<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kamal Varadaoor &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kamal-varadaoor/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 17 Nov 2025 13:42:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kamal Varadaoor &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി</title>
		<link>https://www.chandrikadaily.com/1150-football-stories-of-kamal-varudharin-published.html</link>
					<comments>https://www.chandrikadaily.com/1150-football-stories-of-kamal-varudharin-published.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 13:11:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[50 football stories]]></category>
		<category><![CDATA[Kamal Varadaoor]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364012</guid>

					<description><![CDATA[വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഷാർജ: കാൽപ്പന്ത് ലോകത്തെ അത്യപൂർവ്വമായ അമ്പത് കഥകളുടെ സമാഹാരം-50 ഫുട്ബോൾ കഥകൾ പ്രകാശിതമായി. വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു. ലോക എൻഡൂറൻസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച നിദ അഞ്ജും മുഖ്യാതിഥിയായിരുന്നു. ഫുട്ബോൾ പ്രൊമോട്ടർ ഷരീഫ് ചിറക്കൽ, ലിപി അക്ബർ , മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ് മിൻ്റു പി ജേക്കബ് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ കമാൽ വരദൂർ മറുപടി പ്രസംഗം നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1150-football-stories-of-kamal-varudharin-published.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസലാമു അലൈക്കും യാ അമീര്&#x200d;</title>
		<link>https://www.chandrikadaily.com/assalamu-alaikum-ya-ameer-qatar-world-cup-article-by-kamal-vardoor.html</link>
					<comments>https://www.chandrikadaily.com/assalamu-alaikum-ya-ameer-qatar-world-cup-article-by-kamal-vardoor.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 19 Dec 2022 01:09:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[Kamal Varadaoor]]></category>
		<category><![CDATA[qatar worldcup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227400</guid>

					<description><![CDATA[ലോകകപ്പ് അവസാനിച്ചിരിക്കുന്നു. ആരാണ് താരം എന്ന് വായനക്കാര്&#x200d; എന്നോട് ചോദിച്ചാല്&#x200d; 34 ദിവസത്തെ നേരിട്ടുള്ള അനുഭവത്തില്&#x200d; ഞാന്&#x200d; പറയാന്&#x200d; പോവുന്നത് ഒരു വ്യക്തിയെക്കുറിച്ചാണ്...]]></description>
										<content:encoded><![CDATA[<p><strong>കമാല്&#x200d; വരദൂര്&#x200d;</strong></p>
<p>ലോകകപ്പ് അവസാനിച്ചിരിക്കുന്നു. ആരാണ് താരം എന്ന് വായനക്കാര്&#x200d; എന്നോട് ചോദിച്ചാല്&#x200d; 34 ദിവസത്തെ നേരിട്ടുള്ള അനുഭവത്തില്&#x200d; ഞാന്&#x200d; പറയാന്&#x200d; പോവുന്നത് ഒരു വ്യക്തിയെക്കുറിച്ചാണ്&#8230; അദ്ദേഹം എല്ലായിടത്തുമുണ്ട്. സുന്ദരമായ മന്ദഹാസമാണ് എവിടെയും. കുട്ടികളെയാണ് കൂടുതലിഷ്ടം. അധികം സംസാരമില്ല. കൃത്യമായ ആസുത്രണത്തില്&#x200d; എല്ലാവരുടെയും അഭിപ്രായങ്ങള്&#x200d; തേടി മുന്നേറുന്നു. ഖത്തല്&#x200d; ലോകകപ്പിന്റെ തുടക്കം തന്നെ നിങ്ങള്&#x200d; അട്ടിമറി കണ്ടില്ലേ&#8230;? ലുസൈലില്&#x200d; സഊദി അറേബ്യക്കാര്&#x200d; മെസിയുടെ അര്&#x200d;ജന്റീനയെ വീഴ്ത്തുന്നു. അന്ന് സ്‌റ്റേഡിയത്തിലെ വി.വി.ഐ.പി ബോക്‌സില്&#x200d; സഊദി ദേശീയ പതാകയുമായി അറബ് ഐക്യത്തിന്റെ പ്രതീകമായി അദ്ദേഹമുണ്ടായിരുന്നു. മൊറോക്കോ ബെല്&#x200d;ജിയത്തെ തകര്&#x200d;ത്ത രാത്രിയില്&#x200d; അതാ മൊറോക്കോ പതാകയുമായി ചിരി തൂകി അദ്ദേഹം. കാമറൂണ്&#x200d; എന്ന ആഫ്രിക്കന്&#x200d; രാജ്യം വിന്&#x200d;സന്റ് അബുബക്കര്&#x200d; എന്ന മുന്&#x200d;നിരക്കാരന്റെ ഗംഭീര ഗോളില്&#x200d; ബ്രസീലിനെ തോല്&#x200d;പ്പിച്ച വേളയിലും സ്‌റ്റേഡിയത്തിലെ ക്യാമറകള്&#x200d; ആ ചിരി ലോകത്തിന് സമ്മാനിച്ചു. സെമിയില്&#x200d; അര്&#x200d;ജന്റീനയും ക്രൊയേഷ്യയും കളിക്കുമ്പോള്&#x200d; പൂര്&#x200d;ണ സമയവും അദ്ദേഹമുണ്ട് ലുസൈല്&#x200d; സ്‌റ്റേഡിയത്തില്&#x200d;.</p>
<p>അല്&#x200d;ബൈത്തില്&#x200d; ഫ്രാന്&#x200d;സ് മൊറോക്കോയോ നേരിടുന്നതിന് മുമ്പ് ഒരു ഹെലികോപ്ടര്&#x200d; ശബ്ദം അത് അദ്ദേഹത്തിന്റെ വരവായിരുന്നു. ഖലീഫ സ്‌റ്റേഡിയത്തില്&#x200d; ക്രൊയേഷ്യയും മൊറോക്കോയും തമ്മില്&#x200d; മൂന്നാം സ്ഥാന പോരാട്ടംഅവിടെയും അദ്ദേഹം. വിവിധ രാജ്യങ്ങളില്&#x200d; നിന്നെത്തിയ വിദ്യാര്&#x200d;ത്ഥികളുമായി സംവദിക്കുന്നു. ഒപ്പം ഡേവിഡ് ബെക്കാം എന്ന ഇംഗ്ലീഷ് ഇതിഹാസം. അവര്&#x200d;ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു. ഇന്നലെ ഖത്തറിന്റെ ദേശീയ ദിനത്തില്&#x200d; ലോകകപ്പ് ഫൈനല്&#x200d; ലുസൈലില്&#x200d; വീണ്ടുമതാ അദ്ദേഹം.വലിയ ആഗ്രഹമായിരുന്നു അദ്ദേഹത്തെ ഒന്ന് നേരില്&#x200d; കാണാന്&#x200d;. അല്&#x200d;ബൈത്തിലെ ഉദ്ഘാടനത്തിലും ലുസൈലിലെ സമാപനത്തിലും അകലെ നിന്ന് കണ്ടു. ചിലര്&#x200d; പറഞ്ഞു കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം സുക് വാകഫിലുണ്ടായിരുന്നെന്ന്. ഞങ്ങള്&#x200d;ക്ക് ഹസ്തദാനം നല്&#x200d;കിയെന്ന്&#8230; ഒരു മലയാളി വോളണ്ടിയര്&#x200d; പറഞ്ഞുഞങ്ങള്&#x200d;ക്കിടയിലുടെ അദ്ദേഹം പോയെന്ന്. ലോകകപ്പിന്റെ ഐ.ടി സെക്ടറില്&#x200d; ജോലി ചെയ്യുന്ന റാഷിദ് പുളിങ്ങോം പറഞ്ഞു കഴിഞ്ഞ ദിവസം അവരുടെ ഐ.ടി യോഗത്തില്&#x200d; അദ്ദേഹം എത്തിയെന്ന്&#8230; എട്ട് സ്‌റ്റേഡിയങ്ങളിലുടെ, നഗര ഹൃദയങ്ങളിലുടെ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലുടെ ചുറ്റിയടിച്ചിട്ടും ഒരിടത്ത് പോലും അദ്ദേഹത്തിന്റെ ചിത്രം കണ്ടില്ല.</p>
<p>ഇവിടെയെത്തിയപ്പോള്&#x200d; കേട്ട കഥകളിലെ നായകന്&#x200d; അദ്ദേഹമാണ്. എല്ലാവരും സംസാരത്തില്&#x200d; പ്രകടിപ്പിക്കുന്നത് സ്‌നേഹം മാത്രം. 29 ദിവസമായിരുന്നു ലോകകപ്പില്&#x200d; മല്&#x200d;സരങ്ങള്&#x200d;. നവംബര്&#x200d; 20 ല്&#x200d; തുടങ്ങി ഡിസംബര്&#x200d; 18 ല്&#x200d; അവസാനിച്ച ദിനരാത്രങ്ങള്&#x200d;. ഒരു ദിവസം നാല് മല്&#x200d;സരങ്ങള്&#x200d; വീതം നടന്നു. ഈ നാല് മല്&#x200d;സര വേദികളിലും അദ്ദേഹമെത്തികളി കണ്ടു, ചാമ്പ്യന്&#x200d;ഷിപ്പ് പുരോഗതി വിലയിരുത്തി. അദ്ദേഹത്തിനൊപ്പമുള്ള സപ്പോര്&#x200d;ട്ടിംഗ് സ്റ്റാഫ് അപാരമാണ്. എല്ലാ കാര്യത്തിലും സജീവ ഇടപെടലുകള്&#x200d; അവര്&#x200d; നടത്തുന്നു. ലോകത്തെ വരവേല്&#x200d;ക്കുന്ന വലിയ മാമാങ്ക വേദികളില്&#x200d; പരാതികള്&#x200d; സ്വാഭാവികംഎന്തെങ്കിലും കാര്യമായ പരാതി ഞങ്ങള്&#x200d;ക്ക് റിപ്പോര്&#x200d;ട്ട് ചെയ്യേണ്ടതായി വന്നില്ല. ചില പാശ്ചാത്യ മാധ്യമങ്ങള്&#x200d; രാഷ്ട്രീയ താല്&#x200d;പ്പര്യത്തില്&#x200d; ഉന്നയിക്കപ്പെട്ട ആരോപണ വാര്&#x200d;ത്തകളെ പോലും അദ്ദേഹം മന്ദഹാസത്തോടെ നേരിട്ടു.</p>
<p>ഇസ്‌ലാം മത വിശ്വാസികളുടെ രാജ്യത്ത് മതം അനുശാസിക്കാത്തത് ഒന്നും വേണ്ട എന്ന നിലപാട് സ്വീകരിച്ചതും മന്ദഹാസത്തില്&#x200d; തന്നെ സ്‌റ്റേഡിയങ്ങളിലും കളി വേദികളിലും മദ്യം വേണ്ട. ഈ തീരുമാനത്തില്&#x200d; ലോകകപ്പിന്റെ മുഖ്യ നടത്തിപ്പുകാരായ ഫിഫയുടെ വലിയ മദ്യ ബ്രാന്&#x200d;ഡ് സ്‌പോണ്&#x200d;സര്&#x200d; പോലും ഞെട്ടി. പക്ഷേ അദ്ദേഹം അചഞ്ചലനായിരുന്നു. ലേബര്&#x200d; സെക്ടറില്&#x200d; ജോലി ചെയ്യുന്ന ചെറിയ ശമ്പളക്കാര്&#x200d;ക്ക് പോലും കളിയെ ആസ്വദിക്കാന്&#x200d; അവര്&#x200d;ക്കായി ഫാന്&#x200d; സോണുകള്&#x200d;. ആസ്വാദനത്തിന്റെ അത്യാധുനികതയെ അറിയാന്&#x200d; ക്രൂയിസ് കപ്പലുകളില്&#x200d; പോലും താമസ സൗകര്യവും ബിഗ് സ്‌ക്രീന്&#x200d; പ്രദര്&#x200d;ശനവും. യാത്രകളില്&#x200d; തടസമുണ്ടാവാതിരിക്കാന്&#x200d; സമ്പൂര്&#x200d;ണ ട്രാഫിക് ജാഗ്രത. എല്ലായിടത്തും എല്ലാവര്&#x200d;ക്കും ഓടിയെത്താന്&#x200d; മെട്രോ സര്&#x200d;വീസ്. രാജ്യത്തിന്റെ എല്ലായിടത്ത് നിന്നും സ്‌റ്റേഡിയങ്ങളിലേക്ക് സൗജന്യ ബസ് സര്&#x200d;വീസ്. അയല്&#x200d; രാജ്യങ്ങളിലെ ഫുട്‌ബോള്&#x200d; പ്രേമികള്&#x200d;ക്ക് ഇവിടെയെത്തി കളി കാണാന്&#x200d; അതിര്&#x200d;ത്തികളില്&#x200d; ജാഗ്രത കുറച്ചു. പലരുമിപ്പോള്&#x200d; സ്വന്തം നാടുകളിലേക്ക് മടങ്ങാന്&#x200d; തുടങ്ങിയിരിക്കുന്നു. എല്ലാവരും ലോകകപ്പ് സോവനീറുകള്&#x200d; വാങ്ങുന്നു. എന്നുമെന്നും ഓര്&#x200d;മയില്&#x200d; സുക്ഷിക്കാനുള്ള ഖത്തര്&#x200d; ഉപഹാരം. സാധാരണ ഫുട്‌ബോളുകളും കീ ചെയിനുകളും കളിപ്പാവകളുമെല്ലാമാണ് സോവനീറുകള്&#x200d;. പക്ഷേ ദോഹ വിടുന്നവരുടെ കൈവശമുള്ള വിദേശികളുടെ പ്രധാന സോവനീര്&#x200d; അദ്ദേഹത്തിന്റെ ചിത്രമാണ്&#8230;.ഷെയിഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;ത്താനി, അസലാമു അലൈക്കും&#8230;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assalamu-alaikum-ya-ameer-qatar-world-cup-article-by-kamal-vardoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹയ ഖത്തര്&#x200d;:സര്&#x200d;വ്വം ഹയ</title>
		<link>https://www.chandrikadaily.com/haya-qatar-all-hail.html</link>
					<comments>https://www.chandrikadaily.com/haya-qatar-all-hail.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 16 Nov 2022 06:18:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Kamal Varadaoor]]></category>
		<category><![CDATA[QATAR SPORTS]]></category>
		<category><![CDATA[Qatar world cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221887</guid>

					<description><![CDATA[അതെ, ഖത്തര്&#x200d; ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്&#x200d; സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്&#x200d;ന്ന സാംസ്‌കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന്  കാരണം.

]]></description>
										<content:encoded><![CDATA[<p><strong>ഖത്തറില്&#x200d; നിന്ന് കമാല്&#x200d; വരദൂര്&#x200d;</strong></p>
<p>ഹയ എന്ന അറബി വാക്കിനര്&#x200d;ത്ഥം ജീവിതം, വിശ്വാസം, സൗഹൃദം, സ്‌നേഹം എന്നിങ്ങനെ. ഹയാത്ത് അഥവാ ജിവിതം എന്ന പദം ലോപിച്ചാണ് ഹയ ആയിരിക്കുന്നത്. പദത്തിന്റെ അര്&#x200d;ത്ഥം സാഹചര്യം പോലെ വിവക്ഷിക്കാം. ഈ രണ്ടക്ഷര അറേബ്യന്&#x200d; പദമറിയാത്തവരായി ഇന്ന് ലോകത്താരുമില്ല. ഖത്തറിലെത്തണമെങ്കില്&#x200d; ഹയ വേണം. ഇവിടെ സഞ്ചരിക്കണമെങ്കില്&#x200d; ഹയ വേണം. വിമാനത്താവളത്തിനകത്തും പുറത്തുമെല്ലാം ഹയ തന്നെ. ഹയ കാര്&#x200d;ഡുള്ളവര്&#x200d;ക്ക് ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്&#x200d;സര്&#x200d;മാരായ ഖത്തര്&#x200d; എയര്&#x200d;വേയ്‌സിന്റെ പ്രത്യേക കൗണ്ടര്&#x200d;.</p>
<p>അവിടെ കാര്യമായ ക്യൂ വേണ്ട. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്&#x200d; എമിഗ്രേഷനായി അതിവിശാല ക്യു ഇല്ല. പാസ്‌പോര്&#x200d;ട്ട് സ്‌കാന്&#x200d; ചെയ്യുന്നു. അതില്&#x200d; ഹയ തെളിയുന്നു. മിനിറ്റുകള്&#x200d;ക്കുള്ളില്&#x200d; നിങ്ങള്&#x200d;ക്ക് പുറത്ത് കടക്കാം. വിമാനത്താവളത്തില്&#x200d; ഹയക്കൊപ്പം സൗജന്യ സിം കാര്&#x200d;ഡ്മൂന്ന് ദിവസം സമ്പൂര്&#x200d;ണ സൗജന്യമായി ആരെയും വിളിക്കാം. ഇന്റര്&#x200d;നെറ്റ് സംവിധാനങ്ങളെ പ്രയോജനപ്പെടുത്താം. വിമാനത്താവളത്തിന് പുറത്തിറങ്ങിയാലും കേള്&#x200d;ക്കാനാവുന്നത് ഇത് തന്നെ. ഇത്തരമൊരു പൊതു തിരിച്ചറിയല്&#x200d; സംവിധാനം ഇതാദ്യമായാണ് ലോകകപ്പ് സംഘാടക രാജ്യത്ത് കാണുന്നത്. ഇതിന് പിറകില്&#x200d; മുഖ്യ സംഘാടകരായ സുപ്രീം കമ്മിറ്റി കാണുന്നത് ഒന്ന് മാത്രം ഏകീകരണം. കൃത്യമായ സാങ്കേതിക സംവിധാനത്തിലാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്. പതിവ് പോലെ ഹെല്&#x200d;പ്പ് ഡെസ്‌ക്കുകള്&#x200d;. വിശാലമായ വോളണ്ടിയര്&#x200d; സംവിധാനം. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യാന്തര വിമാനത്താവളമാണ് ഹമദ്. ആദ്യ കാഴ്ച്ചയില്&#x200d; ഒരു സ്വപ്‌നഭൂമി.</p>
<p>പക്ഷേ തടസങ്ങളില്ലാതെ ലക്ഷ്യത്തിലെത്താനുള്ള മാനുഷിക സംവിധാനങ്ങള്&#x200d;. ഫോട്ടോ സ്‌പോട്ടായി ലോകകപ്പ് ഭാഗ്യ ചിഹ്നനങ്ങളുടെ കൂറ്റന്&#x200d; റപ്ലിക്കകള്&#x200d;. അടിമുടി മാറിയിരിക്കുന്നു ലോകകപ്പിനായി ഖത്തറും ദോഹയും. മുമ്പ് ഇവിടം സന്ദര്&#x200d;ശിച്ചവര്&#x200d;ക്ക് കാലിക മാറ്റങ്ങള്&#x200d; പെട്ടെന്ന് ഉള്&#x200d;ക്കൊള്ളാനാവില്ല. സുന്ദരമായ പാതകള്&#x200d;, ഇരുവശവും ലോകത്തെ സ്വാഗതം ചെയ്തുള്ള ഇലക്‌ട്രോണിക് ബോര്&#x200d;ഡുകള്&#x200d;.<br />
ഹമദില്&#x200d; നിന്നും ദോഹ നഗരത്തിലേക്ക് വരുമ്പോള്&#x200d; തലയെടുപ്പോടെ സ്‌റ്റേഡിയം 974. കോര്&#x200d;ണിഷ് എന്ന ദോഹയുടെ സുന്ദരമുഖത്ത് ഫല്&#x200d;ഗ് പ്ലാസയും ഫാന്&#x200d; ബേസുമെല്ലാം.. പ്രഭാത, പ്രദോഷ സവാരിക്കായി എല്ലാവരും ആശ്രയിച്ച ശാന്ത സുന്ദര കടല്&#x200d; തീരത്തേക്ക് പക്ഷേ വാഹന സൗകര്യം താല്&#x200d;കാലികമായി ഇല്ല. പൂര്&#x200d;ണമായും കാല്&#x200d;നട യാത്ര. എട്ട് വേദികളില്&#x200d; അല്&#x200d;കോര്&#x200d; സ്‌റ്റേഡിയത്തിലേക്ക് മാത്രം മെട്രോ സംവിധാനമില്ല. ബാക്കിയെല്ലായിടത്തുമെത്താന്&#x200d; വേണ്ടത് ഹയ കാര്&#x200d;ഡ് മാത്രം. ഹയ മെട്രോ സ്‌റ്റേഷന്&#x200d; കവാടത്തില്&#x200d; സ്‌കാന്&#x200d; ചെയ്താല്&#x200d; അതിവേഗ നഗര വാഹനത്തില്&#x200d; ഓടിക്കയറാം. ഫൈനല്&#x200d; മല്&#x200d;സര വേദിയായ ലുസൈല്&#x200d; ഉള്&#x200d;പ്പെടെ പ്രധാന കളി വേദികളിലെത്താം.</p>
<p>16 വര്&#x200d;ഷം മുമ്പ് ദോഹ ഏഷ്യന്&#x200d; ഗെയിംസിനായി (2006) വന്നപ്പോഴുള്ള ദോഹയാണ് പെട്ടെന്ന് മനസില്&#x200d; വന്നത്. അന്ന് ഏഷ്യന്&#x200d; ഗെയിംസ് അതിഥികള്&#x200d;ക്കായി പ്രത്യേക ടെര്&#x200d;മിനലായിരുന്നു. കൊച്ചു നഗരം മുഴുവന്&#x200d; ഗെയിംസ് ഭാഗ്യ ചിഹ്നന്മായ ഒറിയായിരുന്നു. ഒറി എന്ന കൊച്ചു മൃഗമായിരുന്നു രാജ്യം മുഴുവന്&#x200d;. ഖലീഫ സ്‌റ്റേഡിയത്തിലായിരുന്നു അന്ന് ഉദ്ഘാടനം. ചന്നം പിന്നം പെയ്ത മഴയിലും ആ ഉദ്ഘാടനം വിസ്മയ ചടങ്ങ് ഇപ്പോഴും ലോകം ഓര്&#x200d;ത്തിരിക്കുന്നു. രാജകുമാരന്&#x200d; കുതിരപ്പുറത്ത് ഓടിക്കയറിയ രംഗം. ശ്വാസമടക്കിപ്പിടിച്ച് അമീര്&#x200d; ഹമദ് ബിന്&#x200d; കലീഫ അല്&#x200d;ത്താനിയും ലോകവും. കുത്തനെ ഗ്യാലറിയിലേക്ക് ഓടിക്കയറവെ കുതിരയൊന്ന് നിന്നപ്പോള്&#x200d; ലോകം നിശ്ചലമായി. നിശബ്ദമായ ആ മുഹൂര്&#x200d;ത്തത്തെ ധൈര്യത്തോടെയാണ് ഇന്നും ഖത്തര്&#x200d; കാണുന്നത്. അതാണ് കൊച്ചു രാജ്യത്തിന്റെ കായിക പാരമ്പര്യം. സ്വന്തം മകനെ അശ്വാരൂഢനാക്കിയ പിതാവ്. ഹമദ് ബിന്&#x200d; ഖലീഫാ അല്&#x200d;ത്താനിയുടെ മകനായ ഷെയ്ക്ക് തമീമാണ് ഇന്നത്തെ ഭരണാധികാരി. 2006 ല്&#x200d; നിന്നും അതിവേഗം രാജ്യത്തെ ലോകത്തെ വിസ്മയ ഖനിയാക്കിയ യുവ ഭരണാധികാരി. ഖലീഫ സ്‌റ്റേഡിയത്തിന് പുറമെ ഇന്ന് ഏഴ് പുതുപുത്തന്&#x200d; കളി വേദികള്&#x200d;. എല്ലാം വിസ്മയ പര്&#x200d;വങ്ങള്&#x200d;. അല്&#x200d; കോറിലെ അറേബ്യന്&#x200d; പായ്ക്കപ്പല്&#x200d; സ്‌റ്റേഡിയം ഖത്തറിന്റെ സാംസ്‌കാരികതക്കുള്ള തെളിവാണ്. 2006 ല്&#x200d; കണ്ട ഒറിക്ക് പകരം ഇന്ന് കാണുന്നത് ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായ ലായിബിനെ. അത്യപൂര്&#x200d;വ ഗുണഗണങ്ങളുള്ള കളിക്കാരന്&#x200d; എന്നതാണ് ലായിബ്.</p>
<p>അതെ, ഖത്തര്&#x200d; ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്&#x200d; സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്&#x200d;ന്ന സാംസ്‌കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന് കാരണമെന്ന് ഹമദില്&#x200d; സ്വീകരിക്കാനെത്തിയ ഖത്തര്&#x200d; ഫുട്‌ബോള്&#x200d; അസോസിയേഷനിലെ അബ്ദുള്&#x200d; അസീസ് എടച്ചേരിയും ചന്ദ്രിക ദോഹ ബ്യൂറോ ചീഫ് അഷ്‌റഫ് തുണേരിയും കെ.എം. സി.സി നേതാക്കളായ നിഅമത്തുല്ല കോട്ടക്കലും കോയ കൊണ്ടോട്ടിയും സഹദ് പുറമേരിയും ഫോട്ടോഗ്രാഫര്&#x200d; റുബിനാസ് കോട്ടേടത്തും സാക്ഷ്യപ്പെടുത്തുമ്പോള്&#x200d; ഒന്നുറപ്പാണ് ഈ ലോകകപ്പ് ലോക കായിക ഭൂപടത്തില്&#x200d; ഖത്തറിനെ അടയാളപ്പെടുത്തലാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/haya-qatar-all-hail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിബിസിയുടെ ഇന്ത്യന്&#x200d; സ്‌പോര്&#x200d;ട്‌സ് അവാര്&#x200d;ഡ് ജൂറി അംഗമായി കമാല്&#x200d; വരദൂറിനെ തെരഞ്ഞെടുത്തു</title>
		<link>https://www.chandrikadaily.com/bbc-kamal-varadoor-sports-award-jury-news.html</link>
					<comments>https://www.chandrikadaily.com/bbc-kamal-varadoor-sports-award-jury-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Oct 2020 04:47:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bbc]]></category>
		<category><![CDATA[Kamal Varadaoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159732</guid>

					<description><![CDATA[2019 ഒക്ടോബര്&#x200d; ഒന്നുമുതല്&#x200d; 2020 സെപ്തംബര്&#x200d; 30 വരെയുള്ള കാലയളവിലുള്ള ഇന്ത്യയിലെ മികച്ച വനിതാകായികതാരത്തെ 'ബിബിസി ഇന്ത്യന്&#x200d; സ്‌പോര്&#x200d;ട്‌സ് വുമണ്&#x200d; ഓഫ് ദി ഇയര്&#x200d;' എന്ന പേരില്&#x200d; തെരഞ്ഞെടുക്കും. 2018 ജനുവരി ഒന്നുമുതല്&#x200d; 2020 മാര്&#x200d;ച്ച് വരെയുള്ള കാലഘട്ടത്തില്&#x200d; വളര്&#x200d;ന്നുവരുന്ന അഞ്ച് വനിതാ കായിക താരത്തിനെ 'ബിബിസി ഇന്ത്യന്&#x200d; എമേര്&#x200d;ജിംഗ് സ്‌പോര്&#x200d;ട്‌സ് വമുണ്&#x200d; അവാര്&#x200d;ഡ്' എന്ന പേരിലും തെരഞ്ഞെടുക്കുമെന്ന് ബിബിസി അറിയിച്ചു. ഈ അവാര്&#x200d;ഡ് ജൂറിയിലേക്കാണ് കമാല്&#x200d; വരദൂരിനെ തെരഞ്ഞെടുത്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ബിബിസിയുടെ ഇന്ത്യന്&#x200d; സ്‌പോര്&#x200d;ട്‌സ് അവാര്&#x200d;ഡ് ജൂറി അംഗമായി ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്&#x200d; കമാല്&#x200d; വരദൂറിനെ തെരഞ്ഞെടുത്തു.</p>
<p>2019 ഒക്ടോബര്&#x200d; ഒന്നുമുതല്&#x200d; 2020 സെപ്തംബര്&#x200d; 30 വരെയുള്ള കാലയളവിലുള്ള ഇന്ത്യയിലെ മികച്ച വനിതാകായികതാരത്തെ &#8216;ബിബിസി ഇന്ത്യന്&#x200d; സ്‌പോര്&#x200d;ട്‌സ് വുമണ്&#x200d; ഓഫ് ദി ഇയര്&#x200d;&#8217; എന്ന പേരില്&#x200d; തെരഞ്ഞെടുക്കും. 2018 ജനുവരി ഒന്നുമുതല്&#x200d; 2020 മാര്&#x200d;ച്ച് വരെയുള്ള കാലഘട്ടത്തില്&#x200d; വളര്&#x200d;ന്നുവരുന്ന അഞ്ച് വനിതാ കായിക താരത്തിനെ &#8216;ബിബിസി ഇന്ത്യന്&#x200d; എമേര്&#x200d;ജിംഗ് സ്‌പോര്&#x200d;ട്‌സ് വമുണ്&#x200d; അവാര്&#x200d;ഡ്&#8217; എന്ന പേരിലും തെരഞ്ഞെടുക്കുമെന്ന് ബിബിസി അറിയിച്ചു. ഈ അവാര്&#x200d;ഡ് ജൂറിയിലേക്കാണ് കമാല്&#x200d; വരദൂരിനെ തെരഞ്ഞെടുത്തിരിക്കുന്നത്.</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റ്</strong></p>
<p>രാവിലെ സന്തോഷഅഭിമാന<br />
വാര്&#x200d;ത്ത.<br />
B-B-C യുടെ ഇന്ത്യന്&#x200d;<br />
സ്‌പോര്&#x200d;ട്‌സ് അവാര്&#x200d;ഡ് ജൂറി<br />
അംഗമായി എന്നെ<br />
തെരഞ്ഞെടുത്തിരിക്കുന്നു<br />
ദൈവത്തിന് സ്തുതി</p>
<p>കമാല്&#x200d; വരദൂര്&#x200d;</p>
<p>https://www.facebook.com/kamal.varadoor/posts/10159358268732240</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bbc-kamal-varadoor-sports-award-jury-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇംഗ്ലണ്ട്- ക്രൊയേഷ്യ സെമി സാധ്യത കമാല്&#x200d; വരദൂര്&#x200d; വിലയിരുത്തുന്നു</title>
		<link>https://www.chandrikadaily.com/engvcrc-preview-by-kamal-varadoor.html</link>
					<comments>https://www.chandrikadaily.com/engvcrc-preview-by-kamal-varadoor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Jul 2018 14:47:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2108 fifa word cup russia]]></category>
		<category><![CDATA[Kamal Varadaoor]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94043</guid>

					<description><![CDATA[ലോകകപ്പ്‌ ഇംഗ്ലണ്ട്‌-ക്രൊയേഷ്യ സെമി ഫൈനലിനെക്കുറിച്ച്‌ കമാല്&#x200d; വരദൂര്&#x200d;&#8230;.. മോസ്‌കോ: റഷ്യന്&#x200d; ലോകകപ്പിന്റെ ഇംഗ്ലണ്ടും- ക്രൊയേഷ്യയും തമ്മില്&#x200d; ഏറ്റുമുട്ടുന്ന രണ്ടാം സെമി ഫൈനലിനെ കുറിച്ച് ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രശസ്ത സ്‌പോര്&#x200d;ട്‌സ് ലേഖകനുമായ കമാല്&#x200d; വരദൂര്&#x200d; സംസാരിക്കുന്നു. ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്&#x200d; നിന്ന്‌ തത്സമയം: &#160; ക്വാട്ടറില്&#x200d; സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് 1990നു ശേഷം ആദ്യമായി ഇംഗ്ലണ്ട് സെമി പ്രവേശം സ്വന്തമാക്കുന്നത്. ആറു ഗോളുമായി ടൂര്&#x200d;ണമെന്റിന്റെ നിലവിലെ ടോപ് സ്‌കോററായ നായകന്&#x200d; ഹാരി കെയ്‌നിന്റെ ബൂട്ടില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലോകകപ്പ്‌ ഇംഗ്ലണ്ട്‌-ക്രൊയേഷ്യ സെമി ഫൈനലിനെക്കുറിച്ച്‌ കമാല്&#x200d; വരദൂര്&#x200d;&#8230;..</strong></p>
<p>മോസ്‌കോ: റഷ്യന്&#x200d; ലോകകപ്പിന്റെ ഇംഗ്ലണ്ടും- ക്രൊയേഷ്യയും തമ്മില്&#x200d; ഏറ്റുമുട്ടുന്ന രണ്ടാം സെമി ഫൈനലിനെ കുറിച്ച് ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രശസ്ത സ്‌പോര്&#x200d;ട്‌സ് ലേഖകനുമായ കമാല്&#x200d; വരദൂര്&#x200d; സംസാരിക്കുന്നു.</p>
<p><strong><span style="font-family: Meera; font-size: large;">ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്&#x200d; നിന്ന്‌ തത്സമയം:</span></strong></p>
<div style="width: 640px;" class="wp-video"><!--[if lt IE 9]><script>document.createElement('video');</script><![endif]-->
<video class="wp-video-shortcode" id="video-94043-1" width="640" height="368" preload="metadata" controls="controls"><source type="video/mp4" src="https://www.chandrikadaily.com/wp-content/uploads/2018/07/eng-vs-crc-preview-by-Kamal-varadoor.mp4?_=1" /><a href="https://www.chandrikadaily.com/wp-content/uploads/2018/07/eng-vs-crc-preview-by-Kamal-varadoor.mp4">https://www.chandrikadaily.com/wp-content/uploads/2018/07/eng-vs-crc-preview-by-Kamal-varadoor.mp4</a></video></div>
<p>&nbsp;</p>
<p>ക്വാട്ടറില്&#x200d; സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് 1990നു ശേഷം ആദ്യമായി ഇംഗ്ലണ്ട് സെമി പ്രവേശം സ്വന്തമാക്കുന്നത്. ആറു ഗോളുമായി ടൂര്&#x200d;ണമെന്റിന്റെ നിലവിലെ ടോപ് സ്‌കോററായ നായകന്&#x200d; ഹാരി കെയ്‌നിന്റെ ബൂട്ടില്&#x200d; തന്നെയാണ് ഇംഗ്ലണ്ടിന്റെ അമിത പ്രതീക്ഷ.</p>
<p>അതേസമയം ലോകകപ്പില്&#x200d; കന്നി കിരീടം ലക്ഷ്യവെക്കുന്ന ക്രൊയേഷ്യയുടെ ശക്തി മീഡ്ഫീല്&#x200d;ഡ് ജനറല്&#x200d;മാരായ ലൂക്കാ മോഡ്രിച്ചിലും ഇവാന്&#x200d; റാകിറ്റിച്ചിലുമാണ്. ആതിഥേയരായ റഷ്യയെ പെനാല്&#x200d;ട്ടി ഷൂട്ടൗട്ടില്&#x200d; പരാജയപ്പെടുത്തിയാണ് 1998 ഫ്രാന്&#x200d;സ് ലോകകപ്പിനുശേഷം ക്രൊയേഷ്യ ആദ്യമായി അവസാന നാലില്&#x200d; ഇടം നേടുന്നത്. ഇരുവരും മുമ്പ് ഏഴ് തവണ മുഖാമുഖം വന്നപ്പോള്&#x200d; നാലു മത്സരങ്ങളില്&#x200d; ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയും രണ്ടു കളികള്&#x200d; ക്രൊയേഷ്യയും ജയിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/engvcrc-preview-by-kamal-varadoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		<enclosure url="http://www.chandrikadaily.com/wp-content/uploads/2018/07/eng-vs-crc-preview-by-Kamal-varadoor.mp4" length="8783908" type="video/mp4" />

			</item>
		<item>
		<title>ലുക്കാക്കുവിനെ കാണ്ടെ തടഞ്ഞാല്&#x200d; മാത്രം ഫ്രാന്&#x200d;സ്</title>
		<link>https://www.chandrikadaily.com/kamal-varadoor-coloumn-my-team-21.html</link>
					<comments>https://www.chandrikadaily.com/kamal-varadoor-coloumn-my-team-21.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Jul 2018 08:47:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kamal Varadaoor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93922</guid>

					<description><![CDATA[&#160; റഷ്യയില്&#x200d; നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്&#x200d; നിരൂപകനുമായ കമാല്&#x200d; വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… കടലാസില്&#x200d; കരുത്തര്&#x200d; ഫ്രാന്&#x200d;സാണ്. സമീപനത്തില്&#x200d; ബെല്&#x200d;ജിയവും. ഇന്ന് ലോകകപ്പിലെ ആദ്യ സെമിയില്&#x200d; ആര് ജയിക്കുമെന്നത് വലിയ ചോദ്യമാണ്. പക്ഷേ സമീപനത്തിലെ പോസിറ്റീവിസം കൊണ്ട് ബെല്&#x200d;ജിയത്തിനാണ് ഇന്നത്തെ മല്&#x200d;സരത്തില്&#x200d; മുന്&#x200d;ത്തൂക്കമെന്നതാണ് എന്റെ വാദം. ചുവന്ന ചെകുത്താന്മാര്&#x200d; ഈ ലോകകപ്പില്&#x200d; കളിച്ച അഞ്ച് മല്&#x200d;സരങ്ങളും പരിശോധിക്കുക-എല്ലാം പോസിറ്റീവ് ഔട്ട്‌ലുക്കായിരുന്നു. ആക്രമിക്കുക, ജയിക്കുക എന്നുള്ളത്. ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><img loading="lazy" class="size-full wp-image-93934 alignleft" src="https://www.chandrikadaily.com/wp-content/uploads/2018/07/KAMAL-SIR-new-copy-10.png" alt="" width="243" height="276" /></p>
<hr />
<p><strong>റഷ്യയില്&#x200d; നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്&#x200d; നിരൂപകനുമായ കമാല്&#x200d; വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…</strong></p>
<hr />
<p>കടലാസില്&#x200d; കരുത്തര്&#x200d; ഫ്രാന്&#x200d;സാണ്. സമീപനത്തില്&#x200d; ബെല്&#x200d;ജിയവും. ഇന്ന് ലോകകപ്പിലെ ആദ്യ സെമിയില്&#x200d; ആര് ജയിക്കുമെന്നത് വലിയ ചോദ്യമാണ്. പക്ഷേ സമീപനത്തിലെ പോസിറ്റീവിസം കൊണ്ട് ബെല്&#x200d;ജിയത്തിനാണ് ഇന്നത്തെ മല്&#x200d;സരത്തില്&#x200d; മുന്&#x200d;ത്തൂക്കമെന്നതാണ് എന്റെ വാദം. ചുവന്ന ചെകുത്താന്മാര്&#x200d; ഈ ലോകകപ്പില്&#x200d; കളിച്ച അഞ്ച് മല്&#x200d;സരങ്ങളും പരിശോധിക്കുക-എല്ലാം പോസിറ്റീവ് ഔട്ട്‌ലുക്കായിരുന്നു. ആക്രമിക്കുക, ജയിക്കുക എന്നുള്ളത്. ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് മല്&#x200d;സരത്തിന് സാങ്കേതിക താല്&#x200d;പ്പര്യം മാത്രമായിരുന്നു. ആ മല്&#x200d;സരത്തില്&#x200d; പോലും മാര്&#x200d;ട്ടിനസിലെ പരിശീലകന്&#x200d; ആക്രമണത്തിലാണ് വിശ്വസിച്ചത്. അത്തരത്തിലൊരു വിശ്വാസത്തിലേക്ക് അദ്ദേഹം പോവാന്&#x200d; വ്യക്തമായ കാരണമുണ്ട്.</p>
<div id="attachment_93929" style="width: 630px" class="wp-caption alignnone"><img aria-describedby="caption-attachment-93929" loading="lazy" class="wp-image-93929 size-full" src="https://www.chandrikadaily.com/wp-content/uploads/2018/07/Romelu-Lukaku-714945.jpg" alt="" width="620" height="413" srcset="https://www.chandrikadaily.com/wp-content/uploads/2018/07/Romelu-Lukaku-714945.jpg 620w, https://www.chandrikadaily.com/wp-content/uploads/2018/07/Romelu-Lukaku-714945-300x200.jpg 300w" sizes="(max-width: 620px) 100vw, 620px" /><p id="caption-attachment-93929" class="wp-caption-text">റുമേലു ലുക്കാക്കു</p></div>
<p>അറ്റാക്കറുടെ റോളില്&#x200d; റുമേലു ലുക്കാക്കു, ഡീപ്പ് മിഡ്ഫീല്&#x200d;ഡില്&#x200d; കെവിന്&#x200d; ഡി ബ്രുയന്&#x200d;, അറ്റാക്കിംഗ് മിഡ്ഫീല്&#x200d;ഡില്&#x200d; ഈഡന്&#x200d; ഹസാര്&#x200d;ഡ്. ഈ ഓപ്ഷന്&#x200d; മറ്റൊരു ടീമിനുമില്ല. ബെല്&#x200d;ജിയത്തിന്റെ പ്രതിരോധത്തിന് കരുത്ത്് കുറവാണ് എന്ന് മനസ്സിലാക്കി തന്നെയാണ് കോച്ച്് നിലനില്&#x200d;പ്പിന്റെ സമവാക്യത്തില്&#x200d; ആക്രമണത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത്. ബ്രസീലിനെ പോലെ ഒരു പ്രതിയോഗിക്കെതിരെ എല്ലാ ടീമുകളും ജാഗ്രതയുടെ പ്രതിരോധ വഴി തെരഞ്ഞെടുക്കുമ്പോള്&#x200d; ബെല്&#x200d;ജിയത്തിന്റെ വഴി ആക്രമണത്തിന്റെ അതിവേഗ വഴിയായിരുന്നു. രണ്ട് ഗോളുകള്&#x200d; ആ സഞ്ചാരത്തില്&#x200d; അവര്&#x200d; സ്‌ക്കോര്&#x200d; ചെയ്തത് വഴി സമ്മര്&#x200d;ദ്ദം ബ്രസീലിലായി. അതില്&#x200d; നിന്ന് അവര്&#x200d;ക്ക് മോചനവുമുണ്ടായില്ല.</p>
<div id="attachment_93928" style="width: 810px" class="wp-caption alignnone"><img aria-describedby="caption-attachment-93928" loading="lazy" class="wp-image-93928 size-full" src="https://www.chandrikadaily.com/wp-content/uploads/2018/07/kante-france.jpg" alt="" width="800" height="450" srcset="https://www.chandrikadaily.com/wp-content/uploads/2018/07/kante-france.jpg 800w, https://www.chandrikadaily.com/wp-content/uploads/2018/07/kante-france-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/07/kante-france-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/07/kante-france-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/07/kante-france-747x420.jpg 747w" sizes="(max-width: 800px) 100vw, 800px" /><p id="caption-attachment-93928" class="wp-caption-text">നക്കാലെ കാണ്ടെ</p></div>
<p>ഫ്രാന്&#x200d;സ് സംഘ ശക്തിയാണ്. എല്ലാ മേഖലയിലും ഉന്നത താരങ്ങളുണ്ട്. പക്ഷേ അവരുടെ ശക്തിയെന്നത് നക്കാലെ കാണ്ടെയിലെ ആ മിഡ്ഫീല്&#x200d;ഡറാണ്. അദ്ദേഹത്തിനായിരിക്കും ഇന്ന് ലുക്കാക്കുവിന്റെ ചുമതല. ലോക ഫുട്‌ബോളില്&#x200d; മാന്&#x200d; ടു മാന്&#x200d; മാര്&#x200d;ക്കിംഗില്&#x200d; ഇന്ന് കാണ്ടെയെ വെല്ലാന്&#x200d; ആരുമില്ല. പ്രി ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; അദ്ദേഹം മെസിയെ തളച്ചത് ലോകം കണ്ടതാണ്. ലുക്കാക്കുവിന്റെ സ്വാഭാവ സവിശേഷതയും പ്രധാനമാണ്. തുടക്കത്തില്&#x200d; തന്നെ കുതിക്കാന്&#x200d; കഴിയാത്തപക്ഷം അദ്ദേഹം മാനസികമായി തളരും. അത്തരത്തിലൊരു ശരീരഭാഷയാണ് താരത്തിന്റേത്. ഈ വഴിയിലുടെയാവാം ദീദിയര്&#x200d; ദെഷാംപ്‌സിലെ കോച്ച് പിടി മുറുക്കുക. വഴികള്&#x200d; അടഞ്ഞാല്&#x200d; ലുക്കാക്കു തളരും. പക്ഷേ അപ്പോഴും ഹസാര്&#x200d;ഡിനെയും ഡി ബ്രുയനെയും നോട്ടമിടേണ്ടി വരും.</p>
<p>ബെല്&#x200d;ജിയന്&#x200d; പ്രതിരോധത്തിന് വെല്ലുവിളി വേഗതയില്&#x200d; കളിക്കുന്ന കൈലിയന്&#x200d; എംബാപ്പേയാണ്. കഴിഞ്ഞ രണ്ട് മല്&#x200d;സരങ്ങളില്&#x200d; അര്&#x200d;ജന്റീനക്കും ഉറുഗ്വേക്കും പയ്യന്&#x200d;സ് ഉണ്ടാക്കിയ തലവേദന ചെറുതല്ല. വേഗതയിലും കൃത്യതയിലും പി.എസ്.ജി താരം പുലര്&#x200d;ത്തുന്ന മികവിനെ ബെല്&#x200d;ജിയത്തിന് നന്നായി അറിയാം. ഗ്രിസ്മാന്&#x200d; പന്ത് ലഭിക്കുമ്പോള്&#x200d; നടത്തുന്ന മിന്നലാട്ടങ്ങളെ ചെറുക്കണം. ഇതിന് നെയ്മറെ തടഞ്ഞ വഴി ബെല്&#x200d;ജിയത്തിന്റെ കൈവശമുണ്ട്.<br />
ജാഗ്രതാ ഫുട്‌ബോളാണ് ഫ്രാന്&#x200d;സിന്റെ മുദ്രാവാക്യം. പ്രതിയോഗികള്&#x200d; എങ്ങനെ കളിക്കുന്നു എന്ന് നോക്കിയാവും പ്ലാന്&#x200d;. ബെല്&#x200d;ജിയം സാധാരണ ഗതിയില്&#x200d; കളിക്കുന്ന ഫുട്‌ബോളുണ്ട്. ആ വഴി തടയുക എന്നത് തന്നെയായിരിക്കും അന്തിമ വിശകലനത്തില്&#x200d; ഫ്രാന്&#x200d;സിന്റെ ശൈലി. ഫ്രാന്&#x200d;സിന്റെ ശ്രമം വഴി തടയലാവുമ്പോള്&#x200d; സ്വാഭാവികമായും ബെല്&#x200d;ജിയത്തിന് തന്നെ മാനസിക മുന്&#x200d;ത്തൂക്കം ലഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamal-varadoor-coloumn-my-team-21.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
