<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>justice deepak mishra &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/justice-deepak-mishra/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 03 Dec 2018 14:49:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>justice deepak mishra &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്&#x200d;ത്തനങ്ങളില്&#x200d; ബാഹ്യ നിയന്ത്രണമുണ്ടായി: ജസ്റ്റിസ് കുര്യന്&#x200d; ജോസഫ്</title>
		<link>https://www.chandrikadaily.com/ex-cji-dipak-misra-was-working-under-influence-of-an-external-source-justice-retd-kurian-joseph.html</link>
					<comments>https://www.chandrikadaily.com/ex-cji-dipak-misra-was-working-under-influence-of-an-external-source-justice-retd-kurian-joseph.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Dec 2018 14:45:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[justice chelameshwar]]></category>
		<category><![CDATA[justice deepak mishra]]></category>
		<category><![CDATA[kurian joseph]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112688</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ ദീപക് മിശ്രയുടെ പ്രവര്&#x200d;ത്തനങ്ങളില്&#x200d; ബാഹ്യ ഇടപെടലുള്ളതായി സംശയം തോന്നിയിരുന്നുവെന്ന് റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്&#x200d; ജോസഫ്. അതുകൊണ്ടാണ് താന്&#x200d; ഉള്&#x200d;പ്പെടെ സുപ്രീംകോടതിയിലെ നാല് മുതിര്&#x200d;ന്ന ജഡ്ജിമാര്&#x200d; ചീഫ് ജസ്റ്റിസിനെതിരെ അന്ന് വാര്&#x200d;ത്താ സമ്മേളനം വിളിച്ചതെന്നും ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്&#x200d;കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ജസ്റ്റിസ് കുര്യന്&#x200d; ജോസഫിന്റെ വെളിപ്പെടുത്തല്&#x200d;. കേസുകള്&#x200d; നിശ്ചയിക്കുന്നതിലും ജഡ്ജിമാരെ നിശ്ചയിക്കുന്നതിലും സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതിലും വരെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ ദീപക് മിശ്രയുടെ പ്രവര്&#x200d;ത്തനങ്ങളില്&#x200d; ബാഹ്യ ഇടപെടലുള്ളതായി സംശയം തോന്നിയിരുന്നുവെന്ന് റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്&#x200d; ജോസഫ്. അതുകൊണ്ടാണ് താന്&#x200d; ഉള്&#x200d;പ്പെടെ സുപ്രീംകോടതിയിലെ നാല് മുതിര്&#x200d;ന്ന ജഡ്ജിമാര്&#x200d; ചീഫ് ജസ്റ്റിസിനെതിരെ അന്ന് വാര്&#x200d;ത്താ സമ്മേളനം വിളിച്ചതെന്നും ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്&#x200d;കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ജസ്റ്റിസ് കുര്യന്&#x200d; ജോസഫിന്റെ വെളിപ്പെടുത്തല്&#x200d;.</p>
<p>കേസുകള്&#x200d; നിശ്ചയിക്കുന്നതിലും ജഡ്ജിമാരെ നിശ്ചയിക്കുന്നതിലും സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതിലും വരെ പുറത്തുനിന്നുള്ള ഇടപടല്&#x200d; ഉണ്ടായിരുന്നു. രാഷ്ട്രീയ പക്ഷപാതിത്വത്തോടെയാണ് ജസ്റ്റിസ് മിശ്ര പ്രവര്&#x200d;ത്തിച്ചിരുന്നതെന്ന തോന്നല്&#x200d; ശക്തമായിരുന്നു. പുറത്തുനിന്നുള്ള ചില കരങ്ങളാണ് ചീഫ് ജസ്റ്റിസിനെ നിയന്ത്രിച്ചിരുന്നത്. മുതിര്&#x200d;ന്ന ജഡ്ജിമാര്&#x200d; ചീഫ് ജസ്റ്റിസിനെ തന്നെ നേരില്&#x200d; കണ്ടാണ് ഈ വിഷയം ആദ്യം ചര്&#x200d;ച്ച ചെയ്തത്. പിന്നീട് കത്തിലൂടെയും ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചു. പരമോന്നത നീതിപിഠത്തിന്റെ അന്തസ്സും നിഷ്പക്ഷതയും കാത്തു സൂക്ഷിക്കണമെന്ന് അഭ്യര്&#x200d;ത്ഥിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വാര്&#x200d;ത്താ സമ്മേളനം വിളിക്കേണ്ടി വന്നത്. &#8211; ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കേസുകള്&#x200d; നിശ്ചയിക്കുന്നതിലും ഓരോ കേസിലും വാദം കേള്&#x200d;ക്കേണ്ട ജഡ്ജിമാരെ നിശ്ചയിക്കുന്നതിലും രാഷ്ട്രീയ പക്ഷപാതിത്വം പ്രത്യക്ഷത്തില്&#x200d; തന്നെ പ്രകടമായിരുന്നു. സി.ബി.ഐ ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹര്&#x200d;ജികള്&#x200d; പരിഗണിക്കുന്നതിലും ഈ പക്ഷപാതിത്വം പ്രകടമായിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ വാര്&#x200d;ത്താ സമ്മേളനം വിളിക്കാനുള്ള നിര്&#x200d;ദേശം ജസ്റ്റിസ് ചെലമേശ്വര്&#x200d; ആണ് മുന്നോട്ടു വച്ചത്. താന്&#x200d; ഉള്&#x200d;പ്പെടെ മറ്റ് മൂന്ന് ജഡ്ജിമാരും ഇതിനോട് യോജിക്കുകയായിരുന്നു. നാല് മുതിര്&#x200d;ന്ന ജഡ്ജിമാരും ഐകകണ്‌ഠ്യേനയാണ് വാര്&#x200d;ത്താ സമ്മേളനം വിളിച്ചത്.</p>
<p>ചില ഘട്ടങ്ങളില്&#x200d; സുപ്രീംകോടതി ഭരണത്തില്&#x200d; താളപ്പിഴകള്&#x200d; സംഭവിക്കാറുണ്ട്. കോടതിക്കുള്ളില്&#x200d; തന്നെ ഇവ പരിഹരിക്കാറുമുണ്ട്. ദീപക് മിശ്ര വിഷയത്തിലും ഇത്തരം തിരുത്തല്&#x200d; ശ്രമങ്ങള്&#x200d; നടന്നു. സാധ്യമായ എല്ലാ മാര്&#x200d;ഗങ്ങളും ഉപയോഗിച്ചു. എന്നാല്&#x200d; പ്രശ്‌ന പരിഹാരത്തിന് ജസ്റ്റിസ് മിശ്ര ഒരുക്കമായിരുന്നില്ല. മുതിര്&#x200d;ന്ന ജഡ്ജി എന്ന നിലയില്&#x200d; താന്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്ക് രാജ്യത്തോടും ജനാധിപത്യത്തോടും നീതിപീഠത്തോടും ചില കടമകള്&#x200d; നിറവേറ്റേണ്ടതുണ്ടായിരുന്നു. സ്വതന്ത്ര നീതിന്യായ സംവിധാനമില്ലാതെ ജനാധിപത്യം അതിജീവിക്കില്ല. അതുകൊണ്ടാണ് ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി വാര്&#x200d;ത്താ സമ്മേളനം വിളിക്കേണ്ടി വന്നതെന്നും ജസ്റ്റിസ് കൂര്യന്&#x200d; ജോസഫ് കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ex-cji-dipak-misra-was-working-under-influence-of-an-external-source-justice-retd-kurian-joseph.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരായിരുന്നു യഥാര്&#x200d;ഥത്തില്&#x200d; ചീഫ് ജസ്റ്റിസ് ദീപക് മിശ്ര; ഒരു മാധ്യമപ്രവര്&#x200d;ത്തകന്റെ അനുഭവക്കുറിപ്പ്</title>
		<link>https://www.chandrikadaily.com/fb-post-about-deepak-mishra.html</link>
					<comments>https://www.chandrikadaily.com/fb-post-about-deepak-mishra.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 02 Oct 2018 07:40:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[justice deepak mishra]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105392</guid>

					<description><![CDATA[അവസാന ഓവറുകൾ നിറഞ്ഞു കളിച്ച ഇന്ത്യയിലെ ന്യൂസ് മേക്കർ ന്യായാധിപൻ ********************************************************* ബാലഗോപാല്&#x200d; ബി നായര്&#x200d; രാജ്യത്തെ 45 ആമത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കും. 46 ആമത്തെ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നാളെ ചുമതല ഏൽക്കും. 2017 ആഗസ്റ്റ് 28 ന് രാഷ്‌ട്രപതി ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റ ദിവസം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അവസാന ഓവറുകൾ നിറഞ്ഞു കളിച്ച ഇന്ത്യയിലെ ന്യൂസ് മേക്കർ ന്യായാധിപൻ</strong><br />
*********************************************************</p>
<p><strong>ബാലഗോപാല്&#x200d; ബി നായര്&#x200d;</strong></p>
<p>രാജ്യത്തെ 45 ആമത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കും. 46 ആമത്തെ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നാളെ ചുമതല ഏൽക്കും. 2017 ആഗസ്റ്റ് 28 ന് രാഷ്‌ട്രപതി ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റ ദിവസം മുതൽ ഇന്ത്യയിലെ ന്യൂസ് മേക്കർ ന്യായാധിപൻ ആയിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കഴിഞ്ഞ പതിമൂന്ന് മാസങ്ങളിൽ ദേശിയ പ്രാദേശിക ദിനപത്രങ്ങളിലെ ആദ്യ പേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനെ കാളും കൂടുതൽ തവണ പ്രസിദ്ധീകരിക്കപ്പെട്ട പേര് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേത് ആകും. ദൃശ മാധ്യമങ്ങളുടെ തലക്കെട്ട് പരിശോധിച്ചാലും സ്ഥിതി വ്യത്യസ്ഥം ആകാൻ സാധ്യത ഇല്ല.</p>
<p>പതിമൂന്ന് മാസങ്ങളും സംഭവബഹുലം ആയിരുന്നു എങ്കിലും, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അവസാന രണ്ട് ആഴ്ചകൾ 20 : 20 ക്രിക്കറ്റിൽ ക്രിസ് ഗെയിലിന്റെ ബാറ്റിംഗ് പോലെ ഹരം പിടിപ്പിക്കുന്നത് ആയിരുന്നു. മികച്ച ഫോമിൽ ആയ ദിവസം തലങ്ങും വെലങ്ങും സിക്സറുകളും ഫോറുകളും അടിച്ച് ഗാലറിയെ ത്രസിപ്പിക്കുന്ന ഗെയിലിനെ പോലെ അവസാന രണ്ട് ആഴ്ച്ച ഇരുപതോളം വിധികൾ ഇറക്കി ജസ്റ്റിസ് ദീപക് മിശ്ര ഇന്ത്യയെ അകെ ത്രസിപ്പിച്ചു. ആഴത്തിൽ പരിശോധിക്കുമ്പോൾ ജസ്റ്റിസ് മിശ്ര ഈ ദിവസങ്ങളിൽ ഇറക്കിയ ചില വിധികളോട് ശക്തമായ വിയോജിപ്പ് ഉണ്ടെങ്കിലും, അതിനെ ഒക്കെ ചരിത്രപരം എന്ന് വിശേഷിപ്പിക്കാതെ തരം ഇല്ല.</p>
<p>സുപ്രീം കോടതി ന്യായാധിപൻ എന്ന നിലയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ത്യൻ ജുഡീഷ്യറിക്ക് നൽകിയ സേവനം പോസ്റ്റിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് വിലയിരുത്തനോ, അദ്ദേഹത്തിന്റെ വിധി ന്യായങ്ങളെ സൂക്ഷമമായി വിശകലനം ചെയ്യാനോ അല്ല ഈ എഴുത്ത്. നിയമത്തിലും കോടതിയിലും നല്ല അറിവ് ഉള്ള നിരവധി പേര് ചീഫ് ജസ്റ്റിസ് മിശ്രയെ കുറിച്ചും, അദ്ദേഹത്തിന്റെ വിധികളെ കുറിച്ചും എഴുതിയിട്ടുണ്ട്. എന്നാൽ അധികം ആരും അധികം എഴുതിയിട്ടില്ലാത്ത ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറിച്ച് ആണ് ഈ എഴുത്ത്. പാബ്ലോ നെരൂദയുടെയുടേം എറിക് സെഗാളിന്റെയും വരികളെ പ്രണയിക്കുന്ന ന്യായാധിപന്റെ ചില സ്വകാര്യ താത്പര്യങ്ങളെ കുറിച്ച്. ചീഫ് ജസ്റ്റിസ് എന്ന നിലയിൽ അവസാനമായി മാധ്യമ പ്രവർത്തകരോട് നടത്തിയ കുശല സംഭാഷണത്തിലെ ചില രസകരം ആയ മുഹൂർത്തങ്ങളെ കുറിച്ചാണ് ഈ എഴുത്ത്.</p>
<p>അഭിഭാഷകനോ, ന്യായാധിപൻ ആയില്ലായിരുന്നു എങ്കിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരാകുമായിരുന്നു? നിസംശയം പറയാം. ഇന്ത്യയിലെയോ വിദേശത്തെയോ ഏതെങ്കിലും ഒരു സർവ്വകലാശാലയിലെയോ, കോളേജിലോ ഇംഗ്ലീഷ് അധ്യാപകൻ ആയേനെ. ഒപ്പം മികച്ച ഒരു എഴുത്തുകാരനും. സാഹിത്യത്തോടും എഴുത്തിനോടും അത്രയ്ക്ക് അഭിനിവേശം ആണ് ജസ്റ്റിസ് മിശ്രയ്ക്ക്. കട്ടക്കിലെ റവൻഷാ കോളേജിലെ പഠന കാലത്ത് ആണ് സാഹിത്യ ലോകത്തേക്ക് ഉള്ള ഗൗരവ്വം ഏറിയ ചുവട് വയ്പ്പ്. അക്കാലത്ത് കോളേജ് കേന്ദ്രീകരിച്ച് സഫയർ (Zephyr) എന്ന മാഗസിൻ ജസ്റ്റിസ് മിശ്ര ആരംഭിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യം ആണ് പഠിച്ചത് എന്ന് പറഞ്ഞാൽ പഠന കാലത്തേ സിലബസ് മിശ്ര ചോദിക്കുന്നത് കേട്ടിട്ടുണ്ട്.</p>
<p>കട്ടക്ക് മധുസൂദൻ ലോ കോളേജിലെ വിദ്യാഭ്യാസകാലത്ത് ജസ്റ്റിസ് മിശ്ര നാടകങ്ങൾ എഴുതുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ചില ന്യായാധിപൻ മാർ പറഞ്ഞു കേട്ടിട്ടുണ്ട്. അഭിനയത്തെക്കാളും ജസ്റ്റിസ് മിശ്ര ശോഭിച്ചത് തിരക്കഥാകൃത്ത് എന്ന നിലയിൽ ആയിരുന്നു. വിദ്യാർത്ഥികളുടെ കൈയ്യടി കിട്ടുന്ന കുറിക്ക് കൊള്ളുന്ന ഡയലോഗുകൾ ആയിരുന്നു ജസ്റ്റിസ് മിശ്രയുടെ മാസ്റ്റർ പീസ്. ന്യായാധിപ ജീവിതത്തിലേക്ക് കടന്നപ്പോൾ നാടകവും അഭിനയവും ഒക്കെ കൈവിട്ടു എങ്കിലും, കൈയടി നേടുന്ന ഡയലോഗുകൾ സൃഷ്ടിക്കുന്ന സ്വഭാവം അദ്ദേഹത്തോട് ഒപ്പം തുടർന്നു. ആ ഡയലോഗുകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മാധ്യമ പ്രവർത്തകർ ആയിരുന്നു. ചീഫ് ജസ്റ്റിസ് കോടതിയിലെ അവസാന ദിവസം പോലും കാച്ചി കുറുക്കിയ ഡയലോഗിലൂടെ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.</p>
<p>ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ആയി നടത്തിയ കൂടി കാഴ്ചകളുടെ എണ്ണം വിരലിൽ എണ്ണാവുന്നത് ആണെങ്കിലും, ഓരോ കൂടിക്കാഴ്ചയും മനസ്സിൽ തങ്ങി നിൽക്കുന്നത് ആണ്. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് മാർ മാധ്യമ പ്രവർത്തകരേ കാണുന്നത് സാധാരണ ജഡ്ജസ് ലോഞ്ചിൽ വച്ചാണ്. എന്നാൽ വിരമിക്കൽ ദിവസം ചീഫ് ജസ്റ്റിസ് മിശ്ര മാധ്യമ പ്രവർത്തകരെ കണ്ടത് സുപ്രീം കോടതിയിലെ മീഡിയ റൂമിൽ വച്ചാണ്. ആദ്യം അക്രിഡിറ്റേഡ് ജേർണലിസ്റ്റുകളുടെ മീഡിയ റൂമിൽ, പിന്നീട് നോൺ അക്രിഡിറ്റേഡ് ജേർണലിസ്റ്റുകളുടെ മീഡിയ റൂമിൽ വച്ച്. രണ്ട് മീഡിയ റൂമുകളും നവീകരിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലഘട്ടത്തിൽ ആയിരുന്നു. കൂടിക്കാഴ്ച്ചയിൽ അർത്ഥം വച്ചുള്ള ഡയലോഗുകൾക്ക് ഒരു കുറവും ഉണ്ടായില്ല.</p>
<p>കൂടിക്കാഴ്ചയിൽ സംഭാഷണം ആരംഭിച്ചത് ഒരു മാധ്യമ പ്രവർത്തകൻ നടത്തിയ ഈ അഭിപ്രായ പ്രകടനത്തോടെ ആണ്. &#8220;ഞങ്ങൾ അങ്ങയുടെ ആരാധകർ (admirer) ആണ്&#8217;. മീഡിയ റൂമിലെ ഫാൻ (fan) ചൂണ്ടി ഉടൻ വന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ആ ഫാൻ ഓഫ് ചെയ്യൂ. എനിക്ക് ഫാനിനോട് അലർജി ആണ്. ഫാൻ കറങ്ങുമ്പോൾ ഉണ്ടാകുന്ന ശബ്ദ്ദം കാരണം ഞാൻ പറയുന്നത് മറ്റുള്ളവർ കേൾക്കുമോ എന്ന ആശങ്ക ഉണ്ട്. അങ്ങ് ഏത് ഫാനിനെ കുറിച്ച് ആണ് പറയുന്നത് എന്നായി മാധ്യമ പ്രവർത്തകരുടെ സംശയം ചുമരിലെ ഫാനോ (പങ്ക) അതോ ഇംഗ്ലീഷ് ഭാഷയിലെ fan ഓ ( ആരാധകൻ എന്ന അർത്ഥമോ) ? കണ്ണ് ഇറുക്കി ഉള്ള ചിരി ആയിരുന്നു മറുപടി.</p>
<p>ആരോടെങ്കിലും പരാതിയോ പരിഭവമോ ഉണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ചീഫ് ജസ്റ്റിസിന്റെ മറുപടി ഒരു മറു ചോദ്യം ആയിരുന്നു. എറിക്ക് സെഗാളിന്റെ ലവ് സ്റ്റോറിയിലെ പ്രസിദ്ധമായ വരി ഏതാണ്? ഒരു മാധ്യമ സുഹൃത്ത് മറുപടി നൽകി “Love means never having to say you’re sorry”. അതെ എന്ന മറുപടി നൽകി ചീഫ് ജസ്റ്റിസ് ആദ്യ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി.</p>
<p>അടുത്ത ചോദ്യം, ക്രിക്കറ്റിലെ സ്ലോഗ് ഓവറുകളെ പോലെ സംഭവ ബഹുലം ആയിരുന്നെല്ലോ കഴിഞ്ഞ രണ്ട് ആഴ്ച്ച. ചീഫ് ജസ്റ്റിസ് ഈ ദിവസങ്ങളിൽ എത്ര മണിക്കൂർ ഉറങ്ങി ? &#8220;ഉറക്കം ഇല്ലായ്മയും (Insomnia), കഠിന പ്രയത്നവും വ്യത്യസ്തമായി കാണണം എന്ന് മറുപടി. ജീവിതത്തിൽ എല്ലാ സമയത്തും ഞാൻ കഠിനമായി പ്രയത്നിക്കും ആയിരുന്നു. എന്നാൽ എനിക്ക് Insomnia ഇല്ലായിരുന്നു&#8221; ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒപ്പം ഒരു ഉപദേശവും ബോളിവുഡ് ഹിറ്റ് ആയ Insomnia തന്റെ ഇഷ്ട സിനിമകളിൽ ഒന്നായിരുന്നു.</p>
<p>സുപ്രീം കോടതിയിലെ സഹജഡ്ജിമാരും ആയി എന്നും രാവിലെ നടക്കുന്ന പതിവ് ചായ സൽക്കാരത്തിൽ ഇംഗ്ലീഷ് സാഹത്യത്തെ കുറിച്ച് സംസാരിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ആണ് ഷേക്ക്സ്പീയർ, വില്യം ബ്ലേക്ക്, ജോൺ ഡോൺ എന്നിവരുടെ എഴുത്തുകളോട് ഉള്ള ഇഷ്ടം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വെളുപ്പെടുത്തിയത്. പക്ഷേ ചീഫ് ജസ്റ്റിസിന് പ്രണയം തോന്നിയിട്ടുള്ളത് പാബ്ലോ നെരൂദയുദയുടെയും എറിക് സെഗാളിന്റെയും വരികളോട്. നെരൂദയുടെ Twenty love poems and a song of despair എന്ന പുസ്തകം തന്റെ എക്കാലത്തെയും പ്രീയപ്പെട്ട പുസ്തകം ആണ്.</p>
<p>ലാറ്റിൻ അമേരിക്കൻ എഴുത്തുകാരുടെ വരികളോട് പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും ഇഷ്ടപെട്ട എഴുത്തുകാരിൽ പ്രമുഖൻ ബ്രിട്ടീഷ് ചിന്തകനും പൊളിറ്റിക്കൽ എക്കണോമിസ്റ്റും ആയ ജോൺ സ്റ്റുവേർട്ട് മില്ലും ബ്രിട്ടീഷ് ജൂറിസ്റ്റ് ജെർമി ബെൻതാമും. ചീഫ് ജസ്റ്റിസിന്റെ അവസാന വിധികളിൽ പലതിലും ജോൺ സ്റ്റുവർട്ട് മില്ലിന്റെ വാക്കുകൾ ഉദ്ധരിച്ചിരുന്നു.</p>
<p>സുപ്രീം കോടതി യിലെ കാലഘട്ടത്തിൽ ഏറ്റവും സുന്ദരമായ മുഹൂർത്തം ഏത് എന്ന ചോദ്യത്തിന്, മറുപടി ഇങ്ങനെ. &#8220;ക്ഷമിക്കണം, എനിക്ക് നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരും. നാളത്തെ തലക്കെട്ട് എന്റെ ആ വാചകം ആയിരിക്കില്ല&#8221;. അടുത്ത ചോദ്യം ഭാവി പരിപാടികൾ എന്തൊക്കെ ? ചീഫ് ജസ്റ്റിസ് ന്റെ ഉത്തരം ഉത്തരം &#8221; ഞാൻ ജ്യോൽസ്യൻ അല്ല&#8221;.</p>
<p>രാഷ്ട്രീയ പ്രാധാന്യം ഉള്ളത് ആയിരുന്നു അടുത്ത ചോദ്യം, &#8220;ഇന്ത്യയിലെ ലിബറൽ സമൂഹത്തിന്റെ പുതിയ ഡാർലിംഗ് ആണെല്ലോ അങ്ങ് ഇപ്പോൾ . എങ്ങനെ തോന്നുന്നു ? ചീഫ് ജസ്റ്റിസിന്റെ മറുപടി ഇങ്ങനെ &#8221; സ്നേഹം സ്ഥായി അല്ല&#8221;.</p>
<p>ചീഫ് ജസ്റ്റിസിന്റെ വക ആയിരുന്നു അടുത്ത ചോദ്യം &#8220;എന്നോട് സംസാരിക്കുന്നതിൽ നിങ്ങൾ ആനന്ദം കണ്ട് എത്തുന്നില്ലേ ? ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ ഉടൻ മറുചോദ്യത്തിലൂടെ അതിന് മറുപടി നൽകി &#8221; എന്തേ അങ്ങേയ്ക്ക് അതിൽ സംശയം ഉണ്ടോ?&#8221;. ചീഫ് ജസ്റ്റിസിന്റെ മറുപടി ഇങ്ങനെ &#8221; ഇല്ല, എനിക്ക് സംശയം ഇല്ല. A conceptual doubter won&#8217;t grow. നിങ്ങൾ ആരും ആ വിഭാഗത്തിൽ പെടുന്നവർ അല്ല. വലിയ അർത്ഥതലം ഉള്ള പരാമർശം ആയിരുന്നു ചീഫ് ജസ്റ്റിസ് ന്റേത്.</p>
<p>മാധ്യമ പ്രവർത്തകർക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നൽകിയ ഉപദേശം. &#8220;എല്ലാ വിഷയങ്ങളെ കുറിച്ചും അറിവ് വേണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ ശാസ്ത്ര വിഷയങ്ങളിൽ നിന്ന് ഉള്ള പ്രസിദ്ധമായ പ്രയോഗങ്ങൾ പോലും അറിഞ്ഞിരിക്കണം. ഇത് സാഹചര്യത്തിന് അനുസരിച്ച് ഉപയോഗിക്കാൻ സാധിക്കുമ്പോൾ ആണ് മികച്ച എഴുത്തുകൾ ഉണ്ടാകുന്നത്.</p>
<p>ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ആയുള്ള ആ സംഭാഷണം ഏതാണ്ട് 40 മിനുട്ടോളം നീണ്ടു നിന്നു. ഒടുവിൽ എല്ലാവരോടും നന്ദി പറഞ്ഞ് അദ്ദേഹം ചീഫ് ജസ്റ്റിസ് ചേമ്പറിലേക്ക് മടങ്ങി. മാധ്യമ പ്രവർത്തകരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്ന ചീഫ് ജസ്റ്റിസ് ആയിരുന്നു ദീപക് മിശ്ര. അതേ കുറിച്ച് കൂടി എഴുതി നിറുത്താം .</p>
<p>ഏതാണ്ട് ആറ് മാസം മുമ്പ് വരെ അഭിഭാഷകർക്ക് മാത്രം ആയിരുന്നു കോടതി മുറികളിലേക്ക് ഫോൺ കൊണ്ട് പോകാൻ അനുമതി. കോടതി വാർത്ത റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകർ കോടതി മുറിക്കുള്ളിൽ നിൽക്കുമ്പോൾ അഭിഭാഷകർ കോടതി മുറിക്ക് ഉള്ളിൽ നിന്ന് ട്വീറ്റ് ചെയ്യും ആയിരുന്നു. ഇത് പ്രയാസം സൃഷ്ടിക്കുന്നു എന്ന് അറിയിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ആദ്യം അക്രിഡിറ്റേഡ് ജേർണലിസ്റ്റുകൾക്കും പിന്നീട് നോൺ അക്രിഡിറ്റേഡ് ജേർണലിസ്റ്റുകൾക്കും കോടതി മുറിക്കുള്ളിൽ ഫോൺ കൊണ്ട് പോകാൻ അനുമതി നൽകി. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത അങ്ങനെ ചീഫ് ജസ്റ്റിസ് കോടതി മുറിക്ക് ഉള്ളിൽ ഉറപ്പാക്കി. ഇന്ന് കോടതിയിൽ നടക്കുന്ന കാര്യങ്ങൾ തത്സമയം ജനങ്ങളിൽ എത്തിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയുന്നത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കാരണം ആണ്. നിയമ ബിരുദം ഇല്ലാത്തവർക്കും അക്രിഡിറ്റേഷൻ നൽകാൻ ഉള്ള ചീഫ് ജസ്റ്റിസിന്റെ തീരുമാനം വിപ്ലവകരം എന്ന് പറയാതെ വയ്യ.</p>
<p>ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വ്യക്തിപരമായി അടുത്ത് അറിയാൻ സാധിച്ചത് കേരളത്തിലെ പ്രളയക്കെടുതിയുടെ ദുരിതാശ്വാസ പ്രവർത്തനവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗം ആയാണ്. അദ്ദേഹത്തിന്റെ സഹായവും സഹകരണവും ഉണ്ടായിരുന്നില്ല എങ്കിൽ, ജഡ്‌ജിമാരെ കൂടി ഉൾപ്പെടുത്തി കൊണ്ട് ഒരു ധനസമാഹരണ പരിപാടി സംഘടിപ്പിക്കാൻ സാധിക്കില്ലായിരുന്നു. കേരളത്തോട് ജസ്റ്റിസ് മിശ്രയ്ക്ക് ഒരു പ്രത്യേക താത്പര്യം ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്.</p>
<p>ഒട്ടേറെ ആരോപണങ്ങൾ നേരിട്ട വ്യക്തി ആണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി ആണ് ആ ആരോപണങ്ങൾക്ക് വഴി വച്ചത് എന്ന് പറയുന്നവർ ഉണ്ട്. അതിന്റെ നിജസ്ഥിതി കാലം തെളിയിക്കട്ടെ. ഏതായാലും ജസ്റ്റിസ് മിശ്രക്ക് നല്ലൊരു ഭാവി ജീവിതം ആശംസിക്കുന്നു.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D10157013812634274%26id%3D703619273&amp;width=500" width="500" height="545" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fb-post-about-deepak-mishra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രീംകോടതിയുടെ ഇപ്പോഴത്തെ അവസ്ഥ വിനാശകരം: തുറന്നടിച്ച് ജസ്റ്റിസ് ലോധ</title>
		<link>https://www.chandrikadaily.com/disastrous-phase-in-sc-cji-dipak-misra-should-show-statesmanshipformer-cji-rm-lodha.html</link>
					<comments>https://www.chandrikadaily.com/disastrous-phase-in-sc-cji-dipak-misra-should-show-statesmanshipformer-cji-rm-lodha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 May 2018 06:04:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Judiciary]]></category>
		<category><![CDATA[justice deepak mishra]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82993</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സുപ്രീം കോടതിയുടെ ഇന്നത്തെ അവസ്ഥ വിനാശകരമാണെന്ന് മുന്&#x200d; ചീഫ് ജസ്റ്റീസ് ആര്&#x200d;. എം ലോധ. ജുഡീഷ്യറിയുടെ പരമാധികാരം ഉറപ്പുവരുത്താനിയില്ലെങ്കില്&#x200d; ജുഡീഷ്യല്&#x200d; സമ്പ്രദായം ആകെ തകരുന്ന ദിവസം വരാന്&#x200d; അധികം കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്&#x200d;ഹിയില്&#x200d; മുന്&#x200d; കേന്ദ്രമന്ത്രിയും, മാധ്യമപ്രവര്&#x200d;ത്തകനുമായിരുന്ന അരുണ്&#x200d; ഷൂരിയുടെ പുസ്തക പ്രകാശന ചടങ്ങില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുകളുടെ നിര്&#x200d;ണയം നീതിയുക്തമാകണം. സുപ്രീംകോടതി വ്യക്തിപരമായ വൈരാഗ്യം തീര്&#x200d;ക്കേണ്ട സ്ഥലമല്ല. ചീഫ് ജസ്റ്റിസ് നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളണം. ജനാധിപത്യം നിലനില്&#x200d;ക്കണമെങ്കില്&#x200d; ജുഡീഷ്യറി സ്വതന്ത്രമായി നിലകൊള്ളുന്നുണ്ട് എന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീം കോടതിയുടെ ഇന്നത്തെ അവസ്ഥ വിനാശകരമാണെന്ന് മുന്&#x200d; ചീഫ് ജസ്റ്റീസ് ആര്&#x200d;. എം ലോധ. ജുഡീഷ്യറിയുടെ പരമാധികാരം ഉറപ്പുവരുത്താനിയില്ലെങ്കില്&#x200d; ജുഡീഷ്യല്&#x200d; സമ്പ്രദായം ആകെ തകരുന്ന ദിവസം വരാന്&#x200d; അധികം കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്&#x200d;ഹിയില്&#x200d; മുന്&#x200d; കേന്ദ്രമന്ത്രിയും, മാധ്യമപ്രവര്&#x200d;ത്തകനുമായിരുന്ന അരുണ്&#x200d; ഷൂരിയുടെ പുസ്തക പ്രകാശന ചടങ്ങില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കേസുകളുടെ നിര്&#x200d;ണയം നീതിയുക്തമാകണം. സുപ്രീംകോടതി വ്യക്തിപരമായ വൈരാഗ്യം തീര്&#x200d;ക്കേണ്ട സ്ഥലമല്ല. ചീഫ് ജസ്റ്റിസ് നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളണം. ജനാധിപത്യം നിലനില്&#x200d;ക്കണമെങ്കില്&#x200d; ജുഡീഷ്യറി സ്വതന്ത്രമായി നിലകൊള്ളുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ലോധ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എല്ലാ ജഡ്ജിമാരെയും ഒരുമിച്ചു നിര്&#x200d;ത്തണമെന്നും, രാജ്യത്തിന്റെ നീതി കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>കേസുകള്&#x200d; വിവിധ ജഡ്ജിമാര്&#x200d;ക്ക് നല്&#x200d;കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റീസിനാണ്. എന്നാല്&#x200d; ഇത് ഏകപക്ഷീയമായി, തന്നിഷ്ട പ്രകാരം തീരുമാനിക്കുന്നത് ശരിയല്ല. ജഡ്ജിമാരെ നയിക്കുന്നതിനും നിയമ വാഴ്ച സുസ്ഥിരമാക്കുന്നതിന്റെയും ഉത്തരവാദിത്വം ചീഫ് ജസ്റ്റിസിനുണ്ട്.<br />
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്ന വിഷയത്തിലും, ജസ്റ്റീസ് ലോയയുടെ മരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനുള്ള ബെഞ്ചിന്റെ കാര്യത്തിലും കൊളീജിയം അംഗങ്ങളായ സുപ്രിംകോടതിയിലെ മുതിര്&#x200d;ന്ന ജഡ്ജിമാരും ചീഫ് ജസ്റ്റീസും തമ്മിലുള്ള ഭിന്നത പരസ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്&#x200d; ചീഫ് ജസ്റ്റിസ് ആര്&#x200d; എം ലോധയുടെ പ്രസ്താവന. ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് സുപ്രീംകോടതി കൊളീജിയം വീണ്ടും പരിഗണിക്കുന്നതിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും ആര്&#x200d; എം ലോധ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/disastrous-phase-in-sc-cji-dipak-misra-should-show-statesmanshipformer-cji-rm-lodha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇംപീച്ച്‌മെന്റ് തള്ളാന്&#x200d; ഉപരാഷ്ട്രപതിക്ക് എന്ത് അധികാരമെന്ന് പ്രശാന്ത് ഭൂഷണ്&#x200d;</title>
		<link>https://www.chandrikadaily.com/vice-president-naidu-has-no-power-to-reject-cji-impeachment-notice-says-prashant-bhushan.html</link>
					<comments>https://www.chandrikadaily.com/vice-president-naidu-has-no-power-to-reject-cji-impeachment-notice-says-prashant-bhushan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Apr 2018 04:11:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[impeachment]]></category>
		<category><![CDATA[justice deepak mishra]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[supreme court issue]]></category>
		<category><![CDATA[Venkaiah Naidu]]></category>
		<category><![CDATA[vice president]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81804</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം നല്&#x200d;കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്&#x200d; വെങ്കയ്യ നായിഡു തള്ളിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്ത്. ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളാന്&#x200d; ഉപരാഷ്ട്രപതിക്ക് എന്തു അധികാരമാണുള്ളതെന്ന് പ്രശാന്ത് ഭൂഷണ്&#x200d; ചോദിച്ചു. രാജ്യസഭാധ്യക്ഷന്റെ കടമ നോട്ടീസിന് ചട്ടപ്രകാരം 50 എം.പിമാരുടെ പിന്തുണയുണ്ടോയെന്ന് ഉറപ്പു വരുത്തകയാണ്. നോട്ടീസ് തള്ളല്&#x200d; ഉപരാഷ്ട്രപതിയുടെ അധികാരത്തിലുള്ളതല്ലെന്നും പ്രശാന്ത് ഭൂഷണ്&#x200d; പറഞ്ഞു. ഇംപീച്ച്‌മെന്റ് നോട്ടീസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം നല്&#x200d;കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്&#x200d; വെങ്കയ്യ നായിഡു തള്ളിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്ത്.</p>
<p>ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളാന്&#x200d; ഉപരാഷ്ട്രപതിക്ക് എന്തു അധികാരമാണുള്ളതെന്ന് പ്രശാന്ത് ഭൂഷണ്&#x200d; ചോദിച്ചു. രാജ്യസഭാധ്യക്ഷന്റെ കടമ നോട്ടീസിന് ചട്ടപ്രകാരം 50 എം.പിമാരുടെ പിന്തുണയുണ്ടോയെന്ന് ഉറപ്പു വരുത്തകയാണ്. നോട്ടീസ് തള്ളല്&#x200d; ഉപരാഷ്ട്രപതിയുടെ അധികാരത്തിലുള്ളതല്ലെന്നും പ്രശാന്ത് ഭൂഷണ്&#x200d; പറഞ്ഞു.</p>
<p>ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതിനു പിന്നാലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിനു മുന്നില്&#x200d; ഹാജരാകില്ലെന്ന് കോണ്&#x200d;ഗ്രസ് നേതാവും മുതിര്&#x200d;ന്ന അഭിഭാഷകനുമായ കപില്&#x200d; സിബല്&#x200d; നേരത്തെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് പദവിയെ സംബന്ധിച്ച് ഇത്രയധികം ആരോപണങ്ങള്&#x200d; ഉയര്&#x200d;ന്നിട്ടും നിഷ്പക്ഷത പാലിക്കാന്&#x200d; ദീപക് മിശ്ര തയാറാകാത്തത് നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പ്രതിപക്ഷത്തിന്റെ നോട്ടീസ് ഇംപീച്ച്‌മെന്റിന് ഉതകുന്ന തരത്തിലുള്ള കാരണങ്ങളല്ലെന്നു കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് നടപടി. ചീഫ് ജസ്റ്റിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്&#x200d; കഴമ്പില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഹൈദരാബാദിലായിരുന്ന ഉപരാഷ്ട്രപതി സന്ദര്&#x200d;ശനം വെട്ടിച്ചുരുക്കി നോട്ടീസ് പരിഗണിക്കുന്നതിനായി ഡല്&#x200d;ഹിയില്&#x200d; എത്തുകയായിരുന്നു. അറ്റോണി ജനറല്&#x200d; കെ.കെ വേണുഗോപാല്&#x200d;, സുപ്രീം കോടതി മുന്&#x200d; ജഡ്ജി വി സുദര്&#x200d;ശന്&#x200d; റെഡ്ഢി, ലോക്‌സഭാ മുന്&#x200d; സെക്രട്ടറി ജനറല്&#x200d; സുഭാഷ് കശ്യപ്, മുന്&#x200d; നിയമ സെക്രട്ടറി പി.കെ മല്&#x200d;ഹോത്ര, മുന്&#x200d; ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ്, രാജ്യസഭാ സെക്രട്ടേറിയേറ്റിലെ മുതിര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d; എന്നിവരടക്കമുള്ള നിയമവിദഗ്ദരുമായി ഉപരാഷ്ട്രപതി ഇതു സംബന്ധിച്ച് ചര്&#x200d;ച്ച നടത്തിയിരുന്നു. ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്&#x200d;കിയ എംപിമാര്&#x200d; രാജ്യസഭാ ചട്ടങ്ങള്&#x200d; ലംഘിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തിലുള്ള ഏഴ് പ്രതിപക്ഷ കക്ഷികളിലെ 64 എം.പിമാരായിരുന്നു ഇംപീച്ചമെന്റ് നോട്ടീസില്&#x200d; ഒപ്പുവെച്ചിരുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്&#x200d; ആദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ കുറ്റവിചാരണ നോട്ടീസ് നല്&#x200d;കുന്നത്. കുറ്റവിചാരണ നോട്ടീസുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്&#x200d;ഗ്രസ് വക്താക്കള്&#x200d; പറഞ്ഞു.</p>
<p>ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്&#x200d;ജികള്&#x200d; ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികള്&#x200d; കുറ്റവിചാരണ നോട്ടീസ് നല്&#x200d;കിയത്. സുപ്രീം കോടതിയിലെ അസാധാരണ സാഹചര്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാലു മുതിര്&#x200d;ന്ന ജഡ്ജിമാര്&#x200d; നേരത്തെ വാര്&#x200d;ത്താ സമ്മേളനം വിളിച്ചിരുന്നു.</p>
<p>അതേ സമയം ഉപരാഷ്ട്രപതി ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത് നിയമവിരുദ്ധമെന്ന് കോണ്&#x200d;ഗ്രസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vice-president-naidu-has-no-power-to-reject-cji-impeachment-notice-says-prashant-bhushan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധം; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/cji-misra-impeachment-row-congress-to-challenge-venkaiah-naidus-order-in-sc.html</link>
					<comments>https://www.chandrikadaily.com/cji-misra-impeachment-row-congress-to-challenge-venkaiah-naidus-order-in-sc.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Apr 2018 13:35:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[impeachment]]></category>
		<category><![CDATA[justice deepak mishra]]></category>
		<category><![CDATA[kapil sibal]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[Venkaiah Naidu]]></category>
		<category><![CDATA[vice president]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81757</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ രാജ്യസഭയില്&#x200d; പ്രതിപക്ഷ എംപിമാര്&#x200d; കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്&#x200d; വെങ്കയ്യ നായിഡു തള്ളിയ നടപടിക്കെതിരേ കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി രംഗത്ത്. രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധവും കീഴ്വഴക്കമില്ലാത്തതുമാണെന്ന് കാട്ടിയാണ് കോണ്&#x200d;ഗ്രസ് രംഗത്തെത്തിയത്. ം ഗുരുതരമായ വിഷയത്തില്&#x200d; രാജ്യസഭാധ്യക്ഷ്യനെതിരെ കോണ്&#x200d;ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്&#x200d;ട്ട്. &#8216;പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യനായിഡു തള്ളിയത്. ഇത് നിയമവിരുദ്ധവും കീഴ്വഴക്കമില്ലാത്തതുമാണെന്ന്, മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും സുപ്രീകോടതിയിലെ പ്രമുഖ അഭിഭാഷകനുമായി കബില്&#x200d; സിബല്&#x200d; പറഞ്ഞു. ഇതിനെതിരേ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ രാജ്യസഭയില്&#x200d; പ്രതിപക്ഷ എംപിമാര്&#x200d; കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്&#x200d; വെങ്കയ്യ നായിഡു തള്ളിയ നടപടിക്കെതിരേ കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി രംഗത്ത്. രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധവും കീഴ്വഴക്കമില്ലാത്തതുമാണെന്ന് കാട്ടിയാണ് കോണ്&#x200d;ഗ്രസ് രംഗത്തെത്തിയത്. ം ഗുരുതരമായ വിഷയത്തില്&#x200d; രാജ്യസഭാധ്യക്ഷ്യനെതിരെ കോണ്&#x200d;ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്&#x200d;ട്ട്.</p>
<p>&#8216;പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യനായിഡു തള്ളിയത്. ഇത് നിയമവിരുദ്ധവും കീഴ്വഴക്കമില്ലാത്തതുമാണെന്ന്, മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും സുപ്രീകോടതിയിലെ പ്രമുഖ അഭിഭാഷകനുമായി കബില്&#x200d; സിബല്&#x200d; പറഞ്ഞു. ഇതിനെതിരേ തീര്&#x200d;ച്ചയായും സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>എം.പിമാര്&#x200d; ഒപ്പിട്ട് സമര്&#x200d;പ്പിച്ച പ്രമേയം പ്രാഥമികാന്വേഷണം പോലും നടത്താതെ തള്ളുന്നത് ഇന്ത്യാ ചരിത്രത്തില്&#x200d; തന്നെ ആദ്യ സംഭവമാണ്. ഇതിനെതിരേ തീര്&#x200d;ച്ചയായും സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷന്റെ നടപടി നിയമ സംവിധാനങ്ങളില്&#x200d; ജനങ്ങള്&#x200d;ക്കുള്ള വിശ്വാസം തകര്&#x200d;ക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും കബില്&#x200d; സിബല്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>ജനാധിപത്യ നിഷേധകരും, ജനാധിപത്യ സംരക്ഷകരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്&#x200d; നടക്കുന്നതെന്ന് നേരത്തെ കോണ്&#x200d;ഗ്രസ് മാധ്യമ വക്താവ് രണ്&#x200d;ദീപ് സര്&#x200d;ജീവാലയും നടപടിയെ വിമര്&#x200d;ശിച്ചിരുന്നു. രാജ്യസഭാധ്യക്ഷന്&#x200d; വെങ്കയ്യ നായിഡു തള്ളിയ നിയമവിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് കോണ്&#x200d;ഗ്രസ്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cji-misra-impeachment-row-congress-to-challenge-venkaiah-naidus-order-in-sc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദീപക് മിശ്ര ചീഫ് ജസ്റ്റിസായ കോടതിയില്&#x200d; ഇനി താന്&#x200d; ഹാജരാവില്ല; കബില്&#x200d; സിബില്&#x200d;</title>
		<link>https://www.chandrikadaily.com/kapil-sibal-says-will-not-appear-in-court-of-cji-dipak-misra.html</link>
					<comments>https://www.chandrikadaily.com/kapil-sibal-says-will-not-appear-in-court-of-cji-dipak-misra.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Apr 2018 05:15:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepak mishra]]></category>
		<category><![CDATA[impeachment]]></category>
		<category><![CDATA[India]]></category>
		<category><![CDATA[justice deepak mishra]]></category>
		<category><![CDATA[kabil sibil]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81687</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ദീപക് മിശ്ര ചീഫ് ജസ്റ്റിസായ കോടതിയില്&#x200d; ഇനി താന്&#x200d; ഹാജരാവില്ലെന്ന് സുപ്രീം കോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകനും കോണ്&#x200d;ഗ്രസ് നേതാവുമായ കബില്&#x200d; സിബില്&#x200d;. ഇംപീച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങയ്യ നായിഡു തള്ളുമോയെന്ന മാധ്യമ പ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്‌മെന്റനോട്ടീസില്&#x200d; ചിദംബരം ഒപ്പിടാതിരുന്നത് സുപ്രീം കോടതിയില്&#x200d; ചിദംബരത്തിന് തീര്&#x200d;ക്കാന്&#x200d; കേസുകള്&#x200d; ഒരുപാടുള്ളതിനാലാണെന്നും അദ്ദേഹത്തോട് ഒപ്പിടാന്&#x200d; ഞങ്ങള്&#x200d; ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങയ്യ നായിഡിനുവിന് ഇംപീച്ച്‌മെന്റ് നോട്ടീസ് തീരുമാനമെടുക്കാനാവില്ലെന്നും കബില്&#x200d; സിബില്&#x200d; മാധ്യമങ്ങളോട് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ദീപക് മിശ്ര ചീഫ് ജസ്റ്റിസായ കോടതിയില്&#x200d; ഇനി താന്&#x200d; ഹാജരാവില്ലെന്ന് സുപ്രീം കോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകനും കോണ്&#x200d;ഗ്രസ് നേതാവുമായ കബില്&#x200d; സിബില്&#x200d;. ഇംപീച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങയ്യ നായിഡു തള്ളുമോയെന്ന മാധ്യമ പ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.</p>
<p>ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്‌മെന്റനോട്ടീസില്&#x200d; ചിദംബരം ഒപ്പിടാതിരുന്നത് സുപ്രീം കോടതിയില്&#x200d; ചിദംബരത്തിന് തീര്&#x200d;ക്കാന്&#x200d; കേസുകള്&#x200d; ഒരുപാടുള്ളതിനാലാണെന്നും അദ്ദേഹത്തോട് ഒപ്പിടാന്&#x200d; ഞങ്ങള്&#x200d; ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങയ്യ നായിഡിനുവിന് ഇംപീച്ച്‌മെന്റ് നോട്ടീസ് തീരുമാനമെടുക്കാനാവില്ലെന്നും കബില്&#x200d; സിബില്&#x200d; മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ദീപക് മിശ്രക്കെതിരായ ഇംപീച്‌മെന്റ് നോട്ടീസ് അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്&#x200d; മതിയായ തെളിവില്ലെന്ന് പറഞ്ഞ് ഉപരാഷ്ട്രപതി തള്ളി.</p>
<p>ഇന്ന് മുതല്&#x200d; ദീപക് മിശ്ര വിരമിക്കുന്നത് വരെ ഞാന്&#x200d; കോടതിയില്&#x200d; ഹാജരാവില്ല. അതെന്റെ ജോലിയുടെ അന്തസിന് ചേര്&#x200d;ന്നതല്ല. രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങയ്യ നായിഡിനുവിന് ഇംപീച്ച്‌മെന്റ് നോട്ടീസ് തീരുമാനമെടുക്കാനാവില്ല. അദ്ദേഹത്തിന് അതിന്റെ നടപടിക്രമങ്ങള്&#x200d; നിശ്ചയിക്കാന്&#x200d; മാത്രമേ അധികാരമുള്ളൂ. ആവശ്യമായത്രയും അംഗങ്ങളുടെ ഒപ്പുണ്ടെങ്കില്&#x200d; അദ്ദേഹം വിഷയം ജഡ്ജിമാരടങ്ങിയ കമ്മിറ്റിക്ക് വിടണം. അദ്ദഹത്തിനത് തള്ളാന്&#x200d; അധികാരമില്ല. കബില്&#x200d; സിബില്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>കോണ്&#x200d;ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്&#x200d; വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാക്കള്&#x200d; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്‌മെന്റ് നോട്ടിസ് നല്&#x200d;കിയത്. അതേസമയം നോട്ടീസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങ്കയ്യ നായിഡുതള്ളി. ദീപക് മിശ്രക്കെതിരായ ആരോപണങ്ങള്&#x200d;ക്ക് തെളിവില്ല എന്നും എം.പിമാര്&#x200d; രാജ്യസഭാ ചട്ടങ്ങള്&#x200d; ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. ഇംപീച്ച്‌മെന്റ് നോട്ടീസ് നല്&#x200d;കിയതിനു ശേഷം ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് എം.പിമാര്&#x200d; പൊതു ചര്&#x200d;ച്ച ചെയ്‌തെന്നും ഇതു ചട്ടലംഘനമാണെന്നും വെങ്കയ നായിഡു വ്യക്തമാക്കി. അതേസമയം നടപടിക്കെതിരെ കോടതിയെ സമീപി്ക്കുമെന്ന് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; അറിയിച്ചു. ഇന്നത്തെ സുപ്രീം കോടതി നടപടികള്&#x200d; തുടങ്ങും മുമ്പാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയത്</p>
<p>ജസ്റ്റിസ് ലോയ കേസില്&#x200d; സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്‌മെന്റ നടപടികള്&#x200d; വേഗത്തിലാക്കിയത്. കോണ്&#x200d;ഗ്രസ്, ആര്&#x200d;.ജെ.ഡി, എന്&#x200d;.സി.പി, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്&#x200d;ട്ടി, ബി.എസ്.പി. എന്നീ പാര്&#x200d;ട്ടികളാണ് നോട്ടീസില്&#x200d; ഒപ്പുവെച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kapil-sibal-says-will-not-appear-in-court-of-cji-dipak-misra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയാല്&#x200d; കോണ്&#x200d;ഗ്രസ് കോടതിയെ സമീപിച്ചേക്കും</title>
		<link>https://www.chandrikadaily.com/congress-may-move-court-if-impeachment-notice-rejected.html</link>
					<comments>https://www.chandrikadaily.com/congress-may-move-court-if-impeachment-notice-rejected.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Apr 2018 16:43:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[deepak mishra]]></category>
		<category><![CDATA[impeachment]]></category>
		<category><![CDATA[justice deepak mishra]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81647</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങ്കയ്യ നായിഡു തള്ളുകയാണെങ്കില്&#x200d; കോടതിയെ സമീപിക്കാന്&#x200d; കോണ്&#x200d;ഗ്രസ് ആലോചിക്കുന്നു. രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങ്കയ്യ നായിഡു നോട്ടീസ് അംഗീകരിക്കുന്നില്ലെങ്കില്&#x200d; ജുഡീഷ്യല്&#x200d; റിവ്യൂവിനായി ശ്രമിക്കുമെന്ന് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; അറിയിച്ചു. ഇംപീച്ച്‌മെന്റ് നടപടികള്&#x200d;ക്കായി പാര്&#x200d;ട്ടികള്&#x200d; ശ്രമം തുടങ്ങിയതോടെ ജുഡീഷ്യല്&#x200d; ഡ്യൂട്ടിയില്&#x200d; നിന്നും ധാര്&#x200d;മികതയുടെ പേരില്&#x200d; ചീഫ് ജസ്റ്റിസ് മാറി നില്&#x200d;ക്കണമെന്ന സമ്മര്&#x200d;ദ്ദ തന്ത്രവും കോണ്&#x200d;ഗ്രസ് പ്രയോഗിക്കുന്നുണ്ട്. ഇംപീച്ച്‌മെന്റ് നോട്ടീസിന്&#x200d;മേല്&#x200d; രാജ്യസഭാ ചെയര്&#x200d;മാന്റെ തീരുമാനം ഉടന്&#x200d; ഉണ്ടാവുമെന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങ്കയ്യ നായിഡു തള്ളുകയാണെങ്കില്&#x200d; കോടതിയെ സമീപിക്കാന്&#x200d; കോണ്&#x200d;ഗ്രസ് ആലോചിക്കുന്നു. രാജ്യസഭാ ചെയര്&#x200d;മാന്&#x200d; വെങ്കയ്യ നായിഡു നോട്ടീസ് അംഗീകരിക്കുന്നില്ലെങ്കില്&#x200d; ജുഡീഷ്യല്&#x200d; റിവ്യൂവിനായി ശ്രമിക്കുമെന്ന് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; അറിയിച്ചു.</p>
<p>ഇംപീച്ച്‌മെന്റ് നടപടികള്&#x200d;ക്കായി പാര്&#x200d;ട്ടികള്&#x200d; ശ്രമം തുടങ്ങിയതോടെ ജുഡീഷ്യല്&#x200d; ഡ്യൂട്ടിയില്&#x200d; നിന്നും ധാര്&#x200d;മികതയുടെ പേരില്&#x200d; ചീഫ് ജസ്റ്റിസ് മാറി നില്&#x200d;ക്കണമെന്ന സമ്മര്&#x200d;ദ്ദ തന്ത്രവും കോണ്&#x200d;ഗ്രസ് പ്രയോഗിക്കുന്നുണ്ട്. ഇംപീച്ച്‌മെന്റ് നോട്ടീസിന്&#x200d;മേല്&#x200d; രാജ്യസഭാ ചെയര്&#x200d;മാന്റെ തീരുമാനം ഉടന്&#x200d; ഉണ്ടാവുമെന്നാണ് കോണ്&#x200d;ഗ്രസ് പ്രതീക്ഷിക്കുന്നത്. ആരോപണങ്ങളില്&#x200d; നിന്നും മുക്തമാകുന്നത് വരെ ചീഫ് ജസ്റ്റിസ് കോടതി നടപടികളില്&#x200d; നിന്നും സ്വയം വിട്ടു നില്&#x200d;ക്കണമെന്നാണ് കോണ്&#x200d;ഗ്രസിന്റെ ആവശ്യം. ചീഫ് ജസ്റ്റിസിനെ പ്രതിരോധിക്കാന്&#x200d; ഭരണ കക്ഷിയായ ബി.ജെ.പി രംഗത്തെത്തിയതിനെയും കോണ്&#x200d;ഗ്രസ് വിമര്&#x200d;ശിച്ചു.</p>
<p>ജുഡീഷ്യല്&#x200d; സംവിധാനത്തിന്റെ സ്വതന്ത്ര ചുമതലക്കാരനാവേണ്ട ചീഫ് ജസ്റ്റിസിന്റെ പദവിയുമായി ബി.ജെ.പി ഒത്തു പോവുകയാണെന്നും നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തിനെതിരായ പ്രവര്&#x200d;ത്തനമാണ് ഇതുവഴി ബി.ജെ.പി ചെയ്യുന്നതെന്നും കോണ്&#x200d;ഗ്രസ് ആരോപിച്ചു. തന്റെ ഓഫീസിനെ രാഷ്ട്രീയ വല്&#x200d;ക്കരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് തന്നെ ബി.ജെ.പിയോട് പറയണമെന്നും കോണ്&#x200d;ഗ്രസ് നേതാവ് രണ്&#x200d;ദീപ് സിങ് സുര്&#x200d;ജേവാല പറഞ്ഞു. ചീഫ് ജസ്റ്റിസ് ഒരു പാര്&#x200d;ട്ടിയിലും പെട്ട ആളല്ല. പിന്നെ എന്തു കൊണ്ട് അദ്ദേഹത്തെ മാത്രം പ്രതിരോധിക്കാന്&#x200d; ബി.ജെ.പി മന്ത്രിമാരും നേതാക്കളും രംഗത്തു വരുന്നെന്നും സുര്&#x200d;ജേവാല ചോദിച്ചു. ചീഫ് ജസ്റ്റിസ് എപ്പോഴും സംശയത്തിന് അതീതനാവണം.</p>
<p>ചീഫ് ജസ്റ്റിസിന്റെ പ്രവര്&#x200d;ത്തനം സംശയകരമാണെങ്കില്&#x200d; അദ്ദേഹം സ്വയം വിട്ടു നില്&#x200d;ക്കുകയാണ് വേണ്ടത.് &#8216;സീസറുടെ ഭാര്യ സംശയത്തിന് അതീതയാവണം&#8217;. അതിനാല്&#x200d; തന്നെ ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെ തന്നെ പരിഗണനക്കു വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. രാജ്യം മുഴുവനും ചീഫ് ജസ്റ്റിസിന്റെ ഉത്തരത്തിനായി കാത്തിരിക്കുകയാണ്. അദ്ദേഹം സ്വമേധയാ തനിക്കെതിരായ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് കോണ്&#x200d;ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ വിവേക് തന്&#x200d;ക പറഞ്ഞു.</p>
<p>ജഡ്ജിമാരുടെ വിശ്വാസ്യത വലിയ ആദരവോടെയാണ് രാജ്യത്തെ പൗരന്&#x200d;മാര്&#x200d; നോക്കിക്കാണുന്നത്. എന്തെങ്കിലും നേരിയ സംശയം ഉണ്ടെങ്കില്&#x200d; പോലും അത് നിവാരണം ചെയ്യേണ്ടത് പാര്&#x200d;ലമെന്റിന്റെ കടമയാണെന്നും രാജ്യസഭാംഗവും മുതിര്&#x200d;ന്ന അഭിഭാഷകനുമായ കെ.ടി.എസ് തുളസി പറഞ്ഞു. കടുത്ത ദുഖത്തോടു കൂടിയാണ് എം.പിമാരായ തങ്ങള്&#x200d; ഈ ജോലി ചെയ്യുന്നത്. പക്ഷേ ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിനും രാജ്യത്തിനും വേണ്ടിയാണെന്നും അല്ലാത്ത പക്ഷം അത് സുപ്രീം കോടതിയുടെ നാശത്തിന് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തില്&#x200d; ഏഴ് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-may-move-court-if-impeachment-notice-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രീംകോടതി പ്രതിസന്ധി: നാലു ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തി</title>
		<link>https://www.chandrikadaily.com/cji-dipak-misra-meets-rebel-sc-judges.html</link>
					<comments>https://www.chandrikadaily.com/cji-dipak-misra-meets-rebel-sc-judges.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 Jan 2018 15:56:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[justice deepak mishra]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66864</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജസ്റ്റിസ് ചെലമേശ്വര്&#x200d; ഉള്&#x200d;പ്പടെയുള്ള ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂര്&#x200d; നീണ്ടു നിന്നു. ജസ്റ്റിസുമാരായ എ.കെ സിക്രി, ഡി.വൈ ചന്ദ്രചൂഡ്, യു.യു ലളിത് എന്നിവരും കൂടിക്കാഴ്ച സമയത്ത് അവിടെയുണ്ടായിരുന്നതായാണ് വിവരം. അതേ സമയം പ്രശ്‌നപരിഹാരത്തിന് കാര്യമായ പുരോഗതി ഉണ്ടാക്കാന്&#x200d; കൂടിക്കാഴ്ചയ്ക്ക്് സാധിച്ചിട്ടില്ലെന്നാണ് ജഡ്ജിമാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്&#x200d; നല്&#x200d;കുന്ന സൂചന. സുപ്രീംകോടതിയില്&#x200d; വെച്ചാണ് ദീപക് മിശ്ര, ജെ.ചേലമേശ്വര്&#x200d;, [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജസ്റ്റിസ് ചെലമേശ്വര്&#x200d; ഉള്&#x200d;പ്പടെയുള്ള ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂര്&#x200d; നീണ്ടു നിന്നു. ജസ്റ്റിസുമാരായ എ.കെ സിക്രി, ഡി.വൈ ചന്ദ്രചൂഡ്, യു.യു ലളിത് എന്നിവരും കൂടിക്കാഴ്ച സമയത്ത് അവിടെയുണ്ടായിരുന്നതായാണ് വിവരം. അതേ സമയം പ്രശ്‌നപരിഹാരത്തിന് കാര്യമായ പുരോഗതി ഉണ്ടാക്കാന്&#x200d; കൂടിക്കാഴ്ചയ്ക്ക്് സാധിച്ചിട്ടില്ലെന്നാണ് ജഡ്ജിമാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്&#x200d; നല്&#x200d;കുന്ന സൂചന. സുപ്രീംകോടതിയില്&#x200d; വെച്ചാണ് ദീപക് മിശ്ര, ജെ.ചേലമേശ്വര്&#x200d;, രഞ്ജന്&#x200d; ഗോഗോയ്, മദന്&#x200d; ലോകുര്&#x200d;, കുര്യന്&#x200d; ജോസഫ് എന്നിവരുമായി ചര്&#x200d;ച്ച നടത്തിയത്. ചീഫ് ജസ്റ്റിസും മുതിര്&#x200d;ന്ന ജഡ്ജിമാരും തമ്മിലുള്ള അഭിപ്രായ ഭിന്നത എല്ലാ ജഡ്ജിമാരിലും ആശങ്കയുണ്ടാക്കുന്നുവെന്നതിന്റെ സൂചനയാണ് മൂന്ന് ജഡ്ജിമാര്&#x200d; കൂടി കൂടിക്കാഴ്ചയില്&#x200d; പങ്കെടുത്തതെന്നാണ് വിവരം. നേരത്തെ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നിയമനടപടികള്&#x200d; സ്വീകരിക്കുമെന്ന് സിപിഎമ്മും എന്&#x200d;സിപിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടത്തിയത്. ഇംപീച്ച്‌മെന്റ് നടപടികള്&#x200d;ക്കായി രാജ്യസഭയിലെ 50 എം.പിമാരുടേയും ലോക്‌സഭയിലെ 100 എം.പിമാരുടേയും പിന്തുണ വേണം. ഇത്തരത്തില്&#x200d; ഇംപീച്ച്‌മെന്റ് നടപടിയുമായി മുന്നോട്ടു പോവുകയാണെങ്കില്&#x200d; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടി ആദ്യമായിരിക്കും. സുപ്രീംകോടതിയില്&#x200d; കേസുകള്&#x200d; അനുവദിക്കുന്നതിലുള്&#x200d;പ്പടെ നില നില്&#x200d;ക്കുന്ന പ്രശ്‌നങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്&#x200d; നാല് ജഡ്ജിമാര്&#x200d; വാര്&#x200d;ത്താ സമ്മേളനം നടത്തിയത്. ദീപക് മിശ്രക്കെതിരെയും ജഡ്ജിമാര്&#x200d; ഗുരുതരമായ ആരോപണങ്ങള്&#x200d; ഉന്നയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cji-dipak-misra-meets-rebel-sc-judges.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോയയുടെ മരണം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും</title>
		<link>https://www.chandrikadaily.com/justice-loya-death-chief-justice-bench-enquiry-news.html</link>
					<comments>https://www.chandrikadaily.com/justice-loya-death-chief-justice-bench-enquiry-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 20 Jan 2018 09:41:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amithsha]]></category>
		<category><![CDATA[deepak mishra]]></category>
		<category><![CDATA[justice deepak mishra]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65929</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ജഡ്ജി ബ്രിജ്‌ഗോപാല്&#x200d; ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അരുണ്&#x200d; മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം. ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായ ലോയ ദുരൂഹ സാഹചര്യത്തില്&#x200d; മരിക്കുകയായിരുന്നു. കേസ് തിങ്കളാഴ്ച്ച പരിഗണിക്കും. 2014 ഡിസംബര്&#x200d; 1 നായിരുന്നു സംഭവം. ബി.ജെ.പി അദ്ധ്യക്ഷന്&#x200d; അമിത്ഷാ പ്രതിയായിരുന്ന കേസില്&#x200d; അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജി മരിക്കുന്നത്. നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസില്&#x200d; ദുരൂഹ സാഹചര്യത്തിലാണ് ജഡ്ജിയെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജഡ്ജി ബ്രിജ്‌ഗോപാല്&#x200d; ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അരുണ്&#x200d; മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം. ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായ ലോയ ദുരൂഹ സാഹചര്യത്തില്&#x200d; മരിക്കുകയായിരുന്നു. കേസ് തിങ്കളാഴ്ച്ച പരിഗണിക്കും.</p>
<p>2014 ഡിസംബര്&#x200d; 1 നായിരുന്നു സംഭവം. ബി.ജെ.പി അദ്ധ്യക്ഷന്&#x200d; അമിത്ഷാ പ്രതിയായിരുന്ന കേസില്&#x200d; അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജി മരിക്കുന്നത്. നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസില്&#x200d; ദുരൂഹ സാഹചര്യത്തിലാണ് ജഡ്ജിയെ മരിച്ച നിലയില്&#x200d; കണ്ടത്. മരണത്തില്&#x200d; ദുരൂഹയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണം അന്വേഷിക്കണമെന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എ.പി.ഷാ ചീഫ് ജസ്റ്റിസിന് അയച്ച കത്തില്&#x200d; ആവശ്യപ്പെട്ടിരുന്നു. ഇതടോപ്പം അഭിഭാഷകരുടെ സംഘടകളും ഹര്&#x200d;ജി നല്&#x200d;കി. സുപ്രീകോടതിയില്&#x200d; ഉടലെടുത്ത പ്രതിസന്ധിയിലും ലോയയുടെ മരണവുമായുള്ള അന്വേഷണം ഒരു പ്രധാന വിഷയമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/justice-loya-death-chief-justice-bench-enquiry-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജഡ്ജിമാരുടെ ആവശ്യങ്ങള്&#x200d; തള്ളി ചീഫ് ജസ്റ്റിസ്;സുപ്രീംകോടതി പ്രതിസന്ധി നീളുന്നു</title>
		<link>https://www.chandrikadaily.com/supreme-court-judges-chief-justice-issue-news.html</link>
					<comments>https://www.chandrikadaily.com/supreme-court-judges-chief-justice-issue-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 19 Jan 2018 04:09:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[justice deepak mishra]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65698</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി പ്രതിസന്ധിയില്&#x200d; പരിഹാരമായില്ല. വിമത ജഡ്ജിമാര്&#x200d; ഉന്നയിച്ച പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിസമ്മതിച്ചു. ജഡ്ജിമാരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസ് ഡിവൈ ച്ന്ദ്രചൂഡ്, എന്&#x200d;.വി രമണ തുടങ്ങിയവരാണ് സമവായ ചര്&#x200d;ച്ചകള്&#x200d;ക്ക് നേതൃത്വം നല്&#x200d;കിയത്. കേസുകള്&#x200d; ബെഞ്ചുകള്&#x200d;ക്ക് കൈമാറുന്ന നടപടി സുതാര്യമാക്കണം. ഇതിനായി മുതിര്&#x200d;ന്ന ജഡ്ജിമാരുടെ നേതൃത്വത്തില്&#x200d; സംവിധാനം ഏര്&#x200d;പ്പെടുത്തണമെന്നും തങ്ങളുടെ വിഷയങ്ങള്&#x200d; അംഗീകരിച്ച് ചീഫ് ജസ്റ്റിസ് വാര്&#x200d;ത്താസമ്മേളനം വിളിക്കണമെന്നും ജഡ്ജിമാര്&#x200d; ചീഫ് ജസ്റ്റിസുമായുള്ള ചര്&#x200d;ച്ചയില്&#x200d; പറഞ്ഞു. എന്നാല്&#x200d; ചീഫ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി പ്രതിസന്ധിയില്&#x200d; പരിഹാരമായില്ല. വിമത ജഡ്ജിമാര്&#x200d; ഉന്നയിച്ച പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിസമ്മതിച്ചു. ജഡ്ജിമാരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസ് ഡിവൈ ച്ന്ദ്രചൂഡ്, എന്&#x200d;.വി രമണ തുടങ്ങിയവരാണ് സമവായ ചര്&#x200d;ച്ചകള്&#x200d;ക്ക് നേതൃത്വം നല്&#x200d;കിയത്.</p>
<p>കേസുകള്&#x200d; ബെഞ്ചുകള്&#x200d;ക്ക് കൈമാറുന്ന നടപടി സുതാര്യമാക്കണം. ഇതിനായി മുതിര്&#x200d;ന്ന ജഡ്ജിമാരുടെ നേതൃത്വത്തില്&#x200d; സംവിധാനം ഏര്&#x200d;പ്പെടുത്തണമെന്നും തങ്ങളുടെ വിഷയങ്ങള്&#x200d; അംഗീകരിച്ച് ചീഫ് ജസ്റ്റിസ് വാര്&#x200d;ത്താസമ്മേളനം വിളിക്കണമെന്നും ജഡ്ജിമാര്&#x200d; ചീഫ് ജസ്റ്റിസുമായുള്ള ചര്&#x200d;ച്ചയില്&#x200d; പറഞ്ഞു. എന്നാല്&#x200d; ചീഫ് ജസ്റ്റിസിനാണ് കേസുകള്&#x200d; ഏത് ബെഞ്ചിന് കൈമാറണം എന്ന് തീരുമാനിക്കാനുള്ള അവകാശമുള്ളതെന്നും ഇത് മാറ്റാനാകില്ലെന്നും ചീഫ് ജസ്റ്റിസ് മറുപടി നല്&#x200d;കി. കൂടാതെ വാര്&#x200d;ത്താസമ്മേളനം വിളിക്കണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് തള്ളി. അതേസമയം, ജസ്റ്റിസ് ചെലമേശ്വര്&#x200d; ഇന്ന് ഹൈദരാബാദിലേക്ക് തിരിക്കും. സ്വകാര്യ ആവശ്യത്തിനാണെന്നാണ് വിവരം. ഈ സാഹചര്യത്തില്&#x200d; പ്രതിസന്ധി നീളാനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-judges-chief-justice-issue-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
