<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kanthapuram &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kanthapuram/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 15 Jul 2025 12:01:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kanthapuram &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിമിഷപ്രിയ കേസ്; &#8216;വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്ക്&#8217;: കാന്തപുരം</title>
		<link>https://www.chandrikadaily.com/momenttous-case-as-aa-maan-who-intervened-in-the-matter-kanthapuram.html</link>
					<comments>https://www.chandrikadaily.com/momenttous-case-as-aa-maan-who-intervened-in-the-matter-kanthapuram.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Tue, 15 Jul 2025 11:59:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kanthapuram]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347620</guid>

					<description><![CDATA[യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. 
]]></description>
										<content:encoded><![CDATA[<p>യമനില്&#x200d; വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; ഇടപെട്ടത് ഒരു മനുഷ്യന്&#x200d; എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്&#x200d; ഉലമ ജനറല്&#x200d; സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്&#x200d; മുസ്‌ലിയാര്&#x200d;. </p>
<p>നിമിഷപ്രിയയുടെ കാര്യത്തില്&#x200d; സാധ്യമായത് ചെയ്യണമെന്ന് യമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യമനിലെ പണ്ഡിതന്മാരും ജഡ്ജിമാരും കൂടിയാലോചിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നിര്&#x200d;ത്തിവെക്കാന്&#x200d; ഉത്തരവിട്ടതെന്നും കാന്തപുരം മുസ്‌ലിയാര്&#x200d; പറഞ്ഞു. ദിയാധനത്തിന് ആവശ്യമായ പണം ശേഖരിക്കാന്&#x200d; ആരാണ് ഉള്ളതെന്ന് അന്വേഷിച്ചപ്പോള്&#x200d; ചാണ്ടി ഉമ്മന്&#x200d; എം.എല്&#x200d;.എ ഉണ്ടെന്ന വിവരം അറിയാന്&#x200d; കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിമിഷപ്രിയയുടെ മോചനം സാധ്യമാകാന്&#x200d; എല്ലാവരും പ്രാര്&#x200d;ഥിക്കണമെന്നും വരും ദിവസങ്ങളിലും ഇടപെടല്&#x200d; തുടരുമെന്നും കാന്തപുരം അറിയിച്ചു.</p>
<p>കാന്തപുരം എ.പി അബൂബക്കര്&#x200d; മുസ്ലിയാരുടെ അഭ്യര്&#x200d;ഥനയെ തുടര്&#x200d;ന്ന് യമനിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമര്&#x200d; ബിന്&#x200d; ഹഫീളിന്റെ ഇടപെടലിലാണ് മതപണ്ഡിതരും ജഡ്ജിമാരും അടക്കമുള്ളവര്&#x200d; ഇന്നലെയും ഇന്നും നടത്തിയ കൂടിയാലോചനക്ക് ശേഷം ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാന്&#x200d; തീരുമാനിച്ചത്. ശൈഖ് ഹബീബ് ഉമര്&#x200d; ബിന്&#x200d; ഹഫീള്&#x200d; വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനക്ക് സമ്മതിപ്പിച്ചത്.</p>
<p>ശൈഖ് ഹബീബ് ഉമറിന്റെ നിര്&#x200d;ദേശത്തെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാനിക്കുകയാണ് ചെയ്തത്. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്&#x200d; ശൂറാ കൗണ്&#x200d;സിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിര്&#x200d;ദേശ പ്രകാരം ചര്&#x200d;ച്ചയില്&#x200d; പങ്കെടുക്കാന്&#x200d; തലാലിന്റെ നാടായ ദമാറില്&#x200d; എത്തിയത്. ശൈഖ് ഹബീബ് ഉമറിന് വേണ്ടി അനുയായി ഹബീബ് മഷ്‌റൂഖാണ് ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തത്. തുടര്&#x200d; ചര്&#x200d;ച്ചയില്&#x200d; ദിയാധനം സ്വീകരിക്കുന്നത് അടക്കമുള്ള കാര്യത്തില്&#x200d; അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.</p>
<p>2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമന്&#x200d; പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്&#x200d;ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്&#x200d;ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്&#x200d; ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്&#x200d; നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>രക്ഷപ്പെടാന്&#x200d; ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യമന്&#x200d; കോടതി വധശിക്ഷക്ക് വിധിച്ചത്. 2023ല്&#x200d; വധശിക്ഷ റദ്ദാക്കാനുള്ള അന്തിമ അപേക്ഷ തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാന്&#x200d; യമന്&#x200d; പ്രസിഡന്റ് റഷാദ് അല്&#x200d; അലീമി അനുമതി നല്&#x200d;കുകയും ചെയ്തു.</p>
<p>നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്&#x200d;ഗം തലാലിന്റെ കുടുംബത്തിന് ദിയാധനം നല്&#x200d;കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്&#x200d; കണ്ട് മാപ്പ് അപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്&#x200d; പോയിരുന്നു. കഴിഞ്ഞ ഒരു വര്&#x200d;ഷമായി പ്രേമകുമാരി യമനില്&#x200d; കഴിയുകയാണ്. തലാലിന്റെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും മുമ്പ് നടത്തിയ ചര്&#x200d;ച്ചകള്&#x200d; ഫലം കണ്ടിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/momenttous-case-as-aa-maan-who-intervened-in-the-matter-kanthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്‌ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം</title>
		<link>https://www.chandrikadaily.com/release-of-nimisha-priya-emergency-meeting-in-yemen-with-the-intervention-of-kanthapuram-muslims.html</link>
					<comments>https://www.chandrikadaily.com/release-of-nimisha-priya-emergency-meeting-in-yemen-with-the-intervention-of-kanthapuram-muslims.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 14 Jul 2025 11:02:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kanthapuram]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nimishapriya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347545</guid>

					<description><![CDATA[നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തര യോഗം യെമനില്‍. ]]></description>
										<content:encoded><![CDATA[<p>നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്&#x200d; മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്&#x200d;ന്ന് അടിയന്തര യോഗം യെമനില്&#x200d;. യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതര്&#x200d; ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്&#x200d;ച്ചകള്&#x200d; പുരോഗമിക്കുന്നത്.</p>
<p>നോര്&#x200d;ത്ത് യെമനില്&#x200d; നടക്കുന്ന അടിയന്തര യോഗത്തില്&#x200d; ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന്&#x200d; അലി മഷ്ഹൂര്&#x200d;, യെമന്&#x200d; ഭരണകൂട പ്രതിനിധികള്&#x200d;, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്&#x200d;, ഗോത്ര തലവന്മാര്&#x200d; എന്നിവരാണ് പങ്കെടുക്കുന്നത്.</p>
<p>അതേസമയം, യെമനില്&#x200d; ഇന്ത്യന്&#x200d; എംബസി ഇല്ലാത്തത് ഉള്&#x200d;പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്&#x200d; ഇടപെടാന്&#x200d; സര്&#x200d;ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. പ്രൊസിക്യൂട്ടറിന് കേന്ദ്രസര്&#x200d;ക്കാര്&#x200d; കത്ത് അയയ്ക്കുകയും ചെയ്തു. ഒരു ഷെയ്ഖ് വഴി ചര്&#x200d;ച്ച നടത്താന്&#x200d; ശ്രമിക്കുകയും ചെയ്തിരുന്നു. ദയാധനം സ്വീകരിക്കാന്&#x200d; മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്&#x200d;ച്ചകളില്&#x200d; കാര്യമില്ലെന്നും കേന്ദ്രസര്&#x200d;ക്കാര്&#x200d; അറിയിച്ചു. വിഷയത്തില്&#x200d; തല്&#x200d;സ്ഥിതി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാരിന് സുപ്രിംകോടതി നിര്&#x200d;ദേശം.</p>
<p>കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധനം നല്&#x200d;കുന്നത് സംബന്ധിച്ച ചര്&#x200d;ച്ചകള്&#x200d; നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്&#x200d; വധശിക്ഷ നീട്ടിവയ്ക്കണമെന്നുമാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; യെമനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് വധശിക്ഷ നിലവില്&#x200d; നിശ്ചയിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/release-of-nimisha-priya-emergency-meeting-in-yemen-with-the-intervention-of-kanthapuram-muslims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെടല്‍ നടത്തി കാന്തപുരം</title>
		<link>https://www.chandrikadaily.com/kanthapuram-intervened-in-nimishapriyas-release.html</link>
					<comments>https://www.chandrikadaily.com/kanthapuram-intervened-in-nimishapriyas-release.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 14 Jul 2025 05:00:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kanthapuram]]></category>
		<category><![CDATA[nimishapriya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347491</guid>

					<description><![CDATA[കൊല്ലപ്പെട്ട യമന്‍ പൗരന്റെ സഹോദരനുമായി സംസാരിച്ചു
]]></description>
										<content:encoded><![CDATA[<p>യമനില്&#x200d; വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടല്&#x200d; നടത്തി സമസ്ത കേരള ജംഇയ്യതുല്&#x200d; ഉലമ ജനറല്&#x200d; സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്&#x200d; മുസ്‌ലിയാര്&#x200d;. </p>
<p>യമനിലെ സുന്നി പണ്ഡിതന്&#x200d; സഈദ് ഉമര്&#x200d; ഹഫീസ് വഴിയാണ് തലാലിന്റെ കുടുംബാംഗങ്ങളുമായി ചര്&#x200d;ച്ച തുടരാന്&#x200d; നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരമൊരുക്കിയത്. കൊല്ലപ്പെട്ട യമന്&#x200d; പൗരന്&#x200d; തലാല്&#x200d; അബ്ദു മെഹ്ദിയുടെ സഹോദരനുമായി കാന്തപുരം സംസാരിച്ചു.</p>
<p>അതേസമയം, ജൂലൈ 16ന് യമനില്&#x200d; വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ (38) മോചിപ്പിക്കാന്&#x200d; നയതന്ത്ര മാര്&#x200d;ഗങ്ങള്&#x200d; ഉപയോഗിക്കാന്&#x200d; കേന്ദ്രത്തിന് നിര്&#x200d;ദേശം നല്&#x200d;കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക.</p>
<p>നയതന്ത്ര മാര്&#x200d;ഗങ്ങള്&#x200d; എത്രയുംവേഗം പരിശോധിക്കണമെന്ന് അഭിഭാഷകന്&#x200d; സുഭാഷ് ചന്ദ്രന്&#x200d; ആവശ്യപ്പെട്ടതിനെ തുടര്&#x200d;ന്ന് ജൂലൈ 10ന് വിഷയം അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കാന്&#x200d; തീരുമാനിച്ചിരുന്നു. ശരീഅത്ത് നിയമപ്രകാരം മരിച്ചയാളുടെ കുടുംബത്തിന് ദയാധനം നല്&#x200d;കുന്ന കാര്യം പരിശോധിക്കാമെന്ന് അഭിഭാഷകന്&#x200d; വാദിച്ചിരുന്നു.</p>
<p>ദയാധനം നല്&#x200d;കിയാല്&#x200d; മരിച്ചയാളുടെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്&#x200d;കിയേക്കാമെന്ന് അഭിഭാഷകന്&#x200d; ചൂണ്ടിക്കാട്ടി. ഹരജിയുടെ പകര്&#x200d;പ്പ് അറ്റോണി ജനറലിന് നല്&#x200d;കാന്&#x200d; ബെഞ്ച് അഭിഭാഷകനോട് നിര്&#x200d;ദേശിച്ചിട്ടുണ്ട്. സേവ് നിമിഷപ്രിയ ഇന്റര്&#x200d;നാഷനല്&#x200d; ആക്ഷന്&#x200d; കൗണ്&#x200d;സില്&#x200d; സംഘടനയാണ് ഹരജി നല്&#x200d;കിയത്.</p>
<p>2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്&#x200d; നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. യമന്&#x200d; പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്&#x200d;ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്&#x200d;ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്&#x200d; ഒളിപ്പിച്ചുവെന്നാണ് കേസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanthapuram-intervened-in-nimishapriyas-release.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എല്ലാവരുമായും ഒരുമിച്ചുപോകാന്&#x200d; ആഗ്രഹിക്കുന്നുവെന്ന് കാന്തപുരം എ.പി അബൂബക്കര്&#x200d; മുസ്്‌ലിയാര്&#x200d;</title>
		<link>https://www.chandrikadaily.com/iuml-kanthapuram.html</link>
					<comments>https://www.chandrikadaily.com/iuml-kanthapuram.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 29 Jun 2023 10:05:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[Kanthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262050</guid>

					<description><![CDATA[മുസ്്‌ലിം ലീഗുമായും മറ്റും ഒരുമിച്ച് പോകാന്&#x200d; ആഗ്രഹിക്കുന്നതായി കാന്തപുരം എ.പി അബൂബക്കര്&#x200d; മുസ്്‌ലിയാര്&#x200d;. ഒന്നിച്ചുപോകുകയാണ് നല്ലത് എന്ന് എപ്പോഴും ഞങ്ങള്&#x200d; പറയുന്നതാണ്. എനിക്ക് അസുഖം ബാധിച്ചപ്പോള്&#x200d; ബഹുമാനപ്പെട്ട സാദിഖലി ശിഹാബ് തങ്ങളും പാണക്കാട്ടെ എല്ലാ സയ്യിദന്മാരും പി.കെ കുഞ്ഞാലിക്കുട്ടിയും എല്ലാം എന്നെ കാണാന്&#x200d; വന്നു. എപ്പോഴും മുസ്്‌ലിംകളും അല്ലാത്തവരും രാഷ്ട്രീയക്കാരും ഒരുമിച്ചുപോകല്&#x200d; രാജ്യത്തിന്റെ ഭാവിക്ക് ആവശ്യമാണ്. അതില്ലാത്ത ചിലര്&#x200d; ഇപ്പോഴും ബാക്കിയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതില്ലാതാകണമെന്നാണ് എന്റെ അഭിപ്രായം. ഒരു സ്വകാര്യ ടിവി ചാനലിന് നല്&#x200d;കിയ [&#8230;]]]></description>
										<content:encoded><![CDATA[<p>മുസ്്‌ലിം ലീഗുമായും മറ്റും ഒരുമിച്ച് പോകാന്&#x200d; ആഗ്രഹിക്കുന്നതായി കാന്തപുരം എ.പി അബൂബക്കര്&#x200d; മുസ്്‌ലിയാര്&#x200d;. ഒന്നിച്ചുപോകുകയാണ് നല്ലത് എന്ന് എപ്പോഴും ഞങ്ങള്&#x200d; പറയുന്നതാണ്. എനിക്ക് അസുഖം ബാധിച്ചപ്പോള്&#x200d; ബഹുമാനപ്പെട്ട സാദിഖലി ശിഹാബ് തങ്ങളും പാണക്കാട്ടെ എല്ലാ സയ്യിദന്മാരും പി.കെ കുഞ്ഞാലിക്കുട്ടിയും എല്ലാം എന്നെ കാണാന്&#x200d; വന്നു. എപ്പോഴും മുസ്്‌ലിംകളും അല്ലാത്തവരും രാഷ്ട്രീയക്കാരും ഒരുമിച്ചുപോകല്&#x200d; രാജ്യത്തിന്റെ ഭാവിക്ക് ആവശ്യമാണ്. അതില്ലാത്ത ചിലര്&#x200d; ഇപ്പോഴും ബാക്കിയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതില്ലാതാകണമെന്നാണ് എന്റെ അഭിപ്രായം. ഒരു സ്വകാര്യ ടിവി ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലാണ് കാന്തപുരം അബൂബക്കര്&#x200d; മുസ്്‌ലിയാര്&#x200d; ഇങ്ങനെ അഭിപ്രായപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iuml-kanthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാന്തപുരം വിഭാഗം സര്&#x200d;ക്കാറുമായി ഇടയുന്നു; രൂക്ഷവിമര്&#x200d;ശനവുമായി &#8216;സിറാജ്&#8217; എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/kanthapuram-against-government.html</link>
					<comments>https://www.chandrikadaily.com/kanthapuram-against-government.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 27 Oct 2020 06:19:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kanthapuram]]></category>
		<category><![CDATA[LDF govt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164442</guid>

					<description><![CDATA[സ്വര്&#x200d;ണക്കടത്ത് കേസിലടക്കം സര്&#x200d;ക്കാറിനെ സംരക്ഷിക്കാന്&#x200d; സിപിഎം പ്രവര്&#x200d;ത്തകരെക്കാള്&#x200d; ആവേശത്തില്&#x200d; കാന്തപുരം വിഭാഗത്തിന്റെ മുതിര്&#x200d;ന്ന നേതാക്കള്&#x200d; തന്നെ രംഗത്ത് വന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതില്&#x200d;ക്കല്&#x200d; നില്&#x200d;ക്കെ കാന്തപുരം സുന്നി വിഭാഗം സര്&#x200d;ക്കാറുമായി ഇടയുന്നു. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ടാണ് കാന്തപുരം സര്&#x200d;ക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മുന്നോക്ക സംവരണം പുനഃപരിശോധിക്കണം എന്ന തലക്കെട്ടില്&#x200d; കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്&#x200d; കടുത്ത വിമര്&#x200d;ശനങ്ങളാണ് സര്&#x200d;ക്കാറിനെതിരെ ഉന്നയിക്കുന്നത്.</p>
<p>രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വന്&#x200d; ചതിയാണ് മുന്നോക്ക സംവരണത്തിലൂടെ സര്&#x200d;ക്കാര്&#x200d; ചെയ്തിരിക്കുന്നതെന്ന് എഡിറ്റോറിയല്&#x200d; കുറ്റപ്പെടുത്തുന്നു. മുന്നോക്കക്കാരിലെ സാമ്പത്തിക അവശതയനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; മറ്റുമാര്&#x200d;ഗങ്ങള്&#x200d; പരീക്ഷിക്കുന്നതിന് പകരം സംവരണ വിഭാഗങ്ങളെ വഞ്ചിക്കുന്ന രീതിയിലാണ് മുന്നോക്ക സംവരണം നടപ്പാക്കിയതെന്നും എഡിറ്റോറിയല്&#x200d; പറയുന്നു. സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രചരിപ്പിക്കുന്നതിലൂടെ സര്&#x200d;ക്കാര്&#x200d; രാജ്യത്തിന്റെ ചരിത്രത്തെ വെല്ലുവിളിക്കുകയാണെന്നും എഡിറ്റോറിയല്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരില്&#x200d; സംഭവിച്ച വീഴ്ചകള്&#x200d; മുന്നോക്ക സംവരണത്തിലൂടെ പരിഹരിക്കാമെന്നാണ് സിപിഎം കരുതുന്നത്. എന്നാല്&#x200d; സിപിഎമ്മിന്റെ ഉറച്ച വോട്ടുബാങ്കായ കാന്തപുരം വിഭാഗം തന്നെ പരസ്യമായി രംഗത്ത് വന്നതിലൂടെ സര്&#x200d;ക്കാര്&#x200d; വീണ്ടും വെട്ടിലായിരിക്കുകയാണ്. കെ.എം ബഷീറിന്റെ കൊലപാതകത്തില്&#x200d; പ്രതിയായ ശ്രീരാം വെങ്കട്ടരാമനെ സര്&#x200d;ക്കാര്&#x200d; രക്ഷപ്പെടുത്തിയതിലും കാന്തപുരം വിഭാഗത്തിന് കടുത്ത അമര്&#x200d;ഷമുണ്ട്. മുന്നോക്കസംവരണം നടപ്പാക്കുമ്പോള്&#x200d; തങ്ങളോട് ചര്&#x200d;ച്ച ചെയ്യാതെ സര്&#x200d;ക്കാര്&#x200d; ഏകപക്ഷീയമായി നടപ്പാക്കിയതും കാന്തപരും വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.</p>
<p>സ്വര്&#x200d;ണക്കടത്ത് കേസിലടക്കം സര്&#x200d;ക്കാറിനെ സംരക്ഷിക്കാന്&#x200d; സിപിഎം പ്രവര്&#x200d;ത്തകരെക്കാള്&#x200d; ആവേശത്തില്&#x200d; കാന്തപുരം വിഭാഗത്തിന്റെ മുതിര്&#x200d;ന്ന നേതാക്കള്&#x200d; തന്നെ രംഗത്ത് വന്നിരുന്നു. ഖുര്&#x200d;ആന്&#x200d; കൊണ്ടുവന്നതിന് തന്നെ പ്രതിയാക്കുന്നു എന്ന കെ.ടി ജലീലിന്റെ ആരോപണം ഏറ്റവും ശക്തമായി ഏറ്റെടുത്തതും കാന്തപുരം വിഭാഗത്തിലെ സൈബര്&#x200d; പോരാളികളായിരുന്നു. കാന്തപുരം വിഭാഗത്തിന്റെ യുവജന സംഘടന തന്നെ ജലീലിനെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എന്നാല്&#x200d; ഏകപക്ഷീയമായി മുന്നോക്ക സംവരണം നടപ്പാക്കിയത് സര്&#x200d;ക്കാറിന്റെ കടുത്ത അവഗണനയായാണ് കാന്തപുരം വിഭാഗം കണക്കാക്കുന്നത്. ഇത് വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് സംഘടനാ മുഖപത്രത്തിലെ എഡിറ്റോറിയലില്&#x200d; കാന്തപുരം പക്ഷം വ്യക്തമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanthapuram-against-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുകേശം ബോഡിവേസ്‌റ്റെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമെന്ന് കാന്തപുരം</title>
		<link>https://www.chandrikadaily.com/kanthapuram-ap-aboobacker-musliyar-statement.html</link>
					<comments>https://www.chandrikadaily.com/kanthapuram-ap-aboobacker-musliyar-statement.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 24 Sep 2020 13:59:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kanthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156203</guid>

					<description><![CDATA[തിരുകേശം ബോഡി വേസ്റ്റ് തന്നെയാണെന്ന നിലപാടില്&#x200d; മാറ്റമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമെന്ന് കേരള മുസ്‌ലിം ജമാഅത്ത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: തിരുകേശം ബോഡി വേസ്റ്റ് തന്നെയാണെന്ന നിലപാടില്&#x200d; മാറ്റമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. കാന്തപുരം എ.പി അബൂബക്കര്&#x200d; മുസ്‌ലിയാരുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന യോഗത്തിലാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. വിശ്വാസി മനസ്സുകളെ മുറിവേല്&#x200d;പിക്കുന്ന പ്രസ്താവനകളില്&#x200d; നിന്ന് രാഷ്ട്രീയ നേതാക്കള്&#x200d; വിട്ടു നില്&#x200d;ക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് പുറത്തിറക്കിയ പ്രസ്താവനയില്&#x200d; പറയുന്നു.</p>
<p><strong>പ്രസ്താവനയുടെ പൂര്&#x200d;ണരൂപം:</strong></p>
<p>വിശുദ്ധ ഖുര്&#x200d;ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്&#x200d;ക്ക് അമൂല്യവും സര്&#x200d;വ്വാദരണീയവുമാണ്. പ്രവാചകരുടെ തിരുശേഷിപ്പുകള്&#x200d; സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്ന് കാന്തപുരം എ.പി അബൂബക്കര്&#x200d; മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.</p>
<p>വിശ്വസിക്കാനും അവിശ്വസിക്കാനും ആര്&#x200d;ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങള്&#x200d; അനാദരിക്കപ്പെടരുത്. അപ്പോള്&#x200d; മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. വിശ്വാസി മനസ്സുകളെ മുറിവേല്&#x200d;പ്പിക്കുന്ന വിവാദങ്ങളില്&#x200d; നിന്നും പ്രസ്താവനകളില്&#x200d; നിന്നും ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്&#x200d; വിട്ടുനില്&#x200d;ക്കണം. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്&#x200d; വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടുകള്&#x200d;ക്ക് പകരം വിവേകപരമായ സമീപനരീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വര്&#x200d;ധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവര്&#x200d; ശ്രമിക്കേണ്ടതെന്ന് മുസ്‌ലിം ജമാഅത്ത് പ്രസ്താവനയില്&#x200d; തുടര്&#x200d;ന്ന് പറഞ്ഞു. സയ്യിദ് ഇബ്‌റാഹീമുല്&#x200d; ഖലീലുല്&#x200d; ബുഖാരി ഉദ്ഘാടനം ചെയ്തു. ഓണ്&#x200d;ലൈന്&#x200d; യോഗത്തില്&#x200d; കെ.പി അബൂബക്കര്&#x200d; മൗലവി പട്ടുവം, പ്രൊഫ: എ.കെ അബ്ദുല്&#x200d; ഹമീദ്, സി.പി മൂസ ഹാജി, മാരായമംഗലം അബ്ദുറഹ്മാന്&#x200d; ഫൈസി, സിദ്ദീഖ് ഹാജി, പേരോട് അബ്ദുറഹ്മാന്&#x200d; സഖാഫി, വണ്ടൂര്&#x200d; അബ്ദുറഹ്മാന്&#x200d; ഫൈസി, സി മുഹമ്മദ് ഫൈസി, എന്&#x200d; അലി അബ്ദുല്ല, പ്രൊഫ. യു.സി അബ്ദുല്&#x200d; മജീദ്, സൈഫുദ്ദീന്&#x200d; ഹാജി, സി.പി സെയ്തലവി മാസ്റ്റര്&#x200d; തുടങ്ങിയവര്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanthapuram-ap-aboobacker-musliyar-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേള്&#x200d;ഡ് ട്രേഡ് സെന്റര്&#x200d; ആക്രമണത്തെ കുറിച്ച് കാന്തപുരത്തിന് നേരത്തേ അറിയാമായിരുന്നു; ശിഷ്യന്റെ പ്രസംഗം</title>
		<link>https://www.chandrikadaily.com/kanthapuram-have-knoledge-about-world-trade-attack-claims-his-deciple-viral-speech.html</link>
					<comments>https://www.chandrikadaily.com/kanthapuram-have-knoledge-about-world-trade-attack-claims-his-deciple-viral-speech.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 22 Nov 2018 17:26:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kanthapuram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111507</guid>

					<description><![CDATA[കോഴിക്കോട്: ലോകം നടുങ്ങിയ അമേരിക്കയിലെ വേള്&#x200d;ഡ് ട്രേഡ് സെന്റര്&#x200d; ആക്രമണത്തെ കുറിച്ച് കാന്തപുരം എ.പി.അബൂബക്കര്&#x200d; മുസ്‌ലിയാര്&#x200d; നേരത്തെ അറിഞ്ഞിരുന്നെന്ന വാദവുമായി അദ്ദേഹത്തിന്റെ ശിഷ്യന്&#x200d; രംഗത്ത്. സോഷ്യല്&#x200d; മീഡിയില്&#x200d; പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാന്തപുരത്തിന്റെ അടുത്ത ശിഷ്യനും മതപണ്ഡിതനുമായ അബ്ദുള്&#x200d; റഷീദ് സഖാഫി പത്തപ്പിരിയത്തിന്റെ പ്രസംഗം എന്ന തലക്കെട്ടോടെയാണ് ഈ ഓഡിയോ സോഷ്യല്&#x200d; ലോകത്ത് വൈറലാകുന്നത്. അമേരിക്ക സന്ദര്&#x200d;ശിക്കാന്&#x200d; പോയ കാന്തപുരം വീസ തീരാന്&#x200d; മൂന്നുദിവസം ബാക്കി നില്&#x200d;ക്കെ തിരിച്ചുവരണമെന്ന് വാശിപിടിക്കുകയായിരുന്നു. മൂന്നുദിവസം കൂടി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ലോകം നടുങ്ങിയ അമേരിക്കയിലെ വേള്&#x200d;ഡ് ട്രേഡ് സെന്റര്&#x200d; ആക്രമണത്തെ കുറിച്ച് കാന്തപുരം എ.പി.അബൂബക്കര്&#x200d; മുസ്‌ലിയാര്&#x200d; നേരത്തെ അറിഞ്ഞിരുന്നെന്ന വാദവുമായി അദ്ദേഹത്തിന്റെ ശിഷ്യന്&#x200d; രംഗത്ത്. സോഷ്യല്&#x200d; മീഡിയില്&#x200d; പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാന്തപുരത്തിന്റെ അടുത്ത ശിഷ്യനും മതപണ്ഡിതനുമായ അബ്ദുള്&#x200d; റഷീദ് സഖാഫി പത്തപ്പിരിയത്തിന്റെ പ്രസംഗം എന്ന തലക്കെട്ടോടെയാണ് ഈ ഓഡിയോ സോഷ്യല്&#x200d; ലോകത്ത് വൈറലാകുന്നത്.</p>
<p>അമേരിക്ക സന്ദര്&#x200d;ശിക്കാന്&#x200d; പോയ കാന്തപുരം വീസ തീരാന്&#x200d; മൂന്നുദിവസം ബാക്കി നില്&#x200d;ക്കെ തിരിച്ചുവരണമെന്ന് വാശിപിടിക്കുകയായിരുന്നു. മൂന്നുദിവസം കൂടി കഴിഞ്ഞ് തിരികെ പോകാനായിരുന്നു ടിക്കറ്റ് എടുത്തത്. എന്നാല്&#x200d; അന്നുതന്നെ തിരിച്ചുപോകണമെന്ന് ശിഷ്യന്&#x200d;മാര്&#x200d;ക്കു മുമ്പില്&#x200d; കാന്തപുരം വാശി പിടിച്ചു. കാര്യമെന്തെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പിന്നീട് അദ്ദേഹം ആവശ്യപ്പെട്ടപോലെ ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിന്റെ പിറ്റേദിവസത്തെ പത്രങ്ങളുടെ പ്രധാന തലക്കെട്ട് അമേരിക്കയിലെ വേള്&#x200d;ഡ് ട്രേഡ് സെന്റര്&#x200d; ആക്രമിക്കപ്പെട്ടു എന്നതായിരുന്നെന്നും അദ്ദേഹം പ്രസംഗത്തില്&#x200d; പറയുന്നു. ആക്രമണം നടന്നതോടെ താടിയും തലപ്പാവും വെച്ചവരെ യു.എസില്&#x200d; തിരഞ്ഞുപിടിച്ച് പൊലീസ് ഉപദ്രവിക്കുകയാണുണ്ടായത്. ഇതെല്ലാം മുന്&#x200d;കൂട്ടി കണ്ടുകൊണ്ടാണ് കാന്തപുരം തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പ്രസംഗത്തില്&#x200d; പറയുന്നു.</p>
<p>വിഡിയോ വൈറലായെങ്കിലും ഇക്കാര്യങ്ങള്&#x200d; ബന്ധപ്പെട്ടവര്&#x200d; സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FTrueEye.in%2Fvideos%2F356634321566639%2F&amp;show_text=0&amp;width=560" width="560" height="315" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanthapuram-have-knoledge-about-world-trade-attack-claims-his-deciple-viral-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശുഹൈബ് വധം: പ്രതികളെ പിടികൂടുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്&#x200d;കിയതായി കാന്തപുരം</title>
		<link>https://www.chandrikadaily.com/kanthapuram-meets-cm.html</link>
					<comments>https://www.chandrikadaily.com/kanthapuram-meets-cm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Feb 2018 06:43:56 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kanthapuram]]></category>
		<category><![CDATA[shuhaib murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70567</guid>

					<description><![CDATA[&#160; ഷുഹൈബ് വധക്കേസിലെ പ്രതികളെ ഉടന്&#x200d; പിടികൂടണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്&#x200d; മുസ്ലിയാര്&#x200d; മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കൊല്ലപ്പെട്ട ഷുഹൈബ് കാന്തപുരം വിഭാഗം വിദ്യാര്&#x200d;ത്ഥി സംഘടനയായ എസ്.എസ്.എഫിന്റെ സജീവ പ്രവര്&#x200d;ത്തകനായിരുന്നു. രാഷ്ട്രിയ കൊലപാതകങ്ങള്&#x200d; ആശങ്കയുണ്ടാക്കുന്നുവെന്നും കാന്തപുരം പറഞ്ഞു. പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചുവെന്നും പ്രതികളെ പിടികൂടുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്&#x200d;കിയതായി കാന്തപുരം എ.പി. അബൂബക്കര്&#x200d; മുസ്‌ലിയാര്&#x200d; പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് ഇതു പുറത്തു പറയാത്തത്. ആരു ഭരിച്ചാലും രാഷ്ട്രീയ കൊലപാതകങ്ങള്&#x200d; ഉണ്ടാകുന്നത് ശരിയല്ലെന്നും കാന്തപുരം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഷുഹൈബ് വധക്കേസിലെ പ്രതികളെ ഉടന്&#x200d; പിടികൂടണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്&#x200d; മുസ്ലിയാര്&#x200d; മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കൊല്ലപ്പെട്ട ഷുഹൈബ് കാന്തപുരം വിഭാഗം വിദ്യാര്&#x200d;ത്ഥി സംഘടനയായ എസ്.എസ്.എഫിന്റെ സജീവ പ്രവര്&#x200d;ത്തകനായിരുന്നു. രാഷ്ട്രിയ കൊലപാതകങ്ങള്&#x200d; ആശങ്കയുണ്ടാക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.<br />
പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചുവെന്നും പ്രതികളെ പിടികൂടുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്&#x200d;കിയതായി കാന്തപുരം എ.പി. അബൂബക്കര്&#x200d; മുസ്‌ലിയാര്&#x200d; പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് ഇതു പുറത്തു പറയാത്തത്. ആരു ഭരിച്ചാലും രാഷ്ട്രീയ കൊലപാതകങ്ങള്&#x200d; ഉണ്ടാകുന്നത് ശരിയല്ലെന്നും കാന്തപുരം പ്രതികരിച്ചു.</p>
<p>അതേസമയം ശുഹൈബ് വധക്കേസില്&#x200d; സിപിഐഎം പ്രവര്&#x200d;ത്തകരായ ആകാശ് തില്ലങ്കേരി, റിജിന്&#x200d; രാജ് എന്നിവര്&#x200d; പോലീസില്&#x200d; കീഴടങ്ങി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവരെ കണ്ണൂര്&#x200d; എസ്പിയുടെ നേതൃത്വത്തില്&#x200d; വിശദമായി ചോദ്യം ചെയ്തു. കൊലപാതകത്തില്&#x200d; നേരിട്ട് ബന്ധമുള്ളവരാണ് ഇവരെന്നാണ് സൂചന. ഇതില്&#x200d; ആകാശ് തില്ലങ്കേരി ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകനായ വിനീത് കൊല്ലപ്പെട്ട കേസിലും പ്രതിയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanthapuram-meets-cm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
