<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>justice &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/justice/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 13 Dec 2025 10:07:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>justice &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നീതി തേടി പാര്‍വതി; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ സ്ത്രീസുരക്ഷ ചൂണ്ടിക്കാട്ടി പ്രതികരണം</title>
		<link>https://www.chandrikadaily.com/parvati-search-of-justice-in-the-verdict-in-the-case-of-assault-on-the-actress-the-response-pointed-to-womens-safety.html</link>
					<comments>https://www.chandrikadaily.com/parvati-search-of-justice-in-the-verdict-in-the-case-of-assault-on-the-actress-the-response-pointed-to-womens-safety.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 13 Dec 2025 10:06:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caseassaultactress]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[Parvati]]></category>
		<category><![CDATA[verdict]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368481</guid>

					<description><![CDATA[പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞ വാക്കുകളുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം.]]></description>
										<content:encoded><![CDATA[<p>നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്&#x200d; പ്രതികരിച്ച് നടി പാര്&#x200d;വതി തിരുവോത്ത് ശക്തമായ വിമര്&#x200d;ശനവുമായി രംഗത്തെത്തി. ഇന്&#x200d;സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. &#8216;പ്രതികള്&#x200d;ക്ക് മിനിമം തടവും മാക്സിമം പരിഗണനയും. ഞങ്ങള്&#x200d; സ്ത്രീകള്&#x200d;ക്ക് ജീവിക്കാന്&#x200d; ഒരിടമില്ല. അത് തിരിച്ചറിയുന്നു&#8217; എന്ന കുറിപ്പോടെയാണ് പാര്&#x200d;വതി നിലപാട് വ്യക്തമാക്കിയത്. പള്&#x200d;സര്&#x200d; സുനി കോടതിയില്&#x200d; പറഞ്ഞ വാക്കുകളുള്ള പോസ്റ്റര്&#x200d; പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്&#x200d;ശനം.</p>
<p>ക്രിമിനലുകള്&#x200d; അപേക്ഷിക്കുമ്പോള്&#x200d; ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതകളും ഉണ്ടാകുന്നുവെന്നും, ഇത് നമ്മുടെ കേരളത്തിലാണ് സംഭവിക്കുന്നതെന്നും പാര്&#x200d;വതി കുറിച്ചു. ആദ്യം നാം അക്രമങ്ങളെ അതിജീവിക്കണം, പിന്നീട് നിയമത്തെയും അതിജീവിക്കണോ എന്ന ചോദ്യവും അവര്&#x200d; ഉയര്&#x200d;ത്തി. നടിയെ ആക്രമിച്ച കേസില്&#x200d; കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികള്&#x200d;ക്കും 20 വര്&#x200d;ഷം കഠിനതടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്.</p>
<p>എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി ജഡ്ജി ഹണി എം. വര്&#x200d;ഗീസാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിചാരണത്തടവുകാലം ശിക്ഷാകാലമായി പരിഗണിക്കുമെന്ന ഉത്തരവിനെ തുടര്&#x200d;ന്ന്, ആദ്യം ശിക്ഷ പൂര്&#x200d;ത്തിയാക്കി പുറത്തിറങ്ങുക ഒന്നാം പ്രതിയായ പള്&#x200d;സര്&#x200d; സുനിയായിരിക്കും. 2017ല്&#x200d; നടന്ന കുറ്റകൃത്യത്തിന് ശേഷം ഏഴ് വര്&#x200d;ഷം ആറുമാസം 29 ദിവസം സുനി ജയിലില്&#x200d; കഴിഞ്ഞിട്ടുണ്ട്. അതിനാല്&#x200d; ഇനി ഏകദേശം 12 വര്&#x200d;ഷം കൂടി ശിക്ഷ അനുഭവിച്ചാല്&#x200d; മതിയാകും.</p>
<p>രണ്ടാം പ്രതിയായ മാര്&#x200d;ട്ടിന്&#x200d; ആന്റണി അഞ്ച് വര്&#x200d;ഷവും 21 ദിവസവും ഇതിനകം ജയിലില്&#x200d; കഴിഞ്ഞിട്ടുണ്ട്. ഇനി 14 വര്&#x200d;ഷവും 11 മാസവും കൂടി ശിക്ഷ അനുഭവിക്കാനുണ്ട്. ശിക്ഷയില്&#x200d; ഇളവ് ആവശ്യപ്പെട്ട് മുഖ്യപ്രതി പള്&#x200d;സര്&#x200d; സുനി കോടതിയില്&#x200d; അപേക്ഷ നല്&#x200d;കിയിരുന്നു. അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയില്&#x200d; ഇളവ് വേണമെന്നുമായിരുന്നു ആവശ്യം.</p>
<p>ആറാം പ്രതിയായ പ്രദീപ് ഇളവ് അപേക്ഷിച്ച് കോടതി മുറിയില്&#x200d; വിങ്ങിപ്പൊട്ടുകയും ചെയ്തു. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും മാര്&#x200d;ട്ടിന്&#x200d; കോടതിയില്&#x200d; പറഞ്ഞു. തന്റെ പേരില്&#x200d; മുമ്പ് ഒരു ചെറിയ പെറ്റിക്കേസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചനയില്&#x200d; പങ്കില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നും മൂന്നാം പ്രതിയായ മണികണ്ഠന്&#x200d; കോടതിയില്&#x200d; പറഞ്ഞു.</p>
<p>ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും ശിക്ഷയില്&#x200d; ഇളവ് നല്&#x200d;കണമെന്നും മണികണ്ഠന്&#x200d; ആവശ്യപ്പെട്ടു. കോടതിക്ക് പുറത്തുവെച്ച് മകളെ കെട്ടിപ്പിടിച്ച് മണികണ്ഠന്&#x200d; കരഞ്ഞത് ശ്രദ്ധേയമായി. നാലാം പ്രതിയായ വിജീഷ് കുറഞ്ഞ ശിക്ഷ നല്&#x200d;കണമെന്നും താന്&#x200d; തലശ്ശേരി സ്വദേശിയാണെന്നും കണ്ണൂര്&#x200d; ജയിലില്&#x200d; ശിക്ഷ അനുഭവിക്കാന്&#x200d; അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും മകളുമുണ്ടെന്നും അഞ്ചാം പ്രതിയായ വടിവാള്&#x200d; സലിം കോടതിയില്&#x200d; പറഞ്ഞു. കോടതി വിധിയും പാര്&#x200d;വതിയുടെ പ്രതികരണവും സംസ്ഥാനത്ത് സ്ത്രീസുരക്ഷയും നിയമനീതിയും സംബന്ധിച്ച ശക്തമായ ചര്&#x200d;ച്ചകള്&#x200d;ക്ക് വഴിവെച്ചിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parvati-search-of-justice-in-the-verdict-in-the-case-of-assault-on-the-actress-the-response-pointed-to-womens-safety.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/for-the-first-time-in-history-the-supreme-court-released-the-property-information-of-21-judges-including-the-chief-justice.html</link>
					<comments>https://www.chandrikadaily.com/for-the-first-time-in-history-the-supreme-court-released-the-property-information-of-21-judges-including-the-chief-justice.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 06 May 2025 06:17:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340321</guid>

					<description><![CDATA[അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും വെബ്സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്&#x200d; പുറത്തുവിട്ട് സുപ്രീംകോടതി. അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്&#x200d; സ്വത്തുവിവരങ്ങളും വെബ്സൈറ്റില്&#x200d; തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു. ജഡ്ജിമാരുടെ വ്യക്തിഗത സ്വത്ത് വിവരങ്ങള്&#x200d; ഉള്&#x200d;പ്പെടെ പങ്കാളികളുടെയും മറ്റ് ആശ്രിതരുടെയും പേരിലുള്ള ആസ്തിയുടെ വിവരങ്ങളും വെബ്സൈറ്റില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. സ്വത്ത് വിവരങ്ങള്&#x200d; പരസ്യപ്പെടുത്താനുള്ള ഏപ്രില്&#x200d; ഒന്നിലെ തീരുമാനപ്രകാരമാണ് ഇന്നലെ രാത്രിയോടെ വിവരങ്ങള്&#x200d; വെബ്സൈറ്റില്&#x200d; അപ്ലോഡ് ചെയ്തിരിക്കുന്നത്. </p>
<p>ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയ്ക്ക് ദക്ഷിണ ഡല്&#x200d;ഹിയില്&#x200d; മൂന്ന് കിടപ്പുമുറികളുള്ള ഡിഡിഎ ഫ്ലാറ്റുള്ളതായും 55 ലക്ഷത്തോളം രൂപ ബാങ്ക് ബാലന്&#x200d;സുള്ളതായുമാണ് റിപ്പോര്&#x200d;ട്ട്. പിപിഎഫില്&#x200d; 1,06,86,000 രൂപയുടെ നിക്ഷേപമുള്ളതായി കൃത്യമായി രേഖപ്പെടുത്തിയുണ്ട്. കൂടാതെ ഇദ്ദേഹത്തിന് സ്വന്തമായി 2015 മോഡല്&#x200d; മാരുതി സ്വിഫ്റ്റ് കാറുമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/for-the-first-time-in-history-the-supreme-court-released-the-property-information-of-21-judges-including-the-chief-justice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു</title>
		<link>https://www.chandrikadaily.com/justice-k-vinod-chandran-was-sworn-in-as-a-judge-of-the-supreme-court.html</link>
					<comments>https://www.chandrikadaily.com/justice-k-vinod-chandran-was-sworn-in-as-a-judge-of-the-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 16 Jan 2025 09:45:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[k vinod chandran]]></category>
		<category><![CDATA[pledge]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325927</guid>

					<description><![CDATA[ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്]]></description>
										<content:encoded><![CDATA[<p>സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.</p>
<p>ഈ മാസം ആദ്യം വിരമിച്ച ജസ്റ്റിസ് സി ടി രവികുമാറിന്റെ ഒഴിവിലേക്കാണ് വിനോദ് ചന്ദ്രൻ നിയമിതനായത്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.</p>
<p>എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ. കേരളത്തിൽ നിയമബിരുദം നേടിയ ജസ്റ്റിസ് 1991 ലാണ് തന്റെ നിയമ ജീവിതം ആരംഭിക്കുന്നത്. നികുതിയിലും പൊതു നിയമത്തിലും വിദഗ്ധനായ അദ്ദേഹം 2007 മുതല്&#x200d; 2011 വരെ കേരള സർക്കാരിന്റെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; പ്ലീഡറായും (ടാക്‌സ്) സേവനമനുഷ്ഠിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/justice-k-vinod-chandran-was-sworn-in-as-a-judge-of-the-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്റെ പിതാവിന് നീതി കിട്ടണം, പക്ഷേ സംഘര്&#x200d;ഷം ഒന്നിനും പരിഹാരമല്ല; യു.പിയില്&#x200d; കൊല്ലപ്പെട്ട ഇമാമിന്റെ മകന്&#x200d;</title>
		<link>https://www.chandrikadaily.com/1my-father-wants-justice-but-conflict-solves-nothing-imams-son-killed-in-u-p.html</link>
					<comments>https://www.chandrikadaily.com/1my-father-wants-justice-but-conflict-solves-nothing-imams-son-killed-in-u-p.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Jun 2024 12:52:51 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299788</guid>

					<description><![CDATA[മൗലാന ഫാറൂഖിനെ സ്വന്തം ഗ്രാമമായ സോന്&#x200d;പൂരില്&#x200d; വെച്ചാണ് അക്രമികള്&#x200d; കൊലപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<div>ഉത്തര്&#x200d;പ്രദേശില്&#x200d; ഇസ്‌ലാമിക പണ്ഡിതന്&#x200d; മൗലാന മുഹമ്മദ് ഫാറൂഖ് ഖാസിമിയുടെ കൊലപാതകത്തെ തുടര്&#x200d;ന്ന് പ്രദേശത്ത് ഉടലെടുത്തത് കടുത്ത സംഘര്&#x200d;ഷാവസ്ഥ.</div>
<div>പിതാവിന്റെ കൊലപാതകം കുടുംബത്തിന് താങ്ങാനാവുന്നതല്ലെന്നും പക്ഷേ അദ്ദേഹത്തിന്റെ മരണത്തിന്റെ പേരില്&#x200d; മറ്റൊരു ജീവനും നഷ്ടമാകരുതെന്നും ആളുകള്&#x200d; സംഘര്&#x200d;ഷത്തില്&#x200d; നിന്ന് പിന്തിരിയണമെന്നും അദ്ദേഹത്തിന്റെ മകന്&#x200d; മുഫ്തി മാമുന്&#x200d; ഖാസിമി പറഞ്ഞു.</div>
<div></div>
<div>‘പ്രദേശത്ത് സമാധാനം പുലരണം. ആളുകള്&#x200d; സഹകരിക്കണം. എന്റെ പിതാവ് സമാധാനം ആഗ്രഹിക്കുന്ന, അതിന് വേണ്ടി പരിശ്രമിക്കുന്ന ആളായിരുന്നു. അദ്ദേഹം ഒരു വിശ്വാസിയായിരുന്നു. എല്ലാവരും ശാന്തത പാലിക്കണം. പൊലീസിനെ അവരുടെ ജോലി ചെയ്യാന്&#x200d; അനുവദിക്കണം. ഞങ്ങളുടെ കുടുംബത്തിന് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.</div>
<div></div>
<div>
<div>പ്രാദേശിക രാഷ്ട്രീയക്കാരും സാമുദായിക നേതാക്കളും പ്രദേശത്ത് സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒപ്പം മൗലാനയുടെ കുടംബത്തിന് വേഗത്തിലുള്ള നീതി ലഭിക്കണമെന്നും സാമുദായിക നേതാക്കള്&#x200d; ആവശ്യപ്പെട്ടു.</div>
<div>മൗലാന ഫാറൂഖിന്റേത് ക്രൂരമായ കൊലപാതകമാണ്. കുറ്റവാളികളെ ഒട്ടും വൈകാതെ നിയമത്തിന് മുന്നില്&#x200d; കൊണ്ടുവരണമെന്ന് ഞങ്ങള്&#x200d; ആവശ്യപ്പെടുകയാണ്. പ്രദേശത്ത് സമാധാനം നിലനിര്&#x200d;ത്താനും നിയമം കൈയിലെടുക്കാതിരിക്കാനും ഞങ്ങള്&#x200d; സമൂഹത്തോട് അഭ്യര്&#x200d;ത്ഥിക്കുകയാണ്,’ പ്രദേശത്തെ എം.എല്&#x200d;.എ പറഞ്ഞു.</div>
<div></div>
<div>മൗലാന ഫാറൂഖിനെ സ്വന്തം ഗ്രാമമായ സോന്&#x200d;പൂരില്&#x200d; വെച്ചാണ് അക്രമികള്&#x200d; കൊലപ്പെടുത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്&#x200d;ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഈ വാദം കുടുംബം തള്ളിയിട്ടുണ്ട്.</div>
<div></div>
<div>ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില കാരണങ്ങള്&#x200d; കൊലപാതകത്തിലേക്ക് നയിച്ചതായി പറയപ്പെടുന്നുണ്ട്.</div>
<div>
<div>അക്രമികള്&#x200d; ഇരുമ്പ് ദണ്ഡുകൊണ്ടും വടികൊണ്ടും ഫറൂഖിനെ ക്രൂരമായി മര്&#x200d;ദിച്ചെന്നും മരണം ഉറപ്പാക്കിയെന്നും ദൃക്‌സാക്ഷികള്&#x200d; പറയുന്നു. കൊലപാതകം നടത്തിയ ഉടന്&#x200d; തന്നെ പ്രതികള്&#x200d; സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നും ഗ്രാമവാസികള്&#x200d; പറയുന്നു.</div>
<div>കൊലപാതക വാര്&#x200d;ത്ത പുറത്തുവന്നതോടെ ഗ്രാമത്തില്&#x200d; സംഘര്&#x200d;ഷം ആരംഭിച്ചു. വലിയൊരു ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടുകയും ഇവര്&#x200d; റോഡുപരോധിക്കുകയും ചെയ്തു. തുടര്&#x200d;ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസുമായി ആളുകള്&#x200d; ഏറ്റുമുട്ടിയതോടെ സ്ഥിതിഗതികള്&#x200d; കൂടുതല്&#x200d; വഷളായി. പ്രതികള്&#x200d;ക്കെതിരെ ഉടന്&#x200d; നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്&#x200d; പൊലീസിന് നേരെ കല്ലെറിഞ്ഞു.</div>
<div></div>
</div>
<div>
<div>അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്&#x200d; എട്ട് സ്റ്റേഷനുകളില്&#x200d; നിന്നുള്ള അധിക പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചു. അതിന് ശേഷവും ഏറെ നേരം സംഘര്&#x200d;ഷം തുടര്&#x200d;ന്നു. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും കര്&#x200d;ശനമായ ശിക്ഷ നല്&#x200d;കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗ്രാമവാസികളുടെ പ്രതിഷേധം.</div>
<div>കൊലപാതകത്തില്&#x200d; സമഗ്രമായ അന്വേഷണം നടത്തുമെന്ന് എസ്.പി പ്രതാപ്ഗഡ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങള്&#x200d; ഈ സംഭവം വളരെ ഗൗരവമായി കാണുന്നു, ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കും. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടും,’ അദ്ദേഹം പറഞ്ഞു.</div>
<div>നവി മുംബൈയിലും സ്വദേശമായ പ്രതാപ്ഗഡിലുമായി സാമൂഹ്യപ്രവര്&#x200d;ത്തനം നടത്തിയിരുന്ന വ്യക്തിയായിരുന്നു ഫാറൂഖ്. ജംഇയ്യത്തുല്&#x200d; ഉലമ ഹിന്ദ് പ്രതാപ്ഗഡ് ചാപ്റ്റര്&#x200d; ജനറല്&#x200d; സെക്രട്ടറിയായിരുന്നു.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1my-father-wants-justice-but-conflict-solves-nothing-imams-son-killed-in-u-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ഏഴാം നാള്&#x200d; നീതി’; പി.ബി. അനിത തിരികെ ജോലിയിൽ പ്രവേശിച്ചു</title>
		<link>https://www.chandrikadaily.com/seventh-day-justice-p-b-anita-returned-to-work.html</link>
					<comments>https://www.chandrikadaily.com/seventh-day-justice-p-b-anita-returned-to-work.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 07 Apr 2024 10:44:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[pb anita]]></category>
		<category><![CDATA[returned]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294776</guid>

					<description><![CDATA[ഇന്നലെ രാത്രിയാണ് മെഡിക്കല്&#x200d; കോളജില്&#x200d; ഒഴിവുവന്ന തസ്തികയില്&#x200d; തന്നെ അനിതയെ നിയമിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കിയത്.]]></description>
										<content:encoded><![CDATA[<p>ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിന്റ പേരില്&#x200d; സ്ഥലം മാറ്റപ്പെട്ട കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ സീനിയർ നഴ്സിങ് ഓഫീസർ പി ബി അനിത ദിവസങ്ങള്&#x200d; നീണ്ട പോരാട്ടത്തിനൊടുവില്&#x200d; തിരികെ ജോലിയില്&#x200d; പ്രവേശിച്ചു.</p>
<p>ഇന്നലെ രാത്രിയാണ് മെഡിക്കല്&#x200d; കോളജില്&#x200d; ഒഴിവുവന്ന തസ്തികയില്&#x200d; തന്നെ അനിതയെ നിയമിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കിയത്. സന്തോഷമുണ്ടെന്നും കോടതി അലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകുമെന്നും അനിത പറഞ്ഞു.</p>
<div class="article-parsys">
<div class="par2 parsys">
<div class="videocomponent section">
<div class="mm-video-wrapper">
<div class="mm-youtube-video">
<div>
<div>ഒടുവില്&#x200d; ഏഴാം നാള്&#x200d; നീതി കിട്ടി. അഡ്മിനിസ്ട്രേറ്റീവ് ഒാഫീസര്&#x200d;ക്ക് മുമ്പാകെ ഒപ്പിട്ട് അനിത ജോലിയില്&#x200d; പ്രവേശിച്ചു. തുടക്കംമുതല്&#x200d; പിന്തുണ നിന്ന അതിജീവിതയും കൂടെയുണ്ടായിരുന്നു.</div>
</div>
</div>
</div>
</div>
</div>
</div>
<p>അതിജീവിതയെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്&#x200d; ശ്രമിച്ച മെഡിക്കല്&#x200d; കോളജിലെ ഭരണകക്ഷിയില്&#x200d;പെട്ട  ജീവനക്കാരെ നിയമത്തിന്റ മുന്നില്&#x200d; കൊണ്ടുവന്നതോടെയാണ് അനിത ആരോഗ്യവകുപ്പിന്റ കണ്ണിലെ കരടായത്. ഇടുക്കി മെഡിക്കല്&#x200d; കോളജിലേക്ക് സ്ഥലം മാറ്റിയെങ്കിലും ഹൈക്കോടതി, വിധി റദ്ദാക്കി. ഏപ്രിലില്&#x200d; ഒഴിവ് വരുന്ന തസ്തികയില്&#x200d; അനിതയെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടെങ്കിലും അനിതയ്ക്കും വീഴ്ച സംഭവിച്ചെന്ന മുടന്തന്&#x200d; ന്യായം പറഞ്ഞ് പുറത്തുനിര്&#x200d;ത്തി.</p>
<p>എങ്കിലും പിന്&#x200d;മാറാതെ പോരാടിയ അനിതയ്ക്ക് പിന്തുണയുമായി കൂടുതല്&#x200d; പേര്&#x200d; എത്തിയതോടെയാണ് ആരോഗ്യവകുപ്പും സര്&#x200d;ക്കാരും നിലപാട് മാറ്റിയത്.  സ്ഥലം മാറ്റം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ റിവ്യൂ ഹര്&#x200d;ജി കോടതി അടുത്ത ദിവസം പരിഗണിക്കും. അതുകൊണ്ടുതന്നെ ആശങ്ക പൂര്&#x200d;ണമായും മാറിയിട്ടില്ലെന്ന് അനിത പറയുന്നു.</p>
<p>ഭരണാനുകൂല സംഘടന പ്രതിനിധികൾ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നും അനിത ആവശ്യപ്പെട്ടു. അനിത നല്&#x200d;കിയ കോടതിയലക്ഷ്യ ഹര്&#x200d;ജിയും അടുത്തദിവസമാണ് പരിഗണിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seventh-day-justice-p-b-anita-returned-to-work.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പുതിയ തലവൻ ഫലസ്തീൻ അനുകൂല ജഡ്ജി</title>
		<link>https://www.chandrikadaily.com/the-new-head-of-the-international-court-of-justice-is-a-pro-palestinian-judge.html</link>
					<comments>https://www.chandrikadaily.com/the-new-head-of-the-international-court-of-justice-is-a-pro-palestinian-judge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 07 Feb 2024 15:13:32 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[International Court]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[new head]]></category>
		<category><![CDATA[Palestinian judge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289894</guid>

					<description><![CDATA[വരുന്ന 3 വര്&#x200d;ഷത്തേക്കാണ് നവാഫ് സലാം പ്രസിഡണ്ടായി സേവനം അനുഷ്ഠിക്കുക.]]></description>
										<content:encoded><![CDATA[<p>ലെബനന്&#x200d; സ്വദേശിയായ നവാഫ് സലാമിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ. സി. ജെ) പ്രസിഡണ്ടായി തെരഞ്ഞെടുത്തു. വരുന്ന 3 വര്&#x200d;ഷത്തേക്കാണ് നവാഫ് സലാം പ്രസിഡണ്ടായി സേവനം അനുഷ്ഠിക്കുക. ഐ. സി. ജെ പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.</p>
<p>‘ജഡ്ജി നവാഫ് സലാം 2018 ഫെബ്രുവരി ആറ് മുതല്&#x200d; ഐ.സി.ജെ അംഗമാണ്. ജഡ്ജിയായി ചുമതലയേൽക്കുന്നതിനു മുമ്പായി 2007 ജൂലൈ മുതല്&#x200d; 2018 ഡിസംബര്&#x200d; വരെ ന്യൂയോര്&#x200d;ക്കിലെ ഐക്യരാഷ്ട്രസഭയിലെ ലെബന്റെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായിരുന്നു നവാഫ് സലാം.</p>
<p>ഇസ്രാഈല്&#x200d; വിരുദ്ധ പ്രസ്താവനകള്&#x200d; നടത്തിയ ചരിത്രമാണ് സലാമിനുള്ളത് ഗസയില്&#x200d; ഐഡിയ വംശ നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ഇസ്രാഈലിനെതിരെ ദക്ഷിണാഫ്രിക്ക ആരംഭിച്ച കേസിന്റെ അധ്യക്ഷന്&#x200d; ആവുകയും ചെയ്യും,’ ഐ. സി. ജെയുടെ പത്രകുറിപ്പിൽ പറയുന്നു.</p>
<div>നേരത്തെ തന്നെ ഇസ്രഈല്&#x200d; വിരുദ്ധ പ്രസ്താവനകള്&#x200d; നവാസ് സലാം നടത്തിയിരുന്നു. ഫലസ്തീന്&#x200d; ജനതക്കെതിരെയുള്ള ഇസ്രഈലിന്റെ അധിനിവേശം അവസാനിപ്പിക്കണമെന്ന് നവാഫ് സലാം നേരത്തെ ആവശ്യപ്പെട്ടിരുന്നു.</div>
<div></div>
<div>2015ല്&#x200d; ഇസ്രഈല്&#x200d; ആക്രമണം അവസാനിപ്പിക്കണമെന്ന് സലാം പറഞ്ഞിരുന്നു. അതേ വര്&#x200d;ഷം തന്നെ നവാഫ് സ്വാതന്ത്ര്യ ദിനത്തില്&#x200d; ജൂത രാഷ്ട്രത്തിനെതിരെ അസന്തുഷ്ടമായ ജന്മദിനം ആശംസിക്കുകയും 48 വര്&#x200d;ഷത്തെ അവരുടെ അധിനിവേശം ഉയര്&#x200d;ത്തിക്കാട്ടുകയും ചെയ്തിരുന്നു.</div>
<div></div>
<div>
<div>പുതിയ ജഡ്ജിയായി ചുമതലയേറ്റതിനെക്കുറിച്ച് നവാഫ് സലാം തന്റെ എക്‌സ് അക്കൗണ്ടിലൂടെ  പ്രതികരിക്കുകയും ചെയ്തു. ‘അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായി എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അന്താരാഷ്ട്ര നീതി കൈവരിക്കുന്നതും അന്താരാഷ്ട്ര നിയമം ഉയര്&#x200d;ത്തിപ്പിടിക്കുന്നതും എന്റെ വലിയ ഉത്തരവാദിത്തമാണ്,’ നവാഫ് സലാം പറഞ്ഞു.</div>
</div>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-new-head-of-the-international-court-of-justice-is-a-pro-palestinian-judge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാതി സെൻസസ് നീതിയിലേക്കുള്ള ആദ്യപടി; രേവന്ത് റെഡ്ഡിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി</title>
		<link>https://www.chandrikadaily.com/caste-census-is-the-first-step-towards-justice-rahul-gandhi-congratulates-revanth-reddy.html</link>
					<comments>https://www.chandrikadaily.com/caste-census-is-the-first-step-towards-justice-rahul-gandhi-congratulates-revanth-reddy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 28 Jan 2024 10:43:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Caste Census]]></category>
		<category><![CDATA[congratulates]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[revanth reddy]]></category>
		<category><![CDATA[towards]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289097</guid>

					<description><![CDATA[രാജ്യത്തിന്&#x200d;റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഏക മാർഗം ജാതി സെൻസസ് മാത്രമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.]]></description>
										<content:encoded><![CDATA[<div class="details-story-wrapper">
<div class="content details-content-story">
<div class="story">
<p>തെലങ്കാനയിൽ ജാതി സെൻസസ് പ്രഖ്യാപിച്ച് &#8216;നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്&#8217; നടത്തിയതിന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും സർക്കാരിനെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്&#x200d;റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഏക മാർഗം ജാതി സെൻസസ് മാത്രമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.</p>
<p>&#8220;ജാതി സെൻസസ് നീതിയിലേക്കുള്ള ആദ്യപടിയാണ്. സമൂഹത്തിന്&#x200d;റെ സാമൂഹികവും സാമ്പത്തികവുമായ ആരോഗ്യം അറിയാതെ അതിനായി കൃത്യമായ പദ്ധതികൾ തയ്യാറാക്കുക അസാധ്യമാണ്. രാജ്യത്തിന്&#x200d;റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗ്ഗം ജാതി സെൻസസ് മാത്രമാണ്. നീതിയിലേക്ക് ആദ്യ ചുവടുവെച്ചതിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും തെലങ്കാന സർക്കാരിനും അഭിനന്ദനങ്ങൾ&#8221; രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനപ്രകാരം ജാതി സെൻസസ് ഉടൻ നടത്തുമെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ആദിവാസി ക്ഷേമ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചേർന്ന യോഗത്തിൽ ജാതി സെൻസസ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.</p>
</div>
</div>
</div>
<div class="show-more-button-details-story track-click" data-label="show-full" data-category="news-details"></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/caste-census-is-the-first-step-towards-justice-rahul-gandhi-congratulates-revanth-reddy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സര്&#x200d;ക്കാരില്&#x200d; നിന്ന് നീതി ലഭിച്ചില്ല&#8217;; ഐസിയുവിലെ പീഡനക്കേസില്&#x200d; ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിജീവിത</title>
		<link>https://www.chandrikadaily.com/1no-justice-from-the-government-ati-jivetha-will-approach-the-high-court-in-the-case-of-torture-in-the-icu.html</link>
					<comments>https://www.chandrikadaily.com/1no-justice-from-the-government-ati-jivetha-will-approach-the-high-court-in-the-case-of-torture-in-the-icu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Jul 2023 17:40:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[kozhikode medical college]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266562</guid>

					<description><![CDATA[കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ഐസിയുവിലെ പീഡനക്കേസില്&#x200d; ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിജീവിത. പീഡനക്കേസിലെ പ്രതി ശശീന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടും. സ്വാധീനിക്കാന്&#x200d; ശ്രമിച്ച ജീവനക്കാര്&#x200d;ക്ക് എതിരെ നടപടി വേണം. അഞ്ച് ജീവനക്കാരില്&#x200d; നിന്ന് തനിക്ക് ഭീഷണിയുണ്ട്. സര്&#x200d;ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്നും അതിജീവത ആരോപിച്ചു. നീതി ലഭിക്കും വരെ പോരാടുമെന്നും എന്ത് വന്നാലും പിന്നോട്ടില്ലെന്നും അതിജീവിത  പറഞ്ഞു. കേസില്&#x200d; അധികൃതരുടെ ഭാ?ഗത്ത് നിന്ന് നീതികേടുണ്ട്. കുറ്റം ചെയ്തയാള്&#x200d; പുറത്ത് ഇറങ്ങി വിലസുകയാണ്. പ്രിന്&#x200d;സിപ്പലിന് എതിരെയും നടപടി വേണമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ഐസിയുവിലെ പീഡനക്കേസില്&#x200d; ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിജീവിത. പീഡനക്കേസിലെ പ്രതി ശശീന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടും. സ്വാധീനിക്കാന്&#x200d; ശ്രമിച്ച ജീവനക്കാര്&#x200d;ക്ക് എതിരെ നടപടി വേണം. അഞ്ച് ജീവനക്കാരില്&#x200d; നിന്ന് തനിക്ക് ഭീഷണിയുണ്ട്. സര്&#x200d;ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്നും അതിജീവത ആരോപിച്ചു. നീതി ലഭിക്കും വരെ പോരാടുമെന്നും എന്ത് വന്നാലും പിന്നോട്ടില്ലെന്നും അതിജീവിത  പറഞ്ഞു.</p>
<p>കേസില്&#x200d; അധികൃതരുടെ ഭാ?ഗത്ത് നിന്ന് നീതികേടുണ്ട്. കുറ്റം ചെയ്തയാള്&#x200d; പുറത്ത് ഇറങ്ങി വിലസുകയാണ്. പ്രിന്&#x200d;സിപ്പലിന് എതിരെയും നടപടി വേണമെന്ന് അതിജീവിത പറഞ്ഞു. പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്&#x200d; ശ്രമിച്ച കേസില്&#x200d; കഴിഞ്ഞ മാസം പൊലീസ് കുറ്റപത്രം സമര്&#x200d;പ്പിച്ചിരുന്നു. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നല്&#x200d;കിയത്. പീഡന പരാതി ഇല്ലാതാക്കാന്&#x200d; അഞ്ച് വനിതാ ജീവനക്കാര്&#x200d; ചേര്&#x200d;ന്ന് അതിജീവിതയ്ക്കുമേല്&#x200d; ഭീഷണിയും, സമ്മര്&#x200d;ദ്ദവും ചെലുത്തിയെന്ന് കുറ്റപത്രത്തില്&#x200d; പറയുന്നു.</p>
<p>അതിജീവിത മജിസ്‌ട്രേറ്റിന് നല്&#x200d;കിയ രഹസ്യമൊഴി ഉള്&#x200d;പ്പെടെ മാറ്റാന്&#x200d; സ്വാധീനം ചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്. ഇവരെ കുറ്റവിമുക്തരാക്കി മെഡിക്കല്&#x200d; കോളേജ് പ്രിന്&#x200d;സിപ്പല്&#x200d; ആഭ്യന്തര അന്വേഷണ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചതാണ്. സസ്‌പെന്&#x200d;ഷന്&#x200d; റദ്ദാക്കി തിരിച്ചെടുക്കുകയും ചെയ്തിരുന്നു. വിമര്&#x200d;ശനം ശക്തമായതിന് പിന്നാലെ തിരിച്ചെടുക്കല്&#x200d; നടപടി റദ്ദാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1no-justice-from-the-government-ati-jivetha-will-approach-the-high-court-in-the-case-of-torture-in-the-icu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്&#x200d; കമ്മീഷന്&#x200d; പെരുമാറിയത് വൈരനിര്യാതനബുദ്ധിയോടെ; ചോദിച്ചത് പ്രസക്തമല്ലാത്ത ചോദ്യങ്ങളെന്ന് മുന്&#x200d; ഡിജിപി എ. ഹേമചന്ദ്രന്&#x200d;</title>
		<link>https://www.chandrikadaily.com/solar-hemachadran.html</link>
					<comments>https://www.chandrikadaily.com/solar-hemachadran.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 09 Jun 2023 03:09:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[commission]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[solar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258295</guid>

					<description><![CDATA[മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയെ കുടുക്കുക മാത്രമാണ് ജസ്റ്റിസ് ശിവരാജന്റെ ഉദ്ദേശ്യമെന്ന്മുന്&#x200d; മന്ത്രികൂടിയായ സിപിഐ നേതാവ് സി.ദിവാകരനും അദ്ദേഹത്തിന്റെ പുസ്തകത്തില്&#x200d; പരാമര്&#x200d;ശിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>സോളാര്&#x200d; കമ്മീഷനായിരുന്ന ജസ്റ്റിസ് ശിവരാജന്&#x200d; ചോദിച്ച പല ചോദ്യങ്ങളും പ്രസക്തമല്ലാത്തവയായിരുന്നുവെന്നും തനിക്കെതിരെ റിപ്പോര്&#x200d;ട്ട് എഴുതിയത് വിശ്വസിച്ച് പിണറായി സര്&#x200d;ക്കാര്&#x200d; സ്ഥലം മാറ്റുകയായിരുന്നുവെന്നും മുന്&#x200d; ഡി.ജി.പി ഹേമചന്ദ്രന്&#x200d;. സോളാര്&#x200d; അന്വേഷണസംഘത്തിന്റെ തലപ്പത്ത് താനും നാല് ഡിവൈ.എസ്.പിമാരുമായിരുന്നു. അന്വേഷണത്തില്&#x200d; തെറ്റുപറ്റിയെങ്കില്&#x200d; എന്നെ ശിക്ഷിച്ചാല്&#x200d; പോരേ ,മറ്റുള്ളവരെ സ്ഥലം മാറ്റിയതെന്തുകൊണ്ടാണെന്നും ഹേമചന്ദ്രന്&#x200d; ചോദിച്ചു.<br />
പ്രതികള്&#x200d;ക്കുവേണ്ടിയായിരുന്നു കമ്മീഷന്റെ പല ചോദ്യങ്ങളും. മുഖ്യപ്രതിയുടെ മൊഴി വിശ്വസിച്ച് എന്തുകൊണ്ട് മുന്&#x200d; കശ്മീര്&#x200d; മുഖ്യമന്ത്രി ഉമര്&#x200d; അബ്ദുല്ലയെ ചോദ്യം ചെയ്തില്ല എന്നും കമ്മീഷന്&#x200d; ചോദിച്ചതായി അദ്ദേഹം പറഞ്ഞു. ഹേമചന്ദ്രന്റെ പുസ്തകം &#8216;നീതി എവിടെ ?&#8217; അടുത്തിടെയാണ് പ്രകാശനം ചെയ്തത്. മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയെ കുടുക്കുക മാത്രമാണ് ജസ്റ്റിസ് ശിവരാജന്റെ ഉദ്ദേശ്യമെന്ന്മുന്&#x200d; മന്ത്രികൂടിയായ സിപിഐ നേതാവ് സി.ദിവാകരനും അദ്ദേഹത്തിന്റെ പുസ്തകത്തില്&#x200d; പരാമര്&#x200d;ശിച്ചിരുന്നു.</p>
<p>ശബരിമലയില്&#x200d; സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കിയതില്&#x200d; പിണറായി സര്&#x200d;ക്കാരിന് തെറ്റുപറ്റിയതായും ഇതിന് കാരണം ഡിജി.പി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്&#x200d;ട്ടാണെന്നും ഹേമചന്ദ്രന്&#x200d; കുറ്റപ്പെടുത്തുന്നു. എല്ലാവര്ക്കും സുരക്ഷ നല്&#x200d;കണമായിരുന്നു. അതിന് പകരം വിശ്വാസികളെ മാറ്റിനിര്&#x200d;ത്തിയും പീഡിപ്പിച്ചും ആക്ടിവിസ്റ്റുകള്&#x200d;ക്ക് മാത്രം സുരക്ഷ നല്&#x200d;കിയും പൊലീസ് നയമെടുത്തപ്പോള്&#x200d; അത് സര്&#x200d;ക്കാരിനെതിരായി . ഇത് അന്നുതന്നെ താന്&#x200d; മുഖ്യമന്ത്രിയോട് നേരിട്ട് ചൂണ്ടിക്കാട്ടിയതായും ഹേമചന്ദ്രന്&#x200d; പറഞ്ഞു.<br />
ജസ്റ്റിസ് ശിവരാജന്&#x200d; തനിക്കെതിരെ റിപ്പോര്&#x200d;ട്ടെഴുതി കെ.എസ്.ആര്&#x200d;.ടി. സിയിലേക്ക് സര്&#x200d;ക്കാര്&#x200d; മാറ്റിയെങ്കിലും അവിടെ പിന്തുണ ലഭിച്ചതായും അദ്ദേഹം ഒരഭിമുഖത്തില്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solar-hemachadran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ട്: അന്വേഷണത്തിന് സമിതിയെ നിയോഗിക്കുന്നതില്&#x200d; എതിര്&#x200d;പ്പില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/hindenburg-report-center-has-no-objection-to-appointing-committee-to-probe-in-supreme-court.html</link>
					<comments>https://www.chandrikadaily.com/hindenburg-report-center-has-no-objection-to-appointing-committee-to-probe-in-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 Feb 2023 13:12:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[haraji]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[report]]></category>
		<category><![CDATA[SUPRE COURT OF INDIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237730</guid>

					<description><![CDATA[ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പാര്&#x200d;ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ട് സംബന്ധിച്ച അന്വേഷണത്തിന് സമിതിയെ നിയോഗിക്കുന്നതില്&#x200d; എതിര്&#x200d;പ്പില്ലെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; സുപ്രിംകോടതിയെ അറിയിച്ചു.സമിതിയില്&#x200d; ഉള്&#x200d;പ്പെടുത്തേണ്ടവരുടെ പേരുകള്&#x200d; മുദ്രവെച്ച കവറില്&#x200d; നല്&#x200d;കാമെന്നും കേന്ദ്രം വ്യക്തമാക്കി. കേസ് ഫെബ്രുവരി 17ന് പരിഗണിക്കുന്നതിനായി മാറ്റി.</p>
<p>ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടുമായി ബന്ധപ്പെട്ട രണ്ട് ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. അഭിഭാഷകരായ വിശാല്&#x200d; തിവാരി, എം.എല്&#x200d; ശര്&#x200d;മ എന്നിവരാണ് കോടതിയെ സമീപിച്ചത്. ജുഡീഷ്യല്&#x200d; അന്വേഷണം വേണമെന്നായിരുന്നു വിശാല്&#x200d; തിവാരിയുടെ ആവശ്യം.</p>
<p>നേരത്തെ ഹരജി പരിഗണിച്ചപ്പോള്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; പറഞ്ഞതുപ്രകാരം നിക്ഷേപകര്&#x200d;ക്ക് ഭാവിയില്&#x200d; നഷ്ടമുണ്ടാവാതിരിക്കാനുള്ള നിര്&#x200d;ദേശങ്ങള്&#x200d; സമര്&#x200d;പ്പിക്കുന്നതിന് സമിതിയെ നിയോഗിക്കുന്നതിനെ കുറിച്ച് കോടതി ആരാഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പാര്&#x200d;ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindenburg-report-center-has-no-objection-to-appointing-committee-to-probe-in-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
