<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>k rajan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/k-rajan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 29 Oct 2024 14:12:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>k rajan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പൂരം കലക്കല്&#x200d;: മുഖ്യമന്ത്രിയെ തള്ളി മന്ത്രി കെ. രാജന്&#x200d;</title>
		<link>https://www.chandrikadaily.com/the-minister-added-that-once-the-report-of-the-three-tiered-investigation-comes-things-will-become-clear.html</link>
					<comments>https://www.chandrikadaily.com/the-minister-added-that-once-the-report-of-the-three-tiered-investigation-comes-things-will-become-clear.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 29 Oct 2024 14:12:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[k rajan]]></category>
		<category><![CDATA[thrissur pooram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315362</guid>

					<description><![CDATA[ത്രിതല അന്വേഷണത്തിന്റെ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ കാര്യങ്ങൾ വ്യക്തമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.]]></description>
										<content:encoded><![CDATA[<p>പൂരം കലക്കലിൽ മുഖ്യമന്ത്രിയെ തള്ളി മന്ത്രി കെ.രാജൻ. പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കട്ടെ, വിഷയം നിയമസഭയ്ക്കകത്തും പുറത്തും ചർച്ച ചെയ്തതാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടായെന്നത് വ്യക്തമാണ്. വാക്കിന്റെ പ്രശ്‌നമാണെങ്കിൽ പുതിയ വാക്ക് കണ്ടെത്തിയാൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ത്രിതല അന്വേഷണത്തിന്റെ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ കാര്യങ്ങൾ വ്യക്തമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം തള്ളി സിപിഐ മുമ്പ് തന്നെ രംഗത്തുവന്നിരുന്നു. പൂരം അലങ്കോലപ്പെട്ടന്ന കാര്യത്തിൽ സംശയമില്ല. പൂരത്തിന്റെ പ്രധാന ചടങ്ങുകൾ അലങ്കോലപ്പെട്ടു. വെടിക്കെട്ട് നടത്താൻ ഏഴര മണിവരെ നീണ്ടാൽ അലങ്കോലപ്പെട്ടുവെന്ന് തന്നെയാണ് അർഥമെന്നും വി.എസ് സുനിൽകുമാർ പറഞ്ഞു.</p>
<p>പൂരം അടിമുടി അലങ്കോലപ്പെട്ടുവെന്ന പ്രചാരണത്തോട് യോജിപ്പില്ല. പക്ഷേ, പൂരത്തിന്റെ പ്രധാന ചടങ്ങുകൾ അലങ്കോലപ്പെട്ടു. എല്ലാ ദേവസ്വങ്ങളും സമയത്തിന് പൂരം എഴുന്നെള്ളിച്ചെങ്കിലും തിരുവമ്പാടിക്ക് ചില കാരണങ്ങളാൽ സമയക്രമം പാലിക്കാനായില്ല. തുടർന്ന് പൊലീസ് ബാരിക്കേഡ് വെച്ച് തടയാൻ ശ്രമിച്ചപ്പോൾ ബന്ധപ്പെട്ട ആളുകളുമായി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം ബാരിക്കേഡ് വലിച്ചുമാറ്റാനായിരുന്നു പിന്നീടുണ്ടായ ശ്രമം.</p>
<p>അവിടെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ജനങ്ങളുമായി ഉന്തും തള്ളും ചെറിയ തോതിൽ ലാത്തി ചാർജും ഉണ്ടായി. അതിന് പരിഹാരം ഉണ്ടാക്കുന്നതിന് പകരം നടന്നുകൊണ്ടിരിക്കുന്ന മേളം നിർത്തിവെക്കാനാണ് നിർദേശം കൊടുത്തത്.</p>
<p>വെടിക്കെട്ട് അടക്കം നടത്തില്ല എന്ന് തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയതിന് പിന്നിൽ ആരൊക്കെയാണെന്നും സുനിൽകുമാർ ചോദിച്ചു.വെടിക്കെട്ട് അലങ്കോലപ്പെടുത്തി രാഷ്ട്രീയമായ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്ത സംഘ്പരിവാറിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും സുനിൽകുമാർ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-minister-added-that-once-the-report-of-the-three-tiered-investigation-comes-things-will-become-clear.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുണ്ടക്കൈയിൽ ഔദ്യോഗിക തിരച്ചിൽ രണ്ടു ദിവസം കൂടി</title>
		<link>https://www.chandrikadaily.com/two-more-days-of-official-search-in-mundakai.html</link>
					<comments>https://www.chandrikadaily.com/two-more-days-of-official-search-in-mundakai.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 15 Aug 2024 08:46:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k rajan]]></category>
		<category><![CDATA[landslide]]></category>
		<category><![CDATA[searching]]></category>
		<category><![CDATA[wayand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306324</guid>

					<description><![CDATA[10 ക്യാമ്പുകളിലായി 495 കുടുംബങ്ങളിലെ 1,350 പേരാണുള്ളത്]]></description>
										<content:encoded><![CDATA[<p>മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഔദ്യോഗിക തിരച്ചിൽ രണ്ടു ദിവസം കൂടിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ചാലിയാർ തീരത്ത് തിരച്ചിൽ വെള്ളിയാഴ്ച വരെ തുടരും. ആര് ആവശ്യപ്പെട്ടാലും രണ്ടു ദിവസത്തിന് ശേഷവും തിരച്ചിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.</p>
<p>10 ക്യാമ്പുകളിലായി 495 കുടുംബങ്ങളിലെ 1,350 പേരാണുള്ളത്. ഇതുവരെ 420 സാമ്പിളുകൾ ഡിഎൻഎ ടെസ്റ്റിനയച്ചതായും മന്ത്രി അറിയിച്ചു. അതേസമയം വയനാട് ദുരന്തബാധിതർക്ക് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. ദുരന്തബാധിതർക്ക് 6 ലക്ഷം രൂപ അനുവദിച്ചാണ് ഉത്തരവ് ഇറങ്ങിയത്. അപകടത്തിൽപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 50,000 രൂപ അനുവദിച്ചു. സംസ്ഥാന ദുരന്തനിവാരണ പ്രതികരണനിധിയിൽ നിന്ന് അനുവദിച്ച തുകയ്ക്ക് പുറമെയാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-more-days-of-official-search-in-mundakai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വൈറ്റ് ഗാര്&#x200d;ഡിന്റെ പ്രവര്&#x200d;ത്തനം മഹത്തരം&#8217;; മന്ത്രി കെ. രാജന്&#x200d;</title>
		<link>https://www.chandrikadaily.com/great-is-the-work-of-the-white-guard-minister-k-rajan.html</link>
					<comments>https://www.chandrikadaily.com/great-is-the-work-of-the-white-guard-minister-k-rajan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 05 Aug 2024 06:29:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k rajan]]></category>
		<category><![CDATA[landslide]]></category>
		<category><![CDATA[news]]></category>
		<category><![CDATA[wayanad]]></category>
		<category><![CDATA[white guard]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304673</guid>

					<description><![CDATA[യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>വയനാട് ഉരുള്&#x200d;പൊട്ടലുണ്ടായ സമയത്ത് രക്ഷാപ്രവര്&#x200d;ത്തകര്&#x200d;ക്കുള്&#x200d;പ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്&#x200d;ഡ് നടത്തിവന്ന ഭക്ഷണശാല പൂട്ടിച്ചതില്&#x200d; പ്രതികരിച്ച് റവന്യൂ മന്ത്രി കെ.രാജന്&#x200d;. വൈറ്റ് ഗാര്&#x200d;ഡിന്റെ സേവനം മഹത്തരമാണ്. ആരെയും തടയാന്&#x200d; ഞങ്ങള്&#x200d; നിശ്ചയിച്ചിട്ടില്ല. ഒരു തര്&#x200d;ക്കത്തിനും ഇപ്പോള്&#x200d; ഇടയില്ല. നമ്മള്&#x200d; ഒറ്റമനസായി നില്&#x200d;ക്കേണ്ട സമയമാണ്. ഇപ്പോള്&#x200d; വേണ്ടത് വിവാദമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>&#8216;എല്ലാം സന്നദ്ധപ്രവര്&#x200d;ത്തകരെയും കൂട്ടിച്ചേര്&#x200d;ത്ത് ഈ മിഷന്&#x200d; പൂര്&#x200d;ത്തീകരിക്കാനാണ് സര്&#x200d;ക്കാര്&#x200d; ലക്ഷ്യമിടുന്നത്. ഇതില്&#x200d; രാഷ്ട്രീയമില്ല. ബെയ്‌ലി പാലത്തിനകത്തേക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യത്തില്&#x200d; സര്&#x200d;ക്കാറിന് ഉറപ്പുവരുത്തണം. പുറത്ത് സന്നദ്ധപ്രവര്&#x200d;ത്തകര്&#x200d; എത്ര ഭക്ഷണം വേണമെങ്കിലും കൊടുത്തോട്ടേ. വാഹനങ്ങള്&#x200d; അകത്തേക്ക് കൊണ്ടുവന്ന് ഷൂട്ടിങ്ങും ഭക്ഷണം കൊടുക്കലും കുറച്ച് അവസാനിപ്പിക്കുന്നത് നല്ലതാണ്&#8217; മന്ത്രി പറഞ്ഞു. ലോകത്തിന് മാതൃകയാകും വിധം പുനരധിവാസത്തിന് കേരള മോഡല്&#x200d; രൂപപ്പെടുത്തുമെന്നും തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>വൈറ്റ് ഗാര്&#x200d;ഡ് മേപ്പാടി കള്ളാടിയില്&#x200d; ഒരുക്കിയ ഊട്ടുപുര കഴിഞ്ഞദിവസം പൊലീസ് പൂട്ടിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രക്ഷാപ്രവര്&#x200d;ത്തകര്&#x200d;ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമടക്കം ഉണ്ടായി. സര്&#x200d;ക്കാര്&#x200d; തീരുമാനത്തിനെതിരെ രക്ഷാപ്രവര്&#x200d;ത്തകരും യൂത്ത് ലീഗ്, കോണ്&#x200d;ഗ്രസ് നേതാക്കളും രൂക്ഷവിമര്&#x200d;ശനവുമായി രംഗത്തെത്തുകയും സോഷ്യല്&#x200d;മീഡിയയിലടക്കം വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു.</p>
<p>വിവാദം കനത്തതോടെ ഊട്ടുപുര നിര്&#x200d;ത്തിവെപ്പിച്ച പൊലീസ് നടപടിക്കെതിരെ രംഗത്തുവന്ന മന്ത്രി മുഹമ്മദ് റിയാസ്, വൈറ്റ്ഗാര്&#x200d;ഡിന് ഭക്ഷണശാല തുടരാമെന്നും വ്യക്തമാക്കിയിരുന്നു. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. പൊലീസിന്റേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്&#x200d;പെടുത്തിയിട്ടുണ്ടെന്നും അവര്&#x200d; പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/great-is-the-work-of-the-white-guard-minister-k-rajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാളെ വൈകിട്ടുവരെ അതിതീവ്ര മഴ; ജില്ലകളിൽ കണ്&#x200d;ട്രോൾ റൂമുകൾ തുറന്നു</title>
		<link>https://www.chandrikadaily.com/heavy-rain-till-tomorrow-evening-control-rooms-were-opened-in-the-districts.html</link>
					<comments>https://www.chandrikadaily.com/heavy-rain-till-tomorrow-evening-control-rooms-were-opened-in-the-districts.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 16 Jul 2024 15:05:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[control room]]></category>
		<category><![CDATA[heavyrain]]></category>
		<category><![CDATA[k rajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302899</guid>

					<description><![CDATA[തിരുവനന്തപുരം &#124; സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളില്&#x200d; കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്&#x200d;ത്തിക്കുന്ന കണ്&#x200d;ട്രോള്&#x200d; റൂമുകളാണ് തുറന്നത്. എന്&#x200d;ഡിആര്&#x200d;എഫ് സംഗങ്ങളും സജ്ജമാണ്. മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില്&#x200d; നടപ്പാക്കാൻ കളക്ടര്&#x200d;മാര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്&#x200d;പ്പിക്കാനുള്ള ക്യാമ്പുകള്&#x200d; സജ്ജമാക്കിയിട്ടുണ്ട്. മഴ ഏതെങ്കിലും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം | സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളില്&#x200d; കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്&#x200d;ത്തിക്കുന്ന കണ്&#x200d;ട്രോള്&#x200d; റൂമുകളാണ് തുറന്നത്.</p>
<p>എന്&#x200d;ഡിആര്&#x200d;എഫ് സംഗങ്ങളും സജ്ജമാണ്. മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില്&#x200d; നടപ്പാക്കാൻ കളക്ടര്&#x200d;മാര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്&#x200d;പ്പിക്കാനുള്ള ക്യാമ്പുകള്&#x200d; സജ്ജമാക്കിയിട്ടുണ്ട്. മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിന്&#x200d;റെ അവസരമായി കണക്കാക്കരുതെന്നാണ് ജനങ്ങളോട് പറയാനുള്ളത്. ആത്മവിശ്വാസത്തിലാണെങ്കിലും ജലാശയത്തില്&#x200d; ഇറങ്ങരുതെന്നും മലയോര മേഖലയില്&#x200d; യാത്ര ചെയ്യുമ്പോള്&#x200d; ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.</p>
<p>ഇതിനിടെ, സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം തുടരുകയാണ്. കോട്ടയം കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിന്&#x200d;റെ നടപന്തലിന് മുകളിലേക്ക് മരം വീണു വലിയ അപകടമുണ്ടായി.കനത്ത മഴയിലും കാറ്റിലും ആണ് സംഭവം. 500 വർഷം പഴക്കമുള്ള കാഞ്ഞിരമരം ആണ് കടപുഴകി വീണത്. സംഭവത്തില്&#x200d; ആളപായമില്ല. മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് ബസ് കണ്ടക്ടര്&#x200d;ക്ക് പരിക്കേറ്റു. കണ്ടക്ടര്&#x200d; ജിഷ്ണുവിനാണ് പരിക്കേറ്റത്. മലപ്പുറം എടവണ്ണപ്പാറ പണിക്കരപുരയിലാണ് അപകടമുണ്ടായത്.</p>
<p>മലപ്പുറം താമരക്കുഴിയിൽ ഗുഡ്സ് ഓട്ടോയ്ക്ക് മുകളിൽ മരം വീണു ഡ്രൈവർക്ക് പരിക്കേറ്റു. മലപ്പുറം കുന്നുമ്മൽ സ്വദേശി അബ്ദുൾ ഹമീദിനാണ് പരിക്കേറ്റത്. തൊട്ടടുത്ത കെട്ടിടത്തിൽ നിന്നും സാധനങ്ങൾ കയറ്റി വന്ന വാഹനത്തിന് മുകളിലാണ് മരം ഒടിഞ്ഞു വീണത്. നിരവധി ഇലക്ട്രിക് പോസ്റ്റുകളും അപകടത്തിൽ ഒടിഞ്ഞു വീണു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി. പരിക്കേറ്റയാളെ പ്രാഥമിക ചികിത്സക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rain-till-tomorrow-evening-control-rooms-were-opened-in-the-districts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉദ്യോഗസ്ഥര്&#x200d; വലിയ തീരുമാനങ്ങള്&#x200d; എടുക്കരുത്, സര്&#x200d;ക്കാര്&#x200d; ഇവിടെയുണ്ട്; ചീഫ് സെക്രട്ടറിക്കെതിരെ റവന്യൂ മന്ത്രി</title>
		<link>https://www.chandrikadaily.com/revenue-minister-against-chief-secretary.html</link>
					<comments>https://www.chandrikadaily.com/revenue-minister-against-chief-secretary.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Jan 2023 14:33:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[chief secretary]]></category>
		<category><![CDATA[k rajan]]></category>
		<category><![CDATA[revenue minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234476</guid>

					<description><![CDATA[നിലവില്&#x200d; സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള ഭവനനിര്&#x200d;മാണ ബോര്&#x200d;ഡിന് മുന്നില്&#x200d; കാര്യമായ പദ്ധതികളില്ല]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഭവന നിര്&#x200d;മാണ ബോര്&#x200d;ഡ് നിര്&#x200d;ത്തലാക്കാനുള്ള നിര്&#x200d;ദേശത്തില്&#x200d; മന്ത്രിസഭാ യോഗത്തില്&#x200d; അതൃപ്തി അറിയിച്ച് റവന്യൂ മന്ത്രി കെ രാജന്&#x200d;. കഴിഞ്ഞദിവസം ഭവനനിര്&#x200d;മാണ ബോര്&#x200d;ഡ് നിര്&#x200d;ത്തലാക്കാവുന്നതാണ് എന്ന് കാണിച്ച് ചീഫ് സെക്രട്ടറി സര്&#x200d;ക്കാരിന് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗത്തില്&#x200d; റവന്യൂ മന്ത്രി അതൃപ്തി അറിയിച്ചത്.</p>
<p>നയപരമായ കാര്യങ്ങളില്&#x200d; തീരുമാനം എടുക്കാന്&#x200d; സര്&#x200d;ക്കാരും മുന്നണിയുമുണ്ട്. ഇത്തരം കാര്യങ്ങളില്&#x200d; ഉദ്യോഗസ്ഥര്&#x200d; വലിയ തീരുമാനങ്ങള്&#x200d; എടുക്കുന്നത് ശരിയല്ലെന്ന് കെ രാജന്&#x200d; വിമര്&#x200d;ശിച്ചു.</p>
<p>നിലവില്&#x200d; സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള ഭവനനിര്&#x200d;മാണ ബോര്&#x200d;ഡിന് മുന്നില്&#x200d; കാര്യമായ പദ്ധതികളില്ല. കഴിഞ്ഞ കുറെ നാളുകളായി ഭവന നിര്&#x200d;മാണ ബോര്&#x200d;ഡിന്റെ പ്രവര്&#x200d;ത്തനം നിര്&#x200d;ജ്ജീവമാണ് എന്നും കാണിച്ചാണ് ചീഫ് സെക്രട്ടറി സര്&#x200d;ക്കാരിന് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയത്. ഇതിലാണ് റവന്യൂ മന്ത്രി അതൃപ്തി അറിയിച്ചത്. പ്രശ്‌നം ചര്&#x200d;ച്ച ചെയ്യാമെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/revenue-minister-against-chief-secretary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
