<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kamal varadoor &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kamal-varadoor/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 25 Oct 2025 09:16:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kamal varadoor &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കമാൽ വരദൂരിന് കൈയ്യടിച്ച് സാമുഹ്യമാധ്യമങ്ങൾ</title>
		<link>https://www.chandrikadaily.com/social-media-applauds-kamal-varadur.html</link>
					<comments>https://www.chandrikadaily.com/social-media-applauds-kamal-varadur.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Oct 2025 09:15:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360207</guid>

					<description><![CDATA[ഇതിഹാസതാരം ലയണൽ മെസിയും അർജൻറീനയും കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കപ്പെട്ടതോടെ സാമുഹ്യമാധ്യമങ്ങളിൽ ചർച്ചയാവുന്നത് ചന്ദ്രിക പത്രാധിപരും രാജ്യാന്തര കായിക മാധ്യമ പ്രവർത്തകനുമായ കമാൽ വരദുരിൻറെ പോസ്റ്റ്. മെസിയുടെയും അർജൻറീനയുടേയും വരവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സംശയങ്ങൾ പ്രകടിപിച്ചിരുന്നു അദ്ദേഹം. കഴിഞ്ഞ സെപ്തംബറിൽ കായികമന്ത്രി വി അബ്ദുറഹ്‌മാൻ അർജൻറീനയെ ക്ഷണിക്കാനെന്ന പേരിൽ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡിൽ പോയതും ഔദ്യോഗികമായി അർജൻറീനാ ഫുട്ബോൾ അസോസിയേഷൻ ഭാഗമല്ലാത്ത ഒരാളുമായി ചേർന്ന് ജഴ്‌സി കൈമാറി ഫോട്ടോ ഷൂട്ട് നടത്തിയതും ചോദ്യം ചെയ്യപ്പെട്ടപ്പോൾ മന്ത്രിയുടെ മറുപടി മെസി [&#8230;]]]></description>
										<content:encoded><![CDATA[<p>ഇതിഹാസതാരം ലയണൽ മെസിയും അർജൻറീനയും കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കപ്പെട്ടതോടെ സാമുഹ്യമാധ്യമങ്ങളിൽ ചർച്ചയാവുന്നത് ചന്ദ്രിക പത്രാധിപരും രാജ്യാന്തര കായിക മാധ്യമ പ്രവർത്തകനുമായ കമാൽ വരദുരിൻറെ പോസ്റ്റ്.</p>
<p>മെസിയുടെയും അർജൻറീനയുടേയും വരവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സംശയങ്ങൾ പ്രകടിപിച്ചിരുന്നു അദ്ദേഹം. കഴിഞ്ഞ സെപ്തംബറിൽ കായികമന്ത്രി വി അബ്ദുറഹ്‌മാൻ അർജൻറീനയെ ക്ഷണിക്കാനെന്ന പേരിൽ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡിൽ പോയതും ഔദ്യോഗികമായി അർജൻറീനാ ഫുട്ബോൾ അസോസിയേഷൻ ഭാഗമല്ലാത്ത ഒരാളുമായി ചേർന്ന് ജഴ്‌സി കൈമാറി ഫോട്ടോ ഷൂട്ട് നടത്തിയതും ചോദ്യം ചെയ്യപ്പെട്ടപ്പോൾ മന്ത്രിയുടെ മറുപടി മെസി വരുമെന്നായിരുന്നു.</p>
<p>എന്നാൽ, രാജ്യാന്തരനിലവാരമുള്ള കളിക്കളങ്ങളുടെ അഭാവവും ഫിഫയുടെ കലണ്ടറുമെല്ലാം ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയപ്പോഴും മന്ത്രി നിലപാട് മാറ്റിയില്ല. ഇടക്ക് മന്ത്രി തന്നെ പറഞ്ഞിരുന്നു മെസി വരില്ല എന്ന്. എന്നാൽ സ്പോൺസറായ റിപ്പോർട്ടർ ചാനൽ പറഞ്ഞ വഴിയിൽ കഥയറിയാതെ മന്ത്രി നടന്നു. ഇപ്പോൾ അന്തിമമായി മെസി ഇല്ലെന്ന് അർജൻറീനിയൻ ഫുട്ബോൾ അസോസിയേഷൻ തന്നെ സ്ഥീരികരിച്ചപ്പോൾ സോഷ്യൽ മീഡിയ അനുഭവസമ്പന്നനായ ഫുട്ബോൾ റിപ്പോർട്ടറുടെ നീരീക്ഷണപാടവത്തിന് കൈയ്യടിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/social-media-applauds-kamal-varadur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണ്‍ലൈന്‍ മദ്യവില്‍പ്പന അനുവദിക്കില്ല</title>
		<link>https://www.chandrikadaily.com/online-liquor-sales-will-not-be-allowed.html</link>
					<comments>https://www.chandrikadaily.com/online-liquor-sales-will-not-be-allowed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 13 Aug 2025 13:56:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bevco]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[online liqour]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350314</guid>

					<description><![CDATA[മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നാട് മുഴുവന്&#x200d; ലഹരിയില്&#x200d; മുങ്ങുമ്പോള്&#x200d; ഓണ്&#x200d;ലൈന്&#x200d; മദ്യവില്&#x200d;പ്പന എന്ന സര്&#x200d;ക്കാര്&#x200d; നീക്കം എന്ത് വില കൊടുത്തും തടയുമെന്ന് ലഹരി നിര്&#x200d;മാര്&#x200d;ജ്ജന സമിതി. നാടിന്റെ ഭാവി പോലും പരിഗണിക്കാതെയാണ് ഇടത് സര്&#x200d;ക്കാര്&#x200d; പെരുമാറുന്നതെന്ന് ലഹരി നിര്&#x200d;മാര്&#x200d;ജന സമിതി (എല്&#x200d;.എന്&#x200d;.എസ് ) സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേര്&#x200d;ന്ന സ്‌പെഷ്യല്&#x200d; കണ്&#x200d;വെന്&#x200d;ഷന്&#x200d; ആരോപിച്ചു.</p>
<p>മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; കമാല്&#x200d; വരദൂര്&#x200d; ഉദ്ഘാടനം ചെയ്തു. ഇന്ന് കേരളത്തില്&#x200d; വര്&#x200d;ദ്ധിച്ചുവരുന്ന ലഹരി വ്യാപനം ഗൗരവമായി കാണണമെന്നും ഓണ്&#x200d;ലൈന്&#x200d; വഴിയില്&#x200d; എളുപ്പത്തിലും വേഗത്തിലും മദ്യം എത്തിച്ചു കൊടുക്കുന്ന ഉദാരമായ നയസമീപനം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്&#x200d; വന്&#x200d; പ്രത്യാഘാതങ്ങള്&#x200d;ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമൂഹ്യ സമാധാന അന്തരീക്ഷം അതുവഴി പൂര്&#x200d;ണമായി തകരുമെന്നും ഇതിനെതിരെയുള്ള പോരാട്ടം ഓരോ പൗരന്റെയും ധാര്&#x200d;മിക ബാധ്യതയുമാണെന്നും കമാല്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>നേരത്തെ ലഹരി ഉപയോഗം പരിമിതമായ മേഖലകളില്&#x200d; ഒതുങ്ങി നിന്നിരുന്നുവെങ്കില്&#x200d; ഇന്ന് വിദ്യാര്&#x200d;ത്ഥികളിലും സ്ത്രീ പുരുഷ ഭേദമന്യേ സമൂഹം വ്യാപകമായി ലഹരിയുടെ വലയത്തില്&#x200d; അകപ്പെട്ടിട്ടുണ്ട്. കൃത്യമായ ലഹരിക്കെതിരെയുള്ള പ്രവര്&#x200d;ത്തന പദ്ധതികളും ബോധവല്&#x200d;ക്കരണവും കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ സംഘടനകളും പൊതുസമൂഹവും ഏറ്റെടുക്കേണ്ടത് നിര്&#x200d;ബന്ധമാണ്. സംസ്ഥാന സീനിയര്&#x200d; വൈസ് പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി അധ്യഷ്യം വഹിച്ചു.</p>
<p>സംസ്ഥാന വര്&#x200d;ക്കിംഗ് പ്രസിഡണ്ട് ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റര്&#x200d; മുഖ്യപ്രഭാഷണം നടത്തി. മെമ്പര്&#x200d;ഷിപ്പ് പ്രവര്&#x200d;ത്തനം എത്രയും പെട്ടെന്ന് പൂര്&#x200d;ത്തീകരിച്ച് ജനുവരിയോടെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനും സ്‌കൂള്&#x200d; ഉന്നത കോളേജ്തലം വരെയുള്ള കുട്ടികള്&#x200d;ക്ക് ബോധവല്&#x200d;ക്കരണം ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന &#8216;ബോധം ക്യാമ്പയിന്&#x200d;&#8217; കൂടുതല്&#x200d; ജനകീയമാക്കുന്നതിനും തീരുമാനിച്ചു സയ്യിദ് ഫസല്&#x200d; ജിഫ്രിതങ്ങള്&#x200d;, ഉമര്&#x200d; വിളക്കോട്, എ ഹമീദ് ഹാജി, കെ ഇ അബ്ദുല്&#x200d; ഷുക്കൂര്&#x200d;, അബ്ദുല്&#x200d; ജലീല്&#x200d; കെ ടി, അബ്ദുല്&#x200d; ലത്തീഫ് ഇ കെ, എം ഹമീദ് ഹാജി, ഖാദര്&#x200d; മുണ്ടേരി, മജീദ് കോടമ്പുഴ, ഷാനവാസ് ടി, കാളാക്കല്&#x200d; മുഹമ്മദ് അലി, സുബൈര്&#x200d; നെല്ലോളി, മജീദ് ഹാജി വടകര, ബാപ്പു ഹാജി താനൂര്&#x200d;, എന്&#x200d; കെ അബ്ദുല്&#x200d; ജലീല്&#x200d;, മുഹമ്മദ് അലി വി കെ, എ എം എസ് അലവി, നവാസ് എറണാകുളം എന്നിവര്&#x200d; സംസാരിച്ചു. എം കെ എ ലത്തീഫ് സ്വാഗതവും, ജമാലുദ്ധീന്&#x200d; നന്ദിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/online-liquor-sales-will-not-be-allowed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമാല്‍ വരദൂര്‍ അന്നേ പറഞ്ഞു??</title>
		<link>https://www.chandrikadaily.com/kamal-varadur-saiid-thatt.html</link>
					<comments>https://www.chandrikadaily.com/kamal-varadur-saiid-thatt.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 04 Aug 2025 15:36:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdurahman]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349421</guid>

					<description><![CDATA[2024 സെപ്തംബര്‍ അഞ്ചിനായിരുന്നു കേരളത്തിന്റെ കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ പോയി അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധിയെ കണ്ടുവെന്ന് വ്യക്തമാക്കി ലിയോ മെസി കേരളത്തില്‍ വരുമെന്ന് ആദ്യം പരസ്യപ്പെടുത്തിയത്. അന്ന് തന്നെ പ്രമുഖ കായിക മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക പത്രാധിപരുമായ കമാല്‍ വരദൂര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ സംശയമുന്നയിച്ച് പോസ്റ്റിട്ടു. അര്‍ജന്റീനക്കാരെ ക്ഷണിക്കാന്‍ അവരുടെ ആസ്ഥാനമായ ബ്യുണസ് അയേഴ്സില്‍ പോവുന്നതിന് പകരം സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ പോയി മന്ത്രി പ്രഖ്യാപനം നടത്തിയതിലെ സംശയമാണ് അദ്ദേഹമുന്നയിച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>2024 സെപ്തംബര്&#x200d; അഞ്ചിനായിരുന്നു കേരളത്തിന്റെ കായിക മന്ത്രി വി.അബ്ദുറഹ്‌മാന്&#x200d; സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്&#x200d; പോയി അര്&#x200d;ജന്റീനിയന്&#x200d; ഫുട്ബോള്&#x200d; അസോസിയേഷന്&#x200d; പ്രതിനിധിയെ കണ്ടുവെന്ന് വ്യക്തമാക്കി ലിയോ മെസി കേരളത്തില്&#x200d; വരുമെന്ന് ആദ്യം പരസ്യപ്പെടുത്തിയത്. അന്ന് തന്നെ പ്രമുഖ കായിക മാധ്യമ പ്രവര്&#x200d;ത്തകനും ചന്ദ്രിക പത്രാധിപരുമായ കമാല്&#x200d; വരദൂര്&#x200d; അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്&#x200d; സംശയമുന്നയിച്ച് പോസ്റ്റിട്ടു. അര്&#x200d;ജന്റീനക്കാരെ ക്ഷണിക്കാന്&#x200d; അവരുടെ ആസ്ഥാനമായ ബ്യുണസ് അയേഴ്സില്&#x200d; പോവുന്നതിന് പകരം സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്&#x200d; പോയി മന്ത്രി പ്രഖ്യാപനം നടത്തിയതിലെ സംശയമാണ് അദ്ദേഹമുന്നയിച്ചത്. മന്ത്രി പങ്ക് വെച്ച ചിത്രത്തിലെ അര്&#x200d;ജന്റീനക്കാരന്റെ പദവിയും കമാല്&#x200d; വരദൂര്&#x200d; ചോദിച്ചിരുന്നു. </p>
<p>തട്ടിപ്പ് ചിത്രവും ഉഡായിപ്പ് പ്രഖ്യാപനവുമെന്നായിരുന്നു കമാല്&#x200d; കുറിച്ചത്. സ്പെയിനില്&#x200d; നിന്നും നാട്ടില്&#x200d; തിരിച്ചെത്തിയപ്പോള്&#x200d; മന്ത്രി കമാലിന്റെ പോസ്റ്റിനെ ചോദ്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇടത് സൈബര്&#x200d; പോരാളികള്&#x200d; മന്ത്രിക്കായി കമാല്&#x200d; വരദൂറിനെതിരെ അട്ടഹസിക്കുകയും ചെയ്തിരുന്നു. പക്ഷേ അന്ന് കമാല്&#x200d; വരദൂര്&#x200d; പ്രതികരിച്ചിരുന്നില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ വാളില്&#x200d; ആ പോസ്റ്റുണ്ട്. ഇന്നിപ്പോള്&#x200d; മന്ത്രി തന്നെ പറഞ്ഞു- മെസി വരുന്നില്ലെന്ന്&#8230;. അപ്പോഴും കമാല്&#x200d; വരദൂര്&#x200d; ഉന്നയിച്ച രണ്ട് ചോദ്യങ്ങള്&#x200d; ബാക്കി;</p>
<p>1- ബ്യുണസ് അയേഴ്സില്&#x200d; പോവുന്നതിന് പകരം എന്തിനാണ് മന്ത്രി മാഡ്രിഡില്&#x200d; പോയത്&#8230;?<br />
2- മാഡ്രിഡില്&#x200d; മന്ത്രി ആരെയാണ് കണ്ടത്&#8230;?<br />
3- എന്ത് ഉത്തരവാദിത്വത്തിലാണ് പലവട്ടം മന്ത്രി മെസി വരുമെന്ന് ആവര്&#x200d;ത്തിച്ചതും ഇപ്പോള്&#x200d; നിഷേധിക്കുന്നതും?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamal-varadur-saiid-thatt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആ അധ്യായം അടഞ്ഞെന്ന് അനസ്</title>
		<link>https://www.chandrikadaily.com/anas-edathodika-says-that-chapter-is-closed.html</link>
					<comments>https://www.chandrikadaily.com/anas-edathodika-says-that-chapter-is-closed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 08 Apr 2025 06:25:39 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Anas Edathodika]]></category>
		<category><![CDATA[govt job]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337356</guid>

					<description><![CDATA[രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anas-edathodika-says-that-chapter-is-closed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈഫൽ ടവറിന് മുന്നിലൊരു മലയാള പുസ്തക പ്രകാശനം</title>
		<link>https://www.chandrikadaily.com/1a-malayalam-book-launch-in-front-of-the-eiffel-tower.html</link>
					<comments>https://www.chandrikadaily.com/1a-malayalam-book-launch-in-front-of-the-eiffel-tower.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Mar 2025 07:48:15 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Eiffel Tower]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[malayalam book]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334202</guid>

					<description><![CDATA[പാരീസ്: 2024 ൽ പാരീസ് നഗരം ആതിഥേയത്വം വഹിച്ച ഒളിംപിക്സിനെയും ഫ്രഞ്ച് ആസ്ഥാന നഗരിയുടെ ചരിത്ര വിസ്മയങ്ങളെയും അധികരിച്ച് മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ രചിച്ച &#8216; ബോൻജൂർ പാരീസ് &#8216; യാത്രാ വിവരണ ഗ്രന്ഥം പാരിസ് നഗരമധ്യത്തിലെ നിർമാണ വിസ്മയമായ ഈഫൽ ടവറിന് മുന്നിൽ പ്രകാശനം ചെയ്തു. പാരീസിലെ മലയാളി കൂട്ടായ്മയാണ് പുസ്തകം ചരിത്ര സ്മാരകത്തിന് മുന്നിൽ വെച്ച് പ്രകാശിപ്പിച്ചത്. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. ചടങ്ങിൽ റജിബ് സ്വാഗതം പറഞ്ഞു. അസി.പ്രൊഫസർ സാലിം പുസ്തകം പ്രകാശിപ്പിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>പാരീസ്: 2024 ൽ പാരീസ് നഗരം ആതിഥേയത്വം വഹിച്ച ഒളിംപിക്സിനെയും ഫ്രഞ്ച് ആസ്ഥാന നഗരിയുടെ ചരിത്ര വിസ്മയങ്ങളെയും അധികരിച്ച് മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ രചിച്ച &#8216; ബോൻജൂർ പാരീസ് &#8216; യാത്രാ വിവരണ ഗ്രന്ഥം പാരിസ് നഗരമധ്യത്തിലെ നിർമാണ വിസ്മയമായ ഈഫൽ ടവറിന് മുന്നിൽ പ്രകാശനം ചെയ്തു.</p>
<p><img loading="lazy" class="alignnone size-medium wp-image-334204" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2025/03/WhatsApp-Image-2025-03-16-at-1.12.13-PM-225x300.jpeg" alt="" width="225" height="300" srcset="https://www.chandrikadaily.com/wp-content/uploads/2025/03/WhatsApp-Image-2025-03-16-at-1.12.13-PM-225x300.jpeg 225w, https://www.chandrikadaily.com/wp-content/uploads/2025/03/WhatsApp-Image-2025-03-16-at-1.12.13-PM-768x1024.jpeg 768w, https://www.chandrikadaily.com/wp-content/uploads/2025/03/WhatsApp-Image-2025-03-16-at-1.12.13-PM.jpeg 960w" sizes="(max-width: 225px) 100vw, 225px" /></p>
<p>പാരീസിലെ മലയാളി കൂട്ടായ്മയാണ് പുസ്തകം ചരിത്ര സ്മാരകത്തിന് മുന്നിൽ വെച്ച് പ്രകാശിപ്പിച്ചത്. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. ചടങ്ങിൽ റജിബ് സ്വാഗതം പറഞ്ഞു. അസി.പ്രൊഫസർ സാലിം പുസ്തകം പ്രകാശിപ്പിച്ചു. ഫെനിൽ പി, ആബിദ് എസ്, ഇംലാസ് ആർ, മിഥുൻ എം, അജ്മൽ ആർ,ഉദയ് കെ, അഷ്ഫാഖ് എന്നിവർ സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-malayalam-book-launch-in-front-of-the-eiffel-tower.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്നാലും കായികമന്ത്രി ഇത്ര വേണമായിരുന്നോ?</title>
		<link>https://www.chandrikadaily.com/but-was-the-sports-minister-so-necessary.html</link>
					<comments>https://www.chandrikadaily.com/but-was-the-sports-minister-so-necessary.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 06 Sep 2024 13:35:06 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[abdurahman]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[Sports Minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308635</guid>

					<description><![CDATA[കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി സാമൂഹ്യമാധ്യമങ്ങളിലും വാര്&#x200d;ത്താ ചാനലുകളിലെയും പ്രധാന ചര്&#x200d;ച്ചാ വിഷയമായിരുന്നു അര്&#x200d;ജന്റീന ഫുട്‌ബോള്&#x200d; കേരളത്തിലെത്തുമെന്നും ഇവിടെ ഒരു സൗഹൃദ മത്സരം നടക്കുമെന്ന തരത്തിലുള്ള വാര്&#x200d;ത്തകള്&#x200d; വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ചുക്കാന്&#x200d; പിടിക്കുന്നതാകട്ടെ കേരളത്തിന്റെ കായിക മന്ത്രിയും. എന്നാല്&#x200d; ഈ വാര്&#x200d;ത്തയില്&#x200d; എത്രത്തോളം സത്യസന്ധമാണെന്ന് പരിശോധിക്കേണ്ടിയിരുന്നുവെന്ന് അന്താരാഷ്ട്ര സ്‌പോര്&#x200d;ട്‌സ് ജേര്&#x200d;ണലിസ്റ്റും ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റുമായ കമാല്&#x200d; വരദൂര്&#x200d; ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം: ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്&#x200d; അതിവിഖ്യാതമായ മോണമെന്റല്&#x200d; സ്‌റ്റേഡിയത്തില്&#x200d; അര്&#x200d;ജന്റിന [&#8230;]]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി സാമൂഹ്യമാധ്യമങ്ങളിലും വാര്&#x200d;ത്താ ചാനലുകളിലെയും പ്രധാന ചര്&#x200d;ച്ചാ വിഷയമായിരുന്നു അര്&#x200d;ജന്റീന ഫുട്‌ബോള്&#x200d; കേരളത്തിലെത്തുമെന്നും ഇവിടെ ഒരു സൗഹൃദ മത്സരം നടക്കുമെന്ന തരത്തിലുള്ള വാര്&#x200d;ത്തകള്&#x200d; വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ചുക്കാന്&#x200d; പിടിക്കുന്നതാകട്ടെ കേരളത്തിന്റെ കായിക മന്ത്രിയും. എന്നാല്&#x200d; ഈ വാര്&#x200d;ത്തയില്&#x200d; എത്രത്തോളം സത്യസന്ധമാണെന്ന് പരിശോധിക്കേണ്ടിയിരുന്നുവെന്ന് അന്താരാഷ്ട്ര സ്‌പോര്&#x200d;ട്‌സ് ജേര്&#x200d;ണലിസ്റ്റും ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റുമായ കമാല്&#x200d; വരദൂര്&#x200d; ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു.</p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
<p>ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്&#x200d; അതിവിഖ്യാതമായ മോണമെന്റല്&#x200d; സ്‌റ്റേഡിയത്തില്&#x200d; അര്&#x200d;ജന്റിന ലോകകപ്പ് യോഗ്യതാറൗണ്ടില്&#x200d; ചിലേയുമായി കളിക്കുന്ന ദിവസം അര്&#x200d;ജന്റീനാ ഫുട്‌ബോള്&#x200d; അസോസിയേഷന്&#x200d; ഭാരവാഹികളെല്ലാം ആ സ്‌റ്റേഡിയത്തിലുണ്ട്. ആ ദിവസമാണ് താങ്കളും സംഘവും അര്&#x200d;ജന്റീനിയന്&#x200d; ഫുട്‌ബോള്&#x200d; അസോസിയേഷന്&#x200d; ഭാരവാഹികളുമായി ചര്&#x200d;ച്ച നടത്താനെന്ന പേരില്&#x200d; സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്&#x200d; എത്തുന്നത്.</p>
<p>അര്&#x200d;ജന്റീനയുടെ കുറെ രാജ്യാന്തര താരങ്ങള്&#x200d; സ്പാനിഷ് ലാലീഗയില്&#x200d; പന്ത് തട്ടുന്നുണ്ട്. പക്ഷേ അവരുടെ ഫുട്‌ബോള്&#x200d; അസോസിയേഷന്&#x200d; ആസ്ഥാനം മാഡ്രിഡിലേക്ക് മാറ്റിയതായി അറിവില്ല. പിന്നെ ഈ ചിത്രത്തില്&#x200d; ആരാണ് അര്&#x200d;ജന്റിനയുടെ അസോസിയേഷന്&#x200d; ഭാരവാഹി..? താങ്കള്&#x200d;ക്കൊപ്പമുളള ആള്&#x200d; ഉയര്&#x200d;ത്തിയിരിക്കുന്നത് മെസിയുടെ ജഴ്‌സിയാണ്. അര്&#x200d;ജന്റീനിയന്&#x200d; അസോസിയേഷന്&#x200d;<br />
ഒരു താരത്തിന്റെ ജഴ്‌സി ഔദ്യോഗികമായി കൈമാറില്ല. ദേശിയ ടിം ജഴ്‌സിയാണ് കൈമാറുക. ഇത് മാഡ്രിഡിലോ പരിസരത്തോ ഉള്ള ഒരു കൊച്ചു സ്‌റ്റേഡിയത്തില്&#x200d; പോയി നടത്തിയ ഒരു ഉഡായിപ്പാണ്. അതാണ് മെസി കേരളത്തിലേക്ക്, മലപ്പുറത്ത് അര്&#x200d;ജന്റീനയുടെ അക്കാദമി എന്നെല്ലാം പറഞ്ഞ് വാഴ്ത്തപ്പെടുന്നത്. കഷ്ടം, കായിക രാഷ്ട്രീയം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/but-was-the-sports-minister-so-necessary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിജിയിൽ കോൺവൊക്കേഷൻ</title>
		<link>https://www.chandrikadaily.com/convocation-in-cg.html</link>
					<comments>https://www.chandrikadaily.com/convocation-in-cg.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 25 Aug 2024 01:48:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cg]]></category>
		<category><![CDATA[Convocation]]></category>
		<category><![CDATA[kamal varadoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307339</guid>

					<description><![CDATA[പാരീസ് ഒളിമ്പിക്സിന് ഇന്ത്യയിൽ നിന്ന് 117 കായിക താരങ്ങളാണ് പങ്കെടുത്തത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ കരിയർ ഡിപ്പാർട്ട്മെന്റ് കീഴിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ഡിപ്ലോമ കോഴ്സിന്റെ ബിരുദദാന ചടങ്ങ് ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു.</p>
<p>ദേശിയ കായിക മേഖലയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പാരീസ് ഒളിമ്പിക്സിന് ഇന്ത്യയിൽ നിന്ന് 117 കായിക താരങ്ങളാണ് പങ്കെടുത്തത്.</p>
<p>എന്നാൽ അനുബന്ധ സ്റ്റാഫായി 140 പേർ ഉണ്ടായിരുന്നുവെന്നത് തൊഴിൽ സാധ്യതകൾക്ക് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ആത്മവിശ്വാസമുള്ള ജനതയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്.ഇക്കാര്യത്തിൽ സിജിയുടെയും കരിയർ ഗൈഡുമാരുടെയും പങ്ക് സുപ്രധാനമാണെന്നും കമാൽ വരദൂർ പറഞ്ഞു.</p>
<p>സിജി ക്യാമ്പസ്സിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള അവാർഡ് വിതരണവും, റാങ്ക് കരസ്ഥമാക്കിയവരെ ആദരിക്കുകയും ചെയ്തു.</p>
<p>ബിരുദദാന ചടങ്ങിനോടൊപ്പം പതിമൂന്നാമത് ഡി സി ജി സി ബാച്ചിന്റെ ഉദ്ഘാടനം സിജി പ്രസിഡന്റ് ഡോ. എ ബി മൊയ്തീൻകുട്ടി നിർവഹിച്ചു.സിജി ജനറൽ സെക്രട്ടറി ഡോ. ഇസഡ് എ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി.</p>
<p>കരിയർ വിഭാഗം ഡയറക്ടർ കെ അസ്കർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.സെക്രട്ടറി കബീർ പറപ്പൊയിൽ, പി ആർ ഡയറക്ടർ എം വി സക്കറിയ,ജാഫർ സാദിഖ് എന്നിവർ ആശംസാ പ്രസംഗം നടത്തി.</p>
<p>ഒന്നാം റാങ്ക് ജേതാവ് അരുൺ പി ശങ്കർ കോഴ്സ് അനുഭവങ്ങൾ വിവരിച്ചു. ഡി സി ജി സി കോഴ്സ് കോ-ഡയറക്ടർ മജ്ബൂറ നൗഫൽ സ്വാഗതവും ചീഫ് കോർഡിനേറ്റർ സൈനുദ്ദീൻ നന്ദിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/convocation-in-cg.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലവ് യു പാരിസ്-19:  ഗ്രാൻഡ് മോസ്ക് കാണാതെ പാരീസ് വിടരുത്</title>
		<link>https://www.chandrikadaily.com/love-you-paris-19-dont-leave-paris-without-seeing-the-grand-mosque.html</link>
					<comments>https://www.chandrikadaily.com/love-you-paris-19-dont-leave-paris-without-seeing-the-grand-mosque.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 12 Aug 2024 11:55:21 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[World]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[Mosque]]></category>
		<category><![CDATA[olympics]]></category>
		<category><![CDATA[Paris]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306054</guid>

					<description><![CDATA[പാരീസ് ചരിത്ര നഗരമാണ്. സുപരിചിതമായ ചരിത്രാധ്യായങ്ങളുടെ വിളനിലം. എന്നാൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തിട്ടും പഠിക്കാതെ പോയ ഒരൽഭുതം ഇന്നലെ കണ്ടു-പാരീസ് ഗ്രാൻഡ് മോസ്ക്ക്. നഗരമധ്യത്തിൽ 7,500 സ്ക്വയർ മീറ്ററിൽ വിരാജിക്കുന്ന അൽഭുതമന്ദിരം. 1926 ജൂലൈ 16 ന് അന്നത്തെ ഫ്രഞ്ച് ഭരണാധികാരി ഗാസ്റ്റൺ ഡോമറേഷയും മൊറോക്കോ സുൽത്താനും ഉദ്ഘാടനം ചെയ്ത മസ്ജിദ് നിർമിതിയിലും നിലനിൽപ്പിലും പരിപാലനത്തിലും വിസ്മയമാണ്. ഫ്രാൻസിൽ ഇസ്ലാമത വിശ്വാസികൾ ധാരാളമാണ്. പ്രധാനമായും ആഫ്രിക്കൻ,അറബ് രാജ്യങ്ങളിൽ നിന്ന് കുടിയേറിയവർ. അൾജീരിയക്കാരാണ് ഏറ്റവുമധികം. നെപ്പോളിയനും മുസ്ലിങ്ങളും എന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>പാരീസ് ചരിത്ര നഗരമാണ്. സുപരിചിതമായ ചരിത്രാധ്യായങ്ങളുടെ വിളനിലം. എന്നാൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തിട്ടും പഠിക്കാതെ പോയ ഒരൽഭുതം ഇന്നലെ കണ്ടു-പാരീസ് ഗ്രാൻഡ് മോസ്ക്ക്. നഗരമധ്യത്തിൽ 7,500 സ്ക്വയർ മീറ്ററിൽ വിരാജിക്കുന്ന അൽഭുതമന്ദിരം. 1926 ജൂലൈ 16 ന് അന്നത്തെ ഫ്രഞ്ച് ഭരണാധികാരി ഗാസ്റ്റൺ ഡോമറേഷയും മൊറോക്കോ സുൽത്താനും ഉദ്ഘാടനം ചെയ്ത മസ്ജിദ് നിർമിതിയിലും നിലനിൽപ്പിലും പരിപാലനത്തിലും വിസ്മയമാണ്.</p>
<p>ഫ്രാൻസിൽ ഇസ്ലാമത വിശ്വാസികൾ ധാരാളമാണ്. പ്രധാനമായും ആഫ്രിക്കൻ,അറബ് രാജ്യങ്ങളിൽ നിന്ന് കുടിയേറിയവർ. അൾജീരിയക്കാരാണ് ഏറ്റവുമധികം. നെപ്പോളിയനും മുസ്ലിങ്ങളും എന്ന ചരിത്ര ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നുണ്ട്-നുറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഫ്രാൻസിൽ ഇസ്ലാമിക വിശ്വാസികളുണ്ട്. ഫ്രഞ്ച് ചക്രവർത്തിമാർ ലോകം കീഴടക്കാൻ നടത്തിയ യുദ്ധങ്ങളിൽ ആഫ്രിക്കൻ അയൽ രാജ്യങ്ങളെ സ്വന്തം ഭാഗമാക്കിയിരുന്നു. അങ്ങനെ അൾജീരിയ,മൊറോക്കോ,തുണിഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഫ്രഞ്ച് ഭാഷ പരിചിതമായി. അവർ ജോലിക്കാരായും ഉദ്യോഗസ്ഥരായുമെല്ലാം ഫ്രാൻസിലെത്തി. പിന്നിട് ഇവർ ഇവിടെ സ്ഥിരതാമസമായി. അവർക്ക് ആരാധനാലയം നിർബന്ധമായി. എന്നാൽ ആദ്യകാലങ്ങളിലൊന്നും ഈ ആവശ്യത്തിന് അംഗികാരം ലഭിച്ചില്ല.</p>
<p>ഒന്നാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് സൈന്യത്തിൽ മുസ്‌ലിം പ്രാതിനിധ്യം ശക്തമായിരുന്നു. യുദ്ധാനന്തരം അൾജിരിയക്കാർ മസ്ജിദ് എന്ന ആവശ്യം ശക്തമാക്കി-അങ്ങനെയാണ് ഗ്രാൻഡ് മോസ്ക്ക് യാഥാർത്ഥ്യമായത്. പാരീസിലെത്തുന്നവർ നിർബന്ധമായും സന്ദർശിക്കുന്ന കേന്ദ്രമാണിപ്പോൾ ഗ്രാൻസ് മസ്ജിദ്. എല്ലാ വിശ്വാസികൾക്കും പ്രവേശനമുണ്ട്. മൂന്ന് യൂറോയാണ് എൻട്രി ഫീസ്. യുറോപ്പിലെ തന്നെ വലിയ നഗരത്തിൽ അതിവിശാലമായി നിർമിക്കപ്പെട്ട മസ്ജിദിൻറെ പ്രധാന ആകർഷണം പ്രാർത്ഥനാ ഹാളാണ്. ആയിരത്തോളം പേർക്ക് ഒരേ സമയം നമസ്ക്കരിക്കാനുളള സൗകര്യം. അകത്തളത്തിലെ കൊത്തുപ്പണികൾ അപാരമാണ്. അറേബ്യൻ നിർമിതിയിലും യൂറോപ്പിൽ പ്രബലമായി കാണുന്ന രാജശിൽപ്പ രീതിക്കൊപ്പം അതിസൂക്ഷമമായി ഓട്ടോമൻകാല വാസ്തുശിൽപ്പ ചാതുരി പ്രകടമാണ്.</p>
<p>മൊറോക്കോ ഭരണകൂടമാണ് മസ്ജിദ് നിർമാണത്തിന് സാമ്പത്തിക സഹായം നൽകിയത്. ലോകത്തെ അതിമനോഹര മസ്ജിദുകൾ മൊറോക്കോയിലാണ്. അതേ രീതിയിൽ പള്ളിക്ക് സ്വീകരണ ഹാളുണ്ട്. നമ്മൾ ആദ്യമെത്തുക സുരക്ഷാ ഉദ്യോഗസ്ഥന് മുന്നിലാണ്. അദ്ദേഹം സംവിധാനങ്ങൾ വിശദീകരിക്കും. ടിക്കറ്റ് കൗണ്ടർ അരികിൽ. ഇതര വിശ്വാസികളായ വനിതകൾ ശരിരഭാഗങ്ങൾ മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം-അത് ഇവിടെ നിന്ന് നൽകും. പിന്നെ കാണുക അതിസുന്ദര പൂന്തോട്ടമാണ്-രാജകൊട്ടാരങ്ങളില്ലെല്ലാം കാണപ്പെട്ടിരുന്നത് പോലെ. 3,500 സ് ക്വയർ മീറ്ററിലാണ് ഗാർഡൻ. വിശാലമായ ലൈബ്രറിയിൽ എല്ലാവർക്കും പ്രവേശനം. അരികിൽ മദ്രസ. അത്യാധുനികമായി തന്നെയാണ് മദ്രസ. ഇമാമിന് വലിയ ഓഫിസുണ്ട്-അവിടെയെത്തിയപ്പോൾ അദ്ദേഹം ആശ്ശേഷത്തോടെ സ്വീകരിച്ചു. പക്ഷേ ഫ്രഞ്ചിലാണ് സംസാരം. അതിനാൽ ദീർഘ സംഭാഷണം സാധ്യമായില്ല.</p>
<p>ഹസർബാങ്കിന് സമയമായിരിക്കുന്നു. ബാങ്കിന് ശേഷം എട്ട് മിനുട്ടിനിടെ നമസ്ക്കാരം. ധാരാളം പേർ പ്രാർത്ഥനക്കെത്തി. ഒളിംപിക്സ് സന്ദർശകരുമായപ്പോൾ അകംപള്ളി നിറഞ്ഞു.വനിതകൾക്ക് പ്രത്യേക പ്രാർത്ഥനാ ഹാളുണ്ട്. നമസ്ക്കാരത്തിന് ശേഷം പലരും കുടുംബസമേതം ഗാർഡനിലും പരിസരങ്ങളിലും സമയം ചെലവിടുന്നു. ലൈബ്രറിയിലേക്ക് കയറുന്നു. പളളിയുടെ അകത്ത് ഖുർആൻ പാരായണം ചെയ്യുന്നു. ഇന്ത്യക്കാരോട് ഫ്രഞ്ചുകാർക്ക് പ്രത്യേക സ്നേഹമുണ്ട്. ഇമാം അകത്തേക്ക് വിളിച്ച് ഫ്രഞ്ച് കോഫിയും കാരക്കയും നൽകിയാണ് ഞങ്ങളെ യാത്രയാക്കിയത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്ത വീഡിയോ ചിത്രങ്ങൾ അദ്ദേഹത്തെ കാണിച്ചപ്പോൾ കൈകൾ മേൽപ്പോട്ട് ഉയർത്തി. മടങ്ങുന്ന വഴിയിൽ കാണാനായത് മസ്ജിദിലേക്കുളള സന്ദർശകരുടെ ഒഴുക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-you-paris-19-dont-leave-paris-without-seeing-the-grand-mosque.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലവ് യു പാരിസ്-17:  ബോണ്ടിയിൽ വരു, എംബാപ്പേയെ കാണാം</title>
		<link>https://www.chandrikadaily.com/love-you-paris-17-come-to-bondi-and-see-mbappe.html</link>
					<comments>https://www.chandrikadaily.com/love-you-paris-17-come-to-bondi-and-see-mbappe.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 10 Aug 2024 07:10:17 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[Mbappe]]></category>
		<category><![CDATA[olympics]]></category>
		<category><![CDATA[Paris]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305813</guid>

					<description><![CDATA[ആഫ്രിക്കൻ വംശജർ തിങ്ങിപ്പാർക്കുന്ന കൊച്ചു പാരീസ് പ്രാന്തം. മുക്കിലും മൂലയിലുമെല്ലാം പന്ത് തട്ടുന്ന കുട്ടികൾ. ബ്രസീൽ പോലെയാണ് ഫ്രാൻസും-കാൽപ്പന്തിനെ നെഞ്ചേറ്റുന്ന നാട്. ക്ളബുകൾ,മൈതാനങ്ങൾ,അക്കാദമികൾ-രാവിലെയും ഉച്ചക്കും രാത്രിയിലുമെല്ലാം പന്ത് കളി മാത്രമാണ് സുന്ദരമായ കാഴ്ച്ച. ഗാർഡിനോദ് എന്ന പ്രധാന സ്റ്റേഷനിൽ നിന്നും മെട്രോയിൽ രണ്ട് സ്റ്റോപ്പ് പിന്നിട്ടാൽ ബോണ്ടി എന്ന ഫുട്ബോൾ പ്രാന്തമായി-കവാടത്തിൽ തന്നെ കൂറ്റൻ കട്ടൗട്ട്-മേൽപ്പോട്ട് നോക്കിയപ്പോൾ പരിചിത മുഖം. നമ്മുടെ കിലിയൻ എംബാപ്പേ&#8230;.അതെ, വർത്തമാന സോക്കർ ലോകത്തെ നമ്പർ വൺ താരമായ എംബാപേയുടെ നാടാണ് ബോണ്ടി. [&#8230;]]]></description>
										<content:encoded><![CDATA[<p>ആഫ്രിക്കൻ വംശജർ തിങ്ങിപ്പാർക്കുന്ന കൊച്ചു പാരീസ് പ്രാന്തം. മുക്കിലും മൂലയിലുമെല്ലാം പന്ത് തട്ടുന്ന കുട്ടികൾ. ബ്രസീൽ പോലെയാണ് ഫ്രാൻസും-കാൽപ്പന്തിനെ നെഞ്ചേറ്റുന്ന നാട്. ക്ളബുകൾ,മൈതാനങ്ങൾ,അക്കാദമികൾ-രാവിലെയും ഉച്ചക്കും രാത്രിയിലുമെല്ലാം പന്ത് കളി മാത്രമാണ് സുന്ദരമായ കാഴ്ച്ച.</p>
<p>ഗാർഡിനോദ് എന്ന പ്രധാന സ്റ്റേഷനിൽ നിന്നും മെട്രോയിൽ രണ്ട് സ്റ്റോപ്പ് പിന്നിട്ടാൽ ബോണ്ടി എന്ന ഫുട്ബോൾ പ്രാന്തമായി-കവാടത്തിൽ തന്നെ കൂറ്റൻ കട്ടൗട്ട്-മേൽപ്പോട്ട് നോക്കിയപ്പോൾ പരിചിത മുഖം. നമ്മുടെ കിലിയൻ എംബാപ്പേ&#8230;.അതെ, വർത്തമാന സോക്കർ ലോകത്തെ നമ്പർ വൺ താരമായ എംബാപേയുടെ നാടാണ് ബോണ്ടി. ഈ തെരുവിലാണ് എംബാപ്പേ ജനിച്ചത്. പിതാവ് കാമറൂൺ വംശജൻ.</p>
<p>മാതാവ് അൾജീരിയക്കാരി. ഇത് തന്നെയാണ് ബോണ്ടിയുടെ സവിശേഷതയും. സങ്കര ആഫ്രിക്കൻ സംസ്കാരത്തിൻറെ തട്ടകം. ബോണ്ടിക്കാർ അൽപ്പമഹങ്കാരത്തോടെ പറയുന്നതും ഈ സങ്കര സംസ്ക്കാരത്തെക്കുറിച്ചാണ്-നിങ്ങൾ ഫ്രഞ്ച് ഫുട്ബോൾ ടീം നോക്കു-നിറയെ ആഫ്രിക്കൻ സങ്കര വംശജരാണല്ലോ. സിദാനിൽ തുടങ്ങിയാൽ എംബാപ്പേ വരെ-ബോണ്ടിയിലെ കൊച്ചു പുസ്തകശാല നടത്തുന്ന നെഹ ലാർബിയുടെ വാക്കുകൾ. നല്ല വായനക്കാരാണ് ഫ്രഞ്ചുകാർ. ട്രെയിനിലും ബസിലും പാർക്കുകളിലുമെല്ലാം കുത്തിയിരുന്ന് വായിക്കുന്നവരെ കാണാം. ലാർബിയുടെ കടയിൽ നിറയെ ഫുട്ബോൾ പുസ്തകങ്ങളാണ്. എല്ലാം ഫ്രഞ്ചിലാണ്.</p>
<p>ചിത്രങ്ങൾ കണ്ടാൽ മാത്രം ഉള്ളടക്കം മനസിലിക്കാനാവും. തിയറി ഹെൻട്രി, ഇമാനുവൽ പെറ്റിറ്റെ, ദിദിയർ ദെഷാംപ്സ്, ലിലിയൻ തുറാം,സിദാൻ, ഫാബിയാൻ ബർത്താസ്,ഫ്രാങ്ക് റിബറി തുടങ്ങിയവരുടെയെല്ലാം ജീവചരിത്ര ഗ്രന്ഥങ്ങൾ. നിങ്ങളുടെ സ്വന്തം എംബാപ്പയുടെ പുസ്തകമില്ലേ എന്ന് ചോദിച്ചതും ഫ്രഞ്ചിൽ മാത്രമല്ല സ്പാനിഷിലും ഇറ്റാലിയനിലുമുള്ള ഉയർത്തി അദ്ദേഹം. ബോണ്ടിയിൽ കാലപ്പഴക്കമുള്ള ഒരു ക്ളബുണ്ട്-എ.എസ് ബോണ്ടി. ഇവർക്കായാണ് എംബാപ്പേ ആദ്യം പന്ത് തട്ടിയത്. പിന്നെ ഒരു യാത്രയായിരുന്നു. ബോണ്ടി വിട്ട് മൊണോക്കോ, പി.എസ്.ജി ഇപ്പോൾ റയൽ മാഡ്രിഡ്. അതിനിടെ തന്നെ 2018 ൽ റഷ്യയിൽ നടന്ന ഫിഫ ലോകകപ്പിൽ കിരിടം-ഏറ്റവും മികച്ച യുവതാരം. 2022 ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ മെസിയുടെ അർജൻറീനക്കെതിരായ ഫൈനലിൽ മൂന്ന് തകർപ്പൻ ഗോളുകൾ. എംബാപ്പേ ബോണ്ടി വിട്ടിട്ട് കാലം കുറച്ചായി.</p>
<p>അദ്ദേഹം കുടുംബസമേതം ഇപ്പോൾ പാരീസ് നഗരമധ്യത്തിലാണ്.ഇടക്ക് പക്ഷേ ബോണ്ടിയിലേക്ക് വരും. എല്ലാവരെയും കാണും. 2018 ലെ ലോകകപ്പ് നേട്ടത്തിന് ശേഷം അദ്ദേഹം ആദ്യം വന്നത് ബോണ്ടിയിലേക്കായിരുന്നു. പി.എസ്.ജിക്കായി എംബാപേ കളിക്കുമ്പോൾ ബോണ്ടിക്കാർ ഒന്നടങ്കം പാർക് ഡി പ്രിൻസസിലേക്ക് പോവും. ഇനിയിപ്പോൾ സ്വന്തം താരത്തെ കാണണമെങ്കിൽ മാഡ്രിഡ് നഗരത്തിലേക്ക് പോവണം. റയലിലാണ് അടുത്ത അഞ്ച് വർഷം എംബാപ്പേ കളിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-you-paris-17-come-to-bondi-and-see-mbappe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലവ് യു പാരിസ്:  സോപ്പില്ല, പെർഫ്യുമുണ്ട്</title>
		<link>https://www.chandrikadaily.com/1love-you-paris-no-soap-just-perfume.html</link>
					<comments>https://www.chandrikadaily.com/1love-you-paris-no-soap-just-perfume.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 09 Aug 2024 14:06:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[olympics]]></category>
		<category><![CDATA[Paris]]></category>
		<category><![CDATA[perfumes]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305725</guid>

					<description><![CDATA[ഫ്രഞ്ചുകാരോട് സോപ്പ് ചോദിക്കരുത്. അതവർക്ക് താൽപര്യമില്ലാത്ത കാര്യമാണ്. പകരം പെർഫ്യുമിനെക്കുറിച്ച് ചോദിക്കുക-അവർ നിങ്ങൾക്ക് പഠനക്ലാസ് എടുത്ത് തരും. സ്റ്റഡെ ഡി പാരീസ് സ്റ്റേഡിയത്തിലെ മീഡിയാ റൂമിലെ ശീതളിമയിൽ അൽപ്പസമയം ചെലവഴിക്കാമെന്ന് കരുതി കയറിയതായിരുന്നു. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയുടെ ജാവലിൻ യോഗ്യതാ റൗണ്ട് രാവിലെയായിരുന്നു. രാത്രിയിൽ ഹോക്കി സെമിഫൈനലുമുണ്ട്. പുറത്ത് വെയിൽ കത്തിയാളുന്നതിനിടെയാണ് വിശ്രമം തേടിയത്. അരികിൽ ഒരു ഫ്രഞ്ചുകാരനായിരുന്നു. അദ്ദേഹത്തിൽ നിന്ന് നല്ല സുഗന്ധം പരക്കുന്നു. ഇടക്കിടെ അദ്ദേഹം ബാഗ് തുറക്കുന്നു-കൈകളിൽ മോയിസ്റ്ററൈസ് പുരട്ടുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ഫ്രഞ്ചുകാരോട് സോപ്പ് ചോദിക്കരുത്. അതവർക്ക് താൽപര്യമില്ലാത്ത കാര്യമാണ്. പകരം പെർഫ്യുമിനെക്കുറിച്ച് ചോദിക്കുക-അവർ നിങ്ങൾക്ക് പഠനക്ലാസ് എടുത്ത് തരും. സ്റ്റഡെ ഡി പാരീസ് സ്റ്റേഡിയത്തിലെ മീഡിയാ റൂമിലെ ശീതളിമയിൽ അൽപ്പസമയം ചെലവഴിക്കാമെന്ന് കരുതി കയറിയതായിരുന്നു. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയുടെ ജാവലിൻ യോഗ്യതാ റൗണ്ട് രാവിലെയായിരുന്നു. രാത്രിയിൽ ഹോക്കി സെമിഫൈനലുമുണ്ട്. പുറത്ത് വെയിൽ കത്തിയാളുന്നതിനിടെയാണ് വിശ്രമം തേടിയത്.</p>
<p>അരികിൽ ഒരു ഫ്രഞ്ചുകാരനായിരുന്നു. അദ്ദേഹത്തിൽ നിന്ന് നല്ല സുഗന്ധം പരക്കുന്നു. ഇടക്കിടെ അദ്ദേഹം ബാഗ് തുറക്കുന്നു-കൈകളിൽ മോയിസ്റ്ററൈസ് പുരട്ടുന്നു. ദേഹത്ത് സ്പ്രേ പുശുന്നു. ഈ പുതുമണവാളന് ഭാഗ്യത്തിന് ഇംഗ്ലീഷ് അറിയാം. ചോദിച്ചതും നാട്ടിലെ റിട്ടയേർഡ് മിലിട്ടറിക്കാരനെ പോലെ അതാ ഫ്രഞ്ച് പെർഫ്യും ചരിത്രം വരുന്നു. എന്തിൽ നിന്നും ഫ്രഞ്ചുകാർ പെർഫ്യും ഉണ്ടാക്കും. ചെടികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, വേരുകൾ, മൃഗക്കൊഴുപ്പ് തുടങ്ങി ഫ്രഞ്ചുകാർ പെർഫ്യൂമിന് ആശ്രയിക്കാത്ത സാധന സാമഗ്രികൾ ഇല്ലത്രെ..!! ഇനി എപ്പോഴെല്ലാമാണ് ഈ സ്പ്രേ പ്രയോഗം എന്ന ചോദ്യത്തിനുത്തരവും വലിയ വിവരണമായിരുന്നു.</p>
<p>രാവിലെ മുതൽ പ്രയോഗമാണ്. കുളിയിലൊന്നും വലിയ വിശ്വാസമില്ലാത്തത് പോലെ. ബാത്ത്റുമുകളിൽ സോപ്പിന് പകരം പെർഫ്യും ലോഷനുകളാണ്. കുളി നിർബന്ധമില്ലെന്നിരിക്കെ രാവിലെ ദേഹത്ത് സുഗന്ധദ്രവ്യങ്ങൾ അടിച്ചാണ് ഓഫിസിലേക്കോ ജോലിക്കോ പുറത്തിറങ്ങുക. എല്ലാവരും ബാഗിൽ പെർഫൂമുകളുമായാണ് ഇറങ്ങുക. നമ്മുടെ കഥാനായകൻ അദ്ദേഹത്തിൻറെ ബാഗ് തുറന്ന് കാട്ടാൻ മടിച്ചില്ല. മൂന്ന് തരം പെർഫ്യൂമുകൾ. രാവിലെ ഉപയോഗിക്കുന്നവ മൈൽഡ് ആയിരിക്കും-അതായത് മെട്രോയിലോ,ട്രാമിലോ, ബസിലോ ഒപ്പം യാത്ര ചെയ്യുന്നവരെ ദ്രോഹിക്കാത്തവ. ഓഫീസിലും ജോലിസ്ഥലത്തും പുഷ്പനിർമിത ദ്രവ്യമാണ് ഉപയോഗിക്കുക. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അൽപ്പമധികം ശക്തിയുള്ള മൃഗക്കൊഴുപ്പിൽ നിന്നും നിർമിക്കുന്ന പെർഫ്യും.</p>
<p>നമ്മുടെ നായകനെ അതിനിടയിൽ പരിചയപ്പെടുത്താൻ മറന്നു-മാർക് റെയ്നേ. നമ്മൾ മലയാളികൾക്ക് ഗൾഫ് ബന്ധം കൂടുതലുള്ളതിനാൽ പെർഫ്യും അഥവാ ഗൾഫ് സ്പ്രേ അറേബ്യൻ ഉൽപ്പന്നമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ലോകത്തിൻറെ പെർഫ്യും ആസ്ഥാനം പാരീസാണ്. ഇവിടെ നിന്നാണ് ഗൾഫ് ഉൾപ്പെടെ എല്ലായിടങ്ങളിലേക്കും പെർഫ്യുമുകൾ കയറ്റുമതി ചെയ്യുന്നത്. ഫ്രഞ്ചുകാർ ഉപയോഗിക്കുന്ന സ്പ്രേകൾ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമല്ല. അതിനാൽ വിവിധ രാജ്യങ്ങളിലെ കാലാവസ്ഥക്ക് അനുസ്യതമായാണ് പാരീസ് കമ്പനികളുടെ സുഗന്ധനിർമാണം. Maison Guerlain എന്ന പെർഫ്യൂമിനാണ് പാരീസിൽ വലിയ മാർക്കറ്റ്. അതിൻറെ വില കേട്ടാൽ ഹൃദയാഘാത സാധ്യതയുള്ളതിനാൽ അത് പറയുന്നില്ല. &#8220;Charade&#8221;, &#8220;Parure&#8221;, &#8220;Samsara&#8221;, &#8220;Shalimar&#8221; &#8220;Instant തുടങ്ങിയ ബ്രാൻഡുകൾ ഇവരുടേതാണ്. റോസ്, ജാസ്മിൻ,ലാവൻഡർ എന്നീ ഫ്ളേവറുകൾക്കും വലിയ ഡിമാൻഡാണ്. ഫ്രാഗോനാഡാണ് പാരീസിലെ വലിയ പെർഫ്യും നിർമാതാക്കൾ.</p>
<p>ഇവരുടെ ഒരു മ്യൂസിയം നഗരമധ്യത്തിലെ ഒപേര ഹൗസിന് സമീപമുണ്ട്. അത് സന്ദർശിച്ചാലറിയാം പരമ്പരാഗത ഫ്രഞ്ച് പെർഫ്യും നിർമാണം. നമ്മുടെ കാർഷികവൃത്തി പോലെ തന്നെ വലിയ അളവിൽ ചെടികൾ വളർത്തുന്നു. അവ നിശ്ചിത മാസങ്ങൾക്കുള്ളിൽ വിളവെടുപ്പ് പോലെ പാകപ്പെടുത്തി സത്ത് വലിചെടുക്കുന്നു. പിന്നെ അതിൽ സുഗന്ധവാഹക പദാർത്ഥങ്ങൾ ചേർക്കുന്നു. രാസവസ്തുക്കളൊന്നും ചേർക്കുന്നില്ല എന്ന അവകാശവാദത്തിൽ പൂർണമായും വിശ്വസിക്കാനാവില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ് ഫാക്ടറികളിൽ ജോലി ചെയ്യുന്നത്. പെർഫ്യും ബോട്ടിലുകളും അതിസുന്ദരമാണ്. ആഢംബര പ്രേമികളാണ് ഫ്രഞ്ചുകാർ. സ്പ്രേ ബോട്ടിലുകളിൽ അത് കാണാനുമുണ്ട്. വിവിധതരം ഗ്ലാസുകളിലുള്ള സ്പ്രേ ബോട്ടിൽ നിർമാണത്തെ ആശ്രയിച്ച് കഴിയുന്നവർ ആഫ്രിക്കക്കാരാണ്. ഈ മേഖല അവർക്ക് സ്വന്തമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1love-you-paris-no-soap-just-perfume.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
