<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kannur violence &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kannur-violence/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 03 Sep 2019 04:26:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kannur violence &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വധശ്രമക്കേസ്; മജിസ്‌ട്രേറ്റിന്റെ മേല്&#x200d;നോട്ടത്തില്&#x200d; അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.ഒ.ടി.നസീര്&#x200d; കോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/cot-naseer-in-court-against-an-shamseer.html</link>
					<comments>https://www.chandrikadaily.com/cot-naseer-in-court-against-an-shamseer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 03 Sep 2019 03:50:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AN Shamseer MLA]]></category>
		<category><![CDATA[cot naseer]]></category>
		<category><![CDATA[kannur violence]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137929</guid>

					<description><![CDATA[തനിക്കെതിരായ വധശ്രമക്കേസിൽ മജിസ്ട്രേറ്റിന്&#x200d;റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം.മുൻ നേതാവ് സി.ഒ.ടി.നസീർ കോടതിയിൽ ഹർജി നൽകി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹർജിയിൽ പറയുന്നു. എ.എൻ.ഷംസീർ എം.എൽ.എ.യ്ക്ക് ഗൂഢാലോചനയിൽ പങ്കുള്ളതായി മൊഴി നൽകിയിട്ടും എം.എൽ.എ.യുടെ മൊഴിയെടുക്കാൻ പോലും അന്വേഷണ സംഘം തയ്യാറായില്ല. അന്വേഷണത്തിന് നേതൃത്വം നൽകിയ സി.ഐ.വി.കെ.വിശ്വംഭരനെയും അന്വേഷണസംഘത്തിലെ എസ്.ഐ. പി.എസ്.ഹരീഷിനെയും സ്ഥലം മാറ്റി. ഇതിനുശേഷം അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടി കാട്ടിയാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>തനിക്കെതിരായ വധശ്രമക്കേസിൽ മജിസ്ട്രേറ്റിന്&#x200d;റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം.മുൻ നേതാവ് സി.ഒ.ടി.നസീർ കോടതിയിൽ ഹർജി നൽകി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹർജിയിൽ പറയുന്നു.</p>



<p>എ.എൻ.ഷംസീർ എം.എൽ.എ.യ്ക്ക് ഗൂഢാലോചനയിൽ പങ്കുള്ളതായി മൊഴി നൽകിയിട്ടും എം.എൽ.എ.യുടെ മൊഴിയെടുക്കാൻ പോലും അന്വേഷണ സംഘം തയ്യാറായില്ല. അന്വേഷണത്തിന് നേതൃത്വം നൽകിയ സി.ഐ.വി.കെ.വിശ്വംഭരനെയും അന്വേഷണസംഘത്തിലെ എസ്.ഐ. പി.എസ്.ഹരീഷിനെയും സ്ഥലം മാറ്റി. ഇതിനുശേഷം അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടി കാട്ടിയാണ് സി ഒ ടി നസീർ ഹർജി നൽകിയത്. എം.എൽ.എ.യുടെ വ്യക്തിവിരോധമാണ് തനിക്കു നേരെയുള്ള അക്രമത്തിന് കാരണം. ഗൂഢാലോചനയിൽ പങ്കെടുത്തതിന് അറസ്റ്റിലായ പ്രതി എൻ.കെ.രാഗേഷിന് തന്നോട് വ്യക്തിവിരോധമില്ല. ഷംസീറിന്&#x200d;റെ അടുത്തയാളാണ് രാഗേഷ് എന്നും ഹർജിയിൽ വ്യക്തമാക്കുന്നു.</p>



<p>നഗരസഭാ സ്റ്റേഡിയം നവീകരണ പ്രവൃത്തിയിൽ അഴിമതിയാരോപിച്ച് നസീറിന്റെ നേതൃത്വത്തിലുള്ള കിവീസ് ക്ലബ്ബ് ലഘുലേഖ വിതരണം ചെയ്തിരുന്നു. മന്ത്രി ഇ.പി.ജയരാജൻ പങ്കെടുത്ത സ്റ്റേഡിയം നവീകരണ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ലഘുലേഖ വിതരണം ചെയ്തതെന്നും നസീർ ഹർജിയിൽ പറഞ്ഞു. അന്വേഷണസംഘം ആവശ്യപ്പെടുന്ന പക്ഷം മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകാനും താൻ തയ്യാറാണെന്നും നസീർ ഹർജിയിൽ പറയുന്നുണ്ട്. ഈ ലഘുലേഖയുടെ പകർപ്പും ഹർജിയൊടൊപ്പം നൽകി. അഡ്വ.സി.ഒ.ടി.സുവാദ് മുഖേനയാണ് ഹർജി നൽകിയത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി ഈ മാസം നാലിന് വീണ്ടും പരിഗണിക്കും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cot-naseer-in-court-against-an-shamseer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.ഒ.ടി നസീര്&#x200d; വധശ്രമം: ഗൂഢാലോചന  എംഎല്&#x200d;എ  ഉപയോഗിക്കുന്ന   ഇന്നോവയില്&#x200d; വെച്ച്; എ.എന്&#x200d; ഷംസീറിന് കുരുക്ക് മുറുകുന്നു</title>
		<link>https://www.chandrikadaily.com/conspiracy-for-naseer-murder-attempt-was-execut-in-the-casr-used-by-an-shamseer-mla.html</link>
					<comments>https://www.chandrikadaily.com/conspiracy-for-naseer-murder-attempt-was-execut-in-the-casr-used-by-an-shamseer-mla.html#respond</comments>
		
		<dc:creator><![CDATA[Guest]]></dc:creator>
		<pubDate>Tue, 02 Jul 2019 06:53:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AN Shamseer MLA]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[cot naseer]]></category>
		<category><![CDATA[kannur violence]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131726</guid>

					<description><![CDATA[സി.ഒ.ടി നസീര്&#x200d; വധശ്രമത്തിലെ പ്രതികള്&#x200d; ഗൂഢാലോചന നടത്തിയത് എ.എന്&#x200d; ഷംസീര്&#x200d; എംഎല്&#x200d;എ ഉപയോഗിക്കുന്ന വാഹനത്തില്&#x200d; വച്ചെന്ന് മൊഴി. മുഖ്യ പ്രതി പൊട്ടി സന്തോഷാണ് ഇതു സംബന്ധിച്ച മൊഴി നല്&#x200d;കിയത്. ഷംസീറിന്റെ സഹോദരന്&#x200d; എ.എന്&#x200d; ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണിത്. എ.എന്&#x200d; ഷംസീര്&#x200d; എംഎല്&#x200d;എയുടെ ഉറ്റ സഹായിയും സന്തത സഹചാരിയായ എന്&#x200d; .കെ.രാഗേഷ് പ്രധാന പ്രതിയായ പൊട്ടി സന്തോഷുമായി നസീറിനെ അക്രമിക്കാനുള്ള ഗൂഢാലോചാന നടത്തിയത് ഷംസീര്&#x200d; ഉപയോഗിക്കുന്ന വാഹനത്തില്&#x200d; വെച്ചാണെന്നാണ് പൊട്ടി സന്തോഷ് മൊഴി നല്&#x200d;കിയിരിക്കുന്നത്. KLO7 സി.ഡി [&#8230;]]]></description>
										<content:encoded><![CDATA[
<p>സി.ഒ.ടി നസീര്&#x200d; വധശ്രമത്തിലെ പ്രതികള്&#x200d; ഗൂഢാലോചന നടത്തിയത് എ.എന്&#x200d; ഷംസീര്&#x200d; എംഎല്&#x200d;എ  ഉപയോഗിക്കുന്ന വാഹനത്തില്&#x200d; വച്ചെന്ന് മൊഴി. മുഖ്യ പ്രതി പൊട്ടി സന്തോഷാണ് ഇതു സംബന്ധിച്ച മൊഴി നല്&#x200d;കിയത്. ഷംസീറിന്റെ സഹോദരന്&#x200d; എ.എന്&#x200d; ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണിത്. </p>



<p>എ.എന്&#x200d; ഷംസീര്&#x200d; എംഎല്&#x200d;എയുടെ ഉറ്റ സഹായിയും സന്തത സഹചാരിയായ എന്&#x200d; .കെ.രാഗേഷ് പ്രധാന പ്രതിയായ പൊട്ടി സന്തോഷുമായി നസീറിനെ അക്രമിക്കാനുള്ള ഗൂഢാലോചാന നടത്തിയത് ഷംസീര്&#x200d; ഉപയോഗിക്കുന്ന വാഹനത്തില്&#x200d; വെച്ചാണെന്നാണ് പൊട്ടി സന്തോഷ് മൊഴി നല്&#x200d;കിയിരിക്കുന്നത്. KLO7 സി.ഡി 6887 എന്ന ഇന്നോവ കാറിലാണ് ഗൂഡാലോചന നടന്നത്. മിക്ക ദിവസങ്ങളിലും ഈ കാര്&#x200d; ഡ്രൈവ് ചെയ്യുന്നത് വധശ്രമ കേസില്&#x200d; നേരത്തെ അറസ്റ്റിലായ എന്&#x200d;.കെ.രാഗേഷാണ്.</p>



<p>വധശ്രമകേസില്&#x200d; എ.എന്&#x200d;.ഷംസീര്&#x200d; എം.എല്&#x200d;.എയുടെ കാര്&#x200d; അന്വേഷണ സംഘം കസ്റ്റഡിയില്&#x200d; എടുത്തേക്കുമെന്നാണ് വിവരം. എന്നാല്&#x200d; വാഹനം ഓടിച്ച പുല്യോട് ബ്രാഞ്ച്  സെക്രട്ടറിയായ എന്&#x200d;.കെ.രാഗേഷും ക്വട്ടേഷന്&#x200d; ഏറ്റെടുത്ത പൊട്ടിയന്&#x200d; സന്തോഷും മാത്രമാണ് ഉണ്ടായിരുന്നതെന്ന നിഗമനത്തിലാണ് നിലവില്&#x200d; അന്വേഷണ സംഘം. മറ്റ് തെളിവുകള്&#x200d; ലഭിച്ചിട്ടില്ല. <br>
അതേസമയം സംഭവ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും രാഗേഷിനെയും സന്തോഷിനെയും ഷംസീര്&#x200d; നിരവധി തവണ ഫോണ്&#x200d; ചെയ്തതായും പോലീസ് കണ്ടെത്തി. എ.എന്&#x200d; രാഗേഷില്&#x200d; കേസ് അന്വേഷണം അവസാനിപ്പിക്കാനായിരുന്നു പൊലീസ് നീക്കം. ഇതിന് ഇടയിലാണ് എ.എന്&#x200d;.ഷംസീറിനെതിരെ പൊട്ടി സന്തോഷ് മൊഴി നല്&#x200d;കിയത്. ന്നാല്&#x200d; വധശ്രമ കേസില്&#x200d; ഷംസീര്&#x200d; എംഎല്&#x200d;എയുടെ മൊഴി എടുക്കും.</p>



<p>എന്നാല്&#x200d; ഗൂഡാലോചന നടത്തിയ കാര്&#x200d; കസ്റ്റഡിയിലെടുക്കാനൊ ഉടമയെ ചോദ്യം ചെയ്യാനൊ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇത് വിവാദത്തിന് കാരണമായിട്ടുണ്ട്. കേസില്&#x200d; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു സി.ഒ.ടി നസീര്&#x200d;. ഇതിന് ഇടയിലാണ് എ.എന്&#x200d; ഷംസീറിന്റെ മൊഴി എടുക്കാന്&#x200d; അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.</p>



<p>മേയ് 18 ന് രാത്രിയിലാണ് മൂന്നംഗ സംഘം തലശ്ശേരിയില്&#x200d; നസീറിനെ ആക്രമിച്ചത്. അതേസമയം കണ്ണൂരില്&#x200d; വിവിധ ഭാഗങ്ങളില്&#x200d; രാഷ്ട്രീയ സംഘര്&#x200d;ഷങ്ങള്&#x200d; ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/conspiracy-for-naseer-murder-attempt-was-execut-in-the-casr-used-by-an-shamseer-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ മുരളീധരനു പിന്നാലെ നസീറിനെ കാണാന്&#x200d; പി ജയരാജനും എത്തി</title>
		<link>https://www.chandrikadaily.com/k-muraleedaran-and-p-jayarajan-meet-c-o-t-naseer.html</link>
					<comments>https://www.chandrikadaily.com/k-muraleedaran-and-p-jayarajan-meet-c-o-t-naseer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 May 2019 17:22:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cot naseer]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[p.jayarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127805</guid>

					<description><![CDATA[കോഴിക്കോട്: സി.പി.എം മുന്&#x200d; നേതാവും തലശ്ശേരി നഗരസഭ മുന്&#x200d; കൗണ്&#x200d;സിലറുമായ വടകരയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി സി.ഒ.ടി നസീറിനെ ആസ്പത്രിയില്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് കെ മുരളീധരനും ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിനും പിന്നാലെ പ്രതിസ്ഥാനത്തുള്ള സി.പി.എം നേതാവ് പി ജയരാജനുമെത്തി. മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന്&#x200d; നസീറിനെ കാണാന്&#x200d; പോയത്. നസീര്&#x200d; കഴിയുന്ന മുറിയില്&#x200d; അരമണിക്കൂറോളം പി ജയരാജന്&#x200d; ചെലവഴിച്ച ജയരാജന്&#x200d; സന്ദര്&#x200d;ശന വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് മുഖം കൊടുത്തില്ല. എന്നാല്&#x200d; നസീറിന് നേരെ നടന്ന ആക്രമണത്തില്&#x200d; തനിക്കും [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: സി.പി.എം മുന്&#x200d; നേതാവും തലശ്ശേരി നഗരസഭ മുന്&#x200d; കൗണ്&#x200d;സിലറുമായ വടകരയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി സി.ഒ.ടി നസീറിനെ ആസ്പത്രിയില്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് കെ മുരളീധരനും ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിനും പിന്നാലെ പ്രതിസ്ഥാനത്തുള്ള സി.പി.എം നേതാവ് പി ജയരാജനുമെത്തി. </p>



<p>മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന്&#x200d; നസീറിനെ കാണാന്&#x200d; പോയത്. നസീര്&#x200d; കഴിയുന്ന മുറിയില്&#x200d;  അരമണിക്കൂറോളം പി ജയരാജന്&#x200d; ചെലവഴിച്ച ജയരാജന്&#x200d; സന്ദര്&#x200d;ശന വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് മുഖം കൊടുത്തില്ല. എന്നാല്&#x200d; നസീറിന് നേരെ നടന്ന ആക്രമണത്തില്&#x200d; തനിക്കും പാര്&#x200d;ട്ടിക്കും പങ്കില്ലെന്ന് ജയരാജന്&#x200d; അവകാശപ്പെട്ടു. </p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpjayarajan.kannur%2Fposts%2F2395331227392800&#038;width=500" width="500" height="688" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>



<p>അതേസമയംകണ്ടാലറിയാവുന്ന മൂന്ന് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ തലശ്ശേരി പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സി.പി.എമ്മില്&#x200d; നിന്ന് പുറത്തേക്ക് വന്നതും പി ജയരാജനെതിരെ വടകരയില്&#x200d; മത്സരിച്ചതുമാണ് തന്നോടുള്ള സിപിഎം വിരോധത്തിന് കാരണമെന്നാണ് നസീറിന്റെ മൊഴി. തലശേരി എ.എസ്.പിയുടെ നേതൃത്വത്തില്&#x200d; പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, സി.ഒ.ടി നസീറിനെ വെട്ടിക്കൊല്ലാന്&#x200d; ശ്രമിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-muraleedaran-and-p-jayarajan-meet-c-o-t-naseer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്രമികളെ കണ്ടാലറിയാമെന്ന് നസീര്&#x200d; മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; സന്ദര്&#x200d;ശിച്ചു</title>
		<link>https://www.chandrikadaily.com/mullappally-ramachandran-responce-in-murder-attempt-against-cot-naseer.html</link>
					<comments>https://www.chandrikadaily.com/mullappally-ramachandran-responce-in-murder-attempt-against-cot-naseer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 May 2019 10:46:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cot naseer]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[Mullappally Ramachandran]]></category>
		<category><![CDATA[p.jayarajan]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127649</guid>

					<description><![CDATA[വെട്ടേറ്റ് ഗുരുതരാവസ്ഥയില്&#x200d; കഴിയുന്ന വടകര ലോക്‌സഭയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയും സി.പി.എം വിമത നേതാവുമായ സി.ഒ.ടി നസീറിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; സന്ദര്&#x200d;ശിച്ചു. ഇന്ന് ഉച്ചയോടെ ബേബി മെമ്മോറിയല്&#x200d; ആസ്പത്രിയില്&#x200d; വെച്ച് സന്ദര്&#x200d;ശനം നടത്തിയത്. ആർഎംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ തന്നെയാണ് സിഒടി നസീറിനെയും ആക്രമിച്ചതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സിഒടി നസീറിന് നേരെ നടന്നത് വധശ്രമം തന്നെയാണ്. അദ്ദേഹത്തെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ സിപിഎമ്മാണ്. നസീറിനെ വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി [&#8230;]]]></description>
										<content:encoded><![CDATA[
<p>വെട്ടേറ്റ് ഗുരുതരാവസ്ഥയില്&#x200d; കഴിയുന്ന വടകര ലോക്‌സഭയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയും സി.പി.എം വിമത നേതാവുമായ സി.ഒ.ടി നസീറിനെ<br> കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; സന്ദര്&#x200d;ശിച്ചു.  ഇന്ന് ഉച്ചയോടെ ബേബി മെമ്മോറിയല്&#x200d; ആസ്പത്രിയില്&#x200d; വെച്ച് സന്ദര്&#x200d;ശനം നടത്തിയത്.</p>



<p>ആർഎംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ തന്നെയാണ് സിഒടി നസീറിനെയും ആക്രമിച്ചതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സിഒടി നസീറിന് നേരെ നടന്നത് വധശ്രമം തന്നെയാണ്. അദ്ദേഹത്തെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ സിപിഎമ്മാണ്. നസീറിനെ വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.</p>



<p>അതേസമയം വെട്ടേറ്റ സി.ഒ.ടി നസീര്&#x200d; അപകട നില തരണം ചെയ്യുന്നതായി വിവരം. കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;മാരാണ് ഇക്കാര്യം അറിയിച്ചത്. <br> ഇരുചക്രവാഹത്തിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ഥി സി.ഒ.ടി. നസീര്&#x200d;. അക്രമികളെ കണ്ടാല്&#x200d; തിരിച്ചറിയാന്&#x200d; കഴിയുമെന്നും നസീര്&#x200d; പൊലീസിന് മൊഴി നല്&#x200d;കി. <br><br> നോമ്പുതുറന്നതിനുശേഷം സുഹൃത്തുമൊന്നിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ തലശേരി ടൗണിലെ കയ്യാത്ത് റോഡില്&#x200d; വച്ചാണ് ആക്രമിക്കപെട്ടത്.  തലയ്ക്കും കഴുത്തിലും വയറിലും ഗുരുതര പരുക്കേറ്റ നസീറിനെ കോഴിക്കോട്ട് വെച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. വിവിധ ബൂത്തുകളില്&#x200d; റീപ്പോളിങ് നടക്കുന്നതിനിടെയുണ്ടായ അക്രമം  സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അക്രമത്തില്&#x200d; വടകരയിലെ ഇടതു സ്ഥാനാര്&#x200d;ഥി പി. ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന്  കോണ്&#x200d;ഗ്രസ് ആരോപിച്ചു. അക്രമത്തിനു പിന്നില്&#x200d; സി.പി.എമ്മാണെന്നാരോപിച്ച്  ആര്&#x200d;.എം.പിയും രംഗത്തെത്തി. പി. ജയരാജനും കണ്ണൂരിലെ സി.പി.എം നേതൃത്വവും അറിയാതെ ആക്രമണം നടക്കില്ലെന്ന് ആര്&#x200d;.എം.പിയും ആരോപിച്ചു. എന്നാല്&#x200d; അക്രമത്തില്&#x200d; പങ്കില്ലെന്നാണ് സി.പി.എം. നിലപാട്. തലശേരി മുന്&#x200d; നഗസഭാ അംഗവും  സി.പി.എം മുന്&#x200d;ലോക്കല്&#x200d; കമ്മിറ്റി അംഗവുമായിരുന്ന സി.ഒ.ടി നസീര്&#x200d; ആറുമാസത്തിലേറെയായി പാര്&#x200d;ട്ടിയുമായി അകല്&#x200d;ച്ചയാലായിരുന്നു. ഇതിന്റെ തുടര്&#x200d;ച്ചയായിരുന്നു വടകരയില്&#x200d; സ്വതന്ത്രനായി മല്&#x200d;സരിച്ചത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullappally-ramachandran-responce-in-murder-attempt-against-cot-naseer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പര്&#x200d;ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്&#x200d; അനുവദിക്കരുത്; വിവാദ പരാമര്&#x200d;ശവുമായി സിപിഎം നേതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/dont-use-purdah-for-bogus-cast-says-kodiyeri-balakrishnan.html</link>
					<comments>https://www.chandrikadaily.com/dont-use-purdah-for-bogus-cast-says-kodiyeri-balakrishnan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 May 2019 05:43:08 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[antimuslim issue]]></category>
		<category><![CDATA[Bogus Vote]]></category>
		<category><![CDATA[islamo phobia]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[kasarkode constituency]]></category>
		<category><![CDATA[Kodiyeri Balakrishanan]]></category>
		<category><![CDATA[m.v jayarajan]]></category>
		<category><![CDATA[pardha]]></category>
		<category><![CDATA[purdah]]></category>
		<category><![CDATA[repolling]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127505</guid>

					<description><![CDATA[പര്&#x200d;ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്&#x200d; അനുവദിക്കരുതെന്ന പരാമര്&#x200d;ശവുമായി സി.പി.എം കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി എം.വി ജയരാജന്&#x200d;. തിരിച്ചറിയാനാവാത്ത തരത്തില്&#x200d; പര്&#x200d;ദ്ദ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യാന്&#x200d; അനുവദിച്ചുകൂടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്&#x200d; പാര്&#x200d;ട്ടി പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബ് കേമറയില്&#x200d; കൃത്യമായി കാണാന്&#x200d; ക്യൂവില്&#x200d; നില്&#x200d;ക്കുന്ന സമയത്ത് തന്നെ മുഖപടം മാറ്റണം. അത്തരത്തില്&#x200d; തെരഞ്ഞെടുപ്പ് നടത്താന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന് ധൈര്യമുണ്ടോ, അങ്ങനെ ചെയ്താല്&#x200d; പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കള്ളവോട്ട് പൂര്&#x200d;ണമായും തടയാന്&#x200d; കഴിയും. ഇതുവഴി എല്&#x200d;.ഡി.എഫിന്റെ വോട്ട് വര്&#x200d;ദ്ധിക്കുകയും [&#8230;]]]></description>
										<content:encoded><![CDATA[
<p>പര്&#x200d;ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്&#x200d; അനുവദിക്കരുതെന്ന പരാമര്&#x200d;ശവുമായി സി.പി.എം കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി എം.വി ജയരാജന്&#x200d;. തിരിച്ചറിയാനാവാത്ത തരത്തില്&#x200d; പര്&#x200d;ദ്ദ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യാന്&#x200d; അനുവദിച്ചുകൂടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്&#x200d; പാര്&#x200d;ട്ടി പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബ് കേമറയില്&#x200d; കൃത്യമായി കാണാന്&#x200d; ക്യൂവില്&#x200d; നില്&#x200d;ക്കുന്ന സമയത്ത് തന്നെ മുഖപടം മാറ്റണം. അത്തരത്തില്&#x200d; തെരഞ്ഞെടുപ്പ് നടത്താന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന് ധൈര്യമുണ്ടോ, അങ്ങനെ ചെയ്താല്&#x200d; പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കള്ളവോട്ട് പൂര്&#x200d;ണമായും തടയാന്&#x200d; കഴിയും. ഇതുവഴി എല്&#x200d;.ഡി.എഫിന്റെ വോട്ട് വര്&#x200d;ദ്ധിക്കുകയും യു.ഡി.എഫിന്റെ വോട്ട് കുറയുകയും ചെയ്യുമെന്നും ജയരാജന്&#x200d; പറഞ്ഞു.</p>



<p>പര്&#x200d;ദ്ദക്കെതിരെ സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാമര്&#x200d;ശം നടത്തി. കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാന്&#x200d; പറ്റില്ലെന്നാണ് കോടിയേരിയുടെ പ്രസ്താവന.  <br>എല്ലാവരും മുഖം മൂടി വരുന്ന അവസ്ഥ ശരിയാകില്ല. മുഖം മൂടികളുടെ തെരഞ്ഞെടുപ്പായി മാറ്റാനാകില്ല. ആരാണെന്ന് തിരിച്ചറിയാൻ അവകാശമുണ്ട്. അതുകൊണ്ടാണ് പര്&#x200d;ദ ധരിച്ച് വരുന്നവര്&#x200d; ആരെന്ന് പോളിംഗ് ഉദ്യോഗസ്ഥന് തിരിച്ചറിയാനാകണമെന്നും കോടിയേരി  പറഞ്ഞു.</p>



<p>പോളിംഗ് ബൂത്തിലെത്തുന്നവര്&#x200d; പര്&#x200d;ദ ധരിക്കുന്നതില്&#x200d; തെറ്റില്ല, എന്നാല്&#x200d; പോളിംഗ് ഏജന്റ് ആവശ്യപ്പെട്ടാല്&#x200d; മുഖം കാണിക്കാന്&#x200d; തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-use-purdah-for-bogus-cast-says-kodiyeri-balakrishnan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം പട്ടികയിലെ &#8216;ഗള്&#x200d;ഫുകാരെ&#8217;   ഹാജരാക്കി മുസ്്‌ലിം ലീഗ്</title>
		<link>https://www.chandrikadaily.com/kannur-bogus-vote-leage-against-cpm.html</link>
					<comments>https://www.chandrikadaily.com/kannur-bogus-vote-leage-against-cpm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 May 2019 20:25:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bogus Vote]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[kannur violence]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125957</guid>

					<description><![CDATA[സ്വന്തം ലേഖകന്&#x200d; കണ്ണൂര്&#x200d; കള്ളവോട്ട് ആരോപണത്തില്&#x200d; സിപിഎം പട്ടികയിലെ &#8216;ഗള്&#x200d;ഫിലുള്ളവരെ&#8217; ഹാജരാക്കി മുസ്്‌ലിം ലീഗ്. തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തില്&#x200d; പ്രവാസികളുടെ പേരില്&#x200d; യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന് സിപിഎം പുറത്തുവിട്ട പട്ടികയിലെ എം സാബിത്ത്, എം മുഹമ്മദ് അന്&#x200d;വര്&#x200d;, കെവി താജുദ്ദീന്&#x200d; എന്നിവരെയാണ് ലീഗ് ജില്ലാ നേതൃത്വം മാധ്യമങ്ങള്&#x200d;ക്ക് മുന്നില്&#x200d; ഹാജരാക്കിയത്. മൂന്നുപേരും സിപിഎം ആരോപണം നിഷേധിച്ചു. സിപിഎം പട്ടികയിലുള്ള 184-ാം നമ്പര്&#x200d; വോട്ടര്&#x200d; എം ഷബീര്&#x200d; വോട്ട് ചെയ്തതിനുശേഷം 25ന് വിദേശത്ത് ജോലിക്ക് പോയതിന്റെ യാത്രാരേഖകളും ജില്ലാ [&#8230;]]]></description>
										<content:encoded><![CDATA[
<p><strong> സ്വന്തം ലേഖകന്&#x200d;</strong><br> കണ്ണൂര്&#x200d; കള്ളവോട്ട് ആരോപണത്തില്&#x200d; സിപിഎം പട്ടികയിലെ &#8216;ഗള്&#x200d;ഫിലുള്ളവരെ&#8217; ഹാജരാക്കി മുസ്്‌ലിം ലീഗ്. തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തില്&#x200d; പ്രവാസികളുടെ പേരില്&#x200d; യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന് സിപിഎം പുറത്തുവിട്ട പട്ടികയിലെ എം സാബിത്ത്, എം മുഹമ്മദ് അന്&#x200d;വര്&#x200d;, കെവി താജുദ്ദീന്&#x200d; എന്നിവരെയാണ് ലീഗ് ജില്ലാ നേതൃത്വം മാധ്യമങ്ങള്&#x200d;ക്ക് മുന്നില്&#x200d; ഹാജരാക്കിയത്. മൂന്നുപേരും സിപിഎം ആരോപണം നിഷേധിച്ചു. സിപിഎം പട്ടികയിലുള്ള 184-ാം നമ്പര്&#x200d; വോട്ടര്&#x200d; എം ഷബീര്&#x200d; വോട്ട് ചെയ്തതിനുശേഷം 25ന് വിദേശത്ത് ജോലിക്ക് പോയതിന്റെ യാത്രാരേഖകളും ജില്ലാ ജനറല്&#x200d; സെക്രട്ടറി അബ്ദുല്&#x200d;കരീം ചേലേരി ഹാജരാക്കി. സിപിഎം പട്ടികയില്&#x200d; 21-ാം നമ്പര്&#x200d; വോട്ടര്&#x200d; കെപി ജാബിര്&#x200d; ആണ്. എന്നാല്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്&#x200d; പട്ടികയിലെ 21-ാം നമ്പര്&#x200d; വോട്ടര്&#x200d; പി കമാലാണ്. കള്ളവോട്ട് വിവാദത്തില്&#x200d; മുഖംനഷ്ടപ്പെട്ട സിപിഎം കള്ളപ്രചരണം നടത്തുന്നുവെന്നതിന്റെ തെളിവാണ് വ്യാജരേഖകളെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kannur-bogus-vote-leage-against-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം എത്ര കള്ളവോട്ടു ചെയ്താലും 25,000ല്&#x200d; കുറയാത്ത ഭൂരിപക്ഷത്തിനു ജയിക്കും: മുരളീധരന്&#x200d;</title>
		<link>https://www.chandrikadaily.com/udf-will-win-25000-more-votes-in-vadakara-says-muraleedharan.html</link>
					<comments>https://www.chandrikadaily.com/udf-will-win-25000-more-votes-in-vadakara-says-muraleedharan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Apr 2019 08:45:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bogus Vote]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[p.jayarajan]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125756</guid>

					<description><![CDATA[എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകര മണ്ഡലത്തില്&#x200d; 25,000ല്&#x200d; കുറയാത്ത ഭൂരിപക്ഷത്തിന് താന്&#x200d; ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്&#x200d;ഥി കെ മുരളീധരന്&#x200d;. മണ്ഡലത്തില്&#x200d; കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ മുരളീധരന്&#x200d;, കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്&#x200d; മാത്രമേ സിപിഎമ്മിനു കഴിയൂവെന്നും പരിഹസിച്ചു. തിരുവനന്തപുരത്ത് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്&#x200d; എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ഥി പി ജയരാജന്റെ സ്വന്തം ബൂത്തില്&#x200d; യുഡിഎഫ് പോളിങ് ഏജന്റിനെ ഇരിക്കാന്&#x200d; അനുവദിച്ചില്ല. അവിടെ കള്ളവോട്ടു നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വടകര മണ്ഡലത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകര മണ്ഡലത്തില്&#x200d; 25,000ല്&#x200d; കുറയാത്ത ഭൂരിപക്ഷത്തിന് താന്&#x200d; ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്&#x200d;ഥി കെ മുരളീധരന്&#x200d;. മണ്ഡലത്തില്&#x200d; കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ മുരളീധരന്&#x200d;, കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്&#x200d; മാത്രമേ സിപിഎമ്മിനു കഴിയൂവെന്നും പരിഹസിച്ചു. തിരുവനന്തപുരത്ത് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>



<p>കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്&#x200d; എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ഥി പി ജയരാജന്റെ സ്വന്തം ബൂത്തില്&#x200d; യുഡിഎഫ് പോളിങ് ഏജന്റിനെ ഇരിക്കാന്&#x200d; അനുവദിച്ചില്ല. അവിടെ കള്ളവോട്ടു നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വടകര മണ്ഡലത്തില്&#x200d; അറുപത് ബൂത്തുകളില്&#x200d; കള്ളവോട്ടു നടന്നതായാണ് സംശയിക്കുന്നതെന്ന് മുരളീധരന്&#x200d; പറഞ്ഞു. തന്നെ തടഞ്ഞ ബൂത്ത് ഉള്&#x200d;പ്പെടെ 162 ബൂത്തുകള്&#x200d; ഹൈപ്പര്&#x200d; സെന്&#x200d;സിറ്റിവ് ആയി കണക്കാക്കണമെന്ന് തന്റെ ആവശ്യപ്രകാരം കോടതി നിര്&#x200d;ദേശിച്ചിരുന്നു. എന്നാല്&#x200d; തെരഞ്ഞെടുപ്പു ദിവസം അതനുസരിച്ചുള്ള ഒരു നടപടിയുമുണ്ടായില്ലെന്നും മുരളീധരന്&#x200d; പറഞ്ഞു.</p>



<p>കള്ളവോട്ടിന്റെ ദൃശ്യം സഹിതമുള്ള തെളിവുകള്&#x200d; ശേഖരിക്കാന്&#x200d; നടപടി തുടങ്ങിയിട്ടുണ്ട്. കോടതി ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നിയമ നടപടി സ്വീകരിക്കും. വോട്ടെണ്ണല്&#x200d; കഴിഞ്ഞായാലും തെളിവു സഹിതം കള്ളവോട്ടിനെതിരെ നിയമയുദ്ധം തുടരും. ജനവിധി അട്ടിമറിക്കുന്ന നടപടികള്&#x200d; ഭാവിയില്&#x200d; ഉണ്ടാവാതിരിക്കാനാണ് ഇത്. ഇപ്പോള്&#x200d; ആരോപണമുയര്&#x200d;ന്ന പല ബൂത്തുകളിലും യുഡിഎഫ് പോളിങ ്ഏജന്റുമാരെ ചുമന്നുകൊണ്ടുവരേണ്ടി വന്നിട്ടുണ്ടെന്നും മുരളീധരന്&#x200d; പറഞ്ഞു.</p>



<p>താലൂക്ക് മാറുന്നതിന് അനുസരിച്ച് സിപിഎമ്മിന്റെ നയം മാറുകയാണ്. കേരളത്തില്&#x200d; കോണ്&#x200d;ഗ്രസിന് എതിര്, പോണ്ടിച്ചേരിയില്&#x200d; കോണ്&#x200d;ഗ്രസിനൊപ്പവും അതേസമയം മാഹിയില്&#x200d; കമലഹാസന്റെ പാര്&#x200d;ട്ടിക്കൊപ്പവുമാണ്. ജനങ്ങള്&#x200d;, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്&#x200d; സിപിഎമ്മിനെ കൈവിട്ടെന്ന് മുരളീധരന്&#x200d; പറഞ്ഞു.</p>



<p>ബംഗാളില്&#x200d; സിപിഎമ്മിന് ഒന്നും കിട്ടില്ലെന്നാണ് വാര്&#x200d;ത്തകളില്&#x200d;നിന്നു മനസിലാവുന്നത്. തൃപുരയില്&#x200d; ഇതാണ് സ്ഥിതി. തമിഴ്നാട്ടില്&#x200d;ഡിഎംകെ- കോണ്&#x200d;ഗ്രസ് മുന്നണിക്കൊപ്പമായതിനാല്&#x200d; ചിലപ്പോള്&#x200d; ജയിച്ചേക്കാം. എന്തായാലും ഈ തെരഞ്ഞെടുപ്പില്&#x200d; സിപിഎം ഒറ്റയക്കമായി ചുരുങ്ങുമെന്ന് മുരളീധരന്&#x200d; പറഞ്ഞു.</p>



<p>ഈ തെരഞ്ഞെടുപ്പില്&#x200d; ബിജെപിയുടെ വോട്ടുകൂടുമെന്നു പറഞ്ഞ കോടിയേരി ബാലകൃഷ്ണന്&#x200d; തന്നെയാണ് അവര്&#x200d; വോട്ടു യുഡിഎഫിന് മറിച്ചുനല്&#x200d;കുമെന്നു പറഞ്ഞത്. ഇത് നമ്മളൊന്നും പഠിച്ച കണക്കല്ല. ഏതു ശാസ്ത്രമാണെന്നു കോടിയേരിയാണ് പറയേണ്ടത്- മുരളീധരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-will-win-25000-more-votes-in-vadakara-says-muraleedharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിമിനല്&#x200d; കേസിലെ സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/election-commission-updates-in-criminal-cases.html</link>
					<comments>https://www.chandrikadaily.com/election-commission-updates-in-criminal-cases.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 17 Apr 2019 10:11:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Criminal cases]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[p.jayarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124511</guid>

					<description><![CDATA[കൊലക്കത്തി രാഷ്ട്രീയത്തിന് വീണ്ടും തിരിച്ചടിയാവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ് ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതികളായ സ്ഥാനാര്&#x200d;ത്ഥികള്&#x200d; വിവരങ്ങള്&#x200d; പരസ്യപ്പെടുത്താന്&#x200d; തയ്യാറാകാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; രംഗത്തെത്തിയിരിക്കുന്നത്. കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹര്&#x200d;ജികള്&#x200d;ക്കും ഇത് വഴിവയ്ക്കും എന്നതിനാലാണ് ഈ മുന്നറിയിപ്പ്. എല്ലാ സ്ഥാനാര്&#x200d;ത്ഥികളും ക്രിമിനല്&#x200d; കേസുകളുടെ വിവരം മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദ്ദേശം. സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് കഴിഞ്ഞ സെപ്റ്റംബറില്&#x200d; ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദ്ദേശം പ്രായോഗികമല്ലെന്ന നിലപാടിലാണ് രാഷ്ട്രീയ [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊലക്കത്തി രാഷ്ട്രീയത്തിന് വീണ്ടും തിരിച്ചടിയാവുകയാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ്  <br> ക്രിമിനല്&#x200d; കേസുകളില്&#x200d;  പ്രതികളായ സ്ഥാനാര്&#x200d;ത്ഥികള്&#x200d; വിവരങ്ങള്&#x200d; പരസ്യപ്പെടുത്താന്&#x200d; തയ്യാറാകാത്ത സാഹചര്യത്തിലാണ്  മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; രംഗത്തെത്തിയിരിക്കുന്നത്. കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹര്&#x200d;ജികള്&#x200d;ക്കും ഇത് വഴിവയ്ക്കും എന്നതിനാലാണ് ഈ മുന്നറിയിപ്പ്. </p>



<p>എല്ലാ സ്ഥാനാര്&#x200d;ത്ഥികളും  ക്രിമിനല്&#x200d; കേസുകളുടെ വിവരം മാധ്യമങ്ങളിലൂടെ  പരസ്യം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദ്ദേശം. സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് കഴിഞ്ഞ സെപ്റ്റംബറില്&#x200d;  ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദ്ദേശം പ്രായോഗികമല്ലെന്ന നിലപാടിലാണ് രാഷ്ട്രീയ കക്ഷികള്&#x200d;. 75 ലക്ഷം രൂപയാണ് സ്ഥാനാര്&#x200d;ത്ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക. പരസ്യത്തിനുള്ള ചെലവും ഇതില്&#x200d; ഉള്&#x200d;ക്കൊള്ളിക്കുമ്പോള്&#x200d;, തെരഞ്ഞെടുപ്പ് ചെലവിന് പണമുണ്ടാകില്ലനാണ് ആക്ഷേപം. എന്നാല്&#x200d; സുപ്രീംകോടതിയുടെ ഉത്തരവില്&#x200d; ഇളവ് നല്&#x200d;കാന്&#x200d; തെരഞ്ഞടുപ്പ് കമ്മീഷന് കഴിയില്ല.<br>
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദ്ദേശ പ്രകാരം അതാത് ജി്ല്ലകളില്&#x200d;  പ്രചാരമുള്ള മൂന്ന് പത്രങ്ങളില്&#x200d; , വോട്ടടുപ്പിന് 2 ദിവസം മുന്&#x200d;പ് മൂന്ന് തവണ പരസ്യം നല്&#x200d;കിയിരിക്കണം. ടെലിവിഷനില്&#x200d; 7 സെക്കന്റ് ദൈര്&#x200d;ഘ്യമുള്ള പരസ്യമാണ് നല്&#x200d;കേണ്ടത്. ഇതിന്റെ ചെലവ് സ്ഥാനാര്&#x200d;ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്&#x200d; ഇത് വകയിരുത്തും. ഉത്തരവ് നടപ്പിലാക്കാന്&#x200d; സുപ്രീംകോടതിയുടെ കര്&#x200d;ശന നിര്&#x200d;ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയിട്ടുണ്ട്. <br>
സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് പുറമേ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്&#x200d;ത്ഥികളുടെ കേസ് വിവരം വെബ്‌സൈറ്റില്&#x200d; പ്രസിദ്ധപ്പെടുത്തണമെന്നും നിര്&#x200d;ദ്ദേശമുണ്ട്. വോട്ടെടുപ്പിന് ശേഷം 30 ദിവസത്തിനുള്ളില്&#x200d; ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുമെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; അറിയിച്ചു.തിരുവനന്തപുരം:  കൊലക്കത്തി രാഷ്ട്രീയത്തിന് ്‌വീ്ണ്ടും തിരിച്ചടിയാവുകയാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commission-updates-in-criminal-cases.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രൈംബ്രാഞ്ചിന് താല്&#x200d;പര്യമില്ല;  എവിടെയുമെത്താതെ   പെരിയ ഇരട്ടക്കൊല കേസ്</title>
		<link>https://www.chandrikadaily.com/periya-twin-murder-police-create-loopholes-for-the-accused.html</link>
					<comments>https://www.chandrikadaily.com/periya-twin-murder-police-create-loopholes-for-the-accused.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Mar 2019 10:54:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[kasargod murder]]></category>
		<category><![CDATA[periya murders]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122684</guid>

					<description><![CDATA[ഫസലുറഹ്മാന്&#x200d; കാഞ്ഞങ്ങാട് പെരിയ ഇരട്ടകൊല കേസില്&#x200d; തൊണ്ണൂറ് ദിവസത്തിനുള്ളില്&#x200d; തട്ടിക്കൂട്ടി കുറ്റപത്രം നല്&#x200d;കി അന്വേഷണം അവസാനിപ്പിക്കാ നുള്ള ക്രൈംബ്രാഞ്ച് നീ ക്കം വിവാദത്തില്&#x200d;. കോടതിയില്&#x200d; രണ്ടു തവണ ഹരജി നല്&#x200d;കി പൊലീസ് സര്&#x200d;ജന്&#x200d; വാളുകള്&#x200d; പരി ശോധിക്കാന്&#x200d; എത്തിയിട്ടും കോടതിയില്&#x200d; ക്രൈംബ്രാഞ്ച് കൊടുത്ത പിഴവില്&#x200d; പ്രതിഭാഗം വക്കീല്&#x200d; പിടിച്ചുനിന്നതോടെ സീല്&#x200d; പോലും പൊളിക്കാതെ വാളുകള്&#x200d; ചുമ്മാ നോക്കി പൊലീസ് സര്&#x200d;ജന് മടങ്ങേണ്ടി വന്നു. ആ രീതിയില്&#x200d; മാത്രമെ കോടതിക്ക് മുമ്പില്&#x200d; ഹരജി സമര്&#x200d;പ്പിക്കാനാവൂ എന്നാണ് ഇതു സംബന്ധിച്ച് [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ഫസലുറഹ്മാന്&#x200d;</strong><br> കാഞ്ഞങ്ങാട് പെരിയ ഇരട്ടകൊല കേസില്&#x200d; തൊണ്ണൂറ് ദിവസത്തിനുള്ളില്&#x200d; തട്ടിക്കൂട്ടി കുറ്റപത്രം നല്&#x200d;കി അന്വേഷണം അവസാനിപ്പിക്കാ നുള്ള ക്രൈംബ്രാഞ്ച് നീ ക്കം വിവാദത്തില്&#x200d;. കോടതിയില്&#x200d; രണ്ടു തവണ ഹരജി നല്&#x200d;കി പൊലീസ് സര്&#x200d;ജന്&#x200d; വാളുകള്&#x200d; പരി ശോധിക്കാന്&#x200d; എത്തിയിട്ടും കോടതിയില്&#x200d; ക്രൈംബ്രാഞ്ച് കൊടുത്ത പിഴവില്&#x200d; പ്രതിഭാഗം വക്കീല്&#x200d; പിടിച്ചുനിന്നതോടെ സീല്&#x200d; പോലും പൊളിക്കാതെ വാളുകള്&#x200d; ചുമ്മാ നോക്കി പൊലീസ് സര്&#x200d;ജന് മടങ്ങേണ്ടി വന്നു.<br>  ആ രീതിയില്&#x200d; മാത്രമെ കോടതിക്ക് മുമ്പില്&#x200d; ഹരജി സമര്&#x200d;പ്പിക്കാനാവൂ എന്നാണ് ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് നിയമോപദേശം നല്&#x200d;കുന്ന അസി. പബ്ലിക പ്രോസിക്യൂട്ടര്&#x200d; ഷൈലജ മഠത്തില്&#x200d; പറയുന്നത്. ഇതോടെ ഹൊസ്ദുര്&#x200d;ഗ് കോടതിയില്&#x200d; ഹാജരാക്കിയ മൂന്നു വാളുകള്&#x200d; പൊലീസ് സര്&#x200d;ജനെ കൊണ്ട് പരിശോധിപ്പിച്ച് മുറിവും മൂര്&#x200d;ച്ചയും പൊരുത്തപ്പെടുത്താമെന്ന ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടലും തെറ്റി. ആയുധങ്ങള്&#x200d; കാണുകമാത്രം ചെയ്ത പൊലീസ് സര്&#x200d;ജന്&#x200d; നല്&#x200d;കുന്ന മൊഴി വിചാരണ കോടതിയില്&#x200d; പ്രതിഭാഗം അഭിഭാഷകരുടെ വാദത്തില്&#x200d; ബലപ്പെടാതെപോകും. വാളുകളിലും ഇരുമ്പ് ദണ്ഡുകളിലും രേഖപ്പെടുത്തിയ നീളവും വീതിയും പൊലീസ് സര്&#x200d;ജന്&#x200d; കുറിച്ചെടുത്തിട്ടുണ്ട്. എന്നാല്&#x200d; ഈകണക്കും മൃതദേഹത്തിലെ മുറിവുകളുടെ ആഴവും ഒത്തുനോക്കിയാലും വാദത്തിന് ബലമുണ്ടാവില്ല. <br> വാളിന്റെ മൂര്&#x200d;ച്ചയും കനവും മനസിലാക്കാതെ എങ്ങനെയാണ് കൃത്യമായ നിഗമനത്തിലെത്താനാവുകയെന്ന ചോദ്യമാകും വിചാരണവേളയില്&#x200d; ഉയരുക. കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും ശരീരത്തിലെ ആഴമേറിയ മുറിവുകളും കണ്ടെടുത്ത വാളുകളുടെ അളവും പ്രാഥമിക ഒത്തുനോക്കലില്&#x200d; തന്നെ പൊരുത്തപ്പെടാതെ പോകുന്നുണ്ട്. കൃപേഷിന് വലിയ മുറിവും ശരത്‌ലാലിന് ഇരുപത് മുറിവുമേറ്റിട്ടുണ്ടെന്നാണ് ഇന്&#x200d;ക്വസ്റ്റ്  റിപ്പോര്&#x200d;ട്ട്. രണ്ടിടത്തായി കിടന്ന ഇരുവരുടെയും ദേഹത്ത് മൂന്നു വാളുകള്&#x200d; ഉപയോഗിച്ച് ഇത്രയധികം മുറിവേല്&#x200d;പ്പിക്കാന്&#x200d; കഴിയുമോയെന്ന ചോദ്യവും ബാക്കിയാകുന്നു. അതിലൊന്നിന്റെ പിടിയും ഊരിപ്പോയിരുന്നു. പിടിയുള്&#x200d;പ്പെടെ 67സെന്റിമീറ്റര്&#x200d; ആണ് ഒന്നാമത്തെ വാളിന്റെ നീളം. ഈവാളിന്റെ വീതി നാല് സെന്റിമീറ്റര്&#x200d; ആണ്. രണ്ടാമത്തെയും മൂന്നാമത്തെയും വാളുകള്&#x200d;ക്ക് രണ്ടര സെന്റീമീറ്റര്&#x200d; മാത്രമേ വീതിയുള്ളൂ. പിടിയുള്&#x200d;പ്പെടെയുള്ള നീളം 63 സെന്റിമീറ്ററാണ്. ശരത്‌ലാലിന്റെ തലയുടെ ഇടതുഭാഗത്ത് 16.15 സെന്റിമീറ്റര്&#x200d; നീളത്തില്&#x200d; വെട്ടേറ്റിട്ടുണ്ട്. കൃപേഷിന്റെ മൂര്&#x200d;ധാവിലേറ്റ വെട്ടിന് 13.5 സെന്റിമീറ്ററാണ് നീളം. മറ്റുള്ള ഓരോ മുറിവിന്റെയും നീളത്തിനും ആഴത്തിനും വലിയ വ്യത്യാസമുണ്ട്.  വാളുകളുടെ നീളവും വീതിയും ഈ മുറിവുകളും തമ്മില്&#x200d; പൊരുത്തപ്പെടുന്നില്ല. വാളുകള്&#x200d; എവിടെനിന്നാണ് വാങ്ങിയതെന്ന് പ്രതികളോട് ചോദിക്കുകയോ ഉറവിടം കണ്ടെത്തുകയോ അന്വേഷണസംഘം ചെയ്തിട്ടില്ല.<br>  വാള്&#x200d; വാങ്ങിയ ശേഷം മൂര്&#x200d;ച്ചകൂട്ടിയതാണോ എന്ന സംശയം ദൂരീകരിക്കാന്&#x200d; ആദ്യം കേസന്വേഷിച്ച ലോക്കല്&#x200d; പൊലീസിനോ പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിട്ടില്ല. അതിനിടയില്&#x200d; ആയുധങ്ങള്&#x200d; പരിശോധിക്കാന്&#x200d; എത്തിയ പരിയാരം മെഡിക്കല്&#x200d; കോളജിലെ പൊലിസ് സര്&#x200d;ജന്&#x200d; സീല്&#x200d; ചെയ്ത ആയുധങ്ങള്&#x200d; പരി ശോധിക്കുന്നതില്&#x200d; അതൃപ്തി രേഖപ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/periya-twin-murder-police-create-loopholes-for-the-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;എസ്എസ് നേതാവിന്റെ വീടിനു സമീപത്തെ ബോംബ്‌സ്‌ഫോടനം; പൊലീസ് റെയ്ഡില്&#x200d; വന്&#x200d; ആയുധ ശേഖരം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/bomb-blast-near-rss-house-kannur.html</link>
					<comments>https://www.chandrikadaily.com/bomb-blast-near-rss-house-kannur.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Mar 2019 06:00:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[rss attack]]></category>
		<category><![CDATA[rss kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122119</guid>

					<description><![CDATA[തളിപ്പറമ്പ്: നടുവിലില്&#x200d; ആര്&#x200d;എസ്എസ് നേതാവിന്റെ വീടിന് സമീപം ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്&#x200d; രണ്ട് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ഗുരുതര പരിക്കേറ്റു. പൊലീസ് റെയ്ഡില്&#x200d; വന്&#x200d; ആയുധ ശേഖരവും കണ്ടെത്തി. ആര്&#x200d;എസ്എസ് നടുവില്&#x200d; മണ്ഡലം കാര്യവാഹക് മുതിരമല ഷിബുവിന്റെ വീടിനോട് ചേര്&#x200d;ന്നാണ് സ്‌ഫോടനമുണ്ടായത്. ബോംബ് സ്‌ഫോടനത്തില്&#x200d; ഷിബുവിന്റെ മകനും നടുവില്&#x200d; എല്&#x200d;പി സ്‌കൂള്&#x200d; രണ്ടാം ക്ലാസ് വിദ്യാര്&#x200d;ത്ഥിയുമായ ഗോകുല്&#x200d;(ഏഴ്), അയല്&#x200d;വാസിയും നടുവില്&#x200d; ടൗണില്&#x200d; ടെയ്‌ലറിംഗ് നടത്തുന്ന ശിവകുമാറിന്റെ മകന്&#x200d; ഏഴാം ക്ലാസ് വിദ്യാര്&#x200d;ത്ഥി കജില്&#x200d; (12)എന്നിവര്&#x200d;ക്കാണ് പരിക്കേറ്റത്. ഇവര്&#x200d; കണ്ണൂര്&#x200d; കൊയിലി [&#8230;]]]></description>
										<content:encoded><![CDATA[
<p>തളിപ്പറമ്പ്: നടുവിലില്&#x200d;  ആര്&#x200d;എസ്എസ്  നേതാവിന്റെ വീടിന് സമീപം ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്&#x200d; രണ്ട് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ഗുരുതര പരിക്കേറ്റു. പൊലീസ് റെയ്ഡില്&#x200d; വന്&#x200d; ആയുധ ശേഖരവും കണ്ടെത്തി. ആര്&#x200d;എസ്എസ് നടുവില്&#x200d; മണ്ഡലം കാര്യവാഹക് മുതിരമല ഷിബുവിന്റെ വീടിനോട് ചേര്&#x200d;ന്നാണ് സ്‌ഫോടനമുണ്ടായത്.  ബോംബ് സ്‌ഫോടനത്തില്&#x200d; ഷിബുവിന്റെ മകനും നടുവില്&#x200d; എല്&#x200d;പി സ്‌കൂള്&#x200d; രണ്ടാം ക്ലാസ് വിദ്യാര്&#x200d;ത്ഥിയുമായ ഗോകുല്&#x200d;(ഏഴ്), അയല്&#x200d;വാസിയും നടുവില്&#x200d; ടൗണില്&#x200d;  ടെയ്‌ലറിംഗ്  നടത്തുന്ന ശിവകുമാറിന്റെ മകന്&#x200d; ഏഴാം ക്ലാസ് വിദ്യാര്&#x200d;ത്ഥി കജില്&#x200d; (12)എന്നിവര്&#x200d;ക്കാണ് പരിക്കേറ്റത്. ഇവര്&#x200d; കണ്ണൂര്&#x200d; കൊയിലി ആസ്പത്രിയില്&#x200d; വിദഗ്ധ ചികില്&#x200d;സയിലാണ്. <br> </p>



<p>ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഷിബുവിന്റെ ആട്ടുകുളത്തെ  വീടിന്റെ സമീപം സൂക്ഷിച്ച സ്റ്റീല്&#x200d; ബോംബ് കുട്ടികള്&#x200d; കളിക്കുന്നതിനിടെ പൊട്ടിയാണ് അപകടം. ബോംബ് സ്‌ഫോടനത്തെ തുടര്&#x200d;ന്ന് സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്&#x200d;  വന്&#x200d; ആയുധ ശേഖരം കണ്ടെത്തി. വടിവാളും പ്രത്യേക  മഴുവുമടങ്ങുന്ന ആയുധങ്ങളാണ് കണ്ടെത്തിയത്. ഇവ ക്വട്ടേഷന്&#x200d; സംഘങ്ങള്&#x200d; ഉപയോഗിക്കുന്നതിന് സമാനമായവയാണ്. തെരഞ്ഞെടുപ്പ് കാലത്ത് അക്രമം നടത്താനായി സൂക്ഷിച്ച ബോംബുകളാണ് പൊട്ടിയതെന്നും ആരോപണമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-blast-near-rss-house-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
