<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>k muraleedharan mla &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/k-muraleedharan-mla/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 19 May 2019 11:10:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>k muraleedharan mla &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോഴിക്കോട്ടും വടകരയിലും   പ്രതീക്ഷയോടെ യു.ഡി.എഫ്</title>
		<link>https://www.chandrikadaily.com/kozhikode-vadakara-polls.html</link>
					<comments>https://www.chandrikadaily.com/kozhikode-vadakara-polls.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 May 2019 11:01:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[mk Raghavan mp]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127655</guid>

					<description><![CDATA[കോഴിക്കോട്: ജില്ലയിലെ പാര്&#x200d;ലമെന്റ് മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷ. രാജ്യം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്&#x200d; യുഡി.എഫിന് ചരിത്രനേട്ടം ഉണ്ടാവുമെന്ന കാര്യത്തില്&#x200d; ആര്&#x200d;ക്കും സംശയമില്ല. കോഴിക്കോട് ഹാട്രിക്കിന് ഒരുങ്ങുന്ന എം.കെ രാഘവന് ഭൂരിപക്ഷം വര്&#x200d;ധിക്കുമെന്ന കാര്യത്തില്&#x200d; തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. 15,000 വോട്ടിലേറെ ഭൂരിപക്ഷം കിട്ടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്&#x200d;. പാര്&#x200d;ലമെന്റ് അംഗം എന്ന നിലയില്&#x200d; രാഘവന്&#x200d; നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; വോട്ടായി മാറുമെന്ന കാര്യത്തില്&#x200d; ഇടതുമുന്നണിക്കാര്&#x200d;ക്ക് പോലും സംശയമില്ല. അതുകൊണ്ടുതന്നെയാണ് എം.കെ രാഘവനെ വ്യക്തിഹത്യ ചെയ്യാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: ജില്ലയിലെ പാര്&#x200d;ലമെന്റ് മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷ. രാജ്യം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്&#x200d; യുഡി.എഫിന് ചരിത്രനേട്ടം ഉണ്ടാവുമെന്ന കാര്യത്തില്&#x200d; ആര്&#x200d;ക്കും സംശയമില്ല. കോഴിക്കോട് ഹാട്രിക്കിന് ഒരുങ്ങുന്ന എം.കെ രാഘവന് ഭൂരിപക്ഷം വര്&#x200d;ധിക്കുമെന്ന കാര്യത്തില്&#x200d; തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. 15,000 വോട്ടിലേറെ ഭൂരിപക്ഷം കിട്ടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്&#x200d;. പാര്&#x200d;ലമെന്റ് അംഗം എന്ന നിലയില്&#x200d; രാഘവന്&#x200d; നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; വോട്ടായി മാറുമെന്ന കാര്യത്തില്&#x200d; ഇടതുമുന്നണിക്കാര്&#x200d;ക്ക് പോലും സംശയമില്ല. അതുകൊണ്ടുതന്നെയാണ് എം.കെ രാഘവനെ വ്യക്തിഹത്യ ചെയ്യാന്&#x200d; സി.പി.എം ഉത്സാഹിച്ചത്. എന്നാല്&#x200d;, രാഘവന്റെ ജനപിന്തുണയെ കുറച്ചു കാണിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്. ഒളിക്യാമറ വിവാദം ചൂടുപിടിപ്പിക്കാന്&#x200d; പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.<br>
ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. പി.എ മുഹമ്മദ് റിയാസ്, എളമരം കരീം എം.പി എന്നിവര്&#x200d; ഒളിക്യാമറ സംഭവത്തെ ലൈവായി നിര്&#x200d;ത്താന്&#x200d; ഏറെ സമയവും പണവും സ്വാധീനവും ഉപയോഗപ്പെടുത്തിയെങ്കിലും അവസാനഘട്ടത്തില്&#x200d; നനഞ്ഞ പടക്കമായി. പോളിങ് ദിനത്തിന് മുമ്പുതന്നെ ഒളിക്യാമറയുടെ കാറ്റുപോയി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എം.കെ രാഘവന്&#x200d; പ്രചാരണപ്രവര്&#x200d;ത്തനങ്ങളില്&#x200d; സജീവമായി നിന്നത്. എല്&#x200d;.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളെന്ന് കണക്കാക്കുന്ന എലത്തൂര്&#x200d;, കുന്ദമംഗലം, ബേപ്പൂര്&#x200d; അസംബ്ലി മണ്ഡലങ്ങളില്&#x200d; മേല്&#x200d;ക്കൈ നേടാനാവുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ന്യൂനപക്ഷ വോട്ടുകള്&#x200d; പൂര്&#x200d;ണമായും എം.കെ രാഘവന് കിട്ടുമെന്ന കാര്യത്തില്&#x200d; തര്&#x200d;ക്കമില്ല. രാഹുല്&#x200d;ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്&#x200d;ത്ഥിത്വവും യു.ഡി.എഫിന് പ്രതീക്ഷ നല്&#x200d;കുകയാണ്. മോദി തരംഗം ഇല്ലാത്തതും യു.ഡി.എഫിനാണ് ഗുണം ചെയ്യുക. എ. പ്രദീപ്കുമാര്&#x200d; എം.എല്&#x200d;.എക്ക് നഗരത്തില്&#x200d; ചില പോക്കറ്റുകളുണ്ടെങ്കിലും നഗരത്തിന് പുറത്ത് സ്വാധീനം ഇല്ലെന്നതും എം.കെ രാഘവന്റെ വിജയപ്രതീക്ഷക്ക് ആക്കം കൂട്ടുകയാണ്.  ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി കെ.പി പ്രകാശ്ബാബുവിന് മണ്ഡലത്തില്&#x200d; ഒരു ചലനവും ഉണ്ടാക്കാന്&#x200d; സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അക്രമരാഷ്ട്രീയത്തിന് എതിരെ വിധിയെഴുതണമെന്ന ജനങ്ങളുടെ വികാരം വടകരയില്&#x200d; കെ. മുരളീധരന് തുണയാവുകയാണ്. കഴിഞ്ഞ പ്രാവശ്യം മുല്ലപ്പള്ളി നേടിയ വിജയം ഇത്തവണ ആവര്&#x200d;ത്തിക്കാന്&#x200d; കഴിയുമെന്ന കാര്യത്തില്&#x200d; യു.ഡി.എഫ് നേതാക്കള്&#x200d;ക്ക് സംശയമില്ല. <br>
ജനകീയനായ നേതാവ് എന്ന നിലയില്&#x200d; കെ. മുരളീധരനുളള സ്വാധീനം വോട്ടായി മാറിയിട്ടുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രചാരണവേളയില്&#x200d; ജനങ്ങളില്&#x200d; നിന്നുണ്ടായ പ്രതികരണം തന്നെ മുരളീധരന് വലിയ പ്രതീക്ഷയാണ് നല്&#x200d;കുന്നത്. അക്രമരാഷ്ട്രീയത്തിന് ചുക്കാന്&#x200d; പിടിക്കുന്ന പി. ജയരാജനെതിരെയുള്ള ജനവികാരം പരമാവധി വോട്ടാക്കി മാറ്റാന്&#x200d; വടകരയില്&#x200d; യു.ഡി.എഫിന് സാധിച്ചു. ബി.ജെ.പിയുടെ സജീവന് മുന്&#x200d;കാലങ്ങളില്&#x200d; നിന്ന് ഭിന്നമായി മുന്നേറ്റമുണ്ടാക്കാന്&#x200d; കഴിഞ്ഞിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-vadakara-polls.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നസീറിനെതിരായ ആക്രമണം പി.ജയരാജന്റെ അറിവോടെയെന്ന് കെ.മുരളീധരന്&#x200d;</title>
		<link>https://www.chandrikadaily.com/k-muraleedharan-against-p-jayarajan-cot-naseer-news.html</link>
					<comments>https://www.chandrikadaily.com/k-muraleedharan-against-p-jayarajan-cot-naseer-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 May 2019 10:10:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cot naseer]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[P Jayarajn]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127648</guid>

					<description><![CDATA[കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ഥി സി.ഒ.ടി നസീറിനെതിരായ ആക്രമണം പി.ജയരാജന്റെ അറിവോടെയാണെന്ന് കെ മുരളീധരന്&#x200d; പറഞ്ഞു. നസീറും ജയരാജനും തമ്മില്&#x200d; അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. നസീറിന് കിട്ടുന്ന വോട്ട് ജയരാജന് കിട്ടാനുള്ള വോട്ടാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയാണുണ്ടായിരിക്കുന്നതെന്നും മുരളീധരന്&#x200d; പറഞ്ഞു. കെ.കെ.രമയും ജയരാജനെതിരെ വിമര്&#x200d;ശനവുമായി രംഗത്തെത്തി. ആക്രമണത്തിന് പിന്നില്&#x200d; സിപിഎമ്മാണെന്ന് രമ പറഞ്ഞു. ജയരാജന് കിട്ടേണ്ട വോട്ടാണ് നസീറിന് ലഭിക്കുക എന്നും അത് ജയപരാജയത്തെ സ്വാധീനിക്കുമെന്നും രമ പറഞ്ഞു. വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയായ സി.ഒ.ടി നസീറിന് ഇന്നലെയാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ഥി സി.ഒ.ടി നസീറിനെതിരായ ആക്രമണം പി.ജയരാജന്റെ അറിവോടെയാണെന്ന് കെ മുരളീധരന്&#x200d; പറഞ്ഞു. നസീറും ജയരാജനും തമ്മില്&#x200d; അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. നസീറിന് കിട്ടുന്ന വോട്ട് ജയരാജന് കിട്ടാനുള്ള വോട്ടാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയാണുണ്ടായിരിക്കുന്നതെന്നും മുരളീധരന്&#x200d; പറഞ്ഞു. </p>



<p>കെ.കെ.രമയും ജയരാജനെതിരെ വിമര്&#x200d;ശനവുമായി രംഗത്തെത്തി. ആക്രമണത്തിന് പിന്നില്&#x200d; സിപിഎമ്മാണെന്ന് രമ പറഞ്ഞു. ജയരാജന് കിട്ടേണ്ട വോട്ടാണ് നസീറിന് ലഭിക്കുക എന്നും അത് ജയപരാജയത്തെ സ്വാധീനിക്കുമെന്നും രമ പറഞ്ഞു.</p>



<p>വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയായ സി.ഒ.ടി നസീറിന് ഇന്നലെയാണ് വെട്ടേറ്റത്. തലശ്ശേരിയല്&#x200d; വച്ചായിരുന്നു നസീറിന് വെട്ടേറ്റത്. തുടര്&#x200d;ന്ന് നസീറിനെ കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലേക്ക് കൊണ്ടു പോയി. പുതിയസ്റ്റാന്റ് പരിസരത്ത് നില്&#x200d;ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്. ബൈക്കിലെത്തിയ മൂന്നുപേര്&#x200d; ചേര്&#x200d;ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നസീര്&#x200d; പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-muraleedharan-against-p-jayarajan-cot-naseer-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം എത്ര കള്ളവോട്ടു ചെയ്താലും 25,000ല്&#x200d; കുറയാത്ത ഭൂരിപക്ഷത്തിനു ജയിക്കും: മുരളീധരന്&#x200d;</title>
		<link>https://www.chandrikadaily.com/udf-will-win-25000-more-votes-in-vadakara-says-muraleedharan.html</link>
					<comments>https://www.chandrikadaily.com/udf-will-win-25000-more-votes-in-vadakara-says-muraleedharan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Apr 2019 08:45:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bogus Vote]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[p.jayarajan]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125756</guid>

					<description><![CDATA[എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകര മണ്ഡലത്തില്&#x200d; 25,000ല്&#x200d; കുറയാത്ത ഭൂരിപക്ഷത്തിന് താന്&#x200d; ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്&#x200d;ഥി കെ മുരളീധരന്&#x200d;. മണ്ഡലത്തില്&#x200d; കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ മുരളീധരന്&#x200d;, കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്&#x200d; മാത്രമേ സിപിഎമ്മിനു കഴിയൂവെന്നും പരിഹസിച്ചു. തിരുവനന്തപുരത്ത് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്&#x200d; എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ഥി പി ജയരാജന്റെ സ്വന്തം ബൂത്തില്&#x200d; യുഡിഎഫ് പോളിങ് ഏജന്റിനെ ഇരിക്കാന്&#x200d; അനുവദിച്ചില്ല. അവിടെ കള്ളവോട്ടു നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വടകര മണ്ഡലത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകര മണ്ഡലത്തില്&#x200d; 25,000ല്&#x200d; കുറയാത്ത ഭൂരിപക്ഷത്തിന് താന്&#x200d; ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്&#x200d;ഥി കെ മുരളീധരന്&#x200d;. മണ്ഡലത്തില്&#x200d; കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ മുരളീധരന്&#x200d;, കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്&#x200d; മാത്രമേ സിപിഎമ്മിനു കഴിയൂവെന്നും പരിഹസിച്ചു. തിരുവനന്തപുരത്ത് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>



<p>കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്&#x200d; എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ഥി പി ജയരാജന്റെ സ്വന്തം ബൂത്തില്&#x200d; യുഡിഎഫ് പോളിങ് ഏജന്റിനെ ഇരിക്കാന്&#x200d; അനുവദിച്ചില്ല. അവിടെ കള്ളവോട്ടു നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വടകര മണ്ഡലത്തില്&#x200d; അറുപത് ബൂത്തുകളില്&#x200d; കള്ളവോട്ടു നടന്നതായാണ് സംശയിക്കുന്നതെന്ന് മുരളീധരന്&#x200d; പറഞ്ഞു. തന്നെ തടഞ്ഞ ബൂത്ത് ഉള്&#x200d;പ്പെടെ 162 ബൂത്തുകള്&#x200d; ഹൈപ്പര്&#x200d; സെന്&#x200d;സിറ്റിവ് ആയി കണക്കാക്കണമെന്ന് തന്റെ ആവശ്യപ്രകാരം കോടതി നിര്&#x200d;ദേശിച്ചിരുന്നു. എന്നാല്&#x200d; തെരഞ്ഞെടുപ്പു ദിവസം അതനുസരിച്ചുള്ള ഒരു നടപടിയുമുണ്ടായില്ലെന്നും മുരളീധരന്&#x200d; പറഞ്ഞു.</p>



<p>കള്ളവോട്ടിന്റെ ദൃശ്യം സഹിതമുള്ള തെളിവുകള്&#x200d; ശേഖരിക്കാന്&#x200d; നടപടി തുടങ്ങിയിട്ടുണ്ട്. കോടതി ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നിയമ നടപടി സ്വീകരിക്കും. വോട്ടെണ്ണല്&#x200d; കഴിഞ്ഞായാലും തെളിവു സഹിതം കള്ളവോട്ടിനെതിരെ നിയമയുദ്ധം തുടരും. ജനവിധി അട്ടിമറിക്കുന്ന നടപടികള്&#x200d; ഭാവിയില്&#x200d; ഉണ്ടാവാതിരിക്കാനാണ് ഇത്. ഇപ്പോള്&#x200d; ആരോപണമുയര്&#x200d;ന്ന പല ബൂത്തുകളിലും യുഡിഎഫ് പോളിങ ്ഏജന്റുമാരെ ചുമന്നുകൊണ്ടുവരേണ്ടി വന്നിട്ടുണ്ടെന്നും മുരളീധരന്&#x200d; പറഞ്ഞു.</p>



<p>താലൂക്ക് മാറുന്നതിന് അനുസരിച്ച് സിപിഎമ്മിന്റെ നയം മാറുകയാണ്. കേരളത്തില്&#x200d; കോണ്&#x200d;ഗ്രസിന് എതിര്, പോണ്ടിച്ചേരിയില്&#x200d; കോണ്&#x200d;ഗ്രസിനൊപ്പവും അതേസമയം മാഹിയില്&#x200d; കമലഹാസന്റെ പാര്&#x200d;ട്ടിക്കൊപ്പവുമാണ്. ജനങ്ങള്&#x200d;, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്&#x200d; സിപിഎമ്മിനെ കൈവിട്ടെന്ന് മുരളീധരന്&#x200d; പറഞ്ഞു.</p>



<p>ബംഗാളില്&#x200d; സിപിഎമ്മിന് ഒന്നും കിട്ടില്ലെന്നാണ് വാര്&#x200d;ത്തകളില്&#x200d;നിന്നു മനസിലാവുന്നത്. തൃപുരയില്&#x200d; ഇതാണ് സ്ഥിതി. തമിഴ്നാട്ടില്&#x200d;ഡിഎംകെ- കോണ്&#x200d;ഗ്രസ് മുന്നണിക്കൊപ്പമായതിനാല്&#x200d; ചിലപ്പോള്&#x200d; ജയിച്ചേക്കാം. എന്തായാലും ഈ തെരഞ്ഞെടുപ്പില്&#x200d; സിപിഎം ഒറ്റയക്കമായി ചുരുങ്ങുമെന്ന് മുരളീധരന്&#x200d; പറഞ്ഞു.</p>



<p>ഈ തെരഞ്ഞെടുപ്പില്&#x200d; ബിജെപിയുടെ വോട്ടുകൂടുമെന്നു പറഞ്ഞ കോടിയേരി ബാലകൃഷ്ണന്&#x200d; തന്നെയാണ് അവര്&#x200d; വോട്ടു യുഡിഎഫിന് മറിച്ചുനല്&#x200d;കുമെന്നു പറഞ്ഞത്. ഇത് നമ്മളൊന്നും പഠിച്ച കണക്കല്ല. ഏതു ശാസ്ത്രമാണെന്നു കോടിയേരിയാണ് പറയേണ്ടത്- മുരളീധരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-will-win-25000-more-votes-in-vadakara-says-muraleedharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒഞ്ചിയത്ത് ആര്&#x200d;.എം.പി പ്രവര്&#x200d;ത്തകന്റെ വീട് അക്രമിച്ചു; പിന്നില്&#x200d; സിപിഎമ്മെന്ന്</title>
		<link>https://www.chandrikadaily.com/cpm-attack-in-onchiyam-rmp-house.html</link>
					<comments>https://www.chandrikadaily.com/cpm-attack-in-onchiyam-rmp-house.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 Apr 2019 10:29:09 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[onchiyam cpm-rmp clash]]></category>
		<category><![CDATA[rmp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125271</guid>

					<description><![CDATA[ഒഞ്ചിയം എടക്കണ്ടിക്കുന്നില്&#x200d; ആര്&#x200d; എം പി ഐ പ്രവര്&#x200d;ത്തകന്റെ വീട്ടിനു നേരെ അക്രമം. ഒഞ്ചിയം സമര സേനാനി പരേതനായ മനക്കല്&#x200d;ത്താഴക്കുനി ഗോവിന്ദന്റെ മകന്&#x200d; എം കെ സുനില്&#x200d; കുമാറിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് ഒരു സംഘം വീടിനു നേരെ കല്ലേറ് നടത്തിയത്. വീട്ടുകാര്&#x200d; ഉണര്&#x200d;ന്ന് വാതില്&#x200d; തുറന്നപ്പോഴേക്കും അക്രമിസംഘം ഓടി മറഞ്ഞു. അക്രമത്തിനു പിന്നില്&#x200d; സി പി എം ആണെന്ന് ആര്&#x200d; എം പി ഐ ആരോപിച്ചു. വീടിന്റെ വടക്കു [&#8230;]]]></description>
										<content:encoded><![CDATA[
<p>ഒഞ്ചിയം  എടക്കണ്ടിക്കുന്നില്&#x200d; ആര്&#x200d; എം പി  ഐ പ്രവര്&#x200d;ത്തകന്റെ വീട്ടിനു നേരെ അക്രമം. ഒഞ്ചിയം സമര സേനാനി പരേതനായ മനക്കല്&#x200d;ത്താഴക്കുനി ഗോവിന്ദന്റെ മകന്&#x200d; എം കെ സുനില്&#x200d; കുമാറിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് ഒരു സംഘം വീടിനു നേരെ കല്ലേറ് നടത്തിയത്. വീട്ടുകാര്&#x200d; ഉണര്&#x200d;ന്ന് വാതില്&#x200d; തുറന്നപ്പോഴേക്കും അക്രമിസംഘം ഓടി മറഞ്ഞു. അക്രമത്തിനു പിന്നില്&#x200d; സി പി എം ആണെന്ന് ആര്&#x200d; എം പി ഐ ആരോപിച്ചു. വീടിന്റെ വടക്കു വശം അടുക്കളയുടെ മൂന്ന് ജനല്&#x200d; പാളികള്&#x200d; കല്ലേറില്&#x200d; പൂര്&#x200d;ണ്ണമായും തകര്&#x200d;ന്നു. <br><br>സംഭവം നടന്നയുടന്&#x200d; ചോമ്പാല പോലീസില്&#x200d; പരാതി നല്&#x200d;കിയെങ്കിലും പോലീസ് എത്തിയത് രാവിലെ 9 മണിയോടെയാണ്. എക്കണ്ടിക്കുന്നിലെ ആര്&#x200d; എം പി പ്രവര്&#x200d;ത്തകരെ  തെരഞ്ഞെടുപ്പ് കഴിഞ്ഞാല്&#x200d; വെറുതെ വിടില്ല എന്ന തരത്തില്&#x200d; ഏതാനും ദിവസമായി സി പി എം പ്രവര്&#x200d;ത്തകര്&#x200d; സോഷ്യല്&#x200d; മീഡിയ വഴി ഭീഷണിപ്പെടുത്തി വരുന്നതായും പരാതിയുണ്ട്. പ്രദേശത്ത് നിലനില്&#x200d;ക്കുന്ന സമാധാന അന്തരീക്ഷം തകര്&#x200d;ക്കുന്നതിനുള്ള ബോധപൂര്&#x200d;വ്വമായ നീക്കമാണ് അക്രമത്തിനു പിന്നിലെന്നും സംഭവത്തിനു പിന്നില്&#x200d; സി പി എം ക്രിമിനലുകളാണെന്നന്നും ആര്&#x200d; എം പി ഐ ഒഞ്ചിയം ഏരിയാ സെക്രട്ടറി കെ ചന്ദ്രന്&#x200d; ആരോപിച്ചു. പോലീസ് നിഷ്‌ക്രിയത്വം ഉപേക്ഷിച്ച് പ്രതികളെ ഉടന്&#x200d; പിടികൂടണമെന്നും ചന്ദ്രന്&#x200d; ആവശ്യപ്പെട്ടു. ആര്&#x200d; എം പി ഐ നേതാവ് കെ കെ രമ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്&#x200d; രാധാകൃഷ്ണന്&#x200d;, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ജയരാജന്&#x200d; തുടങ്ങിയവര്&#x200d; സ്ഥലം സന്ദര്&#x200d;ശിച്ചു.<br><br>മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും സ്ഥലം സന്ദര്&#x200d;ശിച്ചു. വൈകീട്ട് എടക്കണ്ടിക്കുന്നില്&#x200d; ആര്&#x200d;എംപി പ്രതിഷേധ പൊതുയോഗം നടത്തും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-attack-in-onchiyam-rmp-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശീയ നയവും ലക്ഷ്യ ബോധവുമില്ലാത്ത   പാര്&#x200d;ട്ടിയായി സി.പി.എം മാറി: കെ. മുരളീധരന്&#x200d;</title>
		<link>https://www.chandrikadaily.com/k-muraleesharan-against-cpm-in-vadakara.html</link>
					<comments>https://www.chandrikadaily.com/k-muraleesharan-against-cpm-in-vadakara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Apr 2019 09:27:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124283</guid>

					<description><![CDATA[തലശ്ശേരി: വ്യക്തമായ ദേശീയ നയമില്ലാത്ത ലക്ഷ്യ ബോധമില്ലാത്ത പാര്&#x200d;ട്ടിയായി സിപിഎം മാറിയെന്ന് വടകര പാര്&#x200d;ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി കെ മുരളീധരന്&#x200d; പറഞ്ഞു. തലശ്ശേരി പ്രസ്സ് ഫോറം മീറ്റ് ദ പ്രസ്സ് പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ ബൂത്ത് യോഗങ്ങളില്&#x200d; പോലും ദേശീയ നേതാക്കളാണ് എത്തുന്നത്. കേരളത്തില്&#x200d; ത്രിപുരയും ബംഗാളും ആവര്&#x200d;ത്തിക്കും. ഞാന്&#x200d; സ്ഥാനാര്&#x200d;ത്ഥി ആയതോടെ നല്ല ജനപങ്കാളിത്തത്തോടെയുള്ള പര്യടനമാണ് നടന്നത്. നല്ല ഭൂരിപക്ഷത്തില്&#x200d; ജയിക്കാന്&#x200d; കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ മാറ്റം ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[
<p> തലശ്ശേരി:     വ്യക്തമായ ദേശീയ നയമില്ലാത്ത ലക്ഷ്യ ബോധമില്ലാത്ത പാര്&#x200d;ട്ടിയായി സിപിഎം മാറിയെന്ന് വടകര പാര്&#x200d;ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി കെ മുരളീധരന്&#x200d; പറഞ്ഞു. തലശ്ശേരി പ്രസ്സ് ഫോറം മീറ്റ് ദ പ്രസ്സ് പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ ബൂത്ത് യോഗങ്ങളില്&#x200d; പോലും ദേശീയ നേതാക്കളാണ് എത്തുന്നത്. കേരളത്തില്&#x200d; ത്രിപുരയും ബംഗാളും ആവര്&#x200d;ത്തിക്കും. ഞാന്&#x200d; സ്ഥാനാര്&#x200d;ത്ഥി ആയതോടെ നല്ല ജനപങ്കാളിത്തത്തോടെയുള്ള പര്യടനമാണ് നടന്നത്. നല്ല ഭൂരിപക്ഷത്തില്&#x200d; ജയിക്കാന്&#x200d; കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ മാറ്റം ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് ആലോചിക്കാന്&#x200d; പോലും പറ്റാത്ത ഏക സിവില്&#x200d;കോഡ് മോദി സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിക്കുന്നു. <br>  </p>



<p>ദേശീയ കക്ഷി എന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് ഒരു പൊതുനയം സ്വീകരിക്കാന്&#x200d; കഴിഞ്ഞിട്ടില്ല. വാളയാര്&#x200d; ചുരത്തിന് അപ്പുറം രാഹുല്&#x200d;ഗാന്ധി നല്ലവനും ചുരത്തിന് ഇപ്പുറം മോശവുമാണ് സിപിഎമ്മിന്. സംസ്ഥാന അതിര്&#x200d;ത്തി മാറുന്നതനുസരിച്ച് അഭിപ്രായം മാറ്റുകയാണ് സിപിഎം. വ്യക്തമായ ഒരു നിലപാടില്ലാത്ത പാര്&#x200d;ട്ടിയായി ഇടതുപക്ഷം മാറി. പലകാര്യങ്ങളിലും നരേന്ദ്രമോദിക്കും പിണറായിക്കും ഒരേ സ്വരമാണ്. സിപിഎമ്മിന്റെ എല്ലാ നേതാക്കളും ഇപ്പോള്&#x200d; കേരളത്തിലാണ്. ഇന്ന് ഒരു സംസ്ഥാനത്ത് മാത്രമായി സിപിഎം ഒതുങ്ങിക്കഴിഞ്ഞു. രാജ്യം നിലനില്&#x200d;ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. <br>  </p>



<p>ബിജെപിയെ നേരിടാന്&#x200d; ഇടതു പക്ഷം എന്ന് പറയുമ്പോള്&#x200d; ലോക്‌സഭയിലേക്ക് 543 സീറ്റില്&#x200d; ആകെ 40 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്.  കോയമ്പത്തൂരില്&#x200d; മത്സരിക്കുന്ന  സ്ഥാനാര്&#x200d;ത്ഥി രാഹുല്&#x200d; ഗാന്ധിയുടെ ചിത്രത്തിനൊപ്പമാണ് അരിവാള്&#x200d; ചുറ്റിക നക്ഷത്രം വരച്ചുവച്ചിട്ടുള്ളത്. മധുരയില്&#x200d;  സ്ഥാനാര്&#x200d;ത്ഥി ചെയ്തതെന്താണെന്ന് ഇന്നലത്തെ പത്രത്തില്&#x200d; വ്യക്തമാണ്. രാഹുല്&#x200d; ഗാന്ധിയെയും കോണ്&#x200d;ഗ്രസിനെയും വിശ്വസിക്കാന്&#x200d; കൊള്ളില്ല എന്ന് പിണറായി വിജയന്&#x200d; പറയുമ്പോള്&#x200d; അദ്ദേഹത്തിന്റെ പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ത്ഥി അരിവാള്&#x200d; ചുറ്റിക നക്ഷത്രം മാത്രമല്ല കൈപ്പത്തിയും കുത്തിക്കൊണ്ടുനില്&#x200d;ക്കുന്ന ചിത്രമാണ്  മധുരയില്&#x200d; കാണുന്നത്. അത്  ഇടതുപക്ഷക്കാര്&#x200d;  മനസിലാക്കേണ്ടതുണ്ട്. അതാണ് പറയുന്നത് ഈ തെരഞ്ഞെടുപ്പില്&#x200d; മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടിക്ക് പ്രസക്തിയില്ല എന്ന്. <br>  കോയമ്പത്തൂരിലും മധുരയിലും ഒരു നയം കേരളത്തില്&#x200d; വേറൊന്നും ഒരു രാജ്യത്ത് രണ്ട് നയമുള്ള ഇടതുപക്ഷത്തിന് എങ്ങിനെ ഇന്ത്യാ രാജ്യത്ത് ഒരു ബദല്&#x200d; ഉണ്ടാക്കാന്&#x200d; സാധിക്കുമെന്നും മുരളീധരന്&#x200d; ചോദിച്ചു. മുസ്‌ലീം ലീഗിനെ കുറ്റം പറയുന്ന കാര്യത്തിലും പിണറായിക്കും മോഡിക്കും ഒരേ സ്വരമാണ്. ഈ വരുന്ന തെരഞ്ഞെടുപ്പില്&#x200d; മോഡി-പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെ അധികാരത്തില്&#x200d; നിന്നും ഇറക്കി രാഹുല്&#x200d; ഗാന്ധിയെ അധികാരത്തിലെത്തിക്കണമെന്നും മുരളി പറഞ്ഞു. പ്രസ്സ് ഫോറം പ്രസിഡന്റ് അനീഷ് പാതിരിയാട് അധ്യക്ഷത വഹിച്ചു. വിഎ നാരായണന്&#x200d;, സജീവ് മാറോളി, അഡ്വ.സിടി സജിത്ത് എന്നിവരും മുരളീധരനോടെപ്പം ഉണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-muraleesharan-against-cpm-in-vadakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണ്ഡലം ഇളക്കി മറിച്ച് കെ. മുരളീധരന്റെ രണ്ടാംഘട്ട പര്യടനം</title>
		<link>https://www.chandrikadaily.com/k-muraleedharan-2nd-phase-campaing-in-vadakara.html</link>
					<comments>https://www.chandrikadaily.com/k-muraleedharan-2nd-phase-campaing-in-vadakara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 13 Apr 2019 11:26:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[p.jayarajan]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124233</guid>

					<description><![CDATA[നാദാപുരം: യു ഡി എഫ് സ്ഥാനാര്&#x200d;ത്ഥി കെ മുരളീധരന്&#x200d; നാദാപുരം മണ്ഡലത്തില്&#x200d; നടത്തിയ രണ്ടാംഘട്ട പര്യടനം ആവേശകരം. ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെക്കാതെ കൈകുഞ്ഞുങ്ങളേന്തിയ അമ്മമാരും, വയോജനങ്ങളും, യുവാക്കളുമെല്ലാം ഓരോ സ്വീകരണ കേന്ദ്രത്തിലും തടിച്ചുകൂടിയത് യു ഡി എഫ് നേതാക്കളെയും പ്രവര്&#x200d;ത്തകരെയും ആവേശഭരിതരാക്കി. &#8216;എന്റെ രാഷ്ട്രീയ ജിവിതത്തില്&#x200d; ഇന്നുവരെ എന്റെ കൈകളില്&#x200d; ചോരക്കറ പുരണ്ടിട്ടില്ല. ഒരു മകനും അച്ഛനെ നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഒരു സ്ത്രീയും വിധവയാകേണ്ടി വന്നിട്ടില്ല. എന്റെ കൈകള്&#x200d; ശുദ്ധമാണെന്ന് എനിക്കുറപ്പിച്ചു പറയാന്&#x200d; കഴിയും&#8217;. മുരളീധരന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>നാദാപുരം: യു ഡി എഫ് സ്ഥാനാര്&#x200d;ത്ഥി കെ മുരളീധരന്&#x200d; നാദാപുരം മണ്ഡലത്തില്&#x200d; നടത്തിയ രണ്ടാംഘട്ട പര്യടനം ആവേശകരം. ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെക്കാതെ  കൈകുഞ്ഞുങ്ങളേന്തിയ അമ്മമാരും, വയോജനങ്ങളും, യുവാക്കളുമെല്ലാം ഓരോ സ്വീകരണ കേന്ദ്രത്തിലും തടിച്ചുകൂടിയത് യു ഡി എഫ് നേതാക്കളെയും പ്രവര്&#x200d;ത്തകരെയും ആവേശഭരിതരാക്കി. &#8216;എന്റെ രാഷ്ട്രീയ ജിവിതത്തില്&#x200d; ഇന്നുവരെ എന്റെ കൈകളില്&#x200d; ചോരക്കറ പുരണ്ടിട്ടില്ല. ഒരു മകനും അച്ഛനെ നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഒരു സ്ത്രീയും വിധവയാകേണ്ടി വന്നിട്ടില്ല. എന്റെ കൈകള്&#x200d; ശുദ്ധമാണെന്ന് എനിക്കുറപ്പിച്ചു പറയാന്&#x200d; കഴിയും&#8217;. മുരളീധരന്&#x200d; നടത്തുന്ന പ്രസംഗത്തിലെ ഈ വാക്കുകള്&#x200d; കേള്&#x200d;ക്കുമ്പോള്&#x200d; ജനം മുരളിക്ക് ജയ്വിളിക്കുകയാണ്. ഇന്നലെ രാവിലെ ഒമ്പതരക്ക് കിഴക്കന്&#x200d; മലയോര ഗ്രാമമായ കരിങ്ങാട് നിന്നാണ് പര്യടനത്തിന്റെ തുടക്കം. കോണ്&#x200d;ഗ്രസ് നേതാവ് വി എം സുധീരന്&#x200d; ഉദ്ഘാടനം നിര്&#x200d;വഹിച്ചു. വര്&#x200d;ഗീയ ഫാസിസ്റ്റ് ശക്തികള്&#x200d;ക്കും, കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്&#x200d;ക്കും ബാലറ്റിലൂടെ കനത്ത മറുപടി നല്&#x200d;കാന്&#x200d; ജനാധിപത്യ വിശ്വാസികള്&#x200d;ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. തുടര്&#x200d;ന്ന് കുണ്ടുതോട്, പശുക്കടവ്, മുള്ളന്&#x200d;കുന്ന്, ദേവര്&#x200d;കോവില്&#x200d;, കുളങ്ങരത്താഴ, ചിയ്യൂര്&#x200d;, കുമ്മങ്കോട്, ചേലക്കാട്, കോടഞ്ചേരി, തലായി, ഇരിങ്ങണ്ണൂര്&#x200d;, താഴെ മുടവന്തേരി, കുറുവന്തേരി, കല്ലുനിര എന്നിവിടങ്ങളില്&#x200d; പര്യടനം നടത്തി രാത്രി ചെറുമോത്ത് നടന്ന സമാപനസമ്മേളനം  ജില്ലാ  മുസ്  ലിം  ലീഗ്  സെക്രട്ടറി എം എ റസാഖ് ഉദ്ഘാടനം  ചെയ്തു.<br>
 അഹമ്മദ് പുന്നക്കല്&#x200d;, സി വി എം വാണിമേല്&#x200d;, കെ ടി ജെയിംസ്, കെ പി രാജന്&#x200d;, സൂപ്പി നരിക്കാട്ടേരി, ആവോലം രാധാകൃഷ്ണന്&#x200d;, എന്&#x200d; കെ മൂസ മാസ്റ്റര്&#x200d;, അരയിലത്ത് രവി, ബംഗ്ലത്ത് മുഹമ്മദ്, കോരങ്കോട്ട് മൊയ്തു, അഡ്വ. എ സജീവന്&#x200d;, എം പി ജാഫര്&#x200d; മാസ്റ്റര്&#x200d;, മോഹനന്&#x200d; പാറക്കടവ്, പി കെ ഹബീബ്, സി വി കുഞ്ഞികൃഷ്ണന്&#x200d;, സി കെ നാസര്&#x200d;, മണ്ടോടി ബഷീര്&#x200d;, അശോകന്&#x200d; തൂണേരി, എം.കെ അഷ്റഫ്, നസീര്&#x200d; വളയം, ഹസന്&#x200d; ചാലില്&#x200d;, ഏരത്ത് അബൂബക്കര്&#x200d; ഹാജി, വി ടി കെ മുഹമ്മദ് വിവിധ കേന്ദ്രങ്ങളില്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-muraleedharan-2nd-phase-campaing-in-vadakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; ഗാന്ധി ബുധനാഴ്ച കേരളത്തില്&#x200d; എത്താന്&#x200d; സാധ്യത; മുരളീധരന്റെ പേര് പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/rahul-gandhi-reach-here-on-wednesday.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-reach-here-on-wednesday.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 31 Mar 2019 14:16:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122922</guid>

					<description><![CDATA[വടകര മണ്ഡലത്തില്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയായി കെ മുരളീധരന്റെ പേര് ഔദ്യോഗികമായി എഐസിസി പ്രഖ്യാപിച്ചു. മുരളീധരന്&#x200d; നാളെ (തിങ്കളാഴ്ച) നാമനിര്&#x200d;ദേശ പത്രിക നല്&#x200d;കും. രാവിലെ 11ന് കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന് മുമ്പാകെയാണ് പത്രിക നൽകുക. അതേസമയം, വയനാട്ടില്&#x200d; മത്സരിക്കുന്ന കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി ബുധനാഴ്ചയാകും നാമനിര്&#x200d;ദേശം നല്&#x200d;കുക. രണ്ടാം തീയതി ചൊവ്വാഴ്ച കോണ്&#x200d;ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ഡല്&#x200d;ഹിയില്&#x200d; പാര്&#x200d;ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാല്&#x200d; ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്&#x200d; എത്താന്&#x200d; കഴിയൂ എന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>വടകര മണ്ഡലത്തില്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയായി കെ മുരളീധരന്റെ പേര് ഔദ്യോഗികമായി എഐസിസി പ്രഖ്യാപിച്ചു. മുരളീധരന്&#x200d; നാളെ (തിങ്കളാഴ്ച)  നാമനിര്&#x200d;ദേശ പത്രിക നല്&#x200d;കും.  രാവിലെ 11ന് കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന് മുമ്പാകെയാണ് പത്രിക നൽകുക. അതേസമയം, വയനാട്ടില്&#x200d; മത്സരിക്കുന്ന കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി ബുധനാഴ്ചയാകും നാമനിര്&#x200d;ദേശം നല്&#x200d;കുക.</p>



<p>രണ്ടാം തീയതി ചൊവ്വാഴ്ച കോണ്&#x200d;ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ഡല്&#x200d;ഹിയില്&#x200d; പാര്&#x200d;ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാല്&#x200d; ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്&#x200d; എത്താന്&#x200d; കഴിയൂ എന്നാണ് വിവരം. വ്യാഴാഴ്ചയാണ് പത്രിക സമര്&#x200d;പ്പിക്കാനുള്ള അവസാന ദിവസം. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാംതീയതി വരെ പത്രിക പിന്&#x200d;വലിക്കാം.</p>



<p>കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്&#x200d; ഗാന്ധിയോട് വയനാട്ടില്&#x200d; മത്സരിക്കണമെന്ന ആവശ്യം കേരളത്തിലെ കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; അറിയിച്ചത്. തുടര്&#x200d;ന്ന് ടി.സിദ്ദീഖ് സ്ഥാനാര്&#x200d;ഥിത്വത്തില്&#x200d; നിന്ന് പിന്&#x200d;വാങ്ങുകയും ചെയ്തു. തുടര്&#x200d;ന്ന് ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചിതത്വങ്ങള്&#x200d;ക്കൊടുവില്&#x200d; ഇന്ന് എ.കെ ആന്റണിയാണ് രാഹുല്&#x200d; ഗാന്ധി വയനാട്ടില്&#x200d; മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഉത്തര്&#x200d;പ്രദേശിലെ അമേത്തിക്ക് പുറമെയാണ് രാഹുല്&#x200d; വയനാട്ടില്&#x200d; കൂടി മത്സരിക്കുക. ദക്ഷിണേന്ത്യയില്&#x200d; കോണ്&#x200d;ഗ്രസിന്റെ സീറ്റ് വര്&#x200d;ദ്ധിപ്പിക്കല്&#x200d; ലക്ഷ്യംവെച്ചാണ് രാഹുല്&#x200d; ഗാന്ധിയുടെ വരവ്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-reach-here-on-wednesday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓര്&#x200d;ക്കാട്ടേരിയെ ഇളക്കി മറിച്ച് മുരളീധരന്റെ റോഡ് ഷോ</title>
		<link>https://www.chandrikadaily.com/k-muraleedharan-rally-in-vadakara-orkkattiri.html</link>
					<comments>https://www.chandrikadaily.com/k-muraleedharan-rally-in-vadakara-orkkattiri.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Mar 2019 10:11:06 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[p.jayarajan]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122677</guid>

					<description><![CDATA[വടകര: ഓര്&#x200d;ക്കാട്ടേരിയെ ഇളക്കിമറിച്ച് വടകര ലോക്‌സഭ പാര്&#x200d;ലമെന്റ് മണ്ഡലം യു.ഡി. എഫ് സ്ഥാനാര്&#x200d;ത്ഥി കെ. മുരളീധരന്റെ റോഡ് ഷോ. ജയ് വിളികളുടെ ആവേശം മുഴങ്ങിയ റോഡ് ഷോ കാണാനായി നൂറുകണക്കിനാളുകളായിരുന്നു ടൗണിലേക്ക് ഒഴുകി എത്തിയത്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്&#x200d;ക്ക് വോട്ടില്ലെന്ന സന്ദേശമാണ് പ്രകടനങ്ങളില്&#x200d; മുഴങ്ങിയിരുന്നത്. വിവിധ യു.ഡി.എഫ് ഘടകകക്ഷികള്&#x200d; അണിനിരന്ന റോഡ് ഷോ ഡേ മാര്&#x200d;ട്ട് പരിസരത്ത് നിന്നുംആരംഭിച്ച് യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്&#x200d; അവസാനിച്ചു.റൂറല്&#x200d; ബാങ്ക് കണ്ണുക്കര ശാഖ, കുഞ്ഞിപ്പള്ളി പരിസരത്തും സ്ഥാനാര്&#x200d;ത്ഥിക്ക് സ്വീകരണം [&#8230;]]]></description>
										<content:encoded><![CDATA[
<p>വടകര: ഓര്&#x200d;ക്കാട്ടേരിയെ ഇളക്കിമറിച്ച് വടകര ലോക്‌സഭ  പാര്&#x200d;ലമെന്റ് മണ്ഡലം  യു.ഡി. എഫ് സ്ഥാനാര്&#x200d;ത്ഥി കെ. മുരളീധരന്റെ റോഡ് ഷോ.  ജയ് വിളികളുടെ ആവേശം മുഴങ്ങിയ റോഡ് ഷോ കാണാനായി നൂറുകണക്കിനാളുകളായിരുന്നു ടൗണിലേക്ക് ഒഴുകി എത്തിയത്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്&#x200d;ക്ക് വോട്ടില്ലെന്ന സന്ദേശമാണ് പ്രകടനങ്ങളില്&#x200d; മുഴങ്ങിയിരുന്നത്. </p>



<p>വിവിധ യു.ഡി.എഫ് ഘടകകക്ഷികള്&#x200d; അണിനിരന്ന റോഡ് ഷോ ഡേ മാര്&#x200d;ട്ട് പരിസരത്ത് നിന്നുംആരംഭിച്ച് യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്&#x200d; അവസാനിച്ചു.റൂറല്&#x200d; ബാങ്ക് കണ്ണുക്കര ശാഖ,  കുഞ്ഞിപ്പള്ളി പരിസരത്തും സ്ഥാനാര്&#x200d;ത്ഥിക്ക് സ്വീകരണം നല്&#x200d;കി. </p>



<p>കുഞ്ഞിപ്പള്ളിയിലും അറക്കിലാട് ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെയും സന്ദര്&#x200d;ശിച്ച് അനുഗ്രഹം തേടി.പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിട്ട് ദിവസങ്ങള്&#x200d; കഴിയുമ്പോഴും സ്ഥാനാര്&#x200d;ത്ഥിയെ കാണാനായി രാഷ്ട്രീയഭേദമന്യേയാണ്  സ്വീകരണ കേന്ദ്രങ്ങളില്&#x200d; ആളുകള്&#x200d; എത്തുന്നത മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; എം.സി ഇബ്രാഹിം, കോട്ടയില്&#x200d; രാധാകൃഷ്ണന്&#x200d;, കളത്തില്&#x200d; പീതാംബരന്&#x200d;, പ്രദീപ് ചോമ്പാല, എന്&#x200d;.പി അബ്ദുള്ള ഹാജി, അഡ്വ. ഇ. നാരായണന്&#x200d; നായര്&#x200d;, പി.കെ. അയൂബ്, സി.കെ വിശ്വനാഥന്&#x200d;, ഒ.കെ കുഞ്ഞബ്ദുള്ള, പറമ്പത്ത് പ്രഭാകരന്&#x200d;, അന്&#x200d;വര്&#x200d; ഹാജി, ക്രസന്റ് അബ്ദുള്ള, പി.പി ജാഫര്&#x200d;, ഷുഹൈബ് കുന്നത്ത്, ഷംസുദ്ദീന്&#x200d; കൈനാട്ടി എന്നിവര്&#x200d; അനുഗമിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-muraleedharan-rally-in-vadakara-orkkattiri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്&#x200d; സി.പി.എം നേതാവ് സി.ഒ.ടി നസീര്&#x200d;, വടകരയില്&#x200d; മത്സരിക്കുന്നതിനെ കുറിച്ച് പറയുന്നു&#8230;</title>
		<link>https://www.chandrikadaily.com/former-cpm-leader-against-cpm-politics-in-kannur-vadakara-constituency-loksabha-election-kerala-news.html</link>
					<comments>https://www.chandrikadaily.com/former-cpm-leader-against-cpm-politics-in-kannur-vadakara-constituency-loksabha-election-kerala-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Mar 2019 08:00:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cot naseer]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[p.jayarajan]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122372</guid>

					<description><![CDATA[കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, സി.പി.എമ്മിന്റെ മതേതരത്വം പറഞ്ഞുള്ള ഇരട്ടത്താപ്പ് ഇവയിലൊക്കെ പ്രതിഷേധിച്ച് സി.പി.എമ്മില്&#x200d; നിന്ന് രാജിവെച്ച നേതാവാണ് സി.ഒ.ടി നസീര്&#x200d;. മുന്&#x200d; തലശ്ശേരി നഗരസഭാംഗം കൂടിയായിരുന്ന നസീര്&#x200d; ഇത്തവണ വടകര പാര്&#x200d;ലമെന്റ് മണ്ഡലത്തില്&#x200d; നിന്നും സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയായി ജനവിധി തേടുകയാണ്. സി.പി.എമ്മില്&#x200d; നിന്നും രാജിവെച്ച് കേരളത്തില്&#x200d; ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലത്തില്&#x200d; മത്സരിക്കാനെത്തുന്ന നസീര്&#x200d; തെരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ച് ചന്ദ്രികഡെയ്‌ലി.കോമിനോട് സംസാരിക്കുകയാണ്. വടകരയില്&#x200d; മത്സരിക്കുന്നതിനെക്കുറിച്ച്? കഴിഞ്ഞ ഫെബ്രുവരിയില്&#x200d; തന്നെ വടകരയില്&#x200d; മത്സരിക്കുമെന്ന് തീരുമാനിച്ചിരുന്നു. അതിനുശേഷമാണ് മറ്റു മുന്നണികളുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, സി.പി.എമ്മിന്റെ മതേതരത്വം പറഞ്ഞുള്ള ഇരട്ടത്താപ്പ് ഇവയിലൊക്കെ പ്രതിഷേധിച്ച് സി.പി.എമ്മില്&#x200d; നിന്ന് രാജിവെച്ച നേതാവാണ് സി.ഒ.ടി നസീര്&#x200d;. മുന്&#x200d; തലശ്ശേരി നഗരസഭാംഗം കൂടിയായിരുന്ന നസീര്&#x200d; ഇത്തവണ വടകര പാര്&#x200d;ലമെന്റ് മണ്ഡലത്തില്&#x200d; നിന്നും സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയായി ജനവിധി തേടുകയാണ്. സി.പി.എമ്മില്&#x200d; നിന്നും രാജിവെച്ച് കേരളത്തില്&#x200d; ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലത്തില്&#x200d; മത്സരിക്കാനെത്തുന്ന നസീര്&#x200d; തെരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ച് ചന്ദ്രികഡെയ്‌ലി.കോമിനോട് സംസാരിക്കുകയാണ്. </p>



<p><strong>വടകരയില്&#x200d; മത്സരിക്കുന്നതിനെക്കുറിച്ച്?</strong></p>



<p>കഴിഞ്ഞ ഫെബ്രുവരിയില്&#x200d; തന്നെ വടകരയില്&#x200d; മത്സരിക്കുമെന്ന് തീരുമാനിച്ചിരുന്നു. അതിനുശേഷമാണ് മറ്റു മുന്നണികളുടെ സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണ്ണയമുണ്ടാവുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും കെ. മുരളീധരനാണ് യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി. സി.പി.എമ്മിന്റെ കണ്ണൂര്&#x200d; മുന്&#x200d; ജില്ലാ സെക്രട്ടറിയായ പി.ജയരാജന്&#x200d; മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ വടകരയില്&#x200d; മത്സരിക്കാന്&#x200d; തീരുമാനിച്ചിരുന്നു. യുവാക്കള്&#x200d;ക്ക് പ്രാതിനിധ്യമുള്ള തെരഞ്ഞെടുപ്പാവണം എന്നാണ് ആഗ്രഹം. </p>



<p>നേരത്തെ, 2016-ല്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; എ.എന്&#x200d; ഷംസീറിനെതിരെ മത്സരിക്കാന്&#x200d; ഒരുങ്ങിയിരുന്നു. അന്ന് സി.പി.എമ്മിന്റെ മുതിര്&#x200d;ന്ന നേതാക്കള്&#x200d; ഇടപെട്ട് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇവിടെ ജയരാജന്&#x200d; മത്സരിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്&#x200d; സ്ഥാനാര്&#x200d;ത്ഥിത്വവുമായി മുന്നോട്ടുപോകും. ഭീഷണിയെ അതിജീവിക്കാന്&#x200d; കഴിയും. </p>



<p><strong>വടകരയില്&#x200d; പി.ജയരാജനെതിരെ മത്സരിക്കുന്നതില്&#x200d; സി.പി.എമ്മുകാരുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടോ?</strong></p>



<p>ഞാന്&#x200d; അക്രമരാഷ്ട്രീയത്തിനെതിരാണ്. സൗഹാര്&#x200d;ദ്ദപരമായ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. അതാണ് മുന്നോട്ടുവെക്കുന്നതും. ഇതുവരെ ഭീഷണി ഉണ്ടായിട്ടില്ല. ചിലരൊക്കെ ഫോണില്&#x200d; വിളിച്ച് മത്സരിക്കുന്നതില്&#x200d; നിന്നും പിന്&#x200d;മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞാന്&#x200d; പിന്&#x200d;മാറുമെന്നാണ് അവര്&#x200d; കണക്കാക്കുന്നത്. മുന്നോട്ടുപോകുമ്പോള്&#x200d; ഭീഷണിക്ക് സാധ്യതയുണ്ട്. </p>



<p><strong>പിന്&#x200d;മാറുമോ?</strong></p>



<p>ഇല്ല. എന്തുതരം എതിര്&#x200d;പ്പുണ്ടായാലും വടകര മണ്ഡലത്തില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയായി മത്സരിക്കും.</p>



<p><strong>കണ്ണൂരില്&#x200d; അക്രമരാഷ്ട്രീയം നിലനിര്&#x200d;ത്തുന്നതില്&#x200d; സി.പി.എമ്മിന്റെ മുതിര്&#x200d;ന്ന നേതാക്കള്&#x200d;ക്ക് പങ്കുണ്ട്. ശുക്കൂര്&#x200d; വധം, കതിരൂര്&#x200d; മനോജ് വധം എന്നീ കേസുകളില്&#x200d; ജയരാജന്&#x200d; പ്രതിയുമാണ്. എന്താണ് പ്രതികരണം?</strong></p>



<p>അക്രമരാഷ്ട്രീയത്തോട് എല്ലാക്കാലത്തും എതിര്&#x200d;പ്പറിയിച്ചിട്ടുണ്ട്. സൗഹാര്&#x200d;ദ്ദപരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. ശുക്കൂര്&#x200d; വധവുമായി ബന്ധപ്പെട്ട് പി ജയരാജന്&#x200d; ഗൂഢാലോചന നടത്തിയെന്ന കേസ് നടന്നുകൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ട് അക്കാര്യത്തില്&#x200d; പ്രതികരിക്കാനില്ല. </p>



<p><strong>പി. ജയരാജനെതിരെ മത്സരിച്ചു എന്നതിന്റെ പേരില്&#x200d; തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ഭീഷണിയുണ്ടാവില്ലേ?</strong></p>



<p>അത്തരത്തിലുള്ള ഭീഷണികള്&#x200d; ഉണ്ടാവുമെന്ന് അറിഞ്ഞുകൊണ്ടാണ് മത്സരിക്കുന്നതിന് തയ്യാറെടുത്തത്. അതെല്ലാം നേരിടാന്&#x200d; കഴിയുമെന്നാണ് വിശ്വാസം. </p>



<p><strong>സി.പി.എം വിടാനുള്ള കാരണമെന്താണ്? </strong></p>



<p>പാര്&#x200d;ട്ടി അംഗത്വം പുതുക്കാന്&#x200d; നല്&#x200d;കിയ അപേക്ഷയില്&#x200d; &#8216;മതന്യൂനപക്ഷമാണോ&#8217; എന്ന കോളം ഒഴിച്ചിട്ടിരുന്നു. ആ കോളം പാര്&#x200d;ട്ടി അറിയാതെ പൂരിപ്പിക്കുകയായിരുന്നു. ഈ സംഭവത്തില്&#x200d; നിരാശനായിരുന്നു. പിന്നീട് അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പരാതി നല്&#x200d;കിയിരുന്നു.                                                                                                                                                                                                           എന്നാല്&#x200d; മറുപടിയൊന്നും ലഭിച്ചില്ല. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തോടും യോജിപ്പില്ല. സി.പി.എമ്മിന്റെ എന്നുമാത്രമല്ല, ആര് അക്രമം നടത്തിയാലും യോജിക്കാനാവില്ല. </p>



<p><strong>സ്വതന്ത്രസ്ഥാനാര്&#x200d;ത്ഥിയായി നില്&#x200d;ക്കുന്നത് കൊണ്ട് എങ്ങനെയാണ് പ്രചാരണം നടത്തുന്നത്?</strong></p>



<p>കോളേജ് വിദ്യാര്&#x200d;ത്ഥികളുള്&#x200d;പ്പെടെയുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രചാരണങ്ങള്&#x200d;ക്ക് ചുക്കാന്&#x200d; പിടിക്കുന്നത്. ഓണ്&#x200d;ലൈനിലൂടെ ഡിജിറ്റല്&#x200d; ഓണ്&#x200d;ലൈന്&#x200d; ടീമാണ് പ്രചാരണം കൂടുതലായും നടത്തുന്നത്. കൂടാതെ മണ്ഡലത്തിലെ പ്രമുഖരായ ചില വ്യക്തിത്വങ്ങളെയൊക്കെ നേരില്&#x200d; പോയി കാണാനായി. വീടുകള്&#x200d; തോറും കയറിയിറങ്ങി പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്. </p>



<p><strong>എന്താണ് പ്രതീക്ഷ?</strong></p>



<p>നിലവില്&#x200d; ഇരുമുന്നണികളിലും ശക്തരായ സ്ഥാനാര്&#x200d;ത്ഥികളാണ്. ഒരു ത്രികോണമത്സരമാണ് വടകരയില്&#x200d; നടക്കുന്നത്. ബി.ജെ.പിക്ക് ഒട്ടും സാധ്യതയുണ്ടാവില്ല. സൗഹാര്&#x200d;ദ്ദപരമായ രാഷ്ട്രീയത്തെ വടകരയിലെ ജനങ്ങള്&#x200d; അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. വടകരയില്&#x200d; പരിസ്ഥിതി സൗഹാര്&#x200d;ദ്ദപരമായ, തൊഴില്&#x200d; മേഖലയില്&#x200d; ഉന്നമനമുള്ള ഒരു വികസന കാഴ്ച്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. വടകരയെ അക്രമമില്ലാത്ത നാടാക്കി മാറ്റുന്നതിന് പ്രവര്&#x200d;ത്തിക്കും. </p>



<p><strong>മുന്&#x200d; സി.പി.എം നേതാവ് സി.ഒ.ടി നസീര്&#x200d;, വടകരയില്&#x200d; മത്സരിക്കുന്നതിനെ കുറിച്ച് പറയുന്നു </strong></p>



<p>ശുക്കൂര്&#x200d; വധം, കതിരൂര്&#x200d; മനോജ് വധം എന്നീ കേസുകളിലെ പ്രതിയാണ് പി.ജയരാജന്&#x200d;. മുന്&#x200d; സി.പി.എം നേതാവും തലശ്ശേരി നഗരസഭാംഗവുമായിരുന്നു സി.ഒ.ടി നസീര്&#x200d;. വടകരയില്&#x200d; മത്സരിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-cpm-leader-against-cpm-politics-in-kannur-vadakara-constituency-loksabha-election-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അറിയപ്പെടാത്ത കെ മുരളീധരന്&#x200d;&#8230;</title>
		<link>https://www.chandrikadaily.com/fb-post-about-k-muraleedharan-candidate-news.html</link>
					<comments>https://www.chandrikadaily.com/fb-post-about-k-muraleedharan-candidate-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Mar 2019 08:11:01 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[loksabha election 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121731</guid>

					<description><![CDATA[Abid Adivaram എഴുതിയ കുറിപ്പ്.. അറിയപ്പെടാത്ത കെ മുരളീധരന്&#x200d; 1996 ലാണ്. ഞാന്&#x200d; കോഴിക്കോട് ഗവണ്&#x200d;മെന്റ് ആര്&#x200d;ട്‌സ് ആന്&#x200d;ഡ് സയന്&#x200d;സ് കോളേജിലെ കെ എസ് യു യുണിറ്റ് പ്രസിഡണ്ട്. മദ്യപിച്ച് കാമ്പസ്സില്&#x200d; വന്ന ചില വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കെതിരെ പ്രിന്&#x200d;സിപ്പാള്&#x200d; നടപടി എടുക്കുകയും അതിന്റെ പേരില്&#x200d; വിവാദവും സമരവുമൊക്കെ ഉണ്ടാവുകയും ചെയ്തു, ഹിസ്റ്ററിയിലെ അദ്ധ്യാപകന്&#x200d; ആയിരുന്ന മനോഹരന്&#x200d; സാറാണ് ചോദിച്ചത്, &#8216;ലഹരിക്കെതിരെ ഒരു ബോധവല്&#x200d;ക്കരണ കാമ്പയിന്&#x200d; നടത്തിക്കൂടേ, നമ്മുടെ കാമ്പസിലും പരിസരത്തെ സ്ഥാപനങ്ങളിലും?&#8217; ആശയം കെ എസ് യു ഏറ്റെടുത്തു, [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>Abid Adivaram </strong>എഴുതിയ കുറിപ്പ്..</p>



<p>അറിയപ്പെടാത്ത കെ മുരളീധരന്&#x200d;</p>



<p>1996 ലാണ്. </p>



<p>ഞാന്&#x200d; കോഴിക്കോട് ഗവണ്&#x200d;മെന്റ് ആര്&#x200d;ട്‌സ് ആന്&#x200d;ഡ് സയന്&#x200d;സ് കോളേജിലെ കെ എസ് യു യുണിറ്റ് പ്രസിഡണ്ട്.<br>
മദ്യപിച്ച് കാമ്പസ്സില്&#x200d; വന്ന ചില വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കെതിരെ പ്രിന്&#x200d;സിപ്പാള്&#x200d; നടപടി എടുക്കുകയും അതിന്റെ പേരില്&#x200d; വിവാദവും സമരവുമൊക്കെ ഉണ്ടാവുകയും ചെയ്തു, ഹിസ്റ്ററിയിലെ അദ്ധ്യാപകന്&#x200d; ആയിരുന്ന മനോഹരന്&#x200d; സാറാണ് ചോദിച്ചത്, &#8216;ലഹരിക്കെതിരെ ഒരു ബോധവല്&#x200d;ക്കരണ കാമ്പയിന്&#x200d; നടത്തിക്കൂടേ, നമ്മുടെ കാമ്പസിലും പരിസരത്തെ സ്ഥാപനങ്ങളിലും?&#8217;</p>



<p>ആശയം കെ എസ് യു ഏറ്റെടുത്തു, കല്ലായി മുതല്&#x200d; മീഞ്ചന്ത വരെ നഗരത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നോട്ടിസ് വിതരണവും മറ്റു പ്രചരണ പരിപാടികളും സംഘടിപ്പിക്കാന്&#x200d; തീരുമാനിച്ചു,</p>



<p>വൈകുന്നേരം മറ്റെന്തോ കാര്യത്തിന് ബിലാത്തിക്കുളത്തുള്ള കെ മുരളീധരന്റെ വീട്ടില്&#x200d; പോയപ്പോള്&#x200d;, അദ്ദേഹത്തിന്റെ സെക്രട്ടറി ജ്യോതി പ്രകാശ് പറഞ്ഞു, മുരളിയേട്ടന്&#x200d; വീട്ടിലുണ്ട് കണ്ടിട്ട് പൊയ്‌ക്കോ..<br>
അല്പസമയം കഴിഞ്ഞപ്പോള്&#x200d; അകത്തേക്ക് വിളിച്ചു, കാമ്പസിലെ വിശേഷങ്ങള്&#x200d; തിരക്കിയപ്പോള്&#x200d; &#8216;ലഹരി വിരുദ്ധ കാംപസ്&#8217; പരിപാടിയുടെ ആലോചനയിലാണെന്ന് പറഞ്ഞു, അദ്ദേഹം വിശദശാംശങ്ങള്&#x200d; ചോദിച്ച ശേഷം, മെഡിക്കല്&#x200d; കോളേജിലുള്ള ലഹരിക്കെതിരെ പ്രവര്&#x200d;ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയേക്കൂടി സഹകരിച്ചു പരിപാടി ഉഷാറാക്കാന്&#x200d; പറഞ്ഞു, ജ്യോതി പ്രകാശിനോട് അവരെ വിളിച്ച് ഏര്&#x200d;പ്പാടാക്കാന്&#x200d; പറഞ്ഞു, ഞങ്ങള്&#x200d;ക്ക് വേണ്ട സാമ്പത്തീകവും ഏര്&#x200d;പ്പാടാക്കാന്&#x200d; പറഞ്ഞു, യാത്രയാക്കി അദ്ധേഹം.</p>



<p>എംടി വാസുദേവന്&#x200d; നായരെ വരെ ഉള്&#x200d;പ്പെടുത്തി, നഗരത്തില്&#x200d; ഉടനീളം നോട്ടീസ് വിതരണം നടത്തി, റിഹാബിലിറ്റേഷന്&#x200d; കേന്ദ്രങ്ങളില്&#x200d; സന്ദര്&#x200d;ശനം നടത്തി പരിപാടി ഞങ്ങള്&#x200d; ജോറാക്കി.</p>



<p>പറയാന്&#x200d; വന്ന കാര്യം വേറെയാണ്,<br>
പരിപാടിക്ക് വേണ്ടി ഞങ്ങള്&#x200d;ക്ക് കാശ് വേണമല്ലോ, ഒരു രൂപയുടെ ടോക്കണ്&#x200d; അടിച്ച് ഒരു കലക്ഷന്&#x200d; എടുക്കാനാണ് ഞങ്ങളുടെ പ്ലാന്&#x200d;, അപ്പോഴാണ് ജ്യോതി പ്രകാശ് മിഠായിത്തെരുവിലെ ഒരു ഫുട് വെയറിലേക്ക് പറഞ്ഞയച്ചത്,പരിപാടിക്ക് സംഭാവന വാങ്ങാന്&#x200d;! <br>
ആ കടയില്&#x200d; ചെന്നു, മുരളിയേട്ടന്&#x200d; പറഞ്ഞിട്ട് വന്നതാണ് എന്ന് പറഞ്ഞപ്പഴേ അദ്ദേഹം ഇരിക്കാന്&#x200d; പറഞ്ഞു, കുടിക്കാന്&#x200d; എന്താണ് വേണ്ടത് എന്ന് ചോദിച്ചു, പിരിവിന് ചെന്നവനോട് ഇത്ര ബഹുമാനമോ എന്ന് ശങ്കിച്ചു നില്&#x200d;ക്കുമ്പോള്&#x200d; അദ്ദേഹം രണ്ടായിരം രൂപയെടുത്തു തന്നു! ഇനി വേണമെങ്കില്&#x200d; പറയണം എന്നും പറഞ്ഞു, എന്റെ കിളി പോയി, പരമാവധി അഞ്ഞൂറ് രൂപ പ്രതീക്ഷിച്ചു പോയവന്, രണ്ടായിരം രൂപയും സ്വീകരണവും.</p>



<p>അത്ഭുതം തോന്നിയത് കൊണ്ട് ഞാന്&#x200d; അദ്ദേഹത്തോട് കാര്യം തിരക്കി, ഇതെന്താ ഇങ്ങനെ?<br>
ആ മനുഷ്യന്&#x200d; പറഞ്ഞു, മുരളിയേട്ടന്&#x200d; പറഞ്ഞു വിട്ടയാള്&#x200d;ക്ക് ഞാന്&#x200d; ഇത്രയും കൊടുത്താല്&#x200d; പോരാ…എന്റെ ജീവിതം തിരിച്ചു തന്നത് അദ്ദേഹമാണ്! <br>
അയാള്&#x200d; പറഞ്ഞ കഥ ഇങ്ങനെയാണ്,</p>



<p>ഒരു ബിസിനസ്സ് ചെയ്ത് പരാജയപ്പെട്ട് പ്രതിസന്ധിയിലായി നില്&#x200d;ക്കവെയാണ്, ഞാന്&#x200d; ഈ സ്ഥാപനം തുടങ്ങുന്നത്, ആധാരം പണയപ്പെടുത്തി എടുത്ത ബാങ്ക് ലോണും, ഭാര്യയുടെ ആഭരണങ്ങള്&#x200d; വിറ്റ പണവും, വായ്പകള്&#x200d; വേറെയും, ഡല്&#x200d;ഹിയിലും ആഗ്രയിലുമൊക്കെ പോയി പെരുന്നാളിന് കച്ചവടം ചെയ്യാന്&#x200d; ചരക്കുകള്&#x200d; എടുത്ത് വന്നതാണ്, കോഴിക്കോട് റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; വെച്ച് ടാക്‌സ് കാര്&#x200d; പിടിച്ചു, മൂന്നു ലക്ഷം രൂപ അടക്കണമത്രെ! എന്നാലേ സാധനങ്ങള്&#x200d; വിട്ടുകിട്ടൂ. എനിക്ക് തലകറങ്ങി, ഊണും ഉറക്കവും ഇല്ലാതായി, പലതവണ ആ ഓഫിസ് കേറി ഇറങ്ങി, ഈ സാധനങ്ങള്&#x200d; എല്ലാം കൂടി വിറ്റാല്&#x200d; എനിക്ക് മൂന്നു ലക്ഷം കിട്ടില്ല എന്ന് താണു കേണു പറഞ്ഞു, ഞാനും ഭാര്യയും കൂടി ചെന്ന് കരഞ്ഞു നോക്കി. നാട്ടില്&#x200d; ഇടതുപക്ഷക്കാരനായ ഞാന്&#x200d; സഹായം ചോദിച്ച് പലരുടെയും അടുത്ത് ചെന്നു, ആര്&#x200d;ക്കും ഒന്നും ചെയ്യാന്&#x200d; കഴിയുന്നില്ല, ഒരു ലക്ഷം കൈക്കൂലി കൊടുത്ത് പരിഹരിക്കാന്&#x200d; ഏജന്റിനെ കിട്ടി, ഈ സമയം അവരുടെ ചാകരയാണത്രെ, എങ്ങനെയും പണം കൊടുത്ത പെരുന്നാളിന് മുമ്പ് സാധങ്ങള്&#x200d; റിലീസ് ചെയ്യുമെന്ന് അവര്&#x200d;ക്കറിയാം പക്ഷെ എന്റെ കയ്യില്&#x200d; ആയിരം രൂപപോലുമില്ല, രണ്ടാഴ്ചക്കകം പെരുന്നാള്&#x200d; വരുന്നു, ഇനിയെന്ത് ചെയ്യും എന്നറിയില്ല.</p>



<p>ആത്മഹത്യയെ കുറിച്ച് ആലോചിച്ചു തുടങ്ങിയ ദിവസങ്ങളിലാണ്, തൊട്ടടുത്ത ടെക്സ്റ്റയില്&#x200d;സ് കടക്കാരന്&#x200d; എന്നോട് കെ മുരളീധരനെപ്പോയി കാണാന്&#x200d; പറഞ്ഞത്, ഞാന്&#x200d; കണ്&#x200d;ഗ്രസ്സുകാരനല്ല, മുരളിയുടെ ഒരു ബന്ധവുമില്ല, പാര്&#x200d;ട്ടിക്കാരുമായി അടുപ്പവുമില്ല.! ഒരു ദിവസം മുഴുവനും തിരിഞ്ഞും മറിഞ്ഞും ആലോചിച്ചു, അവസാനം ഒറ്റക്ക് ഒരു വൈകുന്നേരം വീട്ടില്&#x200d; ചെന്നു, ആള്&#x200d; സ്ഥലത്തില്ല, എപ്പോള്&#x200d; വരുമെന്നും അറിയില്ല, ഞാന്&#x200d; കാത്തിരുന്നു, രണ്ടു മൂന്ന് മണിക്കൂര്&#x200d; എന്നെ അവിടത്തന്നെ കണ്ടപ്പോള്&#x200d; സെക്രട്ടറി എന്താണ് കാര്യം എന്നന്വേഷിച്ചു, കാര്യം പറഞ്ഞപ്പോള്&#x200d; വൈകിയാലും കണ്ടിട്ട് പോയാല്&#x200d; മതി എന്ന് പറഞ്ഞു, അഞ്ചാറു പേര്&#x200d; വേറെയും കാത്തു നില്&#x200d;ക്കുന്നുണ്ട്. ഏതാണ്ട് പതിനൊന്ന് മണിയോടെയാണ് അദ്ദേഹം വന്നത്, നല്ല ക്ഷീണിതനാണ്. പക്ഷെ അദ്ദേഹം ഓരോരുത്തരെയായി വിളിപ്പിച്ചു, എന്റെ ഊഴം വന്നു ഞാന്&#x200d; സകല ദൈവങ്ങളെയും വിളിച്ച് അകത്തു കയറി കാര്യം പറഞ്ഞു, ഇടക്ക് ഞാന്&#x200d; വിങ്ങിപൊട്ടിപ്പോയി, അദ്ദേഹം ഒരു സഹോദരനെപ്പോലെ തോളില്&#x200d; തട്ടി ആശ്വസിപ്പിച്ചു, ഓഫിസറുടെ പേരും ഓഫിസ് നമ്പറും എഴുതി വാങ്ങി, രാവിലെ പത്ത് മണിക്ക് അവിടെപ്പോകാന്&#x200d; പറഞ്ഞു.</p>



<p>ഉറക്കം വരാത്ത ഒരു രാത്രിക്ക് ശേഷം ഞാന്&#x200d; ടാക്‌സ് ഓഫീസിലെത്തി, ഓഫിസര്&#x200d; എന്നോട് ഇരിക്കാന്&#x200d; പറഞ്ഞു, കലി തുള്ളി, എന്നെ കള്ളനും കള്ളക്കടത്തുകാരനുമാക്കി ചിത്രീകരിച്ച അതെ ഓഫിസര്&#x200d;, പാവമായി അഭിനയിച്ച് കാര്യം നേടാന്&#x200d; നോക്കണ്ട എന്ന് എന്റ്‌റെ ഭാര്യയുടെ കണ്ണീരിനെ പരിഹസിച്ച അതേ മനുഷ്യന്&#x200d;. <br>
എന്റെ ബില്ലുകള്&#x200d; എല്ലാം തന്നിട്ട് ഫോട്ടോ കോപ്പി എടുത്തു വരാന്&#x200d; പറഞ്ഞു, ഒറിജിനല്&#x200d; ബില്ലുകള്&#x200d; വാങ്ങി വെച്ച ശേഷം ഒന്ന് രണ്ടു കടലാസുകളില്&#x200d; ഒപ്പിടിച്ചു, പെരുന്നാള്&#x200d; കഴിഞ്ഞു അഞ്ചാം ദിവസം ഇവിടെ എത്തണം എന്ന് നിര്&#x200d;ദ്ദേശിച്ചു, പിടിച്ചു വെച്ച സാധനങ്ങള്&#x200d; എല്ലാം റിലീസ് ചെയ്തു തന്നു, സ്വപ്നമാണോ യാഥാര്&#x200d;ഥ്യമാണോ എന്ന് തിരിച്ചറിയാന്&#x200d; കഴിയാതെ ഞാന്&#x200d; അന്ധാളിച്ചു നിന്നു, ദൈവം മുരളീധരന്റെ രൂപത്തില്&#x200d; പ്രത്യക്ഷപ്പെട്ടു എന്ന് തന്നെ ഞാന്&#x200d; വിശ്വസിച്ചു, അന്ന് വൈകിട്ട് അദ്ദേഹത്തെ കാണാന്&#x200d; പോയപ്പോള്&#x200d; ആള് സ്ഥലത്തില്ല കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്നറിഞ്ഞു, നിങ്ങള്&#x200d; പെരുന്നാളും കച്ചവടും ഒക്കെ കഴിഞ്ഞിട്ട് വാ എന്ന് പറഞ്ഞു സെക്രട്ടറി തിരിച്ചയച്ചു,</p>



<p>ഞാന്&#x200d; നന്നായി ബിസിനസ്സ് ചെയ്തു, പെരുന്നാള്&#x200d; കഴിഞ്ഞു അഞ്ചാം ദിവസം, ടാക്‌സ് ഓഫീസില്&#x200d; ചെന്നു, അവര്&#x200d; റെസിപ്റ്റ് തന്നു ഫൈനടച്ചു, 18000 രൂപ! എല്ലാം കഴിഞ്ഞ ശേഷം ഞാന്&#x200d; മുരളിയേട്ടനെ കാണാന്&#x200d; പോയി, അദ്ദേഹത്തിന് എന്തെങ്കിലും കൊടുക്കണമല്ലോ, രണ്ടാഴ്ചമുമ്പ് അഞ്ചു പൈസ കയ്യില്&#x200d; ഇല്ലാതിരുന്നപോലല്ല, എന്റ്‌റെ കയ്യില്&#x200d; കച്ചവടം ചെയ്ത കാശുണ്ട്, ഭാര്യയും ഞാനുമാണ് പോയത്, അവളുണ്ടാക്കിയ ഉണ്ണിയപ്പവും കവറില്&#x200d; തരക്കേടില്ലാത്ത ഒരു സംഖ്യയും വെച്ചു, അതിരാവിലെയാണ് പോയത്, അദ്ദേഹത്തെ കണ്ടു നന്ദി പറഞ്ഞു, അദ്ദേഹം ഭാര്യയെ വിളിച്ചു എന്റെ ഭാര്യക്ക് പരിചയപ്പെടുത്തി,അവര്&#x200d; ഉണ്ണിയപ്പം വാങ്ങി, ഏട്ടന് ഉണ്ണിയപ്പം ഇഷ്ടമാണ് കേട്ടോ എന്ന് പറഞ്ഞു, ഞാന്&#x200d; കാശ് കൊടുക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു, അനിയാ നീ വെച്ചോ, ദൈവം ഈ കണ്ട സൗഭാഗ്യങ്ങളൊക്കെ എനിക്ക് തന്നിട്ടുണ്ട്, എനിക്ക് വോട്ടു ചെയ്യുന്ന ജനങ്ങളെ കഴയാവുന്ന വിധം സഹായിക്കേണ്ടത് എന്റെ ബാധ്യതയാണ്, അതെ ഞാന്&#x200d; ചെയ്തുള്ളൂ…!</p>



<p>അദ്ദേഹം ഞങ്ങളെപ്പറഞ്ഞയച്ചു, ആ വീടിന് മുന്നില്&#x200d; കുറെ നേരം നിന്ന ശേഷം ഞാന്&#x200d; അദ്ദേഹത്തിന്റെ സെക്രട്ടറിയെ കണ്ടു, കഥകളൊക്കെ പറഞ്ഞു, കൂട്ടത്തില്&#x200d; ഞാന്&#x200d; അദ്ദേഹത്തോട് ഒരു അഭ്യര്&#x200d;ത്ഥന നടത്തി, ആര്&#x200d;ക്കെങ്കിലും പിരിവോ സഹായമോ വേണമെങ്കില്&#x200d; എന്റെ അടുത്തേക്ക് പറഞ്ഞു വിടണം, കടയിലെ നമ്പര്&#x200d; കൊടുത്തു. ഒരു കൊല്ലത്തിനിടക്ക് രണ്ട് പേരെ വന്നുള്ളൂ, മൂന്നാമത്തെയാളാണ് നിങ്ങള്&#x200d;, ചെറിയ സംഖ്യ മതി കേട്ടോ എന്ന് സെക്രട്ടറി പറഞ്ഞത് കൊണ്ടാണ് ഞാന്&#x200d; രണ്ടായിരത്തില്&#x200d; ഒതുക്കിയത്, ഇനിയും ഒരു നൂറു പേര്&#x200d;ക്ക് കൊടുത്താല്&#x200d; പോലും എനിക്ക് മുരളിയേട്ടനോടുള്ള ബാധ്യത തീരില്ല.</p>



<p>ഈ അനുഭവം അന്ന് മുതല്&#x200d; ഞാന്&#x200d; പലരോടും പങ്ക് വെച്ചിട്ടുണ്ട്, <br>
ആദ്യമായാണ് എഴുതുന്നത്. </p>



<p>മുരളിയേട്ടന്&#x200d; വീണ്ടും കോഴിക്കോട്ടേക്ക് വരുമ്പോള്&#x200d; തന്നെയല്ലേ ഇത് പറയേണ്ടത്?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fb-post-about-k-muraleedharan-candidate-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
