<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kabool &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kabool/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 16 Jun 2017 17:38:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kabool &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാബൂളില്‍ സ്‌ഫോടനം; നാല് മരണം</title>
		<link>https://www.chandrikadaily.com/kabool-blast-4-dies.html</link>
					<comments>https://www.chandrikadaily.com/kabool-blast-4-dies.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Jun 2017 17:38:20 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[Kabool]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32490</guid>

					<description><![CDATA[&#160; കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ മുസ്‌ലിം ആരാധനാലയത്തില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിയ പള്ളിയായ അല്‍ സഹ്‌റയിലാണ് ആക്രമണമുണ്ടായത്. റമസാനിലെ പ്രത്യേക പ്രാര്‍ഥനകള്‍ക്കായി വിശ്വാസികള്‍ ഒത്തുകൂടിയപ്പോഴാണ് ആക്രമണം ഉണ്ടായത്. നാശനഷ്ടങ്ങളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ പൊലീസ് തടഞ്ഞപ്പോള്‍ അക്രമി വെടിയുതിര്‍ത്തു. അക്രമിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വെടിവെപ്പുണ്ടായതായി ആഭ്യന്തര മന്ത്രാലയം വക്താവ് നജീബ് ഡാനിഷ് അറിയിച്ചു. തുടര്‍ന്ന് പള്ളിയോട് ചേര്‍ന്നുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
കാബൂള്&#x200d;: അഫ്ഗാനിസ്ഥാന്&#x200d; തലസ്ഥാനമായ കാബൂളിലെ ഷിയാ മുസ്‌ലിം ആരാധനാലയത്തില്&#x200d; ഭീകരാക്രമണം. ആക്രമണത്തില്&#x200d; നാല് പേര്&#x200d; കൊല്ലപ്പെട്ടു. നിരവധി പേര്&#x200d;ക്ക് പരിക്കേറ്റു. ഷിയ പള്ളിയായ അല്&#x200d; സഹ്‌റയിലാണ് ആക്രമണമുണ്ടായത്. റമസാനിലെ പ്രത്യേക പ്രാര്&#x200d;ഥനകള്&#x200d;ക്കായി വിശ്വാസികള്&#x200d; ഒത്തുകൂടിയപ്പോഴാണ് ആക്രമണം ഉണ്ടായത്. നാശനഷ്ടങ്ങളെ കുറിച്ച് റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തു വന്നിട്ടില്ല. പള്ളിയിലേക്ക് കടക്കാന്&#x200d; ശ്രമിച്ച ചാവേറിനെ പൊലീസ് തടഞ്ഞപ്പോള്&#x200d; അക്രമി വെടിയുതിര്&#x200d;ത്തു. അക്രമിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്&#x200d; വെടിവെപ്പുണ്ടായതായി ആഭ്യന്തര മന്ത്രാലയം വക്താവ് നജീബ് ഡാനിഷ് അറിയിച്ചു. തുടര്&#x200d;ന്ന് പള്ളിയോട് ചേര്&#x200d;ന്നുള്ള പാചകസ്ഥലത്ത് അഭയം തേടിയ ചാവേര്&#x200d; പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് മന്ത്രാലയത്തിന്റെ സ്ഥിതീകരണം. അക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ഷിയാ പള്ളിയായ അല്&#x200d; സഹ്‌റയെ ലക്ഷ്യം വെച്ച് മുമ്പും ആക്രമണങ്ങള്&#x200d; ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നവംബറിലുണ്ടായ ആക്രമണത്തില്&#x200d; 30 പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ അഫ്ഗാനിലെ ലാഹ്മാന്&#x200d; പ്രവശ്യയിലുണ്ടായ സ്‌ഫോടനത്തില്&#x200d; നാലു പേര്&#x200d; കൊല്ലപ്പെട്ടു.<br />
ഇന്നലെ രാവിലെയായിരുന്നു സംഭവം. തൊഴിലാളികളുമായി പോയ വാഹനം സ്‌ഫോടക വസ്തുക്കളില്&#x200d; ഇടിച്ചാണ് അപകടം സംഭവിച്ചത്.കഴിഞ്ഞയിടെയായി ഒട്ടേറെ സ്‌ഫോടനങ്ങളാണ് നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kabool-blast-4-dies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വസ്ഥത തേടി ഇറങ്ങിയവര്‍ക്കുനേരെ പൊലീസ് വെടിവെപ്പ്  ഒരു മരണം</title>
		<link>https://www.chandrikadaily.com/fire-against-who-seekd-for-peace.html</link>
					<comments>https://www.chandrikadaily.com/fire-against-who-seekd-for-peace.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Jun 2017 15:48:22 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[Kabool]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31054</guid>

					<description><![CDATA[കാബൂള്‍: അഫ്ഗാനിസ്താനില്‍ തൊണ്ണൂറുപേര്‍ കൊല്ലപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിക്ക് കൂടുതല്‍ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് കാബൂളില്‍ തുടങ്ങിയ ജനകീയ പ്രക്ഷോഭം രണ്ടാം ദിവസമായ ഇന്നലെയും ശക്തമായി തുടര്‍ന്നു. വെള്ളിയാഴ്ച ആയിരത്തിലേറെ പേര്‍ പങ്കെടുത്ത പ്രക്ഷോഭം കാബൂളിന്റെ ക്രമസമാധാനം തകര്‍ക്കുന്ന രൂപത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. പ്രസിഡന്റിന്റെ കൊട്ടാരത്തിനും സ്‌ഫോടനമുണ്ടായ നയതന്ത്ര മേഖലക്കും സമീപം രണ്ട് വലിയ തമ്പുകള്‍ കെട്ടി പ്രക്ഷോഭകര്‍ ശനിയാഴ്ച രാത്രിയും തെരുവില്‍ തന്നെ കഴിച്ചുകൂട്ടി. പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചിരിക്കുകയാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>കാബൂള്&#x200d;: അഫ്ഗാനിസ്താനില്&#x200d; തൊണ്ണൂറുപേര്&#x200d; കൊല്ലപ്പെടുകയും 450ലേറെ പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്ത ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്&#x200d; തലസ്ഥാന നഗരിക്ക് കൂടുതല്&#x200d; സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് കാബൂളില്&#x200d; തുടങ്ങിയ ജനകീയ പ്രക്ഷോഭം രണ്ടാം ദിവസമായ ഇന്നലെയും ശക്തമായി തുടര്&#x200d;ന്നു. വെള്ളിയാഴ്ച ആയിരത്തിലേറെ പേര്&#x200d; പങ്കെടുത്ത പ്രക്ഷോഭം കാബൂളിന്റെ ക്രമസമാധാനം തകര്&#x200d;ക്കുന്ന രൂപത്തിലേക്ക് വളര്&#x200d;ന്നിരിക്കുകയാണ്.<br />
പ്രസിഡന്റിന്റെ കൊട്ടാരത്തിനും സ്‌ഫോടനമുണ്ടായ നയതന്ത്ര മേഖലക്കും സമീപം രണ്ട് വലിയ തമ്പുകള്&#x200d; കെട്ടി പ്രക്ഷോഭകര്&#x200d; ശനിയാഴ്ച രാത്രിയും തെരുവില്&#x200d; തന്നെ കഴിച്ചുകൂട്ടി. പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചിരിക്കുകയാണ്. കര്&#x200d;ശന പരിശോധനക്കുശേഷം അത്യാവശ്യമെന്ന് തോന്നുന്ന വാഹനങ്ങളെ മാത്രമേ കടന്നുപോകാന്&#x200d; അനുവദിക്കുന്നുള്ളൂ. കാല്&#x200d;നടയായി എത്തുന്നവരെയും കടത്തിവിടുന്നില്ല. സുരക്ഷാവലയം ഭേദിച്ച് പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്തേക്ക് ഇരച്ചുകയറാന്&#x200d; ശ്രമിച്ച പ്രക്ഷോഭകരെ പിരിച്ചുവിടാന്&#x200d; പൊലീസ് നടത്തിയ വെടിവെപ്പില്&#x200d; ഒരാള്&#x200d; കൊല്ലപ്പെട്ടു.<br />
അക്രമാസക്തരായ ജനക്കൂട്ടത്തിനുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്&#x200d;വാതകവും പ്രയോഗിച്ചു. അതേസമയം കാബൂളിലെ ഭീകരാക്രമണത്തിനു പിന്നില്&#x200d; പാകിസ്താനാണെന്ന് ആരോപിച്ച് അമേരിക്കയിലെ പാക് എംബസിക്കു മുന്നില്&#x200d; അഫ്ഗാന്&#x200d; പൗരന്മാര്&#x200d; അടക്കമുള്ള ഒരുസംഘം ആളുകള്&#x200d; പ്രതിഷേധ റാലി നടത്തി. പാകിസ്താന്&#x200d; ഭീകരരാഷ്ട്രമാണെന്നും ഐ.എസ്.ഐ അല്&#x200d;ഖാഇദക്ക് തുല്യമാണെന്നും റാലിയില്&#x200d; പങ്കെടുത്തവര്&#x200d; കുറ്റപ്പെടുത്തി. ഭീകരരെ നിര്&#x200d;മിക്കുന്ന ഫാക്ടറികള്&#x200d; അടച്ചുപൂട്ടണമെന്നും തീവ്രവാദികള്&#x200d;ക്ക് സാമ്പത്തിക സഹായം നല്&#x200d;കുന്നത് അവസാനിപ്പിക്കണമെന്നും അവര്&#x200d; പാകിസ്താനോട് ആവശ്യപ്പെട്ടു. പാകിസ്താന്റെ വ്യക്തമായ പിന്തുണ ലഭിക്കാതെ കാബൂളിലെ നയതന്ത്ര മേഖലയില്&#x200d; അത്രയും വലിയൊരു ആക്രമണം നടത്താന്&#x200d; സാധിക്കില്ലെന്നാണ് അഫ്ഗാന്&#x200d; അധികാരികളുടെ വാദം. ഐ.എസ്.ഐയുമായി ബന്ധമുള്ള ഹഖാനി തീവ്രവാദശൃംഖലയാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാനിസ്താന്&#x200d; കുറ്റപ്പെടുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fire-against-who-seekd-for-peace.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാബൂളില്‍ ഉഗ്ര സ്‌ഫോടനം; 80 മരണം</title>
		<link>https://www.chandrikadaily.com/bomb-blast-in-kabool.html</link>
					<comments>https://www.chandrikadaily.com/bomb-blast-in-kabool.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 31 May 2017 16:06:12 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[Kabool]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30743</guid>

					<description><![CDATA[കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശ നയതന്ത്ര കാര്യാലയങ്ങളും പ്രസിഡന്റിന്റെ വസതിയും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സന്‍ബാഖ് സ്‌ക്വയറിനു സമീപം രാവിലെ എട്ടരക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ടാങ്കര്‍ ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിദേശ എംബസികളും സര്‍ക്കാര്‍ ഓഫീസുകളും റെസ്റ്റോറന്റുകളും കടകളും നിറഞ്ഞ പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. കാബൂളിന്റെ ഹൃദയഭാഗത്തുണ്ടായ സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. ഐ.എസ് ഭീകരരില്‍നിന്നും ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ടുള്ള അറിയിപ്പുണ്ടായിട്ടില്ല. ജര്‍മന്‍ എംബസിയുടെ അഫ്ഗാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കാബൂള്&#x200d;: അഫ്ഗാന്&#x200d; തലസ്ഥാനമായ കാബൂളില്&#x200d; വിദേശ നയതന്ത്ര കാര്യാലയങ്ങളും പ്രസിഡന്റിന്റെ വസതിയും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയിലുണ്ടായ വന്&#x200d; സ്‌ഫോടനത്തില്&#x200d; 80 പേര്&#x200d; കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്&#x200d;ക്ക് പരിക്കേറ്റു. സന്&#x200d;ബാഖ് സ്‌ക്വയറിനു സമീപം രാവിലെ എട്ടരക്ക് സ്‌ഫോടക വസ്തുക്കള്&#x200d; നിറച്ച് ടാങ്കര്&#x200d; ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിദേശ എംബസികളും സര്&#x200d;ക്കാര്&#x200d; ഓഫീസുകളും റെസ്റ്റോറന്റുകളും കടകളും നിറഞ്ഞ പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്.<br />
കാബൂളിന്റെ ഹൃദയഭാഗത്തുണ്ടായ സ്‌ഫോടനത്തില്&#x200d; പങ്കില്ലെന്ന് താലിബാന്&#x200d; വ്യക്തമാക്കി. ഐ.എസ് ഭീകരരില്&#x200d;നിന്നും ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ടുള്ള അറിയിപ്പുണ്ടായിട്ടില്ല. ജര്&#x200d;മന്&#x200d; എംബസിയുടെ അഫ്ഗാന്&#x200d; സെക്യൂരിറ്റി ഗാര്&#x200d;ഡ് കൊല്ലപ്പെട്ടവരില്&#x200d; പെടും. കൊല്ലപ്പെട്ടവരില്&#x200d; ഏറെയും സാധാരണക്കാരാണ്. വിദേശ എംബസി സ്്റ്റാഫുകളില്&#x200d; ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബി.ബി.സിയുടെ നാല് മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് പരിക്കേറ്റു. ബി.ബി.സി സംഘത്തിന്റെ ഡ്രൈവര്&#x200d; കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന്റെ ശക്തിയില്&#x200d; കെട്ടിടങ്ങളും ചുറ്റുമതിലുകളും അമ്പതോളം വാഹനങ്ങളും തകര്&#x200d;ന്നു.<br />
ഇന്ത്യന്&#x200d; എംബസി ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇന്ത്യന്&#x200d; എംബസി കെട്ടിടത്തിന്റെ ജനലുകള്&#x200d; തകര്&#x200d;ന്നു. ജനല്&#x200d; ചില്ലുകള്&#x200d; തെറിച്ച് ചില ഉദ്യോഗസ്ഥര്&#x200d;ക്ക് നിസാര പരിക്കുകള്&#x200d; പറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ മുഴുവന്&#x200d; സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അഫ്ഗാന്&#x200d; പ്രസിഡന്റ് അഷറ്ഫ് ഗനിയുടെ വസതിയിലേക്ക് സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് നടന്നെത്താവുന്ന ദൂരമേ ഉള്ളൂ. അമേരിക്ക, ഫ്രാന്&#x200d;സ്, കാനഡ തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം എംബസികളും ഓഫീസുകളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വന്&#x200d; സുരക്ഷാ വലയത്തിലുള്ള മേഖലയിലെ സ്‌ഫോടനം എല്ലാവരെയും അമ്പരിപ്പിച്ചിട്ടുണ്ട്. കര്&#x200d;ശന പരിശോധനകളോടെ മാത്രമേ ഇവിടേക്ക് വാഹനങ്ങള്&#x200d; കടത്തിവിടാറുള്ളൂ. അതുകാരണം ഇവിടെ ട്രാഫിക് ജാമും പതിവാണ്. പരിശോധനകളെല്ലാം മറികടന്ന് സ്‌ഫോടക വസ്തുക്കള്&#x200d; നിറച്ച ട്രക്ക് എങ്ങനെയാണ് പ്രദേശത്ത് എത്തിയതെന്ന് വ്യക്തമല്ല. എംബസി മേഖലയിലേക്ക് കയറാന്&#x200d; അനുമതി നല്&#x200d;കിക്കൊണ്ടുള്ള പെര്&#x200d;മിറ്റ് കാര്&#x200d;ഡ് ആക്രമണത്തിനുപയോഗിച്ച വാട്ടര്&#x200d; ടാങ്കറില്&#x200d;നിന്നും സുരക്ഷാ സേന കണ്ടെത്തി. ഡ്രൈവര്&#x200d; എങ്ങനെയാണ് പെര്&#x200d;മിറ്റ് കാര്&#x200d;ഡ് നേടിയെടുത്തതെന്ന് വ്യക്തമല്ല. തലസ്ഥാന നഗരിയില്&#x200d; ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് തിരക്കേറിയ സമയമാണ് അക്രമികള്&#x200d; സ്‌ഫോടനത്തിന് തെരഞ്ഞെടുത്തത്. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. എല്ലാത്തരം ഭീകരതയെയും തുടച്ചുനീക്കാന്&#x200d; അഫ്ഗാനോടൊപ്പം നിലകൊള്ളുമെന്ന് അദ്ദേഹം ട്വിറ്ററില്&#x200d; പറഞ്ഞു. സമീപ കാലത്ത് കാബൂളിലുണ്ടായ വന്&#x200d; സ്‌ഫോടനങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. മെയ് മൂന്നിന് നാറ്റോയുടെ കവചിത വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തില്&#x200d; എട്ടുപേര്&#x200d; കൊല്ലപ്പെടുകയും 28 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-blast-in-kabool.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
