justic for srijith – Chandrika Daily https://www.chandrikadaily.com Sun, 17 Jun 2018 12:08:17 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg justic for srijith – Chandrika Daily https://www.chandrikadaily.com 32 32 വരാപ്പുഴ കസ്റ്റഡി മരണം: മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജ് പ്രതിയാകില്ല https://www.chandrikadaily.com/varapuzha-custody-death-sp-george-to-be-acquitted.html https://www.chandrikadaily.com/varapuzha-custody-death-sp-george-to-be-acquitted.html#respond Sun, 17 Jun 2018 12:08:17 +0000 http://www.chandrikadaily.com/?p=90289 തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ കേസില്‍ പ്രതിയാക്കില്ല. ജോര്‍ജിനെ പ്രതിയാക്കാന്‍ മതിയായ തെളിവുകള്‍ പൊലീസിന്റെ കൈവശമില്ലെന്ന ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വകുപ്പുതല നടപടി മാത്രം മതിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം.

കേസില്‍ പ്രതികളായവരെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണസംഘം ജോര്‍ജിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ജോര്‍ജിനെതിരെ ഒരു ഡി.വൈ.എസ്.പി അടക്കമുള്ള പൊലീസുകാരുടെ മൊഴികളും ചില മാധ്യമവാര്‍ത്തകളും മാത്രമാണ് അന്വേഷണസംഘത്തിന്റെ കയ്യിലുള്ള തെളിവുകള്‍.

എ.വി ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളാണ് വരാപ്പുഴ ദേവസ്വംപാടത്തെ വീട്ടില്‍ നിന്ന് രാത്രി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ ക്രൂരമായി മര്‍ദിച്ച ശേഷമാണ് ശ്രീജിത്തിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നത്.

]]>
https://www.chandrikadaily.com/varapuzha-custody-death-sp-george-to-be-acquitted.html/feed 0
വരാപ്പുഴ കസ്റ്റഡി മരണം: നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ https://www.chandrikadaily.com/four-police-personal-suspended-in-connection-with-varappuzha-custodial-death.html https://www.chandrikadaily.com/four-police-personal-suspended-in-connection-with-varappuzha-custodial-death.html#respond Thu, 12 Apr 2018 14:57:58 +0000 http://www.chandrikadaily.com/?p=79989 കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ സി.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്.ഐ ദീപക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍ സീനിയര്‍ ഓഫീസര്‍ സന്തോഷ് ബേബി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേസന്വേഷിക്കുന്ന ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

സി.ഐ ക്രിസ്പിന്‍ സാമിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പ്രതിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സി.ഐക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

]]>
https://www.chandrikadaily.com/four-police-personal-suspended-in-connection-with-varappuzha-custodial-death.html/feed 0
സി.ബി.ഐ അന്വേഷണം തുടങ്ങുന്നതുവരെ സമരമെന്ന് ശ്രീജിത്ത്‌ https://www.chandrikadaily.com/cbi-enquiry-for-sreejivs-death-srijith.html https://www.chandrikadaily.com/cbi-enquiry-for-sreejivs-death-srijith.html#respond Sat, 20 Jan 2018 17:41:11 +0000 http://www.chandrikadaily.com/?p=65989 തിരുവനന്തപുരം: സഹോദരന്‍ ശ്രീജിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമനുഷ്ഠിക്കുന്ന ശ്രീജിത്ത് സമരം തുടരും. സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നതുവരെ നിരാഹാരമനുഷ്ഠിക്കുമെന്നും സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും ശ്രീജിത്ത് പറഞ്ഞു. പ്രതിസ്ഥാനത്ത് പൊലീസുകാര്‍ ആയതുകൊണ്ടുതന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ഉറപ്പുനല്‍കിയതാണ്. എന്നാല്‍ പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടുപോകുമെന്നും ശ്രീജിത്ത് പറഞ്ഞു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സി.ബി.ഐയുടെ നിലപാട് ആരാഞ്ഞിട്ടുണ്ട്. ഇതിനുള്ള സി.ബി.ഐയുടെ മറുപടി അടുത്തദിവസം തന്നെ ഹൈക്കോടതിക്ക് ലഭിച്ചേക്കും. അതുവരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ കഴിഞ്ഞദിവസം സമരപ്പന്തലിലെത്തി ശ്രീജിത്തിന് കൈമാറിയിരുന്നു. എന്നാല്‍ അന്വേഷണം ആരംഭിക്കട്ടെ എന്ന നിലപാടിലാണ് ശ്രീജിത്ത്. സി.ബി.ഐയുടെ ഏത് യൂണിറ്റിനാണ് അന്വേഷണ ചുമതലയെന്ന് വ്യക്തമായശേഷം അന്വേഷണത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിക്കുമ്പോള്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ശ്രീജിത്ത് ആവര്‍ത്തിക്കുന്നു. സമരം സോഷ്യമീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ വിവിധ തലങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ ആരംഭിച്ചിരുന്നു.

യു.ഡി.എഫ് എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ആഭ്യന്തര സഹമന്ത്രിയെയും സന്ദര്‍ശിച്ച് വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സമ്മതിച്ചെന്ന കാര്യം ഇരു എം.പിമാരും ശ്രീജിത്തിനെയും കുടുംബത്തെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച രേഖാമൂലമുള്ള ഉറപ്പ് കിട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സമരം നടത്തുന്ന ശ്രീജിത്തും കുടുംബവും സ്വീകരിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും സി.ബി.ഐ അന്വേഷണമെന്ന നിലപാടില്‍ ശ്രീജിത്തും കൂട്ടായ്മയും ഉറച്ചുനിന്നു. ഇതോടെ സര്‍ക്കാറും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിവ് മരിച്ചത്. സ്റ്റേഷനിലെ സെല്ലില്‍ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നായിരുന്നു പൊലീസിന്റെ നിലപാട്. എന്നാല്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണു പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്.

]]>
https://www.chandrikadaily.com/cbi-enquiry-for-sreejivs-death-srijith.html/feed 0