<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kangana ranaut &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kangana-ranaut/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 28 Feb 2025 14:53:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kangana ranaut &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒടുവില്&#x200d; മാപ്പു പറഞ്ഞ് കങ്കണ; മാനനഷ്ടക്കേസ് പിന്&#x200d;വലിച്ച് ജാവേദ് അക്തര്&#x200d;</title>
		<link>https://www.chandrikadaily.com/kangana-finally-apologized-defamation-case-withdrawn-by-javed-akhtar.html</link>
					<comments>https://www.chandrikadaily.com/kangana-finally-apologized-defamation-case-withdrawn-by-javed-akhtar.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Feb 2025 14:53:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[defamation case]]></category>
		<category><![CDATA[kangana ranaut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331915</guid>

					<description><![CDATA[ന്യൂഡൽഹി: നാല് വർഷത്തെ നിയമനടപടികൾക്ക് ഒടുവിൽ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും തമ്മിലുള്ള പ്രശ്‌നം ഒത്തുതീർപ്പായി. മുംബൈ ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഇരുവരും ഒത്തുതീർപ്പിലെത്തിയത്. പ്രശ്‌നങ്ങൾ പരിഹരിച്ചതായി കങ്കണയുടെ അഭിഭാഷകനായ റിസ്‌വാൻ സിദ്ദീഖിയും ജാവേദിന്റെ അഭിഭാഷകനായ ജയകുമാർ ഭരദ്വാജും പറഞ്ഞു. ജാവേദ് അക്തറിന് എതിരായ തന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും അതുമൂലം അദ്ദേഹത്തിനുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കങ്കണ പറഞ്ഞു. 2020ൽ ആണ് ജാവേദ് അക്തർ കങ്കണക്കെതിരെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: നാല് വർഷത്തെ നിയമനടപടികൾക്ക് ഒടുവിൽ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും തമ്മിലുള്ള പ്രശ്‌നം ഒത്തുതീർപ്പായി. മുംബൈ ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഇരുവരും ഒത്തുതീർപ്പിലെത്തിയത്. പ്രശ്‌നങ്ങൾ പരിഹരിച്ചതായി കങ്കണയുടെ അഭിഭാഷകനായ റിസ്‌വാൻ സിദ്ദീഖിയും ജാവേദിന്റെ അഭിഭാഷകനായ ജയകുമാർ ഭരദ്വാജും പറഞ്ഞു.</p>
<p>ജാവേദ് അക്തറിന് എതിരായ തന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും അതുമൂലം അദ്ദേഹത്തിനുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കങ്കണ പറഞ്ഞു.</p>
<p>2020ൽ ആണ് ജാവേദ് അക്തർ കങ്കണക്കെതിരെ പരാതി നൽകിയത്. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തി എന്നായിരുന്നു ജാവേദ് അക്തറിന്റെ പരാതി.</p>
<p>ഇതിന് പിന്നാലെ ജാവേദ് അക്തറിനെതിരെ കങ്കണയും പരാതി നൽകി. 2016ൽ ജാവേദ് അക്തറിന്റെ വസതിയിൽ വെച്ച് സഹനടനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഭീഷണിപ്പെടുത്തി എന്നായിരുന്നു കങ്കണയുടെ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kangana-finally-apologized-defamation-case-withdrawn-by-javed-akhtar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദത്തില്&#x200d; വീണ്ടും കുടുങ്ങി കങ്കണ; മഹാത്മാ​ ​ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/kangana-caught-in-controversy-again-protest-against-reference-to-mahatma-gandhi.html</link>
					<comments>https://www.chandrikadaily.com/kangana-caught-in-controversy-again-protest-against-reference-to-mahatma-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 03 Oct 2024 04:35:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[kangana ranaut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311916</guid>

					<description><![CDATA['രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ'- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്]]></description>
										<content:encoded><![CDATA[<p>നടിയും ബിജെപി എംപിയുമായി കങ്കണ റണൗട്ട് വീണ്ടും വിവാദത്തിൽ. രാഷ്ട്രപിതാവ് മഹാത്മാ​ഗാന്ധിക്കെതിരായ പരാമർശത്തിനു പിന്നാലെ നടിക്കെതിരെ ​വിമർശനം. ​ഗാന്ധിജയന്തി ദിനത്തിൽ കങ്കണ നടത്തിയ പരാമർശമാണ് വിവാദമായത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിൻ്റെ 120-ാം ജന്മവാർഷികത്തിൽ ആദരം അർപ്പിച്ചുള്ള ഇൻസ്റ്റ​ഗ്രാം പോസ്റ്റിലായിരുന്നു ​ഗാന്ധിയെ ഇകഴ്ത്തിയുള്ള പരാമർശം.</p>
<p>&#8216;രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ&#8217;- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. തുടർന്നുള്ള പോസ്റ്റിൽ, രാജ്യത്ത് ശുചിത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് പറഞ്ഞ കങ്കണ അതിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.</p>
<p>ഗാന്ധിക്കെതിരായ പരാമർശത്തിൽ കങ്കണയ്ക്കെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് സുപ്രിയ ഷ്രിനേറ്റ് രം​ഗത്തെത്തി. &#8216;മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിലാണ് ബിജെപി എം.പി കങ്കണ ഈ മോശം പരിഹാസം നടത്തിയത്. ഗോഡ്‌സെ ആരാധകർ ബാപ്പുവിനും ശാസ്ത്രിക്കുമിടയിൽ വേർതിരിവ് കാണിക്കുന്നു. തൻ്റെ പാർട്ടിയുടെ പുതിയ ഗോഡ്‌സെ ഭക്തയോട് നരേന്ദ്രമോദി പൂർണഹൃദയത്തോടെ ക്ഷമിക്കുമോ? രാഷ്ട്രപിതാവുണ്ട്, മക്കളുമുണ്ട്, ഉണ്ട്. രക്തസാക്ഷികളുമുണ്ട്. എല്ലാവരും ബഹുമാനം അർഹിക്കുന്നു&#8217;- അവർ ട്വിറ്ററിൽ കുറിച്ചു.</p>
<p>ബിജെപി മുതിർന്ന നേതാവ് മനോരഞ്ജൻ കലിയയും കങ്കണയ്ക്കെതിരെ രം​ഗത്തെത്തി. ​&#8217;ഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട് കങ്കണ റണൗട്ട് നടത്തിയ പ്രസ്താവനയെ ഞാൻ അപലപിക്കുന്നു. കങ്കണയുടെ ചുരുങ്ങിയ കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ അവർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്&#8217;- എന്നും അദ്ദേഹം കുറ്റപ്പെടുത്തി. &#8216;രാഷ്ട്രീയം അവരുടെ വേദിയല്ല. രാഷ്ട്രീയം ഒരു ​ഗൗരവമായ കാര്യമാണ്. പറയുന്നതിന് മുമ്പ് ചിന്തിക്കണം. അവരുടെ വിവാദ പരാമർശങ്ങൾ പാർട്ടിയെ കുഴപ്പത്തിലാക്കുന്നു&#8217;- അദ്ദേഹം വ്യക്തമാക്കി.</p>
<p>വലിയ കർഷക പ്രക്ഷോഭത്തെ തുടർന്ന് 2021ൽ കേന്ദ്രം റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് വാദിച്ചതിന് ആഗസ്റ്റിലും കങ്കണ വിവാദത്തിലായിരുന്നു. പരാമർശത്തിൽ നടിക്കും ബിജെപിക്കുമെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു. ഇതോടെ കങ്കണയെ തള്ളി പാർട്ടി തന്നെ രം​ഗത്തെത്തുകയും ചെയ്തു.</p>
<p>പാർട്ടിയുടെ പേരിൽനിന്ന് ഇത്തരം പരാമർശങ്ങൾ നടത്താൻ കങ്കണയ്ക്ക് അധികാരമില്ലെന്ന് ബിജെപി വ്യക്തമാക്കി. കങ്കണ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും കർഷക നിയമത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് ഇതല്ലെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കങ്കണയ്ക്കു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി വക്താവിന്റെ പ്രതികരണത്തിന് പിന്നാലെ താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് അവകാശപ്പെട്ട് കങ്കണ രം​ഗത്തെത്തിയിരുന്നു.</p>
<p>ഇതിനു മുമ്പും കർഷക പ്രക്ഷോഭത്തിനെതിരായ പരാമർശങ്ങളിലൂടെ വിവാദത്തിലായ ആളാണ് കങ്കണ. 2020-21ലെ കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊന്ന് മൃതദേഹങ്ങൾ കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങൾ നടത്തിയെന്നുമുള്ള കങ്കണയുടെ പരാമർശമായിരുന്നു വിവാദമായ മറ്റൊന്ന്. ഉന്നത നേതൃത്വം ശക്തമല്ലായിരുന്നെങ്കിൽ ബംഗ്ലാദേശിൽ എന്ത് സംഭവിച്ചോ അത് ഇവിടെയും സംഭവിക്കുമായിരുന്നു.</p>
<p>കർഷക സമരത്തിൽ മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കർഷകർക്ക് അനുകൂലമായ നിയമങ്ങൾ പിൻവലിച്ചതോടെ രാജ്യം മുഴുവൻ അമ്പരന്നു. ഇപ്പോഴും ആ കർഷകർ ഇവിടെ തന്നെ തുടരുകയാണ്. നിയമങ്ങൾ റദ്ദാക്കപ്പെടുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. ബംഗ്ലാദേശിലേത് പോലെ നീണ്ട ആസൂത്രണവും ഇവിടെ ഉണ്ടായിരുന്നു. ചൈനയും അമേരിക്കയുമടക്കമുള്ള വിദേശ ശക്തികളുടെ ഗൂഢാലോചനയായിരുന്നു ഇതിന് പിന്നിലെന്നും കങ്കണ പറഞ്ഞിരുന്നു.</p>
<p>2020-21ല്&#x200d; കേന്ദ്രം കൊണ്ടുവന്ന കാര്&#x200d;ഷിക ബില്ലിനെതിരെ പ്രതിഷേധം നടന്നപ്പോഴും കങ്കണ വിവാദ പരാമര്&#x200d;ശം നടത്തിയിരുന്നു. നൂറ് രൂപ കൊടുത്താല്&#x200d; ഏത് സമരത്തിന്റെയും ഭാഗമാവുന്നവരാണ് അതിലെ സ്ത്രീകളെന്ന നടിയുടെ പരാമര്&#x200d;ശം വലിയ വിവാദമായിരുന്നു. പിന്നീട് ഈ പരാമര്&#x200d;ശത്തിന്റെ പേരില്&#x200d; കങ്കണയെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ മുഖത്തടിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായാണ് 2020 നവംബർ മുതൽ 2021 ഡിസംബർ വരെ കർഷകർ സമരം ചെയ്തത്. ഇതിനു പിന്നാലെ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kangana-caught-in-controversy-again-protest-against-reference-to-mahatma-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയും കൈവിട്ടു, ഒറ്റയ്ക്കായി കങ്കണ; അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് വിവാദത്തില്&#x200d; നിന്ന് തടിയൂരി</title>
		<link>https://www.chandrikadaily.com/bjp-also-gave-up-kangana-alone-shrugged-off-the-controversy-saying-the-comment-was-personal.html</link>
					<comments>https://www.chandrikadaily.com/bjp-also-gave-up-kangana-alone-shrugged-off-the-controversy-saying-the-comment-was-personal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Sep 2024 03:25:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kangana ranaut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310767</guid>

					<description><![CDATA[സംഭവത്തില്&#x200d; ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയാണ് കങ്കണയെ പരസ്യമായി തള്ളിപ്പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പിയും തള്ളി പറഞ്ഞതോടെ കാര്&#x200d;ഷിക ബില്ലുകളില്&#x200d; താന്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; വ്യക്തിപരമായ നിലപാടെന്ന് വിശദീകരിച്ച് നടിയും എം.പിയുമായ കങ്കണ റണാവത്ത്. വിവാദമായ 3 കാര്&#x200d;ഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന നിലപാടിലാണ് കങ്കണ കുഴപ്പത്തിലായത്. സംഭവത്തില്&#x200d; ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയാണ് കങ്കണയെ പരസ്യമായി തള്ളിപ്പറഞ്ഞത്.</p>
<p>ഇത്തരം കാര്യങ്ങളില്&#x200d; അഭിപ്രായം പറയാന്&#x200d; ചുമതലപ്പെടുത്തിയ ആളല്ല കങ്കണയെന്നും അവര്&#x200d; പറഞ്ഞ അഭിപ്രായം തീര്&#x200d;ത്തും വ്യക്തിപരമാണെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനം നടത്തി വിമര്&#x200d;ശിച്ചു. പിന്നാലെയാണ് കങ്കണ സമൂഹ മാധ്യമമായ എക്‌സില്&#x200d; പങ്കുവച്ച കുറിപ്പില്&#x200d; കാര്&#x200d;ഷിക ബില്ലുകളുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനകള്&#x200d; തീര്&#x200d;ത്തും വ്യക്തിപരമാണെന്നും അത് ഏതെങ്കിലും രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ നിലപാടുമായി ബന്ധപ്പെട്ടതല്ലെന്നും കുറിപ്പിട്ടത്.</p>
<p>ഹിമാചല്&#x200d; പ്രദേശിലെ മാണ്ടിയില്&#x200d; ഇന്നലെ മാധ്യമപ്രവര്&#x200d;ത്തകരോടാണ് അവര്&#x200d; വിവാദ വിഷയത്തിലെ അഭിപ്രായം പറഞ്ഞത്. തന്റെ പ്രസ്താവന വിവാദമാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സംസാരിക്കുന്നതെന്നും മൂന്ന് കാര്&#x200d;ഷിക നിയമങ്ങളും തിരികെ കൊണ്ടുവരണം എന്നാണ് തന്റെ നിലപാടെന്നും അവര്&#x200d; പറഞ്ഞിരുന്നു.</p>
<p>കാര്&#x200d;ഷിക നിയമങ്ങള്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് ഗുണം ചെയ്യും, കര്&#x200d;ഷകര്&#x200d; രാജ്യത്തിന്റെ വികസനത്തില്&#x200d; വലിയ പങ്കാണ് വഹിക്കുന്നത്, കര്&#x200d;ഷക നിയമങ്ങള്&#x200d;ക്കെതിരെ സമരം ചെയ്തത് ചില സംസ്ഥാനത്ത് നിന്നുള്ള ആളുകള്&#x200d; മാത്രമാണ് തുടങ്ങിയ പരാമര്&#x200d;ശങ്ങളും അവര്&#x200d; നടത്തിയിരുന്നു. കര്&#x200d;ഷക സമരം ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭത്തിന് സമാനമായ സ്ഥിതി ഇന്ത്യയിലുണ്ടാക്കാന്&#x200d; വേണ്ടി സൃഷ്ടിച്ചതാണെന്നും അവര്&#x200d; വിമര്&#x200d;ശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-also-gave-up-kangana-alone-shrugged-off-the-controversy-saying-the-comment-was-personal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കങ്കണയെ തള്ളി ബി.ജെ.പി; കര്&#x200d;ഷക സമരത്തിനെതിരായ പരാമർശത്തിൽ അതൃപ്തി</title>
		<link>https://www.chandrikadaily.com/bjp-rejects-kangana-dissatisfied-with-remarks-against-farmers-strike.html</link>
					<comments>https://www.chandrikadaily.com/bjp-rejects-kangana-dissatisfied-with-remarks-against-farmers-strike.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Aug 2024 13:10:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kangana ranaut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307420</guid>

					<description><![CDATA[‘രാജ്യത്തെ കര്&#x200d;ഷക സമരം ഇന്ത്യയെ ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യത്തിലേക്ക് നയിക്കും,’ എന്നായിരുന്നു കങ്കണയുടെ പരാമര്&#x200d;ശം.]]></description>
										<content:encoded><![CDATA[<p>മാണ്ഡി ബി.ജെ.പി എം.പിയും ബോളിവുഡ് അഭിനേത്രിയുമായ കങ്കണ റണൗത്തിനെ തള്ളി പാര്&#x200d;ട്ടി നേതൃത്വം. കര്&#x200d;ഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ വിവാദ പരാമര്&#x200d;ശത്തില്&#x200d; ബി.ജെ.പി അതൃപ്തി പ്രകടിപ്പിച്ചു. പാര്&#x200d;ട്ടി നയങ്ങള്&#x200d; പറയാന്&#x200d; ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു.</p>
<p>‘രാജ്യത്തെ കര്&#x200d;ഷക സമരം ഇന്ത്യയെ ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യത്തിലേക്ക് നയിക്കും,’ എന്നായിരുന്നു കങ്കണയുടെ പരാമര്&#x200d;ശം. കര്&#x200d;ഷക സമരത്തിന് പിന്നില്&#x200d; വിദേശിയരായ ഗൂഢാലോചനക്കാരുണ്ട്. കേന്ദ്ര സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നടപടികളാണ് സമരത്തെ മോശപ്പെട്ട സാഹചര്യത്തിലേക്ക് കൊണ്ടുപോകാതിരുന്നതെന്നും കങ്കണ പറഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d; ഈ പരാമര്&#x200d;ശത്തെ തള്ളിയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്. എക്സില്&#x200d; പങ്കുവെച്ച ഒരു വീഡിയോയിലാണ് കങ്കണ ഇത്തരത്തില്&#x200d; വിവാദ പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയത്.</p>
<p>കര്&#x200d;ഷക സമരം നിലയുറച്ച പ്രദേശങ്ങളില്&#x200d; മൃതദേഹങ്ങള്&#x200d; തൂങ്ങിക്കിടക്കുന്നതായി കാണാമായിരുന്നെന്നും വ്യാപകമായി ബലാത്സംഗം നടന്നിരുന്നതായും കങ്കണ ആരോപിച്ചിരുന്നു. തുടര്&#x200d;ന്ന് രൂക്ഷ വിമര്&#x200d;ശനങ്ങളാണ് ബി.ജെ.പി എം.പിക്കെതിരെ സോഷ്യല്&#x200d; മീഡിയയിലും മറ്റും ഉയര്&#x200d;ന്നത്.</p>
<p>പരാമര്&#x200d;ശം വിവാദമായതോടെയാണ് കങ്കണയെ തള്ളി ബി.ജെ.പി നേതൃത്വം രംഗത്തെത്തിയത്. കാര്&#x200d;ഷിക നിയമങ്ങള്&#x200d; പിന്&#x200d;വലിച്ചതിന് ശേഷവും സമരം നടത്തുന്ന കര്&#x200d;ഷകര്&#x200d;ക്ക് പിന്നില്&#x200d; പ്രവര്&#x200d;ത്തിക്കുന്നത് വിദേശ ശക്തികളാണെന്നും സ്വാര്&#x200d;ത്ഥ താത്പര്യങ്ങളാണെന്നും കങ്കണ വീഡിയോയില്&#x200d; പറയുന്നു. ഇന്ത്യയ്ക്ക് അകത്തുള്ളവരുടെ സഹായത്താലാണ് ഈ ശക്തികള്&#x200d; പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കുന്നതെന്നും കങ്കണ ആരോപിച്ചിരുന്നു.</p>
<p>കങ്കണയുടെ പരാമര്&#x200d;ശങ്ങള്&#x200d; പഞ്ചാബ് ബി.ജെ.പിക്ക് അംഗീകരിക്കാന്&#x200d; കഴിയുന്നതല്ല. ഇത്തരം അഭിപ്രായങ്ങളില്&#x200d; നിന്ന് കങ്കണ വിട്ടുനില്&#x200d;ക്കണമെന്ന് മുതിര്&#x200d;ന്ന ബി.ജെ.പി നേതാവ് ഹര്&#x200d;ജിത് ഗരേവാള്&#x200d; പറഞ്ഞു. കര്&#x200d;ഷകരെക്കുറിച്ച് സംസാരിക്കുന്നത് കങ്കണയുടെ വകുപ്പല്ല, കങ്കണയുടെ പ്രസ്താവന വ്യക്തിപരമാണെന്നും ഗരേവാള്&#x200d; ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.</p>
<p>പ്രതിപക്ഷം ഏത് ആയുധമാണോ ബി.ജെ.പിക്കെതിരെ ഉപയോഗിക്കുന്നത്, അതേ ആയുധമാണ് കങ്കണയും ഉപയോഗിച്ചതെന്നും ഗരേവാള്&#x200d; പറഞ്ഞു. സെന്&#x200d;സിറ്റാവായതും മതപരമായതുമായ വിഷയങ്ങളില്&#x200d; കങ്കണ അഭിപ്രായങ്ങള്&#x200d; പറയരുതെന്നും ഗരേവാള്&#x200d; പറഞ്ഞു. എന്നാല്&#x200d; പ്രതിപക്ഷം ബി.ജെ.പിയുടെ നീക്കത്തെ മറ്റൊരു യു-ടേര്&#x200d;ണായി വിശേഷിപ്പിക്കുകയും ചെയ്തു.</p>
<p>മുമ്പ് 100രൂപയും 200രൂപയും കൊടുത്തിട്ടാണ് കര്&#x200d;ഷകര്&#x200d; സമരത്തില്&#x200d; പോയിരിക്കുന്നതെന്ന് കങ്കണ പറഞ്ഞിരുന്നു. ഇതില്&#x200d; പ്രതിഷേധിച്ച് കുല്&#x200d;വീന്ദര്&#x200d; കൗര്&#x200d; എന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ വിമാനത്താവളത്തില്&#x200d; വെച്ച് കങ്കണ റണാവത്തിന്റെ മുഖത്തടിച്ചിരുന്നു. ഹിമാചല്&#x200d; പ്രദേശിലെ മാണ്ഡി മണ്ഡലത്തില്&#x200d; നിന്നും എം.പിയായി തെരഞ്ഞെടുക്കപെട്ട കങ്കണ ദല്&#x200d;ഹിയിലേക്ക് പോകാന്&#x200d; വിമാനത്താവളത്തില്&#x200d; എത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് അവരുടെ മുഖത്തടിച്ചത്. സംഭവത്തെ തുടര്&#x200d;ന്ന് പൊലീസ് കുല്&#x200d;വീന്ദര്&#x200d; കൗറിനെ അറസ്റ്റ് ചെയ്തിരുന്നു.</p>
<p>എന്നാല്&#x200d; സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് നിരവധി ആളുകളും രംഗത്തെത്തിയിരുന്നു. അതേസമയം തനിക്ക് നേരെയുണ്ടായ അതിക്രമത്തില്&#x200d; മൗനം പാലിച്ച ബോളിവുഡ് താരങ്ങള്&#x200d;ക്കെതിരെ കങ്കണ വിമര്&#x200d;ശനം ഉയര്&#x200d;ത്തിയിരുന്നു. തന്റെ പ്രതികരണം ഇന്&#x200d;സ്റ്റഗ്രാമില്&#x200d; സ്റ്റോറിയായിട്ട കങ്കണ പിന്നീട് അത് ഡിലീറ്റ് ചെയ്യുകയുമുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-rejects-kangana-dissatisfied-with-remarks-against-farmers-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കങ്കണാ റണാവത്തിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹരജി; കോടതി നോട്ടീസ് അയച്ചു</title>
		<link>https://www.chandrikadaily.com/petition-challenging-kangana-ranauts-election-court-sent-notice.html</link>
					<comments>https://www.chandrikadaily.com/petition-challenging-kangana-ranauts-election-court-sent-notice.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 25 Jul 2024 05:27:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[court notice]]></category>
		<category><![CDATA[election]]></category>
		<category><![CDATA[kangana ranaut]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303691</guid>

					<description><![CDATA[മാണ്ഡിയില്&#x200d; നിന്നുള്ള കങ്കണ റണാവത്തിന്റെ വിജയം റദ്ദാക്കണമെന്നും ഹര്&#x200d;ജിയില്&#x200d; ആവശ്യമുണ്ട്]]></description>
										<content:encoded><![CDATA[<p>നാമനിര്&#x200d;ദ്ദേശ പത്രിക കാരണമില്ലാതെ തെറ്റായി നിരസിച്ചു എന്ന് ചൂണ്ടിക്കാട്ടി മാണ്ഡി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്&#x200d; ആവശ്യപ്പെട്ടുള്ള കിന്നൗര്&#x200d; സ്വദേശി ലായക് റാം നേഗിയുടെ ഹര്&#x200d;ജിയില്&#x200d; കങ്കണ റണാവത്തിന് ഹിമാചല്&#x200d; ഹൈക്കോടതി നോട്ടീസ് അയച്ചു. തന്റെ നാമനിര്&#x200d;ദ്ദേശ പത്രികകള്&#x200d; റിട്ടേണിംഗ് ഓഫീസര്&#x200d; (ഡെപ്യൂട്ടി കമ്മീഷണര്&#x200d;, മാണ്ഡി) തെറ്റായി നിരസിച്ചതാണെന്നാണ് ഹര്&#x200d;ജിക്കാരനായ ലായക് റാം നേഗിയുടെ വാദം.</p>
<p>മുൻ സർക്കാർ ജീവനക്കാരനും കിന്നൗർ സ്വദേശിയുമായ നേഗി താൻ സർവീസിൽനിന്ന് സ്വമേധയാ വിരമിച്ചെന്ന് വ്യക്തമാക്കി ജോലി ചെയ്ത വകുപ്പിൽനിന്ന് കുടിശ്ശികയില്ല എന്ന സർട്ടിഫിക്കറ്റ് നാമനിർദേശപത്രികക്കൊപ്പം ഹാജരാക്കിയിരുന്നു. എന്നാൽ വൈദ്യുതി, വെള്ളം, ടെലിഫോൺ വകുപ്പുകളിൽ നിന്നുള്ള കുടിശ്ശികയില്ല സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട വരണാധികാരി പത്രിക നിരസിച്ചെന്നും നേഗി ആരോപിക്കുന്നു.</p>
<p>മാണ്ഡിയില്&#x200d; നിന്നുള്ള കങ്കണ റണാവത്തിന്റെ വിജയം റദ്ദാക്കണമെന്നും ഹര്&#x200d;ജിയില്&#x200d; ആവശ്യമുണ്ട്. ഈ ഹർജി പരിഗണിക്കവെയാണ് കങ്കണ റണാവത്തിന് നോട്ടീസ് അയയ്ക്കാൻ ബുധനാഴ്ച കോടതി നിർദ്ദേശിച്ചത്. ഓഗസ്റ്റ് 21നകം മറുപടി നല്&#x200d;കണമെന്നാണ് ജസ്റ്റിസ് ജ്യോത്സ്ന റേവാള്&#x200d; കങ്കണ റണാവത്തിന് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/petition-challenging-kangana-ranauts-election-court-sent-notice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കങ്കണ റണാവത്തിനെ തല്ലിയ സംഭവം; സി.ഐ.എസ്.എഫ് കോൺസ്റ്റബിളിന് സ്ഥലംമാറ്റം</title>
		<link>https://www.chandrikadaily.com/the-incident-of-beating-kangana-ranaut-transfer-of-cisf-constable.html</link>
					<comments>https://www.chandrikadaily.com/the-incident-of-beating-kangana-ranaut-transfer-of-cisf-constable.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 04 Jul 2024 05:07:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[CISF Constable]]></category>
		<category><![CDATA[kangana ranaut]]></category>
		<category><![CDATA[Transfer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301766</guid>

					<description><![CDATA[ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് കുല്&#x200d;വീന്ദര്&#x200d; കൗറിനെ സ്ഥലംമാറ്റിയതെന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങള്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ഹിമാചല്&#x200d; പ്രദേശിലെ മാണ്ഡിയില്&#x200d; നിന്നുള്ള ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സംഭവത്തില്&#x200d; സെന്&#x200d;ട്രല്&#x200d; ഇന്&#x200d;ഡസ്ട്രിയല്&#x200d; സെക്യൂരിറ്റി ഫോഴ്‌സ് കോണ്&#x200d;സ്റ്റബിള്&#x200d; കുല്&#x200d;വീന്ദര്&#x200d; കൗറിന് സ്ഥലം മാറ്റം. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് കുല്&#x200d;വീന്ദര്&#x200d; കൗറിനെ സ്ഥലംമാറ്റിയതെന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങള്&#x200d; അറിയിച്ചു. ഇവര്&#x200d;ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും അന്തിമ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; നടപടിയെടുക്കുമെന്നും അധികൃതര്&#x200d; പറഞ്ഞു.</p>
<p>കര്&#x200d;ണാടക സി.ഐ.എസ്.എഫിന്റെ പത്താം ബറ്റാലിയനിലേക്കാണ് കൗറിനെ മാറ്റിയത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനും മറ്റ് പ്രധാന പ്രദേശങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നത് പത്താം ബറ്റാലിയനാണ്. അന്വേഷണം നീതിയുക്തമാണെന്ന് ഉറപ്പാക്കാനാണ് ഇവരെ സ്ഥലം മാറ്റിയതെന്ന് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. എന്നിരുന്നാലും പത്താം ബറ്റാലിയനിലെ ഏത് പോസ്റ്റിലേക്കാണ് കൗറിനെ മാറ്റിയതെന്ന് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഇവരുടെ ഭര്&#x200d;ത്താവ് ഛത്തീസ്ഗഢ് എയര്&#x200d;പോര്&#x200d;ട്ടില്&#x200d; സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായി ജോലിയില്&#x200d; തുടരുന്നുണ്ട്.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് കൗര്&#x200d; സസ്പെന്&#x200d;ഷനില്&#x200d; ആയിരുന്നു. ജൂണ്&#x200d; ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഛത്തീസ്ഗഢ് വിമാനത്താവളത്തില്&#x200d; വെച്ച് കുല്&#x200d;വീന്ദര്&#x200d; കൗര്&#x200d; കങ്കണയുടെ മുഖത്തടിക്കുകയായിരുന്നു. കര്&#x200d;ഷക സമരത്തിനെതിരെയുള്ള കങ്കണയുടെ പരാമര്&#x200d;ശത്തില്&#x200d; രോഷാകുലയായതിനാലാണ് താന്&#x200d; കങ്കണയുടെ മുഖത്തടിച്ചതെന്ന് കൗര്&#x200d; പറഞ്ഞിരുന്നു.</p>
<p>നൂറ് രൂപ കിട്ടാനാണ് കര്&#x200d;ഷകര്&#x200d; സമരത്തിന് പോയിരിക്കുന്നതെന്നായിരുന്നു കങ്കണയുടെ പരാമര്&#x200d;ശം. കങ്കണ ഈ പ്രസ്താവന പറയുമ്പോള്&#x200d; തന്റെ മാതാവും സമരത്തില്&#x200d; ഉണ്ടായിരുന്നെന്നും കര്&#x200d;ഷകസമരത്തില്&#x200d; പങ്കെടുക്കാന്&#x200d; കങ്കണ തയാറാകുമോയെന്നും കൗര്&#x200d; ചോദിച്ചു.</p>
<p>അതേ സമയം വിമാനത്താവളത്തില്&#x200d; വെച്ച് തനിക്ക് മര്&#x200d;ദനമേറ്റെന്നും ഉദ്യോഗസ്ഥ തന്നെ തല്ലുകയായിരുന്നെന്നും പഞ്ചാബില്&#x200d; തീവ്രവാദം വര്&#x200d;ധിച്ചെന്നും കങ്കണ പ്രസ്താവിച്ചു. തന്നെ കാത്ത് നിന്ന് മര്&#x200d;ദിക്കുകയായിരുന്നെന്നും സെക്യൂരിറ്റി ചെക്കിങ്ങിനിടെയാണ് തനിക്ക് മര്&#x200d;ദനമേറ്റതെന്നും അവര്&#x200d; പറഞ്ഞിരുന്നു. കങ്കണയുടെ പരാതിയെ തുടര്&#x200d;ന്ന് ഉദ്യോഗസ്ഥയെ സി.ഐ.എസ്.എഫ് സസ്പെന്&#x200d;ഡ് ചെയ്തിരുന്നു.</p>
<p>കിസാന്&#x200d; മോര്&#x200d;ച്ചയും കിസാന്&#x200d; മസ്ദൂര്&#x200d; മോര്&#x200d;ച്ചയും ഉള്&#x200d;പ്പടെ നിരവധി കര്&#x200d;ഷക സംഘടനകള്&#x200d; കൗറിന് പിന്തുണയുമായി എത്തിയിരുന്നു. തമിഴ് നാട്ടിലെ പെരിയാര്&#x200d; ദ്രാവിഡ കഴകം പാര്&#x200d;ട്ടി അവര്&#x200d;ക്ക് സ്വര്&#x200d;ണ മോതിരം സമ്മാനമായി നല്&#x200d;കാന്&#x200d; തീരുമാനിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-of-beating-kangana-ranaut-transfer-of-cisf-constable.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കങ്കണയെ മുഖത്തടിച്ച സിഐഎസ്എഫ് കോണ്&#x200d;സ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്ത് ഗായകന്&#x200d; വിശാല്&#x200d; ദദ്ലാനി</title>
		<link>https://www.chandrikadaily.com/singer-vishal-dadlani-offers-job-to-cisf-constable-who-slapped-kangana.html</link>
					<comments>https://www.chandrikadaily.com/singer-vishal-dadlani-offers-job-to-cisf-constable-who-slapped-kangana.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Jun 2024 13:55:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kangana ranaut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299633</guid>

					<description><![CDATA[കേന്ദ്ര സര്&#x200d;ക്കരിന്റെ വിവാദ കാര്&#x200d;ഷിക നിയമങ്ങള്&#x200d;ക്കെതിരെ പ്രതിഷേധിച്ച കര്&#x200d;ഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണു പ്രകോപനത്തിനിടയാക്കിയത്.]]></description>
										<content:encoded><![CDATA[<p>ചണ്ഡിഗഡ് വിമാനത്താവളത്തില്&#x200d; വച്ച് കങ്കണ റണൗട്ടിനെ തല്ലിയ സിഐഎസ്എഫ് കോണ്&#x200d;സ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്ത് ഗായകനും സംഗീത സംവിധായകനുമായ വിശാല്&#x200d; ദദ്ലാനി. സിഐഎസ്എഫ് കോണ്&#x200d;സ്റ്റബിളിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാല്&#x200d; &#8216;ജോലി ഉറപ്പാക്കാന്&#x200d;&#8217; ആഗ്രഹിക്കുന്നതായും പറഞ്ഞു. ഇന്&#x200d;സ്റ്റാഗ്രാം സ്റ്റോറിയില്&#x200d; കുറിപ്പ് പങ്കിട്ടുകൊണ്ടായിരുന്നു വിശാലിന്റെ പ്രതികരണം.</p>
<p>&#8221;ഞാന്&#x200d; ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കുന്നില്ല, എന്നാല്&#x200d; ഈ ഉദ്യോഗസ്ഥരുടെ രോഷത്തിന്റെ ആവശ്യകത ഞാന്&#x200d; പൂര്&#x200d;ണമായും മനസ്സിലാക്കുന്നു. അവര്&#x200d;ക്കെതിരെ സിഐഎസ്എഫ് എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കില്&#x200d;, അവള്&#x200d; അത് സ്വീകരിക്കാന്&#x200d; തീരുമാനിച്ചാല്&#x200d; അവള്&#x200d;ക്കായി കാത്തിരിക്കുന്ന ഒരു ജോലി ഉണ്ടെന്ന് ഞാന്&#x200d; ഉറപ്പാക്കുന്നു. ജയ് ഹിന്ദ്. ജയ് ജവാന്&#x200d;. ജയ് കിസാന്&#x200d;.&#8221; അദ്ദേഹം എഴുതി.</p>
<p>ജൂണ്&#x200d; ആറിന് ഛണ്ഡീഗഢ് എയര്&#x200d;പോര്&#x200d;ട്ടില്&#x200d;വച്ചാണ് കങ്കണക്ക് അടിയേറ്റത്. ഡല്&#x200d;ഹിയിലേക്ക് പോകാനെത്തിയപ്പോള്&#x200d; സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്&#x200d;വീന്ദര്&#x200d; കൗര്&#x200d; കങ്കണയുടെ മുഖത്തടിച്ചെന്നാണ് ആരോപണം. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.</p>
<p>കുല്&#x200d;വീന്ദര്&#x200d; കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സര്&#x200d;വീസില്&#x200d;നിന്നു സസ്പെന്&#x200d;ഡ് ചെയ്തിരിക്കുകയാണ്. കേന്ദ്ര സര്&#x200d;ക്കരിന്റെ വിവാദ കാര്&#x200d;ഷിക നിയമങ്ങള്&#x200d;ക്കെതിരെ പ്രതിഷേധിച്ച കര്&#x200d;ഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണു പ്രകോപനത്തിനിടയാക്കിയത്. കുല്&#x200d;വീന്ദര്&#x200d; കൗറിന് പിന്തുണയുമായി കര്&#x200d;ഷക സംഘടനകളടക്കം രംഗത്ത് വന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/singer-vishal-dadlani-offers-job-to-cisf-constable-who-slapped-kangana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/the-cisf-woman-constable-who-slapped-kanganas-hand-was-arrested.html</link>
					<comments>https://www.chandrikadaily.com/the-cisf-woman-constable-who-slapped-kanganas-hand-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 07 Jun 2024 12:13:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cisf officer]]></category>
		<category><![CDATA[kangana ranaut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299548</guid>

					<description><![CDATA[ആക്രമണത്തിന് പിന്നാലെ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിരുന്നു]]></description>
										<content:encoded><![CDATA[<p>മൊഹാലി: കർഷക സമരത്തെ ഇകഴ്ത്തിയതിനുള്ള പ്രതികാരമായി ബോളിവുഡ് നടിയും ബി.ജെ.പിയുടെ നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്&#x200d;റെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ. കുല്&#x200d;വിന്ദര്&#x200d; കൗറിനെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പിന്നാലെ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിരുന്നു.</p>
<p>കഴിഞ്ഞ ദിവസം ഡല്&#x200d;ഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കങ്കണയുടെ കരണത്തടിച്ചത്. പതിവ് സുരക്ഷ പരിശോധനക്കു പിന്നാലെയാണ് കങ്കണയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്&#x200d;വിന്ദര്&#x200d; കൗർ മർദിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-cisf-woman-constable-who-slapped-kanganas-hand-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആസ്തി 91 കോടി, 50 LIC പോളിസികള്&#x200d;, എട്ട് ക്രിമിനല്&#x200d; കേസുകള്&#x200d;; വിവരങ്ങള്&#x200d; പുറത്ത്‌വിട്ട് കങ്കണ റണൗട്ട്</title>
		<link>https://www.chandrikadaily.com/91-crore-assets-50-lic-policies-eight-criminal-cases-kangana-ran-out-after-releasing-the-information.html</link>
					<comments>https://www.chandrikadaily.com/91-crore-assets-50-lic-policies-eight-criminal-cases-kangana-ran-out-after-releasing-the-information.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 15 May 2024 07:22:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kangana ranaut]]></category>
		<category><![CDATA[properties]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297738</guid>

					<description><![CDATA[ബാന്ദ്രയിലെ അപാര്&#x200d;ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞടുപ്പില്&#x200d; മണ്ഡി മണ്ഡലത്തില്&#x200d; ബിജെപി സ്ഥാനാര്&#x200d;ത്ഥിയായി മത്സരിക്കുന്ന കങ്കണ റണൗട്ടിന്റെ സ്വത്ത് വിവരങ്ങള്&#x200d; പുറത്ത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് താരം സ്വത്ത് വിവരങ്ങള്&#x200d; വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് താരം നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിച്ചത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ സത്യവാങ്മൂലത്തില്&#x200d; വ്യക്തമാക്കിയിരിക്കുന്നത്.</p>
<p>8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉള്&#x200d;പ്പെടെ 91.5 കോടി രൂപയിലധികം ആസ്തി, 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്&#x200d;ണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വത്തില്&#x200d; ഉണ്ട്. കൂടാതെ മൂന്നു ആഢംബര കാറുകളും കണക്കിലുണ്ട്. 98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ലു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്&#x200d;സ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മേബാക്ക് എന്നിവയാണ് താരത്തിന്റെ ആഢംബര കാറുകള്&#x200d;. കങ്കണയുടെ പേരില്&#x200d; 50 എല്&#x200d; ഐസി പോളിസികളുണ്ട്.</p>
<p>മുംബൈയില്&#x200d; മൂന്നു ഫ്‌ളാറ്റുകളും മണാലിയില്&#x200d; ഒരു ബംഗ്ലാവും ഉണ്ട്. ബാന്ദ്രയിലെ അപാര്&#x200d;ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും. മണാലിയിലെ വസതിയുടെ മൂല്യം 7.97 കോടി രൂപയാണ്. കങ്കണയുടെ പേരില്&#x200d; 8 ക്രിമിനല്&#x200d; കേസുകളുണ്ട്. ഇതില്&#x200d; മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിര്&#x200d;ദേശപത്രികയില്&#x200d; കങ്കണ റണൗട്ട് നല്&#x200d;കിയിരിക്കുന്നത്. ജൂണ്&#x200d; ഒന്നിന് മാണ്ഡിയില്&#x200d; നടക്കുന്ന തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് കങ്കണ റണൗട്ടിന്റെ എതിര്&#x200d; സ്ഥാനാര്&#x200d;ഥി. അമ്മയ്ക്കും സഹോദരിക്കുമൊപ്പമെത്തി ഇന്നലെയാണ് കങ്കണ റണൗത്ത് നാമനിര്&#x200d;ദേശപത്രിക സമര്&#x200d;പ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/91-crore-assets-50-lic-policies-eight-criminal-cases-kangana-ran-out-after-releasing-the-information.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയിലെ വിമതർ യോഗം ചേർന്നു; കങ്കണ റണാവത്തിന് ഭീഷണി</title>
		<link>https://www.chandrikadaily.com/bjp-dissidents-held-meeting-threat-to-kangana-ranaut.html</link>
					<comments>https://www.chandrikadaily.com/bjp-dissidents-held-meeting-threat-to-kangana-ranaut.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Mar 2024 10:44:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kangana ranaut]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[threat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294056</guid>

					<description><![CDATA[ബി.ജെ.പിയുടെ കണക്കുകൂട്ടലുകളും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുടെ സാധ്യതകളും തകർക്കാൻ ഈ വിമതർക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.]]></description>
										<content:encoded><![CDATA[<p>പ്രാദേശിക ബി.ജെ.പി നേതാക്കൾ യോഗം ചേർന്നത് ഹിമാചൽ പ്രദേശിലെ മാണ്ഡി പാർലമെൻ്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും നടിയുമായ കങ്കണ റണാവത്തിന് വൻ ഭീഷണിയായി. രാജ്യവും സിനിമ ലോകവും ഏറെ ഉറ്റുനോക്കുന്ന മത്സരമാണ് മാണ്ഡിയിൽ നടക്കുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ് ആണ് നിലവിലെ മാണ്ഡിയിലെ എം.പി.</p>
<p>ടിക്കറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പിയുടെ 3 നേതാക്കൾ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ബി.ജെ.പിയുടെ കണക്കുകൂട്ടലുകളും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുടെ സാധ്യതകളും തകർക്കാൻ ഈ വിമതർക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.</p>
<p>മുൻ ബി.ജെ.പി എംപി മഹേശ്വർ സിങ്ങിൻ്റെ മകൻ ഹിതേശ്വർ സിംഗ്, മുൻ സംസ്ഥാന ബി.ജെ.പി ജനറൽ സെക്രട്ടറി രാം സിങ്, മുൻ അന്നി എം.എൽ.എ കിഷോരി ലാൽ സാഗർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്ത പ്രമുഖർ. മുൻ മുഖ്യമന്ത്രി ജയ് റാം താക്കൂർ മാർച്ച് 26 ന് രാത്രി കുളുവിൽ ഉണ്ടായിരുന്നു.</p>
<p>അദ്ദേഹം മഹേശ്വര് സിങ്ങുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ ഹിതേശ്വർ 8 അസംതൃപ്തരായ ബി.ജെ.പി നേതാക്കളുമായി തന്ത്രങ്ങൾ മെനയുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് രാം സിംഗ് പാർട്ടിയിൽ നിന്ന് അകന്നിരുന്നു.</p>
<p>സംസ്ഥാന ബി.ജെ.പി നേതൃത്വം കോൺഗ്രസ് നേതാക്കളെ കെട്ടിപ്പിടിക്കുകയാണെന്നും എന്നാൽ പാർട്ടിക്ക് ജീവിതം മുഴുവൻ സമർപ്പിച്ചവരെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-dissidents-held-meeting-threat-to-kangana-ranaut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
