<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Karippoor &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/karippoor/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 06 Jan 2026 07:41:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Karippoor &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്‌പൈസ്‌ജെറ്റ് വിമാനം റദ്ദാക്കി: കരിപ്പൂരില്‍ ദുബായ് യാത്രക്കാര്‍ വലഞ്ഞു, 180 പേര്‍ കുടുങ്ങി</title>
		<link>https://www.chandrikadaily.com/spicejet-flight-cancelled-dubai-passengers-stranded-karipur-180-stranded.html</link>
					<comments>https://www.chandrikadaily.com/spicejet-flight-cancelled-dubai-passengers-stranded-karipur-180-stranded.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 06 Jan 2026 07:39:00 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[Karippoor]]></category>
		<category><![CDATA[SpiceJet flight]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372802</guid>

					<description><![CDATA[തിങ്കളാഴ്ച രാത്രി 11.50ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.]]></description>
										<content:encoded><![CDATA[<p>കരിപ്പൂര്&#x200d;: കരിപ്പൂരില്&#x200d; നിന്ന് ദുബായിലേക്ക് പോകേണ്ട സ്‌പൈസ്‌ജെറ്റ് വിമാനം തുടര്&#x200d;ച്ചയായി റദ്ദാക്കിയതോടെ 180 യാത്രക്കാര്&#x200d; കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; കുടുങ്ങി. വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്&#x200d; കടുത്ത ബുദ്ധിമുട്ടിലായി.</p>
<p>തിങ്കളാഴ്ച രാത്രി 11.50ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം റദ്ദായതിനെ തുടര്&#x200d;ന്ന് യാത്രക്കാര്&#x200d; ബഹളം വെച്ചതോടെ, ചൊവ്വാഴ്ച വിമാനം പുറപ്പെടുമെന്ന് അറിയിച്ച് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.</p>
<p>ചൊവ്വാഴ്ച രാവിലെ 10.30ന് വിമാനം പുറപ്പെടുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്&#x200d; യാത്രക്കാര്&#x200d; വീണ്ടും വിമാനത്താവളത്തിലെത്തി ചെക്കിന്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കി. എന്നാല്&#x200d; പിന്നീട് സാങ്കേതിക തകരാറുണ്ടെന്ന കാരണമാണ് പറഞ്ഞ് സ്‌പൈസ്‌ജെറ്റ് വിമാനം വീണ്ടും റദ്ദാക്കുകയായിരുന്നു. ഇതോടെ യാത്രക്കാര്&#x200d; വീണ്ടും വിമാനത്താവളത്തില്&#x200d; കുടുങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/spicejet-flight-cancelled-dubai-passengers-stranded-karipur-180-stranded.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരില്&#x200d; ക്യാപ്‌സൂള്&#x200d; രൂപത്തില്&#x200d; 865 ഗ്രാം സ്വര്&#x200d;ണ മിശ്രിതം പിടികൂടി</title>
		<link>https://www.chandrikadaily.com/news-karippur-gold-mixture.html</link>
					<comments>https://www.chandrikadaily.com/news-karippur-gold-mixture.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 26 Jan 2023 12:01:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[customs]]></category>
		<category><![CDATA[gold]]></category>
		<category><![CDATA[Karippoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234599</guid>

					<description><![CDATA[ക്യാപ്‌സൂള്&#x200d; പരുവത്തിലാക്കിയാണ് സ്വര്&#x200d;ണ മിശ്രിതം കടത്തിയത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; 865 ഗ്രാം സ്വര്&#x200d;ണ മിശ്രിതം കസ്റ്റംസ് പിടിച്ചെടുത്തു. റിയാദില്&#x200d; നിന്നുവന്ന താമരശ്ശേരി സ്വദേശി അനീഷ് ആണ് സ്വര്&#x200d;ണം കടത്തിയത്. ക്യാപ്‌സൂള്&#x200d; പരുവത്തിലാക്കിയാണ് സ്വര്&#x200d;ണ മിശ്രിതം കടത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-karippur-gold-mixture.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂര്&#x200d;ജിദ്ദ സര്&#x200d;വ്വീസിന് എട്ടിന്റെ പണി; വലിയ വിമാനങ്ങള്&#x200d; ഇറങ്ങുന്നത് നീളും</title>
		<link>https://www.chandrikadaily.com/karippur-jidha-hajj-service.html</link>
					<comments>https://www.chandrikadaily.com/karippur-jidha-hajj-service.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Sep 2018 14:12:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[Karippoor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105023</guid>

					<description><![CDATA[അടുത്ത ഹജ്ജ് എമ്പാര്&#x200d;ക്കേഷന്&#x200d; പോയിന്റും ചോദ്യചിഹ്നം ലുഖ്മാന്&#x200d; മമ്പാട് കോഴിക്കോട്: എല്ലാം തികഞ്ഞ കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; വലിയ വിമാനങ്ങള്&#x200d; ഇറക്കാനുള്ള അനുമതി പുനഃസ്ഥാപിച്ച് മാസങ്ങളായിട്ടും അനിശ്ചിതത്വം ബാക്കി. വലിയ വിമാനങ്ങള്&#x200d; ഇറക്കാന്&#x200d; കരിപ്പൂരിന് അനുമതി പുനഃസ്ഥാപിച്ച് ഓഗസ്റ്റ് എട്ടിനാണ് ഉത്തരവ് ഇറങ്ങിയത്. കണ്ണൂരില്&#x200d; വലിയ വിമാനങ്ങളുടെ പരീക്ഷണ പറക്കലിനും അന്ന് ഇതോടൊപ്പം അനുമതി നല്&#x200d;കിയിരുന്നു. കഴിഞ്ഞ മാസം തന്നെ അനുമതി നല്&#x200d;കപ്പെട്ട സഊദി എയര്&#x200d;ലൈന്&#x200d;സിന്റെ കോഴിക്കോട്ടു നിന്ന് ജിദ്ദയിലേക്കുള്ള സര്&#x200d;വ്വീസുകളാണ് എട്ടിന്റെയും ഒമ്പതിന്റെയും ഇടയില്&#x200d; കരുങ്ങിയത്. സഊദികോഴിക്കോട് [&#8230;]]]></description>
										<content:encoded><![CDATA[<blockquote><p><strong>അടുത്ത ഹജ്ജ് എമ്പാര്&#x200d;ക്കേഷന്&#x200d; പോയിന്റും ചോദ്യചിഹ്നം</strong></p></blockquote>
<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>കോഴിക്കോട്: എല്ലാം തികഞ്ഞ കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; വലിയ വിമാനങ്ങള്&#x200d; ഇറക്കാനുള്ള അനുമതി പുനഃസ്ഥാപിച്ച് മാസങ്ങളായിട്ടും അനിശ്ചിതത്വം ബാക്കി. വലിയ വിമാനങ്ങള്&#x200d; ഇറക്കാന്&#x200d; കരിപ്പൂരിന് അനുമതി പുനഃസ്ഥാപിച്ച് ഓഗസ്റ്റ് എട്ടിനാണ് ഉത്തരവ് ഇറങ്ങിയത്. കണ്ണൂരില്&#x200d; വലിയ വിമാനങ്ങളുടെ പരീക്ഷണ പറക്കലിനും അന്ന് ഇതോടൊപ്പം അനുമതി നല്&#x200d;കിയിരുന്നു. കഴിഞ്ഞ മാസം തന്നെ അനുമതി നല്&#x200d;കപ്പെട്ട സഊദി എയര്&#x200d;ലൈന്&#x200d;സിന്റെ കോഴിക്കോട്ടു നിന്ന് ജിദ്ദയിലേക്കുള്ള സര്&#x200d;വ്വീസുകളാണ് എട്ടിന്റെയും ഒമ്പതിന്റെയും ഇടയില്&#x200d; കരുങ്ങിയത്. സഊദികോഴിക്കോട് സര്&#x200d;വ്വീസ് നീളുമെന്ന് ഉറപ്പായതിനൊപ്പം ഹജ്ജ് എമ്പാര്&#x200d;ക്കേഷന്&#x200d; പോയിന്റ് പുനസ്ഥാപിക്കുന്നതും അനിശ്ചിതത്വത്തിലായി.<br />
2015ല്&#x200d; റണ്&#x200d;വെ ഡികാര്&#x200d;പ്പെറ്റിംഗിനും അറ്റകുറ്റ പണികള്&#x200d;ക്കുമായി കരിപ്പൂരില്&#x200d; നിയന്ത്രണം ഏര്&#x200d;പ്പെടുത്തിയപ്പോള്&#x200d; അന്ന് ഇന്ത്യയിലെ എട്ടാം സ്‌റ്റേഷനായിരുന്ന കോഴിക്കോട്ടെ സര്&#x200d;വ്വീസുകള്&#x200d; തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മാറ്റുകയായിരുന്നു. റണ്&#x200d;വെ നവീകരണം പൂര്&#x200d;ത്തിയായി മുമ്പത്തേതിലും ഭൗതിക സാഹചര്യത്തിലും സാങ്കേതിക തികവിലും മെച്ചപ്പെട്ടിട്ടും കരിപ്പൂരിനോട് അവഗണന തുടര്&#x200d;ന്നപ്പോള്&#x200d; എം.പിമാര്&#x200d; ഭരണ തലത്തില്&#x200d; നടത്തിയ ശ്രമങ്ങളാണ് തടസ്സം നീക്കിയത്.<br />
തുടര്&#x200d;ന്ന് ഓഗസ്റ്റില്&#x200d;, 341 പേര്&#x200d;ക്ക് സഞ്ചരിക്കാവുന്ന കോഡ് ഇ വിഭാഗത്തിലെ ബി 777200 ഇ.ആര്&#x200d;, 298 പേര്&#x200d;ക്ക് സഞ്ചരിക്കാവുന്ന എ 330300 വിമാനങ്ങള്&#x200d;ക്ക് കരിപ്പൂരിലേക്ക് സഊദി എയര്&#x200d;ലൈന്&#x200d; പച്ചക്കൊടി കാണിച്ചു. ഹജ്ജ് ഷെഡ്യൂള്&#x200d; പൂര്&#x200d;ത്തിയായ ശേഷം സെപ്റ്റംബര്&#x200d; അവസാന വാരത്തോടെയോ ഒക്‌ടോബര്&#x200d; ആദ്യവാരത്തിലോ ജിദ്ദകരിപ്പൂര്&#x200d; സര്&#x200d;വ്വീസ് പുനഃരാരംഭിക്കുമെന്ന് തന്നെയായിരുന്നു ഉറപ്പ്. താമസിയാതെ റിയാദിലേക്കും കരിപ്പൂരില്&#x200d; നിന്ന് സര്&#x200d;വ്വീസ് തുടങ്ങുമെന്നും അടുത്ത വര്&#x200d;ഷം ഹജ്ജ് എമ്പാര്&#x200d;ക്കേഷന്&#x200d; പോയിന്റ് തിരിച്ചെത്തുമെന്നും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കറുത്ത സ്വകാര്യ കരങ്ങളുടെ ചരടുവലിയില്&#x200d; കുരുങ്ങുന്നത്.<br />
ഇന്ത്യയും സഊദിയും തമ്മിലുള്ള ഉഭയകക്ഷി കരാര്&#x200d; പ്രകാരമാണ് സീറ്റുകള്&#x200d; അലോട്ട് ചെയ്യുന്നത്. റെസിപ്രോക്കല്&#x200d; എഗ്രിമെന്റ് പ്രകാരം സഊദി എയര്&#x200d;ലൈന്&#x200d;സിനും ഇന്ത്യന്&#x200d; എയര്&#x200d;ലൈന്&#x200d;സിനും 20,000 സീറ്റുകള്&#x200d; വീതമാണ് (ഇന്ത്യക്ക്) അനുവദിക്കപ്പെട്ടത്. സഊദി എയര്&#x200d;ലൈന്&#x200d;സ് എട്ട് കേന്ദ്രങ്ങളിലേക്കാണ് ഇതു പ്രകാരം സര്&#x200d;വ്വീസ് നടത്തുന്നത്. എട്ടില്&#x200d; ഉള്&#x200d;പ്പെട്ടിരുന്ന കരിപ്പൂരിന്റെ സ്ഥാനം നിയന്ത്രണം വന്നതോടെ 2015ല്&#x200d; തിരുവനന്തപുരത്തേക്ക് മാറുകയായിരുന്നു.<br />
അന്നു മാറ്റിയ ഷെഡ്യൂളുകള്&#x200d; കരിപ്പൂരിലേക്ക് മാറ്റാവുന്നതാണെങ്കിലും ഇതില്&#x200d; സാങ്കേതിക പ്രയാസമുണ്ടെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ഇതില്&#x200d; കഴമ്പില്ലെന്നും അങ്ങിനെ ഉണ്ടെങ്കില്&#x200d; ഒമ്പതാം സ്‌റ്റേഷന്&#x200d; (ഡെസ്റ്റിനേഷന്&#x200d;) ആയി കരിപ്പൂരിനെ ഉള്&#x200d;പ്പെടുത്തണമെന്നും 1000 സീറ്റുകള്&#x200d; അധികം അനുവദിക്കുന്നതോടെ പ്രശ്‌നം ഇല്ലാതാവുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ടാല്&#x200d; തീരുമെന്നുമാണ് മറുവാദം. സഊദി കൂടുതല്&#x200d; സീറ്റുകള്&#x200d; അനുവദിക്കുന്നതും ഒരു പോംവഴിയാണെങ്കിലും വിദേശകാര്യ മന്ത്രാലയങ്ങള്&#x200d; തമ്മില്&#x200d; ആശയ വിനിമയവും ധാരണയും അനിവാര്യമാണ്. എന്നാല്&#x200d;, ഇന്ത്യയിലേക്ക് മാത്രം സീറ്റുകള്&#x200d; അധികം അനുവദിക്കുന്നത് സഊദിക്കും സമ്മര്&#x200d;ദ്ദം സൃഷ്ടിക്കുന്നതാണ്.<br />
മിഡില്&#x200d; ഈസ്റ്റിലെ നിരവധി രാജ്യങ്ങള്&#x200d; ക്വാട്ട വര്&#x200d;ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യം ഉന്നയിച്ചു വരുന്നുണ്ട്. ഖത്തറിന് 27000 സീറ്റുകളും യു.എ.ഇയിലെ ദുബൈക്ക് 65200 സീറ്റുകളുമാണ് നിലവില്&#x200d; അനുവദിച്ചത്. ഇവ എല്ലാം ഉപയോഗിക്കുന്ന അവര്&#x200d; ഇത് ഇരട്ടിയാക്കണമെന്ന് രണ്ടു വര്&#x200d;ഷമായിട്ട് ആവശ്യപ്പെടുന്നതാണ്. അതെല്ലാം തള്ളി ഇന്ത്യക്ക് അധിക സീറ്റ് ലഭിക്കുന്നത് എളുപ്പമല്ല. ഡിസംബറില്&#x200d; രണ്ടു ദിവസമായി നടക്കുന്ന ഡെസിപ്രോക്കല്&#x200d; യോഗത്തിലാണ് അടുത്ത ഉഭയകക്ഷി ചര്&#x200d;ച്ചകളും കരാറും നടക്കുക. എന്നാല്&#x200d;, ഈ പരീക്ഷണത്തിന് നിന്നാല്&#x200d; ജനുവരിക്ക് ശേഷം മാത്രമെ സര്&#x200d;വ്വീസ് തുടങ്ങാനാവൂ. അടുത്ത ഹജ്ജ് എമ്പാര്&#x200d;ക്കേഷന്&#x200d; പോയിന്റ് നഷ്ടപ്പെടാനും കാരണമാവുമെന്നും ആശങ്കയുണ്ട്.<br />
തിരുവനന്തപുരത്തേക്ക് മാറ്റിയ ഷെഡ്യൂള്&#x200d; കരിപ്പൂരിലേക്ക് മാറ്റുകയോ ഒമ്പതാം സ്‌റ്റേഷനായി കരിപ്പൂരിനെ നിശ്ചയിച്ച് ഡല്&#x200d;ഹി, മുംബൈ, ചെന്നൈ, കൊല്&#x200d;ക്കത്ത, കൊച്ചി തുടങ്ങിയ ഏതെങ്കിലും സ്‌റ്റേഷനുകളില്&#x200d; നിന്ന് ആയിരം സീറ്റുകളെങ്കിലും തരപ്പെടുത്തുകയോ ആണ് പോംവഴി. ഇതിന് ഭരണ തലത്തില്&#x200d; ശ്രമം നടക്കേണ്ടതുണ്ട്. പക്ഷെ, കേരള സര്&#x200d;ക്കാറും മുഖ്യമന്ത്രിയും കണ്ണൂരിലെ സ്വകാര്യ വിമാനത്താവളത്തിന് വേണ്ടി മാത്രം സംസാരിക്കുകയും പൊതുമേഖലയിലുള്ള കരിപ്പൂരിനെക്കാള്&#x200d; പ്രധാന്യമുണ്ടെന്ന് കേന്ദ്രത്തിന് മുമ്പില്&#x200d; ധ്വനിപ്പിക്കുകയോ ചെയ്യുന്നതായും ആരോപണമുണ്ട്. കണ്ണൂരില്&#x200d; ഹജ്ജ് എമ്പാര്&#x200d;ക്കേഷന്&#x200d; പോയിന്റെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പരസ്യമായി ആവശ്യപ്പെട്ടത് കരിപ്പൂരിന് ആശങ്കയാണ് സമ്മാനിക്കുന്നത്.<br />
കരിപ്പൂരില്&#x200d; വലിയ വിമാനങ്ങള്&#x200d; ഇറങ്ങുന്നതിന് തടസ്സങ്ങള്&#x200d; ഇല്ലെന്ന് വ്യോമയാന മന്ത്രാലയം ഓപ്പറേഷന്&#x200d; വിഭാഗം ഡയറക്ടര്&#x200d; ഡി.സി ശര്&#x200d;മ്മ ഓഗസ്റ്റില്&#x200d; തന്നെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഡയറക്ടര്&#x200d; ജനറല്&#x200d; ഓഫ് സിവില്&#x200d; ഏവിയേഷനു ഇതു സംബന്ധിച്ച് നിര്&#x200d;ദേശം നല്&#x200d;കിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജിദ്ദയിലേക്ക് നാലും റിയാദിലേക്ക് മൂന്നുമായി ആഴ്ചയില്&#x200d; ഏഴു സര്&#x200d;വ്വീസുകള്&#x200d; കരിപ്പൂരില്&#x200d; നിന്ന് തുടങ്ങാന്&#x200d; ധാരണയായി ടിക്കറ്റ് ബുക്കിംഗ് തുടങ്ങാനിരിക്കെയാണ് അനിശ്ചിതത്വം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karippur-jidha-hajj-service.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
