<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kamala Surayya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kamala-surayya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Jan 2018 07:31:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kamala Surayya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ലൈംഗിക പരാമര്&#x200d;ശം&#8217;; സംവിധായകന്&#x200d; കമലിന് വിദ്യാബാലന്റെ മറുപടി</title>
		<link>https://www.chandrikadaily.com/vidhya-balan-against-director-kamal.html</link>
					<comments>https://www.chandrikadaily.com/vidhya-balan-against-director-kamal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Jan 2018 07:30:26 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ACTRESS VIDHYA BALAN]]></category>
		<category><![CDATA[Director Kamal]]></category>
		<category><![CDATA[Kamala Surayya]]></category>
		<category><![CDATA[MadhaviKutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65386</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മാധവിക്കുട്ടി(കമല സുരയ്യ)യുടെ ജീവിതകഥ പറയുന്ന ആമി സിനിമയുടെ പശ്ചാത്തലത്തില്&#x200d; വിവാദ പരാമര്&#x200d;ശം നടത്തിയ സംവിധായകന്&#x200d; കമലിനെതിരെ നടി വിദ്യാബാലന്&#x200d; രംഗത്ത്. കമലിന്റെ പ്രസ്താവന മറുപടി അര്&#x200d;ഹിക്കാത്തതാണെന്ന് വിദ്യാബാലന്&#x200d; പറഞ്ഞു. &#8216;മറുപടി അര്&#x200d;ഹാത്തതാണ് കമലിന്റെ പ്രസ്താവന. ഇത്തരം പരാമര്&#x200d;ശം കൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് അറിയില്ല. കമലിന് മറുപടി നല്&#x200d;കാന്&#x200d; ഉദ്ദേശമില്ല. പ്രത്യേകിച്ച് ഞാന്&#x200d; എല്ലാം അവസാനിപ്പിച്ച സ്ഥിതിക്ക്&#8217;, ഇതായിരുന്നു വിദ്യായുടെ മറുപടി. ആമിയെ വിദ്യ അവതരിപ്പിച്ചിരുന്നെങ്കില്&#x200d; ലൈംഗികത കടന്നു വരുമായിരുന്നുവെന്നായിരുന്നു കമലിന്റെ പ്രസ്താവന. വിദ്യക്കു വേണ്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മാധവിക്കുട്ടി(കമല സുരയ്യ)യുടെ ജീവിതകഥ പറയുന്ന ആമി സിനിമയുടെ പശ്ചാത്തലത്തില്&#x200d; വിവാദ പരാമര്&#x200d;ശം നടത്തിയ സംവിധായകന്&#x200d; കമലിനെതിരെ നടി വിദ്യാബാലന്&#x200d; രംഗത്ത്. കമലിന്റെ പ്രസ്താവന മറുപടി അര്&#x200d;ഹിക്കാത്തതാണെന്ന് വിദ്യാബാലന്&#x200d; പറഞ്ഞു. &#8216;മറുപടി അര്&#x200d;ഹാത്തതാണ് കമലിന്റെ പ്രസ്താവന. ഇത്തരം പരാമര്&#x200d;ശം കൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് അറിയില്ല. കമലിന് മറുപടി നല്&#x200d;കാന്&#x200d; ഉദ്ദേശമില്ല. പ്രത്യേകിച്ച് ഞാന്&#x200d; എല്ലാം അവസാനിപ്പിച്ച സ്ഥിതിക്ക്&#8217;, ഇതായിരുന്നു വിദ്യായുടെ മറുപടി.<br />
ആമിയെ വിദ്യ അവതരിപ്പിച്ചിരുന്നെങ്കില്&#x200d; ലൈംഗികത കടന്നു വരുമായിരുന്നുവെന്നായിരുന്നു കമലിന്റെ പ്രസ്താവന. വിദ്യക്കു വേണ്ടി നിശ്ചയിച്ച മാധവിക്കുട്ടിയെയല്ല മഞ്ജു ചെയ്തിരിക്കുന്നത്. മഞ്ജുവാര്യര്&#x200d; ആയതിനാല്&#x200d; നാടന്&#x200d; സ്ത്രീയെ അവതരിപ്പിക്കാനായി. അന്താരാഷ്ട്രതലത്തില്&#x200d; വരെ ശ്രദ്ധിക്കപ്പെട്ട സ്ത്രീയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്&#x200d; സാധാരണ ഒരു മലയാളി സ്ത്രീ ആയിരുന്നു. കഥ മനസ്സില്&#x200d; തെളിഞ്ഞപ്പോള്&#x200d; തന്നെ മഞ്ജുവിന്റെ പേരാണ് ആമിക്കു വേണ്ടി കരുതിയത്. എന്നാല്&#x200d; രണ്ടു ദിവസത്തിനുള്ളില്&#x200d; മഞ്ജു കഥാപാത്രത്തെ ഉള്&#x200d;ക്കൊണ്ടു. ചിത്രീകരണത്തെക്കുറിച്ച് ആലോചിക്കുമ്പോള്&#x200d; വിദ്യ പിന്മാറിയത് അനുഗ്രഹമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമല സുരയ്യയിലേക്കുള്ള കഥാനായികയുടെ മാറ്റം അംഗീകരിക്കാന്&#x200d; വര്&#x200d;ഗീയ ഫാസിസ്റ്റുകള്&#x200d;ക്കാവില്ലെന്നും എന്നാല്&#x200d; മാധവിക്കുട്ടിയുടെ ജീവിതം പറയുമ്പോള്&#x200d; അത് മാറ്റി നിര്&#x200d;ത്താനാവില്ലെന്നുമായിരുന്നു കമലിന്റെ പ്രസ്താവന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vidhya-balan-against-director-kamal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളത്തിന്റെ പ്രിയ കവയിത്രിയുടെ പേരില്‍ കൊല്ലത്തൊരു പള്ളി: &#8216;കമലാ സുരയ്യ മസ്ജിദ്&#8217;</title>
		<link>https://www.chandrikadaily.com/a-masjid-in-the-name-of-kamala-surayya.html</link>
					<comments>https://www.chandrikadaily.com/a-masjid-in-the-name-of-kamala-surayya.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 06 Jun 2017 07:17:12 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[Kamala Surayya]]></category>
		<category><![CDATA[religion]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31383</guid>

					<description><![CDATA[അരുണ്‍ ചാമ്പക്കടവ് കൊല്ലം: നീര്‍മാതളച്ചുവട്ടില്‍ പ്രണയവും പരിമളവും മാത്രം ബാക്കിവെച്ച് വിട്ടുപിരിഞ്ഞ കമലാദാസ് എന്ന കമലാ സുരയ്യയുടെ പേരില്‍ കൊല്ലത്ത് ഒരു മുസ്ലിം പള്ളിയുണ്ട:് &#8216;കമലാ സുരയ്യ മസ്ജിദ്&#8217;. കാപട്യം ജീവിതത്തിന്റെ സര്‍വ തലങ്ങളെയും കീഴ്‌പെടുത്തിയ വര്‍ത്തമാന കാലത്ത്, എഴുത്തിലും ജീവിതത്തിലും നിഷ്‌കളങ്കതയും സത്യസന്ധതയും പുലര്‍ത്തിയ സുരയ്യയുടെ ഓര്‍മകള്‍ നിലനിര്‍ത്താനായി പള്ളി നിര്‍മിച്ചത് കൊല്ലം സ്വദേശി അബ്ദുല്‍ റഹ്മാനാണ്. ആറ് വര്‍ഷം മുമ്പാണ് അബ്ദുല്‍ റഹ്മാന്‍ കൊല്ലം ബീച്ച് റോഡിലുള്ള തന്റെ വീട്, മലയാളത്തിന്റെ മഹാകവയത്രി ലോകം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അരുണ്&#x200d; ചാമ്പക്കടവ്</strong></p>
<p>കൊല്ലം: നീര്&#x200d;മാതളച്ചുവട്ടില്&#x200d; പ്രണയവും പരിമളവും മാത്രം ബാക്കിവെച്ച് വിട്ടുപിരിഞ്ഞ കമലാദാസ് എന്ന കമലാ സുരയ്യയുടെ പേരില്&#x200d; കൊല്ലത്ത് ഒരു മുസ്ലിം പള്ളിയുണ്ട:് &#8216;കമലാ സുരയ്യ മസ്ജിദ്&#8217;. കാപട്യം ജീവിതത്തിന്റെ സര്&#x200d;വ തലങ്ങളെയും കീഴ്‌പെടുത്തിയ വര്&#x200d;ത്തമാന കാലത്ത്, എഴുത്തിലും ജീവിതത്തിലും നിഷ്‌കളങ്കതയും സത്യസന്ധതയും പുലര്&#x200d;ത്തിയ സുരയ്യയുടെ ഓര്&#x200d;മകള്&#x200d; നിലനിര്&#x200d;ത്താനായി പള്ളി നിര്&#x200d;മിച്ചത് കൊല്ലം സ്വദേശി അബ്ദുല്&#x200d; റഹ്മാനാണ്.</p>
<p>ആറ് വര്&#x200d;ഷം മുമ്പാണ് അബ്ദുല്&#x200d; റഹ്മാന്&#x200d; കൊല്ലം ബീച്ച് റോഡിലുള്ള തന്റെ വീട്, മലയാളത്തിന്റെ മഹാകവയത്രി ലോകം അവരെ എന്നും സ്മരിക്കുന്ന വിധത്തില്&#x200d; പള്ളിയാക്കി മാറ്റിയത്.</p>
<p><img loading="lazy" class="alignnone size-full wp-image-31386" src="https://www.chandrikadaily.com/wp-content/uploads/2017/06/kamala.jpg" alt="kamala" width="600" height="423" srcset="https://www.chandrikadaily.com/wp-content/uploads/2017/06/kamala.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/06/kamala-300x212.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/kamala-100x70.jpg 100w, https://www.chandrikadaily.com/wp-content/uploads/2017/06/kamala-596x420.jpg 596w" sizes="(max-width: 600px) 100vw, 600px" /></p>
<p>പതിനഞ്ച് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പാണ് കമലാ സുരയ്യയുമായുള്ള അബ്ദുറഹ്മാന്റെ സൗഹൃദം തുടങ്ങുന്നത്. തന്റെ പുതിയ പര്&#x200d;ദ്ദ ഷോപ്പിന്റെ ഉദ്ഘാടനത്തിന് വിളിക്കാനാണ് ആദ്യം ഫോണില്&#x200d; വിളിക്കുന്നത്. പക്ഷേ, അന്ന് അവര്&#x200d;ക്ക് വരാന്&#x200d; കഴിഞ്ഞില്ല . നേരിട്ട് കണ്ടിട്ടില്ലാത്ത അബ്ദുല്&#x200d; റഹ്മാന്&#x200d; സുരയ്യയെ ആദ്യമായും അവസാനമായും കാണുന്നത് ഭൗതിക ശരീരം കൊല്ലത്ത് കൊണ്ടു വന്നപ്പോഴാണ്.</p>
<p>റഹ്മാന്&#x200d; സുരയ്യയുമായി സൗഹൃദം തുടങ്ങിയ സമയം അവര്&#x200d; രാഷ്ട്രീയത്തില്&#x200d; പ്രവേശിക്കാന്&#x200d; ആഗ്രഹിച്ച കാലമായിരുന്നു. മുന്&#x200d;കാലങ്ങളില്&#x200d; അവര്&#x200d;ക്കുണ്ടായ ഒറ്റപ്പെടല്&#x200d; ചൂണ്ടിക്കാട്ടി താന്&#x200d; ഈ തീരുമാനത്തെ നിരുത്സാഹപെടുത്തിയെന്ന് റഹ്മാന്&#x200d; പറയുന്നു. ഇതേത്തുടര്&#x200d;ന്ന്, തൊട്ടടുത്ത ദിവസം നടത്താനിരുന്ന പത്ര സമ്മേളനം സുരയ്യ ഒഴിവാക്കി.</p>
<p>കമലാ സുരയ്യയുടെ മകന്&#x200d; എം.ഡി നാലപ്പാട്ടിന്റെ പൂര്&#x200d;ണ സമ്മതത്തോടുകൂടി റഹ്മാന്&#x200d; തുടങ്ങിയ ബുക്ക്സ്റ്റാളിനും കമലാസുരയ്യയുടെ പേര് നല്&#x200d;കി. കൂടാതെ കൊല്ലത്ത് അയത്തില്&#x200d; ഹാഫിസ് ദാറുല്&#x200d; അമാന്&#x200d; എന്ന പേരോട് കൂടി ഒരു ആതുര സേവന കേന്ദ്രവും ഇതോടൊപ്പം തുടങ്ങി. പ്രിയപ്പെട്ട എഴുത്തുകാരിയുടെ ഏറ്റവും ഇഷ്ടപെട്ട പുസ്തകം നീര്&#x200d;മാതളം പൂത്ത കാലമാണെന്ന് റഹ്മാന്&#x200d; പറയുന്നു.</p>
<p>ദിവസേനെ നൂറിലധികം വിശ്വാസികളാണ് പള്ളിയില്&#x200d; എത്തുന്നത്. പത്ത് പേരടങ്ങുന്ന ട്രസ്റ്റാണ് പള്ളിക്കാര്യങ്ങള്&#x200d; നോക്കുന്നത്. പള്ളിയുടെ രണ്ടാം നിലയില്&#x200d; ഇരുപത് വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിക്കുന്ന ഖുര്&#x200d;ആന്&#x200d; കോളേജും പ്രവര്&#x200d;ത്തിക്കുന്നുണ്ട്.</p>
<p>ഇസ്ലാമിലേക്കുള്ള മതംമാറ്റം കമലാ സുരയ്യക്ക് സമ്മാനിച്ചത് വിമര്&#x200d;ശനങ്ങളുടെ ശരശയ്യയായിരുന്നു. ഒരുകാലത്ത് തന്നെയും തന്റെ എഴുത്തിനെയും നെഞ്ചേറ്റിയ മലയാള സാഹിത്യ സമൂഹത്തില്&#x200d; നിന്നു തന്നെ, മതംമാറ്റത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്തും അശ്ലീല വിശേഷണങ്ങള്&#x200d; ചാര്&#x200d;ത്തിയും അവര്&#x200d;ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുണ്ടായി. എന്നാല്&#x200d;, എല്ലാത്തിനെയും സ്വതസിദ്ധമായ പുഞ്ചിരിയോടെയാണ് അവര്&#x200d; നേരിട്ടത്. മരണത്തിനു ശേഷവും വിവാദത്തിന്റെ കഴുകന്മാര്&#x200d; സുരയ്യയെ വെറുതെവിട്ടില്ല.</p>
<p>തിരുവനന്തപുരം പാളയം പള്ളി ശ്മശാനത്തിലെ വന്&#x200d;മരത്തിനു ചുവട്ടില്&#x200d; അന്ത്യവിശ്രമം കൊള്ളുന്ന സുരയ്യ, തന്റെ പേരിലുള്ള പള്ളിയില്&#x200d; നിന്നുയരുന്ന ബാങ്കുവിളികളുടെയും ഖുര്&#x200d;ആന്&#x200d; വചനങ്ങളുടെയും ധന്യതയില്&#x200d; നിര്&#x200d;വൃതി കൊള്ളുന്നുണ്ടാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-masjid-in-the-name-of-kamala-surayya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
