<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KA MURLEEDHARAN &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ka-murleedharan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 06 Nov 2017 10:08:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KA MURLEEDHARAN &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പുഴ കടന്ന് കടലിലേക്കൊഴുകിയ പ്രണയത്തിന് ഇന്ന് വയസ് 11</title>
		<link>https://www.chandrikadaily.com/karthikeyan-and-rega-love-story-of-fisherman-family.html</link>
					<comments>https://www.chandrikadaily.com/karthikeyan-and-rega-love-story-of-fisherman-family.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Nov 2017 09:49:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Boat]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[KA MURLEEDHARAN]]></category>
		<category><![CDATA[OCEAN]]></category>
		<category><![CDATA[STORY]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52264</guid>

					<description><![CDATA[കെ.എ മുരളീധരന്‍ തൃശൂര്‍: &#8216;ഇനി കടലില്‍ പോകുമ്പോള്‍ എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്&#8217;. നീന്താന്‍പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്‍ത്തികേയന്‍ ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11 വര്‍ഷം തികയുന്നു. &#8216;പിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാം. ഇന്നുവേണ്ട ഇന്നുവേണ്ട ഓമലാളെയെന്നൊക്കെ&#8217; കാര്‍ത്തികേയന്‍ പറഞ്ഞു നോക്കിയെങ്കിലും രേഖ വിട്ടില്ല. ഒടുവില്‍ കടുത്ത നിര്‍ബന്ധത്തിനൊടുവില്‍ മനസില്ലാ മനസോടെ കാര്‍ത്തികേയന്‍ രേഖയെ കടലിലേയ്ക്ക് കൊണ്ടുപോയതോടെ പിറന്നത് പുതിയൊരു ചരിത്ര റെക്കോര്‍ഡാണ്. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.എ മുരളീധരന്&#x200d;</strong></p>
<p>തൃശൂര്&#x200d;: <em>&#8216;ഇനി കടലില്&#x200d; പോകുമ്പോള്&#x200d; എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്&#8217;</em>. നീന്താന്&#x200d;പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്&#x200d;ത്തികേയന്&#x200d; ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11 വര്&#x200d;ഷം തികയുന്നു.</p>
<p>&#8216;പിന്നെയൊരിക്കല്&#x200d; ഞാന്&#x200d; കൊണ്ടുപോകാം. ഇന്നുവേണ്ട ഇന്നുവേണ്ട ഓമലാളെയെന്നൊക്കെ&#8217; കാര്&#x200d;ത്തികേയന്&#x200d; പറഞ്ഞു നോക്കിയെങ്കിലും രേഖ വിട്ടില്ല. ഒടുവില്&#x200d; കടുത്ത നിര്&#x200d;ബന്ധത്തിനൊടുവില്&#x200d; മനസില്ലാ മനസോടെ കാര്&#x200d;ത്തികേയന്&#x200d; രേഖയെ കടലിലേയ്ക്ക് കൊണ്ടുപോയതോടെ പിറന്നത് പുതിയൊരു ചരിത്ര റെക്കോര്&#x200d;ഡാണ്. ആഴക്കടലില്&#x200d; മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ഏക ദമ്പതികളെന്ന വിശേഷണം.</p>
<p>ഏങ്ങണ്ടിയൂര്&#x200d; ഏത്തായ് കടലോര നിവാസികളായ കരാട്ട് കാര്&#x200d;ത്തികേയനും രേഖയും ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് 19 വര്&#x200d;ഷമായെങ്കിലും പതിനൊന്ന് വര്&#x200d;ഷം മുന്&#x200d;പുള്ള ഒരു നവംബര്&#x200d; ആറിനാണ് ചേറ്റുവ പുഴകടന്ന് അഴിമുഖത്തുകൂടെ ഒരുമിച്ച് കടലില്&#x200d;പോകാന്&#x200d; തുടങ്ങിയത്. അതിന് നിമിത്തമായതാകട്ടെ സങ്കടകടലിന്റെ കണ്ണീരിന്റെ ഉപ്പുരസമുള്ള ജീവിതവും.ഇരു സമുദായങ്ങളില്&#x200d;പ്പട്ട കാര്&#x200d;ത്തികേയനും രേഖയും വീട്ടുകാരുടെ കടുത്ത എതിര്&#x200d;പ്പ് വകവെയ്ക്കാതെ പ്രണയിച്ച് ജീവിതം തുടങ്ങിയവരാണ്.</p>
<p>ഈ ജീവിതത്തിനിടയില്&#x200d; നാലു പെണ്&#x200d;കുട്ടികളും പിറന്നു. കടലും കടപ്പുറവുമൊക്കെ എല്ലാവരേയും പോലെ തൃശൂര്&#x200d; പട്ടണത്തിനടുത്തുള്ള കൂര്&#x200d;ക്കഞ്ചേരിക്കാരായിയായ രേഖയ്ക്കും അക്കാലത്ത് വെറും കൗതുകം മാത്രമായിരുന്നു. ഒരു ദിവസം കടലിനടുത്തുള്ള കുടിലില്&#x200d;വെച്ച് ശക്തമായ മിന്നലേറ്റ് രേഖ ബോധരഹിതയായി വീണു. കൈവിട്ട് പോയെന്ന് വിചാരിച്ച് രേഖയുടെ ദേഹത്തടിച്ച് കാര്&#x200d;ത്തികേയനും കുട്ടികളും അലമുറയിട്ട് കരയുന്നതിനിടെ അവിചാരിതമായി രേഖയ്ക്ക് ബോധം വീഴുകയായിരുന്നു. അടച്ചുറപ്പുള്ള ഒരു വീടില്ലാത്തതിന്റെ വേദന കാര്&#x200d;ത്തികേയനും രേഖയും മക്കളും അന്ന് ശരിക്കുമറിഞ്ഞു. രാവും പകലും അദ്ധ്വാനിച്ചാലും വീടെന്ന സ്വപ്‌നം എപ്പോഴും കടലുപോലെ വിദൂരമായിരുന്നു. രണ്ട് പേര്&#x200d;ക്കിരിക്കാവുന്ന ചെറുവള്ളത്തില്&#x200d; കാര്&#x200d;ത്തികേയന്&#x200d; സ്വന്തമായി മത്സ്യബന്ധനം നടത്തിയെങ്കിലും കടങ്ങള്&#x200d; വീട്ടാന്&#x200d; പോലും തികഞ്ഞില്ല.</p>
<p>പലപ്പോഴും കൂടെയുള്ളയാള്&#x200d; വരാത്തതിനാല്&#x200d; ഒറ്റയ്ക്ക് കടലില്&#x200d;പോയി തിരിച്ച് വീട്ടിലെത്തി ക്ഷീണത്തോടെ കിടക്കുന്ന കാര്&#x200d;ത്തികേയനെ കാണുമ്പോള്&#x200d; രേഖയ്ക്ക് സങ്കടമായിരുന്നു. പ്രിയപ്പെട്ടവന്റെ കഠിനദ്ധ്വാനംകൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്&#x200d; കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് കടലില്&#x200d; എന്നേയുംകൊണ്ടു പോകണമെന്ന് രേഖ വാശിപിടിച്ചത്.</p>
<p>അങ്ങിനെ രേഖ അതുവരെ കാണാത്ത കടലിനെ അറിഞ്ഞു. ആഴകടലില്&#x200d; പറക്കുന്ന മീനുകളെ കണ്ടു. നിറം മാറുന്ന കടലും നിലാവില്&#x200d; നക്ഷത്രങ്ങള്&#x200d; വിരിഞ്ഞ ആകാശവും കണ്ടു. നൂല്&#x200d;മഴയായി തുടങ്ങി പിന്നെ പേമാരിയായി പെയ്തിറങ്ങുന്ന മഴയെ തൊട്ടു. മാനംമുട്ടെ ഉയര്&#x200d;ന്നുവന്ന തിരമാലകളെ നേരിട്ടു. ഇതിനിടയില്&#x200d; പലപ്പോഴും മരണത്തെയും മുഖാമുഖം കണ്ടു. ഇന്നും എല്ലാ ദിവസവും വെളുപ്പിന് ചെറിയ ഫൈബര്&#x200d; വള്ളത്തില്&#x200d; പഴയൊരു എന്&#x200d;ജിനുംവെച്ച് കാര്&#x200d;ത്തികേയനും രേഖയും കടലില്&#x200d; പോകും. കടലില്&#x200d; ആണുങ്ങള്&#x200d; ചെയ്യുന്ന എല്ലാ ജോലിയും രേഖ ചെയ്യും. വള്ളമോടിക്കും. കടലില്&#x200d; വലയെറിയും. വല വലിച്ചുകയറ്റും.</p>
<p>കാര്&#x200d;ത്തികേയന്റെയും രേഖയുടെയും ദുരിത ജീവിതമറിഞ്ഞ കൊച്ചിയിലെ സെന്&#x200d;ട്രല്&#x200d; മറൈന്&#x200d; ഫിഷറീസ് റിസര്&#x200d;ച്ച് ഇന്&#x200d;സ്റ്റിറ്റ്യൂട്ടിന്റെ (സി.എം.എഫ്.ആര്&#x200d;.ഐ) കഴിഞ്ഞ മെയ് അഞ്ചിന് ആഴക്കടലില്&#x200d; മീന്&#x200d; പിടിക്കാന്&#x200d; പോണ ഇന്ത്യയിലെ ആദ്യ ദമ്പതികളെന്ന നിലയില്&#x200d; ഇരുവരേയും ആദരിച്ചിരുന്നു.</p>
<p>ഇന്ന് കടലാണിവര്&#x200d;ക്ക് എല്ലാം. കടലമ്മ ചതിക്കില്ലെന്നും കരയിലുള്ളവരേക്കാള്&#x200d; കടലിലുള്ളവരെയാണ് വിശ്വാസമെന്നും രേഖ പറയുന്നു. ഒരു പെണ്ണ് കടലില്&#x200d; പോകുന്നതിന് ആദ്യകാലങ്ങളില്&#x200d; കരയിലും വലിയ എതിര്&#x200d;പ്പുണ്ടായിരുന്നു. എന്നാല്&#x200d; എല്ലാ എതിര്&#x200d;പ്പും വകഞ്ഞുമാറ്റി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്&#x200d; മക്കളെ നോക്കാന്&#x200d; സ്വന്തം ജീവന്&#x200d;പോലും പണയംവെച്ച് ആഴകടലില്&#x200d; പ്രിയതമനോടൊപ്പം പോകുന്നതില്&#x200d; യാതൊരു പേടിയുമില്ല, മറിച്ച് അഭിമാനം മാത്രമേയുള്ളൂവെന്ന് രേഖ പറയുമ്പോള്&#x200d; കരയിലേയ്ക്ക് ആഞ്ഞടിക്കുന്ന തിരമാലകളുടെ ശക്തിയുണ്ട് ആ വാക്കുകള്&#x200d;ക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karthikeyan-and-rega-love-story-of-fisherman-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
