<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kafeel khan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kafeel-khan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 04 Aug 2018 13:42:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kafeel khan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗോരഖ്പൂര്&#x200d; ദുരന്തം കഴിഞ്ഞ് ഒരു വര്&#x200d;ഷമാവുന്നു; ഡോ.കഫീല്&#x200d; ഖാന്&#x200d; വീണ്ടും കേരളത്തിലെത്തുന്നു</title>
		<link>https://www.chandrikadaily.com/gorakhpur-d-doctor-kafeel-khan-visiting-kerala-again.html</link>
					<comments>https://www.chandrikadaily.com/gorakhpur-d-doctor-kafeel-khan-visiting-kerala-again.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 04 Aug 2018 13:22:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dr kafeel khan]]></category>
		<category><![CDATA[Gorakhpur Hospital]]></category>
		<category><![CDATA[kafeel khan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97535</guid>

					<description><![CDATA[കോഴിക്കോട്: ഉത്തര്&#x200d;പ്രദേശിലെ ഗൊരഖ്പൂര്&#x200d; മെഡിക്കല്&#x200d; കോളേജില്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ ശിശുകൂട്ടക്കൊല നടന്നതില്&#x200d; ഇടപെട്ടതിലൂടെ രാജ്യശ്രദ്ധ നേടിയ ഡോ.കഫീല്&#x200d; ഖാന്&#x200d; വീണ്ടും കേരളത്തിലേക്കെത്തുന്നു. കോഴിക്കോട് ഫറൂഖ് കോളേജില്&#x200d; സംഘടിപ്പിക്കുന്ന പരിപാടിയില്&#x200d; സംവദിക്കാനായാണ് കഫീല്&#x200d; ഖാന്&#x200d; ഇത്തവണ കേരളത്തിലെത്തുന്നത്. നേരത്തെ ശിശുമരണ കേസില്&#x200d; ജാമ്യം കിട്ടിയ ശേഷം കഫീല്&#x200d; ഖാന്&#x200d; കേരളത്തിലെത്തിയിരുന്നു. പിന്നീട് കോഴിക്കോട് നിപ വൈറസ് പടര്&#x200d;ന്ന സാഹചര്യത്തില്&#x200d; കേരളത്തിലേക്ക് വരാന്&#x200d; ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല. ആഗസ്റ്റ് 6 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഫറൂഖ് കോളേജ് സോഷ്യോളജി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഉത്തര്&#x200d;പ്രദേശിലെ ഗൊരഖ്പൂര്&#x200d; മെഡിക്കല്&#x200d; കോളേജില്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ ശിശുകൂട്ടക്കൊല നടന്നതില്&#x200d; ഇടപെട്ടതിലൂടെ രാജ്യശ്രദ്ധ നേടിയ ഡോ.കഫീല്&#x200d; ഖാന്&#x200d; വീണ്ടും കേരളത്തിലേക്കെത്തുന്നു. കോഴിക്കോട് ഫറൂഖ് കോളേജില്&#x200d; സംഘടിപ്പിക്കുന്ന പരിപാടിയില്&#x200d; സംവദിക്കാനായാണ് കഫീല്&#x200d; ഖാന്&#x200d; ഇത്തവണ കേരളത്തിലെത്തുന്നത്.</p>
<p>നേരത്തെ ശിശുമരണ കേസില്&#x200d; ജാമ്യം കിട്ടിയ ശേഷം കഫീല്&#x200d; ഖാന്&#x200d; കേരളത്തിലെത്തിയിരുന്നു. പിന്നീട് കോഴിക്കോട് നിപ വൈറസ് പടര്&#x200d;ന്ന സാഹചര്യത്തില്&#x200d; കേരളത്തിലേക്ക് വരാന്&#x200d; ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല.</p>
<p>ആഗസ്റ്റ് 6 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഫറൂഖ് കോളേജ് സോഷ്യോളജി ഡിപ്പാര്&#x200d;ട്ട്മെന്റിന്റെ നേതൃത്വത്തില്&#x200d; നടക്കുന്ന പരിപാടിയില്&#x200d; സംവദിക്കാനാണ് കഫീല്&#x200d; ഖാന്&#x200d; എത്തുന്നത്. ഗോരഖ്പൂര്&#x200d; ഓക്‌സിജന്&#x200d; കൂട്ടക്കൊലയുടെ ഒരു വര്&#x200d;ഷം, ആരാണ് ഉത്തരവാദി?&#8217; എന്ന വിഷയത്തിലാണ് ഡോക്ടര്&#x200d; വിദ്യാര്&#x200d;ത്ഥികളുമായി സംവദിക്കുക. ഗോരഖ്പൂര്&#x200d; ദുരന്തം കഴിഞ്ഞ് ആഗസ്റ്റ് 10 ന് ഒരു വര്&#x200d;ഷം തികയുകയാണ്. അതേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് കുറ്റ്യാടി ഇബ്‌നു ഖല്ദൂന്&#x200d; കോളേജില്&#x200d; &#8216;റിമമ്പറിങ് ഗോരഖ്പൂര്&#x200d; മാസക്കര്&#x200d;&#8217; എന്ന പേരില്&#x200d; നടത്തുന്ന വിദ്യാര്&#x200d;ത്ഥി കൂട്ടായ്മയിലും കഫീല്&#x200d; ഖാന്&#x200d; സംസാരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gorakhpur-d-doctor-kafeel-khan-visiting-kerala-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാമ്യം ലഭിച്ച ഡോക്ടര്&#x200d; കഫീല്&#x200d; ഖാനെ വീട്ടില്&#x200d; സന്ദര്&#x200d;ശിച്ച അനുഭവം പങ്കുവെച്ച് മുസ്‌ലിം യുത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സി. കെ സുബൈര്&#x200d;</title>
		<link>https://www.chandrikadaily.com/youth-leauge-leaders-share-his-experience-with-dr-kafeel-khan.html</link>
					<comments>https://www.chandrikadaily.com/youth-leauge-leaders-share-his-experience-with-dr-kafeel-khan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 02 May 2018 18:32:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[c k subair]]></category>
		<category><![CDATA[dr kafeel khan]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[kafeel khan]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[muslim league articles]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82954</guid>

					<description><![CDATA[ഗോരഖ്പൂര്&#x200d;: ഉത്തര്&#x200d; പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പകപോകലിന്റെ ഭാഗമായി എട്ടുമാസം ജയിലില്&#x200d; കഴിഞ്ഞ ഡോ്ക്ടര്&#x200d; കഫീല്&#x200d; ഖാനെ ജാമ്യം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടില്&#x200d; സന്ദര്&#x200d;ശിച്ച അനുഭവം പങ്കുവെച്ച് മുസ്‌ലിം യുത്ത്‌ലീഗ് ദേശീയ ജനറല്&#x200d; സക്രട്ടറി സി.കെ സി. കെ സുബൈര്&#x200d;. സര്&#x200d;ക്കാര്&#x200d; ആശുപത്രിയിലെ ഓക്‌സിജന്&#x200d; തന്റെ പേരിലുള്ള സ്വകാര്യ ക്ലിനിക്കിലേക്ക് കൊണ്ടുപോയി എന്ന ആരോപണത്തില്&#x200d; ജയിലിലില്&#x200d; കഴിഞ്ഞതിന്റെ ഭീകരമായ അനുമ്പത്തിനിടയിലും തന്റെ ശ്രമം കൊണ്ട് രക്ഷപ്പെട്ട കുട്ടികളുടെ നിലക്കാത്ത പുഞ്ചിരിയും, അവരുടെ രക്ഷിതാക്കളുടെ സന്തോഷവുമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഗോരഖ്പൂര്&#x200d;: ഉത്തര്&#x200d; പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പകപോകലിന്റെ ഭാഗമായി എട്ടുമാസം ജയിലില്&#x200d; കഴിഞ്ഞ ഡോ്ക്ടര്&#x200d; കഫീല്&#x200d; ഖാനെ ജാമ്യം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടില്&#x200d; സന്ദര്&#x200d;ശിച്ച അനുഭവം പങ്കുവെച്ച് മുസ്‌ലിം യുത്ത്‌ലീഗ് ദേശീയ ജനറല്&#x200d; സക്രട്ടറി സി.കെ സി. കെ സുബൈര്&#x200d;.</p>
<p>സര്&#x200d;ക്കാര്&#x200d; ആശുപത്രിയിലെ ഓക്‌സിജന്&#x200d; തന്റെ പേരിലുള്ള സ്വകാര്യ ക്ലിനിക്കിലേക്ക് കൊണ്ടുപോയി എന്ന ആരോപണത്തില്&#x200d; ജയിലിലില്&#x200d; കഴിഞ്ഞതിന്റെ ഭീകരമായ അനുമ്പത്തിനിടയിലും തന്റെ ശ്രമം കൊണ്ട് രക്ഷപ്പെട്ട കുട്ടികളുടെ നിലക്കാത്ത പുഞ്ചിരിയും, അവരുടെ രക്ഷിതാക്കളുടെ സന്തോഷവുമാണ് തന്നെ തളരാതെ പിടിച്ചുനിര്&#x200d;ത്തുന്നത് എന്ന് ഡോക്ടര്&#x200d; സി.കെ. സുബൈറിനോട് പറഞ്ഞു. കേരളത്തില്&#x200d; നിന്ന് സോഷ്യല്&#x200d; മീഡിയയിലൂടെ നടത്തിയ ഇടപെടലിനെ കുറി്ച്ചും അദ്ദേഹം എടുത്തുപറഞ്ഞു. അതേസമയം യൂത്ത്‌ലീഗിന്റെ ദേശീയ വൈസ്പ്രസിഡന്റ് ആസിഫ് അന്&#x200d;സാരി ഡല്&#x200d;ഹിയില്&#x200d; നിന്ന് നിയമസഹായം ഉറപ്പുനല്&#x200d;കികൊണ്ട് വിളിച്ചിരുന്നുവെന്ന് സി.കെ സുബൈറിനെ സാക്ഷിയാക്കി ജ്യേഷ്ഠന്&#x200d; ആദില്&#x200d; അഹമ്മദ് ഷാ കഫീല്&#x200d; ഖാനോട് പറഞ്ഞു. നിയമപോരാട്ടത്തില്&#x200d; വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കഫീലും കുടുബവും.</p>
<p>യുപിയിലെ ആശുപത്രിയില്&#x200d; ഓക്‌സിജന്&#x200d; ലഭിക്കാത്ത കുഞ്ഞുങ്ങളുടെ കൂട്ടമരണം സംഭവിച്ചപ്പോള്&#x200d; തന്റെ കൈയിലെ പൈസ ചിലവഴിച്ച് ഓക്‌സിജന്&#x200d; എത്തിച്ച് രക്ഷാപ്രവര്&#x200d;ത്തനം നടത്തിയ ഡോക്ടറെ യോഗി സര്&#x200d;ക്കാര്&#x200d; പ്രതികാരബുദ്ധിയോടെ ജയിലില്&#x200d; അടക്കുകയായിരുന്നു. സംഭവത്തില്&#x200d; കഫീല്&#x200d; ഖാന്റെ സമയോചിത ഇടപെടലാണ് മരണസംഖ്യ കുറയാന്&#x200d; കാരണമായത്. എന്നാല്&#x200d; തന്റെ പ്രവര്&#x200d;ത്തനം പ്രശംസിക്കുന്നതിനു പകരം<br />
ആശുപത്രി സന്ദര്&#x200d;ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഫീല്&#x200d; ഖാനെതിരെ രംഗത്തെത്തുകയായിരുന്നു.</p>
<p>സി.കെ സുബൈറിന്റെ പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം</p>
<p>ഡോ കാഫീല്&#x200d; ഖാനെ അദ്ദേഹത്തിന്റ്റെ ഗൊരഖ്പ്പൂരിലെ വസതിയില്&#x200d; സന്ദര്&#x200d;ശിച്ചു. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്&#x200d; രക്ഷിച്ചതിന്റെ പേരില്&#x200d; യു പി യിലെ ബി ജെ പി ഭരണകൂടം ജയിലിലടച്ച അദ്ദേഹത്തിന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. എട്ടുമാസത്തെ ജയില്&#x200d;വാസം നല്&#x200d;കിയ ഭീകരമായ അനുഭവത്തിനിടയിലും അന്ന് തന്റെ ശ്രമം കൊണ്ട് രക്ഷപ്പെട്ട കുട്ടികളുടെ നിലക്കാത്ത പുഞ്ചിരിയും, അവരുടെ രക്ഷിതാക്കളുടെ സന്തോഷവുമാണ് അദ്ദേഹത്തെ തളരാതെ പിടിച്ചുനിര്&#x200d;ത്തുന്നത്. എട്ടുമാസത്തെ പീഡനം പുറംലോകം അറിയുന്നത് ഭാര്യ പുറത്തെത്തിച്ച എന്റ്റെ കത്തിലൂടെയാണ്. എനിക്കെതിരെയുള്ള അനീതിയോട് സമരം ചെയ്തത് ഇന്ത്യയില്&#x200d; നിന്നുള്ളവര്&#x200d;മാത്രമല്ല രാജ്യത്തിന്&#x200d; പുറത്തുനിന്നുള്ളവരും ഉണ്ട്. ഒരു പാട് പേര്&#x200d; ഐക്യദാര്&#x200d;ഡ്യം അറിയിച്ച് ജ്യേഷ്ഠനെ വിളിച്ചിരുന്നു. കേരളത്തില്&#x200d; നിന്ന് സോഷ്യല്&#x200d; മീഡിയയിലൂടെ നടത്തിയ ഇടപെടലിനെ അദ്ദഹം എടുത്തുപറഞ്ഞു. ഇടയ്ക്ക് കഫിലിന്റ്റെ ജ്യേഷ്ഠന്&#x200d; ആദില്&#x200d; അഹമ്മദ് ഷാ ഇടപെട്ട് പറഞ്ഞു, യൂത്ത്‌ലീഗിന്റ്റെ ദേശീയ വൈസ്പ്രസിഡന്റ് ആസിഫ് അന്&#x200d;സാരി ഡല്&#x200d;ഹിയില്&#x200d; നിന്ന് നിയമസഹായം ഉറപ്പുനല്&#x200d;കികൊണ്ട് വിളിച്ചിരുന്നുവെന്ന്. നിയപോരാട്ടത്തില്&#x200d; വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കഫീലും കുടുബവും. കഴിഞ്ഞ എട്ടുമാസത്തിനിടയില്&#x200d; അവര്&#x200d;ക്ക് സംഭവിച്ച നഷ്ടങ്ങള്&#x200d; നിരവധിയാണ്.</p>
<p>&#8216; മാധ്യമങ്ങള്&#x200d; അന്ന് കഫീലിനെ ഹീറോ ആക്കി പക്ഷേ വിളറിപുണ്ട ഭരണകൂടം അവനെ വില്ലനാക്കി &#8216;. എനിക്ക് മനസ്സിലാവാത്തത് &#8216; മരണം മുഖാമുഖം കാണുന്ന കുട്ടികളുടെ ജീവന്&#x200d; രക്ഷിയ്ക്കുന്നത് ഈ രാജ്യത്ത് എങ്ങനെയാണ് പാപമാകുന്നത്?&#8230;..&#8217;</p>
<p>ജ്യേഷ്ഠന്&#x200d; ആദിലിന്റ ചോദ്യത്തില്&#x200d; രോഷം നിഴലിക്കുന്നുണ്ടായിരുന്നു..</p>
<p>ജനാധിപത്യ വേദിയിലെ പോരാട്ട ഭൂമികയിലും, നിയമ പോരട്ടത്തിേന്റെ കോടതിമുറികളിലും ഡോ. കഫീലിനു പിന്തുണയുമായി മുസ്ലിംലീഗും ഉണ്ടാകുമെന്ന് ഉറപ്പ് കൊടുത്ത് ഞങ്ങള്&#x200d; വീട്ടില്&#x200d; നിന്നിറങ്ങി..</p>
<p>സി കെ സുബൈര്&#x200d;<br />
ജനറല്&#x200d; സെക്രട്ടറി<br />
മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcksubair%2Fposts%2F2031970746830974&amp;width=500" width="500" height="778" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-leauge-leaders-share-his-experience-with-dr-kafeel-khan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യോഗി പകപോക്കിയ ഡോ.കഫീല്&#x200d; ഖാന് ജാമ്യം</title>
		<link>https://www.chandrikadaily.com/kafeel-khan-got-bail-news.html</link>
					<comments>https://www.chandrikadaily.com/kafeel-khan-got-bail-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Apr 2018 10:51:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kafeel khan]]></category>
		<category><![CDATA[narendra mdi]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[yogi adithyanadh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81982</guid>

					<description><![CDATA[ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ഗൊരഖ്പൂരില്&#x200d; കുട്ടികള്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ മരിച്ച സംഭവത്തില്&#x200d; ജയിലില്&#x200d; കഴിയുന്ന ഡോക്ടര്&#x200d; കഫീല്&#x200d; ഖാന് ജാമ്യം. എട്ടുമാസത്തിന് ശേഷമാണ് കഫീല്&#x200d; ഖാന് ജാമ്യം ലഭിക്കുന്നത്. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ബി.ആര്&#x200d;.ഡി മെഡിക്കല്&#x200d; കോളജില്&#x200d; ഓക്‌സിജന്&#x200d; സിലണ്ടറുകളുടെ കുറവുമൂലം ഓക്‌സിജന്&#x200d; കിട്ടാതെയാണ് എഴുപതിലേറെ കുഞ്ഞുങ്ങള്&#x200d; കൊല്ലപ്പെട്ടത്. സ്വകാര്യ ആസ്പത്രിയില്&#x200d; നിന്ന് ഓക്‌സിജന്&#x200d; സിലണ്ടറുകള്&#x200d; എത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്&#x200d; രക്ഷിക്കാന്&#x200d; ഡോക്ടര്&#x200d; കഫീല്&#x200d;ഖാന്&#x200d; ശ്രമിച്ചതായിരുന്നു അദ്ദേഹത്തിനെ തടവിലാക്കിയത്. ദുരന്തത്തിന് കാരണക്കാരന്&#x200d; ഡോക്ടറാണെന്ന് കാണിച്ച് കഫീല്&#x200d;ഖാനെ പിന്നീട് [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ഗൊരഖ്പൂരില്&#x200d; കുട്ടികള്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ മരിച്ച സംഭവത്തില്&#x200d; ജയിലില്&#x200d; കഴിയുന്ന ഡോക്ടര്&#x200d; കഫീല്&#x200d; ഖാന് ജാമ്യം. എട്ടുമാസത്തിന് ശേഷമാണ് കഫീല്&#x200d; ഖാന് ജാമ്യം ലഭിക്കുന്നത്. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.</p>
<p>ബി.ആര്&#x200d;.ഡി മെഡിക്കല്&#x200d; കോളജില്&#x200d; ഓക്‌സിജന്&#x200d; സിലണ്ടറുകളുടെ കുറവുമൂലം ഓക്‌സിജന്&#x200d; കിട്ടാതെയാണ് എഴുപതിലേറെ കുഞ്ഞുങ്ങള്&#x200d; കൊല്ലപ്പെട്ടത്. സ്വകാര്യ ആസ്പത്രിയില്&#x200d; നിന്ന് ഓക്‌സിജന്&#x200d; സിലണ്ടറുകള്&#x200d; എത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്&#x200d; രക്ഷിക്കാന്&#x200d; ഡോക്ടര്&#x200d; കഫീല്&#x200d;ഖാന്&#x200d; ശ്രമിച്ചതായിരുന്നു അദ്ദേഹത്തിനെ തടവിലാക്കിയത്. ദുരന്തത്തിന് കാരണക്കാരന്&#x200d; ഡോക്ടറാണെന്ന് കാണിച്ച് കഫീല്&#x200d;ഖാനെ പിന്നീട് ജയിലടക്കുകയാണുണ്ടായത്. ദുരന്തത്തിന് ശേഷം ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഡോക്ടറോട് പ്രതികരിച്ചത് മോശമായിട്ടായിരുന്നു.&#8217;പുറത്തുനിന്ന് സിലിണ്ടറുകള്&#x200d; കൊണ്ടുവന്ന് കുട്ടികളുടെ ജീവന്&#x200d; രക്ഷിച്ചതിനാല്&#x200d; ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്&#x200d; നോക്കിക്കോളാം&#8217; എന്നായിരുന്നു യോഗി അന്ന് ഡോക്ടറോട് പറഞ്ഞത്. ഇതിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്.</p>
<p>തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി ഡോക്ടര്&#x200d; രംഗത്തെത്തിയിരുന്നു. ശേഷമാണ് അറസ്റ്റ് നടക്കുന്നത്. ഏറെ കാലമായി ജാമ്യത്തിന് ശ്രമിക്കുകയായിരുന്നുവെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kafeel-khan-got-bail-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡോക്ടര്&#x200d; കഫീല്&#x200d; അഹമദിന് നീതി നിഷേധിക്കരുത്: കുഞ്ഞാലിക്കുട്ടി എം.പി</title>
		<link>https://www.chandrikadaily.com/8-months-no-bail-dr-kafeel-khans-justice-pk-kunjalikutty.html</link>
					<comments>https://www.chandrikadaily.com/8-months-no-bail-dr-kafeel-khans-justice-pk-kunjalikutty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Apr 2018 13:55:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kafeel khan]]></category>
		<category><![CDATA[khorakpur]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81762</guid>

					<description><![CDATA[മലപ്പുറം: ഉത്തര്&#x200d;പ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ സര്&#x200d;ക്കാര്&#x200d; ആസ്പത്രിയില്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ കുട്ടികള്&#x200d; മരിച്ച സംഭവത്തില്&#x200d; നിരപരാധിയെ പ്രതിയാക്കി യഥാര്&#x200d;ത്ത കുറ്റവാളികളെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; സംരക്ഷിക്കുകയാണന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഓക്‌സിജന്&#x200d; സിലണ്ടര്&#x200d; എന്തിക്കേണ്ട ഉത്തരവാദിത്വം ഡോ. കഫീല്&#x200d; അഹമദ് ഖാന്റെതായിരുന്നില്ല. ഓക്‌സിജന്&#x200d; വിതരണം ചെയ്യുന്ന പുഷ്പ ഓക്‌സിജന്&#x200d; ഏജന്&#x200d;സിയുടെ കുടിശ്ശിക തീര്&#x200d;ക്കാന്&#x200d; നിരവധി തവണ ബന്ധപ്പെട്ടവര്&#x200d; ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവാത്ത അധികാരികളാണ് യഥാര്&#x200d;ത്ഥ പ്രതികള്&#x200d; എന്നത് വ്യക്തമാണ്. സംഭവ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ഉത്തര്&#x200d;പ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ സര്&#x200d;ക്കാര്&#x200d; ആസ്പത്രിയില്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ കുട്ടികള്&#x200d; മരിച്ച സംഭവത്തില്&#x200d; നിരപരാധിയെ പ്രതിയാക്കി യഥാര്&#x200d;ത്ത കുറ്റവാളികളെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; സംരക്ഷിക്കുകയാണന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; പി.കെ കുഞ്ഞാലിക്കുട്ടി എം.പി.<br />
ഓക്‌സിജന്&#x200d; സിലണ്ടര്&#x200d; എന്തിക്കേണ്ട ഉത്തരവാദിത്വം ഡോ. കഫീല്&#x200d; അഹമദ് ഖാന്റെതായിരുന്നില്ല. ഓക്‌സിജന്&#x200d; വിതരണം ചെയ്യുന്ന പുഷ്പ ഓക്‌സിജന്&#x200d; ഏജന്&#x200d;സിയുടെ കുടിശ്ശിക തീര്&#x200d;ക്കാന്&#x200d; നിരവധി തവണ ബന്ധപ്പെട്ടവര്&#x200d; ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവാത്ത അധികാരികളാണ് യഥാര്&#x200d;ത്ഥ പ്രതികള്&#x200d; എന്നത് വ്യക്തമാണ്.<br />
സംഭവ ദിവസം അവധിയിലായിരുന്നിട്ട് കൂടി അവധി കാന്&#x200d;സല്&#x200d; ചെയ്ത് ജോലിക്കെത്തിയ കഫീല്&#x200d; സ്വന്തം നിലയില്&#x200d; ഓക്‌സിജന്&#x200d; എത്തിച്ചു നല്&#x200d;കി കുരുന്നുകളുടെ ജീവന്&#x200d; രക്ഷിക്കാന്&#x200d; നടത്തിയ ശ്രമങ്ങള്&#x200d; പ്രാദേശിക / ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതാണ്. ഇതാണ് മുഖ്യമന്ത്രി യോഗി അദിത്വനാഥിനെ പ്രകോപിപ്പിച്ചത് എന്നാണ് സംഭവത്തില്&#x200d; നിന്നും മനസ്സിലാവുന്നതെന്നും എം.പി പ്രസ്താവനയില്&#x200d; പറഞ്ഞു.<br />
<iframe loading="lazy" src="https://www.youtube.com/embed/WFyFaKEbeAY" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe><br />
ഡോ. കഫീലിനെതിരെ ജാമ്യം പോലും നിഷേധിച്ച് ജയിലിലടച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കുന്നതായി വിവരങ്ങള്&#x200d; പുറത്ത് വന്നുകൊണ്ടിരിക്കുന്നു. മനുഷ്യത്വം മരവിച്ച് കുഞ്ഞുങ്ങളെ കൊലക്ക് കൊടുത്തവര്&#x200d; പുറത്ത് വിലസുമ്പോള്&#x200d; സ്വന്തം നിലയില്&#x200d; ഓക്‌സിജന്&#x200d; ലഭ്യമാക്കി കുട്ടികളെ ചികിത്സിച്ച ഡോക്ടറെ പീഡിപ്പിക്കുന്നത് ക്രൂരമാണെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/8-months-no-bail-dr-kafeel-khans-justice-pk-kunjalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ജാമ്യമില്ലാതെ ജയിലില്&#x200d; എട്ട് മാസം, ഞാന്&#x200d; ശരിക്കും കുറ്റവാളിയാണോ?&#8217;: ഡോ. കഫീല്&#x200d; ഖാന്റെ കത്തിന്റെ പൂര്&#x200d;ണരൂപം</title>
		<link>https://www.chandrikadaily.com/dr-kafeel-khans-letter-to-media.html</link>
					<comments>https://www.chandrikadaily.com/dr-kafeel-khans-letter-to-media.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 22 Apr 2018 10:59:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kafeel khan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81604</guid>

					<description><![CDATA[ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായിരുന്ന ഗോരഖ്പൂരിലെ ആശുപത്രിയില്&#x200d; കുട്ടികള്&#x200d; ഓക്‌സിജന്&#x200d; സിലിണ്ടറില്ലാതെ ശ്വാസംമുട്ടി മരിച്ച സംഭവം പുറംലോകമറിഞ്ഞതിന് ബലിയാടാക്കപ്പെട്ട് ജയിലില്&#x200d; കഴിയുകയാണ് ഡോ. കഫീല്&#x200d; അഹമ്മദ് ഖാന്&#x200d;. ബി.ആര്&#x200d;.ഡി ആശുപത്രിയില്&#x200d; ഓക്‌സിജന്&#x200d; സിലിണ്ടറുകള്&#x200d; തീര്&#x200d;ന്നപ്പോള്&#x200d; സ്വന്തം ക്ലിനിക്കില്&#x200d; നിന്നടക്കം സിലിണ്ടറുകളെത്തിച്ച് കുട്ടികളെ രക്ഷിക്കാന്&#x200d; ശ്രമിക്കുകയാണ് കഫീല്&#x200d; ഖാന്&#x200d; ചെയ്തത്. എന്നാല്&#x200d; ആശുപത്രിയിലെ സിലിണ്ടറുകള്&#x200d; സ്വന്തം ക്ലിനിക്കിലേക്ക് കൊണ്ടുപോയി എന്ന കുറ്റമാരോപിച്ച് യോഗി ആദിത്യനാഥ് കഫീല്&#x200d; ഖാനെ കരുവാക്കുകയായിരുന്നു. ജയിലില്&#x200d; കഴിയുന്ന കഫീല്&#x200d; ഖാന്റെ ആരോഗ്യനില [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായിരുന്ന ഗോരഖ്പൂരിലെ ആശുപത്രിയില്&#x200d; കുട്ടികള്&#x200d; ഓക്‌സിജന്&#x200d; സിലിണ്ടറില്ലാതെ ശ്വാസംമുട്ടി മരിച്ച സംഭവം പുറംലോകമറിഞ്ഞതിന് ബലിയാടാക്കപ്പെട്ട് ജയിലില്&#x200d; കഴിയുകയാണ് ഡോ. കഫീല്&#x200d; അഹമ്മദ് ഖാന്&#x200d;. ബി.ആര്&#x200d;.ഡി ആശുപത്രിയില്&#x200d; ഓക്‌സിജന്&#x200d; സിലിണ്ടറുകള്&#x200d; തീര്&#x200d;ന്നപ്പോള്&#x200d; സ്വന്തം ക്ലിനിക്കില്&#x200d; നിന്നടക്കം സിലിണ്ടറുകളെത്തിച്ച് കുട്ടികളെ രക്ഷിക്കാന്&#x200d; ശ്രമിക്കുകയാണ് കഫീല്&#x200d; ഖാന്&#x200d; ചെയ്തത്. എന്നാല്&#x200d; ആശുപത്രിയിലെ സിലിണ്ടറുകള്&#x200d; സ്വന്തം ക്ലിനിക്കിലേക്ക് കൊണ്ടുപോയി എന്ന കുറ്റമാരോപിച്ച് യോഗി ആദിത്യനാഥ് കഫീല്&#x200d; ഖാനെ കരുവാക്കുകയായിരുന്നു.</p>
<p>ജയിലില്&#x200d; കഴിയുന്ന കഫീല്&#x200d; ഖാന്റെ ആരോഗ്യനില വഷളായിട്ടും മതിയായ ചികിത്സ നല്&#x200d;കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാവുന്നില്ലെന്നാണ് കഫീല്&#x200d; ഖാന്റെ ഭാര്യ കഴിഞ്ഞ ദിവസം ഡല്&#x200d;ഹിയില്&#x200d; നടത്തിയ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞത്. കഫീല്&#x200d; ഖാന്റെ ഭാര്യയാണ് അദ്ദേഹം ജയിലില്&#x200d; നിന്നെഴുതിയ കത്ത് മാധ്യമങ്ങള്&#x200d;ക്ക് നല്&#x200d;കിയത്.</p>
<p><strong>കത്തിന്റെ പൂര്&#x200d;ണരൂപം വായിക്കാം:</strong></p>
<p>&#8216;ജാമ്യമില്ലാതെ ജയിലില്&#x200d; എട്ട് മാസം, ഞാന്&#x200d; ശരിക്കും കുറ്റവാളിയാണോ?&#8217;</p>
<p>ഇരുമ്പഴികള്&#x200d;ക്ക് പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഢനങ്ങള്&#x200d;ക്കും അപമാനങ്ങള്&#x200d;ക്കും ശേഷവും ഓരോ നിമിഷവും ഓരോ സീനുകളും ഇപ്പോള്&#x200d; എന്റെ കണ്മുന്നില്&#x200d; നടക്കുന്നതുപോലെ ഓര്&#x200d;മിക്കുന്നു. ചിലപ്പോള്&#x200d; ഞാന്&#x200d; എന്നോട് തന്നെ ചോദിക്കാറുണ്ട്, &#8216; ഞാന്&#x200d; ശരിക്കും കുറ്റവാളിയാണോ? &#8216;എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്&#x200d; നിന്ന് അതിന്റെ ഉത്തരം ഉയര്&#x200d;ന്നുവരും. ഒരു വലിയ &#8216; അല്ല &#8216;</p>
<p>2017 ഓഗസ്റ്റ് 10ന്റെ ആ ദുരന്തരാത്രിയില്&#x200d; എനിക്ക് വാട്‌സാപ് മെസേജ് കിട്ടിയ നിമിഷത്തില്&#x200d; ഞാന്&#x200d; എന്നാല്&#x200d; കഴിയുന്നത്, ഒരു ഡോക്ടര്&#x200d;, ഒരു അച്ഛന്&#x200d;, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരന്&#x200d; ചെയ്യുന്നതെല്ലാം ചെയ്തിരുന്നു</p>
<p>ലിക്വിഡ് ഓക്‌സിജന്റെ പെട്ടെന്നുള്ള നിര്&#x200d;ത്തല്&#x200d; കൊണ്ട് അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാന്&#x200d; എന്നാല്&#x200d; കഴിയുന്നതെല്ലാം ഞാന്&#x200d; ചെയ്തു. ഓക്‌സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന ആ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാന്&#x200d; എന്റെ കഴിവിന്റെ പരമാവധി ഞാന്&#x200d; പ്രയത്‌നിച്ചു. ഞാന്&#x200d; ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, ഞാന്&#x200d; യാചിച്ചു, സംസാരിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചിലവാക്കി, കടം വാങ്ങി, കരഞ്ഞു&#8230;.മനുഷ്യസാദ്ധ്യമായതെല്ലാം ഞാന്&#x200d; ചെയ്തു.</p>
<p>ഞാന്&#x200d; എന്റെ ഡിപ്പാര്&#x200d;ട്ട്‌മെന്റിന്റെ തലവനെയും എന്റെ സഹപ്രവര്&#x200d;ത്തകരെയും ബി.ആര്&#x200d;.ഡി പ്രിന്&#x200d;സിപ്പലിനേയും ബി.ആര്&#x200d;.ഡി ആക്ടിങ് പ്രിന്&#x200d;സിപ്പലിനെയും ജില്ലാ മജിസ്‌ട്രേറ്റ് ഗോരഖ്പൂരിനെയും അഡീഷണല്&#x200d; ഡയറക്ടര്&#x200d; ഓഫ് ഹെല്&#x200d;ത്ത് ഗോരഖ്പൂരിനെയും സി.എം.എസ്/എസ്.ഐ.സി ഗോരഖ്പൂരിനെയും സി.എം.എസ്/എസ്.ഐ.സി ബി.ആര്&#x200d;.ഡിയേയും വിളിച്ച് പൊടുന്നനെ ഓക്‌സിജന്&#x200d; നിറുത്തിയതുമൂലം ഉണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവന്&#x200d; അപകടത്തിലാണെന്ന് അറിയിച്ചു. (എന്റെ കയ്യില്&#x200d; കോള്&#x200d; റെക്കോഡുകളുണ്ട്)</p>
<p>ഞാന്&#x200d; ഗ്യാസ് സപ്ലയേഴ്‌സിനെ മോഡി ഗ്യാസ്, ബാലാജി, ഇമ്പീരിയല്&#x200d; ഗ്യാസ്, മയൂര്&#x200d; ഗ്യാസ് ഏജന്&#x200d;സി, ബി.ആര്&#x200d;.ഡി മെഡിക്കല്&#x200d; കോളജിനടുത്തുള്ള ആശുപത്രികള്&#x200d; എന്നിവിടങ്ങളില്&#x200d; വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ ജീവന്&#x200d; രക്ഷിക്കാന്&#x200d; ഗ്യാസ് സിലിണ്ടറുകള്&#x200d;ക്കായി യാചിച്ചു.</p>
<p>ഞാന്&#x200d; അവര്&#x200d;ക്ക് പണം നല്&#x200d;കി, അതിനു ശേഷം ബാക്കി പണം സിലിണ്ടറുകള്&#x200d; ലഭിക്കുമ്പോള്&#x200d; നല്&#x200d;കാമെന്ന് ഉറപ്പുനല്&#x200d;കി. (ഞങ്ങള്&#x200d; ലിക്വിഡ് ഓക്‌സിജന്&#x200d; ടാങ്ക് എത്തുന്നത് വരെ 250 ജംബോ സിലിണ്ടറുകള്&#x200d; അറേഞ്ച് ചെയ്തിരുന്നു. ഒരു ജംബോ സിലിണ്ടറിന് 216 രൂപയാണ്)</p>
<p>ഞാന്&#x200d; ഒരു ക്യൂബിക്കിളില്&#x200d; നിന്ന് അടുത്തതിലേക്ക്, വാര്&#x200d;ഡ് 100ല്&#x200d; നിന്ന് വാര്&#x200d;ഡ് 12 ലേക്കും എമര്&#x200d;ജന്&#x200d;സി വാര്&#x200d;ഡിലേക്കും, ഒരു ഓക്‌സിജന്&#x200d; സപ്ലൈ പോയിന്റില്&#x200d; നിന്ന് അടുത്തതിലേക്കും ഓടി തടസമില്ലാത്ത ഓക്‌സിജന്&#x200d; സപ്ലൈ ഉണ്ടെന്ന് ഉറപ്പുവരുത്തി.</p>
<p>ഞാന്&#x200d; ഗ്യാസ് സിലിണ്ടറുകള്&#x200d; ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറില്&#x200d; ഡ്രൈവ് ചെയ്തുപോയി. അത് പോരാതെവരുമെന്ന് തോന്നിയപ്പോള്&#x200d; ഞാന്&#x200d; ആംഡ് ബോര്&#x200d;ഡര്&#x200d; ഫോഴ്‌സിലേക്ക് ചെന്നു. അതിന്റെ ഡി.ഐ.ജിയെ കണ്ട് അദ്ദേഹത്തോട് ഈ സിറ്റുവേഷനെക്കുറിച്ച് വിശദീകരിച്ചു. അവരുടെ അനുകൂലമായ പ്രതികരണം പെട്ടെന്നായിരുന്നു. അവര്&#x200d; ഒരു വലിയ ട്രക്കും ഒരു കൂട്ടം സൈനികരെയും വിട്ടുതന്നു. സൈനികര്&#x200d; ഗ്യാസ് ഏജന്&#x200d;സിയില്&#x200d; നിന്ന് ബി.ആര്&#x200d;.ഡിയിലേക്ക് സിലിണ്ടറുകള്&#x200d; നിറച്ച് എത്തിക്കുകയും കാലി സിലിണ്ടറുകള്&#x200d; തിരിച്ചെത്തിക്കാനായി ഓടുകയും ചെയ്തു.</p>
<p>അവര്&#x200d; 48 മണിക്കൂര്&#x200d; തുടര്&#x200d;ച്ചയായി പ്രവര്&#x200d;ത്തിച്ചു. അവരുടെ ആത്മവീര്യം ഞങ്ങളുടേതും വര്&#x200d;ദ്ധിപ്പിച്ചു. ഞാന്&#x200d; അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും.</p>
<p>ജയ് ഹിന്ദ്</p>
<p>ഞാന്&#x200d; എന്റെ ജൂനിയര്&#x200d; / സീനിയര്&#x200d; ഡോക്ടര്&#x200d;മാരോട് സംസാരിച്ചു. എന്റെ സ്റ്റാഫിനോട് സംസാരിച്ചു. &#8216; ആരും പരിഭ്രാന്തരാവുകയോ ഹതാശരാവുകയോ ചെയ്യരുത്. അസ്വസ്ഥരായ മാതാപിതാക്കളോട് ദേഷ്യപ്പെടരുത്. വിശ്രമിക്കുകയുമരുത്. നമുക്ക് ഒരു ടീമായി ജോലി ചെയ്താലേ എല്ലാവരെയും ചികില്&#x200d;സിക്കാനും എല്ലാ ജീവനും രക്ഷപ്പെടുത്താനുമാവൂ. &#8216;</p>
<p>ഞാന്&#x200d; കുട്ടികള്&#x200d; നഷ്ടപ്പെട്ട ദുഃഖാര്&#x200d;ത്തരായ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. കുട്ടികള്&#x200d; മരിച്ച, അസ്വസ്ഥരായ, ദേഷ്യപ്പെട്ട് തുടങ്ങിയിരുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാന്&#x200d; ശ്രമിച്ചു. ഒരുപാട് ആശയക്കുഴപ്പം നിലനിന്നിരുന്നു. അവരോട് ഞാന്&#x200d; ലിക്വിഡ് ഓക്‌സിജന്&#x200d; തീര്&#x200d;ന്നിരിക്കുകയാണെന്നും ഓക്‌സിജന്&#x200d; സിലിണ്ടറുകള്&#x200d; വച്ച് അത് നികത്താന്&#x200d; ശ്രമിക്കുകയാണെന്നും വിശദീകരിച്ചു.</p>
<p>ഞാന്&#x200d; എല്ലാവരോടും ജീവന്&#x200d; രക്ഷിക്കാന്&#x200d; ശ്രമിക്കുന്നതില്&#x200d; ശ്രദ്ധിക്കാന്&#x200d; ആവശ്യപ്പെട്ടു..ഞാന്&#x200d; കരഞ്ഞു, യഥാര്&#x200d;ഥത്തില്&#x200d; ടീമിലെ എല്ലാവരും കരഞ്ഞിരുന്നു..കൃത്യസമയത്ത് കുടിശിക നല്&#x200d;കാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച നാശം കണ്ട് അതുണ്ടാക്കിയ ദുരന്തം കണ്ട്.</p>
<p>ഓഗസ്റ്റ് 13ന് രാവിലെ 1:30 നു ലിക്വിഡ് ഓക്‌സിജന്&#x200d; ടാങ്ക് എത്തുന്നത് വരെ ഞങ്ങള്&#x200d; നിര്&#x200d;ത്തിയില്ല.</p>
<p>പക്ഷേ എന്റെ ജീവിതം കീഴ്‌മേല്&#x200d; മറിഞ്ഞത് മുഖ്യമന്ത്രി യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു &#8216; അപ്പോള്&#x200d; നിങ്ങളാണ് ഡോ.കഫീല്&#x200d; അല്ലേ? നിങ്ങളാണോ സിലിണ്ടറുകള്&#x200d; അറേഞ്ച് ചെയ്തത്? &#8216;</p>
<p>ഞാന്&#x200d; പറഞ്ഞു . &#8216; അതേ സര്&#x200d; &#8216;</p>
<p>അദ്ദേഹം ദേഷ്യപ്പെട്ടു. &#8216; അപ്പോള്&#x200d; നിങ്ങള്&#x200d; കരുതുന്നത് സിലിണ്ടറുകള്&#x200d; കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..&#8217;</p>
<p>യോഗിജി ദേഷ്യപ്പെടാന്&#x200d; കാരണമുണ്ട്. ഈ വാര്&#x200d;ത്ത മാധ്യമങ്ങളില്&#x200d; വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാന്&#x200d; അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാന്&#x200d; അന്ന് രാത്രി ഒരു മാധ്യമപ്രവര്&#x200d;ത്തകനെയും വിവരമറിയിച്ചില്ല. അവര്&#x200d; അന്ന് രാത്രിതന്നെ അവിടെയുണ്ടായിരുന്നു.</p>
<p>പൊലീസ് എന്റെ വീട്ടിലേക്ക് വന്നു വേട്ടയാടി, ഭീഷണിപ്പെടുത്തി, എന്റെ കുടുംബത്തെ അവര്&#x200d; പീഡിപ്പിച്ചു. അവര്&#x200d; എന്നെ ഏറ്റുമുട്ടലില്&#x200d; കൊലപ്പെടുത്തുമെന്ന് ആളുകള്&#x200d; താക്കീത് ചെയ്തു. എന്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. എനിക്കവരെ ആശ്വസിപ്പിക്കാന്&#x200d; വാക്കുകളുണ്ടായിരുന്നില്ല</p>
<p>എന്റെ കുടുംബത്തെ അപമാനത്തില്&#x200d; നിന്ന് രക്ഷിക്കാന്&#x200d; ഞാന്&#x200d; കീഴടങ്ങി. അപ്പോള്&#x200d; ഞാന്&#x200d; ഓര്&#x200d;ത്തിരുന്നത് ഞാന്&#x200d; തെറ്റൊന്നും ചെയ്തില്ലെന്നും എനിക്ക് നീതി ലഭിക്കുമെന്നുമായിരുന്നു.</p>
<p>പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി ആഗസ്റ്റ് 2017 തൊട്ട് ഏപ്രില്&#x200d; 2018 വരെ. ഹോളി വന്നു, ദസറ വന്നു, ക്രിസ്മസ് പോയി, പുതുവര്&#x200d;ഷം വന്നു, ദീപാവലി വന്നു. ഓരോ ദിവസവും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ&#8230;അപ്പൊഴാണ് ഞങ്ങള്&#x200d;ക്ക് മനസിലായത് നീതിന്യായവ്യവസ്ഥയും സമ്മര്&#x200d;ദ്ദത്തിലാണെന്ന് (അവരും അങ്ങനെ അറിയിച്ചു)</p>
<p>ഉറങ്ങുന്നത് 150ലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയില്&#x200d; ലക്ഷക്കണക്കിനു കൊതുകും പകല്&#x200d; ആയിരക്കണക്കിന് ഈച്ചകളും. ജീവിക്കാന്&#x200d; വേണ്ടി ഭക്ഷണം കഴിക്കാന്&#x200d; ശ്രമിച്ചുകൊണ്ട്, അര്&#x200d;ദ്ധനഗ്‌നനായി കുളിച്ച്, പൊട്ടിപ്പൊളിഞ്ഞ വാതിലുള്ള ടോയ്‌ലറ്റിലിരുന്ന്..ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എന്റെ കുടുംബത്തെ കാത്തിരിക്കുന്നു.</p>
<p>എനിക്ക് മാത്രമല്ല. എന്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണില്&#x200d; നിന്ന് മറ്റൊന്നിലേക്ക് അവര്&#x200d;ക്ക് ഓടേണ്ടിവരുന്നു. പൊലീസ് സ്‌റ്റേഷനില്&#x200d; നിന്ന് കോടതിയിലേക്ക്, ഗോരഖ്പൂരില്&#x200d; നിന്ന് അലഹബാദിലേക്ക് നീതി ലഭിക്കാന്&#x200d;&#8230;പക്ഷേ എല്ലാം പാഴായി..</p>
<p>എന്റെ കുഞ്ഞിന്റെ ആദ്യ പിറന്നാള്&#x200d; എനിക്ക് ആഘോഷിക്കാന്&#x200d; കഴിഞ്ഞില്ല. അവള്&#x200d;ക്കിപ്പൊ ഒരു വയസും ഏഴു മാസവുമാണു പ്രായം. കുട്ടികളുടെ ഡോക്ടറെന്ന നിലയില്&#x200d;ക്കൂടി സ്വന്തം കുഞ്ഞ് വളരുന്നത് കാണാന്&#x200d; കഴിയാത്തത് വളരെയധികം വേദനാജനകവും നിരാശാജനകവുമാണ്. ഒരു പീഡിയാട്രീഷനെന്ന നിലയില്&#x200d; മാതാപിതാക്കളെ വളര്&#x200d;ച്ചാഘട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാന്&#x200d; മാതാപിതാക്കളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുഞ്ഞ് നടക്കാന്&#x200d; തുടങ്ങിയോ, സംസാരിക്കുന്നുണ്ടോ, ഓടുന്നുണ്ടോ എന്നെനിക്കറിയില്ല.</p>
<p>വീണ്ടും ആ ചോദ്യം എന്നെ വേട്ടയാടുന്നു. ഞാന്&#x200d; യഥാര്&#x200d;ഥത്തില്&#x200d; കുറ്റവാളിയാണോ? അല്ല, അല്ല&#8230;അല്ല</p>
<p>2017 ഓഗസ്റ്റ് 10 നു ഞാന്&#x200d; ലീവിലായിരുന്നു. എന്നിട്ടും ഞാന്&#x200d; എന്റെ കര്&#x200d;ത്തവ്യത്തിനായി ഓടിയെത്തി അതാണോ തെറ്റ്?</p>
<p>അവരെന്നെ ഹെഡ് ഓഫ് ദ ഡിപ്പാര്&#x200d;ട്ട്‌മെന്റും ബി.ആര്&#x200d;.ഡിയുടെ വൈസ് ചാന്&#x200d;സലറും 100 ബെഡുള്ള അക്യൂട്ട് എന്&#x200d;കെഫലൈറ്റിസ് സിന്&#x200d;ഡ്രോം വാര്&#x200d;ഡിന്റെ ഇന്&#x200d; ചാര്&#x200d;ജുമാക്കി. ഞാന്&#x200d; അവിടത്തെ ഏറ്റവും ജൂനിയറായ ഡോക്ടറും 08-08-2016നു മാത്രം സ്ഥിരനിയമനം നേടിയയാളുമാണ്. അവിടത്തെ എന്&#x200d;.ആര്&#x200d;.എച്ച്.എം നോഡല്&#x200d; ഓഫീസറും പീഡിയാട്രിക്‌സ് ലക്ചററുമാണ്. എന്റെ ജോലി പഠിപ്പിക്കലും കുട്ടികളെ ചികില്&#x200d;സിക്കലും മാത്രമാണ്. ലിക്വിഡ് ഓക്‌സിജനോ സിലിണ്ടറോ വാങ്ങുന്നതിലോ ടെന്&#x200d;ഡര്&#x200d; നല്&#x200d;കുന്നതിലോ അറ്റകുറ്റപ്പണി നടത്തുന്നതിലോ പണം നല്&#x200d;കുന്നതിലോ ഞാന്&#x200d; പങ്കെടുക്കേണ്ടിയിരുന്നില്ല</p>
<p>പുഷ്പ സെയില്&#x200d;സ് ഓക്‌സിജന്&#x200d; സപ്ലൈ നിറുത്തിയതിനു ഞാനെങ്ങനെ ഉത്തരവാദിയാവും. മെഡിക്കല്&#x200d; പശ്ചാത്തലമില്ലാത്തയാള്&#x200d;ക്കുപോലും ഡോക്ടര്&#x200d;മാര്&#x200d; ചികില്&#x200d;സിക്കാനുള്ളവരാണ്, ഓക്‌സിജന്&#x200d; വാങ്ങാനുള്ളവരല്ലെന്ന് മനസിലാകും.</p>
<p>കുറ്റവാളികള്&#x200d; പുഷ്പ സെയില്&#x200d;സിന്റെ 68 ലക്ഷം രൂപ കുടിഃശിഖ ആവശ്യപ്പെട്ടയച്ച 14 റിമൈന്&#x200d;ഡറുകള്&#x200d;ക്ക് മേല്&#x200d; നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ ഡി.എമ്മും മെഡിക്കല്&#x200d; എജ്യുക്കേഷന്&#x200d; ഡിറക്ടറും ഹെല്&#x200d;ത്ത് എജ്യുക്കേഷന്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറിയുമാണ്.</p>
<p>ഉയര്&#x200d;ന്ന നിലയിലെ ഒരു സമ്പൂര്&#x200d;ണ ഭരണപരാജയമായിരുന്നു അത്. അവര്&#x200d;ക്ക് പ്രശ്‌നത്തിന്റെ ആഴം മനസിലായില്ല. അവര്&#x200d; ഞങ്ങളെ ബലിയാടുകളാക്കി. ഗോരഖ്പൂരിന്റെ ജയിലിനുള്ളില്&#x200d; സത്യത്തെ തളച്ചിടാന്&#x200d;</p>
<p>പുഷ്പ സെയില്&#x200d;സിന്റെ ഡയറക്ടര്&#x200d; മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയപ്പോള്&#x200d; ഞങ്ങളും നീതി ലഭിക്കുമെന്നും എന്റെ വീട്ടുകാരോടൊത്ത് ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങള്&#x200d; പ്രതീക്ഷിച്ചിരുന്നു</p>
<p>പക്ഷേ ഇല്ല ഞങ്ങള്&#x200d; ഇപ്പോഴും കാത്തിരിക്കുകയാണ്.</p>
<p>സുപ്രീം കോടതി പറയുന്നത് ജാമ്യം അവകാശവും ജയില്&#x200d; ഒഴിവാക്കലുമാണെന്നാണ്. എന്റെ കേസ് നീതിനിഷേധത്തിന്റെ ഉത്തമോദ്ദാഹരണമാണ്.</p>
<p>ഞാന്&#x200d; സ്വതന്ത്രനായി എന്റെ കുടുംബത്തിന്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാവുമെന്ന് ഞാന്&#x200d; പ്രത്യാശിക്കുന്നു. സത്യം തീര്&#x200d;ച്ചയായും വിജയിക്കും. നീതി നടപ്പാവും.</p>
<p>ഒരു നിസഹായനായ, ഹൃദയം തകര്&#x200d;ന്ന പിതാവ്, ഭര്&#x200d;ത്താവ്, സഹോദരന്&#x200d;, മകന്&#x200d;, സുഹൃത്ത്</p>
<p>ഡോ.കഫീല്&#x200d; ഖാന്&#x200d;<br />
18-04-2018</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dr-kafeel-khans-letter-to-media.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡോ.കഫീല്&#x200d; ഖാനെ പരിശോധനക്ക് വിധേയനാക്കി; താന്&#x200d; ചെയ്ത തെറ്റെന്തെന്ന് ഡോക്ടര്&#x200d;</title>
		<link>https://www.chandrikadaily.com/kafeel-khan-prime-accused-in-gorakhpur-tragedy-asserts-innocence-in-letter.html</link>
					<comments>https://www.chandrikadaily.com/kafeel-khan-prime-accused-in-gorakhpur-tragedy-asserts-innocence-in-letter.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 21 Apr 2018 10:42:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[Gas Cyllender]]></category>
		<category><![CDATA[Gorakhpur Hospital]]></category>
		<category><![CDATA[kafeel khan]]></category>
		<category><![CDATA[khorakpur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81483</guid>

					<description><![CDATA[ലഖ്‌നോ: ഉത്തര്&#x200d;പ്രദേശിലെ യോഗി ആദിഥ്യനാഥ് സര്&#x200d;ക്കാറിന് തിരിച്ചടിയായ ഗോരഖ്പൂര്&#x200d; സംഭവത്തില്&#x200d; ആറുമാസമായി ജാമ്യമില്ലാതെ ജയിലില്&#x200d; കഴിയുന്ന ഡോ. കഫീല്&#x200d; ഖാനെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്&#x200d;ന്ന് ജില്ലാ ആസ്പത്രിയിലാണ് ചികിത്സക്ക് വിധേയമാക്കിയത്. ജയിലില്&#x200d; കഴിയുന്ന തന്റെ ഭര്&#x200d;ത്താവിന് പ്രാഥമിക ചികിത്സകള്&#x200d; വരെ നിഷേധിച്ചിരിക്കുയാണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരുന്നു. കഫീല്&#x200d; ഖാന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കയാണെന്നും ജയിലധികൃര്&#x200d; അദ്ദേഹത്തിന് വേണ്ട ചികിത്സ നല്&#x200d;കാന്&#x200d; തയ്യാറാകുന്നിലെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ ശബിസ്താന്&#x200d; ഖാന്&#x200d; മാധ്യമങ്ങളോട് പറഞ്ഞത്. ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>ലഖ്‌നോ: ഉത്തര്&#x200d;പ്രദേശിലെ യോഗി ആദിഥ്യനാഥ് സര്&#x200d;ക്കാറിന് തിരിച്ചടിയായ ഗോരഖ്പൂര്&#x200d; സംഭവത്തില്&#x200d; ആറുമാസമായി ജാമ്യമില്ലാതെ ജയിലില്&#x200d;<br />
കഴിയുന്ന ഡോ. കഫീല്&#x200d; ഖാനെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്&#x200d;ന്ന് ജില്ലാ ആസ്പത്രിയിലാണ് ചികിത്സക്ക് വിധേയമാക്കിയത്.<br />
ജയിലില്&#x200d; കഴിയുന്ന തന്റെ ഭര്&#x200d;ത്താവിന് പ്രാഥമിക ചികിത്സകള്&#x200d; വരെ നിഷേധിച്ചിരിക്കുയാണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരുന്നു. കഫീല്&#x200d; ഖാന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കയാണെന്നും ജയിലധികൃര്&#x200d; അദ്ദേഹത്തിന് വേണ്ട ചികിത്സ നല്&#x200d;കാന്&#x200d; തയ്യാറാകുന്നിലെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ ശബിസ്താന്&#x200d; ഖാന്&#x200d; മാധ്യമങ്ങളോട് പറഞ്ഞത്. ഈ സംഭവത്തെ തുടര്&#x200d;ന്നാണ് ഇപ്പോള്&#x200d; ഡോക്ടറെ ആസ്്പത്രിയില്&#x200d; പ്രവേശിപ്പിച്ചിരിക്കുന്നത്.</p>
<p>കഴിഞ്ഞ മാര്&#x200d;ച്ചില്&#x200d; ഗോരഖ്പൂരിലെ ബി.ആര്&#x200d;.ഡി ഹോസ്പിറ്റലില്&#x200d; കുട്ടികള്&#x200d; ഓക്സിജന്&#x200d; കിട്ടാതെ മരിച്ച സംഭവത്തില്&#x200d; ആരോപണ വിധേയനായ വ്യക്തിയായിരുന്നു കഫീല്&#x200d; ഖാന്&#x200d;. മതിയായ ഓക്സിജന്&#x200d; ഹോസ്പിറ്റലില്ലാത്തിനെത്തുടര്&#x200d;ന്ന് അടുത്തുള്ള സ്വകാര്യ ആസ്്പത്രിയില്&#x200d; നിന്നും ഓക്സിജനെത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്&#x200d; ഡോ. കഫീല്&#x200d;ഖാന്&#x200d; ശ്രമിച്ചിരുന്നു. എന്നാല്&#x200d; ഇതിനെതിരെ നിരവധി വിമര്&#x200d;ശനങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഇതേത്തുടര്&#x200d;ന്ന് ദുരന്തത്തിന് കാരണക്കാരന്&#x200d; എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ യോഗിയുടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.<br />
്അത്യാഹിത സമയത്ത് പുറത്ത് നിന്നും ഓക്‌സിജന്&#x200d; സിലിണ്ടറുകള്&#x200d; എത്തിച്ച് മരണസംഖ്യ കുറച്ച വ്യക്തിയായിരുന്നു ഡോ കഫീല്&#x200d; ഖാന്&#x200d;. ഡോ കഫീല്&#x200d; ഖാന്റെ ഇടപടല്&#x200d; വന്&#x200d; പ്രശംസ നേടിയിരുന്നു. അതേസമയം സംഭവത്തിന് ശേഷം ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് കഫീല്&#x200d; ഖാനോട് വാക്കുകള്&#x200d; വിവാദവുമായിരുന്നു. പുറത്തുനിന്ന് സിലിണ്ടറുകള്&#x200d; കൊണ്ടുവന്ന് കുട്ടികളുടെ ജീവന്&#x200d; രക്ഷിച്ചതിനാല്&#x200d; ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്&#x200d; നോക്കിക്കോളാം&#8217; എന്നായിരുന്നു യോഗിയുടെ വാക്കുകള്&#x200d;.</p>
<p>അതേസമയം തന്നെ അധികൃതര്&#x200d; കുടുക്കിയതാണെന്ന് കഫീല്&#x200d; മാധ്യമങ്ങളോട് പറഞ്ഞു. സര്&#x200d;ക്കാറിന്റെ പോരായ്മയാണ് ദുരന്തത്തിന് കാരണമായത്. പണം അനുവദിച്ചില്ലെങ്കില്&#x200d; പിന്നെ എങ്ങനെയാണ് ഓക്‌സിജന്&#x200d; സിലിണ്ടറുകള്&#x200d; വാങ്ങുക, ഡോ. കഫീല്&#x200d; ഖാന്&#x200d; മാധ്യമങ്ങളോ ചോദിച്ചു.</p>
<p>&#8216;ചിലപ്പോള്&#x200d; ഞാന്&#x200d; എന്നോട് തന്നെ ചോദിക്കും, ഞാന്&#x200d; ശരിക്കും കുറ്റവാളിയാണോയെന്ന്. എന്നാല്&#x200d; എന്റെ ഹൃദയത്തിന്റെ ഉള്ളില്&#x200d; നിന്നും അപ്പോള്&#x200d; തന്നെ അതിനുത്തരം പൊന്തിവരും. അല്ല, ഒരിക്കലും അല്ല.് ഡോ. കഫീല്&#x200d; ഖാന്&#x200d; എഴുതിയ 10 പേജുള്ള കത്തില്&#x200d; ഉള്ള വികാരഭരിതമായ വാക്കുകളാണിത്.</p>
<p>ജയില്&#x200d; അധികൃതര്&#x200d; മരുന്ന് നല്&#x200d;കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു, അദ്ദേഹത്തിന്റെ ഉത്തരം. എന്നാല്&#x200d; മറ്റു ചോദ്യങ്ങളോട് പ്രതികരിക്കും മുമ്പ് അദ്ദേഹത്തെ പൊലീസുകാര്&#x200d; കൊണ്ടു പോവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kafeel-khan-prime-accused-in-gorakhpur-tragedy-asserts-innocence-in-letter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്&#x200d; സ്വന്തം പണം ചിലവഴിച്ച് കുട്ടികളുടെ ജീവന്&#x200d; രക്ഷിച്ച ഡോക്ടറുടെ ആരോഗ്യനില അപകടത്തിലെന്ന് ഭാര്യ</title>
		<link>https://www.chandrikadaily.com/dr-kafeel-khan-not-well-but-jail-admin-not-listening-says-wife.html</link>
					<comments>https://www.chandrikadaily.com/dr-kafeel-khan-not-well-but-jail-admin-not-listening-says-wife.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 18 Apr 2018 14:51:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BRD Hospital Tragedy]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kafeel khan]]></category>
		<category><![CDATA[utterpradesh]]></category>
		<category><![CDATA[yogi adhithyanath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80983</guid>

					<description><![CDATA[ലക്നൗ: ബി.ആര്&#x200d;.ഡി ആശുപത്രിയില്&#x200d; നിന്നും ഓക്സിജന്&#x200d; സിലിണ്ടര്&#x200d; തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്ന ആരോപണത്തില്&#x200d; അറസ്റ്റിലായ ഡോക്ടര്&#x200d; കഫീല്&#x200d; ഖാനിന് ജയിലില്&#x200d; മതിയായ ചികിത്സ ലഭിക്കുന്നില്ലയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത്. കഫീല്&#x200d; ഖാന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കയാണ്. കഴിഞ്ഞ മാര്&#x200d;ച്ചില്&#x200d; സ്ട്രോക്ക് ഉണ്ടായ അദ്ദേഹത്തിന് മതിയായ ചികിത്സ ജയിലില്&#x200d; നിന്നും ലഭിക്കുന്നില്ല. കൃത്യമായ ചികിത്സകള്&#x200d; ഉറപ്പാക്കാന്&#x200d; അദ്ദേഹത്തെ ലക്നൗവിലേക്ക് മാറ്റണമെന്ന് ജയിലധികൃതര്&#x200d;ക്ക് ഉന്നത ഉദ്യോഗസ്ഥര്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. എന്നാല്&#x200d; ഇതുവരെ അത് പാലിക്കാന്&#x200d; ജയില്&#x200d; ഡിപ്പാര്&#x200d;ട്ട്മെന്റ് തയ്യാറായിട്ടില്ല, [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്നൗ: ബി.ആര്&#x200d;.ഡി ആശുപത്രിയില്&#x200d; നിന്നും ഓക്സിജന്&#x200d; സിലിണ്ടര്&#x200d; തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്ന ആരോപണത്തില്&#x200d; അറസ്റ്റിലായ ഡോക്ടര്&#x200d; കഫീല്&#x200d; ഖാനിന് ജയിലില്&#x200d; മതിയായ ചികിത്സ ലഭിക്കുന്നില്ലയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത്. കഫീല്&#x200d; ഖാന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കയാണ്. കഴിഞ്ഞ മാര്&#x200d;ച്ചില്&#x200d; സ്ട്രോക്ക് ഉണ്ടായ അദ്ദേഹത്തിന് മതിയായ ചികിത്സ ജയിലില്&#x200d; നിന്നും ലഭിക്കുന്നില്ല. കൃത്യമായ ചികിത്സകള്&#x200d; ഉറപ്പാക്കാന്&#x200d; അദ്ദേഹത്തെ ലക്നൗവിലേക്ക് മാറ്റണമെന്ന് ജയിലധികൃതര്&#x200d;ക്ക് ഉന്നത ഉദ്യോഗസ്ഥര്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. എന്നാല്&#x200d; ഇതുവരെ അത് പാലിക്കാന്&#x200d; ജയില്&#x200d; ഡിപ്പാര്&#x200d;ട്ട്മെന്റ് തയ്യാറായിട്ടില്ല, കഫീല്&#x200d; ഖാന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബി.ആര്&#x200d;.ഡി ഹോസ്പിറ്റലില്&#x200d; മതിയായ ഓക്സിജന്&#x200d; ലഭിക്കാതെ കുട്ടികള്&#x200d; മരിച്ച സംഭവത്തില്&#x200d; സ്വന്തം കൈയില്&#x200d; നിന്നും പണമുടക്കി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്&#x200d; നിന്ന് ഓക്സിജനെത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്&#x200d; ശ്രമിച്ച വ്യക്തിയാണ് കഫീല്&#x200d; ഖാന്&#x200d;. സംഭവത്തില്&#x200d; കഫീല്&#x200d; ഖാന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടികളുടെ മരണസംഖ്യ കുറഞ്ഞത്. അറുപതിലധികം കുട്ടികളാണ് അന്ന് മരിച്ചത്. എന്നാല്&#x200d; അദ്ദേഹത്തിന്റെ നടപടിയെ പ്രശംസിക്കുന്നതിനു പകരം നിരവധി വിമര്&#x200d;ശനങ്ങളാണ് യോഗിയും കൂട്ടരും അദ്ദേഹത്തിനു നേരെ അഴിച്ചു വിട്ടത്.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">My husband&#8217;s health is deteriorating,doctor said that his case has to referred to Lucknow but it wasn&#8217;t done, I fear for my husband&#8217;s life. Govt is framing people to save itself: Wife of Dr.Kafeel Khan who was charged with attempt to murder over Gorakhpur hospital children deaths <a href="https://t.co/XLsXYcr2ka">pic.twitter.com/XLsXYcr2ka</a></p>
<p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/986266544081702912?ref_src=twsrc%5Etfw">April 17, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സംഭവത്തിന് ശേഷം ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് പുറത്തുനിന്ന് സിലിണ്ടറുകള്&#x200d; കൊണ്ടുവന്ന് കുട്ടികളുടെ ജീവന്&#x200d; രക്ഷിച്ചതിനാല്&#x200d; ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്&#x200d; നോക്കിക്കോളാം&#8217; എന്നാണ് കഫീല്&#x200d; ഖാനോട് പറഞ്ഞത്. തുടര്&#x200d;ന്ന് ദുരന്തത്തെക്കുറിച്ച് അന്വേഷണത്തില്&#x200d; കഫീല്&#x200d; ഖാനെ അറസ്റ്റ് ചെയ്‌തെന്ന വാര്&#x200d;ത്തകളായിരുന്നു പിന്നീട് പുറത്തുവന്നത്. ബി.ആര്&#x200d;.ഡി ആശുപത്രിയില്&#x200d; നിന്നും ഓക്സിജന്&#x200d; സിലിണ്ടര്&#x200d; തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാരോപിച്ചായിരുന്നു കഫീല്&#x200d; ഖാനെതിരായ അന്വേഷണ സംഘത്തിന്റെ നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dr-kafeel-khan-not-well-but-jail-admin-not-listening-says-wife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വന്തം പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച ഡോ.ഖഫീല്‍ഖാനെ സസ്‌പെന്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/gorakpur-kafeel-khan.html</link>
					<comments>https://www.chandrikadaily.com/gorakpur-kafeel-khan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Aug 2017 14:13:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gorakpur]]></category>
		<category><![CDATA[kafeel khan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40134</guid>

					<description><![CDATA[ഡല്‍ഹി: ഖൊരക്പൂര്‍ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ നടപടി. ശിശു രോഗ വിഭാഗം തലവനായ ഖഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തു. സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ജപ്പാന്‍ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന എഴുപതോളം കുട്ടികളാണ് ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചത്. Read Also:രാജ്യത്തെ നടുക്കിയ ഖൊരക്പൂര്‍ ദുരന്തത്തിനിടയിലും അനേകം കുഞ്ഞുങ്ങളെ രക്ഷിച്ച ഡോ.ഖഫില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: ഖൊരക്പൂര്&#x200d; ബാബ രാഘവ് ദാസ് ആശുപത്രിയില്&#x200d; കുഞ്ഞുങ്ങള്&#x200d; ഓക്‌സിജന്&#x200d; ലഭ്യമാകാതെ മരിച്ച സംഭവത്തില്&#x200d; സ്വന്തം പണം മുടക്കി ഓക്‌സിജന്&#x200d; എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്&#x200d; ശ്രമിച്ച ഡോക്ടര്&#x200d;ക്കെതിരെ നടപടി. ശിശു രോഗ വിഭാഗം തലവനായ ഖഫീല്&#x200d; ഖാനെ സസ്‌പെന്റ് ചെയ്തു.</p>
<p>സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്&#x200d; ഖാനെ സസ്‌പെന്&#x200d;ഡ് ചെയ്തിരിക്കുന്നത്. ജപ്പാന്&#x200d;ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന എഴുപതോളം കുട്ടികളാണ് ബിആര്&#x200d;ഡി ആശുപത്രിയില്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ പിടഞ്ഞു മരിച്ചത്.</p>
<h1 class="entry-title"><strong>Read Also:<a href="https://www.chandrikadaily.com/gorakpur-childrens-trajedy.html">രാജ്യത്തെ നടുക്കിയ ഖൊരക്പൂര്&#x200d; ദുരന്തത്തിനിടയിലും അനേകം കുഞ്ഞുങ്ങളെ രക്ഷിച്ച ഡോ.ഖഫില്&#x200d; ഖാന്&#x200d;</a></strong></h1>
<p>കുട്ടികള്&#x200d;ക്കുള്ള ഓക്‌സിജന്&#x200d; സിലിന്&#x200d;ഡറുകള്&#x200d; ലഭിക്കാത്തതിനെ തുടര്&#x200d;ന്ന് സ്വന്തം പണം കൊണ്ട് സിലിന്&#x200d;ഡറുകള്&#x200d; വാങ്ങിയ കഫീല്&#x200d; മുഹമ്മദിന്റെ പ്രവൃത്തിക്ക് വലിയ രീതിയിലുള്ള കയ്യടികയാണ് സോഷ്യല്&#x200d; മീഡിയയില്&#x200d; ലഭിച്ച് കൊണ്ടിരുന്നത്. ഇത് മാധ്യമങ്ങളില്&#x200d; വാര്&#x200d;ത്തയായതിന് പിന്നാലെയാണ് കഫീലിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.</p>
<p>&#8216;മറ്റ് ഡോക്ടര്&#x200d;മാര്&#x200d; പ്രതീക്ഷ കൈവിട്ടപ്പോഴും ഡോ.ഖഫീല്&#x200d; ഖാന്&#x200d; തന്റെ മനഃസാനിധ്യവും പ്രതീക്ഷയും കൈവിട്ടില്ല. ഡോക്ടറുടെ ഇടപെടല്&#x200d; കൊണ്ട് മാത്രമാണ് മരണസംഖ്യ ഉയരാതിരുന്നത്&#8217; എന്ന്– സംഭവങ്ങള്&#x200d;ക്ക് സാക്ഷിയായ ആശുപത്രിയിലുണ്ടായിരുന്ന ഗൗരവ് ത്രിപാദി പറഞ്ഞിരിന്നതായി ഡി.എന്&#x200d;.എ റിപോര്&#x200d;ട്ട് ചെയ്തിരുന്നു.</p>
<p>70 ലക്ഷത്തോളം രൂപ കുടിശ്ശിക അടയ്ക്കാത്തതിനേത്തുടര്&#x200d;ന്നാണ് മെഡിക്കല്&#x200d; കോളേജിലെ ഓക്‌സിജന്&#x200d; വിതരണസംവിധാനം മുടങ്ങിയതെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു. ഇത് നിഷേധിച്ച് ആദിത്യനാഥ് സര്&#x200d;ക്കാര്&#x200d; രംഗത്തെത്തി. ജപ്പാന്&#x200d; ജ്വരം മാത്രമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് വാദിച്ച സര്&#x200d;ക്കാരിന് ഖഫീല്&#x200d; ഖാനേക്കുറിച്ചുള്ള വാര്&#x200d;ത്തകള്&#x200d; തിരിച്ചടിയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gorakpur-kafeel-khan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
