<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KALAMASSERY MEDICAL COLLEGE &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kalamassery-medical-college/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 01 Dec 2025 07:09:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KALAMASSERY MEDICAL COLLEGE &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സൂരജ് ലാമയുടെ തിരോധാനം; മെഡിക്കല്‍ കോളജിനെതിരെ ഹൈകോടതി രൂക്ഷ വിമര്‍ശനം</title>
		<link>https://www.chandrikadaily.com/high-court-strongly-criticizes-suraj-lamas-disappearance-medical-college.html</link>
					<comments>https://www.chandrikadaily.com/high-court-strongly-criticizes-suraj-lamas-disappearance-medical-college.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 01 Dec 2025 07:09:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[KALAMASSERY MEDICAL COLLEGE]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[Suraj Lama]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366195</guid>

					<description><![CDATA[മകന്‍ സാന്റോണ്‍ ലാമ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്‌നേഹലതയും അടങ്ങുന്ന ബെഞ്ച് പ്രതികരിച്ചത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത സ്വദേശി സൂരജ് ലാമയുടെ ദുരൂഹമായ തിരോധാനത്തില്&#x200d; കളമശ്ശേരി സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജിനെയും പൊലീസിനെയുംതിരെ ഹൈകോടതി കടുത്ത വിമര്&#x200d;ശനം ഉയര്&#x200d;ത്തി. മകന്&#x200d; സാന്റോണ്&#x200d; ലാമ നല്&#x200d;കിയ ഹേബിയസ് കോര്&#x200d;പസ് ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്‌നേഹലതയും അടങ്ങുന്ന ബെഞ്ച് പ്രതികരിച്ചത്.</p>
<p>പൊലീസ് മെഡിക്കല്&#x200d; കോളജില്&#x200d; എത്തിച്ച ആളെ പിന്നീട് കാണാതാവുന്നത് എങ്ങനെ? നഗരത്തില്&#x200d; എന്ത് തരത്തിലുള്ള നിരീക്ഷണ സംവിധാനമാണ് നിലവിലുള്ളത്? ആശുപത്രിയില്&#x200d; നിന്ന് സൂരജ് എങ്ങനെ പുറത്തുപോയി? കോടതി കടുത്ത വിമര്&#x200d;ശനവുമായി ചോദ്യം ഉയര്&#x200d;ത്തി.</p>
<p>സൂരജ് ലാമയുടേതാണെന്നാണ് സംശയിക്കുന്ന മൃതദേഹം കളമശ്ശേരി മെഡിക്കല്&#x200d; കോളജിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് സര്&#x200d;ക്കാര്&#x200d; അഭിഭാഷകന്&#x200d; കോടതിയെ അറിയിച്ചു. മൃതദേഹത്തിന് ആഴ്ചകള്&#x200d; പഴക്കമുണ്ടെന്നും ഡി.എന്&#x200d;.എ പരിശോധനയ്ക്ക് ശേഷമേ വ്യക്തത ഉണ്ടാകൂവെന്നും അറിയിപ്പുണ്ടായി.</p>
<p>സംഭവം കൊലപാതകമല്ലെന്ന് പൊലീസ് നേരത്തേ പറഞ്ഞതിനെതിരെ കോടതി ചോദ്യം ഉയര്&#x200d;ത്തി.<br />
&#8221;സംഭവത്തില്&#x200d; കൊലപാതക സാധ്യത മുന്&#x200d;പിലെന്തായാലും ഉണ്ട്. നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്&#x200d; പൊലീസിന്റെ നിരീക്ഷണം എങ്ങനെ ഇല്ല?&#8221; ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>സൂരജിന്റെ മകന്&#x200d; സാന്റോണ്&#x200d; ലാമ മാധ്യമങ്ങളോട് പറഞ്ഞത്, പിതാവിനെ അഡ്മിറ്റ് ചെയ്തതിന്റെ രേഖകള്&#x200d; ആശുപത്രി ആദ്യം നിഷേധിച്ചു.പിന്നീട് മാധ്യമങ്ങളില്&#x200d; വാര്&#x200d;ത്ത വന്നതിനുശേഷമാണ് സൂരജ് മെഡിക്കല്&#x200d; കോളജില്&#x200d; പ്രവേശിപ്പിച്ചിരുന്നതാണെന്ന് കണ്ടെത്തിയത്.<br />
നിരീക്ഷണവും നടപടിക്രമവുമെല്ലാം വകവെയ്ക്കാതെ പിതാവിനെ വിട്ടയച്ചതാണ് വലിയ വീഴ്ച. പിതാവ് വിഷമദ്യദുരന്തത്തിന്റെ ഇരയായും സ്മൃതി നഷ്ടപ്പെട്ട നിലയിലുമായിരുന്നു.&#8221;ഇങ്ങനെയാണോ കേരളം ഒരു രോഗിയെ കൈകാര്യം ചെയ്യുന്നത്?&#8221; സാന്റന്&#x200d; വിമര്&#x200d;ശിച്ചു.</p>
<p>കുവൈത്തില്&#x200d; വിഷമദ്യ ദുരന്തത്തിനിരയായി ഓര്&#x200d;മ നഷ്ടപ്പെട്ട നിലയില്&#x200d; നാടുകടത്തപ്പെട്ട സൂരജ് ലാമ ഒക്ടോബര്&#x200d; 5-ന് പുലര്&#x200d;ച്ചെ കൊച്ചിയിലെത്തി. തൃക്കാക്കര പൊലീസ് കണ്ടെത്തി മെഡിക്കല്&#x200d; കോളജില്&#x200d; പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് പുറത്തുപോയതിന് ശേഷം അദ്ദേഹം കാണാതാവുകയുണ്ടായി.</p>
<p>അന്വേഷണത്തിനിടെ ഒക്ടോബര്&#x200d; 10-ന് എച്ച്.എം.ടി റോഡ്, എന്&#x200d;.ഐ.എ ഓഫീസ് സമീപം നടക്കുന്നതായി സി.സി.ടി.വിയില്&#x200d; പകര്&#x200d;ത്തപ്പെട്ടിരുന്നു. പിന്നീട് ഞായറാഴ്ച എച്ച്.എം.ടി പരിസരത്തെ കാടുവളര്&#x200d;ന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>ഹൈകോടതി ഡി.എന്&#x200d;.എ ഫലം അടക്കമുള്ള വിശദമായ റിപ്പോര്&#x200d;ട്ടുകള്&#x200d; ഹാജരാക്കാന്&#x200d; നിര്&#x200d;ദ്ദേശിച്ചിരിക്കുകയാണ്. &#8221;സംഭവത്തില്&#x200d; ഉത്തരവാദികളെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കില്ല,&#8221; കോടതി വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-strongly-criticizes-suraj-lamas-disappearance-medical-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൂരജ് ലാമയുടെ തിരോധാനത്തില്‍ സിസ്റ്റം പാളിച്ച: മെഡിക്കല്‍ കോളേജിനെതിരെ മകന്‍ ഗുരുതര ആരോപണം</title>
		<link>https://www.chandrikadaily.com/the-system-failed-in-the-disappearance-of-suraj-lama-the-son-made-serious-allegations-against-the-medical-college.html</link>
					<comments>https://www.chandrikadaily.com/the-system-failed-in-the-disappearance-of-suraj-lama-the-son-made-serious-allegations-against-the-medical-college.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 01 Dec 2025 05:22:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[KALAMASSERY MEDICAL COLLEGE]]></category>
		<category><![CDATA[kozhikode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366164</guid>

					<description><![CDATA[വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്നും ''മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്'' സാന്റോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: കൊല്&#x200d;ക്കത്ത സ്വദേശി സൂരജ് ലാമയുടെ രഹസ്യാത്മകമായ തിരോധാനവുമായി ബന്ധപ്പെട്ട് കളമശ്ശേരി സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജും പൊലീസും ഗുരുതരമായ വീഴ്ച വരുത്തിയതായാണ് മകന്&#x200d; സാന്റോണ്&#x200d; ലാമ ഉന്നയിച്ച ആക്ഷേപം. വേണ്ട നടപടിക്രമങ്ങള്&#x200d; പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയില്&#x200d; നിന്ന് വിട്ടയച്ചതെന്നും &#8221;മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്&#8221; സാന്റോണ്&#x200d; മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്&#x200d; ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>സൂരജ് ലാമയെ കാണാതായതിന് പിന്നാലെ ആദ്യം മെഡിക്കല്&#x200d; കോളജില്&#x200d; അന്വേഷിച്ചപ്പോള്&#x200d; &#8221;ഇങ്ങനെ ഒരാള്&#x200d; അഡ്മിറ്റായിട്ടില്ല&#8221; എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. എന്നാല്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d; മാധ്യമങ്ങളില്&#x200d; വന്നതിന് ശേഷം വീണ്ടും അന്വേഷിച്ചപ്പോള്&#x200d; അജ്ഞാതന്&#x200d; എന്ന പേരില്&#x200d; പിതാവ് അഡ്മിറ്റ് ചെയ്തിരുന്നതായി കണ്ടെത്തി. പിന്നീട് മാത്രം രജിസ്റ്ററില്&#x200d; സൂരജ് ലാമ എന്ന പേര് കണ്ടെത്താനായതായും മകന്&#x200d; ആരോപിച്ചു.</p>
<p>വിഷമദ്യ ദുരന്തത്തില്&#x200d;പ്പെട്ട് ഓര്&#x200d;മശക്തി നഷ്ടപ്പെട്ട ഒരാളുടെ അസുഖം &#8221;ഭേദമായി വിട്ടയച്ചത് എങ്ങനെ?&#8221; എന്ന ചോദ്യവും സാന്റോണ്&#x200d; ഉയര്&#x200d;ത്തി. രാഷ്ട്രപതിയുടെ സന്ദര്&#x200d;ശനമായതിനാല്&#x200d; പിതാവിന്റെ തിരോധാനത്തില്&#x200d; കാര്യമായ അന്വേഷണം നടന്നില്ലെന്നും കമ്മീഷണര്&#x200d; തങ്ങളെ ജീവനോടെ കണ്ടെത്തിക്കൊടുക്കുമെന്നു പറഞ്ഞതായും അദ്ദേഹം പറഞ്ഞു.</p>
<p>അതേസമയം, തിരച്ചിലിനിടെ എച്ച്.എം.ടി പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് സൂരജ് ലാമയുടേതാകാമെന്ന സംശയത്തിലാണ് പൊലീസ്. കളമശ്ശേരി എച്ച്.എം.ടി കമ്പനിക്ക് എതിര്&#x200d;വശത്തെ കാട് പിടിച്ച ചതുപ്പ് സ്ഥലത്തുനിന്നാണ് അഗ്‌നിരക്ഷാസേന ടാസ്‌ക് ഫോഴ്സ് മൃതദേഹം കണ്ടെടുത്തത്. തിരിച്ചറിയാന്&#x200d; കഴിയാത്ത നിലയിലാണ് മൃതദേഹം. ഇത് ഗവ. മെഡിക്കല്&#x200d; കോളജ് മോര്&#x200d;ച്ചറിയില്&#x200d; സൂക്ഷിച്ചിരിക്കുകയാണ്.</p>
<p>നെടുമ്പാശ്ശേരിയില്&#x200d; ഒക്ടോബര്&#x200d; 5-ന് കുവൈത്തില്&#x200d; നിന്ന് നാടുകടത്തപ്പെട്ട നിലയില്&#x200d; എത്തിയ സൂരജ് ലാമയെ തൃക്കാക്കര പൊലീസ് ഗവ. മെഡിക്കല്&#x200d; കോളജില്&#x200d; പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രിയില്&#x200d; നിന്ന് ഇറങ്ങിപ്പോയ ശേഷം കാണാതാകുകയായിരുന്നു. ഒക്ടോബര്&#x200d; 10-നാണ് അവസാനം എച്ച്.എം.ടി റോഡിലൂടെ നടന്ന് പോകുന്നത് സി.സി.ടി.വിയില്&#x200d; പകര്&#x200d;ത്തപ്പെട്ടത്.</p>
<p>മകന്&#x200d; സാന്റോണ്&#x200d; ലാമ നല്&#x200d;കിയ ഹേബിയസ് കോര്&#x200d;പസ് ഹരജി ഹൈകോടതിയിലെ ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്&#x200d;, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവര്&#x200d; അടങ്ങിയ ഡിവിഷന്&#x200d; ബെഞ്ചിന്റെ പരിഗണനയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-system-failed-in-the-disappearance-of-suraj-lama-the-son-made-serious-allegations-against-the-medical-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എം. ലോറന്&#x200d;സിന്റെ മൃതദേഹം മോര്&#x200d;ച്ചറിയില്&#x200d; സൂക്ഷിക്കണം: ഹൈകോടതി</title>
		<link>https://www.chandrikadaily.com/mm-lawrences-body-to-be-kept-in-mortuary-hc.html</link>
					<comments>https://www.chandrikadaily.com/mm-lawrences-body-to-be-kept-in-mortuary-hc.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 30 Sep 2024 07:15:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ASHA LORANCE]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[KALAMASSERY MEDICAL COLLEGE]]></category>
		<category><![CDATA[MM LORANCE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311437</guid>

					<description><![CDATA[ലോറന്&#x200d;സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്&#x200d; കോളജിന്റെ തീരുമാനത്തിനെതിരെ മകള്&#x200d; ആശ നല്&#x200d;കിയ ഹരജിയിലാണ് ഹൈകോടതിയുടെ നിര്&#x200d;ദേശം.]]></description>
										<content:encoded><![CDATA[<p>സി.പി.എം മുതിര്&#x200d;ന്ന നേതാവ് എം.എം. ലോറന്&#x200d;സിന്റെ മൃതദേഹം മോര്&#x200d;ച്ചറിയില്&#x200d; സൂക്ഷിക്കണമെന്ന് ഹൈകോടതി. ലോറന്&#x200d;സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്&#x200d; കോളജിന്റെ തീരുമാനത്തിനെതിരെ മകള്&#x200d; ആശ നല്&#x200d;കിയ ഹരജിയിലാണ് ഹൈകോടതിയുടെ നിര്&#x200d;ദേശം. വ്യാഴാഴ്ച ഹരജി വീണ്ടും പരിഗണിക്കും.</p>
<p>എം.എം. ലോറന്&#x200d;സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുനല്&#x200d;കാനുള്ള തീരുമാനത്തിനെതിരെ ലോറന്&#x200d;സിന്റെ മകള്&#x200d; ആശ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്&#x200d; മൃതദേഹം മെഡിക്കല്&#x200d; കോളേജിന് കൈമാറണമെന്ന് പിതാവി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്ന് കാണിച്ച് മറ്റ പരണ്ട് മക്കള്&#x200d; സത്യവാങ്മൂലം നല്&#x200d;കിയിരുന്നു. ഇത് പരിഗണിച്ചായിരുന്നു മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാനുള്ള മെഡിക്കല്&#x200d; കോളജിന്റെ തീരുമാനം. കേരള അനാട്ടമി ആക്ട് പ്രകാരമായിരുന്നു തീരുമാനം. ഇതിനെതിരെയാണ് മകള്&#x200d; ആശ വീണ്ടും കോടതിയെ സമീപിച്ചത്.</p>
<p>മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്&#x200d; കോളജിന്റെ തീരുമാനം ഏകപക്ഷീയമാണെന്നാണ് ആക്ഷേപം. മൃതദേഹം വിട്ടുനല്&#x200d;കണമെന്നും മതാചാര പ്രകാരം സംസ്‌കരിക്കാന്&#x200d; അനുവദിക്കണമെന്നും ആശ ഹരജിയിലൂടെ ആവശ്യപ്പെട്ടു. തുടര്&#x200d;ന്നാണ് മൃതദേഹം മോര്&#x200d;ച്ചറയില്&#x200d; സൂക്ഷിക്കാന്&#x200d; ഹൈകോടതി നിര്&#x200d;ദേശം നല്&#x200d;കിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mm-lawrences-body-to-be-kept-in-mortuary-hc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ട്ടിയുടെയോ മതത്തിന്റെയോ പിന്തുണ വേണ്ട; ഒന്നിച്ചു പോരാടണം- ഡോ. നജ്മ</title>
		<link>https://www.chandrikadaily.com/no-need-a-political-party-support-says-dr-najma.html</link>
					<comments>https://www.chandrikadaily.com/no-need-a-political-party-support-says-dr-najma.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 22 Oct 2020 07:46:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DR. NAJMA]]></category>
		<category><![CDATA[DR. NAJMA SALEEM]]></category>
		<category><![CDATA[KALAMASSERY MEDICAL COLLEGE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163388</guid>

					<description><![CDATA[ഇത് ശവപ്പറമ്പാണ് എന്നൊന്നും ഞാന്&#x200d; പറഞ്ഞിട്ടില്ല. പേടിപ്പിക്കരുത്. ഒരു പാര്&#x200d;ട്ടിക്കാരും പേടിപ്പിക്കരുത്.]]></description>
										<content:encoded><![CDATA[<p>കളമശ്ശേരി: കളമശേരി മെഡിക്കല്&#x200d; കോളേജിലെ ചികിത്സാപിഴവ് കാരണം രോഗി മരിച്ചെന്ന ആരോപണത്തില്&#x200d; തനിക്ക് പാര്&#x200d;ട്ടിയുടെയോ മതത്തിന്റെയോ പേരിലുള്ള പിന്തുണ വേണ്ടെന്ന് ഡോക്ടര്&#x200d; നജ്മ. എല്ലാവരും ഒന്നിച്ചു പോരാടുകയാണ് വേണ്ടത് എന്നും തന്നെ കരുവാക്കരുത് എന്നും അവര്&#x200d; പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്&#x200d;.</p>
<p>&#8216;എല്ലാ സിസ്റ്റര്&#x200d;മാരും മോശക്കാരാണ് എന്ന് ഞാന്&#x200d; എവിടെയും പറഞ്ഞിട്ടില്ല. ഇത് കൃത്യമായി മനസ്സിലാക്കുന്നവര്&#x200d; ഉണ്ട്. ഇത് രാഷ്ട്രീയവല്&#x200d;ക്കരിക്കാനും മതവും ഉള്ളവര്&#x200d; മാത്രമാണ് ഇതിനെ വളച്ചൊടിക്കുന്നത്. എന്നെ സിസ്റ്റര്&#x200d;മാര്&#x200d; വിളിച്ചു. വിദ്യാര്&#x200d;ത്ഥികള്&#x200d; വിളിച്ചു. അവര്&#x200d; പിന്തുണയറിയിച്ചു. ഞാന്&#x200d; ഒരിക്കലും സിസ്റ്റര്&#x200d;മാരെ മൊത്തത്തില്&#x200d; കുറ്റം പറഞ്ഞിട്ടില്ല. ഡോക്ടര്&#x200d;മാരെ മൊത്തത്തിലായി കുറ്റം പറഞ്ഞിട്ടില്ല. എന്റെ കോളജ് ഒന്നും ചെയ്തിട്ടുണ്ടെന്ന് ഞാന്&#x200d; പറഞ്ഞിട്ടില്ല. ഇത് ശവപ്പറമ്പാണ് എന്നൊന്നും ഞാന്&#x200d; പറഞ്ഞിട്ടില്ല. പേടിപ്പിക്കരുത്. ഒരു പാര്&#x200d;ട്ടിക്കാരും പേടിപ്പിക്കരുത്. എല്ലാവരും ഒന്നിച്ചു നില്&#x200d;ക്കുക. ദയവു ചെയ്ത എന്നെ ഇതില്&#x200d; കരുവാക്കരുത്. ഇത് എല്ലാവരും ഒന്നിച്ചു പോരാടി തിരുത്തേണ്ടതാണ്&#8217; &#8211; അവര്&#x200d; വ്യക്തമാക്കി.</p>
<p>കഴിഞ്ഞ ദിവസം ചാനല്&#x200d; ചര്&#x200d;ച്ചയില്&#x200d; തനിക്കൊപ്പം ആരുമില്ലെന്നും തനിച്ചുള്ള പോരാട്ടമാണ് നടത്തുന്നത് എന്നും പറഞ്ഞ് അവര്&#x200d; വിതുമ്പിയിരുന്നു.</p>
<p>ആരോപണങ്ങളില്&#x200d; ഉറച്ചു നില്&#x200d;ക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് &#8216;ഉറപ്പായിട്ടും ഉണ്ട്. ഞാന്&#x200d; അനുഭവിക്കുന്ന ടെന്&#x200d;ഷന്&#x200d; ഉണ്ടല്ലോ, ഒറ്റയ്ക്ക് നില്&#x200d;ക്കുമ്പോള്&#x200d; നിങ്ങള്&#x200d;ക്ക് മനസ്സിലാകില്ല. നിങ്ങള്&#x200d; ഒരു സംഘടനയുടെ ബലത്തിലല്ല ഇവിടെ നില്&#x200d;ക്കുന്നത്. എനിക്ക് ആരുമില്ല. അങ്ങനെയാണ് ഞാന്&#x200d; ഇവിടെ നില്&#x200d;ക്കുന്നത്. നാളെ ഞാന്&#x200d; എങ്ങനെ ഡ്യൂട്ടി എടുക്കും എന്ന് എനിക്കറിയില്ല&#8217; &#8211; എന്നായിരുന്നു അവരുടെ മറുപടി.</p>
<p>ചര്&#x200d;ച്ചയ്ക്കിടെ ഐസിയുവിലെ വീഡിയോ ദൃശ്യങ്ങള്&#x200d; അവര്&#x200d; പുറത്തുവിട്ടു. വീഡിയോവില്&#x200d; അലാറം മുഴങ്ങുന്നത് കേള്&#x200d;ക്കാമായിരുന്നു. ഇത് അലാറമല്ലേ എന്നും അവര്&#x200d; ചോദിച്ചു.</p>
<p>&#8216;ഇത്രയും നാള്&#x200d; കരയാതെ പിടിച്ചു നിന്നു. നാളെ ഞാന്&#x200d; അനുവദിക്കുകയാണ് എങ്കില്&#x200d; ഡ്യൂട്ടിക്ക് കയറും. എനിക്ക് സ്റ്റാഫ് സിസ്റ്റര്&#x200d;മാരോട് ആരോടും ദേഷ്യമില്ല. പക്ഷേ, അവര്&#x200d;ക്ക് എന്നോട് ദേഷ്യമുണ്ട്. കാരണം എപ്പോഴും ഞാന്&#x200d; അവരെ ചീത്ത പറയും. അവരുടെ തെറ്റുകുറ്റങ്ങള്&#x200d; പറയുന്നത് കൊണ്ട്. ഇപ്പോഴും അവര്&#x200d;ക്ക് എന്റെ കൂടെ ഡ്യൂട്ടി എടുക്കുന്നത് ഇഷ്ടമല്ല. ഞാനൊരു മഹദ് വ്യക്തിയാണ് എന്ന് ആരോടും പറഞ്ഞിട്ടില്ല. നല്ല ഡോക്ടറാണെന്നും ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ഇനിയും രോഗികള്&#x200d; മരിച്ചു വീഴുന്നത് കണ്ടു നില്&#x200d;ക്കാന്&#x200d; പറ്റില്ല&#8217; &#8211; അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>നേരത്തെ, മെഡിക്കല്&#x200d; കോളേജില്&#x200d; കൊവിഡ് ബാധിതന്&#x200d; മരിച്ചതുമായി ബന്ധപ്പെട്ട് നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ സന്ദേശം സത്യമാണെന്ന് നജ്മ അഭിപ്രായപ്പെട്ടിരുന്നു. ഓക്‌സിജന്&#x200d; മാസ്‌ക് അഴിഞ്ഞും വെന്റിലേറ്റര്&#x200d; ട്യൂബ് ഘടിപ്പിക്കാതെയും രോഗികള്&#x200d; ഇവിടെ കഷ്ടപ്പെടുന്നതായി നജ്മ പറഞ്ഞിരുന്നു. ഇത്തരത്തില്&#x200d; മരണമടഞ്ഞ ജമീലയുടെയും ബൈഹഖിയുടെയും ബന്ധുക്കള്&#x200d; അധികൃതര്&#x200d;ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാന്&#x200d; തീരുമാനിച്ചിരിക്കുകയാണ്. എന്നാല്&#x200d; ആരോപണങ്ങള്&#x200d; ആശുപത്രിയുടെ യശസ്സിനെ കെടുത്താനുളള ശ്രമമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.</p>
<p>അതിനിടെ, മെഡിക്കല്&#x200d; കോളേജിലെ ചികിത്സാപിഴവ് കാരണം രോഗി മരിച്ചെന്ന ആരോപണത്തില്&#x200d; പൊലീസില്&#x200d; പരാതി ലഭിച്ചു. ആലുവ സ്വദേശി ബൈഹക്കിയുടെ കുടുംബമാണ് പൊലീസില്&#x200d; പരാതി നല്&#x200d;കിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കേസ് ഏല്&#x200d;പ്പിക്കണമെന്നാവശ്യപ്പെട്ട് അന്&#x200d;വര്&#x200d; സാദത്ത് എം.എല്&#x200d;.എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. മരിച്ച ജമീലയുടെ കുടുംബവും ഇന്ന് പൊലീസില്&#x200d; പരാതി നല്&#x200d;കും. അതേസമയം, സൈബര്&#x200d; ആക്രമണം നടക്കുന്നുവെന്ന ഡോക്ടര്&#x200d; നജ്മയുടെ പരാതിയിലും പൊലീസ് നടപടി ആരംഭിച്ചു. ജൂലൈ 24 നാണ് ആലുവ എടത്തല സ്വദേശി ബൈഹക്കി മരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-need-a-political-party-support-says-dr-najma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒപ്പം നില്&#x200d;ക്കാന്&#x200d; ആരുമില്ല, തനിച്ചുള്ള പോരാട്ടമാണ്; ചാനല്&#x200d; ചര്&#x200d;ച്ചയില്&#x200d; പൊട്ടിക്കരഞ്ഞ് ഡോ. നജ്മ</title>
		<link>https://www.chandrikadaily.com/kalamassery-docter-najma-on-covid-patient-controversy.html</link>
					<comments>https://www.chandrikadaily.com/kalamassery-docter-najma-on-covid-patient-controversy.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 21 Oct 2020 14:55:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[COVID KERALA]]></category>
		<category><![CDATA[DR. NAJMA]]></category>
		<category><![CDATA[DR. NAJMA SALEEM]]></category>
		<category><![CDATA[KALAMASSERY MEDICAL COLLEGE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163286</guid>

					<description><![CDATA[ചര്&#x200d;ച്ചയ്ക്കിടെ ഐസിയുവിലെ വീഡിയോ ദൃശ്യങ്ങള്&#x200d; അവര്&#x200d; പുറത്തുവിട്ടു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: കളമശ്ശേരി മെഡിക്കല്&#x200d; കോളജില്&#x200d; കോവിഡ് രോഗികളെ പരിചരിക്കുന്നതില്&#x200d; അനാസ്ഥയുണ്ടെന്ന് വെളിപ്പെടുത്തിയ ഡോക്ടര്&#x200d; നജ്മ സലീം ചാനല്&#x200d; ചര്&#x200d;ച്ചയില്&#x200d; വിതുമ്പി. ഒപ്പം നില്&#x200d;ക്കാന്&#x200d; ആരുമില്ലെന്നും തനിച്ചുള്ള പോരാട്ടമാണ് ഇതെന്നും പറഞ്ഞാണ് ഡോ നജ്മ മാതൃഭൂമി ന്യൂസിന്റെ ഇതു സംബന്ധിച്ചുള്ള ചര്&#x200d;ച്ചയില്&#x200d; വിതുമ്പിയത്.</p>
<p>ആരോപണങ്ങളില്&#x200d; ഉറച്ചു നില്&#x200d;ക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് &#8216;ഉറപ്പായിട്ടും ഉണ്ട്. ഞാന്&#x200d; അനുഭവിക്കുന്ന ടെന്&#x200d;ഷന്&#x200d; ഉണ്ടല്ലോ, ഒറ്റയ്ക്ക് നില്&#x200d;ക്കുമ്പോള്&#x200d; നിങ്ങള്&#x200d;ക്ക് മനസ്സിലാകില്ല. നിങ്ങള്&#x200d; ഒരു സംഘടനയുടെ ബലത്തിലല്ല ഇവിടെ നില്&#x200d;ക്കുന്നത്. എനിക്ക് ആരുമില്ല. അങ്ങനെയാണ് ഞാന്&#x200d; ഇവിടെ നില്&#x200d;ക്കുന്നത്. നാളെ ഞാന്&#x200d; എങ്ങനെ ഡ്യൂട്ടി എടുക്കും എന്ന് എനിക്കറിയില്ല&#8217; &#8211; എന്നായിരുന്നു അവരുടെ മറുപടി.</p>
<p>ചര്&#x200d;ച്ചയ്ക്കിടെ ഐസിയുവിലെ വീഡിയോ ദൃശ്യങ്ങള്&#x200d; അവര്&#x200d; പുറത്തുവിട്ടു. വീഡിയോവില്&#x200d; അലാറം മുഴങ്ങുന്നത് കേള്&#x200d;ക്കാമായിരുന്നു. ഇത് അലാറമല്ലേ എന്നും അവര്&#x200d; ചോദിച്ചു.</p>
<p>&#8216;ഇത്രയും നാള്&#x200d; കരയാതെ പിടിച്ചു നിന്നു. നാളെ ഞാന്&#x200d; അനുവദിക്കുകയാണ് എങ്കില്&#x200d; ഡ്യൂട്ടിക്ക് കയറും. എനിക്ക് സ്റ്റാഫ് സിസ്റ്റര്&#x200d;മാരോട് ആരോടും ദേഷ്യമില്ല. പക്ഷേ, അവര്&#x200d;ക്ക് എന്നോട് ദേഷ്യമുണ്ട്. കാരണം എപ്പോഴും ഞാന്&#x200d; അവരെ ചീത്ത പറയും. അവരുടെ തെറ്റുകുറ്റങ്ങള്&#x200d; പറയുന്നത് കൊണ്ട്. ഇപ്പോഴും അവര്&#x200d;ക്ക് എന്റെ കൂടെ ഡ്യൂട്ടി എടുക്കുന്നത് ഇഷ്ടമല്ല. ഞാനൊരു മഹദ് വ്യക്തിയാണ് എന്ന് ആരോടും പറഞ്ഞിട്ടില്ല. നല്ല ഡോക്ടറാണെന്നും ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ഇനിയും രോഗികള്&#x200d; മരിച്ചു വീഴുന്നത് കണ്ടു നില്&#x200d;ക്കാന്&#x200d; പറ്റില്ല&#8217; &#8211; അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>നേരത്തെ, മെഡിക്കല്&#x200d; കോളേജില്&#x200d; കൊവിഡ് ബാധിതന്&#x200d; മരിച്ചതുമായി ബന്ധപ്പെട്ട് നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ സന്ദേശം സത്യമാണെന്ന് നജ്മ അഭിപ്രായപ്പെട്ടിരുന്നു. ഓക്‌സിജന്&#x200d; മാസ്‌ക് അഴിഞ്ഞും വെന്റിലേറ്റര്&#x200d; ട്യൂബ് ഘടിപ്പിക്കാതെയും രോഗികള്&#x200d; ഇവിടെ കഷ്ടപ്പെടുന്നതായി നജ്മ പറഞ്ഞിരുന്നു. ഇത്തരത്തില്&#x200d; മരണമടഞ്ഞ ജമീലയുടെയും ബൈഹഖിയുടെയും ബന്ധുക്കള്&#x200d; അധികൃതര്&#x200d;ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാന്&#x200d; തീരുമാനിച്ചിരിക്കുകയാണ്. എന്നാല്&#x200d; ആരോപണങ്ങള്&#x200d; ആശുപത്രിയുടെ യശസ്സിനെ കെടുത്താനുളള ശ്രമമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.</p>
<p>നജ്മയ്‌ക്കെതിരെ കേരള ഗവണ്&#x200d;മെന്റ് നഴ്‌സസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഡോ.നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്നും നജ്മയോട് വിശദീകരണം ചോദിച്ച് നടപടി സ്വീകരിക്കണമെന്നും യൂണിയന്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം ചോര്&#x200d;ന്നതിനെ കുറിച്ചും ആരോപിക്കപ്പെട്ട വസ്തുതകളിലും വിശദമായ അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalamassery-docter-najma-on-covid-patient-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
