<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Karanataka &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/karanataka/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 03 Nov 2025 12:53:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Karanataka &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കര്‍ണാടകയ്ക്കെതിരെ കേരളം ഫോളോ ഓണില്‍; 348 റണ്‍സിന്റെ ലീഡ് കര്‍ണാടകയ്ക്ക്</title>
		<link>https://www.chandrikadaily.com/kerala-follow-on-against-karnataka-karnataka-lead-by-348-runs.html</link>
					<comments>https://www.chandrikadaily.com/kerala-follow-on-against-karnataka-karnataka-lead-by-348-runs.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 12:53:25 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Karanataka]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[ranjitrophy]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361709</guid>

					<description><![CDATA[മൂന്നാം ദിവസം 21 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ നിലയിലാണ് കേരളം ഇന്നിങ്സ് തുടര്‍ന്നത്.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റില്&#x200d; കര്&#x200d;ണാടകയ്ക്കെതിരെ കേരളം കടുത്ത പ്രതിസന്ധിയില്&#x200d;. ആദ്യ ഇന്നിങ്സില്&#x200d; 238 റണ്&#x200d;സിന് ഓള്&#x200d; ഔട്ടായ കേരളം, ഫോളോ ഓണ്&#x200d; ചെയ്ത രണ്ടാം ഇന്നിങ്സില്&#x200d; മൂന്നാം ദിവസം കളി നിര്&#x200d;ത്തുമ്പോള്&#x200d; വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്&#x200d;സെന്ന നിലയിലാണ്. കര്&#x200d;ണാടകയ്ക്ക് ഇപ്പോഴും 348 റണ്&#x200d;സിന്റെ കൂറ്റന്&#x200d; ലീഡ് നിലനില്&#x200d;ക്കുന്നു.</p>
<p>മൂന്നാം ദിവസം 21 റണ്&#x200d;സിന് മൂന്ന് വിക്കറ്റ് നഷ്ടമായ നിലയിലാണ് കേരളം ഇന്നിങ്സ് തുടര്&#x200d;ന്നത്. എന്നാല്&#x200d; ആരംഭം അനുകൂലമായിരുന്നില്ല വെറും 11 റണ്&#x200d;സെടുത്ത അക്ഷയ് ചന്ദ്രന്&#x200d; വിദ്വത് കവേരപ്പയുടെ പന്തില്&#x200d; ക്ലീന്&#x200d; ബൗള്&#x200d;ഡ് ആയി മടങ്ങി. ഉടന്&#x200d; തന്നെ ബേസില്&#x200d; റിട്ടയേഡ് ഹര്&#x200d;ട് ആയി പവലിയനിലേക്കു മടങ്ങി.</p>
<p>തുടര്&#x200d;ന്ന് സച്ചിന്&#x200d; ബേബിയും ബാബ അപരാജിത്തും ചേര്&#x200d;ന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്&#x200d;കി. ഇരുവരും ചേര്&#x200d;ന്ന് 85 റണ്&#x200d;സിന്റെ പങ്കാളിത്തം നേടി. എന്നാല്&#x200d; സ്‌കോര്&#x200d; 114ല്&#x200d; നില്&#x200d;ക്കെ സച്ചിന്&#x200d; ബേബി (31) വിദ്വത് കവേരപ്പയുടെ പന്തില്&#x200d; ശ്രേയസ് ഗോപാല്&#x200d; പിടിച്ചതോടെ കേരളത്തിന് തിരിച്ചടിയായി.</p>
<p>മറുവശത്ത് ഉറച്ചുനിന്ന ബാബ അപരാജിത്ത് (88)നും അഹ്‌മദ് ഇമ്രാന്&#x200d; (31)നും കേരള ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും തുടര്&#x200d;നിലനില്&#x200d;പ്പുണ്ടായില്ല. അപരാജിത്തിനെ ശിഖര്&#x200d; ഷെട്ടി, ഇമ്രാനെ വൈശാഖ് എന്നിവരാണ് പുറത്താക്കിയത്.</p>
<p>അവസാനം ഷോണ്&#x200d; റോജര്&#x200d; (29), ഹരികൃഷ്ണന്&#x200d; (6) എന്നിവരും പെട്ടെന്ന് മടങ്ങി. ഏദന്&#x200d; ആപ്പിള്&#x200d; ടടോം 60 പന്തുകളില്&#x200d; നിന്ന് 10 റണ്&#x200d;സുമായി നോട്ട് ഔട്ട് ആയി. കേരളത്തിന്റെ ഇന്നിങ്സ് 238 റണ്&#x200d;സില്&#x200d; അവസാനിച്ചു.</p>
<p>കര്&#x200d;ണാടകയ്ക്ക് വേണ്ടി വിദ്വത് കവേരപ്പ നാലും, വൈശാഖ് മൂന്നും, ശിഖര്&#x200d; ഷെട്ടി രണ്ടും വിക്കറ്റുകള്&#x200d; വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.</p>
<p>ഫോളോ ഓണ്&#x200d; ചെയ്ത കേരളം രണ്ടാം ഇന്നിങ്സില്&#x200d; ബാറ്റിംഗ് ആരംഭിച്ചു. കൃഷ്ണപ്രസാദും എം.ഡി. നിധീഷും ചേര്&#x200d;ന്നാണ് ഇന്നിങ്സ് തുറന്നത്. കളി നിര്&#x200d;ത്തുമ്പോള്&#x200d; കൃഷ്ണപ്രസാദ് 2 റണ്&#x200d;സ്, നിധീഷ് 4 റണ്&#x200d;സ് എന്ന നിലയില്&#x200d; ക്രീസിലായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-follow-on-against-karnataka-karnataka-lead-by-348-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്‍ ബസിന് തീപിടിച്ച് വന്‍ ദുരന്തം; 25ലേറെ മരണം</title>
		<link>https://www.chandrikadaily.com/bus-catches-fire-on-bengaluuru-hyderabad-national-highway-more-than-25-deaths.html</link>
					<comments>https://www.chandrikadaily.com/bus-catches-fire-on-bengaluuru-hyderabad-national-highway-more-than-25-deaths.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 24 Oct 2025 05:08:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[bangaluru]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Karanataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359968</guid>

					<description><![CDATA[കുര്‍ണൂരിനടുത്ത് ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ]]></description>
										<content:encoded><![CDATA[<p>ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്&#x200d; ബസിന് തീപിടിച്ച് വന്&#x200d; ദുരന്തം. കുര്&#x200d;ണൂരിനടുത്ത് ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്&#x200d;ച്ചെയാണ് അപകടം സംഭവിച്ചത്. അപകടത്തില്&#x200d; 25ലധികം പേര്&#x200d; മരിച്ചതായി റിപ്പോര്&#x200d;ട്ട്.</p>
<p>കാവേരി ട്രാവല്&#x200d;സ് ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസില്&#x200d; 40ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്&#x200d;ട്ട്. അതേസമയം ബസില്&#x200d; നിന്ന് 12ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി. തീ പടര്&#x200d;ന്നതോടെ യാത്രക്കാര്&#x200d; ജനാലകള്&#x200d; തകര്&#x200d;ത്ത് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്&#x200d; ബസ് പൂര്&#x200d;ണമായി കത്തിയമര്&#x200d;ന്നു. </p>
<p>പുലര്&#x200d;ച്ചെ 3.30നായിരുന്നു അപകടം. ബസ് ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം അഗ്നിശമന സേനാംഗങ്ങള്&#x200d; സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്&#x200d;ണ്ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കുര്&#x200d;ണൂല്&#x200d; സര്&#x200d;ക്കാര്&#x200d; ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്&#x200d;ത്തനം തുടരുകയാണ്. പൊലീസ് സ്ഥിതിഗതികള്&#x200d; വിലയിരുത്തിവരികയാണ്. അപകടത്തില്&#x200d; ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്&#x200d; ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bus-catches-fire-on-bengaluuru-hyderabad-national-highway-more-than-25-deaths.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കുംഭമേളയില്‍ 60 പേരോളം മരിച്ചു, ഞാന്‍ വിമര്‍ശിച്ചില്ല, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല&#8217;; സിദ്ധരാമയ്യ</title>
		<link>https://www.chandrikadaily.com/60-people-died-at-kumbh-mela-i-did-not-criticize-there-is-no-point-in-playing-politics-in-a-tragedy-siddaramaiah.html</link>
					<comments>https://www.chandrikadaily.com/60-people-died-at-kumbh-mela-i-did-not-criticize-there-is-no-point-in-playing-politics-in-a-tragedy-siddaramaiah.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 05 Jun 2025 10:24:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[celebration parade]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Karanataka]]></category>
		<category><![CDATA[rcb]]></category>
		<category><![CDATA[sidharamaiah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343712</guid>

					<description><![CDATA[ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റു സ്ഥലങ്ങളിലെ സമാനമായ ദുരന്തത്തെ കാണിച്ച് ന്യായീകരിക്കാനോ രാഷ്ട്രീയം കളിക്കാനോ സർക്കാർ മുതിരില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. &#8216;ഇത്തരം സംഭവങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവിടെയും ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇതിനെ ന്യായീകരിക്കാൻ പോകുന്നില്ല. കുംഭമേളയിൽ 50-60 പേർ മരിച്ചു, ഞാൻ അതിനെ [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റു സ്ഥലങ്ങളിലെ സമാനമായ ദുരന്തത്തെ കാണിച്ച് ന്യായീകരിക്കാനോ രാഷ്ട്രീയം കളിക്കാനോ സർക്കാർ മുതിരില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.</p>
<p>&#8216;ഇത്തരം സംഭവങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവിടെയും ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇതിനെ ന്യായീകരിക്കാൻ പോകുന്നില്ല. കുംഭമേളയിൽ 50-60 പേർ മരിച്ചു, ഞാൻ അതിനെ വിമർശിച്ചില്ല. സർക്കാർ ഇതിൽ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നൽകി. ആളുകൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ പോലും തകർത്തു. തിക്കിലും തിരക്കിലും പെട്ടു.ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. 35,000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപാസിറ്റി. എന്നാൽ രണ്ടോ മൂന്നോ ലക്ഷംപേർ അവിടെയെത്തി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന ആളുകളേ എത്തൂ എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ” -മുഖ്യമന്ത്രി പറഞ്ഞു.</p>
<p>അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ നടത്തുന്ന മെജസ്റ്റീരിയൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/60-people-died-at-kumbh-mela-i-did-not-criticize-there-is-no-point-in-playing-politics-in-a-tragedy-siddaramaiah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രായപൂര്&#x200d;ത്തിയാകാത്ത ദളിത് പെണ്&#x200d;കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, കര്&#x200d;ണാടകയില്&#x200d; ബിജെപി നേതാവ് ഒളിവില്&#x200d;</title>
		<link>https://www.chandrikadaily.com/minor-dalit-girl-sexually-assaulted-bjp-leader-absconding-in-karnataka.html</link>
					<comments>https://www.chandrikadaily.com/minor-dalit-girl-sexually-assaulted-bjp-leader-absconding-in-karnataka.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Mar 2025 02:23:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[Karanataka]]></category>
		<category><![CDATA[raped]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336319</guid>

					<description><![CDATA[വിട്‌ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്‌ല പൊലീസ് കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>പ്രായപൂര്&#x200d;ത്തിയാകാത്ത ദളിത് പെണ്&#x200d;കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവിനെതിരേ പോക്‌സോ കേസ്. വിട്‌ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്‌ല പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണ്.</p>
<p>ജനുവരി 12നാണ് സംഭവം. മഹേഷ് ഭട്ടിന്റെ ഫാമിലാണ് പെണ്&#x200d;കുട്ടിയുടെ മാതാപിതാക്കള്&#x200d; ജോലിചെയ്തിരുന്നത്. അവധിദിവസം മാതാപിതാക്കള്&#x200d;ക്കൊപ്പം ഫാമിലേക്ക് പോയ കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. അന്വേഷണം ഊര്&#x200d;ജ്ജിതമാക്കിയതായി വിട്‌ല പൊലീസ് പറഞ്ഞു.</p>
<p>രാഷ്ട്രീയ സമ്മര്&#x200d;ദങ്ങള്&#x200d;ക്ക് വഴങ്ങി പ്രതിയുടെ അറസ്റ്റ് നീട്ടുകയാണെന്ന് ദളിത് ഹക്കുഗല സംരക്ഷണസമിതി ആരോപിച്ചു. കര്&#x200d;ണാടകയിലെ ബിജെപിയുടെ പ്രധാന നേതാവാണ് ഇയാള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minor-dalit-girl-sexually-assaulted-bjp-leader-absconding-in-karnataka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സർക്കാർ ടെൻഡറുകളിൽ മുസ്‌ലിം കരാറുകാർക്ക് സംവരണം: സിദ്ധരാമയ്യ സർക്കാറിനെതിരെ എതിർപ്പുമായി ബിജെപി</title>
		<link>https://www.chandrikadaily.com/reservation-for-muslim-contractors-in-government-tenders-bjp-opposes-siddaramaiah-government.html</link>
					<comments>https://www.chandrikadaily.com/reservation-for-muslim-contractors-in-government-tenders-bjp-opposes-siddaramaiah-government.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 15 Mar 2025 14:25:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Karanataka]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Sidharamaiyah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334083</guid>

					<description><![CDATA[മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണിതെന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണമടക്കം ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>ബെം​ഗളൂരു: മുസ്‌ലിം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെടിപിപി) നിയമത്തിലെ ഭേദഗതികൾക്ക് സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച അംഗീകാരം നൽകി. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്‌ലിം<br />
കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനിച്ചത്.</p>
<p>മാർച്ച് 7 ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോൾ കാറ്റഗറി-II ബിയിൽ ഉൾപ്പെട്ട സമുദായത്തിനായി സംവരണം ചെയ്യുമെന്ന് പറഞ്ഞിരുന്നു.</p>
<p>തീരുമാനത്തിനെതിരെ ബിജെപി രം​ഗത്തെത്തി. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ രാഹുൽ ഗാന്ധി സ്വാധീനിച്ചുവെന്നും ബിജെപിയുടെ വാദം. കർണാടക സർക്കാർ മുസ്‌ലിംകള്&#x200d;ക്കുള്ള 4% സംവരണം രാഹുൽ ഗാന്ധിയുടെ പൂർണ്ണ രക്ഷാകർതൃത്വത്തോടെയാണ് പാസാക്കിയതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയം കർണാടകയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യവ്യാപകമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണിതെന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണമടക്കം ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/reservation-for-muslim-contractors-in-government-tenders-bjp-opposes-siddaramaiah-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണാടക എന്താ പാകിസ്താനാവുകയോണോ?; വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി പ്രള്&#x200d;ഹാദ് ജോഷി</title>
		<link>https://www.chandrikadaily.com/will-karnataka-become-pakistan-union-minister-pralhad-joshi-makes-hateful-statement.html</link>
					<comments>https://www.chandrikadaily.com/will-karnataka-become-pakistan-union-minister-pralhad-joshi-makes-hateful-statement.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Mar 2025 03:21:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Karanataka]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[Union Minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333288</guid>

					<description><![CDATA[മു​സ്‌​ലിം വി​വാ​ഹ​ങ്ങ​ൾ​ക്ക് ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 50,000 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഗ്രാ​ന്റ് ചൂ​ണ്ടി​ക്കാ​ട്ടി ജോ​ഷി ത​ന്റെ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ചു.]]></description>
										<content:encoded><![CDATA[<p>മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ മു​സ്&#x200d;ലിം​ക​ൾ​ക്കു​ള്ള വാ​യ്പ​ക​ളു​ടെ അ​ള​വ് വ​ർ​ധി​പ്പി​ച്ച​താ​യി കേ​ന്ദ്ര ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ, ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രി പ്ര​ൾ​ഹാ​ദ് ജോ​ഷി ആ​രോ​പി​ച്ചു. പ്രീ​ണ​ന രാ​ഷ്ട്രീ​യ​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.</p>
<p>ക​ർ​ണാ​ട​ക​യു​ടെ ജി.​ഡി.​പി 23 ശ​ത​മാ​നം ക​വി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ ഓ​രോ വ്യ​ക്തി​യും ഇ​പ്പോ​ൾ ല​ക്ഷം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യി​ലാ​ണെ​ന്ന് ഹു​ബ്ബ​ള്ളി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ ജോ​ഷി അ​വ​കാ​ശ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ മു​സ്‌​ലിം പ്രീ​ണ​ന​ത്തി​നും വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നും വേ​ണ്ടി മാ​ത്ര​മാ​ണ് ബ​ജ​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു സ​മു​ദാ​യ​ത്തെ മ​റ്റു​ള്ള​വ​രു​ടെ ചെ​ല​വി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ഭി​ന്നി​പ്പി​ക്ക​ൽ ത​ന്ത്ര​മാ​ണ്. ‘സ​ബ്കാ സാ​ത്ത്, സ​ബ്കാ വി​കാ​സ്’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പ്ര​തി​ബ​ദ്ധ​ത​യി​ൽ​നി​ന്ന് ഭി​ന്ന​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ‘മു​സ്‌​ലിം വി​കാ​സ്’ മാ​ത്ര​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.</p>
<p>സാ​മൂ​ഹി​ക സ​മ​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ​ത​ന്നെ, ബു​ദ്ധ​ൻ, ബ​സ​വ​ണ്ണ, അം​ബേ​ദ്ക​ർ, സാ​വി​ത്രി​ഭാ​യ് ഫൂ​ലെ തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ ആ​ദ​ർ​ശ​ങ്ങ​ൾ ഉ​ദ്ധ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു സ​മു​ദാ​യ​ത്തെ മ​റ്റു​ള്ള​വ​രെ​ക്കാ​ൾ അ​നു​കൂ​ലി​ക്കു​ക​യാ​ണ്. സാ​മൂ​ഹി​ക നീ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും കോ​ൺ​ഗ്ര​സ് ‘വി​ഭ​ജി​ച്ചു ഭ​രി​ക്കു​ക’ എ​ന്ന ന​യം പി​ന്തു​ട​രു​ക​യാ​ണ്.</p>
<p>മു​സ്&#x200d;ലിം​ക​ൾ​ക്ക് മാ​ത്ര​മാ​യി ര​ണ്ട് കോ​ടി രൂ​പ​വ​രെ​യു​ള്ള ക​രാ​റു​ക​ൾ സം​വ​ര​ണം ചെ​യ്യാ​നാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ തീ​രു​മാ​നം. മ​റ്റ് സ​മു​ദാ​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​രാ​റു​കാ​രെ ഈ ​അ​വ​സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ജോ​ഷി ചോ​ദി​ച്ചു.</p>
<p>ക​ർ​ണാ​ട​ക ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് ബോ​ർ​ഡി​ൽ​നി​ന്നും (കെ.​ഐ.​ഡി.​ബി) ക​ർ​ണാ​ട​ക ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യാ​സ് ഡെ​വ​ല​പ്‌​മെ​ന്റ് ബോ​ർ​ഡി​ൽ​നി​ന്നും (കെ.​ഐ.​എ.​ഡി.​ബി) മു​സ്&#x200d;ലിം​ക​ൾ​ക്ക് 20 ശ​ത​മാ​നം വി​ഭ​വ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നു​ള്ള സം​സ്ഥാ​ന​ത്തി​ന്റെ തീ​രു​മാ​ന​ത്തെ​യും ജോ​ഷി എ​തി​ർ​ത്തു.</p>
<p>സം​സ്ഥാ​ന​ത്തെ ഭൂ​വി​ഭ​വ​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ കു​റ​വാ​ണ്. ഒ​രു സ​മു​ദാ​യ​ത്തി​ന് ഇ​ത്ര​യും വ​ലി​യ വി​ഹി​തം അ​നു​വ​ദി​ക്കു​ന്ന​ത് അ​ന്യാ​യ​മാ​ണ്. അ​സ​മ​ത്വം വ​ള​ർ​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. ക്ഷേ​ത്ര വ​രു​മാ​ന​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന മൗ​ല​വി​മാ​രു​ടെ ഓ​ണ​റേ​റി​യം 6,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​തി​നെ​യും ജോ​ഷി വി​മ​ർ​ശി​ച്ചു.</p>
<p>മു​സ്‌​ലിം വി​വാ​ഹ​ങ്ങ​ൾ​ക്ക് ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 50,000 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഗ്രാ​ന്റ് ചൂ​ണ്ടി​ക്കാ​ട്ടി ജോ​ഷി ത​ന്റെ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ചു. മു​സ്‌​ലിം വി​വാ​ഹ​ങ്ങ​ൾ​ക്ക് മാ​ത്രം സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് എ​ന്തു​കൊ​ണ്ട്? മ​റ്റ് സ​മു​ദാ​യ​ങ്ങ​ൾ​ക്കും ഇ​തേ പി​ന്തു​ണ ന​ൽ​കേ​ണ്ട​ത​ല്ലേ? ക​ർ​ണാ​ട​ക പാ​കി​സ്താ​നാ​യി മാ​റു​ക​യാ​ണോ? ക​ർ​ണാ​ട​ക​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഹി​ന്ദു​ക്ക​ൾ​ക്ക് ശ്മ​ശാ​ന സ്ഥ​ല​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും മു​സ്‌​ലിം ശ്മ​ശാ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ 150 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.</p>
<p>ഇ​ത് വ​ള​രെ അ​ന്യാ​യ​മാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ഒ​രു സ​മു​ദാ​യ​ത്തി​ന് ശ്മ​ശാ​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും മ​റ്റു​ള്ള​വ​രു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​ത്?’- ജോ​ഷി ചോ​ദി​ച്ചു. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കാ​യു​ള്ള സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തും കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​ന​ത്തി​ന് വി​ധേ​യ​മാ​യി. ഈ ​ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് എ​ന്തു​ത​രം സം​സ്കാ​ര​ത്തെ​യാ​ണ് പി​ന്തു​ണ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രാ​ഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-karnataka-become-pakistan-union-minister-pralhad-joshi-makes-hateful-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എച്ച്.എം.പി.വി; ഇന്ത്യയിലെ ആദ്യത്തെ കേസുകള്&#x200d; എന്ന് വിശേഷിപ്പിച്ചത് തെറ്റാണ്; കര്&#x200d;ണാടക ആരോഗ്യമന്ത്രി</title>
		<link>https://www.chandrikadaily.com/hmpv-touted-as-the-first-cases-in-india-is-wrong-karnataka-health-minister.html</link>
					<comments>https://www.chandrikadaily.com/hmpv-touted-as-the-first-cases-in-india-is-wrong-karnataka-health-minister.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 06 Jan 2025 09:06:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hmpv virus]]></category>
		<category><![CDATA[Karanataka]]></category>
		<category><![CDATA[karnataka health minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324822</guid>

					<description><![CDATA[ഇതിനു മുമ്പും ഒരു നിശ്ചിത ശതമാനം ആളുകള്&#x200d;ക്ക് ഈ വൈറസ് ബാധിച്ചിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: എച്ച്.എം.പി.വി കേസുകള്&#x200d; കര്&#x200d;ണാടകയില്&#x200d; സ്ഥിരീകരിച്ചതിനു പിന്നാലെ ഇത് ഒരു പുതിയ വൈറസല്ലെന്നും ഇവ രണ്ടും ഇന്ത്യയിലെ ആദ്യത്തെ കേസുകള്&#x200d; എന്ന് വിളിക്കുന്നത് ശെരിയല്ലെന്നും കര്&#x200d;ണാടക ആരോഗ്യമന്ത്രി. &#8216;കര്&#x200d;ണാടക പാനിക് ബട്ടണ്&#x200d; അമര്&#x200d;ത്തണമെന്ന് കരുതുന്നില്ല. കാരണം എച്ച്.എം.പി.വി പുതിയ വൈറസല്ല, ഇത് നിലവിലുള്ള വൈറസാണ്&#8217;-ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.</p>
<p>ഇന്ത്യയിലെ ആദ്യത്തെ എച്ച്.എം.പി.വി കേസുകളാണ് ഇപ്പോള്&#x200d; സ്ഥിരീകരിച്ചിട്ടുള്ളതെന്ന രീതിയിലാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവരുന്നത്. ഇത് ശരിയല്ല. ഒരു നിശ്ചിത ശതമാനം ആളുകള്&#x200d;ക്ക് ഈ വൈറസ് ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ച കുട്ടിക്ക് ഇന്ത്യക്കു പുറത്തുള്ള യാത്രാ ചരിത്രമില്ല. അവര്&#x200d; ഈ നാട്ടുകാരാണ് -ഗുണ്ടു റാവു പറഞ്ഞു. ഇന്ത്യാ സര്&#x200d;ക്കാര്&#x200d; ഇതുവരെ ഞങ്ങള്&#x200d;ക്ക് മുഴുവന്&#x200d; വിശദാംശങ്ങളും നല്&#x200d;കിയിട്ടില്ല. ഒരുപക്ഷെ അവരും കൂടുതല്&#x200d; വിവരങ്ങള്&#x200d; അറിയാന്&#x200d; ശ്രമിക്കുന്നുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു</p>
<p>ബംഗളൂരുവിലെ എട്ടു മാസം പ്രായമുള്ള കുട്ടിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ബ്രോങ്കോ ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ്. വൈറസ് ബാധ തിരിച്ചറിഞ്ഞ മറ്റൊരു കുഞ്ഞിനും അന്താരാഷ്ട്ര യാത്രയുടെ ചരിത്രമില്ലെന്ന് ഐ.സി.എം.ആര്&#x200d; പറഞ്ഞു. രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്&#x200d; നിരീക്ഷിക്കുന്നതിനുള്ള ഐ.സി.എം.ആര്&#x200d; നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായ പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞതെന്നും അവര്&#x200d; പ്രസ്താവനയില്&#x200d; പറഞ്ഞു. ലഭ്യമായ എല്ലാ നിരീക്ഷണ ചാനലുകളിലൂടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികള്&#x200d; നിരീക്ഷിച്ചു വരികയാണെന്നും അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hmpv-touted-as-the-first-cases-in-india-is-wrong-karnataka-health-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘അർജുന്&#x200d;റെ പേരിൽ ഫണ്ട് സ്വീകരിച്ചിട്ടില്ല; തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞു കൊന്നോട്ടെ’:  മനാഫ്</title>
		<link>https://www.chandrikadaily.com/funds-have-not-been-accepted-in-arjuns-name-if-you-make-a-mistake-you-should-be-stoned-to-death-manaf.html</link>
					<comments>https://www.chandrikadaily.com/funds-have-not-been-accepted-in-arjuns-name-if-you-make-a-mistake-you-should-be-stoned-to-death-manaf.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 02 Oct 2024 12:52:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[fsmily]]></category>
		<category><![CDATA[Karanataka]]></category>
		<category><![CDATA[manaf]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311856</guid>

					<description><![CDATA[ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടുമെന്നും മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>അർജുന്റെ പേരിൽ മാർക്കറ്റിംഗ് നടത്തുന്നു എന്ന കുടുംബത്തിന്റെ ആരോപണത്തിന് പ്രതികരണവുമായി ലോറി ഉടമ മനാഫ്. താൻ ആ പേരിൽ അഞ്ചുപൈസ വാങ്ങിയിട്ടില്ലെന്നും ഉണ്ടെങ്കിൽ കുടുംബം തെളിയിക്കട്ടെ എന്നും മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ തള്ളിപ്പറഞ്ഞാലും അർജുന്റെ അമ്മ തന്റെ അമ്മ തന്നെയാണെന്നും മനാഫ് പ്രതികരിച്ചു</p>
<p>ഈ വൈകാരികത വച്ചു തന്നെയാണ് അർജുൻ ജനഹൃദയങ്ങളിൽ എത്തിയത് എന്നും കുടുംബം എന്തുപറഞ്ഞാലും അവരെ തള്ളിപ്പറയാൻ ഇല്ലെന്നും മനാഫ്. അർജുന്റെ ചിത അടങ്ങും മുമ്പ് എന്നെ ക്രൂശിക്കരുതായിരുന്നു എന്ന് അഭിപ്രായമുണ്ട്. ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടുമെന്നും മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.</p>
<p>മനാഫ് വൈകാരികത ചൂഷണം ചെയ്തുവെന്നും മുങ്ങൽ വിദഗ്ധനായ ഈശ്വർ മാല്പെയുമായി ചേർന്ന് നാടകം കളിച്ചു എന്നും കുടുംബം ആരോപിക്കുന്നു. മനാഫ് മാധ്യമശ്രദ്ധയ്ക്ക് വേണ്ടി മാത്രം നിൽക്കുന്നുവെന്നും, വൈകാരികത മുതലെടുത്ത് അർജുൻ്റെ പേരിൽ പണം പിരിക്കുന്നുവെന്നും കുടുംബം. വാർത്താസമ്മേളനം വിളിച്ചു ചേർത്താണ് കുടുംബം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.</p>
<p>അർജുന്റെ മരണത്തിൽ മനാഫ് മാർക്കറ്റിങ് നടത്തുന്നുവെന്നും അർജുനെ 75000 രൂപ ശമ്പളം ഉണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണ് എന്നും കുടുംബം ആരോപിച്ചു. അർജുന്റെ മരണത്തെ വൈകാരികമായി ചിലർ മുതലെടുക്കാൻ ശ്രമിച്ചു. ഇതിന്റെ പേരിൽ പല കോണിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നു എന്ന് വ്യക്തമായി അറിയാം. എന്നാൽ അർജുന്റെ പേരിൽ നിന്നും ലഭിച്ച ഒരു പണവും ഞങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇനി ഞങ്ങൾ അങ്ങനെ ഒരു ഫണ്ട് സ്വീകരിക്കുകയും ഇല്ല. നിലവിൽ അങ്ങനത്തെ ആവശ്യമില്ലെന്നും കുടുംബം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/funds-have-not-been-accepted-in-arjuns-name-if-you-make-a-mistake-you-should-be-stoned-to-death-manaf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അർജുനെ കാണാതായിട്ട് എഴുപത് ദിവസം പിന്നിടുന്നു; ഷിരൂരിൽ കാലാവസ്ഥ വെല്ലുവിളി, ഇന്ന് റെഡ് അലർട്ട്</title>
		<link>https://www.chandrikadaily.com/seventy-days-pass-since-arjun-went-missing-weather-challenge-in-shirur-red-alert-today.html</link>
					<comments>https://www.chandrikadaily.com/seventy-days-pass-since-arjun-went-missing-weather-challenge-in-shirur-red-alert-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 24 Sep 2024 05:49:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[Karanataka]]></category>
		<category><![CDATA[LORRY]]></category>
		<category><![CDATA[rain]]></category>
		<category><![CDATA[searching]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310596</guid>

					<description><![CDATA[തെരച്ചിൽ അവസാനിപ്പിക്കില്ലെന്നും മഴ കണക്കിലെടുത്ത് താത്കാലികമായി നിർത്തുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>ഷിരൂരിൽ മണ്ണിടിച്ചിലിൽ അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുന്നു. അർജുന് വേണ്ടിയുള്ള തെരച്ചിലിന്റെ മൂന്നാംഘട്ടത്തിലെ അഞ്ചാം ദിവസമായ ഇന്ന് ഷിരൂർ അടങ്ങുന്ന ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ്. കാലാവസ്ഥ കൂടി പരിഗണിച്ച് മാത്രമേ ഇന്ന് ഡ്രഡ്ജിംഗും തെരച്ചിലും നടത്തൂ. ഗംഗാവലി പുഴയുടെ തീരമേഖലയിലടക്കം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.</p>
<p>മഴ കനത്താൽ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്ജിംഗിനും ഡൈവർമാർക്ക് ഇറങ്ങുന്നതിനും തടസ്സമാണ്. ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശമായതിനാൽ മണ്ണിടിഞ്ഞ കരയുടെ ഭാഗത്ത് ആളുകൾക്ക് പ്രവേശനം നിയന്ത്രിച്ചേക്കും.</p>
<p>ഇന്നലെ നടത്തിയ തെരച്ചിലിൽ അർജുന്റെ ലോറിയുടെ പിന്നിലെ ലൈറ്റ് റിഫള്ക്ടർ കണ്ടെത്തിയത് വഴിത്തിരിവാണ്. തെരച്ചിൽ അവസാനിപ്പിക്കില്ലെന്നും മഴ കണക്കിലെടുത്ത് താത്കാലികമായി നിർത്തുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seventy-days-pass-since-arjun-went-missing-weather-challenge-in-shirur-red-alert-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അർജുനായുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും</title>
		<link>https://www.chandrikadaily.com/the-search-for-arjun-will-resume-on-thursday.html</link>
					<comments>https://www.chandrikadaily.com/the-search-for-arjun-will-resume-on-thursday.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 07 Sep 2024 03:00:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[dredger]]></category>
		<category><![CDATA[Karanataka]]></category>
		<category><![CDATA[searching]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308658</guid>

					<description><![CDATA[ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഷീരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ച  പുനഃരാരംഭിക്കും. ഗോവയിൽനിന്നും ഡ്രജർ ബുധനാഴ്ചയോടെ ഗംഗാവലി പുഴയിലെത്തിക്കും. അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രജർ എത്തിക്കുമെന്നു കർണാടക സർക്കാർ നേരത്തെ പറഞ്ഞിരുന്നു.</p>
<p>ഗോവയില്&#x200d; നിന്ന് ഡ്രഡ്ജര്&#x200d; എത്തിക്കാന്&#x200d; സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ജില്ലാ ഭരണകൂടം നിര്&#x200d;ദേശം നല്&#x200d;കി. കാര്&#x200d;വാര്&#x200d; ആസ്ഥാനമായുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനിയാണ് ഡ്രഡ്ജ്ജിംഗ് നടത്തുക. ഓഗസ്റ്റ് പതിനാറിനാണ് അര്&#x200d;ജുനായുള്ള തിരച്ചില്&#x200d; അവസാനിപ്പിച്ചത്.</p>
<p>ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രജറാണ് ഗോവയിൽനിന്ന് എത്തിക്കുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രജറിന് സാധിക്കും. ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്. ഇതു സംബന്ധിച്ച് അർജുന്റെ കുടുംബത്തിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിരുന്നു. ഒരു കോടി രൂപയാണ് ഡ്രജറിന് ചെലവ് പ്രതീക്ഷിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-search-for-arjun-will-resume-on-thursday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
