<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kamal nadh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kamal-nadh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 20 Oct 2020 10:28:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kamal nadh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഐറ്റം&#8217; പരാമര്&#x200d;ശത്തെ തള്ളി രാഹുല്&#x200d; ഗാന്ധി; വിശദീകരണവുമായി കമല്&#x200d;നാഥ്‌</title>
		<link>https://www.chandrikadaily.com/rahul-gandhi-calls-kamal-naths-item-remark-unfortunate.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-calls-kamal-naths-item-remark-unfortunate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Oct 2020 10:20:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kamal nadh]]></category>
		<category><![CDATA[madhyapradesh election]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162979</guid>

					<description><![CDATA[വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ ഞാന്&#x200d; ഇഷ്ടപ്പെടുന്നില്ല. ഞാനത് അംഗീകരിക്കുന്നില്ല. അത് നിര്&#x200d;ഭാഗ്യകരമായിപ്പോയെന്നാണ് ഞാന്&#x200d; കരുതുന്നത്. എന്നാല്&#x200d; എല്ലാ മേഖലയിലും സ്ത്രീകളോടുളള സമീപനം ഒരുപാട് മെച്ചപ്പെടേണ്ടതുണ്ടെന്നാണ് തനിക്ക് പൊതുവായി പറയാനുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മധ്യപ്രദേശ് മുന്&#x200d; മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ കമല്&#x200d;നാഥ് എതിര്&#x200d; സ്ഥാനാര്&#x200d;ത്ഥിക്കെതിരെ നടത്തിയ ഐറ്റം പരാമര്&#x200d;ശത്തെ തള്ളി രാഹുല്&#x200d; ഗാന്ധി. വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ താന്&#x200d; ഇഷ്ടപ്പെടുന്നില്ലെന്നും പരാമര്&#x200d;ശം നിര്&#x200d;ഭാഗ്യകരമായിപ്പോയെന്നും രാഹുല്&#x200d; ഗാന്ധി വ്യക്തമാക്കി.</p>
<p>കമല്&#x200d;നാഥ് ജി എന്റെ പാര്&#x200d;ട്ടിയില്&#x200d; നിന്നുളള ആളാണ്. വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ ഞാന്&#x200d; ഇഷ്ടപ്പെടുന്നില്ല. ഞാനത് അംഗീകരിക്കുന്നില്ല. അത് നിര്&#x200d;ഭാഗ്യകരമായിപ്പോയെന്നാണ് ഞാന്&#x200d; കരുതുന്നത്. എന്നാല്&#x200d; എല്ലാ മേഖലയിലും സ്ത്രീകളോടുളള സമീപനം ഒരുപാട് മെച്ചപ്പെടേണ്ടതുണ്ടെന്നാണ് തനിക്ക് പൊതുവായി പറയാനുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> It is Rahul Gandhi&#39;s opinion. I have already clarified the context in which I made that statement&#8230; Why should I apologise when I did not intend to insult anyone? If anyone felt insulted, I have already expressed regret: Former MP CM Kamal Nath <a href="https://t.co/Io2z9b3Tiu">https://t.co/Io2z9b3Tiu</a> <a href="https://t.co/nfB8Eum4nH">pic.twitter.com/nfB8Eum4nH</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1318478851291320320?ref_src=twsrc%5Etfw">October 20, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കോണ്&#x200d;ഗ്രസില്&#x200d;നിന്ന് കൂറുമാറി ബി.ജെ.പി ടിക്കറ്റില്&#x200d; മത്സരിക്കുന്ന ഇമര്&#x200d;തി ദേവിയെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്&#x200d; കമല്&#x200d;നാഥ് ഐറ്റം എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.</p>
<p>പരാമര്&#x200d;ശത്തിനെതിരെ പ്രതിഷേധം ഉയര്&#x200d;ന്നതോടെ ഖേദം പ്രകടിപ്പിച്ച് കമല്&#x200d;നാഥ് തന്നെ രംഗത്തെത്തിയിരുന്നു. ആരെയെങ്കിലും അപമാനിക്കാന്&#x200d; വേണ്ടിയല്ല ഞാന്&#x200d; അങ്ങനെ പറഞ്ഞത്. ഞാന്&#x200d; അവരുടെ പേര് മറന്നുപോയി. സ്ഥാനാര്&#x200d;ഥികളുടെ പട്ടികയില്&#x200d; ഐറ്റം നമ്പര്&#x200d; 1, ഐറ്റം നമ്പര്&#x200d; 2 എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇത് അപമാനിക്കലാകുമോ&#8217; കമല്&#x200d;നാഥ് ചോദിച്ചു. &#8216;ഞാന്&#x200d; സ്ത്രീകളെ ബഹുമാനിക്കുന്നു. ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്&#x200d; ഞാന്&#x200d; ഖേദം പ്രകടിപ്പിക്കുന്നു, എന്നും കമല്&#x200d;നാഥ് പറഞ്ഞു.</p>
<p>അതേസമയം, രാഹുലിന്റെ പ്രതികരണത്തിന് ശേഷവും തന്റെ വിവാദ പരാമര്&#x200d;ശത്തില്&#x200d; കമല്&#x200d;നാഥ് വിശദീകരണം നല്&#x200d;കി. സംഭവത്തില്&#x200d; താന്&#x200d; നേരത്തെ ഖേദം പ്രകടിപ്പിച്ചതാണെന്നും രാഹുല്&#x200d; പൊതുവായുള്ള കാര്യമാണ് പറഞ്ഞെതെന്നും കമല്&#x200d;നാഥ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മാര്&#x200d;ച്ചിലാണ് കമല്&#x200d;നാഥിന്റെ നേതൃത്വത്തിലുള്ള കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാരിനെ അട്ടിമറിച്ചുകൊണ്ട് ഇമര്&#x200d;തി ദേവിയടക്കമുള്ള 22 എം.എല്&#x200d;.എമാര്&#x200d; രാജിവെച്ച് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്&#x200d; ബി.ജെ.പി പാളയത്തിലേക്ക് മാറിയത്. നവംബര്&#x200d; മൂന്നിനാണ് മധ്യപ്രദേശില്&#x200d; 28 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്തിന് ഫലം വരും. തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി സര്&#x200d;ക്കാരിന് നിര്&#x200d;ണായകമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-calls-kamal-naths-item-remark-unfortunate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമല്&#x200d;നാഥും കര്&#x200d;ണാടകയില്&#x200d;; എംഎല്&#x200d;എമാര്&#x200d; തിരിച്ചെത്തിയേക്കും; അനുനയ നീക്കം തകൃതി</title>
		<link>https://www.chandrikadaily.com/karnataka-crisis-after-meeting-with-shivakumar-rebel-congress-mla-nagaraj-hints-at-reconsidering-resignation.html</link>
					<comments>https://www.chandrikadaily.com/karnataka-crisis-after-meeting-with-shivakumar-rebel-congress-mla-nagaraj-hints-at-reconsidering-resignation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Jul 2019 04:05:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dk shivakumar]]></category>
		<category><![CDATA[hd kumaraswamy]]></category>
		<category><![CDATA[kamal nadh]]></category>
		<category><![CDATA[kamalnath]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[Karnataka congress]]></category>
		<category><![CDATA[Karnataka Crisis]]></category>
		<category><![CDATA[siddaramaiah]]></category>
		<category><![CDATA[yeddyurappa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133084</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി/ബംഗളൂരു: ഭരണപക്ഷ എം.എല്&#x200d;.എമാരുടെ കൂട്ടരാജിയില്&#x200d; രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത കര്&#x200d;ണാടകയില്&#x200d; കോണ്&#x200d;ഗ്രസ് &#8211; ജെ.ഡി.എസ് വിമതരെ അനുനയിപ്പിക്കാന്&#x200d; നീക്കം തകൃതി. രാജിക്കാര്യത്തില്&#x200d; ചൊവ്വാഴ്ച വരെ തീരുമാനം എടുക്കരുതെന്ന സുപ്രീംകോടതി വിലക്കിലൂടെ ലഭിച്ച സാവകാശം പരമാവധി പ്രയോജനപ്പെടുത്തി വിമതരെ സ്വന്തം ക്യാമ്പില്&#x200d; തിരിച്ചെത്തിക്കാനാണ് കോണ്&#x200d;ഗ്രസും ജെ.ഡി.എസും ശ്രമിക്കുന്നത്. അതേസമയം സഖ്യസര്&#x200d;ക്കാരിന് ആശ്വാസമായി രണ്ട് വിമത എംഎല്&#x200d;എമാര്&#x200d; തിരിച്ചെത്തിയേക്കുമെന്ന് സൂചന. എം ടി ബി നാഗരാജ് രാജി പിന്&#x200d;വലിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ കെ.സുധാകറിനെ കൂടി ഒപ്പമെത്തിക്കാനാണ് ശ്രമം. വിശ്വാസ വോട്ടെടുപ്പിന് [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി/ബംഗളൂരു: ഭരണപക്ഷ എം.എല്&#x200d;.എമാരുടെ കൂട്ടരാജിയില്&#x200d; രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത കര്&#x200d;ണാടകയില്&#x200d; കോണ്&#x200d;ഗ്രസ് &#8211; ജെ.ഡി.എസ് വിമതരെ അനുനയിപ്പിക്കാന്&#x200d; നീക്കം തകൃതി.  രാജിക്കാര്യത്തില്&#x200d; ചൊവ്വാഴ്ച വരെ തീരുമാനം എടുക്കരുതെന്ന സുപ്രീംകോടതി വിലക്കിലൂടെ ലഭിച്ച സാവകാശം പരമാവധി പ്രയോജനപ്പെടുത്തി വിമതരെ സ്വന്തം ക്യാമ്പില്&#x200d; തിരിച്ചെത്തിക്കാനാണ് കോണ്&#x200d;ഗ്രസും ജെ.ഡി.എസും ശ്രമിക്കുന്നത്. </p>



<p>അതേസമയം സഖ്യസര്&#x200d;ക്കാരിന് ആശ്വാസമായി രണ്ട് വിമത എംഎല്&#x200d;എമാര്&#x200d; തിരിച്ചെത്തിയേക്കുമെന്ന് സൂചന. എം ടി ബി നാഗരാജ് രാജി പിന്&#x200d;വലിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ കെ.സുധാകറിനെ കൂടി ഒപ്പമെത്തിക്കാനാണ് ശ്രമം. വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്&#x200d; ബാക്കി നില്&#x200d;ക്കേ, കമല്&#x200d;നാഥ് ഉള്&#x200d;പ്പടെയുള്ള കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; അനുനയ ചര്&#x200d;ച്ചകള്&#x200d;ക്കായി ബെംഗളൂരുവില്&#x200d; എത്തിയിട്ടുണ്ട്. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Rebel MLA Nagraj back in Cong fold, Siddaramaiah says will get most MLAs on board before floor test<br><br>Read <a href="https://twitter.com/ANI?ref_src=twsrc%5Etfw">@ANI</a> story | <a href="https://t.co/4LJYZZD53U">https://t.co/4LJYZZD53U</a> <a href="https://t.co/rtSNhV49U1">pic.twitter.com/rtSNhV49U1</a></p>&mdash; ANI Digital (@ani_digital) <a href="https://twitter.com/ani_digital/status/1150189145517645825?ref_src=twsrc%5Etfw">July 13, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>റിസോര്&#x200d;ട്ടിലേക്ക് മാറ്റിയ ജെ ഡി എസ് എം എല്&#x200d; എമാരുമായി മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ രാത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വിമത എം.എല്&#x200d;.എ എം.ടി.ബി നാഗരാജുമായി കര്&#x200d;ണാടക മുന്&#x200d; മുഖ്യമന്ത്രി സിദ്ധാരാമയ്യ, ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാര്&#x200d; എന്നിവര്&#x200d; ഇന്നലെ ചര്&#x200d;ച്ച നടത്തി. രാജി പിന്&#x200d;വലിക്കുന്ന കാര്യം ആലോചിക്കുമെന്ന് ചര്&#x200d;ച്ചക്കു പിന്നാലെ എം.ടി.ബി നാഗരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത് കോണ്&#x200d;ഗ്രസ് &#8211; ജെ.ഡി.എസ് ക്യാമ്പിന്റെ ആത്മവിശ്വാസം വര്&#x200d;ധിപ്പിച്ചിട്ടുണ്ട്. തനിക്കൊപ്പം രാജിവെച്ച സുധാകര്&#x200d; റാവുവുമായി സംസാരിച്ച ശേഷം മറ്റു കാര്യങ്ങള്&#x200d; തീരുമാനിക്കുമെന്നും നാഗരാജ് വ്യക്തമാക്കി. നാഗരാജ് കോണ്&#x200d;ഗ്രസിലേക്ക് മടങ്ങിയാല്&#x200d; സുധാര്&#x200d; റാവുവും തിരിച്ചെത്തുമെന്നാണ് കോണ്&#x200d;ഗ്രസ് കണക്കുകൂട്ടല്&#x200d;. ഇതോടെ ഇരുവരുമായും അടുപ്പം പുലര്&#x200d;ത്തുന്ന മൂന്നു മുതല്&#x200d; അഞ്ച് എം.എല്&#x200d;.എമാര്&#x200d; വരെ കോണ്&#x200d;ഗ്രസ് ക്യാമ്പിലേക്ക് തന്നെ മടങ്ങിയേക്കുമെന്നും സൂചനയുണ്ട്.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Madhya Pradesh CM Kamal Nath will leave for Bengaluru, today evening and will stay there tomorrow. (File pic) <a href="https://t.co/gkMA7TgnCu">pic.twitter.com/gkMA7TgnCu</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1149996322629533697?ref_src=twsrc%5Etfw">July 13, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട സാഹചര്യത്തില്&#x200d; സ്പീക്കര്&#x200d; നാളെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. നിലവില്&#x200d; സ്പീക്കര്&#x200d; ഉള്&#x200d;പ്പടെ 101 പേരുടെ അംഗബലമുള്ള സര്&#x200d;ക്കാര്&#x200d; കേവലഭൂരിപക്ഷത്തിന് ഏഴ് വിമതരെ എങ്കിലും തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്&#x200d;ഗ്രസ് നേതാക്കളും നടത്തിയ മാരത്തണ്&#x200d; ചര്&#x200d;ച്ചകള്&#x200d;ക്ക് ഒടുവിലാണ് നിലപാട് മാറ്റത്തിന് വിമത എംഎല്&#x200d; എം ടി ബി നാഗരാജ് തയാറായത്. നാഗരാജിനൊപ്പം രാജിവച്ച കെ സുധാകറുമായി നേതൃത്വം കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സിദ്ദരാമയ്യയുടെ നേതൃത്വത്തില്&#x200d; നടന്ന മൂന്ന് മണിക്കൂര്&#x200d; ചര്&#x200d;ച്ചകള്&#x200d;ക്കൊടുവിലാണ് നാഗരാജ് രാജി പിന്&#x200d;ലവലിച്ചത്. എന്നാല്&#x200d; കെ സുധാകറിന്റെ തീരുമാനം അനുസരിച്ചാവും തുടര്&#x200d;നീക്കം. മുംബൈയിലുള്ള കോണ്&#x200d;ഗ്രസ്-ജെ ഡി എസ് വിമത എം എല്&#x200d; എമാരെ തിരികയെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.</p>



<figure class="wp-block-image"><img loading="lazy" width="960" height="431" src="https://www.chandrikadaily.com/wp-content/uploads/2019/07/D_ZkgkZU4AAqSoc.jpg" alt="" class="wp-image-133091"/></figure>



<p>അങ്ങനെയെങ്കില്&#x200d; കുമാരസ്വാമി സര്&#x200d;ക്കാറിന് തല്&#x200d;ക്കാലം പിടിച്ചു നില്&#x200d;ക്കാനാവും. തിരിച്ചെത്തുന്ന വിമതര്&#x200d;ക്ക് മന്ത്രിസ്ഥാനം ഉള്&#x200d;പ്പെടെ നല്&#x200d;കാമെന്ന് കോണ്&#x200d;ഗ്രസ് &#8211; ജെ.ഡി.എസ് നേതാക്കള്&#x200d; അറിയിച്ചതായാണ് വിവരം. നിയമസഭയില്&#x200d; വിശ്വാസ വോട്ടു തേടുമെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനം വിമത ക്യാമ്പിലുള്ള എം.എല്&#x200d;.എമാരെ ആശയക്കുഴപ്പത്തിലാക്കിയതാണ് സൂചന. വിപ്പ് നല്&#x200d;കി സര്&#x200d;ക്കാര്&#x200d; വിശ്വാസ വോട്ടിലേക്ക് നീങ്ങിയാല്&#x200d; എന്തു ചെയ്യുമെന്നതാണ് പ്രധാന ആശങ്ക. സര്&#x200d;ക്കാറിനെ എതിര്&#x200d;ക്കുകയോ വിട്ടുനില്&#x200d;ക്കുകയോ ചെയ്താല്&#x200d; കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്&#x200d;ക്ക് എം.എല്&#x200d;. എമാരെ അയോഗ്യരാക്കാം. കൂറുമാറ്റത്തിന് അയോഗ്യത വന്നാല്&#x200d; ആറു വര്&#x200d;ഷത്തേക്ക് തെരഞ്ഞെടുപ്പ് വിലക്ക് നേരിടേണ്ടി വരുമെന്നാണ് പ്രധാന ഭീഷണി.<br> അതേസമയം വിശ്വാസ വോട്ടു തേടുമെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനത്തിന്, അവിശ്വാസ പ്രമേയത്തെ നേരിടാന്&#x200d; ഒരുക്കമാണെന്ന വെല്ലുവിളിയുമായി ബി.ജെ.പി നേതാവ് ബി.എസ് യദ്യൂരപ്പയും രംഗത്തെത്തി. സര്&#x200d;ക്കാറിന് ഭൂരിപക്ഷം നഷ്ടമായ പശ്ചാത്തലത്തില്&#x200d; വിശ്വാസ വോട്ടു തേടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തന്നെ അര്&#x200d;ത്ഥരഹിതമാണെന്ന് യദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. </p>



<figure class="wp-block-image"><img loading="lazy" width="1143" height="1200" src="https://www.chandrikadaily.com/wp-content/uploads/2019/07/D_aFbtgUIAE14PA.jpg" alt="" class="wp-image-133092"/></figure>



<p>ഇതിനിടെ സംസ്ഥാനത്തെ എം.എല്&#x200d;.എമാരുടെ റിസോര്&#x200d;ട്ട് വാസം തുടരുകയാണ്. കോണ്&#x200d;ഗ്രസും ബി.ജെ.പിയും സ്വന്തം എം.എല്&#x200d;.എമാരെ വെള്ളിയാഴ്ച രാത്രിയോടെയാണ് നഗര പരിധിയിലുള്ള റിസോര്&#x200d;ട്ടുകളിലേക്ക് മാറ്റിയത്. ജെ.ഡി.എസ് എം.എല്&#x200d;.എമാരും റിസോര്&#x200d;ട്ടിലാണുള്ളത്.<br> അതേസമയം സ്പീക്കര്&#x200d;ക്കെതിരെ അഞ്ചു എം.എല്&#x200d;.മാര്&#x200d; കൂടി സുപ്രീംകോടതിയെ സമീപിച്ചു. രാജിവെച്ച പതിനാറ് എം.എല്&#x200d;.എമാരില്&#x200d; അഞ്ചുപേരാണ് തങ്ങളുടെ രാജി സ്വീകരിക്കാന്&#x200d; സ്പീക്കര്&#x200d; തയ്യാറാകുന്നില്ലെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. 11 വിമത എം.എല്&#x200d;.എമാര്&#x200d; നേരത്തെതന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചൊവ്വാഴ്ച മാത്രമേ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കൂ. അതുവരെ എം.എല്&#x200d;. എമാരുടെ രാജിക്കാര്യത്തില്&#x200d; തീരുമാനം എടുക്കരുതെന്ന് കര്&#x200d;ണാടക സ്പീക്കര്&#x200d; രമേശ് കുമാറിനോട് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്&#x200d;ദേശിച്ചിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnataka-crisis-after-meeting-with-shivakumar-rebel-congress-mla-nagaraj-hints-at-reconsidering-resignation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മധ്യപ്രദേശില്&#x200d; ബി.ജെപി കുതിരക്കച്ചവടം നടത്തുന്നു&#8217;; ആഞ്ഞടിച്ച് മുഖ്യമന്ത്രി കമല്&#x200d;നാഥ്</title>
		<link>https://www.chandrikadaily.com/kamal-nadh-against-bjp-india-news.html</link>
					<comments>https://www.chandrikadaily.com/kamal-nadh-against-bjp-india-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 May 2019 10:37:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kamal nadh]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127912</guid>

					<description><![CDATA[ഭോപ്പാല്&#x200d;: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്&#x200d;നാഥ്. മധ്യപ്രദേശില്&#x200d; ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് കമല്&#x200d;നാഥ് പറഞ്ഞു. കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാര്&#x200d;ക്ക് ബി.ജെ.പി പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്യുകയാണെന്നും കമല്&#x200d;നാഥ് പറഞ്ഞു. തങ്ങള്&#x200d;ക്ക് പണവും സ്ഥാനമാനങ്ങളും ഓഫര്&#x200d; ചെയ്ത് ബി.ജെ.പി ഫോണ്&#x200d;കോളുകള്&#x200d; വന്നുവെന്ന് പത്ത് എം.എല്&#x200d;.എമാര്&#x200d; അറിയിച്ചതായി കമല്&#x200d;നാഥ് വെളിപ്പെടുത്തി. അഞ്ചുമാസത്തിനിടെ നാലു തവണയെങ്കിലും ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്നും അത് വീണ്ടും ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യമെങ്കില്&#x200d; തങ്ങള്&#x200d;ക്ക് പ്രശ്‌നമൊന്നുമില്ലെന്നും കമല്&#x200d;നാഥ് പറഞ്ഞിരുന്നു. കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തി ആദ്യദിവസം മുതല്&#x200d; ബി.ജെ.പി ശല്യം ചെയ്യുകയാണെന്നും [&#8230;]]]></description>
										<content:encoded><![CDATA[
<p>ഭോപ്പാല്&#x200d;: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്&#x200d;നാഥ്. മധ്യപ്രദേശില്&#x200d; ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് കമല്&#x200d;നാഥ് പറഞ്ഞു. കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാര്&#x200d;ക്ക് ബി.ജെ.പി പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്യുകയാണെന്നും കമല്&#x200d;നാഥ് പറഞ്ഞു. </p>



<p>തങ്ങള്&#x200d;ക്ക് പണവും സ്ഥാനമാനങ്ങളും ഓഫര്&#x200d; ചെയ്ത് ബി.ജെ.പി ഫോണ്&#x200d;കോളുകള്&#x200d; വന്നുവെന്ന് പത്ത് എം.എല്&#x200d;.എമാര്&#x200d; അറിയിച്ചതായി കമല്&#x200d;നാഥ് വെളിപ്പെടുത്തി. അഞ്ചുമാസത്തിനിടെ നാലു തവണയെങ്കിലും ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്നും അത് വീണ്ടും ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യമെങ്കില്&#x200d; തങ്ങള്&#x200d;ക്ക് പ്രശ്‌നമൊന്നുമില്ലെന്നും കമല്&#x200d;നാഥ് പറഞ്ഞിരുന്നു. കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തി ആദ്യദിവസം മുതല്&#x200d; ബി.ജെ.പി ശല്യം ചെയ്യുകയാണെന്നും സര്&#x200d;ക്കാര്&#x200d; ഭൂരിപക്ഷം തെളിയിക്കാന്&#x200d; തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. </p>



<p>കഴിഞ്ഞ ദിവസം കമല്&#x200d;നാഥ് സര്&#x200d;ക്കാരിന് ഭൂരിപക്ഷം ഇല്ലായെന്ന് ചൂണ്ടിക്കാട്ടിയും വിശ്വാസവോട്ട് തേടാന്&#x200d; പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്&#x200d;ക്കണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി ഗവര്&#x200d;ണര്&#x200d;ക്ക് കത്തുനല്&#x200d;കിയത്. ഇതിനെതിരായണ് കമല്&#x200d;നാഥിന്റെ പ്രതികരണം. </p>



<p>230 അംഗങ്ങളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. 116 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്&#x200d; കോണ്&#x200d;ഗ്രസ്സിന് 114 അംഗങ്ങളാണുള്ളത്. ബി.എസ്.പിയുടെ രണ്ടും എസ്.പിയുടെ ഒന്നും നാലു സ്വതന്ത്രരുടേയും പിന്തുണയോടെയാണ് കോണ്&#x200d;ഗ്രസ് സംസ്ഥാനം ഭരിക്കുന്നത്. ബി.ജെ.പിക്ക് 109 അംഗങ്ങളാണുള്ളത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamal-nadh-against-bjp-india-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമല്&#x200d;നാഥിനെ  കണ്ടുപഠിക്കട്ടെ</title>
		<link>https://www.chandrikadaily.com/editorial-17-may.html</link>
					<comments>https://www.chandrikadaily.com/editorial-17-may.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 May 2019 19:25:18 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kamal nadh]]></category>
		<category><![CDATA[kamalnath]]></category>
		<category><![CDATA[madhyapradesh election]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127409</guid>

					<description><![CDATA[പൊതുസ്ഥലങ്ങളില്&#x200d; ആര്&#x200d;.എസ്.എസ് ശാഖകള്&#x200d; അടച്ചുപൂട്ടുമെന്നും ഗോവധത്തിന്റെ പേരില്&#x200d; ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നുമുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി കമല്&#x200d;നാഥിന്റെ ധീരമായ നിലപാടുകള്&#x200d; മതേതര പ്രതിരോധത്തിന് പ്രതീക്ഷ പകരുന്നതാണ്. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിങ് നടക്കുന്ന മധ്യപ്രദേശില്&#x200d; തന്നെ ആര്&#x200d;.എസ്.എസിനു പൂട്ടുവീഴുന്നത് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ഏഴു സംസ്ഥാനങ്ങളിലും കോണ്&#x200d;ഗ്രസിന്റെ വീര്യം കൂട്ടുമെന്ന കാര്യം തീര്&#x200d;ച്ച. മോദി സര്&#x200d;ക്കാറിനെതിരെ ശക്തമായ അടിയൊഴുക്ക് പ്രകടമായ ആറു ഘട്ടത്തിലും അതിജീവനത്തിന് പ്രയാസപ്പെട്ട എന്&#x200d;.ഡി.എക്ക് കമല്&#x200d;നാഥിന്റെ ഇരുട്ടടിയോടെ മധ്യപ്രദേശിലെ നിലയും പരുങ്ങലിലാകും. 19ന് [&#8230;]]]></description>
										<content:encoded><![CDATA[
<p><br> പൊതുസ്ഥലങ്ങളില്&#x200d; ആര്&#x200d;.എസ്.എസ് ശാഖകള്&#x200d; അടച്ചുപൂട്ടുമെന്നും ഗോവധത്തിന്റെ പേരില്&#x200d; ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നുമുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി കമല്&#x200d;നാഥിന്റെ ധീരമായ നിലപാടുകള്&#x200d; മതേതര പ്രതിരോധത്തിന് പ്രതീക്ഷ പകരുന്നതാണ്. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിങ് നടക്കുന്ന മധ്യപ്രദേശില്&#x200d; തന്നെ ആര്&#x200d;.എസ്.എസിനു പൂട്ടുവീഴുന്നത് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ഏഴു സംസ്ഥാനങ്ങളിലും കോണ്&#x200d;ഗ്രസിന്റെ വീര്യം കൂട്ടുമെന്ന കാര്യം തീര്&#x200d;ച്ച. മോദി സര്&#x200d;ക്കാറിനെതിരെ ശക്തമായ അടിയൊഴുക്ക് പ്രകടമായ ആറു ഘട്ടത്തിലും അതിജീവനത്തിന് പ്രയാസപ്പെട്ട എന്&#x200d;.ഡി.എക്ക് കമല്&#x200d;നാഥിന്റെ ഇരുട്ടടിയോടെ മധ്യപ്രദേശിലെ നിലയും പരുങ്ങലിലാകും. 19ന് നടക്കുന്ന ഏഴാമത്തെയും അവസാനത്തേതുമായ തെരഞ്ഞെടുപ്പു ഘട്ടത്തില്&#x200d; മധ്യപ്രദേശിനുപുറമെ യു.പിയും പഞ്ചാബും പശ്ചിമബംഗാളും ബിഹാറും ഹിമാചല്&#x200d; പ്രദേശും ഝാര്&#x200d;ഖണ്ഡും ഛണ്ഡിസ്ഗഡുമാണ് വിധിയെഴുതുന്നത്. കഴിഞ്ഞ തവണ യു.പിയിലും മധ്യപ്രദേശിലും സ്വപ്‌നവിജയം സാധ്യമായ ബി.ജെ.പിക്ക് ഇത്തവണ ഇവിടങ്ങളില്&#x200d; നിലംപൊത്തേണ്ട അവസ്ഥയാണുള്ളത്. യു.പിയില്&#x200d; ബി. എസ്.പി-എസ്.പി-ആര്&#x200d;.എല്&#x200d;.ഡി സഖ്യവും മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസും കടുത്ത പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്&#x200d; ആര്&#x200d;.എസ്.എസിനോടും ഗോവധത്തോടും നിലപാട് കടുപ്പിച്ച കമല്&#x200d;നാഥിന്റെ നടപടി കോണ്&#x200d;ഗ്രസ് പെട്ടിയില്&#x200d; മതേതര വോട്ടുകള്&#x200d; കുന്നുകൂടാനിടയാക്കും. <br> മധ്യപ്രദേശിലെ കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; ഗോവധത്തിന് യുവാക്കളുടെ പേരില്&#x200d; ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്തുവെന്ന വിവാദത്തില്&#x200d; കുത്തിപ്പിടിച്ച് എതിരാളികള്&#x200d; മതേതര വോട്ടുകള്&#x200d; ഛിദ്രമാക്കാതിരിക്കാനാണ് കമല്&#x200d;നാഥ് അവസരോചിത പ്രഖ്യാപനം നടത്തിയത്. കോണ്&#x200d;ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്&#x200d; പശു സംരക്ഷണത്തിന്റെ പേരില്&#x200d; എന്&#x200d;.എസ്.എ (നാഷണല്&#x200d; സെക്യൂരിറ്റി ആക്ട്) പ്രകാരം അഞ്ചു കേസുകള്&#x200d; ചുമത്തിയിട്ടുണ്ടെന്ന പ്രചാരണം കോണ്&#x200d;ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. മുതിര്&#x200d;ന്ന നേതാവ് പി. ചിദംബരം ഉള്&#x200d;പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്&#x200d; കമല്&#x200d;നാഥ് സര്&#x200d;ക്കാറിന് തലവേദനയാവുകയും ചെയ്തിരുന്നു. അനധികൃതമായി പശുക്കളെ കടത്തിയതിന്റെ പേരില്&#x200d; രണ്ടു പേര്&#x200d;ക്കെതിരെയും പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്&#x200d; മൂന്നു പേര്&#x200d;ക്കെതിരെയും കേസെടുത്തതായിരുന്നു മധ്യപ്രദേശ് സര്&#x200d;ക്കാറിന് വിനയായത്. മുന്&#x200d; മഹാരാഷ്ട്ര മന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ നസീംഖാന്&#x200d; കടുത്ത ഭാഷയില്&#x200d; വിമര്&#x200d;ശനവുമായി രംഗത്തുവന്നതും മധ്യപ്രദേശ് സര്&#x200d;ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; പശു സംരക്ഷണത്തിന് ഊന്നല്&#x200d; കൊടുത്തുകൊണ്ടുള്ള പ്രചാരണം ഫലം കണ്ടുവെന്ന ഒരു വിഭാഗം കോണ്&#x200d;ഗ്രസ് നേതാക്കളുടെ നിലപാടായിരുന്നു എന്&#x200d;.എസ്.എ ഉള്&#x200d;പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കമല്&#x200d;നാഥ് സര്&#x200d;ക്കാറിനെ നയിച്ചത്. എന്നാല്&#x200d; ഇതിന്റെ പേരില്&#x200d; മുതലെടുപ്പ് നടത്തി കോണ്&#x200d;ഗ്രസിനെയും മതേതര വോട്ടുകളെയും ദുര്&#x200d;ബലപ്പെടുത്താനുള്ള ആസൂത്രിത നീക്കം മുന്നില്&#x200d; കണ്ടുകൊണ്ടാണ് കമല്&#x200d;നാഥ് അതിപ്രധാന തീരുമാനത്തിലെത്തിയത്. മധ്യപ്രദേശ് ജനത ആഗ്രഹിക്കുന്നതിനപ്പുറം ഭരണകൂടത്തിന് നിക്ഷിപ്ത താല്&#x200d;പര്യങ്ങളൊന്നുമില്ലെന്ന വ്യക്തമായ സൂചനയും കമല്&#x200d;നാഥിന്റെ തീരുമാനത്തെ ബലപ്പെടുത്തുന്നുണ്ട്. <br> ചൂണ്ടുവിരലിലെ മഷിയുണങ്ങും മുമ്പാണ് മധ്യപ്രദേശില്&#x200d; വീണ്ടും വിധിയെഴുത്ത് എത്തുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മധ്യപ്രദേശും കാവി പുതച്ചിരുന്നു. 29ല്&#x200d; 27 സീറ്റും ബി.ജെ.പിയാണ് നേടിയത്. കോണ്&#x200d;ഗ്രസിന് രണ്ടു സീറ്റുകളില്&#x200d; മാത്രമാണ് വിജയിക്കാനായത്. ഒന്നര പതിറ്റാണ്ടു കാലത്തെ ബി.ജെ.പി തേരോട്ടം കൊണ്ട് ഉഴുതുമറിച്ച മധ്യപ്രദേശിന്റെ മണ്ണില്&#x200d; വിത്ത് മുളപ്പിക്കാന്&#x200d; സംഘ്പരിവാറിന് വല്ലാതെ വിയര്&#x200d;പ്പൊഴുക്കേണ്ടി വന്നില്ലെന്നര്&#x200d;ത്ഥം. വര്&#x200d;ഗീയമായി വേര്&#x200d;തിരിക്കപ്പെട്ട ഭരണസംവിധാനങ്ങളില്&#x200d; &#8216;മോദി പ്രഭാവം&#8217; വിജയം വരിക്കുന്നത് നോക്കിനില്&#x200d;ക്കാന്&#x200d; മാത്രമേ മതേതര കക്ഷികള്&#x200d;ക്ക് ശേഷിയുണ്ടായിരുന്നുള്ളൂ. എന്നാല്&#x200d; തൊട്ടടുത്ത വര്&#x200d;ഷം തന്നെ നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ടാണ് കോണ്&#x200d;ഗ്രസ് തിരിച്ചുവരവിന്റെ വിളംബരം മുഴക്കിയത്. രത്‌ളാം മണ്ഡലത്തില്&#x200d; നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; അപ്രതീക്ഷിത അട്ടിമറിയായിരുന്നു കോണ്&#x200d;ഗ്രസ് നടത്തിയത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് അന്ന് കോണ്&#x200d;ഗ്രസ് പിടിച്ചെടുത്തത്. ഹിന്ദി ഹൃദയഭൂവില്&#x200d; കോണ്&#x200d;ഗ്രസിന് അനുകൂലമായി കാറും കോളും കടന്നുവരുന്നതിന്റെ കാഹളമായിരുന്നു അത്. <br> കഴിഞ്ഞ നവംബറില്&#x200d; നടന്ന നിയസഭാ തെരഞ്ഞെടുപ്പില്&#x200d; 230 സീറ്റില്&#x200d; 114 സീറ്റുകള്&#x200d; നേടി കോണ്&#x200d;ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മധ്യപ്രദേശിന്റെ അധികാരം തിരിച്ചുപിടിച്ചു. ഒന്നര പതിറ്റാണ്ടുകാലം അധികാര ദുര്&#x200d;വിനിയോഗം നടത്തിയ ബി.ജെ.പിയെ പാഠം പഠിപ്പിക്കുകയായിരുന്നു മധ്യപ്രദേശിലെ പൊതുജനങ്ങള്&#x200d;. ചെറുപാര്&#x200d;ട്ടികളും കോണ്&#x200d;ഗ്രസിനെ വിശ്വാസത്തിലെടുത്തതോടെ കമല്&#x200d;നാഥ് സര്&#x200d;ക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം കാഴ്ചവെക്കാന്&#x200d; കഴിഞ്ഞു. അധികാരത്തിലെത്തിയാല്&#x200d; പത്തു ദിവസംകൊണ്ട് കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളുമെന്ന വലിയ വാഗ്ദാനത്തെ വ്യക്തമായും നടപ്പിലാക്കി കൊണ്ടാണ് കമല്&#x200d;നാഥിന്റെ നേതൃത്വത്തില്&#x200d; യു.പി.എ ലോക്‌സഭാ തെരഞ്ഞടുപ്പില്&#x200d; വോട്ടു ചോദിച്ചത്. ഒരു മാസംകൊണ്ട് പരിപൂര്&#x200d;ണമായും പ്രയോഗവത്കരിച്ച കടാശ്വാസം പദ്ധതി കോണ്&#x200d;ഗ്രസിന്റെ നേട്ടങ്ങളുടെ പട്ടികയിലെ പൊന്&#x200d;തൂവലാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്&#x200d; എ.ഐ.സി.സിയുടെ പ്രത്യേക നിരീക്ഷണംകൂടി ലഭിച്ചതോടെ കോണ്&#x200d;ഗ്രസ് പതിവു കരുത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണ രംഗത്ത് ബി. ജെ.പിയെ പിറകോട്ടു വലിക്കാനും മോദിക്ക് വായടപ്പന്&#x200d; മറുപടി നല്&#x200d;കാനും മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് മിടുക്ക് കാട്ടിയിട്ടുണ്ട്. അസ്വാരസ്യങ്ങളൊന്നുമില്ലാതെ സംഘടനാ സംവിധാനങ്ങള്&#x200d; ശക്തമാക്കി നിലനിര്&#x200d;ത്തുന്ന കമല്&#x200d;നാഥിന് അതുകൊണ്ടുതന്നെ ആര്&#x200d;.എസ്.എസിനെതിരെ ആഞ്ഞടിക്കാന്&#x200d; ആവതുണ്ടാവുകയും ചെയ്തു. വോട്ട് ശതമാനത്തില്&#x200d; മുന്നിലുള്ള എന്&#x200d;.ഡി.എയെ നേരിടാന്&#x200d; തന്ത്രപരമായ നയങ്ങള്&#x200d; സ്വീകരിച്ച കമല്&#x200d;നാഥിന്റെ നടപടിക്ക് ജനാംഗീകാരം ലഭിക്കുമെന്ന കാര്യത്തില്&#x200d; രണ്ടഭിപ്രായമില്ല. മധ്യപ്രദേശില്&#x200d; ബി.ജെ.പിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിയാണ് ആര്&#x200d;.എസ്.എസിനെ നിരോധിച്ചുള്ള ആ ധീരമായ പ്രഖ്യാപനം. മതേതരത്വത്തിന്റെ വിജയത്തിന് അത് തിളക്കം കൂട്ടട്ടെ എന്നു പ്രത്യാശിക്കാം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-17-may.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകന്റെ &#8216;മഹേഷിന്റെ പ്രതികാരം&#8217;</title>
		<link>https://www.chandrikadaily.com/madyapradesh-congress-worker-maheshinte-prathikaram-news.html</link>
					<comments>https://www.chandrikadaily.com/madyapradesh-congress-worker-maheshinte-prathikaram-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Dec 2018 05:27:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kamal nadh]]></category>
		<category><![CDATA[madyapradesh congress]]></category>
		<category><![CDATA[maheshinte prathikaram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114745</guid>

					<description><![CDATA[ഭോപ്പാല്&#x200d;: മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകന്റെ മഹേഷിന്റെ പ്രതികാരം. ഒരു ദശാബ്ദത്തിനുശേഷം മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; അധികാരത്തിലെത്തിയതിനു ശേഷമാണ് ദുര്&#x200d;ഗലാല്&#x200d; കിരാത് എന്ന കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകന്&#x200d; കാലില്&#x200d; ചെരുപ്പണിഞ്ഞത്. 2003-ല്&#x200d; കോണ്&#x200d;ഗ്രസ് അധികാരം വിട്ടൊഴിയുമ്പോഴാണ് ദുര്&#x200d;ഗലാല്&#x200d; ഈ പ്രതിജ്ഞ എടുത്തത്. അന്ന് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകനായ ദുര്&#x200d;ഗലാല്&#x200d; ഒരു തീരുമാനമെടുത്തു. ഇനി കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വരുന്നതുവരെ താന്&#x200d; ഷൂ ധരിക്കില്ലെന്ന്. നീണ്ട വര്&#x200d;ഷങ്ങള്&#x200d; കഴിഞ്ഞുപോയി. 2018-ല്&#x200d; ദുര്&#x200d;ഗലാലിന്റെ ആഗ്രഹം സഫലമാവുകയായിരുന്നു. കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തി. കഴിഞ്ഞ 15 വര്&#x200d;ഷമായി ദുര്&#x200d;ഗലാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകന്റെ മഹേഷിന്റെ പ്രതികാരം. ഒരു ദശാബ്ദത്തിനുശേഷം മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; അധികാരത്തിലെത്തിയതിനു ശേഷമാണ് ദുര്&#x200d;ഗലാല്&#x200d; കിരാത് എന്ന കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകന്&#x200d; കാലില്&#x200d; ചെരുപ്പണിഞ്ഞത്.</p>
<p>2003-ല്&#x200d; കോണ്&#x200d;ഗ്രസ് അധികാരം വിട്ടൊഴിയുമ്പോഴാണ് ദുര്&#x200d;ഗലാല്&#x200d; ഈ പ്രതിജ്ഞ എടുത്തത്. അന്ന് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകനായ ദുര്&#x200d;ഗലാല്&#x200d; ഒരു തീരുമാനമെടുത്തു. ഇനി കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വരുന്നതുവരെ താന്&#x200d; ഷൂ ധരിക്കില്ലെന്ന്. നീണ്ട വര്&#x200d;ഷങ്ങള്&#x200d; കഴിഞ്ഞുപോയി. 2018-ല്&#x200d; ദുര്&#x200d;ഗലാലിന്റെ ആഗ്രഹം സഫലമാവുകയായിരുന്നു. കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തി. കഴിഞ്ഞ 15 വര്&#x200d;ഷമായി ദുര്&#x200d;ഗലാല്&#x200d; ഷൂ ധരിച്ചിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച്ച മുഖ്യമന്ത്രി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്&#x200d;നാഥിന്റെ സാന്നിധ്യത്തില്&#x200d; ദുര്&#x200d;ഗലാല്&#x200d; ഷൂ ധരിച്ചു. മുന്&#x200d; മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങാണ് ദുര്&#x200d;ഗലാലിന് ധരിക്കാന്&#x200d; ഷൂ നല്&#x200d;കിയത്.</p>
<p>മധ്യപ്രദേശില്&#x200d; 2013- ല്&#x200d; 230 സീറ്റുകളില്&#x200d; വെറും 38 സീറ്റ് നേടിയാണ് ബി.ജെ.പിയോട് കോണ്&#x200d;ഗ്രസ് ദയനീയമായി തോറ്റത്. 2018-ല്&#x200d; കോണ്&#x200d;ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. 114 സീറ്റില്&#x200d; കോണ്&#x200d;ഗ്രസ് വിജയിച്ചപ്പോള്&#x200d; ബിജെപി 109 സീറ്റില്&#x200d; വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 116 സീറ്റായിരുന്നു. മായാവതിയുടെ ബിഎസ്പിയും സമാജ്‌വാദി പാര്&#x200d;ട്ടിയും കോണ്&#x200d;ഗ്രസിനെ പിന്തുണച്ചതോടെ സര്&#x200d;ക്കാര്&#x200d; അധികാരത്തിലെത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madyapradesh-congress-worker-maheshinte-prathikaram-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളി; ഒന്ന് തീര്&#x200d;ന്നു, ഇനി അടുത്തതെന്ന് രാഹുല്&#x200d;ഗാന്ധി</title>
		<link>https://www.chandrikadaily.com/madyapradesh-farmer-loan-rahul-gandhi-news.html</link>
					<comments>https://www.chandrikadaily.com/madyapradesh-farmer-loan-rahul-gandhi-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Dec 2018 07:14:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kamal nadh]]></category>
		<category><![CDATA[madyapradesh]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114064</guid>

					<description><![CDATA[ഭോപ്പാല്&#x200d;: മധ്യപ്രദേശിലെ കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതി തള്ളിയതിന് പിന്നാലെ ട്വീറ്റുമായി കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധി. ഒന്ന് തീര്&#x200d;ന്നു, ഇനി അടിത്തതെന്ന് രാഹുല്&#x200d;ഗാന്ധി ട്വീറ്റ് ചെയ്തു. അധികാരത്തിലേറി മണിക്കൂറുകള്&#x200d; പിന്നിടുംമുമ്പേ മധ്യപ്രദേശിലെ കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളുകയായിരുന്നു കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d;. ഇതു സംബന്ധിച്ച ഫയലില്&#x200d; കമല്&#x200d;നാഥ് ഒപ്പുവെച്ചു. മധ്യപ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയായാണ് കമല്&#x200d;നാഥ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിലെ രാഹുല്&#x200d;ഗാന്ധിയുടെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളുമെന്നത്. ഇത് ചെയ്തതോടെ പുതിയ കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷക പ്രീതി പിടിച്ചുപറ്റിയിരിക്കുകയാണ്. മധ്യപ്രദേശില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: മധ്യപ്രദേശിലെ കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതി തള്ളിയതിന് പിന്നാലെ ട്വീറ്റുമായി കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധി. ഒന്ന് തീര്&#x200d;ന്നു, ഇനി അടിത്തതെന്ന് രാഹുല്&#x200d;ഗാന്ധി ട്വീറ്റ് ചെയ്തു. അധികാരത്തിലേറി മണിക്കൂറുകള്&#x200d; പിന്നിടുംമുമ്പേ മധ്യപ്രദേശിലെ കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളുകയായിരുന്നു കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d;. ഇതു സംബന്ധിച്ച ഫയലില്&#x200d; കമല്&#x200d;നാഥ് ഒപ്പുവെച്ചു. മധ്യപ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയായാണ് കമല്&#x200d;നാഥ് സത്യപ്രതിജ്ഞ ചെയ്തത്.</p>
<p>നിയമസഭാ തെരഞ്ഞെടുപ്പിലെ രാഹുല്&#x200d;ഗാന്ധിയുടെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളുമെന്നത്. ഇത് ചെയ്തതോടെ പുതിയ കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷക പ്രീതി പിടിച്ചുപറ്റിയിരിക്കുകയാണ്. മധ്യപ്രദേശില്&#x200d; മുഖ്യമന്ത്രി കാര്&#x200d;ഷിക വായ്പകള്&#x200d; എഴുതിത്തള്ളി. ഒന്ന് തീര്&#x200d;ന്നു, ഇനി അടുത്തത് വരാനിരിക്കുന്നുവെന്നായിരുന്നു രാഹുല്&#x200d; ഗാന്ധിയുടെ ട്വീറ്റ്. അധികാരത്തിലെത്തി പത്തു ദിവസത്തിനകം കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളുമെന്നായിരുന്നു കോണ്&#x200d;ഗ്രസിന്റെ പ്രഖ്യാപനം.</p>
<p>ദേശസാത്കൃത, സഹകരണ ബാങ്കുകളിലുള്ള രണ്ടുലക്ഷം രൂപവരെയുള്ള കാര്&#x200d;ഷിക കടങ്ങള്&#x200d; മാര്&#x200d;ച്ച് 31നകം എഴുതി തള്ളുമെന്ന് കര്&#x200d;ഷക ക്ഷേമ വികസന വകുപ്പ് പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madyapradesh-farmer-loan-rahul-gandhi-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധികാരത്തിലേറി മണിക്കൂറുകള്&#x200d; മാത്രം; മധ്യപ്രദേശില്&#x200d; കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളി കമല്&#x200d;നാഥ് സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/kamal-nadh-farmer-loan-in-madyapradesh-news.html</link>
					<comments>https://www.chandrikadaily.com/kamal-nadh-farmer-loan-in-madyapradesh-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Dec 2018 12:08:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[5 state election]]></category>
		<category><![CDATA[kamal nadh]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[upa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114003</guid>

					<description><![CDATA[ഭോപ്പാല്&#x200d;: മധ്യപ്രദേശില്&#x200d; മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളി കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d;. സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ ശേഷം മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; മുഖ്യമന്ത്രി കമല്&#x200d;നാഥ് ആദ്യം കര്&#x200d;ഷക കടങ്ങള്&#x200d; എഴുതി തള്ളുന്ന ഫയലില്&#x200d; ഒപ്പിടുകയായിരുന്നു. 2018 മാര്&#x200d;ച്ച് 31 വരെയുള്ള രണ്ട് ലക്ഷം രൂപക്ക് താഴെയുള്ള ദേശസാല്&#x200d;കൃത, സഹകരണ ബാങ്കുകളില്&#x200d; നിന്നെടുത്ത എല്ലാ ലോണുകളും എഴുതി തള്ളി. ഉച്ചകഴിഞ്ഞ് ഭോപാലിൽ ജംബോരി മൈതാനത്താണ് കമൽനാഥിന്റെ സത്യപ്രതിജ്ഞ നടന്നത്. ചടങ്ങിൽ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. തെരഞ്ഞെടുപ്പിന് മുമ്പ് കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളുമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: മധ്യപ്രദേശില്&#x200d; മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളി കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d;. സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ ശേഷം മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; മുഖ്യമന്ത്രി കമല്&#x200d;നാഥ് ആദ്യം കര്&#x200d;ഷക കടങ്ങള്&#x200d; എഴുതി തള്ളുന്ന ഫയലില്&#x200d; ഒപ്പിടുകയായിരുന്നു.</p>
<p>2018 മാര്&#x200d;ച്ച് 31 വരെയുള്ള രണ്ട് ലക്ഷം രൂപക്ക് താഴെയുള്ള ദേശസാല്&#x200d;കൃത, സഹകരണ ബാങ്കുകളില്&#x200d; നിന്നെടുത്ത എല്ലാ ലോണുകളും എഴുതി തള്ളി.</p>
<p>ഉച്ചകഴിഞ്ഞ് ഭോപാലിൽ ജംബോരി മൈതാനത്താണ് കമൽനാഥിന്റെ സത്യപ്രതിജ്ഞ നടന്നത്. ചടങ്ങിൽ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു.<b><br />
</b></p>
<p>തെരഞ്ഞെടുപ്പിന് മുമ്പ് കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളുമെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി ഇത് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്&#x200d;ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതി തള്ളുക എന്നത്. അധികാരത്തിലെത്തിയാല്&#x200d; പത്തു ദിവസത്തിനുള്ളില്&#x200d; കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതി തള്ളുമെന്നായിരുന്നു രാഹുലിന്റെ വാഗ്ദാനം.</p>
<p>മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്&#x200d; ശക്തമായ കര്&#x200d;ഷക പ്രക്ഷോഭമാണ് ബിജെപിയെ താഴെയിറക്കുന്നതില്&#x200d; പ്രധാന പങ്കുവഹിച്ചത്. പ്രക്ഷോഭങ്ങള്&#x200d;ക്ക് നേരെ നടന്ന വെടിവെപ്പ് ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങള്&#x200d; കര്&#x200d;ഷകര്&#x200d;ക്കിടയില്&#x200d; ശിവരാജ് സിങ് ചൗഹാന്&#x200d; സര്&#x200d;ക്കാരിന് എതിരെയുള്ള വികാരം വര്&#x200d;ധിപ്പിച്ചിരുന്നു. നേരത്തെ, കര്&#x200d;ണാടകയിലും അധികാരത്തിലേറിയാല്&#x200d; കര്&#x200d;ഷ കടങ്ങള്&#x200d; എഴുതി തള്ളുമെന്ന വാഗ്ദാനം ജെ.ഡി.എസ്-കോണ്&#x200d;ഗ്രസ് സഖ്യ സര്&#x200d;ക്കാര്&#x200d; പാലിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamal-nadh-farmer-loan-in-madyapradesh-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
