<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>karippur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/karippur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 22 Nov 2025 06:58:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>karippur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;നിയമവിരുദ്ധമായി ദേഹ പരിശോധന നടത്തി&#8217;; കരിപ്പൂര്‍ സ്വര്‍ണവേട്ടയില്‍ പൊലീസിനെതിരെ കസ്റ്റംസ്</title>
		<link>https://www.chandrikadaily.com/unlawfully-conducted-body-search-customs-against-police-in-karipur-gold-hunt.html</link>
					<comments>https://www.chandrikadaily.com/unlawfully-conducted-body-search-customs-against-police-in-karipur-gold-hunt.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 22 Nov 2025 06:58:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[customs]]></category>
		<category><![CDATA[gold]]></category>
		<category><![CDATA[karippur]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364734</guid>

					<description><![CDATA[ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് പരാമര്‍ശം. ]]></description>
										<content:encoded><![CDATA[<p>മലപ്പുറം: സ്വര്&#x200d;ണവേട്ടയുമായി ബന്ധപ്പെട്ട് കരിപ്പൂര്&#x200d; പൊലീസിനെതിരെ കസ്റ്റംസ്. പൊലീസ് നിയമവിരുദ്ധമായി മലദ്വാര പരിശോധന നടത്തിയിരുന്നതായി കസ്റ്റംസ്. ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ച സത്യവാങ് മൂലത്തിലാണ് പരാമര്&#x200d;ശം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്&#x200d;ക്കോ മജിസ്‌ട്രേറ്റിനോ മാത്രമാണ് ശരീര പരിശോധനക്ക് അനുമതി നല്കാന്&#x200d; അധികാരമുള്ളൂ. ഇത് മറികടകടന്നാണ് കരിപ്പൂര്&#x200d; പൊലീസിന്റെ നടപടിയെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്&#x200d; പറയുന്നു. കസ്റ്റംസഡിന്റെ അധികാര പരിധിയിലെ സ്ഥലത്ത് നിന്നും പൊലീസ് സ്വര്&#x200d;ണ്ണം പിടികൂടിയെന്നും റിപ്പോര്&#x200d;ട്ട്.</p>
<p>ഒരാള്&#x200d; സ്വര്&#x200d;ണ്ണം ശരീരത്തില്&#x200d; ഒളിപ്പിച്ചു കൊണ്ടുവന്നതായി സംശയം തോന്നിയാല്&#x200d; അയാളെ മജിസ്‌ട്രേട്ടിന് മുന്നില്&#x200d; ഹാജരാക്കുകയാണ് വേണ്ടതെന്നാണ് കസ്റ്റംസ് നിയമം 103 നിര്&#x200d;ദേശിക്കുന്നത്. മജിസ്‌ട്രേറ്റാണ് എക്‌സറേ എടുക്കാന്&#x200d; അനുമതി നല്കുന്നതും എക്‌സറേ റിപ്പോര്&#x200d;ട്ട് പരിശോധിച്ച് ശരീര പരിശോധനക്ക് അനുമതി നല്കുന്നതും. അത്യാവശ്യ ഘട്ടത്തില്&#x200d; കസ്റ്റംസ് ഡെപ്യൂട്ട് കമ്മീഷണര്&#x200d;മാര്&#x200d;ക്കും ശരീര പരിശോധനക്ക് അനുമതി നല്&#x200d;കാം. പരിശോധനക്ക് ശേഷം കഴിയുന്നതും വേഗം പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്&#x200d; ഹാജരാക്കകയും വേണം. മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ ശരീര പരിശോധന നടത്താന്&#x200d; ഒരു ഘട്ടത്തിലും പൊലീസ് അധികാരമില്ല.</p>
<p>അതേസമയം കരിപ്പൂര്&#x200d; എയര്&#x200d;പോര്&#x200d;ട്ട് പരിസരത്ത് നിന്ന് സ്വര്&#x200d;ണ്ണക്കടത്ത് പിടിക്കല്&#x200d; പതിവാക്കിയ കരിപ്പൂര്&#x200d; പൊലീസ് നിയമപരമായി അധികാരമില്ലാതെ നിരവധി പ്രതികളുടെ മലദ്വാര പരിശോധനയും നടത്തിയിരുന്നുതായാണ് കസ്റ്റംസ് ആരോപിക്കുന്നത്. </p>
<p>കരിപ്പൂര്&#x200d; അന്താരാഷ്ട്ര ടെര്&#x200d;മിനലലിലെ അറൈവല്&#x200d; ഏരിയയില്&#x200d; പരിശോധന നടത്താന്&#x200d; കസ്റ്റംസിനാണ് അധികാരം. പൊലീസിന്റെ നടപടി നിയമ നടപടികളെ ദുര്&#x200d;ബലപ്പെടുത്തുന്നുവെന്നും കസ്റ്റംസ് പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unlawfully-conducted-body-search-customs-against-police-in-karipur-gold-hunt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍</title>
		<link>https://www.chandrikadaily.com/youth-arrested-with-1-kg-of-mdma-at-karipur-airport.html</link>
					<comments>https://www.chandrikadaily.com/youth-arrested-with-1-kg-of-mdma-at-karipur-airport.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 19 Oct 2025 10:04:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Airport]]></category>
		<category><![CDATA[Drugs]]></category>
		<category><![CDATA[karippur]]></category>
		<category><![CDATA[mdma]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359228</guid>

					<description><![CDATA[ ഒമാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ തൃശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്&#x200d;. ഒമാനില്&#x200d; നിന്ന് എയര്&#x200d; ഇന്ത്യ വിമാനത്തിലെത്തിയ തൃശൂര്&#x200d; കൊരട്ടി സ്വദേശി എ. ലിജീഷില്&#x200d; നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.</p>
<p>കാര്&#x200d;ട്ട്‌ബോര്&#x200d;ഡ് പെട്ടിയില്&#x200d; 21 പാക്കറ്റുകളിലാക്കിയാണ് എംഡിഎംഎ കടത്താന്&#x200d; ശ്രമിച്ചത്. എന്നാല്&#x200d; ഡാന്&#x200d;സാഫും കരിപ്പൂര്&#x200d; പൊലീസും ചേര്&#x200d;ന്ന് വിമാനത്താവളത്തിന് പുറത്ത് വെച്ച് എംഡിഎംഎ പിടികൂടുകയായിരുന്നു. </p>
<p>വിമാനത്താവളത്തിലെ എല്ലാ പരിശോധനയും പൂര്&#x200d;ത്തിയാക്കിയതിന് ശേഷമാണ് ലിജീഷ് ആന്റണി പുറത്തിറങ്ങിയത്. തുടര്&#x200d;ന്ന് പുറത്തുണ്ടായിരുന്ന പൊലീസ് പരിശോധന നടത്തുകയായിരുന്നു.</p>
<p>ഈ മാസം മൂന്നാം തീയതിയാണ് ലിജീഷ് ഒമാനിലേക്ക് പോയത്. ഇന്ന് തിരികെ വരികയായിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇയാള്&#x200d; വിദേശത്തേയ്ക്ക് പോയതെന്നാണ് പൊലീസ് നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-arrested-with-1-kg-of-mdma-at-karipur-airport.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി</title>
		<link>https://www.chandrikadaily.com/the-flight-that-took-off-from-karipur-to-doha-was-brought-back.html</link>
					<comments>https://www.chandrikadaily.com/the-flight-that-took-off-from-karipur-to-doha-was-brought-back.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 23 Jul 2025 09:18:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[Airport]]></category>
		<category><![CDATA[karippur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348296</guid>

					<description><![CDATA[ സങ്കേതിക തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്.]]></description>
										<content:encoded><![CDATA[<p>കരിപ്പൂരില്&#x200d; നിന്ന് ദോഹയിലേക്ക് പറന്നുയര്&#x200d;ന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. സങ്കേതിക തകരാറിനെ തുടര്&#x200d;ന്നാണ് എയര്&#x200d; ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്.</p>
<p>ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വിമാനത്തില്&#x200d; 175 യാത്രക്കാരാരും ഏഴ് കുട്ടികളും വിമാന ജീവനക്കാരും ഉള്&#x200d;പ്പെടെ 188 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.</p>
<p>രാവിലെ 9.07നാണ് വിമാനം പുറപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം 11.12 ന് അതേ വിമാനത്താവളത്തില്&#x200d; തന്നെ വിമാനം തിരിച്ചെത്തിയതായി വിമാനത്താവള ഉദ്യോഗസ്ഥന്&#x200d; അറിയിച്ചു. വിമാനത്തിന്റെ ക്യാബിന്&#x200d; എസിയില്&#x200d; സാങ്കേതിക പ്രശ്നമുണ്ടായിരുന്നുവെന്നും അടിയന്തര ലാന്&#x200d;ഡിംഗ് അല്ലായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്&#x200d; വ്യക്തമാക്കുന്നത്.</p>
<p>അതേസമയം സാങ്കേതിക പിഴവ് കണക്കിലെടുത്ത് മുന്&#x200d;കരുതല്&#x200d; നടപടിയായാണ് വിമാനം ലാന്&#x200d;ഡിംഗ് നടത്തിയതെന്നും ഉച്ചയ്ക്ക് 1.30 ഓടെ യാത്രക്കാര്&#x200d;ക്ക് ബദല്&#x200d; വിമാനം ക്രമീകരിക്കുമെന്നും എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞതായും മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-flight-that-took-off-from-karipur-to-doha-was-brought-back.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരിൽ ജിദ്ദ വിമാനം റദ്ദാക്കി സ്പൈസ് ജെറ്റ്; പ്രതിഷേധവുമായി യാത്രക്കാർ</title>
		<link>https://www.chandrikadaily.com/spice-jet-cancels-jeddah-flight-at-karipur-passengers-in-protest.html</link>
					<comments>https://www.chandrikadaily.com/spice-jet-cancels-jeddah-flight-at-karipur-passengers-in-protest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 18 Sep 2024 04:39:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[jiddah flight]]></category>
		<category><![CDATA[karippur]]></category>
		<category><![CDATA[SPICE JET]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309771</guid>

					<description><![CDATA[ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.]]></description>
										<content:encoded><![CDATA[<p>കരിപ്പൂര്&#x200d;: കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദാക്കിയതിന്നെ തുടർന്ന് പ്രതിഷേധവുമായി യാത്രക്കാർ. ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.</p>
<p>പകരം വിമാനം ഏർപ്പെടുത്തിയിട്ടില്ല. പണം വേഗം മടക്കി നൽകണമെന്ന ആവശ്യവും സ്പൈസ് ജെറ്റ് എയർവേയ്സ് അംഗീകരിക്കുന്നില്ലെന്നാണ് പരാതിയുണ്ട്.</p>
<p>സ്പൈസ് ജെറ്റ് വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് യാത്രക്കാർ പറഞ്ഞു. മൂന്ന് ദിവസത്തേക്ക് ഇനി വിമാനമില്ലെന്നാണ് പറയുന്നത്. ബോർഡിങ് പാസ് എടുത്തശേഷമാണ് വിമാനം റദ്ദാക്കുന്നത്. ഒരു സൗകര്യവും നൽകിയില്ലെന്നും ഷുഹൈബ് പറയുന്നു.</p>
<p>പലതവണ സമയം മാറ്റിയശേഷമാണ് ഇന്ന് പുലർച്ച പോകുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. പണം തിരികെ നൽകാൻ 20 ദിവസം വരെ വേണമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/spice-jet-cancels-jeddah-flight-at-karipur-passengers-in-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിടികൂടിയ സ്വർണത്തിൽ നിന്ന് 250 ഗ്രാം മുക്കി; എസ് പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണം</title>
		<link>https://www.chandrikadaily.com/250-grams-of-captured-gold-were-dipped-serious-allegations-against-sp-sujit-das.html</link>
					<comments>https://www.chandrikadaily.com/250-grams-of-captured-gold-were-dipped-serious-allegations-against-sp-sujit-das.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Sep 2024 06:04:47 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gold case]]></category>
		<category><![CDATA[karippur]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sp sujith das]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309180</guid>

					<description><![CDATA[സുജിത് ദാസിന്റെ കാലത്ത് ഡാൻസാഫ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വർണം മുക്കൽ ആരോപണം.]]></description>
										<content:encoded><![CDATA[<p>മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി. പിടികൂടിയ സ്വർണത്തിൽ നിന്ന് 250 ഗ്രാം സ്വർണം പൊലീസ് മുക്കിയെന്ന് സ്വർണക്കടത്തുകാരൻ വെളിപ്പെടുത്തി. സുജിത് ദാസിന്റെ കാലത്ത് ഡാൻസാഫ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വർണം മുക്കൽ ആരോപണം.</p>
<p>കരിപ്പൂർ സ്റ്റേഷൻ പരിധിയിൽവച്ച് സ്വർണം പിടിച്ച കേസിലാണ് സ്വർണം മുക്കിയതെന്ന് വെളിപ്പെടുത്തൽ. മലപ്പുറം സ്വദേശിയായ കടത്തുകാരൻ സ്വർണം മുക്കിയ വിവരം വെളിപ്പെടുത്തിയത്. തന്റെ കയ്യിൽനിന്ന് 1300 ഗ്രാം സ്വർണ്ണം പിടിച്ചെങ്കിലും കോടതിയിലെത്തിയത് 950 ഗ്രാം മാത്രമണെന്ന് ഇയാൾ പറയുന്നു.</p>
<p>വിദേശത്ത് സ്വർണം ഉപേക്ഷിച്ചെന്ന് പറഞ്ഞ് കരിപ്പൂരിൽ ഒരു യാത്രക്കാരനെതിരെ കേസ് എടുത്തെന്ന് ഇയാൾ പറയുന്നു.സ്വർണം കടത്തുന്നവരുടെ വിവരം ലഭിച്ചാൽ വിവരം കസ്റ്റംസ് പൊലീസിന് കൈമാറുന്നു. പൊലീസ് വിമാനത്താവളത്തിന് പുറത്ത് വെച്ച് ഇവരിൽ നിന്ന് സ്വർണം പിടികൂടുന്നു. അല്ലാതെ ഇത്രയധികം സ്വർണം പൊലീസിന് പിടിക്കാനാകില്ലെന്ന് സ്വർണക്കടത്തുകാരൻ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/250-grams-of-captured-gold-were-dipped-serious-allegations-against-sp-sujit-das.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂര്&#x200d; വിമാനദുരന്തം; അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണം; കേന്ദ്രത്തിനും എയര്&#x200d; ഇന്ത്യക്കും സുപ്രിംകോടതിയുടെ നോട്ടീസ്</title>
		<link>https://www.chandrikadaily.com/karipur-air-disaster-reparations-must-be-made-in-accordance-with-the-international-agreement-supreme-court-notice-to-center-and-air-india.html</link>
					<comments>https://www.chandrikadaily.com/karipur-air-disaster-reparations-must-be-made-in-accordance-with-the-international-agreement-supreme-court-notice-to-center-and-air-india.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Oct 2023 07:17:39 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AIR]]></category>
		<category><![CDATA[karippur]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279882</guid>

					<description><![CDATA[അപകടത്തില്&#x200d; പരിക്കേറ്റവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്]]></description>
										<content:encoded><![CDATA[<p>കരിപ്പൂരിൽ വിമാന അപകടത്തില്&#x200d; എയർ ഇന്ത്യയ്ക്കും കേന്ദ്രത്തിനും സുപ്രിംകോടതിയുടെ നോട്ടീസ് . അപകടത്തില്&#x200d; പരിക്കേറ്റവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്. അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിലാണ് നോട്ടീസ്.</p>
<p>2020 ആഗസ്ത് 7ന് കരിപ്പൂർ സാക്ഷിയായത് കേരളം മുമ്പ് കണ്ടിട്ടില്ലാത്ത ദുരന്തത്തിനായിരുന്നു .100 ലേറെ പേർക്ക് പരിക്കേറ്റ അപകടത്തിൽ 21 പേരുടെ ജീവൻ പൊലിഞ്ഞു. അപ്രതീക്ഷിതമായിരുന്നു 2020 ആഗസ്ത് ഏഴിലെ കരിപ്പൂർ വിമാനാപകടം. രാത്രി 7.40 ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ പറന്നിറങ്ങുന്ന നിമിഷം. കൊവിഡ്‌ മഹാമാരിയിൽ നിന്ന് രക്ഷ തേടി ജന്മനാട്ടിലേക്ക് അഭയംതേടി പുറപ്പെട്ടവരാണ് ആ വിമാന യാത്രികരിൽ കൂടുതലും.</p>
<p>പ്രതീക്ഷകളും സ്വപ്നങ്ങളുമായി 184 യാത്രക്കാർ വിമാനത്തിലെ ആറ്‌<br />
ജീവനക്കാരും. ലാന്&#x200d;ഡിംഗിനായുള്ള പൈലറ്റിന്&#x200d;റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം കരിപ്പൂരിന്&#x200d;റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാൻഡിങ്ങിനിടെ ടേബിൾ ടോപ് റൺവേയിൽ നിന്നും വിമാനം തെന്നിമാറി. റൺവേയിൽ നിന്നും വിമാനം താഴ്ചയിലേക്ക് പതിച്ചു.</p>
<p>വിമാനം രണ്ടായി പിളർന്ന അപകടത്തിൽ 21 പേരുടെ ജീവനാണ് പൊലിഞ്ഞത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരും ഇന്നും ചികിത്സയിലാണ്. പ്രദേശവാസികളുടെ അവസരോചിത ഇടപെടൽ ഒന്ന് മാത്രമാണ് അപകടത്തിന്&#x200d;റെ വ്യാപ്തി കുറച്ചത്. പൈലറ്റിന്റെ ശ്രദ്ധ കുറവാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karipur-air-disaster-reparations-must-be-made-in-accordance-with-the-international-agreement-supreme-court-notice-to-center-and-air-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂര്&#x200d; വിമാനത്താവളത്തിലെ റെസ വികസിപ്പിക്കുന്നതിന് വീട് നഷ്ടപ്പെടുന്നവര്&#x200d;ക്ക് പത്തു ലക്ഷംരൂപ വീതം</title>
		<link>https://www.chandrikadaily.com/karippur-2.html</link>
					<comments>https://www.chandrikadaily.com/karippur-2.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 03 Aug 2023 04:31:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[karippur]]></category>
		<category><![CDATA[samadani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267938</guid>

					<description><![CDATA[റണ്&#x200d;വേ വെട്ടിച്ചുരുക്കരുത്: സമദാനി]]></description>
										<content:encoded><![CDATA[<p>കരിപ്പൂര്&#x200d; വിമാനത്താവളത്തിലെ റെസ (റണ്&#x200d;വേ എന്&#x200d;ഡ് സേഫ്റ്റി ഏരിയ)വികസിപ്പിക്കുന്നതിന് 14.5ഏക്കര്&#x200d; ഭൂമി ഏറ്റെ ടുക്കുന്നത് മൂലം വീട് നഷ്ടപ്പെടുന്നവര്&#x200d;ക്ക് പ്രത്യേക പുനരിധിവാസ പാക്കേജില്&#x200d; ഉള്&#x200d;പ്പെ ടുത്തി 10ലക്ഷം രൂപ വീതം മന്ത്രി സഭ യോഗം അനുവദിച്ചു. നേരത്തെ 4.6ലക്ഷം രൂപയായിരുന്നു. ഇത് 5.4 ലക്ഷം കൂടി അനുവദിച്ചാണ് 10 ലക്ഷം രൂപയാക്കി ഉയര്&#x200d;ത്തിയത്. 64 വീടുകളാണ് ഉള്ളത്. ഇതില്&#x200d; നെടിയിരുപ്പ് വില്ലേജില്&#x200d; 39 ഉം പള്ളിക്കല്&#x200d; വില്ലേജില്&#x200d; 25 വീടുകളുമാണ്. ഭൂമിയുടെ വിലക്കും മറ്റു വസ്തു വകളുടെ വിലക്കും പുറമെയാണിത്.<br />
ഈ പാക്കേജ് മറ്റൊരു ഏറ്റെടുക്കലിന് ബാധക മാവുന്നതല്ലെന്ന് ഇതോടൊപ്പം പറയുന്നു. 2013 ലെ ഭൂമി ഏറ്റെടുക്കല്&#x200d; പ്രകാരമാണ് വില നിശ്ചയിക്കുക.ഭൂമി ഏറ്റെടുത്ത് നല്&#x200d;കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഒന്നര മാസം കൂടി സമയം കേന്ദ്രത്തി നോട് ആവശ്യപ്പെട്ടതാണ്. ഇതിന് പിന്നാലെ യാണ് മന്ത്രിസഭയുടെ ഈ പ്രഖ്യാപനം.<br />
സെപ്റ്റം ബര്&#x200d; 15നകം റെ സക്ക് ആവശ്യമായ 14.5 ഏക്കര്&#x200d; ഭൂമി ഏറ്റെടുത്തു നല്&#x200d;കുമെന്ന് കാണിച്ചായിരുന്നു സംസ്ഥാന സര്&#x200d;ക്കാറുനു വേണ്ടി ചീഫ് സെക്രട്ടറി ഡോ.വി.വേണു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചി രുന്നത്. മാര്&#x200d;ച്ച് 31നകം ഭൂമി ഏറ്റെടുത്ത് നല്&#x200d;കാമെന്നാ യിരുന്നു നേരത്തെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാല്&#x200d; ഈ നടപടി ക്രമങ്ങള്&#x200d; ഇഴഞ്ഞതോടെ ഓഗസ്റ്റ് ഒന്നിനകം ഭൂമി കൈ മാറിയില്ലെങ്കില്&#x200d; നിലവിലെ റണ്&#x200d;വേ വെട്ടിക്കുറച്ച് റെസ വിപുലീകരിക്കു മെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുന്നറിയിപ്പ് നല്&#x200d;കിയതോടെ സമയം നീട്ടി ആവശ്യ പ്പെടുകയായിരുന്നു .ഒന്നര മാസത്തിനകം ഭൂമി ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; പറയുന്നുണ്ടങ്കിലും ഭൂമി ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങള്&#x200d; നടക്കേണ്ടതുണ്ട്.<br />
ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങള്&#x200d;,കുഴിക്കൂര്&#x200d; ചമയങ്ങള്&#x200d; ഉള്&#x200d;പ്പെടെ ഉള്ളവയുടെ നഷ്ടപരിഹാര തുക നിശ്ചയിച്ച ശേഷമാണ് ഭൂമി വില തീരുമാനിച്ച് ഏറ്റെടുക്കല്&#x200d; നടപടികളി ലേക്ക് കടക്കുക.അടിസ്ഥാന വിലനിര്&#x200d;ണയ റിപ്പോര്&#x200d;ട്ട് ജില്ലാ കലക്ടറാണ് അറിയിക്കേ ണ്ടത്. ഭൂമി യുദ്ധകാലാടിസ്ഥാനത്തില്&#x200d; ഏറ്റെടുത്തു നല്&#x200d;കാമെന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഉറപ്പു പറയുമ്പോഴും ഒട്ടേറെ പേര്&#x200d; ഭൂമി വിട്ടു നല്&#x200d;കില്ലെന്ന നിലപാടിലാണുള്ളത്.</p>
<p>റണ്&#x200d;വേ വെട്ടിച്ചുരുക്കരുത്: സമദാനി<br />
ന്യൂഡല്&#x200d;ഹി: സ്ഥലമേറ്റെടുക്കാനുള്ള സംസ്ഥാന സര്&#x200d;ക്കാറിന്റെ നടപടികള്&#x200d; ഏറെ മുന്നോട്ടു പോയിരിക്കുകയാണെന്നും റണ്&#x200d;വേ വെട്ടിച്ചുരുക്കുന്ന നടപടി റദ്ദാക്കണമെന്നും പാര്&#x200d;ലിമെന്റ് സമ്മേളനം തുടങ്ങുന്ന ആദ്യദിവസം തന്നെ ഡല്&#x200d;ഹിയില്&#x200d; സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ നേരിട്ട് കണ്ട് നടത്തിയ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് തന്നെയാണ് പ്രത്യാശയെന്ന് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി. സെപ്തംബര്&#x200d; മദ്ധ്യത്തോടെ സ്ഥലം വിട്ടുനല്&#x200d;കുമെന്ന് കേന്ദ്ര മന്ത്രിയുടെ കത്തിന് നല്&#x200d;കിയ മറുപടിയില്&#x200d; മുഖ്യമന്ത്രി അറിയിച്ചത് ഇക്കാര്യത്തില്&#x200d; പരസ്പരധാരണക്ക് വഴിതുറന്നിരിക്കുകയാണ്. വേഗത്തില്&#x200d; നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തീകരിച്ച് റെസ നിര്&#x200d;മ്മാണത്തിന് തുടക്കം കുറിക്കാനും വന്&#x200d;വിമാന സര്&#x200d;വീസ് പുനരാരംഭിക്കാനുമുള്ള അധികൃത തീരുമാനങ്ങള്&#x200d;ക്കായി ഇനിയും പ്രയത്‌നം തുടരും. കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; വികസനത്തിനായി സ്ഥലം വിട്ടുനല്&#x200d;കുന്നവര്&#x200d;ക്ക് അവര്&#x200d; ആവശ്യപ്പെട്ട പ്രകാരമുള്ള നഷ്ടപരിഹാരം സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കുമെന്ന വിവരം സ്വാഗതാര്&#x200d;ഹമാണ്. പരിസരവാസികളുടെ ആശങ്കകള്&#x200d; ഒഴിവാക്കി അര്&#x200d;ഹമായ നഷ്ടപരിഹാരം നല്&#x200d;കാനുള്ള തീരുമാനം ഇപ്പോള്&#x200d; നടക്കുന്ന വികസന നടപടികളെ ത്വരിതത്തപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നു.<br />
വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ടി വിവിധ ഘട്ടങ്ങളിലായി സ്ഥലം നല്&#x200d;കിയ പരിസര നിവാസികള്&#x200d; അതിന്റെ വികസനത്തെ നിരന്തരം സഹായിച്ചു പോന്നവരാണ്. ജനപ്രതിനിധികളും ജനകീയസംഘടനകളും ഈ ആവശ്യത്തിന് വേണ്ടിയാണ് എപ്പോഴും നിലകൊണ്ടത്. നഷ്ടപരിഹാരം കാലതാമസം കൂടാതെ സ്ഥലമുടമകള്&#x200d;ക്ക് ലഭ്യമാക്കാന്&#x200d; നടപടികള്&#x200d; വേഗത്തിലാക്കുമെന്നും പ്രതീക്ഷിക്കുന്നതായി സമദാനി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karippur-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് ക്യാമ്പ്നാളെ  സമാപിക്കും; കണ്ണൂരിൽ പുതിയ ഹജ്ജ് ഹൗസിന് ശ്രമം തുടങ്ങി</title>
		<link>https://www.chandrikadaily.com/aahajj-house.html</link>
					<comments>https://www.chandrikadaily.com/aahajj-house.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 21 Jun 2023 13:58:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[karippur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260641</guid>

					<description><![CDATA[തീർത്ഥാടകർക്ക് സൗദിയിൽ മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക നോഡൽ ഓഫീസറെ സംസ്ഥാന സർക്കാർ ഇത്തവണ ചുമതലപ്പെടുത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ അവസാന ഹജ് വിമാനം വ്യാഴം രാവിലെ 8.50 ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നതോടെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകൾക്ക് സമാപനമാകും. സമാപന സംഗമം കരിപ്പൂർ ഹജ് ക്യാമ്പിൽ കായിക- ന്യൂനപക്ഷ ക്ഷേമ- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുഹ് മാൻ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ പുതിയ ഹജ്ജ് ഹൗസ് തുടങ്ങുന്നതിന് ശ്രമം തുടങ്ങിയതായി മന്ത്രി പറഞ്ഞു. ചടങ്ങിൽ ടി.വി. ഇബ്രാഹീം എം.എൽ.എ അധ്യക്ഷനായി. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി.മൊയ്തീൻ കുട്ടി, ഡോ. ഐ. പി അബ്ദുൽ സലാം, കെ. എം. മുഹമ്മദ്‌ ഖാസിം കോയ, കെ. ഉമർ ഫൈസി മുക്കം, കെ.പി. സുലൈമാൻ ഹാജി, എ.ഡി.എം. എൻ.എ മെഹറലി, എ.പി. അബ്ദുൽ ഹക്കീം അസ്ഹരി, ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ് തുടങ്ങിയവർ സംസാരിച്ചു.</p>
<p>കേരളത്തിൽ നിന്നും ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിനു മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ വഴി പുറപ്പെടാനായത് തീർത്ഥാടകർക്ക് ഏറെ സൗകര്യമായതായി മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നായി ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെട്ടവരുടെ എണ്ണം (വ്യാഴാഴ്ചത്തെ വിമാനങ്ങൾ ഉൾപ്പെട) 11252 പേരാണ്. പുരുഷന്മാർ-4353, സ്ത്രീകൾ- 6899. കൂടാതെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി വിവിധ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 304 തീർത്ഥാടകരും കേരളം വഴിയാണ് പുറപ്പെട്ടത്. കേരളം, മറ്റു സംസ്ഥാനം ഉൾപ്പടെ ആകെ തീർത്ഥാടകർ &#8211; 11556. ഏറ്റവും കൂടുതൽ തീർത്ഥാടകർ പുറപ്പെട്ടത് കരിപ്പൂർ എംബാർക്കേഷൻ പോയിന്റിൽ നിന്നാണ്- 7045. ഇതിൽ 4370 പേർ സ്ത്രീകളാണ്. കരിപ്പൂരിൽ നിന്ന് 49 എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിലായി (അഞ്ച് അധിക വിമാനം ഉൾപ്പടെ) 7045 ഉം കണ്ണൂരിൽ നിന്ന് 14 വിമാനങ്ങളിലായി (ഒരു അധിക വിമാനം ഉൾപ്പടെ) 2030 ഉം കൊച്ചിയിൽ നിന്ന് ആറ് സഊദി എയർലൈൻസ് വിമാനങ്ങളിലായി<br />
2481 ഉം തീർത്ഥാടകരാണ് പുറപ്പെടുന്നത്. ആകെ 69 വിമാനങ്ങളാണ് ഈ വർഷം ഹാജിമാർക്ക് വേണ്ടി മാത്രമായി സർവ്വീസ് നടത്തുന്നത്.</p>
<p>ഹജ്ജ് പോളിസി പുതുക്കുന്ന സമയത്ത്, തീർത്ഥാടകരുടെ സൗകര്യം മുൻ നിർത്തി സംസ്ഥാനം സമർപ്പിച്ച എൺപത് ശതമാനം ശുപാർശകളും പുതിയ പോളിസിയിൽ ഉൾപ്പെടുത്തി എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കേരളത്തിനു മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ അനുവദിച്ച് കിട്ടിയത്. രാജ്യത്ത് നിന്നും ഏറ്റവും കൂടുതൽ ഹജ്ജ് അപേക്ഷരുള്ള സംസ്ഥാനമെന്ന നിലക്ക് മൂന്ന് പുറപ്പെടൽ കേന്ദ്രം തീർത്ഥാടകർക്ക് ഏറെ ഉപകാരപ്പെട്ടു.</p>
<p>സംസ്ഥാനത്ത് നിന്നും ഹജ്ജിനു പുറപ്പെടുന്നവരിൽ സ്ത്രീകളുടെ എണ്ണം വർഷം തോറും വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ഈ വർഷം സംസ്ഥാനത്ത് നിന്നും പുറപ്പെട്ട 11252 പേരിൽ 6899 പേരും സ്ത്രീകളാണ്. ഇത് മനസ്സിലാക്കി 2019 ൽ കരിപ്പൂരിൽ വനിതാ തീർത്ഥാടകർക്ക് മാത്രമായി നിർമ്മാണം ആരംഭിച്ച വനിതാ ബ്ലോക്ക് ഈ വർഷത്തെ ആദ്യ ഹജ്ജ് യാത്രക്കു മുന്നേ പൂർണ്ണ സജ്ജമായത് തീർത്ഥാടകർക്ക് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. ശീതീകരിച്ച താമസ മുറികൾ, വെയ്റ്റിങ്ങ് ലോഞ്ച്, ഫുഡ് കോർട്ട്, വിശാലമായ സാനിറ്റേഷൻ സൗകര്യങ്ങൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ സ്ത്രീകൾക്കു മാത്രമായുള്ള പുതിയ കെട്ടിടത്തിലുണ്ട്. മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും ഹജ്ജ് ക്യാമ്പുകൾക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.</p>
<p>തീർത്ഥാടകർക്ക് സൗദിയിൽ മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക നോഡൽ ഓഫീസറെ സംസ്ഥാന സർക്കാർ ഇത്തവണ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ വകുപ്പിനു കീഴിലായി ജാഫർ മാലിക് ഐ.എ.എസാണ് കേരളത്തിന്റെ നോഡൽ ഓഫീസറായി സഊദി അറേബ്യയിൽ സേവനത്തിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aahajj-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരില്&#x200d; നിന്ന് ഷാര്&#x200d;ജ, ദുബായ്, ഡല്&#x200d;ഹി സര്&#x200d;വീസുകള്&#x200d; നിര്&#x200d;ത്തലാക്കരുത്: ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി</title>
		<link>https://www.chandrikadaily.com/samadani-karippur.html</link>
					<comments>https://www.chandrikadaily.com/samadani-karippur.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 16 Feb 2023 05:23:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[karippur]]></category>
		<category><![CDATA[mp]]></category>
		<category><![CDATA[samadani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238282</guid>

					<description><![CDATA[
ഇതില്&#x200d; സീറ്റുകള്&#x200d; കുറയുന്നത് അവരുടെ യാത്രകളെയും അവധിക്കാലങ്ങളെയുമെല്ലാം ഏറെ ദോഷകരമായി ബാധിക്കും. ഡല്&#x200d;ഹിയിലേക്കുള്ള സര്&#x200d;വീസ് നിര്&#x200d;ത്തുന്നത് കേരളത്തില്&#x200d; നിന്നുള്ള യാത്രക്കാര്&#x200d;ക്ക് പൊതുവിലും കോഴിക്കോട്, കണ്ണൂര്&#x200d; വിമാനത്താവളങ്ങളില്&#x200d; നിന്നുള്ള യാത്രക്കാര്&#x200d;ക്ക് പ്രത്യേകിച്ചും വലിയ വിഷമം സൃഷ്ടിക്കും- സമദാനി ചൂ ണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കരിപ്പൂരില്&#x200d; നിന്ന് ഷാര്&#x200d;ജയിലേക്കും ദുബായിലേക്കുമുള്ള രാജ്യാന്തര സര്&#x200d;വീസുകളും ഡല്&#x200d;ഹിയിലേക്കുള്ള ആഭ്യന്തര സര്&#x200d;വീസും നിര്&#x200d;ത്തിവെക്കാനുള്ള എയര്&#x200d; ഇന്ത്യയുടെ തീരുമാനം ഉടന്&#x200d; പുന:പരിശോധിക്കണമെന്ന് കാലിക്കറ്റ് വിമാനത്താവള ഉപദേശക സമിതി ചെയര്&#x200d;മാന്&#x200d; ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി.<br />
സര്&#x200d;വീസുകള്&#x200d; പുന: സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമദാനി സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രി ജ്യോതിരാദിത്യസിന്ധ്യക്കും സിവില്&#x200d; ഏവിയേഷന്&#x200d; സെക്രട്ടറി രാജീവ് ബന്&#x200d;സാലിനും എയര്&#x200d; ഇന്ത്യ സി.ഇ.ഒ ക്യാംബല്&#x200d; വില്&#x200d;സണും അടിയന്തിര ഇമെയില്&#x200d; സന്ദേശമയച്ചു. കേരളത്തില്&#x200d; നിന്നുള്ള യാത്രക്കാരെയും വിശിഷ്യാ പ്രവാസികളെയും ഏറെ ദുരിതത്തിലാഴ്ത്തുന്ന ഈ തീരുമാനം മറ്റു വിമാന സര്&#x200d;വ്വീസുകള്&#x200d; വന്&#x200d;തോതില്&#x200d; ടിക്കറ്റ് നിരക്ക് വര്&#x200d;ധിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.<br />
കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള അഹ 937ഉം അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുള്ള അഹ 938 ഉം കോഴിക്കോട് നിന്ന് ഷാര്&#x200d;ജയിലേക്കുള്ള അഹ 997 ഉം അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുള്ള അഹ 998 ഉം ഡല്&#x200d;ഹിയിലേക്കും അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുമുള്ള അഹ 425 ഉം നിര്&#x200d;ത്തിവെക്കാനുള്ള തീരുമാനം കേരളീയരായ യാത്രക്കാരെയും വിശേഷിച്ച് അവരിലെ പ്രവാസികളെയും വലിയ കഷ്ടത്തിലാഴ്ത്തുന്നതാണെന്ന് സമദാനി സന്ദേശത്തില്&#x200d; പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്&#x200d; നിന്ന് ഗള്&#x200d;ഫിലേക്കുള്ള സര്&#x200d;വ്വീസുകള്&#x200d; ഏറെ പ്രധാനപ്പെട്ടതാണ്. യൂറോപ്യന്&#x200d; വന്&#x200d;കരയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള റൂട്ടുകളിലേക്ക് പോകാന്&#x200d; യാത്രക്കാര്&#x200d;ക്ക് വഴിതുറക്കുന്ന പ്രധാന സര്&#x200d;വീസുകള്&#x200d; നിര്&#x200d;ത്തിവെക്കുന്നത് യാത്രക്കാര്&#x200d;ക്ക് ഏറെ പ്രയാസങ്ങള്&#x200d; സൃഷ്ടിക്കും.<br />
1992 മുതല്&#x200d; മുപ്പത് വര്&#x200d;ഷക്കാലം തുടര്&#x200d;ച്ചയായും വിജയകരമായും നടന്ന ഏറ്റവും പഴക്കമുള്ള പ്രമുഖ സര്&#x200d;വ്വീസാണ് ഷാര്&#x200d;ജയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ളത്. ഈ വിമാനങ്ങളത്രയും ഏറെക്കുറെ നിറയെ യാത്രക്കാരുമായിട്ടാണ് സര്&#x200d;വീസ് നടത്തുന്നത്. വന്&#x200d;തോതിലുള്ള ചരക്ക് സഞ്ചാരവും ഈ സര്&#x200d;വ്വീസുകളിലൂടെ നിര്&#x200d;വ്വഹിക്കപ്പെടുന്നുണ്ട്. അതിനും പുറമെ യു.എ.യിലേക്കുള്ള പ്രവാസി യാത്രക്കാര്&#x200d; ആശ്രയിക്കുന്ന മുഖ്യ റൂട്ടുകളാണിത്.<br />
ഇതില്&#x200d; സീറ്റുകള്&#x200d; കുറയുന്നത് അവരുടെ യാത്രകളെയും അവധിക്കാലങ്ങളെയുമെല്ലാം ഏറെ ദോഷകരമായി ബാധിക്കും. ഡല്&#x200d;ഹിയിലേക്കുള്ള സര്&#x200d;വീസ് നിര്&#x200d;ത്തുന്നത് കേരളത്തില്&#x200d; നിന്നുള്ള യാത്രക്കാര്&#x200d;ക്ക് പൊതുവിലും കോഴിക്കോട്, കണ്ണൂര്&#x200d; വിമാനത്താവളങ്ങളില്&#x200d; നിന്നുള്ള യാത്രക്കാര്&#x200d;ക്ക് പ്രത്യേകിച്ചും വലിയ വിഷമം സൃഷ്ടിക്കും- സമദാനി ചൂ ണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samadani-karippur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ : സ്വാഗതാർഹമാണെന്ന്  അബ്ദുസ്സമദ് സമദാനി</title>
		<link>https://www.chandrikadaily.com/karippur-samadani.html</link>
					<comments>https://www.chandrikadaily.com/karippur-samadani.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 03 Jan 2023 12:48:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[karippur]]></category>
		<category><![CDATA[samdani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230630</guid>

					<description><![CDATA[കണ്ണൂരിൽ എംബാർക്കേഷൻ പോയിന്റ് അനുവദിക്കാനുള്ള തീരുമാനവും ഹജ്ജ് യാത്രക്കാർക്ക് സഹായകരമാണ്. കേരളത്തിലെ ഹജ്ജ് തീർത്ഥാടകരിൽ മുക്കാൽ ഭാഗത്തിലേറെയും മലബാറിൽ നിന്നുള്ളവർ ആകയാൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കുന്നതും കണ്ണൂരിൽ അനുവദിക്കുന്നതും ഹജ്ജ് യാത്രികരുടെ യാത്രയിലെ ഒട്ടേറെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സൗകര്യപ്രദമാക്കാനും സഹായകരവും അനിവാര്യവുമാണെന്നും സമദാനി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് പുന:സ്ഥാപിക്കാനുള്ള കേന്ദ്ര ഹജ്ജ് പോളിസിയിലെ നിർദ്ദേശം ഏറെ സ്വാഗതാർഹവും ആശ്വാസകരവുമാണെന്ന് വിമാനത്താവള ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. മാതൃകാപരമായ രീതിയിൽ പ്രവർത്തിച്ചു വന്നതായിരുന്നു കരിപ്പൂരിലെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം. എന്നാൽ, ഇന്ത്യയിലാകെ നേരത്തെ ഉണ്ടായിരുന്ന ഇരുപത്തിഒന്ന് പോയിന്റുകൾ പത്ത് ആക്കി ചുരുക്കിയ തീരുമാനം മലബാറിൽ നിന്ന് മാത്രമല്ല, രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചതാണ്. കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുന:സ്ഥാപിക്കണം എന്ന ആവശ്യം കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിലും പാർലിമെന്റിനകത്തും പുറത്തും ജനപ്രതിനിധികളും ജനകീയ സംഘടനകളും<br />
പലപ്പോഴായി ഉന്നയിച്ചതാണ്.</p>
<p>കണ്ണൂരിൽ എംബാർക്കേഷൻ പോയിന്റ് അനുവദിക്കാനുള്ള തീരുമാനവും ഹജ്ജ് യാത്രക്കാർക്ക് സഹായകരമാണ്. കേരളത്തിലെ ഹജ്ജ് തീർത്ഥാടകരിൽ മുക്കാൽ ഭാഗത്തിലേറെയും മലബാറിൽ നിന്നുള്ളവർ ആകയാൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കുന്നതും കണ്ണൂരിൽ അനുവദിക്കുന്നതും ഹജ്ജ് യാത്രികരുടെ യാത്രയിലെ ഒട്ടേറെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സൗകര്യപ്രദമാക്കാനും സഹായകരവും അനിവാര്യവുമാണെന്നും സമദാനി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karippur-samadani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
