<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kapil sibal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kapil-sibal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Sep 2025 17:47:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kapil sibal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പോരാട്ടത്തിൽ എന്നും കൂടെയുണ്ടാകും : കപിൽ സിബൽ</title>
		<link>https://www.chandrikadaily.com/kapil-sibal-will-always-be-with-the-muslim-league-in-its-political-struggle.html</link>
					<comments>https://www.chandrikadaily.com/kapil-sibal-will-always-be-with-the-muslim-league-in-its-political-struggle.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Sep 2025 17:43:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[haris beeran mp]]></category>
		<category><![CDATA[kapil sibal]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354304</guid>

					<description><![CDATA[ഇതൊരു താൽക്കാലിക വിധിയാണെങ്കിലും കോടതിയിലും പാർലമെന്റിലും പോരാട്ടം തുടരുന്ന മറ്റു അനേകം വിഷയൾക്ക് ഊർജ്ജം പകരുന്നതാണ് മുസ്ലിംലീഗിന് ഇന്നത്തെ സുപ്രീംകോടതി വിധിയെന്നും തുടർന്നുള്ള എല്ലാ പോരാട്ടങ്ങളിലും ലീഗിന്റെ കൂടെ താനുണ്ടാകുമെന്നും സിബൽ ഉറപ്പ് നൽകി.]]></description>
										<content:encoded><![CDATA[<p>ന്യൂ ഡൽഹി : മുസ്‌ലിം ലീഗ് നേതാക്കളും പ്രവർത്തകരും സന്തോഷിക്കുന്ന ദിവസമായിരിക്കും ഇന്നെന്ന് എനിക്കറിയാം, സുപ്രിം കോടതിയുടെ ഈ തത്കാലിക വിധി ഏറെ ആശ്വാസകരമാണ് വക്കഫ് ഉൾപ്പെടെയുള്ള നിയമ പോരാട്ടത്തിൽ മുസ്‌ലിം ലീഗിന്റെ കൂടെയുണ്ടാകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു- കപിൽ സിബൽ ഹാരിസ് ബീരാൻ എം പിയോട് പറഞ്ഞു. ഇതൊരു താൽക്കാലിക വിധിയാണെങ്കിലും കോടതിയിലും പാർലമെന്റിലും പോരാട്ടം തുടരുന്ന മറ്റു അനേകം വിഷയൾക്ക് ഊർജ്ജം പകരുന്നതാണ് മുസ്ലിംലീഗിന് ഇന്നത്തെ സുപ്രീംകോടതി വിധിയെന്നും തുടർന്നുള്ള എല്ലാ പോരാട്ടങ്ങളിലും ലീഗിന്റെ കൂടെ താനുണ്ടാകുമെന്നും സിബൽ ഉറപ്പ് നൽകി.<br />
എംഎസ്എഫ് ദേശീയ പ്രസിഡണ്ട് പി വി അഹമ്മദ് സാജു, കെഎംസിസി ജനറൽ സെക്രട്ടറി കെ കെ മുഹമ്മദ് ഹലീം, അഡ്വക്കേറ്റ് ബാഫഖി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kapil-sibal-will-always-be-with-the-muslim-league-in-its-political-struggle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ലാപ്താ ലേഡീസ&#8217; കേട്ടിട്ടുണ്ട്, ലാപ്താ വൈസ് പ്രസിഡന്റ് എന്ന് കേട്ടിട്ടില്ല; ജഗ്ദീപ് ധന്‍ഖര്‍ എവിടെയെന്ന് അമിത് ഷാ  ഉത്തരം പറയണം: കപില്‍ സിബല്‍</title>
		<link>https://www.chandrikadaily.com/heard-of-lapta-ladysa-never-heard-of-lapta-vice-president-amit-shah-must-answer-where-jagdeep-dhankar-is-kapil-sibal.html</link>
					<comments>https://www.chandrikadaily.com/heard-of-lapta-ladysa-never-heard-of-lapta-vice-president-amit-shah-must-answer-where-jagdeep-dhankar-is-kapil-sibal.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 09 Aug 2025 17:47:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jagdeepdhankar]]></category>
		<category><![CDATA[kapil sibal]]></category>
		<category><![CDATA[laptaladies]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349947</guid>

					<description><![CDATA[മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എവിടെയാണെന്ന് സംശയം ഉന്നയിച്ച് രാജ്യസഭാ എംപിയും മുന്‍ നിയമമന്ത്രിയുമായ കപില്‍ സിബല്‍]]></description>
										<content:encoded><![CDATA[<p>മുന്&#x200d; ഉപരാഷ്ട്രപതി ജഗ്ദീപ് ധന്&#x200d;ഖര്&#x200d; എവിടെയാണെന്ന് സംശയം ഉന്നയിച്ച് രാജ്യസഭാ എംപിയും മുന്&#x200d; നിയമമന്ത്രിയുമായ കപില്&#x200d; സിബല്&#x200d;. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി രാജിവെച്ച ദിവസം മുതല്&#x200d; അദ്ദേഹത്തെ കുറിച്ച് ഒരു വാര്&#x200d;ത്തയും ഇല്ലെന്ന് കപില്&#x200d; സിബല്&#x200d; പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അതിനെക്കുറിച്ച് പ്രസ്താവന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>&#8216; ജൂലൈ 22 ന് ഞങ്ങളുടെ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്&#x200d;ഖര്&#x200d; രാജിവച്ചു, ഇന്ന് ഓഗസ്റ്റ് 9 ആണ്, അന്നു മുതല്&#x200d; അദ്ദേഹം എവിടെയാണെന്ന് ഞങ്ങള്&#x200d;ക്ക് അറിയില്ല. അദ്ദേഹം ഔദ്യോഗിക വസതിയിലില്ല. ആദ്യ ദിവസം ഞാന്&#x200d; അദ്ദേഹത്തെ ബന്ധപ്പെടാന്&#x200d; ശ്രമിച്ചു. &#8216;ലാപ്ത ലേഡീസ്&#8217; എന്ന് കേട്ടിട്ടുണ്ട്, എന്നാല്&#x200d; &#8216;ലാപറ്റ വൈസ് പ്രസിഡന്റ്&#8217; (കാണാതായ) എന്ന് ഞാന്&#x200d; കേട്ടിട്ടില്ല,&#8217; ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്&#x200d;ട്രിയായിരുന്ന കിരണ്&#x200d; റാവുവിന്റെ സംവിധാനത്തെ പരാമര്&#x200d;ശിച്ച് അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. </p>
<p>&#8216;ഞങ്ങള്&#x200d; എന്താണ് ചെയ്യേണ്ടത്? ഞങ്ങള്&#x200d; ഒരു ഹേബിയസ് കോര്&#x200d;പ്പസ് ഫയല്&#x200d; ചെയ്യണോ?&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. എക്സിലെ ഒരു പോസ്റ്റില്&#x200d; അദ്ദേഹം പറഞ്ഞു, &#8216;വൈസ് പ്രസിഡന്റ് ജഗ്ദീപ് ധങ്കറിനെ ഞങ്ങള്&#x200d;ക്ക് അറിയിക്കാമോ: അദ്ദേഹം എവിടെയാണ്? അദ്ദേഹം സുരക്ഷിതനാണോ? എന്തുകൊണ്ടാണ് അദ്ദേഹം ആശയവിനിമയം നടത്താത്തത്? അമിത് ഷാ ജി അറിയണം!</p>
<p>അദ്ദേഹം ഞങ്ങളുടെ വൈസ് പ്രസിഡന്റായിരുന്നു; രാജ്യം ആശങ്കാകുലരാകണം!&#8217; മുന്&#x200d; നിയമമന്ത്രി ധന്&#x200d;ഖറിനായി ഒരു &#8216;ഹേബിയസ് കോര്&#x200d;പ്പസ്&#8217; ഫയല്&#x200d; ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു.&#8217; എനിക്ക് ധന്&#x200d;ഖറുമായി വളരെ നല്ല വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു. എന്റെ കൂടെ ഒരുപാട് കേസുകള്&#x200d; വാദിച്ച അഭിഭാഷകനായിരുന്നു അദ്ദേഹം. എനിക്ക് ആശങ്കയുണ്ട്. അദ്ദേഹത്തില്&#x200d; നിന്നും സുഹൃത്തുക്കളില്&#x200d; നിന്നും കുടുംബാംഗങ്ങളില്&#x200d; നിന്നും ഒരു വാര്&#x200d;ത്തയും ഇല്ല,&#8217; അദ്ദേഹം പറഞ്ഞു. ആരോഗ്യപരമായ ആശങ്കകള്&#x200d; ചൂണ്ടിക്കാട്ടി ഏറെ കാത്തിരുന്ന പാര്&#x200d;ലമെന്റ് വര്&#x200d;ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ധന്&#x200d;ഖര്&#x200d; സ്ഥാനമൊഴിഞ്ഞു. തീരുമാനം ഉടനടി പ്രാബല്യത്തില്&#x200d; വരുമെന്ന് പ്രസ്താവിച്ച് അദ്ദേഹം പ്രസിഡന്റ് ദ്രൗപതി മുര്&#x200d;മുവിന് രാജി സമര്&#x200d;പ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heard-of-lapta-ladysa-never-heard-of-lapta-vice-president-amit-shah-must-answer-where-jagdeep-dhankar-is-kapil-sibal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടം; മുസ്‌ലിംലീഗിനെ അഭിനന്ദിച്ച് കപില്‍ സിബല്‍</title>
		<link>https://www.chandrikadaily.com/legal-battle-over-waqf-act-amendment-kapil-sibal-praises-muslim-league.html</link>
					<comments>https://www.chandrikadaily.com/legal-battle-over-waqf-act-amendment-kapil-sibal-praises-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 17 Apr 2025 14:41:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kapil sibal]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Waqf Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338440</guid>

					<description><![CDATA[ഡൽഹി: വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിനെ അഭിനന്ദിച്ച് സുപ്രിംകോടതിയിൽ മുസ്‍ലിം ലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം അഡ്വ. ഹാരിസ് ബീരാൻ എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ എന്നിവർ കപിൽ സിബലിനെ സന്ദർശിച്ച് പാർട്ടിക്ക് വേണ്ടി നന്ദി അറിയിച്ചു. സമഗ്രമായി ഈ വിഷയത്തെ സമീപിച്ച ഹാരിസ് ബീരാനെ കപിൽ സിബൽ അഭിനന്ദിച്ചു. ഈ വിഷയത്തിൽ ആദ്യമായി എന്നെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഡൽഹി: വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ യൂണിയൻ മുസ്&#x200d;ലിം ലീഗിനെ അഭിനന്ദിച്ച് സുപ്രിംകോടതിയിൽ മുസ്&#x200d;ലിം ലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം അഡ്വ. ഹാരിസ് ബീരാൻ എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ എന്നിവർ കപിൽ സിബലിനെ സന്ദർശിച്ച് പാർട്ടിക്ക് വേണ്ടി നന്ദി അറിയിച്ചു. സമഗ്രമായി ഈ വിഷയത്തെ സമീപിച്ച ഹാരിസ് ബീരാനെ കപിൽ സിബൽ അഭിനന്ദിച്ചു. ഈ വിഷയത്തിൽ ആദ്യമായി എന്നെ സമീപിച്ചത് ഇന്ത്യൻ യൂണിയൻ മുസ്&#x200d;ലിം ലീഗാണ്.</p>
<p>&#8221;സുപ്രിംകോടതിയിൽ ഈ വിഷയം എത്തിക്കാൻ മുസ്&#x200d;ലിം ലീഗ് കാണിച്ച താൽപര്യത്തെ അഭിനന്ദിക്കുന്നു. വഖഫിന്&#x200d;റെ മാത്രം പ്രശ്നമായിട്ടല്ല, രാജ്യത്തിന്&#x200d;റെ ബഹുസ്വരതയെയും സംസ്‌കാരത്തെയും ഭരണഘടനയെയും ബാധിക്കുന്ന വിഷയമായിട്ടാണ് മുസ്&#x200d;ലിം ലീഗ് ഈ കേസിനെ കണ്ടത്. ഇത് ഭരണഘടനയും രാജ്യത്തിന്&#x200d;റെ മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. മുസ്&#x200d;ലിം ലീഗിനെയും ഹാരിസ് ബീരാനെയും പ്രത്യേകം അഭിനന്ദിക്കുന്നു&#8221; കപിൽ സിബൽ പറഞ്ഞു.</p>
<p>ഏത് പാതിരാത്രിയിലും കയറിവരാൻ പറ്റുന്ന ഇടമാണ് കപിൽ സിബലിന്&#x200d;റെ വീടെന്ന് അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. വഖഫ് ഭേദഗതി ബിൽ ചർച്ചക്ക് വന്ന സമയത്ത് തന്നെ രാജ്യസഭയിൽവെച്ച് അദ്ദേഹത്തെ കാണുകയും നിയമ പോരാട്ടം ആലോചിക്കുകയും ചെയ്തു. സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്&#x200d;ലിം ലീഗ് എം.പിമാരും നേരിട്ട് കണ്ടാണ് അദ്ദേഹത്തെ കേസ് ഏൽപിച്ചത്. മുസ്&#x200d;ലിംലീഗിന് വേണ്ടി രണ്ട് ദിവസവും അദ്ദേഹം സുപ്രിംകോടതിയിൽ ഹാജരായി.- ഹാരിസ് ബീരാൻ കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/legal-battle-over-waqf-act-amendment-kapil-sibal-praises-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ബില്‍: കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിംലീഗ് നേതാക്കള്‍</title>
		<link>https://www.chandrikadaily.com/1waqf-bill-muslim-league-leaders-meet-kapil-sibal.html</link>
					<comments>https://www.chandrikadaily.com/1waqf-bill-muslim-league-leaders-meet-kapil-sibal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 07 Apr 2025 07:02:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kapil sibal]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Waqf Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337245</guid>

					<description><![CDATA[വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപോരാട്ടം ശക്തമാക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്. പ്രമുഖ അഭിഭാഷകനും പാർലമെന്റ് അംഗവുമായ കപിൽ സിബലുമായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, നവാസ് കനി എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി തുടങ്ങിയവർ ആശയവിനിമയം നടത്തി. കപിൽ സിബൽ മുസ്‌ലിംലീഗിന് [&#8230;]]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപോരാട്ടം ശക്തമാക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്. പ്രമുഖ അഭിഭാഷകനും പാർലമെന്റ് അംഗവുമായ കപിൽ സിബലുമായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, നവാസ് കനി എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി തുടങ്ങിയവർ ആശയവിനിമയം നടത്തി. കപിൽ സിബൽ മുസ്‌ലിംലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകും. ഇന്ന് തന്നെ ഹർജി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1waqf-bill-muslim-league-leaders-meet-kapil-sibal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗത്ത് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ സ്വത്ത് രാജ്യത്തെ വഖഫിനേക്കാള്‍ അധികം വരും; കേന്ദ്രത്തിന്റെ വാദം പൊളിച്ച് കപില്‍ സിബല്‍</title>
		<link>https://www.chandrikadaily.com/1kapil-sibal-refutes-centres-claim-that-temple-assets-in-three-south-indian-states-are-more-than-the-countrys-waqf.html</link>
					<comments>https://www.chandrikadaily.com/1kapil-sibal-refutes-centres-claim-that-temple-assets-in-three-south-indian-states-are-more-than-the-countrys-waqf.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 04 Apr 2025 13:56:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[kapil sibal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336970</guid>

					<description><![CDATA[വഖഫ് രാജ്യത്തെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന് പറയാന്‍ സാധിക്കുകയെന്നും കപില്‍ സിബല്‍ ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി നിയമത്തിലെ കേന്ദ്ര സര്&#x200d;ക്കാരിന്റെ വാദങ്ങള്&#x200d; പൊളിച്ച് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് എം.പിയായ കപില്&#x200d; സിബല്&#x200d;. രാജ്യത്തെ സ്വത്തുക്കളില്&#x200d; ഭൂരിഭാഗവും കൈയടക്കിവെച്ചിരിക്കുന്നത് വഖഫ് ബോര്&#x200d;ഡാണെന്ന പ്രചാരണത്തിലൂടെ, ഹിന്ദു ക്ഷേത്രങ്ങളില്&#x200d; അതിനേക്കാള്&#x200d; അധികം സ്വത്തുക്കള്&#x200d; ഉണ്ടെന്ന കാര്യം കേന്ദ്രം വിസ്മരിക്കുകയാണെന്ന് കപില്&#x200d; സിബല്&#x200d; രാജ്യസഭയില്&#x200d; ആരോപിച്ചു.</p>
<p>വഖഫ് സ്വത്ത് ദൈവത്തിന് അവകാശപ്പെട്ടതാണെന്ന് പോലും അറിയാതെയാണ് അത് ട്രസ്റ്റ് സ്വത്തുപോലെ കൈകാര്യം ചെയ്യാമെന്ന് കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരണ്&#x200d; റിജിജു പറഞ്ഞതെന്നും എന്നാല്&#x200d; അതൊരിക്കലും സര്&#x200d;ക്കാരിന് അവകാശപ്പെട്ടതല്ലെന്നും കപില്&#x200d; സിബല്&#x200d; രാജ്യസഭയില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>വഖഫ് ഭേദഗതിയില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിരത്തിയ വാദങ്ങള്&#x200d; അക്കമിട്ട് നിരത്തിയായിരുന്നു കപില്&#x200d; സിബലിന്റെ രാജ്യസഭയിലെ പ്രതിരോധം. പുരാണങ്ങളില്&#x200d;പോലും ഏവര്&#x200d;ക്കും ധര്&#x200d;മം ചെയ്യാം എന്നാണ് പറയുന്നത്. എന്നാല്&#x200d; പുതിയ ഭേദഗതി പ്രകാരം കേവലം മുസ്‌ലിങ്ങള്&#x200d;ക്ക് മാത്രമാണ് വഖഫ് നല്&#x200d;കാന്&#x200d; പറ്റുകയെന്നാണ് പറയുന്നത്.</p>
<p>സ്വാതന്ത്ര്യനന്തരം നാഗ്പൂര്&#x200d; ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയില്&#x200d; മുസ്‌ലിം അല്ലാത്ത ഒരാള്&#x200d;ക്ക് വഖഫ് നല്&#x200d;കാന്&#x200d; സാധിക്കുമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിലും സമാനമായ വിധിയുണ്ട്. ആ വിധികള്&#x200d; നിലനില്&#x200d;ക്കെ അഞ്ച് വര്&#x200d;ഷം ഇസ്‌ലാം മതം അനുഷ്ഠിച്ച ഒരാള്&#x200d;ക്ക് മാത്രമെ വഖഫ് നലകാന്&#x200d; സാധിക്കൂ എന്ന നിബന്ധന എങ്ങനെ സാധ്യമാകുമെന്ന് കപില്&#x200d; സിബല്&#x200d; ഭരണപക്ഷത്തോട് ചോദിച്ചു.</p>
<p>‘കേവലം മുസ്‌ലിങ്ങള്&#x200d;ക്ക്, അതും അഞ്ച് വര്&#x200d;ഷം ഇസ്‌ലാം മതം അനുഷ്ഠിച്ചാല്&#x200d; മാത്രമാണ് വഖഫ് നല്&#x200d;കാനാവുക എന്നാണ് പുതിയ ഭേദഗതിയില്&#x200d; പറയുന്നത്. എന്നാല്&#x200d; ഞാന്&#x200d; ഒരു മനുഷ്യനാണ്. ഇതെന്റെ പ്രോപ്പര്&#x200d;ട്ടിയാണ്. എനിക്കിത് വഖഫ് നല്&#x200d;കണം. ആര്&#x200d;ക്കാണ് എന്നെ തടയാനാവുക? ഇതെന്ത് നിയമമാണ്. ഞാന്&#x200d; ഹിന്ദു ആണെങ്കിലും മുസ്‌ലിമാണെങ്കിലും എനിക്ക് പ്രോപ്പര്&#x200d;ട്ടി നല്&#x200d;കാന്&#x200d; സാധിക്കും,’ കപില്&#x200d; സിബല്&#x200d; പറഞ്ഞു.</p>
<p>ആയിരക്കണക്കിന് ഏക്കര്&#x200d; സ്വത്തുക്കളാണ് രാജ്യത്തുടനീളം വഖഫിനുള്ളതെന്ന ജെ.പി നദ്ദയുടെ വാദത്തെയും കപില്&#x200d; സിബല്&#x200d; ചോദ്യം ചെയ്യുകയുണ്ടായി. രാജ്യത്താകമാനം 32 വഖഫ് ബോര്&#x200d;ഡുകളാണ് ഉള്ളത്. എന്നാല്&#x200d; തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ക്ഷേത്രം ബോര്&#x200d;ഡുകള്&#x200d;ക്ക് കീഴിലായി ലക്ഷക്കണക്കിന് ഏക്കര്&#x200d; ഭൂമികളാണ് ഉള്ളത്.</p>
<p>4,47000 ഏക്കര്&#x200d; തമിഴ്നാട്ടിലും 465000 ആന്ധ്രയിലും 87000 തെലങ്കാനയിലും അങ്ങനെ മൂന്ന് സംസ്ഥാനങ്ങളില്&#x200d; മാത്രമായി പത്ത് ലക്ഷം ഏക്കര്&#x200d; സ്ഥലമാണ് ഹിന്ദു ക്ഷേത്രങ്ങള്&#x200d;ക്ക് കീഴിലുള്ളത്. അപ്പോഴെങ്ങനെയാണ് വഖഫ് രാജ്യത്തെ ആയിരക്കണക്കിന് ഏക്കര്&#x200d; ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന് പറയാന്&#x200d; സാധിക്കുകയെന്നും കപില്&#x200d; സിബല്&#x200d; ചോദിച്ചു.</p>
<p>ചര്&#x200d;ച്ചയ്ക്കിടെ ഹിന്ദു വിഭാഗത്തില്&#x200d; ആണ്&#x200d; മക്കള്&#x200d;ക്കും പെണ്&#x200d; മക്കള്&#x200d;ക്കും സ്വത്തുക്കള്&#x200d; തുല്യമായി ലഭിക്കാത്തതിലെ അസമത്വവും കപില്&#x200d; ചൂണ്ടിക്കാട്ടി. ആദ്യം ഈ അസമത്വം ഇല്ലാതാക്കാന്&#x200d; വേണ്ടി സര്&#x200d;ക്കാര്&#x200d; ഒരു നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>‘ഹിന്ദു മതത്തിലും ധര്&#x200d;മം ചെയ്യേണ്ടതുണ്ട്. ഹിന്ദു മതത്തിലെ ആളുകള്&#x200d; പറയും, ഞാന്&#x200d; എന്റെ സ്വത്തുക്കള്&#x200d; ആണ്&#x200d; മക്കള്&#x200d;ക്ക് മാത്രമെ കൊടുക്കയുള്ളു എന്ന്. അതിനാല്&#x200d; ഹിന്ദുമതത്തില്&#x200d; ആണ്&#x200d;കുട്ടികള്&#x200d;ക്കും പെണ്&#x200d; കുട്ടികള്&#x200d;ക്കും ഒരുപോലെ സ്വത്ത് കൊടുക്കുന്ന ഒരു നിയമം നിങ്ങള്&#x200d; ആദ്യം നിര്&#x200d;മിക്കൂ,’ സിബല്&#x200d; പറഞ്ഞു</p>
<p>വഖഫ് ബോര്&#x200d;ഡ് ഒരു സ്റ്റാറ്റിയൂട്ടറി ബോര്&#x200d;ഡ് ആണെന്നും നിലവിലെ നിയമപ്രകാരം എല്ലാ നോമിനികളും ഗവണ്&#x200d;മെന്റിന്റെ ഭാഗമായ ജഡ്ജിമാരും എം.പിമാരും സിവില്&#x200d; സര്&#x200d;വന്റുമായിരിക്കെ വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനമെടുക്കാനുള്ള അധികാരം ഡിസ്ട്രിക് ജഡ്ജിന് നല്&#x200d;കുന്നതിലെ അനൗചിത്വവും സിബല്&#x200d; ചോദ്യം ചെയ്തു.</p>
<p>വഖഫ് ട്രിബ്യൂണലിന്റെ തീരുമാനം അന്തിമാണെങ്കിലും അതിനെ ഹൈക്കോര്&#x200d;ട്ടില്&#x200d; ചാലഞ്ച് ചെയ്യാമെന്ന ഭേദഗതിയേയും സിബില്&#x200d; വിമര്&#x200d;ശിക്കുന്നുണ്ട് ‘ഹിന്ദു എന്&#x200d;ഡോവ്സമെന്റ് ആക്ടിലും സമാനമായ നിര്&#x200d;ദേശം ഉണ്ട്. എന്നാല്&#x200d; അവിടെ കോടതിക്ക് ഇടപെടാന്&#x200d; പരമിതിയുണ്ട്‌. ഇവിടെ വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമാണെങ്കിലും നിങ്ങള്&#x200d;ക്ക് ചാലഞ്ച് ചെയ്യാന്&#x200d; സാധിക്കും. ഇതെന്തൊരു വിചിത്രമായ നിര്&#x200d;ദേശമാണ്,’ സിബല്&#x200d; ചോദിച്ചു.</p>
<p>വഖഫ് സ്വത്ത് മതസ്വത്തല്ലെന്നും ട്രസ്റ്റ് സ്വത്ത് പോലെ രാജ്യത്തിന്റെ സ്വത്താണെന്ന കേന്ദ്രമന്ത്രിമാരായ റിജിജുവിന്റെയും അമിത് ഷായുടേയും വാദങ്ങളും സിബല്&#x200d; പൊളിക്കുന്നുണ്ട്. വഖഫ് ബോര്&#x200d;ഡ് ദൈവത്തിനാണ് അവകാശപ്പെട്ടിരിക്കുന്നതെന്നും സര്&#x200d;ക്കാരിന് അല്ലെന്നും അത് ക്ഷേത്രങ്ങളിലെ ഒരു ട്രസ്റ്റിനെപ്പോലെ വില്&#x200d;ക്കാന്&#x200d; സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രസ്റ്റിന് പ്രോപ്പര്&#x200d;ട്ടി വില്&#x200d;ക്കാം. എന്നാല്&#x200d; വഖഫ് സ്വത്തുക്കള്&#x200d; വില്&#x200d;ക്കാന്&#x200d; സാധിക്കില്ലെന്നും കപില്&#x200d; സിബല്&#x200d; ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kapil-sibal-refutes-centres-claim-that-temple-assets-in-three-south-indian-states-are-more-than-the-countrys-waqf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ട സ്ഥാപനം’; ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും കോണ്&#x200d;ഗ്രസ്‌</title>
		<link>https://www.chandrikadaily.com/1election-commission-is-a-failed-institution-congress-says-people-have-lost-trust.html</link>
					<comments>https://www.chandrikadaily.com/1election-commission-is-a-failed-institution-congress-says-people-have-lost-trust.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Mar 2025 09:25:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[kapil sibal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335297</guid>

					<description><![CDATA[ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കനുസൃതമായി അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാത്തതിനാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ ഇപ്പോൾ വിശ്വാസമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>തെരഞ്ഞെടുപ്പ് കമീഷനെ പ്രവർത്തനരഹിതം എന്നും പരാജയപ്പെട്ട സ്ഥാപനം എന്നും വിശേഷിപ്പിച്ച് രാജ്യസഭാ എം.പി കപിൽ സിബൽ. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കനുസൃതമായി അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാത്തതിനാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ ഇപ്പോൾ വിശ്വാസമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.</p>
<p>തെരഞ്ഞെടുപ്പ് കമീഷനിലുള്ള വിശ്വാസമില്ലായ്മയുടെ വിഷയം എത്ര വേഗത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുവോ ജനാധിപത്യത്തെ രക്ഷിക്കാനുള്ള സാധ്യത അത്രയും കൂടുമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സിബൽ പറഞ്ഞു.</p>
<p>‘തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ ഒരു പ്രവർത്തനരഹിതമായ സ്ഥാപനമാണ്. ഭരണഘടന പ്രകാരം പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തങ്ങൾക്കനുസൃതമായി കമീഷൻ അതിന്റെ പ്രവർത്തനങ്ങൾ നിർവഹിച്ചിട്ടില്ല. ഇപ്പോളിത് പരാജയപ്പെട്ട സ്ഥാപനമാണ്. ഈ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ വിശ്വാസമില്ലെന്നും’ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച കോൺഗ്രസിന്റെയും തൃണമൂലിന്റെയും ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.</p>
<p>ഇ.വി.എമ്മുകൾക്ക് പുറമേ, തെരഞ്ഞെടുപ്പ് പ്രക്രിയ കളങ്കിതമാണെന്ന് സൂചിപ്പിക്കുന്ന ചില ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നതാണ് പ്രതിപക്ഷത്തിനുള്ള സന്ദേശം. പല തലങ്ങളിലുമുള്ള കൃത്രിമത്വങ്ങളുടെ ഫലമായിരിക്കാം ഇപ്പോൾ വന്നിരിക്കുന്ന ഫലങ്ങൾ എന്ന് സിബൽ അവകാശപ്പെട്ടു. നമ്മൾ ഒരുമിച്ച് ആ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും മുൻ കോൺഗ്രസ് നേതാവ് ഊന്നിപ്പറഞ്ഞു.</p>
<p>അസാധാരണമായ കൂട്ടിച്ചേർക്കലുകൾ, അപ്രതീക്ഷിതമായി ഇല്ലാതാക്കലുകൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐ.ഡി നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ കോൺഗ്രസും ഇൻഡ്യ ബ്ലോക്ക് പാർട്ടികളും ആവർത്തിച്ച് ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.</p>
<p>4,000ത്തിലധികം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ അതത് നിയമസഭാ സീറ്റുകളിലെ തീർപ്പാക്കാത്ത ബൂത്ത് തല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകക്ഷി യോഗങ്ങൾ നടത്തുന്നതായി തെരഞ്ഞെടുപ്പ് കമീഷൻ ശനിയാഴ്ച പറഞ്ഞിരുന്നു. പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ഒന്നിലധികം തലങ്ങളിലുള്ള പാർട്ടികളുമായി ആശയവിനിമയം നടത്താനുള്ള കമീഷന്റെ സമീപകാല തീരുമാനത്തിന് പിന്നാലെയാണ് യോഗങ്ങൾ.</p>
<p>വോട്ടർ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും വോട്ടർ പട്ടിക വൃത്തിയാക്കുന്നതിന് ജനന-മരണ രജിസ്ട്രേഷൻ അധികാരികളെ ഉൾപ്പെടുത്താനും കമീഷൻ തീരുമാനിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1election-commission-is-a-failed-institution-congress-says-people-have-lost-trust.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്&#x200d;ഗ്രസ് ഉന്നയിച്ച പരാതികളില്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; വിശദീകരണം നല്&#x200d;കണം: കപില്&#x200d; സിബല്&#x200d;</title>
		<link>https://www.chandrikadaily.com/the-election-commission-should-explain-the-complaints-raised-by-the-congress-kapil-sibal.html</link>
					<comments>https://www.chandrikadaily.com/the-election-commission-should-explain-the-complaints-raised-by-the-congress-kapil-sibal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 13 Oct 2024 12:25:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[kapil sibal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313230</guid>

					<description><![CDATA[തെരഞ്ഞെടുപ്പില്&#x200d; ഇ.വി.എം മെഷീനുകളുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നും കപില്&#x200d; സിബല്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഹരിയാന തെരഞ്ഞെടുപ്പില്&#x200d; ഇ.വി.എമ്മിനെ സംബന്ധിച്ചുണ്ടായ കോണ്&#x200d;ഗ്രസിന്റെ ചോദ്യങ്ങള്&#x200d;ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നയം വ്യക്തമാക്കണമെന്ന് രാജ്യസഭാ എം.പിയും കോണ്&#x200d;ഗ്രസ് നേതാവുമായ കപില്&#x200d; സിബല്&#x200d;. തെരഞ്ഞെടുപ്പില്&#x200d; ഇ.വി.എം മെഷീനുകളുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നും കപില്&#x200d; സിബല്&#x200d; പറഞ്ഞു.</p>
<p>ഇ.വി.എമ്മിലെ ക്രമക്കേടുകള്&#x200d; ഉന്നയിച്ചുള്ള കോണ്&#x200d;ഗ്രസിന്റെ ആരോപണങ്ങള്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന് തെളിവുകള്&#x200d; നല്&#x200d;കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഇക്കാര്യത്തില്&#x200d; വിശദീകരണം നല്&#x200d;കണമെന്നും കപില്&#x200d; സിബല്&#x200d; പറഞ്ഞു.</p>
<p>ഇ.വി.എമ്മുകളുടെ ദുരുപയോഗം എത്രത്തോളം സംഭവിക്കുമെന്ന് തനിക്ക് പറയാന്&#x200d; കഴിയില്ലെന്നും അതിനെ കുറിച്ച് തനിക്ക് കൂടുതല്&#x200d; അറിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും ചില സീറ്റുകളില്&#x200d; പൊരുത്തക്കേടുകളുണ്ടെന്നും കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; നേരത്തെ ഉന്നയിച്ചിരുന്നു.</p>
<p>തെരഞ്ഞെടുപ്പ് വോട്ടെണ്ണല്&#x200d; ദിവസത്തിലുണ്ടായ പ്രശ്‌നങ്ങളും ക്രമക്കേടുകളും കാണിച്ച് മെമ്മോ സമര്&#x200d;പ്പിച്ചിട്ടുള്ളതായും ഉചിതമായ നിര്&#x200d;ദേശങ്ങള്&#x200d; കമ്മീഷന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്&#x200d;ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.</p>
<p>ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്&#x200d; സമയത്ത് ഇ.വി.എം മെഷീനുകള്&#x200d;ക്ക് ക്രമക്കേടുകള്&#x200d; ഉണ്ടായിരുന്നുവെന്ന് കാണിച്ച് കോണ്&#x200d;ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്&#x200d;കിയിരുന്നു.</p>
<p>വോട്ടെണ്ണല്&#x200d; സമയത്ത് ചില ഇ.വി.എമ്മുകള്&#x200d;ക്ക് സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നതായും 20 നിയമസഭാ മണ്ഡലങ്ങളിലെ കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥികള്&#x200d; കമ്മീഷന് പരാതി നല്&#x200d;കിയിരുന്നു. പത്ത് വര്&#x200d;ഷത്തെ ബി.ജെ.പി ഭരണത്തിന് ശേഷവും ഹരിയാനയില്&#x200d; കോണ്&#x200d;ഗ്രസിന് ഭരണം തിരിച്ചു പിടിക്കാന്&#x200d; കഴിയാത്തതില്&#x200d; സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-election-commission-should-explain-the-complaints-raised-by-the-congress-kapil-sibal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുക്കടത്ത് ആരോപിച്ച് വിദ്യാർഥിയുടെ കൊലപാതകം; പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് കപിൽ സിബൽ</title>
		<link>https://www.chandrikadaily.com/students-murder-accused-of-cow-smuggling-kapil-sibal-questions-the-prime-ministers-silence.html</link>
					<comments>https://www.chandrikadaily.com/students-murder-accused-of-cow-smuggling-kapil-sibal-questions-the-prime-ministers-silence.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Sep 2024 09:25:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cow smuggling]]></category>
		<category><![CDATA[kapil sibal]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308381</guid>

					<description><![CDATA[വെറുപ്പിന്റെ അജണ്ട പ്രോത്സാഹിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ആഭ്യന്തരമന്ത്രിയും മൗനം വെടിയണം''-കപിൽ സിബൽ എക്‌സിൽ കുറിച്ചു. ]]></description>
										<content:encoded><![CDATA[<p>പശുക്കടത്ത് ആരോപിച്ച് പ്ലസ്ടു വിദ്യാർഥിയെ ഗോരക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തിയതിൽ പ്രധാനമന്ത്രി അടക്കമുള്ളവർ മൗനം തുടരുന്നത് ചോദ്യം ചെയ്ത് രാജ്യസഭാ എംപി കപിൽ സിബൽ. &#8221;നാണക്കേട്&#8230;പ്ലസ്ടു വിദ്യാർഥിയായ ആര്യൻ മിശ്രയെ പശുക്കടത്ത് സംശയിച്ച് ഗോരക്ഷകർ വെടിവെച്ചു കൊന്നു. വെറുപ്പിന്റെ അജണ്ട പ്രോത്സാഹിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ആഭ്യന്തരമന്ത്രിയും മൗനം വെടിയണം&#8221;-കപിൽ സിബൽ എക്‌സിൽ കുറിച്ചു.</p>
<p>ആഗസ്റ്റ് 23നാണ് ഫരീദാബാദിൽ അഞ്ചംഗ സംഘം വിദ്യാർഥിയെ അടിച്ചുകൊന്നത്. പ്രതികളായ സൗരഭ്, അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ് എന്നിവരെ 28ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്.യു.വിയിൽ പശുക്കടത്ത് നടത്തുന്നുവെന്ന് വിവരം ലഭിച്ച് എത്തിയതായിരുന്നു തങ്ങളെന്നും തെറ്റിദ്ധരിച്ചാണ് ആര്യൻ മിശ്രയെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. 30 കിലോമീറ്ററോളം ആര്യനെയും സുഹൃത്തുക്കളെയും പിന്തുടർന്നിരുന്നുവെന്നും ഇവർ പറഞ്ഞു.</p>
<p>അതേസമയം കൊല്ലപ്പെട്ട ആര്യൻ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര പ്രതിയായ അനിൽ കൗശികിനെ ജയിലിൽ സന്ദർശിച്ചിരുന്നു. അനിൽ കൗശിക് തന്റെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചു. തന്റെ മകൻ മുസ് ലിമാണെന്ന് കരുതിയാണ് അവൻ കൊന്നത്. ഒരു ബ്രാഹ്മണനെ കൊന്നതിൽ അവൻ ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നും മകന്റെ കൊലയാളിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സിയാനന്ദ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ആഗസ്റ്റ് 27ന് ആര്യന്റെ സംസ്‌കാരചടങ്ങുകൾക്കായി കുടുംബം പ്രയാഗ്‌രാജിൽ എത്തിയപ്പോഴാണ് സിയാനന്ദ് മിശ്രക്ക് പൊലീസിന്റെ ഫോൺ വന്നത്. കൊലപാതകത്തിൽ ഗോരക്ഷാഗുണ്ടകൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചപ്പോൾ അത് വിശ്വസിക്കാൻ ആദ്യം മിശ്ര തയ്യാറായിരുന്നില്ല. മാത്രമല്ല, ആ വിവരം പുറത്തുവിടരുതെന്ന് പൊലീസിനോട് അപേക്ഷിക്കുകയും ചെയ്തു. പ്രതികളുമായി സംസാരിക്കണമെന്നും കാണാൻ അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്നാണ് കുറ്റവാളികളെ കാണാൻ പൊലീസ് സൗകര്യമൊരുക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/students-murder-accused-of-cow-smuggling-kapil-sibal-questions-the-prime-ministers-silence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്&#x200d;ജി നാളെ പരിഗണിക്കും;  മുസ്‌ലിംലീഗ് നേതാക്കള്&#x200d; കപില്&#x200d; സിബലുമായി ചര്&#x200d;ച്ച നടത്തി</title>
		<link>https://www.chandrikadaily.com/caa-notification-muslim-league-petition-to-be-heard-tomorrow-muslim-league-leaders-discussed-with-kapil-sibal.html</link>
					<comments>https://www.chandrikadaily.com/caa-notification-muslim-league-petition-to-be-heard-tomorrow-muslim-league-leaders-discussed-with-kapil-sibal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 18 Mar 2024 15:56:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caa]]></category>
		<category><![CDATA[kapil sibal]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293150</guid>

					<description><![CDATA[ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്]]></description>
										<content:encoded><![CDATA[<p>സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.</p>
<p>കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/caa-notification-muslim-league-petition-to-be-heard-tomorrow-muslim-league-leaders-discussed-with-kapil-sibal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാഠപുസ്തക പരിഷ്കരണം: മോദിയുടെ ആധുനിക ഇന്ത്യയോട് ചേർന്ന് നിൽക്കുന്ന തീരുമാനമെന്ന് കപിൽ സിബലിന്റെ പരിഹാസം</title>
		<link>https://www.chandrikadaily.com/ncrtbookskapilcibal.html</link>
					<comments>https://www.chandrikadaily.com/ncrtbookskapilcibal.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 05 Apr 2023 11:10:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kapil sibal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246427</guid>

					<description><![CDATA[ആധുനിക ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്ന മോദി ഭാരതത്തോട്‌&#8217; ചേർന്ന് നിൽക്കുന്നതാണ് എൻ.സി.ഇ.ആർ.ടി. പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യം അടക്കമുള്ള അധ്യായങ്ങൾ നീക്കാനുള്ള തീരുമാനമെന്ന് രാജ്യസഭാ എം.പി കപിൽ സിബൽ. 2002-ലെ ഗുജറാത്ത് കലാപം, ആർ.എസ്.എസ് നിരോധനം, ഹിന്ദു &#8211; മുസ്ലിം ഐക്യത്തിന് വേണ്ടി ഗാന്ധിജിയുടെ പരിശ്രമം തുടങ്ങിയവ പുതിയ പതിപ്പിൽ നിന്ന് എടുത്ത് കളഞ്ഞതിനെ ചൂണ്ടിയാണ് അദ്ദേത്തിന്റെ പരിഹാസരൂപേണയുള്ള ട്വീറ്റ്.]]></description>
										<content:encoded><![CDATA[<p>ആധുനിക ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്ന മോദി ഭാരതത്തോട്‌&#8217; ചേർന്ന് നിൽക്കുന്നതാണ് എൻ.സി.ഇ.ആർ.ടി. പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യം അടക്കമുള്ള അധ്യായങ്ങൾ നീക്കാനുള്ള തീരുമാനമെന്ന് രാജ്യസഭാ എം.പി കപിൽ സിബൽ. 2002-ലെ ഗുജറാത്ത് കലാപം, ആർ.എസ്.എസ് നിരോധനം, ഹിന്ദു &#8211; മുസ്ലിം ഐക്യത്തിന് വേണ്ടി ഗാന്ധിജിയുടെ പരിശ്രമം തുടങ്ങിയവ പുതിയ പതിപ്പിൽ നിന്ന് എടുത്ത് കളഞ്ഞതിനെ ചൂണ്ടിയാണ് അദ്ദേത്തിന്റെ പരിഹാസരൂപേണയുള്ള ട്വീറ്റ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ncrtbookskapilcibal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
