<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kamal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kamal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 12 Jan 2021 08:22:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kamal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചലച്ചിത്ര അക്കാദമിയിലെ ഇടതുസ്വഭാവം നിലനിര്&#x200d;ത്താന്&#x200d; ഇവരെ സ്ഥിരപ്പെടുത്തണം; മന്ത്രിക്ക് കമലിന്റെ കത്ത്</title>
		<link>https://www.chandrikadaily.com/director-kamal-news.html</link>
					<comments>https://www.chandrikadaily.com/director-kamal-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 12 Jan 2021 08:22:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Director Kamal]]></category>
		<category><![CDATA[kamal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176051</guid>

					<description><![CDATA[അക്കാദമി ചെയര്&#x200d;മാനും സംവിധായകനുമായ കമലാണ് നാല് ഇടതുപക്ഷ സ്വഭാവമുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കത്ത് മന്ത്ര എകെ ബാലന് കൈമാറിയത്]]></description>
										<content:encoded><![CDATA[<p>കൊച്ചി: ചലച്ചിത്ര അക്കാദമിയില്&#x200d; ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്താന്&#x200d; ചെയര്&#x200d;മാനും സംവിധായകനുമായ കമലിന്റെ നീക്കം. അക്കാദമി ചെയര്&#x200d;മാനും സംവിധായകനുമായ കമലാണ് നാല് ഇടതുപക്ഷ സ്വഭാവമുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കത്ത് മന്ത്ര എകെ ബാലന് കൈമാറിയത്. ഇതിന്റെ പകര്&#x200d;പ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്&#x200d; പുറത്തുവിട്ടു.</p>
<p>കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് കമല്&#x200d; ഇത്തരമൊരു കത്ത് മന്ത്രിക്ക് നല്&#x200d;കിയത്. ഷാജി എച്ച്. (ഡെപ്യൂട്ടി ഡയറക്ടര്&#x200d;, ഫെസ്റ്റിവല്&#x200d;), റിജോയ് കെ.ജെ. (പ്രോഗ്രാം മാനേജര്&#x200d;, ഫെസ്റ്റിവല്&#x200d;), എന്&#x200d;.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടര്&#x200d;, പ്രോഗ്രാംസ്), വിമര്&#x200d; കുമാര്&#x200d; വി. പി. (പ്രോഗ്രാം മാനേജര്&#x200d;, പ്രോഗ്രാംസ്) എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തില്&#x200d; ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളുടെ കൂട്ടത്തില്&#x200d; രണ്ടാം പേജിലെ അഞ്ചാം ഖണ്ഡികയിലാണ് ഇവരുടെ ഇടതുപക്ഷ ബന്ധം വിവരിച്ചിരിക്കുന്നത്.</p>
<p>ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളില്&#x200d; ഊന്നിയ സാംസ്‌കാരിക പ്രവര്&#x200d;ത്തന രംഗത്ത് നിലകൊള്ളുന്നവരുമാണ് ഈ ജീവനക്കാര്&#x200d;. കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്&#x200d; സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്&#x200d;ത്തുന്നതിന് ഇത് സാഹയകരമായിരിക്കുമെന്നാണ് കമല്&#x200d; കത്തില്&#x200d; ചൂണ്ടിക്കാട്ടുന്നത്.</p>
<p>കത്തില്&#x200d; ഉന്നയിച്ച കാര്യങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് സഭയില്&#x200d; പ്രതിഷേധം അറിയിച്ചത്. ഇടതുപക്ഷ സ്വഭാവമുള്ളവരെ തിരുകിക്കയറ്റുന്നത് നഗ്നമായ ചട്ടലംഘനമാണെന്ന് ചെന്നിത്തല പറഞ്ഞു. ചെയര്&#x200d;മാന്&#x200d; സ്ഥാനത്തു നിന്ന് കമല്&#x200d; എല്ലാ മാനുഷിക മൂല്യങ്ങളും ലംഘിച്ചാണ് അക്കാദമിയില്&#x200d; സ്ഥിര നിയമനം നല്&#x200d;കിയതെന്ന് കെഎസ് ശബരീനാഥനും പ്രതികരിച്ചു. പിഎസ്‌സി ജോലി കിട്ടാതെ യുവാക്കള്&#x200d; ആത്മഹത്യ ചെയ്യുമ്പോള്&#x200d;, ലക്ഷക്കണക്കിന് യുവാക്കള്&#x200d; തെരുവുകളില്&#x200d; അലയുമ്പോള്&#x200d; ഭരണകര്&#x200d;ത്താക്കളെ പ്രീതിപ്പെടുത്തുവാന്&#x200d; വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്&#x200d; സാംസ്‌കാരിക നായകര്&#x200d; കേരളത്തിന് അപമാനമാണെന്നും ശബരിനാഥന്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/director-kamal-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പോത്തിനോട് വോദമോതിയിട്ട് കാര്യമില്ല&#8217;  അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കമല്&#x200d;</title>
		<link>https://www.chandrikadaily.com/kamal-director.html</link>
					<comments>https://www.chandrikadaily.com/kamal-director.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 01 Jul 2018 09:48:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kamal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92622</guid>

					<description><![CDATA[താര സംഘടനയക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ചലചിത്ര അക്കാദമി ചെയര്&#x200d;മാന്&#x200d; കമല്&#x200d;. അ.ങ.ങ.അ ജനാധിപത്യ വിരുദ്ധ സംഘനയാണെന്നും അതില്&#x200d; നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികളെന്ന് കമല്&#x200d; വ്യക്തമാക്കി. താരസംഘടനയില്&#x200d; നിന്നും രാജിവച്ച നാലുപെണ്&#x200d;കുട്ടികളുടെ ധീരമായ നിലപാടാണെന്നും അവരെ ചരിത്രത്തില്&#x200d; രേഖപ്പെടുത്തുമെന്നും കമല്&#x200d; പറഞ്ഞു. എന്തുകൊണ്ട് വിവാദ വിഷയത്തില്&#x200d; പ്രതികരിക്കാത്തത് എന്ന് പലരും ചോദിച്ചു. അതിനുള്ള ഉത്തരം, പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. ഈ സംഘടനയിലെ നിര്&#x200d;ഗുണരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. സംവിധായക ജീവിതത്തിലെ 35 വര്&#x200d;ഷത്തിന്റെ അനുഭവത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>താര സംഘടനയക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ചലചിത്ര അക്കാദമി ചെയര്&#x200d;മാന്&#x200d; കമല്&#x200d;. അ.ങ.ങ.അ ജനാധിപത്യ വിരുദ്ധ സംഘനയാണെന്നും അതില്&#x200d; നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികളെന്ന് കമല്&#x200d; വ്യക്തമാക്കി. താരസംഘടനയില്&#x200d; നിന്നും രാജിവച്ച നാലുപെണ്&#x200d;കുട്ടികളുടെ ധീരമായ നിലപാടാണെന്നും അവരെ ചരിത്രത്തില്&#x200d; രേഖപ്പെടുത്തുമെന്നും കമല്&#x200d; പറഞ്ഞു.</p>
<p>എന്തുകൊണ്ട് വിവാദ വിഷയത്തില്&#x200d; പ്രതികരിക്കാത്തത് എന്ന് പലരും ചോദിച്ചു. അതിനുള്ള ഉത്തരം, പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. ഈ സംഘടനയിലെ നിര്&#x200d;ഗുണരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. സംവിധായക ജീവിതത്തിലെ 35 വര്&#x200d;ഷത്തിന്റെ അനുഭവത്തില്&#x200d; ഞാന്&#x200d; തിരിച്ചറിഞ്ഞതാണ് ഇത് കമല്&#x200d; വ്യക്തമാക്കി.</p>
<p>സിനിമ തുടങ്ങിയ കാലം മുതല്&#x200d; ലൈംഗീക ചൂഷണം നടക്കുന്നുണ്ട്. ഇന്ന പെണ്&#x200d;കുട്ടികള്&#x200d; ധൈര്യപൂര്&#x200d;വ്വം പുറത്തു പറയുന്നതുകൊണ്ടാണ് ജനം അറിയുന്നത്. ഈ ലൈംഗീക ചൂഷണത്തേക്കാള്&#x200d; ഭീകരമാണ് സിനിമയിലെ പുരുഷാധിപത്യം. ജാതിയമായ വേര്&#x200d;തിരിവ് ഏറ്റവും കൂടുതല്&#x200d; ഉള്ള മേഖല തന്നെയാണ് സിനിമയെന്നും കമല്&#x200d; പറഞ്ഞു.</p>
<p>തിരുവന്തപുരം മാര്&#x200d; ഇവാനിയോസ് ക്യാമ്പസില്&#x200d; സംസ്‌കാര സാഹിതി സംസ്ഥാന ശില്&#x200d;പശാല &#8216;പ്രതിരോധത്തിന്റെ വര്&#x200d;ത്തമാനം&#8217;, പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamal-director.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ മൊയ്തു തായത്ത്; &#8216;ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നവര്‍ ടിപി 51 വിലക്കിയപ്പോള്‍ എവിടെയായിരുന്നു&#8217;</title>
		<link>https://www.chandrikadaily.com/kamal-moidu-thayath.html</link>
					<comments>https://www.chandrikadaily.com/kamal-moidu-thayath.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Jun 2017 08:46:39 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kamal]]></category>
		<category><![CDATA[moidu thazhath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32225</guid>

					<description><![CDATA[ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടിപി 51ന്റെ സംവിധായകന്‍ മൊയ്തു തായത്ത്. ടിപി 51 സിനിമയുടെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ കമലിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയായിരുന്നുവെന്ന് മൊയ്തു ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് മൊയ്തു കമലിനെതിരെ രംഗത്തുവന്നത്. അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്ററികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി വിലക്കിയിരുന്നു. ഇതിനെതിരെ മേളയുടെ ഡയറക്ടര്‍ കൂടിയായ കമല്‍ പ്രതിഷേധിച്ച സാഹചര്യത്തിലാണ് മൊയ്തുവിന്റെ പ്രതികരണം. സംസ്ഥാനത്ത് 51 തിയറ്ററുകള്‍ തന്റെ സിനിമക്ക് അനുവദിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച റിലീസാവേണ്ട ചിത്രം വിലക്കുകളാലും ഭീഷണികളാലും [&#8230;]]]></description>
										<content:encoded><![CDATA[<p>ചലച്ചിത്ര അക്കാദമി ചെയര്&#x200d;മാനും സംവിധായകനുമായ കമലിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ടിപി 51ന്റെ സംവിധായകന്&#x200d; മൊയ്തു തായത്ത്. ടിപി 51 സിനിമയുടെ പ്രദര്&#x200d;ശനത്തിന് വിലക്കേര്&#x200d;പ്പെടുത്തിയപ്പോള്&#x200d; കമലിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയായിരുന്നുവെന്ന് മൊയ്തു ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് മൊയ്തു കമലിനെതിരെ രംഗത്തുവന്നത്. അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്&#x200d; മൂന്ന് ഡോക്യുമെന്ററികള്&#x200d;ക്ക് കേന്ദ്ര സര്&#x200d;ക്കാര്&#x200d; പ്രദര്&#x200d;ശനാനുമതി വിലക്കിയിരുന്നു. ഇതിനെതിരെ മേളയുടെ ഡയറക്ടര്&#x200d; കൂടിയായ കമല്&#x200d; പ്രതിഷേധിച്ച സാഹചര്യത്തിലാണ് മൊയ്തുവിന്റെ പ്രതികരണം.<br />
സംസ്ഥാനത്ത് 51 തിയറ്ററുകള്&#x200d; തന്റെ സിനിമക്ക് അനുവദിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച റിലീസാവേണ്ട ചിത്രം വിലക്കുകളാലും ഭീഷണികളാലും തിയേറ്ററുകളില്&#x200d; നിന്ന് ഒഴിവാക്കിയിരുന്നു. സിനിമ അവഗണിക്കപ്പെട്ടപ്പോഴും മാധ്യമങ്ങളില്&#x200d; വാര്&#x200d;ത്ത വന്നപ്പോഴും കമല്&#x200d; ആമയെ പോലെ കിടന്നുറങ്ങുകയായിരുന്നുവെന്ന് മൊയ്തു വിമര്&#x200d;ശിച്ചു. അധികാരം കിട്ടുമ്പോള്&#x200d; മാത്രം ഉറഞ്ഞു തുള്ളേണ്ടതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം.<br />
ഫാസിസ്റ്റുകളാല്&#x200d; 51 വെട്ടുകള്&#x200d; കൊണ്ട് കീറിമുറിച്ച ടി.പി ചന്ദ്രശേഖരനെ കുറിച്ച്, സിനിമ എടുത്തതിന്റെ പേരില്&#x200d; തന്നെ വേട്ടയാടിയ ഫാസിസ്റ്റുകള്&#x200d; ഷൂട്ടിങ് തടസ്സപ്പെടുത്തിയും വധഭീഷണി മുഴക്കിയും അവര്&#x200d; ആഘോഷിക്കുകയായിരുന്നു. അധികാരത്തിന്റെ മധുരം ലഭിച്ചാല്&#x200d; വിളിച്ചു കൂവേണ്ടതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് ഓര്&#x200d;മിപ്പിച്ചു കൊണ്ടാണ് മൊയ്തു ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.</p>
<p><strong>മൊയ്തുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
<p>അധികാരം കിട്ടിയാൽ ആവിഷ്കാരമോ ?</p>
<p>ഇന്നു ചാനലുകളിൽ മധുരം വിളമ്പി ആഘോഷിക്കപ്പെട്ടത് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ പ്രതിഷേധ ജ്വാലയായിരുന്നു, ഒന്ന് പൊട്ടിക്കരയാനും ആർത്തു ചിരിച്ചു നിലവിളിക്കാനും തോന്നിയെനിക്ക്,കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ചതഞ്ഞരഞ്ഞു പോയൊരു സംവിധായകനാണ് ഞാൻ. ഓർക്കുന്നുണ്ടോ എന്റെ പ്രിയപ്പെട്ട മലയാളി പൊതുസമൂഹം ഫാസിസ്റ്റുകളാൽ 51 വെട്ടുകൾ കൊണ്ട് കീറിമുറിച്ച TP ചന്ദ്രശേഖരനെ കുറിച്ച്, സിനിമ എടുത്തതിന്റെ പേരിൽ എന്നെ വേട്ടയാടിയ ഫാസിസ്റ്റുകൾ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയും വധഭീഷണി മുഴക്കിയും ഇവർ ആഘോഷിച്ച ആവിഷ്കാരത്തിന്റെ നാളുകൾ, മിസ്റ്റർ കമൽ കേരളത്തിലെ സെൻസർ ബോർഡ്‌ എന്റെ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് തന്നില്ല ഒടുവിൽ ഞങ്ങൾ ഡൽഹിയിൽ നിന്ന് പൊരുതി സർട്ടിഫിക്കറ്റ് നേടിയെടുത്തു,കേരളത്തിൽ 59 തിയേറ്ററുകൾ ഞങ്ങൾക്ക് അനുവദിക്കപ്പെട്ടു, പക്ഷെ ഫാസിസ്റ്റുകൾ ഉറങ്ങാതെ നിന്നു,അവർ ഹിറ്റ്ലറെ പോലെ, മുസ്സോളനിയെ പോലെ, തിയേറ്ററുകളെ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച റിലീസ് ആകേണ്ട സിനിമ അപ്രഖ്യാപിത വിലക്കുകളാൽ തിയേറ്ററുകളിൽ നിന്നു നീക്കം ചെയ്യപ്പെട്ടു, ഒരുപാട് സുഹൃത്തുക്കളിൽ നിന്നു പ്രതീക്ഷയോടെ കടം മേടിച്ചെടുത്ത സിനിമ അനാഥമായപ്പോൾ, ലക്ഷങ്ങളുടെ ബാധ്യതയാൽ ഞങ്ങൾ തെരുവിൽ വലിച്ചെറിയപ്പെട്ടു, മാധ്യമവാർത്തകളിൽ ഈ സിനിമ വിവാദമായിട്ടും കമൽ, താങ്കൾ ഒരു ആമയെ പോലെ കിടന്നുറങ്ങുകയായിരുന്നു എവിടെയായിരുന്നു താങ്കളുടെ ചുകപ്പൻ ആവിഷ്കാരസ്വാതന്ത്ര്യം, രോഹിത് വെമുലയുടെ ഡോക്യൂമെന്ററി പോലെ ഞങ്ങൾ പോരാടിയതും കറുത്ത ഫാസിസത്തിനെതിരായിരുന്നു, കോഴിക്കോട് ജില്ലയിലും വടകരയിലും 50 ദിവസം ഈ സിനിമ നിറഞ്ഞാടിയിട്ടും ഷക്കീലയുടെ സിനിമ കോടികൾക്കു മേടിക്കുന്ന കേരളത്തിലെ നട്ടെല്ലില്ലാത്ത ചാനലുകൾ ഞങ്ങൾക്ക് സാറ്റലൈറ്റ് റേറ്റ് പോലും തന്നില്ല, ഈ തമ്പുരാക്കന്മാർ പറഞ്ഞത് ഞങ്ങൾക്ക് ഭീഷണി ഉണ്ട് എന്നുള്ളതാണ്, മിസ്റ്റർ കമൽ അധികാരം കിട്ടുമ്പോൾ ഉറഞ്ഞു തുള്ളേണ്ടതല്ല ആവിഷ്കാര സ്വാതന്ത്ര്യം അധികാരത്തിന്റെ മധുരം കിട്ടിയാൽ വിളിച്ചു കൂവേണ്ടതുമല്ല ആവിഷ്കാര സ്വാതന്ത്ര്യം, സഫ്ദർ ഹാഷ്മി പറഞ്ഞത് പോലെ കലാകാരന്റെ ആശയത്തിന് വിലങ്ങു വീഴ്ത്തുന്നവർ ഒരു യുഗത്തിന്റെ ശത്രുക്കൾ ആണ് കാലത്തിന്റെ ശത്രുക്കൾ ആണ്, കമലിനോട് എനിക്ക് സഹതാപമേ ഉള്ളൂ കാരണം ഇത് അധികാരത്തിന്റെയും ഫാസിസത്തിന്റെയും കെട്ട കാലമാണ്, ലാൽ സലാം. മൊയ്‌തു താഴത്ത് (ഫിലിം ഡയറക്ടർ)</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmoidu.thayath%2Fposts%2F447254718962484&amp;width=500" width="500" height="313" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamal-moidu-thayath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസഹിഷ്ണുതയുടെ വാളായി സെന്‍സര്‍ബോര്‍ഡ് മാറുന്നു:കമല്‍</title>
		<link>https://www.chandrikadaily.com/internationl-film-festivel-kozhikode-inauguration-by-kamal.html</link>
					<comments>https://www.chandrikadaily.com/internationl-film-festivel-kozhikode-inauguration-by-kamal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Feb 2017 17:38:27 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[film]]></category>
		<category><![CDATA[kamal]]></category>
		<category><![CDATA[kamal director]]></category>
		<category><![CDATA[kamal varadoor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19740</guid>

					<description><![CDATA[കോഴിക്കോട്: സെന്‍സര്‍ബോര്‍ഡ് അസഹിഷ്ണുതയുടെ വാളായി മാറുന്നതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. സെന്‍സര്‍ബോര്‍ഡിന്റെ വികലമായ നിയമങ്ങള്‍ സ്വതന്ത്രമായി സിനിമയെടുക്കുന്നതിന് പലപ്പോഴും തടസമാകുന്നു. ഭരണകൂടത്തിനെതിരായോ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആനാചാരങ്ങള്‍ക്കെതിരെയോ ക്യാമറചലിപ്പിച്ചാല്‍ കടുത്ത സെന്‍സറിങിന് വിധേയമാക്കുന്നു. യാതൊരു യോഗ്യതയുമില്ലാത്തവരെയാണ് സെന്‍സര്‍ബോര്‍ഡിന്റെ തലപ്പത്ത് കൊണ്ടുവരുന്നതെന്നും കമല്‍ പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കലാപ്രവര്‍ത്തനമെന്നത് പ്രതിരോധവും പ്രതിഷേധവുമാണ്. ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ കഴിയില്ലെന്നും എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് മുന്നോട്ട് പോകുകതന്നെ ചെയ്യുമെന്നും കമല്‍ കൂട്ടിചേര്‍ത്തു. ഫാസിസ്റ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സെന്&#x200d;സര്&#x200d;ബോര്&#x200d;ഡ് അസഹിഷ്ണുതയുടെ വാളായി മാറുന്നതായി ചലച്ചിത്ര അക്കാദമി ചെയര്&#x200d;മാന്&#x200d; കമല്&#x200d; പറഞ്ഞു. സെന്&#x200d;സര്&#x200d;ബോര്&#x200d;ഡിന്റെ വികലമായ നിയമങ്ങള്&#x200d; സ്വതന്ത്രമായി സിനിമയെടുക്കുന്നതിന് പലപ്പോഴും തടസമാകുന്നു.<br />
ഭരണകൂടത്തിനെതിരായോ സമൂഹത്തില്&#x200d; നിലനില്&#x200d;ക്കുന്ന ആനാചാരങ്ങള്&#x200d;ക്കെതിരെയോ ക്യാമറചലിപ്പിച്ചാല്&#x200d; കടുത്ത സെന്&#x200d;സറിങിന് വിധേയമാക്കുന്നു. യാതൊരു യോഗ്യതയുമില്ലാത്തവരെയാണ് സെന്&#x200d;സര്&#x200d;ബോര്&#x200d;ഡിന്റെ തലപ്പത്ത് കൊണ്ടുവരുന്നതെന്നും കമല്&#x200d; പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ടാഗോര്&#x200d; ഹാളില്&#x200d; ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.<br />
കലാപ്രവര്&#x200d;ത്തനമെന്നത് പ്രതിരോധവും പ്രതിഷേധവുമാണ്. ഭയപ്പെടുത്തി നിശബ്ദരാക്കാന്&#x200d; കഴിയില്ലെന്നും എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് മുന്നോട്ട് പോകുകതന്നെ ചെയ്യുമെന്നും കമല്&#x200d; കൂട്ടിചേര്&#x200d;ത്തു. ഫാസിസ്റ്റ് സമീപനങ്ങളില്&#x200d; കൂടുതല്&#x200d; ഇരയാകുന്നത് സിനിമാരംഗത്തുള്ളവരാണ്. അസഹിഷ്ണുത പലകാലങ്ങളിലുണ്ടായെങ്കിലും സമീപകാലത്ത് സമസ്തമേഖലയിലേക്കും പ്രവേശിച്ചിരിക്കുന്നു. ചലച്ചിത്രോത്സവവേദികള്&#x200d; കൂട്ടായ്മകളുടെ ഇടമായി മാറണമെന്നും സമകാലിക പ്രശ്‌നങ്ങള്&#x200d; ഇവിടെ ചര്&#x200d;ച്ചയാകണമെന്നും കമല്&#x200d; അഭിപ്രായപ്പെട്ടു. ചലച്ചിത്ര അക്കാദമിക്ക് കീഴിലുള്ള ടൂറിംഗ് ടാക്കീസ് സംവിധാനം കൂടുതല്&#x200d; വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ഉള്&#x200d;പ്പടെയുള്ള ജില്ലകളില്&#x200d; അക്കാദമി മേഖലാ കേന്ദ്രങ്ങള്&#x200d; ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്&#x200d; കോര്&#x200d;പ്പറേഷന്&#x200d; മേയര്&#x200d; തോട്ടത്തില്&#x200d; രവീന്ദ്രന്&#x200d; അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്&#x200d; പുസ്തക പ്രകാശനം വി.കെ.സി മമ്മദ്‌കോയ എം.എല്&#x200d;.എ, ദീദി ദാമോദരന് നല്&#x200d;കി നിര്&#x200d;വ്വഹിച്ചു. ഫെസ്റ്റിവല്&#x200d; ബുള്ളറ്റിന്&#x200d; വി.കെ ജോസഫ് ഏറ്റുവാങ്ങി. കോര്&#x200d;പറേഷന്&#x200d; സ്റ്റാന്റിംഗ് കമ്മറ്റി ചെയര്&#x200d;മാന്&#x200d;മാരായ കെ.വി ബാബുരാജ്, എം.സി അനില്&#x200d;കുമാര്&#x200d;, ടി.വി ലളിതപ്രഭ, ഫെസ്റ്റിവല്&#x200d; ഡയറക്ടര്&#x200d; ചെലവൂര്&#x200d; വേണു, പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്&#x200d;വരദൂര്&#x200d;, കെ.ജെ തോമസ് സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/internationl-film-festivel-kozhikode-inauguration-by-kamal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപിക്കെതിരെ തിരിഞ്ഞുകുത്തി സി.കെ പത്മനാഭന്‍</title>
		<link>https://www.chandrikadaily.com/ck-padmanabhan-against-bjp.html</link>
					<comments>https://www.chandrikadaily.com/ck-padmanabhan-against-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 14 Jan 2017 04:09:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[ck padmanaban]]></category>
		<category><![CDATA[kamal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16699</guid>

					<description><![CDATA[തിരുവനന്തപുരം: ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായ അഭിപ്രായവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ പത്മനാഭന്‍. എം.ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനുമെതിരായ പാര്‍ട്ടി നിലപാടിനെതിരെയാണ് പത്മനാഭന്‍ പരാമര്‍ശം നടത്തിയത്. എം.ടി ഹിമാലയ തുല്യനും കമല്‍ രാജ്യസ്‌നേഹിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ചെഗുവേര തന്റെ ആരാധാനപാത്രമാണെന്നും പത്മനാഭന്‍ പറഞ്ഞു. കമലിന്റെ രാജ്യസ്‌നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല. കമല്‍ പാകിസ്താനിലേക്ക് പോകണമെന്നത് എ.എന്‍ രാധാകൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ ദേശസ്‌നേഹത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബിജെപിയുടെയും ആര്&#x200d;എസ്എസിന്റെയും നിലപാടുകള്&#x200d;ക്ക് വിരുദ്ധമായ അഭിപ്രായവുമായി ബിജെപി ദേശീയ നിര്&#x200d;വാഹക സമിതി അംഗവും മുന്&#x200d; സംസ്ഥാന പ്രസിഡന്റുമായ സി.കെ പത്മനാഭന്&#x200d;. എം.ടി വാസുദേവന്&#x200d; നായര്&#x200d;ക്കും സംവിധായകന്&#x200d; കമലിനുമെതിരായ പാര്&#x200d;ട്ടി നിലപാടിനെതിരെയാണ് പത്മനാഭന്&#x200d; പരാമര്&#x200d;ശം നടത്തിയത്. എം.ടി ഹിമാലയ തുല്യനും കമല്&#x200d; രാജ്യസ്‌നേഹിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ചെഗുവേര തന്റെ ആരാധാനപാത്രമാണെന്നും പത്മനാഭന്&#x200d; പറഞ്ഞു. കമലിന്റെ രാജ്യസ്‌നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല. കമല്&#x200d; പാകിസ്താനിലേക്ക് പോകണമെന്നത് എ.എന്&#x200d; രാധാകൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കമല്&#x200d; സംവിധാനം ചെയ്യുന്ന ചിത്രങ്ങള്&#x200d; ദേശസ്‌നേഹത്തില്&#x200d; അധിഷ്ഠിതമാണ്. അതിനാല്&#x200d; അദ്ദേഹത്തിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.<br />
കള്ളപ്പണത്തിനെതിരായ ബിജെപിയുടെ യജ്ഞം അതിന്റെ ഉദ്ദേശത്തില്&#x200d; നിന്ന് വഴിമാറിയാണ് സഞ്ചരിക്കുന്നത്. ഇത് പാര്&#x200d;ട്ടിക്ക് ദോഷകരമായി ഭവിക്കും. നോട്ട് അസാധു സംബന്ധിച്ച് അഭിപ്രായം പറഞ്ഞ എം.ടിയെ കല്ലെറിയുന്നവര്&#x200d; സംതൃപ്തി നേടട്ടെയന്നും പത്മനാഭന്&#x200d; പറഞ്ഞു. തന്റെ ആരാധനാപാത്രമായ ചെഗുവേരയെകുറിച്ച് പറയാനും പത്മനാഭന്&#x200d; മറന്നില്ല. ചെഗുവേരയെ അറിയാത്തവര്&#x200d; അദ്ദേഹത്തെ അറിയാന്&#x200d; ശ്രമിക്കണം. അദ്ദേഹത്തെ മാതൃകയാക്കണമെന്നാണ് ഇന്നത്തെ യുവത്വത്തോട് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ck-padmanabhan-against-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമലിനെ പാകിസ്താനിലേക്ക് കടത്തുന്നവര്‍ തന്നെ ഇസ്രാഈലിലേക്ക് ഓടിക്കുമോ:ലാല്‍ജോസ്</title>
		<link>https://www.chandrikadaily.com/lal-jose-react-on-kamal-issue.html</link>
					<comments>https://www.chandrikadaily.com/lal-jose-react-on-kamal-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Jan 2017 04:18:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kamal]]></category>
		<category><![CDATA[lal jose]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16478</guid>

					<description><![CDATA[തൃശ്ശൂര്‍: സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട സംഘ്പരിവാര്‍ നീക്കത്തെ വിമര്‍ശിച്ച് സംവിധായകന്‍ ലാല്‍ജോസ്. കമലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൃശ്ശൂരില്‍ നടന്ന സംഘമത്തിലാണ് ലാല്‍ജോസിന്റെ പ്രതികരണം. കമലിനെ പാകിസ്താനിലേക്ക്‌ കടത്തുന്നവര്‍ തന്നെ ഇസ്രാഈലിലേക്ക് ഓടിക്കുമോ എന്ന് ലാല്‍ജോസ് ചോദിച്ചു. അഭിപ്രായത്തിന്റെയും നിലപാടുകളുടെയും പേരില്‍ സംവിധായകന്‍ കമലിനെതിരെ ബി.ജെ.പി നേതാക്കള്‍ പ്രസ്താവനയും പ്രതിഷേധവും തുടരുന്നതിനിടെയാണ് അദേഹത്തിന്റെ ജന്‍മനാട്ടില്‍ രാഷ്ട്രീയ ഭേദമന്യേ ഐക്യദാര്‍ഡ്യ സംഗമം നടത്തിയത്. കമലിന്റെ വീടിന് മുന്നിലെത്തി ബി.ജെ.പി നേതാക്കള്‍ പ്രതിഷേധിച്ച അതേ കൊടുങ്ങല്ലൂരില്‍ തന്നെ ഇരുള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശ്ശൂര്&#x200d;: സംവിധായകന്&#x200d; കമലിനോട് പാകിസ്താനിലേക്ക് പോവാന്&#x200d; ആവശ്യപ്പെട്ട സംഘ്പരിവാര്&#x200d; നീക്കത്തെ വിമര്&#x200d;ശിച്ച് സംവിധായകന്&#x200d; ലാല്&#x200d;ജോസ്. കമലിന് ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ച് തൃശ്ശൂരില്&#x200d; നടന്ന സംഘമത്തിലാണ് ലാല്&#x200d;ജോസിന്റെ പ്രതികരണം. കമലിനെ പാകിസ്താനിലേക്ക്‌<br />
കടത്തുന്നവര്&#x200d; തന്നെ ഇസ്രാഈലിലേക്ക് ഓടിക്കുമോ എന്ന് ലാല്&#x200d;ജോസ് ചോദിച്ചു.</p>
<p>അഭിപ്രായത്തിന്റെയും നിലപാടുകളുടെയും പേരില്&#x200d; സംവിധായകന്&#x200d; കമലിനെതിരെ ബി.ജെ.പി നേതാക്കള്&#x200d; പ്രസ്താവനയും പ്രതിഷേധവും തുടരുന്നതിനിടെയാണ് അദേഹത്തിന്റെ ജന്&#x200d;മനാട്ടില്&#x200d; രാഷ്ട്രീയ ഭേദമന്യേ ഐക്യദാര്&#x200d;ഡ്യ സംഗമം നടത്തിയത്. കമലിന്റെ വീടിന് മുന്നിലെത്തി ബി.ജെ.പി നേതാക്കള്&#x200d; പ്രതിഷേധിച്ച അതേ കൊടുങ്ങല്ലൂരില്&#x200d; തന്നെ ഇരുള്&#x200d; വിഴുങ്ങും<br />
മുന്&#x200d;പെ എന്ന പേരില്&#x200d; സംഘടിപ്പിച്ച കൂട്ടായ്മ ഫാസിസത്തിനെതിരായ ചെറുത്തുനില്&#x200d;പ്പുകൂടിയായി.</p>
<p>തിയേറ്ററുകളില്&#x200d; ദേശീയഗാനാലാപനവുമായി ബന്ധപ്പെട്ട കമലിന്റെ നിലപാടാണ് സംഘ്പരിവാര ശക്തികളെ ചൊടിപ്പിച്ചത്. പാകിസ്താനിലേക്ക് പോവണമെന്നാണ് ബി.ജെ.പി നേതാവ് എ.എന്&#x200d; രാധാകൃഷ്ണന്&#x200d; പറഞ്ഞത്. ഇതിനെതിരെ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായാണ് ബി.ജെ.പി.ക്കെതിരെ നിലപാട് എടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lal-jose-react-on-kamal-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
