<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>K Moideen koya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/k-moideen-koya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 17 Dec 2018 19:00:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>K Moideen koya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബഹുമതികള്&#x200d; നഷ്ടപ്പെടുമ്പോഴും  നിലപാട് മാറ്റാതെ സൂചി</title>
		<link>https://www.chandrikadaily.com/editorial-page-article-8.html</link>
					<comments>https://www.chandrikadaily.com/editorial-page-article-8.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Dec 2018 19:00:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[K Moideen koya]]></category>
		<category><![CDATA[K MOIDEENKOYA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114043</guid>

					<description><![CDATA[കെ. മൊയ്തീന്&#x200d;കോയ മ്യാന്&#x200d;മറിലെ &#8216;ജനാധിപത്യ&#8217; നായിക ഓംഗ് സാന്&#x200d; സൂചിക്ക് രാഷ്ട്രാന്തരീയ ബഹുമതികള്&#x200d; നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത് മറ്റാരുമല്ല. സര്&#x200d;വരാലും ആദരിക്കപ്പെട്ടിരുന്ന സൂചി ഇപ്പോള്&#x200d; അപഹാസ്യയാണ്. അന്താരാഷ്ട്ര കോടതിയുടെ വിചാരണക്ക് വിധേയമാകാനും സാധ്യത തെളിയുന്നു. റോഹിന്&#x200d;ഗ്യകള്&#x200d;ക്കെതിരായ സൈനിക പൈശാചികതയോട് മൗനം അവലംബിച്ചും ബുദ്ധിസ്റ്റ് തീവ്രവാദത്തോടും സൈനിക നേതൃത്വത്തോടും സന്ധി ചെയ്തും അധികാരത്തില്&#x200d; കടിച്ചുതൂങ്ങുന്നതിന് പിന്നിലെ നിഗൂഢത ഇനിയും പുറത്ത് വരാനിരിക്കുന്നു. രണ്ട് പതിറ്റാണ്ടു കാലം മ്യാന്&#x200d;മര്&#x200d; സൈനിക ഭരണകൂടം കാരാഗൃഹത്തില്&#x200d; അടച്ചിരുന്ന സൂചി രാഷ്ട്രാന്തരീയ സമൂഹത്തില്&#x200d; നാള്&#x200d;ക്കുനാള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ. മൊയ്തീന്&#x200d;കോയ</strong></p>
<p>മ്യാന്&#x200d;മറിലെ &#8216;ജനാധിപത്യ&#8217; നായിക ഓംഗ് സാന്&#x200d; സൂചിക്ക് രാഷ്ട്രാന്തരീയ ബഹുമതികള്&#x200d; നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത് മറ്റാരുമല്ല. സര്&#x200d;വരാലും ആദരിക്കപ്പെട്ടിരുന്ന സൂചി ഇപ്പോള്&#x200d; അപഹാസ്യയാണ്. അന്താരാഷ്ട്ര കോടതിയുടെ വിചാരണക്ക് വിധേയമാകാനും സാധ്യത തെളിയുന്നു. റോഹിന്&#x200d;ഗ്യകള്&#x200d;ക്കെതിരായ സൈനിക പൈശാചികതയോട് മൗനം അവലംബിച്ചും ബുദ്ധിസ്റ്റ് തീവ്രവാദത്തോടും സൈനിക നേതൃത്വത്തോടും സന്ധി ചെയ്തും അധികാരത്തില്&#x200d; കടിച്ചുതൂങ്ങുന്നതിന് പിന്നിലെ നിഗൂഢത ഇനിയും പുറത്ത് വരാനിരിക്കുന്നു.<br />
രണ്ട് പതിറ്റാണ്ടു കാലം മ്യാന്&#x200d;മര്&#x200d; സൈനിക ഭരണകൂടം കാരാഗൃഹത്തില്&#x200d; അടച്ചിരുന്ന സൂചി രാഷ്ട്രാന്തരീയ സമൂഹത്തില്&#x200d; നാള്&#x200d;ക്കുനാള്&#x200d; ഒറ്റപ്പെടുന്നു. ജനാധിപത്യ, മനുഷ്യാവകാശ സംരക്ഷണത്തിന്‌വേണ്ടി ധീരമായ പോരാട്ടത്തിന് ഒപ്പം നിലകൊണ്ടവരില്&#x200d; നിന്നൊക്കെ വിമര്&#x200d;ശനം ഏല്&#x200d;ക്കുന്നു. അവര്&#x200d;ക്ക് സമ്മാനിക്കപ്പെട്ടിരുന്ന രാഷ്ട്രാന്തരീയ ബഹുമതികള്&#x200d; തിരിച്ചെടുക്കപ്പെടുകയാണ്. നൊബേല്&#x200d; സമ്മാനം തിരിച്ചെടുക്കാന്&#x200d; സാങ്കേതിക പ്രശ്‌നങ്ങള്&#x200d; ഉള്ളതിനാല്&#x200d; അവ നിലനില്&#x200d;ക്കുന്നുണ്ട്. &#8216;ഫ്രീഡം ഓഫ് പാരീസ്&#8217; എന്ന പാരീസ് നഗരത്തിന്റെ ബഹുമതിയാണ് ഏറ്റവും ഒടുവില്&#x200d; &#8216;പറി&#8217;ച്ചെടുത്തിട്ടുള്ളത്. റോഹിന്&#x200d;ഗ്യ ന്യൂനപക്ഷത്തിനെതിരെ മ്യാന്&#x200d;മര്&#x200d; സൈനികര്&#x200d; നടത്തുന്ന പൈശാചിക അക്രമണം കണ്ടില്ലെന്ന് നടിക്കുന്നു എന്നാണ് പാരീസ് നഗരസഭയുടെ വിലയിരുത്തല്&#x200d;. ഗ്ലാസ്‌ഗോ എഡിന്&#x200d;ബറ, ഓക്‌സ്ഫഡ് നഗരങ്ങളും സൂചിയില്&#x200d; നിന്ന് ബഹുമതികള്&#x200d; തിരിച്ചെടുത്തു. എഡിന്&#x200d;ബറ നഗരസഭയില്&#x200d; വോട്ടെടുപ്പ് നടന്നപ്പോള്&#x200d; ബഹുമതി പിന്&#x200d;വലിക്കുന്നതിന് അനുകൂലിച്ചത് 59 കൗണ്&#x200d;സിലര്&#x200d;മാരും എതിര്&#x200d;ത്തത് കേവലം രണ്ട് പേരും. ആംനസ്റ്റി ഇന്റര്&#x200d;നാഷണലിന്റെ പരമോന്നത ബഹുമതി 2018 നവംബറില്&#x200d; തിരിച്ചെടുത്തു. നേരത്തെ ആഫ്രിക്കയുടെ ധീര നേതാവ് നെല്&#x200d;സണ്&#x200d; മണ്ടേലക്ക് മാത്രം നല്&#x200d;കിയ ബഹുമതി രണ്ടാമത് നല്&#x200d;കിയത് &#8216;ലേഡി നെല്&#x200d;സണ്&#x200d; മണ്ടേല&#8217; എന്നറിയപ്പെട്ടിരുന്ന സൂചിക്കായിരുന്നു. തിരിച്ചെടുക്കാന്&#x200d; കാരണം മറ്റൊന്നുമല്ല, റോഹിന്&#x200d;ഗ്യകള്&#x200d;ക്കെതിരായ സൈനിക ക്രൂരതയെ നിയന്ത്രിച്ചില്ലെന്നത് തന്നെ. കാനേഡിയന്&#x200d; പാര്&#x200d;ലമെന്റ് സൂചിക്ക് എതിരെ പ്രമേയം അംഗീകരിച്ചു. ബഹുമതികള്&#x200d; ഒന്നൊന്നായി നഷ്ടപ്പെടുമ്പോഴും മ്യാന്&#x200d;മര്&#x200d; നേതാവിന്റെ നിലപാടില്&#x200d; മാറ്റമില്ല. മുന്&#x200d; യു.എന്&#x200d; സെക്രട്ടറി ജനറല്&#x200d; കോഫി അന്നന്റെ നേതൃത്വത്തില്&#x200d; സൂചി തന്നെ നിയോഗിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ ശിപാര്&#x200d;ശ പോലും നിരാകരിക്കുന്നു. മ്യാന്&#x200d;മറിന്റെ ബുദ്ധിസ്റ്റ് ഫാസിസത്തിന്റെ മുഖമായ അശ്വിന്&#x200d; ബിരാദുവിനെ പോലും കടത്തിവെട്ടുകയാണെന്നാണ് സൂചിക്കെതിരായ വിമര്&#x200d;ശനം. സൈന്യവും ബുദ്ധ തീവ്രവാദികളും നടത്തുന്ന കൂട്ടക്കൊലകള്&#x200d; പുറത്തുകൊണ്ടുവന്ന റോയിട്ടേഴ്‌സിന്റെ രണ്ട് ലേഖകരെ അറസ്റ്റ് ചെയ്ത് ഏഴ് വര്&#x200d;ഷത്തെ തടവിന് ശിക്ഷിച്ചത്, സത്യം മറച്ചുവെക്കാനുള്ള സര്&#x200d;ക്കാറിന്റെ താല്&#x200d;പര്യമാണ് പ്രകടമാക്കുന്നത്. കൂട്ടക്കുരുതിയില്&#x200d; മ്യാന്&#x200d;മര്&#x200d; സര്&#x200d;ക്കാറിനുള്ള പങ്ക് തെളിയിക്കുന്നതായിരുന്നു വാലോന്&#x200d; (32) ക്യാന്&#x200d;സോ ഊ (28) എന്നീ ലേഖകരുടെ വാര്&#x200d;ത്ത. ലേഖകര്&#x200d;ക്കെതിരെ കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ്. യു.എന്&#x200d; നടത്തിയ അന്വേഷണ റിപ്പോര്&#x200d;ട്ടില്&#x200d; പ്രതിക്കൂട്ടില്&#x200d; സൂചിയുടെ സര്&#x200d;ക്കാറും സൈനിക മേധാവികളുമാണ്. ഇവര്&#x200d; വിചാരണയെ നേരിടണമെന്നാണ് യു.എന്&#x200d; ആവശ്യം. മാധ്യമ സ്വാതന്ത്ര്യം തടയുന്നതിന് എതിരെ കടുത്ത വിമര്&#x200d;ശനവുമുണ്ട് റിപ്പോര്&#x200d;ട്ടില്&#x200d;. സിംഗപ്പൂരില്&#x200d; കഴിഞ്ഞ മാസം മധ്യത്തില്&#x200d;നടന്ന സൗത്ത് ഏഷ്യന്&#x200d; രാജ്യങ്ങളുടെ വാര്&#x200d;ഷിക ഉച്ചകോടിയില്&#x200d; സൂചി കടുത്ത വിമര്&#x200d;ശനത്തിന് വിധേയയായി. റോഹിന്&#x200d;ഗ്യകള്&#x200d;ക്കെതിരായ സൈനിക അതിക്രമത്തെ ന്യായീകരിക്കുന്ന സൂചിയുടെ നിലപാടിനെ &#8216;മാപ്പ് അര്&#x200d;ഹിക്കാത്ത പാതക&#8217;മെന്ന് അമേരിക്കന്&#x200d; വൈസ് പ്രസിഡണ്ട് മൈക് പെന്&#x200d;സും മലേഷന്&#x200d; പ്രധാനമന്ത്രി മഹാതീര്&#x200d; മുഹമ്മദും കുറ്റപ്പെടുത്തിയത് സൂചിക്ക് കനത്ത പ്രഹരമായി.<br />
റോഹിന്&#x200d;ഗ്യകള്&#x200d;ക്കെതിരായ പൈശാചികാക്രമണം തുടരുമ്പോഴും സൂചി കുറ്റകരമായ മൗനത്തിലാണ്. യു.എന്&#x200d; ജനറല്&#x200d; അസംബ്ലി മ്യാന്&#x200d;മറിന് എതിരെ പ്രമേയം ഒ.ഐ.സി രാജ്യങ്ങള്&#x200d; അവതരിപ്പിച്ചതിന് അനുകൂലമായി 122 രാഷ്ട്ര പ്രതിനിധികളാണ് രംഗത്തുവന്നത്. പത്ത് രാഷ്ട്രങ്ങള്&#x200d; എതിര്&#x200d;പ്പ് പ്രകടിപ്പിച്ചു. ചൈന, റഷ്യ, കമ്പോഡിയ, വിയറ്റ്‌നാം, സിറിയ, സിംബാബ്‌വേ തുടങ്ങിയവയാണ് സൂചിയുടെ നിലപാടിനെ അനുകൂലിച്ചത്. രക്ഷാസമിതിയില്&#x200d; മ്യാന്&#x200d;മറിനെ ചൈന അനുകൂലിക്കുന്നതിനാല്&#x200d; നടപടി എടുക്കാന്&#x200d; കഴിയില്ല. മ്യാന്&#x200d;മറിനെ കൂടെനിര്&#x200d;ത്തുന്നതില്&#x200d; ചൈനക്കുള്ള താല്&#x200d;പര്യം ഇന്ത്യാ വിരുദ്ധത മാത്രമാണ്. ഇന്ത്യക്ക് ചുറ്റുമുള്ള രാജ്യങ്ങളെ അണിനിരത്തുകയാണത്രെ ചൈന. ഏഴര ലക്ഷം അഭയാര്&#x200d;ത്ഥികളാണ് അയല്&#x200d; രാജ്യമായ ബംഗ്ലാദേശില്&#x200d; കഴിയുന്നത്. സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കിയും ബലാത്സംഗം ചെയ്തും പൈശാചിക താണ്ഡവം തുടരുന്നു, മ്യാന്&#x200d;മര്&#x200d; സൈനികര്&#x200d;. അവര്&#x200d;ക്ക് കൂട്ട് ബുദ്ധിസ്റ്റ് തീവ്രവാദികളാണ്. &#8216;മ്യാന്&#x200d;മര്&#x200d; തൊക്കാഡിയ&#8217; എന്നറിയപ്പെടുന്ന അശ്വിന്&#x200d; ബിറാദുവിന്റെ അനുയായികള്&#x200d; സൈനിക സഹകരണത്തോടെ റാഖൈന്&#x200d; പ്രവിശ്യയില്&#x200d; അഴിഞ്ഞാടുന്നു. മനുഷ്യത്വത്തെ നാണിപ്പിക്കുന്ന പൈശാചിക നടപടി &#8216;969&#8217; പ്രസ്ഥാനം അവസാനിപ്പിക്കുന്നില്ല. അശ്വിന്&#x200d; ബിരാദുവിന്റെ ലക്ഷ്യം മുസ്‌ലിംകളുടെ ഉന്മൂലനമാണ്. &#8216;നിയോനാസി&#8217; പ്രസ്ഥാനമാണിതെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ നിലപാട്. 2013 ജൂണ്&#x200d; 20ന് പുറത്തിറങ്ങിയ &#8216;ടൈം&#8217; മാഗസിന്റെ മുഖചിത്രം ബിരാദുവിന്റെതായിരുന്നു. &#8216;ബുദ്ധിസ്റ്റ് ഭീകരവാദി&#8217; എന്നാണ് ടൈം ഇയാളെ വിശേഷിപ്പിച്ചത്.<br />
രാഷ്ട്രാന്തരീയ സമൂഹത്തില്&#x200d; ജനാധിപത്യത്തിന്റെ മഹാനായിക എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സൂചിയുടെ പതനം ദയനീയമാണ്. യു.എന്&#x200d; മനുഷ്യാവകാശ സംഘടന പ്രശ്‌നം അന്താരാഷ്ട്ര കോടതിയിലെത്തിച്ചാല്&#x200d; സെര്&#x200d;ബ് ഭീകരന്&#x200d; മിലേസെവിച്ചിനെ പോലെ പ്രതിക്കൂട്ടില്&#x200d; അവരേയും കാണേണ്ടിവരുമോ എന്ന് ആശങ്കയുണ്ട്. അത്തരമൊരു സാഹചര്യം ഇല്ലാതാകുംവിധം സൂചി സന്ദര്&#x200d;ഭത്തിനനുസരിച്ച് ഉയരുമെന്ന് പ്രത്യാശിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-8.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലാപ ഭൂമിയായി ഇറാഖ് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം</title>
		<link>https://www.chandrikadaily.com/editorial-page-articles-03-oct-2018.html</link>
					<comments>https://www.chandrikadaily.com/editorial-page-articles-03-oct-2018.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Oct 2018 18:04:54 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[K Moideen koya]]></category>
		<category><![CDATA[K MOIDEENKOYA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105494</guid>

					<description><![CDATA[കെ. മൊയ്തീന്&#x200d;കോയ സദ്ദാം ഹുസൈന്&#x200d; ഭരണകൂടത്തെ അമേരിക്കയും സഖ്യകക്ഷികളും തകര്&#x200d;ത്തെറിഞ്ഞ് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും അരക്ഷിതാവസ്ഥയില്&#x200d; നിന്ന് ഇറാഖിനെ രക്ഷിക്കാന്&#x200d; കഴിഞ്ഞില്ല. സ്ഥിരതയുള്ള ഭരണകൂടം ലഭിച്ചില്ല. പ്രാദേശിക സംഘര്&#x200d;ഷം രാജ്യത്തിന്റെ അഖണ്ഡതക്ക്തന്നെ വന്&#x200d; ഭീഷണിയായി. എണ്ണ സമ്പന്നമായ ബസ്‌റ പ്രവിശ്യ കത്തിയെരിയുന്നു. പ്രവിശ്യ പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്വയംഭരണ പ്രവിശ്യയായ ഖുര്&#x200d;ദ്ദിസ്ഥാനില്&#x200d; ആഭ്യന്തര സംഘര്&#x200d;ഷം രൂക്ഷമാണ്. നാല് മാസം കഴിഞ്ഞെങ്കിലും ഇറാഖില്&#x200d; ഫെഡറല്&#x200d; ഗവണ്&#x200d;മെന്റ് രൂപീകരണവും അനിശ്ചിതത്തില്&#x200d; തന്നെ. അധിനിവേശകരായിരുന്ന അമേരിക്കയും ആശങ്കയിലാണ്. ഇറാഖി പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ. മൊയ്തീന്&#x200d;കോയ</strong></p>
<p>സദ്ദാം ഹുസൈന്&#x200d; ഭരണകൂടത്തെ അമേരിക്കയും സഖ്യകക്ഷികളും തകര്&#x200d;ത്തെറിഞ്ഞ് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും അരക്ഷിതാവസ്ഥയില്&#x200d; നിന്ന് ഇറാഖിനെ രക്ഷിക്കാന്&#x200d; കഴിഞ്ഞില്ല. സ്ഥിരതയുള്ള ഭരണകൂടം ലഭിച്ചില്ല. പ്രാദേശിക സംഘര്&#x200d;ഷം രാജ്യത്തിന്റെ അഖണ്ഡതക്ക്തന്നെ വന്&#x200d; ഭീഷണിയായി. എണ്ണ സമ്പന്നമായ ബസ്‌റ പ്രവിശ്യ കത്തിയെരിയുന്നു. പ്രവിശ്യ പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്വയംഭരണ പ്രവിശ്യയായ ഖുര്&#x200d;ദ്ദിസ്ഥാനില്&#x200d; ആഭ്യന്തര സംഘര്&#x200d;ഷം രൂക്ഷമാണ്. നാല് മാസം കഴിഞ്ഞെങ്കിലും ഇറാഖില്&#x200d; ഫെഡറല്&#x200d; ഗവണ്&#x200d;മെന്റ് രൂപീകരണവും അനിശ്ചിതത്തില്&#x200d; തന്നെ. അധിനിവേശകരായിരുന്ന അമേരിക്കയും ആശങ്കയിലാണ്.<br />
ഇറാഖി പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് മെയ് 12ന് ആയിരുന്നു. പ്രധാനമന്ത്രി ഹൈദര്&#x200d; അല്&#x200d; അബാദിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി കടുത്ത അമേരിക്കന്&#x200d; വിരുദ്ധനായ മുഖ്തദ അല്&#x200d; സദര്&#x200d; നേതൃത്വം നല്&#x200d;കുന്ന മുന്നണി 54 സീറ്റുകള്&#x200d; നേടി മുന്നിലെത്തുകയാണുണ്ടായത്. ഇറാന്&#x200d; അനുകൂല മുന്നണിയുടെ നേതാവ് ഹാദി അല്&#x200d; അമീരിയുടെ ഫത്താഹ് മുന്നണി 48 സീറ്റുകള്&#x200d; നേടി. അല്&#x200d;ബാദിക്ക് 42 സീറ്റുകള്&#x200d; മാത്രം. 369 അംഗ പാര്&#x200d;ലമെന്റില്&#x200d; ആര്&#x200d;ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ രാഷ്ട്രീയ അനിശ്ചിതത്വം. മുന്&#x200d; പ്രധാനമന്ത്രി നൂരി അല്&#x200d; മാലികി (25) ഖുര്&#x200d;ദ്ദിഷ് ഡമോക്രാറ്റിക് പാര്&#x200d;ട്ടി (25) തുടങ്ങിയവരും പ്രബലരാണ്. ഗവണ്&#x200d;മെന്റ് രൂപീകരണത്തിന് നിരവധി ശ്രമങ്ങള്&#x200d; നടന്നു. മറിച്ചും തിരിച്ചും സഖ്യസാധ്യത പരിശോധിച്ചുവെങ്കിലും വിജയകരമായില്ല. ഫെഡറല്&#x200d; ഗവണ്&#x200d;മെന്റ് രൂപീകരണം അനിശ്ചിതത്തിലായി ഭരണ സ്തംഭനമുണ്ടായതിനെതുടര്&#x200d;ന്ന് പ്രാദേശിക സംഘര്&#x200d;ഷം മൂര്&#x200d;ച്ഛിച്ചു. ഇതില്&#x200d; രാജ്യത്തിന്റെ അഖണ്ഡത തകര്&#x200d;ക്കുന്ന ബസ്‌റയിലെ കലാപമാണ് ഏറ്റവുമധികം ആശങ്ക ജനിപ്പിക്കുന്നത്. ബസ്‌റയിലെ അമേരിക്കന്&#x200d; കോണ്&#x200d;സുലേറ്റ് അടച്ചിടാന്&#x200d; ട്രംപ് ഭരണകൂടം തീരുമാനിച്ചു. അമേരിക്ക, ഇറാന്&#x200d; കോണ്&#x200d;സുലേറ്റുകള്&#x200d;ക്ക് നേരെയുണ്ടായ ആക്രമണം കണക്കിലെടുത്താണ് കോണ്&#x200d;സുലേറ്റ് അടയ്ക്കാന്&#x200d; തീരുമാനിച്ചതെങ്കിലും ഇതിന് പിന്നില്&#x200d; അമേരിക്ക കുറ്റപ്പെടുത്തുന്നത് ഇറാനെയാണ്. അതേസമയം, ഇറാന്&#x200d;-ഇറാഖ് ബന്ധം തകര്&#x200d;ക്കാന്&#x200d; അമേരിക്കയും ഇസ്രാഈലും ചേര്&#x200d;ന്നുള്ള ഗൂഢനീക്കമാണ് ബസ്‌റയിലെ കലാപത്തിന് പിന്നിലെന്നാണ് ഇറാഖ് ഗവണ്&#x200d;മെന്റ് വൃത്തങ്ങളുടെ വിലയിരുത്തല്&#x200d;. എണ്ണ സമ്പന്ന തെക്കന്&#x200d; ഇറാഖിലെ ഈ പ്രമുഖ നഗരത്തില്&#x200d; ജൂലൈ മുതല്&#x200d; ജനങ്ങള്&#x200d; തെരുവിലിറങ്ങിയത് വൈദ്യുതിയും വെള്ളവും ആവശ്യപ്പെട്ടാണ്. ഇറാഖിന്റെ എണ്ണ സമ്പത്തില്&#x200d; 70 ശതമാനം ഇവിടെ നിന്നായിരുന്നിട്ടും പതിനായിരക്കണക്കിന് യുവാക്കള്&#x200d; തൊഴില്&#x200d;രഹിതരാണ്. യുവാക്കളാണ് പ്രക്ഷോഭത്തിന് മുന്നില്&#x200d;. സഊദി കഴിഞ്ഞാല്&#x200d; ഏറ്റവുമധികം എണ്ണ ഉത്പാദിപ്പിക്കുന്നത് ഇറാഖാണ്. പ്രക്ഷോഭത്തിന്റെ തുടക്കത്തില്&#x200d; പ്രധാനമന്ത്രി അബാദി ബസ്‌റയിലെത്തി വൈദ്യുതി, കുടിവെള്ളം പദ്ധതികള്&#x200d;ക്ക് 300 കോടി ഡോളര്&#x200d; അനുവദിച്ചുവെങ്കിലും ഇറാഖ് പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പിനെ തുടര്&#x200d;ന്നുണ്ടായ അനിശ്ചിതത്വം അബാദിക്ക് മുന്നില്&#x200d; തടസ്സം സൃഷ്ടിച്ചു. പദ്ധതി നടപ്പാക്കാന്&#x200d; കഴിയാതെ വന്നതിനെതുടര്&#x200d;ന്ന് സഹികെട്ട് ജനങ്ങള്&#x200d; വീണ്ടും തെരുവിലിറങ്ങി. ബസ്‌റ പ്രക്ഷോഭം കൂടുതല്&#x200d; രൂക്ഷവും വ്യാപകവുമാകാനുള്ള സാധ്യതയാണ്.<br />
ഇറാഖിലെ അരക്ഷിതാവസ്ഥ ചൂഷണം ചെയ്ത് അധിനിവേശ ശക്തികള്&#x200d; സൃഷ്ടിച്ച ഖുര്&#x200d;ദ്ദിസ്ഥാന്&#x200d; സ്വയംഭരണ പ്രവിശ്യയും സംഘര്&#x200d;ഷത്തിലേക്കാണ്. ഞായറാഴ്ച പ്രവിശ്യ പാര്&#x200d;ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാട്രിയോട്രിക് യൂണിയന്&#x200d; ഓഫ് ഖുര്&#x200d;ദ്ദിസ്ഥാന്&#x200d; (പി.യു.കെ) പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അപകട സൂചനയാണ്. 111 അംഗ പാര്&#x200d;ലമെന്റ് സീറ്റുകള്&#x200d; എതിരാളികളായ ഖുര്&#x200d;ദ്ദിസ്ഥാന്&#x200d; ഡമോക്രാറ്റിക് പാര്&#x200d;ട്ടിയും (കെ.ഡി.പി) സഖ്യകക്ഷികളും തൂത്തുവാരും. സായുധ പോരാളികള്&#x200d; ഇരു പാര്&#x200d;ട്ടികള്&#x200d;ക്കും ഉണ്ട്. 1998 സെപ്തംബര്&#x200d; 17-ന് വാഷിംഗ്ടണില്&#x200d; അമേരിക്കന്&#x200d; പ്രതിനിധികളുടെ സാന്നിധ്യത്തില്&#x200d; ഇരു പാര്&#x200d;ട്ടികളും ധാരണയിലെത്തിയതാണ്. അധികാര പങ്കാളിത്തത്തിനുള്ളതാണ് ധാരണ. ഇറാഖ് ഭരണഘടന പ്രകാരം ഇറാഖ് പ്രസിഡണ്ട് സ്ഥാനം ഖുര്&#x200d;ദ്ദ് വംശജന് നീക്കിവെച്ചതാണ്. പി.യു.കെയിലെ ജലാല്&#x200d; തലബാനിക്ക് സ്ഥാനം നല്&#x200d;കി. പ്രവിശ്യ പ്രസിഡണ്ട് സ്ഥാനം കെ.ഡി.പിയിലെ മസൂദ് ബര്&#x200d;സാനിക്കും ലഭിച്ചു. എന്നാല്&#x200d; പോലും ഇരുപാര്&#x200d;ട്ടികളുടെയും സ്വാധീന മേഖലകളില്&#x200d; പ്രത്യേകം പ്രത്യേകം മേഖലാ ഭരണകൂടവും നിലനില്&#x200d;ക്കുന്നു. ബര്&#x200d;സാനിയുടെ (കെ.ഡി.പി) തലസ്ഥാനം എര്&#x200d;ബില്&#x200d;. പി.യു.കെയുടെ ഭരണകേന്ദ്രം &#8216;സുലൈമാനിയ&#8217;. 2005-ല്&#x200d; ഐക്യഭരണത്തിന് ധാരണയിലെത്തിയതാണെങ്കിലും പരാജയപ്പെട്ടു. മുന്&#x200d;കാലങ്ങളില്&#x200d;നിന്ന് വ്യത്യസ്തമായി ഇരുപാര്&#x200d;ട്ടികളുടെയും സായുധ വിഭാഗം കരുത്തരാണിപ്പോള്&#x200d;. ഇതിന് കാരണം അമേരിക്കയുടെ നിലപാടാണ്. 1990-ല്&#x200d; എ.കെ 47 തോക്കുകള്&#x200d; മാത്രമുണ്ടായിരുന്ന സായുധ ഗ്രൂപ്പുകള്&#x200d;ക്ക് ഐ.എസിനെ തകര്&#x200d;ക്കാന്&#x200d; ടാങ്ക്, ജര്&#x200d;മ്മന്&#x200d; നിര്&#x200d;മ്മിത ടാങ്ക് വിരുദ്ധ മിസൈല്&#x200d; തുടങ്ങിയ വന്&#x200d; ആയുധങ്ങള്&#x200d; നല്&#x200d;കി. ഐ.എസിനെ തകര്&#x200d;ത്തുവെങ്കിലും ഇരുപക്ഷത്തേയും സായുധ ഗ്രൂപ്പുകള്&#x200d; ശക്തരായി. പി.യു. കെ നേതാവും ഇറാഖി പ്രസിഡണ്ടുമായ തലബാനി കഴിഞ്ഞ വര്&#x200d;ഷവും അദ്ദേഹത്തെ ശക്തനായ വലംകൈ നവാശിര്&#x200d; മുസ്തഫ അഞ്ച് മാസം മുമ്പും വിടപറഞ്ഞതോടെ പി.യു.കെ ക്ഷീണിച്ചു. തലബാനിയുടെ മകന്&#x200d; ബഫല്&#x200d; തലബാനി നേതൃത്വത്തിലുണ്ടെങ്കിലും വലിയ ജനസമ്മതിയില്ല. പി.യു.കെ കേന്ദ്രങ്ങള്&#x200d; കയ്യിലെടുക്കാന്&#x200d; കെ.ഡി.പി ശ്രമം തുടങ്ങി. പ്രവിശ്യ തെരഞ്ഞെടുപ്പില്&#x200d; കെ.ഡി.പി ഇവിടെ മുന്നേറ്റം നടത്തും. ഇറാഖ് പ്രസിഡണ്ട് സ്ഥാനവും കെ.ഡി.പി തന്നെ കയ്യടക്കുന്നു. ഇറാഖ് പാര്&#x200d;ലമെന്റില്&#x200d; കെ.ഡി.പിക്ക് 25 സീറ്റ് ലഭിച്ചിട്ടുണ്ട്. പി.യു.കെ വിട്ടുപോയവര്&#x200d; ഇപ്പോള്&#x200d; കെ.ഡി.പി മുന്നണിയിലാണ്. പ്രവിശ്യ പാര്&#x200d;ലമെന്റ് ഫലം പുറത്തുവരുന്നതോടെ, ഖുര്&#x200d;ദ്ദിസ്ഥാന്&#x200d; കലാപഭൂമിയാകുമെന്നാണ് അമേരിക്കന്&#x200d; സൈനിക കേന്ദ്രങ്ങളുടെ ഭയം. ഐ.എസിന് തിരിച്ചുവരവിന് സാഹചര്യം ഒരുക്കുകയായിരിക്കും തമ്മിലടിയുടെ ഫലം. ഖുര്&#x200d;ദ്ദിഷ് പാര്&#x200d;ട്ടികളുടെ തമ്മിലടിയില്&#x200d; അമേരിക്ക അസ്വസ്ഥത പ്രകടിപ്പിച്ചുകഴിഞ്ഞു.<br />
സദ്ദാം ഭരണത്തിന് ശേഷം മികച്ച ഭരണം വാഗ്ദാനം ചെയ്ത അധിനിവേശകരും ഒപ്പം ഒശാന പാടിയവരുമൊക്കെ അസ്വസ്ഥരും ആശങ്കാകുലരുമാണിപ്പോള്&#x200d;. ഇറാഖിന്റെ ഭാവിയെന്ത്? ഫെഡറല്&#x200d; ഭരണത്തിന് ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം ഇറാഖിന്റെ അഖണ്ഡതക്ക് ക്ഷതമേല്&#x200d;പ്പിക്കും. അത് മേഖലയുടെ ആകെ ഭിന്നതക്ക് കാരണമാവുമെന്നാണ് ലോക സമൂഹത്തിന്റെ ആശങ്ക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-articles-03-oct-2018.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രീയ മുഖവും മാറി; ക്യൂബ പുതിയ പാതയില്&#x200d;</title>
		<link>https://www.chandrikadaily.com/editorial-page-article-l-moideenkoya.html</link>
					<comments>https://www.chandrikadaily.com/editorial-page-article-l-moideenkoya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 May 2018 18:35:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[cuba]]></category>
		<category><![CDATA[K Moideen koya]]></category>
		<category><![CDATA[K MOIDEENKOYA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83492</guid>

					<description><![CDATA[കെ. മൊയ്തീന്&#x200d;കോയ മിഗ്വേല്&#x200d; ഡിയാസ് കാനല്&#x200d; തലപ്പത്ത് എത്തുമ്പോള്&#x200d; മാറുന്നത് ക്യൂബയുടെ രാഷ്ട്രീയ മുഖം. ആറ് പതിറ്റാണ്ട് നീണ്ട കാസ്‌ട്രോമാരുടെ ഭരണത്തിന്നാണ് തിരശ്ശീല വീഴുന്നത്! 1959-ലെ വിപ്ലവത്തെ തുടര്&#x200d;ന്ന് ഫിദല്&#x200d; കാസ്‌ട്രോ 2006-ല്&#x200d; സഹോദരന്&#x200d; റൗള്&#x200d; കാസ്‌ട്രോ എന്നിവരുടെ ഭരണത്തിന്നാണ് കാനലിന്റെ (57) അധികാര പ്രവേശത്തോടെ അന്ത്യം കുറിക്കുന്നത്. ലോകത്ത് അവശേഷിക്കുന്ന അപൂര്&#x200d;വം കമ്മ്യൂണിസ്റ്റ് ഭരണം നിലനില്&#x200d;ക്കുന്ന രാഷ്ട്രങ്ങളില്&#x200d; ഒന്നായ ഈ ദ്വീപ് രാഷ്ട്രം മാറ്റത്തിന്റെ പാതയിലാണ്. നിലവില്&#x200d; വൈസ് പ്രസിഡണ്ടും എഞ്ചിനീയറുമായ കാനല്&#x200d; അധികാരത്തിലെത്തുന്നുണ്ടെങ്കിലും സമ്പൂര്&#x200d;ണ്ണാധികാരം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ. മൊയ്തീന്&#x200d;കോയ</strong></p>
<p>മിഗ്വേല്&#x200d; ഡിയാസ് കാനല്&#x200d; തലപ്പത്ത് എത്തുമ്പോള്&#x200d; മാറുന്നത് ക്യൂബയുടെ രാഷ്ട്രീയ മുഖം. ആറ് പതിറ്റാണ്ട് നീണ്ട കാസ്‌ട്രോമാരുടെ ഭരണത്തിന്നാണ് തിരശ്ശീല വീഴുന്നത്! 1959-ലെ വിപ്ലവത്തെ തുടര്&#x200d;ന്ന് ഫിദല്&#x200d; കാസ്‌ട്രോ 2006-ല്&#x200d; സഹോദരന്&#x200d; റൗള്&#x200d; കാസ്‌ട്രോ എന്നിവരുടെ ഭരണത്തിന്നാണ് കാനലിന്റെ (57) അധികാര പ്രവേശത്തോടെ അന്ത്യം കുറിക്കുന്നത്. ലോകത്ത് അവശേഷിക്കുന്ന അപൂര്&#x200d;വം കമ്മ്യൂണിസ്റ്റ് ഭരണം നിലനില്&#x200d;ക്കുന്ന രാഷ്ട്രങ്ങളില്&#x200d; ഒന്നായ ഈ ദ്വീപ് രാഷ്ട്രം മാറ്റത്തിന്റെ പാതയിലാണ്.</p>
<p>നിലവില്&#x200d; വൈസ് പ്രസിഡണ്ടും എഞ്ചിനീയറുമായ കാനല്&#x200d; അധികാരത്തിലെത്തുന്നുണ്ടെങ്കിലും സമ്പൂര്&#x200d;ണ്ണാധികാരം കയ്യിലെടുക്കാന്&#x200d; കാത്തിരിക്കണം. ഭരണം നിയന്ത്രിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ പൊളിറ്റ് ബ്യൂറോ നേതൃത്വം റൗള്&#x200d; കാസ്‌ട്രോ 2021 വരെ വഹിക്കും. അതേസമയം ക്യൂബ മാറ്റത്തിന്നായ് ദാഹിക്കുകയാണ്. ഇതിന്നകം ആറ് ലക്ഷം സ്വകാര്യ സംരംഭകര്&#x200d; ആ രാജ്യത്തുണ്ടെന്ന് കാണുമ്പോള്&#x200d; പഴയകാല കടുംപിടുത്തത്തിന് അയവ് വന്ന് തുടങ്ങിയെന്ന് വ്യക്തം. സാമ്പത്തിക സാമൂഹ്യ രംഗത്തും മാറ്റം പ്രകടം. വിപ്ലവ പാരമ്പര്യമില്ലാത്ത കാനല്&#x200d; പ്രസിഡണ്ടാകുന്നതോടെ ചൈനയെ അനുകരിച്ച് &#8216;മുതലാളിത്ത സാമ്പത്തിക&#8217; സമീപനം ക്യൂബയിലും ആവര്&#x200d;ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; പ്രതീക്ഷിക്കുന്നത്.<br />
ഫിദല്&#x200d; കാസ്‌ട്രോയെ ഉയര്&#x200d;ത്തിക്കാണിച്ച് പിടിച്ച് നിന്ന ക്യൂബയുടെ വിപ്ലവ വീര്യത്തിന് സമീപകാലം തളര്&#x200d;ച്ച തുടങ്ങിയിരുന്നതാണ്. ബരാക് ഒബാമ ഭരണകൂടം ക്യൂബയുമായി തന്ത്രബന്ധം പുനസ്ഥാപിക്കാന്&#x200d; കൈകൊണ്ട തീരുമാനം വലിയ ആശ്വാസമാണ് ക്യൂബക്ക് ലഭ്യമായത്. 2014 ഡിസംബര്&#x200d; 14ന് ഒബാമയും റൗള്&#x200d; കാസ്‌ട്രോയും ചേര്&#x200d;ന്നാണ് സുപ്രധാന തീരുമാനത്തിന് വഴിയൊരുക്കിയത്. 1961ന് ശേഷം ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിച്ചു. കമ്മ്യൂണിസ്റ്റ് ബ്ലോക്കിന്റെ തകര്&#x200d;ച്ചയോടെ ഒറ്റപ്പെട്ടു കഴിഞ്ഞ ക്യൂബ പ്രതിസന്ധിയില്&#x200d; കരകയറുന്നത് അമേരിക്കയുമായി ബന്ധം പുനസ്ഥാപിക്കപ്പെട്ടതോടെയാണ്.<br />
1989-ല്&#x200d; ബര്&#x200d;ലിന്&#x200d; മതില്&#x200d; തകര്&#x200d;ത്ത് ജര്&#x200d;മ്മനികള്&#x200d; ഐക്യപ്പെട്ടതോടെ കമ്മ്യൂണിസ്റ്റ് ബ്ലോക്കിലുണ്ടായ തകര്&#x200d;ച്ചയുടെ പ്രത്യാഘാതം ക്യൂബന്&#x200d; ഭരണത്തേയും പിടിച്ചുലച്ചു. 1991ല്&#x200d; സോവ്യറ്റ് യൂണിയന്&#x200d; ലോക രാഷ്ട്രീയ ഭൂപടത്തില്&#x200d; നിന്ന് അപ്രത്യക്ഷമായതും കിഴക്കന്&#x200d; യൂറോപ്പിലെ പത്ത് രാഷ്ട്രങ്ങളില്&#x200d; കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്&#x200d; തകര്&#x200d;ന്നതോടെ അതേവരെ അവരുമായി ക്യൂബ പുലര്&#x200d;ത്തിവന്ന സൗഹൃദം നഷ്ടമാക്കി. വ്യാപാര ബന്ധവും നിലച്ചു. ക്യൂബയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.</p>
<p>1959-ലെ ക്യൂബന്&#x200d; വിപ്ലവം അമേരിക്കന്&#x200d; സാമ്രാജ്യ ശക്തിയെ ഞെട്ടിച്ചു. അമേരിക്കയുടെ പടിവാതില്&#x200d;ക്കല്&#x200d; തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രം സഹിക്കാവുന്നതിലേറെയായി. 1962-ല്&#x200d; അമേരിക്കന്&#x200d; സൈന്യം ബേ ഓഫ് പിഗ്‌സ് ഉള്&#x200d;ക്കടല്&#x200d; ഭാഗത്ത് ക്യൂബയെ അക്രമിച്ചുവെങ്കിലും കീഴടക്കാനാവാതെ പിന്&#x200d;വാങ്ങി. തുടര്&#x200d;ന്ന് നിരവധി അട്ടിമറിശ്രമങ്ങള്&#x200d; ക്യൂബയില്&#x200d; അരങ്ങേറി. അവയൊക്കെ പരാജയപ്പെട്ടു. ഫിദല്&#x200d; കാസ്‌ട്രോയെ വധിക്കാന്&#x200d; വരെ ശ്രമം നടന്നു.<br />
1970 കളില്&#x200d; അമേരിക്കന്&#x200d; പത്രപ്രവര്&#x200d;ത്തകന്&#x200d; ജാക്ക് ആന്റേഴ്‌സണ്&#x200d; രേഖ സഹിതം വിവരം പുറത്തുവിട്ടതോടെ വന്&#x200d; പ്രതിഷേധം ഉയര്&#x200d;ന്നു. പ്രസിഡണ്ട് ഫോര്&#x200d;ഡ് കര്&#x200d;ശന നിര്&#x200d;ദ്ദേശം നല്&#x200d;കി അത്തരം നീക്കം തടഞ്ഞു. അതിലിടക്ക് വിപ്ലവത്തെ പരാജയപ്പെടുത്താന്&#x200d; അമേരിക്ക നടത്തി വന്ന നയതന്ത്ര നീക്കം വ്യാപകമാക്കി. അമേരിക്കന്&#x200d; മേഖലയിലെ മുപ്പത് രാഷ്ട്രങ്ങളുടെ സംഘടനയായ അമേരിക്കന്&#x200d; ഐക്യസംഘടന (ഒ.എ.എസ്) ക്യൂബയുമായി വ്യാപാര ബന്ധം വിഛേദിച്ചു. കരിമ്പിന്&#x200d; കൃഷിയായിരുന്നു 90 ശതമാനം വരുമാന മാര്&#x200d;ഗം. വിപ്ലവത്തിന് മുമ്പ് ഈ രംഗമാകെ (95 ശതമാനവും) കയ്യടക്കിയത് അമേരിക്കന്&#x200d; കമ്പനികളായിരുന്നുവല്ലോ. പിന്നീട് വന്&#x200d; തോതില്&#x200d; ക്യൂബയില്&#x200d; നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്തത് സോവ്യറ്റ് യൂണിയന്&#x200d; ആയിരുന്നു. (ഇപ്പോള്&#x200d; റഷ്യയും ചൈനയും വ്യാപാര ബന്ധം ശക്തമാക്കിയിട്ടുണ്ട്.)</p>
<p>ലോക രാഷ്ട്രീയത്തിലെ മാറ്റം ഉള്&#x200d;ക്കൊള്ളാന്&#x200d; ക്യൂബ തയാറാവുന്നു. സ്പാനിഷ് കോളനിയായിരുന്ന ക്യൂബയെ പാരീസ് ഉടമ്പടിയിലൂടെ കയ്യടക്കിയ അമേരിക്ക അവരുടെ ഭാഗമാക്കി വെച്ചു. ഫുള്&#x200d;ജെന്&#x200d;സിയോ ബാറ്റിസ്റ്റ എന്ന ഏകാധിപതിക്കെതിരായ ഒളിപ്പോരിന്റെ അവസാനത്തില്&#x200d; കാസ്‌ട്രോയുടെ നേതൃത്വത്തില്&#x200d; കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കപ്പെട്ടു. ക്യൂബയുടെ ഒരു ഭാഗം ഇപ്പോഴും അമേരിക്കന്&#x200d; കൈവശമാണ്. ഇവിടെയാണ് ലോകത്തെ ഏറ്റവും ഭീകരവും കുപ്രസിദ്ധവുമായ തടവറ- ഗാണ്ടിനാമോ. കാസ്‌ട്രോ ഭരണം ജനാധിപത്യ സമ്പ്രദായം അവസാനിപ്പിച്ചു.</p>
<p>കമ്മ്യൂണിസ്റ്റ് ഏകകക്ഷി ഭരണം. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞു. പതിനായിരങ്ങള്&#x200d; ക്യൂബന്&#x200d; സര്&#x200d;ക്കാറിന്റെ അടിച്ചമര്&#x200d;ത്തല്&#x200d; ഭയന്ന് അമേരിക്കയില്&#x200d; അഭയം പ്രാപിച്ചു. തികച്ചും കമ്മ്യൂണിസ്റ്റ് സേച്ഛാധിത്യം. ഫിദല്&#x200d; കാസ്‌ട്രോക്ക് ശേഷം സഹോദരനിലേക്ക് അധികാര കൈമാറ്റം. ഉത്തര കൊറിയയിലെ കിം കുടുംബ വാഴ്ചക്ക് സമാനമായ ഭരണം ക്യൂബയിലും ആവര്&#x200d;ത്തിക്കപ്പെട്ടു. ലോകം എമ്പാടും കൈക്കൊണ്ട സാമ്പത്തിക, സാമൂഹ്യ മാറ്റത്തില്&#x200d; നിന്ന് ക്യൂബക്കും ഒഴിഞ്ഞ് നില്&#x200d;ക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് റൗള്&#x200d;കാസ്‌ട്രോവിന്റെ പടിയിറക്കം. അധികാരത്തിന്റെ അവസാന വാക്ക് എന്ന നിലയില്&#x200d; റൗള്&#x200d; കാസ്‌ട്രോ പിന്&#x200d;സീറ്റ് ഡ്രൈവിങ് നടത്തുമെങ്കിലും ലോകത്തിന് മുന്നില്&#x200d; പുതിയൊരു ഭരണാധികാരി കാനല്&#x200d; പ്രത്യക്ഷപ്പെടും. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമനുസരിച്ചുള്ള ഭരണത്തെ ജനങ്ങള്&#x200d; തിരസ്‌കരിച്ചു തുടങ്ങിയതിനാല്&#x200d; ക്യുബന്&#x200d; കമ്മ്യൂണിസ്റ്റുകള്&#x200d;ക്കും ചൈനീസ് മാതൃക പിന്&#x200d;പറ്റേണ്ടിവരും.<br />
വാണിജ്യ താല്&#x200d;പര്യത്തിന്നാണ് ചൈന മുന്&#x200d;ഗണന നല്&#x200d;കുന്നത്. പ്രത്യയശാസ്ത്രം അത് കഴിഞ്ഞ് മതിയെന്നാണ് ചൈനയുടെ സമീപനം. ഉത്തരകൊറിയന്&#x200d; ഏകാധിപതി കിം ജോംഗ് ഉന്നും അനുദിനം നയം മാറ്റുന്നു. ആണവ പദ്ധതികള്&#x200d; അമേരിക്കയുടെ കാലിന്&#x200d; ചുവട്ടില്&#x200d; അടിയറ പറയാന്&#x200d; തയ്യാറായി കഴിഞ്ഞു. ആദ്യ പടിയായി 27ന് ദക്ഷിണ കൊറിയന്&#x200d; ഭരണാധികാരിയുമായി ഉന്&#x200d; ചര്&#x200d;ച്ച നടത്തുമെന്നാണ് തീരുമാനം. മെയ് മാസം ട്രംപുമായി ചര്&#x200d;ച്ചക്ക് ഒരുങ്ങുകയാണത്രെ. ക്യൂബന്&#x200d; സാഹചര്യവും മാറുകയാണ്. അമേരിക്കയുമായി കൂടുതല്&#x200d; അടുക്കാനും വ്യാപാരബന്ധം കൂടി പുനഃസ്ഥാപിക്കാനും പ്രസിഡണ്ട് കാനല്&#x200d; ചര്&#x200d;ച്ച തുടങ്ങി കഴിഞ്ഞു. ഇനി അധികനാള്&#x200d; ഇതിന് കാത്തിരിക്കേണ്ടിവരില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-l-moideenkoya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയും ചൈനയും വലയം ചെയ്യുന്നത് ആര്?</title>
		<link>https://www.chandrikadaily.com/article-about-cm-pinarayi-vijayan-statement-about-supporting-china.html</link>
					<comments>https://www.chandrikadaily.com/article-about-cm-pinarayi-vijayan-statement-about-supporting-china.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Jan 2018 17:50:02 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[cpm keralam]]></category>
		<category><![CDATA[K Moideen koya]]></category>
		<category><![CDATA[kodiyeri balakrishnan]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[sarvadesheeyam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67516</guid>

					<description><![CDATA[സാര്&#x200d;വദേശീയം/ കെ. മൊയ്തീന്&#x200d;കോയ &#160; ലോക രാഷ്ട്രീയത്തില്&#x200d; ചൈന സജീവസാന്നിധ്യം അറിയിക്കാറില്ലെങ്കിലും ഏഷ്യന്&#x200d; ആധിപത്യത്തിന് ആവനാഴിയിലെ അവസാന അടവും പ്രയോഗിക്കുന്നു. അതിലിടക്ക് ഇന്ത്യ ഉള്&#x200d;പ്പെടെ രാജ്യങ്ങളെ അണിനിരത്തി ചൈനയെ വരിഞ്ഞുമുറുക്കകയാണ് അമേരിക്കന്&#x200d; സാമ്രാജ്യത്വം എന്ന സി.പി.എമ്മിന്റെ &#8216;കണ്ടെത്തല്&#x200d;&#8217; വിചിത്രമായ വിരോധാഭാസമാണ്. വസ്തുതാപരമായി വിലയിരുത്തുമ്പോള്&#x200d; നേര്&#x200d;വിപരീത ദിശയിലാണ് കാര്യങ്ങള്&#x200d; സംഭവിക്കുന്നതെന്ന് ചൈനീസ് നീക്കം വ്യക്തമായ സൂചന നല്&#x200d;കുന്നു. സി.പി.എമ്മിന്റെ ആക്ഷേപം ഉന്നയിച്ച പോളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും &#8216;ഈ വിവരം&#8217; ഇന്ത്യന്&#x200d; ഇന്റലിജന്&#x200d;സില്&#x200d; നിന്ന് ലഭിക്കാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സാര്&#x200d;വദേശീയം/ കെ. മൊയ്തീന്&#x200d;കോയ</strong></p>
<p>&nbsp;</p>
<p>ലോക രാഷ്ട്രീയത്തില്&#x200d; ചൈന സജീവസാന്നിധ്യം അറിയിക്കാറില്ലെങ്കിലും ഏഷ്യന്&#x200d; ആധിപത്യത്തിന് ആവനാഴിയിലെ അവസാന അടവും പ്രയോഗിക്കുന്നു. അതിലിടക്ക് ഇന്ത്യ ഉള്&#x200d;പ്പെടെ രാജ്യങ്ങളെ അണിനിരത്തി ചൈനയെ വരിഞ്ഞുമുറുക്കകയാണ് അമേരിക്കന്&#x200d; സാമ്രാജ്യത്വം എന്ന സി.പി.എമ്മിന്റെ &#8216;കണ്ടെത്തല്&#x200d;&#8217; വിചിത്രമായ വിരോധാഭാസമാണ്. വസ്തുതാപരമായി വിലയിരുത്തുമ്പോള്&#x200d; നേര്&#x200d;വിപരീത ദിശയിലാണ് കാര്യങ്ങള്&#x200d; സംഭവിക്കുന്നതെന്ന് ചൈനീസ് നീക്കം വ്യക്തമായ സൂചന നല്&#x200d;കുന്നു. സി.പി.എമ്മിന്റെ ആക്ഷേപം ഉന്നയിച്ച പോളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും &#8216;ഈ വിവരം&#8217; ഇന്ത്യന്&#x200d; ഇന്റലിജന്&#x200d;സില്&#x200d; നിന്ന് ലഭിക്കാന്&#x200d; ഇടയില്ല. ചൈനീസ് സഖാക്കള്&#x200d; നല്&#x200d;കിയതാവണം ഇത്തരമൊരു &#8216;കണ്ടെത്തലി&#8217;ന് പ്രചോദനം!! കേരളത്തിലെ കലുഷിത രാഷ്ട്രീയ പ്രതിസന്ധിയില്&#x200d; നിന്നും സി.പി.എമ്മിനെ രക്ഷപ്പെടുത്താനുള്ള തന്ത്രമായും പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസ് നടക്കുന്ന സന്ദര്&#x200d;ഭമായതിനാല്&#x200d;, &#8216;സാര്&#x200d;വദേശീയ കമ്മ്യൂണിസ&#8217;ത്തെക്കുറിച്ചുള്ള പാര്&#x200d;ട്ടി അണികളുടെ സന്ദേഹങ്ങള്&#x200d; ദൂരീകരിക്കുവാനുള്ള &#8216;പൊടിക്കൈ&#8217; പ്രയോഗമായും സംശയിക്കുന്നതില്&#x200d; തെറ്റ് കാണില്ല. സമീപഭാവിയില്&#x200d; മറനീക്കി കാര്യം പുറത്തുവരും. ഏഷ്യന്&#x200d; വന്&#x200d;കരയില്&#x200d; ചൈനയെ വളഞ്ഞ് വരിഞ്ഞുമുറുക്കുകയാണോ? അതല്ല ചൈന ഇന്ത്യക്ക് ചുറ്റും വലവിരിക്കുകയാണോ? സി.പി.എം നേതൃത്വം ഇനിയെങ്കിലും വസ്തുതകള്&#x200d; തിരിച്ചറിയണം.</p>
<p>ഇന്ത്യ, ജപ്പാന്&#x200d;, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ ചൈനക്കെതിരെ അമേരിക്ക അണിനിരത്തുന്നുവെന്നാണ് കോടിയേരിയുടെ കണ്ടെത്തല്&#x200d;! മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഇതിന് പിന്തുണ നല്&#x200d;കി കൊണ്ട് തന്നെ, &#8216;കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്&#x200d; ചൈനീസ് വികസന മാതൃക പിന്&#x200d;തുടരണ&#8217;മെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. ഇന്ത്യക്ക് എതിരെ അയല്&#x200d;പക്ക രാജ്യങ്ങളെ അണിനിരത്താന്&#x200d; ചൈന നടത്തുന്ന നീക്കം, പക്ഷേ, രണ്ട് സഖാക്കളും വിസ്മരിക്കുന്നു. അന്താരാഷ്ട്ര മര്യാദകള്&#x200d; പോലും ചൈന ഇക്കാര്യത്തില്&#x200d; ഗൗനിക്കാറില്ലെന്ന് സഖാക്കള്&#x200d; മനസ്സിലാക്കണം. 1954-ല്&#x200d; തിബത്ത് കീഴടക്കിയ ശേഷം ചൈന ഇന്ത്യക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്യുന്നു. ബുദ്ധമത വിശ്വാസികളുടെ ആത്മീയ നേതാവ് ദലൈലാമ തിബത്തില്&#x200d; നിന്ന് രക്ഷപ്പെട്ട് അഭയം തേടി ഇന്ത്യയിലെത്തി. പണ്ഡിറ്റ്ജി ഭരണകൂടം ലാമക്ക് അഭയം നല്&#x200d;കിയത് ചൈനക്ക് ഇഷ്ടമായില്ലത്രെ. തിബത്ത് കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ നീക്കം തുടങ്ങി. മറ്റൊരു അയല്&#x200d;രാജ്യമായ പഴയ ബര്&#x200d;മ്മ (മ്യാന്&#x200d;മര്&#x200d;)യില്&#x200d; കിരാതവാഴ്ച നടത്തി സൈനിക ഭരണകൂടത്തെ സഹായിച്ച് കൊണ്ട്, ഇന്ത്യാവിരുദ്ധ നീക്കങ്ങള്&#x200d;ക്ക് മ്യാന്&#x200d;മറും വേദിയാക്കി. റോഹിന്&#x200d;ഗ്യകളെ കൊന്നൊടുക്കുന്ന മ്യാന്&#x200d;മര്&#x200d; സൈനികര്&#x200d; ഉപയോഗിക്കുന്ന ആയുധം ചൈനയില്&#x200d; നിന്നാണ്. ഇന്ത്യയുമായി അടുത്ത സൗഹൃദബന്ധമുള്ള ശ്രീലങ്കയെ വരുതിയില്&#x200d; നിര്&#x200d;ത്താനും ചൈന ശ്രമിക്കുന്നു. മാറിവന്ന ഭരണകൂടത്തെ സ്വാധീനിച്ച് ശ്രീലങ്കന്&#x200d; സൈനികര്&#x200d;ക്ക് കമാന്&#x200d;ഡോ പരിശീലനം നല്&#x200d;കാന്&#x200d; ചൈനീസ് സൈനികര്&#x200d; ക്യാമ്പ് ചെയ്യുന്നുണ്ട്. നമ്മുടെ മുന്&#x200d; പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വധം ശ്രീലങ്കന്&#x200d; ആഭ്യന്തര കലാപത്തിന്റെ ഭാഗമായിരുന്നുവല്ലോ. ശ്രീലങ്കയെ പരമാവധി സഹായിക്കാന്&#x200d; ഇന്ത്യ സന്നദ്ധമായിരുന്നു.</p>
<p>ഇതൊക്കെ അറിയാമായിരുന്നിട്ടും ലങ്കയില്&#x200d; സ്വാധീനം ഉറപ്പിക്കാന്&#x200d; ശ്രമിക്കുന്നത് ഇന്ത്യാവിരുദ്ധ പ്രചാരണത്തിന്റെ കേന്ദ്രമാക്കുക തന്നെ ലക്ഷ്യം. ഭരണ സ്ഥിരതയില്ലാതെ രാഷ്ട്രീയ പ്രതിസന്ധിയില്&#x200d; കഴിയുന്ന മാലിദ്വീപ് രാഷ്ട്രത്തെയും സ്വാധീനിക്കുകയാണ് ചൈന. ഖയ്യും അധികാരം ഒഴിഞ്ഞ ശേഷമുണ്ടായ അസ്ഥിരത ചൂഷണം ചെയ്ത് അവിടത്തെ ഇന്ത്യന്&#x200d; അനുകൂല ഭരണസംവിധാനത്തെ തകര്&#x200d;ത്തു. യാമിന്&#x200d; അബ്ദുല്ല ഭരണകൂടത്തെ സ്വാധീനിച്ച് മാലിദ്വീപില്&#x200d; ഹാര്&#x200d;ബര്&#x200d; നിര്&#x200d;മ്മിക്കുകയാണ് ചൈന. ഇന്ത്യ നല്&#x200d;കിവന്ന പിന്തുണ വിസ്മരിക്കുന്ന സ്ഥിതി വരെ ബംഗ്ലാദേശില്&#x200d; സൃഷ്ടിക്കാന്&#x200d; അവര്&#x200d;ക്ക് കഴിഞ്ഞു. പാക്കിസ്താന് സര്&#x200d;വരംഗത്തും പിന്തുണ നല്&#x200d;കുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും ഭീകര പ്രവര്&#x200d;ത്തനം നടത്തുവാനും പാക് ഭീകരര്&#x200d;ക്ക് ഒത്താശ ചെയ്യുകയാണ് ചൈന. പാക് ഭീകരര്&#x200d;ക്കും അവര്&#x200d;ക്ക് സഹായം നല്&#x200d;കുന്ന സൈനികര്&#x200d;ക്കും ശക്തിയും പ്രചോദനവും നല്&#x200d;കുന്നത് ചൈന തന്നെ! സ്വാതന്ത്ര്യാനന്തരം ഇന്ത്യാവിരുദ്ധ നിലപാടായിരുന്നു പാക്കിസ്താന് സ്വീകരിച്ചിരുന്നത്. പില്&#x200d;ക്കാലത്ത് പാക്ക് സമീപനത്തിന് വീര്യം പകര്&#x200d;ന്നതില്&#x200d; ചൈനയുടെ പിന്തുണ അനിഷേധ്യം. കഴിഞ്ഞ മാസം തീവ്രവാദി നേതാവ് മസൂദ് അഷ്ഹറിന് എതിരായ നീക്കം യു.എന്നില്&#x200d; ചൈന തടഞ്ഞു. പാക്കിസ്താനിലേക്കുള്ള റോഡ് നിര്&#x200d;മ്മാണം, സാമ്പത്തിക ഇടനാഴി തുടങ്ങിയവയൊക്കെ സമീപകാലത്തുണ്ടായി. രാഷ്ട്രാന്തരീയ വേദികളില്&#x200d; ഇന്ത്യക്കെതിരായ സര്&#x200d;വ നീക്കങ്ങള്&#x200d;ക്കും പാക്കിസ്താനും ചൈനയും ഒന്നിച്ച് നീങ്ങുന്നുണ്ട്. യു.എന്&#x200d;. സുരക്ഷാസമിതിയില്&#x200d; ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിന് എതിരായ ചൈനീസ് നീക്കം പരസ്യമാണ്.</p>
<p>ഇന്ത്യയിലെ അരുണാചല്&#x200d; സംസ്ഥാനം അവകാശപ്പെട്ട് നില്&#x200d;ക്കുന്ന ചൈന. നമ്മുടെ രാഷ്ട്രപതി കഴിഞ്ഞമാസം അരുണാചല്&#x200d; സന്ദര്&#x200d;ശിച്ചതില്&#x200d; അവര്&#x200d; പ്രതിഷേധിച്ചു! സിക്കിം അതിര്&#x200d;ത്തിയില്&#x200d; ദോക്‌ലാം അതിര്&#x200d;ത്തി കടന്നുള്ള ചൈനയുടെ നീക്കം (2017 ഡിസ.19ന്) രാജ്യത്താകെ പ്രതിഷേധം അലയടിച്ചപ്പോള്&#x200d; സി.പി.എം. എന്തിന് മൗനം ദീക്ഷിച്ചു. ഈ സംഘര്&#x200d;ഷം 73 ദിവസം നീണ്ടു. ഇവിടെ വന്&#x200d; സൈനിക വിന്യാസം നടത്തി പ്രകോപനം സൃഷ്ടിച്ചു. പന്ത്രണ്ട് അടി വീതിയില്&#x200d; 600 മീറ്റര്&#x200d; നീളത്തില്&#x200d; റോഡ് നിര്&#x200d;മ്മിക്കുകയാണുണ്ടായത്. ഇന്ത്യന്&#x200d; സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് സ്റ്റേറ്റ് കൗണ്&#x200d;സിലര്&#x200d; യാംഗ് ജിയെയും തമ്മില്&#x200d; ചര്&#x200d;ച്ച നടത്തിയാണ് പരിഹാരം കണ്ടത്.<br />
ഏറ്റവും അവസാനം ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്&#x200d;ത്തി വന്ന നേപ്പാളില്&#x200d; വന്&#x200d; സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ് ചൈന. ഇന്ത്യയുമായി നേപ്പാളി ബന്ധം ഊട്ടിയുറപ്പിച്ച നേപ്പാളി കോണ്&#x200d;ഗ്രസ് സ്വാധീനം തകര്&#x200d;ക്കാനും കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടികള്&#x200d;ക്ക് തനിച്ച് അധികാരത്തിലെത്താനും ചൈന സഹായിച്ചു. ഇതിന് വ്യാപകമായി ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നതില്&#x200d; ചൈന വിജയിച്ചു. ബ്രിക്‌സ് (ബ്രസീല്&#x200d;, റഷ്യ, ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക) കൂട്ടായ്മയിലൂടെ ചൈനയുമായി സൗഹൃദം സാധാരണ നിലയിലെത്തിക്കാന്&#x200d; ഇന്ത്യ ശ്രമം നടത്തിയിരുന്നു. ചൈനീസ് ഉല്&#x200d;പ്പന്നങ്ങള്&#x200d;ക്ക് ഇന്ത്യന്&#x200d; വിപണി തുറന്നുകൊടുത്തു. അവയൊന്നും പരിഗണിക്കാതെ കരാറുകള്&#x200d; കാറ്റില്&#x200d; പറത്തുകയാണ് ചൈനയുടെ സ്ഥിരം പല്ലവി. 1954ല്&#x200d; ഒപ്പുവെച്ച് &#8216;പഞ്ചശീല&#8217; തത്വങ്ങളുടെ അടിസ്ഥാനത്തില്&#x200d; &#8216;ഇന്ത്യ, ചൈന ഭായ് ഭായ്&#8217; മുദ്രാവാക്യം അന്തരീക്ഷത്തില്&#x200d; മുഴങ്ങുമ്പോഴാണ് 1962ല്&#x200d; ചൈന ഇന്ത്യയെ അക്രമിച്ചത്. &#8216;മാഗ് മോഹന്&#x200d; രേഖ&#8217; തുടങ്ങിയ അതിര്&#x200d;ത്തിയെല്ലാം പൊളിച്ചെഴുതണമെന്നായിരുന്നു ചൈനയുടെ ആവശ്യം. 38,000 ചതുരശ്ര കിലോമീറ്റര്&#x200d; ഇന്ത്യന്&#x200d; ഭൂമി അവര്&#x200d; കയ്യടക്കി. ഈ അക്രമിരാഷ്ട്രത്തെ കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയിലെ &#8216;ചൈനീസ് ഭക്തര്&#x200d;&#8217; അന്നും അനുകൂലിച്ചതാണല്ലോ. &#8221;ഇന്ത്യ ഇന്ത്യയുടേതെന്നും അവര്&#x200d; (ചൈന) അവരുടേതെന്നും പറയുന്ന മാഗ് മോഹന്&#x200d; രേഖ&#8221; എന്ന ഇ.എം.എസിന്റെ പ്രസ്താവന ഇന്ത്യാ ചരിത്രത്തിലെ അപമാന അധ്യായമാണ്. ഇ.എം.എസിന്റെ &#8216;യഥാര്&#x200d;ത്ഥ&#8217; അനുയായി ആകാനുള്ള കോടിയേരിയുടെ നീക്കം അപഹാസ്യമാണ്.</p>
<p>ചൈനക്ക് വേണ്ടി എക്കാലത്തും തന്ത്രങ്ങള്&#x200d; നീക്കിയ ചരിത്രം സി.പി.എമ്മിനുണ്ട്. ഏറ്റവും അവസാനം യു.പി.എ സര്&#x200d;ക്കാറിനെ 123 ആണവ കരാറി&#8217;ന്റെ പേരില്&#x200d; താഴെ ഇറക്കാന്&#x200d; ശ്രമിച്ചത് അമേരിക്കന്&#x200d; സാമ്രാജ്യത്വ വിരുദ്ധതയല്ല, മറിച്ച് കരാര്&#x200d; വഴി ഇന്ത്യക്കുണ്ടായേക്കാവുന്ന പുരോഗതി തടയുക എന്ന ചൈനീസ് തന്ത്രമായിരുന്നു ലോക സാമ്പത്തികരംഗം കയ്യടക്കാനുള്ള ഓട്ടത്തില്&#x200d; ചൈനക്ക് തൊട്ടടുത്ത് ഇന്ത്യയുണ്ട്. ഇന്ത്യയില്&#x200d; അഭ്യന്തര സംഘര്&#x200d;ഷം സൃഷ്ടിച്ച് വഴി മുടക്കാനാണ് പാക് നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അതിര്&#x200d;ത്തി കടന്നുള്ള ചൈനീസ് നീക്കങ്ങളും. അവയൊന്നും വിലപ്പോകില്ല. 1962ല്&#x200d; ഏകപക്ഷീയമായ യുദ്ധം ആവര്&#x200d;ത്തിക്കാമെന്നത് ചൈനീസ് വ്യാമോഹം മാത്രം! സൈനികരംഗത്ത് ഇന്ത്യ വന്&#x200d;ശക്തി. ആണവ കാര്യത്തിലും ചൈനക്ക് പിറകിലുമല്ല. രാജ്യപുരോഗതിയില്&#x200d; ഭാഗമാകാതെ, കമ്മ്യൂണിസ്റ്റ് ഭരണമായി പോയെന്നതിനാല്&#x200d; ചൈനയെ പിന്തുണക്കുന്ന സി.പി.എം സമീപനം അപകടകരം. &#8216;സാര്&#x200d;വദേശീയ സോഷ്യലിസ്റ്റ് സമൂഹം&#8217; എന്ന സങ്കല്&#x200d;പം തകര്&#x200d;ന്നടിഞ്ഞു. അവശേഷിക്കുന്നത് ചൈന, വിയറ്റ്‌നാം, ക്യൂബ, ഉത്തരകൊറിയ എന്നിവ മാത്രം. ഇവിടങ്ങളിലാകട്ടെ ഏകാധിപത്യ വാഴ്ച! ജനാധിപത്യാഭിപ്രായം ടിയാെനന്&#x200d;മെന്റ് സ്‌ക്വയറിലെ പോലെ അടിച്ചമര്&#x200d;ത്തും. മാവോയിസത്തിനും സ്റ്റാലിനിസത്തിനും സ്ഥാനമില്ല. ജനങ്ങളെ കൊന്നൊടുക്കിയ വാഴ്ചയെക്കുറിച്ച് സ്മരിക്കാന്&#x200d; പോലും ലോക സമൂഹം തയാറില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-cm-pinarayi-vijayan-statement-about-supporting-china.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാന്&#x200d; നേതൃത്വത്തിന് പ്രഹരമായി പ്രക്ഷോഭം</title>
		<link>https://www.chandrikadaily.com/article-about-iran-leaders-by-k-moidheen-koya.html</link>
					<comments>https://www.chandrikadaily.com/article-about-iran-leaders-by-k-moidheen-koya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 03 Jan 2018 17:54:12 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[inter national]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[K Moideen koya]]></category>
		<category><![CDATA[K MOIDEENKOYA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62942</guid>

					<description><![CDATA[സാര്&#x200d;വദേശീയം/ കെ. മൊയ്തീന്&#x200d;കോയ അയല്&#x200d;രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്&#x200d; ഇടപെടുന്ന ഇറാനിയന്&#x200d; ഭരണകൂടത്തിന് കനത്ത വെല്ലുവിളിയായി തീര്&#x200d;ന്നിരിക്കുകയാണ് ഒരാഴ്ചയായി തുടരുന്ന സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രതിഷേധ പ്രകടനങ്ങള്&#x200d;. ഈ നീക്കത്തിന് പിന്നില്&#x200d; വിദേശ ശക്തികളുടെ കരങ്ങളുണ്ടെന്ന് പ്രത്യക്ഷമായും പരോക്ഷമായും സൂചന നല്&#x200d;കുന്നതാണ് അമേരിക്കന്&#x200d; പ്രസിഡണ്ട് ഡോണാള്&#x200d;ഡ് ട്രംപിന്റെ പ്രസ്താവനകള്&#x200d;. ഇറാനിലെ പ്രധാന നഗരങ്ങളില്&#x200d; അരങ്ങേറുന്ന സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രകടനങ്ങളെ തുടര്&#x200d;ന്നുണ്ടായ സംഘര്&#x200d;ഷങ്ങളില്&#x200d; മരണസംഖ്യ കൂടുതലല്ലെങ്കിലും അക്രമാസക്തമാകുന്നു. ആത്മീയ നേതാവ് ആയത്തുല്ല അലിഖുമേനിക്കും പ്രസിഡണ്ട് ഹസന്&#x200d; റുഹാനിക്കും എതിരെയാണ് മുദ്രാവാക്യം: &#8216;സിറിയയും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സാര്&#x200d;വദേശീയം/ കെ. മൊയ്തീന്&#x200d;കോയ</strong></p>
<p>അയല്&#x200d;രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്&#x200d; ഇടപെടുന്ന ഇറാനിയന്&#x200d; ഭരണകൂടത്തിന് കനത്ത വെല്ലുവിളിയായി തീര്&#x200d;ന്നിരിക്കുകയാണ് ഒരാഴ്ചയായി തുടരുന്ന സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രതിഷേധ പ്രകടനങ്ങള്&#x200d;. ഈ നീക്കത്തിന് പിന്നില്&#x200d; വിദേശ ശക്തികളുടെ കരങ്ങളുണ്ടെന്ന് പ്രത്യക്ഷമായും പരോക്ഷമായും സൂചന നല്&#x200d;കുന്നതാണ് അമേരിക്കന്&#x200d; പ്രസിഡണ്ട് ഡോണാള്&#x200d;ഡ് ട്രംപിന്റെ പ്രസ്താവനകള്&#x200d;. ഇറാനിലെ പ്രധാന നഗരങ്ങളില്&#x200d; അരങ്ങേറുന്ന സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രകടനങ്ങളെ തുടര്&#x200d;ന്നുണ്ടായ സംഘര്&#x200d;ഷങ്ങളില്&#x200d; മരണസംഖ്യ കൂടുതലല്ലെങ്കിലും അക്രമാസക്തമാകുന്നു. ആത്മീയ നേതാവ് ആയത്തുല്ല അലിഖുമേനിക്കും പ്രസിഡണ്ട് ഹസന്&#x200d; റുഹാനിക്കും എതിരെയാണ് മുദ്രാവാക്യം: &#8216;സിറിയയും ഫലസ്തീനുമല്ല, ഞങ്ങളുടെ പ്രശ്‌നം പരിഹരിക്കൂ&#8217;, &#8216;റുഹാനിക്ക് മരണം&#8217; എന്നുമൊക്കെ ഉയരുന്ന മുദ്രാവാക്യം അണിയറ ശില്&#x200d;പികളെ കുറിച്ചുള്ള വ്യക്തമായ സൂചന നല്&#x200d;കുന്നു. ഇറാനിയന്&#x200d; ഇസ്‌ലാമിക വിപ്ലവത്തിന് എതിരായ മുദ്രാവാക്യവും ചില പ്രകടനങ്ങളില്&#x200d; ഉയര്&#x200d;ന്ന് കേള്&#x200d;ക്കുന്നത് ഈ ദുസൂചനയുടെ ആഴം മനസ്സിലാക്കാം.</p>
<p>1979-ല്&#x200d; വിപ്ലവത്തെ തുടര്&#x200d;ന്ന് മുഹമ്മദ് രിസായുടെ ഭരണം തകര്&#x200d;ന്നതോടെ ഷാ വാഴ്ചയുടെ അന്ത്യവുമായി. ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തില്&#x200d; ഹിത പരിശോധന നടത്തി ഏപ്രില്&#x200d; ഒന്നിന് ഇസ്‌ലാമിക റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.<br />
നാല് വര്&#x200d;ഷംകൂടുംതോറും പ്രസിഡണ്ടിനേയും പാര്&#x200d;ലമെന്റിനേയും ജനങ്ങള്&#x200d; തെരഞ്ഞെടുക്കുന്നു. അധികാരത്തിന്റെ പ്രധാന കേന്ദ്രം ആത്മീയ നേതാവാണ്. ഇസ്‌ലാമിക വിപ്ലവത്തെയും റിപ്പബ്ലിക്കിനേയും തകര്&#x200d;ക്കാന്&#x200d; 1979 മുതല്&#x200d; അമേരിക്കയും പാശ്ചാത്യ ശക്തികളും സര്&#x200d;വ ശ്രമവും നടത്തുന്നുണ്ട്. ഇറാന്&#x200d;-ഇറാഖ് യുദ്ധം ഇതിന്റെ ഭാഗമായാണ്. എട്ടര വര്&#x200d;ഷത്തെ യുദ്ധത്തില്&#x200d; ഇരുഭാഗത്തുമുണ്ടായ ആള്&#x200d;നാശം പത്ത് ലക്ഷമാണ്. പാശ്ചാത്യ ശക്തികള്&#x200d; സദ്ദാം ഹുസൈനെ മുന്നില്&#x200d;നിര്&#x200d;ത്തി നടത്തിയ യുദ്ധം. ഇവയൊക്കെ ഇറാന്&#x200d; അതിജീവിച്ചു. ആണവായുധ നിര്&#x200d;മ്മാണത്തിനുള്ള ഇറാന്റെ നീക്കം വര്&#x200d;ഷങ്ങള്&#x200d; നീണ്ട വിവാദമാണ്. ഇയ്യിടെയായി വിദേശ രാജ്യങ്ങളിലെ ആഭ്യന്തര വിഷയങ്ങളില്&#x200d; സൈനികമായി വരെ ഇടപെടാന്&#x200d; ഇറാന്&#x200d; തയാറായതാണിപ്പോഴത്തെ പ്രതിഷേധത്തിന് കാരണമായി ഉയരുന്ന മുദ്രാവാക്യം. യമനില്&#x200d; ഹൂഥി ശിയാക്കള്&#x200d;ക്ക് ആയുധവും സാമ്പത്തിക സഹായവും നല്&#x200d;കുന്നു. സിറിയയില്&#x200d; ബശാറുല്&#x200d; അസദിന്റെ ശിയാ ഭരണത്തെ നിലനിര്&#x200d;ത്താന്&#x200d; റഷ്യയോടൊപ്പം ചേരുന്നു. ശിയാ സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ പിന്നിലെ ശക്തിയും ഇറാന്&#x200d; തന്നെ. ലബനാന്&#x200d; ഭരണത്തിലെ ഹിസ്ബുല്ല സാന്നിധ്യവും ഇറാനെതിരായ ലോക വിമര്&#x200d;ശനത്തിന്റെ പട്ടികയിലേക്ക് കടന്നുവരുന്നുണ്ട്.</p>
<p>സഊദിയിലും ബഹ്‌റൈനിലും ശിയാ വിഭാഗത്തെ ഇളക്കിവിടുന്നതിലും ഇറാന്റെ പങ്കാളിത്തം അനിഷേധ്യമാണ്. മറ്റ് ചില അറബ് രാജ്യങ്ങളുമായി അതിര്&#x200d;ത്തി പ്രശ്‌നങ്ങള്&#x200d;ക്കും പരിഹാരം കാണാന്&#x200d; കഴിയുന്നില്ല. അറബ് ലോകത്ത് സഊദി-ഇറാന്&#x200d; &#8216;ഏറ്റുമുട്ടല്&#x200d;&#8217; സജീവമാണ്. അതേസമയം കുവൈത്ത്, ഇറാഖ്, ഒമാന്&#x200d;, ഖത്തര്&#x200d; എന്നീ രാജ്യങ്ങളുമായി ഇറാന് അടുത്ത ബന്ധമുണ്ട്. ഇസ്‌ലാമിക രാജ്യസംഘടനയുടെ (ഒ.ഐ.സി) ചെയര്&#x200d;മാന്&#x200d; പദവി അലങ്കരിക്കുന്ന തുര്&#x200d;ക്കിയുമായും ഇറാന് സൗഹൃദ ബന്ധമുണ്ട്.</p>
<p>2009-ന് സമാനമായ പ്രതിഷേധ പ്രകടനങ്ങളാണ് ഇറാനില്&#x200d; ഇപ്പോള്&#x200d; നടക്കുന്നത്. അഹമ്മദി നെജാദ് രണ്ടാമതും പ്രസിഡണ്ടായ തെരഞ്ഞെടുപ്പിനെ തുടര്&#x200d;ന്ന് വന്&#x200d; പ്രതിഷേധം ഇറാനിലുണ്ടായി. അവ സാവകാശം കെട്ടടങ്ങി. ആണവ പ്രശ്‌നത്തില്&#x200d; ഐക്യരാഷ്ട്രസഭ ഏര്&#x200d;പ്പെടുത്തിയ ഉപരോധം ഇറാന്റെ സമ്പദ്ഘടനയെ സാരമായി ബാധിച്ചിട്ടുണ്ട്. കോടിക്കണക്കിന് ഡോളറുകളുടെ ഇറാനിയന്&#x200d; നിക്ഷേപം 1979ന് ശേഷം അമേരിക്ക തടഞ്ഞുവെച്ചിരുന്നതുമാണ്. ആണവ കരാര്&#x200d; പ്രകാരം ഈ നിക്ഷേപം ഇറാന് തിരിച്ചു നല്&#x200d;കേണ്ടതുണ്ട്. അമേരിക്ക അതിന് തയാറാകുന്നില്ല. ട്രംപ് അധികാരത്തില്&#x200d; വന്ന ശേഷം ആണവ കരാറില്&#x200d; നിന്ന് പിന്&#x200d;മാറാന്&#x200d; അമേരിക്ക നീക്കം നടത്തുന്നതിനാല്&#x200d; ഈ ഭീമന്&#x200d; ഫണ്ട് അടുത്തൊന്നും തിരിച്ചു കിട്ടാന്&#x200d; സാധ്യതയില്ല. യു.എന്&#x200d; ഉപരോധം പിന്&#x200d;വലിച്ച് തുടങ്ങിയതിനാല്&#x200d; സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് ഇറാന്റെ പ്രതീക്ഷ. യൂറോപ്പുമായും റഷ്യയുമായും കൂടുതല്&#x200d; സൗഹൃദത്തിന് അവസരം ലഭിച്ചതും സഹായകമാവും. സാമ്പത്തിക നില ഭദ്രമാക്കാന്&#x200d; അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. അതിലിടക്കാണ് വില വര്&#x200d;ധനയും അഴിമതിയും നടക്കുന്നു എന്നാരോപിച്ച് ഇപ്പോഴത്തെ പ്രക്ഷോഭം. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യം ഇതിനുള്ള പരിഹാരത്തിന് ശ്രദ്ധ ചെലുത്താതെ വിദേശ ഇടപെടലിന് കോടികള്&#x200d; ചെലവിടുന്നു എന്നാണ് പ്രക്ഷോഭകരുടെ വിമര്&#x200d;ശനം. അയല്&#x200d; രാജ്യങ്ങളിലേക്ക് ഇസ്‌ലാമിക (ശിയാ) വിപ്ലവം &#8216;കയറ്റി അയക്കാന്&#x200d;&#8217; ഇറാനിയന്&#x200d; നേതൃത്വം കാണിക്കുന്ന അതീവ താല്&#x200d;പര്യം പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെങ്കില്&#x200d; കുറ്റപ്പെടുത്താനാവില്ല. സിറിയയിലും യമനിലും ഇടപെട്ട് കോടിക്കണക്കിന് ഡോളറുകള്&#x200d; നഷ്ടപ്പെടുത്തുന്നു. വംശീയ താല്&#x200d;പര്യം പലപ്പോഴും ഇറാന്&#x200d; നേതൃത്വത്തെ കീഴ്‌പ്പെടത്തുകയാണ്. സിറിയയില്&#x200d; ബശാന്&#x200d; സര്&#x200d;ക്കാറിനെ താങ്ങിനിര്&#x200d;ത്തുന്നതിന് പിന്നിലെ താല്&#x200d;പര്യവും ശിയാ സ്പിരിറ്റ് തന്നെ. യമനില്&#x200d; രണ്ട് വര്&#x200d;ഷമായി ഏറ്റുമുട്ടുന്നു. സിറിയന്&#x200d; ആഭ്യന്തര യുദ്ധം ആറ് വര്&#x200d;ഷം പിന്നിടുന്നു. സോവ്യറ്റ് യൂനിയന്&#x200d; കാണിച്ച അബദ്ധം തന്നെയാണ് ഇറാനും &#8216;പിന്&#x200d;തുടരുന്നത്&#8217;. അയല്&#x200d; രാജ്യങ്ങളില്&#x200d; കമ്മ്യൂണിസം അടിച്ചേല്&#x200d;പിക്കാന്&#x200d; സോവ്യറ്റ് യൂണിയന്&#x200d; ധൂര്&#x200d;ത്തടിച്ചത് കോടികളായിരുന്നു. രാജ്യത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്തുന്നതിനും വിപ്ലവ ചൈതന്യം കെടാതെ സൂക്ഷിക്കുന്നതിനും നിതാന്ത ജാഗ്രത പുലര്&#x200d;ത്തേണ്ട രാജ്യം മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റുന്നത് നയതന്ത്ര രംഗത്തെ പരാജയമാണ്. അതേസമയം പ്രതിഷേധ പ്രകടനങ്ങള്&#x200d;ക്ക് പിന്നില്&#x200d; സുന്നി ഭീകരരും വിദേശ ശക്തികള്&#x200d;ക്ക് ഒപ്പം ഉണ്ടെന്നുള്ള ഇറാന്&#x200d; നേതൃത്വത്തിന്റെ വിമര്&#x200d;ശനം വിവാദമായി.</p>
<p>സിറിയയില്&#x200d; ഐ.എസ് ഭീകരതക്ക് എതിരായ നീക്കത്തില്&#x200d; ഇറാന്&#x200d; സജീവ പങ്ക് വഹിച്ചു. മാത്രമല്ല, അഫ്ഗാനിസ്താനില്&#x200d; ഭീകരതക്കെതിരായ പോരാട്ടത്തിന് ഇറാന്റെ സഹകരണം രഹസ്യമായി തേടിയത് അമേരിക്കയാണ്. പൊലീസ് സ്റ്റേഷനുകളും സൈനിക താവളവും പിടിച്ചെടുക്കാന്&#x200d; സായുധരായ കലാപകാരികള്&#x200d; രംഗത്ത് വന്ന് കാണുമ്പോള്&#x200d; അവക്ക് പിന്നിലെ ആസൂത്രണം വ്യക്തമാണ്. ആയുധവും സഹായവും ആര് നല്&#x200d;കുന്നു. 2009ലെ പ്രക്ഷോഭകരില്&#x200d; സായുധ പോരാട്ടത്തിന് താല്&#x200d;പര്യം ഉണ്ടായിരുന്നില്ല. ഗ്രീന്&#x200d; മൂവ്‌മെന്റ് സമാധാനപരമായ പ്രക്ഷോഭമാണ് നടത്തിയത്. പരിഷ്‌കരണവാദികളായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം. അതേസമയം ആത്മീയ നേതാവായ അലി ഖാമേനിക്കും പരിഷ്‌കരണവാദിയായി അറിയപ്പെടുന്ന ഹസന്&#x200d; റുഹാനിക്കുമെതിരായ നീക്കം ഇരുപക്ഷത്തേയും യോജിപ്പിച്ച് നിര്&#x200d;ത്തുന്നുമെന്നത് സവിശേഷ ശ്രദ്ധ അര്&#x200d;ഹിക്കുന്നുണ്ട്.<br />
മധ്യ പൗരസ്ത്യ ദേശത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള അമേരിക്ക- ഇസ്രാഈല്&#x200d; അച്ചുതണ്ടിന്റെ നീക്കമാണ് പിന്നിലെന്നും ഒരു വിഭാഗം രാഷ്ട്രീയ ചിന്തകര്&#x200d; നിരീക്ഷിക്കുന്നുണ്ട്. ഇസ്രാഈലി തലസ്ഥാനമായി ജറൂസലെമിനെ പ്രഖ്യാപിക്കുന്ന ട്രംപിന്റെ സമീപനം മുസ്‌ലിം അറബ് ലോകത്ത് ഉയര്&#x200d;ന്ന്‌വന്ന അമേരിക്കന്&#x200d; വിരുദ്ധ വികാരത്തെ വഴിതിരിച്ച്‌വിടാനാണ് ഇപ്പോഴത്തെ നീക്കമെന്നവര്&#x200d; വിശേഷിപ്പിക്കുന്നു. ഇറാനിലെ പ്രതിഷേധം തുടങ്ങിയ ദിനത്തില്&#x200d; തന്നെ വൈറ്റ് ഹൗസില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരെ വിളിച്ച്‌വരുത്തി പിന്തുണ നല്&#x200d;കാന്&#x200d; ട്രംപ് കാണിച്ച &#8216;ആവേശം&#8217; അവര്&#x200d; ചൂണ്ടിക്കാണിക്കുന്നത് അസ്ഥാനത്തല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-iran-leaders-by-k-moidheen-koya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടാം മുല്ലപ്പൂ വിപ്ലവത്തിന് സിംബാബ്‌വെയില്‍ തുടക്കം</title>
		<link>https://www.chandrikadaily.com/editorial-page-article-k-moideen-koya-22-nov.html</link>
					<comments>https://www.chandrikadaily.com/editorial-page-article-k-moideen-koya-22-nov.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Nov 2017 19:09:34 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[K Moideen koya]]></category>
		<category><![CDATA[K MOIDEENKOYA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55457</guid>

					<description><![CDATA[കെ. മൊയ്തീന്‍കോയ സിംബാബ്‌വെയില്‍ ഏകാധിപതി റോബര്‍ട്ട് മുഗാബെയുടെ പതനം ആഫ്രിക്കന്‍ വന്‍കരയില്‍ രണ്ടാം &#8216;മുല്ലപ്പൂ വിപ്ലവ&#8217;ത്തിന് വഴി തുറക്കുമെന്നാണ് പൊതു നിരീക്ഷണം. മുഗാബെ അവസാന നിമിഷംവരെ പിടിച്ച്‌നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തിരിച്ചുവരവ് അസാധ്യമാണ്. മുപ്പത്തിയേഴ് വര്‍ഷത്തെ ഭരണത്തിന് തിരശ്ശീല വീണതാകട്ടെ &#8216;തലയണ മന്ത്ര&#8217;ത്തിന്റെ പ്രത്യാഘാതമാണ്. ഭാര്യ ഗ്രെയ്‌സ് മുഗാബെയെ പിന്‍ഗാമിയാക്കാനുള്ള നീക്കമാണ് 93 കാരനായ മുഗാബെക്ക് തിരിച്ചടിയായത്. ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വെയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതില്‍ മുന്നണി പോരാളിയായ മുഗാബെ 1980 മുതല്‍ പ്രസിഡണ്ടാണ്. പാശ്ചാത്യ ശക്തികള്‍ക്ക് അനഭിമതനായിരുന്നുവെങ്കിലും മുഗാബെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ. മൊയ്തീന്&#x200d;കോയ</strong></p>
<p>സിംബാബ്‌വെയില്&#x200d; ഏകാധിപതി റോബര്&#x200d;ട്ട് മുഗാബെയുടെ പതനം ആഫ്രിക്കന്&#x200d; വന്&#x200d;കരയില്&#x200d; രണ്ടാം &#8216;മുല്ലപ്പൂ വിപ്ലവ&#8217;ത്തിന് വഴി തുറക്കുമെന്നാണ് പൊതു നിരീക്ഷണം. മുഗാബെ അവസാന നിമിഷംവരെ പിടിച്ച്‌നില്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നുണ്ടെങ്കിലും തിരിച്ചുവരവ് അസാധ്യമാണ്. മുപ്പത്തിയേഴ് വര്&#x200d;ഷത്തെ ഭരണത്തിന് തിരശ്ശീല വീണതാകട്ടെ &#8216;തലയണ മന്ത്ര&#8217;ത്തിന്റെ പ്രത്യാഘാതമാണ്. ഭാര്യ ഗ്രെയ്‌സ് മുഗാബെയെ പിന്&#x200d;ഗാമിയാക്കാനുള്ള നീക്കമാണ് 93 കാരനായ മുഗാബെക്ക് തിരിച്ചടിയായത്.<br />
ആഫ്രിക്കന്&#x200d; രാജ്യമായ സിംബാബ്‌വെയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതില്&#x200d; മുന്നണി പോരാളിയായ മുഗാബെ 1980 മുതല്&#x200d; പ്രസിഡണ്ടാണ്. പാശ്ചാത്യ ശക്തികള്&#x200d;ക്ക് അനഭിമതനായിരുന്നുവെങ്കിലും മുഗാബെ ഭരണത്തില്&#x200d; പിടിച്ച് നില്&#x200d;ക്കാനാവശ്യമായ ജനപിന്തുണയാര്&#x200d;ജ്ജിച്ചിരുന്നു. വൈസ് പ്രസിഡണ്ട് എമേഴ്‌സണ്&#x200d; മുന്&#x200d;ഗാഗ്വയെ രണ്ട് മാസം മുമ്പ് പുറത്താക്കി 52കാരിയായ ഭാര്യ ഗ്രെയ്‌സിനെ പിന്&#x200d;ഗാമിയായി കൊണ്ടുവരാന്&#x200d; നടത്തിയ ശ്രമമാണ് മുഗാബെക്ക് വിനയായി തീര്&#x200d;ന്നത്.<br />
സൈനിക അട്ടിമറിയെ തുടര്&#x200d;ന്ന് വീട്ടുതടങ്കലില്&#x200d; കഴിയുന്ന മുഗാബെയോട് സ്ഥാനമൊഴിയാന്&#x200d; സ്വന്തം പാര്&#x200d;ട്ടിയായ സാനു-പി.എഫ് പാര്&#x200d;ട്ടി ഉള്&#x200d;പ്പെടെ ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങിയിട്ടില്ല. ഭരണകക്ഷി തന്നെ അദ്ദേഹത്തെ നേതൃസ്ഥാനത്ത് നിന്നും മാറ്റുകയും എമേഴ്‌സണെ പ്രതിഷ്ഠിക്കുകയും ചെയ്തു കഴിഞ്ഞു. സ്ഥാനമൊഴിയാന്&#x200d; തിങ്കളാഴ്ച വരെ അവസരം നല്&#x200d;കിയ ഭരണകക്ഷി പാര്&#x200d;ലമെന്റില്&#x200d; ഇംപീച്ച്‌മെന്റിലേക്ക് നീങ്ങുകയാണ്. സ്ഥാനമൊഴിയാന്&#x200d; സുരക്ഷാ പാതയൊരുക്കുന്നുണ്ടെങ്കിലും വഴങ്ങാന്&#x200d; ഈ ഏകാധിപതി തയ്യാറാവുന്ന ലക്ഷണമില്ല. വീട്ടുതടങ്കലില്&#x200d; കഴിയുകയാണെങ്കിലും സൈന്യം മാന്യമായാണ് തന്നോട് പെരുമാറുന്നതെന്നാണ് മുഗാബെ പറയുന്നത്. ആഫ്രിക്കന്&#x200d; യൂണിയനും അടുത്ത സൗഹൃദം പുലര്&#x200d;ത്തുന്ന രാജ്യമായ ദക്ഷിണാഫ്രിക്കയും മുഗാബെയോട് ബന്ധപ്പെടുന്നുണ്ട്. എന്തായാലും മുഗാബെയുടെ തിരിച്ചുവരവിന് ആരും ആഗ്രഹിക്കുന്നില്ല. ഭരണകക്ഷിയെ പോലെ പ്രതിപക്ഷവും സൈനിക നേതൃത്വവുമൊക്കെ മുഗാബെക്ക് എതിരാണ്. തടങ്കലില്&#x200d; കഴിയുമ്പോഴും ഒരു തവണ പൊതു വേദിയിലും സ്റ്റേറ്റ് ടി.വിയിലും പ്രത്യക്ഷപ്പെടാന്&#x200d; സൈന്യം മുഗാബെയെ അനുവദിച്ചു. ഇവയൊക്കെ എത്രകാലം വരെയാണെന്ന് വ്യക്തമല്ല. മുഗാബെക്ക് എതിരെ തെരുവുകള്&#x200d; സജീവമാണ്. സിംബാബ്‌വെ ജനതക്ക് ആവശ്യം മുഗാബെയുടെ രാജി തന്നെ. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനങ്ങള്&#x200d; തെരുവിലിറങ്ങിയ സ്ഥിതി ആഫ്രിക്കന്&#x200d;, അറബ് രാജ്യങ്ങളില്&#x200d; അരങ്ങേറിയ മുല്ലപ്പൂ വിപ്ലവത്തിന് സമാനമാണ്. ആഫ്രിക്കയിലെ മറ്റ് ഏകാധിപതികളെ സിംബാബ്‌വെയിലെ രക്തരഹിത, ജനാധിപത്യ വിപ്ലവം അസ്വസ്ഥരാക്കുന്നുണ്ട്. അധികാരത്തില്&#x200d; അള്ളിപ്പിടിച്ച് നില്&#x200d;ക്കുന്ന ഏകാധിപതികള്&#x200d;ക്ക് ജനാധിപത്യ മുന്നേറ്റം ആശങ്കയുളവാക്കുന്നു. അധികാരത്തിലെത്തിക്കഴിഞ്ഞാല്&#x200d; എല്ലാ ജനാധിപത്യ സമ്പ്രദായവും അട്ടിമറിക്കുന്ന പ്രവണതയാണ് ആഫ്രിക്കന്&#x200d; രാജ്യങ്ങളില്&#x200d; വ്യാപകമായി കാണുന്നത്. സൈനിക അട്ടിമറിയാണെങ്കില്&#x200d;, അടുത്ത അട്ടിമറി വരെ സൈനിക മേധാവി തുടരും. ജനാധിപത്യ സംവിധാനവും ഏകാധിപതികള്&#x200d; കീഴ്‌മേല്&#x200d; മറിക്കും. ഏക സ്ഥാനാര്&#x200d;ത്ഥികളാവും മത്സര രംഗത്തുണ്ടാവുക. അല്ലെങ്കില്&#x200d; എതിരാളികള്&#x200d;ക്ക് ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതി ഒഴിവാക്കാന്&#x200d; കൃത്രിമം വരുത്തും. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലാണ്. രാജ്യത്തിന്റെ തകര്&#x200d;ച്ച പ്രശ്‌നമല്ല, നെല്&#x200d;സണ്&#x200d; മണ്ടേലയെ പോലെ അപൂര്&#x200d;വം നേതാക്കള്&#x200d; ഒരുതവണ കാലാവധി പൂര്&#x200d;ത്തിയാക്കി രംഗം വിട്ടു. നെല്&#x200d;സണ്&#x200d; മണ്ടേലക്ക് മുമ്പും ശേഷവും അധികാരത്തിലെത്തിയ പലരും ഇപ്പോഴും സ്ഥാനം വിട്ടൊഴിയാന്&#x200d; തയാറല്ല. ഈജിപ്ത്, സിറിയ, തുനീഷ്യ, അല്&#x200d;ജീരിയ, ഉഗാണ്ട, സുഡാന്&#x200d;, ദക്ഷിണാഫ്രിക്ക, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഏകാധിപതികള്&#x200d; അടക്കിവാഴുന്നു. ഇവയില്&#x200d; മുല്ലപ്പൂ വിപ്ലവത്തിന് തുടക്കം കുറിച്ച തുനീഷ്യയില്&#x200d; മാത്രമാണ് ജനാധിപത്യ സംവിധാനം ശക്തിപ്പെടുന്നത്. ഈജിപ്തില്&#x200d; സൈനിക അട്ടിമറി നടന്നു. അല്&#x200d;ജീരിയയില്&#x200d; തെരഞ്ഞെടുക്കപ്പെട്ട കക്ഷിക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കാന്&#x200d; സൈന്യം തയാറാവാതെ രക്തചൊരിച്ചില്&#x200d; തുടരുകയാണിപ്പോഴും.<br />
സിംബാബ്‌വെ 1965ല്&#x200d; സ്വാതന്ത്ര്യം നേടി കഴിഞ്ഞതോടെ അതേവരെ അധികാരം കയ്യടക്കിയിരുന്ന വെള്ളക്കാര്&#x200d;ക്ക് പ്രതിസന്ധിയുടെ നാളുകളായി. മഹാ ഭൂരിപക്ഷം വരുന്ന കറുത്ത വര്&#x200d;ഗക്കാരുടെ ഉന്നമനത്തിന് നിരവധി പദ്ധതി അവതരിപ്പിച്ച് മുഗാബെ കയ്യടി വാങ്ങി. പാശ്ചാത്യലോകം മുഗാബെക്ക് എതിരെ വാളോങ്ങി നിന്നു. അതേസമയം, ദീര്&#x200d;ഘ വീക്ഷണമില്ലാത്ത പരിഷ്‌കരണ നടപടി രാജ്യത്തെ തകര്&#x200d;ച്ചയിലേക്ക് തള്ളിവിട്ടു. സമ്പന്ന രാജ്യം ദാരിദ്ര്യത്തിലേക്ക് നീങ്ങി. 20 ലക്ഷം ഏക്കര്&#x200d; ഭൂമി വെള്ളക്കാരില്&#x200d; നിന്ന് പിടിച്ചെടുത്ത് കറുത്ത വര്&#x200d;ഗക്കാര്&#x200d;ക്ക് നല്&#x200d;കിയെങ്കിലും ഫലപ്രദമായി കൃഷിയിറക്കാന്&#x200d; കഴിയാതെ കാര്&#x200d;ഷിക മേഖല തകര്&#x200d;ന്നടിഞ്ഞു.<br />
ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിക്ക് ഇനി വിശ്രമത്തിന്റെ നാളുകളാണ്. അധികാരത്തില്&#x200d; പിടിച്ചുനില്&#x200d;ക്കാനുള്ള മുഗാബെയുടെ ശ്രമങ്ങള്&#x200d; കനത്ത തിരിച്ചടി ക്ഷണിച്ചുവരുത്തിയേക്കും. പാര്&#x200d;ട്ടിയുടെ അടുത്ത സമ്മേളനത്തിലും അധ്യക്ഷത വഹിക്കുമെന്ന് വാശി പിടിക്കുന്ന മുഗാബെ, സിംബാബ്‌വെ ജനത നാളിതുവരെ നല്&#x200d;കിവന്ന സ്‌നേഹാദരവ് നഷ്ടപ്പെടുത്താനാണ് ശ്രമിക്കുന്നത്. സൈനിക മേധാവി കോണ്&#x200d;സ്റ്റാന്റിനോ ചിവേംഗയുടെ നേതൃത്വത്തില്&#x200d; സൈന്യം പരമാവധി വിട്ടുവീഴ്ചയോടെയാണ് മുഗാബെയെ &#8216;കൈകാര്യം&#8217; ചെയ്യുന്നത്. അധികാരം ലക്ഷ്യമല്ലെന്ന് സൈനിക മേധാവി ആവര്&#x200d;ത്തിക്കുന്നു. ആഫ്രിക്കന്&#x200d; യൂണിയന്റെയും യു.എന്നിന്റെയും ഇടപെടല്&#x200d; അത്യാവശ്യമാണിപ്പോള്&#x200d;. ഏകാധിപതിക്ക് വേണ്ടി രക്തചൊരിച്ചില്&#x200d; ആഫ്രിക്കന്&#x200d; വന്&#x200d;കരയില്&#x200d; ഇനിയും അരങ്ങേറാന്&#x200d; അനുവദിച്ചൂകൂട. ജനാധിപത്യ മുന്നേറ്റത്തിന് ആഫ്രിക്ക പാകപ്പെട്ടു കഴിഞ്ഞുവെന്നാണ് സിംബാബ്‌വെയിലെ രാഷ്ട്രീയ ചലനങ്ങള്&#x200d; തെളിയിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-k-moideen-koya-22-nov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശീയ ഐക്യമായി; &#8216;ഫലസ്തീന്‍&#8217; യാഥാര്‍ത്ഥ്യമാകുമോ?</title>
		<link>https://www.chandrikadaily.com/editorial-page-article-k-moideen-koya-oct-4-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-k-moideen-koya-oct-4-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 03 Oct 2017 18:49:07 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[K Moideen koya]]></category>
		<category><![CDATA[K MOIDEENKOYA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46281</guid>

					<description><![CDATA[കെ. മൊയ്തീന്‍കോയ ഫലസ്തീന്‍ ദേശീയ ഐക്യത്തിലേക്കുള്ള നിര്‍ണായക ചുവട്‌വെയ്പായി പ്രധാനമന്ത്രി റാമി ഹംദുല്ലാഹിന്റെ ഗാസ സന്ദര്‍ശനം വിശേഷിപ്പിക്കപ്പെടുന്നു. ഹമാസ്-ഫത്തഹ് ധാരണ അനുസരിച്ച് ഗാസാ ഭരണ ചുമതല ഏറ്റെടുക്കുവാന്‍, പടിഞ്ഞാറന്‍ കരയിലെ (വെസ്റ്റ് ബാങ്ക്) ഫലസ്തീന്‍ അതോറിട്ടി ആസ്ഥാനത്ത് നിന്ന് എത്തിയ ഹംദുല്ലാഹിനെ സ്വീകരിക്കാന്‍ പത്ത് വര്‍ഷമായി എതിര്‍പക്ഷത്ത് നിലകൊണ്ട ഹമാസ് നേതാക്കള്‍ കാണിച്ച ആവേശം ഐക്യം എത്രയും പെട്ടെന്ന് സാധിതമാകുമെന്ന പ്രതീക്ഷയുളവാക്കി. ഈജിപ്തിന്റെ മദ്ധ്യതയില്‍ കൈറോ കേന്ദ്രമായി നടന്നുവന്ന അനുരഞ്ജന നീക്കം വിജയം കണ്ടതോടെ ഫലസ്തീന്‍ ജനത [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ. മൊയ്തീന്&#x200d;കോയ</strong></p>
<p>ഫലസ്തീന്&#x200d; ദേശീയ ഐക്യത്തിലേക്കുള്ള നിര്&#x200d;ണായക ചുവട്‌വെയ്പായി പ്രധാനമന്ത്രി റാമി ഹംദുല്ലാഹിന്റെ ഗാസ സന്ദര്&#x200d;ശനം വിശേഷിപ്പിക്കപ്പെടുന്നു. ഹമാസ്-ഫത്തഹ് ധാരണ അനുസരിച്ച് ഗാസാ ഭരണ ചുമതല ഏറ്റെടുക്കുവാന്&#x200d;, പടിഞ്ഞാറന്&#x200d; കരയിലെ (വെസ്റ്റ് ബാങ്ക്) ഫലസ്തീന്&#x200d; അതോറിട്ടി ആസ്ഥാനത്ത് നിന്ന് എത്തിയ ഹംദുല്ലാഹിനെ സ്വീകരിക്കാന്&#x200d; പത്ത് വര്&#x200d;ഷമായി എതിര്&#x200d;പക്ഷത്ത് നിലകൊണ്ട ഹമാസ് നേതാക്കള്&#x200d; കാണിച്ച ആവേശം ഐക്യം എത്രയും പെട്ടെന്ന് സാധിതമാകുമെന്ന പ്രതീക്ഷയുളവാക്കി. ഈജിപ്തിന്റെ മദ്ധ്യതയില്&#x200d; കൈറോ കേന്ദ്രമായി നടന്നുവന്ന അനുരഞ്ജന നീക്കം വിജയം കണ്ടതോടെ ഫലസ്തീന്&#x200d; ജനത ഒരൊറ്റ സമൂഹം എന്ന നിലയില്&#x200d; ഐക്യപ്പെടുന്നതിന് ആവേശം പ്രകടിപ്പിച്ച് വരികയാണ്.</p>
<p>അമേരിക്കയുടെയും ഇസ്രാഈലിന്റെയും ഒത്താശക്കാരന്&#x200d; എന്ന നിലയില്&#x200d; കുപ്രസിദ്ധനായ ഈജിപ്തിലെ സൈനിക ഭരണ മേധാവി ജനറല്&#x200d; അബ്ദുല്&#x200d; ഫത്തഹ് അല്&#x200d;സീസിയാണ് അനുരഞ്ജനത്തിന് നേതൃത്വം നല്&#x200d;കുന്നത്. ഇതിന് പിന്നിലെ നിക്ഷിപ്ത താല്&#x200d;പര്യവും നിഗൂഢതയും എന്ത് തന്നെയായിരുന്നാലും ഹമാസിന്റെ തന്ത്രപരമായ വിജയമായി കാണുന്നവരാണ് പശ്ചിമേഷ്യന്&#x200d; രാഷ്ട്രീയ നിരീക്ഷകരില്&#x200d; ഭൂരിപക്ഷവും! ഫലസ്തീന്&#x200d; പ്രസിഡണ്ടും ഫത്തഹ് നേതാവുമായ മഹ്മൂദ് അബ്ബാസുമായി ഒത്തുതീര്&#x200d;പ്പിന് ഹമാസ് തയാറാകുന്നത് രാഷ്ട്രീയ നേട്ടം എന്നതിലുപരി തുറന്ന ജയില്&#x200d; എന്ന നിലയില്&#x200d; നരകതുല്യമായ ജീവിതം നയിക്കുന്ന ഗാസയിലെ 20 ലക്ഷത്തോളം വരുന്ന ഫലസ്തീനികളുടെ ഭാവിയോര്&#x200d;ത്താണ്. 2007-ല്&#x200d; ഫലസ്തീന്&#x200d; നാഷണല്&#x200d; അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; ഫത്തഹിനെ പരാജയപ്പെടുത്തി ഹമാസ് ഭൂരിപക്ഷം നേടുകയും ഇസ്മാഈല്&#x200d; ഹനിയ പ്രധാനമന്ത്രിയായി സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുകയും ചെയ്തതോടെയാണ് ഭിന്നത ഉടലെടുത്തത്. പ്രസിഡണ്ട് അബ്ബാസിന്റെ ഏകാധിപത്യ നീക്കം ഹമാസ് സര്&#x200d;ക്കാറുമായുള്ള ഏറ്റുമുട്ടലില്&#x200d; കലാശിക്കുകയും സര്&#x200d;ക്കാറിനെ പിരിച്ചുവിടുകയും ചെയ്തു. ഹമാസിന്റെ അധികാര പ്രവേശം ഇസ്രാഈലിന്റെയും അമേരിക്കയുടെയും എതിര്&#x200d;പ്പിന് കാരണമാകുക സ്വാഭാവികം. അമേരിക്ക സാമ്പത്തിക സഹായം നിര്&#x200d;ത്തലാക്കുമെന്നായി ഭീഷണി. അധിനിവിഷ്ട ഫലസ്തീനില്&#x200d; നിന്ന് ഇസ്രാഈല്&#x200d; പിരിച്ചെടുക്കുന്ന നികുതി പണം ഫലസ്തീന്&#x200d; അതോറിട്ടിക്ക് കൈമാറുകയില്ലെന്നും ഭീഷണി ഉയര്&#x200d;ന്നു. അബ്ബാസിന് ആവശ്യം അമേരിക്കയും കൂട്ടാളികളും! ഹമാസ് സര്&#x200d;ക്കാറിനെ പുറത്താക്കി സ്വന്തം താല്&#x200d;പര്യം കാത്തുസൂക്ഷിക്കാന്&#x200d; അബ്ബാസ് തയാറായി. ഈ ഘട്ടത്തിലാണ് ഗാസ കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തനം നടത്തിവന്ന ഇസ്മാഈല്&#x200d; ഹനിയയും സഹപ്രവര്&#x200d;ത്തകരും അവിടെ പിടിമുറുക്കിയത്. ഗാസ ഭരണ സമിതിയായി ഹമാസ് ഭരണം തുടര്&#x200d;ന്നു. പടിഞ്ഞാറന്&#x200d; കരയും (വെസ്റ്റ് ബാങ്ക്) ഗാസയും രണ്ട് ഭരണത്തിന് കീഴിലാണ്. ഫലത്തില്&#x200d; &#8216;ഫലസ്തീന്&#x200d;&#8217; രണ്ടായി പിളര്&#x200d;ന്നു!</p>
<p>ഗാസയെ ശ്വാസം മുട്ടിച്ച് തകര്&#x200d;ക്കാനായിരുന്നു പിന്നീടുണ്ടായ നീക്കം. ഗാസക്ക് എതിരെ 2008ന് ശേഷം ഇസ്രാഈല്&#x200d; മൂന്ന് യുദ്ധങ്ങള്&#x200d; നടത്തി. പുറംലോകവുമായി ബന്ധപ്പെടാന്&#x200d; ഗാസക്കുണ്ടായിരുന്ന ഏഴ് അതിര്&#x200d;ത്തി കവാടങ്ങളില്&#x200d; ആറും ഇസ്രാഈല്&#x200d; അടച്ചു. ഈജിപ്തുമായി ബന്ധപ്പെടാവുന്ന റഫാ കവാടം മിക്കപ്പോഴും അടഞ്ഞുകിടന്നു. ഗാസയിലേക്ക് സഹായം എത്തിക്കാന്&#x200d; നടന്ന ശ്രമങ്ങള്&#x200d; ഇസ്രാഈലും ഈജിപ്തും തടഞ്ഞു. ഉപരോധം വഴി ഹമാസ് ഭരണകൂടത്തെ തകര്&#x200d;ക്കാന്&#x200d; ഇസ്രാഈലിന് ഒപ്പം ഈജിപ്തും അബ്ബാസും കൂട്ടാളികളായി എന്നതാണ് നിര്&#x200d;ഭാഗ്യം. അവശ്യ സാധനങ്ങള്&#x200d; ഇല്ലാതായി. ആരോഗ്യ പ്രവര്&#x200d;ത്തനവും സ്തംഭിച്ചു. ഇത്രയും ഭയാനകമായ സ്ഥിതി വിശേഷം ഉണ്ടായിട്ടും ഫലസ്തീന്&#x200d; അതോറിട്ടിയോ, അയല്&#x200d;പക്ക അറബ് സഹോദര രാജ്യങ്ങളോ സഹായിക്കാന്&#x200d; മുന്നോട്ട് വന്നില്ല. അതിലിടക്ക് 2013-ല്&#x200d; &#8216;അറബ് വസന്തം&#8217; ഈജിപ്തിലെ ഏകാധിപതി ഹുസ്‌നി മുബാറക്കിന്റെ ഭരണകൂടത്തെ പിഴുതെറിഞ്ഞപ്പോള്&#x200d; ഹമാസിനും ഗാസാ നിവാസികള്&#x200d;ക്കും ആശ്വാസമായി. മാറിവന്ന മുസ്‌ലിം ബ്രദര്&#x200d;ഹുഡ് സര്&#x200d;ക്കാറിന്റെ സമീപനം ഗാസക്ക് അനുകൂലമായി സ്വീകരിച്ചു. റഫാ അതിര്&#x200d;ത്തിയിലൂടെ അവശ്യ സാധനങ്ങളും മരുന്നും ഗാസയിലെത്തി. അധികകാലം ഈ സ്ഥിതി തുടര്&#x200d;ന്നില്ല. സാമ്രാജ്യത്വ ശക്തികളും സയണിസ്റ്റുകളും ഗൂഢാലോചനയിലൂടെ പ്രസിഡണ്ട് മുഹമ്മദ് മുര്&#x200d;സിയെ പുറത്താക്കി സൈനിക ഭരണം അടിച്ചേല്&#x200d;പ്പിച്ചതോടെ ഗാസാ ഭരണകൂടം കടുത്ത പ്രതിസന്ധിയിലായി. സര്&#x200d;ക്കാര്&#x200d; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറിച്ചും വൈദ്യുതി വിതരണം മൂന്ന്-നാല് മണിക്കൂറില്&#x200d; മാത്രം ഒതുക്കിയും അബ്ബാസ് പ്രതികാരം ചെയ്തു. (വൈദ്യുതി എത്തിച്ചിരുന്നത് ഇസ്രാഈലില്&#x200d; നിന്നായിരുന്നു.) അറബ് രാജ്യങ്ങള്&#x200d;ക്കിടയിലെ ഭിന്നതയും ഇസ്രാഈലിന്റെ കുതന്ത്രങ്ങളും ഇവക്ക് പിന്നില്&#x200d; ചരട് വലിക്കുന്ന അമേരിക്കയുടെ കരങ്ങളും ഗാസയിലെ ഫലസ്തീനികളുടെ ജീവിതം ദുരിതപൂര്&#x200d;ണമാക്കി. ആസ്പത്രികളില്&#x200d; അവശ്യ മരുന്നുകള്&#x200d; പോലും ഇല്ലാതെ വന്നു. വൈദ്യുതി വിതരണം ഭാഗികമായി ഇസ്രാഈലും അബ്ബാസിന്റെ അതോറിട്ടി ഭരണകൂടവും ഗാസയെ ഇരുട്ടിലാക്കി.</p>
<p>2014-ല്&#x200d; സജീവമായിരുന്ന അനുരഞ്ജന ശ്രമം ഫലവത്താകാതെ പോയത് അബ്ബാസിന്റെ ശാഠ്യമാണ്. ദേശീയ സര്&#x200d;ക്കാറിന് വഴിയൊരുക്കി ഇസ്മാഈല്&#x200d; ഹനിയ രാജിവെച്ചു എങ്കിലും ഗാസ ഭരണ സമിതിതന്നെ പിരിച്ചുവിടണമെന്നായിരുന്നു അബ്ബാസിന്റെ ശാഠ്യം. കഴിഞ്ഞ ആഴ്ച ചര്&#x200d;ച്ചയില്&#x200d; ഹമാസ് ഇതിനും തയാറായി. ഈജിപ്തിന്റെ അനുരഞ്ജന നീക്കത്തിന് അറബ് ലീഗ് പിന്തുണ നല്&#x200d;കിയതും ഹമാസിനെ ഒറ്റപ്പെടുത്തുന്ന നിലയിലാക്കി. മുഖ്യ അജണ്ടയില്&#x200d; നിന്ന് &#8216;ഫലസ്തീന്&#x200d; രാഷ്ട്ര രൂപീകരണം&#8217; അറബ് ലോകത്ത് പിന്തള്ളപ്പെട്ടു കഴിഞ്ഞ സാഹചര്യവും ഹമാസ് നേതൃത്വം വിലയിരുത്തുന്നു. ഇറാഖും യമനും ഇറാനും അറബ് ലോകത്തിന്റെ സജീവ വിഷയമായി. ഏറ്റവും ഒടുവില്&#x200d;, &#8216;കുര്&#x200d;ദ്ദിസ്ഥാന്&#x200d;&#8217; തലവേദനയാവുന്നു.<br />
ഫലസ്തീന്&#x200d; പ്രധാനമന്ത്രി റാമി ഹംദുല്ല ഗാസയില്&#x200d; എത്തിയതോടെ ഗാസാ ഭരണവും ഫലസ്തീന്&#x200d; അതോറിട്ടിക്ക് കീഴിലായി. ഇവയൊന്നും സ്വതന്ത്ര ഫലസ്തീന്&#x200d; എന്ന സ്വപ്നം യാഥാര്&#x200d;ത്ഥ്യമാക്കില്ല. ഇസ്രാഈലുമായുള്ള സമാധാന ചര്&#x200d;ച്ച പുനരാരംഭിക്കുന്നതിന്റെ യാതൊരു സൂചനയുമില്ല. ദ്വിരാഷ്ട്ര ഫോര്&#x200d;മുലയില്&#x200d; നിന്ന് അമേരിക്ക പോലും പിന്നോക്കം പോയ സാഹചര്യം. പടിഞ്ഞാറന്&#x200d; കരയിലും കിഴക്കന്&#x200d; ജറൂസലമിലും കൂടുതല്&#x200d; കുടിയേറ്റ കേന്ദ്രത്തിന് അവസരം ഒരുക്കുന്ന തിരക്കിലാണ് ബഞ്ചമിന്&#x200d; നെതന്യാഹുവിന്റെ നേതൃത്വത്തില്&#x200d; ഇസ്രാഈല്&#x200d; ഭരണകൂടം. പാശ്ചാത്യ ശക്തികളും ഇസ്രാഈലും അറബ് ലീഗ് തന്നെയും അംഗീകരിക്കുന്ന ഫലസ്തീന്&#x200d; അതോറിട്ടി ഭരണകൂടവുമായി സ്വതന്ത്ര ഫലസ്തീന് വേണ്ടിയുള്ള ചര്&#x200d;ച്ചക്ക് ഇസ്രാഈല്&#x200d; സന്നദ്ധമാകുമോ? ധാര്&#x200d;ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ മാത്രം അറിയുന്ന ഇസ്രാഈല്&#x200d;, ഫലസ്തീനുമായി സമാധാന ചര്&#x200d;ച്ചയിലേക്ക് പെട്ടെന്ന് തിരിച്ചുവരുമെന്നാരും പ്രതീക്ഷിക്കുന്നില്ല. ഇക്കാര്യത്തില്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്താന്&#x200d; കഴിയുന്ന ഏക രാഷ്ട്രം അമേരിക്കയാണല്ലോ. ഡൊണാള്&#x200d;ഡ് ട്രംപിന്റെ കാലഘട്ടത്തില്&#x200d; വലിയ പ്രതീക്ഷ വെച്ച് പുലര്&#x200d;ത്താനാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരം മാത്രമുള്ള &#8216;അതോറിട്ടി&#8217;യുമായി ഫലസ്തീനികള്&#x200d; എത്രകാലം ഇനിയും മുന്നോട്ട് പോകും. അറബ് ലോകത്തിന്റെ ഏക സ്വരത്തിന്റെ ശബ്ദം വിജയത്തിലേക്ക് വഴി തുറക്കും, തീര്&#x200d;ച്ച.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-k-moideen-koya-oct-4-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വന്‍ ശക്തികള്‍ ഇനിയും ഉള്‍ക്കൊള്ളാത്ത പാഠം</title>
		<link>https://www.chandrikadaily.com/article-56.html</link>
					<comments>https://www.chandrikadaily.com/article-56.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 11 Sep 2017 17:21:36 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[K Moideen koya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43506</guid>

					<description><![CDATA[&#160; ഒരിക്കല്‍ കൂടി സെപ്തംബര്‍ 11 കടന്നുപോകുന്നു. അമേരിക്കയുടെ അഭിമാന സ്തംഭമായിരുന്ന ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം ഭീകരാക്രമണത്തില്‍ തകര്‍ന്ന ദിനം. &#8216;വേട്ടക്കാരന്‍ തന്നെ ഇര&#8217;യായ ദിനം എന്ന് അമേരിക്കയുടെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന ദിനം. അതിസൂക്ഷ്മ നിരീക്ഷണത്താല്‍ വലയം ചെയ്യപ്പെട്ട രാജ്യത്ത്, അവയെ അതിജയിച്ച് ഭീകരര്‍ തകര്‍ന്നാടിയ നിമിഷങ്ങള്‍ അമേരിക്കക്കാരുടെ ചിന്തകള്‍ക്കും അപ്പുറമായിരുന്നു. സെപ്തംബര്‍ പതിനൊന്ന് ലോക ചരിത്രത്തില്‍ വഴിത്തിരിവാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷം അമേരിക്ക ലോക സമൂഹത്തില്‍ സൃഷ്ടിച്ച സ്വാധീനത്തെ പിടിച്ചുലച്ച് കളഞ്ഞു ഭീകരാക്രമണം. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഒരിക്കല്&#x200d; കൂടി സെപ്തംബര്&#x200d; 11 കടന്നുപോകുന്നു. അമേരിക്കയുടെ അഭിമാന സ്തംഭമായിരുന്ന ന്യൂയോര്&#x200d;ക്കിലെ ലോക വ്യാപാര സമുച്ചയം ഭീകരാക്രമണത്തില്&#x200d; തകര്&#x200d;ന്ന ദിനം. &#8216;വേട്ടക്കാരന്&#x200d; തന്നെ ഇര&#8217;യായ ദിനം എന്ന് അമേരിക്കയുടെ വിമര്&#x200d;ശകര്&#x200d; വിശേഷിപ്പിക്കുന്ന ദിനം. അതിസൂക്ഷ്മ നിരീക്ഷണത്താല്&#x200d; വലയം ചെയ്യപ്പെട്ട രാജ്യത്ത്, അവയെ അതിജയിച്ച് ഭീകരര്&#x200d; തകര്&#x200d;ന്നാടിയ നിമിഷങ്ങള്&#x200d; അമേരിക്കക്കാരുടെ ചിന്തകള്&#x200d;ക്കും അപ്പുറമായിരുന്നു.<br />
സെപ്തംബര്&#x200d; പതിനൊന്ന് ലോക ചരിത്രത്തില്&#x200d; വഴിത്തിരിവാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷം അമേരിക്ക ലോക സമൂഹത്തില്&#x200d; സൃഷ്ടിച്ച സ്വാധീനത്തെ പിടിച്ചുലച്ച് കളഞ്ഞു ഭീകരാക്രമണം. അമേരിക്കയെ തൊടാന്&#x200d; ആര്&#x200d;ക്കും കഴിയില്ലെന്ന അഹങ്കാരത്തിനുള്ള കനത്ത പ്രഹരം. പുറത്തുനിന്നുള്ള ഏത് ആക്രമണത്തെയും നിലം തൊടാതെ തകര്&#x200d;ക്കാന്&#x200d; അമേരിക്കയുടെ സൈനിക സംവിധാനത്തിന് ശേഷിയുണ്ട്. ലോകത്തിന്റെ തന്നെ മുക്കുമൂലകളിലെ കൊച്ചു ചലനങ്ങള്&#x200d; പോലും നിരീക്ഷിക്കാന്&#x200d; കഴിവുള്ള ഇന്റലിജന്&#x200d;സ് സംവിധാനവും അമേരിക്കക്ക് സ്വന്തം. ഇവയെ അതിജീവിച്ചാണ് ഭീകരര്&#x200d; തന്ത്രം മെനഞ്ഞത്. അമേരിക്കയിലെ തന്നെ വിമാനങ്ങള്&#x200d;, സ്വന്തം പൈലറ്റുമാര്&#x200d; റാഞ്ചിയെടുത്ത് ലോക വ്യാപാര സമുച്ചയം തകര്&#x200d;ത്തു. അമേരിക്കയുടെ സൈനിക കേന്ദ്രമായ പെന്റഗണിന് നേരെയുള്ള വിമാനാക്രമണം നേരിയ വ്യത്യാസത്തിലാണ് ഒഴിവായത്. പെന്റഗണ്&#x200d; തകര്&#x200d;ന്നാല്&#x200d; അമേരിക്കയുടെ പരാജയം സമ്പൂര്&#x200d;ണമാകുമായിരുന്നു. വൈറ്റ് ഹൗസില്&#x200d; നിന്ന് പ്രസിഡണ്ട് ജോര്&#x200d;ജ്ജ് ബുഷിനെയും വൈസ് പ്രസിഡണ്ട് വിക്‌ചെനിയെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ന്യൂയോര്&#x200d;ക്ക് തെരുവില്&#x200d; ജനങ്ങള്&#x200d; ജീവനും കൊണ്ട് ഓടി. (ഇസ്രാഈലി വിമാനാക്രമങ്ങള്&#x200d; ഭയന്ന് ഫലസ്തീന്&#x200d; തെരുവില്&#x200d; സ്ത്രീകളും കുട്ടികളുമടക്കം ഓടിയൊളിക്കുന്നതിന് സമാനചിത്രം) മൂവായിരം മരണമാണ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. അതിലേറെ പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയുമുണ്ടായി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസ് തുടരുന്നു. പൈലറ്റുമാരില്&#x200d; ഭൂരിപക്ഷവും ജന്മം കൊണ്ട് സഊദിക്കാരായതിനാല്&#x200d; ആ രാജ്യത്തിന് എതിരായ നീക്കങ്ങളും ഇതിന്റെ ഭാഗമായി അമേരിക്ക നടത്തിവരുന്നുണ്ട്. അവയൊന്നും അവസാനമായിട്ടില്ല. ന്യൂയോര്&#x200d;ക്ക് ഭീകരാക്രമണം നടത്തിയവര്&#x200d;ക്കെതിരെ പ്രത്യാക്രമണം നടത്താന്&#x200d; അമേരിക്കക്ക് അവകാശമുണ്ട്. ആക്രമണത്തിന്റെ ആസൂത്രകരായ അല്&#x200d; ഖാഇദയുടെ താവളം എന്ന നിലയില്&#x200d; ഉടന്&#x200d; അഫ്ഗാനിസ്ഥാനെ അമേരിക്കയും മുപ്പത് സഖ്യരാഷ്ട്രങ്ങളും ആക്രമിച്ച് കീഴടക്കി. അല്&#x200d; ഖാഇദയുടെ സഹോദര സംഘടനയായ താലിബാന്&#x200d; ഭരണകൂടത്തെ പിഴുതെറിഞ്ഞു. അധിനിവേശം ഭാഗികമായിട്ടാണെങ്കിലും തുടരുകയാണ്. ഒന്നര ലക്ഷത്തോളം വരുന്ന സൈനികരില്&#x200d; 8400 പേര്&#x200d; അഫ്ഗാനിലുണ്ട്. ഒബാമ ഭരണകൂടം പൂര്&#x200d;ണ പിന്&#x200d;മാറ്റം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മാസം ഡൊണാള്&#x200d;ഡ് ട്രംപ് അവ തിരുത്തി. കൂടുതല്&#x200d; സൈനികരെ അയച്ച് പുതിയ യുദ്ധത്തിന് ഒരുങ്ങുന്നു അമേരിക്ക. അഫ്ഗാന്&#x200d; അധിനിവേശത്തെ ന്യായീകരിച്ച ലോക രാജ്യങ്ങളില്&#x200d; ഭൂരിപക്ഷവും പക്ഷെ, ഇറാഖി അധിനിവേശത്തോട് അനുകൂലമായിരുന്നില്ല. പ്രസിഡണ്ട് സദ്ദാം ഹുസൈന് അല്&#x200d; ഖാഇദ ബന്ധമുണ്ടെന്നും ലോകത്തെ നശിപ്പിക്കാന്&#x200d; കഴിയുന്ന കൂട്ട സംഹാരായുധങ്ങള്&#x200d; ഇറാഖിലുണ്ടെന്നും ആരോപിച്ച് ഇറാഖിലേക്ക് സൈന്യത്തെ അയച്ച അമേരിക്കയും സഖ്യരാഷ്ട്രങ്ങളും അബദ്ധത്തില്&#x200d; എത്തിപ്പെട്ടു. ആരോപണം രണ്ടും വസ്തുതാവിരുദ്ധമാണെന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും ഇന്റലിജന്&#x200d;സ് പിന്നീട് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചതോടെ ഇറാഖി അധിനിവേശത്തിന്റെ പാപഭാരം അമേരിക്കക്കും ബ്രിട്ടനുമായി. സദ്ദാമിന്റെ മികച്ച ഭരണത്തെ പുറത്താക്കി പകരം വന്നത് &#8216;ഇറാന്&#x200d; മാതൃക&#8217;യിലുള്ള ശിയാ ഭരണമായതിന്റെ കുറ്റബോധവും പാശ്ചാത്യര്&#x200d;ക്കുണ്ട്.<br />
സെപ്തംബര്&#x200d; പതിനൊന്നില്&#x200d; നിന്ന് അമേരിക്ക ഇനിയും പാഠം ഉള്&#x200d;ക്കൊണ്ടിട്ടില്ല. സൈനികശക്തി ഉപയോഗിച്ച് എല്ലാവരെയും നേരിടാമെന്നാണ് അവരുടെ അഹങ്കാരം. അഫ്ഗാനില്&#x200d; 16 വര്&#x200d;ഷം പിന്നിടുമ്പോഴും ഭീകരത പൂര്&#x200d;ണമായും മാറ്റാന്&#x200d; കഴിഞ്ഞില്ലെന്ന് വിലപിക്കേണ്ട ഗതികേടാണ്. ഐക്യരാഷ്ട്ര സംഘടനയാകട്ടെ എല്ലാ സംഭവങ്ങള്&#x200d;ക്കും മൂകസാക്ഷിയും. അമേരിക്ക ഉള്&#x200d;പ്പെടെ വന്&#x200d;ശക്തികളുടെ താല്&#x200d;പര്യത്തിന് മാത്രം വഴങ്ങുന്ന ലോക സംഘടനയെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കേണ്ട കാലം അതിക്രമിച്ചു. 1948-ല്&#x200d; രൂപം കൊള്ളുമ്പോഴുണ്ടായിരുന്ന ലോക സാഹചര്യത്തില്&#x200d; വന്&#x200d; മാറ്റം വന്നു. ഇന്ത്യ ഉള്&#x200d;പ്പെടെ രാജ്യങ്ങള്&#x200d; യു.എന്&#x200d; രക്ഷാസമിതിക്ക് പുറത്ത് നില്&#x200d;ക്കുന്ന അവസ്ഥയില്&#x200d; മാറ്റം വേണം. ഭീകരതയെ തകര്&#x200d;ക്കാന്&#x200d; ആയുധ ശക്തി കൊണ്ട് മാത്രം കഴിയില്ലെന്ന് അഫ്ഗാന്&#x200d; തെളിയിച്ചു. സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിനാണ് മുന്&#x200d;ഗണന നല്&#x200d;കേണ്ടത്. സെപ്തംബര്&#x200d; പതിനൊന്നിന് ശേഷം ലോകമെമ്പാടും നിരവധി ഭീകരാക്രമണങ്ങള്&#x200d; നടന്നു. ആയിരങ്ങളുടെ ജീവന്&#x200d; നഷ്ടമായി. കോടികളുടെ നാശം സംഭവിച്ചു. ഇവയൊന്നും ഇനിയും ആവര്&#x200d;ത്തിച്ചുകൂട. സെപ്തംബര്&#x200d; പതിനൊന്നില്&#x200d; നിന്ന് പാഠം ഉള്&#x200d;ക്കൊള്ളാന്&#x200d; വന്&#x200d; ശക്തികള്&#x200d; തയാറാകണം. ലോക രാഷ്ട്ര സംഘടന അതിന് മുന്&#x200d;കയ്യെടുക്കുമെന്ന് പ്രതീക്ഷിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-56.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
