x200d; അനുവദിച്ചിരുന്ന സമയം എടുത്തുക്കളഞ്ഞ് അസം സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/111the-assam-government-has-taken-away-the-time-allowed-in-the-assembly-for-friday-prayer.html</link>
					<comments>https://www.chandrikadaily.com/111the-assam-government-has-taken-away-the-time-allowed-in-the-assembly-for-friday-prayer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 30 Aug 2024 11:54:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[jumua]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307948</guid>

					<description><![CDATA[തുടര്&#x200d;ച്ചയായി രാജ്യത്തെ ന്യൂനപക്ഷങ്ങള്&#x200d;ക്കതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മയുടെ ഈ നടപടി.]]></description>
										<content:encoded><![CDATA[<p>അസമില്&#x200d; വെള്ളിയാഴ്ചകളില്&#x200d; ജുമുഅ നിസ്‌കാരത്തിനായി നിയമസഭയില്&#x200d; അനുവദിച്ചിരുന്ന സമയം എടുത്തുക്കളഞ്ഞ് ബി.ജെ.പി സര്&#x200d;ക്കാര്&#x200d;. ഇനി മുതല്&#x200d; ജുമുഅ നിസ്‌കാരത്തിനായി എം.എല്&#x200d;.എമാര്&#x200d;ക്ക് പ്രത്യേകം സമയം അനുവദിക്കില്ലെന്ന് അസം സര്&#x200d;ക്കാര്&#x200d; അറിയിച്ചു. തുടര്&#x200d;ച്ചയായി രാജ്യത്തെ ന്യൂനപക്ഷങ്ങള്&#x200d;ക്കതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മയുടെ ഈ നടപടി.</p>
<p>ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്&#x200d; വന്ന നിയമമാണ് ഇപ്പോള്&#x200d; ഹിമന്ത സര്&#x200d;ക്കാര്&#x200d; എടുത്തുകളഞ്ഞത്. ഉച്ചയ്ക്ക് 12 മണിമുതല്&#x200d; രണ്ട് മണി വരെയാണ് നിസ്‌കാരത്തിനായി ഈ നിയമം സമയം അനുവദിച്ചിരുന്നത്. നിലവില്&#x200d; പ്രസ്തുത നിയമം എടുത്തുകളഞ്ഞതായി സര്&#x200d;ക്കാര്&#x200d; പ്രതിനിധികളെ അറിയിച്ചു.</p>
<p>അസമില്&#x200d;, തിങ്കളാഴ്ച മുതല്&#x200d; വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്&#x200d; രാവിലെ ഒമ്പതര മുതലാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. എന്നാല്&#x200d; നിലവില്&#x200d; വെള്ളിയാഴ്ച ദിവസങ്ങളില്&#x200d; ഒമ്പത് മണിക്ക് സഭ ആരംഭിക്കുകയും ചെയ്യും. ഈ നിയമം റദ്ദാക്കുന്നതോടെ ആഴ്ച്ചയിലെ എല്ലാ ദിവസവും ഒമ്പതരയ്ക്ക് തന്നെയാവും ഇനി സഭ തുടങ്ങുക.</p>
<p>ലോക്സഭയിലും രാജ്യസഭയിലും ഇത്തരത്തില്&#x200d; സമയം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമം റദ്ദാക്കിയത്. ബ്രിട്ടീഷ് ഭരണത്തിന്റെ ഒരു ശേഷിപ്പും ഭാരതത്തില്&#x200d; ഉണ്ടാകരുതെന്ന ബി.ജെ.പി ആഹ്വാനവും ഈ നീക്കത്തിന് പിന്നിലുണ്ട്. അസം നിയമസഭാ സ്പീക്കര്&#x200d; ബിശ്വജിത് ഡൈമറി ഡങ്കോറിയ വിളിച്ചുചേര്&#x200d;ത്ത യോഗത്തിലാണ് നിയമം റദ്ദ് ചെയ്യാന്&#x200d; തീരുമാനമെടുത്തത്. ഈ നീക്കത്തെ സഭയിലെ എല്ലാവരും അനുകൂലിച്ചെന്ന് ബി.ജെ.പി എം.എല്&#x200d;.എ ബിശ്വജിത്ത് ഫുകന്&#x200d; പറഞ്ഞു.</p>
<p>1937ല്&#x200d; സയ്യിദ് സാദുള്ളയാണ് ഈ നിയമം നടപ്പിലാക്കാന്&#x200d; ചുക്കാന്&#x200d; പിടിച്ചതെന്ന് ഹിമന്ത പ്രതികരിച്ചു. ജനപ്രതിനിധികളുടെ ഉത്പാദന ക്ഷമത വര്&#x200d;ധിപ്പിക്കാനാണ് നിസ്‌കാരത്തിനുള്ള സമയം അവസാനിപ്പിച്ചതെന്നും ഹിമന്ത എക്‌സില്&#x200d; കുറിച്ചു. ഈ നീക്കത്തെ പിന്തുണച്ച സ്പീക്കര്&#x200d;ക്കും എം.എല്&#x200d;.എമാര്&#x200d;ക്കും ഹിമന്ത നന്ദി അറിയിക്കുകയും ചെയ്തു. ഇതിനുമുമ്പ് 2023 ഡിസംബറില്&#x200d; രാജ്യസഭയില്&#x200d; ജുമുഅ നിസ്‌കാരത്തിനായി അനുവദിച്ചിരുന്ന അരമണിക്കൂര്&#x200d; സമയം നീക്കം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വിവാദ നീക്കങ്ങളുമായി ഹിമന്ത സര്&#x200d;ക്കാര്&#x200d; രംഗത്തെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111the-assam-government-has-taken-away-the-time-allowed-in-the-assembly-for-friday-prayer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാരീസിലെ ആദ്യ ജുമുഅ, പ്രാർത്ഥന ഫലസ്തീനായി</title>
		<link>https://www.chandrikadaily.com/first-jumuah-in-paris-prayer-for-palestine.html</link>
					<comments>https://www.chandrikadaily.com/first-jumuah-in-paris-prayer-for-palestine.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 27 Jul 2024 07:24:25 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[jumua]]></category>
		<category><![CDATA[olympics]]></category>
		<category><![CDATA[palestene]]></category>
		<category><![CDATA[Paris]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303937</guid>

					<description><![CDATA[1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.]]></description>
										<content:encoded><![CDATA[<p>ഫ്രാൻസ് എന്ന പേരിനൊപ്പം ആദ്യം ചേർക്കാൻ ഞാനിഷ്ടപ്പെടുന്ന പേര് സിനദിൻ സിദാൻ എന്ന ഫുട്ബോളറുടേതാണ്. 1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്. ചന്നം പിന്നം മഴ ചാറുന്ന പാരീസ് മധ്യാഹ്നം. പള്ളിയിൽ നല്ല തിരക്കാണ്. പ്രാർത്ഥനക്ക് മുമ്പായി അംഗശുദ്ധീകരണം നടത്തുമ്പോൾ അടുത്തുളള കൗമാരക്കാരൻറെ ജാക്കറ്റിൽ സിദാൻ എന്ന പേര്. സിദാൻ കാലവും കഴിഞ്ഞ് ഫ്രഞ്ചുകാർ കിലിയൻ എംബാപ്പേ കാലത്താണിപ്പോൾ.</p>
<p>എന്നിട്ടും ഈ കൗമാരക്കാരൻ സിദാൻ എന്നെഴുതിയ ജാക്കറ്റുമിട്ട് നടക്കുന്നു. കൗതുകത്തിന് ഒന്ന് ചോദിക്കാമെന്ന് കരുതി ആംഗലേയം പറഞ്ഞപ്പോൾ അവൻ ചിരിക്കുകയാണ്. കാര്യം പിടികിട്ടി. അവന് ഇംഗ്ലീഷ് വഴങ്ങുന്നില്ല. എനിക്ക് ഫ്രഞ്ചും. ഞങ്ങൾ തമ്മിലുള്ള ഭാഷാചിരി നടക്കുമ്പോൾ മൊറോക്കോക്കാരനായ സുഹൃത്ത് കാര്യം മനസിലാക്കി പറഞ്ഞു-അവൻ സിദാനാണ്. അതായത് പേര് മുഹമ്മദ് സിദാൻ. അവൻറെ പിതാവ് സിദാൻ ഫാനാണ്. അൾജിരിയൻ വംശജനാണ്. 98 ലെ ലോകകപ്പ് രണ്ട് സിദാനെ പ്രണയിച്ച പിതാവാണ്.</p>
<p>ഇതെഴുതാൻ കാരണം ഫ്രാൻസ് എന്ന രാജ്യത്തിലെ മുസ്‌ലിം ചരിത്രം സൂചിപ്പിക്കാനാണ്. ഫ്രഞ്ച് ജനസംഖ്യയിൽ പത്ത് ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയാണ്. അറബ് ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ,തുണിഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, അൾജീരിയ, കെനിയ, നൈജിരിയ തുടങ്ങിയിടങ്ങളിൽ നിന്നും എത്തി ഇവിടെ സ്ഥിര താമസമാക്കിയ മുസ്‌ലിങ്ങൾ. ഫ്രഞ്ച് കായികരംഗം അടക്കി വാഴുന്നത് ആഫ്രിക്കൻ വംശജരായ കളിക്കാരാണ്.</p>
<p>സിനദിൻ സിദാൻ, ഫ്രാങ്ക് റിബറി, ഉസ്മാൻ ഡെംപാലേ,നിക്കോളാസ് അനേൽക്ക,കരീം ബെൻസേമ, നിക്കോളോ കാൻഡേ,പോൾ പോഗ്ബ, മുസ സിസോക്കോ,ബെഞ്ചമിൻ മെൻഡി തുടങ്ങിയവരെല്ലാം ഫ്രഞ്ച് ജഴ്സി അണിഞ്ഞ വിഖ്യാതരായ ആഫ്രിക്കൻ വേരുകളുള്ള കളിക്കാരാണ്. നമ്മുടെ ബൊളോൺ പള്ളിയിൽ കണ്ട കൊച്ചു സിദാന് മെഹ്സി പറഞ്ഞ് ( മെഹ്സി എന്ന് പറഞ്ഞാൽ ഫ്രഞ്ചിൽ നന്ദി എന്നാണ്. നമ്മുടെ മെസിയുടെ പേരുമായി അടുപ്പമുള്ളതിനാൽ ഇവിടെ എത്തി ആദ്യം പഠിച്ച ഫ്രഞ്ച് പദങ്ങളിൽ ഒന്നാണ് മെഹ്സി).</p>
<p>പള്ളിക്കകം വിശാലമാണ്. ഖുർആൻ ലൈബ്രറി തന്നെയുണ്ട്. പല ഭാഷകളിലെ വിവർത്തനം. ഖുത്തുബ ആരംഭിക്കുന്നതിന് മുമ്പ് നമ്മുടെ പള്ളികളിൽ കാണുന്നത് പോലെ ബക്കറ്റ് പിരിവ്. ക്രെഡിറ്റ് കാർഡ് വഴിയും സംഭാവന നൽകാം. ഇടക്കിടെ പള്ളിയിലെ സഹായി വന്ന് ആളുകളെ അടുത്ത് അടുത്ത് ഇരുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഖത്തിബെത്തി ആദ്യം പതിവ് അറബിയിൽ മനോഹരമായ ഖുത്തുബ. പിന്നെ അതിന് ഫ്രഞ്ച് പരിഭാഷ. ഇടക്കിടെ അദ്ദേഹം ഫലസ്തിൻ എന്ന് പറയുന്നുണ്ട്.</p>
<p>അതിന് എല്ലാവരും ഉച്ചത്തിൽ ആമിൻ പറയുന്നുമുണ്ട്. പെട്ടെന്ന് ജുമുഅ കഴിഞ്ഞ്. പുറത്ത് നല്ല ഈത്തപ്പഴ കച്ചവടം പൊടിപൊടിക്കുന്നു. നാല് നിലയാണ് പള്ളി. എല്ലാ നിലകളിലും നിറഞ്ഞ് വിശ്വാസികൾ. മദ്രസകളും സജീവം. പാരീസിൽ ബുധനാഴ്ച്ചകളിലും ശനി,ഞായർ ദിവസങ്ങളിലും സ്ക്കൂളില്ല. ആ ദിവസങ്ങളിലാണ് മദ്രസകൾ. മദ്രസകളോട് ചേർന്ന് ചെറിയ ടെന്നിസ് മൈതാനം. പഠനത്തിനൊപ്പം കളിയും. വിശ്വാസ സംഹിതകളിൽ വീട്ടുവീഴ്ചകൾക്കില്ല ഫ്രഞ്ചുകാർ. സുന്നി വിശ്വാസികളാണ് കൂടുതൽ.ഖത്തിബിനോട് സംസാരിക്കാൻ ചെന്നപ്പോൾ ഫ്രഞ്ച് മാത്രം. സലാം ചൊല്ലി പിരിയുമ്പോൾ മഴ മാറിയിരിക്കുന്നു. ഇനി സെൻ നദിക്കരയിലെത്തണം. ഉദ്ഘാടന പരിപാടികൾ കാണണം. അത് ഓഫിസിലെത്തിക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/first-jumuah-in-paris-prayer-for-palestine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമയക്രമം പാലിക്കണം, ജുമുഅക്ക് വേണ്ടി വോട്ട് നഷ്ടപ്പെടുത്തരുത്: മുനവ്വറലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/must-follow-schedule-dont-lose-vote-for-jumuah-munawwarali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/must-follow-schedule-dont-lose-vote-for-jumuah-munawwarali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Apr 2024 09:58:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[jumua]]></category>
		<category><![CDATA[Munavvarali Shihab Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296001</guid>

					<description><![CDATA[ധാരാളം മഹല്ലുകള്&#x200d; ഇതിനകം തന്നെ സമീപ മഹല്ലുകളുമായി ചര്&#x200d;ച്ച ചെയ്ത് വ്യത്യസ്ത സമയ ക്രമീകരണത്തോടെ ജുമുഅ സമയം നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അങ്ങനെയാകുമ്പോള്&#x200d; ആര്&#x200d;ക്കും ഇലക്ഷനോ ജുമുഅയോ നഷ്ടമാകുന്നില്ല എന്നുറപ്പാക്കാന്&#x200d; സാധിക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്&#x200d;.]]></description>
										<content:encoded><![CDATA[<p>കേരളത്തില്&#x200d; ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് വെള്ളിയാഴ്ച ദിവസമായതിനാല്&#x200d; ഇസ്‌ലാം മത വിശ്വാസികള്&#x200d; ജുമുഅ നമസ്‌കാരത്തിന്റെ ഭാഗമായി വോട്ട് നഷ്ടപ്പെടുത്തരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; മുനവ്വറലി ശിഹാബ് തങ്ങള്&#x200d;. ഇസ്‌ലാം മത വിശ്വാസികള്&#x200d;ക്ക് ജുമുഅയും ഏറെ പ്രധാനമായതായത് കൊണ്ട് വോട്ടെടുപ്പിന് വേണ്ടി ജുമുഅ പ്രാര്&#x200d;ത്ഥനയും ജുമുഅ പ്രാര്&#x200d;ത്ഥനയ്ക്ക് വേണ്ടി വോട്ടും നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഉറപ്പു വരുത്താന്&#x200d; നമുക്ക് ബാധ്യതയുണ്ട് എന്നാണ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചത്.</p>
<p>ധാരാളം മഹല്ലുകള്&#x200d; ഇതിനകം തന്നെ സമീപ മഹല്ലുകളുമായി ചര്&#x200d;ച്ച ചെയ്ത് വ്യത്യസ്ത സമയ ക്രമീകരണത്തോടെ ജുമുഅ സമയം നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അങ്ങനെയാകുമ്പോള്&#x200d; ആര്&#x200d;ക്കും ഇലക്ഷനോ ജുമുഅയോ നഷ്ടമാകുന്നില്ല എന്നുറപ്പാക്കാന്&#x200d; സാധിക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്&#x200d;.</p>
<p>ഇസ്‌ലാം മതവിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ജുമുഅ നിസ്‌കാരം നടക്കുന്ന വെള്ളിയാഴ്ച ദിവസം തെരഞ്ഞെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകള്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനായി വോട്ടു ചെയ്യേണ്ടത് അത്രയ്ക്ക് അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്&#x200d; വിവിധ മഹല്ലുകള്&#x200d; പരസ്പര സഹകരണത്തോടെ ജുമുഅ നമസ്‌കാരം ക്രമീകരിച്ചുകൊണ്ടുള്ള അറിയിപ്പുകള്&#x200d; പുറപ്പെടുവിച്ചിട്ടുമുണ്ട്.</p>
<p><strong>മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
<p>സഹോദരങ്ങളെ, ജനാധിപത്യ വിശ്വാസികളെ&#8230;</p>
<p>വെള്ളിയാഴ്ച ദിവസമാണ് നമ്മുടെ നാട്ടില്&#x200d; തെരഞ്ഞെടുപ്പ് നടക്കുന്നത്. ആസന്നമായ തെരഞ്ഞെടുപ്പ് ഏതൊരു ജനാധിപത്യ മതേതര വിശ്വാസിക്കും ഏറെ ഉത്തരവാദിത്തം നിറഞ്ഞതാണ് എന്ന് നാം മനസ്സിലാക്കുന്നവരാണല്ലോ. ജനാധിപത്യ പ്രക്രിയയില്&#x200d; പങ്കാളികളാവുക എന്ന ഉത്തരവാദിത്തം നിര്&#x200d;വ്വഹിക്കുക എന്നതാണ് പൗരന്മാരെന്ന നിലയ്ക്ക് നമുക്ക് നിര്&#x200d;വഹിക്കാനുള്ള പ്രധാന കടമ. അതോടൊപ്പം ഇസ്ലാം മത വിശ്വാസികള്&#x200d;ക്ക് ജുമുഅയും ഏറെ പ്രധാനമായതായത് കൊണ്ട് വോട്ടെടുപ്പിന് വേണ്ടി ജുമുഅ പ്രാര്&#x200d;ത്ഥനയും ജുമുഅ പ്രാര്&#x200d;ത്ഥനയ്ക്ക് വേണ്ടി വോട്ടും നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഉറപ്പു വരുത്താന്&#x200d; നമുക്ക് ബാധ്യതയുണ്ട്.</p>
<p>ധാരാളം മഹല്ലുകള്&#x200d; ഇതിനകം തന്നെ സമീപ മഹല്ലുകളുമായി ചര്&#x200d;ച്ച ചെയ്ത് വ്യത്യസ്ത സമയ ക്രമീകരണത്തോടെ ജുമുഅ സമയം നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാകുമ്പോള്&#x200d; ആര്&#x200d;ക്കും ഇലക്ഷനോ ജുമുഅയോ നഷ്ടമാകുന്നില്ല എന്നുറപ്പാക്കാന്&#x200d; സാധിക്കും. മറ്റു മഹല്ലുകളും ഈ മാതൃക പിന്തുടര്&#x200d;ന്ന് സമാനമായ ക്രമീകരണങ്ങള്&#x200d; നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. പരസ്പരം സാഹോദര്യം നില നിറുത്താനും ഒപ്പം നിര്&#x200d;ണ്ണായകമായ പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; ജനാധിപത്യ മതേതര ചേരിയുടെ വോട്ടുകള്&#x200d; ഭിന്നിക്കാതെ, നഷ്ടപ്പെടുത്താതെ നോക്കാനും ഇതിലൂടെ നമുക്ക് സാധിക്കും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/must-follow-schedule-dont-lose-vote-for-jumuah-munawwarali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
